സ്വാഗതം
WELCOME

News Update..

Wednesday, October 21, 2015

ബച്ചന്‍ കുടുംബത്തിന് യു.പി.സര്‍ക്കാരിന്‍െറ പെന്‍ഷന്‍; പ്രതിമാസം ഒന്നരലക്ഷം രൂപ Madhyamam News Feeds

ബച്ചന്‍ കുടുംബത്തിന് യു.പി.സര്‍ക്കാരിന്‍െറ പെന്‍ഷന്‍; പ്രതിമാസം ഒന്നരലക്ഷം രൂപ Madhyamam News Feeds

Link to a feed

ബച്ചന്‍ കുടുംബത്തിന് യു.പി.സര്‍ക്കാരിന്‍െറ പെന്‍ഷന്‍; പ്രതിമാസം ഒന്നരലക്ഷം രൂപ

Posted: 20 Oct 2015 11:55 PM PDT

Image: 

ലഖ്നൗ: യഷ്ഭാരതി പുരസ്കാരം ലഭിച്ചവര്‍ക്കായി ഈ വര്‍ഷം മുതല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വിവാദത്തില്‍. അവാര്‍ഡിന് ഇത്തവണ അഭിഷേക് ബച്ചനെ പരിഗണിച്ചത് നേരത്തേതന്നെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് യഷ്ഭാരതി പുരസ്കാരം ലഭിച്ചവര്‍ക്ക് ആജീവനാന്തം പ്രതിമാസം  50,000 രൂപ പെന്‍ഷനായി ലഭിക്കുമെന്ന്് ചൊവ്വാഴ്ച ചേര്‍ന്ന കാബിനറ്റ് പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍്റെ ഏറ്റവും വലിയ ബഹുമതിയാണ് യാഷ് ഭാരതി സമ്മാന്‍. ബച്ചനും ജയ ബച്ചനും ഈ അവാര്‍ഡിന് മുമ്പ് അര്‍ഹരായിട്ടുണ്ട്. അഭിഷേകിനും അവാര്‍ഡ് ലഭിച്ചതോടെ ബച്ചന്‍ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കും കൂടി 1,50,000 രൂപ പെന്‍ഷന്‍ പ്രതിമാസം ലഭിക്കും.

1994ലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യഷ്ഭാരതി പുരസ്കാരം ഏര്‍പ്പെടുത്തിയത്. സാഹിത്യം, കായികം, സിനിമ തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കാണ് യഷ് ഭാരതി സമ്മാന്‍ കൊടുക്കുന്നത്. ആദ്യവര്‍ഷം ബച്ചന്‍്റെ പിതാവ് ഹരിവംശറായ് ബച്ചനാണ് ഈ അവാര്‍ഡ് ലഭിച്ചത്. യഷ് ഭാരതി പുരസ്കാരത്തിന്‍്റ അവാര്‍ഡ് തുക അഞ്ച് ലക്ഷമായിരുന്നത് ഈ വര്‍ഷം മുതല്‍ 11 ലക്ഷമാക്കി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

രാജ്യത്ത് നിലവിലുള്ള ഏറ്റവും കൂടിയ പെന്‍ഷന്‍ തുകയായിരിക്കും ഇത്. ബി.സി.സി.ഐ മാത്രമാണ് 100 ടെസ്റ്റ് ക്രിക്കറ്റ് കളിച്ച താരങ്ങള്‍ക്ക് 50,000 രൂപ പെന്‍ഷനായി നല്‍കുന്നത്. പാവപ്പെട്ട കലാകാരന്‍മാര്‍ക്കായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ തുക 2,000 ആയിരിക്കെ ബച്ചനെ പോലുള്ളവര്‍ക്ക് 50,000 രൂപ നല്‍കുന്നതില്‍ പ്രതിഷേധവും ഉയര്‍ന്നുവന്നിട്ടുണ്ട്.

യു.പിയില്‍ ജനിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ പെന്‍ഷന് സംസ്ഥാനത്തിന് പുറത്ത് ജനിച്ച അഭിഷേക് ബച്ചനെ പരിഗണിച്ചതിലും അമര്‍ഷമുണ്ട്.

 

പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം: ഏഴു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Posted: 20 Oct 2015 11:53 PM PDT

Image: 

ഫരീദാബാദ്: ഹരിയാനയില്‍ ദലിത് കുടുംബത്തിലെ രണ്ടു പിഞ്ചുകുട്ടികളെ ഉയര്‍ന്ന ജാതിക്കാര്‍ തീയിട്ട് കൊന്ന സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. ഗുരുതരമായ കൃത്യവിലോപം നടത്തിയതിന് ഏഴു പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കുറ്റക്കാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പുണ്ടായ ജാതി സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ ദലിതരുടെ സുരക്ഷക്ക് പൊലീസിനെ നിയോഗിച്ചിരുന്നു.  കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഒരു കൊലപാതകത്തിന്‍െറ തുടര്‍ച്ചയാണ് തീവെപ്പ്.  ദലിത് കുടുംബത്തിന് വധഭീഷണിയുണ്ടായിരുന്നു.

തിങ്കളാഴ്ച ഫരീദാബാദ് വല്ലഭ്ഗഡിലെ സോണപേഡ് ഗ്രാമത്തിലെ ജിതേന്ദറിന്‍െറ വീടിനു നേരയാണ് ആക്രമണം നടന്നത്. ഡല്‍ഹിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് രാജ്യത്തെ നടുക്കിയ സംഭവം. രജ്പുത് വിഭാഗത്തില്‍പെട്ടവര്‍ വീടിന്‍െറ ജനലഴിയിലൂടെ പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. വീട്ടില്‍ ഉറങ്ങുകയായിരുന്ന രണ്ടര വയസ്സുകാരനായ വൈഭവും 11 മാസം പ്രായമായ ദിവ്യയുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ജിതേന്ദറിന്‍െറ ഭാര്യ രേഖ ഡല്‍ഹി സഫ്തര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, ഗ്രാമം വിടുകയാണെന്നും ജിതേന്ദര്‍ വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്നും സവര്‍ണ വിഭാഗക്കാര്‍ ഇനിയും ആക്രമിക്കുമെന്നും ജിതേന്ദര്‍ വ്യക്തമാക്കി. ഗോ സംരക്ഷണത്തിനായി  വാദിക്കുന്ന ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ പശുക്കള്‍ക്കു നല്‍കുന്ന വിലപോലും മനുഷ്യര്‍ക്കു നല്‍കുന്നില്ലന്നെു ഗ്രാമീണര്‍ കുറ്റപ്പെടുത്തി.
 

പാക് സിനിമ താരങ്ങളെ മഹാരാഷ്ട്രയില്‍ കാലുകുത്താന്‍ അനുവദിക്കില്ല ^ശിവസേന

Posted: 20 Oct 2015 10:42 PM PDT

Image: 

മുംബൈ:  പാക് സിനിമാ, ക്രിക്കറ്റ് താരങ്ങളെ മഹാരാഷ്ട്രയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ളെന്ന് ശിവസേന. ശിവസേനയുടെ സിനിമ വിഭാഗമായ ശിവസേന ചിത്രപത് സേനയാണ് സിനിമ താരങ്ങള്‍ക്കെതിരെ രംഗത്തുവന്നത്. പാകിസ്താന്‍ സിനിമാ താരങ്ങളായ മാഹിറ ഖാന്‍, ഫവാദ് ഖാന്‍ എന്നിവരെ സിനിമയുടെ പ്രചാരണത്തിനായി മുംബൈയില്‍ കാലുകുത്താന്‍ അനുവദിക്കില്ളെന്ന് ചിത്രപത് സേന ജനറല്‍ സെക്രട്ടറി അക്ഷയ് ബര്‍ദാപുര്‍ക്കര്‍ പറഞ്ഞു. ഷാറൂഖ് ഖാന്‍െറ നായികയായി റഈസ് എന്ന സിനിമയില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് മാഹിറ. 2014ല്‍ ഖുബ്സൂരത് എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലത്തെിയ ഫവാദ് ഖാന് കൂടുതല്‍ ചിത്രങ്ങളിലേക്ക് ക്ഷണമുണ്ട്.

മുന്‍ പാക് വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന വേളയില്‍ സുതീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍കരിമഷി ഒഴിച്ച് പ്രതിഷേധിച്ച ശിവസേന പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ മഹാരാഷ്ട്രയില്‍ പാടാന്‍ അനുവദിക്കില്ളെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് പരമ്പരയെക്കുറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബി.സി.സി.ഐ ഓഫിസില്‍ അതിക്രമിച്ച് കടന്നും ശിവസേന ഭീഷണി മുഴക്കിയിരുന്നു.

ആഴിക്കുട്ടിയുടെ സ്വന്തം അണ്ണന്‍

Posted: 20 Oct 2015 09:40 PM PDT

Image: 
Subtitle: 
വി.എസ്. അച്യുതാനന്ദന്‍െറ 92ാം ജന്മദിനം ആഘോഷിച്ചു

ആലപ്പുഴ: ‘എന്‍െറ അണ്ണന്‍ നാട്ടുകാരുടെ മാത്രമല്ല, ഞങ്ങളുടെയും എല്ലാമെല്ലാമാണ്. അണ്ണന്‍െറ 92ാം ജന്മദിനം കടന്നുപോകുമ്പോള്‍ കുട്ടിക്കാലം മുതലുള്ള പലകാര്യങ്ങളും മനസ്സില്‍ ഓടിയത്തെും’. വി.എസിന്‍െറ സഹോദരി പുന്നപ്ര വടക്കുപഞ്ചായത്ത് അഞ്ചാം വാര്‍ഡ് വെന്തല തറയില്‍ ആഴിക്കുട്ടി പറയുന്നു. പ്രായം 86 ആയി. വി.എസിനെക്കാള്‍ ആറുവയസ്സിന് ഇളപ്പം. കഴിഞ്ഞ ഓണത്തിനും അണ്ണന്‍ വന്നു. വരുമ്പോഴെല്ലാം പുത്തനുടുപ്പ് തരും. മുഖ്യമന്ത്രിയായപ്പോള്‍ സത്യപ്രതിജ്ഞ കാണാന്‍ ഞങ്ങളെല്ലാം പോയി. ഇവനും കുടുംബവും അന്ന് ഒപ്പമുണ്ടായിരുന്നു- അടുത്തിരുന്ന ജി. പീതാംബരനെ നോക്കി ആഴിക്കുട്ടി പറഞ്ഞു.
ആഴിക്കുട്ടിയുടെ വല്യണ്ണന്‍ വി.എസ്. ഗംഗാധരന്‍െറ മകനാണ് പീതാംബരന്‍. വി.എസിന്‍െറ വേലിക്കകത്ത് വീട്ടില്‍നിന്ന് വലിയ അകലെ അല്ലാതെയാണ് ആഴിക്കുട്ടി താമസിക്കുന്നത്. ഭര്‍ത്താവ് കെ. ഭാസ്കരന്‍ പുന്നപ്ര- വയലാര്‍ സമരസേനാനിയായിരുന്നു. 10 വര്‍ഷം മുമ്പ് മരിച്ചു. രണ്ട് പെണ്‍മക്കള്‍. ഇളയമകള്‍ സുശീലയും മരിച്ചു. മൂത്തമകള്‍ തങ്കമണി കുടുംബത്തോടൊപ്പം കണിച്ചുകുളങ്ങര കുറുപ്പംകുളങ്ങരയില്‍ താമസം. സുശീലയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ആഴിക്കുട്ടി കഴിയുന്നത്. ഇടക്കൊക്കെ വിശേഷങ്ങള്‍ അണ്ണനും ചേട്ടത്തി വസുമതിയും അന്വേഷിക്കാറുണ്ട്. ആഴിക്കുട്ടിക്ക് നിവര്‍ന്ന് നടക്കാന്‍ വയ്യ. അണ്ണന് 12 വയസ്സുള്ളപ്പോള്‍ അച്ഛനും ഏഴര വയസ്സുള്ളപ്പോള്‍ അമ്മയും മരിച്ചു. പിന്നെ കഷ്ടപ്പാടിന്‍െറ നാളുകളായിരുന്നു.
വെന്തല തറയില്‍ ശങ്കരന്‍-അക്കമ്മ ദമ്പതികള്‍ക്ക് നാലുമക്കള്‍. അതില്‍ രണ്ടാമനാണ് വി.എസ്. മൂന്നാമത്തെയാള്‍ പുരുഷോത്തമന്‍. വി.എസിന്‍െറ ജ്യേഷ്ഠന്‍ ഗംഗാധരനും അനുജന്‍ പുരുഷോത്തമനും മരിച്ചു. വെന്തലതറയാണ് വി.എസിന്‍െറ മൂലകുടുംബം. ഇവിടെനിന്നാണ് വേലിക്കകത്തേക്ക് അണ്ണന്‍ താമസം മാറിയത്.
ഞങ്ങളുടെ അച്ഛന് പലവ്യഞ്ജന കച്ചവടവും തേങ്ങാ കച്ചവടവും ഉണ്ടായിരുന്നു. പ്രധാനി ശങ്കരന്‍ എന്നായിരുന്നു അച്ഛന്‍ അറിയപ്പെട്ടത്. നീതികേടിനെ എതിര്‍ക്കുന്ന സ്വഭാവമായിരുന്നു അച്ഛന്‍േറത് . അതുതന്നെയാണ് അണ്ണന്‍െറയും സ്വഭാവം. സ്കൂളില്‍ പഠിക്കുമ്പോള്‍ സവര്‍ണ ജാതിയില്‍പെട്ടവര്‍ അണ്ണനെ ആക്ഷേപിച്ചു. അണ്ണന്‍ അച്ഛനോട് പരാതിപറഞ്ഞു. നിന്‍െറ അരയിലെ അരഞ്ഞാണംകൊണ്ട് ആക്ഷേപിച്ചവരെ അടിച്ചില്ളെയെന്ന് ചോദിച്ചു. അടുത്തദിവസം അണ്ണന്‍ അത് ചെയ്തു. ഞങ്ങളുടെ കുളത്തില്‍ വെള്ളം കോരാനത്തെുന്ന താഴ്ന്ന ജാതിയില്‍പെട്ടവരോട് ആരെങ്കിലും അയിത്തം കാണിച്ചാല്‍ ചെറുപ്പത്തില്‍തന്നെ അണ്ണനത് ഇഷ്മല്ലായിരുന്നു. ജാതിയിലും മതത്തിലും കാര്യമില്ളെന്ന് അണ്ണന്‍ എപ്പോഴും പറയുമായിരുന്നു.
ജീവിതത്തില്‍ എന്നും അണ്ണന് അടുക്കും ചിട്ടയുമുണ്ടായിരുന്നു. കുട്ടിക്കാലത്ത് വീട്ടില്‍ കഞ്ഞിയും പയറുമായിരുന്നു രാവിലത്തെ ആഹാരം. അണ്ണന് മീന്‍ ഇഷ്ടമാണ്. പ്രത്യേകിച്ച് കൊഞ്ച് കറി. കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനും ജന്മിത്വത്തിനെതിരെ പോരാടാനും ഉറച്ച മനസ്സോടെയാണ് അണ്ണന്‍ പുറപ്പെട്ടത്. വല്യണ്ണന്‍ ഗംഗാധരനൊപ്പം കുറച്ചുകാലം തുന്നല്‍ ജോലിയില്‍ നിന്നെങ്കിലും അണ്ണന്‍െറ മനസ്സ് മുഴുവന്‍ പാര്‍ട്ടിയായിരുന്നു. അക്കാലത്ത് വല്യണ്ണന്‍ കുട്ടമംഗലത്ത് ഒരു തയ്യല്‍ക്കട അണ്ണനുവേണ്ടി ശരിയാക്കി കൊടുത്തു. ഇവിടെനിന്ന് തയ്യല്‍ മെഷീനെല്ലാം കൊണ്ടുപോയി. അവിടെനിന്ന് ജോലിചെയ്യണമെന്ന് പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞ് വല്യണ്ണന്‍ ചെന്നപ്പോള്‍ കടയില്‍ ആരുമുണ്ടായില്ല. അണ്ണന്‍ കുട്ടനാട്ടിലെ പാവങ്ങളായ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു. എത്രദൂരം നടന്നും പ്രസംഗിച്ചും വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് നിശ്ചയമില്ല. പുലര്‍ച്ചെതന്നെ ദിനചര്യകള്‍ പൂര്‍ത്തിയാക്കി ഉത്തരവാദിത്തത്തിലേക്ക് കടക്കുന്ന ശീലമായിരുന്നു. അതിന് ഒരുമാറ്റം ഇപ്പോഴുമില്ല. അനാവശ്യമായ ഒരു ആഹാരവും കഴിക്കില്ല. അണ്ണന്‍െറ ആരോഗ്യത്തിന്‍െറ രഹസ്യം ആഴിക്കുട്ടി വിവരിക്കുന്നു. 18ാം വയസ്സില്‍ തുടങ്ങിയതാണ് പാര്‍ട്ടി പ്രവര്‍ത്തനം. ആര്‍ഭാടമില്ലാത്ത വസ്ത്രധാരണവും അന്നുതൊട്ടേ ഉണ്ട്. ചേട്ടത്തിയുടെ പരിചരണവും അണ്ണന്‍െറ ഭാഗ്യമാണ്. അണ്ണന്‍ എന്നും ആരോഗ്യത്തോടെ ഇരിക്കണം. അണ്ണന്‍െറ സേവനം ഇനിയും നാടിനുണ്ടാവണം. അതാണ് ആഴിക്കുട്ടിയുടെ ആഗ്രഹം.

വിളയൂര്‍ തൂതപ്പുഴയില്‍ മണല്‍വേട്ട; രണ്ടു തോണികള്‍ നശിപ്പിച്ചു

Posted: 20 Oct 2015 09:38 PM PDT

കൊപ്പം: തൂതപ്പുഴയുടെ വിളയൂര്‍ കണ്ടേങ്കാവ് കടവില്‍ പട്ടാമ്പി പൊലീസ് നടത്തിയ മണല്‍വേട്ടയില്‍ രണ്ടു തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. എസ്.ഐ ദീപകുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുലാമന്തോള്‍ പാലത്തിന് സമീപത്തുനിന്ന് മണലെടത്തു വരികയായിരുന്ന തോണികള്‍ പിടിച്ചെടുത്തത്. തോണിയില്‍ ഉണ്ടായിരുന്നവര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു. കഴിഞ്ഞ മാസം ഇവിടെ നടത്തിയ പരിശോധനയില്‍ നിരവധി തോണികളും മണല്‍ കടത്തിയ വാഹനങ്ങളും പിടികൂടിയിരുന്നു.

നഗരം നവരാത്രി നിറവില്‍

Posted: 20 Oct 2015 09:34 PM PDT

തിരുവനന്തപുരം: പൂജവെപ്പ്, വിദ്യാരംഭം ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രങ്ങളും സ്ഥാപനങ്ങളും വീടുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ നഗരം നവരാത്രി നിറവിലാണ്. പൂജവെപ്പ് ദിവസമായ വ്യാഴാഴ്ചയും വിദ്യാരംഭ ദിനമായ വെള്ളിയാഴ്ചയും പ്രത്യേക പൂജാ ചടങ്ങുകള്‍ നടക്കും.
ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യക്ഷരം കുറിക്കുന്ന വിദ്യാരംഭത്തിനായി വിവിധ ആരാധനലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, സ്വാതി തിരുനാള്‍ സംഗീത കോളജ്, പഴഞ്ചിറദേവി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, ചിത്ര കലാമണ്ഡലം, വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം, ശ്രീവരാഹം മുക്കോലക്കല്‍ ഭഗവതി ക്ഷേത്രം തുടങ്ങി പ്രധാന ക്ഷേത്രങ്ങള്‍ ഉത്സവനിറവിലാണ്. വിദ്യാരംഭം കുറിക്കാനായി വിവിധ സംഘനകളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എഴുത്തുകാരും സാംസ്കാരിക നായകരും ഉള്‍പ്പെടെ പ്രമുഖരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ഈ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്കാണ് ഉണ്ടാവുക. ഇത് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നവരാത്രി വിഗ്രഹങ്ങള്‍ പത്മനാഭപുരത്തു നിന്ന് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ എത്തിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്.

വിഴിഞ്ഞം റോഡിന്‍െറ ശോച്യാവസ്ഥ: പ്രതിഷേധവുമായി വോട്ടര്‍മാര്‍

Posted: 20 Oct 2015 09:34 PM PDT

ബാലരാമപുരം: വിഴിഞ്ഞം റോഡിലെ വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയക്കാരെ കാണുമ്പോള്‍ പുച്ഛമാണ്. വാഗ്ദാനങ്ങളുടെ പെരുമഴയുമായി വീടുകള്‍തോറും കയറിയിറങ്ങുന്നവര്‍ക്ക് മഴവെള്ളവും ചളിക്കുഴിയും നിറഞ്ഞ ബാലരാമപുരം-വിഴിഞ്ഞം-കാട്ടാക്കട റോഡിനെക്കുറിച്ച് ചോദിച്ചാല്‍ ഉത്തരം മൗനം.
മാസങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ നടുവൊടിയുന്ന യാത്രയാണ് ഈ പ്രദേശത്തുകാര്‍ക്ക്. എല്ലാ കക്ഷികളുടെയും നിരവധി നേതാക്കള്‍ പ്രദേശത്തുണ്ടായിട്ടും റോഡിന്‍െറ ദുരവസ്ഥക്കെതിരെ ശബ്ദിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഈ ദുരവസ്ഥ പരിഹരിക്കുന്നതിന് രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തി മാസങ്ങള്‍ക്ക് മുമ്പ് ജനകീയ കമ്മിറ്റി രൂപവത്കരിച്ചെങ്കിലും വാക്കിലൊതുങ്ങിപ്പോയെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ സംഘടനകളുടെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരും റോഡ് തകര്‍ച്ചക്കെതിരെ ഇതുവരെ ശബ്ദിച്ചിട്ടില്ളെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ്തകര്‍ച്ച കാരണം പ്രദേശത്തെ വ്യാപാരികളും ഏറെ ദുരിതത്തിലാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്‍െറ വിവിധ ഭാഗങ്ങളിലുള്ള കുഴികള്‍ അപകടം വിതയ്ക്കുകയാണ്. മൂന്നു മാസംമുമ്പ് കുടിവെള്ള പദ്ധതിക്കുവേണ്ടി റോഡ് കുഴിച്ചതോടെയാണ് റോഡ് കുളമായത്. ചെളിയില്‍ ചവിട്ടിയാണ് നൂറുകണക്കിന് സ്കൂള്‍ കുട്ടികളുടെ യാത്ര. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പരിഹാര നടപടിയുണ്ടാകുമെന്ന് പറഞ്ഞാണ് നേതാക്കള്‍ തലയൂരുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്കരണം പോലെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് നാട്ടുകാര്‍ ആലോചിക്കുന്നത്.

ജീവനക്കാരെ പിടികൂടാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ പഞ്ചിങ്

Posted: 20 Oct 2015 09:31 PM PDT

കൊല്ലം: ജീവനക്കാരുടെ ഹാജര്‍ പരിശോധിക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ കോടികള്‍ ചെലവാക്കി പഞ്ചിങ് സംവിധാനം നടപ്പാക്കുന്നു. സംസ്ഥാനത്തെ 97 യൂനിറ്റുകളിലായി നാലുകോടി ചെലവിലാണ് കെല്‍ട്രോണ്‍ പഞ്ചിങ് മെഷീനും സെര്‍വറും സ്ഥാപിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ഒരോ യൂനിറ്റിലും ശരാശരി ആറുമുതല്‍ 10വരെ മെഷീന്‍ സ്ഥാപിക്കും. ഒരു മെഷീന് 30,000 രൂപയാണ് വില. യൂനിറ്റുകളില്‍ പഞ്ചിങ് മെഷീന്‍ സ്ഥാപിച്ചുതുടങ്ങി.
ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാതെ കെ.എസ്.ആര്‍.ടി.സി പ്രതിമാസം 110 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അധികബാധ്യതയായി പഞ്ചിങ് മെഷീന്‍ സ്ഥാപിക്കുന്നതെന്നും ആക്ഷേപമുണ്ട്. അതേസമയം, ബോഡി നിര്‍മാണത്തിന് പണമില്ലാതെ പുതിയ അറുപതോളം ഷാസികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.
കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ പ്രവര്‍ത്തനരീതിയില്‍ പഞ്ചിങ് പ്രായോഗികമല്ളെന്ന വാദവും ശക്തമാണ്. ഓഫിസ് ജീവനക്കാര്‍ക്കും വര്‍ക്ഷോപ് തൊഴിലാളികള്‍ക്കും മാത്രമാണ് പഞ്ചിങ് സംവിധാനം ഫലപ്രദമായി നടപ്പാക്കാനാവുക. ഓപറേറ്റിങ് ജീവനക്കാര്‍ ദിവസവും ജോലി തുടങ്ങാനും അവസാനിച്ച ശേഷവും അരമണിക്കൂര്‍ കൂടുതലായി സൈന്‍ ഓണ്‍, സൈന്‍ ഓഫ് ഡ്യൂട്ടി ചെയ്യണമെന്നതാണ് നിലവിലെ രീതി.
സര്‍വിസ് അവസാനിച്ചതും ഓഫിസില്‍ പണം അടച്ചതും എപ്പോഴാണെന്ന് ചെക് ഷീറ്റില്‍ കണ്ടക്ടര്‍ രേഖപ്പെടുത്തി നല്‍കണം.
ഈ സംവിധാനത്തില്‍ ഓപറേറ്റിങ് ജീവനക്കാര്‍ക്ക് ജോലിയില്‍ വൈകി കയറാനോ നേരത്തേ ഇറങ്ങാനോ കഴിയില്ല. സര്‍വിസ് നിശ്ചയിച്ചതിലും താമസിച്ച് തുടങ്ങിയാല്‍ കാരണം പരിശോധിച്ച് നടപടിയെടുക്കാന്‍ നിലവില്‍ സംവിധാനമുണ്ടെന്നിരിക്കെയാണ് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

കുഴികള്‍ അടയ്ക്കാതെ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാത

Posted: 20 Oct 2015 09:27 PM PDT

തിരുവല്ല: ജലവിതരണക്കുഴല്‍, കേബ്ള്‍ എന്നിവ സ്ഥാപിക്കാനായി തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ 20 കിലോമീറ്റര്‍ ദൂരത്തോളം എടുത്ത കുഴികള്‍ അപകടത്തിനിടയാകുന്നു. പൊടിയാടി മുതല്‍ നീരേറ്റുപുറം വരെ സ്വകാര്യ കമ്പനിയുടെ ടെലിഫോണ്‍ കേബ്ളുകള്‍ സ്ഥാപിക്കുന്നതിനും നീരേറ്റുപുറം മുതല്‍ എടത്വവരെ ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നതിനും എടുത്ത കുഴികളാണ് അപകടത്തിന് ഇടയാക്കുന്നത്.
ഒരാഴ്ചക്കകം പത്ത് കെ.എസ്.ആര്‍.ടി.സി ബസുകളാണ് റോഡില്‍നിന്ന് തെന്നിമാറി കുഴികളില്‍ താഴ്ന്ന് അപകടത്തില്‍പെട്ടത്. തലവടി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടമാണ് അവസാനത്തേത്. ഇവിടെ കുഴിയില്‍ വീണ കെ.എസ്.ആര്‍.ടി.സി ബസ് ഇതുവരെ കരക്കുകയറ്റാന്‍ കഴിഞ്ഞിട്ടില്ല.
ഇതിന് സമീപത്തായി കഴിഞ്ഞ ദിവസം താഴ്ന്ന വേണാട് ബസ് ചൊവ്വാഴ്ചയാണ് കരക്കുകയറ്റിയത്.
തകഴി പാലത്തിന് സമീപം നെല്ല് കയറ്റിവന്ന ലോറി പാടത്തേക്ക് മറിഞ്ഞിരുന്നു. പാടത്ത് വെള്ളം വറ്റിച്ചിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
വീയപുരം ഭാഗത്ത് തലകീഴായി മറിഞ്ഞ കാറില്‍നിന്ന് മാതാവും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടതും കഴിഞ്ഞ ദിവസമായിരുന്നു.
പൊടിയാടി മുതല്‍ നീരേറ്റുപുറം വരെ സ്വകാര്യ കമ്പനികള്‍ ടെലിഫോണ്‍ കേബ്ളുകള്‍ സ്ഥാപിക്കുന്നതിന് റോഡിന്‍െറ ഒരുവശത്ത് കുഴിച്ച കുഴി മൂടിയതിന് തൊട്ടുപിന്നാലെ മറുവശത്ത് വീണ്ടും കുഴിയെടുത്ത് തുടങ്ങിയിട്ടുണ്ട്. ഇതുമൂലം ഈ പ്രദേശം അപകടമേഖലയായി മാറിയിട്ടുണ്ട്. കുഴിയെടുത്തപ്പോള്‍ റോഡില്‍ കോരിയിട്ട മണ്ണ് പൂര്‍ണമായും നീക്കംചെയ്യാത്തതിനാല്‍ രൂപപ്പെട്ട ചളിയില്‍ വാഹനങ്ങള്‍ കയറുമ്പോള്‍ തെന്നിനീങ്ങുന്നതാണ് ആപകടങ്ങള്‍ക്ക് കാരണമാകുന്നത്.

വോട്ടര്‍ പട്ടികയില്‍ പേരില്ല: പഞ്ചായത്ത് ഓഫിസിനുമുകളില്‍ കയറി പ്രതിഷേധം

Posted: 20 Oct 2015 09:23 PM PDT

പാലാ: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കി.
ചൊവ്വാഴ്ച രാവിലെ 10ന് രാമപുരം പഞ്ചായത്ത് ഓഫിസിലാണ് സംഭവം. രാമപുരം പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായ രാധാകൃഷ്ണന്‍ തെക്കേലിന്‍െറ നേതൃത്വത്തില്‍ പതിനേഴ് പേരടങ്ങുന്ന സംഘമാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തത്തെിയത്.
വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും പലരുടെയും പേരുകള്‍ പട്ടികയില്‍നിന്ന് നീക്കിയെന്നും ആരോപിച്ചാണ് രാധാകൃഷ്ണനും സംഘവും പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത തൊട്ടടുത്ത വാര്‍ഡുകളില്‍ പേര് ചേര്‍ത്തതായും ആരോപണമുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
മുന്‍ ഭരണസമിതിയിലെ ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സെക്രട്ടറി പേര് വെട്ടിമാറ്റിയതെന്നാണ് സമരക്കാരുടെ ആക്ഷേപം. സമരക്കാര്‍ പഞ്ചായത്ത് ഓഫിസിന്‍െറ ടെറസില്‍ കയറിയ ശേഷം മുദ്രവാക്യം വിളിക്കുകയായിരുന്നു. രാമപുരം എസ്.ഐ കെ.ജെ. തോമസിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി സമരക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. നിരന്തരം ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് ഉച്ചക്ക് 2.30ന് പഞ്ചായത്ത്, രാഷ്ട്രീയ അധികൃതര്‍ ചര്‍ച്ചനടത്താമെന്ന് അറിയിച്ചതിനത്തെുടര്‍ന്നാണ് രാധാകൃഷ്ണനും കൂട്ടരും താഴെയിറങ്ങിയത്.
രാമപുരം സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പഞ്ചായത്ത് അധികൃതരും പങ്കെടുത്തു. സമയപരിധിക്കുള്ളില്‍ മുഴുവന്‍ രേഖകളും ഹാജരാക്കിയിട്ടും സെക്രട്ടറി സ്വീകരിച്ചില്ളെന്നും സമരക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, സമരക്കാര്‍ക്ക് രാഷ്ട്രീയ അജണ്ടയാണെന്നാണ് ഭരണപക്ഷത്തിന്‍െറ ആരോപണം. രണ്ടുവര്‍ഷം മുമ്പുവരെയാണ് തെക്കേല്‍ രാധാകൃഷ്ണനും കുടുംബവും രാമപുരം പഞ്ചായത്തില്‍ താമസിച്ചിരുന്നത്. ഇതിനുശേഷം ഇവര്‍ കടനാട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്ത് വാടകക്ക് താമസിച്ചുവരുകയായിരുന്നു. പഞ്ചായത്തിലെ സ്ഥിര താമസക്കാരനല്ലാത്തതിനാലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാലുമാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെവന്നതെന്നുമാണ് ഭരണപക്ഷ അംഗങ്ങള്‍ പറയുന്നത്.
നിലവിലെ പഞ്ചായത്തില്‍ പേര് ഉള്‍പ്പെടുത്താന്‍ അവസരം നല്‍കിയിട്ടും പ്രതിഷേധക്കാര്‍ അതിന് ശ്രമിച്ചില്ളെന്നും ഇവര്‍ കുറ്റപ്പെടുന്നു.

നോളജ് സിറ്റി പ്രഖ്യാപനം 24ന്

Posted: 20 Oct 2015 09:20 PM PDT

തൊടുപുഴ: ഐക്യമല അരയ മഹാസഭ സ്ഥാപനവത്കരണ വാര്‍ഷികവും ഇടുക്കി നോളജ്സിറ്റി പ്രഖ്യാപനവും 24ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് മൂലമറ്റം എച്ച്.ആര്‍.സി ഹാളില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പ്രഖ്യാപനം നടത്തും.
സമ്മേളനം റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മൂന്നരക്കോടി വിനിയോഗിച്ച് 365 ദിവസങ്ങള്‍ക്കുള്ളില്‍ മുരിക്കുംവലയില്‍ അഞ്ചുനിലകളുള്ള എന്‍ട്രന്‍സ് അക്കാദമി ആരംഭിച്ച സഭ ഇടുക്കിയില്‍ 25 കോടി മുതല്‍മുടക്കിയാണ് നോളജ് സിറ്റി ആരംഭിക്കുന്നത്. എല്ലാ വിഭാഗം ആളുകള്‍ക്കും വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
പ്ളേ സ്കൂള്‍ മുതല്‍ എയ്ഡഡ് കോളജ് വരെയും പരീക്ഷാ പരിശീലന അക്കാദമിയും ഗവേഷണ കേന്ദ്രവും ഹെറിറ്റേജ് മ്യൂസിയവും നോളജ്സിറ്റിയില്‍ ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ സഭാ പ്രസിഡന്‍റ് സി.ആര്‍. ദിലീപ്കുമാര്‍, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ഡോ. കെ.കെ. രാധാകൃഷ്ണന്‍, എം.ജി. സോമന്‍, സി.കെ. സോമശേഖരന്‍, കെ.കെ. പുഷ്പരാജന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രസിന് തീപിടിച്ച സംഭവം; അന്വേഷണം തുടങ്ങി

Posted: 20 Oct 2015 09:15 PM PDT

ആലപ്പുഴ: നഗരമധ്യത്തിലെ പ്രസിന് തീപിടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സയന്‍റിഫിക് എക്സ്പെര്‍ട്ട് ബുധനാഴ്ച സ്ഥലത്തത്തെി വിശദമായ പരിശോധന നടത്തും. ഇതിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സൗത് എസ്.ഐ മിറാഷ് ജോണ്‍ പറഞ്ഞു. മുല്ലയ്ക്കലിലെ വിദ്യാരംഭം പ്രസിലുണ്ടായ തീപിടിത്തത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കൃത്യസമയത്ത് അഗ്നിശമന സേനയത്തെി തീ സമീപത്തേക്ക് വ്യാപിക്കുന്നത് തടഞ്ഞതുമൂലമാണ് വന്‍ദുരന്തം ഒഴിവായത്. മുല്ലയ്ക്കല്‍ ഗോകുലം ഗോപാലകൃഷ്ണന്‍െറ ഉടമസ്ഥതയിലുള്ളതാണ് ദീര്‍ഘകാല പാരമ്പര്യമുള്ള വിദ്യാരംഭം പ്രസ്. ഡിജിറ്റല്‍ പ്രസിലേക്കും മറ്റും തീപടര്‍ന്നെങ്കിലും മെഷീനുകള്‍ക്ക് കാര്യമായ കേടുപാടുണ്ടാകുന്നതിന് മുമ്പ് തീയണക്കാന്‍ കഴിഞ്ഞു. പ്രസിലെ എയര്‍ കണ്ടീഷനറും മുകള്‍ഭാഗത്തെ സീലിങ്ങും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. രാത്രി 8.30ഓടെ പ്രസ് അടച്ച് ജീവനക്കാര്‍ മടങ്ങിയിരുന്നു.
ഒമ്പതോടെ, പ്രസിന്‍െറ സീലിങ് ഭാഗത്തുനിന്നും പുറത്തേക്ക് പുകയുയരുന്നത് കണ്ടവര്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന്‍െറ രണ്ടു യൂനിറ്റുകള്‍ സ്ഥലത്തത്തെി ഏറെ പരിശ്രമിച്ചാണ് തീയണച്ചത്.

റെയില്‍ ഗതാഗത നിയന്ത്രണവും സമരവും; യാത്രക്കാര്‍ വലഞ്ഞു

Posted: 20 Oct 2015 09:14 PM PDT

കൊച്ചി: മെട്രോ നിര്‍മാണത്തിന്‍െറ ഭാഗമായി എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതത്തിന്് നിയന്ത്രണം ഏര്‍പ്പെടുത്തിയത് യാത്രക്കാരെ വലച്ചു. നിയന്ത്രണം സംബന്ധിച്ച് റെയില്‍വേ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ ഒരു വിഭാഗം പണിമുടക്കിയതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇരട്ട പ്രഹരമാവുകയായിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഗതാഗത നിയന്ത്രണം സംബന്ധിച്ച് വിവരങ്ങള്‍ നേരത്തേതന്നെ റെയില്‍വേ പൊതുജനങ്ങളെ അറിയിച്ചിരുന്നുവെന്ന് ഏരിയ മാനേജര്‍ രാജേഷ് ചന്ദ്രന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. റെയില്‍ പാളത്തിന് അടിയിലൂടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും ഒരു മേല്‍പ്പാലത്തിന്‍െറ പണിയും ആലുവ എറണാകുളം ഭാഗത്ത് നടക്കുന്നതിനാല്‍ നവംബര്‍ മൂന്ന് വരെ ചൊവ്വ, ശനി ദിവസങ്ങളിലാണ് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ ചൊവ്വാഴ്ച എറണാകുളത്തുനിന്ന് സര്‍വിസ് നടത്തിയിരുന്നെങ്കിലും സമരത്തെ തുടര്‍ന്ന് എണ്ണം കുറവായിരുന്നു. എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്കും തൃശൂര്‍ ഭാഗത്തേക്കുമുള്ള ജോലിക്കാരടക്കമുള്ള പതിവ് യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. രാത്രി 8.30ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം, വൈകുന്നേരം 7.40നുള്ള എറണാകുളം-ഗുരുവായൂര്‍ എന്നീ പാസഞ്ചര്‍ ട്രെയിനുകളാണ് നിയന്ത്രണത്തിന്‍െറ ഭാഗമായി പൂര്‍ണമായും റദ്ദ് ചെയ്തത്. കണ്ണൂര്‍-എറണാകുളം ഇന്‍റര്‍ സിറ്റി എക്സ്പ്രസ് ആലുവയിലും നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ കളമശ്ശേരിയിലും യാത്ര അവസാനിപ്പിച്ചു. ചെന്നൈ മെയില്‍ അര മണിക്കൂര്‍ വൈകി 3.20നാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. ട്രെയിനുകള്‍ വഴിയില്‍ മിനിറ്റുകളോളം നിര്‍ത്തിയിടേണ്ടിയും വന്നു.

കിന്‍ഫ്ര പദ്ധതി പിന്‍വലിച്ചെന്ന പ്രചാരണം വിവാദമാകുന്നു

Posted: 20 Oct 2015 09:11 PM PDT

കരുമാല്ലൂര്‍: പഞ്ചായത്തിലെ വെളിയത്തുനാട് പ്രദേശത്ത് നടപ്പാക്കാനിരുന്ന കിന്‍ഫ്ര പദ്ധതി പിന്‍വലിച്ചതായ പ്രചാരണം വിവാദത്തില്‍. വ്യവസായമേഖലക്ക് കിന്‍ഫ്ര സ്ഥലം ഏറ്റെടുക്കുന്ന ഉത്തരവ് റദ്ദുചെയ്തതായ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി വെളിയത്തുനാട് ഭൂസംരക്ഷണ സമിതി രംഗത്തത്തെിയതിന്‍െറ പിന്നാലെ കിന്‍ഫ്ര കുടിയൊഴിപ്പിക്കല്‍ വിരുദ്ധ കോഓഡിനേഷന്‍ കമ്മിറ്റിയും സമര പരിപാടികളുമായി എത്തിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് കിന്‍ഫ്ര പദ്ധതി ചില കക്ഷികള്‍ക്ക് ദോഷമാകുമെന്നതിനാലാണ് പിന്‍വലിക്കുന്നതായി പ്രചരിപ്പിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ പുതിയ പദ്ധതി പ്രഖ്യാപിക്കാനോ പ്രഖ്യാപിച്ചവ പിന്‍വലിക്കാനോ കഴിയില്ളെന്ന് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വ്യവസായ വകുപ്പിന് നല്‍കിയ കത്തില്‍ പദ്ധതി പിന്‍വലിക്കണമെന്ന് കിന്‍ഫ്രയോട് ആവശ്യപ്പെട്ട് കുറിപ്പെഴുതുകയാണ് വ്യവസായമന്ത്രി ചെയ്തിട്ടുള്ളത്. ഈ കത്താണ് സര്‍ക്കാര്‍ ഉത്തരവെന്ന വ്യാജേന പ്രചരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. പ്രചാരണത്തിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി നല്‍കി. പ്രദേശത്ത് പന്തംകൊളുത്തി പ്രകടനം ഉള്‍പ്പെടെ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തില്‍ കണ്‍വീനര്‍ എന്‍.എച്ച്. അനസ്, ജോ. കണ്‍വീനര്‍മാരായ ഡിന്നരാജു, ബ്രഹ്മകുമാര്‍, പ്രസന്നന്‍, അയ്യപ്പന്‍, സതീശന്‍, ഇക്ബാല്‍, മുജീബ്, സുനീര്‍, ഗോപി, ഡിജിത്ത്, സഫീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വെള്ളിയാഴ്ചക്കള്ളന്മാര്‍ പിടിയില്‍; ഇരുവരും വിദ്യാര്‍ഥികള്‍

Posted: 20 Oct 2015 09:07 PM PDT

കയ്പമംഗലം: തീരദേശത്തെ പള്ളികളും മദ്റസകളും കേന്ദ്രീകരിച്ച് വെള്ളിയാഴ്ചകളില്‍ പതിവായി മോഷണം നടത്തിയ രണ്ടുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ഈമാസം ഒമ്പതിന് കാക്കാത്തിരുത്തി ബദര്‍ പള്ളി ഖതീബിന്‍െറ മുറി കുത്തിത്തുറന്ന് ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളായ ചളിങ്ങാട് കല്ലിപ്പറമ്പത്ത് അഫ്സല്‍ (19) സഹായിയായ മറ്റൊരു വിദ്യാര്‍ഥിയുമാണ് പിടിയിലായത്. ഇവരുടെ മോഷണ രീതിയെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ-സംഭവ ദിവസം ജുമുഅ നിസ്കാര സമയത്ത് പള്ളിക്ക് മുന്നിലത്തെിയ അഫ്സലും കൂട്ടാളിയും, വടക്ക് ഭാഗത്തെ മദ്റസ കെട്ടിടത്തിലെ മുറിയില്‍ നിന്നും ഖതീബ് പുറത്തിറങ്ങുന്നത് കാത്തുനിന്നു. നിസ്കാരം ആരംഭിച്ചതോടെ മദ്റസയുടെ അകത്തേക്ക് കടന്നു.
നേരത്തെ ഈ ഭാഗം നിരീക്ഷണം നടത്തിയതു പ്രകാരം ഒന്നാം നിലയിലെ ഗോവണിപ്പടിയില്‍ സഹായിയെ നിര്‍ത്തി അഫ്സല്‍ നേരെ മൂന്നാം നിലയിലെ മുറിക്ക് മുന്നിലത്തെി. കമ്പി കൊണ്ട് വാതില്‍ പൊളിച്ച് അകത്തു കടന്ന ശേഷം മേശപ്പുറത്തെ ലാപ്ടോപ്, മൊബൈല്‍ഫോണ്‍, മേശവലിപ്പില്‍ 4000 രൂപ എന്നിവ കൈക്കലാക്കി.
തുടര്‍ന്ന്, മൂന്നുപീടികയില്‍ നിന്ന് കാര്‍ വാടകക്കെടുത്ത് എറണാകുളത്തത്തെി പണമിടപാട് സ്ഥാപനത്തില്‍ ലാപ്ടോപ്പും മൊബൈലുകളും വില്‍പന നടത്തി. മൂന്ന് മൊബൈലുകളില്‍ ഒരെണ്ണവും ലാപ്ടോപ്പും പോലീസ് വീണ്ടെടുത്തു. വെള്ളിയാഴ്ച മോഷണങ്ങളില്‍ പ്രതികള്‍ തീരെ പിടിക്കപ്പെടാത്തത്തും മുമ്പ് നടത്തിയ മോഷണത്തില്‍ ശിക്ഷിക്കപ്പെടാത്തതും മോഷണത്തിന് കൂടുതല്‍ പ്രേരകമായി. നേരത്തെ നടന്ന മോഷണങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടത് കാക്കാത്തിരുത്തിയിലായിരുന്നു.
പഠനാവശ്യാര്‍ഥം എറണാകുളം ഞാറക്കലില്‍ താമസിക്കുന്ന അഫ്സല്‍ ഇടക്കിടെ സ്വദേശമായ ചളിങ്ങാട് വന്നു പോകാറുണ്ട്. രണ്ടുവര്‍ഷം മുമ്പെ അന്തിക്കാട് സ്റ്റേഷന്‍ പരിധിയില്‍ മൊബൈല്‍ മോഷണം നടത്തിയ കേസില്‍ പൊലീസ് പിടികൂടി വിട്ടയച്ച പ്രതിയാണ് അഫ്സല്‍.
ഇയാളെക്കുറിച്ച് നേരത്തെ പല കേസുകളില്‍ പിടിയിലായ കുട്ടിക്കള്ളന്മാരില്‍ നിന്നാണ് പൊലീസ് അറിഞ്ഞത്.
സംഭവ ദിവസം അഫ്സല്‍ ചളിങ്ങാട് -കാക്കാത്തിരുത്തി ഭാഗത്ത് ഉണ്ടായിരുന്നെന്നും വിലകൂടിയ ബൈക്കും മൊബൈല്‍ ഫോണും വസ്ത്രങ്ങളും ഉപയോഗിച്ച് അടിച്ചുപിളിച്ചു നടക്കുന്നയാളാണെന്നും അറിഞ്ഞതോടെ പൊലീസ് ഇയാളെ നിരീക്ഷിക്കുകയായിരുന്നു.
രണ്ടുദിവസം മുമ്പ് ചളിങ്ങാട് ബന്ധുവിന്‍െറ കല്യാണത്തിന് അഫ്സല്‍ എത്തുമെന്നറിഞ്ഞ് നിരീക്ഷണം നടത്തുകയും അഫ്സല്‍ എത്തിയതോടെ പിടികൂടുകയുമായിരുന്നു.
എറണാകുളത്ത് കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍, പണം തുടങ്ങിയവ മോഷ്ടിച്ചാണ് ആഡംബര ജീവിതത്തിന് പണം കണ്ടത്തെുന്നത്. കൊടുങ്ങല്ലൂര്‍ സി.ഐ സലീഷിന്‍െറ നേതൃത്വത്തില്‍ മതിലകം എസ്.ഐ എം.കെ. ഷാജി, സീനിയര്‍ സി.പി.ഒമാരായ മുഹമ്മദ് റാഫി, കെ.എം. മുഹമ്മദ് അഷ്റഫ്, എം.കെ. ഗോപി, സി.പി.ഒ ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

അസഹിഷ്ണുതയുടെ രാഷ്ട്രീയം പടരുന്നു: സീതാറാം യെച്ചൂരി

Posted: 20 Oct 2015 09:02 PM PDT

Image: 

ന്യൂഡല്‍ഹി : അസഹിഷ്ണുതയുടെ രാഷ്ര്ടീയം മറ്റ് മേഖലകളിലേക്കും പടരുന്നതിന്‍്റെ ഉദാഹരണമാണ് ഹരിയാനയിലെ ഫരീദാബാദില്‍ ദളിതരെ കൊലപ്പെടുത്തിയ സംഭവമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതില്‍ ഹരിയാന ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനൊപ്പം തന്നെ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ആക്രമണങ്ങളുണ്ടാകുമ്പോള്‍ കേന്ദ്രം കൈകഴുകരുതെന്നും യെച്ചൂരി പറഞ്ഞു.

എക്കാലവും സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെക്കുറിച്ച് രാഷ്ര്ടപതിക്ക് പലവട്ടം ഓര്‍മപ്പെടുത്തേണ്ടിവന്നത് ഗൗരവമായ വിഷയമാണ്. രാഷ്ര്ടപതി ഇത്തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് അസ്വാഭാവികമാണ്. ഇത് വിഷയത്തിന്‍്റെ ഗൗരവം വെളിവാക്കുന്നു.

അസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കും വിധം പരസ്യപ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാരും എം.പിമാരും ഉള്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം നടപടി സ്വീകരിക്കുന്നില്ല.ശാസനയല്ല, ഇവര്‍ക്കെതിരെ നിയമനടപടിയാണ് വേണ്ടത്. വിദ്വേഷ പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തുന്ന മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം പലവട്ടം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. ഒരു നടപടിയുമുണ്ടായില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയെന്നത് സര്‍ക്കാരിന്‍്റെ ഉത്തരവാദിത്തമാണ്.

ഇത്രയധികം സംഭവങ്ങളുണ്ടായിട്ടും പ്രധാനമന്ത്രി ഒരു വാക്ക് ട്വിറ്ററില്‍ പോലും ഉരിയാടുന്നില്ല. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാനുള്ള ലജ്ജാകരമായ വോട്ടുബാങ്ക് രാഷ്ര്ടീയമാണ് അരങ്ങേറുന്നതെന്നും യെച്ചൂരി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് കണ്ണൂരില്‍ പൂര്‍ണം

Posted: 20 Oct 2015 09:02 PM PDT

കണ്ണൂര്‍\പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ കെ.എസ്.ആര്‍.ടി എംപ്ളോയീസ് യൂനിയന്‍െറ (സി.ഐ.ടി.യു) നേതൃത്വത്തില്‍ നടത്തിയ 24 മണിക്കൂര്‍ പണിമുടക്ക് സമരം കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണം. ദീര്‍ഘദൂര യാത്രികരെയും കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന മലയോരമേഖല ഉള്‍പ്പെടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെയും സമരം സാരമായി ബാധിച്ചു.
പയ്യന്നൂരില്‍ രാവിലെ സര്‍വിസ് നടത്തുകയായിരുന്ന ബസിനുള്ളിലേക്ക് നായ്ക്കുരണ പൊടി വിതറിയശേഷം ബസ് ഡ്രൈവറെയും വനിതാ കണ്ടക്ടറെയും മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസ് ഡ്രൈവര്‍ ചീമേനി പൊതാവൂരിലെ കെ.വി. നാരായണന്‍, കണ്ടക്ടര്‍ കെ.കെ. സിന്ധു എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7.45ഓടെ പെരുമ്പയിലാണ് അക്രമം. തിങ്കളാഴ്ച രാത്രി ഡ്യൂട്ടിക്കത്തെിയ ബിജു ജോണ്‍, എം. അജയകുമാര്‍, കെ. അനീഷ്കുമാര്‍ എന്നിവരെ ഒരുസംഘം ആക്രമിച്ചതായി പരാതിയുണ്ട്. ചില സമരാനുകൂലികള്‍ക്കും അക്രമത്തില്‍ പരിക്കേറ്റതായി പരാതിയുണ്ട്.
ദിനംപ്രതി 120 ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്യുന്ന കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ഇന്നലെ ബംഗളൂരുവിലേക്ക് മാത്രമാണ് സര്‍വിസ് നടത്തിയത്. പൊലീസ് അകമ്പടിയിലായിരുന്നു സര്‍വിസ്. വൈകീട്ട് 5.30ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ഡീലക്സ് ബസ് വൈകീട്ട് ആറ് മണിക്ക് പോയി. എറണാകുളം, മധുര ബസുകളും വൈകീട്ടോടെ സര്‍വിസ് തുടങ്ങി.
തലശ്ശേരി ഡിപ്പോയില്‍ നിന്ന് അഞ്ച് സര്‍വിസ് നടത്തുകയുണ്ടായി. തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ അഴീക്കലിലേക്കും കോഴിക്കോട്, കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി എന്നിവിടങ്ങളിലേക്കുമാണ് സര്‍വിസ് നടത്തിയത്.
തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. കണ്ണൂര്‍ ഡിപ്പോയിലെ 38 ഓഫിസര്‍മാരില്‍ രണ്ടുപേര്‍ മാത്രമാണ് ചൊവ്വാഴ്ച ജോലിക്ക് ഹാജരായത്. മെക്കാനിക്കല്‍ വിഭാഗത്തില്‍ ആരും ഹാജരായില്ല. മുഴുവന്‍ എം. പാനല്‍ തൊഴിലാളികളും സര്‍ക്കാറിന്‍െറ പിരിച്ചുവിടല്‍ ഭീഷണി വകവെക്കാതെ പണിമുടക്കില്‍ പങ്കെടുത്തതായി കെ.എസ്.ആര്‍.ടി.ഇ.എ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സജിത് സദാനന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ 200ഓളം എം. പാനല്‍ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്.
അതേസമയം, കണ്ണൂരില്‍ പണിമുടക്കില്‍ പങ്കെടുത്ത എം. പാനല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി അറിയിച്ചു. എന്നാല്‍, സമരത്തിന് രണ്ടുദിവസം മുമ്പ് ഇതുസംബന്ധിച്ച് മുന്നറിയിപ്പു നോട്ടീസ് നല്‍കണമെന്നും തൊഴിലാളിക്ഷാമം നേരിടുന്ന ജില്ലയിലെ ഡിപ്പോകളില്‍നിന്ന് ആരെയും ഒഴിവാക്കാന്‍ കഴിയില്ളെന്നും കെ.എസ്.ആര്‍.ടി.ഇ.എ നേതാക്കള്‍ പറഞ്ഞു. സമരാനുകൂലികള്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ച് പ്രകടനവും കുത്തിയിരിപ്പ് സമരവും നടത്തി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സജിത് സദാനന്ദന്‍, പി. രാജീവന്‍, എം. വിജയന്‍, റാസിത്ത് എന്നിവര്‍ സംസാരിച്ചു.

നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുടെ മൊത്തവിതരണക്കാരന്‍ പിടിയില്‍

Posted: 20 Oct 2015 08:57 PM PDT

തിരൂര്‍: തമിഴ്നാട്ടില്‍നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ മൊത്തമായത്തെിച്ച് വിതരണം ചെയ്യുന്ന യുവാവ് പൊലീസ് പിടിയിലായി. ആലത്തിയൂര്‍ ആലിങ്ങല്‍ ചക്കുങ്ങപ്പറമ്പില്‍ ഷരീഫിനെയാണ്(32) തിരൂര്‍ എസ്.ഐ സുമേഷ് സുധാകരനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പരിശോധനക്കിടെ പാറശേരിയില്‍ നിന്നാണ് കാറിലത്തെിയ ഷരീഫിനെ പിടികൂടിയത്. 5640 ഹാന്‍സ് പാക്കറ്റുകളും 320 പാക്കറ്റ് പത്മശ്രീയെന്ന പുകയില ഉല്‍പ്പന്നവും കാറില്‍നിന്ന് കണ്ടെടുത്തു.
ഇവക്ക് കരിഞ്ചന്തയില്‍ ഒരു ലക്ഷത്തിലേറെ രൂപ വിലവരും. കെ.എല്‍.10.പി.3113 നമ്പര്‍ ഇന്‍ഡിക്ക കാറില്‍ കോയമ്പത്തൂരില്‍നിന്ന് എത്തിച്ചതായിരുന്നു ഉല്‍പ്പന്നങ്ങള്‍. ഇയാളില്‍നിന്ന് അര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. തിരൂരിലും പരിസരങ്ങളിലുമുള്ള വ്യാപാരികള്‍ക്ക് നിരോധിത ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിരുന്നത് ഷരീഫാണെന്ന് പൊലീസ് അറിയിച്ചു. അഡീഷനല്‍ എസ്.ഐ വിശ്വനാഥന്‍ കാരയില്‍, പൊലീസുകാരായ കപില്‍ദേവ്, അരുണ്‍ദേവ്, ഷൈലേഷ്, അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ജില്ലയില്‍ ബാലവിവാഹം വര്‍ധിക്കുന്നു

Posted: 20 Oct 2015 08:50 PM PDT

വൈത്തിരി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വയനാട് ജില്ലയില്‍ ബാലവിവാഹം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍. വയനാട് ചൈല്‍ഡ് ലൈനിന്‍െറ കണക്കുകള്‍ പ്രകാരം 64ഓളം പരാതികളാണ് ഈ കാലയളവില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 2010 ഏപ്രില്‍ മുതല്‍ 2011 മാര്‍ച്ച് വരെ നാല് കേസുകളും 2011 മാര്‍ച്ച് മുതല്‍ 2012 ഏപ്രില്‍ വരെ മൂന്നു കേസുകളും 2012 മാര്‍ച്ച് മുതല്‍ 2013 ഏപ്രില്‍ വരെ 13 കേസുകളും 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെ 10 കേസുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, 2014 ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ 36 പരാതികളാണ്് ഇതുസംബന്ധിച്ച് ചൈല്‍ഡ്ലൈന് ലഭിച്ചിട്ടുള്ളത്.
2006ലെ ശൈശവവിവാഹ നിരോധനിയമപ്രകാരം വിവാഹത്തിന് പുരുഷന് 21 വയസ്സും പെണ്‍കുട്ടിക്ക് 18 വയസ്സും പൂര്‍ത്തിയാക്കണമെന്നാണ് നിയമം. നിയമനടപടികള്‍ മറികടക്കുന്നതിന് പ്രായക്കൂടുതല്‍ വരുത്തിയും രേഖകളില്‍ കൃത്രിമം കാണിച്ചുമാണ് ഇത്തരം വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതെന്ന് ആക്ഷേപമുണ്ട്. ബാലവിവാഹങ്ങള്‍ നിയമംമൂലം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും രക്ഷിതാക്കളുടെ അജ്ഞതയും സാമ്പത്തിക പരാധീനതയുമാണ് ഇവ വര്‍ധിക്കാന്‍ കാരണമാകുന്നത്.
ജില്ലയില്‍ ആദിവാസി കോളനികളിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം തരിയോട് പഞ്ചായത്തിലെ മഞ്ഞളാംകോട്കുന്ന് കോളനിയില്‍ താമച്ചിരുന്ന ഒമ്പതാം ക്ളാസുകാരി 21 വയസ്സുകാരന്‍െറ കൂടെ ഒളിച്ചോടിപ്പോയിരുന്നു.
ഈ കേസില്‍ യുവാവിന് ഒരു മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എരുമാട് കോളനിയില്‍ 13 വയസ്സുകാരിയും 15 വയസ്സുകാരനും ഒളിച്ചോടി കൂടെ താമസിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം 15 വയസ്സുകാരന്‍ 13 വയസ്സുകാരിയെ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു.
ശാരീരിക മാനസിക വളര്‍ച്ചയത്തെുന്നതിന് മുമ്പ് നടക്കുന്ന വിവാഹങ്ങള്‍ ദമ്പതികള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. പെണ്‍കുട്ടികളുടെ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കുന്നു. ഏറെ താമസിയാതെ ദാമ്പത്യത്തില്‍ വിള്ളല്‍ സംഭവിക്കുന്നത് ഇത്തരം വിവാഹങ്ങളില്‍ സര്‍വസാധാരണമാണ്.

യോജിച്ച സൂചിയില്ല; മെഡി. കോളജില്‍ ഇന്‍ജക്ഷന്‍ വേദനിപ്പിക്കുന്നു

Posted: 20 Oct 2015 08:41 PM PDT

കോഴിക്കോട്: രോഗികള്‍ക്ക് ഇന്‍ജക്ഷന്‍ വെക്കാന്‍ അനുയോജ്യമായ സൂചിയില്ലാതെ ബുദ്ധിമുട്ടുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രി. കനം കുറഞ്ഞ സൂചികള്‍ക്കായി നെട്ടോട്ടമോടുകയാണ് ആശുപത്രി അധികൃതരും രോഗികളും. പലപ്പോഴും കിട്ടിയ സൂചികൊണ്ട് കുത്തുകയാണ് നഴ്സുമാര്‍.
16, 18, 20, 22, 24 എന്നിങ്ങനെ പല വലുപ്പത്തിലാണ് ഇന്‍ജക്ഷന്‍ സൂചികള്‍. വലിയനമ്പറിന്‍െറ സൂചി ചെറുതും കനംകുറഞ്ഞതുമായിരിക്കും. 16, 18 വലുപ്പത്തിലുള്ള സൂചികള്‍ ആഴത്തില്‍ എല്ലുകളിലേക്ക് ഇന്‍ജക്ഷന്‍ നല്‍കുന്നതിനും മറ്റും ഉപയോഗിക്കുന്നതാണ്. ഇതിന് വേദനയും മുറിവും വലുതായിരിക്കും. ഇവയെക്കാള്‍ ചെറുതും കനംകുറഞ്ഞതുമാണ് മസിലുകള്‍ക്ക് ഇന്‍ജക്ഷന്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്. രക്തമെടുക്കാന്‍ ഉപയോഗിക്കുന്ന സൂചികള്‍ സ്വതവേ കനംകുറഞ്ഞവയാണ്. പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ നല്‍കുന്നത് തൊലിക്ക് തൊട്ടുതാഴെയാണ്. ഇതിന് ഏറ്റവും ചെറുതും കനംകുറഞ്ഞതുമായ സൂചികളാണ് സാധാരണ ഉപയോഗിക്കുക. എന്നാല്‍, ഇത്തരം സൂചികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭ്യമല്ല.
ഇന്‍സുലിന്‍ നല്‍കാനും രക്തമെടുക്കാനുമെല്ലാം ആവശ്യത്തിലേറെ വലിയ സൂചികള്‍ ഉപയോഗിക്കുന്നതുമൂലം രോഗികള്‍ക്ക് വലിയ മുറിവുണ്ടാവുകയും വേദന സഹിക്കേണ്ടിവരുകയും ചെയ്യുന്നു.
മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിലും ചെറിയ സൂചികളുടെ ക്ഷാമംമൂലം സ്വകാര്യ മെഡിക്കല്‍ഷോപ്പുകളിലേക്ക് എഴുതിക്കൊടുക്കുകയാണ് പതിവ്.

പൊലീസ് ചമഞ്ഞത്തെിയ സംഘം മലയാളിയുടെ ഫ്ളാറ്റില്‍കയറി പണം തട്ടി

Posted: 20 Oct 2015 08:28 PM PDT

Image: 
മസ്കത്ത്: പൊലീസ് ചമഞ്ഞത്തെിയ സംഘം മലയാളിയുടെ ഫ്ളാറ്റില്‍ അതിക്രമിച്ചുകയറി പണം തട്ടി. വാദി കബീര്‍ മാര്‍സിന് പിന്‍വശത്തുള്ള പത്തനംതിട്ട സ്വദേശിയുടെ ഫ്ളാറ്റില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. സ്വദേശികളെന്നുതോന്നിക്കുന്ന മൂന്ന് യുവാക്കളാണ് അതിക്രമിച്ചുകയറിയത്. ഫ്ളാറ്റുടമയുടെ ബന്ധുവിനെ കൊണ്ടാണ് വാതില്‍ തുറപ്പിച്ചത്. സൂറില്‍നിന്ന് രാത്രി വാദി കബീറിലത്തെിയ ബന്ധു ആദ്യം ഫ്ളാറ്റില്‍ ബെല്ലടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന്, ഫോണ്‍ ചെയ്യുന്നതിനായി ഇദ്ദേഹം പുറത്തേക്ക് ഇറങ്ങിയപ്പോളാണ് റോഡിലൂടെ പോവുകയായിരുന്ന യുവാക്കള്‍ അകത്തേക്ക് കയറിവന്നത്. പൊലീസുകാര്‍ ആണെന്നും ഫ്ളാറ്റ് ഏതാണെന്ന് കാണിച്ചുതരാനുമാണ് ഇവര്‍ ആവശ്യപ്പെട്ടതെന്ന് ഇദ്ദേഹം പറഞ്ഞു. ബന്ധുവിനെ കണ്ട് വീട്ടുടമ വാതില്‍ തുറന്നപ്പോഴേക്കും മൂന്നു പേരും വാതില്‍ തള്ളിത്തുറന്ന് അകത്തേക്കുകയറി തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. വീട്ടുടമയും ബന്ധുവും തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ പഴ്സ് എടുത്തപ്പോള്‍ ഇവര്‍ അത് തട്ടിപ്പറിച്ചു. 
തുടര്‍ന്ന് പഴ്സില്‍നിന്ന് പണം എടുത്തശേഷം തിരിച്ചറിയല്‍ രേഖകളടക്കമുള്ളവ തിരികെ നല്‍കി. രണ്ട് പഴ്സുകളിലുമായി ഉണ്ടായിരുന്ന 140 റിയാല്‍ ഇവര്‍ എടുത്തു. എന്തുചെയ്യണമെന്നറിയാതെനിന്ന വീട്ടുകാരുടെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങിയശേഷം വാതില്‍ പുറത്തുനിന്ന് പൂട്ടിയാണ് സംഘം രക്ഷപ്പെട്ടത്. തുടര്‍ന്ന്, ഇവര്‍ ഫോണില്‍ വിളിച്ചുപറഞ്ഞപ്പോഴാണ് സമീപത്തെ ഫ്ളാറ്റുകളില്‍ ഉള്ളവര്‍ സംഭവം അറിയുന്നത്്. തുടര്‍ന്ന് ഇവരത്തെിയാണ് വാതില്‍ തുറന്നുനല്‍കിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഉടന്‍ സ്ഥലത്തത്തെി വീട്ടുകാരില്‍നിന്ന് തെളിവെടുത്തു. 
വാദികബീറില്‍ വര്‍ധിച്ചുവരുന്ന മോഷണപരമ്പരകളില്‍ ഒടുവിലത്തേതാണ് സംഭവം. പ്രവാസികള്‍ താമസിക്കുന്ന വീടുകളാണ് മോഷ്ടാക്കള്‍ കൂടുതലും ലക്ഷ്യമിടുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനം വാങ്ങിക്കൊണ്ടുപോയ ഇന്ത്യന്‍ വീട്ടമ്മയെ പിന്തുടര്‍ന്ന് വന്ന് ഫ്ളാറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സംഭവം അടുത്തിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാംനിലയിലും മറ്റും തുറന്നുകിടക്കുന്ന ജനാലകളിലൂടെ അകത്തുകടന്ന് ലാപ്ടോപ്പും പണവും കവര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 
തിങ്കളാഴ്ച രാത്രി മോഷ്ടാക്കള്‍ അതിക്രമിച്ച് കയറിയ ഫ്ളാറ്റില്‍ മുമ്പും മോഷണശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അകത്തുകടക്കുന്നതിനായി ഗ്രില്ല് അറുത്തുവെച്ചിരുന്നത് ശ്രദ്ധയില്‍പെട്ടതാണ് വീട്ടുടമസ്ഥര്‍ക്ക് രക്ഷയായത്. വീട്ടില്‍ താമസിക്കുന്നവരും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പുറത്ത് എന്ന് കണ്ടാലും വാതില്‍ തുറക്കുന്നത് ശ്രദ്ധിച്ച് വേണമെന്നതാണ് വാദികബീര്‍ സംഭവം കാണിക്കുന്നത്.  

ഐ.എസ് വിരുദ്ധ പോരാട്ടം: കുവൈത്തിന്‍െറ പിന്തുണ വിലമതിക്കാനാവാത്തത് –അമേരിക്ക

Posted: 20 Oct 2015 08:18 PM PDT

Image: 
കുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റിനെതിരായ (ഐ.എസ്) പോരാട്ടത്തില്‍ കുവൈത്തിന്‍െറ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അമേരിക്ക. ഐ.എസിനെതിരെ കുവൈത്ത് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വാഗതാര്‍ഹമാണെന്നും അമേരിക്ക അഭിപ്രായപ്പെട്ടു. കുവൈത്തില്‍ സന്ദര്‍ശനത്തിനത്തെിയ ഐ.എസ് വിരുദ്ധ ആഗോള കൂട്ടായ്മയിലെ അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ പ്രത്യേക ദൂതന്‍ ജനറല്‍ ജോണ്‍ അലനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹുമായും വാര്‍ത്താവിതരണ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹുമായും ജോണ്‍ അലന്‍ ചര്‍ച്ചനടത്തി. 60ഓളം രാജ്യങ്ങളുള്ള ഐ.എസ് വിരുദ്ധ ആഗോള കൂട്ടായ്മക്കുള്ള പിന്തുണയുടെ കാര്യത്തില്‍ കുവൈത്ത് ഏറെ മുന്നിലാണ്. ഇതോടൊപ്പം, സിറിയയുടെ അകത്തും പുറത്തും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന കാര്യത്തില്‍ കുവൈത്തിന്‍െറ പങ്ക് ഏറെ സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 
 

ബാലന്‍സ് തീര്‍ന്നാല്‍ നോല്‍ കാര്‍ഡ് തത്സമയം റീചാര്‍ജ് ചെയ്യാം

Posted: 20 Oct 2015 08:11 PM PDT

Image: 
ദുബൈ: നോല്‍ കാര്‍ഡിലെ ബാലന്‍സ് തീര്‍ന്നാല്‍ യന്ത്രത്തിലോ അടുത്തുള്ള മെട്രോ സ്റ്റേഷനിലോ എത്തി റീചാര്‍ജ് ചെയ്യുന്ന രീതി പഴങ്കഥയാകുന്നു. സ്മാര്‍ട്ട് ഫോണിന്‍െറ സഹായത്തോടെ നോല്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്ന സംവിധാനം ആര്‍.ടി.എ ജൈറ്റക്സ് സാങ്കേതിക വാരത്തില്‍ അവതരിപ്പിച്ചു. 
നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സംവിധാനമുള്ള സ്മാര്‍ട്ട് ഫോണുകളുടെ സഹായത്തോടെയാണ് നോല്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് സമീപം നോല്‍ കാര്‍ഡ് വെച്ചാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം ഈടാക്കി റീചാര്‍ജ് ആകും. ഉടന്‍ തന്നെ നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. വ്യക്തിഗത നോല്‍ കാര്‍ഡുകള്‍ പരമാവധി 5000 ദിര്‍ഹത്തിനും അല്ലാത്തവ 1000 ദിര്‍ഹത്തിനും റീചാര്‍ജ് ചെയ്യാം. മറ്റൊരു നോല്‍ കാര്‍ഡില്‍ നിന്ന് ബാലന്‍സ് കൈമാറാനും സാധിക്കും. ബാലന്‍സ് ഉള്ള നോല്‍ കാര്‍ഡ് സ്കാന്‍ ചെയ്യുകയാണ് ആദ്യ ചെയ്യേണ്ടത്. തുടര്‍ന്ന് രണ്ടാമത്തെ നോല്‍ കാര്‍ഡ് സ്കാന്‍ ചെയ്താല്‍ തുക അതിലേക്ക് കൈമാറാം. നോല്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍, സ്മാര്‍ട്ട് വാച്ച് എന്നിവയും ആര്‍.ടി.എ അവതരിപ്പിച്ചിട്ടുണ്ട്.  നോല്‍ കാര്‍ഡിന് പകരം കൈയില്‍ കെട്ടിയ സ്മാര്‍ട്ട് വാച്ച് ഗേറ്റില്‍ കാണിച്ച് മെട്രോയിലും ബസിലും ട്രാമിലും യാത്ര നടത്താം.  പരീക്ഷണ ഘട്ടത്തിലുള്ള ഇവ ഉടന്‍ തന്നെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ആര്‍.ടി.എയെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ നോണ്‍ സ്റ്റോപ് വിമാനം ഡല്‍ഹിയിലേക്ക്

Posted: 20 Oct 2015 08:06 PM PDT

Image: 
മനാമ: എയര്‍ ഇന്ത്യ  ഈ മാസം 26 മുതല്‍ ബഹ്റൈനില്‍ നിന്ന് ഡല്‍ഹിയിലേക്ക് നോണ്‍ സ്റ്റോപ് ഫൈ്ളറ്റ് സര്‍വീസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലാണ് വിമാനമുണ്ടാവുക. 
രാത്രി 11മണിക്ക് ബഹ്റൈനില്‍ നിന്ന് പുറപ്പെടുന്ന എ.ഐ 940 വിമാനം ഡല്‍ഹിയില്‍ പുലര്‍ച്ചെ 5.20ന് എത്തും. ഇതിനു പുറമെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള കണക്ഷന്‍ ഫൈ്ളറ്റുകളും ലഭ്യമാണ്. 
അമൃത്സര്‍,പട്ണ, ലക്നോ,കൊല്‍കത്ത, ഹൈദരാബാദ്, വിശാഖപട്ടണം, വാരാണസി, ബംഗളൂരു, ചെന്നൈ, സിംഗപ്പൂര്‍, ബാങ്കോക്, ഫ്രാങ്ക്ഫര്‍ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കണക്ഷന്‍ ഫൈ്ളറ്റ് ലഭിക്കുക. 
ദല്‍ഹിയില്‍ നിന്ന് തിരിച്ചുള്ള വിമാനം വൈകീട്ട് 7.50ന് പുറപ്പെട്ട് രാത്രി 9.55ന് ബഹ്റൈനില്‍ എത്തും . എ319 വിഭാഗത്തിലുള്ള വിമാനമാണ് പുതിയ സര്‍വീസിന് ഉപയോഗിക്കുക. ഇതില്‍ ബിസിനസ്, ഇക്കോണമി ക്ളാസുകള്‍ ലഭ്യമാണ്. നിലവില്‍ ഡല്‍ഹിയിലേക്ക് ഞായര്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ യാത്രചെയ്യാനായി ബുക്ക് ചെയ്തവര്‍ എയര്‍ ഇന്ത്യ റിസര്‍വേഷന്‍ ഓഫിസുമായോ ട്രാവല്‍ ഏജന്‍റുമായോ ബന്ധപ്പെടണം. 
 

ലോകത്തെ ഏറ്റവും വലിയ കപ്പല്‍ സൗദി തീരത്ത്

Posted: 20 Oct 2015 08:00 PM PDT

Image: 
റാബിഗ്: ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായ എം.എസ്.സി മായ സൗദിയുടെ പടിഞ്ഞാറന്‍ തീരനഗരമായ റാബിഗിലെ കിങ് അബ്ദുല്ല തുറമുഖത്തത്തെി. ബെല്‍ജിയത്തിന്‍െറ ഭീമന്‍ കപ്പലിന് 19,224 കണ്ടെയ്നറുകളെ വഹിക്കാനാവുമെന്നാണ് കണക്ക്. 
കഴിഞ്ഞമാസം 26ന് കടലിലിറക്കിയ എം.എസ്.സി മായ സൗദി തുറമുഖത്തത്തെിയതോടെ കിങ് അബ്ദുല്ല തുറമുഖത്തിന്‍െറ അന്താരാഷ്ട്ര പ്രാധാന്യം വര്‍ധിച്ചതായി ഒൗദ്യോഗിക വക്താവ് അബ്ദുല്ല ഹമീദുദ്ദീന്‍ പറഞ്ഞു. എം.എസ്.സി മായക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്ന ബ്രിട്ടന്‍െറ എം.എസ്.സി ലണ്ടനും കിങ് അബ്ദുല്ല തുറമുഖത്തത്തെിയുരുന്നു. 
സൗദി തുറമുഖങ്ങളുടെ സ്വകാര്യവത്കരണത്തിന്‍െറ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച കിങ് അബ്ദുല്ല തുറമുഖം രാജ്യപുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP