ബീഫ് റെയ്ഡ്: ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയെന്ന് മുഖ്യമന്ത്രി Madhyamam News Feeds | ![]() |
- ബീഫ് റെയ്ഡ്: ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയെന്ന് മുഖ്യമന്ത്രി
- പൊലീസിന്റെ വിരട്ടല്‍ ഫലിച്ചില്ല; കേരള ഹൗസില്‍ വീണ്ടും ബീഫ് വരട്ടി
- ബീഫ് റെയ്ഡ്: പൊലീസുകാർക്കെതിരെ നടപടിയെടുക്കണം ^കോടിയേരി
- സംസ്ഥാനപാതയില്‍ ചങ്ങരംകുളത്ത് അപകടം പെരുകുന്നു
- ആരവം മുറുകുന്നു
- സ്ത്രീധന പീഡനംമൂലം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍
- കൊട്ടിക്കലാശത്തിന് പൊലീസിന്‍െറ പെരുമാറ്റച്ചട്ടം
- താജ്മഹൽ തന്നെ അമ്പരിപ്പിച്ചുവെന്ന് സുക്കര്‍ബര്‍ഗ്
- ചുമട്ടുതൊഴിലാളികളുമായി ഉടക്കി; ബാലറ്റ് പെട്ടികള്‍ ഉദ്യോഗസ്ഥര്‍ ചുമന്നു
- തെരഞ്ഞെടുപ്പിനുശേഷം സ്വന്തം പാര്‍ട്ടിയും ട്രേഡ് യൂനിയനും –പെമ്പിളൈ ഒരുമൈ
- അടിമാലിയിലെ മാലിന്യ നിക്ഷേപം: ഹൈകോടതി അഭിഭാഷക കമീഷന്‍ തെളിവെടുത്തു
- ഇലക്ഷന്‍ ക്ളാസും ക്ളസ്റ്റര്‍ പരിശീലനവും ഇന്ന്
- തദ്ദേശ തെരഞ്ഞെടുപ്പ്: മദ്യക്കടത്ത് തടയാന്‍ ശക്തമായ നടപടി
- ഗീതക്ക് പുറകേ, കുടുംബത്തെ പുല്‍കാനുള്ള പ്രതീക്ഷയുമായി റംസാനും
- പ്രമുഖരുടെ വാര്‍ഡുകളില്‍ പ്രവചനാതീത പോരാട്ടം
- വയനാടന്‍ വിപണി കീഴടക്കാന്‍ നീര ഉല്‍പന്നങ്ങള്‍
- ക്ഷമിക്കണം; അത്യാഹിത വിഭാഗത്തില്‍ മെഡിക്കല്‍ ഓഫിസര്‍മാരില്ല
- പുതിയ തൊഴില്‍ കുടിയേറ്റ നിയമത്തിന് അമീര്‍ അംഗീകാരം നല്‍കി
- നജ്റാന്‍ പള്ളിയില്‍ ആക്രമണം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു
- ലോക സാമ്പത്തിക ഫോറം സമ്മേളനം സമാപിച്ചു
- മുഹറഖ് വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
- ഒരു അഗതിമന്ദിരം മാത്രമല്ല ഈദി ഫൗണ്ടേഷൻ...
- ഗീതയെ തിരിച്ചെത്തിച്ചതിന്‍െറ നേട്ടം സ്വന്തമാക്കാൻ പിടിവലി
- പീഡനത്തിന് ശിക്ഷ ഷണ്ഡീകരണം?
- ഇന്‍ഡിഗോ ഐ.പി.ഒക്ക് മികച്ച തുടക്കം
ബീഫ് റെയ്ഡ്: ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയെന്ന് മുഖ്യമന്ത്രി Posted: 28 Oct 2015 12:53 AM PDT Image: ![]() തിരുവനന്തപുരം: കേരള ഹൗസില്‍ നടത്തിയ പൊലീസ് റെയ്ഡ് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റെയ്ഡ് നടത്തിയിട്ടില്ലെന്ന നിലപാടിൽ ഡൽഹി പൊലീസ് ഉറച്ചു നിന്നാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പൊലീസിന്റെ നടപടി ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണ്. പരാതി ലഭിച്ചെങ്കിൽ അതേക്കുറിച്ച് പറയേണ്ടിയിരുന്നത് കേരളാ ഹൗസ് റെസിഡന്‍റ് കമീഷണറോടായിരുന്നു. പരാതി സത്യമാണോ എന്ന് അന്വേഷിക്കാനുള്ള മര്യാദ പോലും പൊലീസ് കാണിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്താന്‍ മന:പ്പൂര്‍വം സൃഷ്ടിച്ച പ്രശ്‌നമാണിത്. ആരെയൊക്കയോ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്. ഡല്‍ഹിയില്‍ പശുമാംസം വില്‍ക്കുന്നതിന് നിരോധമുണ്ട്. എന്നാല്‍ പോത്തിറച്ചിക്ക് ഇത് ബാധകമല്ല. നിരോധനം ഏര്‍പ്പെടുത്താത്ത വസ്തുക്കള്‍ കേരള ഹൗസില്‍ ഇനിയും നൽകുമെന്നും അതിന് ആരുടെ അനുവാദവും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബീഫ് വിഷയത്തിൽ പ്രതികരിക്കാൻ കേരളം വൈകിയിട്ടില്ല. സംഭവത്തെ കുറിച്ച് റസിഡന്‍റ് കമീഷണറുടെ റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തന്നെ കല്ലെറിഞ്ഞവരോട് പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ബീഫ് വിഷയത്തിൽ സർക്കാർ സമയോചിതമായി തന്നെ ഇടപെട്ടു. കേരളാ ഹൗസിൽ പശുവിറച്ചി വിതരണം ചെയ്തിട്ടില്ല. ഇന്നു മുതൽ കേരള ഹൗസിൽ പോത്തിറച്ചി വിളമ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഡല്‍ഹി പൊലീസ് സമ്മതിച്ചിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിശാലമനസ് കാണിക്കുമായിരുന്നു. എന്നാല്‍ നടപടിയെ ന്യായീകരിക്കുന്ന സമീപനമാണ് ഡല്‍ഹി പൊലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. |
പൊലീസിന്‍റെ വിരട്ടല്‍ ഫലിച്ചില്ല; കേരള ഹൗസില്‍ വീണ്ടും ബീഫ് വരട്ടി Posted: 28 Oct 2015 12:47 AM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിന്‍റെ വിരട്ടല്‍ ഒന്നും ബീഫിന്‍റെ കാര്യത്തില്‍ ഫലിച്ചില്ല. ഡല്‍ഹി കേരള ഹൗസില്‍ വീണ്ടും ബീഫ് വിളമ്പി. മെനുബോര്‍ഡില്‍ മീറ്റ് ഫ്രൈ എന്ന് എഴുതിവെച്ചിട്ടുമുണ്ട്. വരട്ടിയ ബീഫ് കഴിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്. |
ബീഫ് റെയ്ഡ്: പൊലീസുകാർക്കെതിരെ നടപടിയെടുക്കണം ^കോടിയേരി Posted: 28 Oct 2015 12:00 AM PDT Image: ![]() ന്യൂഡൽഹി: കേരള ഹൗസ് കാന്‍റീനിൽ ബീഫ് പരിശോധന നടത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാദം ഉണ്ടാക്കിയ ആൾക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. രാജ്യത്തെ ഫെഡറൽ സംവിധാനം തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്‍റെ ഗൂഢശ്രമമാണ് റെയ്ഡിന് പിന്നിലെന്നും ഇതിനെതിരേ ശകതമായ പ്രതിഷേധം ഉയർന്നുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. മുഖ്യമന്ത്രി വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് ഭക്ഷണം കഴിക്കണമെന്നുള്ള മനുഷ്യന്‍റെ അവകാശം സംരക്ഷിക്കുന്നതിന് സി.പി.എം മുന്നിലുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. |
സംസ്ഥാനപാതയില്‍ ചങ്ങരംകുളത്ത് അപകടം പെരുകുന്നു Posted: 27 Oct 2015 11:13 PM PDT ചങ്ങരംകുളം: വാഹനങ്ങളുടെ അമിതവേഗതയും സുരക്ഷിതമല്ലാത്ത ഗതാഗത സംവിധാനം നിമിത്തവും സംസ്ഥാനപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചങ്ങരംകുളം മേഖലയില്‍ ഏഴ് അപകടങ്ങളിലായി 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. |
Posted: 27 Oct 2015 11:06 PM PDT തിരുവനന്തപുരം: പോളിങ് ബൂത്തിലേക്കിനി അഞ്ചുദിവസങ്ങള്‍ മാത്രം ശേഷിക്കെ തലസ്ഥാന ജില്ല ത്രസിപ്പിക്കുന്ന പ്രചാരണച്ചൂടിലേക്ക്. കേന്ദ്ര-സംസ്ഥാന നേതാക്കളെല്ലാം കളം നിറഞ്ഞതോടെ തെരഞ്ഞെടുപ്പ് രംഗം ഇളകിമറിയുകയാണ്. ഇടതുക്യാമ്പില്‍ ആവേശം വിതറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ മറുവശത്ത് എ.കെ. ആന്‍റണി റോഡ് ഷോ യോടെയാണ് ചൊവ്വാഴ്ച പര്യടനം സജീവമാക്കിയത്. പൂന്തുറ മുതല്‍ വേളി വരെയായിരുന്നു ആന്‍റണിയുടെ റോഡ് ഷോ. വലിയതുറ, പൂജപ്പുര, കാട്ടാക്കട എന്നിവിടങ്ങളിലായിരുന്നു ആന്‍റണി പങ്കെടുത്ത പൊതുയോഗങ്ങള്‍ നടന്നത്. പേട്ട, ആര്യനാട്, പാലോട്, മലയിന്‍കീഴ് എന്നിവിടങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ തിങ്കളാഴ്ച പിണറായി വിജയനും പങ്കെടുത്തിരുന്നു. വി.എസ്. അച്യുതാനന്ദനാണ് ഇടതുപാളയത്തിന് വേണ്ടി ആദ്യം പ്രചാരണത്തിനിറങ്ങിയത്. പത്തോളം സ്ഥലങ്ങളില്‍ വി.എസ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. എസ്. രാമചന്ദ്രന്‍ പിള്ളയും എം.എ. ബേബിയുമെല്ലാം സാന്നിധ്യമറിയിച്ചു. വി.എം. സുധീരനും രമേശ് ചെന്നിത്തലയും ആദ്യ റൗണ്ടില്‍ കളം നിറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച ജില്ലയിലിറങ്ങും. മറുവശത്ത് കാനം രാജേന്ദ്രന്‍ ബുധനാഴ്ച ജില്ലയില്‍ പ്രചാരണത്തിനത്തെും. ദേശീയ നേതാക്കളെയാണ് ബി.ജെ.പി രംഗത്തിറക്കുന്നത്. പ്രചാരണമവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ എല്ലാസ്ഥാനാര്‍ഥികള്‍ക്കും മൈക്ക് സ്ക്വാഡുകള്‍ സജീവമായതോടെ കവലകളില്‍ തെരഞ്ഞെടുപ്പാരവവും മൂര്‍ധന്യത്തിലേക്ക് നീങ്ങുകയാണ്. ആദ്യ ഘട്ടങ്ങളില്‍ ഉച്ചഭാഷിണി പ്രചാരണങ്ങള്‍ കുറവയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികളക്കം വീറോടെ പ്രചാരണരംഗത്തുറച്ചതോടെ പ്രവചനം അസാധ്യമാക്കുന്ന രാഷ്ട്രീയനീക്കങ്ങളാണ് എവിടെയും. വിമതരുടെ സാന്നിധ്യം യു.ഡി.എഫിന് അലോസരമുണ്ടാക്കുന്നുണ്ടെങ്കിലും പ്രചാരണത്തില്‍ ഇത് ബാധിച്ചിട്ടില്ല. ഒപ്പത്തിനൊപ്പം ഇരുമുന്നണികളും മുന്നേറുകയാണ്. എസ്.എം.എസ് പ്രചാരണങ്ങളും ശബ്ദസന്ദേശങ്ങളും ഫേസ് ബുക് പേജുകളും വാട്ട്സ് ആപ്പുമെല്ലാം പ്രചാരണായുധങ്ങളാവുന്നുണ്ട്. സമ്മതിദായകരെ ഫോണില്‍ വിളിച്ച് വോട്ടഭ്യര്‍ഥിക്കുന്നതിന് മൊബൈല്‍ ഫോണ്‍ സ്ക്വാഡും രംഗത്തുണ്ട്. യുവാക്കളെയാണ് പ്രധാനമായും ഇത്തരം സ്ക്വാഡുകള്‍ ഉന്നമിടുന്നത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ പലയിടങ്ങളിലും രഹസ്യചര്‍ച്ചകളും സജീവമമാണ്. വോട്ടേഴ്സ് ലിസ്റ്റില്‍ കണക്കുകൂട്ടിയും കിഴിച്ചും ഉറക്കമില്ലാത്ത ദിനരാത്രങ്ങളാണ് ഇനി സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും. |
സ്ത്രീധന പീഡനംമൂലം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍ Posted: 27 Oct 2015 11:03 PM PDT കൊല്ലം: സ്ത്രീധന പീഡനംമൂലം വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് വിധി. കരുനാഗപ്പള്ളി അയണിവേലികുളങ്ങര മരുതൂര്‍കുളങ്ങര മുറിയില്‍ പീടികച്ചിറയില്‍ വീട്ടില്‍ ഫ്രഫുല്ല എന്ന് വിളിക്കുന്ന സൂര്യസ്മിത (27) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് നീണ്ടകര മുറിയില്‍ പുത്തന്‍തുറ ഫിഷര്‍മെന്‍ കോളനിയില്‍ സൂര്യന്‍പറമ്പില്‍ വീട്ടില്‍ അനില്‍കുമാര്‍ (കണ്ണന്‍-38) കുറ്റക്കാരനാണെന്ന് കണ്ടത്തെിയത.് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി VI ജഡ്ജി എഫ്. അഷീദയാണ് വിധി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 304 ബി (സ്ത്രീധന പീഡന മരണം) വകുപ്പ് പ്രകാരമാണ് വിധി. ശിക്ഷ നാളെ വിധിക്കും. |
കൊട്ടിക്കലാശത്തിന് പൊലീസിന്‍െറ പെരുമാറ്റച്ചട്ടം Posted: 27 Oct 2015 10:33 PM PDT കൊടുങ്ങല്ലൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശത്തിന് മതിലകം പൊലീസിന്‍െറ പെരുമാറ്റച്ചട്ടം. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒന്നിച്ചുകൂടുന്ന കൊട്ടിക്കലാശം അനുവദിക്കില്ല. മതിലകം പൊലീസ് പരിധിയില്‍ വരുന്ന ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടതിരുത്തി പഞ്ചായത്തുകളിലാണ് കൊട്ടിക്കലാശ മാര്‍ഗരേഖ തയാറാക്കിയത്. |
താജ്മഹൽ തന്നെ അമ്പരിപ്പിച്ചുവെന്ന് സുക്കര്‍ബര്‍ഗ് Posted: 27 Oct 2015 10:24 PM PDT Image: ![]() ന്യൂഡല്‍ഹി: താജ്മഹല്‍ തന്നെ അമ്പരിപ്പിച്ചുവെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. താന്‍ കരുതിയതിനേക്കാള്‍ മനോഹരമാണ് താജ്മഹല്‍. മനുഷ്യര്‍ക്ക് ഇത്തരം നിർമിതികൾ സൃഷ്ടിക്കാൻ കഴിമെന്നത് അവിശ്വസനീയമാണ്. തന്റെ ഫേസ് ബുക്ക്പോസ്റ്റിലാണ് സുക്കര്‍ബര്‍ഗ് ഇങ്ങനെ കുറിച്ചത്. എന്തും ചെയ്യാനുള്ള പ്രചോദനമാണ് സ്‌നേഹം നല്‍കുക. താജ്മഹല്‍ കാണാനുള്ള ആഗ്രഹം മുമ്പേയുണ്ടായിരുന്നെന്നും മാര്‍ക് കുറിക്കുന്നു. സുക്കര്‍ബര്‍ഗിന്റെ താജ്മഹല്‍ പോസ്റ്റ് ഇതിനകം നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഇന്നലെ വൈകീട്ട് 4.30നാണ് അദ്ദേഹം താജ്മഹല്‍ സന്ദർശിക്കാനെത്തിയത്. സുക്കർബർഗിൻെറ താജ്മഹൽ സന്ദർശനത്തെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അറിവുണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂട്ടി അറിയിച്ച് സന്ദർശനം വലിയ സംഭവമാക്കാൻ അദ്ദേഹം ആഗ്രഹിക്കാത്തതുകൊണ്ടാകാം ഇതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യേഗസ്ഥൻ പറഞ്ഞു. ചൈനയിലെ പ്രാചീന നഗരമായ സിയാന്‍ സന്ദര്‍ശിച്ച ശേഷമാണ് സുക്കര്‍ബര്‍ഗ് ഇന്ത്യയിലെത്തിയത്. ഇന്ന് ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവാദം നടത്തും. ടൗൺഹാളിൽ നടക്കുന്ന ചോദ്യേത്തര പരിപാടിയിൽ പങ്കെടുക്കാൻ 900 കുട്ടികൾക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. |
ചുമട്ടുതൊഴിലാളികളുമായി ഉടക്കി; ബാലറ്റ് പെട്ടികള്‍ ഉദ്യോഗസ്ഥര്‍ ചുമന്നു Posted: 27 Oct 2015 10:19 PM PDT പന്തളം: ബാലറ്റ് പേപ്പര്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പെട്ടികള്‍ ഉദ്യോഗസ്ഥര്‍ ചുമന്ന് വാഹനത്തില്‍ കയറ്റി. തിങ്കളാഴ്ച രാവിലെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പറക്കോട് ബ്ളോക്കിലെ ബാലറ്റുകളാണ് 10 കൂറ്റന്‍ പെട്ടികളിലായി പന്തളം സബ്ട്രഷറിയില്‍ സൂക്ഷിച്ചിരുന്നത്. |
തെരഞ്ഞെടുപ്പിനുശേഷം സ്വന്തം പാര്‍ട്ടിയും ട്രേഡ് യൂനിയനും –പെമ്പിളൈ ഒരുമൈ Posted: 27 Oct 2015 10:14 PM PDT തൊടുപുഴ: പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയ പാര്‍ട്ടിയും ട്രേഡ് യൂനിയനുമുണ്ടാക്കുമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തങ്ങള്‍ മത്സരിക്കുന്ന മുഴുവന്‍ സീറ്റിലേക്കും വിജയിക്കുമെന്നും പെമ്പിളൈ ഒരുമൈ പ്രസിഡന്‍റ് ലിസി സണ്ണിയും സെക്രട്ടറി രാജേശ്വരി ജോളിയും ഇടുക്കി പ്രസ്ക്ളബ് സംഘടിപ്പിച്ച 'നേതാവ്, നിലപാട്' മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. |
അടിമാലിയിലെ മാലിന്യ നിക്ഷേപം: ഹൈകോടതി അഭിഭാഷക കമീഷന്‍ തെളിവെടുത്തു Posted: 27 Oct 2015 10:11 PM PDT അടിമാലി: അടിമാലി പഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്ന് മാലിന്യം തള്ളുന്നത് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഹൈകോടതി അഭിഭാഷക കമീഷനെ നിയോഗിച്ചു. |
ഇലക്ഷന്‍ ക്ളാസും ക്ളസ്റ്റര്‍ പരിശീലനവും ഇന്ന് Posted: 27 Oct 2015 10:03 PM PDT ചെറുവത്തൂര്‍: തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഇലക്ഷന്‍ ക്ളാസിനൊപ്പം ഇന്ന് ക്ളസ്റ്റര്‍ പരിശീലനവും. 31ന് സംസ്ഥാനത്തെ ബ്ളോക് റിസോഴ്സ് സെന്‍ററുകള്‍ വഴി നടക്കുന്ന അധ്യാപക ക്ളസ്റ്ററിന്‍െറ മുന്നോടിയായുള്ള പരിശീലനമാണ് ബുധനാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നത്. |
തദ്ദേശ തെരഞ്ഞെടുപ്പ്: മദ്യക്കടത്ത് തടയാന്‍ ശക്തമായ നടപടി Posted: 27 Oct 2015 10:00 PM PDT കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത മദ്യത്തിന്‍െറ ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്ട്രൈക്കിങ് ഫോഴ്സുകള്‍, അതിര്‍ത്തി പട്രോളിങ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്‍സ് മദ്യം, മദ്യക്കടത്ത് എന്നിവ കണ്ടത്തൊന്‍ സഹായകരമായ വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കും. വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ വക പാരിതോഷികങ്ങള്‍ നല്‍കും. |
ഗീതക്ക് പുറകേ, കുടുംബത്തെ പുല്‍കാനുള്ള പ്രതീക്ഷയുമായി റംസാനും Posted: 27 Oct 2015 09:59 PM PDT Image: ![]() ന്യൂഡല്‍ഹി/ഭോപാല്‍: റംസാന്‍ കാത്തിരിക്കുകയാണ്, കറാച്ചിയിലുള്ള ഉമ്മക്കരികിലത്തൊന്‍. എപ്പോഴും വഴക്കുപറയുന്ന രണ്ടാനമ്മയില്‍നിന്ന് രക്ഷപ്പെട്ട് അവനോടിയത് ഒരു രാജ്യത്തിനിപ്പുറത്തേക്കായിരുന്നു. അതിര്‍ത്തി കടന്നുള്ള സ്നേഹത്തിന്‍െറയും മാനവികതയുടെയും കഥകളാല്‍ മൗനം വാചാലമാക്കി ഗീത ഇന്ത്യയില്‍ തിരിച്ചത്തെിയപ്പോള്‍ ജന്മനാട്ടിലത്തൊമെന്ന പ്രതീക്ഷയുമായി നല്ല നാളും കാത്തിരിക്കുകയാണ് അവന്‍. രണ്ടുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ കഴിയുന്ന 15കാരനായ റംസാന്‍ ബംഗ്ളാദേശില്‍നിന്നാണ് വന്നത്. അഞ്ചുവര്‍ഷംമുമ്പ് പാകിസ്താനില്‍നിന്ന് ബംഗ്ളാദേശിലേക്ക് താമസം മാറ്റിയ പിതാവ് വേറെ വിവാഹം കഴിച്ചിരുന്നു. രണ്ടാനമ്മയുടെ പീഡനത്തെ തുടര്‍ന്നാണ് അവന്‍ നാടുവിട്ടത്. 2013ല്‍ ഭോപാലിലാണ് റംസാനെ കണ്ടത്തെുന്നത്. ഭോപാലിലെ അഭയകേന്ദ്രത്തിലായിരുന്നു തുടര്‍ന്ന് താമസം. ഗീതയെ നാട്ടില്‍ തിരിച്ചത്തെിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരിലൊരാളായ പാകിസ്താനി മനുഷ്യാവകാശപ്രവര്‍ത്തകന്‍ അന്‍സാര്‍ ബുര്‍ണേ റംസാന്‍െറ പ്രശ്നത്തിലും പ്രചരണം ആരംഭിച്ചിരുന്നു. റംസാനുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം താന്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് കത്തയച്ചതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അശുതോഷ് ശുക്ള ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ കത്തു ലഭിച്ചതോടെ വിദേശകാര്യമന്ത്രാലയം റംസാന്‍െറ ഫയല്‍ വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചതായും അശുതോഷ് ശുക്ള കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ പൗരത്വം തെളിയിക്കുന്ന ഒരു രേഖയും ഇല്ളെന്ന് കാണിച്ച് റംസാന്‍േറത് അടച്ച ഫയലാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
|
പ്രമുഖരുടെ വാര്‍ഡുകളില്‍ പ്രവചനാതീത പോരാട്ടം Posted: 27 Oct 2015 09:53 PM PDT ആലപ്പുഴ: നഗരസഭയില്‍ ശക്തമായ മത്സരവും അടിയൊഴുക്കിന്‍െറ സാധ്യതയും നിലനില്‍ക്കുന്ന നിരവധി വാര്‍ഡുകളുണ്ട്. ഇരുമുന്നണിയും തുടക്കത്തില്‍ അനായാസമെന്ന് കരുതിയ വാര്‍ഡുകളില്‍ ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നഗരസഭയില്‍ അധികാരത്തിലത്തെിയാല്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥികളാണ് ശക്തമായ മത്സരത്തിന് സാക്ഷ്യംവഹിക്കുന്നത്. അത് ഇരുമുന്നണിയിലുമുണ്ട്. പല സ്ഥലത്തും സ്വതന്ത്രരും ബി.ജെ.പി സ്ഥാനാര്‍ഥികളും വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി കക്ഷികളുമെല്ലാം പ്രമുഖ മുന്നണികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. 52 വാര്‍ഡുകളില്‍ പകുതിയിലേറെ വാര്‍ഡുകളിലും മുന്നണിസ്ഥാനാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ഇതാണ്. രാപകല്‍ ഭേദമന്യേ സ്ഥാനാര്‍ഥികള്‍ പരമാവധി വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ്. |
വയനാടന്‍ വിപണി കീഴടക്കാന്‍ നീര ഉല്‍പന്നങ്ങള്‍ Posted: 27 Oct 2015 09:48 PM PDT കല്‍പറ്റ: വയനാട്ടിലും നീര ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കാനൊരുങ്ങുന്നു. തെങ്ങിന്‍െറ വിടരാത്ത പൂങ്കുല ചത്തെുമ്പോഴുണ്ടാകുന്ന പാനീയമാണ് നീര. മാനന്തവാടി വള്ളിയൂര്‍ക്കാവ് ഇല്ലത്തുവയല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നീരയുടെ ഒൗട്ട്ലെറ്റിലാണ് നീരയുടെ വൈവിധ്യങ്ങളായ 15ഓളം വിഭവങ്ങള്‍ നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. ഏകദേശം 50 ലിറ്റര്‍ നീരയാണ് ഇവിടെ ദിവസേന സംഭരിക്കുന്നത്. പോഷക സമൃദ്ധവും രുചികരവുമായ നീരയില്‍ ആല്‍ക്കഹോളിന്‍െറ അംശം തീരെയില്ല. ഏറെക്കാലം കേടുകൂടാതെ സൂക്ഷിച്ചു വെക്കാനും കഴിയും. |
ക്ഷമിക്കണം; അത്യാഹിത വിഭാഗത്തില്‍ മെഡിക്കല്‍ ഓഫിസര്‍മാരില്ല Posted: 27 Oct 2015 09:45 PM PDT കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരെ കാണണമെങ്കില്‍ മഷിയിട്ടു നോക്കണം. മെഡിക്കല്‍ വിഭാഗം ഡ്യൂട്ടി എം.ഒമാരല്ലാതെ സര്‍ജിക്കല്‍ വിഭാഗം എം.ഒമാരോ അസ്ഥിരോഗ വിഭാഗം എം.ഒമാരോ അത്യാഹിത വിഭാഗത്തില്‍ ഉണ്ടാകാറില്ല. |
പുതിയ തൊഴില്‍ കുടിയേറ്റ നിയമത്തിന് അമീര്‍ അംഗീകാരം നല്‍കി Posted: 27 Oct 2015 09:20 PM PDT Image: ![]() ദോഹ: പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ വിദേശ തൊഴിലാളികളുടെ കുടിയേറ്റവും താമസവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കി. കഫാല നിയമമെന്ന പേരിലുള്ള, വിദേശ തൊഴിലാളികളുടെ വരവും താമസവും തിരിച്ചുപോക്കും (എക്സിറ്റ്) സംബന്ധിച്ചുള്ള 2015ലെ 21ാം നമ്പര്‍ നിയമത്തിനാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്നലെ അംഗീകാരം നല്‍കിയത്. അമീര്‍ അംഗീകാരം നല്‍കിയ നിയമം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും നടപ്പിലാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് മാത്രമെ രാജ്യത്ത് നടപ്പിലാക്കുകയുളളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റങ്ങളുള്ള നിയമത്തിന് ഖത്തര്‍ മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. നിലവിലെ നിയമത്തില്‍ ഉപയോഗിച്ച സ്പോണ്‍സര്‍ (കഫീല്‍), സ്പോണ്‍സര്‍ഷിപ്പ് (കഫാല), എക്സിറ്റ് പെര്‍മിറ്റ് (ഖുറൂജ്) തുടങ്ങിയ വാക്കുകള്‍ പുതിയ നിയമ പ്രകാരം ഉണ്ടായിരിക്കില്ല. പകരം തൊഴിലുടമ (എംപ്ളോയര്‍), തൊഴിലാളി (എംപ്ളോയി), അല്ളെങ്കില്‍ വിദേശ തൊഴിലാളി (എക്സ്പാറ്റ് വര്‍ക്കര്‍) എന്നീ പേരുകളാണുണ്ടാകുക. വിദേശി തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഒപ്പുവെക്കുന്ന തൊഴില്‍ കരാറിന്‍െറ ബന്ധത്തിലൂന്നിയായിരിക്കും വിദേശതൊഴിലാളികള്‍ രാജ്യത്തത്തെുക. പുതിയ നിയമപ്രകാരം സ്പോണ്‍സര്‍ക്ക് പകരം എക്സിറ്റ് പെര്‍മിറ്റിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കണം. തൊഴിലാളി നാട്ടിലേക്ക് പോകുന്നതിന് മൂന്ന് പ്രവര്‍ത്തിദിവസം മുമ്പ് മന്ത്രാലയത്തെ അറിയിക്കണം. അതിനുശേഷം മന്ത്രാലയം സ്പോണ്‍സറുടെ അഭിപ്രായം ആരായും. സ്പോണ്‍സറുടെ അനുമതി മന്ത്രാലയത്തിന് ലഭിച്ചാല്‍ ബന്ധപ്പെട്ട തൊഴിലാളിക്ക് നാട്ടിലേക്കു പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കും. സ്പോണ്‍സര്‍ എന്തെങ്കിലും തടസങ്ങള്‍ ഉന്നയിച്ചാല്‍ പ്രവാസിക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍െറ കീഴിലുള്ള പ്രത്യേക കമ്മിറ്റിയെ സമീപിക്കാം. അടിയന്തര സാഹചര്യങ്ങളാണെങ്കില്‍ സമിതി മൂന്നു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരാതി കൈകാര്യം ചെയ്യും. തൊഴിലാളിക്കെതിരെ കോടതിയിലോ മറ്റോ കേസ് നിലനില്‍ക്കുന്നുെണ്ടങ്കില്‍ കോടതിക്കോ, പബ്ളിക് പ്രോസികൂഷനോ മറ്റ് നിയമ സ്ഥാപനങ്ങള്‍ക്കോ മാത്രമെ ഇനി മുതല്‍ യാത്ര തടയാന്‍ അധികാരമുണ്ടാകുകയുളളൂ. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്‍െറ (എന്‍.ഒ.സി) കാര്യത്തില്‍ നിലവിലെ നിയമത്തില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായാലും സ്പോണ്‍സറുടെ അനുമതിയില്ളെങ്കില്‍ രണ്ടുവര്‍ഷത്തേക്ക് ഖത്തറില്‍ ജോലി ചെയ്യാനാകില്ലായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം കരാര്‍ കാലാവധി അവസാനിച്ചാല്‍ രാജ്യം വിടാതെ തന്നെ ജോലി മാറാം. പുതിയ നിയമപ്രകാരം സ്പോണ്‍സറുടെയും ആഭ്യന്തര, തൊഴില്‍മന്ത്രാലയങ്ങളുടെയും അനുമതി ലഭിച്ചാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ പ്രവാസിക്ക് തൊഴില്‍ മാറാം. കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍െറയും തൊഴില്‍ മന്ത്രാലയത്തിന്‍െറയും അനുമതി ലഭിച്ചാല്‍ തൊഴില്‍ മാറാം. കാലാവധി നിശ്ചയിച്ചിട്ടില്ലാത്ത കരാര്‍ (ഓപണ്‍ എന്‍ഡഡ്) പ്രകാരം ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അഞ്ചുവര്‍ഷം ജോലി പൂര്‍ത്തിയാക്കിയാല്‍ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ അനുമതിയോടെ തൊഴില്‍മാറാം. ഈ രണ്ടു സാഹചര്യങ്ങളിലും സ്പോണ്‍സറുടെ അനുമതി വേണ്ട. സ്പോണ്‍സര്‍ മരണപ്പെടുകയോ എന്തെങ്കിലും കാരണങ്ങളാല്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്താല്‍ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ അനുമതിയോടെ പ്രവാസിക്ക് മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്ക് മാറാം. തൊഴിലുടമക്കും തൊഴിലാളിക്കുമിടയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ മറ്റൊരു തൊഴിലുടമക്ക് കീഴില്‍ തൊഴിലാളിക്ക് താല്‍ക്കാലികമായി മാറാനുള്ള അനുമതി നല്‍കുന്നതിന് ആഭ്യന്തര മന്ത്രിക്ക് അവകാശമുണ്ട്. തൊഴില്‍ നിയമത്തിന്‍െറ കീഴില്‍ വരുന്ന തൊഴിലാളികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. ഗാര്‍ഹിക തൊഴിലാളികള്‍ക്കിത് ലഭിക്കില്ല. സ്പോണ്‍സര്‍ഷിപ്പ് നിയമത്തിന്‍െറ 21 മുതല്‍ 23വരെയുള്ള വകുപ്പുകളിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 2004ലെ 14ാം നമ്പര്‍ തൊഴില്‍ നിയമം, സ്പോണ്‍സറും തൊഴിലാളിയും ഒപ്പുവച്ച കരാര്‍ എന്നിവയ്ക്ക് അനുസൃതമായി എല്ലാ സാഹചര്യങ്ങളിലും തൊഴിലുടമ/സ്പോണ്‍സറുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. പുതിയ നിയമം നിലവില്‍ വരന്നതോടെ രാജ്യത്ത് പതിറ്റാണ്ടുകളായി നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് സമ്പ്രാദായത്തിന് പകരമാണ് തൊഴില്‍ കരാര്‍ വ്യവസ്ഥയുണ്ടാവുന്നത്. തൊഴില്‍ കരാറിന്‍െറ പരമാവധി കാലവധി അഞ്ച് വര്‍ഷമായിരിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. പുതിയ നിയമവുമായി ബന്ധപ്പെ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാബിനറ്റ് തയാറാക്കിയ നിയമത്തില്‍ ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമനിയമം മന്ത്രിസഭ അംഗീകരിച്ച് അമീറിന്‍െറ അംഗീകാരത്തിനായി കൈമാറിയത്. സെ്പതംബര്‍ ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. 2009ലെ നാലാം നമ്പര്‍ ഭേദഗതി നിയമത്തിലെ ഏഴ്, 21 വകുപ്പുകളിലാണ് കാര്യമായ ഭേദഗതി വരുത്തിയിരിക്കുന്നത്. പ്രവാസികളുടെ തൊഴില്‍മാറ്റം, എക്സിറ്റ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പുകള്‍. 2014 മെയ് 14നാണ് നിലവിലുള്ള 2009ലെ നാലാം നമ്പര്‍ സ്പോണ്‍സര്‍ഷിപ്പ്(കഫാല) നിയമം റദ്ദാക്കി പുതിയ നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി വിളിച്ചുചേര്‍ത്തവാര്‍ത്താസമ്മേളനത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്. എക്സിറ്റ് പെര്‍മിറ്റ്, എന്‍.ഒ.സി എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് അന്ന് ഒൗദ്യോഗികമായി അറിയിച്ചിരുന്നു. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഖത്തറിലെ പ്രവാസികളുള്‍പ്പടെയുള്ള എല്ലാ തൊഴിലാളികളുടെയും തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറയും ഭാഗമായാണ് നിയമത്തില്‍ സമൂലമായ അഴിച്ചുപണി വരുത്തിയത്. ഒൗദ്യോഗികപ്രഖ്യാപനം വന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് നിയമത്തിന് അന്തിമ അംഗീകാരം ലഭിക്കുന്നത്. |
നജ്റാന്‍ പള്ളിയില്‍ ആക്രമണം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു Posted: 27 Oct 2015 09:14 PM PDT Image: ![]() റിയാദ്: സൗദിയുടെ തെക്കന്‍ അതിര്‍ത്തിക്കടുത്ത് നജ്റാനിലെ അല്‍മശ്ഹദ് പള്ളിയില്‍ തിങ്കളാഴ്ചയുണ്ടായ ചാവേറാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സഅദ് സഈദ് സഅദ് അല്‍ഹാരിസി എന്ന സ്വദേശി പൗരനാണ് ചാവേറായത്. സ്ഫോടനം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ചാവേര്‍ വന്നതെന്ന് കരുതുന്ന വാഹനം സംഭവ സ്ഥലത്തുനിന്ന് സുരക്ഷാ വിഭാഗം കണ്ടത്തെിയിട്ടുണ്ട്. ഇതില്‍ ചാവേര്‍ മാതാപിതാക്കള്‍ക്കുള്ള സന്ദേശം എഴുതിവെച്ചിരുന്നു. തണുപ്പിനുപയോഗിക്കുന്ന കട്ടിയുള്ള വസ്ത്രത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ധരിച്ചാണ് ചാവേര്‍ പള്ളിക്ക് സമീപം എത്തിയത്. അപരിചതിനായ ചാവേറിന്‍െറ ദുരൂഹ നീക്കത്തില്‍ സംശയം തോന്നിയ അലി അഹ്മദ് ആല്‍ മര്‍ദമ എന്ന സ്വദേശി പൗരന്‍ ഇയാള്‍ പള്ളിയിലേക്ക് പ്രവേശിക്കുന്ന് തടയാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഇദ്ദഹത്തേിന്‍െറ മകന്‍ സഈദ് അലി ആല്‍ മര്‍മ മാധ്യമങ്ങളോട് പറഞ്ഞു. മരണപ്പെട്ട രണ്ടാമത്തെ സ്വദേശിയുടെ വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. നേരത്തെ കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് പളളികളിലും തെക്കന്‍ പ്രദേശത്തെ അസീര്‍ മേഖലയിലുള്ള അബ്ഹ സൈനികപരിശീലന കേന്ദ്രത്തിലും നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നാലെയാണ് നജ്റാനിലെ ദഹ്ദയില്‍ ചാവേര്‍ ആക്രമണം ഉണ്ടായത്. നജ്റാന്‍ സ്ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. |
ലോക സാമ്പത്തിക ഫോറം സമ്മേളനം സമാപിച്ചു Posted: 27 Oct 2015 08:50 PM PDT Image: ![]() അബൂദബി: അബൂദബി യാസ് മറീന സര്‍ക്യൂട്ടില്‍ ഈ മാസം 25 ന് ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിന്‍െറ സമ്മിറ്റ് ഓണ്‍ ഗ്ളോബല്‍ അജണ്ട സമ്മേളനത്തിന് കൊടിയിറങ്ങി. യു.എ.ഇയില്‍ നിര്‍മിക്കുന്നതിന്‍െറയും ഉല്‍പാദിപ്പിക്കുന്നതിന്‍െറയും ഭാവിയും ലോക സമ്പദ്വ്യവസ്ഥയുടെ ഭാവിയുമാണ് സമ്മേളനത്തിന്‍െറ പ്രധാന തീരുമാനങ്ങളെന്ന് സംഘാടകര്‍ അറിയിച്ചു. ലോക സാഹചര്യം സംബന്ധിച്ച് വ്യക്തമായ അജണ്ട സ്വീകരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ഗ്ളോബല്‍ അജണ്ട സമ്മേളനത്തിലൂടെ ലഭിച്ചതായും യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രിയും സമ്മേളനത്തിന്‍െറ സഹ അധ്യക്ഷനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി സമാപന സെഷനില്‍ പറഞ്ഞു. ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയില്‍ യു.എ.ഇ സുപ്രധാന സ്ഥാനം നല്‍കുന്നത് കണ്ടുപിടിത്തങ്ങള്‍ക്കാണ്. നിര്‍മാണ- ഉല്‍പാദക മേഖലയുടെ ഭാവിയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. സിറിയന്‍ പ്രതിസന്ധി, അഭയാര്‍ഥി പ്രശ്നം, ആഗോള സമ്പദ്വ്യവസ്ഥയുടെ വെല്ലുവിളികള്‍ തുടങ്ങിയവ ലോകം ഇപ്പോള്‍ നേരിടുന്ന അടിയന്തര വിഷയങ്ങളാണ്. ശരിയായ നടപടികള്‍ കൈക്കൊള്ളാന്‍ യു.എ.ഇ ഉത്സുകരാണ്. യു.എ.ഇയുടെ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ തന്നെ വൈവിധ്യവത്കരിക്കപ്പെട്ടതാണ്. ആ നിലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പ്രകൃതി വിഭവങ്ങളല്ല സുസ്ഥിര വളര്‍ച്ചക്ക് അനിവാര്യമെന്നും ജനങ്ങളും ജനങ്ങളുടെ ബുദ്ധിയുമാണ് വളര്‍ച്ചയുടെ ആധാരമെന്നും മറ്റ് അറബ് രാജ്യങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ ആഗ്രഹിക്കുന്നു. തെളിയിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഗ്ളോബല്‍ അജണ്ട സമ്മേളനം വളരെ സുപ്രധാനമായിരുന്നുവെന്നും ആഗോള, അറബ് മേഖലകളിലെ സുപ്രധാന സാമ്പത്തിക കേന്ദ്രമെന്ന സ്ഥാനം അബൂദബി ശക്തമാക്കുകയും ചെയ്തതായി അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു. യു.എ.ഇ സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിക്കുകയും വിവിധ മേഖലകളില്‍ സുസ്ഥിര നവീകരണങ്ങളും കണ്ടുപിടിത്തങ്ങളും പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയാണ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1000ഓളം പേര്‍ പങ്കെടുത്ത സമ്മേളനം ഏറെ പ്രയോജനപ്രദമാണ്. പ്രതിനിധികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്പരം കൈമാറുകയും വിവിധ തലത്തിലുള്ള വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ദാവോസ് വേള്‍ഡ് സമ്മിറ്റിലേക്ക് നിര്‍ദേശങ്ങള്‍ സമാഹരിക്കാനും അബൂദബി സമ്മേളനത്തിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. |
മുഹറഖ് വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം Posted: 27 Oct 2015 07:59 PM PDT Image: ![]() മനാമ: മുഹറഖിലെ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം മുഹറഖ് മുനിസിപ്പാലിറ്റി സന്ദര്‍ശിക്കാനത്തെിയ അദ്ദേഹം ഭാവി വികസന പദ്ധതികളെക്കുറിച്ച് മുനിസിപ്പല്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും അവ നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എട്ട് പദ്ധതികളാണ് മുഹറഖിനായി തയാറാക്കിയിട്ടുള്ളത്. പഴയ സെന്‍ട്രല്‍ മാര്‍ക്കറ്റ് പൊളിച്ച് പുതിയത് പണിയുക, നിലവിലുള്ള ബഹ്റൈന്‍ പോസ്റ്റ് ആസ്ഥാനമിരിക്കുന്ന സ്ഥലത്ത് ബഹുനില കാര്‍ പാര്‍ക്കിങ് ബില്‍ഡിങ്, തീപിടിത്തം നടന്ന മുഹറഖ് സൂഖില്‍ പുതിയ കെട്ടിടം, സൂഖില്‍ വരുന്നവര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യങ്ങളൊരുക്കുക, ബഹ്റൈന്‍ യൂനിവേഴ്സിറ്റിക്കാവശ്യമായ സ്ഥലം കണ്ടത്തെുക, മുഹറഖ് ഗ്രാന്‍റ് പാര്‍ക്കില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ പദ്ധതികളാണ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചത്. |
ഒരു അഗതിമന്ദിരം മാത്രമല്ല ഈദി ഫൗണ്ടേഷൻ... Posted: 27 Oct 2015 07:48 PM PDT Image: ![]() ഇസ്ലാമാബാദ്: പരസ്പരം പോരടിക്കുന്ന രണ്ടു രാജ്യങ്ങളെ കോർത്തിണക്കുന്ന പ്രധാന കണ്ണികളിലൊന്നായിരിക്കുന്നു പാകിസ്താനിലെ ഈദി ഫൗണ്ടേഷൻ. ട്രെയിൻ മാറിക്കയറി പാകിസ്താനിലെത്തിയ കേൾക്കാനും മിണ്ടാനും വയ്യാത്ത ഗീതയെന്ന ഇന്ത്യൻ പെൺകുട്ടിയെ ഒരു ദശകത്തോളം കാത്തുപരിപാലിച്ചതോടെയാണ് ഈദി വാർത്തകളിൽ നിറഞ്ഞത്.
|
ഗീതയെ തിരിച്ചെത്തിച്ചതിന്‍െറ നേട്ടം സ്വന്തമാക്കാൻ പിടിവലി Posted: 27 Oct 2015 07:30 PM PDT Image: ![]() ന്യൂഡൽഹി: 13 വർഷം മുമ്പ് പാകിസ്താനിലെത്തിയ ഇന്ത്യൻ പെൺകുട്ടി ഗീതയെ തിരിച്ചെത്തിച്ചതിെൻറ നേട്ടം സ്വന്തമാക്കാൻ പിടിവലി. ഇന്ത്യയുടെയും പാകിസ്താെൻറയും അവകാശവാദങ്ങൾക്കുപുറമേ കേന്ദ്രസർക്കാറിലും പിടിവലി നടന്നു. സ്വന്തം മതവിശ്വാസപ്രകാരം സുരക്ഷിതമായി ഇത്രയുംകാലം പാകിസ്താനിൽ കഴിഞ്ഞതിെൻറയും ഉത്തരവാദിത്തത്തോടെ ഇന്ത്യയിൽ എത്തിച്ചതിെൻറയും ‘ക്രെഡിറ്റ്’ പാകിസ്താൻ അവകാശപ്പെടുന്നു. ഗീത കുടുംബത്തോടൊപ്പം ചേരുന്നത് തങ്ങളുടെ ഹൃദയവിശാലതകൊണ്ടാണെന്ന് പാകിസ്താൻ പറയുമ്പോൾ, അതിനായി മുൻകൈയെടുക്കുകയും ‘ഇന്ത്യയുടെ പുത്രി’യായി അംഗീകരിച്ച് നാട്ടിലെത്തിക്കാൻ മാസങ്ങൾ നീണ്ട പരിശ്രമം നടത്തുകയും ചെയ്തതിെൻറ ‘ക്രെഡിറ്റാണ്’ കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. |
Posted: 27 Oct 2015 07:05 PM PDT Image: ![]() രാജ്യത്ത് ബാലികാ പീഡനങ്ങൾ ഭയാനകമായി വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന പ്രതികളെ ഷണ്ഡീകരണത്തിന് വിധേയമാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരിക്കുന്നു മദ്രാസ് ഹൈകോടതി. നിർദേശം പ്രാകൃതമായിത്തോന്നാമെങ്കിലും പ്രാകൃതമായ കുറ്റംചെയ്യുന്നവരെ പ്രാകൃതമായിത്തന്നെ ശിക്ഷിക്കണമെന്ന അഭിപ്രായമാണ് ജസ്റ്റിസ് എൻ. കൃപാകരന്. കുറ്റവാളികളെ രാസവസ്തുക്കൾ ഉപയോഗിച്ച് ഷണ്ഡീകരിക്കുന്നത് യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അനുവദിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2008–2014ൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ 2.4 ശതമാനം വർധിച്ചപ്പോൾ ഇപ്പോഴത് 400 ശതമാനമായി ഉയർന്നിട്ടുണ്ടത്രെ. ഒന്നും രണ്ടും വയസ്സ് മാത്രമുള്ള ശിശുക്കൾപോലും കാപാലികരുടെ മൃഗീയാക്രമണങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ന്യായാധിപന്മാർ ഷണ്ഡീകരണം പോലുള്ള പ്രാകൃത ശിക്ഷാരീതികളെക്കുറിച്ച് ചിന്തിച്ചുപോവുക സ്വാഭാവികമാണ്. ഇന്ത്യയെ ആകെ ഞെട്ടിച്ച നിർഭയ വധത്തെ തുടർന്ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കഠിനശിക്ഷാ നിയമമൊന്നും ബാലികാ പീഡനം തെല്ലുംകുറക്കാൻ പര്യാപ്തമായിട്ടില്ലെന്ന് മാത്രമല്ല തലസ്ഥാനനഗരിയിൽതന്നെ അത്തരം ക്രൂരസംഭവങ്ങൾ ആവർത്തിച്ചുകൊണ്ടുമിരിക്കുന്നു. ഒരു സംസ്ഥാനവും പീഡനക്കേസുകളിൽ നിന്നൊഴിവല്ല എന്നതാണ് വസ്തുത. റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങൾ മാത്രമാണ് സർക്കാറിെൻറയും ജനങ്ങളുടെയും ശ്രദ്ധയിൽപെടുന്നതെന്നും ഓർക്കണം. ആരോരുമറിയാതെ ഇരുളിെൻറ മറവിലും ഗ്രാമാന്തരങ്ങളിലും ചേരിപ്രദേശങ്ങളിലും എത്രയെത്ര ലൈംഗികാതിക്രമങ്ങൾ നടക്കുന്നുണ്ടാവുമെന്ന് ഈഹിക്കാനേപറ്റൂ. |
ഇന്‍ഡിഗോ ഐ.പി.ഒക്ക് മികച്ച തുടക്കം Posted: 27 Oct 2015 12:46 PM PDT Image: ![]() മുംബൈ: രാജ്യത്തെ മുന്‍നിര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പ്രാഥമിക ഓഹരി വില്‍പനക്ക് മികച്ച തുടക്കം. ആദ്യ ദിവസം തന്നെ 86 ശതമാനം ഓഹരിക്കും ആവശ്യക്കാരത്തെി. 3000 കോടി രൂപയോളം സ്വരൂപിക്കുക ലക്ഷ്യമിട്ട് 3.95 കോടി ഓഹരികളാണ് കമ്പനി ലഭ്യമാക്കുന്നത്. രാജ്യത്ത് മൂന്നു വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പ്രാഥമിക ഓഹരിവില്‍പനയാണിത്. ചൊവ്വാഴ്ച കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചത് നിക്ഷേപ സ്ഥാപനങ്ങളാണ്. എന്നാല്‍, ചെറുകിട നിക്ഷേപകരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. 5.2 ശതമാനം ഓഹരിക്ക് മാത്രമാണ് ആവശ്യക്കാരത്തെിയത്. 700 -765 രൂപയാണ് പ്രൈസ് ബാന്‍ഡ്. പണം ബിസിനസ് വികസനത്തിന് ഉപയോഗപ്പെടുത്തും. ഭാരതി ഇന്‍ഫ്രാടെല്‍ 2012 ഡിസംബറില്‍ നടത്തിയതിനുശേഷമുള്ള ഏറ്റവും വലിയ ഓഹരിവില്‍പനയായിരിക്കും ഇത്. വ്യാഴാഴ്ച അവസാനിക്കും. സ്ഥിരമായി ലാഭം നിലനിര്‍ത്തുന്ന ഇന്ത്യയിലെ ഒരേയൊരു വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment