സ്വാഗതം
WELCOME

News Update..

Tuesday, October 27, 2015

ചന്ദ്രബോസ് വധം: സാക്ഷികൾക്ക് സുരക്ഷ ഏര്‍പ്പെടുത്തും ^ചെന്നിത്തല Madhyamam News Feeds

ചന്ദ്രബോസ് വധം: സാക്ഷികൾക്ക് സുരക്ഷ ഏര്‍പ്പെടുത്തും ^ചെന്നിത്തല Madhyamam News Feeds

Link to a feed

ചന്ദ്രബോസ് വധം: സാക്ഷികൾക്ക് സുരക്ഷ ഏര്‍പ്പെടുത്തും ^ചെന്നിത്തല

Posted: 26 Oct 2015 11:07 PM PDT

Image: 

തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷികൾക്ക് സത്യസന്ധമായി മൊഴി നൽകാൻ തടസ്സമാകുന്ന രീതിയിൽ ഭീഷണി നേരിടുന്നുവെങ്കിൽ പൊലീസ് സംരക്ഷണം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി തൃശൂർ റേഞ്ച് ഐ.ജിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒന്നാം പ്രതിയുടെ കൂറുമാറ്റതിൻെറ നിയമവശങ്ങൾ സ്പെഷ്യൽ പ്രൊസിക്യൂട്ടർ പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സാക്ഷികൾ സത്യസന്ധമായും നിർഭയമായും മൊഴി നൽകേണ്ടത് കേസിൽ നീതി ഉറപ്പാക്കാൻ അനിവാര്യമാണ്. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. തക്ക ശിക്ഷ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാറിൻെറ ഭാഗത്തുനിന്നും ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഡൽഹി കേരള ഹൗസിൽ പൊലീസ് പരിശോധന നടത്തിയത് അപലപനീയവും പ്രതിഷേധാർഹവുമാണ്. അത് സ്വകാര്യ സ്ഥാപനമോ ഹോട്ടലോ അല്ല. കേരള സർക്കാർ സ്ഥാപനമാണ്. അവിടുത്തെ കാര്യങ്ങൾ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അറിയാമായിരുന്നു. പൊലീസിനെ വിട്ട് അന്വേഷിപ്പിച്ചതിൽ കേരള സർക്കാറിനുള്ള ശക്തമായ പ്രതിഷേധം ചൂണ്ടിക്കാട്ടി ഡൽഹി ലഫ്റ്റനൻറ് ഗവർണർക്ക് കത്തയക്കുമെന്നും തൃശൂർ പ്രസ്ക്ലബിൻെറ നിലപാട് 2015 പരിപാടിയിൽ സംസാരിക്കവെ ചെന്നിത്തല അറിയിച്ചു.

മഹാ സഖ്യത്തിന് കെജ് രിവാളിൻെറ പിന്തുണ

Posted: 26 Oct 2015 10:50 PM PDT

Image: 

ന്യൂഡല്‍ഹി: മഹാസഖ്യത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിൻെറ പിന്തുണ. ട്വിറ്ററിലൂടെയാണ് കെജ് രിവാള്‍ പിന്തുണ അറിയിച്ചത്. ബിഹാറില്‍ നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയായി ജനങ്ങള്‍ തെരഞ്ഞെടുക്കണമെന്നും ആം ആദ്മി നേതാവുകൂടിയായ കെജ് രിവാള്‍ അഭ്യര്‍ഥിച്ചു. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്-- -^ജെഡിയു- ^ആര്‍ജെഡി പാര്‍ട്ടികള്‍ ചേര്‍ന്നാണ് മഹാസഖ്യം രൂപീകരിച്ചത്.  

സഖ്യത്തിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്​ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ബിഹാറിൽ ബുധനാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. മോദിക്കെതിരെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ജനതാദൾ, ആർ.ജെ.ഡി, കോൺഗ്രസ്​ തുടങ്ങിയ പാർട്ടികളുടെ കൂട്ടായ്മയുമായുള്ള സഖ്യസാധ്യതക്കാണ് മമതയും കെജ് രിവാളും  ഇപ്പോൾ വഴി തുറന്നിരിക്കുന്നത്. കെജ് രിവാളുമായുള്ള ബന്ധം ഈഷ്മളമാക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ്കുമാർ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ആം ആദ്മി പാർട്ടിക്ക് ഡൽഹിയിൽ കിട്ടുന്ന വോട്ടിൽ നല്ലൊരു പങ്ക് ഡൽഹിയിൽ തങ്ങുന്ന ബിഹാറികളുടെതാണ്. -
 

മതേതരത്വം തകര്‍ക്കുന്നവര്‍ കേരളത്തില്‍ വേരുപിടിക്കില്ല –ഉമ്മന്‍ ചാണ്ടി

Posted: 26 Oct 2015 10:16 PM PDT

കല്‍പറ്റ: മതേതരത്വത്തിന് പോറലേല്‍പിക്കുന്ന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുപിടിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഭാഗീയത സൃഷ്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതല്ല കേരളത്തിന്‍െറ പാരമ്പര്യം. വയനാട് പ്രസ്ക്ളബിന്‍െറ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ മൂന്നാം മുന്നണിയുടെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി, എസ്.എന്‍.ഡി.പിയുമായി അടുക്കാന്‍ നടത്തുന്നശ്രമം യു.ഡി.എഫ് വോട്ട് ചോര്‍ച്ചക്ക് കാരണമാകില്ല. ബി.ജെ.പിയെ എതിര്‍ക്കുന്നതില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‍െറ ശബ്ദം ദുര്‍ബലമാകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കൂ. വി.പി. സിങ്ങിനെ അധികാരത്തിലേറ്റാന്‍ ബി.ജെ.പിയുമായി സി.പി.എം സഹകരിച്ചു. ഒന്നാം യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാനും കൂട്ടുകൂടി. മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനും മതസൗഹാര്‍ദം നിലനിര്‍ത്താനും കോണ്‍ഗ്രസിനേ കഴിയൂ. ഇക്കാര്യത്തില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും പൂര്‍ണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് തെരഞ്ഞടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിക്കുന്നത്.
കഴിഞ്ഞ നാലരവര്‍ഷത്തിനിടെ സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളിലൊന്നും കഴമ്പില്ളെന്ന് ജനം തിരിച്ചറിഞ്ഞതാണ്. അല്ളെങ്കില്‍ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും സര്‍ക്കാറിനു അനുകൂലമാകുമായിരുന്നില്ല ജനവിധി. സ്വകാര്യ വിദ്യാഭ്യാസ മാനേജ്മെന്‍റുകള്‍ക്ക് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് ഇടത് യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ തെരുവിലിറങ്ങി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 26 കോളജുകളാണ് അനുവദിച്ചത്. ഇതില്‍ 23ഉം ഗവ. കോളജുകളാണ്. പട്ടികജാതിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് മൂന്ന് എയ്ഡഡ് കോളജുകള്‍ അനുവദിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനു സര്‍ക്കാര്‍ എതിരല്ല.
പക്ഷേ, അത് ജനഹിതം അട്ടിമറിക്കുന്ന തരത്തിലാകരുതെന്ന് നിര്‍ബന്ധമുണ്ട്. വനമില്ലാത്ത വില്ളേജുകള്‍ ഇ.എസ്.എയില്‍ ഉള്‍പ്പെട്ടത് പരിശോധിക്കും. ചുരം ബദല്‍ റോഡ് വയനാടിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
ബദല്‍ റോഡിനുള്ള എസ്റ്റിമേറ്റും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും ആയതാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതിലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ത്വരിതപ്പെടുത്തും.
വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതിനായി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോകാനായില്ല.
മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ പല തീരുമാനങ്ങളും എടുക്കേണ്ടിവന്നു. ഇപ്പോള്‍ ഫണ്ടിങ് പാറ്റേണ്‍ അംഗീകരിച്ച നബാര്‍ഡ് ആദ്യഘട്ടം പ്രവൃത്തികള്‍ക്ക് 45 കോടി അനുവദിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് താല്‍കാലികമായി തുടങ്ങുന്നതിനുപകരം ആശുപത്രി കോമ്പൗണ്ടിന്‍െറ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട സ്ഥലത്തുതന്നെ തുടങ്ങാനാണ് സര്‍ക്കാറിന്‍െറ താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അമരത്തേക്ക് വി.എസ്. അച്യുതാനന്ദന്‍ എത്തിയത് യു.ഡി.എഫിനെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനു 'അവരുടെ പ്രചാരണത്തിനു ആര് നേതൃത്വം നല്‍കുന്നുവെന്നത് അവരുടെ മാത്രം കാര്യം' എന്നായിരുന്നു മറുപടി. എം.ഐ. ഷാനവാസ് എം.പി, എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ കെ.എല്‍. പൗലോസ്, എന്‍.ഡി. അപ്പച്ചന്‍, കെ.വി. പോക്കര്‍ ഹാജി, പി.പി. ആലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രസ്ക്ളബ് സെക്രട്ടറി എന്‍.എസ്. നിസാര്‍ അധ്യക്ഷത വഹിച്ചു.

ആദ്യ ഷെഡ്യൂള്‍ മുടക്കി; ജങ്കാര്‍ സര്‍വിസ് യാത്രക്കാര്‍ തടഞ്ഞു

Posted: 26 Oct 2015 10:13 PM PDT

മട്ടാഞ്ചേരി: തിങ്കളാഴ്ച രാവിലത്തെ ആദ്യ ഷെഡ്യൂള്‍ സര്‍വിസ് നടത്താത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജങ്കാര്‍ തടഞ്ഞു. തിങ്കളാഴ്ച രാവിലെ 6.20 ന് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് വൈപ്പിനിലേക്ക് സ്പെഷല്‍ ചാര്‍ജ് ഈടാക്കി നടത്തുന്ന സര്‍വിസാണ് നടത്താതിരുന്നത്.
വൈപ്പിന്‍ കാളമുക്ക് ഹാര്‍ബറിലേക്ക് കച്ചവട സംബന്ധമായ കാര്യങ്ങള്‍ക്ക് പോകുന്നവരാണ് കൂടുതലായും ഈ സര്‍വിസിനെ ആശ്രയിക്കുന്നത്. എന്നാല്‍, ഇന്നലെ രാവിലെ ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് പുറപ്പെട്ട ജങ്കാറില്‍ യാത്രക്കാരെയും വാഹനങ്ങളെയും കയറ്റാതെ പോയതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്. ഇതോടെ മടങ്ങി ഫോര്‍ട്ട്കൊച്ചിയിലത്തെിയ ജങ്കാറില്‍നിന്ന് വാഹനങ്ങള്‍ ഇറക്കാനോ അകത്തേക്ക് കയറ്റുവാനോ യാത്രക്കാര്‍ തയാറായില്ല. പൊലീസ് സ്ഥലത്തത്തെിയെങ്കിലും യാത്രക്കാര്‍ പിന്മാറാന്‍ തയാറായില്ല.
ഒടുവില്‍ നടത്തിപ്പുകാരത്തെി അടുത്ത ദിവസം മുതല്‍ കൃത്യമായി സര്‍വിസ് നടത്തുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് യാത്രക്കാര്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറിയത്. ഒരു മണിക്കൂറോളം സര്‍വിസ് തടസ്സപ്പെട്ടു.

വാഹനങ്ങളുടെ നികുതി കുടിശ്ശിക അടക്കാന്‍ അവസരം

Posted: 26 Oct 2015 10:09 PM PDT

ആലപ്പുഴ: അഞ്ചുവര്‍ഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള മോട്ടോര്‍ സൈക്ക്ള്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയ എല്ലാത്തരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 2014 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക നികുതി അടച്ചുതീര്‍ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31 വരെ നീട്ടി.
ഇതനുസരിച്ച് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ചു വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും ഒറ്റത്തവണ നികുതിയായി അടച്ചാല്‍ ഇവയുടെ 2014 ഡിസംബര്‍ 31 വരെയുള്ള എല്ലാ നികുതി കുടിശ്ശികയും എഴുതിത്തള്ളും.
ഇത്തരത്തില്‍ നികുതി കുടിശ്ശിക അടക്കുന്നതിന് വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, വെല്‍ഫെയര്‍ ഫണ്ട് അടച്ച രസീത് തുടങ്ങിയ രേഖകളൊന്നും ഹാജരാക്കേണ്ടതില്ല.
മുമ്പ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന വാഹനം മറ്റാര്‍ക്കെങ്കിലും വിറ്റശേഷം പേര് മാറ്റാതിരിക്കുകയോ വാഹനം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയോ വാഹനത്തെ സംബന്ധിച്ച് ഒരു വിവരവും ഇല്ലാതിരിക്കുകയോ മോട്ടോര്‍ വാഹന വകുപ്പിന്‍െറ വെബ്സൈറ്റ് പരിശോധിച്ച് ഈ വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നികുതി
കുടിശ്ശിക ഉണ്ടെന്ന് ഉറപ്പുവരുത്തുന്നപക്ഷം മേല്‍പറഞ്ഞ സൗകര്യം ഉപയോഗപ്പെടുത്താവുന്നതും ഭാവിയില്‍ ഉണ്ടാകാവുന്ന റവന്യൂ റിക്കവറി നടപടികളില്‍നിന്ന് ഒഴിവാകാവുന്നതുമാണ്. മാത്രമല്ല, പ്രസ്തുത വാഹനത്തെ സംബന്ധിച്ച് വാഹന ഉടമക്ക് ഒരുവിവരവും ഇല്ളെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ 100 രൂപ മുദ്രപത്രത്തില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയാണെങ്കില്‍ വാഹനത്തിന് ഭാവിയില്‍ ഉണ്ടാകാവുന്ന നികുതി ബാധ്യതയില്‍നിന്നും വാഹന ഉടമകളെ ഒഴിവാക്കുന്നതാണെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.

ജീവനുകള്‍ പൊലിഞ്ഞിട്ടും ‘അറുപുറ’യില്‍ സംരക്ഷണഭിത്തിയില്ല

Posted: 26 Oct 2015 10:06 PM PDT

കോട്ടയം: ജീവന്‍ പൊലിയുന്ന അപകട പരമ്പര ഉണ്ടായിട്ടും 'അറുപറ'യില്‍ സംരക്ഷണഭിത്തിയില്ല. തിങ്കളാഴ്ച കാറില്‍ സഞ്ചരിച്ച വൃദ്ധദമ്പതികളുടെ ജീവന്‍ പൊലിഞ്ഞത് നാടിനെ കണ്ണീരിലാഴ്ത്തിയിരുന്നു.
സംരക്ഷണഭിത്തി നിര്‍മാണം വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയ ചേരിതിരിവാണെന്ന ആക്ഷേപമുണ്ട്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന കോട്ടയം-കുമരകം പാതയോട് ചേര്‍ന്ന് മീനച്ചിലാറിന്‍െറ കൈവരിയായ അറുപുറ തോട്ടില്‍ സംരക്ഷണഭിത്തി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
അപകടമുനമ്പായ അറുപറയില്‍ ഒരുവര്‍ഷംമുമ്പ് കാര്‍ വെള്ളത്തില്‍വീണ് ചെങ്ങളം പഴുവത്ര തങ്കച്ചന്‍ ഇതേസ്ഥലത്ത് മരിച്ചിരുന്നു. നാലുമാസംമുമ്പ് പ്രദേശവാസിയുടെ ഒമ്നി വെള്ളത്തിലേക്ക് വീണെങ്കിലും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇതത്തേുടര്‍ന്ന് പ്രതിഷേധമുയര്‍ത്തിയ നാട്ടുകാര്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും 'വീപ്പ' വെച്ച് സുരക്ഷയൊരുക്കുകയും ചെയ്തു.
പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് സ്ഥലത്തത്തെി 120 മീറ്റര്‍ ദൂരത്തില്‍ കല്‍ക്കെട്ട് നിര്‍മിക്കുമെന്ന് ഉറപ്പുനല്‍കി. നിര്‍മാണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തുമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല.
മഴക്കാലമായാല്‍ പുഴയും റോഡും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയൊഴുക്ക് ശക്തമായ പുഴക്ക് ആഴമേറെയുണ്ട്.
മീനച്ചിലാറിന്‍െറ കൈവഴിയായ തോടിന്‍െറ സംരക്ഷണഭിത്തിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാലവര്‍ഷത്തെ ശക്തമായ ഒഴുക്കുമൂലം പഴയ സംരക്ഷണഭിത്തി പലയിടത്തും ഇടിഞ്ഞുവീണിട്ടുണ്ട്.
അപകടം നടന്ന പ്രദേശം ഉള്‍പ്പെടെ 150ഓളം മീറ്റര്‍ ബലക്ഷയം നേരിട്ടിരിക്കുകയാണ്. കാടുപിടിച്ച് കിടക്കുന്ന വളവില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല.
2010 മാര്‍ച്ച് 23നാണ് താഴത്തങ്ങാടിയെ കണ്ണീരിലാഴ്ത്തിയ ബസ് ദുരന്തമുണ്ടായത്.
അറുപറയില്‍ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച സ്വകാര്യബസ് മീനച്ചിലാറ്റിലേക്ക് പതിച്ച് 11 ജീവനുകളാണ് പൊലിഞ്ഞത്. ഇതത്തേുടര്‍ന്ന് ബലക്ഷയം നേരിട്ട പുഴയോരത്തെ സംരക്ഷണഭിത്തികളുടെ നിര്‍മാണം ആരംഭിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്. ഇല്ലിക്കല്‍-തിരുവാര്‍പ്പ് റോഡില്‍ ചേരിക്കല്‍ സ്കൂളിന് സമീപം ആറ്റുതീരം ഇടിഞ്ഞുവീഴുന്നത് പതിവാണ്.
സ്വകാര്യബസുകള്‍ അടക്കമുള്ളവ സഞ്ചരിക്കുന്ന പ്രദേശത്ത് ഇനിയും ദുരന്തം ഉണ്ടാകരുതെന്ന പ്രാര്‍ഥനയിലാണ് നാട്ടുകാര്‍.

ജീവികളും ഗൃഹോപകരണങ്ങളുമായി മലനാട് ഫെസ്റ്റ്

Posted: 26 Oct 2015 10:03 PM PDT

പത്തനംതിട്ട: മലനാട് ഫെസ്റ്റ് അക്വാ-പെറ്റ് ഷോ പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ചര്‍ച്ച് ജങ്ഷന് സമീപമുള്ള ജിയോ ഗ്രൗണ്ടില്‍ ആരംഭിച്ചു.
നവംബര്‍ 10ന് സമാപിക്കും. അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, വളര്‍ത്തുപക്ഷികള്‍, ഗൃഹോപകരണങ്ങള്‍, മൃഗപരിപാലന-വീട്ടാവശ്യ ഉപകരണങ്ങള്‍ തുടങ്ങിയവ പരിചയപ്പെടാനും വാങ്ങാനുമുള്ള സൗകര്യമുണ്ട്. 150ല്‍പരം അലങ്കാര മതത്സ്യങ്ങള്‍, 10 മിനിറ്റ് കൊണ്ട് മനുഷ്യശരീരം തിന്നുതീര്‍ക്കുന്ന 'പിരാന', ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള 'എലിഗേറ്റര്‍ ഫിഷ്', കടലിന്‍െറ അടിത്തട്ടിലുള്ള 'ഗോസ്റ്റ് ഫിഷ്' എന്നിവ പ്രദര്‍ശനത്തിന് മാറ്റ് കൂട്ടുന്നു.
സൂനാമി പോലുള്ള പ്രകൃതിദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള ജര്‍മനിയുടെയും ചൈനയുടെയും വന്‍ കാടുകളില്‍ ജീവിക്കുന്ന ഗോള്‍ഡന്‍ പെസന്‍റ്, സില്‍വര്‍ പെസന്‍റ്, റിങ് നെക്ക്, 2000ല്‍പരം വാക്കുകള്‍ അനുകരിക്കാന്‍ കഴിയുന്ന ആഫ്രിക്കയുടെ ഗ്രേ പാരറ്റ്, അമേരിക്കയുടെ ചാറ്റിങ് ലോറി എന്ന ചുവന്ന തത്ത, ഏഴ് നിറങ്ങളില്‍ മഴവില്ലിന്‍െറ വിസ്മയം തീര്‍ത്ത് തത്തയുടെ രാജ്ഞിയും നാലുലക്ഷം രൂപ വിലമതിക്കുന്നതുമായ ആഫ്രിക്കയുടെ മെക്കാമോ തത്ത എന്നിവയും മേളയുടെ ആകര്‍ഷണമാണ്.
കരിങ്കോഴി മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിവുള്ള എമുകോഴി, അലങ്കാര കോഴികള്‍, 15ല്‍പരം വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രാവുകള്‍, റഷ്യന്‍ പൂച്ചകള്‍, നായകള്‍, സിറിയന്‍ ഹാമസ്റ്ററും മാര്‍വാടി കുതിരകളും രാജസ്ഥാന്‍ ഒട്ടകം എന്നിവയെയും കാണാം.
ഗൃഹോപകരണ പ്രദര്‍ശനത്തില്‍ കേരളത്തില്‍നിന്ന് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കും. രാവിലെ 11മുതല്‍ രാത്രി 8.30വരെയാണ് പ്രദര്‍ശനം.
മാര്‍ക്കറ്റിങ് മാനേജര്‍ എം. മഹേഷ്, പി.ജെ. അന്‍സാര്‍, മിഥുന്‍ മണി, ഷിബു തമ്മനം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ചെല്ലമ്മയുടെ ഉറക്കം ദുരിതങ്ങള്‍ തലയിണയാക്കി

Posted: 26 Oct 2015 09:56 PM PDT

നെടുങ്കണ്ടം: അനാഥയായ വൃദ്ധ അന്തിയുറങ്ങാന്‍ കൂരയോ ജീവിക്കാന്‍ മാര്‍ഗമോ ഇല്ലാതെ വലയുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡിലെ പത്തുവളവില്‍ ചേന്നമലയില്‍ സി.കെ. ചെല്ലമ്മയെന്ന എഴുപതുകാരിക്കാണ് ഈ ദുരവസ്ഥ.
ഭര്‍ത്താവോ മക്കളോ ബന്ധുക്കളോ ഇല്ലാത്ത ഇവര്‍ 20 വര്‍ഷമായി ഇവിടെയാണ് താമസം. ആകെയുള്ള 20 സെന്‍റ് സ്ഥലത്ത് ഷെഡിനുള്ളിലാണ് പാചകവും കിടപ്പും.
അടുക്കിവെച്ചിരിക്കുന്ന ഇഷ്ടികയില്‍ വീടിന്‍െറ തകര ഷീറ്റുകള്‍ വെച്ചാണ് ഇവര്‍ കഴിയുന്നത്. തകര ഷീറ്റിന് മുകളില്‍ പായ വിരിച്ചാണ് ഇവര്‍ തല ചായ്ക്കുന്നത്. എഴുന്നേറ്റ് നിന്നാല്‍ തലമുട്ടുന്നതിനാല്‍ കുനിഞ്ഞാണ് ഷെഡിനുള്ളിലൂടെ നടക്കുന്നത്. മുമ്പ് ഇവര്‍ കഴിഞ്ഞിരുന്ന ചെറിയ വീട് കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് പൂര്‍ണമായും നിലം പൊത്തി.
നാട്ടുകാരുടെ ശ്രമഫലമായി വില്ളേജില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് പൂര്‍ണമായും വീട് നഷ്ടപ്പെട്ടതിന് സര്‍ക്കാര്‍ 20,000 രൂപ അനുവദിച്ചു നല്‍കി.
ഈ തുക ഇഷ്ടികയും വാതിലിനുള്ള കട്ടിളകളും വാങ്ങാന്‍ മാത്രമേ തികഞ്ഞുള്ളൂ. അവ നാട്ടുകാര്‍ ചുമന്ന് വീട്ടിലത്തെിച്ചെങ്കിലും വീട് നിര്‍മാണത്തിന് പണമില്ലാത്തതിനാല്‍ ഇഷ്ടികയും മറ്റും വീട്ടില്‍ അടുക്കിവെച്ച് അതിന് മീതെയാണ് പഴയ തകര ഷീറ്റ് ഉയര്‍ത്തിവെച്ചിരിക്കുന്നത്. പ്രായവും രോഗവും മറവിയും മൂലം കഷ്ടപ്പെടുന്ന ഇവര്‍ നാട്ടുകാരുടെ സംരക്ഷണയിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

വാഹനാപകടങ്ങളില്‍ നഗരം ഒന്നാമത്, ജില്ലക്ക് രണ്ടാംസ്ഥാനം

Posted: 26 Oct 2015 09:54 PM PDT

വള്ളക്കടവ്: തലസ്ഥാന നഗരത്തില്‍ വാഹനാപകടങ്ങള്‍ പെരുകുന്നതായി നാറ്റ്പാക് പഠന റിപ്പോര്‍ട്ട്. തലസ്ഥാനനഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഇരുചക്രവാഹന അപകടങ്ങളില്‍ 91 പേര്‍ മരിച്ചു. ഹെല്‍മറ്റ് ഉണ്ടായിട്ടും 51 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 21 പേര്‍ ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നില്ല. 19 പേര്‍ പിന്നിലിരുന്നവരാണ്. നഗരപരിധിയിലെ 38 പൊലീസ് സ്റ്റേഷനുകളില്‍നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരമാണ് പഠനം നടത്തിയത്. അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങള്‍, നിരത്തിലെ അപകടക്കെണികള്‍, അശ്രദ്ധമായ ഡ്രൈവിങ്, അമിത വേഗം, വാഹനം ഓടിക്കുന്നതിനിടെ മൊബല്‍ ഫോണില്‍ സംസാരിക്കല്‍ എന്നിവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.
നാറ്റ്പാക്കിലെ വിദഗ്ധര്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ റോഡ് സുരക്ഷാഅതോറിറ്റിക്ക് കൈമാറിയിരുന്നെങ്കിലും നടപടി ഇന്നും ഫയലില്‍ ഉറങ്ങുകയാണ്. നഗരത്തിന് പുറമെ ജില്ലാ അടിസ്ഥാനത്തില്‍ തലസ്ഥാന ജില്ലക്ക് വാഹനാപകടങ്ങളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനമാണുള്ളത്. 13.39 ശതമാനം അപകടങ്ങളാണ് തലസ്ഥാനത്തുണ്ടായത്. 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെയുള്ള കണക്കുകളിലാണ് ഇത് വ്യക്തമായത്. എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 15.69 ശതമാനം വാഹനാപകടങ്ങള്‍ക്ക് എറണാകുളം ജില്ല ഈ കാലയളവില്‍ വേദിയായി. 2008 മുതല്‍ 2012 വരെ തിരുവനന്തപുരം നഗരത്തില്‍ 1263 പേരാണ് അപകടങ്ങളില്‍ മരിച്ചത്. ചെറുതും വലുതുമായി 16905 അപകടങ്ങളുണ്ടായി. 10111 പേര്‍ക്ക് ചെറിയ പരിക്കും 5531 പേര്‍ക്ക് സാരമായ പരിക്കുമേറ്റു. നഗരറോഡുകളില്‍ ഇരുചക്രവാഹന അപകടങ്ങളില്‍ നല്ളൊരു ശതമാനവും വാഹനം പിന്നിലിടിച്ചുള്ളതാണ്. ഇതില്‍ പകുതിയോളം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധയാണെന്ന് അധികൃതര്‍ പറയുന്നു. ഗതാഗതനിയമം പാലിക്കത്തതും അപകടങ്ങള്‍ക്ക് മുഖ്യകാരണമാണ്.
പുതിയ റോഡുകളില്‍ ഭൂരിഭാഗവും ലൈന്‍ ട്രാഫിക് സംവിധാനത്തിലുള്ളവയാണ്. ഒരു ലൈനില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ പിന്നില്‍ നിന്നെത്തെുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കണമെന്ന കാര്യം നിരത്തിലത്തെുമ്പോള്‍ പലരും വിസ്മരിക്കുന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് റിയര്‍ വ്യൂ മിററുകള്‍ ഇരുവശത്തും നിര്‍ബന്ധമാണെങ്കിലും ഇത് പാലിക്കാത്തവര്‍ നിരവധിയാണ്. ഇടതുവശത്തെ ട്രാക്കില്‍നിന്ന് മുന്നറിയിപ്പ് നല്‍കാതെ പെട്ടെന്ന് വലതുവശത്തേക്ക് മാറുക, മൂന്ന് ട്രാക്കുള്ള റോഡില്‍ മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നതിനുവേണ്ടി തുടര്‍ച്ചയായി ട്രാക് മാറി ഓടിക്കുക എന്നിവ അപകടങ്ങളിലേക്ക് വഴിവെച്ചു.
ബസ്, ലോറി പോലെയുള്ള വലിയവാഹനങ്ങളുടെ മുന്നിലേക്ക് ഇടതുവശത്തുനിന്ന് പെട്ടെന്ന് ഇരുചക്രവാഹനങ്ങള്‍ വന്നുകയറിയാല്‍ വലിയ വാഹനങ്ങളുടെ ഡ്രൈവറുടെ ശ്രദ്ധയില്‍പെടാറില്ല. മരണത്തിലേക്കുള്ളത് കൂടിയാണ് ഇടതുവശം ചേര്‍ന്നുള്ള ഓവര്‍ടേക്കിങ്. എന്നാല്‍ നഗരപാതകളില്‍ ഇത് സ്ഥിരമാണ്. ഗതാഗതക്കുരുക്ക് മറികടന്ന് പെട്ടെന്ന് എത്തിച്ചേരാനുള്ള ധിറുതിയിലാണ് ഇരുചക്രവാഹനമോടിക്കുന്നവര്‍ ഇടതുവശത്തുകൂടി മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നത്. മുന്നിലുള്ള വാഹനം പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ അപകടമുറപ്പാണ്. ഇടതുവശത്ത് കൂടിയുള്ള ഓവര്‍ടേക്കിങ് കുറ്റകരമാണെങ്കിലും പൊലീസ് നടപടിയെടുക്കാറില്ല. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഈ കുറ്റകൃത്യം പലപ്പോഴും അവഗണിക്കാറാണ് പതിവ്. ലൈന്‍ ട്രാഫിക്കുള്ള റോഡുകളില്‍ വേഗം കുറവാണെങ്കില്‍ ഇടതുവശം ചേര്‍ന്ന് പോകുക എന്ന പ്രാഥമിക തത്ത്വമാണ് വിസ്മരിക്കുന്നത്. മീഡിയനോട് ചേര്‍ന്നുപോകുന്ന ഇരുചക്രവാഹനങ്ങളുടെ ഇടതുവശത്ത് കൂടി വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ നിര്‍ബന്ധിതമാകും. ഇടതുവശത്ത് കൂടി വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ബാലന്‍സ് തെറ്റി ഇവയുടെ അടിയിലേക്ക് മറിഞ്ഞുവീഴും.
ട്രാഫിക് പോയന്‍റുകളിലെ അപകടങ്ങളെല്ലാം സിഗ്നല്‍ മാറുന്നതിനൊപ്പമായിരിക്കും. ചുവപ്പ് തെളിയും മുമ്പ സ്റ്റോപ് ലൈന്‍ കടക്കുക, അല്ളെങ്കില്‍ പച്ച തെളിയുംമുമ്പേ കുതിച്ച് നീങ്ങുക. സിഗ്നല്‍ മാറുന്നതിന്‍െറ സൂചനയാണ് മഞ്ഞ ലൈറ്റ് നല്‍കുന്നത്. എന്നാല്‍ മഞ്ഞ തെളിഞ്ഞാല്‍ വേഗം കൂട്ടി സിഗ്നല്‍ മറികടന്നുപോകാനുള്ള പ്രവണത ഇരുചക്രവാഹനയാത്രികരാണ് കൂടുതലും കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ട്രാഫിക് സിഗ്നല്‍ പോയന്‍റില്‍നിന്ന് വലത്തേക്ക് തിരിയാന്‍ റോഡില്‍ വലതുവശം ചേര്‍ന്ന് നിര്‍ത്തണമെന്നാണ് ട്രാഫിക് നിയമം. പക്ഷേ നിരനിരയായി നില്‍ക്കുന്ന വാഹനങ്ങളുടെ ഇടതുവശം ചേര്‍ത്തായിരിക്കും പല വാഹനങ്ങളും നിര്‍ത്തുക. സിഗ്നല്‍ കിട്ടുമ്പോള്‍ വലത്തോട്ട് തിരിക്കുന്ന മുറക്ക് തന്നെ പിന്നില്‍ വരുന്ന വാഹനങ്ങളുടെ അടിയിലകപ്പെടുകയും ചെയ്യും. സ്ത്രീകളാണ് ഈ അബദ്ധത്തില്‍ മുന്‍പന്തിയിലെന്ന് ട്രാഫിക് പൊലീസും പറയുന്നു. ഇരുചക്രവാഹനങ്ങളെ അപകടത്തിലാക്കുന്ന മറ്റൊന്ന് തെരുവ്നായ്ക്കളാണ്. നായ്ക്കള്‍ കുറുകെ ചാടി നിരവധി ബൈക്ക് യാത്രികരാണ് അപകടത്തില്‍പെട്ടിട്ടുള്ളത്.

മുന്‍ കൗണ്‍സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി

Posted: 26 Oct 2015 09:49 PM PDT

ഇരവിപുരം: മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് സെമിത്തേരിയില്‍ അടക്കം ചെയ്തിരുന്ന മുന്‍ കൗണ്‍സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. കൊല്ലം കോര്‍പറേഷന്‍ തെക്കുംഭാഗം ഡിവിഷന്‍ മുന്‍ കൗണ്‍സിലര്‍ താന്നി സ്ക്ളോബിന്‍ വില്ലയില്‍ ബെഞ്ചമിന്‍െറ മൃതദേഹമാണ് താന്നി സെന്‍റ് മൈക്ക്ള്‍സ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കഴിഞ്ഞ ജനുവരി 15നാണ് ബഞ്ചമിന്‍ കുഴഞ്ഞുവീണ് മരിച്ചത്. സ്ഥലം വിലയ്ക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ആള്‍ക്കാര്‍ ഇദ്ദേഹത്തിന്‍െറ ചെമ്മീന്‍ ഷെഡിനടുത്തുള്ള പുരയിടത്തില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിക്കാനിടയായതെന്ന ബന്ധുക്കളുടെ പരാതിയെതുടര്‍ന്നാണ് പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
മൃതദേഹം പുറത്തെടുക്കുന്നതറിഞ്ഞ് വന്‍ ജനാവലിയും പള്ളിവളപ്പില്‍ തടിച്ചുകൂടിയിരുന്നു. വികാരിയെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കാട്ടി സ്ത്രീകള്‍ പ്ളക്കാര്‍ഡുകളുമായി എത്തിയെങ്കിലും ബിഷപ്ഹൗസില്‍ നിന്നത്തെിയ ഫാ. ഷാജി, ഫാ. ജോളി എന്നിവര്‍ സംസാരിച്ച് അവരെ ശാന്തരാക്കി. കൊല്ലം തഹസില്‍ദാര്‍ എം.എച്ച്. ഷാനവാസ്ഖാന്‍െറ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍.
ഫോറന്‍സിക് വിഭാഗത്തില്‍ നിന്നത്തെിയ ഡോ. സരിത, ഡോ. സൗമ്യ, സയന്‍റിഫിക് അസി. ഡോ. സുനുകുമാര്‍ എന്നിവര്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഇരവിപുരം സി.ഐ വിശ്വംഭരന്‍, എസ്. നിസാമുദ്ദീന്‍, കിളികൊല്ലൂര്‍ എസ്.ഐ മുഹമ്മദ്ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

ഹരിത ഇലക്ഷന്‍: ഇന്ന് സ്കൂളുകളില്‍ കൂട്ടയോട്ടം

Posted: 26 Oct 2015 09:40 PM PDT

കണ്ണൂര്‍: ഹരിത ഇലക്ഷന്‍ ശുചിത്വ ഇലക്ഷന്‍ എന്ന സന്ദേശവുമായി ചൊവ്വാഴ്ച ജില്ലയിലെ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഒരു ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂരില്‍ ജില്ലാതല കൂട്ടയോട്ടം ചൊവ്വാഴ്ച രാവിലെ 10ന് മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നടക്കും. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, അസി.കലക്ടര്‍ എസ്. ചന്ദ്രശേഖരന്‍ തുടങ്ങിയവരും വിദ്യാര്‍ഥികള്‍ക്കൊപ്പം കൂട്ടയോട്ടത്തില്‍ അണിചേരും. ബുധനാഴ്ച വിവിധ സ്ഥലങ്ങളില്‍ ഫ്ളാഷ് മോബും സംഘടിപ്പിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ഹരിത പ്രോട്ടോകോള്‍ പ്രകാരം നടത്തുന്നതിലൂടെ ഇന്ത്യക്ക് തന്നെ കണ്ണൂര്‍ മാതൃകയാവുകയാണ്. മാലിന്യ രഹിതമായി തെരഞ്ഞെടുപ്പ് നടത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി എല്ലാ ബൂത്തുകളിലും രണ്ട് വീതം ഹരിത സേനാംഗങ്ങളെ നിയോഗിക്കും. 5000 ഹൈസ്കൂള്‍, പ്ളസ്ടു വിദ്യാര്‍ഥികളെയാണ് ഹരിതസേനാംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ സമ്പാദ്യപദ്ധതി ഏജന്‍റുമാരെയും ഇതിനായി ഉപയോഗപ്പെടുത്തും. ഇവര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കിവരുന്നുണ്ട്. ബൂത്തുകളില്‍ നിയോഗിക്കുന്ന ഹരിതസേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് കലക്ടര്‍ പറഞ്ഞു. ഇതിനായി പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൂത്തുകളില്‍ പ്ളാസ്റ്റിക് വസ്തുക്കളും കടലാസ് പ്ളേറ്റുകളും ഗ്ളാസുകളും മറ്റും പൂര്‍ണമായി ഒഴിവാക്കും. രാഷ്ട്രീയ പാര്‍ട്ടികളോടും ഇങ്ങനെ ചെയ്യണമെന്ന അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും മറ്റ് സാമഗ്രികളും വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍തന്നെ ബന്ധപ്പെട്ട പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല മാലിന്യ നിര്‍മാര്‍ജനമാണ്. അതിനാല്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക കടമയുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടികളും ജനങ്ങളും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍ എന്നിവരും സംബന്ധിച്ചു.

ഛോട്ടാ രാജന്‍ അറസ്റ്റിലാവാന്‍ കാരണം തന്‍െറ നീക്കമെന്ന് ഛോട്ടാ ഷക്കീല്‍

Posted: 26 Oct 2015 09:39 PM PDT

Image: 

മുംബൈ: അധോലോക രാജാവ് ഛോട്ടാ രാജന്‍ അറസ്റ്റിലാവാന്‍ കാരണം തന്‍െറ നീക്കമാണെന്ന അവകാശ വാദവുമായി രാജന്‍െറ ശത്രുവായ ഛോട്ടാ ഷക്കീല്‍. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഷക്കീല്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അറസ്റ്റില്‍ സംതൃപ്തന െല്ലന്നും രാജനെ ഇല്ലാതാക്കലാണ് തന്‍െറ ലക്ഷ്യമെന്നും ഷക്കീല്‍ പറഞ്ഞു. 2000ല്‍ ബാങ്കോകില്‍ വെച്ച് രാജനെതിരെ ഷക്കീല്‍ ആക്രമണം ആസൂത്രണംചെയ്തിരുന്നു.
ഫിജിയില്‍ ഒരാഴ്ചയായി തന്‍െറ ആള്‍ക്കാര്‍ ഛോട്ടാ രാജനെതിരെയുള്ള നീക്കത്തിലായിരുന്നുവെന്ന് ഷക്കീല്‍ പറഞ്ഞു. ഒരുവിധത്തിലും മുന്നോട്ടുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജന്‍ ഇന്തോനേഷ്യയിലേക്ക് പോയത്. ഇതാണ് രാജന്‍െറ അറസ്റ്റിലേക്ക് നയിച്ചത്. രാജന്‍െറ അറസ്റ്റില്‍ ഡി കമ്പനി (ദാവൂദ് ഇബ്രാഹിമും സംഘവും) തൃപ്തരല്ല. ഞങ്ങളുടെ ശത്രുത അറസ്റ്റോടുകൂടി അവസാനിക്കുന്നില്ല. അയാളെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും തടരും. അതുവരെ തനിക്ക് വിശ്രമമില്ലെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു.

ഇന്തോനേഷ്യ രാജനെ വെറുതെ വിടുന്നതോ, ഇന്ത്യക്ക് കൈമാറുന്നതോ തങ്ങൾക്ക് പ്രശ്നമല്ല. ഇന്ത്യന്‍ സര്‍ക്കാറില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. രാജനെ ഇന്ത്യയില്‍ വിചാരണക്ക് വിധേയമാക്കുമോ വെറുതെ വിടുമോ എന്ന് ആർക്കറിയാം? അതുകൊണ്ട് അയാളുടെ അറസ്റ്റ് തങ്ങളുടെ വിഷയമല്ല. ഞങ്ങളുടെ ആപ്തവാക്യം വളരെ കൃത്യമാണ്; ശത്രുക്കളെ ഇല്ലാതാക്കുക. എവിടെയായാലും ഛോട്ടാരാജനെ വെറുതെ വിടി െല്ലന്നും ഷക്കീല്‍ വ്യക്തമാക്കി.

1993ലെ മുംബൈ സ്ഫോടനത്തിനുശേഷമാണ് ദാവൂദ് ഇബ്രാഹിം സംഘത്തില്‍ നിന്ന് ഛോട്ടാ രാജന്‍ തെറ്റിപ്പിരിഞ്ഞത്. ഇതിനുശേഷം രാജനെ കൊല്ലാനുള്ള ശ്രമത്തിലാണ് ഷക്കീല്‍. ഇതിന്‍െറ ഭാഗമായാണ് 2000ല്‍ രാജനെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു രാജന്‍. രണ്ട് സംഘങ്ങൾ തമ്മിൽ ഇരുപത് വര്‍ഷമായി നിലനിൽക്കുന്ന ശത്രുതയിൽ ഇരുപക്ഷത്തും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

നിരവധി കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ പൊലീസ് തിരയുന്ന അധോലോക നായകന്‍ ഛോട്ടാ രാജന്‍, ഞായറാഴ്ച ഇന്തോനേഷ്യയിലെ ബാലിയിലാണ് അറസ്റ്റിലായത്. ആസ്ട്രേലിയയിലെ സിഡ്നിയില്‍നിന്ന് ബാലിയിലെ പ്രമുഖ റിസോര്‍ട്ട് ദ്വീപിലേക്ക് പുറപ്പെട്ട രാജേന്ദ്ര സദാവ്ശിവ് നികല്‍ജി എന്ന ഛോട്ടാ രാജനെ, ആസ്ട്രേലിയന്‍ പൊലീസ് നല്‍കിയ രഹസ്യ വിവരത്തത്തെുടര്‍ന്ന് ഇന്തോനേഷ്യന്‍ പൊലീസാണ് വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തത്. 1995ല്‍ ഇന്‍റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 55 കാരനായ രാജന്‍ രണ്ടു പതിറ്റാണ്ടായി വിവിധ രഹസ്യകേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു

വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ സജീവം: ആവേശം വിതറാന്‍ മന്ത്രിയുമത്തെി

Posted: 26 Oct 2015 09:36 PM PDT

വേങ്ങര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് രംഗത്തേക്കിറക്കാനും വോട്ടര്‍മാരെ ഒന്നിച്ച് കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നതിനുമായി വാര്‍ഡുതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. കണ്ണമംഗലത്ത് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചെറുകക്ഷികളും ചേര്‍ന്ന് രൂപം നല്‍കിയ ജനകീയ മുന്നണിയും മുസ്ലിംലീഗും തമ്മിലാണ് പ്രധാന പോരാട്ടം. മിക്കവാറും വാര്‍ഡുകളില്‍ ഒന്നിലധികം കണ്‍വെന്‍ഷനുകള്‍ നടന്നു കഴിഞ്ഞു.
20 വാര്‍ഡുകളിലും കണ്‍വെന്‍ഷനുകള്‍ നടത്തിയ ജനകീയ മുന്നണിയാണ് പ്രചാരണ രംഗത്ത് ഒരല്‍പം മുന്നില്‍ നില്‍ക്കുന്നത്. വാര്‍ഡ് കണ്‍വെന്‍ഷന്‍ ആവേശമാക്കാന്‍ മുസ്ലിംലീഗ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ തന്നെ പങ്കെടുപ്പിച്ചു.
കുടിവെള്ള പ്രശ്നവും അങ്കണവാടിക്ക് കെട്ടിടമില്ലാത്തതും ഭരണ സമിതി നടത്തിയ അഴിമതിയുമൊക്കെ ജനകീയ മുന്നണി വിഷയമാക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങളാണ് ലീഗ് ചര്‍ച്ചാ വിഷയമാക്കുന്നത്. പഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങാന്‍ സൗജന്യമായി സ്ഥലം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടംപണി തുടങ്ങാത്തത് ഭരണ സമിതിയുടെ പിടിപ്പുകേടായി ജനകീയ മുന്നണി ചൂണ്ടിക്കാട്ടുന്നു. 20 കോടി രൂപ മുതല്‍ മുടക്കില്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും കടലുണ്ടിപ്പുഴയിലെ കല്ലക്കയം ഭാഗത്തുനിന്ന് വെള്ളമെടുക്കുന്നതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തില്‍ ഈ പദ്ധതി പാളുമെന്നും കണ്‍വെന്‍ഷനുകളില്‍ സംസാര വിഷയമാണ്.
അതേസമയം, കണ്ണമംഗലം പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയും പരിരക്ഷപോലുള്ള ക്ഷേമ പദ്ധതികളും മുന്‍നിര്‍ത്തിയാണ് മുസ്ലിം ലീഗും കണ്‍വെന്‍ഷനുകള്‍ ചൂട്പിടിപ്പിക്കുന്നത്.

എന്‍ഫോഴ്സ്മെന്‍റ് ചമഞ്ഞ് തട്ടിപ്പ്: പ്രതികള്‍ കോഴിക്കോട് നഗരം അടുത്തറിയുന്നവര്‍

Posted: 26 Oct 2015 09:32 PM PDT

കോഴിക്കോട്: എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആലുക്കാസ് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി ഒരു കിലോയിലധികം സ്വര്‍ണം കവര്‍ന്ന മൂവര്‍സംഘം കോഴിക്കോട് നഗരവുമായി പരിചയമുള്ളവരെന്ന് സൂചന.
മലപ്പുറം രജിസ്ട്രേഷനിലുള്ളതെന്ന് സംശയിക്കുന്ന ഇന്നോവ കാറിലത്തെിയ സംഘം ജ്വല്ലറി ജീവനക്കാരന്‍ ടിജിനുമായി നഗരത്തിലെ ഊടുവഴികളിലൂടെ യാത്ര ചെയ്തത് കണക്കിലെടുത്താണിത്.
കോവൂരില്‍നിന്നും മെഡിക്കല്‍ കോളജ് റൂട്ടിലൂടെ പോവാതെ, പാലാഴി വഴിയുള്ള ഇടറോഡിലൂടെ സഞ്ചരിച്ചാണ് കാര്‍ ദേവഗിരി കോളജിനടുത്തത്തെി ടിജിനെ റോഡില്‍ ഉപേക്ഷിച്ചത്.
പിടിവലിയില്‍ ടിജിന് സാരമായി പരിക്കേറ്റിട്ടുണ്ട്. വയറിനും കഴുത്തിനും പരിക്കുണ്ട്. ചെവിയില്‍നിന്ന് രക്തം ഒലിക്കുന്ന നിലയിലാണ്. ബഹളംവെക്കാന്‍ ശ്രമിച്ചപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ചതായി ഇയാള്‍ മൊഴി നല്‍കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടിജിനെ രാത്രി 10 മണിയോടെ ടൗണ്‍ സ്റ്റേഷനിലത്തെിച്ച് വിശദമായ മൊഴിയെടുത്തു.
ടൗണ്‍ സ്റ്റേഷനിലെ മോഷ്ടാക്കളുടെ ആല്‍ബം കാണിച്ചെങ്കിലും അക്രമികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.കാറിന് കെ.എല്‍-10, കെ.എല്‍-11 'സി' നമ്പറില്‍ ഒന്നാണെന്നാണ് ടിജിന്‍ പറയുന്നത്. ആ സമയത്ത് ഇന്നോവ കാര്‍ വിപണിയില്‍ ഇറങ്ങിയിട്ടില്ളെന്ന് പൊലീസ് കണ്ടത്തെി. നമ്പര്‍ വ്യാജമാണെന്ന് സംശയിക്കുന്നു. കണ്ണട നഷ്ടപ്പെട്ടതിനാല്‍ ടിജിന്‍ കാറിന്‍െറ നമ്പര്‍ വ്യക്തമായി കണ്ടിട്ടില്ല.
കാറില്‍ നഷ്ടപ്പെട്ട ടിജിന്‍െറ ഫോണിലേക്ക് 4.43ന് വിളിവരുമ്പോള്‍ അത് ചെറൂപ്പ ടവര്‍ പരിധിയിലാണെന്ന് സൈബര്‍സെല്‍ കണ്ടത്തെി. അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ്. സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, സൗത് അസി. കമീഷണര്‍ എ.ജെ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ നാല് ടീമുകളായി തിരിഞ്ഞ് തിങ്കളാഴ്ച തന്നെ ഊര്‍ജിത അന്വേഷണം തുടങ്ങി.
മോട്ടോര്‍ വാഹന വകുപ്പിന്‍െറ 'ഗ്രേ' നിറത്തിലുള്ള കാറുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.

ഭൂകമ്പത്തിന്‍െറ പ്രകമ്പനം ഖത്തറിലും

Posted: 26 Oct 2015 08:54 PM PDT

Image: 
ദോഹ: അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ഉത്തരേന്ത്യയിലുമുണ്ടായ ഭൂകമ്പത്തിന്‍െറ പ്രകമ്പനങ്ങള്‍ ഖത്തറിലും. ഭൂചലനത്തിന്‍െറ അനുരണനങ്ങള്‍ അനുഭവപ്പെട്ടതായി നിരവധിയാളുകള്‍ പറഞ്ഞു. വെസ്റ്റ് ബേ, അല്‍ സദ്ദ്, ഓള്‍ഡ് എയര്‍പോര്‍ട്ട് മേഖല എന്നിവിടങ്ങളിലാണ് ലഘുചലനങ്ങള്‍ അനുഭവപ്പെട്ടത്. ഉച്ചക്ക് 12.30-ഓടെയായിരുന്നു സംഭവം. വളരെ നേരിയതരത്തില്‍ ഭൂചലനമുണ്ടായതായി ഖത്തറിലെ കാലാവസ്ഥ നിരീക്ഷണവിഭാഗം സ്ഥിരീകരിച്ചു. എന്നാല്‍, ആളപായമോ ഏതെങ്കിലും തരത്തിലുള്ള അപകടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഉയര്‍ന്ന കെട്ടിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും താമസക്കാര്‍ക്കുമാണ് വിറയലും ചെറിയ കുലുക്കവും അനുഭവപ്പെട്ടത്. 
ജല-വൈദ്യുതി വിതരണക്കാരായ കഹ്റമാ നേരത്തെ തന്നെ നല്‍കിയ മുന്നറിയിപ്പ് പ്രകാരം ചിലയിടങ്ങളില്‍ താമസക്കാരെയും കെട്ടിടങ്ങളില്‍നിന്ന് ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനം അനുഭവപ്പെട്ടാല്‍ മുറികളില്‍ കഴിയുന്നവര്‍ മേശക്കടിയിലോ മറ്റോ കഴിച്ചുകൂട്ടാനും ഉയരംകൂടിയ കെട്ടിടങ്ങളുടെ സമീപത്ത് നിന്ന് മാറി നില്‍ക്കണമെന്നും കഹ്റമാ നിര്‍ദേശം നല്‍കിയിരുന്നു. ചില്ലുകളോ കെട്ടിടാവശിഷ്ടങ്ങളോ ദേഹത്ത് പതിക്കുന്നതൊഴിവാക്കാനാണ് ഇത്. 2013 ഏപ്രിലില്‍ ഇറാനില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഖത്തറിലും ചെറിയ തോതില്‍ ചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് ശേഷം ഭൂകമ്പം അറിയാനായി ആറ് ഭൂകമ്പമാപിനികള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഖത്തറില്‍ ഉണ്ടായ തരത്തിലുള്ള ചെറിയതോതിലുള്ള കമ്പനങ്ങള്‍ ഈ മാപിനികളിലൂടെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്ന് അല്‍ ജസീറ ഇംഗ്ളീഷ് ചാനലിലെ കാലാവസ്ഥ നിരീക്ഷക സ്റ്റെഫ് ഗാള്‍ട്ടര്‍ പറഞ്ഞു. ഭൂകമ്പങ്ങള്‍ പ്രവചനാതീതമാണെന്നും ദൂരെ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്‍െറ അനുരണനങ്ങള്‍ ഇവിടെയത്തൊന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു. ജി.സി.സി രാജ്യങ്ങളില്‍ മസ്കത്ത് പോലുള്ള പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ദോഹയില്‍ ഭൂകമ്പസാധ്യത വളരെ കുറവാണെന്നും ഇവര്‍ പറയുന്നു. പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് അറേബ്യന്‍ ഉപദ്വീപില്‍ ഭൂകമ്പസാധ്യതകള്‍ കുറവാണെന്ന് ലണ്ടനില്‍നിന്നുള്ള ഗവേഷകരുടെ 2008ലെ പഠനങ്ങളെ ഉദ്ധരിച്ച് പ്രാദേശിക വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. 
 

നടനവേദിയില്‍ ഒന്നിച്ച് അച്ഛനും മകളും

Posted: 26 Oct 2015 08:36 PM PDT

Image: 
മനാമ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ സാഹിത്യ പുരസ്കാരദാന ചടങ്ങിനോടനുബന്ധിച്ച് ബഹ്റൈനിലെ നൃത്താധ്യാപകന്‍ ഭരത്ശ്രീ രാധാകൃഷ്ണനും മകള്‍ നന്ദ രാധാകൃഷ്ണനും വേദിയില്‍ ഒരുമിച്ച് നൃത്തം അവതരിപ്പിച്ചത് ശ്രദ്ധേയമായി. ‘ഓം സൂര്യ നമ$’ എന്ന നൃത്താവിഷ്കാരത്തിലാണ് ഇവര്‍ ഒന്നിച്ചത്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് പ്രപഞ്ചത്തിനെ നയിക്കുന്ന സൂര്യതേജസിന് പ്രണാമം അര്‍പ്പിക്കുന്നതായിരുന്നു നൃത്തപ്രമേയം. 18 വര്‍ഷത്തോളമായി ബഹ്റൈനില്‍ നൃത്താധ്യാപകനാണ് രാധാകൃഷ്ണന്‍ . കോഴിക്കോട് ചേമഞ്ചേരി സ്വദേശിയായ ഇദ്ദേഹവും ഭാര്യ ബിന്ദുവും മകനുമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. തിരുവനന്തപുരം കോളജ് ഓഫ് ആര്‍കിടെക്ചറില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് നന്ദ. 
പത്ത് ദിവസത്തെ അവധിവേളയില്‍ മാതാപിതാക്കളോടൊപ്പം കഴിയാനായി എത്തിയപ്പോള്‍ യാദൃശ്ചികമായി നവരാത്രി ആഘോഷത്തില്‍ അഛനോടൊപ്പം നൃത്തം ചെയ്യുവാന്‍ സാധിച്ച സന്തോഷത്തിലാണവര്‍.  നൃത്തത്തില്‍ അഛന്‍ തന്നെയാണ് ഗുരു. 12ാം ക്ളാസ് വരെ ഇന്ത്യന്‍ സ്കൂളിലാണ് പഠിച്ചത്. നിരവധി വേദികളില്‍ നന്ദ നൃത്തം ചെയ്തിട്ടുണ്ട്. പോയ വര്‍ഷം രാധാകൃഷ്നും മകനായ ഹരിനന്ദനും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. ഹരി മൃദംഗ വാദനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 
കലാരംഗത്ത് ബിന്ദു രാധാകൃഷ്ണനും സജീവമാണ്.നൃത്തത്തിനുള്ള ചമയം, വസ്ത്രാലങ്കാരം എന്നിവ ഒരുക്കുന്നത് ബിന്ദുവാണ്.
 

വിദേശികളുടെ വൈദ്യപരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യം

Posted: 26 Oct 2015 08:26 PM PDT

Image: 
കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കുള്ള വൈദ്യപരിശോധനാ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. കൂടുതല്‍ രോഗങ്ങള്‍ കണ്ടത്തൊനുള്ള പരിശോധനകള്‍ ഉള്‍പ്പെടുത്തി നിലവിലുള്ള സംവിധാനം നവീകരിക്കണമെന്നാണ് നിര്‍ദേശമുയര്‍ന്നത്. എം.പി ഖലീല്‍ അബ്ദുല്ലയാണ് ഇതുസംബന്ധിച്ച നിര്‍ദേശം ആരോഗ്യ മന്ത്രി ഡോ. അലി അല്‍ഉബൈദിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം അടുത്തിടെ ജി.സി.സി മന്ത്രിതല യോഗത്തിന്‍െറ പരിഗണനയില്‍ വന്നിരുന്നെങ്കിലും അന്തിമതീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എം.പിയുടെ നിര്‍ദേശം. മാനസികരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും വിട്ടുമാറാത്ത അസുഖങ്ങള്‍ക്കുമുള്ള പരിശോധനകള്‍ പുതുതായി ഏര്‍പ്പെടുത്തണമെന്നാണ് എം.പിയുടെ നിര്‍ദേശം. ഇത്തരം രോഗങ്ങളുമായി ഗള്‍ഫ് നാടുകളിലത്തെുന്ന വിദേശികള്‍ പലവിധത്തിലുള്ള പ്രയാസങ്ങളുമുണ്ടാക്കുന്നു. രോഗങ്ങള്‍ പകരുന്നതിനുപുറമെ ഇവര്‍ക്കുവേണ്ടി കൂടുതല്‍ പണം ചെലവാക്കേണ്ടിവരുന്നു. 
സമീപകാലത്ത് പരിശോധനാ സംവിധാനം കാര്യക്ഷമമാക്കിയതോടെ രോഗവുമായത്തെുന്നവരുടെ തോത് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പുരോഗതി ആവശ്യമാണ്. അതിന് കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ നടപ്പാക്കുകയേ പരിഹാരമുള്ളൂ -അദ്ദേഹം പറഞ്ഞു. 
പരിശോധനാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും പരിശോധിക്കപ്പെടേണ്ട അസുഖങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യണം. അതില്‍ വീഴ്ച വരുത്തുന്ന കേന്ദ്രങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കണം -എം.പി ആവശ്യപ്പെട്ടു. 
വിദേശികളുടെ വൈദ്യപരിശോധനയുടെ കാര്യത്തില്‍ അടുത്തിടെയായി ചില നവീകരണങ്ങള്‍ക്കുള്ള ശ്രമത്തിലാണ് കുവൈത്ത്. റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ കുവൈത്ത് സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ കേന്ദ്രംതുറന്ന് തൊഴിലാളികളെ വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് പദ്ധതിയുണ്ട്. 
ഇതിനുള്ള നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. 
അടുത്തിടെ, രാജ്യത്ത് പകര്‍ച്ചവ്യാധികളും എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളും വര്‍ധിച്ചത് വിദേശരാജ്യങ്ങളില്‍നിന്ന് തൊഴിലിനായി എത്തുന്നവര്‍ വഴിയാണെന്ന നിരീക്ഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളില്‍വെച്ചുതന്നെ തങ്ങളുടെ മേല്‍നോട്ടത്തില്‍ പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യമന്ത്രാലയം പദ്ധതി തയാറാക്കിയത്. 

പ്രവാസികള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ്: നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയില്‍

Posted: 26 Oct 2015 08:22 PM PDT

Image: 
മസ്കത്ത്: സൗദി അറേബ്യക്കും അബൂദബിക്കും പിന്നാലെ സ്വദേശികള്‍ക്കും പ്രവാസി തൊഴിലാളികള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ഒമാന്‍ ആലോചിക്കുന്നു. ഘട്ടംഘട്ടമായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ പ്ളാനിങ് ആന്‍ഡ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി പറഞ്ഞു. ദക്ഷിണ കൊറിയന്‍ സര്‍ക്കാറുമായി ചേര്‍ന്ന് വിശദപഠനം നടത്തിയശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. രണ്ടുമാസം മുമ്പ് റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിച്ചു. ഇതിന്മേലുള്ള സര്‍ക്കാറിന്‍െറ തീരുമാനത്തിനായി കാത്തുനില്‍ക്കുകയാണെന്ന് മസ്കത്തില്‍ ഒമാന്‍ പ്രോജക്ട്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേ അല്‍ ഖാസ്മി പറഞ്ഞു. 
ഘട്ടംഘട്ടമായി ഇത് നടപ്പാക്കുന്നതിനാണ് പദ്ധതി. അഞ്ചു മുതല്‍ 10 വര്‍ഷം വരെ കാലയളവിനുള്ളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കാനാണ് പദ്ധതി. ശേഷം ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുമെന്നും അല്‍ ഖാസ്മി അറിയിച്ചു. പ്രവാസികള്‍ ജോലിചെയ്യുന്ന വലിയ കമ്പനികളിലാകും പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഇത് വിലയിരുത്തിയശേഷമാകും അടുത്തഘട്ടം നടപ്പാക്കുക. തൊഴിലാളികള്‍ക്ക് പണം നല്‍കാതെ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. 
ഇന്‍ഷുറന്‍സ് കമ്പനിയുമായി ധാരണയുണ്ടാക്കിയ ആശുപത്രികളിലും പോളിക്ളിനിക്കുകളിലുമാകും രജിസ്റ്റര്‍ ചെയ്ത കമ്പനികളിലെ തൊഴിലാളികള്‍ക്ക് ചികിത്സ ലഭ്യമാക്കുക. കമ്പനി ഗ്രൂപ് മെഡിക്കല്‍ പ്രീമിയം അടച്ചാല്‍ മാത്രം മതിയാകും. ഇതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകളും ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇന്‍ഷുറന്‍സ് കമ്പനിയുടെയും ആശുപത്രിയുടെയും ചുമതലയായിരിക്കും. 
ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ വന്‍തുകയാണ് ചെലവിടുന്നത്. ഇതില്‍നിന്ന് ആശ്വാസം കണ്ടത്തൊനാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒരുങ്ങുന്നത്. എണ്ണവിലയിടിവുമൂലം പൊതുചെലവിന് വേണ്ടിവരുന്ന തുക കണ്ടത്തൊന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പ്രസക്തിയേറെയാണ്. പദ്ധതി നടപ്പാക്കുന്നതോടെ സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന് രോഗികളത്തെുമെന്നും വിലയിരുത്തപ്പെടുന്നു. 
 

വോട്ടു വിമാന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആനുകൂല്യങ്ങള്‍

Posted: 26 Oct 2015 08:18 PM PDT

Image: 
ദുബൈ:ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ ദുബൈ കെ.എം.സി.സി ഏര്‍പ്പെടുത്തിയ വോട്ട് വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍. ഈ മാസം 29ന് ദുബൈയില്‍ നിന്ന് കോഴികോട്ടേക്ക് പറക്കുന്ന വോട്ടു വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് അജീവാനന്തം ഉപയോഗിക്കാന്‍ കഴിയുന്ന പത്തു കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന സ്പെഷല്‍ കാര്‍ഡ് നല്‍കും. കൂടാതെ ഓരോ യാത്രക്കും പോയന്‍റുകള്‍ നല്‍കി നിര്‍ദിഷ്ട്ട യാത്രയില്‍ നറുക്കെടുപ്പിലൂടെ സൗജന്യ ടിക്കറ്റും ലഭ്യമാകുന്ന പദ്ധതിയും ദുബൈ കെ.എം.സി.സിയുമായി സഹകരിച്ചു എയര്‍ ഇന്ത്യ നടപിലക്കുന്നുണ്ട്. വോട്ട് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദുബൈ കെ.എം.സി.സി ഓഫീസുമായി ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 42727773
 

തൊഴില്‍ പ്രശ്നപരിഹാരത്തിന് 27 അംഗ ഉന്നതസഭക്ക് അംഗീകാരം

Posted: 26 Oct 2015 08:07 PM PDT

Image: 
റിയാദ്: തൊഴില്‍ പ്രശ്നപരിഹാരത്തിന് വിപുലമായ ഉന്നതസഭയെ നിയമിച്ച് സൗദി മന്ത്രിസഭ ഉത്തരവിറക്കി. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സ്വദേശികളും വിദേശികളുമായ ജോലിക്കാരുടെ തൊഴില്‍ പ്രശ്നപരിഹാരത്തിനായി 27 അംഗ ഉന്നതസഭയെ നിയമിച്ചത്.
തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴില്‍ പ്രശ്നപരിഹാര സഭയെ നീതിന്യായ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റുന്നതിന്‍െറ ഭാഗമാണിത്. റിയാദ്, ജിദ്ദ, ദമ്മാം, മക്ക, മദീന തുടങ്ങിയ വന്‍ നഗരങ്ങളിലെ കോടതികള്‍ക്ക് കീഴിലാണ് ഉന്നത തൊഴില്‍ പ്രശ്നപരിഹാര സമിതി പ്രവര്‍ത്തനമാരംഭിക്കുക. 1970കളില്‍ വിദേശ തൊഴിലാളികളുടെ ആഗമനം ആരംഭിച്ച കാലംമുതല്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ച പ്രശ്നപരിഹാര സഭ ഹിജ്റ പുതുവര്‍ഷത്തോടെ ഉന്നത ന്യായാധിപ സഭയുടെ കീഴിലേക്ക് മാറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ മന്ത്രാലയത്തിലെ പ്രശ്നപരിഹാര വകുപ്പില്‍ സേവനമനുഷ്ഠിച്ചവര്‍ നീതിന്യായ തസ്തികക്ക് യോഗ്യരല്ളെങ്കില്‍ അവരെ ഉപദേശകരായി തുടരാന്‍ അനുവദിക്കും. തൊഴില്‍ പ്രശ്നപരിഹാരം കൂടുതല്‍ യോഗ്യരായ നിയമവിദഗ്ധര്‍ കൈകാര്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ഉന്നതസഭയെ നീതിന്യായ വകുപ്പിലേക്ക് മാറ്റുന്നത്.
സമാധാന ആവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കാന്‍ ബ്രസീലുമായി സഹകരണ കരാര്‍ ഒപ്പുവെക്കാനും മന്ത്രിസഭ തീരുമാനിച്ചു. തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജി (കാസ്റ്റ്) മേധാവിയാണ് സൗദിയെ പ്രതിനിധീകരിച്ച് ബ്രസീലുമായി ചര്‍ച്ച നടത്തുക. രാജ്യത്തെ സാമ്പത്തിക മേഖല സജീവമാക്കാനും തൊഴില്‍ രംഗത്തെ സ്വദേശിവത്കരണം ഊര്‍ജിതമാക്കാനും ചെറുകിട സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാനും തീരുമാനമായി.
കിഴക്കന്‍ പ്രവിശ്യയിലെ സൗദി അരാംകോ കമ്പനിയില്‍ നിന്ന് റിയാദിലേക്ക് ഗ്യാസ് എത്തിക്കാന്‍ പൈപ്ലൈന്‍ പദ്ധതി ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് 20 ദിവസത്തേക്ക് ആവശ്യമായ ഗ്യാസ് സൂക്ഷിക്കാന്‍ സജ്ജമായ സ്റ്റേഷനുകള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. മേഖല ഗവര്‍ണറേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായി അഡ്മിനിസ്ട്രേഷന്‍ രീതി ഏകീകരിക്കുകയും സ്ത്രീകള്‍ക്ക് കൂടുതല്‍ ഓഫീസുകള്‍ തുറക്കുകയും ചെയ്യുമെന്നും മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു.

ഭൂകമ്പം: പാകിസ്താനിലും അഫ്ഗാനിസ്താനിലും മരിച്ചത് 291 പേര്‍; ഇന്ത്യയില്‍ മൂന്ന് മരണം

Posted: 26 Oct 2015 07:56 PM PDT

Image: 

കാബൂൾ/പെഷാവർ: അഫ്ഗാനിസ്​താനിലും പാകിസ്​താനിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ 291 മരണം. പാകിസ്​താനിൽ എട്ടു കുട്ടികൾ ഉൾപ്പെടെ 228 പേരും അഫ്ഗാനിസ്​താനിൽ 63 പേരും ഇന്ത്യയിൽ മൂന്ന് പേരും മരിച്ചു. വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ജനങ്ങൾ ഇറങ്ങിയോടി. വാർത്താ വിനിമയ ബന്ധം താറുമാറായി. കേരളത്തിൽ കൊച്ചിയിലും നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടു.
 

പ്രഭവകേന്ദ്രം ഹിന്ദുക്കുഷ്
കാബൂളിന് 254 കിലോമീറ്റർ വടക്കുകിഴക്ക് മാറി ഫൈസാബാദിന് സമീപം ഹിന്ദുക്കുഷ് പർവത മേഖലയിൽ 213 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിെൻറ പ്രഭവ കേന്ദ്രം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.39നുണ്ടായ ഭൂകമ്പം റിക്ടർ സ്​കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ്​ ജിയോളജിക്കൽ സർവേ അറിയിച്ചു. ആദ്യം 7.7 ആണ് തീവ്രത കണക്കാക്കിയത്. ഇത് പിന്നീട് 7.6 ആയും 7.5 ആയും കുറച്ചു.
മരിച്ചവരിൽ 12 സ്​കൂൾ കുട്ടികൾ
വടക്കൻ അഫ്ഗാൻ നഗരമായ തലോഖാനിൽ തകർന്ന സ്​കൂളിൽനിന്ന് പരിഭ്രാന്തരായി ഇറങ്ങിയോടിയ 12 പെൺകുട്ടികൾ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 35 പേർക്ക് പരിക്കേറ്റു. കിഴക്കൻ പ്രവിശ്യയായ നംഗാഹറിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ബഗ്ലാൻ പ്രവിശ്യയിൽ ഹൈസ്​കൂൾ കെട്ടിടം തകർന്ന് 12 കുട്ടികൾക്ക് പരിക്കേറ്റു.

പാക് നഗരങ്ങൾ നടുങ്ങി
പാകിസ് ​താനിലെ വടക്കൻ നഗരങ്ങളായ പെഷാവർ, ഇസ്​ലാമാബാദ്, റാവൽപിണ്ടി, ലാഹോർ, സർഗോധ, ക്വെറ്റ, മുൾത്താൻ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. പെഷാവറിൽ 18 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 100 പേരെ നഗരത്തിലെ ലേഡി റീഡിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചാബ് പ്രവിശ്യയിലെ സർഗോധയിൽ സ്​കൂൾ കെട്ടിടം തകർന്ന് 10 പേർക്ക് പരിക്കേറ്റു. ആദ്യ ഭൂകമ്പമുണ്ടായി 40 മിനിറ്റ് കഴിഞ്ഞ് 4.8 തീവ്രതയുള്ള തുടർ ചലനവുമുണ്ടായി. ഖൈബർ പക്തൂൺ മുഖ്യമന്ത്രി പർവേസ്​ ഘട്ടക് മുഴുവൻ ആശുപത്രികളിലും അടിയന്തര സാഹചര്യം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തെ നിയോഗിച്ചു. മുഴുവൻ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നവാസ്​ ശരീഫ് സൈന്യത്തിനും ഉദ്യോഗസ്​ഥർക്കും പ്രവിശ്യാ സർക്കാറുകൾക്കും നിർദേശം നൽകി.
കാബൂൾ രണ്ടു മിനിറ്റ് വിറച്ചു
കാബൂൾ നഗരത്തിൽ രണ്ടു മിനിറ്റോളം കെട്ടിടങ്ങൾക്ക് കുലുക്കമുണ്ടായി. പരിഭ്രാന്തരായ ജനങ്ങൾ തെരുവുകളിലേക്ക് ഇറങ്ങിയോടി.


ഉത്തരേന്ത്യയിലും ചലനം
ഇന്ത്യയിൽ തലസ്​ഥാനമായ ഡൽഹിക്ക് പുറമെ കശ്മീർ, രാജസ്​ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. കശ്മീരിൽ നിരവധി കെട്ടിടങ്ങൾക്കും പാലങ്ങൾക്കും നാശനഷ്ടമുണ്ടായി. വിള്ളലുണ്ടാകുമെന്ന് ഭയന്ന് ശ്രീനഗർ ഫ്ലൈ ഓവർ അടച്ചിട്ടു. ജമ്മുവിലെ റീസി യിൽ പാറ വീണ് 16 കാരനായ മുഹമ്മദ് അശ്റഫാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് അഹമ്മദിന് പരിക്കേറ്റു. വടക്കൻ കശ്മീരിലെ ബിജ്ബെഹാരയിൽ80 കാരിയായ ഫാത്തിമയും  തെക്കൻ കാശ്മീരിലെ ബാരാമുല്ലയിൽ 65 കാരിയായ സൂനാ ബീഗവുമാണ് മരിച്ചത്. ഇരുവരും ഭൂകമ്പത്തിനിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
കാബൂളിൽ ഇന്ത്യക്കാർ സുരക്ഷിതർ
കാബൂളിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥൻ അറിയിച്ചു. ഇന്ത്യക്കാരുടെ വസ്​തുവകകൾക്ക് നാശമുണ്ടായതായും റിപ്പോർട്ടില്ല.ഇന്ത്യൻ അംബാസഡർ അമർ സിൻഹ സ്​ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

ഭൂചലനത്തിന്‍െറ സാഹചര്യത്തില്‍ പാകിസ്താനും അഫ്ഗാനിസ്താനിലും വേണ്ട സഹായം ചെയ്യാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
 

കേരളഹൗസിലെ ബീഫ് റെയ്ഡ്: പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Posted: 26 Oct 2015 07:55 PM PDT

Image: 

കോഴിക്കോട്: ഗോമാംസം വിളമ്പിയെന്നാരോപിച്ച് കേരള ഹൗസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലീസിൻെറ നടപടി തെറ്റായി പോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹി പോലീസ് മിതത്വം പാലിക്കണമായിരുന്നു. സംഭവങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് സ്വകാര്യ ഹോട്ടലല്ല, സര്‍ക്കാര്‍ സ്ഥാപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ഗോമാംസം വിളമ്പിയെന്നാരോപിച്ച് ഡല്‍ഹിയിലെ കേരള ഹൗസില്‍ പൊലീസ്റെയ്ഡിനെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂന്നു യുവാക്കളാണ് കേരളാ ഹൗസിന്റെ സമൃദ്ധി റസ്റ്ററന്റില്‍ ഗോമാംസമാണ് വിളമ്പുന്നതെന്ന് ആരോപിച്ച് ബഹളമുണ്ടാക്കിയത്. തൊട്ടു പിന്നാലെ മുപ്പതോളം വരുന്ന പോലീസ് സംഘവും പരിശോധനയ്ക്കായി എത്തി. പോലീസ് അടുക്കളയില്‍ കയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണെ്ടത്താനായിരുന്നില്ല.
 

കേരള ഹൗസിലെ ബീഫ് റെയ്ഡ് ആസൂത്രിതം: പിണറായി വിജയന്‍

Posted: 26 Oct 2015 07:50 PM PDT

Image: 

തിരുവനന്തപുരം: ദാദ്രിയില്‍ മുഹമ്മദ് അഖ് ലാക്കിനെ കൊന്ന ശക്തികള്‍ തന്നെയാണ് ഡല്‍ഹിയില്‍ കേരള ഹൗസിന്‍്റെ അടുക്കളയിലേക്ക് കടന്നു കയറിയതെന്ന് പിണറായി വിജയന്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

"കേരള ഹൗസില്‍ ബീഫ് പരസ്യമായി വില്‍ക്കുന്നു, നമുക്ക് കാണാം " എന്ന് ഒരു സംഘപരിവാറുകാരന്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യ ഭീഷണി മുഴക്കിയ ശേഷമാണ് ഡല്‍ഹി പോലീസ് കേരള ഹൗസില്‍ എത്തിയത്. ആസൂത്രിതമായ അതിക്രമം ആണ് നടന്നത് എന്നതിന്‍്റെ തെളിവാണിത്.

കേരള ഹൗസില്‍ പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് നല്‍കുന്നതെന്നും പിണറായി പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണരൂപം

ദാദ്രിയില്‍ മുഹമ്മദ് അഖ് ലാക്കിനെ കൊന്ന ശക്തികള്‍ തന്നെയാണ് ഡല്‍ഹിയില്‍ കേരള ഹൗസിന്‍്റെ അടുക്കളയിലേക്ക് കടന്നു കയറിയത്. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് ദല്‍ഹി കേരള ഹൗസില്‍ പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം. ഡല്‍ഹിയില്‍ പോത്തിറച്ചിക്ക് നിരോധനം ഇല്ല. കേരള ഹൗസില്‍ അത് പാകം ചെയ്ത് വില്‍ക്കുന്നതിന് തടസവുമില്ല.
വര്‍ഗീയ ഭ്രാന്തു മൂത്തവരുടെ വാക്ക് കേട്ട് ദല്‍ഹി പോലീസ് കേരള ഹൗസില്‍ നിയമവിരുദ്ധമായി കടന്നു കയറിയത്, സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. കേരള ഗവര്‍മെന്‍്റിന്‍്റെ അധീനതയിലുള്ള സ്ഥലത്തുപോലും തങ്ങള്‍ എന്തും ചെയ്യും എന്നാണ് കേരളഹൗസിന്‍്റെ ചുമതലയുള്ള റസിഡന്‍്റ് കമീഷണറുടെ അനുമതിയില്ലാതെ കാന്‍്റീന്‍ റെയ്ഡ് ചെയ്ത ദല്‍ഹി പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. മലയാളികളുടെ ഭക്ഷണം തങ്ങള്‍ നിശ്ചയിക്കും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ഈ നടപടിയിലൂടെ ഭീഷണിപ്പെടുത്തുന്നത്.
മുഹമ്മദ് അഖ്ലാക്കിനെ ഇടിച്ചു കൊന്നത് പോലെ, നാളെ ഏതു അടുക്കളയിലും കടന്നു ചെന്ന് അതിക്രമം കാട്ടാന്‍ തങ്ങള്‍ മടിക്കില്ല എന്നാണ് സംഘപരിവാര്‍ ഇതിലൂടെ നല്‍കുന്ന സന്ദേശം. നമ്മുടെ അടുക്കളയും സ്വകാര്യതയും സ്വതന്ത്രമായ ജീവിതവും ഭീഷണിയുടെ നിഴലില്‍ ആക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അതിശക്തമായി ചെറുക്കപ്പെടണം.
"കേരള ഹൗസില്‍ ബീഫ് പരസ്യമായി വില്‍ക്കുന്നു, നമുക്ക് കാണാം " എന്ന് ഒരു സംഘപരിവാറുകാരന്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യ ഭീഷണി മുഴക്കിയ ശേഷമാണ് ഡല്‍ഹി പോലീസ് കേരള ഹൗസില്‍ എത്തിയത്. ആസൂത്രിതമായ അതിക്രമം ആണ് നടന്നത് എന്നതിന്‍്റെ തെളിവാണിത്.
ഡല്‍ഹിയിലെ മലയാളി സമൂഹത്തില്‍ ഭീതി വിതച്ച സംഭവമാണിത്. പൗരന്‍്റെ മൗലികാവകാശത്തിന്മേലും സംസ്ഥാന ഗവര്‍മെന്‍്റിന്‍്റെ അധികാരത്തിലും ഉള്ള കടന്നു കയറ്റവും ആണ്. ഇത്തരം പ്രവണതകളെ ചെറുത്തു തോല്‍പ്പിച്ചില്ളെങ്കില്‍ സാധാരണ ജനജീവിതം ദുഷ്കരമാകും.
ഈ വിഷയത്തില്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കാനോ ഇടപെടാനോ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് ആശ്ച്ചര്യകരമാണ്.

 

 

ദാദ്രിയിൽ മുഹമ്മദ്‌ അഖ്ലാക്കിനെ കൊന്ന ശക്തികൾ തന്നെയാണ് ഡൽഹിയിൽ കേരള ഹൗസിന്റെ അടുക്കളയിലേക്ക് കടന്നു കയറിയത്. നാളെ നാട്...

Posted by Pinarayi Vijayan on Monday, October 26, 2015

 

കോണ്‍ഗ്രസിന്‍െറ കൂടെ ഒരു പശുവിനെ കൂട്ടിയാല്‍ ബി.ജെ.പി സര്‍ക്കാറായി ^അരുണ്‍ ഷൂരി

Posted: 26 Oct 2015 07:45 PM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ഷൂരി. കോണ്‍ഗ്രസ് നയിച്ച മുന്‍ സര്‍ക്കാറിന്‍െറ കൂടെ ഒരു പശുവിനെ കൂടി കൂട്ടിയാല്‍ ബി.ജെ.പി സര്‍ക്കാറായെന്ന് ഷൂരി പരിഹസിച്ചു. ഡല്‍ഹിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.എന്‍ നൈനാന്‍െറ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷൂരി.

സാമ്പത്തിക രംഗം കൈകാര്യം ചെയ്യുക എന്നാല്‍ പത്രങ്ങളിലെ തലക്കെട്ടുകളില്‍ ഇടം നേടുക എന്നായിരിക്കുന്നു ബി.ജെ.പി സര്‍ക്കാറിന്. മന്‍മോഹന്‍ സര്‍ക്കാറിന്‍െറയും ഇപ്പോഴത്തെ മോദി സര്‍ക്കാറിന്‍െറയും നയങ്ങള്‍ ഒന്നുതന്നെയാണ്. മന്‍മോഹന്‍ സിങ് ഭരണത്തിലിരുന്ന കാലം ജനങ്ങള്‍ ഓര്‍ക്കാന്‍ തുടങ്ങിയെന്നും ഷൂരി പറഞ്ഞു.

ഇപ്പോഴത്തെ അത്ര ദുര്‍ബലമായ പ്രധാനമന്ത്രി കാര്യാലയം മുമ്പ് താന്‍ കണ്ടിട്ടി െല്ലന്ന് ഷൂരി വ്യക്തമാക്കി. കര്‍ത്തവ്യ നിര്‍വഹണം ഇത്ര കേന്ദ്രീകൃതമായ ഒരു കാലം ഉണ്ടായിട്ടില്ല. അധികാരമല്ല, കര്‍ത്തവ്യ നിര്‍വഹണമാണ് ഇപ്പോള്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന വ്യവസായികള്‍ എല്ലാ കാര്യവും സംസാരിക്കാറില്ല. കൂടിക്കാഴ്ച കഴിഞ്ഞതിന് ശേഷം സര്‍ക്കാറിന് 10ല്‍ ഒമ്പത് മാര്‍ക്ക് നല്‍കുന്നതായി വ്യവസായികള്‍ മാധ്യമങ്ങളുടെ മുമ്പില്‍ പറയുമെന്നും ഷൂരി കൂട്ടിച്ചേര്‍ത്തു. വാജ്പേയ് മന്ത്രിസഭയില്‍ അംഗമായിരുന്ന അരുണ്‍ ഷൂരി, മോദി സര്‍ക്കാറിനെതിരെ വിമര്‍ശവുമായി നേരത്തെയും രംഗത്തുവന്നിരുന്നു.

ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ തീരൂ

Posted: 26 Oct 2015 07:29 PM PDT

Image: 

പുണെ: ‘ഈ കളി ജയിക്കുകതന്നെ വേണം. അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം’- ഐ.എസ്.എല്‍ ഫുട്ബാള്‍ രണ്ടാം സീസണില്‍ തുടരെ മൂന്നു തോല്‍വികളേറ്റുവാങ്ങി സമ്മര്‍ദത്തിലായ കേരളാ ബ്ളാസ്റ്റേഴ്സിന്‍െറ മുഖ്യപരിശീലകന്‍ പീറ്റര്‍ ടെയ്ലറുടെ വാക്കുകളില്‍ എല്ലാം വ്യക്തം. ചൊവ്വാഴ്ച ബാലെവാഡി സ്റ്റേഡിയത്തില്‍ കരുത്തരായ പുണെ സിറ്റിയോടാണ് ബ്ളാസ്റ്റേഴ്സ് അങ്കംകുറിക്കുന്നത്.
ഏതു പ്രതിരോധനിരയിലും വിള്ളലുണ്ടാക്കി കുതിക്കുന്ന മുന്നേറ്റനിരയാണ് പുണെയുടേത്. കേരളമാകട്ടെ പ്രതിരോധത്തിലെ പിഴവും ഫിനിഷിങ്ങിലെ പോരായ്മയുംകൊണ്ട് വിയര്‍ക്കുന്നു. അഞ്ചുകളികളില്‍ ഒരു ജയവും സമനിലയും മൂന്നു തോല്‍വിയുമാണ് മഞ്ഞപ്പടയുടെ പേരിലുള്ളത്. നാല് പോയന്‍റുമായി പട്ടികയുടെ അവസാനത്തിലാണ് സ്ഥാനം.
കഴിഞ്ഞ കളികളിലെല്ലാം താളപ്പൊരുത്തത്തോടെ മൈതാനം നിറഞ്ഞുകളിച്ചത് കേരളം തന്നെയായിരുന്നു. എന്നാല്‍, പന്ത് ലക്ഷ്യത്തിലത്തെിക്കുന്നതിലെ കഴിവുകേട് എല്ലാം പാഴാക്കി. എഫ്.സി ഗോവയുമായുള്ള മത്സരത്തില്‍ കളം നിറഞ്ഞുകളിക്കുകയായിരുന്നു ബ്ളാസ്റ്റേഴ്സ്. പ്രതിരോധത്തിലെ അപ്രതീക്ഷിത പിഴവ് പക്ഷേ, തോല്‍പിച്ചുകളഞ്ഞു. നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ തോല്‍പിച്ച് രണ്ടാം സീസണിന് തകര്‍പ്പന്‍ തുടക്കംകുറിച്ച് ആരാധക ലക്ഷങ്ങള്‍ക്ക് പ്രതീക്ഷ സമ്മാനിച്ച ടീമിന് പിന്നീട് പിന്നാക്കം പോകാനായിരുന്നു വിധി. മുംബൈ സിറ്റി എഫ്.സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചെങ്കിലും ഡല്‍ഹി, കൊല്‍ക്കത്ത, ഗോവ ടീമുകളോട് തോല്‍വിയേറ്റുവാങ്ങി.
മൂന്നു തോല്‍വികളുമായി താഴേക്കിടയില്‍ കൂട്ടായിനിന്ന നോര്‍ത് ഈസ്റ്റുകാര്‍പോലും തിരിച്ചുവരവിന്‍െറ പാതയിലായ ഈ ഘട്ടത്തില്‍ ഇനിയുമൊരു തോല്‍വി ബ്ളാസ്റ്റേഴ്സിന് താങ്ങാനാകുന്നതിലും അധികമാകും. മുന്‍ തോല്‍വികള്‍ക്ക് കാരണമായ പിഴവുകള്‍ തിരുത്തിയാകും ചൊവ്വാഴ്ച പുണെയോടു മുട്ടാനിറങ്ങുക.
 കേരളത്തിന്‍െറ മധ്യനിരക്കാരന്‍ പീറ്റര്‍ കാര്‍വാലൊയും പ്രതിരോധത്തിലെ ഗുര്‍വീന്ദറും പരിക്കുകാരണം പുണെക്കെതിരെ കളിക്കാനുണ്ടാകില്ല. മുഹമ്മദ് റാഫിയിലും സാഞ്ചസ് വാട്ടിലുമാണ് കേരളത്തിന്‍െറ ഗോള്‍ പ്രതീക്ഷകള്‍.
‘കേരളം കരുത്തരാണ്. അതനുസരിച്ചാകും കളിമെനയുക. മൂന്ന് പോയന്‍റ് ഞങ്ങള്‍ക്ക് വേണം’-പുണെയുടെ പരിശീലകന്‍ ഡേവിഡ് പ്ളാറ്റ് പറഞ്ഞു. സ്വന്തം തട്ടകത്തില്‍വെച്ചാണ് കേരളത്തെ നേരിടുന്നതെങ്കിലും അതത്ര അനുകൂലമാകില്ളെന്ന് ഡേവിഡ് പ്ളാറ്റ് പറയുന്നു. മത്സരങ്ങള്‍ക്കിടയിലെ വിശ്രമമാണ് മുഖ്യം. ആ ഘടകം ചൊവ്വാഴ്ച കേരളത്തിനാണ് അനുകൂലമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു മത്സരങ്ങളില്‍നിന്നായി മൂന്നുകളിയില്‍ ജയവും രണ്ടുതോല്‍വിയും നല്‍കിയ ഒമ്പതു പോയന്‍റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് പുണെയുടെ നില്‍പ്. ജാക്കിചന്ദ് സിങ്, തുന്‍സെ സാന്‍ലി, കാലു ഉചെ എന്നീ ബുള്ളറ്റുകളിലാണ് പുണെയുടെ കുതിപ്പ്. എന്നാല്‍, കഴിഞ്ഞമത്സരങ്ങളില്‍ മുന്‍നിരക്ക് പന്തത്തെിക്കുന്നതില്‍ നിര്‍ണായക വേഷമിട്ട ലെനി റോഡ്രിഗ്സ് പരിക്കുമൂലം കേരളത്തിനെതിരെ കളിക്കാനുണ്ടാകില്ല.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP