സ്വാഗതം
WELCOME

News Update..

Thursday, November 29, 2012

കോഴിക്കടത്ത്: രേഖകളില്ലാത്ത വണ്ടികള്‍ തിരിച്ചയച്ചു Madhyamam News Feeds

കോഴിക്കടത്ത്: രേഖകളില്ലാത്ത വണ്ടികള്‍ തിരിച്ചയച്ചു Madhyamam News Feeds

Link to

കോഴിക്കടത്ത്: രേഖകളില്ലാത്ത വണ്ടികള്‍ തിരിച്ചയച്ചു

Posted: 29 Nov 2012 12:03 AM PST

ഉദുമ: അനധികൃതമായി കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കോഴികള്‍ കടത്തിയ അഞ്ച് വാഹനങ്ങള്‍ വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ പിടികൂടി. ദേശീയപാതയില്‍ പെരിയാട്ടടുക്കത്തുവെച്ച് ബുധനാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ 8.30 വരെയുള്ള സമയത്തിനുള്ളിലാണ് കോഴി കടത്തുകയായിരുന്ന വാഹനങ്ങള്‍ പിടികൂടിയത്.
ഓമ്നി വാന്‍, പിക്കപ് വാന്‍, മിനി ലോറി, രണ്ട് ലോറികള്‍ എന്നിവയാണ് പിടിയിലായത്. ഇതില്‍ ഒരു ലോറിയിലുള്ള കോഴികള്‍ക്ക് വെറ്ററിനറി സര്‍ജന്‍െറ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ ഒരു രേഖയുമില്ലാതെയാണ് കോഴി കടത്തിയിരുന്നത്. വെറ്ററിനറി സര്‍ജന്‍െറ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ലോറിക്ക് 1,08,864 രൂപ നികുതി ഈടാക്കി. നികുതി വെട്ടിച്ച് കോഴി കടത്തിയതിനാലാണ് പിഴ ഈടാക്കിയത്. എന്നാല്‍, ഒരു രേഖകളുമില്ലാതെ കോഴികളുമായെത്തിയ വണ്ടികള്‍ക്ക് പിഴ ഈടാക്കാതെ കര്‍ണാടക അതിര്‍ത്തിയിലേക്ക് കടത്തിവിടുകയാണ് ചെയ്തത്. പിടികൂടിയ വാഹനങ്ങള്‍ വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്ന്, എ.എസ്.പിക്ക് കൈമാറിയ വാഹനങ്ങളാണ് കര്‍ണാടക അതിര്‍ത്തിയിലേക്ക് തിരിച്ചയച്ചത്.പെര്‍ള വഴിയാണ് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് അനധികൃതമായി കോഴികളെ കടത്തുന്നത്. ഒരു രേഖയുമില്ലാതെ കടത്തുന്ന വാഹനങ്ങളെ കര്‍ണാടകയിലേക്ക് കടത്തിവിടുന്നതല്ലാതെ മറ്റ് നിയമനടപടികളൊന്നും സ്വീകരിക്കാത്തതാണ് കോഴി കടത്തുകാര്‍ക്ക് തുണയാകുന്നത്. രേഖകളില്ലാതെ കടത്തിവിടുന്ന കോഴി വണ്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹളംവെച്ചു.ഇന്‍റലിജന്‍സ് അസി. കമീഷണര്‍ തുളസീദാസ്, ഇന്‍റലിജന്‍സ് ഓഫിസര്‍ കെ. മധു, ഇന്‍സ്പെക്ടര്‍ ടി.വി. രത്നാകരന്‍, എ. ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോഴി വണ്ടികള്‍ പിടികൂടിയത്.
 

ഫേസ് ബുക്ക് അറസ്റ്റ്: വിവാദ ഐ.ടി നിയമത്തില്‍ ഭേദഗതി

Posted: 28 Nov 2012 11:48 PM PST

Image: 

ന്യൂദല്‍ഹി: ഫേസ്ബുക്കില്‍ ബാല്‍താക്കറെയെ അപകീര്‍ത്തിപ്പെടുത്തുന്ന തരം കമന്‍്റുകള്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് മുംബൈയില്‍ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതോടെ ഐ.ടി നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഐ.ടി നിയമത്തിലെ വിവാദമായ 66 A വകുപ്പാണ് ഭേദഗതി ചെയ്യുക. ന്യൂദല്‍ഹിയില്‍ ഇന്നു ചേര്‍ന്ന ഐ.ടി നിയമ വിദഗ്ധരുടെ യോഗത്തിലാണ് നിയമ ഭേദഗതി നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചത്.
സോഷ്യല്‍ നെറ്റുവര്‍ക്കിങ് സൈറ്റുകളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ ഈ വകുപ്പിന്റെപരിധിയിലാണ് വരുന്നത്. 2008ലെ ഐ.ടി നിയ ഭേദഗതിസമയത്ത് എഴുതിച്ചേര്‍ത്ത ഈ വകുപ്പനുസരിച്ച്  മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. പൗരന്റെഅഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നതാണ് പ്രസ്തുത വകുപ്പെന്ന് തുടക്കം മുതലേ അഭിപ്രായമുയര്‍ന്നിരുന്നു. ബാല്‍താക്കറെയുടെ സംസ്കാര ദിവസം മുംബൈയില്‍ ബന്ദ് ആചരിച്ചതിനെ ചോദ്യം ചെയ്ത ഫേസ്ബുക്കില്‍ കമന്‍്റ് പോസ്റ്റ് ചെയ്ത ഒരു പെണ്‍കുട്ടിയും അത് ലൈക്ക് ചെയ്ത മറ്റൊരാളും അറസ്റ്റിലായതോടെയാണ്  66 A വകുപ്പ് വീണ്ടും ചര്‍ച്ചയായത്. അറസ്റ്റിനെതിരെ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജു ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. പിന്നീട് രാജ് താക്കറെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്‍്റ് പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഇന്നലെ മറ്റൊരു വിദ്യാര്‍ഥിയെയും അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, വിവാദ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ശ്രേയ സിംഗാല്‍ എന്ന നിയമ വിദ്യാര്‍ഥിനി ഹരജി സമര്‍പ്പിച്ചു. ഹരജി ഇന്ന് പരിഗണിക്കും. എന്തൂകൊണ്ട് ഈ പ്രശ്നം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നില്ലെന്ന് ഹരജി പരിഗണിക്കവെ ജഡ്ഫി ചോദിച്ചു.

 

features: 
Facebook

ഭക്തിപ്രഭ ചൊരിഞ്ഞ് കാര്‍ത്തിക വിളക്ക്

Posted: 28 Nov 2012 11:21 PM PST

പാലക്കാട്: ശോകനാശിനി തീരത്തെ തിരുവാലത്തൂര്‍ രണ്ടുമൂര്‍ത്തി ക്ഷേത്രത്തിന്‍െറ നാലമ്പല ഭിത്തികളില്‍ സ്ഥാപിച്ച കല്‍വിളക്കുകളില്‍ ഭക്തജനങ്ങള്‍ കാര്‍ത്തിക ദീപം തെളിയിച്ചു. പതിനായിരത്തിലധികം കല്‍വിളക്കുകളില്‍ ദീപം തെളിയിക്കല്‍ സന്ധ്യക്ക് ആറോടെ ആരംഭിച്ചു.  തിരിതെളിയിക്കാന്‍ നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയൊരു സംഘം ഭക്ത്യാദരപൂര്‍വം ക്ഷേത്രത്തിലെത്തി. ശില്‍പ ഭംഗിയാലും വാസ്തു ശാസ്ത്ര മഹിമകൊണ്ടും മറ്റ് ക്ഷേത്രങ്ങളില്‍നിന്ന് വിഭിന്നമാണ് തിരുവാലത്തൂര്‍ രണ്ടുമൂര്‍ത്തി ഭഗവതി ക്ഷേത്രം.
നവംബര്‍ 20 മുതലാണ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് മഹോത്സവം തുടങ്ങിയത്. ബുധനാഴ്ച രാത്രി പള്ളിവേട്ട എഴുന്നെള്ളിപ്പ് കഴിഞ്ഞ് ഭഗവതിമാരെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നെള്ളിച്ചതോടെ ഉത്സവം സമാപിച്ചു. വ്യാഴാഴ്ച രാവിലെ ആറിന് കൊടിയിറക്കം നടക്കുന്നതോടെ ഈ വര്‍ഷത്തെ കാര്‍ത്തിക വിളക്കുത്സവം സമാപിക്കും.
മാങ്കുറുശ്ശി: ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക വിളക്ക് ഉത്സവം ഭക്തിസാന്ദ്രമായി. രാവിലെ ഉഷപൂജ, ശുദ്ധികലശം എന്നിവയുമുണ്ടായി. ഉച്ചക്ക് സമൂഹസദ്യ, വൈകീട്ട് കാഴ്ചശീവേലി, മാങ്കുറുശ്ശി ഉണ്ണികൃഷ്ണന്‍ മാരാരും നല്‍പതോളം കലാകാരന്മാരും പങ്കെടുത്ത പാണ്ടിമേളവും നടന്നു.
തേനൂര്‍: അയ്യര്‍മല ചിദംബരേശ്വര ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് മഹോത്സവത്തിന്‍െറ ഭാഗമായി രഥോല്‍സവം നടത്തി. രാവിലെ പ്രഭാതപൂജ, അഭിഷേകം, ഉച്ചക്ക് തായമ്പക എന്നിവയുണ്ടായി. വൈകീട്ട് മലമുകളില്‍നിന്ന് പ്രതിഷ്ഠ ഘോഷയാത്രയോടെ ക്ഷേത്രത്തിന് താഴെയുള്ള കുളത്തിലെത്തിച്ചു. നീരാട്ടിന് ശേഷം താളമേളങ്ങളുടെ അകമ്പടിയോടെ പ്രതിഷ്ഠ മൈതാനിയിലെത്തിച്ച ശേഷം രഥപ്രദക്ഷിണം നടത്തി. തുടര്‍ന്ന്, രഥം എഴുന്നെള്ളിപ്പ് നടന്നു. വൈകീട്ട് പ്രതിഷ്ഠ മലമുകളിലെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു.

ജില്ലാ സ്കൂള്‍ കായികമേള : കടകശ്ശേരിക്കും എടപ്പാളിനും ഹാട്രിക്

Posted: 28 Nov 2012 11:19 PM PST

തിരൂര്‍: ജില്ലയിലെ കൗമാര കായികപ്രതിഭകളുടെ മാമാങ്കത്തില്‍ 33 സ്വര്‍ണവും 28 വെള്ളിയും 21 വെങ്കലവുമായി 286 പോയന്‍റ് നേടി എടപ്പാള്‍ ഉപജില്ല വിജയത്തേരിലേറി. 21 സ്വര്‍ണവും 17 വീതം വെള്ളിയും വെങ്കലവുമായി 173 പോയന്‍റ് വാരിക്കൂട്ടി കടകശ്ശേരി ഐഡിയല്‍ ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് എടപ്പാളിനെ വീജയപീഠത്തിലെത്തിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എടപ്പാള്‍ ഉപജില്ലയും കടകശ്ശേരിയും കായിക കിരീടമണിയുന്നത്. മേളയിലെ മികച്ച സ്കൂളിനുള്ള ട്രോഫിയും കടകശ്ശേരി സ്വന്തമാക്കി.
ആതിഥേയരായ തിരൂര്‍ ഉപജില്ലക്കും തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനുമാണ് രണ്ടാം സ്ഥാനം.
11 സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവുമായി 110 പോയന്‍റാണ് തിരൂരിന്‍െറ സമ്പാദ്യം. ഇതില്‍ ഒമ്പത് വെള്ളിയും എട്ട് സ്വര്‍ണവും ഏഴ് വെങ്കലവും നേടി 71 പോയന്‍റ് സമ്മാനിച്ചത് നാവാമുകുന്ദയാണ്.  
എട്ട് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടി 50പോയന്‍റ് കരസ്ഥമാക്കിയ പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹൈസ്കൂളിന്‍െറ കരുത്തില്‍ കിഴിശ്ശേരി ഉപജില്ല മൂന്നാം സ്ഥാനക്കാരായി. 11 സ്വര്‍ണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവുമായി 88 പോയന്‍റാണ് കിഴിശ്ശേരിയുടെ നേട്ടം.
സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ മികവാണ് എടപ്പാളിനെ തുണച്ചത്. സീനിയര്‍ ആണ്‍ (74 പോയന്‍റ്), പെണ്‍ (82 പോയന്‍റ്), ജൂനിയര്‍ ആണ്‍ (54 പോയന്‍റ്), പെണ്‍ (57 പോയന്‍റ്) വിഭാഗങ്ങളില്‍ എടപ്പാള്‍ ഉപജില്ല ഒന്നാമതെത്തി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളിലും (16 പോയന്‍റ്) ആണ്‍കുട്ടികളിലും (20 പോയന്‍റ്) കിഴിശ്ശേരി ഉപജില്ല ജേതാക്കളായി. സീനിയര്‍ ആണ്‍കുട്ടികളിലും (40) പെണ്‍കുട്ടികളിലും (29) തിരൂര്‍ ഉപജില്ല രണ്ടാം സ്ഥാനം നേടി. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ കുറ്റിപ്പുറം (13 പോയന്‍റ്), തിരൂര്‍ (12 പോയന്‍റ്) ഉപജില്ലകളും ആണ്‍കുട്ടികളില്‍ എടപ്പാള്‍ (14 പോയന്‍റ്), മലപ്പുറം (എട്ട് പോയന്‍റ്) ഉപജില്ലകളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ താനൂരും (23.5) വേങ്ങരയും (22) പെണ്‍കുട്ടികളില്‍ നിലമ്പൂരും (19) തിരൂരും (17) ആണ് എടപ്പാളിന് പിന്നിലെത്തിയത്.
ചൊവ്വാഴ്ച താരങ്ങളുടെ കുത്തിയിരിപ്പ് സമരത്തിനിടയാക്കിയ രണ്ട് സബ് ജൂനിയര്‍ താരങ്ങളുടെ മത്സരഫലങ്ങള്‍ ബുധനാഴ്ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി. ഗോപി ഇടപെട്ട് തടഞ്ഞു. ഇതിനെ തുടര്‍ന്ന് സബ് ജൂനിയര്‍ ആണ്‍കുട്ടികളിലെ വ്യക്തിഗത ചാമ്പ്യനെ പ്രഖ്യാപിച്ചിട്ടില്ല. തിങ്കളാഴ്ച നല്‍കിയ പരാതിയില്‍ ചൊവ്വാഴ്ച വൈകുന്നേരം വരെയും നടപടിയെടുക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് ഡി.ഡി.ഇ ബുധനാഴ്ച രാവിലെ പരാതികള്‍ പരിശോധിച്ചത്.
സമാപന സമ്മേളനത്തില്‍ തിരൂര്‍ ഡി.ഇ.ഒ ഗിരീഷ് ചോലയില്‍ സമ്മാനങ്ങള്‍ നല്‍കി. ഉമ്മര്‍, കുഞ്ഞിമുഹമ്മദ്, ഹമീദ് കൈനിക്കര എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്കൂള്‍ ഗെയിംസ്  അസോസിയേഷന്‍ സെക്രട്ടറി എം.പി. ഹസന്‍കോയ സ്വാഗതവും കെ.പി. പ്രശാന്ത് നന്ദിയും പറഞ്ഞു.

നെന്മേനി: കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭം

Posted: 28 Nov 2012 11:13 PM PST

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നെന്മേനി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭം. ലീഗ്-കോണ്‍ഗ്രസ് ഭിന്നത നിലനില്‍ക്കുന്ന പഞ്ചായത്താണിത്. യൂത്ത് ലീഗ് പ്രക്ഷോഭം മുസ്ലിം ലീഗ് ബത്തേരി മണ്ഡലം പ്രസിഡന്‍റ് മാടക്കര അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പിന്തുണയില്‍ മുസ്ലിം ലീഗിനെ പുറത്തുനിര്‍ത്തുന്ന നയമാണ് നെന്മേനിയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നാണ് മുഖ്യ ആക്ഷേപം.  യു.ഡി.എഫ് ജില്ലാ-മണ്ഡലം കമ്മിറ്റികള്‍ ഇടപെട്ടുവെങ്കിലും ഇവിടെ ഇരു കക്ഷികളെയും ഒന്നിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ചുള്ളിയോട് ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ളക്സില്‍ മാവേലി സ്റ്റോര്‍ ആരംഭിക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി പാരവെച്ചുവെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. കിണര്‍ സൗകര്യമുണ്ടായിട്ടും മൂത്രപ്പുരയിലടക്കം ഷോപ്പിങ് കോംപ്ളക്സില്‍ വെള്ളമെത്തിക്കുന്നതില്‍ ഭരണ സമിതിക്ക് അനാസ്ഥയാണ്. നിലപാട് തിരുത്താന്‍ കോണ്‍ഗ്രസ് തയാറായില്ലെങ്കില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കാനാണ് യൂത്ത് ലീഗ് തീരുമാനം.
യൂനിറ്റ് പ്രസിഡന്‍റ് കെ. ഹനീഫ അധ്യക്ഷത വഹിച്ചു. എം.എ. ഉസ്മാന്‍, പി.പി. റഷീദ്, പി. മൊയ്തീന്‍, എസ്. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
 

അതിവേഗ റെയില്‍പാത സര്‍വേ 50 ശതമാനം പൂര്‍ത്തിയായി

Posted: 28 Nov 2012 11:03 PM PST

കോഴിക്കോട്: തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാതയുടെ സര്‍വേ 50 ശതമാനം പൂര്‍ത്തിയായതായി ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ചീഫ് എന്‍ജിനീയര്‍ ജി. രാധാകൃഷ്ണന്‍ നായര്‍. അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്സ് കേരള 43ാമത് വാര്‍ഷിക സാംസ്കാരിക- കായികമേളയോടനുബന്ധിച്ച് ‘അതിവേഗ റെയില്‍പാത സ്വപ്നവും യാഥാര്‍ഥ്യവും’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവേഗ റെയില്‍പാതയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തെറ്റിദ്ധാരണകള്‍ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. റെയില്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് (ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) രണ്ടു മാസത്തിനകം സര്‍ക്കാറിന് കൈമാറും. കാസര്‍കോട് വരെയാണ് പാത നിശ്ചയിച്ചതെങ്കിലും കര്‍ണാടക സര്‍ക്കാര്‍ അഭ്യര്‍ഥന മാനിച്ച് മംഗലാപുരംവരെ നീട്ടാന്‍ ധാരണയായിട്ടുണ്ട്. മംഗലാപുരം സ്റ്റേഷന്‍ ഉഡുപ്പിയിലാകും സ്ഥാപിക്കുക. കോഴിക്കോട് സ്റ്റേഷന്‍ തൊണ്ടയാട് ബൈപാസ് റോഡരികിലാണ് ഉദ്ദേശിക്കുന്നത്. എല്ലാ സ്റ്റേഷനുകളും ഒഴിഞ്ഞ ഭൂപ്രദേശങ്ങളിലാണ് വരുക. പാതക്ക് 15 മീറ്റര്‍ മാത്രം വീതി മതി. 110 മീറ്ററിലേറെ അളന്നുവെക്കുന്നത് നിര്‍മാണഘട്ടത്തിലെ സൗകര്യങ്ങള്‍ക്കുവേണ്ടിയാണ്. പിന്നീടത് തിരിച്ചേല്‍പിക്കാന്‍ കഴിയും. തൂണുകളിലായതിനാല്‍ റെയിലിന് അഞ്ചു മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്താനാവും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയുള്ള ജപ്പാന്‍ നിര്‍മിത എന്‍ 700 ഇനം വണ്ടികളാണ് വിഭാവനം ചെയ്യുന്നത്. ഓരോ അര മണിക്കൂറും ഇടവിട്ട് ട്രെയിനുകള്‍ ഓടുന്നവിധമാകും സംവിധാനം.  മൊത്തം ഒമ്പത് സ്റ്റേഷനുകളാണുണ്ടാവുക. എട്ടു കോച്ചുകളില്‍ രണ്ട് ക്ളാസുകളിലായി 870 പേര്‍ക്ക് ഒരു ട്രെയിനില്‍ യാത്ര ചെയ്യാം. സിഗ്നല്‍ സംവിധാനം തെറ്റിയാല്‍ വന്‍ അപകടമുണ്ടാകും.പൂര്‍ണമായി ജപ്പാന്‍ സഹായത്തോടെയാണ് കേരളത്തില്‍ നടപ്പാക്കുക. 525 കിലോമീറ്ററില്‍ 1.18 ലക്ഷം കോടി രൂപ ചെലവിലാണ് പദ്ധതി. സര്‍ക്കാര്‍ അനുമതി  കിട്ടി മൂന്നു കൊല്ലത്തിനകം പണി തുടങ്ങാനാവും. തിരുവനന്തപുരത്തുനിന്ന് കൊച്ചിവരെ ഒന്നാംഘട്ടം അഞ്ചു കൊല്ലംകൊണ്ടും കോഴിക്കോടുവരെ ആറു കൊല്ലംകൊണ്ടും പൂര്‍ത്തിയാക്കാനാവും. സാധാരണ ട്രെയിനിനേക്കാള്‍ കൂടുതലും വിമാനത്തേക്കാള്‍ കുറവുമാകും യാത്രാനിരക്കുകള്‍.  സ്ഥലം ഏറ്റെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഗൂഗ്ള്‍ മാപ്പ് വഴി ഒഴിഞ്ഞ സ്ഥലം മാത്രം കണ്ടെത്തിയാണ് റെയില്‍ സര്‍വേ പുരോഗമിക്കുന്നത്. ഉയരത്തിലുള്ള തൂണ്‍ അല്ലെങ്കില്‍ തുരങ്കംവഴി മാത്രമാണ് റെയില്‍ കടന്നുപോവുകയെന്നും ജി. രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.എന്‍ജിനീയര്‍മാരായ കെ.എന്‍. ശശികുമാര്‍, യു. വേണുഗോപാല്‍, പ്രേമാനന്ദ്, വി. ബാലകൃഷ്ണന്‍, ഹാഷിം എന്നിവര്‍ സംസാരിച്ചു.
 

ഈജിപ്ത് പ്രതിസന്ധി അതിജീവിക്കും-ഖാലിദ് അല്‍ മഈന

Posted: 28 Nov 2012 10:48 PM PST

Image: 

ജിദ്ദ: ഈജിപ്തില്‍ സ്വേഛാധിപത്യത്തിനെതിരെ പൊരുതിയ ജനത്തിന്‍െറ പ്രതീക്ഷകള്‍ നിറവേറ്റാന്‍ പുതിയ ഭരണകൂടത്തിനു സാധിക്കുമെന്നും പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിക്ക് നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനാവുമെന്നും പ്രമുഖ പശ്ചിമേഷ്യാ രാഷ്ട്രീയവിദഗ്ധനും ‘സൗദി ഗസറ്റ്’ മുഖ്യ പത്രാധിപരുമായ ഖാലിദ് അല്‍ മഈന പ്രത്യാശ പ്രകടിപ്പിച്ചു. മുര്‍സി നല്ലൊരു നേതാവും ഭരണാധികാരിയുമാണ്. കുറഞ്ഞ നാള്‍ കൊണ്ട് അദ്ദേഹം തന്‍െറ പാടവം തെളിയിച്ചുകഴിഞ്ഞു. ജനം തങ്ങള്‍ക്കു കിട്ടിയ അവസരം വിനിയോഗിച്ചു. ഇനി തന്‍െറ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിന് അദ്ദേഹത്തിന് സമയമനുവദിക്കണം-‘ഗള്‍ഫ് മാധ്യമ’ത്തിനു നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് മഈന അഭിപ്രായപ്പെട്ടു. സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ പങ്കുകൊണ്ട പരിവര്‍ത്തനത്തിനാണ് ഈജിപ്ത് സാക്ഷ്യം വഹിച്ചത്. അവര്‍ക്കെല്ലാം പ്രതീക്ഷകളുണ്ട്. ജനഹിതം എന്ന ‘ഭൂത’ത്തെ ഈജിപ്ത് തുറന്നുവിട്ടുകഴിഞ്ഞു. ഇനി അതിനെ തിരിച്ചടച്ചു വെക്കാന്‍ സാധ്യമല്ലെന്ന് ഓര്‍ക്കണം-അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികാരത്തിന്‍െറ ആന്ധ്യം ബാധിച്ച പ്രവര്‍ത്തനങ്ങളാണ് സിറിയയില്‍ ബശ്ശാറുല്‍ അസദ് നടത്തിവരുന്നതെന്നും ജനത്തെയും ദൈവത്തെയും ഭയമില്ലാത്ത നിര്‍ദയഭരണമാണ് അയാള്‍ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറബ് വസന്തം കൃത്യമായ സൂചനയാണ്. ലോകത്ത് പഴയ സാഹചര്യം തീര്‍ത്തും മാറി. ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് വിശദീകരണങ്ങളോ ന്യായവാദങ്ങളോ അല്ല. അവര്‍ക്കു വേണ്ടത് ഉത്തരങ്ങളാണ്. പണ്ടത്തേക്കാള്‍ പുതിയ കാലത്തേക്കും ലോകത്തേക്കും കണ്ണു തുറന്നിരിക്കുകയാണവര്‍. സിംഗപ്പൂരും മലേഷ്യയും പോളണ്ടുമൊക്കെ അവര്‍ കാണുന്നുണ്ട്. സ്വന്തം നാടിന്‍െറ സ്ഥിതിയും അവരുടെ മുന്നിലുണ്ട്. ഈ സാഹചര്യങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിയും മനുഷ്യന്‍െറ അന്തസ്സും വീണ്ടെടുക്കുന്നതിനുള്ള മുറവിളികളും പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഇതര ഏജന്‍സികളും ഗ്രൂപ്പുകളും വിവിധ സംഘടനകളും വഴി സജീവമാണിന്ന്. പരിസ്ഥിതി അവഗണിക്കാനാവാത്ത മുഖ്യപ്രശ്നമായി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. സ്ത്രീകളുടെ സാമൂഹികപങ്കാളിത്തം സജീവമായ കാലമാണിത്. പഴയ ആചാരങ്ങളെയും സമ്പ്രദായങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ള സ്ത്രീശാക്തീകരണവും പങ്കാളിത്തവും വര്‍ധിച്ചുവരികയാണ്. സമൂഹത്തില്‍ സ്ത്രീക്ക് ഇസ്ലാം നല്‍കിയ സമ്പൂര്‍ണ പങ്കാളിത്തം ഇന്ന് അവരും സമൂഹവും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു-ഖാലിദ് മഈന തുടര്‍ന്നു.
അറബ്ലോകത്തെ ഈ പുതിയ മാറ്റങ്ങള്‍ അവഗണിക്കാനാവാത്തതാണ്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് കഴിഞ്ഞ ഒരു ദശകത്തിനിടെ സുപ്രധാനമായ ചുവടുവെപ്പുകളാണ് നടത്തിയത്. ഇതര രാഷ്ട്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ജനങ്ങളുടെ വിഷമതകളും അസ്വാസ്ഥ്യങ്ങളും മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2001 സെപ്റ്റംബര്‍ 11 നുശേഷം ഇസ്ലാമിനെയും മുസ്ലിംകളെയും യഥാതഥമായ രീതിയില്‍ പ്രതിനിധാനം ചെയ്യാനും മോശമായ പ്രതിഛായ മാറ്റിയെടുക്കാനുമുള്ള ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവന്നു. ഇതില്‍ വ്യക്തിഗതമായ രീതിയില്‍ തനിക്ക് മികച്ച പങ്കുവഹിക്കാന്‍ കഴിഞ്ഞതായി ഖാലിദ് അല്‍ മഈന അനുസ്മരിച്ചു. റീം ഫൈസല്‍ രാജകുമാരിയുടെ കൂടെ ഞങ്ങളാരംഭിച്ച നഹ്വ അമലില്‍ മസ്ഊല്‍ (‘നഅം’) എന്ന എന്‍.ജി.ഒ രാജ്യത്തിനകത്തും പുറത്തും അറബ്ലോകത്തിന്‍െറയും ഇസ്ലാമിന്‍െറയും യശസ്സുയര്‍ത്തുന്ന പ്രചാരണങ്ങളില്‍ സജീവ പങ്കുവഹിച്ചു. റീം രാജകുമാരിയാണ് ഇപ്പോള്‍ ‘നഅമി’ന് സാരഥ്യം വഹിക്കുന്നത്.

പ്രകൃതിസൗഹൃദ ജീവിതത്തിന്‍െറ ഹരിത സന്ദേശവുമായി പ്രദര്‍ശനവും സിനിമകളും

Posted: 28 Nov 2012 10:46 PM PST

Image: 
Subtitle: 
കാലാവസ്ഥാവ്യതിയാന സമ്മേളനം

ദോഹ: ദോഹയില്‍ നടക്കുന്ന 18ാമത് യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തോടനുബന്ധിച്ച് ദോഹ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന ബോധവത്കരണ പ്രദര്‍ശനവും കത്താറയില്‍ സംഘടിപ്പിച്ചിരിക്കുന്ന ചലച്ചിത്രമേളയും സന്ദര്‍ശകര്‍ക്കും പ്രേക്ഷകര്‍ക്കും പ്രകൃതിസൗഹൃദജീവിതത്തിന്‍െറ ഹരിതസന്ദേശം പകര്‍ന്ന് ശ്രദ്ധേയമാകുന്നു. പ്രകൃതിയുടെ പച്ചപ്പിലേക്ക് മടങ്ങുന്നതിനെയും അതുവഴി കാലാവസ്ഥാവ്യതിയാനവും മാലിന്യങ്ങളും ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് ഭൂമിയെയും വരും തലമുറയെും സംരക്ഷിക്കുന്നതിനെയും കുറിച്ച് ഗൗരവപൂര്‍വ്വം ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ പരിപാടികളുടെ ലക്ഷ്യം.
ഹൈടെക് യുഗത്തില്‍ പ്രകൃതിസൗഹൃദജീവിതത്തിന്‍െറ പ്രാധാന്യം എടുത്തുകാട്ടുന്ന സംരംഭങ്ങളാണ് ദോഹ എക്സിബിഷന്‍ സെന്‍ററിലെ പ്രദര്‍ശനത്തിലുള്ളത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കമ്പനികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളെയും സംരംഭങ്ങളെയും വ്യത്യസ്ത പവ്ലിയനുകളിലൂടെ പരിചയപ്പെടുത്തുന്നു.
2000 ചതുരശ്രമീറ്റര്‍ സ്ഥലത്തായി സൗദി അറേബ്യയാണ് മേളയിലെ ഏറ്റവും വലിയ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ സൗദി ഗൗരവത്തോടെയാണ് കാണുന്നതെന്നും പരിസ്ഥിതിസൗഹൃദ മുന്നേറ്റത്തില്‍ രാജ്യത്തിന്‍െറചുവടുവെപ്പുകളെ ഖത്തറിലെ ജനസമൂഹത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സൗദിയില്‍ നിന്നുള്ള തലാഹ് അബ്ദുറഹ്മാന്‍ അല്‍ സെകായിത് പറഞ്ഞു. സൗദി അറേബ്യന്‍ ഓയില്‍ കമ്പനി, സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍, കിംഗ് അബ്ദുല്ല സിറ്റി ഫോര്‍ അറ്റോമിക് ആന്‍റ് റിന്യൂവബിള്‍ എനര്‍ജി, കിംഗ് അബ്ദുല്ല ശാസ്ത്ര, സങ്കേതിക സര്‍വകലാശാല തുടങ്ങി ഏഴ് സൗദി കമ്പനികളുടെ പവ്ലിയനുകള്‍ മേളയിലുണ്ട്.  ബ്രഹ്മകുമാരീസ് എന്‍വയണ്‍മെന്‍റ് ഇനീഷ്യേറ്റീവ്സ് ആണ് മേളയിലെ ഇന്ത്യന്‍ സാന്നിധ്യം.  ഖത്തര്‍ പെട്രോളിയം, ദോഹ അന്താരാഷ്ട്ര മതസംവാദ കേന്ദ്രം, മനുഷ്യക്കടത്ത് വിരുദ്ധ ഫൗണ്ടേഷന്‍, കുവൈത്ത് സയന്‍സ് ക്ളബ്ബ്, ലുസൈല്‍ സിറ്റി, ഖത്തര്‍ യൂനിവേഴ്സിറ്റി, ഖത്തര്‍ ഫൗണ്ടേഷന്‍, ഫ്രണ്ട്സ് ഓഫ് എന്‍വയണ്‍മെന്‍റ് സെന്‍റര്‍, ദോഹ ബാങ്ക്, ഖത്തര്‍ സ്റ്റീല്‍ തുടങ്ങിയവയുടെയല്ലാം പവ്ലിയന്‍ മേളയില്‍ ഒരുക്കിട്ടുണ്ട്. ഇവയുടെപരിസ്ഥിതിസൗഹൃദ സംരംഭങ്ങളെക്കുറിച്ച ലഘുലേഖകള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നവ പവ്ലിയനില്‍ സജ്ജീകരിച്ചിരിക്കുന്നു. ഖത്തറില്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന പക്ഷിമൃഗാദികളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരണങ്ങളും ഉള്‍പ്പെടുത്തിയ പവ്ലിയനും ശ്രദ്ധേയമാണ്.
പാഴ്വസ്തുക്കള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം എങ്ങനെയെല്ലാം പുനരുപയോഗിക്കാം എന്നതിന്‍െറ മികച്ച മാതൃകകള്‍ മേളയില്‍ ഒരുക്കിയി
ട്ടുണ്ട്.
പ്ളാസ്റ്റിക് കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും കൊണ്ട് ഒരുക്കിയ ഒട്ടകത്തിന്‍െറ രൂപം ആകര്‍ഷകമായ കാഴ്ചയാണ്. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച ബോധവത്കരണവുമായി ഖത്തറിന്‍െറ തനത് പച്ചക്കറികള്‍ പരിചയപ്പെടുത്തുന്ന പവ്ലിയനുമുണ്ട്. മേളയുടെ ഭാഗമായി ശില്‍പ്പശാലകളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ ഇന്‍റര്‍നാഷനല്‍ ഫെയേഴ്സ് ആന്‍റ് പ്രമോഷന്‍സ് സംഘടിപ്പിച്ചിരിക്കുന്ന മേള ഡിസംബര്‍ ഏഴ് വരെ നീണ്ടുനില്‍ക്കും. രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് മണിവരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്‍െറ സംഘാടക സമിതിയുമായി സഹകരിച്ച് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കത്താറയിലെ ഒപ്പണ്‍ എയര്‍ തിയേറ്ററില്‍ ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. പ്രകൃതിയുടെ ചില നിഗൂഢതകളെ അനാവരണം ചെയ്യുന്നതിനൊപ്പം പരിസ്ഥിതി പ്രശ്നങ്ങളെ മനുഷ്യന് എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നുകൂടി കാണിച്ചുതരുന്നവയാണ് ആറ് ദിവസത്തെ ചലച്ചിത്രമേള.
ഇന്ന് രാത്രി എട്ടരക്ക് ‘ദി ഐലന്‍റ് പ്രസിഡന്‍റ്’, നാളെ വൈകിട്ട് 6.30നും ഒമ്പത് മണിക്കും ‘ഹോം’, ശനിയാഴ്ച രാത്രി 8.30ന് ‘വിംഗ്ഡ് മൈഗ്രേഷന്‍’ എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഷാര്‍ജയുടെ ഹൃദയം തൊട്ടറിഞ്ഞ് ബസ് യാത്ര

Posted: 28 Nov 2012 10:37 PM PST

Image: 

ഷാര്‍ജ: യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയുടെ ഹൃദയമിടിപ്പുകള്‍ വിനോദസഞ്ചാരികള്‍ക്ക് പകര്‍ന്നുനല്‍കുന്ന ബസ് സര്‍വീസിന് തുടക്കമായി. ഷാര്‍ജ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (ശുരൂഖ്) പുതിയ സംരംഭമായ ഹോപ് ഓണ്‍- ഹോപ് ഓഫ് ബസ് സര്‍വീസ് യാത്രികര്‍ക്ക് പുത്തന്‍ അനുഭവമാണ് സമ്മാനിക്കുന്നത്.
ചരിത്രപ്രധാനമായ സ്ഥലങ്ങളടക്കം ഷാര്‍ജ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങുന്ന ബസിന് 15 സ്റ്റോപ്പുകളാണുള്ളത്. സെന്‍ട്രല്‍ സൂഖ്, മാര്‍ബെല്ല റിസോര്‍ട്ട്, അല്‍ നൂര്‍ മോസ്ക്, അല്‍മജാസ് വാട്ടര്‍ഫ്രണ്ട്, ബുഹൈറ കോര്‍ണിഷ്, അല്‍ ഖസ്ബ, ഷാര്‍ജ അക്വേറിയം, അല്‍ഖന്‍ കോര്‍ണിഷ്, അല്‍ മുന്‍തസ, ഫിഷ്മാര്‍ക്കറ്റ്, ഹാര്‍ട്ട് ഓഫ് ഷാര്‍ജ, ഇസ്ലാമിക് മ്യൂസിയം, റാഡിസണ്‍ ബ്ളൂ റിസോര്‍ട്ട്, ക്ളോക്ക് റൗണ്ടെബൗട്ട്, മെഗാമാള്‍ എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാം. 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തുന്ന ബസില്‍ കയറി അടുത്ത സ്ഥലത്തേക്ക് നീങ്ങാം. 24 മണിക്കൂര്‍ സമയത്തേക്ക് മുതിര്‍ന്നവര്‍ക്ക് 85 ദിര്‍ഹവും കുട്ടികള്‍ക്ക് 45 ദിര്‍ഹവുമാണ് ഈടാക്കുക. രണ്ടുതട്ടുകളിലായി ഒരുക്കിയിരിക്കുന്ന ബസില്‍ മുകള്‍ത്തട്ടിലെ യാത്രയാണ് കൂടുതല്‍ ആകര്‍ഷകം. കാലാവസ്ഥക്കനുസരിച്ച് മേല്‍ക്കൂര മാറ്റാവുന്ന വിധത്തിലാണ് മുകള്‍ത്തട്ടിലെ സംവിധാനം. സ്ഥലങ്ങളെക്കുറിച്ച് നിരവധി ഭാഷകളില്‍ വിവരണവുമുണ്ടാകും. ഇംഗ്ളീഷ്, അറബി, ജര്‍മന്‍, റഷ്യന്‍ ഭാഷകളിലാണ് നിലവില്‍ വിവരണമുള്ളത്. ഭാവിയില്‍ ഇന്ത്യന്‍ ഭാഷകളടക്കം ഉള്‍പ്പെടുത്തും. സാധാരണ ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയും വാരാന്ത്യദിനങ്ങളിലും അവധി ദിനങ്ങളിലും രാത്രി 10 വരെയുമാണ് സര്‍വീസ്.
അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ ബസ് സര്‍വീസിന്‍െറ ഔദ്യാഗിക ഉദ്ഘാടനം നടന്നു. ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ നുഅ്മാന്‍, ശുരൂഖ് സി.ഇ.ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍കല്‍, സി.ഒ.ഒ അഹ്മദ് ഉബൈദ് അല്‍ഖസീര്‍, സിറ്റി സൈറ്റ്സീയിങ് വേള്‍ഡ്വൈഡ് പ്രസിഡന്‍റ് ആന്‍ഡ് സി.ഇ.ഒ എന്‍റിക് ബാറ വാല്‍ഡെന്‍ബ്രോ, ജനറല്‍ മാനേജര്‍ ഗോണ്‍സാലോ റൂയിസ് ഗാര്‍ഷ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തെ പ്രമുഖ ടൂറിസം കേന്ദ്രമായി ഷാര്‍ജയെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ശുരൂഖെന്ന് സി.ഇ.ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍കല്‍ പറഞ്ഞു. അല്‍ ഖസ്ബ, അല്‍ മജാസ് തുടങ്ങിയ പദ്ധതികളുടെ പൂര്‍ത്തീകരണം ടൂറിസം വികസനത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട്. പുതിയ പദ്ധതികള്‍ വരുന്നതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്ന് കരുതുന്നു. ഷാര്‍ജയുടെ ചരിത്രപരമായ പ്രാധാന്യം സഞ്ചാരികളെ ബോധ്യപ്പെടുത്താന്‍ ഹോപ് ഓണ്‍- ഹോപ് ഓഫ് ബസ് സര്‍വീസിന് കഴിയും. ഖോര്‍ഫുകാന്‍, കല്‍ബ തുടങ്ങിയ പൗരാണിക പ്രദേശങ്ങളെകൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ട്. കല്‍ബയിലെ ഇക്കോടൂറിസം പദ്ധതി പൂര്‍ത്തിയാകുന്ന മുറക്ക് സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സെന്‍സെക്സ് വീണ്ടും 19,000 ന് മുകളില്‍

Posted: 28 Nov 2012 10:28 PM PST

Image: 

മുംബൈ: രണ്ട് മാസത്തെ· ഇടവേളക്ക് ശേഷം ബോംബെ ഓഹരി വില സൂചിക (സെന്‍സെക്സ്) വീണ്ടും 19000 പോയന്‍റിനു മുകളില്‍. റേറ്റിങ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സച്സ് ഇന്ത്യയിലെ കമ്പനികളുടെ ഓഹരികളുടെ സുരക്ഷാ നിലവാരം ഉയര്‍ത്തിയതോടെയുണ്ടായ നിക്ഷേപ താല്‍പ്പര്യത്തെ· തുടര്‍ന്നാണ് വ്യാഴാഴ്ച്ച ഇടപാടുകളുടെ ആരംഭ·ില്‍ തന്നെ സൂചിക വീണ്ടും 19,000·നു മുകളില്‍ എത്തിയത്.
ഒക്ടോബര്‍ അഞ്ചിനാണ് ഇതിനു മുമ്പ് സെന്‍സെക്സ് ഈ നിലവാരത്തിനു മുകളില്‍ എത്തിയിരുന്നത്. വ്യാഴാഴ്ച ഇടപാടുകളുടെ ആരംഭ·ില്‍ തന്നെ 200 പോയന്‍്റ് ഉയര്‍ന്ന സെന്‍സെക്സ് ഒരവസര·ില്‍ 19049.4 എന്ന നിലയിലേക്ക് ഉയര്‍ന്നു. എന്നാല്‍ തുടര്‍ന്ന് ലാഭമെടുക്കലില്‍ വീണ്ടും 19000ന് താഴേക്ക് പോയി.

features: 
Facebook

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP