സ്വാഗതം
WELCOME

News Update..

Wednesday, November 28, 2012

ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍ Madhyamam News Feeds

ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍ Madhyamam News Feeds

Link to

ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍

Posted: 28 Nov 2012 01:15 AM PST

Image: 

ജോധ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കൊല്‍ക്കത്ത സ്വദേശിനി അനന്ദിതാ ദാസിനെയാണ് ഔദ്യാഗികവസതിയിലെ ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

ജോധ്പൂര്‍ വ്യോമസേനാ ഓഫീസില്‍ തന്നെ ജോലിചെയ്യുന്ന ഭര്‍ത്താവിനൊപ്പമാണ് അനന്ദിതാ താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മഹാത്മാ ഗാന്ധി ആശുപത്രിയിലെത്തിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രതിരോധമന്ത്രാലയം വക്താവ് എസ്.ഡി ഗോസ്വാമി പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

റിലയന്‍സ് വീണ്ടും ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കമ്പനി

Posted: 28 Nov 2012 12:29 AM PST

Image: 

മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം റിലയന്‍സ് ഇന്റസ്ട്രീസ് തിരിച്ചു പിടിച്ചു. ചൊവ്വാഴ്ച്ച കമ്പനിയുടെ ഓഹരി വില 1.66 ശതമാനം ഉയര്‍ന്നതോടെയാണ് ടി.സി.എസിനെയാണ് റിലയന്‍സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

ചൊവ്വാഴ്ച്ചത്തെ ക്ലോസിങ് നിരക്കില്‍ 2,54,377 കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം. അതേസമയം ടി.സി.എസിന്റെ മൂല്യം 2,53,479 കോടിയും. കമ്പനിയുടെ ആകെ ഓഹരികളെ ഒരു ദിവസത്തെ ഓഹരിവിലകൊണ്ട് ഗുണിച്ചാണ് കമ്പനിയുടെ വിപണി മൂല്യം കാണുന്നത്. ഓഹരി വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഓഹരിയുടെ വിപണി മൂല്യവും മാറും.

വിപണി മൂല്യത്തിന്റ കാര്യത്തില്‍ ഐ.ടി.സിക്കാണ് മൂന്നാം സ്ഥാനം. കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി എന്നിവയാണ് തൊട്ടു പിന്നില്‍.
 

പരിശോധനകള്‍ പ്രഹസനം; അനധികൃത അറവുശാലകള്‍ പെരുകുന്നു

Posted: 27 Nov 2012 11:24 PM PST

വള്ളക്കടവ്: പരിശോധനകള്‍ പ്രഹസനമാകുന്നു; നഗരത്തില്‍ അനധികൃത അറവുശാലകള്‍ പെരുകുന്നു. മാലിന്യനിര്‍മാര്‍ജനത്തിന്‍െറ ഭാഗമായി അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശമുണ്ടെങ്കിലും ഇതുവരെ പാലിക്കപ്പെട്ടില്ല. കഴിഞ്ഞദിവസം വെങ്ങാനൂര്‍ ചന്തയില്‍ നിന്ന് വാങ്ങിയ മാട്ടിറച്ചയില്‍ പുഴു കണ്ടെത്തിയതാണ് അവസാനത്തെ സംഭവം. ഇത്തരം കടകള്‍ക്ക് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കാന്‍ പോലും ആരോഗ്യവകുപ്പ് തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അറവുശാലകളില്‍ നിന്നുള്ള മാലിന്യം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുന്നത്.  മാംസാവശിഷ്ടങ്ങള്‍ റോഡരികിലും തോടുകളിലും കുടിവെള്ള സ്രോതസ്സുകളിലും നിക്ഷേപിക്കാറുണ്ട്. പാതയോരത്ത് ഇറച്ചി വ്യാപാരം പാടില്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കുന്നില്ല. പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടിയ മാംസാവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ കുമിഞ്ഞ്കൂടുകയാണ്. അറവുലാശകളുള്ളയിടങ്ങളില്‍ മാത്രമേ ലൈസന്‍സ് അനുവദിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. ഇവിടെ വെട്ടുന്ന ഇറച്ചി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ.
എന്നാല്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കശാപ്പ് ചെയ്ത് സുരക്ഷിതമല്ലാതെ വഴിയോരത്ത് കെട്ടിത്തൂക്കി വില്‍ക്കുന്നത് നഗരത്തില്‍ നിത്യകാഴ്ചയാണ്. കശാപ്പുചെയ്യുന്നതിന്മുമ്പ് മാടുകളെ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച് രോഗം ഇല്ലെന്ന് ഉറപ്പുവരുത്തണം.അല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ സാനിട്ടറി ഇന്‍സ്പെ്കടറോ ഇറച്ചി പരിശോധിച്ച് സീല്‍ ചെയ്യണം എന്നൊക്കെയാണ്ചട്ടം. ഇതൊന്നും തലസ്ഥാനത്തെ കച്ചവടക്കാര്‍ക്ക് ബാധകമല്ല. രോഗം പിടിപെട്ടവയും ദയാവധം അര്‍ഹിക്കുന്നതുമായ മാടുകളെയാണ് ലൈസന്‍സില്ലാത്ത കടക്കാര്‍ കശാപ്പുചെയ്യുന്നത്. കശാപ്പ് ചെയ്യാനും മാലിന്യം മറവ് ചെയ്യാനും സൗകര്യം വേണമെന്ന നിബന്ധന പാലിക്കാതെയാണ് പലര്‍ക്കും നഗരസഭ അനുമതി നല്‍കുന്നത്. അധികൃതര്‍ പരിശോധന നടത്താത്തുമൂലം ഇവര്‍ കശാപ്പ് ചെയ്യുന്ന മാടുകളെ കുറിച്ച് വ്യക്തമായ വിവരമില്ല.
മാംസം ഐസിട്ട് സൂക്ഷിച്ച്  പിറ്റേന്ന് വില്‍ക്കുന്നതും പതിവാണ്. ഇതിലാണ് പുഴുക്കളുണ്ടാവാന്‍ സാധ്യത കൂടുതല്‍. ഉണങ്ങി കട്ടപിടിക്കുന്ന രക്തത്തില്‍ നിന്നാണ് പുഴുക്കള്‍ ഉണ്ടാവുക. ഇത്തരം ഇറച്ചികളാണ് നഗരത്തിലെ ഹോട്ടലുകളില്‍ നല്‍കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പരിശോധന ഇല്ലാതെ എത്തുന്ന രോഗംബാധിച്ച മാടുകളെയും അറുത്ത് വില്‍ക്കാറുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

സി.ഐ ക്ക് നേരെ മണല്‍ മാഫിയ ആക്രമണം

Posted: 27 Nov 2012 11:18 PM PST

കോന്നി: മണല്‍ കടത്ത് സംഘത്തെ പിടികൂടാന്‍ ശ്രമിച്ച സി.ഐ ക്ക് നേരെ ആക്രമണം.  ഐരവണ്‍ ആറ്റുവശം മുരുകന്‍ കോവിലിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. ആറ്റുവശം ഭാഗത്ത് മണല്‍കടത്ത് നടക്കുന്നത് അറിഞ്ഞ് എത്തിയതായിരുന്നു കോന്നി സി.ഐ എം.ആര്‍. മധുബാബുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം.
 പൊലീസിനെ കണ്ട് മണല്‍ മാഫിയ സംഘത്തിലുണ്ടായിരുന്ന എട്ടോളം പേര്‍ ഓടിരക്ഷപ്പെടുകയും നാലുപേര്‍ പൊലീസിന് നേരെ തിരിയുകയുമായിരുന്നു. ഇവരെ പിടികൂടുന്നതിനിടയില്‍ സി.ഐയുടെ ഷര്‍ട്ട് വലിച്ചുകീറുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
 സംഭവവുമായി ബന്ധപ്പെട്ട് കുമ്മണ്ണൂര്‍ പള്ളിവടക്കേതില്‍ ഷെരീഫ് (40), ഐരവണ്‍ കരിങ്ങാറമൂട്ടില്‍ ശബരി ബാലന്‍ (25), കുമ്മണ്ണൂര്‍ മഞ്ഞാടിയില്‍ സുധീഷ്കുമാര്‍ (28), കുമ്മണ്ണൂര്‍ പള്ളിവടക്കേതില്‍ ഷംസുദ്ദീന്‍ (35) എന്നിവരെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഐരവണ്‍, കുമ്മണ്ണൂര്‍, അരുവാപ്പുലം മേഖലകളില്‍ മണല്‍ മാഫിയ പിടിമുറുക്കിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യവാരത്തില്‍ ഐരവണ്ണില്‍ നിന്നും 250 ചാക്ക് മണല്‍ സി.ഐ യുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. മണല്‍ മാഫിയക്കെതിരെ ശക്തമായ നിലപാടാണ് സി.ഐ യുടെ നേതൃത്വത്തില്‍ കോന്നിയില്‍ നടന്നത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കോന്നിയില്‍ മണല്‍ മാഫിയയുടെ ആക്രമണം പൊലീസ് നേരിടുന്നത്. മുമ്പ് കോന്നി എസ്.ഐ ആയിരുന്ന അശ്വത് എസ്. കാരാണ്‍മയില്‍ മണല്‍ മാഫിയാ സംഘം ടിപ്പര്‍ ലോറിയുടെ ടിപ്പ് ഉയര്‍ത്തി 10 കിലോമീറ്ററോളം കൊണ്ടുപോവുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

കോട്ടയം നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് വിജ്ഞാപനമായി

Posted: 27 Nov 2012 11:14 PM PST

കോട്ടയം: കോട്ടയം നഗരസഭാ ചെയര്‍മാന്‍, വൈസ്ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനമിറക്കി.  ധാരണപ്രകാരം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സണ്ണി കല്ലൂരും വൈസ്ചെയര്‍മാന്‍ പദവിയില്‍നിന്ന് മായക്കുട്ടി ജോണും രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജില്ലാ വ്യവസായകേന്ദ്രം ഓഫിസര്‍ വരണാധികാരിയായി ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് ചെയര്‍മാന്‍െറയും ഉച്ചക്ക് രണ്ടിന്  വൈസ്ചെയര്‍മാന്‍െറയും തെരഞ്ഞെടുപ്പ് നടക്കും. 52 അംഗ നഗരസഭയില്‍ യു.ഡി.എഫ് പക്ഷത്ത് 29 അംഗങ്ങളും എല്‍.ഡി.എഫ് പക്ഷത്ത് 18 പേരുമാണുള്ളത്. കോണ്‍ഗ്രസ്-24, കേരളകോണ്‍ഗ്രസ് (എം)-നാല്, ജനതാദള്‍ (വീരേന്ദ്രകുമാര്‍ വിഭാഗം)-ഒന്ന് എന്നിങ്ങനെയാണ് യു.ഡി.എഫ് കക്ഷിനില. ഇവരെകൂടാതെ ഒരുസ്വതന്ത്രനും ബി.ജെ.പിക്ക് നാലും അംഗങ്ങളുണ്ട്. കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍ യു.ഡി.എഫിനെ അനുകൂലിച്ചപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നിരുന്നു.
നഗരസഭയില്‍ കോണ്‍ഗ്രസിന് 24 അംഗങ്ങളാണുള്ളത്. ഇവരില്‍ 14 പേര്‍ എ വിഭാഗക്കാരും 10പേര്‍ ഐക്കാരുമാണ്. ആദ്യ രണ്ടുവര്‍ഷം കോണ്‍ഗ്രസിലെ സണ്ണി കല്ലൂരിനും പിന്നീടുള്ള രണ്ടുവര്‍ഷം കോണ്‍ഗ്രസ് അംഗങ്ങളായ എം.പി. സന്തോഷ്കുമാറിനും അവസാന വര്‍ഷം കെ.ആര്‍.ജി. വാര്യര്‍ക്കും ചെയര്‍മാന്‍സ്ഥാനം നല്‍കാമെന്നായിരുന്നു ധാരണ. ഉപാധ്യക്ഷ പദവി ആദ്യ രണ്ടുവര്‍ഷം കേരളകോണ്‍ഗ്രസ് (എം)ലെ  മായക്കുട്ടിജോണിനും പിന്നീടുള്ള മൂന്നുവര്‍ഷം കോണ്‍ഗ്രസിനുമാണ്.
ഒന്നരവര്‍ഷംവീതം കോണ്‍ഗ്രസിലെ രാജം ജി. നായര്‍ക്കും ആലീസ് ജോസഫിനും നല്‍കണമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് ഈമാസം എട്ടിന് വൈസ്ചെയര്‍മാന്‍ മായക്കുട്ടി ജോണും 12ന് ചെയര്‍മാന്‍ സണ്ണി കല്ലൂരും രാജിവെച്ചിരുന്നു. രാജിക്ക് പിന്നാലെ കരാര്‍സംബന്ധിച്ച തര്‍ക്കം ഉടലെടുത്തു. ഡി.സി.സി പ്രസിഡന്‍റ് കുര്യന്‍ ജോയി പുറത്തിറക്കിയ കരാറിന്‍െറ പകര്‍പ്പിലെ ഒപ്പ്വ്യാജമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തി. കെ.പി.സി.സി സെക്രട്ടറി ജോസഫ് വാഴക്കന്‍, സണ്ണി കല്ലൂര്‍ എന്നിവരുടെ ഒപ്പുകള്‍ വ്യാജമാണെന്നായിരുന്നു ആരോപണം. ആരോപണം തെളിയിച്ചാല്‍ രാജിവെക്കാമെന്ന് മന്ത്രി കെ.സി. ജോസഫ് വെല്ലുവിളിച്ചതോടെ പ്രശ്നം കൂടുതല്‍ വഷളാവുകയായിരുന്നു.

വണ്ണപ്പുറത്തിന്‍െറ മികവില്‍ തൊടുപുഴ നേടി

Posted: 27 Nov 2012 11:09 PM PST

കട്ടപ്പന: ഇടുക്കി റവന്യൂ ജില്ലാ സ്കൂള്‍ കായിക മേളയില്‍ വണ്ണപ്പുറത്തിന്‍െറ ചിറകിലേറി തുടര്‍ച്ചയായി അഞ്ചാം തവണയും തൊടുപുഴ  ഉപജില്ല്ളക്ക് ഓവറോള്‍. കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി ഗ്രൗണ്ടില്‍ നടന്ന കായിക മേളയില്‍ 337 പോയന്‍റ് നേടിയാണ് തൊടുപുഴ ഓവറോള്‍ ചാമ്പ്യന്മാരായത്. ഇതില്‍ 244 പോയന്‍റും ദേശീയ കായിക പരിശീലകന്‍ തോമസ് മാഷ് പരിശീലനം നല്‍കുന്ന വണ്ണപ്പുറം എസ്.എന്‍ വി.എച്ച്.എസ്.എസി ന്‍െറ സംഭാവനയായിരുന്നു.
157 പോയന്‍റ് നേടിയ അടിമാലി ഉപജില്ല റണ്ണര്‍അപ് കിരീടം നേടിയപ്പോള്‍ കട്ടപ്പന  130 പോയന്‍റുമായി മൂന്നാം സ്ഥാനവും 73 പോയന്‍റ് നേടിയ നെടുങ്കണ്ടം  നാലാം സ്ഥാനത്തിനും അര്‍ഹമായി. സ്കൂള്‍ വിഭാഗത്തില്‍ വണ്ണപ്പുറം എസ്.എന്‍.എം വി.എച്ച്.എസ്.എസ് 244 പോയന്‍റ് നേടി ഓവറോള്‍ നേടി. 93 പോയന്‍റ് നേടിയ എന്‍.ആര്‍ സിറ്റി എസ്.എന്‍ വി.എച്ച്.എസ്.എസ് റണ്ണര്‍ അപ്പ് നേടി. ആതിഥേയരായ കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 32 പോയന്‍റുമായി മൂന്നാം സ്ഥാനത്തെത്തി.വ്യക്തിഗത വിഭാഗം സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വണ്ണപ്പുറം എസ്.എന്‍.എം എച്ച്.എസ്.എസിലെ ആനന്ദ് കെ.മധു വ്യക്തിഗത ചാമ്പ്യനായപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇരട്ടയാര്‍ എസ്.ടി എച്ച്.എസ്.എസിലെ ഗീതു മോഹനന്‍, എന്‍.ആര്‍ സിറ്റി എസ്.എന്‍.വി എച്ച്.എസ്.എസിലെ ടി.എസ്. ആര്യ, വി.സി. സ്വാതി എന്നിവര്‍ 15 പോയന്‍റ് വീതം നേടി ചാമ്പ്യന്‍ പട്ടം പങ്കിട്ടു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വണ്ണപ്പുറം എസ്.എന്‍.എം എച്ച്.എസ്.എസിലെ ടി.സി. ജിബിയ, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വണ്ണപ്പുറത്തെ തന്നെ അഭിജിത്.ബി.നായര്‍, സബ്ജൂനിയര്‍ ഗേള്‍സില്‍ വണ്ണപ്പുറത്തെ അഖില ജാന്‍സി മാത്യു, സബ് ജൂനിയര്‍ ബോയ്സില്‍ മൂന്നാര്‍ എം.ആര്‍.എസിലെ എം. ബിനു എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരി ആന്‍റണി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണി കുളമ്പള്ളി അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനിതാ തങ്കച്ചന്‍, അഡ്വ. മനോജ്.എം.തോമസ്, ജോസഫ് കുര്യന്‍, സിബിച്ചന്‍ ജോസഫ്, ജയമ്മ, ജോസ് മാത്യു, ടോം.ടി.ജോസ് എന്നിവര്‍ സംസാരിച്ചു.
കായിക മേളയില്‍ ഓവറോള്‍ കിരീടം നേടിയ തൊടുപുഴ ഉപജില്ലാ, റണ്ണേഴ്സ് അപ് അടിമാലി ഉപജില്ലാ ,വ്യക്തിഗത ചാമ്പ്യന്മാര്‍ എന്നിവര്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും യോഗത്തില്‍ വിതരണം ചെയ്തു.
 

കണ്ടെയ്നര്‍ മേല്‍പ്പാലം തകര്‍ന്നത് നിര്‍മാണത്തിലെ പിഴവുമൂലമെന്ന് സൂചന

Posted: 27 Nov 2012 11:04 PM PST

വൈപ്പിന്‍: വല്ലാര്‍പാടം-ബോള്‍ഗാട്ടി കണ്ടെയ്നര്‍ മേല്‍പ്പാലം തകര്‍ന്നത് നിര്‍മാണത്തിലെ സാങ്കേതിക പിഴവു മൂലമെന്ന് സൂചന. അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി നിര്‍മാണത്തിലും പിഴവുകളുണ്ട്. ഇതു മൂലമണ്  പാലം വന്നു ചേരുന്ന ഭാഗത്തെ മണല്‍ ഊര്‍ന്നു പോകുകയും സ്ളാബ് ഇടിഞ്ഞതുമെന്നാണ് ആരോപിക്കപ്പെടുന്നത്. റോഡും പാലവുമായി ബന്ധിപ്പിക്കുന്ന ഗ്യാപ്പ് സ്ളാബാണ് തകര്‍ന്നത്.   പാലം നിര്‍മിച്ച കണ്‍സ്ട്രക്ഷന്‍സ് കമ്പനിതൊഴില്‍ വൈദഗ്ധ്യമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെയാണ് നിര്‍മാണത്തിന് കരാര്‍ ഏല്‍പ്പിച്ചിരുന്നതെന്ന് ആരോപണമുണ്ട്.
പാലത്തിന്‍െറ ഉദ്ഘാടനം കാത്ത് അക്ഷമരായിരുന്ന വൈപ്പിന്‍ വല്ലാര്‍പാടം ദ്വീപ് നിവാസികള്‍ക്ക് സംഭവം ഇരുട്ടടിയായി. കണ്ടെയ്നര്‍ ലോറികളുടെ സുഗമമായ സഞ്ചാരത്തിനാണ് സമാന്തര പാലം നിര്‍മിച്ചതെങ്കിലും വല്ലാര്‍പാടത്തെ റെയില്‍വേ ഗേറ്റ് അടയ്ക്കുമ്പോള്‍ എകമാര്‍ഗമെന്ന നിലയിലാണ് ദ്വീപ് നിവാസികള്‍ ഈ പാലത്തിനെ കണ്ടിരുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് ഗോശ്രീ സമാന്തരപാലം നിര്‍മാണം തുടങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പണി തീര്‍ക്കുമെന്നായിരുന്നു പ്രഖ്യാപനം.

വേണം ജനപ്രതിനിധികളുടെ ജാഗ്രതയും ജനപിന്തുണയും

Posted: 27 Nov 2012 10:58 PM PST

Image: 
Subtitle: 
അവഗണനയില്‍ അലിയുന്ന അലീഗഢ് സ്വപ്നങ്ങള്‍ -4

അലീഗഢ് പദ്ധതിയുടെ തുടക്കത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ മെല്ലപ്പോക്ക് കടുത്ത ജനകീയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അലീഗഢ് മലപ്പുറത്ത് ചൂടേറിയ വിഷയമായി. ഇതില്‍നിന്ന് പാഠമുള്‍കൊണ്ട് തെരഞ്ഞെടുപ്പാനന്തരം എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍നിലപാടില്‍നിന്ന് വിത്യസ്തമായി നടപടികള്‍ വേഗത്തിലാക്കി. 2009 ജനുവരി 27ന് പെരിന്തല്‍മണ്ണ ചേലാമലയില്‍ ഭൂമി ഏറ്റെടുത്തുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതുമുതല്‍ ഭൂമികൈമാറ്റംവരെയുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്. അലീഗഢ് കേന്ദ്രത്തിന് സ്ഥലമേറ്റെടുത്ത് നല്‍കുന്നതിലും അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും  കേരള സര്‍ക്കാര്‍ കാണിച്ച അത്മാര്‍ഥതയും ഔുക്യവും എടുത്തുപറയേണ്ടതായിരുന്നു. എന്നാല്‍, ഈ ആവേശവും ചടുലതയും കേന്ദ്രസര്‍ക്കാറും യു.പി.എയും തുടര്‍നടപടികളില്‍ കാണിച്ചില്ല. ഭൂമി ഏറ്റുവാങ്ങിയ അലീഗഢ്  യൂണിവേഴ്സിറ്റിയും നാടിന്‍െറ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നാണ്  യാഥാര്‍ഥ്യം. 16 മാസത്തിനുള്ളില്‍ 335.99 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയത് ചരിത്രത്തിലാദ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. 280 ഭൂവുടമകള്‍ക്ക് മുഴുവന്‍ തുകയും നഷ്ടപരിഹാരമായി നല്‍കിയാണ് സമയബന്ധിതമായി ഭൂമി ഏറ്റെടുത്തത്. 39,51,36,000 രൂപ ഭൂവുടമകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചു. ഒന്നാം ഘട്ടത്തില്‍ 121.76 ഏക്കര്‍ ഭൂമിയുടെ രേഖകളും രണ്ടാം ഘട്ടത്തില്‍ 214.23 ഏക്കര്‍ ഭൂമിയുടെ രേഖകളും കേരളം അലീഗഢ് അധികൃതര്‍ക്ക് കൈമാറി. മലപ്പുറം കലക്ടര്‍ എം.സി. മോഹന്‍ദാസിന്‍െറ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ.കെ. ഗോപാലന്‍, മുന്‍ പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ജോയി ജോണ്‍, സ്പെഷല്‍ തഹസില്‍ദാര്‍മാരായ പി.വി. രാംദാസ്, എം.വി. കൃഷ്ണന്‍കുട്ടി, അസി.സ്പെഷന്‍ ഓഫിസര്‍ കെ.ടി. അലി അസ്ക്കര്‍, അബ്ദുല്‍ സലാമിന്‍െറ നേതൃത്വത്തിലുള്ള സര്‍വേയര്‍ ടീം തുടങ്ങിയവരടങ്ങുന്ന 41 സംഘത്തിന്‍െറ അശ്രാന്ത പരിശ്രമത്തിന്‍െറ ഫലമാണ് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കിയത്. 250 മുതല്‍ 300വരെ ഏക്കര്‍വരെ ഭൂമിയാണ് സര്‍വ്വകലാശാല സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. 2009 ജനുവരി 27നാണ് പെരിന്തല്‍മണ്ണ ചോലാമലയിലെ ഭൂമി ഫാസ്റ്റ്ട്രാക്ക് സംവിധാനത്തിലൂടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.  2009 ഡിസംബര്‍ 21ലെ ഉത്തരവ് പ്രകാരം ഭൂമി ഏറ്റെടുക്കലിന് സ്പെഷല്‍ തഹസില്‍ദാര്‍മാരെയും സര്‍വേയര്‍ സംഘത്തെയും നിയോഗിച്ചു. 2009 ജൂണ്‍ 19ന് പെരിന്തല്‍മണ്ണ സിവില്‍സ്റ്റേഷനില്‍ സര്‍വേ സംഘത്തിന്‍െറ ഓഫിസ് തുറക്കുകയും ജൂലൈ ആദ്യം ഭൂമി ഏറ്റെടുക്കലിന്  നടപടി തുടങ്ങുകയുമുണ്ടായി. സ്ഥലമെടുപ്പ് സംഘം ആദ്യമായി ചേലാമലയില്‍ പരിശോധന നടത്തുന്നതിനിടെ പ്രദേശത്തെ കര്‍ഷകര്‍ സംഘടിച്ച് സംഘത്തെ തടഞ്ഞിരുന്നു. സ്ഥലത്തിന് ഉചിതമായി നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു ആവശ്യം. തുക സംബന്ധിച്ച് വ്യക്തമായ ഉറപ്പ് കിട്ടിയതോടെ ഭൂവുടമകള്‍ സഹകരിച്ചു. വ്യാപകമായ കുടിയൊഴിപ്പിക്കലില്ലാതെയും മോശമല്ലാത്ത നഷ്ടപരിഹാരം നല്‍കിയുമാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ഭൂമിക്ക് വില നിശ്ചയിക്കാന്‍ കലക്ടറും മുന്‍ എം.എല്‍.എ വി.ശശികുമാറും ഒമ്പത് തവണയാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്. ഒന്നാംഘട്ടത്തില്‍ 103 ഭൂവുടമകളില്‍നിന്ന് രജിസ്റ്റര്‍ ചെയ്തുവാങ്ങിയത് 111.96 ഏക്കര്‍ ഭൂമിയാണ്. ലാന്‍റ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുത്ത 9.80 ഏക്കര്‍ ഭൂമി കൂടിചേര്‍ത്തുള്ളതാണ് ആദ്യഘട്ടത്തില്‍ കൈമാറിയ 121.76 ഏക്കര്‍ ഭൂമി. ഇതിന് 13,13,96,066 രൂപ ഭൂവുടമകള്‍ക്ക് കൈമാറി. രണ്ടാംഘട്ടത്തില്‍ 176 കൈവശക്കാരില്‍നിന്ന് 214.23 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 25.95 ഏക്കര്‍ ലാന്‍റ് അക്വിസിഷന്‍ നടപടിയിലൂടെ ഏറ്റെടുത്തു. റോഡിനാവശ്യമായ 5.37 ഏക്കറടക്കം  214.23 ഏക്കറാണ് രണ്ടാം ഘട്ടത്തില്‍ സര്‍വ്വകലാശാലക്ക് കൈമാറിയത്. 26,37,40,225 രൂപ പ്രതിഫലമായി നല്‍കി. ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ വിലപേശിയാണ് ഏഴ് മാസത്തിനുള്ളില്‍ ആദ്യഘട്ടവും ഒമ്പത് മാസത്തിനുള്ളില്‍ രണ്ടാംഘട്ടവും ഏറ്റെടുത്തത്.
വിവാദങ്ങളുടെ നീര്‍ച്ചുഴികളില്‍ തളരാതെ ഒറ്റയാള്‍ പോരാട്ടം നടത്തിയ അന്നത്തെ പെരിന്തല്‍മണ്ണ എം.എല്‍.എ വി.ശശികുമാറാണ് അലീഗഢ് മലപ്പുറത്ത് യാഥാര്‍ഥ്യമാക്കിയതില്‍ സ്മരണീയമായ പങ്ക് വഹിച്ചത്. അലീഗഢ് സ്ഥാപിക്കേണ്ട സ്ഥലം സംബന്ധിച്ച വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചേലാമലയുടെ സാധ്യതകള്‍ വെളിച്ചത്ത് കൊണ്ടുവന്നത് ശശികുമാറാണ്. 2009 ഫെബ്രുവരി 18ന് ശശികുമാര്‍ നിയമസഭയില്‍ വിഷയത്തില്‍ ഉന്നയിച്ച ഉപക്ഷേപത്തിന്‍െറ ഫലമെന്നോണമാണ് മൂന്ന് ദിവസം കഴിഞ്ഞ് ഭൂമി ഏറ്റെടുക്കല്‍ സംഘത്തെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അടിസ്ഥാനസൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമായില്ലെങ്കിലും ഇതിനകം നടത്തിയ പ്രവൃത്തികള്‍ സെന്‍ററിന്‍െറ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്തു.
താല്‍കാലിക റോഡ് നിര്‍മാണത്തിന് 90 ലക്ഷവും കുടിവെള്ള സൗകര്യമൊരുക്കാന്‍ 43 ലക്ഷവും വൈദ്യുതി സംവിധാനത്തിന് 13.84 ലക്ഷവുമാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. പിന്നാക്കപ്രദേശമായ മലപ്പുറത്തിന് അനുവദിച്ച കേന്ദ്രസര്‍വ്വകലാശാല നഷ്ടപ്പെടരുതെന്ന നിര്‍ബന്ധബുദ്ധിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലും അനുബന്ധ നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. അലീഗഢ് കാമ്പസിന് ആദ്യമായി സ്ഥലമേറ്റെടുത്ത് നല്‍കിയ സംസ്ഥാനവും കേരളമാണ്. സ്ഥലമെടുപ്പ് പൂര്‍ത്തിയാവാത്തതിനാല്‍ മുര്‍ശിദാബാദ് അടക്കം മറ്റു കേന്ദ്രങ്ങളുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലായിരിക്കെ വിശേഷിച്ചും. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അലീഗഢ് പ്രചാരണവിഷയമാക്കി നേട്ടമുണ്ടാക്കിയത് മുസ്ലിം ലീഗാണ്. മലപ്പുറം ജില്ലയുടെ കിഴക്കല്‍ മേഖല ഉള്‍പ്പെട്ട വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ അലീഗഢ് എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായ എം.ഐ. ഷാനവാസും ജയിച്ചുക്കയറി. തെരഞ്ഞെടുപ്പാനന്തരം ലീഗും കോണ്‍ഗ്രസും അലീഗഢ് വിഷയം കൈവിടുന്നതാണ് കണ്ടത്. വി.ശശികുമാര്‍ കാണിച്ച ഔുക്യം പെരിന്തല്‍മണ്ണ എം.എല്‍.എ എന്ന നിലയില്‍ മഞ്ഞളാംകുഴി അലിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോള്‍ അലീഗഢിനെ കുറിച്ച് ഓര്‍ക്കുന്നത് വളരെ കുറച്ചുപേര്‍ മാത്രമാണ്. പദ്ധതി വിജയമാക്കാന്‍ ആഹോരാത്രം പ്രയത്നിച്ച മലയാളികളായ മുന്‍ വി.സി പ്രഫ. പി.കെ. അബ്ദുല്‍ അസീസും മുന്‍ രജിസ്ട്രാന്‍ വി.കെ. ജലീലുമാണ് അതില്‍ പ്രമുഖര്‍. അബ്ദുല്‍ അസീസ് വിരമിച്ചശേഷം വൈസ് ചാന്‍സലറുടെ ഇന്‍ചാര്‍ജ്ജ് വഹിച്ചപ്പോഴും വി.കെ. ജലീല്‍ മലപ്പുറം സെന്‍റര്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുംവിധം പ്രവര്‍ത്തിച്ചു.
രാഷ്ട്രീയ, ഉദ്യോഗസ്ഥത്തലങ്ങളിലും സര്‍വ്വകലാശാലയിലും സമ്മര്‍ദ്ദവുമായി ഇവര്‍ ഇപ്പോഴും പദ്ധതിക്ക് പിറകെയുണ്ട്.  
ധനമന്ത്രിയായിരിക്കെ പ്രണഖ് മുഖര്‍ജിയില്‍ സമ്മര്‍ദ്ദംചെലുത്തിയാണ് ഫണ്ടിന്‍െറ തടസ്സങ്ങള്‍ നീക്കിയത്. 2001ല്‍ മലപ്പുറം, മുര്‍ശിദാബാദ് സെന്‍ററുള്‍ക്ക് പത്ത് കോടി അനുവദിക്കുന്നത് അങ്ങിനെയാണ്. മലയാളമണ്ണില്‍ അലീഗഢിന്‍െറ പതിപ്പ് എന്ന വിപ്ളവത്തിന് നേതൃത്വം നല്‍കിയ പി.കെ. അബ്ദുല്‍ അസീസ് വി.സി സ്ഥാനം വിട്ടിട്ടും തളരാത്ത മനസുമായി പോരാട്ടത്തിലാണ്. കൊടുങ്ങല്ലൂരില്‍ നടന്ന സര്‍സയ്യിദ് ദിനാഘോഷത്തില്‍ അദേഹം ഉപകേന്ദ്രങ്ങളെകുറിച്ചുള്ള തന്‍െറ സങ്കല്‍പ്പം പൂര്‍വ്വവിദ്യാര്‍ഥികളുമായി പങ്കുവെച്ചു. ഒരുവര്‍ഷമായി ചുവപ്പുനാടയില്‍ കുരുങ്ങിയ ഡി.പി.ആര്‍ അംഗീകരിച്ചുകിട്ടാനാണ് മുന്‍ വി.സിയുടെ ഇപ്പോഴത്തെ ശ്രമം. ഇതിനായി അദേഹം പുതിയ  മാനവവിഭവശേഷി  സഹമന്ത്രി ശശി തരൂരില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. പ്രതീക്ഷയോടെ മുന്നോട്ട് എന്ന സന്ദേശമാണ് അലീഗഢ് മലപ്പുറം സെന്‍ററിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അദേഹം പകര്‍ന്നുനല്‍കുന്നത്.  അടിസ്ഥാനസൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടും മുന്നോട്ടുള്ള കുതിപ്പ് തടസ്സപ്പെട്ട അലീഗഢ് മലപ്പുറം സെന്‍ററിനെ തളര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ കൂട്ടായ ശ്രമമാണ് ഇന്നാവശ്യം. ഇതിനായി കേരളത്തില്‍നിന്നുള്ള എം.പിമാരും മലയാളി മന്ത്രിമാരും ഉണര്‍ന്നുപ്രവര്‍ത്തിക്കണം. പദ്ധതി കൈവിട്ടുപോകാതിരിക്കാന്‍ ജാഗരൂകരായിരിക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്‍െറയും മുഖ്യമന്ത്രിയും ബാധ്യതയാണ്. അതിനുള്ള ഇഛാശക്തിയാണ് രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍പ്രകാരം ദേശീയ പ്രാധാന്യമുള്ള ഉന്നതകലാലയമാണ് അലീഗഢ് മുസ്ലിം സര്‍വ്വകലാശാല. ഇതിന്‍െറ സാധ്യതകള്‍ നിക്ഷിപ്ത താല്‍പര്യക്കാരായ ഒരു കൂട്ടം ഉദ്യോഗസ്ഥരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടുകൂട എന്ന തിരിച്ചറിവാണ് നേതാക്കള്‍ക്ക് ഉണ്ടാവേണ്ടത്.                          

 

* അവഗണനയില്‍ അലിയുന്ന അലീഗഢ് സ്വപ്നങ്ങള്‍

* മുളയിലേ നുള്ളാന്‍ നീക്കങ്ങള്‍; വഴിയില്‍ മുള്ളുവിതറി ഉദ്യോഗസ്ഥവൃന്ദം

* പഠിച്ചു തീരുന്നില്ല, പരാധീനതയുടെ പാഠങ്ങള്‍

 (അവസാനിച്ചു)

 

 

മണി പൊലീസ് കസ്റ്റഡിയില്‍

Posted: 27 Nov 2012 10:50 PM PST

Image: 

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം മണിയെ ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

കൂടുതല്‍ ചോദ്യം ചെയ്യാന്‍ മണിയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നെടുങ്കണ്ടം ടിബിയില്‍ വെച്ച് മണിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നവംബര്‍ 21ന് പുലര്‍ച്ചെയാണ് മണിയെ പ്രത്യേക അന്വേഷണസംഘം കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തി അറസ്റ്റു ചെയ്തത്.

 

പ്രവാസികള്‍ക്ക് വോട്ടവകാശം

Posted: 27 Nov 2012 10:42 PM PST

Image: 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഇന്ന് ചര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായി പ്രവാസികളുടെ വോട്ടര്‍പട്ടിക കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും.

ഓട്ടോ മിനിമം ചാര്‍ജ്ജ് 15 രൂപയാക്കണമെന്ന തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ശബരിമല ചീഫ് കമ്മീഷണറായി നിയമിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് അത് ഉപയോഗപ്പെടുത്തിയത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP