സ്വാഗതം
WELCOME

News Update..

Wednesday, November 14, 2012

ഇറാഖില്‍ സ്ഫോടന പരമ്പര; 20 മരണം Madhyamam News Feeds

ഇറാഖില്‍ സ്ഫോടന പരമ്പര; 20 മരണം Madhyamam News Feeds

Link to

ഇറാഖില്‍ സ്ഫോടന പരമ്പര; 20 മരണം

Posted: 14 Nov 2012 12:31 AM PST

Image: 

ബഗ്ദാദ്: ഇറാഖില്‍ സ്ഫോടന പരമ്പരയില്‍ 20 പേര്‍ കൊല്ലപ്പെട്ടു. കാര്‍ബോംബുകളും വഴിയരികില്‍ സ്ഥാപിച്ച ബോംബുകളും പൊട്ടിത്തെറിക്കുകയായിരുന്നു. ബഗ്ദാദിലെ ഫലസ്തീന്‍ ഹോട്ടലിന് സമീപത്ത് സൈനിക ജനറലിന്റെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു കാര്‍ബോംബ് സ്ഫോടനങ്ങള്‍. ഒരു സൈനികന്‍ ഇവിടെ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ധാരാളമായി വിദേശികള്‍ എത്തുന്ന സ്ഥലത്തായിരുന്നു സ്ഫോടനം.

കിര്‍കുക്കില്‍ വഴിയോരത്ത് നടന്ന സ്ഫോടനങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 34 പേര്‍ക്ക് പരിക്കേറ്റു. ഹാജിവ നഗരത്തില്‍ ഉണ്ടായ മറ്റൊരു സ്ഫോടനത്തില്‍ നാലു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബഗ്ദാദിന്റെ കിഴിക്കുഭാഗത്ത് മെതാദിയ ഗ്രാമത്തില്‍ നടന്ന സ്ഫോടനത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

പരമ്പരാഗത പ്രൗഢിയോടെ ഉരു പ്രദര്‍ശനം തുടങ്ങി

Posted: 13 Nov 2012 11:02 PM PST

Image: 

ദോഹ: രണ്ടാമത് ഉരു പ്രദര്‍ശനത്തിന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. ഖത്തര്‍ കലാ, സാംസ്കാരിക, പൈതൃക വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു.
ഉരുവിലെ പായ ഉയര്‍ത്തിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന പ്രദര്‍ശനം ഈ മാസം 17 വരെ നീണ്ടുനില്‍ക്കും.
ഉരു ഖത്തറിന്‍െറ മാത്രമല്ല മൊത്തം അറബ് സംസ്കാരത്തിന്‍െറയും ഭാഗമാണെന്നും ഉരു നിര്‍മാണത്തിന് മുന്നോട്ടുവരുന്നവര്‍ക്ക് മന്ത്രാലയം പ്രോല്‍സാഹനം നല്‍കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഖത്തറിന് പുറമെ ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 13 ഇനങ്ങളില്‍പ്പെട്ട നൂറിലധികം ഉരുക്കളും ബേപ്പൂരില്‍ ഉരു നിര്‍മാണരംഗത്തെ പ്രശസ്തരായ ഹാജി പി.ഐ അഹമദ് കോയ കമ്പനി അടക്കമുള്ളവയും മേളയില്‍ പങ്കെടുക്കുന്നുണ്ട്. പ്രദര്‍ശനത്തോടനുബന്ധിച്ച് കത്താറയിലെ പരമ്പരാഗത ഗ്രാമത്തില്‍ തുറന്ന ലൈബ്രറിയില്‍ നിന്ന് ഉരുവിന്‍െറ ചരിത്രവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരങ്ങളും അറിയാം. ഉരുവിനെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയും ഒരുക്കിയിട്ടുണ്ട്.
മേളയുടെ ഭാഗമായി നാളെ മുതല്‍ മുത്തുവാരല്‍ മല്‍സരം നടക്കും. 12 ടീമുകളിലായി 156 പേര്‍ മല്‍സരത്തില്‍ മാറ്റുരക്കും.
17ന് മേളയുടെ സമാപനചടങ്ങില്‍ മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സന്ദര്‍ശകര്‍ക്കായി വെടിക്കെട്ട്, പരമ്പരാഗത കലാപരിപാടികള്‍, തല്‍സമയ ഉരു നിര്‍മാണം, ലൈറ്റ് ഷോ, തുഴച്ചില്‍ മല്‍സരം, കുട്ടികളുടെ ശില്‍പശാലകള്‍, ഗള്‍ഫിലെ വിവിധ ഗാലറികളില്‍ നിന്നുള്ള വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനി, ഖത്തര്‍ എയര്‍വെയ്സ്, സീഷോര്‍ ഗ്രൂപ്പ് എന്നിവയാണ് മേളയുടെ പ്രായോജകര്‍.

ഗള്‍ഫിലെ പ്രതിഷേധം സി.പി.എം. ഗൂഢാലോചന: വയലാര്‍ രവി

Posted: 13 Nov 2012 10:53 PM PST

Image: 

മസ്കത്ത്: ഗള്‍ഫില്‍ തനിക്കെതിരായ പ്രതിഷേധം സി.പി.എം. ഗൂഢാലോചനയാണെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആലോചിച്ച് തയാറാക്കിയ പദ്ധതിയാണ് ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന് കാരണമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് അല്‍പം മുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം പറഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലൂടെ കുപ്രചരണങ്ങള്‍ നടത്തുന്നത് ഗൂഢാലോചനയിലെ പങ്കാളികളാണ്.
ഗള്‍ഫില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള സി.പി.എം. ശ്രമത്തിന്‍െറ ഭാഗമാണിത്. എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ സംഭവങ്ങളില്‍ വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫിനു പറ്റിയ വീഴ്ചകളാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. പ്രതികളായവര്‍ക്കെതിരേയുള്ള കേസ് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധനയില്‍ പ്രവാസികാര്യ വകുപ്പിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പാസ്പോര്‍ട്ട് സേവനനിരക്ക് ഗള്‍ഫില്‍ മാത്രമല്ല ഇന്ത്യയിലും വര്‍ധിപ്പിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് പുതുക്കലിന് ഓരോ പ്രവാസിയും കൊടുക്കുന്ന തുക കേന്ദ്ര സര്‍ക്കാരിലേക്കാണ് ചെന്നെത്തുന്നത്. ഈ ഫണ്ട് വിനിയോഗിക്കുന്നത് പ്രവാസി ക്ഷേമത്തിനാണ്. ദുബൈയില്‍ മൂന്ന് പദ്ധതികള്‍ക്കായി കൊടുത്തതും പുതിയ പദ്ധതികള്‍ക്കായി വകയിരുത്തുന്നതും ഈ ഫണ്ടില്‍ നിന്നുള്ള തുകയാണെന്നും മന്ത്രി വിശദീകരിച്ചു. പ്രവാസികള്‍ക്കുവേണ്ടി പെന്‍ഷന്‍ ആന്‍ഡ് റീ സെറ്റില്‍മെന്‍റ് എന്നൊരു പദ്ധതി നടപ്പാക്കും. രണ്ടു വര്‍ഷത്തെ വിസാ കാലാവധി കഴിഞ്ഞ് നാട്ടിലേക്കു പോകുന്നവര്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കും
കേരളത്തില്‍ ഘടക കക്ഷികളുമായുള്ള ഭിന്നതയെക്കുറിച്ച ചോദ്യത്തിന് അതൊരു ചെറിയ തര്‍ക്കമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതൊക്കെ പരിഹരിക്കുമെന്നായിരുന്നു മറുപടി.
രാവിലെ പത്തിന് മസ്കത്ത് വിമാനത്താവളത്തിലെത്തിയ വയലാര്‍ രവിയെ അംബാസഡര്‍ ജെ.എസ്. മുകുള്‍ സ്വീകരിച്ചു.

വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ പിടികൂടി

Posted: 13 Nov 2012 10:51 PM PST

Image: 

ദുബൈ: യാത്രക്കാരന്‍െറ വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരുകിലോ ഹെറോയിന്‍ ദുബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. 133 ക്യാപ്സൂളുകളിലാക്കിയാണ് ദക്ഷിണേഷ്യക്കാരനായ ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.
ടെര്‍മിനല്‍ രണ്ടില്‍ ചൊവ്വാഴ്ചയെത്തിയ ഇയാളെ സംശയം തോന്നി പിടികൂടി പരിശോധിച്ചപ്പോഴാണ് വയറ്റില്‍ മയക്കുമരുന്ന് കണ്ടെത്തിയതെന്ന് ദുബൈ കസ്റ്റംസ് എയര്‍പോര്‍ട്ട് ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ അലി അല്‍ മഖാവി പറഞ്ഞു.കസ്റ്റംസ് പരിശോധനക്കെത്തിയ ഇയാള്‍ പരുങ്ങുന്നതുകണ്ട് സംശയം തോന്നി സ്കാനിങ്ങിന് വിധേയനാക്കിയപ്പോള്‍ വയറ്റില്‍ എന്തോ ഒളിപ്പിച്ചിട്ടുള്ളതായി തെളിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മയക്കുമരുന്നാണെന്ന് ഇയാള്‍ സമ്മതിച്ചു.
ദുബൈയിലുള്ള ഒരാള്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് നാട്ടിലെ വിമാനത്താവളത്തില്‍ വെച്ച് ആരോ ഏല്‍പിച്ചതാണെന്നും ഇയാള്‍ വെളിപ്പെടുത്തി. ഉടന്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി ക്യാപ്സൂളുകള്‍ പുറത്തെടുത്തു. തുടര്‍നടപടികള്‍ക്കായി പ്രതിയെ പൊലീസിന് കൈമാറി.

ദേശീയ ഗാനത്തോട് അനാദരവ്: ശശി തരൂരിനെതിരെ വിചാരണ തുടരാം

Posted: 13 Nov 2012 10:41 PM PST

Image: 

കൊച്ചി: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ വിചാരണ തുടരാമെന്ന്ഹൈകോടതി. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആരംഭിച്ച വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്.

തരൂരിനെതിരെ കുറ്റപത്രം തയ്യാറാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. വിവാദമായ ദേശീയ ഗാനാലാപനത്തിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന തരൂരിന്‍െറ ആവശ്യവും കോടതി തള്ളി.

2008ല്‍ കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചടങ്ങില്‍ പങ്കെടുക്കവേ അമേരിക്കന്‍ രീതിയില്‍ നെഞ്ചില്‍ കൈവെച്ച് ശശീതരുര്‍ ദേശീയ ഗാനം ആലപിച്ചു. ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവരെയും ഇതേ രീതില്‍ ദേശീയ ഗാനം ആലപിക്കാന്‍ തരൂര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ജോയ് കൈതാരമാണ് ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി തരൂരിനെതിരെ കേസ് കൊടുത്തത്.

വിദേശതൊഴിലാളിക്ക് പ്രതിവര്‍ഷം 2400 റിയാല്‍ സ്പോണ്‍സര്‍ അധികം നല്‍കണം

Posted: 13 Nov 2012 10:37 PM PST

Image: 

റിയാദ്: സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഓരോ വിദേശ തൊഴിലാളിക്കും പ്രതിമാസം 200 റിയാല്‍ വീതം (വര്‍ഷം 2400) തൊഴിലുടമയില്‍നിന്ന് അധികം ഈടാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. തീരുമാനം മുഹര്‍റം ഒന്നു (നവംബര്‍ 15) മുതല്‍ നടപ്പാകും. സ്വദേശിതൊഴിലാളികളേക്കാള്‍ വിദേശതൊഴിലാളികളുള്ള സ്ഥാപന ഉടമകള്‍ക്കാണ് ഈ അമിത സാമ്പത്തികബാധ്യത വരിക. സ്വദേശിവനിതകള്‍ക്ക് വിദേശികളില്‍ ജനിച്ച മക്കള്‍, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് സാമ്പത്തിക ബാധ്യതയില്‍നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മധ്യത്തില്‍ മന്ത്രിസഭ അംഗീകരിച്ച കരാര്‍പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് തൊഴില്‍മന്ത്രാലയത്തിന്‍െറ വിജഞാപനത്തില്‍ പറഞ്ഞു. തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യുചെയ്യുമ്പോഴോ പുതുക്കുമ്പോഴോ തുക ഈടാക്കണമെന്നു കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന തുക മാനവ വിഭവശേഷി വകുപ്പിന്‍െറ ഫണ്ടില്‍ വകയിരുത്തും.
വിദേശികളുടെ തൊഴില്‍ഭാവിക്ക് തിരിച്ചടിയാകുന്ന പുതിയ വ്യവസ്ഥയെക്കുറിച്ച വിശദവിവരങ്ങള്‍ തൊഴില്‍കാര്യസഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനിയാണ് പുറത്തുവിട്ടത്. വിദേശ ജീവനക്കാരെക്കാള്‍ കൂടുതല്‍ സ്വദേശി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. സ്വകാര്യമേഖലയില്‍ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സ്വദേശി തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും നിയമനങ്ങളും നല്‍കുന്നതിന് സാമ്പത്തിക പിന്തുണ നല്‍കുന്ന മാനവ വിഭവശേഷിവകുപ്പിന്‍െറ ഫണ്ട് പരിപോഷിപ്പിക്കുക എന്നതിന് പുറമെ ആവശ്യത്തിലധികം വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണതക്ക് കടിഞ്ഞാണിടുക കൂടി പുതിയ വ്യവസ്ഥയുടെ ലക്ഷ്യമാണെന്നു അല്‍ഹഖ്ബാനി വ്യക്തമാക്കി. സ്വകാര്യമേഖലയുടെ വളര്‍ച്ചക്ക് വിദേശതൊഴിലാളി ഒഴിച്ചുകൂടാനാവാത്തതാണെന്ന ചിന്ത വെടിഞ്ഞ് ദേശീയ തൊഴില്‍ശേഷിയെ പരിപോഷിപ്പിച്ചെടുക്കുകയെന്ന ബോധം തൊഴിലുടമകളില്‍ വളര്‍ത്തിയെടുക്കുന്നതിന് പുതിയ വ്യവസ്ഥ സഹായകരമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് എല്ലായിടത്തും സ്വകാര്യതൊഴില്‍രംഗത്ത് പ്രഥമ പരിഗണന തദ്ദേശീയര്‍ക്കാണ് നല്‍കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വദേശിയുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും ചെലവഴിക്കപ്പെടുന്ന സാമ്പത്തിക ബാധ്യതയില്‍ എല്ലാവരും പങ്കാളികളാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തൊഴില്‍ മന്ത്രാലയത്തിന്‍െറ പുതിയ തീരുമാനം വിദേശതൊഴിലാളികളുടെ തൊഴില്‍ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമിത സാമ്പത്തികബാധ്യത വരുന്നതിനാല്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കാനോ ഉള്ളവ കുറക്കാനോ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും. സ്പോണ്‍സര്‍ഷിപ്പ് മാറാതെ സ്പോണ്‍സര്‍ക്ക് പ്രതിഫലം നല്‍കി സ്വതന്ത്ര തൊഴിലെടുത്ത് കഴിയുന്ന അനേകായിരങ്ങളെ പുതിയ വ്യവസ്ഥ സാരമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്വര്‍ണവിലയില്‍ സ്ഥിരത; പവന് 23,720 രൂപ

Posted: 13 Nov 2012 10:10 PM PST

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ സ്ഥിരത തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കൂടി 23,720 രൂപയിലെത്തിയ വില മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 2,965 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ചയാണ് സ്വര്‍ണവില 360 രൂപ കൂടി 23,480 രൂപയായത്. വ്യാഴാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന വില വെള്ളിയാഴ്ച മുതലാണ് വീണ്ടും വര്‍ധിച്ചത്. 24,120 രൂപയാണ് സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

അമേരിക്കയില്‍ ഒബാമ ഭരണത്തിലേറിയ സാഹചര്യം അനുകൂലമാക്കിയാണ് ഇന്ത്യന്‍ വിപണിയിലും വിലയില്‍ വര്‍ധനയുണ്ടായത്.

ദോഹ പവര്‍സ്റ്റേഷനില്‍ തീപിടിത്തം

Posted: 13 Nov 2012 09:50 PM PST

Image: 

കുവൈത്ത് സിറ്റി: കിഴക്കന്‍ ദോഹയിലെ വൈദ്യുതി ഉല്‍പാദന, ജല ശുദ്ധീകരണ പ്ളാന്‍റിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് പവര്‍സ്റ്റേഷനില്‍ ജല ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി സംഭരിച്ചുവെച്ച വന്‍ ഗ്യാസ് സിലിണ്ടറുകളിലൊന്ന് പൊട്ടിത്തെറിച്ച് തീഗോളമായി മാറിയത്.
സംഭവത്തില്‍ ആളപായമില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്ളാന്‍റിലെ അഗ്നിശമന വിഭാഗത്തിന് പുറമെ വിവിധ ഭാഗങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റുകളെത്തി ഉടന്‍ തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്ളാന്‍റിലെ ഉല്‍പാദനത്തില്‍ കുറവ് വരുത്തുകയും തൊട്ടടുത്ത പടിഞ്ഞാറന്‍ ദോഹ പവര്‍സ്റ്റേഷനില്‍ ഉല്‍പാദനം കൂട്ടുകയും ചെയ്തതായി ജല- വൈദ്യുത മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ദോഹ പവര്‍സ്റ്റേഷനിലെ തീപിടിത്തം സ്ഥിതീകരിച്ച വൈദ്യുതി മുനിസിപ്പല്‍കാര്യ മന്ത്രി അബ്ദുല്‍ അസീസ് അല്‍ ഇബ്രാഹീം തീ അണച്ചതായും സംഭവത്തില്‍ സ്റ്റേഷനിലെ തൊഴിലാളികള്‍ സുരക്ഷിതരാണെന്നും അറിയിച്ചു.

കരള്‍ പകുത്തു നല്‍കി കുമാര്‍ ‘കരളി’നെ ജീവിതത്തിലേക്ക് മടക്കി

Posted: 13 Nov 2012 08:28 PM PST

Image: 

കോട്ടയം: മണിക്കൂറുകള്‍ നീണ്ട കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ സജിതക്ക് പുതുജീവിതം. എറണാകുളം അമൃത ആശുപത്രിയില്‍ ഡോ.എസ്. സുധീന്ദ്രന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍മാരുടെ കഠിനപ്രയത്നത്തിനൊടുവില്‍ കുമാറിന്‍െറ കരള്‍ പകുത്ത് ഭാര്യസജിതക്ക് വെച്ചുപിടിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം മരുന്നുകളോട് പൊരുതിയ സജിതയുടെ ശരീരം പുതിയ കരള്‍ സ്വീകരിച്ചതിന്‍െറ സൂചനകള്‍ നാലാംദിവസമാണ് കാണിച്ചത്. അഞ്ചാംദിവസം ചങ്കിടിപ്പോടെ പ്രാര്‍ഥനയില്‍കഴിഞ്ഞ ബന്ധുക്കള്‍ക്ക് ആശ്വാസമായി സജിതയുടെ ഫോണ്‍കോള്‍ എത്തി. ‘എനിക്ക് സുഖമാണ്, പ്രാര്‍ഥിക്കണം’ എന്ന രണ്ടുവാക്കുകളില്‍ ചുരുക്കിയ സംസാരമായിരുന്നു അത്. പൂര്‍ണ സുഖംപ്രാപിച്ച കുമാറിനെ വാര്‍ഡിലേക്ക് മാറ്റി. അവയവം വളരെവേഗം സ്വീകരിച്ച സജിതയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഇനിയും ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
ഈ മാസം അഞ്ചിന് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ കുമാറിന്‍െറയും സജിതയുടെയും ദൈന്യത തിരിച്ചറിഞ്ഞ നാട്ടിലെയും മറുനാട്ടിലെയും സുമനസ്സുകള്‍ സഹായഹസ്തവുമായി എത്തിയിരുന്നു. കടലിനക്കരെയും ഇക്കരെയുമുള്ള നിരവധിയാളുകളും സന്നദ്ധസംഘടനകളും ഫോണ്‍വഴിയുള്ള അന്വേഷണത്തിനൊപ്പം കുമാറിന്‍െറ പേരിലുള്ള കോട്ടയം ഫെഡറല്‍ബാങ്ക് (A/C 10250100237071)അക്കൗണ്ടിലേക്ക് പണമടച്ച് സഹായിച്ചു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലൂടെ നീങ്ങിയ ഭാര്യയെ രക്ഷിക്കാന്‍ ഗള്‍ഫിലെജോലി ഉപേക്ഷിച്ച് നാട്ടിലെത്തി കരള്‍ നല്‍കിയ കോട്ടയം വേളൂര്‍ ഷാന്‍നിവാസില്‍ സി.കുമാറും (41) അച്ഛന്‍െറ സഹോദരിപുത്രി കൂടിയായ ഭാര്യ സജിതയും (38) അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്.
20 പേരില്‍നിന്ന് രക്തം സ്വീകരിച്ച് നടത്തിയ ശസ്ത്രക്രിയക്ക് 17 ലക്ഷത്തോളം രൂപയാണ് ചെലവ്. കടംവാങ്ങിയ സ്വര്‍ണവും പണവും ശസ്ത്രക്രിയക്കുശേഷം തിരികെനല്‍കാമെന്ന വ്യവസ്ഥയിലാണ് ഓപറേഷന്‍ തിയറ്ററിലേക്ക് കുമാര്‍ കയറിത്. സര്‍ക്കാറിന്‍െറ സാമ്പത്തികസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയും ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ബന്ധുക്കള്‍ നേരില്‍ക്കണ്ട് അപേക്ഷയും നല്‍കിയിട്ടുണ്ട്.
സൗദിയിലെ അല്‍-അഹ്സയില്‍ എയര്‍കണ്ടീഷന്‍ കടയില്‍ ജോലിചെയ്യുന്ന കുമാര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് നാട്ടിലെത്തിയത്. ആറുമാസത്തെ അവധി തീരാന്‍ ഇനി ഒരുമാസം മാത്രമാണുള്ളത്. ഇനി മൂന്നുമാസത്തെ പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജീവിതത്തിലേക്ക് തിരിച്ചെത്തിയ സജിതയുടെ പുതുജീവനെ താങ്ങിനിര്‍ത്താന്‍ സഹായവുമായി സുമനസ്സുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

അഞ്ചേരി ബേബി വധം: എം.എം. മണി നോട്ടീസ് കൈപറ്റി

Posted: 13 Nov 2012 08:20 PM PST

Image: 

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ നുണ പരിശോധനക്ക് വിധേയമാകുന്നതിനായി സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി നോട്ടീസ് കൈപറ്റി. നുണ പരിശോധനക്ക് തയ്യാറാണോ എന്നകാര്യം ഈമാസം 21ാം തീയതിക്കകം അറിയിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേവികുളം പൊലീസ് മണിയുടെ കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയാണ് േനാട്ടീസ് കൈമാറിയത്.

നോട്ടീസ് ഇന്നലെ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, മണി സ്ഥലത്തില്ലാതിരുന്നതിനാലാണ് പൊലീസ് ഇന്നെത്തിയത്.

കേസിലെ മറ്റു പ്രതികളായ ഒ.ജി. മദനന്‍, എ.കെ. ദാമോദരന്‍, കൈനകരി കുട്ടന്‍ എന്നിവര്‍ക്ക് ഇന്നലെ തന്നെ നോട്ടീസ് നല്‍കിയിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP