സ്വാഗതം
WELCOME

News Update..

Friday, November 2, 2012

നടരാജനെതിരെ നടപടി വരും Madhyamam News Feeds

നടരാജനെതിരെ നടപടി വരും Madhyamam News Feeds

Link to

നടരാജനെതിരെ നടപടി വരും

Posted: 02 Nov 2012 12:06 AM PDT

Image: 

തിരുവനന്തപുരം: ഭൂമിദാനകേസില്‍ നിന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കാന്‍ വിജിലന്‍സ് ഡിവൈ.എസ്.പിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് വിവരാവകാശ കമീഷണര്‍ കെ. നടരാജനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് മുന്‍ ഡി.ഐ.ജിയായിരുന്ന നടരാജന്‍െറ പ്രവൃത്തിയെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് എ.ഡി.ജി.പി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നാണ് പറയുന്നത്. നടരാജനെ സസ്പെന്‍റ് ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ നല്‍കിയതായും അറിയുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച സര്‍ക്കാര്‍ നടപടിയെടുക്കും മുമ്പ് നിയമോപദേശം തേടാനും തീരുമാനിച്ചു. നിയമോപദേശം ലഭിച്ച ശേഷം ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. വിവരാവകാശ കമീഷണര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഗവര്‍ണര്‍ക്കാണ് അധികാരം.
ഭൂമിദാന കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഇരുപതിലേറെ തവണ അന്വേഷണ ഉദ്യോഗസ്ഥനോട് നടരാജന്‍ സംസാരിച്ചതിന്‍െറ റെക്കോര്‍ഡ് ചെയ്ത രേഖ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഡിവൈ.എസ്.പി കൈമാറിയിരുന്നു.

വൈക്കത്ത് ജലാശയങ്ങളില്‍ കക്കൂസ്മാലിന്യം തള്ളുന്നു

Posted: 01 Nov 2012 11:52 PM PDT

വൈക്കം: താലൂക്കിന്‍െറ പ്രധാന നിരത്തുവക്കിലും ജലാശയങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും കക്കൂസ് മാലിന്യവും മാംസാവശിഷ്ടങ്ങളും തിങ്ങി. കഴിഞ്ഞ ദിവസം അംബിക മാര്‍ക്കറ്റിന് സമീപം പാടത്ത് രാത്രി കക്കൂസ്മാലിന്യം തള്ളി. തണ്ണീര്‍മുക്കം ബണ്ടിന്‍െറ വെള്ളൂര്‍ ഭാഗത്ത് മണ്‍ചിറയോട് ചേര്‍ന്ന് മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. കഴിഞ്ഞമാസം തലയാഴം, തോട്ടകം പാടശേഖരത്ത് ടാങ്കില്‍ കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടിയിരുന്നു. ഇത്തിപ്പുഴ, മുറിഞ്ഞപുഴ പാലങ്ങള്‍ക്ക് സമീപം പുഴയോരത്ത് തോട്ടുവക്കത്ത് വലിയാനപ്പുഴയും സമീപത്ത് കരിയാറില്‍, വെള്ളൂര്‍ കൈപ്പുഴമുട്ട് അച്ചിനകം ഭാഗങ്ങളിലും രാത്രിയില്‍ മാലിന്യം നിക്ഷേപം പതിവാണ്. ഒഴിഞ്ഞ കോണുകളില്‍ രാത്രിയുടെ മറവില്‍ നടത്തുന്ന നിയമലംഘനം ജനവാസ കേന്ദ്രങ്ങളില്‍ പതിവായതോടെയാണ് ജനരോഷം ഉയര്‍ന്നത്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നടപടിക്ക് ചില പൊലീസുകാരുടെ പിന്‍ബലവും ഉണ്ടെന്ന് ആരോപണമുണ്ട്. എറണാകുളം, ചേര്‍ത്തല ഭാഗങ്ങളില്‍നിന്നുപോലും ഈ ഭാഗത്ത് മാലിന്യം എത്തിക്കുന്നതായി പറയുന്നു. ജലാശയങ്ങളില്‍ നിക്ഷേപിച്ചശേഷം കടന്നുകളയുകയാണ്. ആരോഗ്യവകുപ്പും പൊലീസും സത്വര നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമാണ്.

കനത്ത മഴ: 400 വീടുകള്‍ വെള്ളത്തില്‍

Posted: 01 Nov 2012 11:35 PM PDT

അരൂര്‍: തോരാതെ പെയ്ത മഴയില്‍ അരൂര്‍, എഴുപുന്ന മേഖലയില്‍ 400 ഓളം വീടുകള്‍ വെള്ളത്തിലായി. വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ വീണ് വീടുതകര്‍ന്നു. വൈദ്യുതി വിതരണം മണിക്കൂറുകളോളം നിലച്ചു. അരൂര്‍ ഗ്രാമപഞ്ചായത്തില്‍ മാര്‍ക്കണ്ഡേയം, പൂതുവള്ളിത്തറ എന്നീ പ്രദേശങ്ങളിലെ നൂറോളം വീടുകള്‍ വെള്ളത്തിലായി.
20 വര്‍ഷമായി വെള്ളക്കെട്ട് തുടരുന്ന പ്രദേശമാണിത്. പരമ്പരാഗത തോടുകള്‍ എല്ലാം അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന് കാരണം. സ്വകാര്യ വ്യക്തികള്‍ പൊതുതോട് കൈയേറിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. കുട്ടികളെ രക്ഷിതാക്കള്‍ എടുത്താണ് സ്കൂളുകളിലെത്തിച്ചത്്. പ്രായമായവരും രോഗികളുമാണ് ഏറെ ക്ളേശിക്കുന്നത്. കുടിവെള്ളവും കക്കൂസുമെല്ലാം ഒന്നായതോടെ കടുത്ത ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.
പ്രദേശത്തുള്ളവര്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്്. പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്. മുനീറും മെംബര്‍മാരും എത്തി വെള്ളം ഒഴുക്കി കളയാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുമ്പഞ്ഞി പാടശേഖരത്തില്‍ മത്സ്യക്കെട്ടില്‍ വെള്ളം കയറിയത് മൂലം നിരവധി വീടുകള്‍ വെള്ളത്തിലായി. മഴയും കനത്തതോടെ വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കയറിയത് ദുരിതമായി. മത്സ്യയിടങ്ങളില്‍ വെള്ളം കയറുന്നതാണ് കൂടുതല്‍ വീടുകള്‍ വെള്ളത്തിലാകാന്‍ കാരണം.
അരൂരില്‍ ആഞ്ഞിലിക്കാട്, നാലാം വാര്‍ഡില്‍ പുതുപ്പറമ്പ്, വട്ടക്കേരി, കോട്ടപ്പുറം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്.
എഴുപുന്ന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നീലി വീട്ടില്‍ കുഞ്ഞച്ചന്‍െറ വീടിന്‍െറ മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഭാര്യ സ്റ്റെല്ല മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കില്ല. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു മരം വീണത്.
അരൂരിന്‍െറ തീര മേഖലയിലും എഴുപുന്ന, നീണ്ടകര മേഖലയിലും മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണ് വൈദ്യുതി തടസ്സമുണ്ടായി.

മഴയില്‍ നഗരം മുങ്ങി

Posted: 01 Nov 2012 11:06 PM PDT

കൊച്ചി: ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി പെയ്ത മഴയില്‍ എറണാകുളം നഗരത്തിന്‍െറ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മുഴുവന്‍ വെള്ളക്കെട്ടിലായിയിരുന്നു. പ്ളാറ്റ്ഫോമില്‍ മുട്ടറ്റം വെള്ളത്തിലാണ് യാത്രക്കാര്‍നിന്നത്. കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിലെ കടകളിലും വെള്ളം കയറി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ വീടുകളിലും വെള്ളം കയറി. റെയില്‍വേ ട്രാക്കിന് സമീപത്തെ നൂറോളം വീടുകളും മുട്ടോളം വെള്ളത്തിലായിരുന്നു. വീട്ടുപകരണങ്ങള്‍ പലതും നശിച്ചു. രാത്രി അപ്രതീക്ഷിതമായി പെയ്ത മഴയായതിനാല്‍ മുന്‍കരുതല്‍ പോലും സാധ്യമായില്ല. താമസക്കാര്‍ തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് മാറി.
അംബേദ്കര്‍ സ്റ്റേഡിയത്തിന്‍െറ ഗാലറിക്ക് കീഴിലെ കടകളിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് എതിര്‍വശത്തെ ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളിലും വെള്ളം കയറി. കലൂര്‍ ജേണലിസ്റ്റ് കോളനിയിലെ പല വീടുകളും വെള്ളക്കെട്ടിലായി. എം.ജി റോഡിലും പത്മ ജങ്ഷനില്‍നിന്ന് ചിറ്റൂര്‍ റോഡിലേക്കുള്ള ക്രോസ് റോഡിലും നോര്‍ത്ത് സെന്‍റ് വിന്‍സന്‍റ് റോഡിലും പുല്ലേപ്പടി ക്രോസ് റോഡിലെയും വെള്ളക്കെട്ട് ഏറെ നേരം നീണ്ടു.കതൃക്കടവ്, എറണാകുളം നോര്‍ത്ത്, പരമാര റോഡ്, കലാഭവന്‍ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.
പരമാരക്ഷേത്ര പരിസരത്ത് മുട്ടറ്റം വെള്ളം പൊങ്ങി. വെണ്ണല, ചളിക്കവട്ടം, പാലാരിവട്ടം എന്നിവിടങ്ങളിലെ ചെറുറോഡുകള്‍ വെള്ളത്തിലായി. നോര്‍ത്ത് പരമാര റോഡിലെ ഭൂരിപക്ഷം കടകളിലും ഹോട്ടലുകളിലും വെള്ളം കയറി. ഇവിടെ കാനകള്‍ നിറഞ്ഞ് വെള്ളക്കെട്ട് അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ കടകള്‍ തുറന്നപ്പോഴാണ് വെള്ളം കയറിയതും സാധനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതും അറിയുന്നത്. പരമാര റോഡിലെ ഗോവിന്ദ് ഫര്‍ണിഷിങ്സ്, എലൈറ്റ് ടൂറിസ്റ്റ് ഹോം, വര്‍ണ പ്രിന്‍േറഴ്സ്, ജറീസ് പ്രിന്‍റ് ഷോപ് തുടങ്ങിയ സ്ഥാപനങ്ങളിലും മറ്റ് ചെറുകിട കടകളിലും വെള്ളം കയറി നാശനഷ്ടം സംഭവിച്ചു. നോര്‍ത്തില്‍ മേല്‍പ്പാലം പണി നടക്കുന്നതിനാല്‍ പ്രധാന റോഡുകളുടെ പല ഭാഗവും രൂക്ഷ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇത് ഗതാഗതക്കുരുക്കിനും കാരണമായി.
കാനകളുടെ പുനര്‍നിര്‍മാണം പലയിടത്തും നടക്കുന്നുണ്ടെങ്കിലും എല്ലാം പാതിവഴിയിലാണ്. കാനകളിലെ വെള്ളം എത്തിച്ചേരുന്ന തോടുകള്‍ പലതും വൃത്തിയാക്കിയിട്ടില്ല. കാനകളില്‍നിന്ന് കോരിയെടുത്ത മാലിന്യം റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നത് പലയിടത്തും നീക്കിയിട്ടില്ല. മഴയില്‍ ഈ മാലിന്യം റോഡിലേക്ക് പരന്നുകിടക്കുകയാണ്. ഇത് കാനകളിലേക്ക് തിരിച്ചുവീഴുന്ന അവസ്ഥയാണ്.
മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാത്തതുമൂലം കാനനിര്‍മാണം വൈകുന്നതായും ആക്ഷേപമുണ്ട്. വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത്.
കോണ്‍വെന്‍റ് റോഡ്, മാര്‍ക്കറ്റ് റോഡ്, രാജാജി റോഡ്, ചിറ്റൂര്‍ റോഡ്, ടി.ഡി റോഡ്, വി.ആര്‍.എം റോഡ് എന്നിവിടങ്ങളില്‍ കാനനിര്‍മാണം പൂര്‍ത്തീകരിക്കാനുണ്ട്.

ഹാപ്പി ബര്‍ത്ത് ഡെ ഷാരൂഖ്

Posted: 01 Nov 2012 11:00 PM PDT

Image: 

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖിന് ഇന്ന് 46ാം പിറന്നാള്‍. എസ്.ആര്‍.കെയുടെ പിറന്നളാഘോഷം ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. എന്നാല്‍ ബി'ടൗണിലെ പതിവ് ബര്‍ത്ത് ഡേ പാര്‍ട്ടികളില്‍ താത്പര്യമില്ലാത്ത ഷാരൂഖ് ഈ ദിവസം കുട്ടികളോടും കുടുംബത്തോടുമൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഗോഡ്ഫാദര്‍ യാഷ് ചോപ്രയില്ലാത്ത ആദ്യ പിറന്നാള്‍ കൂടിയാണ് താരത്തിനിത്. ഷാരൂഖും യാഷ് ചോപ്രയും ഒന്നിച്ച അവസാനചിത്രം ജബ് തക് ഹേ ജാന്‍ അടുത്ത ആഴ്ച റിലീസ് ചെയ്യാനിരിക്കയാണ്.

1965 നവംബര്‍ രണ്ടിന് ദല്‍ഹിയിലെ ഒരു യാഥാസ്തിക പഠാന്‍ കുടുംബത്തിലായിരുന്നു കിങ് ഖാന്റെ ജനനം. പഠന ശേഷം ചില ടെലിവിഷന്‍ പരമ്പരകളിലാണ് ആദ്യം അഭിനയച്ചത്. 1992ല്‍ ഷാരൂഖിന്റെ ആദ്യ ചിത്രം ദീവാന പുറത്തിറങ്ങി. കരിയറിന്റെആദ്യകാലങ്ങളില്‍ പുറത്തിറങ്ങിയ ഡര്‍, ബാസീഗര്‍, അന്‍ജാം തുടങ്ങിയ ചിത്രങ്ങളില്‍ നെഗറ്റീവ് വേഷങ്ങളില്‍ തിളങ്ങിയ ഷാരൂഖ് പിന്നീട് ബോളിവുഡിലെ പ്രണയ ചക്രവര്‍ത്തിയുടെ കിരീടം ചൂടുന്ന കാഴ്ചയാണ് കാണാനായത്.

1995ല്‍ പുറത്തിറങ്ങിയ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ തകര്‍ത്തത് അതുവരെയുണ്ടായിരുന്ന ബോക്സ് ഓഫീസ് റെക്കോര്‍ഡുകളായിരുന്നു. ദില്‍ തോ പാഗല്‍ ഹേ(1997), കുച് കുച് ഹോതാ ഹെ(1998) തുടങ്ങിയ ചിത്രങ്ങളുടെ വന്‍വിജയം ഷാരൂഖിന് ബോളിവുഡിലെ കിങ് ഓഫ് റൊമന്‍സ് പദവി നേടിക്കൊടുത്തു. ഇതോടൊപ്പം തന്നെ സ്വദേശ്, ഛക് ദേ ഇന്ത്യ, മൈ നെയിം ഈസ് ഖാന്‍ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്ത വേഷങ്ങള്‍ ഷാരൂഖിനെ ഇന്ത്യന്‍ സിനിമയിലെ ജനപ്രിയ താരമാക്കി മാറ്റി.

പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ഷാരൂഖിനെ തേടിയെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ആരാധകരും താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തും.

എസ്.ഐ യുടെ സ്ഥലം മാറ്റം; ലീഗ് -കോണ്‍. തര്‍ക്കം മറനീക്കി പുറത്തേക്ക്

Posted: 01 Nov 2012 10:58 PM PDT

പുന്നയൂര്‍ക്കുളം: വടക്കേക്കാട് എസ്.ഐ സജിന്‍ ശശിയെ സ്ഥലം മാറ്റുന്നതിനെ ചൊല്ലിയുള്ള മുസ്ലിംലീഗ് -കോണ്‍ഗ്രസ് എ വിഭാഗം നേതൃത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തേക്ക്. എസ്.ഐയെ സംരക്ഷിക്കുന്നത് പുന്നയൂരിലെ കോണ്‍ഗ്രസ് എ വിഭാഗം ജില്ലാ നേതാവാണെന്ന തിരിച്ചറിവാണ് ലീഗ് അണികളെയും നേതൃത്വത്തെയും ഒരുപോലെ പ്രകോപിപ്പിച്ചത്. സമ്മര്‍ദതന്ത്രത്തിന്‍െറ ഭാഗമായി ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസം കൊണ്ടുവരുന്നതുള്‍പ്പെടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ ലീഗ് നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞു. എസ്.ഐയെ വിട്ട് ലീഗ് അണികളെ കള്ളക്കേസില്‍ കുടുക്കുന്നത് എ വിഭാഗം നേതാവാണെന്ന് ലീഗ് നേരത്തേ ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്ന് എസ്.ഐയെ തീവ്രവാദബന്ധം ആരോപിച്ച് മാറ്റാന്‍ ലീഗ് നേതൃത്വം ശ്രമിച്ചിരുന്നു.
കോണ്‍ഗ്രസ് എ വിഭാഗം നേതൃത്വം നല്‍കുന്നതാണ് ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് ഭരണം. 13 അംഗങ്ങളുള്ള ബ്ളോക്ക് പഞ്ചായത്തില്‍ ആറ് കോണ്‍ഗ്രസ്, നാലു ലീഗ്, മൂന്ന് ഇടതുപക്ഷം എന്നിങ്ങനെയാണ് കക്ഷിനില. ആറുപേരില്‍ നാലംഗങ്ങളാണ് എ വിഭാഗത്തിലുള്ളത്. ഒരാള്‍ ഐ പക്ഷത്താണ്. ലീഗ് അവിശ്വാസം കൊണ്ടുവന്നാല്‍ ഇടതുപക്ഷം അതിനെ പിന്തുണക്കുമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്.
മുന്‍ ധാരണയനുസരിച്ച് നിലവിലെ ബ്ളോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ച ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് വരുന്നുണ്ട്. കുന്നംകാട്ടയില്‍ അബൂബക്കറാണ് എ ഗ്രൂപ്പിന്‍െറ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനോ സ്ഥാനാര്‍ഥിയെ നിര്‍ത്താനോ ഉള്ള തീരുമാനത്തിന് ജില്ലാ ലീഗ് നേതൃത്വം പച്ചക്കൊടി കാട്ടിയതായി അറിയുന്നു.
വ്യാഴാഴ്ച രാവിലെ ചാവക്കാട്ടും വൈകീട്ട് എടക്കഴിയൂരിലും നടന്ന ലീഗ് മണ്ഡലം കമ്മിറ്റിയിലും പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലുമുണ്ടായ അണികളുടെ പ്രതിഷേധമാണ് ഇത്തരത്തിലൊരു തീരുമാനത്തിന് ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ലീഗ് എ വിഭാഗം നേതാവിനെതിരെ ശക്തമായ തീരുമാനമെടുത്തില്ലെങ്കില്‍ 500 ലേറെ വരുന്ന പ്രവര്‍ത്തകര്‍ രാജിവെച്ചൊഴിയുമെന്ന ഭീഷണിയാണ് അന്ന് യോഗത്തില്‍ മുഴക്കിയത്.

മായാപുരം ക്വാറി: സര്‍ക്കാറിന് നഷ്ടം ലക്ഷങ്ങള്‍

Posted: 01 Nov 2012 10:45 PM PDT

പാലക്കാട്: ധോണി മായാപുരത്ത് അനധികൃത സ്വകാര്യക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച് സര്‍ക്കാറിന് ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടാക്കിയതായി പ്രാഥമിക വിവരം.
ലൈസന്‍സില്ലാതെ മൂന്നരഏക്കര്‍ സ്ഥലത്തുനിന്നാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി കരിങ്കല്‍ ഖനനം നടത്തിവന്നത്. ലൈസന്‍സ് നേടിയ ആറേക്കര്‍ സ്ഥലത്ത് നിന്ന് വീണ്ടും ഖനനം നടത്താന്‍ റവന്യു, ജിയോളജി വകുപ്പുകളുടെ അനുമതിക്കായി അണിയറനീക്കം നടക്കുകയാണ്.
2000 ല്‍ ക്വാറിയുടെ സമീപത്തെ സ്ഥലത്ത് നിന്ന് അനധികൃത ഖനനം നടത്തിയ സ്വകാര്യവ്യക്തി 80 ലക്ഷം രൂപ അടക്കണമെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് കേസ് ഫയല്‍ ചെയ്തത്.
എന്നാല്‍, മൂന്നര വര്‍ഷമായി ലൈസന്‍സ് അനുവദിക്കാത്ത സ്ഥലത്തുനിന്ന് ഖനനം ചെയ്ത മെറ്റലും പാറപ്പൊടിയുമാക്കി വിറ്റിട്ടും റവന്യു, ജിയോളജി വകുപ്പുകള്‍ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുതുതായി ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണം.
ഇതൊന്നും നോക്കാതെ വകുപ്പുകള്‍ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കാനാണ് നീക്കം. ഭരണരംഗത്തെ ഘടകകക്ഷി നേതാക്കളുടെ പിന്‍ബലവും ഇതിനുണ്ട്.

ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ മുഴുവന്‍ ഷട്ടറുകളും അടച്ചു

Posted: 01 Nov 2012 10:25 PM PDT

പൊന്നാനി: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ മുഴുവന്‍ ഷട്ടറുകളും വ്യാഴാഴ്ച രാവിലെ അടച്ചു. 70 ഷട്ടറുകളാണ് ചമ്രവട്ടം റെഗുലേറ്ററിനുള്ളത്. ഇതില്‍ 60 ഷട്ടറുകള്‍ നേരത്തേ അടച്ചിരുന്നു. ബാക്കി പത്ത് ഷട്ടറുകളാണ് ഇന്നലെ അടച്ചത്. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് പുലര്‍ച്ചെ ആറിന് ഷട്ടറുകള്‍ അടച്ചത്.
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ജലസംഭരണി പരീക്ഷണാടിസ്ഥാനത്തില്‍ നിറക്കുന്നതിന്‍െറ ഭാഗമായാണ് ഷട്ടറുകള്‍ അടച്ചത്. തുലാമാസത്തില്‍ അനുഭവപ്പെടുന്ന മഴയുടെ കുറവും ജലക്ഷാമവും കണക്കിലെടുത്താണിത്.
സമുദ്രനിരപ്പില്‍നിന്ന് നാലുമീറ്റര്‍ ഉയരത്തില്‍ 14 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് ആദ്യഘട്ടം റഗുലേറ്ററില്‍ സംഭരിക്കുക. ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ ജലം സംഭരിക്കും. പുഴയുടെ പാര്‍ശ്വഭിത്തികള്‍ ഒരുകിലോ മീറ്റര്‍ നീളത്തില്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തികരിച്ചത്. ഇതുകാരണമാണ് നാലുമീറ്റര്‍ മാത്രം ഉയരത്തില്‍ ജലം സംഭരിക്കുന്നത്. പാര്‍ശ്വഭിത്തി നിര്‍മാണം കുറ്റിപ്പുറം പാലംവരെ പൂര്‍ത്തിയായാല്‍ ആറുമീറ്റര്‍ ഉയരത്തില്‍ വെള്ളം സംഭരിക്കും.
ചെകുത്താന്‍കുണ്ട്, കമുക്, തിരുനാവായ ആദ്യഘട്ടം, രണ്ടാംഘട്ടം, പോത്തനൂര്‍, തവനൂര്‍, മദിരശേരി, തൃക്കണാപുരം, ചെമ്പിക്കല്‍ എന്നീ ലിഫ്റ്റ് ഇറിഗേഷനുകള്‍ക്കും പൊന്നാനി-തിരൂര്‍ താലൂക്കുകളിലെ കുടിവെള്ള പ്രശ്നപരിഹാരത്തിനും ചമ്രവട്ടം പദ്ധതിയുടെ പ്രയോജനം ലഭിക്കും. മത്സ്യകൃഷി വികസിപ്പിക്കാനും ലക്ഷ്യമുണ്ട്.
ഷട്ടറുകള്‍ അടച്ചതോടെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഭാരതപ്പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പുഴയിലേക്കിറങ്ങുന്നവരും ശ്രദ്ധിക്കണം. പുഴയിലെ നീരൊഴുക്ക് കൂടുമ്പോള്‍ ഷട്ടറുകള്‍ ഇനിയും തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ റെഗുലേറ്ററിന്‍െറ 500 മീറ്ററിനുള്ളില്‍ പുഴയിലിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.

ഇന്‍ഫോസിസില്‍ വന്‍ ചെലവ് ചുരുക്കല്‍

Posted: 01 Nov 2012 10:18 PM PDT

Image: 

ബംഗളൂരു: ഇന്ത്യയിലെ മുന്‍നിര ഐ.ടി കമ്പനികളില്‍ ഒന്നായ ഇന്‍ഫോസിസ് ടെക്നോളജീസില്‍ വന്‍ ചെലവ് ചുരുക്കള്‍ നടപടികള്‍. ഇതിന്‍െറ ഭാഗമായി വിവിധ കാമ്പസുകളില്‍ നിന്ന് റിക്രൂട്ട് ചെയ്ത 1700 ട്രെയിനികളുടെ നിയമനം നീട്ടി. കൂടാതെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വിമാനങ്ങളില്‍ ബിസിനസ് ക്ളാസ് യാത്ര അനുവദിച്ചിരുന്നതും റദ്ദാക്കിയിട്ടുണ്ട്.
കമ്പനിയുടെ ലാഭ മാര്‍ജിന്‍ പടിപടിയായി കുറയുന്നതും ജീവനക്കാരുടെ ശമ്പള·ില്‍ പൊടുന്നനെ കാര്യമായ വര്‍ധന വരുത്തിയതുമാണ് ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് കാരണമെന്നാണ് വിലയിരു·പ്പെടുന്നത്. കമ്പനിയില്‍ ചെലവ് ചുരക്കല്‍ നടപടികള്‍ ഉണ്ടകുമെന്ന് കാണിച്ച് സി.ഇ.ഒ എസ്.ഡി.ഷിബുലാല്‍ ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയക്കുകയും ചെയ്തു.
പ്രധാന വരുമാന ശ്രോതസുകളായ യൂറോപ്പിലും അമേരിക്കലും കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഇന്‍ഫോസിസിന്‍െറ ലാഭത്തെ· കാര്യമായി ബാധിക്കുന്നുണ്ട്.
കാമ്പസുകളില്‍ നിന്ന് റിക്രൂട്ട് ചെയ്ത ട്രെയിനികളുടെ നിയമന തീയതി മൂന്നു മാസം മാത്രമാണ് നീട്ടിയതെന്നും ഇക്കാലയളിവില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ട്രെയിനിങ്ങിന് സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി വക്താവ് വിശദീകരിച്ചു. ഇതുവഴി പരിശീലന കാലാവധി രണ്ട് മാസം കുറയ്ക്കാന്‍ കഴിയും.
2011 ഡിസംബറില്‍ 31.2 ശതമാനമായിരുന്നു ഇന്‍ഫോസിസിന്‍െറ ലാഭ മാര്‍ജിന്‍. കഴിഞ്ഞ പാദ·ില്‍ ഇത് 26.34 ശതമാന·ിലേക്കാണ് കുറഞ്ഞത്. സാധാരണ നിലയില്‍ ഏപ്രില്‍ മാസത്തില്‍ വരുന്ന ശമ്പള വര്‍ധന ഇന്‍ഫോസിസ് നടപ്പ് വര്‍ഷം നടപ്പാക്കിയിരുന്നില്ല. എന്നാല്‍ മറ്റ് കമ്പനികള്‍ ശമ്പളവര്‍ധന നടപ്പാക്കിയയോടെ ഇന്‍ഫോസിസും ആറ് ശതമാനം വര്‍ധന നടപ്പാക്കി. ഇത് വരും മാസങ്ങളില്‍ ലാഭമാര്‍ജിനില്‍ കൂടുതല്‍ ഇടിവിന് കാരണമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കമ്പനി ശക്തമായ ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് തുടക്കമിട്ടത്.

പേടിക്കണം, കവര്‍പാലിനെയും

Posted: 01 Nov 2012 09:59 PM PDT

Image: 

നമ്മുടെ അടുക്കളയിലെത്തുന്ന പാലില്‍ പാല്‍ മാത്രമാണോ ഉള്ളത്? അല്ലെന്നാണ് നമ്മുടെ സര്‍ക്കാര്‍തന്നെ കണ്ടെത്തിയിട്ടുള്ളത്. രാജ്യത്ത് 70 ശതമാനം പാലും മായംകലര്‍ന്നതാണെന്ന പഠനറിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അധികമായിട്ടില്ല. ഡിറ്റര്‍ജന്‍റ്, കൊഴുപ്പ്, പാല്‍പ്പൊടി, ഗ്ളൂക്കോസ് തുടങ്ങി യൂറിയ വരെ പാലില്‍ കണ്ടെത്തി. ഇപ്പോഴിതാ വീടുകളില്‍ പെയിന്‍റിങ്ങിനുപയോഗിക്കുന്ന ‘വൈറ്റ് ഇമല്‍ഷന്‍’ വെള്ളത്തില്‍ കലക്കിവരെ പാലായി നമുക്ക് തരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തികടന്നെത്തുന്ന കവര്‍പാലുകളെ സൂക്ഷിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

മായം മായം...തിന്നുന്ന മായം
ഗോവയിലും പുതുച്ചേരിയിലും മാത്രമാണ് ഗുണനിലവാരമുള്ള പാല്‍ വിതരണം ചെയ്യുന്നതെന്നാണ് എഫ്.എസ്.എസ്.എ.ഐ കണ്ടെത്തിയത്. പശ്ചിമബംഗാള്‍, ബിഹാര്‍, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡിഷ, മിസോറം എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നുപോലും ഗുണനിലവാരമുള്ളതല്ല. ഗുജറാത്തില്‍ 89 ശതമാനവും കശ്മീരില്‍ 83ഉം പഞ്ചാബില്‍ 76ഉം ദല്‍ഹിയില്‍ 70 ശതമാനവും സാമ്പിളുകള്‍ നിലവാരമില്ലാത്തതാണ്. രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും താരതമ്യേന ഗുണനിലവാരം കുറഞ്ഞ പാലാണ് വിതരണം ചെയ്യുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലാണ് ഏറ്റവും ഗുണനിലവാരമില്ലാത്ത പാല്‍ വിതരണം ചെയ്യുന്നതെന്ന് പഠനം പറയുന്നു. കേരളത്തില്‍നിന്ന് ശേഖരിച്ച പാല്‍ സാമ്പിളുകളില്‍ 28 ശതമാനവും ഗുണനിലവാരമില്ലാത്തതാണ്. കര്‍ണാടകയില്‍ 22ശതമാനവും തമിഴ്നാട്ടില്‍ 12ഉം ആന്ധ്രയില്‍ 6.7 ശതമാനവും ഗുണനിലവാരമില്ലാത്ത പാലാണ് നല്‍കുന്നത്.
എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി 1791 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 31.5 ശതമാനം (565 എണ്ണം) മാത്രമാണ് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ മാനദണ്ഡം പാലിക്കുന്നത്. ബാക്കി 68.4 ശതമാനവും പരിശോധനയില്‍ പരാജയപ്പെട്ടു. കേരളത്തില്‍നിന്ന് 50 സാമ്പിളുകള്‍ പരിശോധനക്ക് എടുത്തിരുന്നു.
8.4 ശതമാനം പാലില്‍ ഡിറ്റര്‍ജന്‍റിന്‍െറ അംശം കണ്ടെത്തിയിട്ടുണ്ട്. സോപ്പിന്‍െറ അവശിഷ്ടങ്ങള്‍ അതായത് കാസ്റ്റിക് സോഡ അവശിഷ്ടങ്ങള്‍ പാലില്‍ കലരുന്നതില്‍നിന്ന് പാല്‍പാക്കിങ് കാര്യക്ഷമമായല്ല കൈകാര്യം ചെയ്യുന്നത് എന്ന് വ്യക്തമാകുന്നു. പാലില്‍ യൂറിയ, സ്റ്റാര്‍ച്ച്, ഫോര്‍മാലിന്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇവ പാലിന്‍െറ സാന്ദ്രത കൂട്ടുന്നതിന് ഉപയോഗിക്കുന്നതിനോ പാലില്‍ ചേര്‍ക്കുന്ന വെള്ളം ഇത്തരം രാസവസ്തുക്കള്‍ ചേര്‍ന്ന് മലിനപ്പെട്ടതിനോ ഉള്ള സാധ്യതകള്‍ ആണ് വ്യക്തമാകുന്നത്.
ഹൈഡ്രജന്‍ പെറോക്സൈഡ്, പഞ്ചസാര, ഉപ്പ്, സസ്യകൊഴുപ്പുകള്‍ എന്നിവയും പാലില്‍ കാണപ്പെട്ടു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നേരത്തേതന്നെ, പാലില്‍ മായം ചേര്‍ക്കുന്നതിനെക്കുറിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി പഠനം നടത്തിയിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരം പാല്‍ ഉപയോഗിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും അര്‍ബുദത്തിനും ഒരു പരിധിവരെ മരണത്തിനും കാരണമായേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ കേരളത്തില്‍ വിപണിയിലുള്ളത് നാലുവിധം പാലാണ്. പാലിലടങ്ങിയിരിക്കുന്ന കൊഴുപ്പിന്‍െറയും കൊഴുപ്പല്ലാത്ത ഖരവസ്തുക്കളുടെയും തോതിലുള്ള (എസ്.എന്‍.എഫ്) വ്യത്യാസത്തിന്‍െറയും അടിസ്ഥാനത്തിലാണ് ഇവ വേര്‍തിരിച്ചിരിക്കുന്നത്. ടോണ്‍ഡ് (ഫാറ്റ്: 3ശതമാനം, എസ്.എന്‍.എഫ്: 8.5), സ്റ്റാന്‍ഡേഡൈസ്ഡ് (ഫാറ്റ്: 4.5, എസ്.എന്‍.എഫ്: 8.5) ഡബ്ള്‍ ടോണ്‍ഡ് (ഫാറ്റ്: 1.5, എസ്.എന്‍.എഫ്: 9) സ്കിംഡ് മില്‍ക്ക് (ഫാറ്റ്: 0.7, എസ്.എന്‍.എഫ്: 9) എന്നിവയാണിത്. മില്‍ക് പ്ളാന്‍റുകളില്‍ ക്രീം വേര്‍തിരിച്ചാണ് ഇത്തരം പാലുണ്ടാക്കുന്നത്. അന്യസംസ്ഥാന, സ്വകാര്യ പാലുല്‍പാദകരെല്ലാം മേല്‍പറഞ്ഞ സ്റ്റാന്‍ഡേഡ് നിയമം അനുസരിക്കുന്നില്ലെന്ന് ക്ഷീരവികസന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പാല്‍ കേടാകാതിരിക്കാന്‍ പല സ്വകാര്യ പാലുല്‍പാദകരും ഹൈഡ്രജന്‍ പെറോക്സൈഡ്, മൃതദേഹം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോമാല്‍ഡിഹൈഡ്, ആന്‍റിബയോട്ടിക്സ് എന്നിവ വ്യാപകമായി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാന്‍സറിന് കാരണമായേക്കാവുന്നതും പ്രതിരോധശേഷി നശിപ്പിക്കുന്നതുമായ രാസപദാര്‍ഥങ്ങളാണിവ.

പാസ്ചറൈസേഷന്‍ നല്ലതോ?
വെള്ളം, കൊഴുപ്പ്, മാംസ്യം, ധാതുക്കള്‍, ലാക്ടോസ്, ജീവകങ്ങള്‍, എന്‍സൈം എന്നിവയാണ് സാധാരണ പാലില്‍ അടങ്ങിയ ഘടകങ്ങള്‍. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാലിലെ ഹാനികരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ പാസ്ചറൈസ് ചെയ്യാറുണ്ട്. പോഷകമൂല്യം കുറക്കുന്നതോടൊപ്പം ഇ കോളൈ, സാല്‍മൊണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളെയും പാസ്ചറൈസേഷന്‍ ഇതോടൊപ്പം കൊന്നൊടുക്കുന്നു. ഉദാഹരണത്തിന് ലാക്ടോ ബാസിലസ് അസിഡോഫിലസ് പോലുള്ള ഉപകാരികളായ ബാക്ടീരിയകളും ദഹനം, പോഷകങ്ങളുടെ ആഗിരണം എന്നിവയെ സഹായിക്കുന്ന എന്‍സൈമുകളുമൊക്ക പാസ്ചറൈസേഷനില്‍ നശിപ്പിക്കപ്പെടുന്നു. പാലില്‍ അടങ്ങിയ ജീവകം ബി വണ്‍, ബി 6, ബി 12, ജീവകം സി തുടങ്ങിയവയുടെ അളവും പാസ്ചറൈസേഷനില്‍ കുറയുന്നതായി ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എങ്കിലും പാസ്ചറൈസ് ചെയ്യാത്ത പാലിലെ ഹാനികരമായ ബാക്ടീരിയകള്‍ ഉണ്ടാക്കാവുന്ന അപകടങ്ങളെക്കാള്‍ കുറവാണിതത്രെ.
പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് റീകോംബിനന്‍റ് ബോവൈന്‍ ഗ്രോത്ത് ഹോര്‍മോണ്‍(rBGH) പശുക്കളില്‍ കുത്തിവെക്കുന്നത്. ഹോര്‍മോണ്‍ കുത്തിവെച്ച പശുക്കളുടെ പാലില്‍ ഇതിന്‍െറ അളവ് കൂടുതലായിരിക്കും. ഇത് മനുഷ്യശരീരത്തില്‍ എന്തു പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ഇത്തരം പാല്‍ കുടിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന പഠനവും ഭയപ്പെടുത്തുന്നു.

പ്രഹസനമാകുന്ന പരിശോധനകള്‍
24.83 ലക്ഷം ടണ്‍ പാലാണ് സംസ്ഥാനത്ത് പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഇരട്ടിയിലധികം പാല്‍ ഉപഭോഗമാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നെത്തുന്ന കവര്‍പാലുകളാണ് ഈ കുറവ് പരിഹരിക്കുന്നത്. കാലാകാലങ്ങളില്‍ ഗുണനിലവാരപരിശോധനക്കെന്നുപറഞ്ഞ് സാമ്പിളുകളെടുത്ത് കാക്കനാട്ടെ റീജനല്‍ ലാബിലേക്കയക്കുന്നുണ്ടെങ്കിലും വര്‍ഷം കഴിഞ്ഞായിരിക്കും പരിശോധനാഫലമെത്തുന്നത്.
ലാക്ടോമീറ്ററിനെ പറ്റിക്കാനും കമ്പനികള്‍ക്ക് സൂത്രപ്പണിയുണ്ട്. പാലിലെ കൊഴുപ്പല്ലാത്ത ഖരവസ്തുക്കളുടെ തോത് കൂട്ടുകയാണ് ഒരുവഴി. സ്റ്റാര്‍ച്ച്, അമോണിയം സള്‍ഫേറ്റ്, യൂറിയ, പഞ്ചസാര, ഉപ്പ് തുടങ്ങിയവയെല്ലാം പാലിലെ എസ്.എന്‍.എഫ് കൂട്ടും.

പാക്കറ്റ് പാലില്‍ ശ്രദ്ധിക്കേണ്ടത്
പാക്കറ്റ് പാല്‍ ശീതീകരണിയില്‍ 10 ഡിഗ്രി സെല്‍ഷ്യസ് താഴെ ഊഷ്മാവില്‍ സൂക്ഷിക്കണം. റഫ്രിജറേറ്ററോ ഡീപ് ഫ്രീസറോ ഉള്ള വില്‍പനകേന്ദ്രങ്ങളില്‍നിന്ന് മാത്രമേ പാക്കറ്റ് പാല്‍ വാങ്ങാവൂ. ഒന്നോ രണ്ടോ മണിക്കൂര്‍ അന്തരീക്ഷോഷ്മാവില്‍ വെച്ചാല്‍ പാക്കറ്റ് പാല്‍ ചീത്തയാവാന്‍ സാധ്യതയുണ്ട്. രാവിലെ ലഭിക്കുന്ന പാല്‍ തലേ ദിവസം സംസ്കരിച്ചതാകയാല്‍ കഴിയുന്നതും ഉച്ചക്ക് മുമ്പുതന്നെ ഉപയോഗിക്കണം. 24 മണിക്കൂര്‍ ശീതീകരണിയില്‍വെച്ച പാക്കറ്റ് പാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇളംമഞ്ഞ നിറത്തിലുള്ളതോ ജലാംശം മുകളില്‍ വേര്‍തിരിഞ്ഞ് കാണാവുന്നതോ ആയത് ചീത്ത പാലാണ്.
പാസ്ചറൈസ് ചെയ്തതാണെങ്കിലും പാല്‍ തിളപ്പിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ചില പാലില്‍ കൊഴുപ്പുകണികകള്‍ വേര്‍തിരിഞ്ഞ് കാണാം. ഇത്തരം പാലുകള്‍ കൂടുതല്‍ ചൂടാക്കാന്‍ പാടില്ല. നേര്‍പ്പിക്കുന്നതും ഗുണനിലവാരം കുറയാനിടവരുത്തും. പാക്കറ്റ് പാല്‍ പാത്രത്തിലൊഴിച്ച് അതിന്‍െറ മണം, രുചി എന്നിവ വിലയിരുത്തണം. ഉപ്പുരസമോ കയ്പ്പോ പുളിപ്പോ എണ്ണമയമോ ഉള്ളവ ഒഴിവാക്കണം. വൈദ്യുതി മുടക്കമോ ഫ്രിഡ്ജ് തകരാറിലായതോ ആയ സന്ദര്‍ഭത്തിലാണ് പാക്കറ്റ് പാല്‍ എത്തുന്നതെങ്കില്‍ ഉടന്‍ തിളപ്പിച്ചുവെക്കണം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP