സ്വാഗതം
WELCOME

News Update..

Friday, August 29, 2014

ടൈറ്റാനിയം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട -കോടതി Madhyamam News Feeds

ടൈറ്റാനിയം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട -കോടതി Madhyamam News Feeds

Link to

ടൈറ്റാനിയം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട -കോടതി

Posted: 29 Aug 2014 12:43 AM PDT

Image: 

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താം.

ടൈറ്റാനിയത്തില്‍ നടന്നത് ഗുരുതരമായ അഴിമതിയാണെന്നും മാലിന്യപ്ളാന്‍റ് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും  കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ വിധിന്യായത്തിന്‍റെ പുറത്തായ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
 

"ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍": നജ്മയുടെ പരാമര്‍ശം വിവാദത്തില്‍

Posted: 29 Aug 2014 12:13 AM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ളെന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി നജ്മ ഹിബത്തുളളയുടെ പരാമര്‍ശം വിവാദത്തില്‍. ഹിന്ദുത്വം സംബന്ധിച്ച ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്‍െറ പരാമര്‍ശത്തെ ന്യായീകരിച്ച നജ്മയുടെ പ്രസ്താവനയാണ് വിവാദത്തില്‍ കലാശിച്ചത്. ഹിന്ദുത്വം ദേശീയതയുടെ പ്രതീകമാണെന്നാണ് നജ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് ചരിത്രമാണെന്നും ദേശീയ വ്യക്തിത്വത്തിന്‍െറ ഭാഗമായി പൗരന്മാര്‍ ഒരേ പേരില്‍ അറിയപ്പെടുന്നതില്‍ തെറ്റില്ളെന്നും നജ്മ ചൂണ്ടിക്കാട്ടിയിരുന്നു.

അഭിമുഖം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി നജ്മ രംഗത്തെത്തി. ഹിന്ദു എന്ന് താന്‍ പറഞ്ഞിട്ടില്ളെന്നും ഹിന്ദി എന്നാണ് പരാമര്‍ശിച്ചതെന്നും നജ്മ വിശദീകരിച്ചു. എല്ലാ ഇന്ത്യന്‍ പൗരന്മാരെയും അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയാണ് അപ്രകാരം പരാമര്‍ശിച്ചത്. തന്‍െറ വാക്കുകള്‍ വളച്ചൊടിച്ചെന്നും നജ്മ ആരോപിച്ചു.

അതേസമയം, നജ്മയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഭരണഘടനയില്‍ ഇന്ത്യയെ ഭാരതം എന്നാണ് നിര്‍വചിച്ചിട്ടുള്ളതെന്നും അതിനാല്‍ ഇന്ത്യക്കാര്‍ ഹിന്ദുക്കളല്ളെന്നും ഭാരതീയരാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വ്യക്തമാക്കി.

 

യുവേഫാ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്: നാതിന്‍ കെസ്ളര്‍ മികച്ച വനിതാ താരം

Posted: 29 Aug 2014 12:05 AM PDT

Image: 

മൊണാക്കോ: മികച്ച യൂറോപ്യന്‍ ഫുട്ബോള്‍ താരത്തിനുള്ള യുവേഫാ പുരസ്കാരം സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. 2013-14 സീസണിലെ പ്രകടനത്തിന്‍റ അടിസ്ഥാനത്തിലാണ് പുരസ്കാരം. ബയേണ്‍മ്യൂണിക്കിന്‍െറ ഹോളണ്ട് താരം ആര്യന്‍ റോബനെയും ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെയും പിന്തള്ളിയാണ് റൊണാള്‍ഡോ  പുരസ്കാര ജേതാവായത്.
2013-14 സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ 17 ഗോളുകളടിച്ച  റൊണാള്‍ഡോയുടെ മികവിലാണ് റയല്‍ മാഡ്രിഡ് യൂറോപ്യന്‍ ചാമ്പ്യന്മാരായത്.  യൂറോപ്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. അവാര്‍ഡ് ലഭിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും ഇത് ടീമംഗങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം അവരില്ളെങ്കില്‍ തനിക്ക് ഇത് ലഭിക്കില്ലായിരുന്നു. ജര്‍മ്മനിയുടെ നാതിന്‍ കെസ്ളറെ മികച്ച വനിതാ ഫുട്ബോളറായും തിരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഫ്രാന്‍സിന്‍്റെ ഫ്രാങ്ക് റിബറിയായിരുന്നു യൂറോപ്യന്‍ പ്ളയര്‍ പുരസ്കാരം നേടിയത്.
 

ടൈറ്റാനിയം അഴിമതി കേസില്‍ പങ്കില്ലെന്ന് ചെന്നിത്തല

Posted: 28 Aug 2014 10:25 PM PDT

Image: 

കണ്ണൂര്‍: ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിസഭ തീരുമാനമെടുത്ത് 42 ദിവസത്തിന് ശേഷമാണ് താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ആ സമയത്ത് താന്‍ എം.പിയോ എം.എല്‍.എയോ ആയിരുന്നില്ല. എന്നിട്ടും കേസില്‍ താന്‍ എങ്ങനെയാണ് പ്രതിയാകുന്നതെന്ന് ചെന്നിത്തല ചോദിച്ചു. കണ്ണൂര്‍ പ്രസ് ക്ളബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യത്തിലാണ് കോടതി ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഏതു അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ തനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ മൊഴി നല്‍കി എന്നു താന്‍ വിശ്വസിക്കുന്നില്ല. കോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ വിജിലന്‍സ് വകുപ്പിന്‍റ ചുമതലയില്‍ നിന്നും താന്‍ ഒഴിയില്ളെന്നും ചെന്നിത്തല വ്യക്തമാക്കി.
 

ഐ.എസ് വിമതര്‍ കുര്‍ദ് പൗരന്‍െറ തലവെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted: 28 Aug 2014 10:06 PM PDT

Image: 

ബാഗ്ദാദ്: ഇറാഖിലും സിറിയയിലും ഭീതിവിതച്ച് മുന്നേറ്റം തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ കുര്‍ദ് പൗരന്‍െറ തലവെട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടു. മൂസിലില്‍ വിമതര്‍ പിടിച്ചെടുത്ത പ്രദേശത്തെ ഒരു പള്ളിക്കു മുന്നില്‍ വെച്ചാണ് കുര്‍ദ് പൗരന്‍െറ കൊലനടത്തുന്നതെന്നാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പിടിക്കപ്പെട്ട മറ്റു കുര്‍ദിഷ് സൈനികരുടേയും ചിത്രങ്ങള്‍  എ മെസേജ് ഇന്‍ ബ്ളഡ് എന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്.
തങ്ങളോടുള്ള സമീപനത്തില്‍ കുര്‍ദുകള്‍  മാറ്റം വരുത്തിയില്ളെങ്കില്‍ കൂടുതല്‍ പൗരന്മാരെ കൊലപ്പെടുത്തുമെന്ന സന്ദേശവും വീഡിയോയിലുണ്ട്. കഴിഞ്ഞയാഴ്ച ഐ.എസ് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ജെയിംസ് ഫോളിയുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. ആ ദൃശ്യത്തിനു സമാനമായ വസ്ത്രമാണ് ഈ വിഡിയോയിലുമുള്ളത്.

ഐ.എസ് ഇന്നലെ നിരവധി സിറിയന്‍ സൈനികരെ കൂട്ടമായി വധിച്ചന്നെ് റിപ്പോര്‍ട്ടുണ്ടായിരുന്നു. 200 ഓളം സൈനികരെ കൊലപ്പെടുത്തിയതായി വിമതര്‍ ട്വിറ്റര്‍ വഴിയാണ് ഇന്നലെ പുറത്തുവിട്ടത്. 100 ഓളം പേരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മരുഭൂമിയിലേക്ക് തെളിക്കുന്നതിന്‍െറ വിഡിയോയും ചിത്രങ്ങളും സംഘം പുറത്തുവിട്ടിരുന്നു. ഇതില്‍ ഏഴുപേരെ വെടിവെച്ചുകൊല്ലുന്നതിന്‍െറ ദൃശ്യങ്ങളുമുണ്ട്.

ഐ.എസ് വിമതരുടെ ഭരണകേന്ദ്രമായ റഖയോടു ചേര്‍ന്നുള്ള തബഖ വ്യോമതാവളം കഴിഞ്ഞ ഞായറാഴ്ചയാണ് സര്‍ക്കാറിന് നഷ്ടമായത്. പിടിച്ചടെുക്കാനുള്ള പോരാട്ടത്തിനിടെ 346 ഐ.എസ് വിമതര്‍ കൊല്ലപ്പെട്ടിരുന്നു. 170 സൈനികരും മരിച്ചു. ഇവിടെ താവളമടിച്ചിരുന്ന 1,400 ഓളം സൈനികരില്‍ 700 പേര്‍ രക്ഷപ്പെട്ടിരുന്നു. ബന്ദികളാക്കിയ 200 ഓളം പേരെയാണ് കൂട്ടക്കൊല നടത്തിയത്. അവശേഷിച്ച 500 ഓളം പേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. സിറിയയില്‍ ഐ.എസ് വിമതര്‍ യുദ്ധക്കുറ്റം നടത്തിയതായി കഴിഞ്ഞ ദിവസം യു.എന്‍ അന്വേഷണ സംഘം കണ്ടത്തെിയിരുന്നു. പൊതുജന മധ്യത്തില്‍ വധശിക്ഷ നടപ്പാക്കല്‍ സംഘത്തിന്‍െറ പ്രധാന ‘ഹോബി’യാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

അതിര്‍ത്തിഗ്രാമങ്ങളില്‍ മദ്യഷാപ്പുകള്‍ക്ക് നീക്കം; മദ്യപാനികളെ മാടിവിളിച്ച് തമിഴ്നാട്

Posted: 28 Aug 2014 09:58 PM PDT

സുല്‍ത്താന്‍ ബത്തേരി: അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യഷാപ്പുകള്‍ സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നീക്കം. കേരളത്തില്‍ ബാറുകള്‍ പൂട്ടുന്ന പശ്ചാത്തലത്തില്‍ മദ്യപാനികളെ ആകര്‍ഷിച്ച് വ്യാപാരം വര്‍ധിപ്പിക്കാനാണ് തമിഴ്നാട് സര്‍ക്കാറിനു കീഴിലുള്ള ടാസ്മാക് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.
പനച്ചിറ, പന്തല്ലൂര്‍, കക്കുണ്ടി, മണല്‍വയല്‍ എന്നിവിടങ്ങളിലാണ് പുതിയ വിദേശമദ്യവില്‍പന ഷാപ്പുകള്‍ സ്ഥാപിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഇപ്പോള്‍തന്നെ വിദേശമദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താളൂര്‍, ചേരമ്പാടി, നമ്പ്യാര്‍കുന്ന്, പാട്ടവയല്‍ ടൗണുകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വയനാടിന്‍െറ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നു മാത്രമല്ല, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ പട്ടണങ്ങളില്‍നിന്നുവരെ ഇപ്പോള്‍തന്നെ ഇങ്ങോട്ട് മദ്യപരുടെ പ്രവാഹമാണ്. വൈകുന്നേരമായാല്‍ ഈ ഭാഗത്തേക്കും തിരിച്ചുമുള്ള ബസ് യാത്ര അസഹനീയമാണ്.
മദ്യഷാപ്പുകള്‍ വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും വനിതാ സ്വാശ്രയ സംഘങ്ങളും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ മേഖലകളില്‍ പക്ഷേ ജനകീയ പ്രക്ഷോഭം എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയണം.

മുര്‍സിക്കെതിരെ ഈജിപ്തില്‍ ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി

Posted: 28 Aug 2014 09:50 PM PDT

Image: 

ദോഹ: ഈജിപ്തിന്‍െറ രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന രേഖകള്‍ ഖത്തര്‍ കേന്ദ്രമായ അല്‍ജസീറ ചാനലിന് നല്‍കിയെന്ന കുറ്റം ചുമത്തി ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിക്കെതിരെ ഈജിപ്ത് ഭരണകൂടം ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി. ഇതിന്‍െറ ഭാഗമായി അദ്ദേഹത്തെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അല്‍ജസീറക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഈജിപ്ഷ്യന്‍ മാധ്യമപ്രവര്‍ത്തകന് മുര്‍സിയുടെ സെക്രട്ടറിയുടെ മകള്‍ സുരക്ഷാ രേഖകള്‍ കൈമാറിയതായാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. രേഖകള്‍ കൈമാറാനുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനോട് ഇവര്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണ രേഖകള്‍ കൈവശമുണ്ടെന്നാണ് തെളിവായി അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച് മുര്‍സിക്ക് അറിവുണ്ടായിരുന്നോ എന്നും മുര്‍സി തന്നെയാണോ രേഖകള്‍ സെക്രട്ടറിക്ക് നല്‍കിയതെന്നുമാണ് അന്വേഷിക്കുന്നത്. അല്‍ ജസീറക്ക് പുറമെ ഖത്തര്‍ ഇന്‍റലിജന്‍സിനും സെക്രട്ടറിയുടെ മകള്‍ രേഖകള്‍ കൈമാറാന്‍ ശ്രമിച്ചതായി കുറ്റാരോപണമുണ്ട്.
മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി സൈനിക മേധാവി അബ്ദുല്‍ ഫതാഹ് സീസി ഈജിപ്തില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ ഖത്തറും ഈജിപ്തും തമ്മിലുളള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് സീസി ഭരണകൂടം മുര്‍സിയെയും ബ്രദര്‍ഹുഡ് നേതാക്കളെയും തടവിലാക്കിയിരിക്കുന്നത്. ഇസ്ലാമിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് അല്‍ജസീറ ചാനല്‍ ഇപ്പോള്‍ ഈജിപ്തില്‍ നിരോധിച്ചിരിക്കുകയാണ്. ഖത്തറിനെതിരെയും സീസി ഭരണകൂടം ഇതേ ആരോപണമുയര്‍ത്തുന്നുണ്ട്.
 

പൂളാടിക്കുന്ന് –വെങ്ങളം ബൈപാസ് നിര്‍മാണം രണ്ടു വര്‍ഷത്തിനകം തീര്‍ക്കും

Posted: 28 Aug 2014 09:46 PM PDT

കോഴിക്കോട്: പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് നിര്‍മാണം സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 5.30ന് വെങ്ങളത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറിന്‍െറ 153 കോടി രൂപ ഉപയോഗിച്ച് പണിയുന്ന ബൈപാസ് നിര്‍മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. മൊത്തം നാലു ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് ആവശ്യമുള്ള ബൈപ്പാസിന് 5.1 കി.മീറ്ററാണ് ദൂരം.
പുറക്കാട്ടിരി പുഴക്ക് കുറുകെ അഞ്ചു സ്പാനുള്ള പാലവും കോരപ്പുഴയില്‍ 13 സ്പാനുള്ള മറ്റൊരു പാലവും പണിയണം. പാലംപണി പൂര്‍ത്തിയാക്കാനാണ് കാലദൈര്‍ഘ്യം വരുക. 12ഓളം കള്‍വെര്‍ട്ടുകളും വേണം ദേശീയപാത അധികൃതര്‍ ആവശ്യപ്പെട്ടപ്രകാരം നാലുവരിപ്പാതക്കുവേണ്ട സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പണി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കാമെന്ന് തീരുമാനിച്ചത്. 24 കൊല്ലത്തോളമായി ബൈപാസിനായി ഭാഗികമായി സ്ഥലം ഏറ്റെടുത്തെങ്കിലും പണി അനന്തമായി നീളുകയായിരുന്നു. ഇതിനിടെയാണ് നാലുവരി വീതിയില്ലാതെ പണി ഏറ്റെടുക്കേണ്ടെന്ന് ദേശീയപാത വിഭാഗം തീരുമാനിച്ചത്.
പൂളാടിക്കുന്ന് മുതല്‍ ഇടിമൂഴിക്കല്‍ വരെ 23 കി.മീറ്റര്‍ ഭാഗം രണ്ടുവരിപ്പാതയായി പണിതുകഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത ബൈപാസ് നിര്‍മിക്കുന്നത്.

മൂന്നാറില്‍ തീവ്രവാദികള്‍ക്ക് താമസമൊരുക്കിയ ആള്‍ അറസ്റ്റില്‍

Posted: 28 Aug 2014 09:31 PM PDT

Image: 

മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്ക് മൂന്നാറില്‍ താമസ സൗകര്യമൊരുക്കിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. തീവ്രവാദികളായ വഖാസ് അഹമ്മദിനും തഹ്സിന്‍ അക്തറിനും സഹായം നല്‍കിയിരുന്ന ബിഹാര്‍ സ്വദേശി ജമീല്‍ സഫീക്കുള്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ വര്‍ഷങ്ങളായി രാഹുല്‍ എന്ന വ്യാജപേരില്‍ മൂന്നാറില്‍ കാപ്പിക്കട നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തീവ്രവാദികള്‍ അറസ്റ്റിലായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. വ്യാഴാഴ്ചയാണ് ജമീല്‍ മൂന്നാറിലെത്തിയെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് അര്‍ധരാത്രി നടത്തിയ തെരച്ചിലില്‍ എയിറ്റ് ലാന്‍റ് കോട്ടേജില്‍ നിന്നാണ് ഇയാളെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരുന്നു. വിശദമായ ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണസംഘം ഇന്ന് മൂന്നാറിലെത്തും.

ഇന്ത്യന്‍ മുജാഹിദീന്‍ അംഗമായ പാക് തീവ്രവാദി വഖാസ് അഹമ്മദിനെയും മുജാഹിദീന്‍ മേധാവി തഹസീന്‍ അക്തറിനെയും കഴിഞ്ഞ മാര്‍ച്ചിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വഖാസിനെ രാജസ്ഥാനിലെ അജ്മീറില്‍ നിന്നും അക്തറിനെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വഖാസ് 2014 സെപ്റ്റംബര്‍ പകുതി മുതല്‍ മൂന്ന് മാസം മൂന്നാര്‍ കോളനിയിലെ കോട്ടേജില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് ഇരുവരെയും മൂന്നാറിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ സിറിയന്‍ സൈനികരെ കൂട്ടക്കൊല ചെയ്തതായി സൂചന

Posted: 28 Aug 2014 09:22 PM PDT

Image: 

ഡമസ്കസ്: ഇറാഖിലും സിറിയയിലും ഭീതിവിതച്ച് മുന്നേറ്റം തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ നിരവധി സിറിയന്‍ സൈനികരെ കൂട്ടമായി വധിച്ചെന്ന് റിപ്പോര്‍ട്ട്. 200 ഓളം സൈനികരെ കൊലപ്പെടുത്തിയതായി വിമതര്‍ ട്വിറ്റര്‍ വഴിയാണ് പുറത്തുവിട്ടത്. 100 ഓളം പേരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മരുഭൂമിയിലേക്ക് തെളിക്കുന്നതിന്‍െറ വിഡിയോയും ചിത്രങ്ങളും സംഘം പുറത്തുവിട്ടിരുന്നു. ഇതില്‍ ഏഴുപേരെ വെടിവെച്ചുകൊല്ലുന്നതിന്‍െറ ദൃശ്യങ്ങളുമുണ്ട്.

ഐ.എസ് വിമതരുടെ ഭരണകേന്ദ്രമായ റഖയോടു ചേര്‍ന്നുള്ള തബഖ വ്യോമതാവളം കഴിഞ്ഞ ഞായറാഴ്ചയാണ് സര്‍ക്കാറിന് നഷ്ടമായത്. പിടിച്ചെടുക്കാനുള്ള പോരാട്ടത്തിനിടെ 346 ഐ.എസ് വിമതര്‍ കൊല്ലപ്പെട്ടിരുന്നു. 170 സൈനികരും മരിച്ചു. ഇവിടെ താവളമടിച്ചിരുന്ന 1,400 ഓളം സൈനികരില്‍ 700 പേര്‍ രക്ഷപ്പെട്ടിരുന്നു. ബന്ദികളാക്കിയ 200 ഓളം പേരെയാണ് കൂട്ടക്കൊല നടത്തിയത്. അവശേഷിച്ച 500 ഓളം പേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
സിറിയയില്‍ ഐ.എസ് വിമതര്‍ യുദ്ധക്കുറ്റം നടത്തിയതായി കഴിഞ്ഞ ദിവസം യു.എന്‍ അന്വേഷണ സംഘം കണ്ടത്തെിയിരുന്നു. പൊതുജന മധ്യത്തില്‍ വധശിക്ഷ നടപ്പാക്കല്‍ സംഘത്തിന്‍െറ പ്രധാന ‘ഹോബി’യാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP