സ്വാഗതം
WELCOME

News Update..

Tuesday, March 31, 2015

ശുചിത്വ രംഗത്ത് കേരളം മുന്നേറ്റത്തിന് തുടക്കം കുറിച്ചു –മന്ത്രി എം.കെ. മുനീര്‍ Madhyamam News Feeds

ശുചിത്വ രംഗത്ത് കേരളം മുന്നേറ്റത്തിന് തുടക്കം കുറിച്ചു –മന്ത്രി എം.കെ. മുനീര്‍ Madhyamam News Feeds

Link to

ശുചിത്വ രംഗത്ത് കേരളം മുന്നേറ്റത്തിന് തുടക്കം കുറിച്ചു –മന്ത്രി എം.കെ. മുനീര്‍

Posted: 31 Mar 2015 12:20 AM PDT

കണ്ണൂര്‍: ശുചിത്വ പ്രവര്‍ത്തന മേഖലയില്‍ കേരളം വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകഴിഞ്ഞതായി പഞ്ചായത്ത്-സാമൂഹിക നീതി മന്ത്രി ഡോ.എം.കെ. മുനീര്‍. കലക്ടറേറ്റ് വളപ്പില്‍ മെഗാ സ്വാപ്മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടറേറ്റിലെ ഓഫിസുകളില്‍ സ്ഥാപിക്കുന്ന ബിന്നുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.
പുനരുപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുക ഇതില്‍ പ്രധാനമാണ്. സ്വാപ് മേളകളിലൂടെ ശുചിത്വ മിഷന്‍ ലക്ഷ്യമിടുന്നത് ഇത്തരം വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ മാലിന്യത്തിന്‍െറ അളവ് കുറക്കുകയാണ്. ശുചിത്വ പ്രവര്‍ത്തനത്തില്‍ കണ്ണൂര്‍ ജില്ല മാതൃകാപരമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
മറ്റ് ജില്ലകളിലും ഇത് അനുകരിച്ചാല്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് ഏറെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് വളപ്പില്‍ ശുചിത്വ മിഷന്‍ മാലിന്യ സംസ്കരണ പ്ളാന്‍റുകളുടെ മാതൃകകള്‍ സ്ഥാപിച്ച് നിര്‍മിച്ച ശുചിത്വ പാര്‍ക്കിന്‍െറയും ബയോഗ്യാസ് പ്ളാന്‍റിന്‍െറയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ആമുഖഭാഷണം നടത്തി. ദേശീയ ഗെയിംസില്‍ സേവനമനുഷ്ഠിച്ച ശുചിത്വ സേനാംഗങ്ങളെ സംസ്ഥാന ശുചിത്വ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.കെ. വാസുകി ആദരിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.കെ. പ്രകാശിനി, എം. ഷൈജ, വി. സൗമിനി, കെ. ശ്രീധരന്‍, പ്രഫ.സി. എച്ച്. മേമി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. പവിത്രന്‍, കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. സുജാത, തളിപ്പറമ്പ് ബി.ഡി.ഒ കെ. പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍ സ്വാഗതവും ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ വി. സുദേശന്‍ നന്ദിയും പറഞ്ഞു. വികലാംഗ സൗഹൃദ ജില്ലാ പദ്ധതിയുടെ ലോഗോ ജില്ലാ കലക്ടര്‍ പി. ബാലകിരണിന് നല്‍കി മന്ത്രി എം.കെ. മുനീര്‍ പ്രകാശനം ചെയ്തു.

ഹരിപ്പാട് ബ്ളോക് പഞ്ചായത്ത് ബജറ്റ്: എല്ലാവര്‍ക്കും വീട് ലക്ഷ്യം

Posted: 31 Mar 2015 12:08 AM PDT

ഹരിപ്പാട്: എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീട് പദ്ധതി നടപ്പാക്കാന്‍ ഹരിപ്പാട് ബ്ളോക് പഞ്ചായത്ത് ബജറ്റ് ലക്ഷ്യമിടുന്നു. ഇതിന് 4.58 കോടി രൂപയുടെ പദ്ധതിയാണ് തിങ്കളാഴ്ച ബ്ളോക് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ, ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് സമ്പൂര്‍ണ സുരക്ഷിത ഭവനം എന്ന് പേരിട്ട ഈ പദ്ധതി നടപ്പാക്കുന്നത്. 46,51,82,000 രൂപ വരവും 46,44,82,000 രൂപ ചെലവും 7,00,000 രൂപ മിച്ചവുമുള്ള ബജറ്റാണ് പാസാക്കിയിരിക്കുന്നത്. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ആര്‍. ഹരികുമാര്‍ അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷികമേഖലക്കും മുന്തിയ പരിഗണനയുണ്ട്. തരിശുഭൂമിയില്‍ കൃഷിയിറക്കാനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
3.25 കോടിയാണ് കാര്‍ഷികമേഖലക്ക് നീക്കിവെച്ചിരിക്കുന്നത്. തരിശുപാടങ്ങള്‍ ബ്ളോക് പഞ്ചായത്ത് ദത്തെടുത്ത് കൃഷിയിറക്കുന്ന പദ്ധതിയും ബജറ്റില്‍ നിര്‍ദേശിക്കുന്നു. ദത്തെടുക്കുന്ന പാടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കര്‍ഷകരെതന്നെ കൃഷിയിറക്കാന്‍ ചുമതലപ്പെടുത്തും. സമഗ്ര നെല്‍കൃഷി വികസനം മുന്നില്‍ക്കണ്ടാണ് ഇങ്ങനെയൊരു പദ്ധതി തയാറാക്കിയിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി 27 കോടിയുടെ തൊഴില്‍ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. 2.5 കോടി സഞ്ചാരയോഗ്യമല്ലാത്ത ഗ്രാമീണ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ വകകൊള്ളിച്ചിട്ടുണ്ട്.
പട്ടികജാതി കോളനികളിലെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ മൂന്നുകോടി വിനിയോഗിക്കും. ഉന്നതപഠനം നടത്തുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്, ഹൈസ്കൂള്‍ തലത്തിലെ കുട്ടികള്‍ക്ക് സൈക്ക്ളുകള്‍ എന്നിവ നല്‍കും. വനിതകളുടെ തൊഴില്‍ പരിശീലനത്തിനും ശിശുക്ഷേമത്തിനും സബ്സിഡിയോടെ വായ്പ ലഭ്യമാക്കാന്‍ 30 ലക്ഷം നീക്കിവെച്ചു. ആരോഗ്യ പരിപാലനത്തിന് 1.28 കോടി നീക്കിവെച്ചു.
അടിസ്ഥാന വികനത്തിന് പശ്ചാത്തലമേഖലയില്‍ 2.5 കോടി രൂപ വിനിയോഗിക്കും. ഗതാഗത യോഗ്യമല്ലാത്ത റോഡുകളെല്ലാം കോണ്‍ക്രീറ്റ് ചെയ്യും. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ബിജു കൊല്ലശ്ശേരി, റാഷിദ ബഷീര്‍, ഉഷ കമലാധരന്‍, അംഗങ്ങളായ എസ്.സുരേഷ്, സാജന്‍ പനയറ, ഇ.വി.സുജാത, സി.സുജാത, എസ്.ദീപു, പി. ഓമന, കെ.മോഹനന്‍, സിന്ധുമോഹന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോണ്‍ തോമസ്, ശ്രീദേവി രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്.വിനോദ്കുമാര്‍, മിനി കൃഷ്ണകുമാര്‍, പി.എം. ചന്ദ്രന്‍, കെ.ഹരിദാസ്, എം. ചന്ദ്രന്‍, ഗ്ളമി വാലടിയില്‍, സി. ഉഷാകുമാരി ബി.ഡി.ഒ എന്‍.ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.

ബിജു രമേശ് പ്രതിപക്ഷത്തിന്‍െറ കരു ^കെ. ബാബു

Posted: 30 Mar 2015 11:52 PM PDT

Image: 

തിരുവനന്തപുരം: തനിക്കെതിരെ ബാര്‍ ഉടമ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. പ്രതിപക്ഷത്തിന്‍െറ കരുവാണ് ബിജു രമേശെന്ന് ബാബു പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുമായി ബിജു ചര്‍ച്ച നടത്തി. തനിക്ക് പുതിയ ഊര്‍ജ്ജം ലഭിച്ചു എന്നാണ് ജനുവരി 30ന് വി.എസിനെ കണ്ടതിന് ശേഷം ബിജു പറഞ്ഞത്. ഇതിനിടയിലൂടെ വേറെ കളി നടക്കുകയാണ്. ഡിസംബര്‍ 15ന് സി.പി.എം എം.എല്‍.എയുടെ വീട്ടില്‍  പ്രതിപക്ഷ നേതാക്കള്‍ ബിജു രമേശുമായി ചര്‍ച്ച നടത്തി. സര്‍ക്കാറിനെ വലിച്ച് താഴെയിട്ടാല്‍ ബാറുകള്‍ തുറന്നുതരുമെന്ന് പ്രതിപക്ഷം വാഗ്ദാനം ചെയ്തു. മറ്റു മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ സി.പി.എം ആവശ്യപ്പെട്ടു. തന്നെ ശരിപ്പെടുത്തുമെന്ന് ബിജു മുമ്പ് പറഞ്ഞിരുന്നുവെന്നും ബാബു പറഞ്ഞു.

ആരോപണങ്ങള്‍ അഴിമതിയുടെ പുകമറ സൃഷ്ടിക്കാന്‍ മാത്രമാണ്. ആരോപണങ്ങളില്‍ സത്യത്തിന്‍െറ കണികപോലുമില്ല. പത്ത് കോടി രൂപ കോഴ വാങ്ങി എന്നാണ് പറയുന്നത്. എവിടെവെച്ച്, എപ്പോള്‍, ആരോട്, എങ്ങനെ വാങ്ങി എന്ന് ബിജു വെളിപ്പെടുത്തണമെന്നും ബാബു വ്യക്തമാക്കി. 2012ല്‍ നെടുമങ്ങാട്ട് ബാര്‍ അനുവദിക്കാന്‍ ബിജു രമേശ് അപേക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് അനുവദിച്ചിരുന്നില്ല. ഇത് കാരണം തീര്‍ത്താല്‍ തീരാത്ത പകയാണ് ബിജുവിനുള്ളത്. മാനനഷ്ടത്തിന് നാളത്തെന്നെ ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയക്കുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു.

ഞാന്‍ കോഴ വാങ്ങുന്നത് ബിജു അല്ലാതെ വേറെ ആരാണ് കണ്ടതെന്ന് വെളിപ്പെടുത്തണം. തനിക്കെതിരെ ഒരു ആരോപണവും  ബിജു ഇതുവരെ പറഞ്ഞിട്ടില്ല. ബിജു ഒരു തവണ തന്നെ വീട്ടില്‍ വന്ന് കണ്ടിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി പുകമറ സൃഷ്ടിക്കുകയാണ്. കോഴ കൊടുത്തു എന്ന് പറയുന്നവര്‍ വിജിലന്‍സിന് മൊഴി കൊടുത്ത് പുറത്തുവന്ന് കോഴ നല്‍കിയിട്ടില്ല എന്നാണ് മാധ്യമങ്ങളോട് പറഞ്ഞെതെന്നും മന്ത്രി പറഞ്ഞു.

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും എന്നാണ് ബിജു പറയുന്നത്. അത് തന്നെ ഞാനും ആവര്‍ത്തിക്കുകയാണ്. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. ബിജു ആദ്യം ഇങ്ങനെ പറഞ്ഞപ്പോഴും തന്‍െറ മറുപടി ഇതായിരുന്നുവെന്നും ബാബു ചൂണ്ടിക്കാട്ടി.

യുവമോര്‍ച്ച കീഴ്മാട് പഞ്ചായത്ത് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted: 30 Mar 2015 11:41 PM PDT

ആലുവ: കീഴമാടിലെ പൊതുശ്മശാന നിര്‍മാണവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുമായുണ്ടായ ഉന്തിലും തള്ളിലും പരിക്കേറ്റ എട്ട് സമരക്കാരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊതുശ്മശാനത്തിന് തറക്കല്ലിട്ടിട്ടും നിര്‍മാണം ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് യുവമോര്‍ച്ച പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ഓഫിസിന് സമീപം വന്‍ പൊലീസ് സംഘം ഇരുന്നൂറോളം വരുന്ന സമരക്കാരെ തടഞ്ഞു. പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നെങ്കിലും അവ തള്ളിമറിച്ച് സമരക്കാര്‍ മുന്നേറി. മതില്‍ ചാടിക്കടന്ന് ചില പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിനുള്ളില്‍ കടക്കുകയും ചെയ്തു. എന്നാല്‍, പൊലീസത്തെി ലാത്തിവീശി.
യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്‍റ് ദിനില്‍ ദിനേശ്, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാട് തുടങ്ങിയവര്‍ക്ക് അടിയേറ്റു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ് എം.എന്‍. ഗോപി, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബാബു കരിയാട് എന്നിവര്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. ദിനില്‍ ദിനേശ് അധ്യക്ഷത വഹിച്ചു. ഇതിനുശേഷം പൊലീസുമായി വീണ്ടും സംഘര്‍ഷമുണ്ടായി. അറസ്റ്റ് ചെറുക്കാന്‍ കൈകള്‍ കോര്‍ത്ത് റോഡില്‍ കിടന്ന സമരക്കാരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി. 35 പേരെ അറസ്റ്റ് ചെയ്തു.
ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ദിനില്‍ ദിനേശ് വാഹനത്തില്‍ കുഴഞ്ഞു വീണു. ഇതോടെ വീണ്ടും സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടു.
ദിനില്‍ ദിനേശ് (24), രാജീവ് മുതിരക്കാട് (32), എന്നിവര്‍ക്ക് പുറമേ ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രൂപേഷ് പൊയ്യാട്ട് (37), കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്‍റ് കെ. രഞ്ജിത് കുമാര്‍ (35), യുവമോര്‍ച്ച ചാലക്കല്‍ യൂനിറ്റ് പ്രസിഡന്‍റ് പി.എം. രഞ്ജിത്, പ്രവര്‍ത്തകരായ ഷൈജു (32), സുനില്‍കുമാര്‍ (28), കൊല്ലംമാരിക്കുടിയില്‍ ഗണേശ് (39) എന്നിവരാണ് പരിക്കേറ്റ് ജില്ലാ ആശുപത്രിയിലുള്ളത്.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം. വേലായുധന്‍, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്‍റ് പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, നിയോജക മണ്ഡലം പ്രസിഡന്‍റ് എം.എന്‍. ഗോപി, ജനറല്‍ സെക്രട്ടറി കെ.ജി. ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമിതിയംഗം എ.കെ. നസീര്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ശശി തുരുത്ത് എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

വികസന ഫണ്ട് വിനിയോഗത്തില്‍ ജില്ല ഒന്നാമത്

Posted: 30 Mar 2015 11:30 PM PDT

മലപ്പുറം: 2014-15 സാമ്പത്തിക വര്‍ഷം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ ജില്ലയിലെ 123 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 60.47 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് മലപ്പുറം ജില്ലക്കാണ് വികസന ഫണ്ടിന്‍െറ വിനിയോഗത്തില്‍ ഒന്നാം സ്ഥാനം. സംസ്ഥാന ശരാശരി 52.67 ശതമാനമാണ്. പ്ളാന്‍ ഫണ്ടില്‍ ബാക്കി വരുന്ന തുക അടുത്ത വര്‍ഷവും വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
പദ്ധതി നിര്‍വഹണ കാര്യത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം നടക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിരീക്ഷണ സംവിധാനമായ 'സുലേഖ' സോഫ്റ്റ്വെയര്‍ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പഞ്ചായത്ത് ഇതിനകം 64.96 ശതമാനം തുകയാണ് ചെലവഴിച്ചത്. സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനമാണ് ജില്ലക്ക്. അതേസമയം, ലഭ്യമായ ഫണ്ടിന്‍െറ 92.82 ശതമാനവും മൊത്തം അനുവദിക്കപ്പെട്ട തുകയുടെ 75.09 ശതമാനവും ജില്ലാ പഞ്ചായത്ത് ചെലവഴിച്ചതായി പ്രസിഡന്‍റ് അറിയിച്ചു. ജില്ലയിലെ 15 ബ്ളോക്കുകള്‍ 66.04 ശതമാനം തുകയാണ് വിനിയോഗിച്ചത്. പൊന്നാനി-92.23, പെരുമ്പടപ്പ്-85.49, തിരൂരങ്ങാടി-77.5, മലപ്പുറം-69.08, കാളികാവ്-68.49, വേങ്ങര-67.6, കൊണ്ടോട്ടി-65.56, നിലമ്പൂര്‍-64.85, താനൂര്‍-63.17, അരീക്കോട്-61.98, കുറ്റിപ്പുറം-61.70, പെരിന്തല്‍മണ്ണ-61.29, വണ്ടൂര്‍-60.44, മങ്കട-57.85, തിരൂര്‍-49.88 ശതമാനം എന്നിങ്ങനെയാണ് ചെലവഴിച്ചത്. ജില്ലയിലെ ഏഴ് നഗരസഭകളുടെ നിര്‍വഹണ പുരോഗതി 60.71 ശതമാനമാണ്. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനമാണിത്.
71.95 ശതമാനം തുക വിനിയോഗിച്ച തിരൂര്‍ സംസ്ഥാനത്തെ 60 നഗരസഭകളില്‍ രണ്ടാം സ്ഥാനത്തും കോട്ടക്കല്‍ (71.85) മൂന്നാം സ്ഥാനത്തുമാണ്. ഗ്രാമപഞ്ചായത്തുകള്‍ 58.04 ശതമാനം തുകയാണ് വിനിയോഗിച്ചത്. സംസ്ഥാന ശരാശരി 51.02 ശതമാനമാണ്. പുലാമന്തോള്‍ (84.07), അങ്ങാടിപ്പുറം (81.5), തേഞ്ഞിപ്പലം (80.63) പഞ്ചായത്തുകളാണ് നിര്‍വഹണ പുരോഗതിയില്‍ മുന്നില്‍. പത്ത് പഞ്ചായത്തുകള്‍ 71 ശതമാനത്തിന് മുകളില്‍ വിനിയോഗിച്ചു. 16 പഞ്ചായത്തുകള്‍ 50 ശതമാനത്തില്‍ താഴെയാണ് ചെലവഴിച്ചത്. നിലമ്പൂര്‍, കാളികാവ് ബ്ളോക്കുകളുടെയും മലപ്പുറം, കോട്ടക്കല്‍ നഗരസഭകളുടെയും 48 ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. അരീക്കോട് ബ്ളോക്ക് പഞ്ചായത്തിന്‍െറയും വണ്ടൂര്‍, ചുങ്കത്തറ, എളയൂര്‍, താഴെക്കോട് ഗ്രാമപഞ്ചായത്തുകളുടെയും 2015-16ലെ വാര്‍ഷിക പദ്ധതി രേഖക്കും യോഗം അംഗീകാരം നല്‍കി.
ചൊവ്വാഴ്ച വിരമിക്കുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സുകുമാരന്‍, ജില്ലാ ഗ്രൗണ്ട് വാട്ടര്‍ ഓഫിസര്‍ കെ.എന്‍. സുരേഷ്കുമാര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.സി. മുഹമ്മദ് ഹാജി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സി.കെ.എ. റസാഖ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വനമേഖലയില്‍ മൃഗവേട്ടയും വ്യാജവാറ്റും വ്യാപകം

Posted: 30 Mar 2015 11:20 PM PDT

പത്തനാപുരം: കിഴക്കന്‍ വനമേഖലയില്‍ വനംകൊള്ളയും മൃഗവേട്ടയും വ്യാജവാറ്റും വര്‍ധിക്കുന്നു. എന്നാല്‍, പരാതികള്‍ ലഭിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്ന് ആക്ഷേപം.
പത്തനാപുരം, മണ്ണാറപ്പാറ റേഞ്ചുകളുടെ കീഴിലുള്ള കറവൂര്‍ ബീറ്റില്‍പെട്ട എസ്.എഫ്.സി.കെയുടെ അതിര്‍ത്തി ചേര്‍ന്നുകിടക്കുന്ന പാറാന്തടം, കുരിശുമ്മൂട്, മണ്ണാറപ്പാറ മുക്കുഴി ഭാഗം, മുള്ളമല, കൂട്ടുമുക്ക്, തുറ, സഹ്യസീമ, ചണ്ണക്കാമണ്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് വനപാലകരുടെ അറിവോടെ സംഘങ്ങള്‍ സജീവമാകുന്നത്.
കൂടാതെ, ദിനംപ്രതി ലക്ഷങ്ങളുടെ കാട്ടുതടിയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചെക്പോസ്റ്റ് കടക്കുന്നുണ്ടെന്ന് പറയുന്നു. ബിനാമികളിലൂടെ ഒരു പാസില്‍തന്നെ ലക്ഷങ്ങളുടെ തടി കയറ്റിവിടുകയാണത്രെ.
കാട്ടുതടിയുമായി പിടിയിലായ രാഷ്ട്രീയപ്രവര്‍ത്തകരുടെ വാഹനമുള്‍പ്പെടെ വെറുതെവിട്ട സംഭവവും അടുത്തിടെയുണ്ടായതായി പറയുന്നു. അതേസമയം, വന്യമൃഗവേട്ട പ്രതിരോധിക്കാന്‍ കര്‍ശന വിലക്കും നിയമങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും അതെല്ലാം കാറ്റില്‍പറത്തുകയാണ്.
കാട്ടുപന്നി, കൂരന്‍, കേഴ, കാട്ടുപോത്ത്, മയില്‍, കുരങ്ങ് എന്നിങ്ങനെ വിവിധ മൃഗങ്ങളെയാണ് പ്രധാനമായും നായാടുന്നത്. ഇത്തരം സംഘങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

അക്ഷരലക്ഷം: സംസ്ഥാനത്ത് 32,715 പേര്‍ പരീക്ഷയെഴുതി

Posted: 30 Mar 2015 11:16 PM PDT

തിരുവനന്തപുരം: സംസ്ഥാനത്ത് ശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിന് സാക്ഷരതാമിഷന്‍ നടപ്പാക്കിവരുന്ന 'അക്ഷരലക്ഷം' പരിപാടിയുടെ രണ്ടാംഘട്ടത്തില്‍ 32,715 പേര്‍ പരീക്ഷയെഴുതി.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്, 24148 പേര്‍.
കൊല്ലം ജില്ലയിലെ മേരിമത്തായി (91)യാണ് പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി. വിവിധ ജയിലുകളിലായി 77 പേര്‍ പരീക്ഷയെഴുതി. തിരുവനന്തപുരം സ്പെഷല്‍ സബ്ജയില്‍, കൊല്ലം ജില്ലാ ജയില്‍, കൊട്ടാരക്കര സബ്ജയില്‍, തൃശൂര്‍ വനിതാ ജയില്‍ എന്നിവിടങ്ങളില്‍ പരീക്ഷ നടന്നു.
ജയിലറകളില്‍ അറിവിന്‍ ആരവം സൃഷ്ടിച്ച അക്ഷരലക്ഷം രണ്ടാംഘട്ടം വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്.
സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ഗവ. മുഹമ്മദന്‍സ് എല്‍.പി.എസില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എം.സുജയ് നിര്‍വഹിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അഡ്വ.എ.എ. റസാഖ് അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫിസര്‍ ബിന എ.ആര്‍, ജില്ലാ അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ അബ്ദുല്‍ സമദ്, കൗണ്‍സിലര്‍ ഹസീന അമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളിലെ പരിശോധനക്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഫാ.ഡോ.ഫെര്‍ഡിനാന്‍റ് കായാവില്‍, കെ.എം.റഷീദ്, സംസ്ഥാന സാക്ഷരതാമിഷന്‍ ജോയന്‍റ് ഡയറക്ടര്‍ പ്രഫ.ആര്‍.ശശികുമാര്‍,അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ യു.റഷീദ്, കെ.അയ്യപ്പന്‍നായര്‍, തുല്യതാ കോഓഡിനേറ്റര്‍ എം.എം. ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരം സ്പെഷല്‍ സബ്ജയിലില്‍ നടന്ന ജില്ലാ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കെ. അന്‍സജിത റസല്‍ നിര്‍വഹിച്ചു. ദക്ഷിണമേഖല ഡി.ഐ.ജി ബി. പ്രദീപ്, സ്പെഷല്‍ സബ്ജയില്‍ സൂപ്രണ്ട് എസ്. സജീവ്, സംസ്ഥാന സാക്ഷരതാമിഷന്‍ എക്സിക്യൂട്ടിവ് അംഗം എല്‍.വി. ഹരികുമാര്‍, പി.ആര്‍.ഒ പ്രദീപ് മുടവന്‍മുഗള്‍, അക്കാദമിക് കണ്‍സള്‍ട്ടന്‍റ് ബേബി ഗിരിജ, ജില്ലാ കോഓഡിനേറ്റര്‍ ബി. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

വയനാടിന്‍െറ സുരക്ഷക്ക് വനിതാ നേതൃത്വം

Posted: 30 Mar 2015 11:01 PM PDT

കല്‍പറ്റ: 'താരതമ്യേന കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ജില്ലയാണിത്. ആളുകള്‍ സമാധാനപരമായി ജീവിക്കുന്ന ഇടം. മുമ്പ് ജോലി ചെയ്തിരുന്ന തിരുവനന്തപുരം പോലെയുള്ള സ്ഥലങ്ങളുമായി ഒത്തുനോക്കുമ്പോള്‍ ചെറിയ പ്രശ്നങ്ങള്‍ മാത്രമേ വയനാട്ടില്‍ ഉള്ളൂ.
എന്തായാലും ആളുകള്‍ക്ക് ഒട്ടും ഭീതിയില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനു തന്നെയാണ് പ്രഥമ പരിഗണന' -വയനാടിന്‍െറ പൊലീസ് മേധാവിയായി ചാര്‍ജെടുത്ത ആദ്യ വനിതയായ അജീതാ ബീഗം തമിഴ് ചുവയുള്ള മലയാളത്തില്‍ 'മാധ്യമ'ത്തോടു പറഞ്ഞു. ജില്ലയില്‍ സമീപകാലത്തുയര്‍ന്ന മാവോവാദി ഭീഷണി ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ നല്‍കുന്ന ഉറച്ച പിന്തുണയില്‍ പൊലീസിന് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും കോയമ്പത്തൂര്‍ സ്വദേശിയായ അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ജില്ലയില്‍ കൂടിവരുന്നതായി റിപ്പോര്‍ട്ടുണ്ട്. അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. പൊലീസുകാരുടെ ക്ഷേമത്തിന് പ്രാമുഖ്യം നല്‍കും. ൃ
സ്ത്രീകളുടെ സുരക്ഷക്ക് ബോധവത്കരണ ക്ളാസുകള്‍ അടക്കമുള്ള വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കും. കോളനികളിലെ സ്ത്രീകളുടെ സുരക്ഷാ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സ്ത്രീ സുരക്ഷക്ക് തിരുവനന്തപുരത്ത് നടത്തിയ പദ്ധതികള്‍ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. ഗ്രാമീണ മേഖലയായ വയനാട്ടില്‍ പക്ഷേ, ആ രീതിയിലുള്ള സമീപനം അനുയോജ്യമാവില്ല.
തങ്ങളെ കമന്‍റടിക്കുന്നവരെ ഗൗനിക്കാതെ പോകുന്നതാണ് സാധാരണ സ്ത്രീകളുടെ രീതി. എന്നാല്‍, കമന്‍റടി ആറുമാസം ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് ബോധ്യപ്പെടുത്തി പ്രതികരിക്കാന്‍ കഴിയുന്ന രീതിയിലേക്ക് അവരെ ബോധവത്കരിക്കണം. ലഹരിക്കെതിരായ ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി വയനാട്ടില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയും.
എക്സൈസ്, വനം വകുപ്പുകളുമായി കൈകോര്‍ത്ത് അതിര്‍ത്തിയില്‍നിന്നുള്ള കഞ്ചാവു കടത്ത് അടക്കമുള്ളവക്കെതിരെ ശക്തമായ നിലപാടെടുക്കും. അതിര്‍ത്തിയിലെ ഒൗട്ട് പോസ്റ്റുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ഈഫല്‍ ടവറിന്‍െറ 126ാം വാര്‍ഷികദിനത്തില്‍ ഡൂഡ് ലുമായി ഗൂഗ്ള്‍

Posted: 30 Mar 2015 10:55 PM PDT

Image: 

പാരിസ്: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന്‍െറ 126ാം വാര്‍ഷികത്തില്‍ ഓര്‍മയുമായി ഗൂഗ്ള്‍. ഡൂഡ്ല്‍ നല്‍കിയാണ് ഗൂഗ്ള്‍ ഈഫല്‍ ഗോപുരത്തിന്‍െറ വാര്‍ഷികം ഓര്‍മപ്പെടുത്തിയത്. ജോലിക്കാര്‍ ഈഫല്‍ ടവറില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന രേഖാ ചിത്രമാണ് ഡൂഡ് ലില്‍ കൊടുത്തിരിക്കുന്നത്.


1889 മാര്‍ച്ച് 31നാണ് ഈഫല്‍ ടവര്‍ പണികഴിഞ്ഞ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പൂര്‍ണമായും ഇരുമ്പുകൊണ്ട് നിര്‍മിച്ച ഗോപുരം, ഫ്രാന്‍സ് തലസ്ഥാനമായ പാരിസിലാണ് പണിതുയര്‍ത്തിയത്. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയറായ ഗുസ്തവ് ഈഫലിന്‍െറ പേരാണ് ടവറിന് ഇട്ടിരിക്കുന്നത്. 324 മീറ്ററാണ് (1,062 അടി) ഗോപുരത്തിന്‍െറ ഉയരം. ഒരു ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ 70 ലക്ഷം വിനോദസഞ്ചാരികള്‍ പ്രതിവര്‍ഷം എത്തുന്നുണ്ടെന്നാണ് കണക്ക്.

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ നിര്‍മിച്ച എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങിന് മുമ്പ് ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിര്‍മിതിയായിരുന്നു ഈഫല്‍ ഗോപുരം.

ജമ്മുവില്‍ ജലനിരപ്പ് കുറയുന്നു: മരണം 17 ആയി

Posted: 30 Mar 2015 10:44 PM PDT

Image: 

ശ്രീനഗര്‍: കനത്തമഴയില്‍ ഝലം നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കശ്മീര്‍ താഴ്വരയെ പ്രളയബാധിത മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചു. ഭൂരിപക്ഷം നദികളും അപകടനില കവിഞ്ഞാണ് ഒഴുകുന്നത്. വെള്ളം കയറിയതിനാല്‍ ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. പലയിടത്തും റോഡുകള്‍ ഒലിച്ചുപോയി.
അതേസമയം, തിങ്കളാഴ്ച മഴ പെയ്യാത്തതിനാല്‍ നദിയിലെ ജലനിരപ്പ് കുറഞ്ഞു. 22.5 അടി ഉയര്‍ന്ന വെള്ളം 21 അടിയായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.  320 ഓളം കുടുംബങ്ങളെ കാശ്മീര്‍ താഴ്വര പ്രദേശത്ത് മാറ്റിപാര്‍പ്പിച്ചു. ലെഹാനിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഷോപ്പിയാന്‍ ജില്ലയില്‍ 176 വീടുകള്‍ ഉള്‍പ്പെടെ 200 ഓളം കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് പല നദികളും അപകടനില കവിഞ്ഞ് ഒഴുകുന്നതിനാല്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇവിടങ്ങളില്‍ ആയിരങ്ങള്‍ ഒറ്റപ്പെട്ടതായാണ് സൂചന. പൂഞ്ച് ജില്ലയില്‍ കുടുങ്ങിയ 24 പേരെ സൈന്യം രക്ഷപ്പെടുത്തി. ചന്ദിക്കാലി മേഖലയില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഇവര്‍ ഒറ്റപ്പെട്ടത്.

ബുദ്ഗാം, ഫുല്‍വാന ജില്ലകളിലാണ് പ്രളയം കൂടുതല്‍ നാശം വിതച്ചത്. ഈ ജില്ലകളില്‍ വ്യാപകമായി റോഡ് തകര്‍ന്നിട്ടുണ്ട്. ഗതാഗതം താറുമാറായി. മിക്കഭാഗങ്ങളും ജലത്തിനടിയിലായതിനാലാണ് ജമ്മു-ശ്രീനര്‍ ഹൈവേ അടച്ചത്. 700 വാഹനങ്ങള്‍ ഹൈവേയില്‍ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകള്‍ മറ്റി. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ കശ്മീരിലേക്ക് അയച്ചു.

മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദും രക്ഷാപ്രവര്‍ത്തനത്തിന്  സൈന്യത്തിന്‍െറ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം അടിയന്തരസഹായമായി 200 കോടി അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ 35 കോടി കശ്മീരിനും 10 കോടി ജമ്മുവിനും അനുവദിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജമ്മു-കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.എഴു ജില്ലകളില്‍ ഹിമപാത സാധ്യതയും പ്രഖ്യാപിച്ചിട്ടുണ്ട്.
 

കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് അഭിമുഖം നിര്‍ത്തിവെച്ചു

Posted: 30 Mar 2015 10:43 PM PDT

കോഴിക്കോട്: മെഡിക്കല്‍ കോളിലെ കേരള ഹെല്‍ത്ത് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ കീഴില്‍ തൂപ്പുകാര്‍ക്കായി സംഘടപ്പിച്ച അഭിമുഖം ഡി.വൈ.എഫ്.ഐ ഉപരോധംമൂലം നിര്‍ത്തിവെച്ചു.
കൈക്കൂലി വാങ്ങിയാണ് അഭിമുഖം സംഘടിപ്പിച്ചതെന്നും അനധികൃതമാണെന്നും ആരോപിച്ചായിരുന്നു ഉപരോധവും പ്രതിഷേധ മാര്‍ച്ചും.
വയനാട്ടില്‍നിന്നും പാലക്കാട്ടുനിന്നുമെല്ലാം രാവിലെ ഏഴിനുതന്നെ ഉദ്യോഗാര്‍ഥികള്‍ മെഡിക്കല്‍ കോളജിലെ റീജനല്‍ മാനേജരുടെ ഓഫിസിലത്തെിയിരുന്നു. പത്തോടുകൂടി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരത്തെി അഭിമുഖം തടയുകയും ബഹളം വെക്കുകയും ചെയ്തു.
റീജനല്‍ മാനേജര്‍ ഐ.പി. മുഹമ്മദിനെ ഉപരോധിച്ച് അഭിമുഖം നിര്‍ത്തിവെക്കുകയാണെന്ന് എഴുതിവാങ്ങിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ ആര്‍.എം. ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഉദ്യോഗാര്‍ഥികള്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് അഭിമുഖം നിര്‍ത്തിവെച്ചതായി പ്രഖ്യാപിക്കാന്‍ ആര്‍.എമ്മിനോട് പൊലീസ് ആവശ്യപ്പെട്ടു.
അതുപ്രകാരം തങ്ങള്‍ക്ക് ജീവനില്‍ ഭയമുള്ളതുകൊണ്ട് അഭിമുഖം തുടരാനാകില്ളെന്ന് ഉദ്യോഗാര്‍ഥികളോട് പറഞ്ഞ കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് ജീവനക്കാരനുനേരെ ഡി.വൈ.എഫ്.ഐക്കാര്‍ വീണ്ടും തട്ടിക്കയറുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുംചെയ്തു. തുടര്‍ന്ന്, പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. കെ.എച്ച്.ആര്‍.ഡബ്ള്യു.എസില്‍ ജീവനക്കാരെ നിയമിക്കേണ്ടത് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്താവനയുണ്ട്. എന്നാല്‍, പത്രത്തില്‍ പരസ്യം നല്‍കിയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ മാര്‍ച്ച് 25നാണ് പരസ്യം നല്‍കിയത്. 300 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
കോഴിക്കോടും മഞ്ചേരിയിലുമായി ഏഴ് ഒഴിവുകളാണ് കെ.എച്ച്.ആര്‍.ഡബ്ള്യു.എസില്‍ ഉള്ളത്. 300 ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനത്തെി. ഇത്രയും പേരില്‍നിന്ന് ഏഴുപേരെ എന്ത് മാനദണ്ഡത്തിലാണ് തെരഞ്ഞെടുക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ ചോദിച്ചു. പണം വാങ്ങി കുറച്ചുപേരെ നേരത്തേ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവരെ തിരുകിക്കയറ്റുന്നതിനാണ് അഭിമുഖം സംഘടിപ്പിച്ചതെന്നും ഡി.വൈ.എഫ്.ഐ. ആരോപിച്ചു. താല്‍ക്കാലിക ജീവനക്കാരായി എടുക്കുന്നവരെ കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം സ്ഥിരപ്പെടുത്തുകയാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ജീവനക്കാരുടെ ആവശ്യമുണ്ടെന്നറിയിച്ചപ്പോള്‍ പത്രത്തില്‍ പരസ്യം കൊടുത്ത് അഭിമുഖം നടത്തി തെരഞ്ഞെടുക്കാന്‍ കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് മാനേജിങ് ഡയറക്ടര്‍ മാര്‍ച്ച് 16ന് ഉത്തരവിട്ടിട്ടുണ്ടെന്നും അതനുസരിച്ചാണ് തങ്ങള്‍ അഭിമുഖം സംഘടിപ്പിച്ചതെന്നും റീജനല്‍ മാനേജര്‍ ഐ.പി മുഹമ്മദ് പറഞ്ഞു.
തങ്ങളുടെ അതോറിറ്റി എം.ഡിയാണെന്നും സംഭവ വികാസങ്ങളെക്കുറിച്ച് എം.ഡിയെ അറിയിച്ച് അദ്ദേഹത്തിന്‍െറ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ആര്‍.എം അറിയിച്ചു.

സെന്‍സെക്സ് 28,000 കടന്നു; നിഫ്റ്റിക്കും നേട്ടം

Posted: 30 Mar 2015 10:27 PM PDT

Image: 

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാന ദിനത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. മുംബൈ സൂചിക സെന്‍സെക്സ് 118.73 പോയന്‍റ്് ഉയര്‍ന്ന് 28,094.59ലും ദേശീയ സൂചിക നിഫ്റ്റി 35.60 പോയന്‍റ് ഉയര്‍ന്ന് 8,527.90ലും എത്തി. വിപണിയില്‍ 444 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 102 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി, ഡോ. റെഡ്ഡീസ് ലാബ് എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചു. ടി.സി.എസ്, എസ്.ബി.ഐ, ഐ.ടി.സി, ഭാരതി എയര്‍ടെല്‍, ഒ.എന്‍.ജി.സി, എച്ച്.സി.എല്‍ ടെക്, ബാങ്ക് ഓഫ് ബറോഡ എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെതിരെ വിനിമയ നിരക്കില്‍ രൂപ നേട്ടം കൈവരിച്ചു. 10 പൈസയുടെ വര്‍ധനവാണ് രൂപ നേടിയത്. 62.57 രൂപയാണ് ഒരു ഡോളറിന്‍െറ വിനിമയ നിരക്ക്. നിക്ഷേപകര്‍ക്കായി അമേരിക്കന്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം ഉയരാന്‍ ഇടയാക്കിയത്.

ഫാല്‍ക്കണുകളെക്കുറിച്ച് ഡോക്യുമെന്‍ററി ഒരുക്കാന്‍ ഡോ. സുബൈര്‍

Posted: 30 Mar 2015 10:08 PM PDT

Image: 

കോഴിക്കോട്: പ്രാപിടിയന്‍ പക്ഷികളുടെ (ഫാല്‍ക്കണ്‍) ജീവിതരീതിയെ ക്കുറിച്ച് ഡോക്യുമെന്‍ററി തയാറാക്കാന്‍ ഡോ. സുബൈര്‍ മേടമ്മല്‍ ഒരുങ്ങുന്നു. അറബിക്, ഇംഗ്ളീഷ്, മലയാളം ഭാഷകളില്‍ ഒരേസമയം ഡോക്യുമെന്‍ററി ഒരുക്കുകയാണ് ലക്ഷ്യം.
ഫാല്‍ക്കണ്‍ പക്ഷിയിനങ്ങള്‍, അവയുടെ ജീവിതചക്രം, ഇരപിടിക്കല്‍, മനുഷ്യനുമായുള്ള ചങ്ങാത്തം തുടങ്ങി സമഗ്രസ്വഭാവത്തിലുള്ള ഡോക്യുമെന്‍ററിയാണ് ഒരുക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. ഫാല്‍ക്കണിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോഴിക്കോട്ടെ പ്രമുഖ ട്രാവല്‍ ഏജന്‍സിയുമായി സഹകരിച്ചാണ് ചിത്രീകരണം. വര്‍ഷംതോറും യു.എ.ഇയില്‍ നടക്കുന്ന ലോകപ്രശസ്തമായ അറബ് ഹണ്ടിങ് ഷോയിലെ പ്രത്യേക ക്ഷണിതാവാണ് ഇദ്ദേഹം. രണ്ട് പതിറ്റാണ്ടായി ഫാല്‍ക്കണ്‍ ഗവേഷണരംഗത്ത് സജീവമാണ്. അബൂദബി ആസ്ഥാനമായ എമിറേറ്റ്സ് ഫാല്‍ക്കണേഴ്സ് ക്ളബില്‍ അംഗത്വമുള്ള ഇദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി വിഭാഗത്തിലെ അസി. പ്രഫസറാണ്. ഫാല്‍ക്കണുകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഇദ്ദേഹത്തിന് പിഎച്ച്.ഡി ലഭിച്ചത്. തിരൂര്‍ വാണിയൂര്‍ സ്വദേശിയാണ്.

വിവാദങ്ങളില്‍ നിന്നകന്ന് മുഖ്യമന്ത്രിയുടെ ഒരുദിനം

Posted: 30 Mar 2015 09:27 PM PDT

Image: 

ദുബൈ: കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അവധി കൊടുത്ത് മുഖ്യമന്ത്രിയുടെ ദുബൈയിലെ ഒരുദിനം. യു.എ.ഇ സാമ്പത്തിക വകുപ്പ് സംഘടിപ്പിക്കുന്ന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ദുബൈ ഭരണാധികാരിയുമായും വിവിധ മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയും വേള്‍ഡ് ട്രേഡ് സെന്‍ററിലെ പ്രദര്‍ശനങ്ങള്‍ വീക്ഷിച്ചുമാണ് തിങ്കളാഴ്ച ചെലവഴിച്ചത്. ഇതിനിടക്ക് സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും പങ്കെടുത്തു. ഏറെ ഫലപ്രദമായ ദിവസമാണെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ പ്രതികരണം.
നിക്ഷേപക സംഗമത്തിന്‍െറ രാവിലെ ഒമ്പതിന് തുടങ്ങിയ ആദ്യ സെഷനില്‍ മുഖ്യമന്ത്രി പങ്കെടുത്തു. പ്രമുഖ വ്യവസായി എം.എ.യൂസഫലിയും ശംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീനും കൂടെയുണ്ടായിരുന്നു. ഇതിന് ശേഷം യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ സഈദ് അല്‍ മന്‍സൂരിയുമായി കൂടിക്കാഴ്ച. കേരളത്തില്‍ യു.എ.ഇ മുതല്‍ മുടക്കിയ പദ്ധതികളുടെ അവസ്ഥ താല്‍പര്യപൂര്‍വം ചോദിച്ചറിഞ്ഞ മന്ത്രി കൂടുതല്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യവും പ്രകടിപ്പിച്ചു. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളെ പ്രതീക്ഷയോടെയാണ് യു.എ.ഇ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യു.എ.ഇക്ക് നിക്ഷേപം നടത്താനുള്ള മൂന്ന് പ്രധാന പദ്ധതികള്‍ നിര്‍ദേശിക്കാന്‍ അറിയിച്ചാണ് മന്ത്രി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
തുടര്‍ന്ന് മുഖ്യമന്ത്രി കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ സ്റ്റുഡിയോ സിറ്റിയിലെ ദുബൈ സ്മാര്‍ട്ട് സിറ്റി ഓഫിസിലേക്ക് പോയി. ഒരുമണിക്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം തുടങ്ങി. രണ്ടുമണിയോടെ യോഗം അവസാനിച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് തീരുമാനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് വീണ്ടും ട്രേഡ് സെന്‍ററിലേക്ക് മടങ്ങി. സംഗമത്തിനത്തെിയ വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ക്ക് ശൈഖ് മുഹമ്മദ് നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ശൈഖ് മുഹമ്മദിനെ സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച അദ്ദേഹം സ്മാര്‍ട്ട് സിറ്റിയെ കുറിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മറ്റുരാജ്യങ്ങളിലെ മന്ത്രിമാരേക്കാള്‍ പരിഗണനയാണ് ശൈഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഫോട്ടോ സെഷനില്‍ തനിക്ക് സമീപം തന്നെ അദ്ദേഹം മുഖ്യമന്ത്രിക്ക് ഇരിപ്പിടമൊരുക്കി. ശൈഖ് മുഹമ്മദിനെ സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാനുള്ള ഒൗദ്യോഗിക നടപടിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിന്നീട് പറഞ്ഞു. ആഗോള തലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രം മനസ്സിലാക്കാന്‍ സംഗമത്തില്‍ പങ്കെടുത്തതിലൂടെ സാധിച്ചു. ലോകമെങ്ങും മലയാളികള്‍ നടത്തുന്ന കഠിനാധ്വാനത്തിന്‍െറ ഫലങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാനും കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പിന്നീട് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന വിവിധ പ്രദര്‍ശനങ്ങള്‍ കാണാനത്തെിയ മുഖ്യമന്ത്രി താല്‍പര്യപൂര്‍വമാണ് സ്റ്റാളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.
 മലയാളി മാധ്യമ സംഘം അദ്ദേഹത്തെ പിന്തുടര്‍ന്നത് സ്വദേശികള്‍ക്കും കൗതുകം പകര്‍ന്നു. പലരും ഇതാരാണെന്ന് പരസ്പരം അന്വേഷിക്കുന്നത് കാണാമായിരുന്നു. കേരളത്തിന്‍െറ മുഖ്യമന്ത്രിയാണെന്ന് കൂടെയുണ്ടായിരുന്ന എം.എ.യൂസഫലി വിശദീകരിച്ചുകൊടുത്തു. സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോടൊപ്പം ചിത്രമെടുത്തു. പ്രദര്‍ശനം കാണാനത്തെിയ പ്രവാസി മലയാളികളും അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുത്തു. മേളയിലെ കെ.എസ്.ഐ.ഡി.സിയുടെ സ്റ്റാളും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

സ്വര്‍ണവില കുറഞ്ഞു; പവന് 19,760 രൂപ

Posted: 30 Mar 2015 09:21 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന്‍ വില 160 രൂപ കുറഞ്ഞു 19,760 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,470 രൂപയിലാണ് വ്യാപാരം.

കഴിഞ്ഞ വാരത്തില്‍ 20,000 രൂപയായിരുന്നു പവന്‍വില. തിങ്കളാഴ്ച പവന്‍ വില 19,920 രൂപയായി കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 2.75 ഡോളര്‍ കുറഞ്ഞ് 1,182.05 രൂപയിലെത്തി.

സിറിയക്ക് കൈത്താങ്ങാവാന്‍ ലോകം ഇന്ന് കുവൈത്തില്‍ കൈകോര്‍ക്കുന്നു

Posted: 30 Mar 2015 09:21 PM PDT

Image: 

കുവൈത്ത് സിറ്റി: അഞ്ചുവര്‍ഷമായി തുടരുന്ന സിറിയന്‍ പ്രതിസന്ധിക്കിടയില്‍ നരകയാതന അനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ തിരിനാളം പകരുകയെന്ന ലക്ഷ്യത്തോടെ ലോകം ഇന്ന് കുവൈത്തില്‍ സമ്മേളിക്കുന്നു. രാജ്യത്തിനകത്തും പുറത്തും അഭയാര്‍ഥികളായി തുടരുന്ന ലക്ഷക്കണക്കിന്് സിറിയന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് സഹായ ഉച്ചകോടിയാണ് (ഇന്‍റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ളഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ) ചൊവ്വാഴ്ച ബയാന്‍ പാലസില്‍ അരങ്ങേറുക. തുടര്‍ച്ചയായി മൂന്നാം വട്ടവും കുവൈത്ത് ആതിഥ്യം വഹിക്കുന്ന ഉച്ചകോടിയില്‍ 78 രാഷ്ട്രങ്ങളുടെയും 40 അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളാണ് സംബന്ധിക്കുന്നത്. ലക്ഷ്യമിടുന്ന 840 കോടി ഡോളറില്‍ 75 ശതമാനമെങ്കിലും വാഗ്ദാനം ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് യു.എന്‍. ആദ്യ രണ്ട് ഉച്ചകോടികളിലുമായി 390 കോടി ഡോളറാണ് വാഗ്ദാനം ചെയ്യപ്പെട്ടത്; 2013 ജനുവരി 30ന് നടന്ന ആദ്യ ഉച്ചകോടിയില്‍ 150 കോടി ഡോളറും 2014 ജനുവരി 15ന് രണ്ടാം ഉച്ചകോടിയില്‍ 240 കോടി ഡോളറും. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ സംസാരിക്കും. ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓഡിനേറ്ററും യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വലേറി ആമോസ്, യു.എന്‍ ഹൈകമീഷണര്‍ ഫോര്‍ റഫ്യൂജീസ് അന്‍േറാണിയോ ഗുട്ടിറെസ്, യുനൈറ്റഡ് ഡെവലപ്മെന്‍റ് പ്രോഗ്രാം (യു.എന്‍.ഡി.പി) അഡ്മിനിസ്ട്രേറ്റര്‍ ഹെലന്‍ ക്ളാര്‍ക് തുടങ്ങിയവരും ആദ്യ സെഷനില്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. രണ്ടാം സെഷനില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സിറിയയെ സഹായിക്കാനുള്ള വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കും. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹും യു.എന്‍ സെക്രട്ടറി ജനറലും ചേര്‍ന്ന് നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തോടെയാണ് ഉച്ചകോടിക്ക് തിരശ്ശീല വീഴുക. സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി ചേരുന്നത്.
ഒൗദ്യോഗിക കണക്കുപ്രകാരം സിറിയക്കകത്ത് അഭയാര്‍ഥികളായവരുടെ എണ്ണം 76 ലക്ഷവും അയല്‍രാജ്യങ്ങളില്‍ അഭയംതേടിയവരുടെ എണ്ണം 39 ലക്ഷവുമാണിപ്പോള്‍. രണ്ടു രീതിയിലാണ് യു.എന്‍ സഹായമത്തെിക്കുന്നത്. രാജ്യത്തിനകത്ത് പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്ന സിറിയന്‍ ഹ്യൂമാനിറ്റേറിയന്‍ റെസ്പോണ്‍സ് പ്ളാന്‍ (എസ്.എച്ച്.എ.ആര്‍.പി) അല്ളെങ്കില്‍ പ്ളാന്‍ ഫോര്‍ ഇന്‍േറണലി ഡിസ്പ്ളേസ് (ഐ.ഡി.പി) ആണ് ഒന്ന്. ജോര്‍ഡന്‍, ഇറാഖ്, ലബനാന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനംചെയ്ത സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന സിറിയ റീജനല്‍ റെസ്പോണ്‍സ് പ്ളാന്‍ (ആര്‍.ആര്‍.പി) അല്ളെങ്കില്‍ റീജനല്‍ റെഫ്യൂജി ആന്‍ഡ് റീസയലന്‍സ് പ്ളാന്‍ (ത്രീആര്‍.പി) ആണ് രണ്ടാമത്തേത്. ആദ്യത്തേതിലേക്ക് 290 കോടി ഡോളറും രണ്ടാമത്തേതിലേക്ക് 550 കോടി ഡോളറും എന്ന കണക്കിലാണ് ആവശ്യമായ തുക 840 കോടി ഡോളറായി കണക്കാക്കിയിരിക്കുന്നത്.

യമനില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണം: 40 മരണം

Posted: 30 Mar 2015 09:20 PM PDT

Image: 

സന്‍ആ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ വ്യോമാക്രമണം അഞ്ചാം ദിവസവും തുടരുന്നു. പുലര്‍ച്ചെ അഭയാര്‍ഥി ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 190 പേര്‍ക്ക് പരിക്കേറ്റു. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയിലെ അല്‍ മസ് റാക് ക്യാമ്പിനുനേരെയാണ് ആക്രമണമുണ്ടായത്.

വ്യോമാക്രമണമാണ് നടന്നതെന്ന് ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധസംഘടനയുടെ മാനേജര്‍ പാബ്ളോ മാര്‍കോ സ്ഥിരീകരിച്ചു. എന്നാല്‍ ഹൂതികളാണ് അഭയാര്‍ഥി ക്യാമ്പിനുനേരെ മിസൈലാക്രമണം നടത്തിയതെന്ന് യമന്‍ വിദേശകാര്യ മന്ത്രി രിയാദ് യാസിന്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം മൃതദേഹങ്ങള്‍ മാറ്റുന്ന അവ്യക്തമായ ദൃശ്യങ്ങള്‍ ഹൂതികള്‍ നടത്തുന്ന അല്‍ മാസിറ ടി.വി സംപ്രേഷണം ചെയ്തു.

യമനിലെ തുറമുഖങ്ങള്‍ സൗദിയുടെ നേതൃത്വത്തിലുള്ള നാവിക സേന അടച്ചിട്ടിരിക്കുകയാണ്. ഹൂതികളെ നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായാണിത്. പോരാളികള്‍ യമനില്‍ പ്രവേശിക്കുന്നതും യമനില്‍ നിന്ന് പുറത്തുപോവുന്നതും തടയാനാണിത് ചെയ്തതെന്ന് ബ്രിഗേഡിയര്‍ അല്‍ അസീറി പറഞ്ഞു. ഇത് ഏദന്‍, ഹുദൈദ എന്നീ തുറമുഖങ്ങളെ ബാധിച്ചു. യമന്‍െറ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന നഗരമാണ് ഹുദൈദ.

ജി.സി.സി സമാധാനശ്രമങ്ങളിലേക്ക് യമന്‍ കക്ഷികള്‍ക്ക് സ്വാഗതം - സൗദി മന്ത്രിസഭ

Posted: 30 Mar 2015 08:59 PM PDT

Image: 

റിയാദ്: യമന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികള്‍ക്കു മുന്നിലും സംഭാഷണത്തിന്‍െറ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രസ്താവിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച സമാധാനശ്രമത്തിലേക്കും സംഭാഷണത്തിലേക്കും യമനിലെ എല്ലാ കക്ഷികള്‍ക്കും കടന്നുവരാം. സമാധാനത്തിന്‍െറ കവാടം എല്ലാവര്‍ക്കു മുന്നിലും തുറന്നുവെച്ചിരിക്കുകയാണ് - സൗദി തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ച് അദ്ദേഹം പറഞ്ഞു.
അതേസമയം സൗദിയുടെ നേതൃത്വത്തില്‍ തുടരുന്ന ‘നിര്‍ണായക കൊടുങ്കാറ്റി’ല്‍ പങ്കെടുത്ത രാജ്യങ്ങള്‍ക്ക് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. യമന്‍ പ്രസിഡന്‍റിന്‍െറ അഭ്യര്‍ഥന മാനിച്ച് പ്രശ്നപരിഹാരത്തിന് സൈനിക നടപടി ആരംഭിക്കുന്നതിന് മുമ്പ് മേഖലയിലും അന്താരഷ്ട്ര തലത്തിലുമുള്ള നേതാക്കളുമായി സൗദി നേതൃത്വം നടത്തിയ ആലോചനയും സംഭാഷണങ്ങളും മന്ത്രിസഭ വിലയിരുത്തി. യമനില്‍ നിയമാനുസൃതൃ ഭരണം നടത്തുന്ന നേതൃത്വത്തിന് കീഴില്‍ അണിനിരന്ന് എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ സമാധാനശ്രമത്തിനാണ് ജി.സി.സി നേതൃത്വം ശ്രമിക്കുന്നത്. സ
മാധാനം കാംക്ഷിക്കുന്ന എല്ലാ കക്ഷികള്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സല്‍മാന്‍ രാജാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബഹുകക്ഷി ചര്‍ച്ചക്ക് റിയാദിലെ ജി.സി.സി ആസ്ഥാനത്ത് വേദിയൊരുക്കാനും ആവശ്യമായ സജ്ജീകരണങ്ങളും മുന്നൊരുക്കങ്ങളും നടത്താനും സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അസ്സയ്യാനിയെ സല്‍മാന്‍ രാജാവ് ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ സമാധാനപരമായ മാര്‍ഗത്തില്‍ പ്രശ്നപരിഹാരത്തിന് മുന്നോട്ടുവരുന്നതിന് പകരം അട്ടിമറിയിലൂടെ രാഷ്ട്രത്തിനും അയല്‍ രാജ്യങ്ങള്‍ക്കും സുരക്ഷ ഭീഷണി സൃഷ്ടിച്ച സാഹചര്യത്തിലാണ് അനിവാര്യമായ ഇടപെടല്‍ നടത്തിയതെന്നും രാജാവ് വിശദീകരിച്ചു.

യമനിലേക്കുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ മസ്കത്തില്‍ കാത്തുകിടക്കുന്നു

Posted: 30 Mar 2015 08:57 PM PDT

Image: 

മസ്കത്ത്: ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചത്തെിക്കുന്നതിനുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ മസ്കത്തില്‍ കാത്തുകിടക്കുന്നു. സൗദി നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ വ്യോമ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച യമന്‍ ആകാശത്തിലൂടെ പറക്കുന്നതിനും സന്‍ആ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുമുള്ള അനുമതി ലഭിക്കാത്തതിനാലാണ് വിമാനം പുറപ്പെടാത്തത്.  ചൊവ്വാഴ്ച ക്ളിയറന്‍സ് ലഭിക്കുമെന്നാണ്  പ്രതീക്ഷയെന്ന് എയര്‍ഇന്ത്യ ഒമാന്‍ കണ്‍ട്രി മാനേജര്‍ ബി.പി കുല്‍ക്കര്‍ണി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സൗദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ ആഭിമുഖ്യത്തില്‍ അനുമതി എത്രയും പെട്ടെന്ന് ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. യമനിലെ എയര്‍ഇന്ത്യ ഓഫിസ് അടച്ചിരിക്കുകയാണ്. സ്വകാര്യ ഏജന്‍സിയുമായി ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ബസ് എ 320 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് മസ്കത്തില്‍ എത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ഇവ ഒമാന്‍ തലസ്ഥാനത്ത് എത്തിയത്.  180 പേര്‍ക്ക് വീതം ഇതില്‍ യാത്ര ചെയ്യാന്‍ കഴിയും. യാത്രികര്‍ക്കുള്ള ഭക്ഷണവും മരുന്നുമടക്കം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ  വ്യാഴാഴ്ച വ്യോമാക്രമണം ആരംഭിച്ചതു മുതല്‍ക്കാണ് യമന്‍ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചത്. ഇതത്തേുടര്‍ന്ന് വിമാനങ്ങള്‍ പറക്കരുതെന്നും തുറമുഖങ്ങളില്‍ വിദേശ കപ്പലുകള്‍ അടുക്കരുതെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. മലയാളികളടക്കം 3700 ഇന്ത്യക്കാരാണ് യമനിലുള്ളത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം നടത്തിയ ശ്രമത്തെ തുടര്‍ന്ന് മൂന്നു മണിക്കൂര്‍ വിമാനം പറത്താന്‍ അനുമതി നല്‍കുകയായിരുന്നു. സന്‍ആയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെ ഇന്ത്യയിലേക്ക് തിരിച്ചത്തെും വിധമാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇതനുസരിച്ചാണ് വിമാനങ്ങള്‍ മസ്കത്തിലത്തെിയത്.
അതിനിടെ, ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാരെ നിരീക്ഷിച്ചുവന്ന ഇന്ത്യന്‍ നാവികസേനയുടെ ചെറുകിട പട്രോളിങ് കപ്പല്‍ ഏദന്‍ തുറമുഖത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കുറച്ച് ഇന്ത്യക്കാര്‍ മാത്രമാണ് നിലവില്‍ ഏദനിലുള്ളത്.
150 മുതല്‍ 200 പേരെ വരെ ഉള്‍ക്കൊള്ളുന്ന കപ്പലില്‍ ഇവരെ ജിബൂട്ടിയിലത്തെിച്ച് വ്യോമമാര്‍ഗം ഇന്ത്യയില്‍ തിരിച്ചത്തെിക്കാനാണ് പദ്ധതി. പോരാട്ടം രൂക്ഷമായതിനാല്‍ സന്‍ആ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുമോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.  വിമാനം ഇറങ്ങുമോയെന്നത് സംബന്ധിച്ച് ഉറപ്പുപറയാനാവില്ളെന്നാണ് അധികൃതര്‍ പറയുന്നത്. പാകിസ്താന്‍ ഞായറാഴ്ച തങ്ങളുടെ പൗരന്മാരെ ഹുദൈദ വിമാനത്താവളം വഴിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. മൂന്ന് ജംബോ ജെറ്റ് വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. രാജ്യത്ത് അവശേഷിച്ച തങ്ങളുടെ പൗരന്മാരെ ചൈന കഴിഞ്ഞ ദിവസം പടക്കപ്പലയച്ച് രക്ഷിച്ചിരുന്നു.

നഴ്സിങ് റിക്രൂട്ട്മെന്‍റ് പണമിടപാട്: സി.ബി.ഐ കേസെടുത്തു

Posted: 30 Mar 2015 08:52 PM PDT

Image: 

കൊച്ചി: കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്‍റ് നടത്തുക വഴി വന്‍തുക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സി.ബി.ഐ കേസെടുത്തു. ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. റിക്രൂട്ട്മെന്‍റിലെ തട്ടിപ്പുകള്‍ നിരീക്ഷിക്കേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിനെ ഒന്നും എറണാകുളം സൗത്തിലെ അല്‍ സറാഫാ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തെ രണ്ടും  പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നഴ്സിങ് റിക്രൂട്ട്മെന്‍റിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് സ്ഥാപനം 19.5 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. 19,500 രൂപ വാങ്ങേണ്ട സ്ഥാനത്താണ് വന്‍ തട്ടിപ്പു നടത്തിയിട്ടുള്ളത്. ഇതുവഴി 300 കോടി രൂപയോളം സ്ഥാപന ഉടമയായ കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസ് സമ്പാദിച്ചു. ഇതിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്‍െറ സഹായം സ്ഥാപന ഉടമക്ക് ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ എഫ്.ഐ.ആറില്‍ പറയുന്നു.

അതേസമയം, നഴ്സിങ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തില്‍ നിന്നു മൂന്നു കോടി രൂപ പിടിച്ചെടുത്ത കേസില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്‍റ് തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികളില്‍ നിന്നു വാങ്ങിയ പണം കണ്ടെത്താനാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം നടത്തുക. പണമിടപാടിനെ കുറിച്ച് ആദായ നികുതി വകുപ്പില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ വിവരം ശേഖരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ആദായ നികുതിവകുപ്പ് നടത്തിയ പരിശോധനയിലാണ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മൂന്നു കോടി രൂപ പിടിച്ചെടുത്തത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി നടത്തിയ നഴ്സിങ് റിക്രൂട്ട്മെന്‍റിന് ഉയര്‍ന്ന തുക ഈടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പരിശോധന.

1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ട കരാറാണ് ആരോഗ്യമന്ത്രാലയം അല്‍ സറാഫാ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്. കരാര്‍ പ്രകാരം ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും 19,500 രൂപയാണ് സര്‍വിസ് ചാര്‍ജായി ഈടാക്കാന്‍ നിഷ്കര്‍ഷിച്ചിരുന്നത്. എന്നാല്‍, ഓരോരുത്തരില്‍ നിന്നുമായി 19.5 ലക്ഷം രൂപ വീതമാണ് ഈടാക്കിയതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതുവരെ 453 പേരെ കുവൈത്തിലേക്ക് അയച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇറാന്‍ ആണവ ചര്‍ച്ച: കാലാവധി ഇന്ന് അവസാനിക്കും

Posted: 30 Mar 2015 08:44 PM PDT

Image: 

തെഹ്റാന്‍: ഇറാന്‍ ആണവ വിഷയത്തില്‍ കരട് ധാരണാപത്രം ഒപ്പുവെക്കാനുള്ള അവധി ചൊവ്വാഴ്ച അവസാനിക്കും. ലോക വന്‍ശക്തികളും ഇറാനും തമ്മില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസേനില്‍ 26ന് ആരംഭിച്ച ചര്‍ച്ചകളില്‍ ഇന്നലെയും ധാരണയിലത്തെിയില്ല. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഇറാന്‍ പ്രതിനിധി മുഹമ്മദ് ജവാദ് സരീഫ് എന്നിവര്‍ വിവിധ നേതാക്കളുമായി ഒറ്റക്കും കൂട്ടായും അവസാന വട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ധാരണയിലത്തൊന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ലൂസേനില്‍നിന്ന് മടങ്ങി. കരട് ധാരണ രൂപപ്പെടുന്നപക്ഷം മടങ്ങിയത്തെുമെന്ന് ലാവ്റോവ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആണവ സമ്പുഷ്ടീകരണ വിഷയത്തില്‍ ഇറാന്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറായതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ലോകശക്തികള്‍ ആവശ്യപ്പെടുന്നത് സമ്പൂര്‍ണമായി അംഗീകരിക്കാനാവില്ളെന്നും അത് തങ്ങളുടെ ആണവശേഷി തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ഇറാന്‍െറ വാദം. ആണവ ഗവേഷണ, വികസന വിഷയങ്ങളിലും യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കുന്നതു സംബന്ധിച്ചും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഉപരോധങ്ങള്‍ ഘട്ടം ഘട്ടമായി മാത്രമേ നീക്കാനാവൂ എന്നാണ് യു.എസ് നിലപാട്. ശതകോടിക്കണക്കിന് ഡോളറാണ് ഇറാന്‍േറതായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അമേരിക്ക മരവിപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്. ഇവ ലഭ്യമാക്കാനായാല്‍ രാജ്യത്തിന്‍െറ വികസനത്തിന് ഉപയോഗപ്പെടുത്താനാവുമെന്ന് ഇറാന്‍ കണക്കുകൂട്ടുന്നു. നിലവില്‍ ഇറാന്‍െറ വശമുള്ള സമ്പുഷ്ട യുറേനിയം ഉപേക്ഷിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളിലും നിര്‍ണായക പുരോഗതിയുണ്ടായിട്ടുണ്ട്. ഇവ പക്ഷേ, രാജ്യത്തിനു പുറത്തേക്ക് മാറ്റാന്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി.

ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ പദ്ധതിയിട്ടതായാണ് ഇസ്രായേലിന്‍െറയും യു.എസിന്‍െറയും ആരോപണം. ഇതു ശരിയല്ളെന്നും വൈദ്യുതി ഉല്‍പാദനമുള്‍പ്പെടെ സമാധാന ആവശ്യങ്ങള്‍ക്കു മാത്രമാണെന്ന് ഇറാനും പറയുന്നു.

അടരുവാന്‍ വയ്യ; കൂട്ടുകാരേ...

Posted: 30 Mar 2015 07:43 PM PDT

Image: 

വാടാനപ്പള്ളി(തൃശൂര്‍): ഉച്ചക്കായിരുന്നു പരീക്ഷ എങ്കിലും ഏഴാം ക്ളാസിലെ ആ എട്ടു കൂട്ടുകാര്‍ തിങ്കളാഴ്ച രാവിലെ തന്നെ സ്കൂളിലത്തെി. പ്രിയ സ്കൂളിലെ അവരുടെ അവസാനദിനമായിരുന്നു ഇന്നലെ.  ഉവൈസും ഉനൈസും ആദിത്യ കൃഷ്ണനും കൃഷ്ണപ്രിയയും അനാമികയും ഷഫീഖും ചിത്രലേഖയും ഷിനിതയും നേരെ പോയത് തങ്ങള്‍ ജീവനെപ്പോലെ നട്ടുനനച്ചുവളര്‍ത്തിയ പച്ചക്കറിത്തോട്ടത്തിലേക്ക്. ഓരോ ചെടിക്കും അവര്‍ വെള്ളമൊഴിച്ചു. സ്നേഹവായ്പ്പില്‍ കുതിര്‍ന്ന മണ്ണ് ആ കുഞ്ഞുകൈകളുടെ വാത്സല്യം അവസാനമായി നുകര്‍ന്നു. തങ്ങള്‍ നട്ട ഓരോ ചെടിയേയും പ്രിയസുഹൃത്തിനെപ്പോലെ തഴുകിത്തലോടി എട്ടുപേരും വേദനയോടെ പരീക്ഷാഹാളിലേക്ക് കയറി...
തൃത്തല്ലൂര്‍ യു.പി സ്കൂള്‍ അങ്ങനെ അത്യപൂര്‍വമായ ഒരു വേര്‍പിരിയലിന് സാക്ഷിയായി. ജൈവപ്പന്തല്‍ ഒരുക്കിയും ഒൗഷധസസ്യതോട്ടം നട്ടുപിടിപ്പിച്ചും ചെടികളെ പരിപാലിച്ചും നക്ഷത്രവനം ഉണ്ടാക്കിയും ആടുകളെ വളര്‍ത്തിയും പച്ചക്കറിത്തോട്ടം നിര്‍മിച്ചും സ്കൂളിനെ ഹരിതാഭമാക്കിയ വിദ്യാര്‍ഥികളുടെ അവസാന പരീക്ഷയായിരുന്നു ഇന്നലെ. തിങ്കളാഴ്ച ഉച്ചക്ക് പരീക്ഷ അവസാനിച്ചതോടെ സ്കൂള്‍ പൂട്ടി. യു.പി ആയതിനാലാണ് ഏഴാം ക്ളാസുകാരായ ഇവര്‍ക്ക് സ്കൂളിനോട് വിട പറയേണ്ടിവന്നത്. സംസ്ഥാനത്തെ ആദ്യത്തെ ഒൗഷധസസ്യ വിദ്യാലയമാണ് തൃത്തല്ലൂര്‍ യു.പി സ്കൂള്‍. ആറുവര്‍ഷം മുമ്പാണ് ഒൗഷധസസ്യം പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ 135 ഇനം ഒൗഷധസസ്യങ്ങള്‍ തോട്ടത്തിലുണ്ട്. 19 ഇനം മുളകളും കുട്ടികള്‍ നട്ടുവളര്‍ത്തുന്നുണ്ട്. സംസ്ഥാനത്തെ ആദ്യ ഹരിത ക്ളാസ്റൂം യു.പി സ്കൂളിലാണ്. സ്കൂളിന് മുറ്റത്താണ് പച്ചവിരിപ്പില്‍ തണലേകി ക്ളാസ്റൂം പ്രവര്‍ത്തിക്കുന്നത്. പക്ഷികള്‍ക്ക് കൂടൊരുക്കി വെള്ളവും ഭക്ഷണവും നല്‍കുന്നുണ്ട്. സ്കൂളിലും സമീപ ക്ഷേത്രപറമ്പിലും കുട്ടികള്‍ തന്നെ നക്ഷത്രവനം ഒരുക്കി. അസംബ്ളിക്കായി വെയില്‍കൊള്ളാതിരിക്കാന്‍ ജൈവപ്പന്തലും ഒരുക്കി. ജൈവപ്പന്തലില്‍ മുന്തിരിയടക്കം നിരവധി പച്ചക്കറികള്‍ വിളയുന്നു. വീട്ടിലൊരു അശോകം പദ്ധതിയുടെ ഭാഗമായി വീടുകള്‍ക്ക് അശോകമര തൈകള്‍ നല്‍കി. ആരാധാലയങ്ങള്‍ക്ക് ചന്ദനം എന്ന പദ്ധതിയുടെ ഭാഗമായി ചന്ദനത്തൈകളും വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ പിറന്നാള്‍ സമ്മാനമായി നല്‍കുന്നത് മിഠായിയല്ല; നെല്ലിക്കയാണ്. പുകവലിക്കും മദ്യത്തിനുമെതിരെ ‘അച്ചനൊരുമ്മ അപ്പൂപ്പനും’ പദ്ധതിയുണ്ട്. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന അച്ഛനും അപ്പൂപ്പനും ഇവിടുത്തെ വിദ്യാര്‍ഥികള്‍ ഉമ്മ കൊടുക്കില്ല്ള. ആടുകളെ കുട്ടികള്‍ക്ക് വളര്‍ത്താന്‍ നല്‍കുന്ന ‘ജീവന്‍ ജീവന്‍െറ ജീവന്‍’ പദ്ധതിയും സ്കൂളിലുണ്ട്. വിത്ത് നടുന്നതുമുതലുള്ള പരിപാലനം വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു. ഓരോ ചെടിയും ഓരോ വിദ്യാര്‍ഥിയുടെയും ഏറ്റവുമടുത്ത കൂട്ടുകാരായി. കുട്ടികളുടെ സ്നേഹത്തണലില്‍ സ്കൂള്‍ വളപ്പ് പച്ചപുതച്ച കാടായി. അടക്കാക്കുരുവികള്‍ക്കും കാക്കകള്‍ക്കും അഭയമായി. കൊടുംചൂടിലും ഇളംകുളിരാര്‍ന്ന പച്ചത്തുരുത്താണ് സ്കൂള്‍ വളപ്പ്. ലീഡറായ ആദിത്യകൃഷ്ണന്‍െറ നേതൃത്വത്തിലായിരുന്നു സ്കൂള്‍ പരിപാലനം. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കെ.എസ്. ദീപനാണ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

ഈ ശല്യം അങ്ങനെ ഒഴിവാക്കേണ്ടതല്ല

Posted: 30 Mar 2015 07:18 PM PDT

Image: 

വിവരാവകാശ നിയമം (ആര്‍.ടി.ഐ) മുഖേന നിരന്തരം അപേക്ഷ സമര്‍പ്പിക്കുന്നതിന്‍െറ പേരില്‍ ഒരു പൊതുപ്രവര്‍ത്തകയെ പഞ്ചായത്ത് കമ്മിറ്റി പൊതുശല്യമായി പ്രഖ്യാപിച്ചെന്ന തിരുവനന്തപുരം വാര്‍ത്ത പൊതുശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ആര്‍.ടി.ഐ അനാവശ്യമായി ഉപയോഗിച്ച് ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നു എന്ന പരാതി അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്-ഒരു ഒൗപചാരിക ദണ്ഡനത്തിലേക്ക് എത്താറില്ളെങ്കിലും. എന്നാല്‍, ഈ നിയമം ദുരുപയോഗപ്പെടുത്തുന്നതായുള്ള പരാതിയില്‍ ന്യായമുണ്ടെന്ന് പറയാവുന്ന സംഭവങ്ങള്‍ വളരെ വിരളമാണെന്നതാണ് സത്യം. മറിച്ച്, ഇത്ര ശക്തമായ ആയുധമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ പൗരന്മാര്‍ മുന്നോട്ടുവരുന്നില്ല എന്ന ആവലാതിയാണ് കൂടുതല്‍ വ്യാപകവും ന്യായവുമായിട്ടുള്ളത്. ദുരുപയോഗത്തിന്‍െറ അപൂര്‍വം ഉദാഹരണങ്ങളില്‍തന്നെ, പൗരന്മാരെ ചാപ്പകുത്തി അയിത്തം പ്രഖ്യാപിക്കുന്ന പള്ളിച്ചല്‍ പഞ്ചായത്തിന്‍േറതുപോലുള്ള മാതൃക ജനവിരുദ്ധമാണെന്നും പറയാതെ വയ്യ. ദുരുപയോഗം നടക്കുന്നുവെന്ന് പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട വിവരാവകാശ കമീഷന്‍ അധികൃതരുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്നും ബോധവത്കരണം നടത്തിയും പരിഹാരം തേടുകയല്ലാതെ നിയമത്തോട് ധിക്കാരപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ പഞ്ചായത്തിനെന്തധികാരം? ഏതു നിയമമനുസരിച്ചാണ് ‘ശല്യക്കാരി’ മുദ്ര കമ്മിറ്റി പാസാക്കിയത്?
ജനങ്ങളെ ശാക്തീകരിക്കുകയും അഴിമതിക്കാര്‍ക്ക് ഭീഷണിയാവുകയും ചെയ്ത ആര്‍.ടി.ഐ നിയമവും ആക്ടിവിസ്റ്റുകളും തുടക്കംമുതലേ ഒരു ശല്യമാണ്. അത്തരക്കാര്‍ക്ക് ശല്യമാവുക എന്നതുതന്നെ ആ നിയമത്തിന്‍െറ ദൗത്യങ്ങളില്‍പെടും. പഞ്ചായത്തുകള്‍ മുതല്‍ മന്ത്രിസഭകളും ജുഡീഷ്യറിയുംവരെ അതിനെ ചെറുക്കാന്‍ പലതരത്തില്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. ഇപ്പോഴും ശ്രമിക്കുന്നുമുണ്ട്. ഇപ്പോള്‍തന്നെ ആര്‍.ടി.ഐ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ട മേഖലകള്‍ ആവശ്യത്തിലേറെയാണ്. കൂടുതല്‍ മേഖലകള്‍ ഒഴിവാക്കാന്‍ അണിയറയില്‍ നീക്കംനടക്കുന്നു. നിയമം പാസാക്കാന്‍ സഹായിച്ചതായി മേനിനടിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും സ്വന്തംകാര്യം വന്നപ്പോള്‍ നിയമത്തെ നോക്കുകുത്തിയാക്കുന്നു. കേന്ദ്രസര്‍ക്കാറില്‍നിന്ന് ഗണ്യമായി പരോക്ഷ ധനസഹായം ലഭിക്കുന്ന ആറു പാര്‍ട്ടികളെ ‘പബ്ളിക് അതോറിറ്റി’യുടെ പരിധിയില്‍പെടുത്തിയും അവക്ക് ആര്‍.ടി.ഐ ബാധകമാക്കിയും വിവരാവകാശ കമീഷന്‍ രണ്ടുവര്‍ഷംമുമ്പ് ഉത്തരവിട്ടെങ്കിലും അത് നടപ്പായിട്ടില്ല; അതിനെ മറികടക്കാന്‍ മാര്‍ഗം തേടുകയാണ് പാര്‍ട്ടികളെല്ലാം.
രാജ്യത്തിന്‍െറ സ്വത്തും വിഭവങ്ങളും ജനങ്ങള്‍ക്കെല്ലാം അവകാശപ്പെട്ടതാണ്. അവ വിനിയോഗംചെയ്യുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് പങ്കും സ്വാധീനവും നല്‍കുന്നതാണ് വിവരാവകാശ നിയമം. ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ ചെറുക്കുന്നതും പരിഹസിക്കുന്നതും പുത്തരിയല്ല. എന്നാല്‍, ജനങ്ങളുടെ പക്ഷത്തുനില്‍ക്കേണ്ട രാഷ്ട്രീയക്കാര്‍ അതിനെക്കാള്‍ മാരകമായി വിവരാവകാശത്തിന് മുറിവേല്‍പിക്കുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്? സര്‍ക്കാറില്‍നിന്ന് പണംപറ്റുന്ന എല്ലാ സ്ഥാപനങ്ങളും സംഘടനകളും വിവരാവകാശ നിയമത്തിനുകീഴില്‍ വരുകയും ജനങ്ങളുടെ പരിശോധനക്ക് വിധേയപ്പെടുകയും വേണം എന്നതാണ് ആ നിയമത്തിന്‍െറ കാതല്‍. ജനങ്ങളില്‍നിന്ന് പിരിക്കുന്ന നികുതിപ്പണം ഇവര്‍ക്കെല്ലാം കിട്ടുന്നു എന്നതുതന്നെ ന്യായം. അത്തരം സ്ഥാപനങ്ങള്‍ ആവശ്യപ്രകാരം ബോധിപ്പിക്കേണ്ട വിവരങ്ങളില്‍ അവയുടെ സാമ്പത്തിക കാര്യങ്ങളും ഉള്‍പ്പെടും. ഇങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബാധ്യതപ്പെട്ട ‘പബ്ളിക് അതോറിറ്റി’യുടെ നിര്‍വചനത്തില്‍ രാഷ്ട്രീയകക്ഷികളെ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര വിവരാവകാശ കമീഷന്‍ ഉത്തരവിറക്കിയത് അതുകൊണ്ടാണ്. എന്നാല്‍, രണ്ടു വര്‍ഷമായിട്ടും പാര്‍ട്ടികള്‍ അവയുടെ സ്വത്തിന്‍െറയും വരുമാനത്തിന്‍െറയും കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. കേന്ദ്ര വിവരാവകാശ കമീഷനാകട്ടെ ഇക്കാര്യത്തില്‍ നിസ്സഹായത പ്രകടിപ്പിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ പാസാക്കിയ നിയമം അവര്‍തന്നെ ലംഘിക്കുമ്പോള്‍ അതെന്ത് നിയമം? എന്ത് നിയമവാഴ്ച? നിയമം പാര്‍ലമെന്‍റില്‍ ഭേദഗതി ചെയ്യാനോ കോടതിയില്‍ ചോദ്യംചെയ്യാനോ അങ്ങനെ സ്വന്തം കാപട്യം തുറന്നുപറയാനോ ഒരു രാഷ്ട്രീയപാര്‍ട്ടിയും തയാറല്ലതാനും. ഇപ്പോഴാകട്ടെ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തോളമായിട്ടും കേന്ദ്ര വിവരാവകാശ കമീഷനെ നിയമിച്ചിട്ടുമില്ല. ജനങ്ങള്‍ക്ക് അവകാശപ്പെട്ടതും പാര്‍ലമെന്‍റ് നല്‍കിയതുമായ അധികാരം സര്‍ക്കാറും ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടികളുംകൂടി നിഷേധിക്കുകയാണ്.
നിയമത്തിന്‍െറ ദുരുപയോഗമല്ല, ശരിയായ ഉപയോഗംപോലും നടക്കാതാവുകയാണ്. കള്ളത്തരം ചെയ്തവര്‍ക്കേ ഭയക്കേണ്ടതുള്ളൂ. ബി.ജെ.പി, കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.ഐ, സി.പി.എം, ബി.എസ്.പി എന്നീ കക്ഷികള്‍ വിവരാവകാശ നിയമത്തെ ധിക്കരിക്കുന്നത് സുതാര്യതയെ ഭയക്കുന്നതുകൊണ്ടുതന്നെ. വരുമാനവും അതിന്‍െറ സ്രോതസ്സുകളും കൃത്യമായി പുറത്തുപറയേണ്ടിവന്നാല്‍ മറ്റുപലതും വെളിച്ചത്താകും. തെരഞ്ഞെടുപ്പ് കമീഷന്‍ ചട്ടങ്ങളനുസരിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ വെളിപ്പെടുത്തുന്ന വരുമാനം അവരുടെ ശരിയായ വരുമാനത്തിന്‍െറ കാല്‍ഭാഗമേ വരൂ എന്നാണ് കരുതപ്പെടുന്നത്. പുറത്തുപറയാത്ത വരുമാന സ്രോതസ്സുകള്‍ ഒരുപാട് അഴിമതികളിലേക്കുള്ള ചൂണ്ടുപലകകൂടിയാണ്. അവ മറച്ചുവെക്കാനുള്ള തിടുക്കത്തിന്‍െറ കാരണം മറ്റൊന്നല്ല. വിവരാവകാശത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ചെറുക്കപ്പെടണം. അതിനെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ രംഗത്തിറങ്ങുകയും വേണം.
 

ഇനി നമുക്ക് ചില തോല്‍ക്കുന്ന കളികള്‍കൂടി കാണാം

Posted: 30 Mar 2015 07:15 PM PDT

Image: 

ഇന്ത്യ^ആസ്ട്രേലിയ ലോകക്കപ്പ് സെമി ഫൈനല്‍ മത്സരം കാണാന്‍ ഓരോ ക്രിക്കറ്റ് പ്രേമിയും അത്യധികം ആവേശത്തോടെയാവും ടി.വിക്കു മുന്നില്‍ ഇരുന്നത് എന്നുറപ്പ്. അടുത്തകാലത്തെ പ്രകടനങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഒരു ടീം എന്നനിലയില്‍ മികച്ച കളികളാണ് ഇന്ത്യ ലോകക്കപ്പില്‍ അതുവരെ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ആരാധകര്‍ക്ക് ഇത്തിരി പ്രതീക്ഷ കൂടുതലായിരുന്നുതാനും. ധോണിയും കുട്ടികളും ഇത്തവണയും കപ്പുയര്‍ത്തിയേക്കും എന്ന് അവര്‍ വല്ലാതെ ആശിച്ചു. ആസ്ട്രേലിയ ശക്തരാണെന്നൊക്കെ അറിയാമെങ്കിലും, അവരെ മറികടക്കാന്‍ കഴിയുമെന്ന് ആരാധകര്‍ അന്ധമായി വിശ്വസിച്ചു. ആ മനോഭാവത്തോടെയാണ് കളി കാണാനിരുന്നതും. ജയിക്കും ജയിക്കണം എന്ന വാശിയോടെ. എന്നാല്‍, പ്രതീക്ഷിച്ചപോലൊന്നുമല്ല കാര്യങ്ങള്‍ നടന്നത്. അതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച ബൗളേഴ്സിന് അന്നുതീരെ തിളങ്ങാന്‍ കഴിഞ്ഞില്ല. ആസ്ട്രേലിയ ഇന്ത്യയെ തലങ്ങും വിലങ്ങും അടിച്ചു. മികച്ച സ്കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. പിന്നാലെവന്ന ബാറ്റ്സ്മാന്മാര്‍ക്ക് ആ വെല്ലുവിളിയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒരു മികച്ച തുടക്കത്തിനുശേഷം ഇന്ത്യന്‍ ടീം തകര്‍ന്നടിയുകയായിരുന്നു. ഒന്നോരണ്ടോ പേര്‍ പുറത്തായപ്പോഴേക്കും ടി.വിയുടെ മുന്നിലത്തെ കാണികള്‍ക്ക് ക്ഷമനശിച്ചു. അതുവരെ പ്രശംസകൊണ്ട് മൂടിയിരുന്ന ഇന്ത്യന്‍ ടീമിനെ അവര്‍ പെട്ടെന്ന് പുലഭ്യം പറയാന്‍ ആരംഭിച്ചു. ധോണി കിളവനായെന്നുവരെ പഴിപറഞ്ഞു. അവര്‍ പരസ്യങ്ങള്‍ക്കുവാങ്ങുന്ന വന്‍ തുകയെ കുറ്റപ്പെടുത്തി. കാമുകിമാരെ കണക്കില്ലാതെ ചീത്തപറഞ്ഞു. അതൊക്കെ പോട്ടെ. ഇവിടെ പ്രമാദമായ ചോദ്യം അതല്ല. ഇന്ത്യ ആസ്ട്രേലിയയോട് തോല്‍ക്കുന്ന ആ കളി നമ്മളില്‍ എത്രപേര്‍ പൂര്‍ണമായും കണ്ടിരുന്നു? ആ തോല്‍വിയും കളിയും ആസ്വദിക്കാന്‍ നമുക്ക് കഴിഞ്ഞോ? ക്രിക്കറ്റ് സ്നേഹികളല്ലാത്തവര്‍ പിണങ്ങിപ്പോകാന്‍ വരട്ടെ. ഞാന്‍ ക്രിക്കറ്റ് ആസ്വദിക്കുന്ന ആളാണെങ്കിലും, ഇത് കളിയെക്കുറിച്ചുള്ള ഒരെഴുത്തല്ല. നമ്മുടെ മനോഭാവത്തെക്കുറിച്ചുള്ള ഒരു ചെറിയ ചോദ്യമാണ്.
നാം ജയിക്കുന്ന കളികള്‍മാത്രം കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ ആകുന്നതെന്തുകൊണ്ട്? നമ്മള്‍ തോല്‍ക്കുമെന്നുറപ്പായ ഒരു കളിയുടെ മുന്നില്‍ എന്തുകൊണ്ട് നമുക്ക് അതേപോലെ ഇരിക്കാനാവുന്നില്ല? ക്രിക്കറ്റില്‍ മാത്രമല്ല, ഏതു കളിയിലും ഈ ചോദ്യം ബാധകമാണ്.
ഇതില്‍ നമ്മുടെ രണ്ടു മനോഭാവങ്ങള്‍ പ്രതിഫലിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. ഒന്നാമതായി കളിയുടെ പാതിവഴിയിലേ നമുക്ക് പ്രതീക്ഷകളെല്ലാം നഷ്ടപ്പെടുന്നു. രണ്ടാമതായി ഒരു തോല്‍വിയെ നേരിടാന്‍ നമുക്കു ഭയമാണ്. അതുകൊണ്ട് ഇനി ഒന്നും ശരിയാവില്ളെന്ന തോന്നല്‍ ഉണ്ടാകുന്നു. നാം ആരോടൊപ്പമാണോ അവര്‍ തോല്‍ക്കുന്നത് നമ്മുടെ തോല്‍വിയായി പരിഗണിക്കുന്നു. ഒരു കളിയാകുമ്പോള്‍ ജയത്തിനും തോല്‍വിക്കും തുല്യസാധ്യതയാണുള്ളതെന്നും രണ്ടും സ്വീകരിക്കാന്‍ നാം സന്നദ്ധരായിരിക്കണം എന്നും മറക്കുന്നു. അതോടെ, ആരെയെങ്കിലുമൊക്കെ പഴിചാരാനുള്ള വ്യഗ്രതയുണ്ടാകുന്നു. അതിനു പരസ്യം നല്‍കിയവരെയും കാമുകിമാരെയും ഒക്കെ കാരണക്കാരായി കണ്ടത്തെി നാം സായൂജ്യമടയുന്നു.
ഒരുപക്ഷേ, ഇത് നമ്മുടെ ജീവിതത്തിനോടുതന്നെയുള്ള നിലപാടുകള്‍ വ്യക്തമാക്കുന്ന നിമിഷമായി തോന്നാറുണ്ട്. നമുക്കൊരു പങ്കുമില്ലാത്ത, ജയിച്ചാലും തോറ്റാലും നമുക്കൊരു ലാഭനഷ്ടമില്ലാത്ത, നാം ആസ്വദിക്കാനായി കാണുന്ന അകലെയുള്ള വെറും ഒരു കളിപോലും തോല്‍ക്കുന്നത് നാം ഇഷ്ടപ്പെടുന്നില്ല, അത് നമുക്കു സഹിക്കാന്‍ പറ്റുന്നില്ല. അതിനെ നേര്‍ക്കുനേര്‍ കണ്ട് ആ തോല്‍വിയെ മനസ്സുകൊണ്ട് സ്വീകരിക്കാന്‍ കഴിയുന്നില്ല. അതില്‍പോലും നമുക്ക് അവസാനനിമിഷംവരെ പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് നാം ടി.വി ഓഫ് ചെയ്ത് എഴുന്നേറ്റുപോകുന്നത്. ഇങ്ങനെയുള്ള ഒരാള്‍ക്ക് സ്വന്തം ജീവിതത്തിലെ എത്ര തോല്‍വികളെ നേര്‍ക്കുനേരെനിന്ന് അഭിമുഖീകരിക്കാന്‍ കഴിയും എന്നതാണ് പ്രസക്തമായ ചോദ്യം. കളികള്‍ക്കുമുന്നില്‍നിന്ന് ഒളിച്ചോടുന്നവര്‍ ജീവിതത്തില്‍നിന്നും ഒളിച്ചോടില്ളേ? ടി.വി നമുക്ക് ഓഫ് ചെയ്യാം. ജീവിതം ഓഫ് ചെയ്യാന്‍ പറ്റില്ലല്ളോ. അതുകൊണ്ട് ഇനി നമുക്ക് നിശ്ചയമായും നാം തോല്‍ക്കും എന്നുറപ്പുള്ള ചില കളികള്‍ കാണാം. അതിന്‍െറ മുന്നില്‍ സഹിഷ്ണുതയോടെ ഇരിക്കാം. നിര്‍മമതയോടെ നമ്മുടെ സ്വന്തം ടീം തോല്‍ക്കുന്നത് കണ്ടിരിക്കാം. ടീമുകളെ കാണാതെ കളികാണാം. അതിന്‍െറ മനോഹാരിതയും സുന്ദരനിമിഷങ്ങളും ആസ്വദിക്കാം. അതിലൂടെ നാം ജീവിതത്തിലേക്കുള്ള ഒരു പാഠമാണ് പഠിക്കുന്നതെങ്കിലോ.
ഒരുപക്ഷേ, ഈ മധ്യവേനലവധിക്കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാവുന്ന ഏറ്റവും നല്ല പാഠങ്ങളില്‍ ഒന്നാണിതെന്നു തോന്നുന്നു. ഒരു കമ്പ്യൂട്ടര്‍ കളിയുടെ മുന്നില്‍പോലും തോല്‍ക്കുന്നത് സഹിക്കാന്‍ കഴിയാതെ അസഹ്യതയോടെ എഴുന്നേറ്റു പോകുന്നവരാണവര്‍. തന്‍െറ ടീം കളി തോല്‍ക്കുന്നു എന്നു കാണുമ്പോള്‍ റിമോട്ട് സിനിമാചാനലുകളിലേക്ക് ഞെക്കുന്നവരാണവര്‍. അവരെ നമുക്ക് കുറച്ച് തോല്‍വികള്‍ നേരിടാന്‍ പഠിപ്പിക്കേണ്ടതുണ്ട്. ഇനിമുതല്‍ അവര്‍ അല്‍പനേരം തോല്‍ക്കുന്ന ചില കളികള്‍ കാണട്ടെ.

യമനിലെ സൈനിക ഇടപെടലും ശിയാ^സുന്നി ഭിന്നതകളും

Posted: 30 Mar 2015 06:40 PM PDT

Image: 

ചരിത്രം പരിഗണിച്ചാല്‍ ഇറാഖിലും അഫ്ഗാനിസ്താനിലുമെന്നപോലെ യമനിലും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാനിടയില്ളെന്നാണ് സൂചനയെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പാട്രിക് കോബേണ്‍

യമനില്‍ യുദ്ധത്തിനിറങ്ങുന്ന വിദേശ ശക്തികള്‍ പശ്ചാത്തപിക്കേണ്ടിവന്നതാണ് ചരിത്രം. സൗദി സഖ്യസേനയുടെ സൈനിക ഇടപെടല്‍ ഇപ്പോള്‍ വ്യോമാക്രമണം മാത്രമാണെങ്കിലും വൈകാതെ കരയാക്രമണവും ആരംഭിക്കുമെന്നാണ് സൂചന. സൈനിക നീക്കത്തിന്  ‘നിര്‍ണായക കൊടുങ്കാറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. യമനില്‍ സൗദി സഖ്യം കൊതിക്കുന്നത് പരിഗണിച്ചായിരിക്കണം, ഈ പേരിടല്‍. യഥാര്‍ഥത്തില്‍ എന്തു സംഭവിക്കുമെന്ന് നോക്കിയാകാന്‍ തരമില്ല.
ചരിത്രം പരിഗണിച്ചാല്‍ ഇറാഖിലും അഫ്ഗാനിസ്താനിലുമെന്നപോലെ യമനിലും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാനിടയില്ല. രാഷ്ട്രീയ അധികാരം പല വിഭാഗങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടതാണ് ഈ മൂന്നു രാജ്യങ്ങളുടെയും സവിശേഷത. എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ദീര്‍ഘ കാലത്തേക്ക് ഒന്നിപ്പിച്ചുനിര്‍ത്തല്‍ ഇവിടങ്ങളില്‍ ദുഷ്കരമാണ്. സൗദി പിന്തുണക്കുന്നത് അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദിയെയാണ്. അദ്ദേഹം നേരിടുന്ന നാണംകെട്ട തോല്‍വി പക്ഷേ, ജനകീയ പിന്തുണ തീരെയില്ളെന്ന സൂചനയാണ് നല്‍കുന്നത്.
സൗദിയുടെയും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്‍െറയും പുതിയ ഇടപെടലിനു പിന്നില്‍ ഹൂതികള്‍ രാജ്യത്ത് സമ്പൂര്‍ണ ആധിപത്യം നേടുന്നത് തടഞ്ഞ് അധികാര സന്തുലനം നിലനിര്‍ത്തലായിരിക്കണം ലക്ഷ്യം.
പക്ഷേ, സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും ഇറാനെ ആശ്രയിച്ചുള്ള യുദ്ധമാണ്-മുമ്പൊന്നും അങ്ങനെയായിരുന്നില്ല-ഹൂതികള്‍ നടത്തുന്നതെങ്കില്‍ മാത്രമേ സൗദിയും ഗള്‍ഫ് സഹകരണ കൗണ്‍സിലും നടത്തുന്ന സൈനിക ഇടപെടലിന് എന്തെങ്കിലും ന്യായം പറയാനാകൂ.
സെയ്ദി വിഭാഗത്തില്‍പെട്ട ഹൂതികളെ തങ്ങളില്‍പെട്ടവരായി ഒരുകാലത്തും മറ്റു രാജ്യങ്ങളിലെ ശിയാ വിഭാഗങ്ങള്‍ പരിഗണിക്കാറില്ളെന്നതാണ് സത്യം. പക്ഷേ, ഹൂതികള്‍ക്കെതിരെ സുന്നിസഖ്യം രൂപവത്കരിക്കുക വഴി യമന്‍ പ്രശ്നത്തെ ആഗോളവത്കരിച്ച് ശിയാ-സുന്നി മാനം നല്‍കുകയാണ് ചെയ്തിരിക്കുന്നത്.
പ്രശ്നത്തില്‍ യു.എസ് നിലപാടും സങ്കീര്‍ണതകളേറെയുള്ളതാണ്. യമന്‍ അല്‍ഖാഇദക്കെതിരെ വര്‍ഷങ്ങളായി തുടരുന്ന നീക്കം വിജയമാണെന്നായിരുന്നു ഇതുവരെ വാഷിങ്ടണ്‍ പറഞ്ഞുകൊണ്ടിരുന്നത്.
ഡ്രോണ്‍ ആക്രമണങ്ങള്‍ അല്‍ഖാഇദയുടെ പ്രധാന പ്രവര്‍ത്തകരെ തുടച്ചുനീക്കിയെന്നും അവകാശവാദമുയര്‍ന്നു. പക്ഷേ, രാജ്യത്തുണ്ടായിരുന്ന വലിയ ആയുധങ്ങളൊക്കെയും നശിപ്പിച്ച് സൈനികരെ ജിബൂട്ടിയിലെ യു.എസ് സൈനിക കേന്ദ്രത്തിലേക്ക് മാറ്റി യു.എസ് വാലുംചുരുട്ടി ഓടിയപ്പോഴാണ് ഈ വാദങ്ങള്‍ പൊള്ളയായിരുന്നുവെന്ന് ലോകത്തിന് ബോധ്യംവന്നത്. രാജ്യത്തെ സുന്നി സേനയുടെ പ്രധാന ഭാഗമാണിന്ന് യമന്‍ അല്‍ഖാഇദ.
പശ്ചിമേഷ്യയിലുടനീളം യു.എസ് നയം വൈരുധ്യങ്ങളേറെയുള്ളതാണെന്നു തോന്നുന്നു. സുന്നി ശക്തികളെ പിന്തുണക്കുകയും ഇറാന്‍ സഖ്യകക്ഷികളെ എതിര്‍ക്കുകയുമാണ് യമനിലെങ്കില്‍, നേരെ തിരിച്ചാണ് ഇറാഖില്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബഗ്ദാദിന് 87 മൈല്‍ അകലെയുള്ള തിക്രീതിലെ ഐ.എസ് കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വിമാനങ്ങള്‍ ബോംബുവര്‍ഷം ആരംഭിച്ചത്. 20,000 ശിയാ മിലീഷ്യകളും 3,000 ഇറാഖ് സൈനികരും എണ്ണത്തില്‍ അത്രയൊന്നും വരാത്ത ഐ.എസ് തീവ്രവാദികള്‍ക്കെതിരെ ഇവിടെ നാലാഴ്ചയായി പോരാട്ടം ശക്തമാണ്. ശിയാ മിലീഷ്യകള്‍ രംഗത്തുനിന്ന് താല്‍ക്കാലികമായി നിഷ്ക്രമിച്ചിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിലെ വിവരം. സത്യത്തില്‍ ഇറാന്‍ ശാസനകള്‍ നടപ്പാക്കുന്ന ശിയാ മിലീഷ്യ അമേരിക്കന്‍ പിന്തുണയോടെ നയിക്കുന്ന യുദ്ധമാണ് തിക്രീതിലേത്. രണ്ടു വിഭാഗങ്ങളും വിരുദ്ധ ചേരിയിലാണെങ്കിലും.
പരമമായി, യു.എസിന് ഇതല്ലാതെ മറ്റു പോംവഴികളില്ളെന്നതാണ് സത്യം. ഐ.എസ് വിരുദ്ധ സഖ്യത്തെ തുണക്കാതിരുന്നാല്‍ അതിന്‍െറ പ്രയോജനം ഐ.എസിനു മാത്രമാകും. ഇക്കാര്യത്തില്‍ കണക്കുകള്‍ കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്. 1,00,000-1,20,000 ശിയാ മിലീഷ്യകളുണ്ട് ഇറാഖില്‍. യുദ്ധ സജ്ജരായ യഥാര്‍ഥ സൈനികരാകട്ടെ 12 ബ്രിഗേഡു മാത്രം- അഥവാ, 48,000 പേര്‍. ഐ.എസ് പുതുതായി കീഴടക്കുന്ന സ്ഥലങ്ങളില്‍നിന്ന് വന്‍തോതില്‍ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ആളെ ചേര്‍ക്കുന്നതിനാല്‍ അവരുടെ അംഗസംഖ്യ ഒരുലക്ഷത്തിനു മേലാണ്. ഇറാഖ് സൈന്യത്തെയും കുര്‍ദ് പെഷ്മര്‍ഗകളെയും മാത്രമാണ് യു.എസ് ആശ്രയിക്കുന്നതെങ്കില്‍ പണിപാളും.
എങ്കില്‍, എന്തിനാണ് ഒടുവില്‍ തിക്രീതില്‍ യു.എസ് വ്യോമാക്രമണം നടത്താന്‍ തീരുമാനിച്ചത്. ഒന്നാമതായി, ഈയാഴ്ച ബഗ്ദാദ് സര്‍ക്കാര്‍ ഒൗദ്യോഗികമായി ആദ്യമുന്നയിച്ച ആവശ്യമതാണ്. കഴിഞ്ഞവര്‍ഷം കൊബാനിയില്‍ ചെയ്തപോലെ തിക്രീതില്‍ ഇനിയും ഐ.എസ് ആധിപത്യം വേണ്ടെന്ന് അമേരിക്ക തീരുമാനിച്ചിരിക്കാം. രണ്ടാമതായി, പട്ടണം ഐ.എസില്‍നിന്ന് തിരിച്ചുകിട്ടിയാല്‍ അതിന്‍െറ സമ്പൂര്‍ണ ക്രെഡിറ്റ് ശിയാ മിലീഷ്യക്കു മാത്രമാകരുത്.
ഐ.എസിനു മുന്നില്‍ ദയനീയമായി തോറ്റമ്പിയ ഇറാഖ് സേനക്ക് ആത്മവിശ്വാസം പകരാനും യു.എസ് ലക്ഷ്യമിട്ടു കാണണം. 2014ല്‍ ഫലൂജ നഷ്ടമായ ശേഷം ഒരു ചെറിയ പട്ടണം പോലും ഇറാഖ് സേന ഇതുവരെ തിരിച്ചുപിടിച്ചിട്ടില്ല. എന്നാല്‍, ശിയാ മിലീഷ്യകള്‍ക്ക് അതു സാധ്യമായിട്ടുണ്ട് താനും.
കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഐ.എസ് കേന്ദ്രങ്ങളില്‍ 2,500 തവണ ആക്രമണം നടത്തിയിട്ടും താവളങ്ങളൊന്നും തിരിച്ചുപിടിക്കാനായിട്ടില്ളെന്നതും ഓര്‍ക്കണം. വ്യോമാക്രമണങ്ങള്‍ ഐ.എസിനെ തകര്‍ത്തിട്ടുണ്ടാകും പക്ഷേ, അതിന്‍െറ അടയാളങ്ങളൊന്നും പ്രകടമല്ല.

(കടപ്പാട്: ദി ഇന്‍ഡിപ്പെന്‍ഡന്‍റ്)

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP