സ്വാഗതം
WELCOME

News Update..

Thursday, March 19, 2015

പ്രതിഷേധത്തെ തുടര്‍ന്ന് പാകിസ്താന്‍ 25 കാരന്‍െറ വധശിക്ഷ മാറ്റിവെച്ചു Madhyamam News Feeds

പ്രതിഷേധത്തെ തുടര്‍ന്ന് പാകിസ്താന്‍ 25 കാരന്‍െറ വധശിക്ഷ മാറ്റിവെച്ചു Madhyamam News Feeds

Link to

പ്രതിഷേധത്തെ തുടര്‍ന്ന് പാകിസ്താന്‍ 25 കാരന്‍െറ വധശിക്ഷ മാറ്റിവെച്ചു

Posted: 19 Mar 2015 01:14 AM PDT

Image: 

ഇസ്ലാമാബാദ്: കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പാകിസ്താന്‍ 25 കാരന്‍െറ വധശിക്ഷ മാറ്റിവെച്ചു. 30 ദിവസത്തേക്കാണ് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിരിക്കുന്നത്. 2004ല്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷഫ്ഖത്ത് ഹുസൈന്‍െറ വധശിക്ഷയാണ് മാറ്റിവെച്ചത്.  14-ാം വയസ്സില്‍ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കൊലക്കുറ്റത്തിന് പത്ത് വര്‍ഷത്തിന് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ഷഫ്ഖത്തിന്‍െറ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്‍്റെ നിര്‍ദേശ പ്രകാരം പാക് പ്രസിഡന്‍റ്് മംമൂന്‍ ഹുസൈന്‍ ആണ് ശിക്ഷ നീട്ടിവെക്കാന്‍ ഉത്തരവിട്ടത്. 2004ല്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ഷഫ്ഖത്തിനെതിരായ കുറ്റം.

നേരത്തെ ഷഫ്ഖത്തിന്‍്റെ വധശിക്ഷ മാര്‍ച്ച് 19ന് നടപ്പാക്കണമെന്ന് തീവ്രവാദ വിരുദ്ധ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തത്തെി. കറാച്ചി പൊലീസ് ഷഫ്ഖത്തിനെ ക്രൂരമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്നും അന്ന് വെറും 14 വയസ് മാത്രമായിരുന്നു പ്രായമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സിന്ധ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു.

കുറ്റം ചെയ്യുമ്പോള്‍ 18 വയസ്സിനു താഴെ പ്രായമുള്ളയാളാണെങ്കില്‍ വധശിക്ഷ നടപ്പാക്കാന്‍ പാടില്ളെന്നാണ് നിയമം. ഇതു ലംഘിച്ചാണ് ശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നതെന്ന് ഷഫ്ഖത്ത് ഹുസൈന്‍്റെ അഭിഭാഷകര്‍ വാദിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പാകിസ്താനില്‍ 21 പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. പെഷാവര്‍ സൈനിക സ്കൂളിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം വധശിക്ഷക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പാകിസ്താന്‍ പിന്‍വലിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം പാകിസ്താനില്‍ 48 പേരുടെ വധശിക്ഷ നടപ്പാക്കി.

 

രോഹിത്തിന് സെഞ്ച്വറി; ബംഗ്ളാദേശിന് 303 റണ്‍സ് വിജയലക്ഷ്യം Live

Posted: 19 Mar 2015 12:55 AM PDT

Image: 

മെല്‍ബണ്‍ : ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യക്കെതിരെ ബംഗ്ളാദേശിന് 303 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടി. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെയും (137) അര്‍ധ സെഞ്ച്വറി നേടിയ സുരേഷ് റെയ്നയുടെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലത്തെിയത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 9.3 ഓവറില്‍ 50 കടന്ന ഇന്ത്യയെ പിന്നീട് ബംഗ്ളാദേശ് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. പതിനേഴാം ഓവറില്‍ ടീം സ്കോര്‍ 75 നില്‍ക്കെ ശിഖര്‍ധവാനാണ് ആദ്യം പുറത്തായത്. 30 റണ്‍സെടുത്ത ധവാനെ വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കുര്‍ റഹ്മാന്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കകുയായിരുന്നു. നാല് റണ്‍സിന്‍െറ ഇടവേളയില്‍ കോലി(3)യും പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി.  ആദ്യ 10 ഓവറില്‍ 50 കടന്ന ഇന്ത്യ 25.5 ഓവറിലാണ് 100 കടന്നത്. രഹാനെ 19 റണ്‍സെടുത്ത് പുറത്തായി.

നാലാം വിക്കറ്റില്‍ റെയ്നയും രോഹിതും ഒരുമിച്ചതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരികെവന്നത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍  122 റണ്‍സ് നേടി. 65 റണ്‍സെടുത്ത റെയ്നയെ മഷര്‍റഫ് മര്‍ത്തസ പുറത്താക്കി. 57 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടെയാണ് റെയ്ന 65 റണ്‍സ് നേടിയത്. അതിനിടെ രോഹിത് ശര്‍മ ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടി. 126 പന്തില്‍   14 ബൗണ്ടറിയും മൂന്നു സിക്സറും ഉള്‍പ്പെടെയാണ് ശര്‍മ 137 റണ്‍സ് എടുത്തത്.  വ്യക്തിഗത സ്കോര്‍ 90ല്‍ നില്‍ക്കെ രോഹിത് ക്യാച്ച് നല്‍കിയെങ്കിലും പാക് അംപയര്‍ അലീംദാര്‍ നോബോള്‍ വിളിക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ്ങിന് അടിത്തറ പാകിയ രോഹിത് ശര്‍മയെ തസ്കിന്‍ അഹ്മദ് ക്ളീന്‍ ബൗള്‍ഡ് ചെയ്തു. ക്യാപ്ടന്‍ ധോനി ആറ് റണ്‍സെടുത്ത് പുറത്തായി.

.

ശമ്പളമില്ല; ദേശീയപാത കരാര്‍ കമ്പനി തൊഴിലാളികള്‍ പണിമുടക്കി

Posted: 19 Mar 2015 12:39 AM PDT

വടക്കഞ്ചേരി: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ദേശീയപാത വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപ്പാത കരാര്‍ കമ്പനിയുടെ ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ സമരം തുടങ്ങി.
ഒരു വര്‍ഷമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ജീവനക്കാര്‍ കരാര്‍ കമ്പനിയായ കെ.എന്‍.സിയുടെ വാഹനങ്ങളെല്ലാം ശങ്കരന്‍കണ്ണന്‍തോടിലുള്ള ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടു. ശമ്പളം ചോദിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ തവണകള്‍ പറഞ്ഞ് ഒഴിയുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികള്‍ വീടുകളിലേക്ക് പണം അയക്കാന്‍ സാധിക്കാത്തതുമൂലം ഇവരുടെ കുടുംബങ്ങളും ബുദ്ധിമുട്ടിലാണ്.
60 ജീവനക്കാരില്‍ നാല് മലയാളികളൊഴികെ 56 പേരും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇഴഞ്ഞുനീങ്ങുന്ന ദേശീയപാത പണി ഇപ്പോള്‍ പൂര്‍ണമായും നിലച്ച മട്ടാണ്.

നിയമസഭയില്‍ നടക്കുന്നത് ജനാധിപത്യത്തിന്‍െറ കശാപ്പ് ^ഇ.പി.ജയരാജന്‍

Posted: 19 Mar 2015 12:39 AM PDT

Image: 

തിരുവനന്തപുരം: നിയസഭയില്‍ നടക്കുന്നത് ജനാധിപത്യത്തിന്‍റെ കശാപ്പാണെന്ന് എം.എല്‍.എ. സര്‍ക്കാര്‍ അഴിമതി നടത്തുമ്പോള്‍ നിയമസഭയില്‍ രാമനാമം ജപിച്ചിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭയില്‍ ഇത്രയും ചെയ്യാനെ കഴിഞ്ഞുള്ളൂ എന്നാണ് തങ്ങളുടെ വിഷമം. കോണ്‍ഗ്രസ് ഓഫീസില്‍ ചായമേടിച്ച് കൊടുത്തിരുന്നയാളാണ് സ്പീക്കര്‍ പദവിയില്‍ എത്തിയതെന്നും ഇ.പി.ജയരാജന്‍ ആരോപിച്ചു.

 

സ്റ്റേഡിയം നിര്‍മാണത്തിലെ അഴിമതി: പ്രത്യേക കൗണ്‍സില്‍ ഇന്ന്

Posted: 19 Mar 2015 12:14 AM PDT

ആലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയത്തിന്‍െറ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ നോട്ടീസിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭയുടെ സ്പെഷല്‍ കൗണ്‍സില്‍ യോഗം വ്യാഴാഴ്ച ചേരും. പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്ന ആവശ്യത്തോട് ഭരണപക്ഷം നിഷേധാത്മക സമീപനം സ്വീകരിക്കുന്നെന്നാരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ച യു.ഡി.എഫിലെ ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ സമാന്തരയോഗം ചേര്‍ന്നിരുന്നു.
ഇതിനെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് നോട്ടീസിന്‍െറ അടിസ്ഥാനത്തില്‍ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. 22 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടുനല്‍കിയ നോട്ടീസിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച സ്പെഷല്‍ കൗണ്‍സില്‍ ചേരുമെന്ന് ആദ്യം അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ചെയര്‍പേഴ്സണിന് ഉണ്ടായ അവിചാരിതമായ ചില അത്യാവശ്യങ്ങള്‍ മൂലം കൗണ്‍സില്‍ യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി പിന്നീട് അറിയിപ്പ് നല്‍കി.
ഫോണ്‍ സന്ദേശത്തിലൂടെയാണ് തലേദിവസം കൗണ്‍സിലര്‍മാരെ യോഗം മാറ്റിയ വിവരം അറിയിച്ചത്. ഇതേതുടര്‍ന്നാണ് നോട്ടീസ് നല്‍കിയ കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷനേതാവ് തോമസ് ജോസഫിന്‍െറ നേതൃത്വത്തില്‍ കൗണ്‍സില്‍ ഹാളില്‍ സമാന്തരയോഗം ചേര്‍ന്നത്.
യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് അംഗങ്ങളായ സുനില്‍ ജോര്‍ജ്, മെഹബൂബ്, ടിന്‍റു സ്റ്റീഫന്‍ എന്നിവര്‍ വിട്ടുനിന്നു. തത്തംപള്ളി വാര്‍ഡിലെ കൗണ്‍സിലര്‍ മറിയാമ്മ എബ്രഹാമിന്‍െറ അധ്യക്ഷതയിലായിരുന്നു യോഗം.
ഇവര്‍ ചെയര്‍പേഴ്സണിന്‍െറ കസേരയില്‍ ഇരുന്നാണ് യോഗ നടപടികള്‍ നിയന്ത്രിച്ചത്. ഇതടക്കം പ്രതിപക്ഷാംഗങ്ങളുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഓംബുഡ്മാന് പരാതി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിച്ചിട്ടുണ്ട്. ചെയര്‍പേഴ്സണിന്‍െറ കസേരയിലിരുന്ന മറിയാമ്മ എബ്രഹാമിനെ താക്കീത് ചെയ്യണമെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
എന്നാല്‍, വ്യാഴാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തിന് നിയമസാധുത ഇല്ളെന്നാണ് പ്രതിപക്ഷത്തിന്‍െറ നിലപാട്. പ്രത്യേക കൗണ്‍സിലിന് നോട്ടീസ് നല്‍കി 10 ദിവസത്തിനകം യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് ചട്ടമെന്നും ഈ സമയപരിധി കഴിയുന്നതിനാലാണ്
തിങ്കളാഴ്ച യോഗം ചേര്‍ന്നതെന്നും ഇന്ന് ചേരുന്ന യോഗത്തിന് നിയമസാധുത
ഇല്ലാത്തതിനാല്‍ ഇതില്‍ പങ്കെടുക്കേണ്ട കാര്യമില്ളെന്നും പ്രതിപക്ഷനേതാവ് തോമസ് ജോസഫ് പറഞ്ഞു.

മൂലമ്പിള്ളി പാക്കേജിന് ഏഴ് വര്‍ഷം; പുനരധിവാസ ഭൂമിയില്‍ തറക്കല്ലിട്ട് പ്രതിഷേധം

Posted: 18 Mar 2015 11:58 PM PDT

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി വിജ്ഞാപനം ചെയ്ത മൂലമ്പിള്ളി പാക്കേജിന് വ്യാഴാഴ്ച ഏഴ് വര്‍ഷം. മുളവുകാട്, മൂലമ്പിള്ളി, കോതാട്, ചേരാനല്ലൂര്‍, ഇടപ്പളളി, വടുതല, മഞ്ഞുമ്മല്‍, ഏലൂര്‍, കളമശ്ശേരി എന്നീ പ്രദേശങ്ങളില്‍നിന്ന് വഴിയാധാരമാക്കപ്പെട്ടവരുടെ പുനരധിവാസമാണ് സര്‍ക്കാറിന്‍െറ മെല്ളെപ്പോക്ക് മൂലം ഇന്നും അനിശ്ചിതാവസ്ഥയില്‍ തുടരുന്നത്.
പാക്കേജ് ഉത്തരവ് പ്രകാരം കുടുംബങ്ങള്‍ക്ക് അനുവദിക്കുന്ന പുനരധിവാസ പ്ളോട്ടുകള്‍ രണ്ടുനില കെട്ടിടം പണിയാവുന്ന ഉറപ്പുള്ള ഭൂമിയാണ് നല്‍കേണ്ടത്. എന്നാല്‍, പുനരധിവാസത്തിനായി കണ്ടത്തെിയ ഏഴ് സൈറ്റുകളും ചതുപ്പ് നിലങ്ങളും പുഴപ്പുറമ്പോക്കുകളും ആണ്. ചേരാനല്ലൂരില്‍നിന്നും ഒഴിപ്പിക്കപ്പെട്ട വിധവയായ കെ.ആര്‍. രമണിക്ക് വടുതല പുനരധിവാസ സൈറ്റില്‍പ്പെടുന്ന സ്ഥലം ഇപ്പോഴും സര്‍ക്കാര്‍ നികത്തി നല്‍കിയിട്ടില്ല. പുനരധിവാസം വൈകുന്നതിലെ പ്രതിഷേധ സൂചകമായി കോഓഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ വടുതലയിലെ സര്‍ക്കാര്‍ പുനരധിവാസ ഭൂമിയില്‍ വൈകുന്നേരം മൂന്നിന് തറക്കല്ലിടും.
പുനരധിവാസത്തിന് മേല്‍നോട്ടം വഹിക്കുന്ന കലക്ടര്‍ അധ്യക്ഷനായ മോണിറ്ററിങ് കമ്മിറ്റി മുമ്പാകെ നിരവധി തവണ രേഖാമൂലം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ളെന്ന് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. വഴിയാധാരമാക്കപ്പെട്ടവരില്‍ 38 കുടുംബങ്ങള്‍ മാത്രമാണ് ഏഴ് വര്‍ഷത്തിനുശേഷവും പുനരധിവാസ പ്ളോട്ടുകളില്‍ സര്‍ക്കാറിന്‍െറ ഒരു സഹായവുമില്ലാതെ വീടുകള്‍ നിര്‍മിച്ച് താമസമാരംഭിച്ചത്.
ശേഷിക്കുന്ന 278 കുടുംബങ്ങളും തങ്ങള്‍ക്കനുവദിക്കപ്പെട്ട സ്ഥലങ്ങളിലെ താല്‍ക്കാലിക ഷെഡുകളിലും വാടക വീടുകളിലുമാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്. ഉത്തരവിന് വിരുദ്ധമായി ഈടാക്കിയ കേന്ദ്രവരുമാന നികുതി തിരിച്ചുനല്‍കിയിട്ടുമില്ല.

പി.രാമചന്ദ്രന്‍നായര്‍ സി.പി.എമ്മിലേക്ക്

Posted: 18 Mar 2015 11:55 PM PDT

Image: 

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.ഐ വിട്ട അഡ്വ. പി.രാമചന്ദ്രന്‍നായര്‍ സി.പി.എമ്മിലേക്ക്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് കാട്ടി രാമചന്ദ്രന്‍നായര്‍ നേരത്തെ സി.പി.എം ജില്ലാ കമ്മറ്റിക്ക് കത്തു നല്‍കിയിരുന്നു. ഇതു അംഗീകരിച്ച ജില്ലാ കമ്മറ്റി അന്തിമ തീരുമാനമെടുക്കുന്നതിനായി കത്ത് സംസ്ഥാന കമ്മറ്റിയുടെ പരിഗണനക്ക് വിട്ടു.

തിരുവനന്തപുരം ലോക്സഭാ  മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ബെന്നറ്റ് എബ്രഹാമിനെ തീരുമാനിച്ചതിന് പിന്നില്‍ പണമിടപാട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. രാമചന്ദ്രന്‍നായരും, വെഞ്ഞാറമൂട് ശശിയുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു ആരോപണം. വെഞ്ഞാറമൂട് ശശിയും സി.പി.ഐയില്‍ നിന്നും രാജിവച്ചിരുന്നു. സി.പി.ഐയുടെ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയാണ് പി.രാമചന്ദ്രന്‍നായര്‍.

 

എടപ്പാള്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിര്‍മാണം വിവാദത്തില്‍

Posted: 18 Mar 2015 11:52 PM PDT

എടപ്പാള്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടം വിവാദത്തില്‍. സ്കൂളിലെ മൈതാനത്തിന്‍െറ വലിപ്പം കുറയാന്‍ വഴിയൊരുക്കുന്ന രീതിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതായി ആരോപിച്ച് പൗരസമിതി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തത്തെി. 1. 82 കോടി രൂപ ചെലവഴിച്ചാണ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് മൈതാനത്തിന്‍െറ തെക്ക് ഭാഗത്ത് രണ്ടുനില കെട്ടിടം നിര്‍മിക്കുന്നത്. ഇവിടെ കെട്ടിടം നിര്‍മിക്കുന്നതോടെ മൈതാനത്തിന്‍െറ വലിപ്പം ചുരുങ്ങുമെന്നതിനാല്‍ കായിക രംഗത്തിന് തിരിച്ചടിയാകുമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്‍െറ നിലപാട്. ഇലവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് നടത്താന്‍ ഏകദേശം 120 മീറ്ററും ഉപജില്ല, ജില്ലാ കായിക മേളകള്‍ നടത്താന്‍ 100 മീറ്റര്‍ ട്രാക്ക് നിര്‍മിക്കാനുള്ള സ്ഥലവും വേണം. പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടെ കായിക മത്സരങ്ങള്‍ നടത്താനാകില്ല.
ആല്‍മരത്തിനടുത്ത് പൊളിച്ചുനീക്കിയ കെട്ടിടം നിന്ന സ്ഥലം, യു.പി ക്ളാസുകള്‍ ഇവിടെനിന്ന് മാറ്റിയപ്പോള്‍ അധികമായ കിഴക്ക് ഭാഗത്തെ കെട്ടിടം, ക്ളാസുകള്‍ നടക്കാത്ത തെക്ക് ഭാഗത്തെ കെട്ടിടം എന്നിവ പൊളിച്ചുനീക്കിയോ പൊളിച്ചുനീക്കിയിടത്തോ പുതിയ കെട്ടിടം നിര്‍മിക്കാതെ മൈതാനം കൈയേറി കെട്ടിടം നിര്‍മിക്കേണ്ട ആവശ്യമില്ളെന്നും വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന പ്രവൃത്തിയാണിതെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്‍െറ ആരോപണം.
എന്നാല്‍, ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മിക്കാന്‍ ടെക്നിക്കല്‍ വിങ് അനുമതി നല്‍കാതിരുന്നതും നിലവില്‍ നിര്‍മാണം നടക്കുന്ന സ്ഥലം ടെക്നിക്കല്‍ വിങ് നിര്‍ദേശിച്ചതാണെന്നുമാണ് പി.ടി.എയുടെ വാദം.

വയല്‍ നികത്തി സ്റ്റേഡിയം നിര്‍മാണം: പരിസ്ഥിതി പ്രശ്നമുണ്ടാവുമെന്ന് ആശങ്ക

Posted: 18 Mar 2015 11:39 PM PDT

താമരശ്ശേരി: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കിഴക്കോത്ത് പഞ്ചായത്തിലെ ചെറ്റക്കടവില്‍ വയല്‍നികത്തി നിര്‍മിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയം പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്ക. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സ്റ്റേഡിയത്തിനോട് ചേര്‍ന്ന് ചെറ്റക്കടവ് തോടിന് കുറുകെ പാലവും 50 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും നാല് മീറ്റര്‍ ഉയരത്തിലുമായി അപ്രോച് റോഡും ഉണ്ട്.
അപ്രോച് റോഡില്‍ 15 മീറ്റര്‍ ഇടവിട്ട് രണ്ട് കലുങ്കുകളും നിര്‍മിച്ചിട്ടുണ്ട്. വര്‍ഷകാലത്ത് തോട് കവിഞ്ഞൊഴുകിയും കുന്നിന്‍ചെരുവുകളില്‍നിന്ന് കുത്തിയൊലിച്ചും വരുന്ന വെള്ളം ഒഴുകിപ്പോവാറുള്ളത് അപ്രോച് റോഡിലെ രണ്ട് കലുങ്കുകളിലൂടെയാണ്.
എന്നാല്‍, സ്റ്റേഡിയം നിര്‍മാണത്തിന് റോഡിനോട് ചേര്‍ത്ത് മണ്ണിട്ട് നികത്തുന്നതുമൂലം കലിങ്കുകളിലൂടെയുള്ള വെള്ളത്തിന്‍െറ ഒഴുക്ക് തടസ്സപ്പെടാനിടയുണ്ട്. ഇതുമൂലം പാലത്തിന്‍െറ മുകള്‍ഭാഗത്തു ജലനിരപ്പ് ഉയര്‍ന്ന് അവശേഷിച്ച വയലുകള്‍ മഴവെള്ളതില്‍ മുങ്ങാന്‍ ഇടവരുകയും കൃഷിക്ക് അനുയോജ്യമല്ലാതാവുകയും ചെയ്യുമെന്നാണ് ആശങ്ക. തോടിനോട് ചേര്‍ന്നുകിടക്കുന്ന പലിശക്കാട്, മണ്ണില്‍തൊടുക, മുട്ടത്തംകണ്ടി, കണിയാംതൊടുക എന്നിവിടങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വെള്ളപ്പൊക്ക ഭീഷണി ഉണ്ടാവുകയും ചെയ്യും.
മാത്രവുമല്ല പാലത്തിനോട് ചേര്‍ന്ന് വയലില്‍ നിര്‍മിച്ച ജലനിധി കിണറിലെ വെള്ളം മഴവെള്ളം കയറി മലിനമാകുമെന്നും പ്രദേശവാസികള്‍ പറയുന്നു. തോടിന്‍െറ ഒരുഭാഗം മാത്രം മണ്ണിട്ട് ഉയര്‍ത്തുന്നതുമൂലം മറുഭാഗത്ത് ശക്തമായ വെള്ളക്കുത്തുണ്ടാവുകയും പറമ്പിന്‍െറ അരികുകള്‍ ഇടിഞ്ഞ് തോട് ഗതിമാറി ഒഴുകാന്‍ ഇടവരും. ഇപ്പോഴത്തെ നിലയില്‍ അശാസ്ത്രീയമായി മണ്ണിട്ട് വയല്‍നികത്തുന്നതിനു പകരം അപ്രോച് റോഡിലെ രണ്ട് കലുങ്കിലൂടെ മഴവെള്ളം ഒലിച്ചുപോകത്തക്കവണ്ണം സ്റ്റേഡിയത്തിനടിയിലൂടെ വലിപ്പത്തില്‍ ഓവുചാലുകള്‍ നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നാട്ടുകാരുടെ ചിരകാല അഭിലാഷമായ സ്റ്റേഡിയം സി.ഡബ്ള്യൂ.ആര്‍.ഡി.എമ്മിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ശാസ്ത്രീയമായി നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വിധി വരുംവരെ ടീസ്റ്റയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

Posted: 18 Mar 2015 11:36 PM PDT

Image: 

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുള്ള ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്ന കേസില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദന്‍െറ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തുടരും. ടീസ്റ്റ സെതല്‍വയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിപുലമായ ബെഞ്ചിന് വിട്ടു.  സുപ്രിം കോടതിയുടേതാണ് നടപടി. അഭിപ്രായ സ്വാതന്ത്ര്യം, നിയന്ത്രിത സ്വാതന്ത്ര്യം, നിയന്ത്രിത സ്വാതന്ത്ര്യം ഉള്‍പടെയുള്ള വിഷയങ്ങളാണ് വിപുലമായ ബെഞ്ച് പരിഗണിക്കുക. ടീസ്റ്റയുടേയും ഭര്‍ത്താവ് ആനന്ദിന്‍്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈകോടതി നേരത്തെ നിരസിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.

ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം തടയാവുന്ന ഒന്നും ഗുജറാത്ത് പൊലീസിന്‍െറ പക്കലില്ളെന്നും സ്വാതന്ത്ര്യം പരമപ്രധാനമാണെന്നും അതിനെ ഐ.സി.യുവിലും വെന്‍റിലേറ്ററിലുമാക്കാന്‍ അനുവദിക്കില്ല. വന്‍പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അതിഗുരുതരമായ ആരോപണങ്ങളുടെ പിന്‍ബലമില്ലാതെ ഒരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് അനുവദിക്കാനാവില്ളെന്നും  അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ തക്ക ഒരു കുറ്റവും ടീസ്റ്റക്കെതിരെ ആരോപിക്കാന്‍ ഗുജറാത്ത് പൊലീസിന് കഴിഞ്ഞിട്ടില്ളെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.

 

ഇ.എം.എസ് ദിനാചരണ പരിപാടിയില്‍ വി.എസിനെ തഴഞ്ഞു

Posted: 18 Mar 2015 10:43 PM PDT

Image: 

തിരുവനന്തപുരം: ഇ.എം.എസ് ദിനാചരണ പരിപാടിയില്‍ വി.എസ് അചുതാനന്ദനെ പ്രസംഗിക്കാന്‍ അനുവദിച്ചില്ളെന്ന് ആക്ഷേപം. വ്യാഴാഴ്ച കാലത്ത്  നിയമസഭക്ക് മുന്‍പിലെ ഇ.എം.എസ് പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് വി.എസിനെ  തഴഞ്ഞത്. വി.എസിനെ കൂടാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗങ്ങളായ പിണറായി വിജയന്‍, എം.എ ബേബി എന്നിവര്‍ എത്തിയിരുന്നു.

വി.എസ് ബഹിഷ്കരിച്ച ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിന്ശേഷം അദ്ദേഹം  പങ്കെടുത്ത ആദ്യ പാര്‍ട്ടി പരിപാടിയായിരുന്നു ഇത് .കഴിഞ്ഞ കാലങ്ങളിലൊക്കെ പാര്‍ട്ടി സെക്രട്ടറിയെ കൂടാതെ വി.എസും  ചടങ്ങില്‍ ഇ.എം.എസിനെ അനുസ്മരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കൊടിയേരിയെ മാത്രമേ സംസാരിക്കാന്‍ വിളിച്ചുള്ളൂ. കാലത്ത് എഴരക്കായിരുന്നു പരിപാടി.

അതിനിടെ തന്‍െറ പ്രശ്നത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് വി.എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ യോഗം 20 നും കേന്ദ്ര കമ്മിറ്റി 21,22 തീയതികളിലും കൂടുന്ന സാഹചര്യത്തിലാണ് കത്ത്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഇടയായ സാഹചര്യം വിശദീകരിച്ച് നേരത്തെ കത്ത് നല്‍കിയിരുന്നു . കേന്ദ്ര കമ്മിറ്റി അംഗമായ തന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പ്രമേയം സമ്മേളനത്തിന് മുമ്പ് പാസാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് വി.എസ് ഉന്നയിച്ച ആക്ഷേപം. പ്രസ്തുത പ്രമേയം സംഘടനാ വിരുദ്ധം ആണെന്നും കേന്ദ്ര കമ്മിറ്റി ഇടപെട്ട് റദ്ദാക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് എതിരെ നടപടി എടുക്കണമെന്നുമാണ്  ആവശ്യം.

 

ദുരിത നാളുകള്‍ക്ക് വിട; മലയാളികള്‍ ഉള്‍പ്പെടെ 24 തൊഴിലാളികള്‍ നാട്ടിലേക്ക്

Posted: 18 Mar 2015 10:17 PM PDT

Image: 

ദുബൈ: മാസങ്ങളായി ശമ്പളവും താമസസ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുബൈയിലെ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞ ദുരിതനാളുകളോട് വിടപറഞ്ഞ് മലയാളികള്‍ ഉള്‍പ്പെടെ 24 തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു. ഇവരില്‍ ഏഴ് മലയാളികള്‍ വ്യാഴാഴ്ച ഉച്ചക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പറക്കും. മനോഹരന്‍ തിരുവനന്തപുരം, പ്രശാന്ത് തൃശൂര്‍,രതീഷ്കുമാര്‍ കൊല്ലം, ഗിരീഷ്കുമാര്‍ തിരുവല്ല, രാജന്‍ പാലക്കാട്, വിപിക്കുട്ടന്‍ തിരുവല്ല, ബിജു ബേബി കൊല്ലം എന്നിവരാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറയും കോടതിയുടെയും ഇടപെടലിനെ തുടര്‍ന്ന് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും കൈപറ്റി ആശ്വാസത്തോടെ കുടുംബത്തിലണയാന്‍  ഇന്ന് പറക്കുന്നത്. ഒഡിഷ, ഉത്തര്‍പ്രദേശ്, ബംഗ്ളാദേശ്, പാക്കിസ്താന്‍ സ്വദേശികളായ മറ്റുള്ളവര്‍ വെള്ളി, ശനി ദിവസങ്ങളില്‍ മടങ്ങും.  കമ്പനി ഓഫീസില്‍ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ പാസ്പോര്‍ട്ട് കോടതിയുടെ നിര്‍ദേശപ്രകാരം വീസ റദ്ദാക്കി തൊഴിലാളികള്‍ക്ക് കൈമാറി.
ഇനിയും നൂറിലേറെ തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിലുണ്ട്. ഇവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ നിന്ന് ദുബൈ ലേബര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷ. 99 പേരുടെ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ ഒമ്പതു പേര്‍ മലയാളികളാണ്. 15 പേര്‍ വരും ദിവസങ്ങളില്‍ കേസ് ഫയല്‍ചെയ്യാനിരിക്കുന്നു.
തങ്ങളുടെ പ്രശ്നം പുറത്തുകൊണ്ടുവന്ന ‘ഗള്‍ഫ് മാധ്യമം’ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കും പ്രശ്നപരിഹാരത്തിന് ശ്രമിച്ച കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും സാമൂഹിക പ്രവര്‍ത്തക ലൈല അബൂബക്കറിനും പട്ടിണിയില്‍ നിന്ന് രക്ഷിച്ച നല്ലവരായ നിരവധി വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും നന്ദി പറഞ്ഞാണ് ഇവര്‍ മടങ്ങുന്നത്. വിസയും ലേബര്‍കാര്‍ഡും മാസങ്ങളോളം പുതുക്കാത്തതിനുള്ള പിഴ കോടതി ഒഴിവാക്കുകയും പുതിയ വിസയിലേക്ക് മാറുന്നതിന് വിലക്കില്ളെന്ന് അറിയിക്കുകയും ചെയ്തതോടെ  തിരിച്ചുവരാനുള്ള തീരുമാനത്തിലാണ് മിക്കവരും നാട്ടിലേക്ക് പോകുന്നത്.
ദുബൈ ലേബര്‍ കോടതിയും എമിഗ്രേഷന്‍ അധികൃതരും ശക്തമായി ഇടപെട്ടതോടെയാണ് ഇവര്‍ക്ക് ശമ്പളവും ആനുകൂല്യവും ലഭിച്ചത്. തൊഴിലുടമകളായ ദുബൈ കറാമയിലെ  എന്‍ജിനീയറിങ് കമ്പനിയുടെ സെക്യൂരിറ്റി നിക്ഷേപത്തില്‍ നിന്ന് പിടിച്ചെടുത്താണ് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ശമ്പള കുടിശ്ശികയും വിമാനടിക്കറ്റിനുള്ള തുകയും നല്‍കുന്നത്.
മലയാളിയുടെയും ആന്ധ്ര സ്വദേശിയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയിലെ 220 ഓളം തൊഴിലാളികള്‍ മുഹൈസിന രണ്ടിലെ ലേബര്‍ ക്യാമ്പില്‍ ഭക്ഷണവും വൈദ്യുതിയും വെള്ളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന വാര്‍ത്ത ‘ഗള്‍ഫ് മാധ്യമം’ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് കോണ്‍സുലേറ്റും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഇവരുടെ രക്ഷക്കത്തെിയത്.  40 ഓളം മലയാളികള്‍ ഉള്‍പ്പെടെ, വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്ക് പത്തുമാസത്തെ ശമ്പളം വരെ കിട്ടാനുണ്ടായിരുന്നു. മിക്കവരും ഇലക്ട്രിക്, മെക്കാനിക്ക് ടെക്നീഷ്യന്‍മാരാണ്. 1000 ദിര്‍ഹം മുതല്‍ 15,000 ദിര്‍ഹം വരെ ശമ്പളം ലഭിച്ചിരുന്നവര്‍. ശമ്പളം മുടങ്ങിയതോടെ ഇവരുടെ വീടുകളും പട്ടിണിയിലായി. പക്ഷെ വിമാനടിക്കറ്റ് മാത്രം വാങ്ങി നാട്ടിലേക്ക് പോകാനായിരുന്നു കമ്പനിയുടെ നിര്‍ദേശം. വിസ കാലാവധി തീര്‍ന്നതിനാല്‍ പിഴയടക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാനാവാത്ത അവസ്ഥയിലായിരുന്നു മിക്കവരും. ഉറ്റവര്‍ മരിച്ചതറിഞ്ഞിട്ടും രോഗം തളര്‍ത്തിയിട്ടും നാട്ടില്‍ പോകാനാകാതെ കുടങ്ങിയവരും ഇവരിലുണ്ടായിരുന്നു.
നേരത്തെ ലേബര്‍ കോടതിയെ സമീപിച്ച കുറച്ചു തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിച്ചുതുടങ്ങിയതോടെ മറ്റുള്ളവരും കോടതിയിലത്തെുകയായിരുന്നു. തൊഴിലാളികളുടെ അടിസ്ഥാനശമ്പളവും സര്‍വീസ് കാലയളവും മറ്റും പരിഗണിച്ചാണ് കോടതി ഇവര്‍ക്ക് നല്‍കേണ്ട തുക നിശ്ചയിക്കുന്നത്.
ആകെയുണ്ടായിരുന്ന 35 ഓളം മലയാളികളില്‍  ആറു പേര്‍ നേരത്തെ ഇതേ തൊഴിലുടമയുടെ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറിയിരുന്നു.
കിട്ടാനുള്ള ശമ്പളവും ആനുകൂല്യങ്ങളും വാങ്ങാന്‍ നില്‍ക്കാതെ കുറച്ചുപേര്‍ നേരത്തെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ന് നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികള്‍ക്ക് 9,000 മുതല്‍ 18,000 ദിര്‍ഹം വരെയാണ് കോടതി വിധിയെതുടര്‍ന്ന്് ലഭിച്ചത്.
 

'ഐ.എ.എസ് ഒഫീസറുടെ ദുരൂഹമരണം: സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന്'

Posted: 18 Mar 2015 09:52 PM PDT

Image: 

ബംഗളൂരു: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്ത വാണിജ്യനികുതി അഡീഷണല്‍ കമ്മീഷണര്‍ ഡി.കെ. രവികുമാര്‍ ഐ.എ.എസ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യം ശ്കതമാകുന്നു. സി.ബി.ഐ അന്വേഷണം തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് നടന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ 13.58 ലക്ഷം പേരാണ് ഒപ്പുവെച്ചത്. അന്വേഷണം സി.ബി.ഐക്ക് തന്നെ വിടണമെന്ന് ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

കേസ് സി.ബി.ഐക്ക് തന്നെ വിടണം. രണ്ട് തവണ രവിക്കെതിരെ വധശ്രമം നടന്നിട്ടുണ്ടെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്‍െറ ആവശ്യമില്ളെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. മരണം സംബന്ധിച്ച് സി.ഐ.ഡി. അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

36കാരനായ രവിയുടെ ദുരൂഹമരണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യയാണെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ അന്വേഷണം മൂടിവെക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ബംഗളൂരു കോറമംഗലക്ക് സമീപം തവരക്കരയിലെ സെന്‍റ് ജോണ്‍സ് വുഡ് അപ്പാര്‍ട്ട്മെന്‍റിലെ ഒൗദ്യോഗികവസതിയില്‍ ഡി.കെ. രവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു.

നാഗര്‍ഭാവിയിലെ വീട്ടില്‍ നിന്ന് രാവിലെ ജോലിക്കായി പുറപ്പെട്ട രവിയെ മൊബൈല്‍ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ കുസുമയും മകളും അപാര്‍ട്ട്മെന്‍റിലത്തെിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. ബംഗളൂരുവില്‍ അഡീഷണല്‍ കമ്മീഷണറായിരിക്കെ വന്‍കിട കമ്പനികളില്‍ പരിശോധന നടത്തുകയും നികുതി വെട്ടിപ്പിന് കോടി കണക്കിന് രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തിരുന്നു. കോലാറില്‍ കളക്ടറായിരിക്കെ മണല്‍മാഫിയകള്‍ക്കും സര്‍ക്കാര്‍ഭൂമി കൈയേറിയവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ചാണ് ഡി.കെ. രവികുമാര്‍ ശ്രദ്ധേയനായത്. ഇതോടൊപ്പം സാധാരണക്കാര്‍ക്കുവേണ്ടി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തിവന്നിരുന്നു.

 

അമീറിന്‍െറ ഇന്ത്യന്‍ പര്യടനം 23 മുതല്‍

Posted: 18 Mar 2015 09:36 PM PDT

Image: 

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഇന്ത്യന്‍ പര്യടനം അടുത്തയാഴ്ച മുതല്‍. മാര്‍ച്ച് 23 മുതല്‍ 25 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും അമീര്‍ സന്ദര്‍ശിക്കും. നയതന്ത്ര ബന്ധം വളര്‍ത്തുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രാഷ്ട്രത്തലവന്മാരുമായും വിവിധ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അമീര്‍ കൂടിക്കാഴ്ചകള്‍ നടത്തും. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പരസ്പര പ്രാധാന്യമുള്ള വിഷയങ്ങള്‍ അമീര്‍ രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ വിശകലനം ചെയ്യും. നിരവധി മേഖലകളില്‍ വിവിധ രാജ്യങ്ങളുമായി ധാരണ പത്രങ്ങളിലും ഒപ്പുവെക്കും. യുവജനകാര്യം, കായികം, സാംസ്കാരികം, ആരോഗ്യം, കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം അമീറിന്‍െറ സംഘത്തിലുണ്ടാവും.
കഴിഞ്ഞ മാസം 12ന് ദോഹയിലത്തെിയ ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് കുമാര്‍ ദോവല്‍ അമീറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിലേക്കുള്ള ഒൗദ്യോഗിക ക്ഷണവും സന്ദേശവും കൈമാറിയിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സന്ദര്‍ശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും  ഖത്തര്‍ ഭരണാധികാരിയുടെ സന്ദര്‍ശനത്തോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും പുതിയ നിലയിലേക്കുയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ ജനതയുടെ ക്ഷേമത്തില്‍ ഭരണാധികാരികള്‍ പുലര്‍ത്തുന്ന പരിഗണനയുടെ പേരില്‍ അമീറിനെ മോദി പ്രശംസിക്കുകയും ചെയ്തിരുന്നു.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. 22 ലക്ഷത്തിലേറെ വരുന്ന ജനസംഖ്യയില്‍ ആറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍. അതുകൊണ്ടുതന്നെ ഖത്തര്‍ അമീറിന്‍െറ സന്ദര്‍ശനം ഇന്ത്യക്കാര്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കികാണുന്നത്.
 

എണ്ണ വിലയിടിവ് : തൊഴില്‍ നഷ്ടം ആദ്യം ബാധിക്കുക പ്രവാസികളെ

Posted: 18 Mar 2015 08:59 PM PDT

Image: 

എണ്ണ വിലയിടിവ് തൊഴില്‍ നഷ്ടത്തിന് വഴിയൊരുക്കിയാല്‍ അത് ആദ്യം ബാധിക്കുക പ്രവാസികളെ. ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വീസസ് ഇടക്കാല ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും ബോര്‍ഡ് ഉപദേശകനുമായ മുസല്ലം അല്‍ മന്ദാരിയെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ളീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ എണ്ണവില ഈ മേഖലയിലെ തൊഴിലവസരങ്ങളെ കാര്യമായി ബാധിക്കാനിടയില്ളെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ എണ്ണ, പ്രകൃതി വാതക മേഖലയില്‍ തൊഴിലാളികളെ കുറക്കേണ്ടിവരുന്നപക്ഷം പ്രവാസി തൊഴിലാളികളെയാകും ആദ്യം ബാധിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൂഡോയില്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് പല ഗള്‍ഫ് രാജ്യങ്ങളിലെയും എണ്ണ, പ്രകൃതി വാതക കമ്പനികള്‍ ജീവനക്കാരെ കുറക്കുന്നതടക്കം നടപടികളിലേക്ക് നീങ്ങുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മുസല്ലം അല്‍മന്ദാരിയുടെ പ്രതികരണം.  പ്രോജക്ടുകളിലോ വ്യാപാരത്തിലോ നഷ്ടമുണ്ടാകുന്നപക്ഷം തൊഴിലാളികളെ കുറക്കുന്നത് ആലോചിക്കേണ്ടിവരും. പ്രവാസികള്‍ക്കു ശേഷം മാത്രമേ ഇത് സ്വദേശികളെ ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.  നേരത്തേ സ്വദേശികളെ ജോലിയില്‍നിന്ന് പിരിച്ചുവിടരുതെന്ന് കമ്പനികളോട് നിര്‍ദേശിച്ചതായി എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം നാസര്‍ അല്‍ ഒൗഫിയും പറഞ്ഞിരുന്നു.
രണ്ട് പ്രമുഖ കമ്പനികളില്‍ നിന്ന് 90 പേരെ പിരിച്ചുവിട്ടതായ വാര്‍ത്തകളെ മുസല്ലം അല്‍ മന്ദാരി  നിഷേധിച്ചു. ബന്ധപ്പെട്ട കമ്പനിയുടെ പ്രോജക്ട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സ്വാഭാവികമായി ഇവര്‍ പിരിഞ്ഞുപോകേണ്ടിവന്നതാണെന്ന് അദ്ദേഹം പറഞ്ഞു.  എണ്ണവില എത്ര താഴേക്ക് പോകുമെന്നതനുസരിച്ചാകും കാര്യങ്ങള്‍. എത്ര തൊഴിലുകള്‍ ഇല്ലാതാകുമെന്ന് പറയാന്‍ കഴിയില്ളെന്നും അല്‍മന്ദാരി കൂട്ടിച്ചേര്‍ത്തു.
2014ലെ കണക്കനുസരിച്ച് എണ്ണ, പ്രകൃതിവാതക കമ്പനികളിലെ സ്വദേശിവത്കരണം 64 ശതമാനമാണ്. 80 ശതമാനമാണ് ഈ രംഗത്ത് ലക്ഷ്യമിടുന്ന സ്വദേശിവത്കരണം. 15 വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം എത്തിച്ചേരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ളെന്നും അല്‍മന്ദാരി പറഞ്ഞു. 2020ഓടെ 72,704 ജീവനക്കാരെ ഈ മേഖലയില്‍ ആവശ്യമായിവരും. യോഗ്യതയുള്ള ഒമാനികളെ ഈ ജോലിക്ക് പരിഗണിക്കും. നിലവിലെ ആവശ്യകതകളും പ്രവാസികളുടെ എണ്ണവും കണക്കിലെടുത്തുള്ളതാണ് ഇത്.
 

നഴ്സിങ് റിക്രൂട്ട്മെന്‍റ്: സര്‍ക്കാര്‍ ഏജന്‍സി വഴിയാവാന്‍ കാരണം കേരളത്തിന്‍െറയും എംബസിയുടെയും സമ്മര്‍ദം

Posted: 18 Mar 2015 08:51 PM PDT

Image: 

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് വിദേശത്തേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് കാരണമായത് കേരള സര്‍ക്കാറിന്‍െറ നിരന്തര സമ്മര്‍ദം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നോര്‍ക്ക-പ്രവാസി മന്ത്രി കെ.സി. ജോസഫും കേന്ദ്ര സര്‍ക്കാറിനുമേല്‍ നടത്തിയ തുടര്‍ച്ചയായ സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് നഴ്സിങ് ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാവുന്ന തീരുമാനമുണ്ടായത്. കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലും നിര്‍ണായകമായി.
നഴ്സിങ് റിക്രൂട്ട്മെന്‍റ് രംഗത്തെ തട്ടിപ്പുകള്‍ വ്യക്തമായതിനെ തുടര്‍ന്ന് അംബാസഡര്‍ സുനില്‍ ജെയിന്‍ വിഷയം കേന്ദ്ര സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അടുത്തിടെ കുവൈത്ത് സന്ദര്‍ശിച്ച കെ.സി. ജോസഫ് നഴ്സിങ് റിക്രൂട്ട്മെന്‍റ് ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരുക്കമാണെന്ന് അംബാസഡറെ അറിയിച്ചിരുന്നു. ജനുവരിയില്‍ ഗുജറാത്തില്‍ നടന്ന പ്രവാസി ദിവസ് സമ്മേളനത്തിലും നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുസംബന്ധിച്ച് സുനില്‍ ജെയിന്‍ അടക്കമുള്ള അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തുകയും കേന്ദ്രസര്‍ക്കാറിനോട് അനുമതി തേടുകയും ചെയ്തിരുന്നു. ഇതിന്‍െറ കൂടി ഫലമായാണ് ഇപ്പോഴത്തെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഏപ്രില്‍ 30 മുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമായിരിക്കും. വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തണമെങ്കില്‍ ആദ്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം.തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സി വഴിയായിരിക്കും റിക്രൂട്ട്മെന്‍റ്. കേരളത്തില്‍ നോര്‍ക്ക റൂട്ട്സിനും ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍റ്സിനും (ഒ.ഡി.ഇ.പി.സി) ആയിരിക്കും റിക്രൂട്ടിങ് ചുമതല. വിദേശരാജ്യത്തേക്ക് നഴ്സിങ് റിക്രൂട്ട്മെന്‍റ് വഴി വന്‍തട്ടിപ്പാണ് നടക്കുന്നത്. ഇന്ത്യയിലെ സ്വകാര്യ ഏജന്‍സികളും വിദേശ രാജ്യങ്ങളിലെ ഏജന്‍സികളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തുന്നത്. കുവൈത്തില്‍ നഴ്സിങ് ജോലിക്ക് ആരോഗ്യ മന്ത്രാലയത്തിന്‍െറ ടെസ്റ്റ് പാസായി ലൈസന്‍സ് ലഭിക്കുന്നതിന് നാമമാത്രമായ ചെലവേയുള്ളു. എന്നാല്‍, 20-25 ലക്ഷം രൂപ വരെ ഇരുരാജ്യങ്ങളിലെയും റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഈടാക്കുന്നു. വന്‍തുക വാങ്ങി കുവൈത്തിലത്തെിച്ചിട്ടും ജോലി ലഭിക്കാത്തവരും ധാരാളം.
കുവൈത്തിലെ നഴ്സിങ് മേഖലയില്‍ ഭൂരിഭാഗവും മലയാളികളായതിനാല്‍ തട്ടിപ്പിനിരയാവുന്നതില്‍ കൂടുതലും അവര്‍ തന്നെ. ഉദ്യോഗാര്‍ഥികളില്‍നിന്ന് വന്‍തുക വാങ്ങുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇന്ത്യന്‍ എംബസിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും ലഭിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ അതിലും കൂടുതലും. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ ഉത്തരവ് യഥാവിധി പ്രാബല്യത്തില്‍വന്നാല്‍ നഴ്സിങ് ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമാവും.

ഇന്ന് പോരാട്ടം അയല്‍ക്കാര്‍ തമ്മില്‍

Posted: 18 Mar 2015 08:19 PM PDT

Image: 

മെല്‍ബണ്‍: ഒരുവശത്ത് കെട്ടിലും മട്ടിലും ലോക ചാമ്പ്യനായ ഇന്ത്യ, മറുവശത്ത് ലോകവേദിയിലെ ആദ്യ നോക്കൗട്ടിന്‍െറ പകിട്ടില്‍ ബംഗ്ളാദേശ്; ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിറയുന്നത് ഏഷ്യന്‍ പോര്. ഇത്തവണത്തെ ക്വാര്‍ട്ടറിലെ ഏക അയല്‍പോരിനാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകുന്നത്.
ആര്‍ക്കുമുന്നിലും തലകുനിക്കാതെ ആറ് ജയങ്ങളുടെ കുതിപ്പിന്‍െറ ഗമയിലാണ് മഹേന്ദ്ര സിങ് ധോണിയും സംഘവും കളത്തിലിറങ്ങുന്നത്. ബംഗ്ളാദേശാകട്ടെ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് പുറത്തേക്കുള്ള വഴി കാണിച്ച്, വീരോചിതം പൊരുതി അര്‍ഹമായ നോക്കൗട്ട് ബര്‍ത്താണ് പിടിച്ചെടുത്തത്.
ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ കരുത്ത് മുന്നില്‍ ചോദ്യമുയര്‍ത്തുമ്പോഴും ഒരു കൈ നോക്കാമെന്ന ആത്മവിശ്വാസത്തിലാണ് മഷ്റഫെ മുര്‍ത്തസയുടെ നേതൃത്വത്തില്‍ കടുവകള്‍ ഇറങ്ങുക.  
ലക്ഷ്യം ജയം മാത്രം  
തുടര്‍ച്ചയായ ജയങ്ങളുടെ റെക്കോഡും കറകളഞ്ഞ സ്വന്തം ആരാധകരെപ്പോലും അദ്ഭുതപ്പെടുത്തിയ ബൗളിങ് പ്രകടനം നടത്തി ഇന്ത്യ ക്വാര്‍ട്ടര്‍ വരെ എത്തിനില്‍ക്കുന്നത് ജയിക്കാനാണ്. അവിടെ ബംഗ്ളാദേശിന്‍െറ പോരാട്ടവീര്യത്തെ കണ്ടില്ളെന്ന് നടിക്കുന്ന ബുദ്ധിമോശം ഏതായാലും ധോണി കാണിക്കില്ല. ക്രിക്കറ്റില്‍ ഓരോ മത്സരവും പുതിയതാകുമ്പോള്‍ തൊട്ടുമുമ്പുള്ള മത്സരങ്ങളിലെ ഫലങ്ങള്‍ ഒരിക്കലും സംരക്ഷിക്കാനത്തെില്ളെന്ന് ഇന്ത്യന്‍ ക്യാമ്പിന് നന്നായറിയാം. ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ ലക്ഷ്യം വെക്കുന്നില്ല. പരസ്പരം ഏറ്റുമുട്ടിയ അവസരങ്ങളില്‍ മൂന്ന് തോല്‍വികള്‍ മാത്രമാണ് ഇന്ത്യ ക്ക് അയല്‍ക്കാരില്‍ നിന്ന് നേരിടേണ്ടിവന്നത്. എന്നാല്‍, അതില്‍ രണ്ടും ടീം ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതമുണ്ടാക്കിയ തോല്‍വികളായിരുന്നു എന്നതാണ് വാസ്തവം. ഒരെണ്ണം 2007 ലോകകപ്പില്‍ ഗ്രൂപ് പോരാട്ടത്തില്‍. ലോക ചാമ്പ്യനാകാന്‍ കൊതിച്ചത്തെി, ആദ്യഘട്ടം പിന്നിടാതെ അന്ന് ഇന്ത്യയെ നാണംകെടുത്തി പറഞ്ഞയച്ചത് ആ തോല്‍വിയായിരുന്നു.
അടുത്തത്(മൂന്നാമത്തെ) 2012 ഏഷ്യ കപ്പില്‍. അന്ന് ഇന്ത്യയെ തോല്‍പിച്ചതിന്‍െറ മികവില്‍ സ്വയം ഫൈനലിലേക്ക് മുന്നേറുകയായിരുന്നു ബംഗ്ളാ കടുവകള്‍.
രണ്ട് മത്സരങ്ങളും മാര്‍ച്ച് മാസങ്ങളിലും ഇന്ത്യന്‍ തോല്‍വി അഞ്ചുവിക്കറ്റിനും ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. വീണ്ടുമൊരു മാര്‍ച്ച് മാസപ്പകുതി മെല്‍ബണില്‍ ഇരുടീമുകളെയും നേര്‍ക്കുനേര്‍ നിര്‍ത്തവേ ഒരു പിഴവുമില്ലാതെ ജയവുമായി അവസാന നാലിലത്തെുക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള ‘ഓപ്ഷന്‍’. ഏതൊരു മത്സരത്തിലുമെന്നപോലെ സമ്മര്‍ദം തങ്ങള്‍ക്കുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി വ്യക്തമാക്കിയിട്ടുണ്ട്. ആ സമ്മര്‍ദത്തോട് ടീം പൊരുത്തപ്പെട്ടു കളിക്കുന്നു എന്നതിലാണ് നായകന്‍ വിജയം കാണുന്നത്. മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍, മുന്നിലത്തെിയ 60 എതിര്‍തലകളെയും വീഴ്ത്തിയ ബൗളിങ്ങും ഏതു പ്രതിസന്ധിയില്‍നിന്നും കരകയറ്റുന്ന ബാറ്റിങ്ങും ഇന്ത്യയുടെ ശക്തിബിംബങ്ങളാണ്. നായകനായി നൂറാം ജയം തേടിയാണ് എം.എസ് ധോണി ഇറങ്ങുന്നത്.
ഒന്നും നഷ്ടപ്പെടാനില്ലാതെ കടുവകള്‍
ക്വാര്‍ട്ടറില്‍ ഇടംപിടിച്ച ഏറ്റവും താഴ്ന്ന റാങ്കിങ്ങിലുള്ള ടീം എന്ന പേരിനൊപ്പം നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്‍െറ ചങ്കൂറ്റവും നെഞ്ചേറ്റിയാണ് മുര്‍ത്തസയും കൂട്ടരും എം.സി.ജിയില്‍ പോരിനിറങ്ങുക.
നിര്‍ണായക പോരാട്ടങ്ങളില്‍ ഇന്ത്യയെ വെള്ളംകുടിപ്പിച്ച ചരിത്രം ഇത്തവണ രക്ഷക്കത്തെില്ളെന്ന് അവര്‍ക്ക് ബോധ്യമുണ്ടെങ്കിലും തങ്ങളുടേതായ ദിനത്തില്‍ ഒന്നും അസാധ്യമാകില്ല എന്ന ശുഭപ്രതീക്ഷ അവര്‍ക്കൊപ്പമുണ്ട്.
മുന്‍നിരക്കാരില്‍ തങ്ങളും ഉള്‍പ്പെടും എന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനുള്ള അവസരമായാണ് കന്നി ക്വാര്‍ട്ടറിനെ മുര്‍ത്തസ കാണുന്നത്. പൂള്‍ ഘട്ടത്തില്‍ ശ്രീലങ്കക്കെതിരെ തോല്‍വി വഴങ്ങിയ അതേ പിച്ചില്‍, അന്നത്തെ പിഴവുകള്‍ പരിഹരിച്ച് ഇന്ത്യക്ക് തലവേദനയൊരുക്കാന്‍ ബംഗ്ളാനിരക്ക് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യന്‍ താരങ്ങളെക്കാളും മുകളില്‍ സ്കോറുമായി മഹ്മദുല്ല അവരുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. മുര്‍ത്തസയുടെ നേതൃത്വത്തില്‍ ബൗളിങ്ങും ഒരുകൈ നോക്കാമെന്ന് ഉറപ്പിച്ച് തന്നെ ഇന്നിറങ്ങും.

ജനകീയ അടവുനയവുമായി മുഖം മിനുക്കാന്‍ സി.പി.എം

Posted: 18 Mar 2015 07:54 PM PDT

Image: 
Subtitle: 
പാലിയേറ്റിവ് കെയറിന് പിന്നാലെ കളരിയും കാരാട്ടേയും യോഗയുമായി അക്കാദമി

കൊച്ചി: തെരഞ്ഞെടുപ്പിന് കളമൊരുങ്ങും മുമ്പേ പാലിയേറ്റിവ് കെയറും ജൈവകൃഷിയും മാലിന്യ നിര്‍മാര്‍ജനവുമായി സംസ്ഥാനത്ത് മുഖം മിനുക്കല്‍ നടപടി ആരംഭിച്ച സി.പി.എം മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയുമായി രംഗത്ത്.
പാര്‍ട്ടി പിന്തുണയില്‍ ആരംഭിച്ച ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി ആന്‍ഡ് യോഗാ സ്റ്റഡി സെന്‍ററിന് രാഷ്ട്രീയ ഭേദമന്യേ യുവതി-യുവാക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. കളരി, കരാട്ടേ, കുംഫു തുടങ്ങിയ ആയോധന കലകള്‍ക്കൊപ്പം യോഗയും പരിശീലിപ്പിക്കുന്ന അക്കാദമിയുടെ പ്രവര്‍ത്തനം കഴിഞ്ഞ എട്ടിന് തിരുവനന്തപുരത്ത് ഒൗദ്യോഗികമായി തുടക്കം കുറിച്ചു. അക്കാദമിക്കായി പരിശീലകരുടെ ജില്ലാ തലത്തിലുള്ള ക്യാമ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റികളുടെ നിയന്ത്രണത്തിലാണ് പരിശീലന പരിപാടികള്‍.
അതേസമയം, ഒരു പാര്‍ട്ടിയുടേത് മാത്രമായി അക്കാദമിയുടെ പ്രവര്‍ത്തനം ചുരുക്കി കാണരുതെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അക്കാദമിക്ക് സംസ്ഥാനത്ത് പുതിയ കായിക അവബോധമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അക്കാദമിയുടെ ചെയര്‍മാനും മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ബി. ബാലചന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ദേശീയ കരാട്ടേ അസോസിയേഷന്‍ പ്രസിഡന്‍റും തമിഴ്നാട്ടില്‍ ഡി.സി.സി അംഗവുമായ ആര്‍. ത്യാഗരാജനാണ് അക്കാദമിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പഞ്ചായത്തുകള്‍-മുനിസിപ്പാലിറ്റികള്‍ തോറും ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ വീതമെങ്കിലും ആയോധന കലകളിലും ഒപ്പം യോഗയിലും പരിശീലനം കൊടുക്കുകയാണ് ലക്ഷ്യം.
യുവാക്കളേയും യുവതികളേയും പങ്കെടുപ്പിക്കുന്ന പരിശീലനത്തിന് ചെറിയ ഫീസും ഈടാക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം കിടപ്പ് രോഗികളെ ചികിത്സിക്കാന്‍ പാലിയേറ്റിവ്  കെയര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സി.പി.എമ്മില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് തീരുമാനം.
 പാലിയേറ്റിവ് കെയര്‍, ജൈവകൃഷി, മാലിന്യങ്ങളുടെ ഉറവിടങ്ങളില്‍ തന്നെയുള്ള നിര്‍മാര്‍ജനം എന്നിവയും മുഴുവന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളും ഏറ്റെടുക്കണമെന്നും സി.പി.എം സംസ്ഥാന സമ്മേളനം ഇത്തവണ തീരുമാനിച്ചിരുന്നു.
ജൈവകൃഷി വ്യാപകമാക്കുന്നതിന്‍െറ ഭാഗമായി ഫ്ളാറ്റുകളിലടക്കം മട്ടുപ്പാവില്‍ കൃഷി സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.
ഇവിടെ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ‘ജൈവജീവിതം’ എന്ന പേരില്‍ സഹകരണ സംഘവും രൂപവത്കരിക്കുന്നുണ്ട്. ചുമട്ട് തൊഴിലാളികള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കി ‘കനിവ്’ എന്ന പേരില്‍ റോഡപകടങ്ങളില്‍ ഒരു റാപിഡ് ആക്ഷന്‍ ഫോഴ്സും എറണാകുളത്ത് ആരംഭിച്ചിട്ടുണ്ട്.

സി.പി.എമ്മില്‍ ഇനി വി.എസിന്‍െറ അച്ചടക്കത്തിന്‍െറ വേലിപൊളിക്കല്‍ പരിശോധന

Posted: 18 Mar 2015 07:18 PM PDT

Image: 
Subtitle: 
വി.എസും സംസ്ഥാന നേതൃത്വവും കടുംപിടുത്തം തുടരുമെന്ന് സൂചന

തിരുവനന്തപുരം: പാര്‍ട്ടിക്ക് പുറത്തെ വി.എസ്. അച്യുതാനന്ദന്‍െറ പ്രകടനങ്ങള്‍ക്ക് താല്‍കാലിക അവധിനല്‍കി പാര്‍ട്ടിക്കകത്തെ അച്ചടക്കത്തിന്‍െറ വേലിപൊളിക്കല്‍ പരിശോധിക്കാന്‍ സി.പി.എം ഒരുങ്ങുന്നു. നിയമസഭയിലെ പ്രവര്‍ത്തനത്തിലൂടെ മുന്നണിക്കും അണികള്‍ക്കും നല്‍കിയ ഐക്യത്തിന്‍െറ സന്ദേശത്തിന്‍െറ പരീക്ഷണനാളുകള്‍ കൂടിയായിരിക്കും മാര്‍ച്ച് 20 മുതല്‍ 22 വരെ നടക്കുന്ന സി.പി.എം കേന്ദ്ര നേതൃയോഗങ്ങള്‍. എപ്രില്‍ 14 മുതല്‍ 19 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയമാവും മുഖ്യ അജണ്ട. അതേസമയം സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയ വിഷയവും കേന്ദ്ര നേതൃത്വത്തിന് ഒഴിച്ചുനിര്‍ത്താനാവില്ല. മാര്‍ച്ച് 20ന് പി.ബിയും തുടര്‍ന്ന് രണ്ടുദിവസം കേന്ദ്രകമ്മിറ്റിയും ചേരും.
ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ടിനുള്ള വി.എസിന്‍െറ വിയോജനക്കുറിപ്പ് പുറത്തായതോടെയാണ് പൊട്ടിത്തെറി ആരംഭിച്ചത്. സമ്മേളനത്തലേന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വി.എസ് പാര്‍ട്ടി വിരുദ്ധ മനോഭാവത്തിലേക്ക് തരംതാണുവെന്നും അച്ചടക്കം തുടര്‍ച്ചയായി ലംഘിക്കുന്നതായും പ്രമേയം പാസാക്കി പരസ്യപ്പെടുത്തി. സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ വി.എസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും മടങ്ങിവന്നില്ല.
എന്നാല്‍, നിയമസഭ ആരംഭിച്ചതോടെ ഭിന്നിപ്പുകള്‍ മാറ്റിവെച്ച് പ്രതിപക്ഷനേതാവായ വി.എസിന്‍െറയും പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറയും നേതൃത്വത്തില്‍ എല്‍.ഡി.എഫും സി.പി.എമ്മും ഒറ്റക്കെട്ടായി ബാര്‍ കോഴ കുംഭകോണത്തില്‍  ഭരണപക്ഷത്തിനും സര്‍ക്കാറിനും എതിരെ ആഞ്ഞടിച്ചു. സഭക്കകത്തെയും പുറത്തെയും ഐക്യപ്രവര്‍ത്തനത്തിലൂടെ എല്‍.ഡി.എഫിനെ ബാധിച്ച ഒത്തുതീര്‍പ്പ് സമരമെന്ന അപഖ്യാതിയും മാറി. ഇക്കാര്യത്തില്‍ വി.എസിന്‍െറ നേതൃപരമായ പങ്ക് പാര്‍ട്ടിയിലും എല്‍.ഡി.എഫിലും പുറത്തും ശ്ളാഘിക്കപ്പെട്ടു.
എന്നാല്‍ കേന്ദ്ര കമ്മിറ്റിയില്‍ ഇതാവില്ല സ്ഥിതി. സംഘടനാവിഷയങ്ങളിലെ കടുംപിടുത്തം വി.എസും സംസ്ഥാനനേതൃത്വവും തുടരുമെന്നാണ് സൂചന. പാര്‍ട്ടി വിരുദ്ധനെന്ന പ്രമേയം നിലനില്‍ക്കുന്നിടത്തോളം നേതൃയോഗങ്ങളില്‍ പങ്കെടുക്കാനാവില്ളെന്നും  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുഞ്ഞനന്തനെയും മനോജനെയും പുറത്താക്കണമെന്നുമാണ് നിലപാട്. ഇത് കേന്ദ്രനേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.
വി.എസിനോട് ഒത്തുതീര്‍പ്പില്ളെന്ന നിലപാടിലാണ് സംസ്ഥാനഘടകം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയെങ്കിലും പിണറായി വിജയന് സംസ്ഥാനഘടകത്തിലുള്ള പിടി ഒട്ടും അയഞ്ഞിട്ടില്ല. കേന്ദ്രനേതൃത്വമാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന് എതിരായ രാഷ്ട്രീയപോരാട്ടത്തിന്‍െറ കുന്തമുനയായ വി.എസിന് എതിരായ അച്ചടക്കനടപടി നിലവിലെ രാഷ്ട്രീയ സമവാക്യം തന്നെ മാറ്റിമറിക്കും. ശക്തമായ സംസ്ഥാന ഘടകത്തെ മറിച്ചൊരു നിലപാടിലൂടെ പ്രകോപിക്കാനും കഴിയില്ല. പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ പരിഗണനക്ക് വിഷയം സമര്‍പ്പിക്കാമെന്നതടക്കമുള്ള സമവായപാതയാവും കേന്ദ്രനേതൃത്വം തെരഞ്ഞെടുക്കാന്‍ സാധ്യത.

രാഷ്ട്രീയ നാടക പരമ്പര

Posted: 18 Mar 2015 07:13 PM PDT

Image: 

ഈ മാസം ഒന്നിന് തണുപ്പ് വിടാത്ത ശ്രീനഗറില്‍ മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുമ്പോള്‍ കശ്മീര്‍ പരിവര്‍ത്തനദശയുടെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന പ്രതീതിയാണ് ദൃശ്യമായത്. ഡിസംബര്‍ 23ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും പൂര്‍ത്തിയായെങ്കിലും സത്യപ്രതിജ്ഞക്ക് രണ്ടു മാസത്തെ കാത്തിരിപ്പ് വേണ്ടിവന്നു. തൂക്കുസഭ അനിവാര്യമാക്കിയതായിരുന്നു ഈ കാലവിളംബം. ഭിന്ന കാഴ്ചപ്പാടുകാരായ രണ്ടു പാര്‍ട്ടികളുടെ സഖ്യ രൂപവത്കരണം എന്ന കടമ്പ തരണംചെയ്യേണ്ട ദുര്യോഗത്തിലായിരുന്നു നേതാക്കള്‍. 87 അംഗ സഭയില്‍ 27 സീറ്റുകള്‍ നേടിയ പി.ഡി.പിയും 29 സീറ്റ് നേടിയ ബി.ജെ.പിയും അനുരഞ്ജന സന്ധിയില്‍ എത്തിയതോടെയാണ് മുഫ്തി മുഹമ്മദ് മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കപ്പെട്ടത്. സഖ്യ രൂപവത്കരണത്തിനു വേണ്ടി നിരവധി രാഷ്ട്രീയ തര്‍ക്കങ്ങള്‍ മാറ്റിവെച്ചു. ചിലതെല്ലാം കുഴിച്ചുമൂടി. നിലപാടുകള്‍ മയപ്പെടുത്തി. ഭരണഘടനയുടെ 370ാം വകുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മരവിപ്പിച്ചു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിന്‍െറ പേരില്‍ അഭിനന്ദനങ്ങളേക്കാള്‍ പഴികേള്‍ക്കേണ്ടിവന്ന നേതാവാണ് മുഫ്തി. സംസ്ഥാനത്തിന്‍െറ പ്രത്യേക പദവി റദ്ദാക്കാന്‍ വേണ്ടി പ്രചാരണം നടത്തുന്ന ഒരു കക്ഷിക്ക് ഭരണപങ്കാളിത്തം നല്‍കുന്നത് ശുദ്ധ വങ്കത്തമല്ളേ എന്ന് വിമര്‍ശകര്‍ ആരായുന്നു. മുഫ്തിയും അദ്ദേഹത്തിന്‍െറ പി.ഡി.പിയും ബി.ജെ.പിക്കെതിരായ പ്രചാരണങ്ങളിലൂടെയാണ് വോട്ടുകള്‍ അഭ്യര്‍ഥിച്ചത്. ബി.ജെ.പിയാകട്ടെ, മുഫ്തിക്കും മകള്‍ മഹ്ബൂബക്കുമെതിരെയും പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍, തൂക്കുസഭ ചിത്രങ്ങള്‍ മാറ്റിവരച്ചു.
ഉമര്‍ അബ്ദുല്ലയുടെ ഭരണം അഴിമതിക്കഥകളാല്‍ മലീമസമായിരുന്നു. വികസനം പിന്‍വാങ്ങി. തൊഴിലില്ലായ്മ രൂക്ഷമായി. 2014 സെപ്റ്റംബറിലെ അസാധാരണമായ പ്രളയം സംസ്ഥാനത്തിന്‍െറ നടുവൊടിച്ചു. തലസ്ഥാന നഗരിയായ ശ്രീനഗര്‍പോലും വെള്ളപ്പൊക്കത്തിലമര്‍ന്നുപോയി. ഭരണത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ ഇതര കക്ഷികളില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. മുഫ്തി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സംസ്ഥാനത്തെ നിരത്തുകളുടെ കഥ അതിദയനീയമായിരുന്നു.
മണിക്കൂര്‍കൊണ്ട് ഓടിയത്തൊവുന്ന ദൂരം താണ്ടാന്‍ മുഫ്തിയുടെ വാഹനത്തിന് മൂന്നു മണിക്കൂര്‍ ആവശ്യമായിവന്നു. ആറുമാസമായി സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഒന്നര വര്‍ഷമായിട്ടും ക്ളാസ് കയറ്റം ലഭിക്കാതെ പഠനം അവതാളത്തിലായ വിദ്യാര്‍ഥികള്‍. ശമ്പള കുടിശ്ശിക കിട്ടാതെ പട്ടിണിയിലായ സര്‍ക്കാര്‍ ജീവനക്കാര്‍. തുറക്കാത്ത ബാങ്കുകള്‍. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍. പുനര്‍നിര്‍മിക്കാന്‍ ഫണ്ടില്ലാതെ തെരുവില്‍ തങ്ങുന്ന കുടുംബങ്ങള്‍. പരിതാപകരമായ ഈ വിഷമസന്ധിയിലും ജനക്ഷേമപദ്ധതികള്‍ക്കു പകരം രാഷ്ട്രീയ നാടകങ്ങളാണ് സംസ്ഥാനത്ത് മേല്‍ക്കൈ നേടുന്നത്.
സത്യപ്രതിജ്ഞാ ദിനത്തില്‍തന്നെ മുഫ്തി ആദ്യ വെടി ഉതിര്‍ത്തു. തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സാഹചര്യം ഒരുക്കിയത് ഹുര്‍റിയതും പാകിസ്താനുമാണെന്ന് മുഫ്തി പ്രഖ്യാപിച്ചു. മുഫ്തിയുടെ പ്രസ്താവന ന്യൂഡല്‍ഹിയില്‍ വരെ പ്രകമ്പനങ്ങള്‍ക്ക് വഴിമരുന്നിട്ടു.
ദുരിതാശ്വാസ പാക്കേജ് വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവുപ്രക്ഷോഭം ആരംഭിച്ച ഘട്ടത്തില്‍ മുഫ്തി രണ്ടാമത്തെ നിറയൊഴിച്ചു -ഹുര്‍റിയത് നേതാവ് മസര്‍റത് ആലമിന്‍െറ ജയില്‍മോചനം. ഇത്തവണ ബി.ജെ.പിക്കു മാത്രമല്ല, കോണ്‍ഗ്രസിനും നാഷനല്‍ കോണ്‍ഫറന്‍സിനും സമാജ്വാദി പാര്‍ട്ടിക്കും കലിയിളകി. ഇന്ത്യാ വിരുദ്ധനായിപ്പോലും മുഫ്തി മുദ്രകുത്തപ്പെട്ടു. ആലമിന്‍െറ മോചനക്കാര്യം ബി.ജെ.പിയുമായി മുന്‍കൂര്‍ ആലോചന നടത്തുകയുണ്ടായില്ളെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് സഭയില്‍ വിശദീകരണം നല്‍കേണ്ടിവന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭീകരനായി വിലയിരുത്തുന്ന ആലമിനെ പൊതുസുരക്ഷാപ്രകാരമാണ് അറസ്റ്റുചെയ്തതെന്നും വിട്ടയച്ചതെന്നും ഒൗദ്യോഗിക വിശദീകരണമുണ്ട്. ഈവിധം പലതവണ അയാള്‍ അറസ്റ്റുവരിക്കുകയും മോചിപ്പിക്കപ്പെടുകയും ചെയ്തതായും അനുകൂലികള്‍ ചൂണ്ടിക്കാണിക്കുന്നു.
ബി.ജെ.പിയുമായുള്ള രാഷ്ട്രീയകൂട്ടുകെട്ടിന് നിര്‍ബന്ധിതനായെങ്കിലും തന്‍െറ കരുത്തും വീര്യവും ചോര്‍ന്നുപോയില്ളെന്ന് തെളിയിക്കുകയാണ് ഇത്തരം പരിപാടികളിലൂടെ മുഫ്തി ലക്ഷ്യംവെക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. വോട്ടര്‍മാരുടെ വിശ്വാസം നിലനിര്‍ത്താന്‍ നേരിയ ഹുര്‍റിയത് ചായ്വ് മുഫ്തിക്കു സഹായകമായേക്കും. വോട്ട്ബാങ്ക് ലക്ഷ്യംവെച്ച് നടത്തുന്ന ഇത്തരം രാഷ്ട്രീയ കേളികള്‍ പയറ്റാന്‍ മറ്റു പാര്‍ട്ടികളും പിറകേയുണ്ട്. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്ന് സമ്മതിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായതിനു പിന്നിലെ തന്ത്രം അതുമാത്രമായിരുന്നു.
മസര്‍റതിനെ വിട്ടയച്ചശേഷം മുഫ്തി രണ്ടുതവണ മന്ത്രിസഭാ യോഗം ചേര്‍ന്നു. സഭയിലെ ബി.ജെ.പി മന്ത്രിമാര്‍ പ്രതിഷേധത്തിന്‍െറ നേരിയ സ്വരംപോലും ഉയര്‍ത്തുകയുണ്ടായില്ല. മുന്നണി ബന്ധത്തിന് ഒരു പോറലുമുണ്ടായില്ളെന്ന് സാരം. വോട്ടര്‍മാരുടെ വിശ്വാസം നിലനിര്‍ത്താന്‍ പാര്‍ട്ടികള്‍ നടത്തുന്ന പരസ്യ വിവാദങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കില്ല. അതിനാല്‍, കൗതുകകരമായ ഇത്തരം മെലോഡ്രാമകള്‍ സമീപഭാവിയില്‍ കണ്‍പാര്‍ക്കാന്‍ നമുക്ക് അവസരം ലഭിക്കാതിരിക്കില്ല.
 

സംവരണത്തെക്കുറിച്ച സുപ്രധാന കാര്യങ്ങള്‍

Posted: 18 Mar 2015 07:02 PM PDT

Image: 

ഗുജറാത്ത്, ബിഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രാജസ്ഥാനിലെ ഭാരത്പൂര്‍, ധോല്‍പൂര്‍ എന്നീ ജില്ലകളിലും നിര്‍ണായക സ്വാധീനമുള്ള ജാതിവിഭാഗമാണ് ജാട്ടുകള്‍. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്, മുന്‍ ഉപപ്രധാനമന്ത്രി  ദേവിലാല്‍ തുടങ്ങിയവര്‍ ആ സമുദായത്തില്‍ പെടുന്നവരാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും വലിയ സ്വാധീനമുള്ള ജാതിവിഭാഗമാണവര്‍. സാമാന്യേന മെച്ചപ്പെട്ട അവസ്ഥയിലുള്ള ഒരു സമുദായമാണെങ്കിലും അവരെ സംവരണത്തിനര്‍ഹരായ ‘മറ്റു പിന്നാക്ക വിഭാഗ’ങ്ങളുടെ (ഒ.ബി.സി) ലിസ്റ്റില്‍ പെടുത്തിക്കൊണ്ട് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍, 2014 മാര്‍ച്ച് നാലിന് ഉത്തരവിറക്കുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിന്‍െറ തലേന്നാണ് വിജ്ഞാപനം വരുന്നത് എന്നതില്‍നിന്നുതന്നെ, നയപരമായി ഗൗരവമുള്ള തീരുമാനമെന്നതിലുപരി, പച്ചയായ  രാഷ്ട്രീയ അടവായിരുന്നു അതെന്ന് മനസ്സിലാക്കാവുന്നതാണ്. ഉത്തരേന്ത്യയിലെ പ്രബലമായൊരു ജാതിവിഭാഗത്തിന്‍െറ വോട്ടുകള്‍ നേടാനുള്ള അടവായിരുന്നു അത്. പക്ഷേ, അതുകൊണ്ട്, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിശേഷിച്ച് ഗുണമൊന്നും കിട്ടിയില്ല. എന്നാല്‍, പ്രസ്തുത തീരുമാനത്തിനെതിരെ നിലവിലെ ഒ.ബി.സി സമുദായങ്ങളില്‍നിന്ന് എതിര്‍പ്പുകളുയര്‍ന്നു. അവരെ പ്രതിനിധാനംചെയ്തുകൊണ്ട് ‘ഒ.ബി.സി സംവരണ രക്ഷാസമിതി’ എന്ന സംഘടനയുടെ നേതാവ് ഓം വീര്‍ സിങ്, പ്രസ്തുത വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ജാട്ട് സംവരണം റദ്ദാക്കിക്കൊണ്ട്, പ്രസ്തുത കേസില്‍ മാര്‍ച്ച് 17ന് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറഞ്ഞിരിക്കുകയാണ്. ‘പിന്തിരിപ്പന്‍ ഭരണനിര്‍വഹണം’ (Retrograde Governance) എന്നാണ് 64 പേജുള്ള വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി സര്‍ക്കാര്‍ നടപടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ജാട്ടുകള്‍ക്ക് സംവരണം നല്‍കാന്‍ പാടില്ല എന്ന നാഷനല്‍ കമീഷന്‍ ഫോര്‍ ബാക്വേഡ് ക്ളാസസ് (എന്‍.സി.ബി.സി)യുടെ 2014 ഫെബ്രുവരി 26ലെ ശിപാര്‍ശയെ സര്‍ക്കാര്‍ അവഗണിച്ചതിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
സംവരണമെന്നത് ഇന്ത്യയില്‍ എക്കാലത്തും ഒരു രാഷ്ട്രീയ ആയുധമായിരുന്നു. യു.പി.എ സര്‍ക്കാറിന്‍െറ ജാട്ട് സംവരണത്തെ നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ശക്തമായി പിന്തുണച്ചതും മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ മുസ്ലിം സംവരണം ഇല്ലാതാക്കി മറാത്താ സംവരണം കൊണ്ടുവന്നതുമെല്ലാം ഈ രാഷ്ട്രീയത്തിന്‍െറ ഭാഗമാണ്. വിവിധ സാമൂഹിക വിഭാഗങ്ങളുടെ യഥാര്‍ഥ അവസ്ഥ പഠിച്ച് നയപരമായി ഗൗരവമുള്ള തീരുമാനമെടുക്കുന്നതിനുപകരം അന്നന്നത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സംവരണമെന്ന മഹത്തായ ഭരണഘടനാ നിര്‍ദേശത്തെ നിര്‍ലജ്ജം ഉപയോഗിക്കുന്നതിന്‍െറ അനുഭവങ്ങളാണിതൊക്കെ കാണിക്കുന്നത്.
ജാട്ട് സംവരണം റദ്ദാക്കിക്കൊണ്ടുള്ള വിധിപ്രസ്താവത്തില്‍ ഗൗരവപ്പെട്ട മറ്റു ചില കാര്യങ്ങള്‍ കൂടി സുപ്രീംകോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. ജാതി എന്നത് സംവരണത്തിന്‍െറ സുപ്രധാന മാനദണ്ഡങ്ങളിലൊന്നാണെങ്കിലും അത് മാത്രമായിരിക്കരുത് മാനദണ്ഡമെന്ന് വിധിയില്‍ പറയുന്നു. സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളും സംവരണത്തില്‍ പാലിക്കപ്പെടണം. കൂടുതല്‍ പിന്നാക്കമായവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന രീതിയില്‍ കാര്യങ്ങള്‍ പുന$ക്രമീകരിക്കപ്പെടണം.
 ഇത്രയുംകാലം സംവരണം നടപ്പാക്കിയിട്ടും പുതിയ സമുദായങ്ങള്‍ സംവരണത്തിനായുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുകയല്ലാതെ സംവരണ ലിസ്റ്റില്‍നിന്ന് ഒരു സമുദായവും പുറത്തു പോയില്ല എന്നതില്‍ കൗതുകകരമായ വൈരുധ്യമുണ്ട്. അതായത്, പിന്നാക്കം നില്‍ക്കുന്നവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ അരനൂറ്റാണ്ട് കഴിഞ്ഞിട്ടും സാധിച്ചില്ല എന്നാണെങ്കില്‍ സംവരണം എന്ന ആശയംതന്നെ അപ്രസക്തമാവുകയല്ളേ?
സംവരണത്തെക്കുറിച്ച സമഗ്രമായ പുനരാലോചനകള്‍ നടക്കണമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സംവരണംകൊണ്ട് ഏതെല്ലാം ജാതി/സമുദായങ്ങള്‍ എവിടംവരെയത്തെി എന്ന പഠനം നടക്കേണ്ടതുണ്ട്. മുന്നോട്ടുവന്ന സമുദായങ്ങള്‍ക്ക് പിന്നെയും പഴയപടി സംവരണം ലഭിക്കുന്നുണ്ടെങ്കില്‍ അതില്‍ പുനരാലോചന വേണം. പിന്നാക്ക വിഭാഗങ്ങളെതന്നെ അതീവ പിന്നാക്ക വിഭാഗമെന്ന പേരില്‍ വീണ്ടും വകതിരിച്ച് അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന തമിഴ്നാട്ടിലെ രീതി മാതൃകയാക്കാവുന്നതാണ്. കേരളത്തില്‍നിന്നുള്ള ഉദാഹരണമെടുക്കുകയാണെങ്കില്‍, നിലവിലെ സംവരണ മാനദണ്ഡപ്രകാരം ഈഴവര്‍ക്കും വിശ്വകര്‍മജര്‍ക്കും ഒരേ പരിഗണനയാണ് ലഭിക്കുന്നത്. എന്നാല്‍, ഈഴവര്‍ ഏറെ മുന്നേറിയിട്ടുണ്ടെന്നും എന്നാല്‍, മറ്റുള്ളവര്‍ പിറകില്‍തന്നെയാണ് എന്നതും ഒരു യാഥാര്‍ഥ്യമാണ്. അപ്പോള്‍ കൂടുതല്‍ പിറകിലുള്ളവരെ പ്രത്യേകം പരിഗണിക്കുന്ന പുന$ക്രമീകരണങ്ങള്‍ ആവശ്യമായി വരും.
സംവരണത്തെയും സംവരണ സമുദായങ്ങളെയും മാനദണ്ഡങ്ങളെയും കുറിച്ച ശാസ്ത്രീയമായ കണക്കെടുപ്പാണ് ആവശ്യം. അതിനനുസരിച്ചുള്ള വസ്തുനിഷ്ഠമായ കണ്ടത്തെലുകളനുസരിച്ച് പുന$ക്രമീകരണങ്ങള്‍ക്ക് ദേശീയതലത്തില്‍തന്നെ നടപടികളുണ്ടാവണം. പക്ഷേ, അതിവൈകാരികമാക്കപ്പെട്ട ഈ വിഷയത്തെ സത്യസന്ധമായി സമീപിക്കാന്‍ നിലവിലെ രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തി കാണിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

ഈ വിജയത്തിന് എന്ത് വിലകൊടുക്കേണ്ടിവരും?

Posted: 18 Mar 2015 12:53 PM PDT

Image: 
Subtitle: 
ഗാര്‍ഡിയന്‍ ലേഖകന്‍ പീറ്റര്‍ ബ്യൂമോണ്ട് നെതന്യാഹുവിന്‍െറ വിജയത്തെ വിലയിരുത്തുന്നു

ബിന്യമിന്‍ നെതന്യാഹുവിന്‍െറ വിജയം ഈ ലേഖകനെ അധികമൊന്നും അദ്ഭുതപ്പെടുത്തുന്നില്ല. തെരഞ്ഞെടുപ്പുകളില്‍ മറ്റാരും ചിന്തിക്കാത്ത ദിശകളില്‍ തന്ത്രം മെനഞ്ഞ് അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുന്ന ആ മാജിക്കിന് ഇതിനു മുമ്പും ലോകം സാക്ഷ്യംവഹിച്ചിട്ടുണ്ട്. അതുകൊണ്ടുകൂടിയാണല്ളോ 90കളില്‍ അദ്ദേഹം ‘മാന്ത്രികനായ ബീബി’ എന്ന് അറിയപ്പെട്ടത്. ഇത്തവണയും അതിനപ്പുറമൊന്നും സംഭവിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അവസാന ഘട്ടങ്ങളില്‍പോലും കടുത്ത പ്രതിരോധത്തിലായിരുന്നു അദ്ദേഹം. ഒരുവശത്ത് രാജ്യത്തെ 20 ശതമാനത്തോളം വരുന്ന അറബ് ജനത കൂട്ടത്തോടെ പോളിങ് ബൂത്തിലേക്ക് ഒഴുകുന്നു. മറുവശത്ത്, ഇടതു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ലിക്കുഡ് പാര്‍ട്ടിക്കെതിരെ ശക്തമായ സഖ്യം രൂപപ്പെട്ടിരിക്കുന്നു. സ്വാഭാവികമായും രണ്ടിടത്തും ചോര്‍ന്നുപോകാന്‍ സാധ്യതയുള്ളത് അദ്ദേഹം പ്രതിനിധാനംചെയ്യുന്ന തീവ്ര വലതുപക്ഷ ആശയങ്ങളും പാര്‍ട്ടികളുമായിരിക്കും. ഈ ഭീഷണികളെ അവസാന നിമിഷം അദ്ദേഹം മറികടന്നിരിക്കുന്നു.

പ്രചാരണത്തിന്‍െറ അവസാന നാള്‍ അദ്ദേഹം ജറൂസലമില്‍ നടത്തിയ പ്രസംഗം ഓര്‍ക്കുക. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരെ ഏറെ ആനന്ദിപ്പിക്കുന്നതായിരുന്നു ആ പ്രഭാഷണം. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞ അദ്ദേഹം താന്‍ തെരഞ്ഞെടുക്കപ്പെടുന്നപക്ഷം, ഫലസ്തീന്‍ രാഷ്ട്രംതന്നെ ഉണ്ടാവില്ളെന്ന് വ്യക്തമാക്കി. നെതന്യാഹുവിന്‍െറ ഈ വാക്കുകളിലെല്ലാം കൃത്യമായ അജണ്ട ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. നെതന്യാഹുവിന്‍െറ കീഴില്‍ മന്ത്രിയായിരുന്ന സിപി ലിവ്നിയെ കൂടെ ചേര്‍ത്താണ് ഹെര്‍സോഗ് സയണിസ്റ്റ് യൂനിയന് രൂപംനല്‍കിയത്. എന്നാല്‍, ഈ വിശാല സഖ്യത്തെപ്പോലും തോല്‍പിക്കാനാകുംവിധം ഇസ്രായേല്‍ ജനതയെ കൂടുതല്‍ വലതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ നെതന്യാഹുവിന് ഇത്തരം പ്രഭാഷണങ്ങളിലൂടെയും മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെയും സാധിച്ചു.

അറബ് കക്ഷികളുടെ കൂട്ടായ്മ നേടിയ വിജയവും ഇതിനെ സാധൂകരിക്കുന്നുണ്ട്. രാജ്യത്തെ 20 ശതമാനം വരുന്ന അറബ് ജനത പൂര്‍ണമായും നെതന്യാഹുവിന്‍െറയും ഹെര്‍സോഗിന്‍െറയും സഖ്യത്തിന് എതിരായാണ് വിധിയെഴുതിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍, നെതന്യാഹുവിന് താന്‍ ഇസ്രായേലിന്‍െറ മൊത്തം നേതാവാണെന്ന് പറയാനാകുമോ? രാജ്യം ഒരിക്കലും ഇണങ്ങാന്‍ സാധിക്കാത്ത തരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍െറ ആദ്യ പാഠം.

നെതന്യാഹു ഒരിക്കല്‍കൂടി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ഫലസ്തീന്‍െറ ഭാവി എന്താകുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അത് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കയുമായുള്ള ഏറ്റുമുട്ടല്‍ ഇനിയും അതേപടി തുടരുമെന്നുതന്നെ വേണം കരുതാന്‍. അമേരിക്ക മാത്രമല്ല, യൂറോപ്യന്‍ യൂനിയനും ഫലസ്തീന്‍ വിഷയത്തില്‍ ഇപ്പോള്‍ നെതന്യാഹുവിന്‍െറ നിലപാടുകളില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ ഇതുപോലുള്ള വിഷയങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരുമെന്നായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന്‍െറ പ്രതീക്ഷ. എന്നാല്‍, ബിബി മാജിക്കിലൂടെ ഒരു ‘വിഭജിത ഇസ്രായേലാണ്’ രൂപംകൊണ്ടിരിക്കുന്നത്. നെതന്യാഹുവിന്‍െറ സഖ്യ ചര്‍ച്ചകള്‍കൂടി പരിഗണിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. ഇസ്രായേലിനെതിരെ ഫലസ്തീന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുന്നത്, യു.എന്നിലെ ഫലസ്തീന്‍ അംഗത്വം, ഗസ്സ ഉപരോധം തുടങ്ങിയ വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്കായിരിക്കും വരുംനാളുകളില്‍ ചെന്നത്തെുക.

പന്‍സാരെക്കു പിന്നാലെ ഡോ. ഭരത് പട്നാകര്‍ക്കും വധഭീഷണി

Posted: 18 Mar 2015 12:39 PM PDT

Image: 
Subtitle: 
ഭീഷണി യുക്തിവാദത്തെയും മുസ്ലിംകളെയും അനുകൂലിക്കുന്ന നിലപാടിനെതിരെ

മുംബൈ: അന്ധവിശ്വാസത്തിനെതിരെ പൊരുതിയ ഡോ. നരേന്ദ്ര ധാബോല്‍ക്കര്‍, ഹിന്ദുത്വക്കെതിരെ ബോധവത്കരണം നടത്തിയ സി.പി.ഐ നേതാവ് ഗോവിന്ദ പന്‍സാരെ എന്നിവരുടെ വധത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഭരത് പട്നാകര്‍ക്കും വധഭീഷണി. ‘അടുത്തത് താങ്കളാണെന്ന’ മുന്നറിയിപ്പുനല്‍കുന്ന കത്തിലൂടെയാണ് ഭീഷണി. തീവ്ര ഹിന്ദുസംഘടനയുടെ പ്രസിദ്ധീകരണമായ ‘സനാതന്‍ പ്രഭാതി’ന്‍െറ ലെറ്റര്‍ ഹെഡും ഭീഷണിക്കത്തിനൊപ്പം ലഭിച്ചതായി  ഭരത് പട്നാകര്‍ പറഞ്ഞു.
യുക്തിവാദത്തെയും മുസ്ലിംകളെയും അനുകൂലിക്കുന്ന പ്രഭാതിന്‍െറ നിലപാടുകളെയും മറാത്തി സാഹിത്യസമ്മേളനത്തിന് സമാന്തരമായി രൂപപ്പെട്ട വിരോധി സമ്മേളനത്തിന്‍െറ നേതൃത്വം ഏറ്റെടുത്തതും കത്തില്‍ വിമര്‍ശിക്കുന്നു. കോലാപ്പൂരില്‍നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ ധാബോല്‍ക്കര്‍, പന്‍സാരെമാരെ പിന്തുടരരുതെന്ന് താക്കീത് ചെയ്യുന്ന കത്തുകളും ഭരത് പട്നാകറിന് ലഭിച്ചിരുന്നു.
ഇതിനിടയില്‍, ഗോവിന്ദ പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രത്നഗിരിയില്‍നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പന്‍സാരെക്കും ഭാര്യ ഉമക്കുമെതിരെ ആക്രമണം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും കേസില്‍ പൊലീസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്തതിനെതിരെ പന്‍സാരെയുടെ മകള്‍ സ്മിത രൂക്ഷവിമര്‍ശവുമായി രംഗത്തത്തെി. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് ഇച്ഛാശക്തിയില്ലാത്തതാണ് കേസില്‍ പൊലീസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്തതെന്നും കേസന്വേഷണത്തിന് സി.ബി.ഐയുടെയൊ പ്രത്യേക സംഘത്തിന്‍െറയൊ ആവശ്യമില്ളെന്നും പ്രാദേശിക പൊലീസിന് ആഭ്യന്തരമന്ത്രിയുടെ പിന്തുണയുണ്ടായാല്‍ മതിയെന്നും സ്മിത പറഞ്ഞു.
ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം ഗോദ്സെക്ക് പ്രാധാന്യമേറിവരുന്ന പുതിയ രാഷ്്ട്രീയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരെ ചരിത്രം പഠിക്കാന്‍ പ്രേരിപ്പിച്ചും ബോധവത്കരിച്ചും സജീവമായിരിക്കെയാണ് പന്‍സാരെക്കുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനുമുമ്പ് പലകുറി ഭീഷണിക്കത്തുകള്‍ ലഭിച്ചിരുന്നു. ഫെബ്രുവരി 16ന് പ്രഭാത നടത്തം കഴിഞ്ഞുമടങ്ങവെ കോലാപ്പൂരിലെ വീടിനു മുന്നില്‍വെച്ചാണ് പന്‍സാരെയും ഭാര്യക്കുംനേരെ ബൈക്കിലത്തെിയ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ചികിത്സക്കിടെ പന്‍സാരെ മരിക്കുകയായിരുന്നു. ചികിത്സക്കുശേഷം വീട്ടിലത്തെിയ ഭാര്യ ഉമ തന്‍െറ ഭര്‍ത്താവ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ചു.

ആഡംബര ഉരു അറബിക്കടലിന്‍െറ ഓളങ്ങളിലേക്ക്

Posted: 18 Mar 2015 12:20 PM PDT

Image: 

ബേപ്പൂര്‍: സുല്‍ത്താന്‍െറ നാട്ടില്‍നിന്ന് ഒരു ഉരുകൂടി അറബിക്കടലിലേക്ക്. ഖത്തര്‍ രാജകുടുംബത്തിനുവേണ്ടി നിര്‍മിച്ച ഉരുവാണ് നീറ്റിലിറങ്ങാന്‍ പോകുന്നത്. ബേപ്പൂര്‍ സ്വദേശി എടത്തൊടി സത്യന്‍ മേസ്തിരിയുടെയും ഫറോക്ക് സ്വദേശി രാജു മേസ്തിരിയുടെയും മേല്‍നോട്ടത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് മൂന്നരവര്‍ഷംകൊണ്ട് ഉരുവിന്‍െറ ജോലി പൂര്‍ത്തീകരിച്ചത്.

ബേപ്പൂരില്‍ നിര്‍മിച്ച ഉരുക്കളില്‍നിന്നെല്ലാം വ്യത്യസ്തമായി കൂടുതല്‍ ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയത്. 200 അടി നീളവും 42 അടി വീതിയുമുള്ള ഉരുവില്‍ 16 ആഡംബര മുറികളുണ്ട്. കൊച്ചിയിലേക്ക് കടലിലൂടെ കെട്ടിവലിച്ച് മറ്റു കപ്പലുകളുടെ സഹായത്തോടെ കൊണ്ടുപോവുന്ന ഉരുവില്‍ അവിടെവെച്ച് എന്‍ജിന്‍ ഘടിപ്പിച്ചശേഷം ദോഹയിലേക്ക് കൊണ്ടുപോകും.

ബേപ്പൂരിലെ കക്കാടത്ത് പടന്നയില്‍വെച്ച് മൂന്നര വര്‍ഷംമുമ്പ് ജോലി തുടങ്ങുമ്പോള്‍ സത്യന്‍ മേസ്തിരിയും രാജു മേസ്തിരിയും മനസ്സില്‍ കുറിച്ചിട്ടിരുന്നു, ബേപ്പൂരില്‍ നിര്‍മിച്ച ആഡംബര ഉരുക്കളില്‍നിന്ന് കൂടുതല്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന  ഉരുവാകണമിതെന്ന്. ആഗ്രഹം സഫലമായതിന്‍െറ ആഹ്ളാദത്തിലാണ് ഇരുവരും ഉരുവിനെ യാത്രയാക്കുന്നത്. ബിനാഫ് എന്‍റര്‍പ്രൈസസാണ് ഉരുനിര്‍മാണം ഏറ്റെടുത്തത്.
 

പാറയിടുക്കില്‍ വീണ ആദിവാസി വൃദ്ധന്‍ നാലുദിവസത്തിന് ശേഷം ജീവിതത്തിലേക്ക്

Posted: 18 Mar 2015 12:17 PM PDT

Image: 

മറയൂര്‍: 500 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിന് സമീപത്തെ പാറയിടുക്കില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടന്ന ആദിവാസി വൃദ്ധന്‍ നാലു ദിവസത്തിന് ശേഷം ജീവിതത്തിലേക്ക്. പാമ്പാര്‍ നദിയിലെ കോവില്‍ക്കടവ് ഭാഗത്ത് പാറയിടുക്കില്‍ വീണ പൊങ്ങമ്പള്ളി ആദിവാസി കോളനിയിലെ കണ്ണനാണ് (55) അപകടകരമായ വെള്ളച്ചാട്ടത്തിനടുത്ത് ജീവിതത്തിനും മരണത്തിനുമിടയില്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയ ശേഷം പൊലീസിന്‍െറയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ വെള്ളച്ചാട്ടത്തിന് സമീപം കാല്‍ കഴുകാന്‍ പോയ കണ്ണന്‍ അബദ്ധത്തില്‍ പാറയിടുക്കിലേക്ക് വഴുതി വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിന് സമീപം ഒരാള്‍ക്ക് കയറി നില്‍ക്കാന്‍ മാത്രം കഴിയുന്ന പാറയിടുക്കിലേക്കാണ് വീണത്. ഏറെനേരം അലറിവിളിച്ചെങ്കിലും ഉയരത്തില്‍ നിന്ന് നോക്കിയാല്‍ കാണാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ ആരും രക്ഷിക്കാനത്തെിയില്ല. ഭക്ഷണവും വെള്ളവുമില്ലാതെ രാത്രിയും പകലും ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ കഴിഞ്ഞ കണ്ണന്‍ ഏറെ അവശനായിരുന്നു.

ബുധനാഴ്ച രാവിലെ പത്തോടെ ചൂണ്ടയിടാന്‍ പാമ്പാറ്റിലത്തെിയ ആദിവാസിക്കുട്ടികളാണ് കരയിലേക്ക് കയറാന്‍ കഴിയാതെ പാറയില്‍ പിടിച്ച് നിസ്സഹായനായി നില്‍ക്കുന്ന കണ്ണനെ കണ്ടത്. ഉടന്‍ മറയൂര്‍ പൊലീസിനെ അറിയിച്ചു.

സ്ഥലത്തത്തെിയ പൊലീസ് ആദ്യം ഭക്ഷണപ്പൊതി എറിഞ്ഞുനല്‍കി. തുടര്‍ന്ന് കണ്ണന്‍െറ ശരീരത്തില്‍ വടം കെട്ടി ഒരു മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കാലിനും തലക്കും പരിക്കേറ്റ കണ്ണന്‍ വെള്ളം പോലും കുടിക്കാതെയാണ് ദിവസങ്ങള്‍ തള്ളിനീക്കിയതെന്ന് മറയൂര്‍ പൊലീസ് പറഞ്ഞു. മറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP