സ്വാഗതം
WELCOME

News Update..

Thursday, December 4, 2014

ഡല്‍ഹിയില്‍ മലയാളി യുവതിയെ ഒരു മാസം പൂട്ടിയിട്ടു പീഡിപ്പിച്ചു Madhyamam News Feeds

ഡല്‍ഹിയില്‍ മലയാളി യുവതിയെ ഒരു മാസം പൂട്ടിയിട്ടു പീഡിപ്പിച്ചു Madhyamam News Feeds

Link to

ഡല്‍ഹിയില്‍ മലയാളി യുവതിയെ ഒരു മാസം പൂട്ടിയിട്ടു പീഡിപ്പിച്ചു

Posted: 03 Dec 2014 11:41 PM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു വീട്ടില്‍ ഒരു മാസത്തോളം പൂട്ടിയിട്ട് 21കാരിയായ മലയാളി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ച് ഏരിയയില്‍ നിന്നാണ് നടുക്കുന്ന വാര്‍ത്ത. അക്രമി രണ്ടു ദിവസത്തേക്ക് ഭോപാലിലെ സ്വന്തം നാട്ടിലേക്ക് വീട് പൂട്ടി പോയ സമയത്ത് പെണ്‍കുട്ടി കേരളത്തിലുള്ള അമ്മയെ ഫോണില്‍ വിളിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉടന്‍ തന്നെ അമ്മ ഡല്‍ഹിയില്‍ ഉള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം പൊലീസ് എത്തിയപ്പോള്‍ വീട് പുറത്തു നിന്നും പൂട്ടിയ നിലയില്‍ ആയിരുന്നു. പൂട്ടു തകര്‍ത്തതിനുശേഷം പൊലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.

ഡല്‍ഹിയില്‍ എം.ബി.എക്ക് പഠിക്കുന്ന ഭോപാല്‍ സ്വദേശിയാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബന്ദിയാക്കിയതെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹിയില്‍ നല്ല ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പെണ്‍കുട്ടിയെ കേരളത്തില്‍ നിന്നും കടത്തുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം പ്രതിയെ പിടികൂടാനായി പൊലീസ് ഭോപാലിലേക്ക് തിരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരുടെ വസ്ത്രങ്ങളും ഷൂകളും കുപ്പത്തൊട്ടിയില്‍

Posted: 03 Dec 2014 11:25 PM PST

Image: 

റായ്പൂര്‍: ചത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരുടെ രക്തം പുരണ്ട വസ്ത്രങ്ങളും ഷൂകളും കുപ്പത്തൊട്ടിയില്‍ നിന്ന് കണ്ടെടുത്ത സംഭവം വിവാദമാകുന്നു. സുക്മ നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വസ്ത്രങ്ങളാണ് ആശുപത്രി പരിസരത്തെ കുപ്പത്തൊട്ടിയില്‍ നിന്ന് കണ്ടെടുത്തത്. തലസ്ഥാനമായ റായ്പൂരിലെ ആശുപത്രി മോര്‍ച്ചറിക്കു സമീപത്തെ കുപ്പത്തൊട്ടിയിലുള്ള സൈനിക വസ്ത്രങ്ങള്‍ വഴി യാത്രക്കാരനാണ് ആദ്യം കണ്ടത്. ഇയാള്‍ ഇതിന്‍െറ ഫോട്ടോയെുടുക്കുകയും ശേഷം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അവിടെയത്തെുകയുമായിരുന്നു. തുടര്‍ന്ന് ഇവ ജില്ലാ കോണ്‍ഗ്രസ് നേതാവ് വികാസ് ഉപാധ്യായയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനിലത്തെിച്ചു. നാല് സെറ്റ് സൈനിക വസ്ത്രങ്ങളും 10 ജോഡി ഷൂകളും തങ്ങള്‍ക്ക് ലഭിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. പിന്നീട് ഇവ സി.ആര്‍.പി.എഫ് അധികൃതര്‍ക്ക് കൈമാറി.

സുക്മയിലെ ചിന്താഗുഫയില്‍ തിങ്കളാഴ്ച നടന്ന നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടേതാണ് ഇവ. രാത്രിയില്‍ ഒരു ഓപറേഷന്‍ കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിനു നേരെ വനത്തിനുള്ളില്‍ വെച്ചാണ് ആക്രമണമുണ്ടായത്.ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി.

സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തത്തെി. സൈനികരുടെ കുടുംബത്തോട് സര്‍ക്കാര്‍ മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി രമണ്‍ സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സി.ആര്‍.പി.എഫ് സംസ്ഥാന സര്‍ക്കാറിനെ അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

2009ലും സമാന സംഭവം സംസ്ഥാനത്ത് നടന്നിരുന്നു. ദന്തേവാഡയില്‍ നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് പൊലീസുകാരുടെ മൃതദേഹം ചവറുകള്‍ നീക്കം ചെയ്യുന്ന വാഹനത്തില്‍ കൊണ്ടു പോയത് വിവാദമായിരുന്നു.

 

പ്രതിസന്ധി തീര്‍ക്കാന്‍ പൊതുമേഖലയില്‍ ഓഹരി വില്‍പ്പന സജീവം

Posted: 03 Dec 2014 11:06 PM PST

Image: 

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മുറുകിയതോടെ ധനകമ്മി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ശക്തമാക്കുന്നു. ഓഹരി വിപണികള്‍ റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തിയതോടെയാണ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഓഹരി വിറ്റഴിക്കല്‍ സജീവമാക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം തീരും മുമ്പ് 67,000 കോടി രൂപയോളം ഓഹരി വില്‍പ്പന വഴി സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് വെള്ളിയാഴ്ച്ച തുടക്കമാവുകയും ചെയ്യും.

പൊതുമേഖലാ സ്റ്റീല്‍ കമ്പനിയായ സെയിലിന്‍െറ ഓഹരി വില്‍പ്പനയാണ് വെള്ളിയാഴ്ച്ച ആരംഭിക്കുക. സര്‍ക്കാറിന്‍െറ  കൈവശമുള്ള കമ്പനിയുടെ ഓഹരികളില്‍ അഞ്ചു ശതമാനമാണ് വെള്ളിയാഴ്ച്ച വില്‍ക്കുക. ഇതുവഴി 1768 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില്‍പ്പന സജീവമാക്കാന്‍ ചെറുകിട നിക്ഷേപകര്‍ക്ക് വിലയില്‍ അഞ്ചു ശതമാനം ഇളവും നല്‍കിയിട്ടുണ്ട്. ആകെ വില്‍ക്കുന്ന ഓഹരികളില്‍ 10 ശതമാനം ഇവര്‍ക്കായി നീക്കിവെച്ചിട്ടുമുണ്ട്. ആകെ 20.65 കോടി ഓഹരികളാവും വില്‍ക്കുക.

സെയില്‍ ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ വലിയ ഓഹരി വില്‍പ്പനകള്‍ ഉണ്ടാവും. കോള്‍ ഇന്ത്യ ലിമിറ്റഡ് (24,000 കോടി), ഹിന്ദുസ്ഥാന്‍ സിങ്ക് (20,000 കോടി), ഒ.എന്‍.ജി.സി (18,000 കോടി), എന്‍.എച്ച്.പി.സി (3000 കോടി) എന്നിവയാണ് വൈകാതെ നടക്കുന്ന പൊതുമേഖലാ ഓഹരി വില്‍പ്പനകള്‍.
 

സുരക്ഷാ മേധാവിയെ മാര്‍പാപ്പ പുറത്താക്കി

Posted: 03 Dec 2014 10:51 PM PST

Image: 

വത്തിക്കാന്‍: തന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്വിസ് ഗാര്‍ഡ്സിന്‍്റെ മേധാവി ഡാനിയല്‍ ആന്‍രിഗിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്താക്കി. സുരക്ഷാ കാര്യങ്ങളില്‍ ഡാനിയേല്‍ സ്വീകരിക്കുന്ന കര്‍ക്കശ നിലപാടുകളിലുള്ള വിയോജിപ്പ് മൂലമാണ് പുറത്താക്കിയതെന്നാണ് സൂചന. ഇക്കാര്യം വത്തിക്കാന്‍ പത്രമായ എല്‍ ഒസ്സെര്‍വതോരെ റൊമാനൊ സ്ഥിരീകരിച്ചു. ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് അവസാനിപ്പിക്കാന്‍ മാര്‍പ്പാപ്പ ഉത്തരവിട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.

 2006ല്‍ ബെനഡിക്റ്റ് മാര്‍പാപ്പയാണ് ഡാനിയലിനെ തന്‍്റെ സുരക്ഷാ മേധാവിയായി നിയമിച്ചത്. കഴിഞ്ഞ എട്ടു വര്‍ഷമായി മാര്‍പാപ്പയുടെ സുരക്ഷാ കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഡാനിയേലായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അധികാരമേറ്റടെുത്തത് മുതല്‍ വത്തിക്കാനില്‍ നിയന്ത്രണങ്ങളില്‍ വന്‍തോതില്‍ അയവു വരുത്തിയിരുന്നു. വിശ്വാസികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ളെന്ന നിലപാടാണ് മാര്‍പ്പാപ്പ സ്വീകരിച്ചത്. എന്നാല്‍, മാര്‍പ്പാപ്പയുടെ ജനകീയ നടപടികളോട് ഡാനിയേല്‍ അന്‍രിഗിന് വലിയ താത്പര്യമില്ലായിരുന്നു. സുരക്ഷാക്രമീകരണങ്ങളില്‍ അയവുവരുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല.

കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി സ്വിസ് ഗാര്‍ഡുകളാണ് മാര്‍പാപ്പയുടെ സുരക്ഷാ ചുമതല വഹിക്കുന്നത്. നിലവില്‍ 110 സ്വിസ് ഗാര്‍ഡുകളാണ് മാര്‍പാപ്പയുടെ സംരക്ഷണം നിര്‍വഹിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെ 2003ല്‍ ഒരു അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ റെയ്ഡിനിടെ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് സ്വിസ് റെഡ് ക്രോസും ആംനെസ്റ്റി ഇന്‍്റര്‍നാഷണലും ഡാനിയലിനെതിരെ അന്വേഷണം നടത്തിവരികയായിരുന്നു.
 

പെരുന്തേനരുവി ജലവൈദ്യുത പദ്ധതി നിര്‍മാണം പുരോഗമിക്കുന്നു

Posted: 03 Dec 2014 10:47 PM PST

പത്തനംതിട്ട: പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി നിര്‍മാണം പുരോഗമിക്കുന്നു. ആറ് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിലായി പൂര്‍ത്തിയാകുന്ന പെരുന്തേനരുവി പദ്ധതി.
പെരുന്തേനരുവിയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരാത്തവിധമാണ് പദ്ധതി നടപ്പാക്കുക. മഴക്കാലത്ത് പുഴയില്‍ അധികമായി ഒഴുകിയത്തെുന്ന വെള്ളം തടയണയില്‍ സംഭരിച്ച് പെന്‍സ്റ്റോക് പൈപ്പുകള്‍ വഴി പവര്‍ ഹൗസില്‍ എത്തിക്കും. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചശേഷം മറ്റൊരു ടണല്‍ വഴി വെള്ളം പുഴയിലേക്ക് തിരികെ ഒഴുക്കും.
ജലം സംഭരിക്കാനായി ആറര മീറ്റര്‍ ഉയരവും 250 മീറ്റര്‍ നീളവുമുള്ള തടയണയാണ് നിര്‍മിക്കുന്നത്.
തടയണ നിര്‍മാണം പുരോഗമിക്കുകയാണ്. പവര്‍ ഹൗസ്, പവര്‍ ചാനല്‍ എന്നിവയുടെ പണി അവസാനഘട്ടത്തിലാണ്.
67.9 കോടി ചെലവില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്‍െറ സാമ്പത്തിക സഹായവുമുണ്ട്. പി.ജി.സി.എല്‍ എന്ന കമ്പനിക്കാണ് പണികളുടെ ചുമതല.
പെരുന്തേനരുവിയില്‍ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഭൂഗര്‍ഭ കേബ്ളുകള്‍, വൈദ്യുത ലൈന്‍ എന്നിവയിലൂടെ റാന്നി-പെരുനാട്, റാന്നി സബ് സ്റ്റേഷനുകളിലത്തെും.
12 കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുതി ലൈനിലൂടെയും 12.2 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭ കേബ്ളിലൂടെയുമാണ് ഇത് സാധ്യമാക്കുക.
വൈദ്യുത ലൈന്‍, ഭൂഗര്‍ഭ കേബ്ളുകള്‍ എന്നിവ സ്ഥാപിക്കുന്ന പണികളും പുരോഗമിക്കുകയാണ്. ഫ്ളോവെല്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിര്‍മാണച്ചുമതല.
അടുത്ത കാലവര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങും വിധമാണ് നിര്‍മാണം പുരോഗമിക്കുന്നത്. പുഴയില്‍ അധികമായി എത്തുന്ന വെള്ളം ഉപയോഗിച്ച് വര്‍ഷത്തില്‍ ഏഴ് മാസവും വൈദ്യുതി ഉല്‍പാദനം നടത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. വൈദ്യുതോല്‍പാദനം നടക്കാത്ത സമയത്ത് കുടിവെള്ളത്തിനായും ജലസേചനത്തിനായും തടയണ പ്രയോജനപ്പെടുത്തും.
പെരുന്തേനരുവി പദ്ധതി വൈദ്യുതി ഉല്‍പാദനം തുടങ്ങുന്നതോടെ സമീപ പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകും.
മൂലമറ്റത്തുനിന്ന് വൈദ്യുതി ലഭിക്കാതാകുന്ന സമയങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ലഭ്യമാക്കാനും പദ്ധതി പ്രയോജനപ്പെടുമെന്ന് വൈദ്യുതി ബോര്‍ഡ് പ്രോജക്ട് മാനേജര്‍ ജോജി ജോര്‍ജ് മാത്യു പറഞ്ഞു.

ഭിന്നശേഷിയുള്ളവരുടെ സംഗമം അനുകമ്പാര്‍ദ്രമായി

Posted: 03 Dec 2014 10:44 PM PST

കോട്ടയം: ശാരീരിക വൈകല്യങ്ങള്‍ നല്‍കുന്ന പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് ജീവിതത്തെ മുന്നോട്ടുനീക്കുന്നവരുടെ സംഗമം പങ്കെടുത്തവര്‍ക്ക് ശുഭപ്രതീക്ഷ നല്‍കി. സാമൂഹിക നീതി വകുപ്പാണ് അന്താരാഷ്ട്ര ഭിന്നശേഷിയുള്ളവരുടെ ദിനാചരണത്തിന്‍െറ ജില്ലാതല പരിപാടി കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ ബുധനാഴ് രാവിലെ സംഘടിപ്പിച്ചത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ സ്പെഷല്‍ സ്കൂളുകളുടെയും സഹകരണത്തോടെ നടന്ന സംഗമത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരത്തേ
ാളം പേര്‍ പങ്കെടുത്തു. ജന്മനാ ഉണ്ടായതും അല്ലാത്തതുമായ വൈകല്യങ്ങളെ എങ്ങനെ തങ്ങള്‍ തരണം ചെയ്യുന്നുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ അവര്‍ തങ്ങള്‍ക്ക് അധികാരസ്ഥാനങ്ങളില്‍നിന്ന് ലഭിക്കുന്ന അവഗണനയില്‍ നൊമ്പരപ്പെട്ടു.
പലഹാര നിര്‍മാണം, തയ്യല്‍ പരിശീലനം, ആഭരണ നിര്‍മാണം തുടങ്ങി വിവിധ ജീവിതോപാധികള്‍ കണ്ടത്തെി ജീവിക്കുന്ന നിരവധി പേര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിയുള്ളവരെയും പങ്കെടുപ്പിച്ച് സംഗമം നടത്താന്‍ ഫണ്ട് ഇല്ളെന്ന് വികലാംഗ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മാമ്മച്ചന്‍ തെള്ളകം പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംവരണം ഉറപ്പാക്കിയും പൊതുമേഖലാ സ്ഥാപനങ്ങളില്‍കൂടി അത് നടപ്പാക്കിയും ഭിന്നശേഷിയുള്ളവരെ പൊതുധാരയില്‍ എത്തിക്കണമെന്ന് സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ അഡൈ്വസറി ബോര്‍ഡംഗം കുമ്മനം ഷിബു പറഞ്ഞു.
അസി. കലക്ടര്‍ തേജിത് ലോഹിത് റെഡ്ഢി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ളവരുടെ കാര്യത്തില്‍ സര്‍ക്കാറും സമൂഹവും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ അനിത അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ പി. സുരേഷ്കുമാര്‍, വികലാംഗ ക്ഷേമ ഉപദേശക സമിതി ചെയര്‍മാന്‍ എ.സി. ബേബി, കുമ്മനം ഷിബു, സജിമോന്‍ ഇരവിനല്ലൂര്‍, എസ്. സുരേഷ്കുമാര്‍, സി. പ്രശാന്തി, ജയ്സമ്മ കെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷവും ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹനം സൗജന്യമായി നല്‍കുമെന്ന് അവര്‍ പറഞ്ഞു.
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്‍സി പാറയില്‍ അധ്യക്ഷത വഹിച്ചു. പി. സുരേഷ്കുമാര്‍, ആര്‍.ഡി.ഒ ബി.ജെ. ആന്‍റണി, ഡി.എം.ഒ ഡോ. എന്‍.എം. ഐഷാഭായി, ഫാ. ഡെന്നി ജോസഫ് കണ്ണമാലില്‍, കെ.എസ്. സോമശേഖരന്‍ നായര്‍, വി.ജെ. ബിനോയി, മെര്‍ലി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

സേലത്ത് വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Posted: 03 Dec 2014 10:19 PM PST

Image: 

സേലം: തമിഴ്നാട് സേലത്തിനടുത്ത് ധര്‍മ്മപുരിയില്‍ കാര്‍ മറിഞ്ഞ് പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്‍ യാത്രക്കാരായ ഇന്ദിര(60), ബിന്ദു(25), ദേവേശ്( ഒന്ന്) എന്നിവരാണ് മരിച്ചത്.

ധര്‍മപുരി കൂനപ്പെട്ടിയില്‍ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന കാര്‍ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. സന്തോഷ്(35), ഭാര്യ വന്ദന(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മകനാണ് ദേവേശ്. സന്തോഷാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റവരെ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലത്തുനിന്ന് 70 കിലോമീറ്റര്‍ അകലെയാണ് കൂന്തല്‍പ്പെട്ടി. ജോലിയാവശ്യത്തിനായാണിവര്‍ ബംഗളൂരുവില്‍ പോയത്.

 

മദ്യനയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് വി.എം സുധീരന്‍

Posted: 03 Dec 2014 09:53 PM PST

Image: 

കൊല്ലം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയം പുനഃപരിശോധിക്കേണ്ടതില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. നയം രൂപീകരിച്ചത് ഒരു ദിവസം കൊണ്ടല്ല. എല്ലാവരുമായും ചര്‍ച്ച ചെയ്ത് യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ച കാര്യമാണിതെന്നും സുധീരന്‍ വ്യക്തമാക്കി.

കോടതി വിധിക്കെതിരെ നിയമ പോരാട്ടം വേണ്ടി വരും. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മദ്യനയത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കരുത്. ജനനന്മ നോക്കിയെടുക്കുന്ന തീരുമാനങ്ങള്‍ കോടതി തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയം സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ വ്യത്യാസമില്ളെന്നും ജനപക്ഷ യാത്രക്കു ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സുധീരന്‍ വ്യക്തമാക്കി.

മദ്യനയം നടപ്പാക്കിയതിനു ശേഷം സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങളും വാഹന അപകടങ്ങളും കുറഞ്ഞിട്ടുണ്ട്. മദ്യനയം ടൂറിസം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.
 

യു.പിയില്‍ സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു

Posted: 03 Dec 2014 08:54 PM PST

Image: 

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരമാണ്.

യു.പിയിലെ മാവു ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ സ്കൂള്‍ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണം. 20 ഓളം പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ബസിലുണ്ടായിരുന്നു. വാരണാസിയിലേക്ക് പോകുന്ന താംസ എക്സ്പ്രസാണ് സ്കൂള്‍ബസ് ഇടിച്ചിട്ടത്. അപകടത്തില്‍ അഞ്ചു കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ശാസ്ത്രം ജ്യോതിഷത്തേക്കാള്‍ വളര്‍ന്നിട്ടില്ല: ബി.ജെ.പി എം.പി

Posted: 03 Dec 2014 08:46 PM PST

Image: 

ന്യൂഡല്‍ഹി: ശാസ്ത്രം ജ്യോതിഷത്തേക്കാള്‍ വളര്‍ന്നിട്ടില്ലെന്ന്‌ ബി.ജെ.പി എം.പിയും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ രമേശ് പൊക്രിയാല്‍. ലോക്സഭയിലെ ചര്‍ച്ചക്കിടെയാണ് എം.പി വിവാദ പ്രസ്താവന നടത്തിയത്.

ഇന്ന് നമ്മള്‍ ആണവ പരീക്ഷണത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ലക്ഷണക്കിന് വര്‍ഷം മുമ്പ് കണാട് മഹര്‍ഷി ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്. പൂര്‍വികരായ ജ്യോതിശാസ്ത്രഞ്ജരുടെ മുമ്പില്‍ ശാസ്ത്രം വളരെ ചെറുതാണ്. ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രം ജ്യോതിഷം തന്നെയാണെന്നും എം.പി ലോക്സഭയില്‍ പറഞ്ഞു.

കോണ്‍ഗ്രസ്, തൃണമൂല്‍, ഇടതുപക്ഷ കക്ഷികള്‍ എം.പിയുടെ പ്രസ്താവനക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

കുട്ടികള്‍ക്കായി അല്‍ ജലീല സാംസ്കാരിക കേന്ദ്രം ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Posted: 03 Dec 2014 08:27 PM PST

Image: 

ദുബൈ: ജുമൈറ അല്‍ വാസല്‍ റോഡില്‍ കുട്ടികള്‍ക്കായുള്ള അല്‍ ജലീല സാംസ്കാരിക കേന്ദ്രം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.
മിഡിലീസ്റ്റില്‍ തന്നെ ഇതാദ്യമായാണ് കുട്ടികള്‍ക്കായി ഇങ്ങനെയൊരു കേന്ദ്രം തുടങ്ങുന്നത്. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ചടങ്ങില്‍ സംബന്ധിച്ചു.  ഉദ്ഘാടന ചടങ്ങിന് ശേഷം ശൈഖ് മുഹമ്മദ് മകള്‍ ശൈഖ ജലീലക്കൊപ്പം കേന്ദ്രം നടന്നുകണ്ടു.  കുട്ടികള്‍ക്കായി ഇവിടെ സംഗീതം,നൃത്തം,കല,സാഹിത്യം തുടങ്ങിയ മേഖലകളില്‍ നടത്തുന്ന പരിപാടികളെക്കുറിച്ച് അവരോട് വിശദീകരിച്ചു. കുട്ടികളുടെ കഴിവും സര്‍ഗാത്മകതയും നൈപുണ്യങ്ങളും കണ്ടത്തെുന്നതിനും പരിപോഷിപ്പിക്കുന്നതിനും അനുകൂലമായ സാഹചര്യമൊരുക്കുകയാണ് അല്‍ ജലീല സാംസ്കാരിക കേന്ദ്രം ചെയ്യുക. കുട്ടികളില്‍ ഇമറാത്തി സംസ്കാരവും പൈതൃകവും ഊട്ടിയുറപ്പിക്കാനുള്ള വിവിധ ഇന്‍ററാക്ടീവ് പരിപാടികളും പഠന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള മിഡിലീസ്റ്റിലെ ആദ്യ റേഡിയോ സ്റ്റേഷനും ഇവിടെ പ്രവര്‍ത്തിക്കും.
അറബിയിലും ഇംഗ്ളീഷിലും പരിപാടി പ്രക്ഷേപണം ചെയ്യും. കേന്ദ്രത്തിലെ സംവിധാനങ്ങളില്‍ ശൈഖ് മുഹമ്മദ് സംതൃപ്തി രേഖപ്പെടുത്തി.
ശൈഖ് മുഹമ്മദിന്‍െറ പത്നി ഹയാ ബിന്‍ത് ഹുസൈന്‍ രാജകുമാരിയുടെ അധ്യക്ഷതയിലുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റീസാണ് അല്‍ജലീല സാംസ്കാരിക കേന്ദ്രത്തിന്‍െറ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്.
ദുബൈ വ്യോമയാന അതോറിറ്റിയുടെയും എമിറേറ്റ്സ് ഗ്രൂപ്പിന്‍െറയും അധ്യക്ഷനായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം,ആരോഗ്യ മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ഒമാനില്‍ മദ്യനിരോധം വരുന്നു

Posted: 03 Dec 2014 08:21 PM PST

Image: 

മസ്കത്ത്: രാജ്യത്തെ സ്വദേശികള്‍ക്കിടയില്‍ മദ്യ ഉപയോഗം ഇല്ലാതാക്കുന്നതിന്‍െറ ഭാഗമായി പുതിയ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് ശൂറ തീരുമാനം കൈക്കൊള്ളും. മദ്യം വാങ്ങല്‍, ഉപയോഗം എന്നിവ നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച ശിപാര്‍ശയില്‍ ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പുതന്നെ ശൂറയില്‍ തീരുമാനമുണ്ടാകുമെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. മദ്യനിയന്ത്രണ ശിപാര്‍ശയില്‍ ശൂറയില്‍ വോട്ടെടുപ്പ് നടക്കും. സ്വദേശികള്‍ക്കിടയില്‍ മദ്യ നിരോധം നടപ്പാക്കുന്നതിനൊപ്പം ഹോട്ടലുകള്‍, ക്ളബുകള്‍, ബാറുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളിലെ മദ്യവില്‍പന നിരോധിക്കുന്നത് സംബന്ധിച്ചും ശൂറയില്‍ ചര്‍ച്ച നടക്കും. സ്വദേശി സമൂഹത്തില്‍നിന്ന് നിരന്തരം ഉയര്‍ന്ന ആവശ്യത്തിന്‍െറ അടിസ്ഥാനത്തിലാണ് മദ്യനിരോധം നടപ്പാക്കുന്നതിനുള്ള ശിപാര്‍ശകള്‍ ശൂറക്ക് മുന്നിലത്തെിയത്. മദ്യം സമൂഹത്തിലുണ്ടാക്കുന്ന ദോഷഫലങ്ങള്‍ തടയുന്നതിനൊപ്പം ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുകയും ലക്ഷ്യമിട്ടാണ് നിയന്ത്രണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. കരിഞ്ചന്തയില്‍ മദ്യം വില്‍ക്കുന്ന പ്രവാസികളുടെ നടപടികള്‍ തടയുന്നതടക്കം ഉള്‍ക്കൊള്ളുന്ന ഡ്രഗ് ആന്‍ഡ് ഫാര്‍മസി നിയമങ്ങളാണ് ചര്‍ച്ചചെയ്യുക. കരിഞ്ചന്തയില്‍ മദ്യം വില്‍ക്കുന്നവര്‍ക്ക് കനത്ത പിഴയും തടവുമടക്കം ശിക്ഷയും ശിപാര്‍ശകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വ്യാജ മദ്യം അടക്കം കരിഞ്ചന്തയില്‍ വില്‍ക്കുന്നവരില്‍ ബഹുഭൂരിഭാഗവും പ്രവാസികളാണ്. മദ്യശാലകളുടെ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും കര്‍ശന നിയന്ത്രണങ്ങളും ശിപാര്‍ശയിലുണ്ട്. മദ്യശാലകളിലെ ചില തൊഴിലാളികള്‍ കരിഞ്ചന്തയില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മദ്യം വില്‍ക്കുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തിയത്.  നിരോധം നിലവില്‍വന്നാല്‍ വാഹനാപകടങ്ങള്‍ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. വാഹനാപകടങ്ങളില്‍ മരണം സംഭവിക്കുന്നതും പരിക്കുകള്‍ ഒഴിവാക്കുന്നതും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും. മദ്യ ഉപയോഗം മൂലം രോഗികളായി മാറുന്നവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കാന്‍ ലക്ഷക്കണക്കിന് റിയാല്‍ ചെലവിടേണ്ടി വരുന്നതും ഒഴിവാക്കാന്‍ സാധിക്കും. അതേസമയം, ഹോട്ടലുകളിലും ക്ളബുകളിലും മദ്യവില്‍പന നിരോധിക്കുന്നത് വിനോദ സഞ്ചാര മേഖലയെ ബാധിക്കുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത് ശരിയല്ളെന്ന് അധികൃതര്‍ പറഞ്ഞു. ഒമാനിലേക്ക് സഞ്ചാരികള്‍ വരുന്നത് മദ്യപിക്കാനല്ളെന്നും സ്ഥലങ്ങള്‍ കാണുന്നതിനാണെന്നും അവര്‍ വ്യക്തമാക്കി.
 അതേസമയം, മദ്യവും മറ്റു മയക്കുമരുന്നുകളും ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ ആറു മാസം വരെ തടവും ജയില്‍ ശിക്ഷയും 400 മുതല്‍ 800 റിയാല്‍ വരെ പിഴയും നല്‍കുന്നതിനും ശിപാര്‍ശയുണ്ട്.
 

കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്ന് 10 പേര്‍ കൊല്ലപ്പെട്ടു

Posted: 03 Dec 2014 08:00 PM PST

Image: 

ബൊഗോട്ട: കൊളംബിയയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെറുവിമാനം തകര്‍ന്ന് 10 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ച് പേര്‍ കുട്ടികളാണ്. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്നും ബാഹിയ സോലാനോയിലേക്കു പോകുന്ന അമേരിക്കന്‍ നിര്‍മിത ചെറുവിമാനമാണ് ബുധനാഴ്ച അപകടത്തില്‍ പെട്ടത്. സ്വകാര്യ യാത്രാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിലുണ്ടായിരുന്ന എട്ട് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് അപകടത്തില്‍ പെട്ടത്.

ടോലിമയിലെ മാരിക്വിറ്റ വിമാനത്തവളത്തിനു സമീപത്തു വച്ചായിരുന്നു അപകടം. സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കുന്നതിനായി പൈലറ്റ് ആവശ്യപ്പെട്ടിരുന്നു.
 

അജ് യാല്‍ ഫിലിം ഫെസ്റ്റിവല്‍: മെയ്ഡ് ഇന്‍ ഖത്തര്‍ സിനിമകള്‍ ഇന്ന്

Posted: 03 Dec 2014 07:59 PM PST

Image: 

ദോഹ: രണ്ടാമത് അജ് യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ ഖത്തര്‍- പ്രോഗ്രാം വണ്‍ വിഭാഗത്തിലെ സിനിമകള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ദേശീയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ സേഹയുമായി സഹകരിച്ചൊരുക്കിയ ഏഴ് ഹ്രസ്വചിത്രങ്ങളാണ് പ്രോഗ്രാം-1 വിഭാഗത്തില്‍  ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. മെയ്ഡ് ഇന്‍ ഖത്തര്‍ മത്സരവിഭാഗത്തിലാണ് ഈ സിനിമകളുടെ പ്രദര്‍ശനം.
യൂസുഫ് അല്‍ മൊദ്ഹദി സംവിധാനം ചെയ്ത അശ്റ ഫി അല്‍മേയ (10 ശതമാനം), ഹിന്ദ് അല്‍ അന്‍സാരി സംവിധാനം ചെയ്ത അംരീഖ ലാ, നാദിയ തബീബിന്‍െറ ദി ബിഗ് ഡ്രീം, അലി അന്‍സാരിയുടെ ഖറാര്‍, അലി അലിയുടെ ന്യൂ ഡേ, അബ്ദുല്‍അസീസ് ഇല്‍ സാദിയുടെ സയസ്രോഖ (ഹി വില്‍ സ്റ്റീല്‍ ഇറ്റ്), മറിയം അല്‍ സഹ് ലിയുടെ ടി ബോയ് എന്നീ ഹ്രസ്വചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുക.
അജ്യാല്‍ ഫെസ്റ്റിവലിന്‍െറ ഭാഗമായി ‘സാന്‍ഡ് ബോക്സ്’ ഫാമിലി വീക്കെന്‍ഡ് ആഘോഷങ്ങള്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ നടക്കും. കതാറ ബില്‍ഡിങ് മൂന്നില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയാണ് പരിപാടികള്‍. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് പരിപാടി ആരംഭിക്കുക. പരിപാടിയില്‍ കുട്ടികള്‍ക്ക് ന്യൂസ് റൂമും സിനിമ നിര്‍മ്മാണവും പരിചയപ്പെടുത്തും.
 

വിദേശികളുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധം

Posted: 03 Dec 2014 07:01 PM PST

Image: 

റിയാദ്: സൗദി സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് കോ-ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സമിതി വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനത്തിലൂടെ പാസ്പോര്‍ട്ട് വിഭാഗവുമായി ബന്ധിപ്പിക്കുമെന്നതിനാല്‍ ഇന്‍ഷൂറന്‍സ് ഇല്ലാതെ ഇഖാമ എടുക്കാനോ പുതുക്കാനോ സാധ്യമാവില്ളെന്ന് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സമിതി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഇബ്രാഹീം അശ്ശരീഫ് പറഞ്ഞു. സ്വകാര്യ കമ്പനിയിലെ ജോലിക്കാരന്‍െറ ആശ്രിതര്‍ക്ക് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം തൊഴിലുടമ നല്‍കണമെന്നും അല്ലാത്ത സാഹചര്യത്തില്‍ അത്തരം കമ്പനികള്‍ക്ക് ആരോഗ്യസമിതി നിയമാവലയിലെ ഖണ്ഡിക 14നുസരിച്ച് തല്‍ക്കാലികമായോ സ്ഥിരമായോ റിക്രൂട്ടിങ് നിര്‍ത്തിവെക്കുമെന്നും ഐ.ടി വിഭാഗം മേധാവി എന്‍ജി. അഹ്മദ് അദ്ദമ്മാസ് പറഞ്ഞു. പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്), നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, അല്‍അലം ഐ.ടി കമ്പനി എന്നിവ സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുക. സ്വദേശികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കുമെന്നതിനാല്‍ വിദേശികള്‍ ഉള്‍പ്പെടെ രാജ്യത്ത് താമസിക്കുന്ന എല്ലാവര്‍ക്കും മെഡിക്കല്‍ കവറേജ് ഉറപ്പുവരുത്തുകയാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. അടുത്ത ഘട്ടത്തില്‍ സൗദിയിലേക്ക് സന്ദര്‍ശനവിസയില്‍ വരുന്നവര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാവും.
ഫാമിലി സ്റ്റാറ്റസിലല്ലാതെ രാജ്യത്ത് കുടുംബത്തോടൊപ്പം കഴിയുന്ന ആയിരക്കണക്കിന് വിദേശികള്‍ക്ക് പുതിയ നിയമം പ്രയാസം സൃഷ്ടിക്കും. കുടുംബത്തിന്‍െറ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കാത്ത സാഹചര്യത്തില്‍ സ്വന്തമായി ചെലവ് വഹിക്കാന്‍ ഇത്തരം കുറഞ്ഞ വരുമാനക്കാര്‍ നിര്‍ബന്ധിതരാവും. സ്വന്തം ചെലവില്‍ ഇന്‍ഷൂറന്‍സ് വഹിക്കാന്‍ തയാറാവാത്ത സാഹചര്യത്തില്‍ ഇത്തരക്കാരുടെ കുടുംബങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയക്കാനും തൊഴിലുടമകള്‍ ശ്രമിച്ചേക്കും. കോ-ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സമിതിയുടെ നിയമാവലിയിലെ അഞ്ചാം ഖണ്ഡിക പ്രകാരമാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാജ്യത്തെ 29 ഇന്‍ഷൂറന്‍സ് കമ്പനികളിലായി നിലവില്‍ ഒരു കോടിയോളം പേരാണ് മെഡിക്കല്‍ ഇന്‍ഷൂറന്‍സില്‍ ചേര്‍ന്നിട്ടുള്ളതെന്ന് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സഭ വ്യക്തമാക്കി. ഇന്‍ഷൂറന്‍സ് മേഖലയില്‍ വന്‍ കുതിപ്പും പുതിയ കമ്പനികള്‍ കടന്നുവരാന്‍ സാധ്യതയുമുള്ള നിയമം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ലോക ഇസ്ലാമിക് ബാങ്കിങ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted: 03 Dec 2014 06:59 PM PST

Image: 

മനാമ: ലോക ഇസ്ലാമിക് ബാങ്കിങ് സമ്മേളനത്തോടനുബന്ധിച്ച് വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇസ്ലാമിക് ബാങ്കര്‍ ഓഫ് ദി ഇയറായി ബാങ്ക് ഓഫ് ഖാര്‍തൂം സി.ഇ.ഒ ഫാദി സലിം അല്‍ ഫഖീഹ് തെരഞ്ഞെടുക്കപ്പെട്ടു. ഇസ്ലാമിക സാമ്പത്തിക മേഖലക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
20 വര്‍ഷമായി ബാങ്ക് ഓഫ് ഖാര്‍തൂമില്‍ സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇസ്ലാമിക് ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിന് പിന്നിലെ ചാലക ശക്തിയാണ്്്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ എക്സലന്‍സ് അവാര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് സാദിഖ് കരസ്ഥമാക്കി. ശരീഅ അധിഷ്ഠിത സേവനങ്ങള്‍ ഏര്‍പ്പെടുത്തിയത് പരിഗണിച്ചാണ് അവാര്‍ഡ്. ബാങ്കിന് വേണ്ടി സി.ഇ.ഒ അഫാഖ് ഖാന്‍ പുരസ്കാരം ഏറ്റുവാങ്ങി. ഇസ്ലാമിക സാമ്പത്തിക മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് ശൈഖ് ഇസ്സാം ഇസ്ഹാഖിനാണ്. ബഹ്റൈന്‍ ഹൈ കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് അംഗമായ ഇദ്ദേഹം ഇസ്ലാമിക് ബാങ്കിങ് രംഗത്ത് നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അവാര്‍ഡ് ജേതാക്കള്‍ക്ക് ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ റശീദ് അല്‍ മറാജ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
 

കൊച്ചിയില്‍ ഇന്ന് മരണക്കളി

Posted: 03 Dec 2014 06:23 PM PST

Image: 
Subtitle: 
കേരള ബ്ളാസ്റ്റേഴ്സ് x നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്

കൊച്ചി: സെമിസ്വപ്നം തുലാസില്‍ തൂങ്ങുന്ന രണ്ടുപേര്‍ ഇന്നു നേര്‍ക്കുനേര്‍. ഉറപ്പിച്ച നോക്കൗട്ട് ടിക്കറ്റ് അവസാന മത്സരത്തിലെ തോല്‍വിയില്‍ കളഞ്ഞുകുളിച്ചതിന്‍െറ നിരാശയിലാണ് കേരള ബ്ളാസ്റ്റേഴ്സും നോര്‍ത് ഈസ്റ്റ് യുനൈറ്റഡും നിര്‍ണായക മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ജയിക്കുന്നവര്‍ക്ക് സെമി സാധ്യതയും തോല്‍ക്കുന്നവര്‍ക്ക് അവസാനത്തെ വാതിലും അടയും. 12 കളിയില്‍ 15 പോയന്‍റുമായി കേരള ബ്ളാസ്റ്റേഴ്സ് നാലും, 13 പോയന്‍റുമായി നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് ആറും സ്ഥാനത്താണുള്ളത്. ചെന്നൈയിനെതിരെ നിറഞ്ഞ ഗാലറിക്കുമുന്നില്‍ കളിച്ചിട്ടും അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളാണ് ബ്ളാസ്റ്റേഴ്സിന്‍െറ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചത്. നോര്‍ത് ഈസ്റ്റാവട്ടെ, ചെന്നൈയിനെ ഹോം മാച്ചില്‍ 3-0ന് തോല്‍പിച്ച ശേഷം എഫ്.സി ഗോവക്കു മുന്നില്‍ 0-3ന് തകര്‍ന്നടിഞ്ഞു.

രണ്ട് ഹോം മത്സരങ്ങളും ജയിച്ചാല്‍ 21 പോയന്‍റുമായി ബ്ളാസ്റ്റേഴ്സിന് ആദ്യ നാലില്‍ ഏതാണ്ടുറപ്പിക്കാം. എന്നാല്‍, ഒരു സമനില പോലും സചിന്‍ ടെണ്ടുല്‍കറുടെ സ്വപ്നസംഘത്തിന്‍െറ മുന്നോട്ടുള്ള യാത്രഅവസാനിപ്പിക്കും. ബ്ളാസ്റ്റേഴ്സിന്‍െറ രണ്ട് എതിരാളികളും സെമി പ്രവേശത്തിനുവേണ്ടി മല്ലിടുന്നവരാണെന്നതാണ് പ്രത്യേകത. ആദ്യപാദത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ യുനൈറ്റഡിനായിരുന്നു ജയം (1^ 0).

എന്നാല്‍, ടൂര്‍ണമെന്‍റ് സജീവമായതോടെ കളിയും മാറിയെന്ന നോര്‍ത് ഈസ്റ്റ് കോച്ച് റിക്കി ഹെര്‍ബര്‍ട് ശരിവെക്കുന്നു. ആദ്യം നേരിട്ട ബ്ളാസ്റ്റേഴ്സ് അല്ല ഇപ്പോള്‍. എല്ലാ പൊസിഷനിലും നന്നായി കളിക്കുന്ന ടീമിനെതിരെ മത്സരം കടുത്തതായിരിക്കും. എങ്കിലും ജയത്തില്‍ കുറഞ്ഞൊന്നും പരിഹാരമല്ലാത്തതിനാല്‍ ബ്ളാസ്റ്റേഴ്സിനെ തോല്‍പിക്കും -കോച്ച് പറഞ്ഞു.
ചെന്നൈയിനോടേറ്റ തോല്‍വിയുടെ നിരാശയില്‍നിന്ന് ടീം തിരിച്ചത്തെിയതായി കേരള ഹെഡ് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞു. ‘ടീമിനകത്ത് പ്രശ്നങ്ങളൊന്നുമില്ല. അവസാന മത്സരത്തില്‍ ലോങ്വിസിലിനു പിന്നാലെ ഹ്യൂമും-ഗുസ്മാവോയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത് സ്വാഭാവികം മാത്രമാണ്. ഡ്രസിങ് റൂമിലത്തെുമ്പോഴേക്കും പ്രശ്നം പരിഹരിച്ചു. അവസാന സമയത്ത് ഗോള്‍വഴങ്ങിയതിന്‍െറ നിരാശമാത്രമായിരുന്നു അത്. ഫുള്‍ഫിറ്റിലുള്ള ടീം ഇന്ന് ജയിക്കാന്‍ മാത്രമാണിറങ്ങുന്നത്’ -ഡേവിഡ് ജയിംസ് പറഞ്ഞു.

ഗാലറിയില്‍ സചിനും ജോണ്‍ എബ്രഹാമും
മത്സരത്തില്‍ സാക്ഷിയാവാന്‍ ഗാലറിയില്‍ ടീമുടമകളായ സചിനും ജോണ്‍എബ്രഹാമുമത്തെും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സചിന്‍ കൊച്ചിയിലത്തെിയിരുന്നില്ല. നോര്‍ത് ഈസ്റ്റിനൊപ്പം എല്ലാ വേദികളിലുമത്തെുന്ന ജോണ്‍ എബ്രഹാമിന് അച്ഛന്‍െറ നാട്ടിലേക്കുള്ള വരവ് കൂടിയാണിത്. ആലുവ സ്വദേശിയായ ജോണിന്‍െറ മകനായ ജോണ്‍ എബ്രഹാം ജനിച്ചതും വളര്‍ന്നതും പേരെടുത്തതുമെല്ലാം മുംബൈയിലായിരുന്നു. ഉച്ചയോടെ കൊച്ചിയിലത്തെുന്ന സചിന്‍ ടെണ്ടുല്‍കര്‍ വൈകുന്നേരം നാലുമണിയോടെ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കും.

അയോധ്യപ്രശ്നം: രാഷ്ട്രീയവത്കരണത്തില്‍ മനംമടുത്ത് ആദ്യ പരാതിക്കാരന്‍

Posted: 03 Dec 2014 06:16 PM PST

Image: 
Subtitle: 
മുതലെടുപ്പുകാരനെ നീക്കിയില്ളെങ്കില്‍ കേസിനില്ളെന്ന് ഹാഷിം അന്‍സാരി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ധ്വംസനത്തിന് അടുത്ത ദിവസം 22 വര്‍ഷം തികയവെ അയോധ്യാ വിഷയം അമിതമായി രാഷ്ട്രീയവത്കരിക്കപ്പെടുന്നതില്‍ ആദ്യകാല പരാതിക്കാരന്‍ മുഹമ്മദ് ഹാഷിം അന്‍സാരിക്ക് മനംമടുപ്പ്.  ബാബരി മസ്ജിദിനുള്ളില്‍ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചതിനെതിരെ 1959ല്‍ കേസു നല്‍കിയ ആളാണ് ഹാഷിം അന്‍സാരി. മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിലവില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നതിനാല്‍ ഇതൊരു  അടഞ്ഞ വിഷയമാണെന്ന ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍െറ പ്രസ്താവനയത്തെുടര്‍ന്ന് മിതഭാഷിയും ശാന്തപ്രകൃതക്കാരനുമായ ഈ 92കാരന്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇത്തരമൊരു പ്രസ്താവന വഴി അസംഖാന്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം ഖാനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാത്തപക്ഷം കേസുമായി മുന്നോട്ടുപോകാന്‍ താനില്ളെന്നും പ്രഖ്യാപിച്ചു.

മസ്ജിദ് വിഷയം പറഞ്ഞ് വോട്ടുവാങ്ങിയാണ് അസംഖാന്‍ ആളായത്. മന്ത്രിയാകും മുമ്പ് സ്ഥിരമായി വന്നിരുന്ന ഖാന്‍ ഇപ്പോള്‍ ആ വഴിക്കുപോലും വരുന്നില്ല. ഹിന്ദു സമുദായത്തിന്‍െറ കണ്ണിലെ കരടായി, സകല പ്രതിബന്ധങ്ങളും സഹിച്ച് താന്‍ കേസു നടത്തുമ്പോള്‍  ബാബരി ആക്ഷന്‍ കമ്മിറ്റി അധ്യക്ഷനായിരുന്ന ഖാന്‍ മുലായത്തിനൊപ്പം പോയി സമുദായത്തെ വിറ്റു ലാഭമുണ്ടാക്കി.
 മാനോവിഷമത്തിനു പുറമെ ആരോഗ്യപ്രശ്നങ്ങളുമുള്ളതിനാല്‍ ബാബരി ധ്വംസന വാര്‍ഷിക ദിനത്തിലെ പ്രതിഷേധ പരിപാടികളില്‍ ഇക്കുറി പങ്കുചേരില്ളെന്നും അന്‍സാരി പറഞ്ഞു.  അന്‍സാരിയുടെ അഭിപ്രായ പ്രകടനത്തെ കേസില്‍നിന്നുള്ള പിന്മാറ്റമായി ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതോടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതികരണങ്ങളുമായി രംഗത്തത്തെി. 

പിന്മാറ്റത്തെ സ്വാഗതം ചെയ്ത ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് ഇതോടെ മുസ്ലിംകളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പ് വ്യക്തമായതായി അവകാശപ്പെട്ടു. എതിര്‍പ്പുകളില്ലാതെ രാമക്ഷേത്രം പണിയാനാകുമെന്നായിരുന്നു ബി.ജെ.പി നേതാവ് സിദ്ധാര്‍ഥ് നാഥ് സിങ് പ്രതികരിച്ചത്. എന്നാല്‍, അന്‍സാരി കേസില്‍നിന്ന് പിന്മാറിയിട്ടില്ളെന്നും അദ്ദേഹം പിന്മാറിയാല്‍പോലും കേസ് തുടരുമെന്നും നടത്തിപ്പിന്‍െറ ചുമതലയുള്ള മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് വക്താവ് അഡ്വ. സഫര്‍യാബ് ജീലാനി അറിയിച്ചു. കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനില്ളെന്ന് ബോര്‍ഡ് വ്യക്തമാക്കിയതാണ്. കേസിലെ ആറു പരാതിക്കാരില്‍ ഒരാളാണ് അന്‍സാരി. അതിനിടെ, അന്‍സാരി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്നും അടിയന്തര അന്വേഷണം ആവശ്യമാണെന്നും ബി.എസ്.പി നേതാവ് മായാവതി പ്രതികരിച്ചു.  എന്നാല്‍, ഇത്ര വര്‍ഷമായി കേസു നടത്തിയിട്ടും നീതിപീഠം നീതി നടപ്പാക്കാത്തതില്‍ മനസ്സുമടുത്താവും അന്‍സാരിയുടെ പ്രഖ്യാപനമെന്നായിരുന്നു എന്‍.സി.പി നേതാവ് മജീദ് മേമന്‍െറ പ്രതികരണം.
 

നാവികസേന വിഷ്ണുവിനെ കാത്തിരിക്കുന്നു; ആഴക്കടലില്‍ മുങ്ങാത്ത പ്രതീക്ഷകളുമായി

Posted: 03 Dec 2014 06:09 PM PST

Image: 
Subtitle: 
ഇന്ന് നാവികസേനാ ദിനം

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്തുനിന്ന് പുറപ്പെടുന്ന ഓരോ നൗകക്കും കഴിഞ്ഞ രണ്ടുമാസമായി ഒരു പ്രത്യേക ദൗത്യം കൂടിയുണ്ട്; ഒരു രക്ഷാദൗത്യത്തിനിടെ കായലില്‍ അപ്രത്യക്ഷനായ തങ്ങളുടെ സഹപ്രവര്‍ത്തകന്‍െറ എന്തെങ്കിലും സൂചനകള്‍ കാണുന്നുണ്ടോ എന്ന നിരീക്ഷണം. കായലില്‍ ചാടിയ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുന്നതിനിടെ ഒക്ടോബര്‍ മൂന്നിന് കായലിന്‍െറ ആഴത്തിലേക്ക് അപ്രത്യക്ഷനായ നാവികന്‍ വിഷ്ണു പി. ഉണ്ണിക്കായുള്ള തിരച്ചില്‍ നാവികസേന ഇനിയും അവസാനിപ്പിച്ചിട്ടില്ല. വിഷ്ണു അപ്രത്യക്ഷനായി രണ്ടുമാസം കഴിഞ്ഞിട്ടും തങ്ങളുടെ സഹപ്രവര്‍ത്തകന്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ കൊച്ചിയിലെ നാവിക സേനാംഗങ്ങള്‍ക്കായിട്ടില്ല. ചട്ടങ്ങള്‍ അതിന് അനുവദിക്കുന്നുമില്ല.

എന്നിരിക്കിലും വ്യാഴാഴ്ച നടക്കുന്ന നാവികസേനാദിനത്തില്‍ നിറഞ്ഞുനില്‍ക്കുക വിഷ്ണുവിന്‍െറ ഓര്‍മകള്‍തന്നെയാകും. മരണം സ്ഥിരീകരിക്കാത്തതിനാല്‍ ഒൗദ്യോഗികമായി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കാനാവില്ല. എങ്കിലും കായലില്‍ മുങ്ങിത്താഴ്ന്ന അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ഡ്യൂട്ടിയില്‍ അല്ലാതിരുന്നിട്ടുപോലും സ്വന്തം ജീവിതം മറന്നും കായലില്‍ എടുത്തുചാടിയ വിഷ്ണുവിന്‍െറ ധീരതക്കുള്ള അംഗീകാരമായി ശൗര്യചക്ര അനുവദിക്കണമെന്ന് നാവികസേന ബുധനാഴ്ച ശിപാര്‍ശ നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, വ്യാഴാഴ്ച നടക്കുന്ന നാവികസേനാ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ വിഷ്ണുവിന്‍െറ പിതാവ് പി. ഉണ്ണിയെ പ്രത്യേകം ക്ഷണിച്ചിട്ടുമുണ്ട്.

വിഷ്ണുവിനെ കാണാതായി രണ്ടുമാസം കഴിഞ്ഞിട്ടും മരണം സ്ഥിരീകരിക്കാന്‍ സാധ്യമായിട്ടില്ല. ചട്ടങ്ങള്‍ അനുസരിച്ച്, ഒന്നുകില്‍ നാവികന്‍െറ മൃതദേഹം കിട്ടണം, അല്ളെങ്കില്‍ നാവികസേനാ ആസ്ഥാനത്തെ അന്വേഷണബോര്‍ഡ് മുഴുവന്‍ കാര്യങ്ങളും പരിശോധിച്ച് നാവികന്‍െറ മരണം ഉറപ്പിച്ച് പ്രഖ്യാപനം നടത്തണം. ഇത്തരം പ്രഖ്യാപനത്തിന് വിഷ്ണുവിനെ കാണാതായത് സംബന്ധിച്ച വിശദാംശങ്ങള്‍ നാവികസേനാ ബോര്‍ഡ് ഓഫ് എന്‍ക്വയറിക്ക് അയച്ചിരിക്കുകയാണ്. അവരുടെ പ്രഖ്യാപനം വന്നശേഷമേ മരണാനന്തര ആനുകൂല്യങ്ങളും മറ്റും വീട്ടുകാര്‍ക്ക് അനുവദിക്കാനാവൂ.

താന്‍ ഒരു സൈനികനാണെന്നും ജോലിസമയത്തിന്‍െറ ക്ളിപ്തതയൊന്നും സൈനികന്‍െറ കര്‍മനിര്‍വഹണത്തിന് തടസ്സമാകരുതെന്നുമുള്ള ആത്മാര്‍ഥതാ ബോധമാണ് ഒരര്‍ഥത്തില്‍ വിഷ്ണുവിനെ മരണത്തിലേക്ക് നയിച്ചതും. ഒക്ടോബര്‍ മൂന്നിന് വിജയദശമിദിന  അവധിക്ക് സഹപ്രവര്‍ത്തകന്‍ അരുണ്‍കൃഷ്ണനുമായി ബൈക്കില്‍ എറണാകുളം നഗരത്തിലേക്ക് പോകവെയാണ് യുവതി പാലത്തില്‍നിന്ന് കുട്ടിയെ കായലില്‍ എറിഞ്ഞശേഷം ചാടുന്നത് കണ്ടത്. ഉടന്‍ ഷര്‍ട്ട് ഊരി സുഹൃത്തിനെ ഏല്‍പിച്ചശേഷം വിഷ്ണുവും കായലില്‍ ചാടുകയായിരുന്നു.

 നീന്തല്‍വിദഗ്ധന്‍കൂടിയായ വിഷ്ണു ശക്തമായ അടിയൊഴുക്ക് അതിജീവിച്ച് യുവതിയെ രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റി. ഇതിനിടെ തളര്‍ന്ന വിഷ്ണു കായലിന്‍െറ അടിത്തട്ടിലേക്ക് മുങ്ങിത്താഴുകയായിരുന്നു. നാവികസേനയും കോസ്റ്റ്ഗാര്‍ഡും കോസ്റ്റല്‍ പൊലീസുമടക്കമുള്ളവര്‍ ദിവസങ്ങളോളം കായലിലും കടലിലും തിരച്ചില്‍ നടത്തി. കൊച്ചി കായലിലെ അടിയൊഴുക്ക് ചെന്നത്തെുന്നത് ആഴക്കടലിലാണ്. അതുകൊണ്ട് നാവികസേന കടലില്‍ 18 നോട്ടിക്കല്‍ മൈല്‍വരെ തിരച്ചില്‍ നടത്തി. നിരാശയായിരുന്നു ഫലം.
23 കാരനായ പാലക്കാട് തൃത്താല പണ്ടാരകുന്നില്‍ പട്ടിക്കരവളപ്പില്‍ വിമുക്ത ഭടനായ ഉണ്ണി- പ്രദായിനി ദമ്പതികളുടെ മകനാണ് വിഷ്ണു. നാവികസേനാ കപ്പലായ ഐ.എന്‍.എസ് ശാരദയില്‍ നാവികനായിരുന്നു. തിരച്ചില്‍ നടക്കുന്ന ആദ്യദിവസങ്ങളില്‍, വിഷ്ണുവിന്‍െറ പിതാവും വിമുക്ത ഭടനുമായ പി. ഉണ്ണിയും ബന്ധുക്കളും ഐ.എന്‍.എസ് ശാരദയില്‍ മകന്‍െറ വിവരങ്ങളറിയാന്‍ ആകാംക്ഷയോടെ കാത്തിരുന്നിരുന്നു. പിന്നീട് ഇവര്‍ നിരാശയോടെ മടങ്ങുകയായിരുന്നു. വിഷ്ണുവിന്‍െറ ഓര്‍മകളുടെ വേദനകളും ഒപ്പം എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷകളും പേറി വ്യാഴാഴ്ച ഇവര്‍ വീണ്ടും കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തത്തെും; വിഷ്ണുവിനോടുള്ള സഹപ്രവര്‍ത്തകരുടെ സ്നേഹത്തിന് സാക്ഷികളാകാന്‍.

കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്?

Posted: 03 Dec 2014 05:59 PM PST

Image: 

ആദ്യമേ പറയാം. ഈ തലക്കെട്ട് മൗലികമല്ല. പകര്‍പ്പാണ്. അസ്സലിന്‍െറ കാര്യത്തിലേക്കു വരാം. അതിനുമുമ്പ് ഒരു കഥ പറയാനുണ്ട്. ചിലകാര്യങ്ങള്‍ അങ്ങനെയാണ്. കഥപറഞ്ഞാലേ കാര്യം വ്യക്തമാകൂ. ഇവിടെ കാര്യമെന്നു പറഞ്ഞാല്‍ സഖാവ് പി. കൃഷ്ണപിള്ളയുടെ കാര്യം.  ദൈവമുണ്ടെന്ന് കൃഷ്ണപിള്ള വിശ്വസിച്ചിട്ടില്ല. അദ്ദേഹം നാസ്തികനായിരുന്നു.  ആത്മാവുണ്ടെന്ന് വിശ്വസിച്ചിരിക്കില്ല. അദ്ദേഹം ഭൗതികവാദിയായിരുന്നു. എന്നാലും സഖാവ് പി. കൃഷ്ണപിള്ളയുടെ ആത്മാവ് ഇപ്പോള്‍ വിധിയില്‍ വിശ്വസിക്കുന്നുണ്ടാവും. വിധി അങ്ങനെയാണ്. അതിനെ തടുക്കാനാവില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ല. വഴിയില്‍ തടയാന്‍ പാര്‍ട്ടിക്കുമാവില്ല. ദൃഷ്ടാന്തം വേണമെന്നുള്ളവര്‍ക്കായി ആ കഥ പറയാം.

പണ്ടുപണ്ടേയുള്ള ഒരു നാടോടിക്കഥയാണ്. പണ്ട്, എന്നുവെച്ചാല്‍ കമ്യൂണിസവും ഭൗതികവാദവുമൊക്കെ തുടങ്ങുന്നതിനു മുമ്പ്. ഒരാള്‍ കടപ്പുറത്തുകൂടെ നടക്കുകയായിരുന്നു. ജീവിതത്തെക്കുറിച്ച്, അതിന്‍െറ ആദ്യത്തെയോ അന്ത്യത്തെയോ കുറിച്ച് ചിന്തിച്ചുകൊണ്ടോ ചിന്തിക്കാതെയോ അങ്ങനെ നടക്കുന്നതിനിടയില്‍ കാലില്‍ എന്തോ തടഞ്ഞു. എടുത്തുനോക്കിയപ്പോള്‍ ഒരു തലയോട്ടി. കൗതുകം കാരണം അതെടുത്ത് തുടച്ചുവൃത്തിയാക്കി അതിന്മേലുള്ള വരകളും കലകളുമെല്ലാം നിരീക്ഷിക്കാന്‍ തുടങ്ങി. അപ്പോഴാണ് അതിന്മേലുള്ള എഴുത്ത് കണ്ണില്‍പെട്ടത്. നാലുവരി. തലയിലെഴുത്ത്:

‘ജന്മപ്രകൃതി ദാരിദ്ര്യം
 ദശവര്‍ഷാണി ബന്ധനം
 സമുദ്രതീരേ മരണം
 കിഞ്ഛില്‍ശേഷം ഭവിഷ്യതി’

‘ജന്മനാ ദരിദ്രനായിരുന്നു. 10 വര്‍ഷം തടവില്‍ കിടന്നു. കടല്‍ക്കരയില്‍ മരിച്ചുവീണു. ഇനിയും അനുഭവിക്കാന്‍ കിടക്കുന്നു’ വായിച്ചയാളുടെ കൗതുകം ജിജ്ഞാസയായി മാറി. ഇനിയും അനുഭവിക്കാനോ? അതെന്ത് എന്നറിയാന്‍ താല്‍പര്യമായി. അയാള്‍ തലയോട്ടി വീട്ടിലേക്കെടുത്തു. അത് തന്‍െറ വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്ന മഞ്ചയില്‍ വെച്ചു. പിന്നീട് വായനയും അന്വേഷണവുമെല്ലാം വിധിയെപ്പറ്റിയായി. എന്നും വീട്ടില്‍നിന്ന് ഇറങ്ങുംമുമ്പ് തലയോട്ടിയെടുത്ത് നോക്കും. വൈകുന്നേരവും അതെടുത്ത് പരിശോധിക്കും. കാണുന്ന വിദ്വാന്മാരോടൊക്കെ വിധിയെപ്പറ്റി ചര്‍ച്ചചെയ്യും. അങ്ങനെയിരിക്കെ ഒരുദിവസം വന്നുനോക്കിയപ്പോള്‍ തലയോട്ടി കാണാനില്ല. ഭാര്യയോടു ചോദിച്ചപ്പോള്‍, അങ്ങനെയൊന്നു കണ്ടിട്ടേയില്ല എന്നായി അവര്‍. ഭാര്യയുടെ ദാസിയെ ചോദ്യം ചെയ്തു. തലയോട്ടിക്ക് എന്താണു സംഭവിച്ചതെന്ന് അവര്‍ പറഞ്ഞു. ഭര്‍ത്താവ് തലയോട്ടി കൊണ്ടുവന്നു സൂക്ഷിച്ചുവെച്ചതും രാവിലെയും വൈകുന്നേരവും എടുത്തുനോക്കുന്നതും ഭാര്യയെ സംശയാലുവാക്കി, ഭര്‍ത്താവിന്‍െറ പഴയ കാമുകിയുടെ തലയോട്ടിയാണ് അത് എന്ന് ഭാര്യ വിശ്വസിച്ചു.  ഭര്‍ത്താവിന് മരിച്ചുപോയ പഴയ കാമുകിയോട് ഇപ്പോഴും കലശലായ പ്രണയമാണെന്ന് ഭാര്യ കരുതി. ആഹ!,  എന്നാല്‍ അതു തീര്‍ത്തുകൊടുക്കാം എന്നായി അവര്‍. ദേഷ്യം മൂത്തപ്പോള്‍ ഭാര്യ തലയോട്ടി ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിച്ചുപൊടിയാക്കി. പൊടി ചട്ടിയിലിട്ടു വറുത്തു. കറിവെച്ചപ്പോള്‍ മസാലയില്‍ ചേര്‍ത്ത് ആ കറി ഭര്‍ത്താവിനു വിളമ്പിക്കൊടുത്തു. നടന്നതെല്ലാം ഭാര്യയുടെ ദാസി വിശദീകരിച്ചപ്പോള്‍ അയാള്‍ക്ക് മനസ്സിലായി, ആ തലയോട്ടിക്ക്, അതിനുകീഴെ ജീവിച്ച ശരീരത്തിന്, അതില്‍ വസിച്ച ആത്മാവിന് പിന്നെയും അനുഭവിക്കാനുണ്ടായിരുന്നത് എന്തൊക്കെയാണെന്ന്. അതാണ് വിധി.

ഇനി കൃഷ്ണപിള്ളയുടെ വിധി. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുത്തായിരുന്നു കൃഷ്ണപിള്ള. അതിനെ കാത്തുസൂക്ഷിക്കാനാണ് കണ്ണാര്‍ക്കാട്ടേക്ക് അയച്ചത്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴില്‍നിന്ന് നേരെ കിഴക്കോട്ടുപോയാല്‍ വനസ്വര്‍ഗത്ത് എത്തും. വനസ്വര്‍ഗം കവലയില്‍നിന്ന് കുറച്ചുകൂടി മുന്നോട്ടുപോയാല്‍ കണ്ണാര്‍ക്കാട്. അവിടെ ചെല്ലിക്കണ്ടത്ത് എന്ന വീട്ടിലാണ് പാര്‍ട്ടി കൃഷ്ണപിള്ളയെ ഒളിവില്‍ പാര്‍പ്പിച്ചത്. വീട് എന്നാല്‍, കര്‍ഷകത്തൊഴിലാളികളുടെ അന്നത്തെ അവസ്ഥ അനുസരിച്ചുള്ള വീട്. പൊലീസുകാരില്‍നിന്നും പാര്‍ട്ടിയുടെ ശത്രുക്കളായ ഒറ്റുകാരില്‍നിന്നും കാത്തുരക്ഷിക്കാനാണ് പാര്‍ട്ടി അങ്ങോട്ട് അയച്ചത്. പക്ഷേ, വിധിയില്‍നിന്ന് രക്ഷിക്കാന്‍ പാര്‍ട്ടിക്കായില്ല. ഒളിച്ചുപാര്‍ത്ത വീട്ടില്‍ വെച്ച് വിഷംതീണ്ടി സഖാവ് മരിച്ചു. 1948 ആഗസ്റ്റ് 10ാം തീയതി. പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് കേരളം വിശ്വസിക്കുന്നു, അന്നും ഇന്നും.

അന്ത്യനിമിഷങ്ങളെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സിപി.ഐക്കാരും സി.പി.എമ്മുകാരുമായ ചരിത്രകാരന്മാര്‍ എഴുതിയെഴുതി ഇതിഹാസമാക്കിയ അന്ത്യമാണ് കൃഷ്ണപിള്ളയുടേത്. പ്രചുരപ്രചാരം നേടിയ ആ ഇതിഹാസം ഇങ്ങനെയാണ്:  കൃഷ്ണപിള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് എഴുതുകയായിരുന്നു. വെളിച്ചം വരാനായി ഓലവാതില്‍ അല്‍പം തുറന്നിട്ടിരുന്നു. ചൊരിമണലിലൂടെ ഇഴഞ്ഞുവന്ന ഒരു പാമ്പ് സഖാവിനെ കൊത്തി. അദ്ദേഹം തന്നെ പുറത്ത് ഇറങ്ങിവന്നു പറഞ്ഞു: ‘ എന്‍െറ കൈയില്‍ എന്തോ കടിച്ചു, പാമ്പായിരിക്കും.’ പ്രായമുള്ള ഒരു അമ്മയുണ്ടായിരുന്നു വീട്ടില്‍. അവരാണ് സഖാവിനെ നോക്കിയിരുന്നത്. അവര്‍ കടിവായിക്കു മുകളില്‍ കെട്ടി. കടിച്ചിടത്ത് ചുണ്ണാമ്പു തേച്ചു. സഖാവ് അകത്തേക്കുതന്നെ കയറി. റിപ്പോര്‍ട്ട് എഴുതിക്കൊണ്ടിരുന്ന കടലാസില്‍ ഇത്രയുംകൂടി എഴുതിയത്രെ. ‘എന്‍െറ കണ്ണില്‍ ഇരുട്ടുകയറുകയാണ്. ശരീരമാകെ തളരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. സഖാക്കളേ മുന്നോട്ട്!’ ആ മരണക്കുറിപ്പില്‍നിന്നാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് ‘സഖാക്കളേ മുന്നോട്ട്’ എന്ന മുദ്രവാക്യം കിട്ടിയതെന്നും ചരിത്രം.

അങ്ങനെയിരിക്കുമ്പോഴാണ് നടേ പറഞ്ഞ ചോദ്യം പത്തിവിടര്‍ത്തുന്നത്. ‘കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്’ എന്ന ചോദ്യം. ഒരു ലേഖനപരമ്പരയുടെ തലക്കെട്ടായാണ് ഇത് ആദ്യം വന്നത്. എഴുതിയത് കെ.എം. ചുമ്മാര്‍. 1983ല്‍ വീക്ഷണം പത്രത്തിലാണ് ചുമ്മാറിന്‍െറ ലേഖനപരമ്പര വന്നത്. പിന്നീട് അദ്ദേഹം അത് പുസ്തകമാക്കി. ആ പുസ്തകം ഇപ്പോഴും കിട്ടാനുമുണ്ട്. കൃഷ്ണപിള്ളയുടെ അന്ത്യനിമിഷങ്ങളെ സംബന്ധിച്ച് സി.പി.ഐക്കാരും സി.പി.എമ്മുകാരുമായ എഴുത്തുകാര്‍ നല്‍കിയ വിവരണത്തിലെ പരസ്പര വിരുദ്ധങ്ങളായ വിശദീകരണങ്ങള്‍ എടുത്തുകാട്ടുകയാണ് ചുമ്മാര്‍. അതില്‍ പ്രധാനം സഖാവ് അവസാനമായി എഴുതിയെന്നു പറയുന്ന റിപ്പോര്‍ട്ടും മരണക്കുറിപ്പുമാണ്. പലരും പലതരത്തിലാണ് അത് ഉദ്ധരിച്ചിട്ടുള്ളത്. എല്ലാത്തിനുമുപരി, ചരിത്രപ്രധാനമായ ആ റിപ്പോര്‍ട്ട് അതിന്‍െറ കൈയക്ഷരത്തോടെ എടുത്തുകാണിക്കുന്നില്ല. അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ അത് സൂക്ഷിച്ചിട്ടില്ളേ എന്ന് ചുമ്മാര്‍ ചോദിച്ചിരുന്നു. എല്ലാത്തിനുമൊടുവില്‍ ചുമ്മാറിന്‍െറ നിഗമനങ്ങള്‍ മുന്നോട്ടുവെക്കുന്നു. കൃഷ്ണപിള്ള യദൃച്ഛയാ പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് ചുമ്മാര്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യചെയ്തതോ, അല്ളെങ്കില്‍ വിഷം കൊടുത്തു കൊന്നതോ ആവാമെന്നതായിരുന്നു ചുമ്മാറിന്‍െറ നിഗമനം. ഇതിലേക്കത്തെിയ രണ്ടു കാരണങ്ങളും മുന്നോട്ടു വെച്ചിരുന്നു. ഒന്ന്, കൃഷ്ണപിള്ളയുടെ കുടുംബജീവിതത്തിലുണ്ടായ താളപ്പിഴ. രണ്ട്, പാര്‍ട്ടിയിലെ വിഭാഗീയത.

കൃഷ്ണപിള്ളയുടെ മരണം സംബന്ധിച്ച് മറ്റു പലരും സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഫാദര്‍ വടക്കന്‍െറ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി നടത്തിയ പൊതുയോഗങ്ങളില്‍ ടി.വി. ശാര്‍ങ്ഗധരന്‍ എന്ന ഒരാള്‍ സ്ഥിരമായി പ്രസംഗിച്ചിരുന്നത്, ഗ്രൂപ്വഴക്ക് മൂത്ത് പാര്‍ട്ടിക്കാര്‍ ചായയില്‍ വിഷംചേര്‍ത്ത് കൃഷ്ണപിള്ളയെ കൊന്നു എന്നായിരുന്നു. കേരളകൗമുദിയുടെ 1956ലെ വിശേഷാല്‍ പ്രതിയില്‍ കേശവദേവ് കൃഷ്ണപിള്ളയെ പ്പറ്റി ഒരു കഥയെഴുതി. ‘ചിരിക്കുന്ന അഗ്നിപര്‍വതം’ എന്ന ആ കഥ അവസാനിപ്പിക്കുമ്പോള്‍ കേശവദേവ്  ‘കൃഷ്ണപിള്ളയുടെ മരണത്തെപ്പറ്റി കേള്‍ക്കുന്ന ആരോപണം ഭോഷ്ക് എന്നു പറഞ്ഞുതള്ളാവുന്നതാണോ എന്ന സംശയം ഉന്നയിക്കുന്നുണ്ട്. തന്‍െറ ലേഖനപരമ്പരയിലൂടെ വീക്ഷണം പത്രം കള്ളക്കഥ പ്രചരിപ്പിക്കുകയാണ് എന്ന് പി. ഗോവിന്ദപിള്ള പിന്നീട് പ്രസംഗിച്ചപ്പോള്‍ ‘ഗോവിന്ദപിള്ള മറുപടി പറയുമോ’ എന്നൊരു ലേഖനവും ചുമ്മാര്‍ എഴുതിയിരുന്നു. അതിന് ഗോവിന്ദപിള്ളയോ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ മറുപടി പറഞ്ഞിട്ടില്ളെന്നാണ് ചുമ്മാര്‍ ഒടുവില്‍ പറഞ്ഞത്.
എന്തായാലും ചുമ്മാര്‍ ഊതിയുണര്‍ത്തിയ  പാമ്പ് അമര്‍ന്നിട്ടില്ല. പുതിയ ചോദ്യം, കൃഷ്ണപിള്ളയുടെ പ്രതിമയുടെ കണ്ണുപൊട്ടിച്ചത് ആരാണ്?

2012 ഒക്ടോബര്‍ 12നാണ് പ്രതിമയും ചെല്ലിക്കണ്ടത്ത് വീടും ആക്രമിക്കപ്പെട്ടത്. സഖാവ് മരിച്ചതിനുശേഷം സ്മാരകമായി നിലനിര്‍ത്തിപ്പോരുകയായിരുന്നു ആ ഓലപ്പുര. അതിന്‍െറ മോന്തായം കത്തിക്കുകയും പ്രതിമയുടെ ഇടത്തേകണ്ണ് കുത്തിപ്പൊട്ടിക്കുകയുമാണ് ചെയ്തത്. ആരാണവര്‍?  എന്തായിരുന്നു ലക്ഷ്യം? സംഭവത്തെ ഒരു ക്രിമിനല്‍ കുറ്റം മാത്രമായി കണക്കിലെടുത്ത് അന്വേഷണം നടത്തിയ കേരള പൊലീസ് പറയുന്നത് സി.പി.എമ്മിലെ ഒരുവിഭാഗം ആളുകളാണ് അത് ചെയ്തതെന്നാണ്. വിഭാഗീയതയാണ് അതിന് പ്രേരണ എന്നും പൊലീസ് പറയുന്നു. അങ്ങനെതന്നെയാണ് കേസ് എടുത്തിട്ടുള്ളതും. ആ കേസില്‍ വി.എസ്. അച്യുതാനന്ദന്‍െറ മുന്‍ പേഴ്നല്‍ സ്റ്റാഫ് അംഗവും സി.പി.എമ്മിന്‍െറ കണ്ണാര്‍ക്കാട്ട് ഏരിയാ കമ്മറ്റി അംഗവും പ്രതികളാണ്.

ആ സംഭവത്തെ ഒരു രാഷ്ട്രീയ കുറ്റകൃത്യമായി കണ്ട് അന്വേഷണം നടത്തിയ സി.പി.എമ്മിന്‍െറ ചിന്താപ്പൊലീസ് എത്തിയ നിഗമനം ഇതാണ്: ‘കൃഷ്ണപിള്ളയെ ഒരു കല്‍പ്രതിമയായി കാണുന്നവരുടെ അജ്ഞത അല്ളെങ്കില്‍ പ്രതിമ തകര്‍ക്കപ്പെട്ടാലുണ്ടാകുന്ന പ്രകോപനവും അതിലെ മുതലെടുപ്പു സാധ്യതകളും അത്രയുമാകാം കണ്ണാര്‍ക്കാട്ടിന്‍െറ ചരിത്രമണ്ണില്‍ ചാരംവീഴ്ത്തിയവരുടെ പ്രലോഭനം.’

ഈ രാഷ്ട്രീയ നിഗമനം ചുമ്മാറിന്‍െറ പഴയ ചോദ്യത്തെ പുതിയ രൂപത്തില്‍ ഉയര്‍ത്തുകയാണ്. കൃഷ്ണപിള്ളയുടെ പ്രതിമയെ ആക്രമിച്ചത് ആര്?   കമ്യൂണിസ്റ്റുകാരാണോ എതിര്‍പാര്‍ട്ടിക്കാര്‍ ആണോ? കൃഷ്ണപിള്ളയെ വെറുമൊരു കല്‍പ്രതിമ മാത്രമായി കാണുന്നവര്‍ എന്തായാലും കമ്യൂണിസ്റ്റുകാര്‍ ആയിരിക്കില്ല. കണ്ണാര്‍ക്കാട്ട് ജനിച്ചുവളര്‍ന്ന ഒരു മനുഷ്യക്കുഞ്ഞ് നടക്കാന്‍ പ്രായമായതുമുതല്‍ കൃഷ്ണപിള്ള ദിനത്തില്‍ പൂവ് എറിയാനും പ്രഭാതഭേരി മുഴക്കാനും തുടങ്ങിയിട്ടുണ്ടാവും. അവിടെ ജനിച്ചുവളര്‍ന്ന ആരും കൃഷ്ണപിള്ളയെക്കുറിച്ച് അജ്ഞരായിരിക്കില്ല. അങ്ങനെ നോക്കുമ്പോള്‍ കമ്യൂണിസ്റ്റുകാരായിരിക്കില്ല അക്രമികള്‍. എന്നാലോ, കോണ്‍ഗ്രസും ബി.ജെ.പിയുമൊന്നും ആ നാട്ടിലില്ല എന്നുമോര്‍ക്കണം. തന്നെയുമല്ല ആ പ്രതിമ തകര്‍ക്കപ്പെട്ടാല്‍ പ്രകോപനം ഉണ്ടാവുമെന്ന് അറിയുന്നവര്‍ക്ക് കൃഷ്ണപിള്ള ആരെന്നും അറിയാമായിരിക്കും. അറിയാത്തവര്‍ക്ക് അതില്‍നിന്ന് മുതലെടുപ്പ് നടത്താം എന്നത് അറിയില്ലല്ളോ. അങ്ങനെ നോക്കുമ്പോള്‍ കമ്യൂണിസ്റ്റുകാരില്‍ പെട്ടവര്‍തന്നെയാകും അത് ചെയ്തത്.
കേരള പൊലീസ് കണ്ടത്തെിയതാണ് ശരി എങ്കിലും അതല്ല, ചിന്താപ്പോലീസ് കണ്ടത്തെിയതാണ് ശരിയെങ്കിലും ഒന്നുറപ്പാണ് കൃഷ്ണപിള്ള പരാജയപ്പെട്ടിരിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം കഷ്ടപ്പെട്ടതത്രയും പാര്‍ട്ടിക്കാര്‍ക്ക് രാഷ്ട്രീയവിദ്യാഭ്യാസം കൊടുക്കാനായിരുന്നു. ആ പാഠങ്ങള്‍ തലമുറതലമുറ കൈമാറി ഒടുവില്‍ കണ്ണാര്‍ക്കാട്ടെ കമ്യൂണിസ്റ്റുകാര്‍ പോലും കൃഷ്ണപിള്ളയെ വെറുമൊരു കല്‍പ്രതിമ മാത്രമായാണ് കണ്ടതെങ്കില്‍, ദൈവമേ, മറ്റൊരാള്‍ക്കും ഈ ഗതി വരുത്തരുതേ...
അവസാനമായി: വി. സാംബശിവന്‍െറ കഥാപ്രസംഗത്തില്‍ ഒരിക്കല്‍ അദ്ദേഹം പ്രയോഗിച്ച ഒരു പൊടിക്കൈ ഉണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കാനായി പ്രയോഗിച്ചത്. ‘അതാവരുന്നു, ഓലവാതിലിന്നിടയിലൂടെ... അതാവരുന്നു, കൃഷ്ണപിള്ളയെ കടിച്ച പാമ്പ്, അല്ല ഓന്ത്, ഓന്ത്. കൃഷ്ണപിള്ളയെ കടിച്ച ഓന്ത്. ഈ ഓന്തിന്‍െറ മുഖം കണ്ടിട്ട് നല്ല പരിചയം തോന്നുന്നുവല്ളോ. 80കളിലെ ഒരു രാഷ്ട്രീയ നേതാവിന്‍െറ മുഖമാണല്ളോ ദൈവമേ ഈ ഓന്തിന്!’

സാംബശിവന്‍ അന്ന് ആരെയാണ് ഉദ്ദേശിച്ചതെന്ന് കഥ കേട്ടവര്‍ക്ക് മനസ്സിലായിക്കാണും. ഇപ്പോള്‍, 2014ല്‍ പ്രതിമയും തകര്‍ത്ത് പുരയുടെ മോന്തായവും കത്തിച്ചശേഷം കഥ കേള്‍ക്കുമ്പോള്‍ ഏതെങ്കിലും നേതാവിന്‍െറ മുഖം ഓര്‍മവരുന്നുണ്ടോ? പാമ്പായോ ഓന്തായോ എങ്ങനെയെങ്കിലും?
 

വിദ്വേഷ പ്രചാരകരെ വെച്ചുപൊറുപ്പിക്കരുത്

Posted: 03 Dec 2014 05:51 PM PST

Image: 

ഉത്തരവാദപ്പെട്ട ഒരു കേന്ദ്രമന്ത്രിയില്‍നിന്ന് കേള്‍ക്കേണ്ടിവന്ന അധിക്ഷേപകരമായ വാക്കുകളുടെ പേരില്‍ ചൊവ്വാഴ്ച പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും പ്രക്ഷുബ്ധമായത് മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കേണ്ടത്,  വിദ്വേഷം വമിച്ചുകൊണ്ട് പാര്‍ട്ടിയെ വളര്‍ത്താന്‍ തുനിഞ്ഞിറങ്ങിയ ഹിന്ദുത്വ നേതൃത്വത്തെയും അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ്. കേന്ദ്ര ഭക്ഷ്യസംസ്കരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി പശ്ചിമ ഡല്‍ഹിയിലെ ശ്യാംനഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയത്. രാമന്‍െറ മക്കളുടെ സര്‍ക്കാര്‍ വേണമോ അതല്ല, ജാരസന്തതികളുടെ വേണമോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നാണ് ജനത്തോട് മന്ത്രിക്ക് പറയാനുണ്ടായിരുന്നത്. മുസ്ലിംകളും ക്രിസ്ത്യാനികളും രാമന്‍െറ മക്കളാണെന്നും എന്നാല്‍, രാമനിലും അഖണ്ഡഭാരതത്തിലും വിശ്വസിക്കാത്തവര്‍ ‘ഹറാംസാദെ’ ആണെന്നുമാണ് മന്ത്രിയുടെ ഭാഷ്യം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മരുമകന്‍ റോബര്‍ട്ട് വാദ്രയെയും കടിച്ചുകീറാനും സന്ന്യാസിനി മറന്നില്ല. മന്ത്രിയുടെ അങ്ങേയറ്റം പ്രകോപനപരമായ പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ ആദ്യം അവര്‍ അതിനെ ന്യായീകരിക്കാനാണത്രെ ശ്രമിച്ചത്. വിഭാഗീയമായി ചിന്തിക്കുന്നവരെയും ദേശവിരുദ്ധരെയും ഉന്നംവെക്കുന്നതാണ് തന്‍െറ വാക്കുകള്‍ എന്നായിരുന്നു അവരുടെ വിശദീകരണം. എന്നാല്‍, മാന്യതയുടെയും സഭ്യതയുടെയും സകല സീമകളും ലംഘിക്കുന്നതാണ് മന്ത്രിയുടെ ജല്‍പനങ്ങളെന്ന് ബി.ജെ.പിയിതര പാര്‍ട്ടികള്‍ പാര്‍ലമെന്‍റില്‍ ഏകകണ്ഠമായി എടുത്തുകാട്ടിയപ്പോള്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും മാപ്പു പറയാനും അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഒരു മന്ത്രിയുടെ വായില്‍നിന്ന് നിര്‍ഗളിച്ച ഇത്രക്കും വിഷലിപ്തമായ വാക്കുകള്‍ക്കു ശേഷവും മന്ത്രിപദവിയിലിരിക്കാന്‍ നിരഞ്ജന്‍ ജ്യോതിക്ക് അര്‍ഹതയില്ളെന്നും അവര്‍ രാജിവെച്ചാല്‍ മാത്രം പോരാ വിദ്വേഷപ്രചാരണത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭാതലം പ്രക്ഷുബ്ധമാക്കിയത്.  

യു.പിയിലെ ഫത്തേപ്പൂരില്‍നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ സന്ന്യാസിനിയെ നവംബര്‍ പത്തിനു നടന്ന മന്ത്രിസഭാ വികസനത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിച്ച ഏകഘടകം നാവെടുത്താല്‍ വര്‍ഗീയവിഷം വമിക്കാനുള്ള അവരുടെ അപാരശേഷി മാത്രമായിരിക്കണം. ഈ വിഷയത്തില്‍ ഹിന്ദുത്വത്തറവാട്ടിലെ മറ്റു സന്ന്യാസിനിമാരായ ഉമാഭാരതിയുടെയും സാധ്വി ഋതംബരയുടെയും വിവേകരഹിതമായ രീതിയാവണം അവര്‍ അനുധാവനം ചെയ്യുന്നത്. ഭരണനൈപുണിയോ കാര്യപ്രാപ്തിയോ നോക്കിയല്ല, മോദി-അമിത്ഷാ പ്രഭൃതികള്‍ മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതും  പാര്‍ട്ടി ഭാരവാഹികളെ നിയമിക്കുന്നതും. വര്‍ഗീയതയും വിഭാഗീയതയും പ്രസരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പും ഛിദ്രതയും സൃഷ്ടിക്കാനുള്ള കഴിവാണ് സ്ഥാനമാനങ്ങള്‍ക്ക് പലപ്പോഴും മാനദണ്ഡമാക്കാറെന്നു വേണം അനുമാനിക്കാന്‍. അങ്ങനെയാണല്ളോ, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു കാലത്ത് അങ്ങേയറ്റത്തെ വിദ്വേഷപ്രസംഗം നടത്തുകയും മോദിയെ അംഗീകരിക്കാന്‍ തയാറല്ലാത്തവര്‍ പാകിസ്താനിലേക്ക് വണ്ടി കയറണമെന്ന് പ്രസംഗിച്ചുനടക്കുകയും ചെയ്ത ഗിരിരാജ് സിങ്ങിന് മന്ത്രിസഭയില്‍ സ്ഥാനംനല്‍കി ആദരിക്കുന്നത്. മന്ത്രിസ്ഥാനത്ത് അവരോധിക്കപ്പെടുന്നതോടെയെങ്കിലും ഉത്തരവാദിത്തബോധത്തോടെ പെരുമാറാനും എല്ലാ വിഭാഗം ജനങ്ങളെയും ഒരേ കണ്ണോടെ കാണാനും ഇവര്‍ ശീലിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കാന്‍ പോലും വകയില്ല എന്നാണ് നിരഞ്ജന്‍ ജ്യോതിയുടെ പെരുമാറ്റം ഓര്‍മപ്പെടുത്തുന്നത്. സന്ന്യാസിനിയുടെ ഉത്തരീയമണിഞ്ഞാണ് ഇത്രക്കും നിന്ദ്യമായ ഭാഷയില്‍ സംസാരിക്കാന്‍ മുതിരുന്നതെന്ന യാഥാര്‍ഥ്യം ഒരു സംസ്കൃതിയുടെമേലാണ് കളങ്കം ചാര്‍ത്തുന്നതെന്ന് ഇവര്‍ ഓര്‍ക്കാതെ പോകുന്നു.

ഹിന്ദുത്വരാഷ്ട്രീയം ഇന്നീ കാണുന്ന വളര്‍ച്ച കൈവരിച്ചത് സമൂഹത്തില്‍ വിദ്വേഷവും വിഭാഗീയതയും വളര്‍ത്തിയാണ്. അതിനു മുഖ്യ ആയുധമായി ഉപയോഗിച്ചതാവട്ടെ പരമതനിന്ദയും ഇതരസമുദായ അവഹേളനവുമാണ്. സംഘ്പരിവാറിനു ഈ ദിശയില്‍ ഏതറ്റംവരെ പോകാനും ഒരു സങ്കോചവുമില്ല എന്ന് തെളിയിക്കുന്നതാണ് അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, വിനയ് കത്യാര്‍, ഗിരിരാജ് കിഷോര്‍ തുടങ്ങിയവരുടെ ചൊല്ലും ചെയ്തികളും. ജനങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്താനും ഛിദ്രത സൃഷ്ടിക്കാനും ശ്രമിക്കുന്നവരെ കൈയോടെ പിടികൂടാന്‍  ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഏഴെട്ടുവകുപ്പുകളുണ്ട്. പക്ഷേ, ഇത്തരക്കാരുടെ മുന്നില്‍ നമ്മുടെ നിയമവ്യവസ്ഥ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണാറ്. മാറാട് സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കേരളത്തിലെ സാമൂഹികാന്തരീക്ഷം അത്യന്തം പ്രക്ഷുബ്ധമായി നിലനിന്ന 2003ല്‍ പ്രവീണ്‍ തൊഗാഡിയ കോഴിക്കോടു വന്ന്  പ്രകോപനപരമായ പ്രസംഗം നടത്തിയത് മന$സാക്ഷിയുള്ള ആരെയാണ് ഞെട്ടിക്കാതിരുന്നത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് പിന്‍വലിക്കാനാണ് കേരള സര്‍ക്കാര്‍  ധൃതി കാണിച്ചതെന്ന് അറിയുമ്പോഴാണ് വര്‍ഗീയതയോടും വിഭാഗീയ വിചാരഗതികളോടും സമരസപ്പെടുന്നതില്‍ മതേതരത്വത്തിന്‍െറ അപ്പോസ്തലന്മാര്‍ക്കു പോലും അശ്ശേഷം മടിയില്ളെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തെ നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. വിദ്വേഷപ്രചാരകര്‍ ആരായാലും അവരെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാര്‍ മുന്നോട്ടുവന്നാലേ നാവിന്‍തുമ്പത്ത് വിഷംപുരട്ടി നടക്കുന്ന ക്ഷുദ്രശക്തികളെ നിലക്കുനിര്‍ത്താനാവൂ. അതിനു മാമൂല്‍ പ്രതിഷേധത്തിനപ്പുറം, ആത്മാര്‍ഥമായ നീക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

ബാര്‍ ഉടമകളുമായി ഒത്തുകളിച്ചെന്ന് ഐസക്; വീഴ്ച തെളിയിച്ചാല്‍ സ്ഥാനമൊഴിയാമെന്ന് മന്ത്രി ബാബു

Posted: 03 Dec 2014 10:51 AM PST

Image: 

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാതെ ഒത്തുകളിച്ചെന്ന് നിയമസഭയില്‍ ഡോ. തോമസ് ഐസക്. വീഴ്ച തെളിയിച്ചാല്‍ സ്ഥാനമൊഴിയാമെന്ന് മന്ത്രി കെ. ബാബുവും. മദ്യനയം നടപ്പാക്കുന്നതിലെ അലംഭാവം ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് ഇരുവരും കോര്‍ത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രി കെ. ബാബുവിന്‍െറയും മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

മദ്യനയത്തില്‍ കോടതി ഇടപെട്ട് അലോസരമുണ്ടാക്കുന്നത് ശരിയല്ളെന്ന് മറുപടിയില്‍ മന്ത്രി ബാബു പറഞ്ഞു. നയം രൂപവത്കരിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്. മദ്യനയം ഹൈകോടതി തള്ളിയാല്‍ സുപ്രീംകോടതിയില്‍ പോകും. ബാര്‍ ഉടമകളോട് ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. അപ്പീലില്‍ വീഴ്ചയുണ്ടെന്ന് തെളിയിച്ചാല്‍ സ്ഥാനമൊഴിയാന്‍ തയാറാണ്. കോടതി വിധിയുണ്ടായപ്പോള്‍തന്നെ അപ്പീലുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചിരുന്നു. കേസില്‍ ഹാജരായ കപില്‍ സിബലിന്‍െറ അംഗീകാരംകൂടി നേടേണ്ടതുണ്ടായിരുന്നതുകൊണ്ടാണ് ഹരജി ഫയല്‍ ചെയ്യാന്‍ വൈകിയത്.

എന്നാലും കഴിഞ്ഞമാസം 29 വരെ സമയമുണ്ടായിട്ടും 25നുതന്നെ ഫയല്‍ ചെയ്തു.   കഴിഞ്ഞ സര്‍ക്കാര്‍ 152 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയപ്പോള്‍ ഈ സര്‍ക്കാര്‍ ആകെ 66 എണ്ണത്തിന് മാത്രമാണ് ലൈസന്‍സ് നല്‍കിയത്. ബാറുകാരുമായി ഒത്തുകളിക്കാനാണെങ്കില്‍ ഇടതുപക്ഷത്തിന്‍െറ കാലത്തെ നയം തുടരുകയോ കോടതിവിധി മറയാക്കുകയോ ചെയ്യാമായിരുന്നെന്നും മന്ത്രി  പറഞ്ഞു.

മദ്യനയത്തിന്‍െറ ഓരോ പരിണാമഘട്ടത്തിലും അഴിമതി മണക്കുന്നുണ്ടെന്ന് ഡോ. തോമസ് ഐസക് ആരോപിച്ചു. ഇപ്പോള്‍ പൂട്ടിയ 418 ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ അനുമതിയോടെ 418 ബാറുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിനുള്ള കുറിപ്പ് മന്ത്രി ബാബു മന്ത്രിസഭാ യോഗത്തില്‍ വെച്ചു. മന്ത്രിസഭയുടെ നടപടിക്രമങ്ങളും ചട്ടവും പ്രകാരം താന്‍ കാണണമെന്ന് മാണി പറഞ്ഞു. ഏകാംഗ കമീഷന്‍െറയും നികുതിവകുപ്പ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് 418നും അനുമതി നല്‍കണമെന്നായിരുന്നു. പിന്നെയെന്തായിരുന്നു നിയമപ്രശ്നമെന്ന് മാണിയോട് ഐസക് ചോദിച്ചു.

ഇതിനിടെയാണ് ഇടപാട് നടത്തിയതെന്ന് ഐസക് ആരോപിച്ചപ്പോള്‍ ഇടപാട് നിങ്ങളാണ് നടത്തിയതെന്ന് മാണി തിരിച്ചടിച്ചു. പ്രായോഗികവാദികളും ആദര്‍ശവാദികളും തമ്മില്‍ പോര് രൂക്ഷമായതും പ്രായോഗികവാദികളുടെ പക്ഷത്തുനിന്ന മാണിയും മറ്റും കൂറുമാറിയതും പിന്നീടാണെന്ന് ഐസക് പറഞ്ഞു. ഇതോടെ ഒറ്റപ്പെട്ട മുഖ്യമന്ത്രി എല്ലാവരെയും വെട്ടിയതാണ് ഈ മദ്യനയമെന്നും ഐസക് പറഞ്ഞു.

മാണിയെ കുറ്റമുക്തനാക്കി വിധി പ്രസ്താവിച്ചിരിക്കുകയാണെന്ന് ഇറങ്ങിപ്പോക്കിനുമുമ്പ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. കക്ഷിനേതാക്കളായ സി. ദിവാകരന്‍, മാത്യു ടി. തോമസ്, തോമസ് ചാണ്ടി എന്നിവരും സംസാരിച്ചു.

ബര്‍ദ്വാന്‍ സ്ഫോടനവും ചിട്ടി തട്ടിപ്പുമായി ബന്ധമില്ല ^കേന്ദ്രം

Posted: 03 Dec 2014 10:42 AM PST

Image: 
Subtitle: 
അമിത്ഷായുടെ കള്ളം മോദിസര്‍ക്കാര്‍ പൊളിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി പ്രസിഡന്‍റ് അമിത്ഷായുടെ രാഷ്ട്രീയക്കള്ളം മോദിസര്‍ക്കാര്‍തന്നെ പൊളിച്ചു. ശാരദ ചിട്ടി തട്ടിപ്പു പണം ബര്‍ദ്വാന്‍ സ്ഫോടനത്തിന് ഉപയോഗിച്ചുവെന്നും, സ്ഫോടനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നും അമിത്ഷാ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ബി.ജെ.പി റാലിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ചിട്ടിപ്പണവും സ്ഫോടനവുമായി ബന്ധമുണ്ടെന്ന് ഇതുവരെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് ചുമതല വഹിക്കുന്ന സഹമന്ത്രി ഡോ. ജിതേന്ദ്രസിങ് ലോക്സഭയെ അറിയിച്ചു.

ബി.ജെ.പിയേയും അമിത്ഷായേയും വെട്ടിലാക്കുന്നതാണ് സഭക്ക് മന്ത്രി എഴുതിനല്‍കിയ മറുപടി. ചിട്ടിപ്പണം ഭീകരപ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നവിധം ബംഗ്ളാദേശിലേക്ക് പോയിട്ടില്ളെന്നും മന്ത്രി വിശദമാക്കി. ചിട്ടിപ്പണം ഭീകരതക്ക് ദുരുപയോഗിച്ചുവെന്ന സൂചനകളെക്കുറിച്ച് സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. അന്വേഷണ വിവരങ്ങള്‍ സര്‍ക്കാര്‍ ചോദിച്ചിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് അനുകൂലമായി കേസന്വേഷണത്തിന്‍െറ ഗതി തിരിക്കാന്‍ നിരവധിപേര്‍ക്ക് ശാരദ ചിട്ടിഫണ്ട് മേധാവി വന്‍തുക വാഗ്ദാനം ചെയ്തുവോ എന്ന ചോദ്യത്തിന്, വിഷയത്തില്‍ അന്വേഷണം നടന്നുവരുന്നുവെന്നായിരുന്നു മറുപടി.

അമിത്ഷായെ തള്ളിപ്പറയുന്ന പ്രസ്താവന ചൂടുള്ള ചര്‍ച്ചയായതിനെ തുടര്‍ന്ന് ജിതേന്ദ്രസിങ് വിശദീകരണവുമായി രംഗത്തിറങ്ങി. ആര്‍ക്കും ക്ളീന്‍ചിറ്റ് നല്‍കിയിട്ടില്ളെന്നാണ് അദ്ദേഹം വിശദീകരിച്ചത്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അമിത്ഷാ മാപ്പുപറയണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങി. അമിത്ഷാ നല്ലയാളല്ല. ഗുജറാത്തിലെ അറിയപ്പെടുന്ന ക്രിമിനലാണ്. കള്ളമാണ് അയാള്‍ പറയുന്നത് -തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

അമിത്ഷാക്ക് വിവരമില്ളെന്നും കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്നും തൃണമൂലിന്‍െറ സഭാനേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് അമിത്ഷാ പ്രസംഗിച്ചതെന്നും, അതുകൊണ്ട് സര്‍ക്കാറിനോ പാര്‍ട്ടിക്കോ അസ്വസ്ഥതയില്ളെന്നും ബി.ജെ.പി വക്താവ് സിദ്ധാര്‍ഥനാഥ് സിങ് പറഞ്ഞു. ബി.ജെ.പിയും തൃണമൂലുമായി ചില പിന്നാമ്പുറ ഇടപാടുകള്‍ നടക്കുന്നുവെന്നാണ് ഇതേക്കുറിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി നിരീക്ഷിച്ചത്.

സുപ്രീംകോടതിയില്‍ ഇനി സാമൂഹിക നീതി ബെഞ്ചും

Posted: 03 Dec 2014 10:39 AM PST

Image: 

ന്യൂഡല്‍ഹി: ഇതാദ്യമായി സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് സ്ഥാപിച്ചു. സാമൂഹിക നീതി ബെഞ്ച് (സോഷ്യല്‍ ജസ്റ്റിസ് ബെഞ്ച്) എന്ന പേരിലുള്ള രണ്ടംഗ ബെഞ്ച് അടുത്താഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു പറഞ്ഞു.

ജസ്റ്റിസ് മദന്‍ ബി. ലോകുര്‍, ജസ്റ്റിസ് യു.യു. ലളിത് എന്നിവരായിരിക്കും ബെഞ്ചിലെ അംഗങ്ങള്‍. പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കാന്‍ എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും ബെഞ്ച് ചേരും.

30 വര്‍ഷങ്ങള്‍ക്കു ശേഷവും വിഷവാതകം ഈ കുരുന്നുകളെ കൊല്ലുന്നു

Posted: 03 Dec 2014 10:29 AM PST

Image: 
Subtitle: 
പുതുതലമുറ രോഗികളെ സര്‍ക്കാര്‍ അവഗണിക്കുന്നു

ഭോപാല്‍: ആയിരങ്ങളെ കൊന്നൊടുക്കിയ ഭോപാല്‍ വാതക ദുരന്തം നടന്ന് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് താഹ ഖുറൈശി പിറന്നു വീണത്. ഈ രണ്ടു വയസ്സുകാരന് ഇപ്പോള്‍ രക്താര്‍ബുദമാണ്. തലമുറകള്‍ക്കിപ്പുറവും മനുഷ്യരാശിയെ വേട്ടയാടുന്ന മഹാദുരന്തത്തിന്‍െറ ജീവിക്കുന്ന രക്തസാക്ഷികളിലൊന്നാണ് ഈ കുരുന്നെന്ന് നിശ്ചയമായും പറയാം. സര്‍ക്കാര്‍ സമ്മതിച്ചില്ളെങ്കിലും താഹയുടെ മാതാപിതാക്കള്‍ക്ക് അത് ഉറപ്പാണ്.

വാതക ദുരന്തത്തിന്‍െറ ഇരകളായിരുന്നു താഹയുടെ മാതാപിതാക്കളായ ഷംസാദും മേമുന ഖുറേശിയും. താഹയുടെ പിതൃസഹോദര പുത്രന്മാരും വൈകല്യങ്ങളോടെയാണ് പിറന്നുവീണത്. ’താഹയെ സുഖപ്പെടുത്തണമെങ്കില്‍ 50 ലക്ഷമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഏഴു ലക്ഷം ഇതിനകം തന്നെ ചെലവഴിച്ചു കഴിഞ്ഞു. കട വിറ്റും ആഭരണം പണയം വെച്ചുമാണ് ചികിത്സാച്ചെലവിനുള്ള തുക കണ്ടത്തെിയത്. മകന്‍ വിഷവാതക ദുരന്തത്തിന്‍െറ ഇരയാണെന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.’ -മേമുന ഖുറൈശി പറഞ്ഞു.

വാതക ദുരന്തത്തെ അതിജീവിച്ചവരുടെ മക്കളും ചെറുമക്കളും വൈകല്യങ്ങളോടെയും സെറിബ്രല്‍ പാള്‍സി, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളോടെയുമാണ് പിറന്നുവീഴുന്നത് എന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഈ പുതുതലമുറ രോഗികളെ പക്ഷേ, സര്‍ക്കാര്‍ ക്രൂരമായി അവഗണിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. വിഷവാതകം നേരിട്ടു ശ്വസിച്ചിട്ടില്ലാത്തതിനാല്‍ ദുരന്തത്തിന്‍െറ ഇരകളായി അവര്‍ അംഗീകരിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ സൗജന്യ വൈദ്യസഹായം ലഭിക്കുന്നുമില്ല.ദുരന്തം നടക്കുമ്പോള്‍ ഭാരതി അഗര്‍വാളിന് രണ്ടര വയസ്സായിരുന്നു. യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്നും കുറച്ചു കിലോമീറ്റര്‍ക്കുള്ളിലായിരുന്നു താമസം. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെയാണ് വളര്‍ന്നത്. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറം മഹാദുരന്തം അവരെ വേട്ടയാടുകയാണ്. രണ്ടാമത്തെ മകള്‍ പിറന്നത് കാഴ്ചയില്ലാതെ, വളര്‍ച്ച മുരടിച്ച മസ്തിഷ്കവുമായാണ്.

പ്രതിദിനം താന്‍ ചികിത്സിക്കുന്ന 20 കുട്ടികളില്‍ ഒരാള്‍ക്ക് ജന്മനാ വൈകല്യവും ചര്‍മരോഗവുമുണ്ടെന്ന് വര്‍ഷങ്ങളായി ഇരകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഡോ. മൃത്യുഞ്ജയ് മാലി പറയുന്നു. രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും ഇരകള്‍ക്ക് വൈദ്യസഹായമോ നഷ്ടപരിഹാരമോ നല്‍കാന്‍ സര്‍ക്കാര്‍ നടപടിയില്ല. അടുത്ത തലമുറകളിലേക്ക് ദുരന്തം വ്യാപിച്ചതായി ഒൗദ്യോഗിക പഠനങ്ങളില്ളെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP