സ്വാഗതം
WELCOME

News Update..

Monday, December 29, 2014

കലയുടെ മേളപ്പെരുക്കത്തിന് ഇനി ഏഴ് നാള്‍ Madhyamam News Feeds

കലയുടെ മേളപ്പെരുക്കത്തിന് ഇനി ഏഴ് നാള്‍ Madhyamam News Feeds

Link to

കലയുടെ മേളപ്പെരുക്കത്തിന് ഇനി ഏഴ് നാള്‍

Posted: 29 Dec 2014 12:58 AM PST

കോട്ടക്കല്‍: നാട്യതാള ലയവിസ്മയമൊരുക്കി ആയുര്‍വേദ നഗരിയില്‍ ജില്ലാ സ്കൂള്‍ കലോത്സവ സുഗന്ധം പരത്താന്‍ ഇനി ഏഴ് നാള്‍.
കലയുടെ പൂരപ്പെരുമയില്‍ പേരുകേട്ട കോട്ടക്കലില്‍ ഏഴാം ദിവസം രാവിലെ 27ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയരും.
17 ഉപജില്ലകളില്‍നിന്ന് 21ഹാളിലും 16 വേദികളിലും മത്സരാര്‍ഥികള്‍ മാറ്റുരക്കും. ആദ്യദിനമായ ജനുവരി നാലിന് വൈകീട്ട് മന്ത്രി പി.കെ. അബ്ദുറബ്ബ് മേള ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പ്രധാനവേദിയില്‍ കഥകളി അരങ്ങേറും.
രണ്ടാം ദിനത്തില്‍ സ്റ്റേജിതര മത്സരങ്ങളായ കഥാരചന, കവിതാരചന, ചിത്രരചന തുടങ്ങിയ മത്സരങ്ങളും വേദി 16 ആയ ക്ളാരി ജി.യു.പി.എസില്‍ ബാന്‍ഡ്മേളവും നടക്കും.ലാസ്യ വിസ്മയ കാഴ്ചയൊരുക്കി ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം, മാര്‍ഗംകളി, ഒപ്പന എന്നിവ മൂന്നാം ദിനത്തില്‍ അരങ്ങേറും.
നാലാം ദിനത്തില്‍ നാടോടി നൃത്തം, ഓടക്കുഴല്‍, മോഹിനിയാട്ടം, കേരള നടനവും സമാപന ദിവസമായ വ്യാഴാഴ്ച മാപ്പിള തനതുകലകളായ കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും സംഘനൃത്തം, തിരുവാതിര തുടങ്ങിയ മത്സരങ്ങളും നടക്കും.

സ്കൂള്‍ കലോത്സവവും ദേശീയ ഗെയിംസും പടിവാതിലില്‍; മുഖം വികൃതമായി നഗരം

Posted: 29 Dec 2014 12:55 AM PST

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവവും ദേശീയ ഗെയിംസും പടിവാതിലിലത്തെിയിട്ടും നഗരത്തിന് അത്യാവശ്യം വേണ്ട മുഖംമിനുക്കല്‍ പോലും നടക്കുന്നില്ല. രണ്ട് പരിപാടികള്‍ക്കും നഗരത്തിലേക്ക് ജനമത്തെുമ്പോള്‍ നഗരത്തിന്‍െറ മുഖം ഈ നിലക്കാണെങ്കില്‍ പഴിയേറെ കേള്‍ക്കേണ്ടിവരുമെന്നുറപ്പ്.
നഗരസഭാ, പൊതുമരാമത്ത്, ജല അതോറിറ്റി, വൈദ്യുതിബോര്‍ഡ്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനംകൊണ്ട് മാത്രമെ ഇനി കാര്യമുള്ളു. ആളുകളേറെ എത്തുന്ന കലോത്സവത്തിന് ഗതാഗതവും താമസവും തന്നെയായിരിക്കും മുഖ്യപ്രശ്നം. എന്നാല്‍, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് അടക്കം ഏറക്കുറെ നവീകരണം പൂര്‍ത്തിയായ നഗരത്തിലെ പല പ്രധാന സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ ഇനിയും നടപടിയായില്ല.
സുസ്ഥിര നഗരവികസന പദ്ധതിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പണി തുടങ്ങിയ സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ പദ്ധതിയില്‍ നവീകരിക്കുന്ന നഗരത്തിലെ സുപ്രധാന റോഡുകള്‍ പാതിപണി പിന്നിട്ട് അലങ്കോലമായി കിടപ്പാണ്. പുതിയറ റോഡ്, അശോകപുരം റോഡ്, കാരപ്പറമ്പ്-എരഞ്ഞിപ്പാലം റോഡ് എന്നിവയെല്ലാം ഇതില്‍പെടും. ദേശീയ ഗെയിംസ് നടക്കുന്ന നഗരസഭാ സ്റ്റേഡിയത്തില്‍ നിന്നുള്ള സുപ്രധാന റോഡാണ് പുതിയറയിലേത്. യുവജനോത്സവത്തിന്‍െറ പ്രധാന വേദികളിലൊന്നായ തളി സാമൂതിരി സ്കൂളിലേക്കുള്ള കണ്ടംകുളം റോഡ്, ചാലപ്പുറം റോഡ് എന്നിവയെല്ലാം പാതിപണി പിന്നിട്ട് കുണ്ടും കുഴിയുമായി കിടപ്പാണ്.
കോഴിക്കോടിന്‍െറ പ്രധാന വീഥിയാണെങ്കിലും മാവൂര്‍ റോഡില്‍ ഫുട്പാത്തും ഡിവൈഡറും ഓടയുടെ സ്ളാബുമെല്ലാം ഇപ്പോഴും വികൃതമാണ്. റോഡ് നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ എരഞ്ഞിപ്പാലം, സ്റ്റേഡിയം, പുതിയറ തുടങ്ങി പ്രധാന കവലകളില്‍ ഗതാഗതക്കുരുക്ക് ഉറപ്പിക്കാം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്ലാത്തതിനാല്‍ മേളയുടെ അവസരങ്ങളില്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് തിരിയാനിടമില്ലാത്ത സ്ഥിതിയാകും.
നഗരത്തിന്‍െറ അഭിമാനമായ മാവൂര്‍ റോഡിലെ നായനാര്‍ മേല്‍പാലത്തിലടക്കം മിക്കയിടത്തും തെരുവു വിളക്ക് കത്തുന്നില്ല. പ്രധാന വേദികള്‍ക്കരികില്‍ കണ്ണൂര്‍റോഡ്, തളി, പാളയം ഭാഗങ്ങളില്‍ പോലും സ്ട്രീറ്റ് ലൈറ്റ് കത്താത്ത സ്ഥിതിയാണ്. നഗരത്തിലേക്ക് വരവെ കലാ-കായിക പ്രതിഭകള്‍ പ്രധാനമായി ആശ്രയിക്കുന്ന റെയില്‍വെ സ്റ്റേഷനില്‍ നാലാം പ്ളാറ്റ്ഫോമിലും പരിസരത്തും നവീകരണം പാതിവഴിയിലാണ്. റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള കെ.പി. കേശവമേനോന്‍ റോഡ്, അരവിന്ദഘോഷ് റോഡ് എന്നിവ കുഴികള്‍ നിറഞ്ഞ് കിടപ്പാണ്.
നഗരത്തിലത്തെുന്ന അതിഥികള്‍ക്ക് മുഖ്യ ആകര്‍ഷക കേന്ദ്രമായ മാനാഞ്ചിറ സ്ക്വയര്‍ കലാമേളയുടെ 'പിടി'യില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും അറ്റകുറ്റപ്പണികളില്ലാതെ കിടപ്പാണ്. ബീച്ചിലെ ഡി.ടി.പി.സി അക്വേറിയം പണി ഏറെക്കുറെ തീര്‍ന്നെങ്കിലും തുറക്കാന്‍ നടപടിയായില്ല. നഗരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമായ പഴശ്ശിരാജ മ്യൂസിയത്തിന്‍െറ കാര്യവും ഇതേ രീതിയില്‍ തന്നെ. അരയിടത്തുപാലത്തെ കളിപ്പൊയ്കയും അടഞ്ഞുതന്നെ.
പണി ഇഴഞ്ഞുനീങ്ങുന്നതിനാല്‍ മേളകള്‍ തുടങ്ങും മുമ്പ് പുരാവസ്തു വകുപ്പിന് കീഴിലുള്ള മ്യൂസിയം തുറക്കാന്‍ സാധ്യത കുറവാണ്. പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന് സമീപം കൃഷ്ണമേനോന്‍ മ്യൂസിയവും ആര്‍ട്ട് ഗാലറിയും പ്രവര്‍ത്തിക്കുന്നുവെങ്കിലും സംസ്ഥാന മൃഗശാല-മ്യൂസിയം വകുപ്പിന് കീഴിലുള്ള സ്ഥാപനം പ്രവര്‍ത്തിക്കുന്നത് അറിയിക്കാന്‍ മതിയായ സൂചനാ ബോര്‍ഡുകള്‍പോലും നഗരത്തിലില്ല.

വാട്സ് ആപില്‍ വൈറലായി ബാര്‍വാപസിയും കോഴഗാനവും

Posted: 28 Dec 2014 11:50 PM PST

Image: 

കുടി ഉപേക്ഷിച്ചുപോയ കുടിയന്‍മാരെ തിരിച്ചുപിടിക്കാന്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പദ്ധതി -ബാര്‍ വാപസി. ഏതാനും ദിവസങ്ങളായി വാട്സ് ആപില്‍ ഇതിന്‍െറ പോസ്റ്റര്‍ പ്രവഹിക്കുകയാണ്. കുടിച്ചുലക്ക് കെട്ട് തലയും കുത്തി നില്‍കുന്ന ഒരാളും തൊട്ടപ്പുറത്ത് ചിരിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതാണ് ബാര്‍വാപസിയുടെ പോസ്റ്റര്‍.

പതിനായിരക്കണക്കിനാളുകള്‍ ഈ മെസേജ് കൈമാറിക്കഴിഞ്ഞു. സരിത എസ് നായരുടെ ചിത്രങ്ങള്‍ വാട്സ് ആപില്‍ പ്രചരിച്ച ശേഷം ഏറ്റവുമധികം ആളുകള്‍ കണ്ട മെസേജ് ബാര്‍വാപസി ആകാനാണ് സാധ്യത.

കെ.എം മാണി പ്രതിയായ ബാര്‍കോഴ വിവാദം പാരഡി ഗാനമായും വാട്സ് ആപില്‍ പ്രചരക്കുന്നുണ്ട്. 'മാണിക്യ വീണയുമായെന്‍ മനസിന്‍െറ താമര' എന്ന പ്രശസ്ത ഗാനത്തിന്‍െറ പാരഡിക്ക് ശ്രോതാക്കള്‍ ഏറെയാണ്.

മാണിക്ക് കോടികള്‍ നല്‍കാന്‍ പലവട്ടം വസതികള്‍ ചുറ്റി നടന്നവരെ നീട്ടിയില്ളേ, കോഴവാങ്ങിയില്ളെ പിന്നെ ബാറുകളൊന്നായ് പൂട്ടിയില്ളെ.... എന്നിങ്ങനെയാണ് പാട്ട് തുടങ്ങുന്നത്.

ഹിന്ദു മതം വിട്ട് പോയവരെ പുനര്‍പരിവര്‍ത്തനം ചെയ്യാന്‍ വി.എച്.പി നടത്തുന്ന 'ഘര്‍വാപസി' പ്രയോഗം കടമെടുത്താണ് മദ്യനയം തിരുത്തിയ കേരള സര്‍ക്കാര്‍ തീരുമാനത്തെ ബാര്‍വാപസിയായി പരിഹസിക്കുന്നത്. സോഷ്യല്‍ മീഡിയയെ നിശിതമായ സാമൂഹിക വിമര്‍ശത്തിന് ഉപയോഗിക്കുന്ന രസികന്‍മാരാണ് ഇതിന് പിന്നില്‍.  

 

ഘര്‍ വാപസി: പിണറായി നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ്^ ചെന്നിത്തല

Posted: 28 Dec 2014 11:17 PM PST

Image: 

തിരുവനന്തപുരം: ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ്. വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ പരിശോധിക്കുകയും  അന്വേഷണം നടത്തുകയും ചെയ്യും. വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ക്ക് രഹസ്യ അജണ്ടയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കേണ്ടതില്ളെന്നും ചെന്നിത്തല വ്യക്തമാക്കി.

കള്ള് കച്ചവടക്കാരന്‍െറ സാന്നിധ്യവും സമ്പത്തും വേണ്ടെന്ന് ഗുരു പറഞ്ഞിട്ടില്ല: വെള്ളാപള്ളി

Posted: 28 Dec 2014 10:44 PM PST

Image: 

ആലപ്പുഴ: കള്ള് കച്ചവടക്കാരന്‍െറ സാന്നിധ്യവും സമ്പത്തും വേണ്ടെന്ന്  ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരി മഠത്തിലെ സ്വാമിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യകച്ചവടക്കാരും ഗുരു സമാധിയിലത്തൊറുണ്ട്.  ഉമ്മന്‍ചാണ്ടിയും സുധിരനും ഒന്നിച്ചു നിന്നാല്‍ വോട്ട് കിട്ടുകയില്ല. ജനത്തിന് നന്മ ചെയ്താലേ വോട്ട് കിട്ടുകയുള്ളു. വിവാദത്തിന് എസ്.എന്‍.ഡി.പി യോഗമില്ല. ഘര്‍ വാപസിയെ വിമര്‍ശിക്കുന്നവര്‍ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാറിന്‍െറ മദ്യനയത്തോടുള്ള നിലപാടിന്‍െറ പേരില്‍ ശിവഗിരി മഠവും എസ്.എന്‍.ഡി.പി നേതൃത്വവും തമ്മില്‍  ഭിന്നത ഉടലെടുത്തിരുന്നു. തീര്‍ഥാടനവുമായി എസ്.എന്‍.ഡി.പി നേതൃത്വം നിസ്സഹകരിക്കുന്നതായി ആരോപണമുയരുകയും ചെയ്തു. ശിവഗിരി തീര്‍ഥാടനം ഈ ആഴ്ച ആരംഭിക്കാനിരിക്കെ ഇരുനേതൃത്വവും പരസ്യ പ്രതികരണവും നടത്തിയിരുന്നു.
 

വയനാട് റെയില്‍പാത: അലൈന്‍മെന്‍റ് മാറ്റം സാധ്യമെന്ന് സതേണ്‍ റെയില്‍വേ ചീഫ് എന്‍ജിനീയര്‍

Posted: 28 Dec 2014 10:38 PM PST

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സതേണ്‍ റെയില്‍വേ ചീഫ് എന്‍ജിനീയര്‍ അനില്‍കുമാര്‍ ഖണ്‍ഡേല്‍വാള്‍.
നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് എന്‍ജിനീയര്‍.
ഇ. ശ്രീധരന്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത സംബന്ധിച്ച് താനുമായി ചര്‍ച്ച നടത്തിയതായും ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയുടെ സാങ്കേതികത്വം ചീഫ് എന്‍ജിനീയര്‍ വിശദീകരിച്ചു.
നിലമ്പൂരിനും വയനാടിനുമിടയിലെ ഉയരവ്യത്യാസമാണ് പാതയുടെ ദൂരവും ചിലവും ഗണ്യമായി കൂട്ടുന്നത്. രണ്ടിടങ്ങളും തമ്മില്‍ 850 മീറ്ററിലധികം ഉയര വ്യത്യാസമുണ്ട്. പാതയുടെ അലൈന്‍മെന്‍റില്‍ മാറ്റം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റിയുടെ അഭ്യര്‍ഥന മാനിച്ചാണ് ചീഫ് എന്‍ജിനീയര്‍ വയനാട് സന്ദര്‍ശിച്ചത്. സ്വീകരണ യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, ജോയിച്ചന്‍ വര്‍ഗീസ്, കുഞ്ഞിരാമന്‍, സംഷാദ്, പി.വൈ. മത്തായി, ജോസ്, ഖല്‍ദൂന്‍ എന്നിവര്‍ സംസാരിച്ചു.

ബംഗളൂരു സ്ഫോടനം: ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രം

Posted: 28 Dec 2014 10:04 PM PST

Image: 

ബംഗളൂരു: ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ ബോംബ് സ്ഫോടനം ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. അക്രമണത്തിനുപിന്നില്‍ നിരോധിക്കപ്പെട്ട സംഘടനയായ സിമി ആണെന്ന് സംശയിക്കുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

തീവ്രവാദി ആക്രമണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജി ജോര്‍ജ് പറഞ്ഞിരുന്നു. സംസ്ഥാനം തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ എടുത്തിരുന്നു. സംഭവത്തിന്‍്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും പ്രദേശത്ത് പരിഭ്രാന്തി നിലനില്‍ക്കുന്നില്ളെന്നും മന്ത്രി അറിയിച്ചു.

അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. സംശയിക്കുന്ന ആറു പേര്‍ക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എസ്.സിദ്ധരാമയ്യഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അദ്ദഹേം ഞായറാഴ്ച തന്നെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. പൊലീസ് സുരക്ഷയും ജാഗ്രതയുമുണ്ടായിട്ടും നഗരത്തില്‍ സ്ഫോടനം നടന്നതില്‍ അദ്ദഹേം ഖേദംരേഖപ്പെടുത്തി. സ്ഫോടനത്തില്‍ മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന വ്യക്തികള്‍ക്കും ധനസഹായം നല്‍കും.

ചര്‍ച്ച് സ്ട്രീറ്റിലെ കോക്കനട്ട് ഗ്രോവ് റസ്റ്റാറന്‍റിന് പുറത്ത് നടപ്പാതയില്‍ ഞായറാഴ്ച രാത്രി 8.30നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ സ്ത്രീ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിയായ ഭവാനി (38) ആണ് മരിച്ചത്. ഭവാനിയുടെ ബന്ധുക്കളായ കാര്‍ത്തിക് (22), സന്ദീപ്(39), വിനയ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാത്തിക് മല്യ ആശുപത്രിയിലും മറ്റുള്ളവര്‍ ഹോസ്മാറ്റ് ആശുപത്രിയിലും ചികിത്സയിലാണ്.
തീവ്രതകുറഞ്ഞ ഐ.ഇ.ഡി ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഫോറന്‍സിക് വകുപ്പും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.
 

വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കില്ല: ആര്യാടന്‍

Posted: 28 Dec 2014 09:36 PM PST

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കില്ലെന്ന്‌ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ.എസ്.ഇബിയുടെ ഒരു ഓഹരി പോലും സ്വകാര്യകമ്പനികള്‍ക്ക് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

2003ലെ വൈദ്യൂതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍ വെള്ളിയാഴ്ച പാര്‍ലമന്‍റില്‍ അവതരിപ്പിച്ചിരുന്നു. വൈദ്യുതി വിതരണം പൂര്‍ണമായി സ്വകാര്യമേഖലക്ക് കൈമാറുന്ന വിധത്തിലാണ് ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാചര്യത്തിലാണ് ആര്യാടന്‍െറ പ്രതികരണം.

ആസ്ട്രേലിയക്ക് മികച്ച ലീഡ്; ഇന്ത്യ 465 ന് പുറത്ത്

Posted: 28 Dec 2014 09:07 PM PST

Image: 

മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം  ടെസ്റ്റില്‍ ആസ്ട്രേലിയ മികച്ച നിലയിലേക്ക്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയിട്ടുണ്ട്. ഇതോടെ ആസ്ട്രേലിയയുടെ ലീഡ് 215  റണ്‍സായി. 56 റണ്‍സുമായി ക്രിസ് റോജേഴ്സും 10 റണ്‍സുമായി ഷോര്‍ മാര്‍ഷുമാണ് ക്രീസില്‍.  ഡേവിഡ് വാര്‍ണര്‍(40), ഷെയ്ന്‍ വാട്സണ്‍(17), സ്റ്റീവന്‍ സ്മിത്ത്(14) എന്നിവരാണ് പുറത്തായത്.

എട്ട് വിക്കറ്റിന് 462 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച  ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 465 ന് അവസാനിച്ചു.
ഇന്ത്യക്ക്  മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെueg,  ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായത്. മുഹമ്മദ് ഷാമി(12), ഉമേഷ് യാദവ്(0) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 530 റണ്‍സിന് അവസാനിച്ചിരുന്നു.

ബുര്‍ജ് ഖലീഫയില്‍ മാസ്മരിക വര്‍ണപ്രഭയൊരുക്കി ദുബൈ പുതുവര്‍ഷത്തെ വരവേല്‍ക്കും

Posted: 28 Dec 2014 08:51 PM PST

Image: 

ദുബൈ: പുതുവര്‍ഷത്തലേന്ന് ദുബൈയുടെ ആകാശത്ത് വിരിയുന്ന വര്‍ണപൂക്കള്‍ക്ക് ഇത്തവണ ഇലക്ട്രോണിക്സ് ചന്തമായിരിക്കും. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയെ അത്രതന്നെ ഉയരത്തിലുള്ള എല്‍.ഇ.ഡി സക്രീനാക്കിമാറ്റി വര്‍ണപ്രഭയുടെ പുതിയ മാസ്മരിക ദൃശ്യവിരുന്നൊരുക്കാന്‍ അണിയറയില്‍ സജീവ ഒരുക്കങ്ങള്‍ നടക്കുകയാണ്. ബുര്‍ജ് ഖലീഫയും ദുബൈ മാളുമെല്ലാം ഉള്‍പ്പെടുന്ന ഡൗണ്‍ടൗണ്‍ പ്രദേശം തന്നെയായിരിക്കും ഇത്തവണവയും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ദുബൈയില്‍ മുന്നിലുണ്ടാവുക.
ഇതുവരെ നടന്നതിനെയെല്ലാം പഴഞ്ചനാക്കുന്ന വമ്പന്‍ ആഘോഷപരിപാടികളാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഒരുക്കുന്നത്. ആറു ഭാഗങ്ങളായുള്ള വെടിക്കെട്ടില്‍ ബുര്‍ജ് ഖലീഫയെ വലംചെയ്ത് വിരിയുന്ന വര്‍ണവെളിച്ച നൃത്തം ഇത്തരത്തിലുള്ള ലോകത്ത് ഇതുവരെ നടന്നതിലെ ഏറ്റുവും വലുതും ആകര്‍ഷകവുമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
അത്യാധുനിക സാങ്കേതിവിദ്യകള്‍ ഉപയോഗിച്ചുള്ള ലേസര്‍,ലൈറ്റ് ഷോ കാണാനും അനുഭവിക്കാനും ലക്ഷകണക്കിന് പേര്‍ ഡിസംബര്‍ 31ന് രാത്രി ഡൗണ്‍ടൗണിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലുവശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളായി യൂട്യൂബില്‍ ലൈവ്സ്ട്രീമിങ്ങുമുണ്ടാകും. www.youtube.com/DowntownDubai എന്ന വിലാസത്തിലാണ് തത്സമയം കാണാനാവുക. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്‍െറ എല്ലാ ഭംഗിയും പ്രൗഡിയും അത്രതന്നെ ഉയരത്തില്‍ എല്‍.ഇ.ഡി പ്രതലമായി വെളിച്ചത്തിന്‍െറ അവിസ്മരണീയ കാഴ്ചവിരുന്നൊരുക്കും. സ്വര്‍ണ-രജത പ്രഭകളുടെ നൃത്തത്തില്‍ ദുബൈയുടെ ആകാശം പുതിയ നിലാവ് സൃഷ്ടിക്കും.
സന്ദര്‍ശകരുടെ എണ്ണത്തില്‍ സിഡ്നി, ലണ്ടന്‍,ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ പുതുവര്‍ഷ ആഘോഷങ്ങളെ ഇത്തവണ ദുബൈ പിന്നിലാക്കുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് എം.ഡി. അഹമ്മദ് അല്‍ മത്റൂഷി പറഞ്ഞു. ഈ അതുല്യ കാഴ്ച കാണാന്‍ എത്തുന്നവര്‍ മെട്രോ,ട്രാം,ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് അധികാരികള്‍ അഭ്യര്‍ഥിച്ചു. മെട്രോ 31ന് കൂടുതല്‍ നേരം സര്‍വീസ് നടത്തും.
ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ വേറെയും പുതുവര്‍ഷ പരിപാടികള്‍ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ www.myfestivedubai.com എന്ന സൈറ്റില്‍ നിന്ന് ലഭിക്കും.

സഞ്ചാരികള്‍ക്ക് വിസ്മയാനുഭവമൊരുക്കാന്‍ ബനാന ഐലന്‍റ് ഒരുങ്ങി

Posted: 28 Dec 2014 08:31 PM PST

Image: 

ദോഹ: രാജ്യത്തെ വിനോദസഞ്ചാര മുന്നേറ്റത്തില്‍ പുതിയ ചുവടുവെപ്പായ ബനാന ഐലന്‍റ് അതിഥികളെ സ്വീകരിക്കാനൊരുങ്ങി. ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള ദ്വീപിലെ ലക്ഷ്വറി ഹോട്ടലും റിസോര്‍ട്ടുകളുമടങ്ങുന്ന ജനുവരി രണ്ടിന് തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിന് സമീപത്ത് നിന്ന് ബോട്ടില്‍ 20 മിനിറ്റ് സഞ്ചരിച്ചാല്‍ ബനാന ദ്വീപിലത്തൊം. ഹെലികോപ്റ്ററിലും ഇവിടെയത്തൊനാവും. തായ്ലന്‍റിലെ റിസോര്‍ട്ട് ഗ്രൂപ്പായ അനന്തരയാണ് ബനാന ദ്വീപിന്‍െറ നടത്തിപ്പുകാര്‍.
പ്രധാന കെട്ടിടമടക്കം 141 മുറികളാണ് റിസോര്‍ട്ടിലുള്ളത്. ഹോട്ടലില്‍ 96 കിടപ്പുമുറികളുണ്ട്. രണ്ടും മൂന്നും മുറികളുള്ള 34 പൂള്‍സൈഡ് വില്ലകളും ഒരുക്കിയിട്ടുണ്ട്. വില്ലകളില്‍ 11 എണ്ണം മാലിദ്വീപ് ശൈലിയില്‍ വെള്ളത്തിന് മുകളില്‍ പണിതതാണ്. 800 മീറ്റര്‍ നീളമുള്ള ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് ഉല്ലസിക്കാനുള്ള സൗകര്യങ്ങളെല്ലാമൊരുക്കും. കടലിലോ പൂളിലോ നീന്താനാഗ്രഹിക്കുന്നവര്‍ക്ക് ശ്വസനോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കും. 100 മീറ്റര്‍ നീളമുള്ള ലഗൂണ്‍ പൂളും റിസോര്‍ട്ടിലുണ്ട്.
വി.ഐ.പി സിനിമ, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കുട്ടികള്‍ക്കും ടീനേജ് പ്രായക്കാര്‍ക്കുമുള്ള ക്ളബ്ബുകള്‍, സ്പാ, വെല്‍നെസ് സെന്‍റര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാമൊരുക്കുന്നതായി വെബ്സൈറ്റിലുണ്ട്. പാശ്ചാത്യ, ഏഷ്യന്‍, മധ്യപൗരസ്ത്യ ഭക്ഷ്യ വിഭവങ്ങള്‍, ഇറ്റാലിയന്‍ റസ്റ്റോന്‍റ്, അറബിക്-മെഡിറ്ററേനിയന്‍ റസ്റ്റോറന്‍റ്, ഓര്‍ഗാനിക്ക് കഫേ, അമേരിക്കന്‍ സ്റ്റൈല്‍ ഡിന്നര്‍ തുടങ്ങിയവ ഇവിടെയുണ്ട്. എന്നാല്‍ റിസോര്‍ട്ടില്‍ മദ്യം വിളമ്പില്ളെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയിലേയും യു.എ.ഇയിലേതുമുള്‍പ്പെടെ ജി.സി.സി സന്ദര്‍ശകരെയും യൂറോപ്പില്‍ നിന്നുള്ളവരെയുമാണ് ബനാന ഐലന്‍റ് പ്രതീക്ഷിക്കുന്നത്.  
നേരത്തെ പലതവണ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഐലന്‍റിന്‍െറ ഉദ്ഘാടനം നീണ്ടുപോകുകയായിരുന്നു. 2012 പകുതിയോടെയാണ് റിസോര്‍ട്ടുകളുടെ പ്രവൃത്തി ആരംഭിച്ചത്. പണി തീര്‍ത്ത് 2013 അവസാനത്തോടെ തുറക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് 2014 ഏപ്രിലില്‍ ആരംഭിക്കുമെന്നും അനന്തര അധികൃതര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ അനന്തരയുടെ ഫേസ്ബുക് പേജില്‍ റിസോര്‍ട്ട് തുറക്കുന്നതിന്‍െറ കൗണ്ട് ഡൗണ്‍ ആരംഭിച്ചിട്ടുണ്ട്.
ജനുവരി രണ്ട് മുതല്‍ ഹോട്ടലില്‍ മുറികള്‍ ബുക്കിങ് ലഭ്യമാണെന്ന് വെബ്സൈറ്റിലും അറിയിച്ചിട്ടുണ്ട്.
 

പ്രവാസികള്‍ക്ക് സ്വന്തം നിലയില്‍ വീട്ടുജോലിക്കാരെ നിയമിക്കാന്‍ സംവിധാനം

Posted: 28 Dec 2014 08:02 PM PST

Image: 

മനാമ: വീട്ടുജോലിക്കാരുടെ വിസ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം. ഇതുവരെ ബഹ്റൈനികള്‍ വഴി വീട്ടുജോലിക്കാരെ നിയമിച്ചിരുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനമനുസരിച്ച് സ്വന്തം നിലയില്‍ ഇവരുടെ വിസക്കായി അപേക്ഷ നല്‍കാം.
 പ്രവാസികള്‍ വീട്ടുജോലിക്കാര്‍ക്കായി കരിഞ്ചന്തയെ ആശ്രയിക്കുന്ന പതിവിന് ഇതോടെ ശമനമുണ്ടാകും.  എല്‍.എം.ആര്‍ എയുടെ പുതിയ വിസ സംവിധാനമനുസരിച്ച് പ്രതിമാസം 1,000 ദിനാറെങ്കിലും ശംബളമുള്ള പ്രവാസികള്‍ക്ക് വീട്ടുജോലിക്കാരെ സ്വന്തം നിലക്ക് വിസ എടുത്ത് നിയമിക്കാം. അപേക്ഷകര്‍ക്ക് ചുരുങ്ങിയത് ആറു മാസത്തെയെങ്കിലും റെസിഡന്‍സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. ഇത്തരം മാനദണ്ഡങ്ങള്‍ക്കുള്ളില്‍ വരുന്നവര്‍ വീട്ടുജോലിക്കാരെ വെക്കണമെങ്കില്‍ അവര്‍ക്കുള്ള വിസക്ക് അപേക്ഷിക്കുമ്പോള്‍ 500 ദിനാര്‍ കെട്ടിവക്കണം.  ഇത് ജോലിക്കാരുടെ രണ്ടു വര്‍ഷത്തെ കരാര്‍ അവസാനിക്കുമ്പോള്‍ എല്‍.എം.ആര്‍.എ തിരിച്ച് നല്‍കും. എന്നാല്‍ കരാര്‍ ലംഘനങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ പണം തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല. ജി.സി.സി രാജ്യങ്ങള്‍ എല്ലാം അംഗീകരിച്ച വീട്ടുജോലിക്കാരുടെ ഏകീകൃത കരാറിന്‍െറ പശ്ചാത്തലത്തിലാണ് ബഹ്റൈന്‍ അധികൃതര്‍ പുതിയ നയം രൂപവത്കരിച്ചത്.
നാളിതുവരെ വീട്ടുജോലിക്കാരെ നിയമിക്കണമെന്നുള്ള പ്രവാസികള്‍ ഇതിനായി ഏതെങ്കിലും ബഹ്റൈന്‍ പൗരന്‍െറ സഹായം തേടണമായിരുന്നു. അല്ളെങ്കില്‍ നിയമവിരുദ്ധമായുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയായിരുന്നു പതിവ്.
ഈ വഴിക്ക് നീങ്ങുമ്പോള്‍ വിസക്കും മറ്റുമായി വന്‍ തുകയാണ് നല്‍കേണ്ടിയിരുന്നത്. എല്‍.എം.ആര്‍.എയുടെ കണക്കനുസരിച്ച് ബഹ്റൈനിലാകെ 105,000 വീട്ടുജോലിക്കാരുണ്ട്.

കാണാതായ എയര്‍ ഏഷ്യ വിമാനത്തിനായി തെരച്ചില്‍ പുന:രാരംഭിച്ചു

Posted: 28 Dec 2014 06:40 PM PST

Image: 

ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുന്നതിനിടെ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ ജാവ കടലിടുക്കിലെ ബെലിതുങ്ങ് ദ്വീപിന് സമീപം പുന:രാരംഭിച്ചു. ഇന്തോനേഷ്യന്‍ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളുമാണ് ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് സുരാബായ വ്യോമതാവള മേധാവി അറിയിച്ചു.

വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ നടത്തിയ തെരച്ചില്‍ ഇരുട്ട് കനത്തതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. എന്നാല്‍ കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ രാത്രിയും തുടരുകയായിരുന്നു. ഇന്തോനേഷ്യയും സിംഗപ്പൂരും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനമാണ് കാണാതായത്. 138 മുതിര്‍ന്നവരും 16 കുട്ടികളും ഒരു കൈക്കുഞ്ഞുമടക്കം 155 യാത്രക്കാരും പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ മലേഷ്യന്‍ സമയം  5.20ന്  (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50) സുരാബായ വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ബസ് A320-200 വിമാനം പുറപ്പെട്ടത്. മോശം കാലാവസ്ഥ കാരണം നിശ്ചിത പാതയില്‍നിന്ന് മാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ച് 6.13നാണ് വിമാനത്തില്‍നിന്ന് അവസാന സന്ദേശമത്തെിയിരുന്നു. 6.17ന് വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലെ ബന്ധം നഷ്ടമായി.  രാവിലെ 8.30ന് സിംഗപ്പൂരിലെത്തേണ്ടിയിരുന്ന വിമാനം പുറപ്പെട്ട് 42 മിനിറ്റായപ്പോഴാണ് അപകടത്തില്‍പെട്ടത്.
വന്‍ മേഘങ്ങളെ ഒഴിവാക്കാന്‍ 32,000 അടിയില്‍നിന്ന് 38,000 അടിയിലേക്ക് ഉയരാനാണ് പൈലറ്റ് അനുമതി ചോദിച്ചതെന്ന് ഇന്തോനേഷ്യന്‍ വ്യോമഗതാഗത ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ദ്യോകോ മുര്‍ജത്മോദ്യോ അറിയിച്ചു.
അപകടത്തില്‍പെട്ടവരില്‍ 155 പേരും ഇന്തോനേഷ്യക്കാരാണ്. മൂന്ന് ദക്ഷിണ കൊറിയക്കാരും ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ +622 129 850 801 എന്ന ഹൈല്‍പ് ലൈന്‍ നമ്പര്‍ എയര്‍ ഏഷ്യ ആരംഭിച്ചിട്ടുണ്ട്.
രാവിലെ 6.09നും 6.20നുമിടയില്‍ വിമാനത്തിന്‍െറ സഞ്ചാരപാതക്ക് സമീപം നിരവധി ഇടിമിന്നലുകള്‍ ഉണ്ടായതായി ആഗോളതലത്തില്‍ കാലാവസ്ഥ നിരീക്ഷിക്കുന്ന എര്‍ത്നെറ് റ്വര്‍ക്സ് എന്ന കമ്പനി പറഞ്ഞു. ഇടിമിന്നലും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

അതിനിടെ, എയര്‍ ഏഷ്യന്‍ വിമാനം കടലില്‍ പതിച്ചിട്ടുണ്ടാവാം എന്ന് തെരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്തോനേഷ്യന്‍ വിദഗ്ധന്‍ പറഞ്ഞു.

സ്വര്‍ണവില കുറഞ്ഞു: പവന് 20,280 രൂപ

Posted: 28 Dec 2014 06:32 PM PST

Image: 

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 20,280 രൂപയായി. ഗ്രാമിന് 15 രൂപയാണ് താഴ്ന്നത്. ഗ്രാം സ്വര്‍ണത്തിന് 2,535 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസങ്ങളായി പവന് 20,400 രൂപയും ഗ്രാമിന് 2,550 രൂപയുമായാണ് വ്യാപാരം നടന്നിരുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന്  0.14 ഡോളര്‍ കുറഞ്ഞ് 1195.16 ഡോളറായി.
 

കോണ്‍ഗ്രസിന്‍െറ ഘര്‍ വാപസി

Posted: 28 Dec 2014 06:00 PM PST

Image: 

ഉമ്മന്‍ ചാണ്ടിയുടെ കൂടെ കുറെനാള്‍ ട്രെയ്നിങ്ങിന് വിട്ടാല്‍ രാഹുല്‍ഗാന്ധി രക്ഷപ്പെടുമെന്നുവരെ ആളുകള്‍ പറഞ്ഞുതുടങ്ങി. ആന-മയില്‍-ഒട്ടകങ്ങളും പലവിധ ഉഡായിപ്പുകളുമായി എങ്ങനെ ഞാണിന്മേല്‍ കളിക്കാമെന്നു മാത്രമല്ല, വിവാദങ്ങള്‍ക്കിടയില്‍ ഭരണം ഒരു സംഭവമല്ളെന്നുകൂടി ഉമ്മന്‍ ചാണ്ടി തെളിയിച്ചു കഴിഞ്ഞതില്‍നിന്നുണ്ടായ ഫലിതമാണത്. മദ്യമുക്ത കേരളത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുന്ന സുധീരന്മാരെ വെല്ലുവിളിച്ച് ‘ബാര്‍ വാപസി’യും മറ്റ് അജണ്ടകളും അദ്ദേഹം കൂളായി നടപ്പാക്കുന്നു. അങ്ങനെയെങ്കില്‍, ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരത മുദ്രാവാക്യത്തിനു മുന്നില്‍ പതറിനില്‍ക്കുന്ന രാഹുല്‍ഗാന്ധിക്കും അനുചരന്മാര്‍ക്കും ക്ളാസെടുക്കാന്‍ പ്രഫ. ഉമ്മന്‍ ചാണ്ടി സര്‍വഥാ യോഗ്യന്‍.
കോണ്‍ഗ്രസിന്‍െറ 130ാം സ്ഥാപന ദിനമായിരുന്നു ഞായറാഴ്ച. പാര്‍ട്ടിയുടെ അടിക്കല്ലിളക്കുന്ന ബി.ജെ.പിക്കാരുടെ കര്‍സേവക്കു മുന്നില്‍ കോണ്‍ഗ്രസ് ഇനിയെന്തുവേണം? അതാണ് പിറന്നാള്‍ദിന ചോദ്യം. ഒരു വയസ്സുപോലും പ്രായമില്ലാത്ത ആം ആദ്മി പാര്‍ട്ടിയോട് തോറ്റ് ഡല്‍ഹിയില്‍ അധികാരത്തില്‍നിന്ന് മൂന്നാം സ്ഥാനത്തേക്ക് തെറിച്ചുവീണ ഘട്ടത്തിലാണ് കഴിഞ്ഞവര്‍ഷം സ്ഥാപക ദിനാഘോഷം നടത്തേണ്ടിവന്നതെങ്കില്‍, കേന്ദ്രാധികാരവും നഷ്ടപ്പെട്ട് മോദിത്വത്തിന്‍െറ വാള്‍ത്തലപ്പിനു മുന്നിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുടന്തുന്നത്. ഇന്ത്യയെ കണ്ടത്തൊനും നയിക്കാനും വഴിയാലോചിച്ച് കുറെക്കാലമായി താടിയുഴിഞ്ഞ് ഒരേയിരിപ്പിരിക്കുന്ന രാഹുല്‍ഗാന്ധിയുമായി ഇനിയെന്തു വേണമെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒരേ ചിന്ത.
ഇന്ന് കോണ്‍ഗ്രസിന് ഒരു ഡസന്‍ മുഖ്യമന്ത്രിമാര്‍ പോലുമില്ല. രാജ്യത്താകെ 1,058 എം.എല്‍.എമാര്‍ ബി.ജെ.പിക്കുണ്ടെങ്കില്‍, കോണ്‍ഗ്രസിന് 949 പേര്‍ മാത്രം. അടിയന്തരാവസ്ഥക്കു പിന്നാലെ മാത്രമാണ് ഇത്തരമൊരു ദു$സ്ഥിതി കോണ്‍ഗ്രസ് അനുഭവിച്ചത്. ജയവും തോല്‍വിയുമൊക്കെ സ്വാഭാവികമാണെന്നും കോണ്‍ഗ്രസിനെ  ജനം തിരിച്ചുകൊണ്ടുവരുകതന്നെ ചെയ്യുമെന്നും ‘ഹൈകമാന്‍ഡ്’ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി മിക്ക സംസ്ഥാനത്തും പാര്‍ട്ടി തോല്‍ക്കുക മാത്രമല്ല, മൂന്നാം കക്ഷിയോ നാലാം കക്ഷിയോ മാത്രമായി മാറുന്ന ദുര്‍ഗതി ഡല്‍ഹിയില്‍ മാത്രമല്ല, ഏറ്റവുമൊടുവില്‍ ജമ്മു-കശ്മീരിലും ഝാര്‍ഖണ്ഡിലുമൊക്കെ കണ്ടു. കിങ്ങും കിങ്മേക്കറുമാകാന്‍ കെല്‍പില്ലാതെ, ബി.ജെ.പിക്കും പ്രാദേശിക കക്ഷികള്‍ക്കും പിന്നിലേക്ക് ദേശീയകക്ഷി തള്ളപ്പെട്ടു.
അതിന്‍െറ കാരണങ്ങളെക്കുറിച്ച നീണ്ട പഠനം അവസാനിക്കുന്നില്ല. വിവിധ ജനവിഭാഗങ്ങളില്‍പെട്ട കോണ്‍ഗ്രസുകാരുമായി ‘ചായപ്പുറ ചര്‍ച്ച’ നടത്തിയാണ് രാഹുല്‍ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രകടനപത്രിക തയാറാക്കിയത്. തെരഞ്ഞെടുപ്പിനു മുമ്പത്തെ സഖ്യത്തിന് പ്രത്യേക കമ്മിറ്റി; തെരഞ്ഞെടുപ്പു കഴിഞ്ഞാലത്തെ സഖ്യത്തിന് വേറെ കമ്മിറ്റി. ഇതെല്ലാം കഴിഞ്ഞ്, എം.പിമാരുടെ എണ്ണം 206ല്‍നിന്ന് 44ലേക്ക് കൂപ്പുകുത്തി പ്രതിപക്ഷ നേതൃപദവിപോലും കിട്ടാതെപോയപ്പോള്‍, അതിന്‍െറ കാരണങ്ങള്‍ അന്വേഷിക്കാന്‍ എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലൊരു കമ്മിറ്റി. ആന്‍റണി കമ്മിറ്റി കൊടുത്ത റിപ്പോര്‍ട്ടിന്മേല്‍ ഹൈകമാന്‍ഡ് സ്വീകരിച്ച നടപടി എന്താണെന്ന് പൊതുജനങ്ങള്‍ക്കോ കോണ്‍ഗ്രസുകാര്‍ക്കോ അറിയില്ല. എല്ലാം കഴിഞ്ഞിട്ടും, ഇനിയെന്തു വേണമെന്ന രാഹുല്‍ഗാന്ധിയുടെ സംശയം തീരുന്നുമില്ല.
പാര്‍ട്ടിയില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത് എന്താണ്, കോണ്‍ഗ്രസ് എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ബ്ളോക്, ജില്ലാ ഭാരവാഹികളോട് അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോര്‍ട്ടു തയാറാക്കി സമര്‍പ്പിക്കാനാണ് കഴിഞ്ഞദിവസം എ.ഐ.സി.സി സെക്രട്ടറിമാരോട് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത്. രാഷ്ട്രീയനേതാവ് ജനബന്ധത്തിലൂടെ രാഷ്ട്രീയ സ്പന്ദനം അളക്കേണ്ടവനത്രേ. കോഴിക്കോട്ടെ പെട്ടിക്കടയില്‍നിന്ന് ചായകുടിച്ചിട്ടോ കലാവതിയുടെ കുടിലില്‍ അന്തിയുറങ്ങിയിട്ടോ എണ്ണമറ്റ റിപ്പോര്‍ട്ടുകള്‍ വായിച്ചുനോക്കിയിട്ടോ ജനത്തിന്‍െറയും കോണ്‍ഗ്രസിന്‍െറതന്നെയും നാഡിമിടിപ്പ് അളക്കാന്‍ രാഹുലിന് കഴിയുന്നില്ല. ഇനിയെന്തുവേണമെന്ന വലിയ ചോദ്യം കണ്ടുനില്‍ക്കുന്നവരോടാണ് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ കൊട്ട് വീണ്ടും കേട്ടുതുടങ്ങുമ്പോള്‍ മൂന്നാം സ്ഥാനവും കഴിഞ്ഞ തവണ കിട്ടിയ 70ല്‍ എട്ടു സീറ്റും എങ്ങനെ നിലനിര്‍ത്തിക്കിട്ടാനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പുതിയ തന്ത്രവും പുതിയ മുദ്രാവാക്യവുമായി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും വലിയ മുന്നൊരുക്കങ്ങളിലാണ്. നല്ളൊരു മുദ്രാവാക്യംപോലും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടില്ല. നല്ളൊരു മുദ്രാവാക്യം പാര്‍ട്ടിക്കുവേണ്ടി നിര്‍ദേശിക്കാന്‍ ഒടുവില്‍ ഫേസ്ബുക് വഴി അഭ്യര്‍ഥന നടത്തി. ഇനിയുള്ള ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ‘കഹോ ദില്‍സേ, കോണ്‍ഗ്രസ് ഫിര്‍സേ’ എന്ന മുദ്രാവാക്യം ഉയരുമെങ്കില്‍ അതിന്‍െറ ഉടമ കോണ്‍ഗ്രസുകാരല്ല, 12 വയസ്സുള്ള പയ്യനാണെന്നേ പൊതുജനം ഓര്‍ക്കേണ്ടൂ. 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഇന്ന് ബൂത്തുതലത്തില്‍ പ്രവര്‍ത്തനം നടത്താന്‍പോലും ആളില്ല.
പാര്‍ട്ടിയെ നയിക്കാന്‍ പറ്റിയ യുവനേതാക്കളെ കണ്ടത്തൊന്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രതിഭാന്വേഷണത്തിന്‍െറ കഥ ചാലക്കുടിയില്‍ മത്സരിച്ച കെ.ടി. ബെന്നിയില്‍നിന്നാണ് തുടങ്ങേണ്ടത്. പ്രതിഭകള്‍ക്ക് സ്ഥാനമാനങ്ങളിലും വേഷവിധാനങ്ങളിലുമാണ് കമ്പം. ഹൈകമാന്‍ഡിനോട് ഭക്തി കാണിക്കുന്നതിനപ്പുറം ‘ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍’ മനസ്സില്ല; അണികളെ അടുപ്പിക്കില്ല. നെഹ്റു കുടുംബം പാര്‍ട്ടിയെ നയിക്കുന്ന കാര്യം നില്‍ക്കട്ടെ. ഭാരവാഹികളെ നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിച്ച് പോഷകസംഘടനകളില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റായി അമരിന്ദര്‍ സിങ് ബ്രാറിനെ കഴിഞ്ഞദിവസം നോമിനേറ്റ് ചെയ്തേടത്ത്, യുവരാജന്‍െറ പ്രഖ്യാപനത്തിന് എന്തു സംഭവിച്ചുവെന്നതിന്‍െറ സാരാംശം മുഴുവനുണ്ട്. 35 കഴിഞ്ഞതിന്‍െറ പേരില്‍ പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിലും മാന്യമായ ഇടംകിട്ടാതെ വഴിയാധാരമായ യൂത്ത് നേതാക്കള്‍ ക്ഷമിക്കുക: പുതിയ അഖിലേന്ത്യാ പ്രസിഡന്‍റിന് പ്രായം 37.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എ.ഐ.സി.സി പുന$സംഘടിപ്പിക്കുമെന്ന് കേട്ടതാണ്. ദയനീയ തോല്‍വിയില്‍നിന്ന് പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ പാകത്തില്‍ പുന$സംഘടിപ്പിക്കാന്‍ പോകുന്നുവെന്നാണ് പിന്നീട് കേട്ടത്. രണ്ടുമുണ്ടായില്ല. എ.ഐ.സി.സി ഇപ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി. സെക്രട്ടറിമാരും അനുചരന്മാരുമൊക്കെ വേറെ പണികളിലാണ്. ഡിസംബര്‍ 31നു മുമ്പ് മെമ്പര്‍ഷിപ് വിതരണം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ സമയക്രമം പ്രഖ്യാപിച്ചതിന്‍െറ കാര്യമോ? അംഗത്വവിതരണം ഫെബ്രുവരി 28 വരെ നീട്ടിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകാര്യം പിന്നീട് നിശ്ചയിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച ആന്‍റണി കമ്മിറ്റി റിപ്പോര്‍ട്ടുപോലെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന തെരഞ്ഞെടുപ്പ് അതോറിറ്റിക്കും ഇനി സുഖനിദ്ര. പാര്‍ട്ടിക്ക് ഉത്തേജനം നല്‍കാനുള്ള ബുദ്ധിയാലോചിക്കാന്‍ മാര്‍ച്ചില്‍ എ. ഐ.സി.സി സമ്മേളനം ചേരുമെന്നാണ് ഇനിയിപ്പോള്‍ കേള്‍ക്കുന്നത്.
തമിഴ്നാട്ടില്‍നിന്നു മാത്രം ജയലളിത പിടിച്ച സീറ്റിനേക്കാള്‍ ഏഴു സീറ്റാണ് എല്ലാ സംസ്ഥാനത്തും മത്സരിച്ച കോണ്‍ഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികം കിട്ടിയത്. പശ്ചിമബംഗാളില്‍ മമത നേടിയതിനേക്കാള്‍ 10 സീറ്റ് എന്നും പറയാം. ഇത്തരത്തില്‍ തകര്‍ന്ന ഹൈകമാന്‍ഡിന്‍െറ ആജ്ഞാശക്തിയും നേതൃശക്തിയും ഒലിച്ചുപോയിരിക്കുന്നു. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ എം.പിമാരുള്ള കേരളത്തിലെയും കര്‍ണാടകത്തിലെയും മുഖ്യമന്ത്രിമാര്‍ക്ക് ‘ഏതു ഹൈകമാന്‍ഡ്?’ എന്ന് എതിര്‍ഗ്രൂപ്പുകാരോട് ചോദിക്കാവുന്ന സ്ഥിതി. പാര്‍ലമെന്‍റില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയേക്കാള്‍ ബി.ജെ.പിയെ നേരിടാനുള്ള കരുത്തുകാണിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉത്തരവാദിത്ത ഭരമേല്‍പിച്ച് ലോക്സഭയില്‍ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും മൗനത്തിന്‍െറ പുതപ്പില്‍ ഒളിച്ചിരിക്കുന്നു.
സംഘടനാ സംവിധാനത്തിലെ ദൗര്‍ബല്യങ്ങള്‍ ഹൈകമാന്‍ഡ് എന്ന സംവിധാനത്തിന്‍െറ കരുത്തുകൊണ്ട് മറികടക്കുകയാണ് കോണ്‍ഗ്രസിലെ പതിവ്. ഹൈകമാന്‍ഡ് ദുര്‍ബലമായ ഘട്ടത്തില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ത്തല്ലി പാര്‍ട്ടി എല്ലുംതോലുമാവുമെന്നും ചരിത്രം കാണിച്ചുതരുന്നു. നെഹ്റു കുടുംബത്തിലെ പുതിയ അവതാരങ്ങളിലൂടെയാണ് അത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇവിടെ സംഭവിച്ചിരിക്കുന്നത്, പുതിയ അവതാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ്. വിശ്വാസം നഷ്ടപ്പെട്ട നേതാവിന് പാര്‍ട്ടിയെ വീണ്ടെടുക്കാനാവില്ല എന്ന കാതലായ പ്രശ്നമാണ് സ്ഥാപന വാര്‍ഷിക വേളയില്‍ കോണ്‍ഗ്രസിനെ തുറിച്ചുനോക്കുന്നത്. രാഹുലിനെ തള്ളിമാറ്റി പ്രിയങ്കയെ അവതരിപ്പിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ വാദിക്കുന്നുണ്ട്. പക്ഷേ, ഒരമ്മക്ക് അതിന് പ്രയാസങ്ങളുണ്ട്.
ഉത്തരവാദിത്തവും വെല്ലുവിളികളും ഏറ്റെടുക്കുന്നവരാണ് നേതാക്കള്‍. ഭരണം മന്‍മോഹന്‍സിങ്ങിനെ ഏല്‍പിച്ചതിന്‍െറ കെടുതി നേരിട്ടവര്‍, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറിയിരിക്കുന്നതിന്‍െറ കെടുതിയും ഏറ്റുവാങ്ങാതെ തരമില്ല. കോണ്‍ഗ്രസ് സ്വയം പിന്തള്ളുമ്പോള്‍ പ്രാദേശിക കക്ഷികളാണ് പ്രതിപക്ഷത്തിന്‍െറ ചുമതല നിര്‍വഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് പ്രാദേശിക കക്ഷികളാണ്. മമത ഒറ്റക്ക് പോരടിക്കുന്നു. ശത്രുത അവസാനിപ്പിച്ച് ലാലുവും നിതീഷും മുലായവുമൊക്കെ തോളില്‍ കൈയിടുന്നു. ഇതിനെല്ലാമിടയില്‍, ഇനിയെന്തുവേണമെന്ന സംശയം തീരാത്ത കോണ്‍ഗ്രസിനെ വകഞ്ഞുമാറ്റി പ്രാദേശിക കക്ഷികള്‍ ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവുകള്‍ സൃഷ്ടിച്ചെന്നുവരാം. അതെല്ലാം കണ്ടിരിക്കുന്ന ഹൈകമാന്‍ഡിനു മുന്നില്‍ കോണ്‍ഗ്രസുകാര്‍ എന്തുചെയ്യാന്‍-മോദിത്വാനന്തരം, ജനങ്ങളില്‍ രാഷ്ട്രീയമായൊരു ‘ഘര്‍ വാപസി’ നടക്കുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ?

ആശങ്കയേറ്റുന്ന ആകാശ ദുരന്തങ്ങള്‍

Posted: 28 Dec 2014 05:51 PM PST

Image: 

പൊതുവെ സുരക്ഷിതമെന്നു കരുതപ്പെടുന്ന ആകാശയാത്രയെയും ആശങ്കാജനകമാക്കുന്ന വാര്‍ത്തയാണ് മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യയുടെ 8501 നമ്പര്‍ വിമാനത്തിന് ഞായറാഴ്ച പിണഞ്ഞ അത്യാഹിതം. ഇന്തോനേഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്ക് 162 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന് 42 മിനിറ്റിനു ശേഷം കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രഥമവിവരം. ജാവ കടലിനുമേലെ പറക്കുന്ന സമയത്ത് കാലാവസ്ഥ മോശമായതിനാല്‍ റൂട്ട് മാറ്റുന്നതിനെക്കുറിച്ച് പൈലറ്റ് അഭിപ്രായമാരാഞ്ഞിരുന്നുവെന്നും പിന്നീട് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നുമാണ് അധികൃതര്‍ പറയുന്നത്. വിമാനത്തിനുവേണ്ടി കടലില്‍ അരിച്ചുപെറുക്കിയുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്വാഭാവികമായ അപകടസാധ്യത മുതല്‍ അട്ടിമറിസാധ്യത വരെ അന്വേഷിച്ചുവരികയാണ്  മലേഷ്യന്‍ ഗവണ്‍മെന്‍റ്.
ഈ വര്‍ഷം മലേഷ്യയെ ബാധിക്കുന്ന മൂന്നാമത്തെ വന്‍ ആകാശദുരന്തമാണ് ഞായറാഴ്ചത്തേത്. മാര്‍ച്ച് എട്ടിന് മലേഷ്യന്‍ എയര്‍ലൈന്‍സിന്‍െറ എം.എച്ച് 370 നമ്പര്‍ ബോയിങ് വിമാനം ബെയ്ജിങ്ങിലേക്കുള്ള യാത്രയില്‍ ക്വാലാലംപൂരില്‍നിന്നു പുറപ്പെട്ടയുടനെ അപ്രത്യക്ഷമായിരുന്നു. 239 യാത്രക്കാരുമായി കാഴ്ചപ്പുറത്തുനിന്നു മറഞ്ഞ വിമാനത്തിന്‍െറ കഥ അപസര്‍പ്പകമാംവിധം അജ്ഞാതമായി തുടരുകയാണിപ്പോഴും. അതിന്‍െറ തിരച്ചിലും ചര്‍ച്ചകളും കെട്ടടങ്ങും മുമ്പാണ് ജൂലൈ 17ന് 298 യാത്രക്കാരുണ്ടായിരുന്ന മറ്റൊരു മലേഷ്യന്‍ വിമാനം ആംസ്റ്റര്‍ഡാമില്‍നിന്നു ക്വാലാലംപൂരിലേക്കുള്ള യാത്രയില്‍ പൂര്‍വ യുക്രെയ്നില്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. യുക്രെയ്ന്‍ റെബലുകളാണെന്ന് റഷ്യയും മറിച്ചാണെന്ന് റെബലുകളും തര്‍ക്കിച്ചതല്ലാതെ ഇക്കാര്യത്തില്‍ ഇതുവരെയും ഗൗരവതരമായ അന്വേഷണമോ തുടര്‍നടപടിയോ ഉണ്ടായിട്ടില്ല. ഒമ്പതു മാസമായിട്ടും ഒരു വിവരവുമില്ലാതെ തുടരുന്ന എം.എച്ച് 370 വിമാനത്തെക്കുറിച്ച് പലതരം വെളിപ്പെടുത്തലുണ്ടായെങ്കിലും അതൊന്നും ഏറ്റുപിടിക്കാനോ തുടരന്വേഷണവുമായി മുന്നോട്ടുപോകാനോ ഉള്ള ശ്രമമുണ്ടായില്ല എന്നതും ആശ്ചര്യകരമായിരിക്കുന്നു. ഏറ്റവുമൊടുവില്‍ വിമാനം അമേരിക്കയുടെ നാവികസേനാ താവളമുള്ള ഡീഗോ ഗാര്‍ഷ്യക്കു നേരെ നീങ്ങുന്നതു കണ്ട്  അമേരിക്കന്‍ സേന വെടിവെച്ചു വീഴ്ത്തിയ ശേഷം സംഭവം പൂഴ്ത്തിവെച്ചതാണെന്ന  കണ്ടത്തെലുമായി ഒരു ഫ്രഞ്ച് വിമാന കമ്പനിയുടെ മുന്‍ സാരഥിയും ഗ്രന്ഥകാരനുമായ മാര്‍ക് ഡുഗേന്‍ രണ്ടാഴ്ചമുമ്പ് രംഗത്തുവന്നു. മാലദ്വീപിലെ ദൃക്സാക്ഷികള്‍ മലേഷ്യന്‍ വിമാനം താഴ്ന്നുപറന്ന് ഡീഗോ ഗാര്‍ഷ്യയുടെ നേരെ നീങ്ങുന്നതായി കണ്ട കാര്യം കൂട്ടിച്ചേര്‍ക്കുന്ന അദ്ദേഹം, വിമാനത്തിന്‍െറ പ്രയാണം കണ്ട് 2001 സെപ്റ്റംബര്‍ 11ന്‍െറ ഭീകരാക്രമണത്തിനു സമാനമായതെന്നു ഭയന്ന് അമേരിക്ക വെടിവെച്ചിട്ടതാണെന്ന് അഭിപ്രായപ്പെടുന്നു. ഏതായാലും ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ കൈവശമുള്ള അമേരിക്കക്ക് 63 മീറ്റര്‍ നീളമുള്ള ഒരു വസ്തു കണ്ടത്തൊനാകാത്തതും ഡിസംബര്‍ 17 വരെ 11,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍ കടലില്‍ അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും വിമാനത്തെക്കുറിച്ചു കിട്ടാത്തതും ദുരൂഹ കൗതുകമായി ഡുഗേന്‍ രേഖപ്പെടുത്തുന്നു. ഇത്തരം സാഹസികവിവരങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് ഇന്‍റലിജന്‍സില്‍നിന്നു തനിക്കു താക്കീത് ലഭിച്ച കാര്യവും അദ്ദേഹം പറയുന്നുണ്ട്. ഇതൊക്കെയും കേവല വിവരങ്ങളായി ഒടുങ്ങുകയല്ലാതെ തുടര്‍നടപടികളൊന്നുമുണ്ടാകുന്നില്ല. അതിനിടയിലാണ് പിന്നെയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
മനുഷ്യസാധ്യമായ പഴുതടച്ച സുരക്ഷാസജ്ജീകരണങ്ങളാണ് വിമാനയാത്രക്കു വേണ്ടി ഒരുക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ രീതികള്‍തന്നെ പരീക്ഷിക്കപ്പെടുന്ന മേഖലയാണ് വ്യോമഗതാഗതം. അവിടെയും കണക്കുകൂട്ടലുകള്‍ പിഴക്കുന്നുവെന്നതല്ല, അതിന്‍െറ കാരണങ്ങള്‍ കണ്ടത്തൊനാവാതെ പോകുന്നുവെന്നതാണ് പുരോഗതിയുടെ അഹങ്കാരത്തിലിരിക്കുന്നവരെ അലോസരപ്പെടുത്തേണ്ടത്. ആളില്ലാ വിമാനങ്ങള്‍ പറത്തിവിട്ട് ഏതു മുക്കുമൂലയില്‍ പതുങ്ങിയവരെയും നുള്ളിയെടുത്ത് നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിച്ചുകഴിഞ്ഞതിന്‍െറ തിമിര്‍പ്പ് വന്‍ശക്തികള്‍ ആവോളം പ്രകടിപ്പിക്കുന്നുണ്ട്. ഒരു ഒളിപ്പാര്‍പ്പിനും പൂഴ്ത്തിവെപ്പിനും സാധ്യമല്ലാത്ത അതിസൂക്ഷ്മമാം വിധം ലോകം മലര്‍ക്കെ തുറന്നിട്ട നിലയിലാണ്. എന്നിരിക്കെ ആകാശദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും അതിന്‍െറ കാരണങ്ങളും വിശദാംശങ്ങളും അജ്ഞാതമായി തുടരുകയും ചെയ്യുന്നതില്‍ അസാംഗത്യം കാണാതിരിക്കാനാവുമോ? ശാസ്ത്ര സാങ്കേതികരംഗത്തെ പുത്തനുണര്‍വുകള്‍ സംഹാരത്തിനു മാത്രമായി ചുരുങ്ങുകയും മനുഷ്യസഹായം അത്യാവശ്യമായ ഘട്ടത്തില്‍ അത് നിഷ്പ്രയോജനകരമായി മാറുകയുമാണ് ചെയ്യുന്നതെങ്കില്‍ എവിടെയൊക്കെയോ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു വ്യക്തം. കഴിഞ്ഞ മാര്‍ച്ചില്‍ തിരോഭവിച്ച മലേഷ്യന്‍ വിമാനത്തിന്‍െറ ദുരന്തകഥ ഈ കാലത്തും ലോകത്തും ജീവിക്കുന്നവരുടെയൊക്കെ സാമാന്യബോധത്തെ കണക്കിനു പരിഹസിക്കുന്നുണ്ട്. അതിനു പിറകെ യുക്രെയ്നില്‍ വെടിവെച്ചിട്ട യാത്രാവിമാനത്തിന്‍െറ പേരിലോ, ആരും ആരെയും ഒന്നും ബോധിപ്പിച്ചില്ല. രണ്ടു വിമാനദുരന്തങ്ങളില്‍ തകര്‍ന്നതിനു പിന്നാലെ പിന്നെയും സമാനദുരന്തം വേട്ടയാടുന്ന മലേഷ്യയുടെ സ്ഥിതി ദു$ഖകരമാണ്. എന്നാല്‍, എല്ലാം അധീനപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ലോകശക്തികള്‍ ഇതിനു മുന്നില്‍ കൈമലര്‍ത്തുന്നത് അതിലും ദയനീയവും ദുരൂഹവുമായിരിക്കുന്നു.

കിതക്കുന്ന സമ്പദ് വ്യവസ്ഥ

Posted: 28 Dec 2014 05:41 PM PST

Image: 

പുതിയ സര്‍ക്കാറിനു കീഴില്‍ സമ്പദ് വ്യവസ്ഥ കൈവരിക്കുന്ന കുതിപ്പാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ സന്ദര്‍ശനത്തിനത്തെിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും മറ്റെന്തിനെക്കാളും ഉപരി പറയാനുണ്ടായിരുന്നത് മോദിസര്‍ക്കാറിനു കീഴില്‍ രാജ്യം കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും നടപ്പ് സാമ്പത്തിക വര്‍ഷം തീരും മുമ്പ് കൈവരിച്ചേക്കാവുന്ന മുന്നേറ്റത്തിനാണ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍, ഇതേ ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന മറ്റുചില കണക്കുകളും വ്യവസായിക ഉല്‍പാദന വളര്‍ച്ച സംബന്ധിച്ച കണക്കുകളും അത്രയൊന്നും ആശ്വാസകരമല്ലാത്ത ചില വസ്തുതകളും പുറത്തുകൊണ്ടുവരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരിടുന്ന ഗുരുതരമായ ചില ഭീഷണികളിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നതും.
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.5 ശതമാനമായിരിക്കുമെന്നാണ് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 5.3 ശതമാനത്തിനടുത്ത് പിടിച്ചു നിര്‍ത്താനാവുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇത് യാഥാര്‍ഥ്യബോധത്തോടെയുള്ള വിലയിരുത്തലാണോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.
കൂടാതെ, ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന ഇതിലും വലിയൊരു ഭീഷണി കാര്യമായി ചര്‍ച്ചചെയ്യപ്പെടാതെയും പോകുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്ന തോതില്‍ ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞേക്കില്ളെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സമീപകാലത്തൊന്നുമില്ലാത്ത വിധം വലിയ അന്തരം പ്രതീക്ഷിക്കുന്ന കമ്മിയില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
2014-15ല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 4.1 ശതമാനത്തില്‍ ധനക്കമ്മി നിയന്ത്രിച്ചുനിര്‍ത്താനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. അതായത് 4,38,826 കോടി രൂപ. എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ തന്നെ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്ന കമ്മിയുടെ 82.6 ശതമാനമായി കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ നിലക്ക്, കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ഓഹരി വില്‍പന വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന 60,000 കോടി രൂപ ലഭിച്ചാല്‍ പോലും ബജറ്റില്‍ ലക്ഷ്യമിടുന്നതിലും ഒരു ലക്ഷം കോടി രൂപയെങ്കിലും കമ്മി വര്‍ധിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വളരെ ഗുരുതരമായ പ്രശ്നങ്ങളാവും പണവിപണിയിലും സമ്പദ്വ്യവസ്ഥയിലും സൃഷ്ടിക്കുക. പ്രതീക്ഷിക്കുന്ന 5.5 ശതമനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയാതെ കൂടി വന്നാല്‍ പ്രശ്നം കൂടുതല്‍ വഷളാവുകയും ചെയ്യും.
നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ അവലോകനം ചെയ്താണ് നടപ്പ് സാമ്പത്തിക വര്‍ഷം 5.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാവുമെന്ന് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. എന്നാല്‍, ഏതാനും ആഴ്ച മുമ്പ് പുറത്തുവന്ന ഒക്ടോബര്‍ മാസത്തെ വ്യവസായിക ഉല്‍പാദന വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍കൂടി ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അതുപ്രകാരം നോക്കുമ്പോള്‍ കേന്ദ്രസര്‍ക്കാന്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുക പ്രയാസമായിരിക്കും. ഇതു കൂടിയാകുന്നതോടെ കമ്മിപ്രശ്നം കൂടുതല്‍ വഷളാവുകയും ചെയ്യും.
പണപ്പെരുപ്പം കുറഞ്ഞതും എണ്ണവില സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയതും ഉള്‍പ്പെടെ ഏറെ അനുകൂല സാഹചര്യങ്ങള്‍ നിലനിന്നിട്ടുകൂടി വ്യവസായിക ഉല്‍പാദന വളര്‍ച്ച ഒക്ടോബറില്‍ കുത്തനെ ഇടിയുകയാണ് ചെയ്തത്. ഇത് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ കടുത്ത ആശങ്കയും ഉയര്‍ത്തുന്നുണ്ട്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്‍െറ പിടിയിലായിരുന്നപ്പോള്‍പോലും ഇന്ത്യയുടെ വ്യവസായിക ഉല്‍പാദന വളര്‍ച്ച പൂജ്യത്തിലും താഴേക്ക് പോയിരുന്നില്ല. എന്നാല്‍, ഒക്ടോബര്‍ മാസത്തെ വ്യവസായിക ഉല്‍പാദന വളര്‍ച്ച നിരക്ക് പൂജ്യത്തിലും താഴെ -4.2 ശതമാനം എന്ന നിലയിലാണ്. സെപ്റ്റംബറില്‍ 2.5 ശതമാനം വളര്‍ച്ച നേടിയിരുന്ന സ്ഥാനത്താണ് നിരക്ക് പൂജ്യത്തിലും താഴെ എത്തിയത്.
ഒക്ടോബര്‍ മാസം മുതലുള്ള കയറ്റുമതി കണക്കുകളും ആശാവഹമല്ല. കയറ്റുമതി രംഗത്തെ തിരിച്ചടിയും വ്യവസായിക ഉല്‍പാദനം കുത്തനെ കുറയാന്‍ കാരണമായിട്ടുണ്ട്.
സാമ്പത്തിക വളര്‍ച്ചക്ക് സുപ്രധാനമായ മറ്റ് ഘടകങ്ങള്‍ സേവന, കാര്‍ഷിക മേഖലകളിലെ വളര്‍ച്ചയാണ്. ഈ മേഖലകളിലെ വളര്‍ച്ച നിലനിന്നേക്കാമെങ്കിലും കാര്യമായ പുരോഗതി പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന 5.5 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയുമോയെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയില്ല.
ഇതുതന്നെയാണ് സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ പണപ്പെരുപ്പത്തിന്‍െറ കാര്യവും. സാമ്പത്തിക വര്‍ഷത്തിന്‍െറ ബാക്കിയായ മാസങ്ങളില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.4 ശതമാനത്തിനടുത്ത് നിലനിര്‍ത്താനാവുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇപ്പോള്‍ വിളവെടുപ്പ് കാലമായതിനാലാണ് പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്നതെന്ന വസ്തുത വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ വരും മാസങ്ങളില്‍ അവശ്യവസ്തുക്കളുടെ വില ഉയര്‍ന്നുകൂടായ്കയില്ല.  
പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കാണിച്ചാല്‍ പലിശ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് തയാറാവില്ല. ഈ സാഹചര്യത്തില്‍ ധനക്കമ്മി ഉയര്‍ന്ന് കേന്ദ്രസര്‍ക്കാറിന്‍െറ കടമെടുക്കലും വര്‍ധിച്ചാല്‍ പണവിപണിയില്‍ പണലഭ്യത കുറയുമെന്ന് മാത്രമല്ല, പലിശ നിരക്ക് വീണ്ടും ഉയരുകയും ചെയ്യും. വരും മാസങ്ങളില്‍ സമ്പദ്വ്യവസ്ഥ നേരിട്ടേക്കാവുന്ന ഒരു വലിയ ഭീഷണിയാണിത്.
അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും സ്വകാര്യ നിക്ഷേപങ്ങളെ പരമാവധി ആശ്രയിക്കുകയെന്ന നിലപാടാണ് മുന്‍ സര്‍ക്കാറും പുതിയ സര്‍ക്കാറും കൈക്കൊണ്ടത്. ഇത് പ്രതീക്ഷിച്ച ഫലം തരുന്നില്ളെന്ന് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമ്മതിക്കുന്നുമുണ്ട്. ഈ അവസ്ഥ മാറ്റാന്‍ പൊതുനിക്ഷേപം വരും മാസങ്ങളില്‍ കൂടുതല്‍ നടത്തണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുമുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കൂടിയാണ് സാമ്പത്തിക വളര്‍ച്ച 5.5 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നതും. എന്നാല്‍, പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് പണം എവിടെയെന്ന നിര്‍ണായക ചോദ്യം അവശേഷിക്കുന്നു. കമ്മി നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യംകൂടി പരിഗണിക്കുമ്പോള്‍ ഇപ്പോഴത്തെ പദ്ധതിച്ചെലവുകള്‍കൂടി വെട്ടിക്കുറക്കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്താല്‍ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ താഴേക്ക് നീങ്ങാനാണ് സാധ്യത.

ആഭരണ ചീന്തുകളില്‍ പൂവണിഞ്ഞത് 22 യുവതികളുടെ മംഗല്യസ്വപ്നം

Posted: 28 Dec 2014 10:56 AM PST

Image: 

കോട്ടയം: പഴകിപ്പൊട്ടിയ സ്വര്‍ണാഭരണ കഷണങ്ങള്‍ 22 നിര്‍ധന യുവതികള്‍ക്ക് നല്‍കിയത് മംഗല്യജീവിതം.  ഫാ. പോളിന്‍െറ നേതൃത്വത്തില്‍ വേളൂര്‍ ഗ്രാമം ഒത്തു ചേര്‍ന്നപ്പോള്‍ പുളിനാക്കല്‍ പള്ളിയില്‍ ഞായറാഴ്ച നടന്ന സമൂഹ വിവാഹത്തിലൂടെ 22 യുവതി-യുവാക്കള്‍ പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചു.  

ഒട്ടേറെ നിര്‍ധന യുവതി-യുവാക്കള്‍ സാമ്പത്തിക പരാധീനത മൂലം കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാനാകാതെ വലയുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ഫാ. പോള്‍ സമൂഹവിവാഹത്തിന് മുന്‍കൈ എടുത്തത്. പഴകി പൊട്ടിയതും  ഉപയോഗിക്കാതിരിക്കുന്നതുമായ ആഭരണാവശിഷ്ടങ്ങളാണ് ഇതിനായി ഇടവക വികാരിയായ ഫാ. പോള്‍ ആവശ്യപ്പെട്ടത്. മുത്തശ്ശിമാര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവര്‍ പിറ്റേന്ന് മുതല്‍ ആഭരണാവശിഷ്ടങ്ങളുമായി എത്തി.

സ്വര്‍ണാഭരണങ്ങളുടെ പൊട്ടിയ കഷണങ്ങള്‍ ഉള്‍പ്പെടെ സംഭാവനകള്‍ ചേര്‍ത്ത് വധൂവരന്മാര്‍ക്കുള്ള ആഭരണങ്ങളും വിവാഹച്ചെലവിനുള്ള പണവും കണ്ടത്തെുകയായിരുന്നു. ലക്ഷം രൂപയും അഞ്ചു പവനും നല്‍കിയാണ് ഓരോ യുവതിയെയും കതിര്‍മണ്ഡപത്തിലേക്ക് നയിച്ചത്. കല്യാണ സാരികള്‍ പുളിമൂട്ടില്‍ സില്‍ക്സ് നല്‍കി. നൂറോളം  അപേക്ഷകളില്‍നിന്നാണ്  22 പേരെ കണ്ടത്തെിയത്. തനിക്ക് സമ്മാനമായി ലഭിച്ച കാറുകൊണ്ട് 15 പേരുടെ വിവാഹ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച ചരിത്രവും ഫാ. പോള്‍ ചാലാവീട്ടിലിനുണ്ട്.

പുളിനാക്കല്‍ പള്ളിയും ഗ്വാഡാലുപ്പമാതാ പ്രയര്‍ ഗ്രൂപ്പും ചേര്‍ന്നാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കുര്‍ബാന മധ്യേ മോണ്‍. മാത്യു വെള്ളാനിക്കല്‍ വിവാഹങ്ങള്‍ ആശീര്‍വദിച്ചു. വധൂവരന്മാര്‍ക്ക് ആശംസയര്‍പ്പിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് കെ.ടി. തോമസ്,  സഖറിയാസ് മാര്‍ പീലക്സിനോസ്, ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ്, മുന്‍ എം.പി വക്കച്ചന്‍ മറ്റത്തില്‍, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.പി. സന്തോഷ്കുമാര്‍, പി.യു. തോമസ്, ജിനു കുളത്തട്ടില്‍ എന്നിവര്‍ സംസാരിച്ചു.

വിവാഹം കഴിഞ്ഞ് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാരെ യോഗത്തില്‍  ആദരിച്ചു. വിവാഹ സഹായധനത്തിനായി ആഴ്ചയില്‍ ഒരു ദിവസം മംഗല്യ ഭാഗ്യക്കുറി തുടങ്ങണമെന്ന് ആവശ്യപ്പെട്ടുള്ള ഭീമഹരജി മന്ത്രിക്ക് നല്‍കി.
 

കശ്മീരില്‍ അവ്യക്തത തുടരുന്നു

Posted: 28 Dec 2014 10:41 AM PST

Image: 
Subtitle: 
പി.ഡി.പി^ബി.ജെ.പി ധാരണയായെന്നും ഇല്ലെന്നും

ന്യൂഡല്‍ഹി: കശ്മീരില്‍ സര്‍ക്കാറുണ്ടാക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ബി.ജെ.പി യുമായി ഏറക്കുറെ കാര്യങ്ങള്‍ യോജിപ്പിലത്തെിയതായും പി.ഡി.പി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചില്ല. ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് അവര്‍ പറയുന്നത്.

 കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് നിലനിര്‍ത്തുക, സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന സേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) പിന്‍വലിക്കുക തുടങ്ങിയവയാണ് പി.ഡി.പിയുടെ നിബന്ധന. നിബന്ധനകള്‍ രണ്ടും ബി.ജെ.പി അജണ്ടക്ക് വിരുദ്ധമാണ്.  അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് ബി.ജെ.പി പ്രതികരിച്ചിട്ടില്ല. 370ാം വകുപ്പ്, അഫ്സ്പ തുടങ്ങിയ വിഷയങ്ങളില്‍ ധാരണയിലത്തൊതെ പി.ഡി.പി^ബി.ജെ.പി സഖ്യം രൂപപ്പെടുമോയെന്ന കാര്യം സംശയമാണ്. ബി.ജെ.പിയുമായി കൂട്ടുകൂടുന്നതില്‍ പി.ഡി.പി എം.എല്‍.എമാരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്.

അസംതൃപ്തരെ കൂടെനിര്‍ത്താനാണ് 370ാം വകുപ്പ്, അഫ്സ്പ എന്നിവയില്‍ ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ഉറപ്പുവേണമെന്ന ആവശ്യം പി.ഡി.പി മുന്നോട്ടുവെക്കുന്നത്. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടനുസരിച്ച് പി.ഡി.പി^ബി.ജെ.പി സഖ്യസര്‍ക്കാറിനെ മുതിര്‍ന്ന പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് നയിക്കും. ഉപമുഖ്യമന്ത്രി സ്ഥാനവും ആറു മന്ത്രിമാരും ബി.ജെ.പിക്ക് ഉണ്ടാകും. പി.ഡി.പിക്ക് എട്ടു മന്ത്രിമാരാണ് ഉണ്ടാവുക. കശ്മീരിന്‍െറ എല്ലാ മേഖലകള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാറാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് പി.ഡി.പി വാക്താവ് നയിം അക്തര്‍ പറഞ്ഞു. പി.ഡി.പി^ബി.ജെ.പി സഖ്യത്തിലേക്കുള്ള സൂചനയാണ് നയീമിന്‍െറ വാക്കുകള്‍. ബി.ജെ.പിയുടെ മുഴുവന്‍ എം.എല്‍.എമാരും ജമ്മു മേഖലയില്‍നിന്നാണ്. ബി.ജെ.പി ഇല്ലാത്ത സര്‍ക്കാര്‍ വന്നാല്‍ മന്ത്രിസഭയില്‍ ജമ്മു മേഖലക്ക് പ്രാതിനിധ്യമില്ലാത്ത നിലയാണ് ഉണ്ടാവുക.

അതേസമയം, ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. പി.ഡി.പിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നാഷനല്‍ കോണ്‍ഫറന്‍സിനെ കൂടി ഒപ്പംനിര്‍ത്തി വിശാല മുന്നണിയാണ് ലക്ഷ്യമിടുന്നത്. പി.ഡി.പിക്ക് നാഷനല്‍ കോണ്‍ഫറന്‍സ് പുറം പിന്തുണ നല്‍കാന്‍ തയാറാണെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞിട്ടുമുണ്ട്.

ഇക്കാര്യത്തില്‍ ഇനി പി.ഡി.പിയാണ് തീരുമാനമെടുക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഡല്‍ഹിയില്‍ പറഞ്ഞു. സ്വതന്ത്രന്മാരും ചെറുകക്ഷികളും ഉള്‍പ്പെട്ട ഏഴ് എം.എല്‍.എമാരെ മതേതര സഖ്യത്തിലേക്ക് എത്തിക്കാന്‍ സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസുഫ് തരിഗാമിയുടെ നേതൃത്വത്തിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

വീരോചിതം ഇന്ത്യ

Posted: 28 Dec 2014 10:34 AM PST

Image: 
Subtitle: 
ഇന്ത്യ എട്ടിന് 462, കോഹ് ലി 169, രഹാനെ 147

മെല്‍ബണ്‍: മധ്യനിരയില്‍ താങ്ങായ വിരാട് കോഹ്ലിയുടെയും അജിന്‍ക്യ രഹാനെയുടെയും തകര്‍പ്പന്‍ റെക്കോഡ് കൂട്ടുകെട്ടിന് പിന്നാലെ, വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച ഇന്ത്യന്‍ നിര ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്‍െറ ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടാന്‍ പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 462 റണ്‍സ് എന്നനിലയിലാണ് ഇന്ത്യ. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 530 റണ്‍സിനൊപ്പമത്തൊന്‍ ഇന്ത്യക്കിനി 68 റണ്‍സ് കൂടി വേണം. നാലാം വിക്കറ്റില്‍ കോഹ്ലിയും രഹാനെയും സെഞ്ച്വറി പ്രകടനങ്ങള്‍ക്കൊപ്പം ഒത്തുചേര്‍ന്നുയര്‍ത്തിയ 262 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം ദിനത്തില്‍ കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. കോഹ്ലി 169 റണ്‍സ് നേടിയപ്പോള്‍ രഹാനെ 147 റണ്‍സെടുത്തു. കോഹ്ലി ഒമ്പതാം സെഞ്ച്വറിയും ടെസ്റ്റില്‍ കരിയറിലെ മികച്ച സ്കോറും സ്വന്തമാക്കിയപ്പോള്‍ രഹാനെക്കിത് മൂന്നാം സെഞ്ച്വറിയും ഉയര്‍ന്ന സ്കോറുമാണ്. എന്നാല്‍, പിന്നാലെ എത്തിയവര്‍ക്ക് ‘ഒഴുക്കിനൊപ്പം നീന്താന്‍’ കഴിയാതെ വന്നതോടെ നാലിന് 409 റണ്‍സ് എന്നനിലയില്‍നിന്ന് എട്ടിന് 462 റണ്‍സിലേക്ക് ഇന്ത്യ വീണു. സ്കോര്‍: ആസ്ട്രേലിയ 530ന് പുറത്ത്, ഇന്ത്യ എട്ടിന് 462.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏഷ്യക്കു പുറത്ത് ഒരു ഇന്ത്യന്‍ കൂട്ടുകെട്ട് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് കോഹ്ലിയും രഹാനെയും അടിച്ചെടുത്തത്. കൂടാതെ ഏഷ്യക്ക് പുറത്ത് ഏതൊരു വിക്കറ്റിലും ഇന്ത്യന്‍ താരങ്ങള്‍ ഉയര്‍ത്തിയ 250 റണ്‍സിന് മുകളിലുള്ള നാലാമത്തെ കൂട്ടുകെട്ടാണിത്. മറ്റു രണ്ടു റെക്കോഡുകള്‍കൂടി കോഹ്ലി-രഹാനെ സഖ്യം സ്വന്തമാക്കി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു വിദേശ ടീമിലെ സഖ്യം ഏതൊരു വിക്കറ്റിലും 200 റണ്‍സിനുമേല്‍ കൂട്ടുകെട്ടുയര്‍ത്തിയത് 90 വര്‍ഷത്തിനു ശേഷമാണ്. 1925ല്‍ ഇംഗ്ളണ്ടിന്‍െറ ജാക് ഹോബ്സ്-ഹെര്‍ബെര്‍ട്ട് സട്ക്ളിഫ് സഖ്യം ഓപണിങ്ങില്‍ നേടിയ 283 റണ്‍സായിരുന്നു അവസാനത്തേത്. എം.സി.ജിയില്‍ ഏതൊരു ടീമും നാലാം വിക്കറ്റില്‍ 200 റണ്‍സിന് മുകളില്‍ സ്കോര്‍ നേടുന്നത് ആദ്യമായാണ്.
തുടക്കം നഷ്ടം

ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 എന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് രണ്ടാം പന്തില്‍ തന്നെ ചേതേശ്വര്‍ പുജാരയെ (25) നഷ്ടമായി. റയാന്‍ ഹാരിസിന്‍െറ ഡെലിവറിയില്‍, പുജാരയുടെ ബാറ്റില്‍ തട്ടി സ്ളിപ്പിലേക്ക് കുതിക്കുകയായിരുന്ന പന്ത് ഉജ്ജ്വലമായൊരു ഡൈവിലൂടെ കീപ്പര്‍ ബ്രാഡ് ഹഡിന്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. നാലാമനായത്തെിയ കോഹ്ലിക്കൊപ്പം ചേര്‍ന്ന് മുരളി വിജയ് സ്കോറിങ് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ ആ കൂട്ടുകെട്ട് പിരിഞ്ഞു. 68 റണ്‍സെടുത്ത വിജയ്യെ ഷെയ്ന്‍ വാട്സന്‍ ഷോണ്‍ മാര്‍ഷിന്‍െറ കൈയിലത്തെിക്കുകയായിരുന്നു.

മിന്നും  ബാറ്റിങ്ങ്; വീണ്ടും തകര്‍ച്ച
തുടര്‍ന്ന് ഒത്തുചേര്‍ന്ന കോഹ്ലിയും രഹാനെയും പോരാട്ടം തിരിച്ചുനയിച്ചു. ആസ്ട്രേലിയന്‍ ബൗളര്‍മാരെ ഹതാശരാക്കുന്ന പ്രകടനവുമായാണ് ഇരുവരും കളം നിറഞ്ഞത്. കോഹ്ലിക്ക് പിന്നാലെ ക്രീസിലത്തെുകയും അര്‍ധശതകം തികക്കുകയും ചെയ്ത രഹാനെയാണ് ആദ്യം സെഞ്ച്വറി തികച്ചത്. 127 പന്തില്‍നിന്നായിരുന്നു രഹാനെയുടെ 100 റണ്‍സിന്‍െറ പിറവി. അധികം വൈകാതെ 166 പന്തില്‍നിന്ന് കോഹ്ലിയും മൂന്നക്കം തികച്ചു. നാലാം വിക്കറ്റ് കൂട്ടുകെട്ട് 138 പന്തില്‍ 100 റണ്‍സ് പിന്നിട്ടു.

290 പന്തില്‍ 200 റണ്‍സും ഇന്ത്യന്‍ കൂട്ടുകെട്ടില്‍ പിറന്നു. മികച്ച രീതില്‍ മുന്നേറുകയായിരുന്ന ഇന്ത്യക്ക് തിരിച്ചടിയായത് രഹാനെയുടെ പുറത്താകലായിരുന്നു. 171 പന്തില്‍ 21 ബൗണ്ടറികള്‍ പറത്തി 147 റണ്‍സെടുത്ത രഹാനെ നഥാന്‍ ലിയോണിന് മുന്നില്‍ എല്‍.ബി.ഡബ്ള്യു വഴങ്ങി പുറത്തായി. പിന്നാലെയത്തെിയ അരങ്ങേറ്റക്കാരന്‍ ലോകേഷ് രാഹുല്‍ മൂന്നു റണ്‍സ് മാത്രം എടുത്തുനില്‍ക്കെ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കോഹ്ലിക്ക് കൂട്ടായി ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി എത്തിയെങ്കിലും അധികം നിലനിന്നില്ല. 11 റണ്‍സെടുത്ത ധോണി ഹാരിസിന്‍െറ പന്തില്‍ ഹഡിന്‍ പിടിച്ചു പുറത്തായി.ഹാരിസിന്‍െറ നാലാമത്തെ ഇരയായി പൂജ്യനായി ആര്‍.അശ്വിന്‍ മടങ്ങി.

പെട്ടെന്നുള്ള തകര്‍ച്ചയില്‍ പതറാതെ കോഹ്ലി മുഹമ്മദ് ഷമിയെ ഒരറ്റത്ത് നിര്‍ത്തി ഇന്നിങ്സിനെ താങ്ങാന്‍ ശ്രമിച്ചു. 28 റണ്‍സ് കൂടി ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് എത്തിക്കാന്‍ ഈ കൂട്ടുകെട്ടിന് കഴിഞ്ഞെങ്കിലും കോഹ്ലി ജോണ്‍സന് മുന്നില്‍ കീഴടങ്ങിയതോടെ മൂന്നാം ദിനത്തിലെ കളി അവസാനിച്ചു. 272 പന്തില്‍നിന്നാണ് കോഹ്ലി 169 റണ്‍സെടുത്തത്. 18 ബൗണ്ടറികള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പറത്തി. പരമ്പരയിലെ കോഹ്ലിയുടെ മൂന്നാം സെഞ്ച്വറിയാണിത്.

ആസ്ട്രേലിയക്കെതിരെ ടെസ്റ്റില്‍ 1000ത്തില്‍ അധികം റണ്‍സ് നേടുന്ന 10ാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. 11 മത്സരങ്ങളില്‍നിന്ന് 1029 റണ്‍സാണ് ഓസീസിനെതിരെ കോഹ്ലിയുടെ ഇതുവരെയുള്ള സമ്പാദ്യം.
29.2 ഓവറില്‍ 4.53 ഇക്കണോമിയില്‍ 133 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ മിച്ചല്‍ ജോണ്‍സന്‍െറ കരിയറിലെ മോശം പ്രകടനങ്ങളില്‍ ഒന്നാണ്.
സ്കോര്‍ ബോര്‍ഡ്
ആസ്ട്രേലിയ ഒന്നാമിന്നിങ്സ് 530. ഇന്ത്യ ഒന്നാമിന്നിങ്സ്: മുരളി വിജയ് സി മാര്‍ഷ് ബി വാട്സണ്‍ 68, ധവാന്‍ സി സ്മിത്ത് ബി ഹാരിസ് 28, പുജാര സി ഹഡിന്‍ ബി ഹാരിസ് 25, കോഹ്ലി സി ഹഡിന്‍ ബി ജോണ്‍സണ്‍ 169, രഹാനെ എല്‍.ബി.ഡബ്ള്യു ലിയോണ്‍ 147, രാഹുല്‍ സി ഹാസില്‍വുഡ് ബി ലിയോണ്‍ 3, ധോണി സി ഹഡിന്‍ ബി ഹാരിസ് 11, അശ്വിന്‍ സി ആന്‍ഡ് ബി ഹാരിസ് 0, ഷമി നോട്ടൗട്ട് 9, എക്സ്ട്രാസ് 2. ആകെ എട്ടിന് 462. വിക്കറ്റ് വീഴ്ച: 1-55, 2-108, 3-147, 4-409, 5-415, 6-430, 7-434, 8-462.
ബൗളിങ്: ജോണ്‍സണ്‍ 20.2-5-133-1, ഹാരിസ് 25-7-69-4, ഹാസില്‍വുഡ് 25-6-75-0, വാട്സണ്‍ 16-3-65-1, ലിയോണ്‍ 29-3-108-2, സ്മിത്ത് 2-0-11-0.

പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും യുനൈറ്റഡിനും സമനില

Posted: 28 Dec 2014 10:19 AM PST

Image: 

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും സമനില. മാഞ്ചസ്റ്ററിനെ ടോട്ടന്‍ഹാം ഗോള്‍രഹിത സമനിലയില്‍ കുരുക്കുകയായിരുന്നു. ചെല്‍സി^സതാംപ്ടണ്‍ മത്സരം 1-1നാണ് അവസാനിച്ചത്.

17ാം മിനിറ്റില്‍ സാഡിയോ മാനെയിലൂടെ സതാംപ്ടണാണ് മുന്നിലത്തെിയത്. ആദ്യപകുതിയുടെ അന്ത്യനിമിഷത്തില്‍ ഏഡന്‍ ഹസാര്‍ഡ് നീലപ്പടക്ക് സമനില നേടിക്കൊടുത്തു.

അഭിപ്രായവ്യത്യാസം സ്വാഭാവികമെന്ന് സുധീരന്‍; ഭരണത്തുടര്‍ച്ചക്ക് ഐക്യംവേണമെന്ന് ചെന്നിത്തല

Posted: 28 Dec 2014 10:17 AM PST

Image: 

കോണ്‍ഗ്രസിന്‍െറ ജന്മദിനാഘോഷചടങ്ങുകളിലേക്ക് മുഖ്യമന്ത്രിയെ വിളിച്ചില്ളെന്ന ആരോപണം ശരിയല്ളെന്ന് സുധീരന്‍
തിരുവനന്തപുരം: നയനിലപാടുകള്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഭരണത്തുടര്‍ച്ചയുണ്ടാവാന്‍ പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
 ചില അഭിപ്രായഭിന്നതകള്‍ എളുപ്പത്തില്‍ തീരുമെന്നും ചിലതില്‍ സമവായമുണ്ടാകാന്‍ സമയമെടുക്കുമെന്നും സൂചിപ്പിച്ചാണ് സുധീരന്‍ അധ്യക്ഷപ്രസംഗം തുടങ്ങിയത്. എന്നാല്‍,  ഇതൊന്നും പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസം എക്കാലത്തും ഉള്ളതാണ്. അതിനെ വ്യക്തിപരമായി ചിലര്‍ വ്യാഖ്യാനിക്കുന്നത്  തെറ്റാണ്. വിവാദവിഷയങ്ങളിലെ ഭിന്നതയെ  കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമായി വ്യാഖ്യാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. തനിക്കും രമേശ് ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ജനപക്ഷ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത് മുഖ്യമന്ത്രിയായിരുന്നു. രമേശ് ചെന്നിത്തല യാത്രയില്‍ പലപ്പോഴും സജീവമായി പങ്കെടുത്തിരുന്നു.  അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോയാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ കഴിയും. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി  സര്‍ക്കാര്‍ ഏകോപനസമിതി ജനുവരി ആറിന് ചേരും. ഏകോപനസമിതിയിലേക്ക് പുതുതായി നാലുപേരെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും അറിഞ്ഞാണ്. കോണ്‍ഗ്രസിന്‍െറ ജന്മദിനാഘോഷചടങ്ങുകളിലേക്ക് മുഖ്യമന്ത്രിയെ വിളിച്ചില്ളെന്ന ആരോപണം ശരിയല്ല. താന്‍ നേരിട്ടാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
 ഒന്നിച്ചുനിന്നാല്‍ യു.ഡി.എഫ് സര്‍ക്കാറിന് ഭരണത്തുടര്‍ച്ച നേടാനാവുമെന്ന് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കണം. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും ഒന്നിച്ചു നിന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാവും. പാര്‍ട്ടിയില്‍ ഐക്യം ഊട്ടിയുറപ്പിക്കലാണ് ഓരോ നേതാവിന്‍െറയും കടമ. എല്ലാ നേതാക്കള്‍ക്കും അവരുടേതായ കഴിവും ജനസമ്മതിയുമുണ്ട്. പാര്‍ട്ടി കൈവരിച്ച വിജയം ഏതെങ്കിലും വ്യക്തികളുടെ ഒറ്റക്കുള്ള നേട്ടമല്ല. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നതുകൊണ്ട് ഉണ്ടായതാണ്.  ദേശീയതലത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോള്‍ കേരളത്തില്‍ മികച്ചപ്രകടനം നടത്താന്‍ കഴിഞ്ഞത് ഏതെങ്കിലും നേതാക്കളുടെ വ്യക്തിപ്രഭാവം മൂലമല്ല. കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകണം. ഭിന്നതകളുണ്ടായി കോണ്‍ഗ്രസ് ദുര്‍ബലപ്പെടുമെന്ന് രാഷ്ട്രീയ എതിരാളികള്‍ കരുതുന്നത് ശരിയല്ളെന്ന് തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.  
മന്ത്രി വി.എസ്. ശിവകുമാര്‍, തമ്പാനൂര്‍ രവി, എന്‍. പീതാംബരക്കുറുപ്പ്, അഡ്വ. ലാലി വിന്‍സന്‍റ്, കരകുളം കൃഷ്ണപിള്ള, ഡോ. ശൂരനാട് രാജശേഖരന്‍, അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, അഡ്വ. കെ. മോഹന്‍ കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, എം. വിന്‍സന്‍റ്, മണക്കാട് സുരേഷ്, ആര്‍. വല്‍സലന്‍, എം.എം. നസീര്‍, കെ. വിദ്യാധരന്‍, പ്രഫ. ജി.ബാലചന്ദ്രന്‍, സോളമന്‍ അലക്സ്, ആര്‍.വി. രാജേഷ്, ഇ.എം. ആഗസ്തി, രാജ്മോഹന്‍ ഉണ്ണിത്താന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നാം ടെസ്റ്റ്: ലങ്ക പൊരുതുന്നു

Posted: 28 Dec 2014 10:16 AM PST

Image: 

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്ക പൊരുതുന്നു. കിവീസിന്‍െറ 441 റണ്‍സിനെതിരെ ഒന്നാമിന്നിങ്സില്‍ 138 റണ്‍സിന് കൂടാരം കയറിയ ലങ്ക, മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്സില്‍ അഞ്ചിന് 293 എന്ന നിലയിലാണ്.

അഞ്ച് വിക്കറ്റ് ശേഷിക്കേ ഇപ്പോഴും 10 റണ്‍സിന് പിന്നിലാണ് സന്ദര്‍ശകര്‍. ഓപണര്‍ ഡിമുത് കരുണരത്നെയുടെ കന്നിസെഞ്ച്വറിയാണ് സിംഹള സംഘത്തെ കരകയറ്റിയത്. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസും (53) തരിന്ദു കൗശലും (അഞ്ച്) ആണ് ക്രീസില്‍. കൗശൗ സില്‍വ 33ഉം തിരിമന്നെ 25ഉം റണ്‍സെടുത്തു.
 

നാറ്റോ സൈനിക ദൗത്യം നിര്‍ത്തുന്നു

Posted: 28 Dec 2014 09:59 AM PST

Image: 
Subtitle: 
12,000 സൈനികര്‍ അഫ്ഗാനില്‍ തുടരും •അന്ത്യമാവുന്നത് 13 വര്‍ഷത്തെ ദൗത്യത്തിന് • താലിബാന്‍ വിരുദ്ധ നീക്കത്തിന് നാറ്റോ നേതൃത്വം നല്‍കും

കാബൂള്‍: സെപ്റ്റംബര്‍ ആക്രമണത്തിനു പിന്നാലെ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിനെ പിടികൂടാനെന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ എത്തിയ നാറ്റോ സേന അഫ്ഗാനിസ്താനിലെ സൈനിക ദൗത്യം അവസാനിപ്പിക്കുന്നു. രാജ്യം കടുത്ത അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയ 13 വര്‍ഷങ്ങളെ സാക്ഷിയാക്കിയാണ് ഡിസംബര്‍ 31നുശേഷം നാറ്റോ സൈനിക നടപടികളില്‍നിന്ന് പരിശീലന ദൗത്യത്തിലേക്ക് ചുവടുമാറുന്നത്. രാജ്യത്തെ സൈനിക നടപടികളുടെ മേല്‍നോട്ടം ഇനിമുതല്‍ അഫ്ഗാന്‍ സര്‍ക്കാറിനാകും. അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനം, താലിബാന്‍ വിരുദ്ധ നീക്കം എന്നിവയുടെ ചുമതല നാറ്റോ സൈന്യവും നിര്‍വഹിക്കും.
പിന്മാറ്റത്തിന്‍െറ ഒൗദ്യോഗിക ചടങ്ങുകള്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച അതീവ രഹസ്യമായി നടന്നു. കാബൂളിലെ നാറ്റോ ആസ്ഥാനത്ത് യു.എസ് ജനറല്‍ ജോണ്‍ കാംപ്ബെല്ലിന്‍െറ നേതൃത്വത്തിലായിരുന്നു അധികാര കൈമാറ്റം. അഫ്ഗാനെ നിരാശയില്‍നിന്നും ഇരുട്ടില്‍നിന്നും പ്രതീക്ഷയിലേക്ക് നയിക്കാനായതായി അദ്ദേഹം പറഞ്ഞു.
12,000 നാറ്റോ സൈനികരാണ് പരിശീലനത്തിനായി അഫ്ഗാനില്‍ തങ്ങുക. ഒരുഘട്ടത്തില്‍ നാലുലക്ഷവും ഏറ്റവുമൊടുവില്‍ 2011ല്‍ ഒരുലക്ഷത്തിമുപ്പതിനായിരവും സൈനികരുള്ളത് കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറച്ചുകൊണ്ടുവരുകയായിരുന്നു. 3,485 നാറ്റോ സൈനികര്‍ 2001നുശേഷം അഫ്ഗാനില്‍ മരിച്ചിട്ടുണ്ട്.
സൈന്യം പിന്മാറുന്നതോടെ സുരക്ഷാ ചുമതല ഇനി മുതല്‍ മൂന്നര ലക്ഷം വരുന്ന അഫ്ഗാന്‍ സേനക്കായിരിക്കും. രൂക്ഷമായ ആഭ്യന്തര കലഹവും പോരാട്ടവും തുടരുന്ന സാഹചര്യത്തില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത അഫ്ഗാന്‍ സൈന്യത്തിന് യഥാവിധി നിയന്ത്രണമേറ്റെടുക്കാനാവുമോ എന്ന സംശയം ബാക്കിയാണ്. 2014ല്‍ ആദ്യ 10 മാസത്തിനിടെ മാത്രം 4,600 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇറാഖിലേതിനു സമാനമായി അഫ്ഗാനിലും നാറ്റോ പിന്മാറ്റത്തോടെ സമ്പൂര്‍ണ അരാജകത്വമാകും സംഭവിക്കുകയെന്ന് ഭയക്കുന്നവര്‍ അനവധി. അമേരിക്കന്‍ പിന്മാറ്റത്തോടെ ഇറാഖിലെ വിവിധ പ്രവിശ്യകളുടെമേല്‍ ബഗ്ദാദിലെ സര്‍ക്കാറിന് നിയന്ത്രണം നഷ്ടമായിരുന്നു. ഇതേപോലെ അഫ്ഗാനില്‍ താലിബാന്‍ പിടിമുറുക്കുമോ എന്നാണ് ആശങ്ക.

മുന്‍ പോപ്പിന്‍െറ ശവകുടീരത്തില്‍ പൂക്കളര്‍പ്പിച്ച് പശ്ചാത്താപം

Posted: 28 Dec 2014 09:50 AM PST

Image: 
Subtitle: 
1981 മേയ് 13നാണ് മുന്‍ മാര്‍പാപ്പയെ ക്ളോസ് റേഞ്ചില്‍ വെടിവെച്ചത്

വത്തിക്കാന്‍ സിറ്റി: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കൊലപ്പെടുത്താന്‍ ശ്രമിച്ച തുര്‍ക്കി വംശജന്‍ 33 വര്‍ഷങ്ങള്‍ക്കുശേഷം ശവകുടീരത്തിലത്തെി പൂക്കളര്‍പ്പിച്ച് പശ്ചാത്തപിച്ചു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ മെഹ്മറ്റ് അലി അഗ്ക എന്നയാള്‍ 1981 മേയ് 13നാണ് മുന്‍ മാര്‍പാപ്പയെ ക്ളോസ് റേഞ്ചില്‍ രണ്ടു തവണ വെടിവെച്ചത്. ഹൃദയത്തിനു തൊട്ടുചേര്‍ന്നും അടിവയറ്റിനും വെടിയേറ്റ ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ഭുതകരമായി മരണത്തില്‍നിന്ന് തിരിച്ചുവരുകയായിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം അക്രമിക്ക് റോമിലെ ജയിലിലത്തെി മാര്‍പാപ്പ മാപ്പുനല്‍കി. പോപിന്‍െറ ദാക്ഷിണ്യത്തിന് 31 വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് തുര്‍ക്കി വംശജന്‍ ഒരിക്കല്‍കൂടെ റോമിലത്തെി അധികൃതര്‍ക്കു മുന്നില്‍ ആവശ്യം നിരത്തിയത്. അപായസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു സന്ദര്‍ശനം. വെള്ള റോസാപ്പൂക്കള്‍ ശവകുടീരത്തിലര്‍പ്പിച്ച് അല്‍പനേരം പ്രാര്‍ഥനയില്‍ മുഴുകിയാണ് അഗ്ക മടങ്ങിയത്. ഇതിന്‍െറ ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ഏജന്‍സി പകര്‍ത്തി. അടുത്തിടെ ഫ്രാന്‍സിസ് മാര്‍പാപ്പ തുര്‍ക്കി സന്ദര്‍ശിച്ചപ്പോള്‍ അഗ്ക കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നുവെങ്കിലും നിഷേധിക്കപ്പെട്ടിരുന്നു. പിന്നീട് റോമില്‍ കൂടിക്കാഴ്ചക്കു ശ്രമിച്ചതും അനുവദിക്കപ്പെട്ടില്ല.
1981ല്‍ അഗ്ക പോപ്പിനെ ആക്രമിക്കാനുള്ള കാരണം ഇപ്പോഴും ദുരൂഹതയായി തുടരുകയാണ്.  
സുരക്ഷാകാരണങ്ങളാല്‍ മൂന്നു പതിറ്റാണ്ട് റോമിലെയും തുര്‍ക്കിയിലേയും ജയിലുകളില്‍ കഴിഞ്ഞശേഷം ഇയാള്‍ മോചിതനായിരുന്നു. മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതുള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാള്‍ 1981ല്‍ റോമിലത്തെി കൃത്യം നടത്തിയത്. മെഹ്മറ്റ് തീവ്ര വലതുപക്ഷ സംഘടനയായ ‘ഗ്രേ വുള്‍വ്സി’ല്‍ അംഗമായിരുന്നു. പോപ്പിന്‍െറ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ക്ക് പ്രതികാരമായി റഷ്യയുടെ ആജ്ഞപ്രകാരമാണ് ആക്രമണമെന്ന് ആരോപണമുയര്‍ന്നിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP