സ്വാഗതം
WELCOME

News Update..

Tuesday, December 30, 2014

എയര്‍ ഏഷ്യ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് Madhyamam News Feeds

എയര്‍ ഏഷ്യ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് Madhyamam News Feeds

Link to

എയര്‍ ഏഷ്യ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Posted: 29 Dec 2014 11:24 PM PST

Image: 

ജകാര്‍ത്ത: കാണാതായ എയര്‍ ഏഷ്യന്‍ വിമാനത്തിന്‍്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ജാവ കടലിടുക്കില്‍ കണ്ടെത്തി. വിമാനത്തിന്‍െറ വാതില്‍, അടിയന്തര ഘട്ടങ്ങളില്‍ വിമാനത്തില്‍ നിന്ന്  ഇറങ്ങുന്നതിന് ഉപയോഗിക്കുന്ന എമര്‍ജന്‍സി സൈ്ളഡര്‍ എന്നിവയാണ് കണ്ടെത്തിയത്. വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന സംഘമാണ് ഇക്കാര്യം അറിയിച്ചത്. വിമാനം കാണാതായി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ കണ്ടത്.

162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുന്നതിനിടെ ഞായറാഴ്ചയാണ് QZ8501 എയര്‍ ഏഷ്യ വിമാനം കാണാതായത്. 138 മുതിര്‍ന്നവരും 16 കുട്ടികളും ഒരു കൈക്കുഞ്ഞുമടക്കം 155 യാത്രക്കാരും, പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഞായറാഴ്ച പുലര്‍ച്ച െമലേഷ്യന്‍ സമയം 5.20ന് (ഇന്ത്യന്‍ സമയം പുലര്‍ച്ച െ3.50) സുരാബായ വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ബസ് A320-200 വിമാനം പുറപ്പെട്ടത്. മോശം കാലാവസ്ഥ കാരണം നിശ്ചിത പാതയില്‍നിന്ന് മാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ച് 6.13നാണ് വിമാനത്തില്‍നിന്ന് അവസാന സന്ദശേമത്തെിയിരുന്നു. 6.17ന് വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലെ ബന്ധം നഷ്ടമായി. രാവിലെ 8.30ന് സിംഗപ്പൂരിലെത്തേണ്ടിയിരുന്ന വിമാനം പുറപ്പെട്ട് 42 മിനിറ്റായപ്പോഴാണ് അപകടത്തില്‍പെട്ടത്.

എന്‍.എസ്.എസ് ശതാബ്ദി ആഘോഷസമാപനം വ്യാഴാഴ്ച മുതല്‍

Posted: 29 Dec 2014 11:09 PM PST

ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍െറ 138ാമത് ജയന്തി ആഘോഷവും ഒരുവര്‍ഷം നീണ്ട എന്‍.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ജനുവരി ഒന്നും രണ്ടും തീയതികളില്‍ പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് നടക്കും.
എന്‍.എസ്.എസിന്‍െറ പ്രവര്‍ത്തനം രണ്ടാം നൂറ്റാണ്ടിലേക്ക് കടക്കുന്ന വേളയില്‍ എന്‍.എസ്.എസ് സ്ഥാപനങ്ങളുടെ നവീകരണം, മന്നത്ത് പത്മനാഭന്‍െറ കാലഘട്ടത്തിലെപ്പോലെ സമുദായം ശക്തിപ്പെടുത്തുക, സമസ്ത മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
ജനുവരി ഒന്നിന് രാവിലെ ആറിന് പ്രഭാതഭേരി, എട്ടുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന,10.15ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം. എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായരുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണവും നടത്തും.
കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള നന്ദി പറയും. 2.15ന് ചെന്നൈ ഒ.എസ്. ത്യാഗരാജന്‍െറ സംഗീതസദസ്സ്, വൈകുന്നേരം അഞ്ചിന് ഡോ. രാജശ്രീ വാര്യരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം. 7.30ന് പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേള. രാത്രി 10.30ന് മേജര്‍ സെറ്റ് കഥകളി-നളചരിതം രണ്ടാം ദിവസം.
മന്നം ജയന്തി ദിനമായ ജനുവരി രണ്ടിന് രാവിലെ 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, എട്ടിന് നാഗസ്വരക്കച്ചേരി,10.45ന് വിഷിഷ്ടാതിഥികള്‍ക്ക് സ്വീകരണം.11ന് ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. ശതാബ്ദി ആഘോഷ സമാപനസമ്മേളനം ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
നായര്‍ സര്‍വീസ് സൊസൈറ്റി ശതാബ്ദി ഗ്രന്ഥമായ എന്‍.എസ്.എസ് ശതകം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി പ്രകാശനം ചെയ്യും.
നടന്‍ മോഹന്‍ ലാല്‍, ബി.ജെ.പി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള എന്നിവര്‍ അനുസ്മരണവും ആശംസയും നടത്തും. 2.30ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന തൃത്തായമ്പക.

അഞ്ച് സെന്‍റില്‍ വീടുപണിയാന്‍ കൗണ്‍സിലര്‍ കോഴ വാങ്ങിയെന്ന് വിജിലന്‍സില്‍ പരാതി

Posted: 29 Dec 2014 11:03 PM PST

തൃശൂര്‍: അഞ്ച് സെന്‍റ് സ്ഥലത്ത് മണ്ണിട്ട് വീട് പണിയാനുള്ള അനുമതിക്കായി കോഴ നല്‍കിയ ഒന്നേകാല്‍ ലക്ഷം രൂപ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കൗണ്‍സിലര്‍ക്കും ഇടനിലക്കാരനുമെതിരെ വിജിലന്‍സിന് വീട്ടമ്മയുടെ പരാതി. കടമുറി വിവാദത്തിനും, കിഴക്കേകോട്ടയില്‍ വീട്നിര്‍മാണാനുമതിക്ക് കൗണ്‍സിലര്‍ കോഴ ആവശ്യപ്പെട്ടതിനും പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കൈക്കൂലിയാരോപണം. കൃഷ്ണപുരത്ത് താമസിക്കുന്ന മണ്ടുമ്പാല്‍ വീട്ടില്‍ സുതവില്‍സനാണ് അഡ്വ എം.കെ.മുകുന്ദനും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കൊച്ചുണ്ണി എന്നയാള്‍ക്കുമെതിരെ പരാതി നല്‍കിയത്.
ചേറ്റുപുഴയില്‍ വാങ്ങിയ അഞ്ചു സെന്‍റ് സ്ഥലത്ത് വീട് നിര്‍മിക്കാന്‍ അനുമതിക്കായി അയ്യന്തോള്‍ സോണല്‍ ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അനുമതി ലഭിക്കണമെങ്കില്‍ കൗണ്‍സിലര്‍ അഡ്വ.എം.കെ.മുകുന്ദനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടി വരുമെന്ന് കൊച്ചുണ്ണി അറിയിച്ചു. തനിക്ക് അത്രയും തുക നല്‍കാനാവില്ളെന്ന് അറിയിച്ചതോടെ തുക ഒന്നേകാല്‍ ലക്ഷമാക്കി. ഭര്‍ത്താവിന് ബ്രെയിന്‍ട്യൂമര്‍ ബാധിച്ച് ചികിത്സക്ക് ഭീമമായ തുക ചെലവായിരിക്കെ വായ്പയെടുത്താണ് കോഴപ്പണം നല്‍കിയത്. പണം നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യം നടക്കാതായപ്പോള്‍ വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് 77,000 രൂപ പൊലീസിന്‍െറ സാനിധ്യത്തില്‍ തിരികെ കൊടുത്തു. എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടതിന്‍െറ പേരില്‍ കൗണ്‍സിലര്‍ കോര്‍പറേഷന്‍െറ അയ്യന്തോള്‍ സോണല്‍ ഓഫിസിലേക്ക് വിളിച്ചു വരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിജിലന്‍സ് ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
വീട് നിര്‍മാണത്തിന് അനുമതി നല്‍കാന്‍ കോഴ ആവശ്യപ്പെട്ടുവെന്ന ആക്ഷേപത്തില്‍ കിഴക്കേകോട്ട കൗണ്‍സിലര്‍ ബൈജുവര്‍ഗീസിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് മറ്റൊരു കൗണ്‍സിലര്‍ക്കെതിരെ ആരോപണമുയരുന്നത്.

രാജപക്സെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സല്‍മാന്‍ ഖാന്‍

Posted: 29 Dec 2014 11:03 PM PST

Image: 

ചെന്നൈ: ബോളിവൂഡ് താരം സല്‍മാന്‍ ഖാന്‍ മഹീന്ദ രാജപക്സെക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനത്തൊന്‍ താരം സമ്മതിച്ചത് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ശ്രീലങ്കന്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്‍െറ കൂടെയാണ് സല്‍മാന്‍ ഖാന്‍ കൊളംബോയിലേക്ക് പോകുന്നത്.

താരത്തിന്‍െറ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രമുഖ തമിഴ് പാര്‍ട്ടി നേതാക്കള്‍ രംഗത്തത്തെി. സല്‍മാന്‍ ഖാന്‍ വഞ്ചകനെന്ന് എം.ഡി.എം.കെ നേതാവ് വൈകോ പ്രതികരിച്ചു. താരത്തിന്‍െറ തീരുമാനം തെറ്റായിപ്പോയെന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവനും പ്രതികരിച്ചു. ആദ്യമായാണ് ഒരിന്ത്യന്‍ താരം ശ്രീലങ്കയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നത്.
 

ലഖ് വിയുടെ തടങ്കല്‍ വീണ്ടും നീട്ടി

Posted: 29 Dec 2014 10:51 PM PST

Image: 

ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിന്‍െറ സൂത്രധാരനും  ലഷ്കറെ ത്വയ്യിബ കമാന്‍ഡറുമായ സകിയ്യുറഹ്മാന്‍ ലഖ് വിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് പാകിസ്താന്‍െറ നടപടി. മറ്റൊരു കേസിലാണ് ലഖ് വിയെ  വീണ്ടും തടങ്കലില്‍ ആക്കിയത്. ലഖ് വിയുടെ കരുതല്‍ തടങ്കല്‍ തിങ്കളാഴ്ച ഇസ്ലാമാബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു. ജാമ്യം അനുവദിച്ചതിന് ശേഷവും തടങ്കലില്‍ വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു  കോടതിയുടെ നടപടി.

2008 ലെ മുംബൈ ഭീകരാക്രമണ കേസില്‍ ലഖ് വിയടക്കം ഏഴ് പേരെ 2009 നാണ് പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. ആക്രമണത്തിനായി 10 പേര്‍ക്ക് പരിശീലനം നല്‍കി എന്നതാണ് ലഖ് വിക്കെതിരെയുള്ള കുറ്റം. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 18 ന് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി ലഖ് വിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇന്ത്യയുടെ  എതിര്‍പ്പിനെ തുടര്‍ന്ന് പാകിസ്താന്‍ ലഖ് വിയെ കരുതല്‍ തടങ്കലില്‍ വെക്കുകയായിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് ലഖ് വിയെ മോചിപ്പിക്കാന്‍ ഇസ്ലാമാബാദ് ഹൈകോടതി ഉത്തരവിട്ടത്.  ലഖ് വി  ഇന്ന് മോചിതനാകാനിരിക്കെയാണ് മറ്റൊരു കേസില്‍ വീണ്ടും കരുതല്‍ തടങ്കലിലാക്കിയത്.
 

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാര്‍ ^വി.എസ്

Posted: 29 Dec 2014 10:50 PM PST

Image: 

തിരുവനന്തപുരം: പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ 1996ല്‍ മാരാരിക്കുളത്ത് തന്നെ തോല്‍പ്പിക്കാന്‍ ഒറ്റികൊടുത്ത ടി.കെ.പളനി അടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 സംഭവത്തില്‍ പാര്‍ട്ടി നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. പ്രശ്നം സംസ്ഥാനകമ്മിറ്റിയില്‍ ശക്തമായി ഉന്നയിക്കും. സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്നത് വ്യാജ പ്രചരണമാണെന്നും വി.എസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഇക്കാര്യം തുറന്നടിച്ചത്.

അതേസമയം, സ്മാരകം തകര്‍ത്തതില്‍ വി.എസിന് പങ്കുണ്ടെന്ന് ടി.കെ.പളനി ആരോപിച്ചു. വി.എസിന്‍്റെ  ഗ്രൂപ്പ് നീക്കം തടഞ്ഞതിലുള്ള വിരോധം കൊണ്ടാണ് അദ്ദേഹം തനിക്കു നേരെ ആരോപണം ഉന്നയിക്കുന്നതെന്നും പളനി പറഞ്ഞു.
 

പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് ആര്‍.ബി.ഐ വിലയിരുത്തല്‍

Posted: 29 Dec 2014 10:23 PM PST

Image: 

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2015ല്‍ ആറ് ശതമാനത്തിനടുത്ത് തുടരുമെന്ന് റിസര്‍വ് ബാങ്ക്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇപ്പോഴത്തെ നിലയില്‍ ഏറെക്കുറെ സ്ഥിരപ്പെടാനാണ് സാധ്യതയെന്നും ഡിസംബര്‍ 29ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു. മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കാത്തതാണ് പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിനടുത്ത് തുടരുമെന്ന വിലയിരുത്തലിന് കാരണം.
2014 നവംബറിലെ അന്തിമ കണക്ക് പ്രകാരം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 4.38 ശതമാനമാണ്. 2014 ആദ്യം 11.2 ശതമാനം വരെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഇപ്പോള്‍  2012 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്. എന്നാല്‍ ഈ ആശ്വാസം അധികനാള്‍ നീളില്ളെന്ന സൂചനയാണ് കേന്ദ്ര ബാങ്കിന്‍െറ റിപ്പോര്‍ക്ക് നല്‍കുന്നത്. ഇതോടെ വരും മാസങ്ങളില്‍ പലിശനിരക്ക് കുറക്കാനുള്ള സാധ്യതകളും അടയുകയാണ്.

മൂന്നാറില്‍ നടപ്പാത കൈയേറി അനധികൃത വ്യാപാരം

Posted: 29 Dec 2014 10:21 PM PST

മൂന്നാര്‍: കാല്‍നടക്കാര്‍ക്ക് അവകാശപ്പെട്ട നടപ്പാതകള്‍ കൈയേറുന്നതിനെച്ചൊല്ലി മൂന്നാറില്‍ പൊതുജനങ്ങളും കടയുടമകളും തമ്മില്‍ വാക്കേറ്റം പതിവാകുന്നു. മൂന്നാര്‍ പഞ്ചാത്ത് മാര്‍ക്കറ്റില്‍ മുമ്പ് വലിയ വാഹനങ്ങളടക്കം കടന്നുപോകുന്നതിന് സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചിലര്‍ നടപ്പാത കൈയേറി വ്യാപാരം തുടങ്ങിയതോടെ കാല്‍നടയും ദുസ്സഹമായി. മൂന്നാര്‍ മാര്‍ക്കറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പല പെട്ടിക്കടകളും ബഹുനിലമന്ദിരങ്ങളായി മാറിക്കഴിഞ്ഞു.
സാധനങ്ങള്‍ വാങ്ങി മാര്‍ക്കറ്റിന് പുറത്തിറങ്ങണമെങ്കില്‍ നാല് കടയുടമകളുടെയെങ്കിലും ചീത്തവിളി കേള്‍ക്കേണ്ട ഗതികേടിലാണെന്ന് നാട്ടുകാര്‍ പറയുന്നു. വഴിയിലേക്ക് ഇറക്കിവെച്ചിരിക്കുന്ന കടയുടമകളുടെ സാധനങ്ങളില്‍ അറിയാതെയൊന്നു തട്ടിയാല്‍ പിന്നെ ഉന്തും തള്ളുമാണ്. ആദ്യകാലങ്ങളില്‍ നൂറില്‍ താഴയായിരുന്നു കടകളുടെ എണ്ണമെങ്കില്‍ ഇപ്പോള്‍ മുന്നൂറിലധികമായിട്ടുണ്ട്. നടപ്പാതകള്‍ കൈയേറിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.പി. വിജയകുമാര്‍ പൊലീസിനും മൂന്നാര്‍ പഞ്ചായത്തിനും കത്ത് നല്‍കിയിട്ടും നടപടിയില്ല.
ആഹാരപദാര്‍ഥങ്ങള്‍ വില്‍പനക്ക് വെച്ചിരിക്കുന്ന സ്ഥലം പോലും വൃത്തിഹീനമാണ്. ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തും നോക്കുകുത്തിയാകുന്നതാണ് മൂന്നാറിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നീളുന്നതെന്ന ആക്ഷേപം ശക്തമാണ്.

മണല്‍ വാരല്‍ നിരോധം നീക്കി

Posted: 29 Dec 2014 10:01 PM PST

കാക്കനാട്: ജില്ലയിലെ മണല്‍ വാരല്‍ നിരോധം ജനുവരി ഒന്നുമുതല്‍ നീക്കാന്‍ തീരുമാനം. കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.
ജില്ലയിലെ 21 തദ്ദേശസ്ഥാപന പരിധികളിലായി 54 കടവുകളിലാണ് മണല്‍ വാരല്‍ പുനരാരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മണല്‍ വാരാന്‍ പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ജില്ലാതല വിദഗ്ധസമിതി വിളിച്ചത്.
നദികളില്‍നിന്ന് മണലെടുക്കാന്‍ മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം നേരത്തേ അപേക്ഷ നല്‍കിയ ജില്ലകള്‍ക്കും മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിട്ടില്ലാത്ത ജില്ലകളില്‍ ആറുമാസത്തിനുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കുമെന്ന ജില്ലാ അധികാരികളുടെ ഉറപ്പിന്മേല്‍ മൂന്നുമാസം വരെയും മണലെടുക്കുന്നതിന് അനുമതി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കാമെന്നാണ് പ്രത്യേക ഉത്തരവ്. ഇതുപ്രകാരം മൂന്നുമാസത്തേക്കാണ് മണല്‍ വാരാന്‍ താല്‍ക്കാലിക അനുമതി നല്‍കിയത്.
മണല്‍ ആവശ്യക്കാര്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രങ്ങള്‍ വഴി പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് മണല്‍ വിതരണം. മണല്‍ ആവശ്യമുള്ളവര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ അക്ഷയകേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കണം. ഇവിടെനിന്ന് പ്രത്യേകഫോറം ലഭിക്കും. തുടര്‍ന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് അതത് താലൂക്ക് ഓഫിസുകള്‍ വഴി മണല്‍ എടുക്കാനുള്ള പാസ് അനുവദിക്കും. അപേക്ഷകള്‍, കെട്ടിടത്തിന്‍െറ പ്ളാന്‍, എസ്റ്റിമേറ്റ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അതത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ മുമ്പാകെ സമര്‍പ്പിക്കണം.
നിശ്ചിതമണല്‍ നല്‍കാമെന്ന സെക്രട്ടറിമാരുടെ ശിപാര്‍ശസഹിതം അപേക്ഷകര്‍ അക്ഷയകേന്ദ്രങ്ങളില്‍ ഹാജരാകണം. അക്ഷയകേന്ദ്രങ്ങളില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്ന ടോക്കണ്‍ ലഭ്യമാക്കും. കൂടാതെ, ഫോണ്‍ മുഖേന അറിയിപ്പ് നല്‍കും. അപേക്ഷകന്‍ ടോക്കണില്‍ രേഖപ്പെടുത്തിയ കൗണ്ടറില്‍ ചെന്ന് മണലെടുക്കാന്‍ പണമടച്ച് മണല്‍ പാസ് കൈപ്പറ്റണം. പാസില്‍ രേഖപ്പെടുത്തിയ ദിവസംതന്നെ നിശ്ചിത കടവുകളില്‍നിന്ന് അപേക്ഷകന് ന്യായവിലയ്ക്ക് മണല്‍ ലഭിക്കും. കലക്ടറേറ്റ്, ഏഴ് താലൂക്ക്ഓഫിസുകള്‍, പിറവം, ഞാറക്കല്‍ വില്ളേജ് ഓഫിസുകള്‍ ഉള്‍പ്പെടെ 12 കൗണ്ടറുകളാണിപ്പോള്‍ ഉണ്ടാവുക.

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു: യു.പിയില്‍ 16 മരണം

Posted: 29 Dec 2014 09:51 PM PST

Image: 

ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ തുടരുന്ന അതിശൈത്യം ജനജീവിതത്തെ ദുസ്സഹമാക്കി. കനത്ത മൂടല്‍ മഞ്ഞു മൂലം ദൃശ്യപരിധി കറുഞ്ഞതിനാല്‍ 60 വിമാനസര്‍വീസുകളും 100 ട്രെയിന്‍ സര്‍വീസുകളുമാണ് വൈകിയത്. ദൃശ്യ പരിധി 100 മീറ്റിലും താഴെയാണ്. ഇന്ദിരാ ഗാന്ധി രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും 19 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള 30 ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിച്ചു.

ഡല്‍ഹിയിലെ ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളിലായി 16 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമൃതസറില്‍ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസിലും താഴെയാണ്.
പഞ്ചാബിലും ഹരിയാനയിലും അതിശൈത്യം തുടരുകയാണ്. തിങ്കളാഴ്ച രാവിലെ കാര്‍ഗിലില്‍ മൈനസ് 15.6 ഡിഗ്രി സെപഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയത്.

കൊടുവള്ളി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

Posted: 29 Dec 2014 09:47 PM PST

കൊടുവള്ളി: കൊടുവള്ളി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടന്ന രണ്ട് ഭരണസമിതി യോഗത്തിലും ഒരേ അജണ്ട ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് ആദ്യ ഭരണസമിതി യോഗം ചേര്‍ന്നത്.
2015-16 വര്‍ഷത്തെ പദ്ധതി ഉള്‍പ്പെടെ എട്ട് അജണ്ടകളാണുണ്ടായിരുന്നത്. വാര്‍ഷിക പദ്ധതി സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ പ്രത്യേക ഭരണസമിതി വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 19ന് എട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ ഒപ്പിട്ട് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ഉച്ചക്ക് 2.30ന് തന്നെ പ്രത്യേക ഭരണസമിതി യോഗവും വിളിച്ചുചേര്‍ത്തിരുന്നു.
രണ്ടാമത്തെ ഭരണസമിതിയുടെ അജണ്ട രാവിലെ നടന്ന യോഗത്തിലെ ആദ്യ അജണ്ടയായി എഴുതിച്ചേര്‍ത്തത് പ്രത്യേക ഭരണസമിതി യോഗത്തെ വിലകുറച്ച് കാണിക്കാനും എല്‍.ഡി.എഫ് അംഗങ്ങളെ അവഹേളിക്കാനുമാണെന്നും ഇത് ആദ്യ യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ പാടില്ളെന്നും അറിയിച്ചാണ് വായോളി മുഹമ്മദ് മാസ്റ്റര്‍, കെ. ബാബു, ഫൈസല്‍ കാരാട്ട്, സി.പി. നാസര്‍ കോയ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.
2015-16 വര്‍ഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ഈ മാസം 15ന് വര്‍ക്കിങ് ഗ്രൂപ് ജനറല്‍ ബോഡിയോഗം വിളിച്ചുചേര്‍ത്തിരുന്നു. വര്‍ക്കിങ് ഗ്രൂപ്പില്‍നിന്ന് വന്ന നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാന്‍ അടിയന്തര ഭരണസമിതി വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു എല്‍.ഡി.എഫ് അംഗങ്ങള്‍ കത്ത് നല്‍കിയത്.
എന്നാല്‍, ഇത്തരമൊരു ചര്‍ച്ച പോലും നടക്കാതെയാണ് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചതെന്നും ഇടതുപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു. സമരം നടത്തിയവര്‍ വിയോജനക്കുറിപ്പ് നല്‍കുകയും ചെയ്തു.
ആദ്യ ഭരണസമിതി യോഗത്തില്‍ അജണ്ടയിലുള്‍പ്പെട്ട ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ടും യോഗത്തില്‍ വാക്തര്‍ക്കമുണ്ടായി. 200 കുടുംബത്തിന് ഗുണം ലഭിക്കുന്ന ഈ പദ്ധതിക്ക് കാരശ്ശേരി സഹകരണ ബാങ്കില്‍നിന്ന് പഞ്ചായത്ത് വായ്പയെടുക്കുന്ന പണം തിരിച്ചടക്കുന്നതിലെ ബാങ്കിന്‍െറ നിബന്ധനകള്‍ വ്യക്തമാക്കണമെന്ന ആവശ്യം എല്‍.ഡി.എഫ് അംഗങ്ങള്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വാക്തര്‍ക്കം ഉണ്ടായത്. ഇക്കാര്യം പഠിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ സെക്രട്ടറിയെ പിന്നീട് യോഗം ചുമതലപ്പെടുത്തി.

ലാഹോറിലെ ഷോപ്പിങ് മാളില്‍ തീപിടുത്തം: 13 മരണം

Posted: 29 Dec 2014 09:46 PM PST

Image: 

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ സ്ത്രീയും കുഞ്ഞുമുള്‍പ്പെടെ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.

ലാഹോറിലെ അനാര്‍ക്കലി ബസാറിലാണ് തീപിടുത്തമുണ്ടായത്. ഷോപ്പിങ് മാളിന്‍റെ പ്രധാന കവാടത്തിന് സമീപഭാഗങ്ങളിലായി തീപടരുകയായിരുന്നു. വാച്ചുകളും തുണികളും വില്‍ക്കുന്ന കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ മായോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ദുഖം രേഖപ്പെടുത്തി.
 

മതപരിവര്‍ത്തനം:മഹാരാഷ്ട്രയില്‍ 6000 പേര്‍ ബുദ്ധമതം സ്വീകരിക്കുന്നു

Posted: 29 Dec 2014 09:30 PM PST

Image: 

മുംബൈ:  വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ രാജ്യത്ത് ‘ഘര്‍ വാപസി’ പ്രചരണം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ നിന്ന് 6000 ഒ.ബി.സി വിഭാഗക്കര്‍ ബുദ്ധമതം സ്വീകരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള 1600 കുടുംബങ്ങളാണ് ബുദ്ധമതത്തിലേക്ക് തിരിച്ചുപോകുന്നത്. ഹിന്ദുത്വ അജണ്ടയില്‍ ഊന്നി വി.എച്ച്.പിയും മറ്റ് തീവ്ര ഹിന്ദു സംഘടനകളും മുസ്ലിംകളെയും ക്രിസ്തുമത വിശ്വാസികളെയും പുനര്‍പരിവര്‍ത്തനം നടത്തുമ്പോള്‍ ഒ.ബി.സി വിഭാഗക്കാര്‍ക്കിടെ ബുദ്ധമത പ്രചരണമാണ് നടക്കുന്നതെന്ന് 'ദ ഹിന്ദു' പത്രം റിപ്പോര്‍ട്ട് ചെയ്തു.

നാഗവംശത്തിലെ പിന്മുറക്കാരാണ് തങ്ങളെന്നും ബുദ്ധമതമാണ് തങ്ങളുടെ ‘ യഥാര്‍ഥ മത’മെന്നും പരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചതായും ഒ.ബി.സി വിഭാഗങ്ങളുടെ സംഘടനയിലുള്ളവര്‍  അവകാശപ്പെടുന്നു. ജാട്ട്, ബണ്ട്, രജപുത്ര വിഭാഗങ്ങളില്‍ പെടുന്നവരാണ് കൂടുതലായും ബുദ്ധമതത്തിലേക്ക് മാറാന്‍ തീരുമാനിച്ചിരിക്കുന്നത്.  ഒ.ബി.സി പരിഷത്ത് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ബുദ്ധമത പ്രചരണം നടക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2016 നുള്ളില്‍ അഞ്ചു ലക്ഷം പേരെ ബുദ്ധമതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ഒ.ബി.സി സംഘടനകള്‍ പറയുന്നു.

ഒ.ബി.സി വിഭാഗക്കാരെ പുനര്‍ പരിവര്‍ത്തനം ചെയ്യന്ന ‘ഒറിജിനല്‍ ബുദ്ധിസ്റ്റ് കേഡര്‍’എന്ന പദ്ധതിക്ക് 2011 ലാണ് രൂപം നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഘടനകള്‍ വീടുകളില്‍ കയറി ബോധവല്‍ക്കരണം നടത്തിയും ചെറിയ റാലികളും പ്രത്യകേ കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചുമാണ് കുടുംബങ്ങളെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നത്.
19ാം നൂറ്റാണ്ടില്‍ ബുദ്ധമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പട്ട വിഭാഗങ്ങളെ ഹിന്ദുമതത്തില്‍ ശ്രൂദ്രന്‍മാരായാണ് കണക്കായിരുന്നത്. ഈ വ്യവസ്ഥയെ മറികടന്ന് തങ്ങളുടെ ‘യഥാത്ഥ മത’ത്തിലേക്ക് തിരിച്ചു പോവാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് ഒ.ബി.സി സംഘടനകളുടെ വിശദീകരണം.

അബൂദബിയില്‍ കനത്ത മൂടല്‍ മഞ്ഞ്; ഗതാഗതക്കുരുക്ക്

Posted: 29 Dec 2014 09:11 PM PST

Image: 

അബൂദബി: തിങ്കളാഴ്ച രാവിലെ അബൂദബിയില്‍ അപ്രതീക്ഷിതമായി അനുഭവപ്പെട്ട കനത്ത മൂടല്‍ മഞ്ഞും ചെറിയ മഴയും വ്യോമ- കര ഗതാഗതത്തെ ദോഷകരമായി ബാധിച്ചു. കനത്ത മൂടല്‍മഞ്ഞില്‍ റോഡില്‍ ഗതാഗതം കുരുങ്ങിയപ്പോള്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍  ഒരു മണിക്കൂറിലധികം തടസ്സപ്പെട്ടു. ഇത്തിഹാദ് എയര്‍വേസിന്‍െറ 15 വിമാനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിമാന കമ്പനികളുടെ നിരവധി സര്‍വീസുകള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
നിരവധി സര്‍വീസുകളും മണിക്കൂറുകള്‍ വൈകി. അബൂദബിയിലേക്കുള്ള സര്‍വീസുകളും മൂടല്‍മഞ്ഞുമൂലം വൈകിയാണ് എത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ കാര്യമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടില്ളെങ്കിലും രാവിലെ ഏഴ് മണി കഴിഞ്ഞതോടെ ശക്തമാകുകയായിരുന്നു.
7.30ഓടെ മൂടല്‍ മഞ്ഞ് മൂലം സമീപത്തുള്ള കാഴ്ചകള്‍ കൂടി അവ്യക്തമായി. അബൂദബിയിലും സമീപ പ്രദേശങ്ങളിലും ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെയായി കുറഞ്ഞു. വിമാനങ്ങള്‍ ഇറങ്ങുന്നതിനും ഉയരുന്നതിനും ആവശ്യമായ ദൂരക്കാഴ്ചയില്ളെന്ന് ബോധ്യമായതോടെ രാവിലെ 7.30നാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടത്. ശക്തമായ മൂടല്‍ മഞ്ഞില്‍ സമീപത്തെ കെട്ടിടങ്ങള്‍ പോലും മങ്ങിയ രീതിയിലാണ് കണ്ടിരുന്നത്. മൂടല്‍ മഞ്ഞ് നീങ്ങി സുരക്ഷിതത്വം ഉറപ്പായതിന് ശേഷം 8.50ഓടെയാണ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് അബൂദബി വിമാനത്താവള കമ്പനിയും ഇത്തിഹാദ് എയര്‍വേസും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതോടെ സമീപ താവളങ്ങളിലേക്ക് തിരിച്ചുവിട്ട വിമാനങ്ങള്‍ അബൂദബിയില്‍ മടങ്ങിയത്തെി.
അബൂദബി എമിറേറ്റിന്‍െറ വിവിധ റോഡുകളിലും കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനാല്‍ വാഹനങ്ങള്‍ സാവധാനമാണ് നീങ്ങിയത്. അബൂദബി- ദുബൈ, അബൂദബി- അല്‍ഐന്‍ തുടങ്ങിയ പാതകളിലെല്ലാം മൂടല്‍മഞ്ഞ് മൂലം പ്രയാസമുണ്ടായി. ഏഴ് മണിക്ക് ശേഷം അപ്രതീക്ഷിതമായി രൂപപ്പെട്ട മൂടല്‍മഞ്ഞ് മൂലം പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങള്‍ വേഗത കുറച്ചാണ് സഞ്ചരിച്ചത്. ഒന്നിലധികം അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൂടല്‍ മഞ്ഞ് രൂപപ്പെട്ടയുടന്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ യാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.  വരുംദിവസങ്ങളിലും മൂടല്‍ മഞ്ഞിനും ചെറിയ തോതില്‍ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

സംവരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ളെങ്കില്‍ ക്രിസ്ത്യാനികളാവുമെന്ന് ധന്‍ഗാര്‍ സമുദായം

Posted: 29 Dec 2014 09:06 PM PST

Image: 

ആഗ്ര: ഒരു മാസത്തിനുള്ളില്‍ പട്ടിക ജാതി (എസ്.സി) സംവരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ളെങ്കില്‍ മതം മാറുമെന്ന് ധന്‍ഗാര്‍ സമുദായം. ഉത്തര്‍പ്രദേശിലെ ഇടയ വിഭാഗമാണ് ധന്‍ഗാറുകള്‍. ധന്‍ഗാര്‍ സമുദായത്തെ കേന്ദ്ര സര്‍ക്കാര്‍ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ല. സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ളെങ്കില്‍ ഒന്നരലക്ഷം വരുന്ന സമുദായ അംഗങ്ങള്‍ കൂട്ടത്തോടെ ക്രിസ്തു മതത്തിലേക്ക് മാറുമെന്ന് നേതാക്കള്‍ അറിയിച്ചു.
 ആഗ്രയിലെ ഹരിയാലി വാടികയില്‍ ഞായറാഴ്ചയാണ്  ധന്‍ഗാര്‍ സമുദായത്തിന്‍െറ മഹാ പഞ്ചായത്ത് ചേര്‍ന്നത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം  സമുദായ പ്രതിനിധികള്‍  മഹാ പഞ്ചായത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ളെന്ന് നേതാക്കള്‍ ആരോപിച്ചു. വിദ്യാഭ്യാസത്തിനും ജോലിക്കും സര്‍ക്കാര്‍ സഹായം ചെയ്യുന്നില്ല. സമുദായ അംഗങ്ങളില്‍ വീടുകള്‍ ഇല്ലാത്തവര്‍ പോലുമുണ്ട്. സംവരണ വിഭാഗമാണെന്ന് തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഒരുമാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ ഒന്നര ലക്ഷത്തോളം ധന്‍ഗാറുകള്‍ കൂട്ടത്തോടെ ക്രിസ്തു മതത്തിലേക്ക് പോകുമെന്നും നേതാക്കള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ  ബ്രജ് മേഖലയില്‍  ശക്തമായ സ്വാധീനമുള്ള വിഭാഗമാണ് ധന്‍ഗാറുകള്‍.

സുലൈമാന്‍ കാത്തിരിക്കുന്നു, ഉമ്മയെ ഒരുനോക്കു കാണാന്‍

Posted: 29 Dec 2014 07:50 PM PST

Image: 

മസ്കത്ത്: ഓര്‍മയുടെ അടരുകളില്‍ ഉമ്മയെക്കുറിച്ച നേര്‍ത്ത ഒരോര്‍മ പോലും സുലൈമാന്‍ ബിന്‍ സാലം അല്‍ നുഅ്മാനിക്ക് ഇല്ല. പാതിയില്‍ ഈണം നഷ്ടമായ താരാട്ട് പോലെ രണ്ടാം വയസ്സിലാണ് സുലൈമാന് ഹൈദരാബാദ് സ്വദേശിയായ ഉമ്മയുടെ സാമീപ്യം നഷ്ടമാകുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഉമ്മ ഖമര്‍ജഹാന്‍െറ പഴയ ഒരു ചിത്രവും മുതിര്‍ന്നവരില്‍ നിന്ന് കേട്ടറിഞ്ഞ ഒരുപിടി നല്ല ഓര്‍മച്ചിത്രങ്ങളും നെഞ്ചിലേറ്റിയാണ് ഇന്നുവരെ സുലൈമാന്‍ ജീവിച്ചത്. ഈ 19കാരന് ഇപ്പോള്‍ ഒരു ആഗ്രഹമേയുള്ളൂ, തന്നെ നൊന്തുപെറ്റ, ഒരുപാടൊരുപാട് സ്നേഹിച്ച ഉമ്മയെ ഒരു നോക്ക് കാണണം. വിധി അകറ്റിയ മാതൃസാമീപ്യം തിരികെ കിട്ടാന്‍ വാട്ട്സ് ആപ് അടക്കം സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് സുലൈമാന്‍.  
മസ്കത്തില്‍ നിന്ന് 200 കി.മീറ്ററോളം അകലെ മുദൈബിയിലാണ് സുലൈമാനും പിതാവ് സാലം അല്‍ നുഅ്മാനിയും താമസിക്കുന്നത്. 95ലായിരുന്നു പിതാവും ഹൈദരാബാദ് സ്വദേശിയായ ഖമര്‍ജഹാനുമായുള്ള വിവാഹം. ഒൗഖാഫ് മന്ത്രാലയം ജീവനക്കാരനായിരുന്നു പിതാവ്. വിവാഹശേഷം ഒരു വര്‍ഷം മാത്രമാണ് ഉമ്മ ഒമാനിലുണ്ടായിരുന്നത്.
തന്‍െറ ജനനശേഷം ഹൈദരാബാദിലേക്ക് പോയി. പിന്നീടുള്ള ഒരു വര്‍ഷം താന്‍ അവിടെയാണ് ജീവിച്ചതെന്ന് പറഞ്ഞറിവുള്ളതായി സുലൈമാന്‍ പറയുന്നു. പിന്നീട് ഒമാനിലേക്ക് തിരിച്ചത്തെിയെങ്കിലും അധികം വൈകാതെ മാതാപിതാക്കള്‍ ബന്ധം പിരിഞ്ഞു. അസ്വാരസ്യങ്ങള്‍ മൂര്‍ച്ഛിച്ചതാണ് വിവാഹമോചനത്തില്‍ എത്തിച്ചത്. പിതാവിന്‍െറ കൈവശം ശരിയായ വിലാസം ഇല്ലാത്തതാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അന്വേഷണത്തിന് ഇവരെ നിര്‍ബന്ധിതരാക്കിയത്.
ഹൈദരാബാദില്‍ ചാര്‍മിനാര്‍ പരിസരത്തായിരുന്നു ഉമ്മയുടെ വീട്. ഉമ്മയടക്കം ഏഴു പെണ്‍മക്കളായിരുന്നു ഉണ്ടായിരുന്നത്. വല്ല്യുമ്മയുടെ പേര് ഷമീം ബീഗം എന്നായിരുന്നെന്നും ഫര്‍ഹാന, ഷബാന എന്നീ സഹോദരിമാര്‍ ഉമ്മക്ക് ഉണ്ടായിരുന്നതായും സുലൈമാന്‍ പറഞ്ഞു.  പിതാവിന്‍െറ ജ്യേഷ്ഠപുത്രന്‍ ഇബ്രാഹീമിന്‍െറ എല്ലാവിധ പിന്തുണയോടെയുമാണ് വിദ്യാര്‍ഥിയായ സുലൈമാന്‍െറ അന്വേഷണം.
വാട്ട്സ് ആപില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഇംഗ്ളീഷിലും ഹിന്ദിയിലും തയാറാക്കിയ സന്ദേശത്തില്‍ സുലൈമാന്‍െറ ടെലിഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.  ഉമ്മക്ക് തിരിച്ചറിയാന്‍ ചെറുപ്പത്തിലെ തന്‍െറ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതിന്‍െറ ലിങ്കുകളും നല്‍കിയിട്ടുണ്ട്. തന്‍െറ ശ്രമം വിജയകരമാകുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്ന് സുലൈമാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വാട്ട്സ്ആപ് സന്ദേശം കണ്ട് ഹൈദരാബാദില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരടക്കം ബന്ധപ്പെട്ടിരുന്നു. ശ്രമം വിജയിക്കുന്നപക്ഷം ഇബ്രാഹീമുമൊത്ത് ഇന്ത്യയിലേക്ക് തിരിക്കാനാണ് പദ്ധതി. ഉമ്മക്ക് താല്‍പര്യമെങ്കില്‍ തനിക്ക് ജോലി ലഭിച്ച ശേഷം ഒമാനിലേക്ക് കൊണ്ടുവരും. അല്ളെങ്കില്‍ നാട്ടില്‍ ചെലവിന് പണം അയച്ചുകൊടുക്കണം, അഞ്ചു നേരവും ദൈവത്തോട് പ്രാര്‍ഥിക്കുന്നത് ഈ ഒരു കാര്യം മാത്രമാണെന്നും സുലൈമാന്‍ പറയുന്നു.

പാസ്പോര്‍ട്ട് പുതുക്കാന്‍ ഇന്ത്യക്കാര്‍ ജാഗ്രത കാണിക്കണമെന്ന് എംബസി

Posted: 29 Dec 2014 07:39 PM PST

Image: 

കുവൈത്ത് സിറ്റി: പാസ്പോര്‍ട്ട് പുതുക്കുന്ന കാര്യത്തില്‍ കുവൈത്തിലെ ഇന്ത്യക്കാര്‍ ജാഗ്രത കാണിക്കണമെന്ന് എംബസി അറിയിച്ചു. കൈകൊണ്ട് എഴുതിയ പാസ്പോര്‍ട്ട് ഉപയോഗിക്കുന്നതിനുള്ള കാലാവധി അന്താരാഷ്ട്രതലത്തില്‍തന്നെ 2015 നവംബര്‍ 24ഓടെ അവസാനിക്കുന്നതിനാല്‍ അത്തരം പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ എത്രയുംപെട്ടെന്ന് അവ പുതുക്കി മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറണമെന്നും എംബസി നിര്‍ദേശിച്ചു.
നവംബര്‍ 25 മുതല്‍ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ട് മാത്രമേ പരിഗണിക്കൂവെന്ന് ഇന്‍റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) അറിയിച്ചിട്ടുണ്ട്. ഇതോടെ, കൈകൊണ്ട് എഴുതിയ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ നല്‍കുന്നത് വിദേശ രാജ്യങ്ങള്‍ നിര്‍ത്തിയേക്കാം. ഇത് മുന്നില്‍കണ്ട് അത്തരം പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള എല്ലാ ഇന്ത്യക്കാരും എത്രയും വേഗം മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറണം. 2001 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടാണ് ഇഷ്യൂ ചെയ്യുന്നത്. അതിനുമുമ്പ് ഇഷ്യൂചെയ്ത പാസ്പോര്‍ട്ടുകളാണ് കൈകൊണ്ട് എഴുതിയവ. അവയില്‍തന്നെ 20 വര്‍ഷം കാലാവധിയുള്ളവ സമയമായിട്ടില്ലാത്തതിനാല്‍ പലരും പുതുക്കിയിട്ടുണ്ടാവില്ല. ഇത്തരക്കാര്‍ കാലാവധി കഴിയാന്‍ കാത്തുനില്‍ക്കാതെ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ ചെയ്യണം. ഇത്തരം പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ ഉടന്‍ പുതുക്കാന്‍ ശ്രമിക്കണമെന്ന് എംബസി നിര്‍ദേശിച്ചു. ഇതുകൂടാതെ, ആറുമാസത്തില്‍ കുറവ് കാലാവധി ശേഷിക്കുന്ന പാസ്പോര്‍ട്ടുകളും എത്രയും പെട്ടെന്ന് പുതുക്കണം.
ആറു മാസത്തില്‍ കുറവ് കാലാവധിയുള്ള പാസ്പോര്‍ട്ടുള്ളവര്‍ക്ക് പല രാജ്യങ്ങളും വിസ അനുവദിക്കാറില്ളെന്നത് മിക്കവരും ശ്രദ്ധിക്കാറില്ല. വിസക്ക് അപേക്ഷിക്കുമ്പോഴും ഓണ്‍ അറൈവല്‍ വിസക്ക് ശ്രമിക്കുമ്പോഴുമൊക്കെയാണ് ഇത് അറിയുക. അത്തരം സാഹചര്യങ്ങളുണ്ടാവാതിരിക്കാന്‍ ആറു മാസത്തില്‍ കുറഞ്ഞ കാലാവധിയത്തെുന്നതിനുമുമ്പുതന്നെ പാസ്പോര്‍ട്ട് പുതുക്കണം. ഇതോടൊപ്പം, കുട്ടികളുടെ (മൈനര്‍) പാസ്പോര്‍ട്ട് പുതുക്കുന്ന കാര്യത്തിലും ശ്രദ്ധവേണമെന്ന് എംബസി ഉണര്‍ത്തി. പ്രായപൂര്‍ത്തിയായവരുടെ പാസ്പോര്‍ട്ട് കാലാവധി 10 വര്‍ഷമാണെങ്കില്‍ കുട്ടികളുടേത് അഞ്ചു വര്‍ഷമാണ്. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ കുട്ടികളുടെ പാസ്പോര്‍ട്ട് കാലാവധി കഴിയുന്നത് അറിയാതെപോവും. കൂടാതെ പാസ്പോര്‍ട്ടില്‍ ഒഴിഞ്ഞ പേജുകള്‍ കുറഞ്ഞാല്‍ അവ പൂര്‍ണമായി തീരാന്‍ കാത്തുനില്‍ക്കാതെ പുതുക്കണം. കാരണം, പാസ്പോര്‍ട്ടില്‍ രണ്ടില്‍ കൂടുതല്‍ ഒഴിഞ്ഞ പേജുകള്‍ ഇല്ളെങ്കില്‍ ചില രാജ്യങ്ങള്‍ അവ സ്വീകരിക്കില്ല -എംബസി ചൂണ്ടിക്കാട്ടി. കൂടുതലായി യാത്ര ചെയ്യുന്നവര്‍ക്ക് 36 പേജുള്ള സാധാരണ പാസ്പോര്‍ട്ടിന് പകരം 64 പേജുള്ള ജംബോ പാസ്പോര്‍ട്ടിന് അപേക്ഷിക്കാവുന്നതാണ്്.
പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.indembkwt.org/Pages/Passport.aspx എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ജെ.എസ്. ഡാങ്കി, സെക്കന്‍ഡ് സെക്രട്ടറി, കോണ്‍സുലര്‍ (97229947), കാളിദാസ് റോയ്, അറ്റാഷെ, കോണ്‍സുലര്‍ (97295728) എന്നിവരെ ബന്ധപ്പെടുകയോ ചെയ്യാമെന്ന് എംബസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കേരളീയ സമാജം റേഡിയോ നാടകം ദിനേശ് കുറ്റിയില്‍ മികച്ച നടന്‍; ഷേര്‍ലി സലിം നടി

Posted: 29 Dec 2014 07:04 PM PST

Image: 

മനാമ: ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയും ‘യുവര്‍ എഫ്.എമ്മും’ ചേര്‍ന്ന് നടത്തിയ റേഡിയോ നാടകമത്സരത്തിന്‍െറ ഫിനാലെയും അവാര്‍ഡ് വിതരണവും കഴിഞ്ഞ ദിവസം സമാജത്തില്‍ നടന്നു. സിനിമ, ടി.വി താരങ്ങളായ കൊല്ലം തുളസി, ലീലാ പണിക്കര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ചടങ്ങില്‍ സമാജം പ്രസിഡന്‍റ് ജി.കെ. നായര്‍, സെക്രട്ടറി മനോജ് മാത്യു, ‘യുവര്‍ എഫ്.എം’ ചെയര്‍മാന്‍ കൈലാഷ്, കലാവിഭാഗം സെക്രട്ടറി ഷാജഹാന്‍, സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ എസ്.പി. മനോഹരന്‍ എന്നിവര്‍ സംബന്ധിച്ചു.
അവാര്‍ഡിന് അര്‍ഹരായവന്‍: മികച്ച നടന്‍ -ദിനേശ് കുറ്റിയില്‍ (ഓള്‍ ഈസ് വെല്‍), മികച്ച നടി -ഷേര്‍ലി സലിം (ഫുള്‍സ്റ്റോപ്പ്), മികച്ച നാടകം -ഓള്‍ ഈസ് വെല്‍, മികച്ച ജനകീയ നാടകം -ചീമേനി, മികച്ച രണ്ടാമത്തെ നടന്‍- ഉണ്ണികൃഷ്ണന്‍ (പ്രിയമാനസം), മികച്ച രണ്ടാമത്തെ നടി -ജയ രവികുമാര്‍ (ഓള്‍ ഈസ് വെല്‍), മികച്ച സംവിധായകന്‍ ഹരീഷ്മേനോന്‍, രണ്ടാമത്തെ നാടകസംവിധായകന്‍ -അനില്‍ സോപാനം (ചീമേനി), മികച്ച സൗണ്ട് എന്‍ജിനീയര്‍-കപില്‍ തമ്പാന്‍ (ഓള്‍ ഈസ് വെല്‍), മികച്ച രണ്ടാമത്തെ നാടകം-നേര്‍ച്ചകൊറ്റന്‍.
 

സോളാര്‍ സമരം: എല്‍.ഡി.എഫ് ലക്ഷ്യം മുഖം രക്ഷിക്കലും

Posted: 29 Dec 2014 06:20 PM PST

Image: 

കൊച്ചി: ഒന്നരവര്‍ഷത്തിനു ശേഷം സോളാര്‍ വിഷയത്തില്‍ വീണ്ടും സമരക്കൊടിയുയര്‍ത്തുന്ന എല്‍.ഡി.എഫ് മുന്നില്‍ കാണുന്നത് മുഖം രക്ഷിക്കാനുള്ള അവസരവും. മുന്നണിക്കുള്ളില്‍ അഡ്ജസ്റ്റ്മെന്‍റ് സമരത്തിന്‍െറ പേരില്‍ ഏറ്റുമുട്ടിയെങ്കിലും സി.പി.എം, സി.പി.ഐ നേതൃത്വങ്ങള്‍ സോളാര്‍ വിഷയത്തില്‍ അണികള്‍ക്ക് മുന്നില്‍ ഇപ്പോഴും പ്രതിക്കൂട്ടിലാണ്. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിക്കവെ ഇരു പാര്‍ട്ടി നേതൃത്വത്തിനും ഇക്കാര്യത്തില്‍ രൂക്ഷമായ വിമര്‍ശങ്ങളാണ് നേരിടേണ്ടി വരുന്നത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സോളാര്‍ അന്വേഷണ കമീഷന്‍െറ ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പുതിയ സമരമുഖം തുറക്കുന്നത്.
ഏരിയാ സമ്മേളനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി ജനുവരി ഒന്നിനാണ് സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങുന്നത്. മണ്ഡലം സമ്മേളനങ്ങള്‍ നടന്നുവരുന്ന സി.പി.ഐയില്‍ ഫെബ്രുവരിയില്‍ ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങും.
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് 2013 ആഗസ്റ്റിലാണ് എല്‍.ഡി.എഫ് ആദ്യസമരം നടത്തിയത്. സെക്രട്ടേറിയറ്റ് വളഞ്ഞ് അനിശ്ചിത കാല ഉപരോധം ആരംഭിച്ച എല്‍.ഡി.എഫ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചയുടന്‍ സമരം പിന്‍വലിച്ചു. സമരം അവസാനിച്ച നടപടി എല്‍.ഡി.എഫിലും സി.പി.എമ്മിലും വിവാദമുയര്‍ത്തിയതോടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ മാത്രമായി സി.പി.എമ്മിന് പ്രത്യേക വിശദീകരണ യോഗങ്ങള്‍ വിളിക്കേണ്ടി വന്നു. നടപടി സി.പി.എമ്മിന്‍െറ തലയില്‍ കെട്ടിവെച്ച് തലയൂരിയ സി.പി.ഐ നേതൃത്വത്തിനും അണികള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടാനായില്ല. ഉപരോധ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്ന് എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെുത്ത പാര്‍ട്ടി നേതാക്കള്‍ ശരിയായ നിലപാട് സ്വീകരിച്ചില്ല എന്നായിരുന്നു സി.പി.ഐയിലെ വിമര്‍ശം.
സോളാര്‍ സമരത്തിന്‍െറ തുടര്‍ച്ചയായി എല്‍.ഡി.എഫ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിനു മുന്നില്‍ വന്‍ സന്നാഹമൊരുക്കി ഉപരോധം സംഘടിപ്പച്ചെങ്കിലും അതും  അണികളുടെ എതിര്‍പ്പ് ഏറ്റുവാങ്ങി പിന്‍വലിച്ചു. നിയമസഭാ സമ്മേളനങ്ങള്‍ ആരംഭിക്കുന്ന പശ്ചാത്തലവും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കവും ചൂണ്ടിക്കാട്ടിയായിരുന്നു എല്‍.ഡി.എഫിന്‍െറ പിന്മാറ്റം. കഴിഞ്ഞ ഡിസംബറില്‍ നടന്ന ക്ളിഫ് ഹൗസ് ഉപരോധം പിന്‍വലിച്ച ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ വീണ്ടും സമരത്തിന് എല്‍.ഡി.എഫിന്‍െറ ആഹ്വാനം.

 

ഫലസ്തീന്‍: നമ്മുടെ നയം വിജയത്തിലേക്ക്

Posted: 29 Dec 2014 06:02 PM PST

Image: 

ഫലസ്തീനോടുള്ള ഇന്ത്യയുടെ നിലപാടു സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഫലസ്തീന് നാം നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ഏറക്കുറെ തീരുമാനിച്ചതായി കഴിഞ്ഞയാഴ്ച വാര്‍ത്ത വന്നു; എന്നാല്‍, അങ്ങനെ ഒരു നയംമാറ്റവും ഇപ്പോള്‍ പരിഗണനയിലില്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതായി മറ്റൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വന്നു. പാര്‍ലമെന്‍റില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഫലസ്തീന്‍ നയത്തില്‍ മാറ്റമില്ളെന്ന് കുറച്ചുമാസം മുമ്പ് വ്യക്തമാക്കിയിരുന്നതാണ്.  നവംബര്‍ 24ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ യു.എന്നിന് അയച്ച സന്ദേശത്തിലും അക്കാര്യം ആവര്‍ത്തിച്ചിരുന്നു.  ഇതേസമയം, ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നുണ്ടുതാനും. സ്വാഭാവികമായും ഫലസ്തീനെ കൈവിടാന്‍ ഇസ്രായേല്‍ സര്‍ക്കാറും സയണിസ്റ്റ് ലോബിയും ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇന്ത്യയിലെയും ഇസ്രായേലിലെയും തീവ്ര വലതുപക്ഷ സര്‍ക്കാറുകള്‍ക്ക് മാനസികൈക്യം കുറവല്ല എന്നതും വസ്തുതയാണ്. അതുകൊണ്ട്, ഫലസ്തീന്‍ നയം പുന$പരിശോധിക്കാനുള്ള സന്നദ്ധത മോദി സര്‍ക്കാറിനുണ്ടാകുമെന്ന് അനുമാനിക്കുന്നതിലും തെറ്റില്ല.  എന്നാല്‍, അത്തരം മാറ്റം ഗുണമോ ദോഷമോ ചെയ്യുകയെന്നത് പ്രസക്തമായ ചോദ്യമാണ്. ഇന്ത്യ ഫലസ്തീനെ പിന്തുണക്കേണ്ടത് ഫലസ്തീന്‍െറ മാത്രമല്ല ഇന്ത്യയുടെ തന്നെയും താല്‍പര്യമാണ്  എന്ന് തിരിച്ചറിയാന്‍ വലിയ പ്രയാസമൊന്നുമില്ല.  തത്വാധിഷ്ഠിതമായി ചിന്തിക്കുമ്പോഴെന്നപോലെ പ്രായോഗികാടിസ്ഥാനത്തില്‍ നോക്കിയാലും നമുക്ക് മുന്നിലുള്ള ശരിയായ വഴി അതാണ്.  സാമ്രാജ്യത്വത്തിന്‍െറ കുതന്ത്രങ്ങളും സ്വാതന്ത്ര്യത്തിന്‍െറ  വിലയും കൃത്യമായി തിരിച്ചറിഞ്ഞിട്ടുള്ള ഇന്ത്യക്ക് അതേ രീതിയില്‍തന്നെ ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങളെയും വിലയിരുത്താനായിട്ടുണ്ട്. ഗാന്ധിജി മുതല്‍ എല്ലാ നേതാക്കളും തത്വാധിഷ്ഠിത സമീപനം വെച്ചാണ് ഫലസ്തീനെ പിന്തുണച്ചുപോന്നിള്ളത്. പിന്നീട് യു.എസ്-സയണിസ്റ്റ് പ്രേരണകളില്‍ വീണ് ഇസ്രായേലിനോടുള്ള സമീപനം മയപ്പെടുത്തിയപ്പോള്‍പോലും രാഷ്ട്രീയ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ഫലസ്തീന്‍െറ  അവകാശത്തെ യു.എന്നിലും പുറത്തും നാം പിന്തുണച്ചുപോന്നിട്ടുണ്ട്. ഇന്ന് ആദര്‍ശങ്ങള്‍ക്ക് വിലയിടിയുകയും പ്രായോഗികവാദം പ്രഥമ പരിഗണനയായി ഉയര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ട്. ഈ അടിസ്ഥാനത്തില്‍പോലും ഫലസ്തീനെ കൈവെടിയുന്നത് അയുക്തികവും ദോഷകരവുമാകും എന്നതാണ് സത്യം.
ഒന്നാമതായി, ഇസ്രായേലിന്‍െറ അന്താരാഷ്ട്ര സ്വാധീനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. 65 വര്‍ഷത്തെ ചരിത്രത്തില്‍ മുമ്പ് നേരിട്ടിട്ടില്ലാത്ത ഒറ്റപ്പെടലാണ് സയണിസ്റ്റ് രാഷ്ട്രം ഇപ്പോള്‍ അനുഭവിച്ചുതുടങ്ങുന്നത്. ഇസ്രായേല്‍ ഇന്ന് സ്വന്തം ഭൂമേഖലയില്‍ മാത്രമല്ല ആഗോള രാഷ്ട്രീയത്തിലും തിരസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  സ്വതന്ത്ര ഫലസ്തീനെ എത്രകണ്ട് എതിര്‍ക്കുന്നുവോ അത്രകണ്ട് ഇസ്രായേല്‍ സ്വയം എഴുതിത്തള്ളുകയാണ് ചെയ്യുകയെന്ന് ഇസ്രായേലി എഴുത്തുകാരന്‍ ആമോസ് ഓസ് ഈയിടെ ചൂണ്ടിക്കാട്ടി. സ്വന്തം വംശീയതയും നെറികേടും കാരണം സ്വയം ഒറ്റപ്പെടുന്ന ഇസ്രായേലിന്‍െറ നിലനില്‍പുതന്നെ സംശയകരമാണെന്ന് അന്നാട്ടിലെ പ്രമുഖ ചിന്തകന്‍ യൂനി അവ്നെറിയും നിരീക്ഷിച്ചു. ഇസ്രായേലിന്‍െറ നിലനില്‍പ് രണ്ടുകാര്യങ്ങളില്‍ ഊന്നിയാണ്; സൈനിക ശക്തിയും പാശ്ചാത്യരുടെ പിന്തുണയുമാണവ. രണ്ടും ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഒരുകാലത്ത് അജയ്യമെന്ന് കരുതപ്പെട്ട അവരുടെ സൈന്യം ലബനാനിലും ഗസ്സയിലും തോല്‍ക്കുന്നത് ലോകം കണ്ടു. ദയനീയമായ പിന്മാറ്റത്തിന്‍െറ പരിഭ്രാന്തിയാണ് ബിന്യമിന്‍ നെതന്യാഹുവിന്‍െറ ക്രൂരസമീപനങ്ങളില്‍ പലനിരീക്ഷകരും കാണുന്നത്. മറുപുറത്ത് ഒരിക്കലും തകര്‍ക്കാനാവാത്ത പോരാട്ടവീര്യവും ചെറുത്തുനില്‍പും ഫലസ്തീന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇത്രയും കാലം പിന്തുണച്ചവര്‍ ഓരോന്നായി ഇസ്രായേലിനെ തിരിച്ചറിയുകയും കൈവിടുകയും ചെയ്യുന്നുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുടെ പാര്‍ലമെന്‍റുകള്‍ ഫലസ്തീന്‍ രാഷ്ട്രത്തോട് കൂറു പ്രഖ്യാപിച്ചുകഴിഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്‍റും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിരിക്കുന്നു.  ഒരു ജനായത്ത രാജ്യമെന്ന് പറഞ്ഞ് ഇത്രയും കാലം സ്വന്തം തന്ത്രങ്ങള്‍ നടപ്പാക്കിയ സയണിസ്റ്റ് രാഷ്ട്രത്തിന്‍െറ വംശീയതയും മനുഷ്യത്വവിരുദ്ധതയും ലോകം നേര്‍ക്കുനേരെ കണ്ടുകഴിഞ്ഞിരിക്കുന്നു. ഏറ്റവും വലിയ സുഹൃത്തായിരുന്ന അമേരിക്കപോലും ഇസ്രായേലിന്‍െറ അഭ്യര്‍ഥന തള്ളിക്കൊണ്ടാണ് ഇറാന്‍ പോലുള്ളവയുമായി ബന്ധപ്പെടുന്നത്. അമേരിക്കയിലെ ജൂതസമൂഹവും ക്രൈസ്തവ സഭകളും വരെ ഇസ്രായേലിനുള്ള പിന്തുണയെപ്പറ്റി വീണ്ടുവിചാരം തുടങ്ങിയിരിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ നാം നമ്മുടെ ന്യായമായ നിലപാട് കൈയൊഴിഞ്ഞ് ഫലസ്തീന്‍ വിരുദ്ധ നയം കൈക്കൊണ്ടാല്‍ ലോകത്തിനു മുമ്പാകെ വിലയില്ലാത്തവരും വിവരംകെട്ടവരുമാവുകയേ ഉള്ളൂ. ലോകം ബഹുധ്രുവ സ്വഭാവത്തിലേക്ക് മാറുകയും ഇന്ത്യ അടക്കമുള്ള കിഴക്കന്‍ രാജ്യങ്ങള്‍ക്ക് പ്രാമുഖ്യം കൈവരുകയും ചെയ്യുമ്പോള്‍ പ്രതിലോമ നയങ്ങള്‍ നമുക്കുതന്നെ തിരിച്ചടിയാകും. ‘ബ്രിക്സ്’ കൂട്ടായ്മയുടെ ഇക്കൊല്ലം നടന്ന ബ്രസീല്‍ ഉച്ചകോടിയില്‍ ഫലസ്തീനുള്ള പിന്തുണയും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന യു.എന്‍ പ്രമേയങ്ങളോടുള്ള പ്രതിബദ്ധതയും നാമടക്കം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത് ഈ ബോധ്യംകൊണ്ടു കൂടിയാകണം.
ലോകം ഫലസ്തീന്‍െറ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചു തുടങ്ങുമ്പോള്‍, പണ്ടുമുതലേ ആ നിലപാടില്‍ ഉറച്ചുനിന്ന ഇന്ത്യക്ക് അഭിമാനിക്കാന്‍ വകയുണ്ട്. ഒരുകാലത്ത് ഒറ്റപ്പെട്ട ഏതാനും രാജ്യങ്ങളുടെ കൂട്ടത്തില്‍നിന്നുകൊണ്ടുപോലും ഫലസ്തീനെ തുണച്ച നമ്മുടെ നയം ഒടുവില്‍ പരക്കെ അംഗീകരിക്കപ്പെടുന്നു എന്നാണല്ളോ അതിനര്‍ഥം. ഈ വിജയത്തിന്മേല്‍ നമുക്കുള്ള പങ്ക് ആഘോഷിക്കേണ്ട സമയത്ത് മറുകണ്ടം ചാടുന്ന മണ്ടത്തരം നാം കാണിക്കുകയില്ല എന്നുതന്നെ പ്രതീക്ഷിക്കാം.

കശ്മീരിലെ രാഷ്ട്രീയോന്മാദം

Posted: 29 Dec 2014 06:01 PM PST

Image: 

ദേശവ്യാപകമായി പയറ്റുന്ന ധ്രുവീകരണ നയം ജമ്മു-കശ്മീരിലെ തെരഞ്ഞെടുപ്പില്‍ പ്രഭാവം സൃഷ്ടിക്കുന്നതിലും ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ട് വിജയം കൊയ്തു എന്നുപറയാം. കശ്മീര്‍, ലഡാക് എന്നീ മുസ്ലിം ഭൂരിപക്ഷ മേഖല ബി.ജെ.പിയെ തിരസ്കരിച്ചപ്പോള്‍ ജമ്മു മേഖല ബി.ജെ.പിയെ പിന്തുണച്ചു. കശ്മീര്‍ മേഖലയില്‍ വോട്ടുകള്‍ നേടുക എന്നതിനെക്കാള്‍ വര്‍ഗീയ വിഷം വ്യാപിപ്പിക്കുക എന്നതിനായിരുന്നു സംഘ്പരിവാര്‍ ഊന്നല്‍ നല്‍കിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍, നിര്‍ബന്ധിത പരിവര്‍ത്തനത്തെ ന്യായീകരിക്കുന്ന വാചകക്കസര്‍ത്തുകള്‍ തുടങ്ങിയ ഹിന്ദുത്വ വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കാന്‍ കേന്ദ്ര ഭരണകക്ഷി അറച്ചുനിന്നില്ല.
ഇപ്പോഴിതാ പി.ഡി.പി എന്ന പ്രബല കക്ഷിയുമായി ധാരണയിലത്തൊനുള്ള തകൃതിയായ ചര്‍ച്ചകളില്‍ വ്യാപൃതരാണ് ബി.ജെ.പി നേതാക്കള്‍. അത്തരമൊരു സഖ്യം ഭാവിയില്‍ പി.ഡി.പിയുടെ ശവക്കുഴി തോണ്ടും എന്ന ആശങ്ക അസ്ഥാനത്തല്ല. അതോടൊപ്പം മുന്‍ ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സിനെ പാട്ടിലാക്കണമെന്ന നിര്‍ദേശവും ബി.ജെ.പി എം.എല്‍.എമാര്‍ ഉന്നയിച്ചുകഴിഞ്ഞു. ബി.ജെ.പിയുടെ സഖ്യനീക്കങ്ങള്‍ പാര്‍ട്ടികള്‍ക്കു മാത്രമല്ല, ജമ്മു-കശ്മീര്‍ മേഖലയിലുടനീളം കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് വഴിമരുന്നാകും. എന്‍െറ ഈ ആശങ്കയെ സംബന്ധിച്ച് സംശയം തോന്നുന്ന വായനക്കാര്‍ ആര്‍.എസ്.എസ് പ്രചാരകര്‍ വിതരണം ചെയ്തുവരുന്ന ലഘുലേഖകള്‍ ഒരാവൃത്തി വായിക്കുക. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഇവര്‍ പുലര്‍ത്തുന്ന വികല ധാരണകളുടെ ഏകദേശ ചിത്രം അപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാകാതിരിക്കില്ല.
ക്രൈസ്തവ, മുസ്ലിം, ഗിരിവര്‍ഗ വിഭാഗങ്ങളെ ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധപൂര്‍വം പരിവര്‍ത്തനം ചെയ്യുന്നതോടെ രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ? രാജ്യം കൂടുതല്‍ ശിഥിലീകരിക്കപ്പെടാനും ആഭ്യന്തര കലാപങ്ങള്‍ക്ക് തിരികൊളുത്താനും മാത്രമാണ്  യഥാര്‍ഥത്തില്‍ അവ ഉതകുക.
ബി.ജെ.പി പിന്തുണയോടെയുള്ള ഭരണകൂടം സംസ്ഥാനത്തെ ജനങ്ങളെ കൂടുതല്‍ നൈരാശ്യത്തിലേക്കാണ് തള്ളിവീഴ്ത്തുക. വ്യാജ ഏറ്റുമുട്ടല്‍ വഴിയും മറ്റു ഹീനമായ കൗശലങ്ങളിലൂടെയും ജനങ്ങളെ നിന്ദിക്കുന്നതില്‍ നിലവിലുള്ള മതേതര ഭരണകൂടത്തിനുപോലും അശേഷം ലജ്ജയില്ളെന്നിരിക്കെ, ഹിന്ദുത്വ ശക്തികള്‍ക്ക് അധികാര സിംഹാസനം ലഭ്യമാകുന്നതോടെ സംഭവിക്കുന്ന ദുരന്തം എത്ര ആഴമേറിയതാകും!

. . . . .

ലോകം 2015ന്‍െറ പടിവാതില്‍ക്കലേക്ക് നീങ്ങുന്നു. എന്നാല്‍, മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പുതിയ കൃതി നമ്മെ 2020ലേക്കാണ് കൈപിടിച്ചാനയിക്കുന്നത്. വര്‍ത്തമാന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ 2020ഓടെ രാഷ്ട്രഭാവിയില്‍ ഏതെല്ലാം പരിവര്‍ത്തനങ്ങള്‍ സംഭവിക്കുമെന്ന പ്രവചനമാണ് കലാമിന്‍െറ പുതിയ കൃതി. ‘ബിയോണ്ട് 2020, എ വിഷന്‍ ഫോര്‍ ടുമോറോസ് ഇന്ത്യ’ എന്ന ശീര്‍ഷകത്തിലുള്ള രചനയില്‍ കലാം വളച്ചുകെട്ടില്ലാതെ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടുന്നു.
അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ സര്‍വനഗരങ്ങളിലും ഗ്രാമങ്ങളിലും കുടിനീര്‍ ലഭ്യമാക്കുന്ന പദ്ധതി, തൊഴിലില്ലായ്മ നിര്‍മാര്‍ജനം, യുവജനശക്തിയുടെ കാര്യക്ഷമമായ വിനിയോഗം തുടങ്ങിയവ സ്ഥിതിവിവരക്കണക്കുകളെ ആധാരമാക്കി വിശദീകരിക്കുന്ന ഈ തടിയന്‍ പുസ്തകം നയരൂപകര്‍ത്താക്കളുടെ അടിയന്തര പരിഗണന അര്‍ഹിക്കുന്നു. അതേസമയം, ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ധനിക-ദരിദ്ര വിടവ്, വര്‍ഗീയകലാപങ്ങളുടെ വ്യാപനം തുടങ്ങിയവ ഫലപ്രദമായി ചെറുക്കാനുള്ള പദ്ധതികളുടെ അഭാവം കലാമിന്‍െറ കൃതിയുടെ മുഖ്യ ദൗര്‍ബല്യമായി അവശേഷിക്കുന്നുണ്ട്.
.

സുധീരദഹനം

Posted: 29 Dec 2014 05:55 PM PST

Image: 

അതൊരു വരവായിരുന്നു, ഒരു ഒന്നൊന്നര വരവ്. പുരാണത്തിലെ പാണ്ഡവരെപ്പോലെ, കോണ്‍ഗ്രസിലെ വനവാസം അവസാനിപ്പിച്ച്  കിരീടവും ചെങ്കോലും സോണിയാജിയുടെ കൈയില്‍നിന്ന്
വാങ്ങി, മാഡത്തിന്‍െറ കൈയും പിടിച്ചായിരുന്നു അത്. ആ വരവുകണ്ട് അന്തംവിട്ട് നില്‍ക്കാനേ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കുമൊക്കെ കഴിയുമായിരുന്നുള്ളൂ. അത്രക്കു പ്രതിച്ഛായയായിരുന്നു, എന്നു മാത്രമല്ല, ഒന്നിരുത്തി നോക്കിയാല്‍ മുഖം കറുപ്പിക്കുന്നവര്‍ കത്തിക്കരിയുമെന്ന് തോന്നിപ്പിക്കുംവിധം ശക്തവുമായിരുന്നു കണ്ണാടിക്കിടയിലൂടെയുള്ള വി.എം. സുധീരന്‍െറ നോട്ടം.
സുധീരനെക്കൊണ്ടു വന്നതിന്‍െറ പേരില്‍ ഒന്നു രണ്ട് ദിവസം മുഖം വീര്‍പ്പിച്ചൊക്കെ നടന്നെങ്കിലും അതിന്‍െറ പേരില്‍ പണിയെങ്ങാനും പോയാലോ എന്നോര്‍ത്ത് ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ സഹിച്ചുതുടങ്ങി. തുടക്കവും ഗംഭീരമായിരുന്നു. കോണ്‍ഗ്രസ് യോഗങ്ങളില്‍ മുന്നിലുള്ളതിനേക്കാള്‍ ആളുകള്‍ സ്റ്റേജിലുണ്ടാവരുത്, അകത്തു പറയേണ്ടതൊന്നും ആരും പുറത്തുപറയരുത്. എന്നൊക്കെ സുധീരന്‍ പറഞ്ഞപ്പോള്‍ കുളമെത്ര മീനിനെക്കണ്ടതാ...എന്നു വിചാരിച്ചവര്‍ പോലും മാതാവിനെയും പുത്രനേയും ഓര്‍ത്ത് ഒന്നും ഭാവിച്ചതുമില്ല.
ഒ.സിയും വി.എമ്മും ഒരുമിച്ചെഴുതിയ ആദ്യ പരീക്ഷയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ മൂന്നാംക്ളാസ് പോലും കിട്ടാതെ കേരളത്തില്‍ ഫസ്റ്റ്ക്ളാസ് കിട്ടിയതോടെ ഗ്ളാമര്‍ ഉമ്മന്‍ ചാണ്ടിക്കായി. സുധീരന്‍ വരണമെന്ന് പറഞ്ഞവര്‍പോലും ക്രെഡിറ്റ് കൊടുത്തത് ചാണ്ടിക്ക്. അങ്ങനെയിരിക്കെയാണ് ‘കുടി’വീണ്ടും സജീവമായത്. സുധീരന്‍ ബാറില്‍ക്കയറിയങ്ങ് പിടിച്ചു. വിഷയം കൈതമുള്ളു പോലുള്ളതായതുകൊണ്ടും എവിടെത്തൊട്ടാലും മുറിയുമെന്നതു കൊണ്ടും കയറിപ്പിടിക്കാന്‍ മറ്റുള്ള എല്ലാവരുമൊന്നറച്ചു. അതോടെ, അദ്ദേഹം പിടിയങ്ങ് മുറുക്കി. ഊണിലും ഉറക്കത്തിലും അമേരിക്കയില്‍ പോയപ്പോള്‍പോലും 418 ബാര്‍ എന്ന പല്ലവി വിട്ടില്ല. അതോടെ കുടിയന്മാര്‍ കൂടുതലുണ്ടെന്ന് പറയുന്ന കേരളത്തില്‍ ഇത്രയും കുടി വിരുദ്ധരോയെന്ന് തോന്നിക്കുംവിധം സുധീരന്‍ ഫാനുകള്‍ വ്യാപകമാവുകയും ചെയ്തു. അച്ചന്മാരും മെത്രാന്മാരും കൂടെക്കൂടുകയും ചെയ്തു. ഇതോടെ, തുടക്കത്തില്‍ ബാറിനെക്കുറിച്ച് ചോദിച്ചാല്‍ ബാര്‍ സോപ്പാണോയെന്നൊക്കെ ചോദിച്ച് തട്ടിക്കളിച്ചിരുന്ന ഉമ്മന്‍ ചാണ്ടി, സുധീരന്‍ 418 അല്ളെ പറയുന്നത് എന്നാല്‍, ദാ പിടിച്ചോ എന്‍െറ വക 312 ഉം കൂടിച്ചേര്‍ത്ത് 730ഉം പൂട്ടിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അതോടെ കോടിയത് സുധീരന്‍െറ മദ്യവിരുദ്ധ പ്രതിച്ഛായയും. ഈ തീരുമാനം വന്നതോടെ, മദ്യ മുതലാളിമാരും കുടിയന്മാരും ഒരുവശത്തും മദ്യവിരുദ്ധര്‍ മറുഭാഗത്തും അണിനിരന്നു. മദ്യവിരുദ്ധര്‍ക്ക് ആവേശം പകരാന്‍ സുധീരന്‍ ഒരു യാത്രയുമങ്ങ് തുടങ്ങി. ബാര്‍ പൂട്ടിക്കാനും ഞായറാഴ്ച വരണ്ട ദിനമാക്കാനും ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത് സുധീരയാത്ര മുന്നില്‍ക്കണ്ടാണോയെന്നറിയില്ല. യാത്രയുടെ ദൂരം കൂടുന്തോറും ബാറിലേക്കുള്ള ദൂരം കുറഞ്ഞുവന്നു. യാത്ര കൊല്ലത്തത്തെിയതോടെ കാര്യങ്ങള്‍ ഏതാണ്ട് ഒരു തീരുമാനത്തിലത്തെി. മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. മുമ്പ് ചെന്നിത്തല ഇതുപോലെ നടത്തിയ യാത്രയും  ഉമ്മന്‍ ചാണ്ടി ഒരു വഴിക്കാക്കിക്കൊടുത്തത് കൊല്ലത്തത്തെിയപ്പോഴാണ്. അന്ന് ചെന്നിത്തലയെ മന്ത്രിയാക്കാതിരിക്കാനായി മന്ത്രിയാക്കുമെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ബാര്‍ തുറക്കാനായിത്തന്നെ ബാര്‍ തുറക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചെന്നിത്തലയല്ല, സുധീരനെന്നറിയാവുന്ന ചാണ്ടി ഡോസ് കൂട്ടിത്തന്നെക്കൊടുത്തു. സുധീരന്‍ ഇരുന്ന യോഗത്തില്‍ വെച്ചുതന്നെ, മാറ്റത്തിനുള്ള അംഗീകാരം വാങ്ങിയെടുക്കുകയും ചെയ്തു. ചെകിട്ടത്ത് രണ്ട് അടി കൊടുത്തിട്ട് ഒരുമ്മ കൊടുക്കുന്നതു പോലെ സുധീരന്‍െറ എതിര്‍പ്പോടെയാണ് ഈ തീരുമാനമെന്ന് നാട്ടുകാരെ അറിയിക്കുക എന്ന ഒൗദാര്യവും കാട്ടി. ഈ തീരുമാനത്തോട് ഒന്നുപ്രതികരിക്കാന്‍ സുധീരന്  ഒരുദിവസം വേണ്ടിവന്നു-അതും പ്രസ്താവനയിലൂടെ. 10 വര്‍ഷം കോണ്‍ഗ്രസില്‍ ഒരു പദവിയുമില്ലാതിരുന്ന സുധീരനെ കാത്തുസൂക്ഷിച്ച പത്രക്കാരെ കാണാന്‍ കഴിയുന്നില്ളെങ്കില്‍ ആ മന$പ്രയാസത്തിന്‍െറ ആഴം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ധീരന്‍, വീരന്‍, കരുണാകരനെവരെ വരച്ച വരയില്‍ നിര്‍ത്തിയവന്‍ ഇതൊക്കെയായിരുന്നു സുധീരന്‍െറ പ്രതിച്ഛായ. അതാണിപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മുമ്പില്‍ തിരിച്ചിട്ട് ‘ഛായപ്രതി’ ആയി മാറിപ്പോയിരിക്കുന്നത്. ലോക്സഭാ വിജയത്തിന്‍െറ, ഫ്ളക്സ് നിരോധിച്ചതിന്‍െറ, നിരോധം പിന്‍വലിച്ചതിന്‍െറ, ബാര്‍ അടച്ചതിന്‍െറ, തുറന്നതിന്‍െറ, എല്ലാം അവകാശി ഉമ്മന്‍  ചാണ്ടി. അതേസമയം, ചാണ്ടിയുടെ ജില്ലയില്‍ എക്സൈസുകാരനെ ഇട നിലനിര്‍ത്തി യാത്രക്ക് കാശു പിരിച്ചതിന്‍െറയും ടൂറിസം മുടിഞ്ഞതിന്‍െറയും കോണ്‍ഗ്രസില്‍ ഐക്യം തകര്‍ത്തതിന്‍െറയും ഇനി കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ളെങ്കില്‍ അതിന്‍െറയുമെല്ലാം ഉത്തരവാദിയോ സുധീരനും.
ഗ്രഹപ്പിഴക്കാരന്‍ തല മൊട്ടയടിച്ചാല്‍ കല്ലുമഴയെന്ന് പറയുംപോലെ, കെ.പി.സി.സി പ്രസിഡന്‍റാവുന്നതും യാത്ര നടത്താന്‍ തോന്നുന്നതുമൊക്കെ ഏതാണ്ട്  ഇതിനടുപ്പിച്ച കാലസന്ധിയിലാണെന്ന് തോന്നും സുധീരന്‍െറ അവസ്ഥ കണ്ടാല്‍. മുന്‍ പ്രസിഡന്‍റാവുമ്പോള്‍  വരുന്നതൊക്കെ, സുധീരന് മുമ്പേ വന്നുചേര്‍ന്നിരിക്കുകയാണ്. എല്ലാത്തിനും അതീതനായ എ.കെ. ആന്‍റണിയെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ന് ജീവിച്ചിരിക്കുന്ന  കെ.പി.സി.സി പ്രസിഡന്‍റുമാരെയൊക്കെ ഒന്നോര്‍ത്തെടുത്താല്‍ കസേര കഴിഞ്ഞുള്ള അവസ്ഥ അത്ര മെച്ചമൊന്നുമായിരുന്നില്ല.
വയലാര്‍ജി എ.കെ. ആന്‍റണിയെ തോല്‍പിച്ചാണ് പ്രസിഡന്‍റായത്. ഇറങ്ങിക്കഴിഞ്ഞ് രവിക്ക് എത്ര ബുദ്ധിമുട്ടിയ ശേഷമാണ് ഒന്ന് രാജ്യസഭയിലത്തൊനും കേന്ദ്രമന്ത്രിയാവാനുമൊക്കെ കഴിഞ്ഞത്. പണ്ട് പാര്‍ലമെന്‍റിലെ ഗര്‍ജിക്കുന്ന സിംഹമായിരുന്നുവെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, ആകെക്കിട്ടിയത് പ്രവാസികളെ. വര്‍ഷംതോറും ഒരു പ്രവാസി  സമ്മേളനം നടത്തി കാലം കഴിക്കുകയായിരുന്നു അദ്ദേഹം. പിന്നീട്, പത്മരാജന്‍ ബ്രഹ്മപുരം താപനിലയക്കേസില്‍ ആരോപണവിധേയനായി, ഇപ്പോള്‍ കൊല്ലത്തെ അര്‍ബന്‍ബാങ്ക് പ്രസിഡന്‍റായി കഴിയുന്നു. താന്‍ ഒരിക്കല്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍െറയാകെ പ്രസിഡന്‍റായിരുന്നുവെന്ന കാര്യം സ്വയവും പാര്‍ട്ടിയും ഓര്‍ക്കാത്ത അവസ്ഥയിലാണ് തെന്നല. താല്‍ക്കാലികക്കാരനായിരുന്നുവെങ്കിലും  കണ്‍വീനര്‍പദവി കിട്ടിയതു കൊണ്ട് തങ്കച്ചന്‍ കഴിഞ്ഞുകൂടുന്നു. പിന്നെ, മുരളീധരന്‍, ഇപ്പോള്‍ ലോകത്ത് എന്തു സംഭവിച്ചാലും അഭിപ്രായമൊക്കെ പറയുന്നുണ്ടെങ്കിലും പിന്‍ ബെഞ്ചുകാരനായി, ചാനലുകാരുടെ കാരുണ്യത്തില്‍  കാലം കഴിക്കുന്നു. കോണ്‍ഗ്രസില്‍ തിരിച്ചുകയറാന്‍പെട്ടപാട് അദ്ദേഹത്തിനു മാത്രമേ അറിയൂ. മുമ്പ് രമേശ് ചെന്നിത്തലക്ക് എന്തായിരുന്നു ഗ്ളാമര്‍. കെ.പി.സി.സി പ്രസിഡന്‍റായിരുന്നപ്പോഴും പത്തരമാറ്റ് തന്നെയായിരുന്നു. കൂടുതല്‍കാലം പ്രസിഡന്‍റായിരുന്നു എന്നു മാത്രമല്ല, ജനം തീരുമാനിച്ചത് കൊണ്ട് ആ കാലത്തെ എല്ലാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ജയിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് കരച്ചില്‍ എത്ര കരയേണ്ടിവന്നു. ആദ്യം ഹരിപ്പാട്ട് ഒന്ന് ജയിക്കാനായിരുന്നുവെങ്കില്‍, പിന്നീടത് തന്‍െറ സെക്കുലര്‍ ക്രഡന്‍ഷ്യല്‍ തെളിയിക്കാനായിരുന്നു. പേരില്‍ വാലൊന്നുമില്ലാതിരുന്നതുകൊണ്ട് ഈ ചെന്നിത്തലക്കാരന്‍ ആരാണെന്ന് പോലും അറിയാത്തവര്‍ എത്ര പേരുണ്ടായിരുന്നു. പക്ഷേ, പെരുന്നയിലെ നേതാവിന്‍െറ കാരുണ്യംകൊണ്ട് ഒടുവില്‍ മന്ത്രിസഭയില്‍ കയറിയതോ ബ്രാന്‍ഡ് ചെയ്യപ്പെട്ടും. ‘ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലേക്ക് താനില്ളെന്ന്’ പറഞ്ഞതിന്‍െറ പിറ്റേന്ന് രമേശ്ചെന്നിത്തല ആഭ്യന്തര മന്ത്രിയെന്ന് പത്രങ്ങളില്‍ അച്ചടിച്ചുവരുകയും ചെയ്തു. പിമ്പേ വരുന്നവന്‍െറ ചെരുപ്പിന്‍െറ വാറഴിക്കാനുള്ള യോഗ്യത തങ്ങള്‍ക്കില്ളെന്ന് പറഞ്ഞാണ് മുമ്പുള്ളവര്‍ പോയത്. അത് അച്ചട്ട് ശരിയായി. ഒടുവില്‍ വന്ന സുധീരന്‍െറ അവസ്ഥയാണിത്. എല്ലാവരും കൂടിക്കളിച്ച് ഇനി അദ്ദേഹത്തെ എന്ന് മുന്‍ പ്രസിഡന്‍റാക്കുമെന്നേ ഇനി അറിയാനുള്ളൂ.

‘രാത്രിമഴ’യുടെ കവയിത്രിക്ക് ‘മത്വറുല്ലൈലു’മായി അറബി കവി

Posted: 29 Dec 2014 11:14 AM PST

Image: 
Subtitle: 
ഡോ. ശിഹാബ് ഗാനിം കവയിത്രി സുഗതകുമാരിയെ കാണാനത്തെി

തിരുവനന്തപുരം:  മലയാളിയുടെ മനസ്സില്‍ ഹൃദ്യാനുഭവമായി നിറഞ്ഞ ‘രാത്രിമഴ’യുടെ അറബി പരിഭാഷ ‘മത്വറുലൈ്ളലു’മായി ശിഹാബ് ഗാനിം കവയിത്രി സുഗതകുമാരിയെ കാണാനത്തെി. സുഗതകുമാരിയുടെ ശ്രദ്ധേയ  കവിതയായ ‘രാത്രിമഴ’ യു.എ.ഇയിലെ പ്രശസ്ത കവിയായ ഡോ. ശിഹാബ് ഗാനിം ‘മത്വറുലൈ്ളല്‍’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് അറബ് സാഹിത്യലോകത്ത്  ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ച റിവ്യൂ വായിച്ച് ‘രാത്രിമഴ’യെക്കുറിച്ചറിഞ്ഞ ശിഹാബ് ഗാനിം അത് അറബിയിലേക്ക് മൊഴിമാറ്റുകയായിരുന്നു.  കവയിത്രിയെ നേരിട്ടുകണ്ട് പുസ്തകം കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശിഹാബ് ഗാനിം പറഞ്ഞു.

കമലാ സുറയ്യ, ഒ.എന്‍.വി, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ പല കവിതകളും ഇദ്ദേഹം അറബിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ‘രാത്രിമഴ’ ആഗോളതലത്തില്‍ വായിക്കപ്പെടേണ്ട സൃഷ്ടിയാണെന്ന അഭിപ്രായമാണ് ഗാനിമിനുള്ളത്. രാത്രിമഴയുടെ അഞ്ച് റിവ്യൂകള്‍ വായിച്ചപ്പോള്‍ അത് വിവര്‍ത്തനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തന്‍െറ കവിതയെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ കവിയുടെ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടെന്ന് സുഗതകുമാരി  പ്രതികരിച്ചു. സുഗതകുമാരിയുടെ സഹോദരി ഹൃദയകുമാരി ടീച്ചറുടെ വേര്‍പാടിലുള്ള അനുശോചനവും അറിയിച്ചാണ് ശിഹാബ് ഗാനിം മടങ്ങിയത്. കവി മധുസൂദനന്‍ നായരെയും ഗാനിം സന്ദര്‍ശിച്ചു.  

ശ്രീനാരായണ ഗുരുവിന്‍െറ ‘ദൈവദശകം’ അറബിയിലേക്ക് മൊഴിമാറ്റിയ ഇദ്ദേഹം ഇക്കൊല്ലത്തെ ശിവഗിരി തീര്‍ഥാടന ചടങ്ങുകളില്‍ സംബന്ധിക്കുന്നുണ്ട്. ‘അദ്ദുഹാഉല്‍ ആലമീന്‍’ എന്ന പേരിലാണ് ദൈവദശകം അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഗുരുവിനെക്കുറിച്ച് ഇനിയും കൂടുതല്‍ പഠിക്കാനുണ്ടെന്നും കവി പറയുന്നു.

അനുമതിയില്ലാതെ വിമാനം ഉയര്‍ത്തിയതായി നിഗമനം

Posted: 29 Dec 2014 11:14 AM PST

Image: 

ജകാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനം അനുമതിയില്ലാതെ നിശ്ചിത പാതയില്‍നിന്നും ഉയര്‍ത്തിയതായി അനുമാനം. വന്‍ മേഘങ്ങളെ ഒഴിവാക്കാന്‍ ഇടത്തേക്ക് തിരിഞ്ഞ് 32,000 അടിയില്‍നിന്ന് 38,000 അടിയിലേക്ക് വിമാനം ഉയര്‍ത്താന്‍ അനുമതി തേടിയാണ് വിമാനത്തില്‍നിന്ന് പൈലറ്റിന്‍െറ അവസാന സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ എത്തിയത്.
എന്നാല്‍, 34,000 അടി ഉയരത്തില്‍ മറ്റൊരു വിമാനമുണ്ടായിരുന്നതിനാല്‍ ഉടന്‍ അനുമതി നല്‍കാനായില്ളെന്ന് വ്യോമഗതാഗത നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ സ്ഥാപനത്തിന്‍െറ ഡയറക്ടര്‍ ബംബാങ് ജാഹോനോ പറഞ്ഞു. അനുമതി നല്‍കാനുള്ള സമയമത്തെിയപ്പോഴേക്കും വിമാനം അപ്രത്യക്ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തിന് ഇടത്തേക്ക് തിരിയാന്‍ അനുമതി നല്‍കിയതായും അതനുസരിച്ച് തിരിഞ്ഞെന്നും സൂചനയുണ്ട്. എന്നാല്‍, ഇടത്തേക്ക് തിരിഞ്ഞശേഷം അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പൈലറ്റ് വിമാനം ഉയര്‍ത്തിയെന്നും സംശയിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍, കാലാവസ്ഥ അത്രമാത്രം പ്രക്ഷുബ്ദമായിരുന്നെന്നും അനുമതിക്ക് കാത്തുനില്‍ക്കാതെ വിമാനം ഉയര്‍ത്താന്‍ പൈലറ്റ് തീരുമാനിച്ചുവെന്നും വേണം അനുമാനിക്കാനെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതാനും ദിവസങ്ങളായി മലേഷ്യയിലും മറ്റും കനത്ത മഴയും പ്രളയവുമുണ്ടായ സാഹചര്യത്തില്‍ പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്ന നിഗമനത്തിനാണ് മുന്‍തൂക്കം.

വിമാനത്തില്‍നിന്ന് അവസാനം സന്ദേശം ലഭിച്ച സമയത്ത് ആ ഭാഗത്ത് 44,000 അടി വരെ ഉയരത്തില്‍ വന്‍ മേഘങ്ങളുണ്ടായിരുന്നതായി ഇന്തോനേഷ്യയുടെ മെറ്റീരിയോളജി ആന്‍ഡ് ജിയോഫിസിക്സ് ഏജന്‍സി പറഞ്ഞു.
അതിനിടെ, അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ ഏയര്‍ ഏഷ്യ വിമാനങ്ങളുടെ സുരക്ഷാ നിലവാരം പരിശോധിക്കുമെന്ന് ഇന്തോനേഷ്യ അറിയിച്ചു. ദുരന്തത്തെ തുടര്‍ന്ന് മലേഷ്യയില്‍ എയര്‍ ഏഷ്യയുടെ ഓഹരി വില 8.5 ശതമാനം ഇടിഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP