സ്വാഗതം
WELCOME

News Update..

Friday, August 30, 2013

പാലിയേക്കരയില്‍ ടോള്‍ വര്‍ധന തല്‍ക്കാലമില്ല -കേന്ദ്രം Madhyamam News Feeds

പാലിയേക്കരയില്‍ ടോള്‍ വര്‍ധന തല്‍ക്കാലമില്ല -കേന്ദ്രം Madhyamam News Feeds

Link to

പാലിയേക്കരയില്‍ ടോള്‍ വര്‍ധന തല്‍ക്കാലമില്ല -കേന്ദ്രം

Posted: 30 Aug 2013 12:55 AM PDT

Image: 

ന്യൂദല്‍ഹി: ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ മുഴുമിപ്പിക്കാതെ പാലിയേക്കരയില്‍ ടോള്‍ വര്‍ധിപ്പിക്കില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയ പാതയുടെ ശോച്യാവസ്ഥ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മന്ത്രി ഒസ്കാര്‍ ഫെര്‍ണാണ്ടസിന്‍്റെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. സെപ്തംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ടോള്‍ വര്‍ധനക്കെതിരെ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍്റെ അറിയിപ്പ്.

മണ്ണുത്തി -വാളയാര്‍ മേഖലയില്‍ പൊളിഞ്ഞ ഭാഗങ്ങള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താനും  നിര്‍ദേശിച്ചു. ആഗസ്റ്റ് 26നാണ് ദേശീയ പാതയിലെ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്തെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് വിജ്ഞാപനം വന്നത്. ടോള്‍ പിരിവ് ആരംഭിച്ച് ഒന്നരവര്‍ഷമായിട്ടും കരാര്‍ വ്യവസ്ഥകള്‍ മുഴുവനായി പാലിക്കപ്പെട്ടിട്ടില്ല എന്ന ആരോപണം നിലനില്‍ക്കെയായിരുന്നു നിരക്കുകള്‍ വീണ്ടും കൂട്ടിയത്. ബി.ഒ.ടി നിയമ പ്രകാരം കരാറുകാര്‍ നിര്‍മിക്കേണ്ട ഡ്രൈനേജ്, രാത്രി വിളക്കുകള്‍, സര്‍വീസ് റോഡ്, ബസ് വെയിറ്റിങ് ഷെഡുകള്‍ തുടങ്ങിയ പണികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ദേശീയപാതയുടെ വീതി 30 മീറ്റര്‍ ആക്കണമെന്ന കേരളത്തിന്‍്റെ ആവശ്യം പരിഗണിക്കാനും വയനാട് ദേശീയപാതയില്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിചേരാനും തീരുമാനിച്ചതായി  ഒസ്കാര്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി ആശങ്കാജനകം - പ്രധാനമന്ത്രി

Posted: 30 Aug 2013 12:26 AM PDT

Image: 

ന്യൂദല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ചയെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ആശങ്കാജനകമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍്റില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.   അപ്രതീക്ഷമായ ബാഹ്യപ്രശ്നങ്ങളാണ്  രൂപയുടെ തകര്‍ച്ചക്കും മറ്റു സാമ്പത്തിക പ്രതിസന്ധിക്കും കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പരിഷ്കരണ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും.രാജ്യത്തെ ധനക്കമ്മി വര്‍ധിച്ചതും നിക്ഷേപത്തില്‍ നേരിട്ട  തിരിച്ചടിയുമാണ്  നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക്  കാരണമായത്. ആഭ്യന്തര -ബാഹ്യ പ്രശ്നങ്ങളും ഇതിന് കാരണമായി. രൂപയുടെ നില മെച്ചപ്പെടുത്തുന്നതിന് ധനകമ്മി കുറക്കാനുള്ള നടപടി സ്വീകരിക്കും. നിലവിലെ ധനക്കമ്മി 10 ബില്യണ്‍ ഡോളറായി കുറക്കാന്‍ ശ്രമിക്കും. രാജ്യത്തെ പാവപ്പെട്ടവരില്‍ എത്താത്ത സബ്സിഡികളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

 നിലവിലെ ധനക്കമ്മി കുറക്കക്കുന്നതിനായി കയറ്റുമതിയില്‍ വര്‍ധനവ് വരുത്തണം. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നാണയപ്പെരുപ്പം കൂടുതലാണ്. വിദേശനാണയ വിനിമയത്തിലെ പിഴവ് തിരുത്താനായാല്‍ ഇത് മറികടക്കാനാകും. നാണയപ്പെരുപ്പം കുറക്കുന്നതിനായുള്ള നടപടികളില്‍ ഊന്നികൊണ്ട് റിസര്‍വ് ബാങ്ക് മുന്നോട്ടുപോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗത്തില്‍ കുറവുവരുത്തണമെന്നും സ്വര്‍ണത്തോടുള്ള താല്‍പര്യവും കുറക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  
അതേസമയം, പ്രധാനമന്ത്രിയുടെ വിശദീകരണങ്ങള്‍ തൃപ്തികരമെല്ളെന്നാരോപിച്ച് ബി.ജെ.പി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
 

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയില്ല

Posted: 30 Aug 2013 12:09 AM PDT

Image: 

കൊച്ചി: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ കിട്ടില്ല. ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. തീരുമാനം രേഖാമൂലം സര്‍ക്കാറിനെ അറിയിച്ചു. അഡ്മിനിസ്ട്രേറ്റ് രജിസ്ട്രാര്‍ തിരുവനന്തപുരത്തേക്ക് ഫാക്സ് അയക്കുകയായിരുന്നു.
അഞ്ചു ജഡ്ജിമാര്‍ അടങ്ങിയ അഡ്മിനിസ്ട്രേറ്റിവ് സമിതി ചേര്‍ന്ന യോഗത്തില്‍ ആണ് ഈ വിഷയത്തില്‍ തീരുമാനം എടുത്തത്. നിലവില്‍ ഹൈകോടതിയില്‍ എട്ടു ജഡ്ജിമാരുടെ കുറവുണ്ട്. സിറ്റിങ് ജഡ്ജിയെ വിട്ടുകൊടുത്താല്‍ കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം.രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ നടക്കുന്ന കോടതികളില്‍ ഒന്നാണ് കേരള ഹൈകോടതി.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ഉപരോധ സമരം പിന്‍വലിച്ചത് യു.ഡി.എഫ് സിറ്റിങ് ജഡ്ജിയുടെ സേവനം പ്രഖ്യാപിച്ചതിനാല്‍ കൂടി ആയിരുന്നു. ഹൈകോടതിയുടെ തീരുമാനം പുറത്തുവന്ന സാഹചര്യത്തില്‍ സോളാര്‍ കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ആശുപത്രിയിലെ കുടിവെള്ളത്തില്‍ പുഴുക്കള്‍

Posted: 29 Aug 2013 11:58 PM PDT

കായംകുളം: കായംകുളം ഗവ. ആശുപത്രിയിലെ കുടിവെള്ളത്തില്‍ വീണ്ടും പുഴുക്കള്‍ നുരച്ചുതുടങ്ങി. കുട്ടികളുടെ വാര്‍ഡിലെ പൈപ്പില്‍നിന്നുള്ള വെള്ളത്തിലാണ് വ്യാഴാഴ്ച പുഴുക്കളെ കണ്ടെത്തിയത്. വെള്ളം ഉപയോഗിച്ചവരുടെ മുഖത്തും മറ്റും പുഴുക്കള്‍ പറ്റിപ്പിടിച്ചിരുന്നതോടെ നടത്തിയ പരിശോധനയിലാണ് ഇവയുടെ ആധിക്യം ബോധ്യമായത്. ഇതേ ലൈനില്‍ നിന്നുള്ള വെള്ളമാണ് പ്രസവവാര്‍ഡിലും കാന്‍റീനിലും ഉപയോഗിക്കുന്നത്. 
തുടര്‍ന്ന് ഇവിടെ നടത്തിയ പരിശോധനയിലും പുഴക്കളെ കണ്ടെത്തിയതോടെ സംഭവം വിവാദമായിരിക്കുകയാണ്. കാലപ്പഴക്കത്താല്‍ ദ്രവിച്ച് നശിച്ച പൈപ് ലൈനുകളിലൂടെയാണ് ഗവ. ആശുപത്രിയില്‍ ജലവിതരണം നടത്തുന്നത്. പൊട്ടിയ ഭാഗങ്ങളിലൂടെ പുഴുക്കള്‍ കയറുന്നത് ഇവിടെ പതിവാണ്. 
ഓരോ തവണ പുഴുക്കളെ കാണുമ്പോഴും പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുന്നതല്ലാതെ നടപടി ഉണ്ടാകാറില്ല. മാലിന്യങ്ങള്‍ കെട്ടിനില്‍ക്കുന്ന ഭാഗത്ത് കൂടിയാണ് പൈപ് ലൈന്‍ കടന്നുപോകുന്നതെന്നത് വിഷയത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. 
ഇത്തരം വിഷയങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണേണ്ട ആശുപത്രി മാനേജിങ് കമ്മിറ്റിക്ക് ഇവിടെ നോക്കുകുത്തിയുടെ സ്ഥാനമാണുള്ളത്. സംഭവം അറിഞ്ഞ് സൂപ്രണ്ട് സ്ഥലത്തെത്തിയെങ്കിലും പരിഹാരം സംബന്ധിച്ച് കൈമലര്‍ത്താനേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ. 
ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ചും വിഷയത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ അത്യാഹിത വിഭാഗത്തിലേക്ക് മാര്‍ച്ച് നടത്തി.
 

തൃപ്രയാറിലെ ജലോത്സവം: സംഘര്‍ഷം ഉണ്ടാകുമെന്ന് ആശങ്ക

Posted: 29 Aug 2013 11:37 PM PDT

തൃപ്രയാര്‍: സെപ്റ്റംബര്‍ 18ന് തൃപ്രയാര്‍ പുഴയില്‍ ഒരേസമയത്ത് രണ്ടുക്ളബുകള്‍ നടത്തുന്ന ജലോത്സവം സംഘര്‍ഷത്തിലെത്തുമെന്ന് ആശങ്ക. തൃപ്രയാര്‍ ക്ഷേത്രത്തിന് മുന്‍വശത്ത് നിന്നാണ് എന്‍.ഇ.എസിന്‍െറ ജലോത്സവം ആരംഭിക്കുക. തൃപ്രയാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ ജലോത്സവം സമാപിക്കുന്നതും ക്ഷേത്രത്തിന് മുന്‍വശത്താണ.് അവരുടെ ഉദ്ഘാടന-സമാപനസമ്മേളന സ്റ്റേജ് ഇവിടെയാണ് . ഒരേ ദിവസം നടക്കുന്ന ഇരുവിഭാഗം ജലോത്സവങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന മാത്സര്യത്തെത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ ദിവസം തൃപ്രയാര്‍ എന്‍.ഇ.എസ് കായലോരടൂറിസം ക്ളബ് ഈ തീരുമാനമെടുത്തത്.ക്ളബിന്‍െറ വള്ളങ്ങളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ചിറക്കിയ കുറിപ്പിലാണ് ജലോത്സവ ഷെഡ്യൂള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. 
 തൃപ്രയാര്‍ ക്ഷേത്രത്തിന് മുന്‍വശത്ത് നിന്ന് ജലോത്സവം ആരംഭിക്കുമെന്നും എന്‍.ഇ.എസ് തീരത്ത് സമാപിക്കുമെന്നുമാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഇരുക്ളബുകളും ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്ട്രേഷനും തുടങ്ങി. തൃപ്രയാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിനാണ് പൊലീസ്, കനാല്‍ ഓഫിസറും അനുമതി നല്‍കിയിട്ടുള്ളത്. 
ഓണാഘോഷം സംഘര്‍ഷത്തിലെത്തുമെന്ന് ആശങ്കയുയര്‍ന്നിട്ടും ബന്ധപ്പെട്ടവരുടെ ഇടപെടല്‍  ഉണ്ടായിട്ടില്ല.  എന്‍.ഇ.എസ് ക്ളബ്    ആഭ്യന്തരമന്ത്രിയെ  ഉദ്ഘാടനത്തിന്  കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല.
 

ഹരിത സന്ദേശവുമായി വിത്ത് വണ്ടി ജില്ലയില്‍

Posted: 29 Aug 2013 11:33 PM PDT

പത്തനംതിട്ട: കുട്ടികളുടെ മനസ്സിനെ കൃഷിയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ വേറിട്ട കൃഷി പ്രചാരണ പരിപാടിയുമായി വിത്തുവണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി.  
കൃഷി വകുപ്പിന്‍െറ സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി എത്തിയ സ്കൂള്‍തല പ്രചാരണയാത്ര ആറന്മുള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇലന്തൂര്‍ ബ്ളോക്  പഞ്ചായത്ത് പ്രസിഡന്‍റ് സ്റ്റെല്ലാ തോമസ് ഉദ്ഘാടനം ചെയ്തു. 
ഓമല്ലൂര്‍ ആര്യഭാരതി സ്കൂളിലെ യാത്രക്ക് ശേഷമാണ് ആറന്മുളയില്‍ എത്തിയത്. ഭക്ഷ്യസുരക്ഷയിലൂടെ ഭക്ഷ്യസുഭിക്ഷയും ഭാവി സുരക്ഷിതമാക്കുകയെന്നതുമാണ് ലക്ഷ്യം. കുട്ടികളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ മത്സരങ്ങള്‍ നടത്തി വരുന്നു. കടങ്കഥകളിലൂടെയും പാട്ടുകളിലൂടെയുമാണ് കുട്ടികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്. സംസ്ഥാനമൊട്ടാകെ 50 ലക്ഷം പച്ചക്കറി വിത്ത് കിറ്റുകള്‍ ലഭ്യമാക്കിക്കഴിഞ്ഞു. 2500 വിദ്യാലയങ്ങളില്‍ 10 സെന്‍റ് കൃഷിക്ക് 5000 രൂപ വീതം ധനസഹായവും പദ്ധതിയുടെ ഭാഗമായി നല്‍കുന്നു. 
ബ്ളോക് പഞ്ചായത്ത് അംഗം മാത്യു തോമസ് അധ്യക്ഷത വഹിച്ചു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എലിസബത്ത് നൈനാന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ചന്ദ്രന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ സിസി കുര്യന്‍, എ.ഇ.ഒ വത്സല ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. വിത്തുവണ്ടി  വെള്ളിയാഴ്ച രാവിലെ 10ന് പറക്കോട്  ബോയ്സ് ഹൈസ്കൂളിലും ഉച്ചക്ക് 12ന് പന്തളം എന്‍.എസ്.എസ് യു.പി.എസിലും ഉച്ചകഴിഞ്ഞ് രണ്ടിന് റാന്നി ഗവണ്‍മെന്‍റ് യു.പി.എസിലും 31ന് രാവിലെ 10 ന് പുല്ലാട് എസ്.വി.ജി.എച്ച്.എസിലും 11.15ന് വെണ്ണിക്കുളം സെന്‍റ് ബഹനാന്‍സ് ഹൈസ്കൂളിലും 12.30ന് മല്ലപ്പള്ളി ഐ.കെ.എം. എല്‍.പി.എസിലും വൈകുന്നേരം മൂന്നിന് നെടുമ്പ്രം എച്ച്.എസിലും പര്യടനം നടത്തും. 
റാന്നി: വിത്തുവണ്ടി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് റാന്നിയിലെത്തും. വൈക്കം ഗവണ്‍മെന്‍റ് യു.പി സ്കൂളിലാണ് വാഹനം എത്തുന്നത്. കൃഷി വകുപ്പില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഏഴ് സീനിയര്‍ കൃഷി അസിസ്റ്റന്‍റുമാരുടെ നേതൃത്വത്തില്‍ തെരുവുനാടകം, നാടന്‍പാട്ട് എന്നിവയും ഇതിന്‍െറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
വാഹനം എത്തുന്നതിനു മുമ്പായി വിവിധതരം കൃഷി രീതികളെപ്പറ്റി ഫിലിം പ്രദര്‍ശനം നടക്കും. ഒരു സ്കൂളില്‍ നിന്ന് അഞ്ച് കുട്ടികള്‍ വീതം റാന്നി ബ്ളോക്കിലെ 17 സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രദീപ് കുമാര്‍ കിഴക്കേവിളയില്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബെന്നി പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
 

നഴ്സുമാരില്ല: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം പ്രതിസന്ധിയില്‍

Posted: 29 Aug 2013 11:23 PM PDT

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്സുമാരുടെ കുറവുമൂലം രോഗികള്‍ക്ക് യഥാസമയം ചികിത്സ ലഭിക്കുന്നില്ല. അത്യാഹിത വിഭാഗത്തില്‍ ഉച്ച കഴിഞ്ഞുള്ള രണ്ട് ഡ്യൂട്ടി ഷിഫ്റ്റുകളിലാണ് നഴ്സുമാരുടെയും ജീവനക്കാരുടെയും കുറവ്. മൂന്ന് ഷിഫ്റ്റാണ് ആശുപത്രിയിലെ ഡ്യൂട്ടി സമയം. രാവിലെ എട്ട് മുതല്‍ 1.30 വരെയും ഉച്ചക്ക് 1.30 മുതല്‍ 7.30 വരെയും രാത്രി 7.30 മുതല്‍ പിറ്റേദിവസം രാവിലെ വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ രാവിലെ ഒ.പിയുള്ളതിനാല്‍ സാധാരണ കൂടുതല്‍ രോഗികള്‍ എത്താറില്ല. എന്നാല്‍ ഉച്ചകഴിഞ്ഞ് സ്ഥിതി വ്യത്യസ്തമാണ്. രാത്രിയാണ് അപകടത്തില്‍പെടുന്നവര്‍ അടക്കം കൂടുതല്‍ രോഗികള്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്നത്.
രണ്ടും മൂന്നും ഷിഫ്റ്റുകളിലെ ഡ്യൂട്ടിക്ക് നാല് നഴ്സുമാരും രണ്ട് ജീവനക്കാരും മാത്രമാണുള്ളത്. അതില്‍ രണ്ട് നഴ്സുമാര്‍ മാത്രമാണ് സ്ഥിരം ജീവനക്കാര്‍. ഒരാള്‍ ബോണ്ട് പ്രകാരവും മറ്റൊരാള്‍ വളന്‍റിയറി വ്യവസ്ഥയിലും ജോലി ചെയ്യുന്നവരാണ്. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, അസ്ഥിരോഗം, ജനറല്‍ സര്‍ജറി വിഭാഗം യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പുരുഷ -സ്ത്രീ സംരക്ഷണ മുറികളിലും മൈനര്‍ തിയറ്ററിലും അക്വാകെയര്‍ യൂനിറ്റിലും ഏത് സമയവും 50 ലധികം രോഗികള്‍ കാണും. പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ മുറികളില്‍ നാല് നഴ്സുമാര്‍ വേണം കുത്തിവെപ്പ് നല്‍കാനും ട്രിപ് ഇടാനും. കൂടാതെ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ യഥാസമയം ബന്ധപ്പെട്ട വാര്‍ഡുകളിലോ ശസ്ത്രക്രിയ തിയറ്ററുകളിലോ എത്തിക്കുന്നതിന്‍െറ ഉത്തരവാദിത്തവും നഴ്സുമാര്‍ക്കാണ്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞാണ് വാഹനാപകടത്തില്‍പെട്ട് വരുന്നവരുടെ തിരക്ക് കൂടുതല്‍. അപകടങ്ങളില്‍പെടുന്നവരുടെ എണ്ണം ക്രമാതീതമാണ്. അടുത്തിടെ ഒരു പൊതുവിശേഷ ദിവസം രാത്രി വാഹനാപകടങ്ങളില്‍പെട്ട് മറ്റ് ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്തതും അല്ലാതെയുമായി 200 ലധികം പേരാണ് ചികിത്സ തേടിയത്. രോഗികളെ വാര്‍ഡില്‍ എത്തിക്കുന്നതിന് ഒരു നഴ്സിങ് അസിസ്റ്റന്‍റും ഒരു ഗ്രേഡ് -രണ്ട് ജീവനക്കാരനും മാത്രമാണുള്ളത്. രോഗിയെ വാര്‍ഡില്‍ എത്തിച്ച് വീണ്ടും അടുത്ത രോഗിയെ കൊണ്ടുപോകണമെങ്കില്‍ ശരാശരി ഒരു മണിക്കൂറിലധികം വേണം. ഇത് ചില സമയങ്ങളില്‍ രോഗികളുടെ ബന്ധുക്കളുടെ ആക്ഷേപത്തിനും ഇടയാക്കുന്നുണ്ട്.

തീവ്രവാദിയുടെ പിതാവായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല -ഭട്കലിന്‍്റെ പിതാവ്

Posted: 29 Aug 2013 11:22 PM PDT

Image: 

ബംഗളൂരു: ഒരു തീവ്രവാദിയുടെ പിതാവായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ളെന്ന് ബുധനാഴ്ച അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ യാസീന്‍ ഭട്കലിന്‍്റെ പിതാവ് സറാര്‍ സിദ്ധിബപ്പ. വീട്ടില്‍ വരുമ്പോഴെല്ലാം യാസീന്‍ ഒരു സാധാരണ കുട്ടിയായിരുന്നു. ബിസിനസ് ആരംഭിക്കുന്നതിനെന്ന് പറഞ്ഞാണ് മകന്‍ ദുബായിലേക്ക് പോയത്. ഭട്കലുമായി നേരില്‍ കണ്ടിട്ട് ഏഴു വര്‍ഷമായി. പൊലീസ് വിവരം അറിയിച്ചപ്പോഴാണ് മകനെ അറസ്റ്റ് ചെയ്തതിനെകുറിച്ച് അറിഞ്ഞത്. അറസ്റ്റിലായത് തന്‍്റെ മകനാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. തങ്ങള്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നു. നാട്ടുകാര്‍ സംസാരിക്കാറില്ല. എല്ലാവരും സംശയത്തോടെയാണ് തങ്ങളെ കാണുന്നത്. ബന്ധുക്കള്‍ വീട് സന്ദര്‍ശിക്കാറില്ല. ഓരോ ദിവസം കഴിയുന്തോറും കുടുംബം മരണത്തിലേക്ക് സാവധാനം അടുക്കുകയാണെന്നും സിദ്ധിബപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യാസീന്‍ ഭട്കലിന്‍്റെ മറ്റൊരു സഹോദരനായ സമദിനെ 2010ല്‍ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെറ്റ് മനസിലാക്കിയ പൊലീസ് പിന്നീട് വിട്ടയച്ചു. സമദ് ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്നു. ഈ സംഭവത്തെ കുടുംബം അതിജീവിച്ചതാണ്. കുറ്റവാളിയെങ്കില്‍ ഭട്കലിനെ കുടുംബം പിന്തുണക്കില്ളെന്ന് സിദ്ധിബപ്പ വ്യക്തമാക്കി.
അതേസമയം, ഭീകരരെ വാര്‍ത്തെടുക്കുന്ന ഫാക്ടറി എന്നാണ് തങ്ങളുടെ ചെറിയ പട്ടണം അറിയപ്പെടുന്നതെന്ന് ഭട്കല്‍ നിവാസികള്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകളിലധികം അപവാദം മാത്രമാണ്. ദൃശ്യ മാധ്യമങ്ങള്‍ തങ്ങളെ വേട്ടയാടുന്നു.  ഭീകരര്‍ എന്ന മുദ്രകുത്തപ്പെട്ടാണ് ഇത്രയും കാലം ജീവിച്ചത്. യാസീന്‍ ഭട്കലിന്‍്റെ അറസ്റ്റോടെ ഇതിന് അറുതിയായെന്ന് പ്രത്യാശിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.

കോട്ടയം-കുമളി റോഡ് ദേശസാത്കരണവും കുമളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയും യാത്രക്കാര്‍ക്ക് ശാപമാകുന്നു

Posted: 29 Aug 2013 11:20 PM PDT

പീരുമേട്: കോട്ടയം-കുമളി റൂട്ട് ദേശസാത്കരിച്ചതും കുമളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയും ഹൈറേഞ്ചിന് ദുരിതം സമ്മാനിക്കുന്നു. 1999 ല്‍ കോട്ടയം-കുമളി റൂട്ട് ദേശസാത്കരിച്ചതിന് ശേഷമാണ് യാത്രാദുരിതം ആരംഭിച്ചത്.
ദേശസാത്കരണ ഭാഗമായി കോട്ടയം, ചങ്ങനാശേരി ഡിപ്പോകളില്‍ നിന്ന് 15 മിനിറ്റ് ഇടവിട്ട് കുമളിക്ക് ഓര്‍ഡിനറി സര്‍വീസുകള്‍ ആരംഭിച്ചു. ഇതോടൊപ്പം ടൗണ്‍ ടു ടൗണ്‍ ബസുകളും തിരുവനന്തപുരം, കൊല്ലം, എറണാകുളം, കളിയിക്കാവിള ഡിപ്പോകളില്‍ നിന്ന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളും തുടങ്ങി.
ഹൈറേഞ്ചിലെ സ്വകാര്യ ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്ന അവസരത്തില്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസ് ആരംഭിച്ചപ്പോള്‍ യാത്രക്കാര്‍ ഒന്നടങ്കം കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കാന്‍ തുടങ്ങി. ഇതോടെ ഇതുവഴി സര്‍വീസ് നടത്തിയിരുന്ന 29 സ്വകാര്യബസുകള്‍ സര്‍വീസ് ഉപേക്ഷിച്ചു. 2000ത്തില്‍ കോട്ടയം, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലെ കുത്തക ഉടമകള്‍ മാത്രം സര്‍വീസുകള്‍ ഉപേക്ഷിക്കാതെ ഓടിച്ചു. 2001 ല്‍ കോട്ടയം, കുമളി റൂട്ടില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകള്‍ റൂട്ടില്‍ നിന്ന് പിന്‍വലിച്ചു. ഇതോടൊപ്പം ഓര്‍ഡിനറി ബസുകളുടെ എണ്ണവും കുറച്ചു.
കളിയിക്കാവിള, എറണാകുളം, തിരുവനന്തപുരം ഡിപ്പോകളില്‍ നിന്ന് കുമളിക്കുള്ള ഫാസ്റ്റ് സര്‍വീസുകളും റദ്ദാക്കി. 2004 ല്‍ കുമളി ഡിപ്പോ ഉദ്ഘാടനം ചെയ്യുകയും കോട്ടയം, ചങ്ങനാശേരി ഡിപ്പോകളില്‍ നിന്ന് ആരംഭിച്ച സര്‍വീസുകള്‍ കുമളി ഡിപ്പോക്ക് നല്‍കി. ആദ്യ ആറ് മാസം സര്‍വീസുകള്‍ കാര്യക്ഷമമായി നടത്തി. പിന്നീട് സ്വകാര്യബസ് ഉടമകളുമായി ഒത്തുകളിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അവതാളത്തിലായി.
2006 മുതല്‍ 600 വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കിയെങ്കിലും സ്കൂള്‍ സമയത്തെ സര്‍വീസുകള്‍ മിക്കപ്പോഴും റദ്ദാക്കുകയാണ്. 2009 മുതല്‍ കുമളിയില്‍ നിന്നുള്ള സ്വകാര്യബസുകള്‍ ഫാസ്റ്റായി മാറുകയും കെ.എസ്.ആര്‍.ടി.സി ബസുകള്‍ റദ്ദാക്കുകയും ചെയ്തതോടെ യാത്രക്കാര്‍ ക്ളേശിക്കുകയാണ്.
കുട്ടിക്കാനം-കുമളി റൂട്ടിലെ 45 കി.മീ. ദൂരത്തില്‍ സമാന്തര സര്‍വീസുകളാണ് ഹ്രസ്വദൂര യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്രയം. കുമളി ഡിപ്പോയില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന ഏഴ് ബസുകള്‍ 12 വര്‍ഷം പഴക്കമുള്ളവയാണ്. ദിവസം 440 കി.മീ. സര്‍വീസ് നടത്തുന്ന പഴഞ്ചന്‍ ബസുകള്‍ വഴിയില്‍ കിടക്കുന്നതും പതിവ് കാഴ്ചയാണ്. കുമളി ഡിപ്പോക്ക് കൂടുതല്‍ ബസ് അനുവദിക്കുക, പഴയവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ രാവിലെ 8.15ന് എറണാകുളത്തേക്ക് ആരംഭിച്ച സൂപ്പര്‍ ഫാസ്റ്റ് റദ്ദാക്കി ബസ് പത്തനാപുരം ഡിപ്പോക്ക് നല്‍കി. പ്രതിദിനം 15,000 രൂപ വരുമാനം ലഭിച്ചിരുന്ന ബസാണ് സ്വകാര്യ ഫാസ്റ്റിനുവേണ്ടി റദ്ദാക്കിയത്. ഈ സര്‍വീസ് നിര്‍ത്താന്‍ പെന്‍ഷനായ ഒരു ജനറല്‍ മാനേജര്‍ പരോക്ഷമായി ഇടപെട്ടതും പരാതി ഉയര്‍ത്തിയിരുന്നു. 
കുത്തക സ്വകാര്യബസ് ഉടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ ലാഭം നാമമാത്രമായ ഉടമകളും 40ല്‍പ്പരം ബസുകള്‍ക്കാണ് ലഭിക്കുന്നത്. ദേശസാത്കരണ നിയമപ്രകാരം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാത്തതിനാല്‍ ഓര്‍ഡിനറി സര്‍വീസ് ആരംഭിക്കാന്‍ തയാറായ ഉടമകള്‍ക്ക് പെര്‍മിറ്റും ലഭിക്കുന്നില്ല.
കുമളി ഡിപ്പോയില്‍ നിന്ന് മലബാര്‍ മേഖലകളിലേക്ക് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ഒരുസര്‍വീസ് പോലും ആരംഭിക്കാന്‍ സാധിച്ചില്ല. കുടിയാന്‍മല-കുമളി റൂട്ടില്‍ സര്‍വീസ് ആരംഭിക്കാന്‍ നടത്തിയ നീക്കവും ഡിപ്പോയിലെ ചിലര്‍ അട്ടിമറിച്ചു. ഡിപ്പോയില്‍ നിന്ന് യാത്രാക്ളേശം പരിഹരിക്കുന്ന രീതിയില്‍ സര്‍വീസ് നടത്താന്‍ സാധിക്കാതെ സ്വകാര്യസര്‍വീസുകളെ സഹായിക്കുന്ന നടപടിയും ഡിപ്പോക്ക് വരുമാന നഷ്ടവും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഹൈറേഞ്ചിലെ യാത്രാക്ളേശം പരിഹരിക്കാന്‍ ആരംഭിച്ച കുമളി ഡിപ്പോ യാത്രക്കാര്‍ക്ക് ഇപ്പോള്‍ ശാപമാകുന്നു.
 

ലോറിയില്‍ കടത്തിയ 198 ചാക്ക് ഗോതമ്പ് പിടികൂടി

Posted: 29 Aug 2013 11:11 PM PDT

കാസര്‍കോട്: മതിയായ രേഖകളില്ലാതെ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന ഒരു ലോഡ് ഗോതമ്പ് വിദ്യാനഗര്‍ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച ഉച്ചയോടെ ബി.സി റോഡ് ജങ്ഷന് സമീപത്ത് വാഹനപരിശോധനക്കിടയിലാണ് കണ്ണൂര്‍ രജിസ്ട്രേഷനുള്ള ചരക്കുലോറി പിടികൂടിയത്.
ലോറിയിലുണ്ടായിരുന്ന 198 ചാക്ക് ഗോതമ്പ് കസ്റ്റഡിയിലെടുത്ത് ജില്ലാ സപൈ്ള ഓഫിസര്‍ക്ക് കൈമാറി. ഡ്രൈവര്‍ നീലേശ്വരം സ്വദേശി സെബാസ്റ്റ്യനെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
കോഴിക്കോട്ടെ ഗോഡൗണില്‍നിന്ന് മംഗലാപുരത്തെ മില്ലിലേക്ക് കൊണ്ടുപോകുന്നതായി കാണിക്കുന്ന ബില്ലാണ് ഡ്രൈവര്‍ ഹാജരാക്കിയത്. ഇത് സംശയമുളവാക്കുന്നതായി പൊലീസ് പറഞ്ഞു. മറ്റു രേഖകളൊന്നും ഇയാളുടെ പക്കലില്ല.
സംഭവം സംബന്ധിച്ച് ജില്ലാ സപൈ്ള ഓഫിസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.  

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP