സ്വാഗതം
WELCOME

News Update..

Monday, September 30, 2013

നൈറോബി ആക്രമണം: ഉത്തരം മുട്ടി കെനിയന്‍ സര്‍ക്കാര്‍ Madhyamam News Feeds

നൈറോബി ആക്രമണം: ഉത്തരം മുട്ടി കെനിയന്‍ സര്‍ക്കാര്‍ Madhyamam News Feeds

Link to

നൈറോബി ആക്രമണം: ഉത്തരം മുട്ടി കെനിയന്‍ സര്‍ക്കാര്‍

Posted: 30 Sep 2013 12:51 AM PDT

Image: 

നൈറോബി: കെനിയയിയിലെ നൈറോബി ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ വ്യക്തമായി ഉത്തരം പറായാനാവാതെ സര്‍ക്കാര്‍ കുഴങ്ങുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് തന്നെ ഇന്‍റലിജന്‍സ് ഓഫീസ് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെനിയന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍ജസീറ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. വെസ്റ്റേജ് ഷോപ്പിങ് മാളിലും നൈറോബിയിലെ ഹോളി ബസലിക്ക ചര്‍ച്ചിലും അശ്ശബാബ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കെനിയന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ളെന്ന  ചോദ്യങ്ങളാണിപ്പോള്‍ ഉയരുന്നത്. ആക്രമണം നടന്ന ഷോപ്പിങ് മാളില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആക്രമണത്തില്‍ കാണാതായവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

എന്നാല്‍, ആക്രണത്തില്‍ കെനിയന്‍ സര്‍ക്കാര്‍  12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും  ഇതില്‍ ഉള്‍പെട്ട വ്യക്തി ഉപയോഗിച്ചുവെന്ന് സംശയിക്കപ്പെടുന്ന കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ജോസെഫ് ഒലെ ലെങ്കു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ വിവിധ സുരക്ഷാ ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇന്ന് പാര്‍ലമെന്‍്ററി പ്രതിരോധ കമ്മിറ്റി ചോദ്യം ചെയ്യും.

കുട്ടികളിലെ ദുശ്ശീലം അകറ്റാന്‍ ജില്ലാപഞ്ചായത്തിന്‍െറ കര്‍മപദ്ധതി

Posted: 30 Sep 2013 12:26 AM PDT

കോഴിക്കോട്: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയും ദുശ്ശീലങ്ങളും മാറ്റിയെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ജില്ലയിലെ ഹൈസ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ബോധവത്കരണ പരിപാടികള്‍ നടത്തുന്നതാണ് കര്‍മപദ്ധതി. ഇതിനായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ഷീബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി.
ജില്ലയില്‍ കുട്ടിക്കള്ളന്മാര്‍ പിടിയിലാകുന്ന സാഹചര്യം കണക്കിലെടുത്താണ് കര്‍മപദ്ധതിക്ക് രൂപം നല്‍കിയത്. വിദ്യാര്‍ഥികള്‍ പഠിക്കുന്ന പശ്ചാത്തലം മനസ്സിലാക്കി കുറ്റങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ആദ്യപടി. ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ബോധവത്കരണത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വസ്തുക്കളുടെ ഉപഭോഗം വരുത്തുന്ന ഭവിഷ്യത്ത് ബോധ്യപ്പെടുത്താന്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെയാവും ബോധവത്കരണം. മനശ്ശാസ്ത്ര വിദഗ്ധര്‍,രക്ഷാകര്‍ത്താക്കള്‍, സാമൂഹിക സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണം പദ്ധതിയില്‍ ഉറപ്പുവരുത്തും.
ജില്ലാ പഞ്ചായത്ത് ഉടന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കും യോഗത്തില്‍ അന്തിമധാരണയായി. ജീവിത ശൈലീ രോഗങ്ങള്‍ തടയാന്‍ കുട്ടികളില്‍ ബോധവത്കരണം നടത്തും. വിദ്യാര്‍ഥികളില്‍ സമഗ്ര കായികക്ഷമത ഉറപ്പാക്കുന്ന പരിപാടികളും സ്കൂളുകളില്‍ നടത്തും. പ്രഥമശുശ്രൂഷ നല്‍കുന്നത് എങ്ങനെയെന്നത് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പരിശീലിപ്പിക്കും. പ്രഥമ ശുശ്രൂഷ നല്‍കാന്‍ പരിശീലിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും. ക്ളാസ് ലീഡര്‍മാര്‍ക്ക് നേതൃ പരിശീലനവും ഇതോടൊപ്പം നടത്തും.
നവംബര്‍ ഭാഷാഭിമാന മാസമായി ആചരിക്കും. ശ്രേഷ്ഠ പദവി ലഭിച്ച മലയാളഭാഷയുടെ മഹത്ത്വം ഉദ്ഘോഷിക്കുന്ന പരിപാടികള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ തുടക്കമിട്ട കൗമാര സഭ ഹൈസ്കൂളുകളിലും വ്യാപിപ്പിക്കും. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം ഈവര്‍ഷം തന്നെ നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്‍െറ വിജയോത്സവം പരിപാടിയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എട്ടാം ക്ളാസിലെയും ഹൈസ്കൂളുകളോട് ചേര്‍ന്നുള്ള അഞ്ചാം തരത്തിലെയും വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് പരിപാടിയും നടത്തും. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചാണ് പരിപാടി നടത്തുക. ഹയര്‍സെക്കന്‍ഡറി അധ്യാപികമാരെ പങ്കെടുപ്പിച്ച് അധ്യാപക സംഗമവും പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് സഹവാസ ക്യാമ്പും നടത്തും. പെണ്‍കുട്ടികളുടെ വ്യക്തിവികസനം ലക്ഷ്യമിട്ട് പ്രത്യേക പരിപാടി നടത്താനും പദ്ധതിയുണ്ട്.
യോഗത്തില്‍ ഹയര്‍സെക്കന്‍ഡറി ജില്ലാ കോഓഡിനേറ്റര്‍ പി.കെ. രാജന്‍, ഡി.ഇ.ഒ എന്‍. അഹമ്മദ്, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്‍റ് ഡയറക്ടര്‍ പി. കുഞ്ഞഹമ്മദ്, ജില്ലാപഞ്ചായത്ത് കര്‍മസമിതി ചെയര്‍മാന്‍ കാവില്‍ പി. മാധവന്‍, ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കോഓഡിനേറ്റര്‍ കെ.കെ. ശിവദാസന്‍ എന്നിവരും പങ്കെടുത്തു.
 

കുട്ടികളിലെ ദുശ്ശീലം അകറ്റാന്‍ ജില്ലാപഞ്ചായത്തിന്‍െറ കര്‍മപദ്ധതി

Posted: 30 Sep 2013 12:26 AM PDT

കോഴിക്കോട്: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയും ദുശ്ശീലങ്ങളും മാറ്റിയെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ജില്ലയിലെ ഹൈസ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ബോധവത്കരണ പരിപാടികള്‍ നടത്തുന്നതാണ് കര്‍മപദ്ധതി. ഇതിനായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ഷീബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി.
ജില്ലയില്‍ കുട്ടിക്കള്ളന്മാര്‍ പിടിയിലാകുന്ന സാഹചര്യം കണക്കിലെടുത്താണ് കര്‍മപദ്ധതിക്ക് രൂപം നല്‍കിയത്. വിദ്യാര്‍ഥികള്‍ പഠിക്കുന്ന പശ്ചാത്തലം മനസ്സിലാക്കി കുറ്റങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ആദ്യപടി. ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ബോധവത്കരണത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വസ്തുക്കളുടെ ഉപഭോഗം വരുത്തുന്ന ഭവിഷ്യത്ത് ബോധ്യപ്പെടുത്താന്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെയാവും ബോധവത്കരണം. മനശ്ശാസ്ത്ര വിദഗ്ധര്‍,രക്ഷാകര്‍ത്താക്കള്‍, സാമൂഹിക സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണം പദ്ധതിയില്‍ ഉറപ്പുവരുത്തും.
ജില്ലാ പഞ്ചായത്ത് ഉടന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കും യോഗത്തില്‍ അന്തിമധാരണയായി. ജീവിത ശൈലീ രോഗങ്ങള്‍ തടയാന്‍ കുട്ടികളില്‍ ബോധവത്കരണം നടത്തും. വിദ്യാര്‍ഥികളില്‍ സമഗ്ര കായികക്ഷമത ഉറപ്പാക്കുന്ന പരിപാടികളും സ്കൂളുകളില്‍ നടത്തും. പ്രഥമശുശ്രൂഷ നല്‍കുന്നത് എങ്ങനെയെന്നത് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പരിശീലിപ്പിക്കും. പ്രഥമ ശുശ്രൂഷ നല്‍കാന്‍ പരിശീലിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും. ക്ളാസ് ലീഡര്‍മാര്‍ക്ക് നേതൃ പരിശീലനവും ഇതോടൊപ്പം നടത്തും.
നവംബര്‍ ഭാഷാഭിമാന മാസമായി ആചരിക്കും. ശ്രേഷ്ഠ പദവി ലഭിച്ച മലയാളഭാഷയുടെ മഹത്ത്വം ഉദ്ഘോഷിക്കുന്ന പരിപാടികള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ തുടക്കമിട്ട കൗമാര സഭ ഹൈസ്കൂളുകളിലും വ്യാപിപ്പിക്കും. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം ഈവര്‍ഷം തന്നെ നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്‍െറ വിജയോത്സവം പരിപാടിയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എട്ടാം ക്ളാസിലെയും ഹൈസ്കൂളുകളോട് ചേര്‍ന്നുള്ള അഞ്ചാം തരത്തിലെയും വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് പരിപാടിയും നടത്തും. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചാണ് പരിപാടി നടത്തുക. ഹയര്‍സെക്കന്‍ഡറി അധ്യാപികമാരെ പങ്കെടുപ്പിച്ച് അധ്യാപക സംഗമവും പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് സഹവാസ ക്യാമ്പും നടത്തും. പെണ്‍കുട്ടികളുടെ വ്യക്തിവികസനം ലക്ഷ്യമിട്ട് പ്രത്യേക പരിപാടി നടത്താനും പദ്ധതിയുണ്ട്.
യോഗത്തില്‍ ഹയര്‍സെക്കന്‍ഡറി ജില്ലാ കോഓഡിനേറ്റര്‍ പി.കെ. രാജന്‍, ഡി.ഇ.ഒ എന്‍. അഹമ്മദ്, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്‍റ് ഡയറക്ടര്‍ പി. കുഞ്ഞഹമ്മദ്, ജില്ലാപഞ്ചായത്ത് കര്‍മസമിതി ചെയര്‍മാന്‍ കാവില്‍ പി. മാധവന്‍, ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കോഓഡിനേറ്റര്‍ കെ.കെ. ശിവദാസന്‍ എന്നിവരും പങ്കെടുത്തു.
 

വീട്ടു ജോലിക്കാര്‍ക്ക് വേണ്ടിയുള്ള നിയമം മന്ത്രിസഭയുടെ പരിഗണണയില്‍

Posted: 30 Sep 2013 12:25 AM PDT

Image: 

ദോഹ: ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ വേറിട്ട അധ്യായമായി മാറാന്‍ സാധ്യതയുള്ള വീട്ടുജോലിക്കാരുടെ തൊഴില്‍ അവകാശങ്ങളെ കുറിച്ചുള്ള നിയമം കൂടുതല്‍ പഠനങ്ങള്‍ക്കായി മന്ത്രിസഭയുടെ പരിഗണനയിലെത്തി. വീട്ടുജോലിക്കാരുടെ അവകാശങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് നിയമം.
വീട്ടുജോലിക്കാരുടെ ക്ഷേമം ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടന നിയമത്തിലെ 189 വകുപ്പ് അനുസരിച്ചാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഖത്തര്‍ തൊഴില്‍ നിയമത്തില്‍ വീട്ടു ജോലിക്കാരെക്കുറിച്ച് പ്രത്യേകിച്ചൊന്നും പ്രതിപാദിക്കുന്നില്ലെന്നതിനാലാണ് ഇവര്‍ക്ക് വേണ്ടി പ്രത്യേകം നിയമമുണ്ടാക്കാന്‍ തീരുമാനിച്ചത്.  തൊഴില്‍ സമയം, ആഴ്ചയിലെ അവധി തുടങ്ങിയ ഈ നിയമത്തിലെ വ്യവസ്ഥകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്.

സി.പി.എം-സര്‍ക്കാര്‍ ഗൂഢാലോചനയെന്ന് ഐ ഗ്രൂപ്പ്; ഐക്യം വേണമെന്ന് സോണിയ

Posted: 30 Sep 2013 12:15 AM PDT

Image: 

തിരുവനന്തപുരം: കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ധരിപ്പിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പാര്‍ട്ടി അധ്യക്ഷയുമായുള്ള  കൂടിക്കാഴ്ചയില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചത്. സര്‍ക്കാരും സി.പി.എമ്മും തമ്മില്‍ ഗൂഢാലോചന നടക്കുന്നതായാണ് ഐ ഗ്രൂപ്പിന്റെ പ്രധാന ആരോപണം.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇതാണ് വ്യക്തമാകുന്നത്. ഇതിന് പകരമായി സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനം സ്വീകരിക്കാമെന്നതാണ് സി.പി.എം ധാരണ. സ്വന്തം ഓഫിസ് സംരക്ഷിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി എങ്ങനെ സംസ്ഥാനത്തെ സംരക്ഷിക്കുമെന്നും നേതാക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് പന്തളം സുധാകരന്‍ അഭിപ്രായം പ്രകടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെന്നിത്തല പാര്‍ട്ടിയെ നയിക്കണമെന്നും സോണിയായോട് സുധാകരന്‍ രേഖാമൂലം ആവശ്യപ്പെട്ടു.

അതേസമയം, എല്ലാ പ്രശ്നങ്ങളും സോണിയ ഗാന്ധിയെ അറിയിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം കെ. മുരളീധരന്‍ പറഞ്ഞു. ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പാര്‍ട്ടി അധ്യക്ഷ നിര്‍ദേശിച്ചു. ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ അറിയിച്ചിട്ടുണ്ട്. ഹൈകോടതി വിധിക്ക് ശേഷമുണ്ടായ സംശയങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി അറിയിച്ചതായി മുരളീധരന്‍ വ്യക്തമാക്കി.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് സോണിയ ഗാന്ധി അറിയിച്ചതായി വി.എം. സുധീരന്‍ പറഞ്ഞു. സംസ്ഥാന ഘടകത്തെ കുറിച്ചുള്ള നിലപാട് പാര്‍ട്ടി അധ്യക്ഷയെ അറിയിച്ചു. യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമില്‍ കോടികളുടെ ഫണ്ട് പാഴാവുന്നു

Posted: 30 Sep 2013 12:09 AM PDT

നെല്ലിയാമ്പതി: കൃത്യമായ ആസൂത്രണമില്ലാത്തതും അധികൃതരുടെ മേല്‍നോട്ടമില്ലാത്തതും കാരണം ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ചെലവാക്കിയ കോടിക്കണക്കിന് രൂപയുടെ ഫണ്ട് പാഴായിപ്പോകുന്നു. അധികൃതരുടെ അനാസ്ഥമൂലം ഫാമിലെ ഏക്കര്‍കണക്കിന് കൃഷിയാണ്  നശിക്കുന്നത്. സര്‍ക്കാര്‍ ജനകീയാസൂത്രണത്തിലുള്‍പ്പെടുത്തി വ്യാപിപ്പിച്ച ഓറഞ്ച് കൃഷി പൂര്‍ണമായും നശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ ഫണ്ടാണ് ഇതിനായി അനുവദിച്ചിരുന്നത്.
പാഷന്‍ ഫ്രൂട്ട് കൃഷി ഭാഗികമായി നശിച്ച മട്ടാണ്. രണ്ടേക്കര്‍ സ്ഥലത്തെ മൂന്ന് വര്‍ഷത്തോളം പ്രായമുളള  പാഷന്‍ ഫ്രൂട്ട് തൈകളാണ് നശിച്ചത്. ഏകദേശം ഒമ്പത് വര്‍ഷം വരെ വിളവെടുക്കാവുന്നവയാണിവ. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആന്തൂറിയം തൈകള്‍ക്ക് സംരക്ഷണ കവചങ്ങള്‍ പണം മുടക്കി സ്ഥാപിച്ചിരുന്നെങ്കിലും നിലവാരമില്ലാത്തതിനാല്‍ തകര്‍ന്നു. പുതിയ സ്ഥലം ഉഴുന്നതിനും കൃഷിയിറക്കുന്നതിനുമായി വാങ്ങിക്കൂട്ടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്ര സാമഗ്രികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗപ്പെടുത്തിയിട്ടില്ല. അവയെല്ലാം തുരുമ്പെടുത്തുകഴിഞ്ഞു. പഴ സംസ്കരണ പ്ളാന്‍റിലെ ഉപകരണങ്ങളുടെ സ്ഥിതിയും ഇതുതന്നെ.
കൂടുതല്‍ തൊഴിലാളികളെ നിയമിച്ച് ഫാമില്‍ അനുവദിച്ച കോടികളുടെ ഫണ്ട് വിനിയോഗിച്ച് കൃത്യമായ മേല്‍നോട്ടം നടത്തിയാല്‍ ഓറഞ്ചുഫാമിന് നേട്ടമുണ്ടാക്കാമെന്നിരിക്കെ അധികൃതരുടെ ഉത്തരവാദിത്തരഹിതമായ പ്രവര്‍ത്തനം ദോഷകരമായിത്തീരുമെന്നാണ് തൊഴിലാളികളുടെ പക്ഷം. ഫണ്ടുകള്‍ ഉപയോഗിച്ച് ടെന്‍ഡറുകള്‍ നല്‍കി വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് പകരം ഫാമിലെ കൃഷി നല്ല രീതിയില്‍ വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്.
ഫാമില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കണമെന്ന 2008ലെ സര്‍ക്കാര്‍ ഉത്തരവും കാറ്റില്‍ പറത്തിയിരിക്കുകയാണ്. മേലധികാരികളില്‍ ചിലര്‍ ഇപ്പോള്‍ ഫാമില്‍ കൃത്യമായി ഹാജരാകുന്നില്ളെന്നും ഇങ്ങനെ പോയാല്‍ ഈ സാമ്പത്തിക വര്‍ഷം ഫാമിനെ കാത്തിരിക്കുന്നത് കനത്ത നഷ്ടമാണെന്നും തൊഴിലാളികള്‍ പറയുന്നു.
 

ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം നടത്തിയത് വാടക സാമഗ്രികള്‍ ഉപയോഗിച്ച്

Posted: 29 Sep 2013 11:50 PM PDT

Subtitle: 
ഉദ്ഘാടന പിറ്റേന്ന് ഉപകരണങ്ങള്‍ മാറ്റി

തിരൂര്‍: ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനത്തിന് ഉപയോഗിച്ചത് വാടക ഡയാലിസിസ് മെഷീനുകള്‍. ഉദ്ഘാടനത്തലേന്ന് പുതിയ മെഷീനുകള്‍ എന്ന തരത്തില്‍ ആശുപത്രിയില്‍ സ്ഥാപിച്ചവ ഉദ്ഘാടനത്തിന്‍െറ തൊട്ടുപിന്നാലെ കരാറുകാര്‍ എടുത്തുകൊണ്ടുപോയി. ശനിയാഴ്ചയായിരുന്നു ഏറെ കൊട്ടിഘോഷിച്ച് ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം.  
കേന്ദ്രത്തില്‍ 12 മെഷീനുകളാണ് സ്ഥാപിച്ചിരുന്നത്. പുതുതായി മൂന്ന് മെഷീനുകള്‍ കൂടി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു.  27ാം തീയതിയോടെ മെഷീനുകള്‍ സ്ഥാപിക്കുമെന്നാണ് നേരത്തെ സ്വാഗതസംഘം രൂപവത്ക്കരണയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് പ്രഖ്യാപിച്ചിരുന്നത്. അതിനാല്‍ ശനിയാഴ്ച കേന്ദ്രത്തിലുണ്ടായിരുന്ന മെഷീനുകള്‍ താല്‍ക്കാലിക സംവിധാനമാണെന്ന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങള്‍പോലും അറിഞ്ഞില്ല.  ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി കേന്ദ്രത്തില്‍ സ്ഥാപിച്ച മെഷീനുകള്‍ ഇവയുടെ കരാറെടുത്ത സ്ഥാപന അധികൃതര്‍ തിരിച്ചുകൊണ്ടുപോകാനത്തെിയപ്പോഴാണ് ഉദ്ഘാടനത്തിന്പിന്നിലെ അഡ്ജസ്റ്റ്മെന്‍റ് ആശുപത്രി അധികൃതരും നാട്ടുകാരും അറിയുന്നത്. അതോടെ സംഭവം വിവാദമാകുകയും പ്രതിഷേധവുമായി സംഘടനകള്‍ രംഗത്തത്തെുകയും ചെയ്തു. മെഷീന്‍ സ്ഥാപിക്കല്‍ കരാറെടുത്തിരുന്ന സ്ഥാപനത്തിന് അവ യഥാസമയം ലഭിക്കാതിരുന്നതിനാലാണ് താല്‍ക്കാലിക സംവിധാനം ഒരുക്കിയതെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. വൈകാതെ പുതിയവ സ്ഥാപിക്കുമെന്നും അടുത്തമാസത്തോടെ കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുമെന്നുമാണ് ജില്ലാ പഞ്ചായത്ത് പറയുന്നത്. സംഭവത്തില്‍ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍വരെ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്.
 

ഹൈറേഞ്ചില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വ്യാപകം

Posted: 29 Sep 2013 11:42 PM PDT

അടിമാലി: ഹൈറേഞ്ചില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വ്യാപകമായി വിറ്റഴിക്കുന്നു. പ്രമുഖ കമ്പനികളുടെ പാക്കറ്റുകളില്‍ എത്തുന്ന വെളിച്ചെണ്ണയില്‍ മെഴുകെന്നാണ് പരാതി.
സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള കമ്പനി പാക്കറ്റുകളില്‍ പോലും മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പന നടത്തിവരുന്നുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മെഴുക്, പാരാഫിന്‍ ഓയില്‍ മുതലായവയാണ് വെളിച്ചെണ്ണയില്‍ ചേര്‍ത്തിട്ടുള്ളത്.അടിമാലി, ചെറുതോണി, കട്ടപ്പന, മൂന്നാര്‍, നെടുംങ്കണ്ടം, രാജാക്കാട്, രാജകുമാരി, പത്താംമൈല്‍, ഇരുമ്പുപാലം, ബൈസണ്‍വാലി എന്നിവിടങ്ങളിലാണ് വ്യാജ വെളിച്ചെണ്ണ വില്‍പന നടത്തുന്നതെന്നാണ് പരാതി. വെളിച്ചെണ്ണ ഉരുക്കിയെടുത്താലും മെഴുക് ഉരുകാതെ  കിടക്കും.
തൃശൂര്‍ ജില്ലയില്‍ നിന്നാണ് എത്തുന്നതെന്നാണ് സംശയം. പ്രമുഖ കമ്പനികളുടെ പാക്കിങ് കവറുകള്‍ അച്ചടിച്ച് പോലും തട്ടിപ്പ് നടത്തുന്നവര്‍ ഈ മേഖലയിലുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമം കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള കമ്പനികളുടെപേരിലായതിനാല്‍ ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ളെന്ന ആക്ഷേപമുണ്ട്. എന്നാല്‍, രേഖാമൂലമുള്ള പരാതി കിട്ടിയാല്‍  നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അധികാരികള്‍ പറയുന്നത്.
 

യുവരാജ് ടീമില്‍ തിരിച്ചത്തെി

Posted: 29 Sep 2013 11:40 PM PDT

Image: 

മുംബൈ: ആസ്ട്രേലിക്കെതിരായ ഏകദിന, ട്വന്‍്റി -20 മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്ങിനെ ഉള്‍പ്പെടുത്തി.
മോശം  പ്രകടനത്തിന്‍്റെ പേരില്‍  മാസങ്ങളായി യുവരാജ് സിങ്ങിനെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആസ്ട്രേലിയയ്ക്കെതിരായ ട്വന്‍്റി -20 മത്സരത്തിലും ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമിലാണ്  യുവരാജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരിയില്‍ ധര്‍മശാലയില്‍ നടന്ന ഇംഗ്ളണ്ടിനെതിരായ  ഏകദിനത്തിലാണ് യുവരാജ് അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്.

ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ നിന്നും ഒഴിവാക്കി.  വീരേന്ദ്ര സെവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്ക് ടീമില്‍ തിരിച്ചത്തൊനായില്ല.
ടീം: ധോണി, (ക്യാപ്റ്റന്‍) ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, യുവരാജ് സിങ്, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ, വിനയ് കുമാര്‍, അമിത് മിശ്ര, അമ്പാട്ടി റായ്ഡു, മുഹമ്മദ് ഷാമി, ജയദേവ് ഉനാഡ്കഡ്.

ഇളവുകാലാവധി അവസാന ഘട്ടത്തില്‍; നിറം മങ്ങി ബത്ഹ

Posted: 29 Sep 2013 11:37 PM PDT

Image: 

റിയാദ്: അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കാനും അല്ലാത്തവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുമായി സൗദി ഭരണകൂടം നല്‍കിയ ഇളവുകാലാവധി അവസാന ഘട്ടത്തിലെത്തുമ്പോള്‍ തലസ്ഥാനമായ റിയാദിന്‍െറ നഗര കേന്ദ്രമായ ബത്ഹയുടെ നിറം മങ്ങുന്നു. ഇളവു കാലാവധിയുടെ ആദ്യഘട്ടത്തില്‍ വ്യാപാര, സേവനമേഖലകളില്‍ ചെറിയ തോതില്‍ ബാധിച്ച മാന്ദ്യം അവസാനത്തോടടുക്കുമ്പോള്‍ കടുത്തിരിക്കുന്നു. വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ ബത്ഹയിലുണ്ടായിരുന്ന ജനബാഹുല്യത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.
അവധി ദിനങ്ങളില്‍ റിയാദിന്‍െറ വിദൂര ദിക്കുകളില്‍ നിന്നും ലേബര്‍ ക്യാമ്പുകളില്‍ നിന്നുമായി എത്തുന്ന വിദേശ തൊഴിലാളികളെ മുഖ്യമായി ആശ്രയിച്ചിരുന്ന വ്യാപാര മേഖലയെയാണ് ഇത് കാര്യമായി ബാധിച്ചത്. കച്ചവടത്തില്‍ 50 ശതമാനത്തിലേറെ കുറവ് വന്നതായി ബത്ഹയിലെ ഒരു ഹോട്ടല്‍ നടത്തിപ്പുകാരന്‍ പറഞ്ഞു. മലയാളികളേക്കാള്‍ ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, യൂ.പി സംസ്ഥാനക്കാരായ   തൊഴിലാളികളായ ഉപഭോക്താക്കളുടെ എണ്ണത്തിലാണ് വന്‍തോതില്‍ കുറവ് അനുഭവപ്പെടുന്നത്. വാരാന്ത്യ അവധി ദിനങ്ങളിലുണ്ടായിരുന്ന വ്യാപാരത്തേയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇളവു കാലവധി അവസാനിക്കുന്നതിനൊപ്പം രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതും കച്ചവടക്കാര്‍ക്ക് വിനയായി. ഭക്ഷണവും മറ്റു കാര്യങ്ങള്‍ക്കുമായി കൈയയച്ച് ചെലവഴിച്ചിരുന്ന പ്രവാസികളില്‍ അധിക പേരും അതെല്ലാം ചുരുക്കി നാട്ടിലേക്ക് പണമയക്കുന്നതിലേക്ക് തിരിഞ്ഞതോടെ, അതുവഴിയുള്ള വ്യാപാരത്തിലും ഇടിവ് വന്നു. ബത്ഹ കേന്ദ്രീകരിച്ചുണ്ടായിരുന്ന അനധികൃത ടാക്സിക്കാരില്‍ മിക്കവരും നാട്ടിലേക്ക് പോയതായി ബത്ഹയിലെ ഹോട്ടല്‍ നടത്തിപ്പുകാരന്‍ പറഞ്ഞു. 50ഓളം പേരുണ്ടായിരുന്നതില്‍ ഒമ്പത് പേര്‍ മാത്രമാണിപ്പോഴുള്ളത്. ഇളവു കാലാവധിയുടെ ആദ്യദിനങ്ങളിലെ ശക്തമായ പരിശോധനയില്‍ നിന്ന് രക്ഷതേടി നാട്ടിലേക്ക് പോയവരാണധികവും.
മൊബൈല്‍ സേവന മേഖലയിലും മാന്ദ്യം പ്രകടമാണ്. ഈജിപ്ത് ഉള്‍പ്പെടെയുള്ള അറബ്രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളുടെ എണ്ണത്തില്‍ 50 ശതമാനത്തിലേറെയാണ് കുറവ് വന്നതെന്ന് ബത്ഹയിലെ പ്രമുഖ ഷേപ്പിങ് മാളിലെ മൊബൈല്‍ ഷോപ്പുടമ പറഞ്ഞു. ഇളവു കാലവധി ഉപയോഗപ്പെടുത്തി നാടണയുന്നതില്‍ ഏഷ്യന്‍ രാജ്യക്കാര്‍ക്കൊപ്പം വിവിധ അറബ്-ആഫ്രിക്കന്‍ രാജ്യക്കാരും പിറകിലല്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇതോടൊപ്പം പുതിയ വിസകള്‍ അനുവദിക്കുന്നതിലുള്ള നിയന്ത്രണവും വ്യാപാരത്തെ ബാധിക്കുന്നുണ്ട്. ആരോഗ്യ മേഖലയിലാണ് ഇത് കൂടുതല്‍ പ്രതിഫലിക്കുന്നത്. പുതുതായി എത്തുന്നവര്‍ക്കുള്ള ഇഖാമ മെഡിക്കലിനെത്തുന്നവരുടെ എണ്ണത്തില്‍ 60 ശതമാനത്തിലേറെ കുറവാണ് അനുഭവപ്പെടുന്നതെന്ന് ബത്ഹയിലെ ഒരു പോളിക്ളിനിക്ക് നടത്തിപ്പുകാരന്‍ വ്യക്തമാക്കി. സാധാരണ ഔ് പേഷ്യന്‍റ് വിഭാഗത്തില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ലെങ്കിലും മാന്ദ്യം പ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട ബഖാല, ബൂഫിയ എന്നിവയേയും ഇത് ബാധിച്ചിട്ടുണ്ട്. ബത്ഹയില്‍ അങ്ങിങ്ങായി ചില കടകള്‍ വില്‍പനക്കും വാടകക്കും നല്‍കുമെന്നറിയിച്ചുള്ള ബോര്‍ഡുകളുണ്ട്. എന്നാല്‍ ബത്ഹക്ക് പുറത്ത് റിയാദിന്‍െറ മറ്റു ഭാഗങ്ങളിലാണ് കടകള്‍ വില്‍പനക്കും വാടകക്കും നല്‍കുമെന്നറിയിച്ചുള്ള ബോര്‍ഡുകള്‍ കൂടുതലുള്ളത്. ഇളവു കാലവധി തീരുന്ന നവംബര്‍ മൂന്നിനും അതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലുമായി നാട്ടിലേക്ക് തിരിക്കാന്‍ തയാറായി രേഖകളും മറ്റും ശരിപ്പെടുത്തി കാത്തിരിക്കുന്നവരുണ്ട്. അതിനാല്‍ നവംബര്‍ മൂന്നിന് ശേഷമേ യഥാര്‍ഥ ചിത്രം വ്യക്തമാകൂ. അതേസമയം, അനധികൃത താമസക്കാരായി കഴിഞ്ഞിരുന്ന പലരും പദവി ശരിയാക്കി മികച്ച തൊഴില്‍ സാഹചര്യങ്ങളിലേക്ക് മാറിയതിന്‍േറയും പുതതായി തുടങ്ങിയ മെഗാ റിക്രൂട്ടിങ് കമ്പനികള്‍ വഴി രീതിയില്‍ പുതിയ വിസയില്‍ വന്‍കിട പദ്ധതികളിലേക്കും മറ്റും ആളുകള്‍ വരാന്‍ തുടങ്ങുന്നതോടെയും ചിത്രം മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണെല്ലാവരും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP