സ്വാഗതം
WELCOME

News Update..

Friday, September 27, 2013

ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം Madhyamam News Feeds

ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം Madhyamam News Feeds

Link to

ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

Posted: 26 Sep 2013 11:55 PM PDT

വള്ളിക്കുന്ന്: ജില്ലാ അത്ലറ്റിക്ചാമ്പ്യന്‍ഷിപ്പ് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ തുടങ്ങി.  മിനി വിഭാഗത്തില്‍ ഐഡിയല്‍ കടകശ്ശേരി ജേതാക്കളായി. 162 പോയന്‍റ് നേടിയാണ് ഐഡിയല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 122 പോയന്‍റ് നേടിയ മാറഞ്ചേരി ഹില്‍ടോപ്പ് സ്കൂള്‍ രണ്ടാംസ്ഥാനത്തെത്തി. 99 പോയന്‍റുമായി ചെറുകര എം.ഐ.സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
10, 12, 14 വയസ്സില്‍ താഴെയുള്ള വിഭാഗങ്ങളുടെ മത്സരങ്ങളാണ് മിനി അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലുള്‍പ്പെടുന്നത്. 16, 18, 20 വയസ്സില്‍ താഴെയുള്ളവരുടെയും 20 വയസ്സിന് മുകളിലുള്ളവരുടെയും മത്സരങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കും. 93 വീതം ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലാ കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
അത്ലറ്റിക്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം. വേലായുധന്‍കുട്ടി, കെ.എ. മജീദ്, മുഹമ്മദ് കാസിം, കെ. അബ്ദുല്‍ ഖാദര്‍, യു.പി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

അമീര്‍ ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്തി

Posted: 26 Sep 2013 11:15 PM PDT

Image: 

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമേരിക്കന്‍ വിദേശകാര്യ സക്രട്ടറി ജോണ്‍കെറിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തെ ഖത്തര്‍ സ്ഥിരം പ്രതിനിതിസംഘം ആസ്ഥാനത്തായിരുന്ന കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും അറബ് മേഖലയിലെ പ്രശ്നങ്ങളും ഇരുവരും ചര്‍ച്ച നടത്തി. ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
സിറിയയിലേക്കുള്ള അന്താരാഷ്ട്ര ദൂതന്‍ അക്ദര്‍ അല്‍ ഇബ്രാഹീമിയെയും അമീര്‍ സ്വീകരിച്ചു. സിറിയയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. ചര്‍ച്ചകളില്‍ അമീറിനൊപ്പമുള്ള ഔദ്യാഗിക സംഘാംഗങ്ങളും പങ്കെടുത്തു.

ഇനി നിഷേധ വോട്ടുമാവാം

Posted: 26 Sep 2013 10:59 PM PDT

Image: 

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത എല്ലാ സ്ഥാനാര്‍ഥികളെയും നിരാകരിച്ച് വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക്  സുപ്രീംകോടതിയുടെ അനുമതി. രാജ്യത്തെ വോട്ടര്‍മാരുടെ ചരിത്രപരമായ അവകാശമായി വ്യാഖ്യാനിക്കപ്പെടുന്ന നിഷേധവോട്ടിന് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാന്‍  സുപ്രീംകോടതി തെരഞ്ഞെടുപ്പിന് കമ്മീഷന് നിര്‍ദേശം നല്‍കി. കോടതിയുടെ തീരുമാനത്തില്‍ അനുകൂല നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. വിധി സ്വാഗതാര്‍ഹമെന്ന് കമ്മീഷന്‍ പ്രതികരിച്ചു.
നിഷേധവോട്ട് രേഖപ്പെടുത്തുന്നതിന് വോട്ടിംഗ് യന്ത്രത്തിന്‍്റെ അവസാനത്തില്‍ പ്രത്യേക ബട്ടണ്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശം നല്‍കി. ലോകത്ത് 13 രാജ്യങ്ങളില്‍ നിഷേധവോട്ടിന് അനുമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പില്‍ കാര്യക്ഷമമായ മാറ്റത്തിന് നിഷേധവോട്ട് വഴിതെളിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സംശുദ്ധരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിന് നിര്‍ബന്ധിക്കപ്പെടുമെന്നും കോടതി പറഞ്ഞു. സ്ഥാനാര്‍ഥികളെ നിരസിക്കുന്നതിന് നിലവില്‍ വകുപ്പുകള്‍ ഇല്ല എന്നതിനാല്‍  വോട്ടര്‍മാരുടെ ഈ നിഷേധത്തിന് തെരഞ്ഞെടുപ്പിന്‍്റെ ഫലത്തില്‍ സ്വാധീനം ചെലുത്താനാവുന്നില്ല. ജനാധിപത്യത്തില്‍ സ്ഥാനാര്‍ഥികളെ അംഗീകരിക്കുന്നതോടൊപ്പം അംഗീകരിക്കാതിരിക്കാനും രാജ്യത്തെ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. പാര്‍ലമെന്‍്റില്‍ ബില്‍ പാസാക്കുമ്പോള്‍ അത് അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും വിട്ട് നില്‍ക്കാനും അംഗങ്ങള്‍ക്ക് അവസരമുണ്ട്. ഈ അവസരം തെരഞ്ഞെടുപ്പില്‍ പൗരന്‍മാര്‍ക്കും ഉണ്ടാവണമെന്ന് കോടതി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പീപ്പ്ള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന എന്‍.ജി.ഒ നല്‍കിയ കേസില്‍ അന്തിമവാദം കേട്ടതിനുശേഷമാണ് നിഷേധവോട്ടിന് കോടതി അനുമതി നല്‍കിയത്.

എന്നാല്‍, ഈ നീക്കത്തെ കേന്ദ്രം എതിര്‍ത്തു. തെരഞ്ഞെടുപ്പ് എന്നത് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാനാണെന്നും നിരാകരിക്കാനല്ളെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, നിഷേധ വോട്ടിനുള്ള ബട്ടണ്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ശരിയായ രീതിയില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രയാസം സൃഷ്ടിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.  
 

ചെന്നിത്തലയുടെ പരാമര്‍ശം സര്‍ക്കാറിനെതിരെയല്ല -മുഖ്യമന്ത്രി

Posted: 26 Sep 2013 10:43 PM PDT

Image: 

തിരുവനന്തപുരം: സുതാര്യതയില്ലാത്ത ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പില്ളെന്ന കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനെതിരെയല്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വര്‍ണക്കടത്ത് പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന്
 സുതാര്യതയില്ലാത്ത സര്‍ക്കാരിന് നിലനില്‍പ്പില്ളെന്നും എന്തെങ്കിലും മറച്ചുവെച്ചാല്‍ അത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും ചെന്നിത്തല പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് സര്‍ക്കാരിനെതിരെയല്ല എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

 നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവസ്വഭാവമുള്ളതാണെന്നും മുഴുവന്‍ ആരോപണങ്ങളെപ്പറ്റിയും സമഗ്ര അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

തുടര്‍ച്ചയായി ആരോപണം ഉയരുന്ന സാഹചര്യത്തില്‍ സ്വന്തം ഓഫിസില്‍ പൊളിച്ചെഴുത്ത്  ആവശ്യമാണോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ സംഘാടക റോളില്‍ മലയാളിയും

Posted: 26 Sep 2013 10:31 PM PDT

Image: 

ദുബൈ: അടുത്തമാസം യു.എ.ഇയില്‍ ആരംഭിക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്ബാളില്‍ സംഘാടക റോളില്‍ മലയാളിയും. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സി.കെ.പി ഷാനവാസിനാണ് ഈ അപൂര്‍വ അവസരം ലഭിച്ചത്. കളിക്കളത്തിലേക്കാവശ്യമായ മുഴുവന്‍ ഉപകരണങ്ങളും യഥാസമയം എത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമുള്ള ലോജിസ്റ്റിക് വിഭാഗം മാനേജരായിട്ടാണ് ഈ 33കാരനെ ലോക ഫുട്ബാള്‍ ഫെഡറേഷന്‍  (ഫിഫ) നിയമിച്ചത്.
 ഫ്ളഡ്ലൈറ്റിന്റെ ഫിലമെന്റ് മുതല്‍ കളിക്കാര്‍ക്കുള്ള ഐസ് വരെ ഫിഫയുടെ മാനദണ്ഡമനുസരിച്ച് കൃത്യമായി എത്തിച്ചുകൊണ്ടിരിക്കണം. തങ്ങള്‍ ആതിഥ്യമരുളുന്ന ഏറ്റവും വലിയ ഫുട്ബാള്‍ ടൂര്‍ണമെന്റ് വന്‍ വിജയമാക്കാനായി യു.എ.ഇ കൊണ്ടുപിടിച്ചുശ്രമിക്കുകയാണ്.പിഴവില്ലാത്ത സംഘാടക സംവിധാനമാണ് ഇതിന് ഒരുക്കിയിരിക്കുന്നത്. അതിന്റെ ഭാഗമാവുകയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ പഴയ കളിക്കാരന്‍ കൂടിയായ ഷാനവാസ്. ടുര്‍ണമെന്റ് നടത്തിപ്പിന്റെ മൊത്തം മേല്‍നോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഷാനവാസുണ്ട്. ഈ കമ്മിറ്റിയിലെ ഏക മലയാളിയാണ് കേരളത്തിലെ പ്രമുഖ കായിക സംഘാടകനായ പ്രഫ.ടി.എം.അബ്ദുറഹിമാന്റെ മകനായ ഷാനവാസ്.
മത്സരം നടക്കുന്ന ആറു മുഖ്യവേദികളിലും പങ്കെടുക്കുന്ന 24 ടീമുകള്‍ക്കായി ഒരുക്കുന്ന 25 പരിശീലന ഗ്രൗണ്ടുകളിലും പോസ്റ്റ് സ്ഥാപിക്കുന്നത് മുതല്‍ ഡ്രസ്സിങ് റൂം ഒരുക്കുന്നത് വരെ ഷാനവാസിന്റെ ചുമതലയാണ്. എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്കില്‍ പേറോള്‍ ഓഫീസറായ ഷാനവാസിന് യു.എ.ഇയുടെ അഭിമാന ടൂര്‍ണമെന്റ് വിജയിപ്പിക്കാനായി ബാങ്ക് 50 ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കായുള്ള പരിശീലന കേന്ദ്രമായ സെപ്റ്റിന്റെ ദുബൈ,ഷാര്‍ജ സെന്ററുകളുടെ കണ്‍വീനറായ ഷാനവാസിന് ഫുട്ബാള്‍ തന്നെയാണ് ജീവിതം. കളിക്കാരനായും പരിശീലകനായും സംഘാടകനായുമെല്ലാം ഷാനവാസ് ഗ്രൗണ്ടില്‍ തന്നെയുണ്ട്.
അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ സംഘങ്ങളും ദേശീയ ടീമുകളും യു.എ.ഇയില്‍ വന്നാല്‍ അവര്‍ക്കു വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നത് ഷാനവാസാണ്. അതുവഴി യു.എ.ഇ ഫുട്ബാള്‍ അസോസിയേഷനുമായും ബന്ധമുണ്ട്.ഷാനവാസിന്റെ ചുറുചുറുക്കും കാര്യക്ഷമതയും മനസ്സിലാക്കി അവര്‍ തന്നെയാണ് ഷാനവാസിന്റെ പേര് നിര്‍ദേശിച്ചത്. ഷാനവാസിനെപോലെ വിവിധ വിഭാഗങ്ങളുടെ മാനേജര്‍മാരായി അറബികളും യൂറോപ്യന്‍മാരുമാണ് കൂടുതലും. ഫിഫ ടൂര്‍ണമെന്റായതിനാല്‍ എല്ലാറ്റിനും കൃത്യമായ അളവുകളും നിബന്ധനകളുമുണ്ട്. അത് പാലിച്ചേപറ്റൂ. മൈതാനത്തെ പുല്ലിന്റെ ഉയരം വരെ ഇങ്ങിനെ കണിശമായി പാലിക്കണം.
ദുബൈ,അബൂദബി,റാസല്‍ഖൈമ,അല്‍ഐന്‍,ഫുജൈറ,ഷാര്‍ജ എന്നിവിടങ്ങളിലായി നടക്കുന്ന ടുര്‍ണമെന്റ് നവംബര്‍ എട്ടിന് സമാപിക്കുംവരെ ഇനി സംഘാടകര്‍ക്ക് വിശ്രമമുണ്ടാകില്ല, ഷാനവാസിനും. പക്ഷെ ഇത് വെല്ലുവിളിയായി ഏറ്റെടുത്തു ഫിഫയുടെ സംഘാടകപട്ടികയില്‍ കയറാന്‍ തന്നെയാണ് ഷാനവാസിന്റെ തീരുമാനം. ഭാര്യ റംഷിനയും മക്കളായ റഹ്മയും മെഹ്റിനും മാത്രമല്ല സെപ്റ്റിലെ കുരുന്നുകളിക്കാര്‍ വരെ പിന്തുണയുമായി കൂട്ടിനുണ്ട്. എട്ടുവര്‍ഷം മുമ്പ് ദുബൈയിലെത്തുമ്പോള്‍ ഇങ്ങിനെയൊരു നിയോഗം തനിക്ക് ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് ഷാനവാസ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
 

ഗുഡ്ഗാവില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

Posted: 26 Sep 2013 10:18 PM PDT

Image: 

ന്യൂദല്‍ഹി: ഗുഡ്ഗാവില്‍ 25 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയായി. ഗുഡ്ഗാവിലെ സുശാന്ത് ലോക് ഏരിയയില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.
വസ്ത്രനിര്‍മാണശാലയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്ന യുവതിയെ കാറില്‍ വന്ന ഒരു സംഘം ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തത്തെിച്ച അക്രമി സംഘം  യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയശേഷം പീഡിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ് അബോധാവസ്ഥയിലായ യുവതിയെ ആര്‍റ്റിമിസ് ആശുപത്രിക്ക് സമീപം തള്ളി. റോഡരികില്‍ അബോധാവസ്ഥയില്‍ നഗ്നനായി കിടക്കുന്ന യുവതിയെ കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ യുവതി മാനഭംഗത്തിനിരയായതായി തെളിഞ്ഞു. യുവതിയുടെ പരാതിയില്‍ സുശാന്ത് ലോക് പൊലീസ് കേസെടുത്തു.
തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ നടപ്പാക്കികൊണ്ടിരിക്കെ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നത് രാജ്യത്തെ നടുക്കുകയാണ്.
 

പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരവാദം വെല്ലുവിളി -നവാസ് ശരീഫ്

Posted: 26 Sep 2013 09:31 PM PDT

Image: 

ന്യൂയോര്‍ക്ക്: പക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. അതിര്‍ത്തിയിലെ ഭീകരവാദം ഇരു രാജ്യങ്ങളിലെയും സമൂഹങ്ങള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ നവാസ് ശരീഫ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്റെ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും നവാസ് ശരീഫ് സംസാരിക്കും.

വാഷിങ്ടണ്‍ യാത്രയില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പാക്-അമേരിക്ക ബന്ധവും അഫ്ഗാനിലെ സമാധാനപ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമാകും.
 

ജനം വീണ്ടും ആശങ്കയില്‍ കോടതി ഉത്തരവ്: മാലിന്യനീക്കം നിലച്ചു

Posted: 26 Sep 2013 09:27 PM PDT

മാനന്തവാടി: നീണ്ട ഇടവേളക്കുശേഷം മാനന്തവാടി നഗരത്തിലെ മാലിന്യ പ്രശ്നം വീണ്ടും സങ്കീര്‍ണമാകുന്നു. ഹൈകോടതി ഉത്തരവിനെതുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ നഗരത്തിലെ മാലിന്യ നീക്കം നിലച്ചു.
ഭവന നിര്‍മാണ ബോര്‍ഡിന്‍െറ താഴെയങ്ങാടിയിലെ സ്ഥലത്തായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. ഇതിനെതിരെ ബോര്‍ഡ് ഹൈകോടതിയെ സമീപിക്കുകയും 2008ല്‍ മാലിന്യ നിക്ഷേപം തടഞ്ഞുകൊണ്ട് കോടതി വിധി പുറപ്പെടുവിക്കുകയുമായിരുന്നു. എന്നിട്ടും പഞ്ചായത്ത് ഇവിടെ തന്നെ മാലിന്യം നിക്ഷേപിച്ചിരുന്നു. കോടതി വിധി നടപ്പാക്കി കിട്ടാന്‍ ബോര്‍ഡ് വീണ്ടും ഹൈകോടതിയെ സമീപിച്ചതിനെ  സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ നടപടി എടുക്കുമെന്ന് ഉത്തരവിട്ടു.
 ഈ ഉത്തരവ് ബുധനാഴ്ച സെക്രട്ടറിക്ക് ലഭിച്ചതോടെയാണ് മാലിന്യ നീക്കം നിലച്ചത്. അതിനിടയില്‍ മാലിന്യം നിക്ഷേപിക്കുന്ന ഒന്നര ഏക്കര്‍ സ്ഥലം പഞ്ചായത്തിന് നല്‍കണമെന്ന ആവശ്യം ഭവന നിര്‍മാണ ബോര്‍ഡ് തള്ളിയിരുന്നു.
 ഇതോടെ ബോര്‍ഡിന്‍െറ കൈവശമുള്ള ഒമ്പതര ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിലക്ക് എടുക്കാന്‍ തയാറാണെന്ന് കാണിച്ച് പഞ്ചായത്ത് മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനം കാത്തിരിക്കെയാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്.
2003ല്‍ ആണ് മാനന്തവാടിയില്‍ ആദ്യമായി മാലിന്യ പ്രശ്നം ഉണ്ടായത്. ചൂട്ടക്കടവില്‍ മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നതിനായി അന്നത്തെ ഭരണ സമിതി രണ്ടര ഏക്കര്‍ സ്ഥലം വിലക്കൊടുത്ത് വാങ്ങിയിരുന്നു. ഇതിനെതിരെ പ്രദേശ വാസികളുടെ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നു. ദിവസങ്ങളോളം നീണ്ടുനിന്ന സമരങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.
ഒടുവില്‍ ചൂട്ടക്കടവ് നിവാസികള്‍ക്ക് അനുകൂലമായി കോടതിവിധി വന്നതോടെയാണ് സമരം അവസാനിച്ചത്. പഞ്ചായത്തിന്‍െറ മറ്റ് സ്ഥലങ്ങളും പരിഗണിച്ചിരുന്നെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മാലിന്യ പ്രശ്നത്തെ തുടര്‍ന്ന് തുടര്‍ ച്ചയായി 30 വര്‍ഷത്തെ സി.പി.എമ്മിന്‍െറ ഭരണം നഷ്ട്പ്പെടുകയും വിഭാഗീയത ഉടലെടുക്കുകയും ചെയ്തിരുന്നു. മാലിന്യ നീക്കം നിലച്ചതോടെ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സില്‍വി തോമസ് പറഞ്ഞു.
 

വി.കെ. സിങ്ങിന്‍െറ വെളിപ്പെടുത്തല്‍: കശ്മീര്‍ നയതന്ത്രം കലങ്ങുന്നു

Posted: 26 Sep 2013 08:27 PM PDT

Image: 

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ കശ്മീര്‍ നയതന്ത്രം കുഴഞ്ഞുമറിയുന്നു. കരസേനാ മുന്‍ മേധാവി വി.കെ. സിങ് നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍, മന്‍മോഹന്‍നവാസ് ശരീഫ് കൂടിക്കാഴ്ച നടക്കാനിരിക്കേ ജമ്മുകശ്മീരില്‍ ഉണ്ടായ ഭീകരാക്രമണം എന്നിവ കശ്മീരിലും ഇന്ത്യപാക് നയതന്ത്രത്തിലും സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക്  തിരിച്ചടിയായി.
പ്രധാനമന്ത്രിമാരുടെ ചര്‍ച്ച കലക്കാനുള്ള ഭീകരചെയ്തിയാണിതെന്നും സര്‍ക്കാറിന്‍െറ നിശ്ചയദാര്‍ഢ്യത്തിന് ഇളക്കമില്ളെന്നും മന്‍മോഹന്‍സിങ് പറഞ്ഞിട്ടുണ്ട്. എന്നാല്‍,  ഭീകരാക്രമണത്തോടെ ചര്‍ച്ചയിലെ സൗഹാര്‍ദ സാധ്യതക്ക് മങ്ങലേറ്റുകഴിഞ്ഞു. ചര്‍ച്ച പാടില്ളെന്ന ആവശ്യമുയര്‍ത്തുകയാണ് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി.
 ഇതിനേക്കാള്‍ മാരകം കരസേനാ മുന്‍ മേധാവിയുടെ വെളിപ്പെടുത്തലാണ്. കശ്മീര്‍ ജനതക്കിടയില്‍ ചാരപ്പണിക്കും അഭിപ്രായങ്ങളെ സ്വാധീനിക്കാനും സ്വീകാര്യത നേടാനുമൊക്കെ രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും പട്ടാളം പണം നല്‍കാറുണ്ടെന്നാണ് വി.കെ. സിങ് പറഞ്ഞുവെച്ചത്. ഇത് കശ്മീരിലെ നീക്കങ്ങളില്‍ ഇന്ത്യയുടെ വിശ്വാസ്യത കെടുത്തി. കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ പാകിസ്താന്‍ ഉയര്‍ത്തുമെന്ന കടുത്ത ആശങ്ക കേന്ദ്ര സര്‍ക്കാറിനുണ്ട്.
 സേനയുടെ ഇന്‍റലിജന്‍സ് വിഭാഗം ജമ്മുകശ്മീരിലെ അജണ്ടകള്‍ക്ക് മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉപകരണമാക്കുന്നുവെന്ന ആരോപണം നേരത്തേ തന്നെയുണ്ട്. അതിനിടയിലാണ് വി.കെ. സിങ്ങിന്‍െറ വെളിപ്പെടുത്തല്‍. കരസേനാ മേധാവി സ്ഥാനം വഹിച്ചയാള്‍തന്നെ ഇന്ത്യയുടെ രഹസ്യതന്ത്രങ്ങള്‍ വിവരിക്കുന്നത് പാകിസ്താനും കശ്മീരിലെ വിഭാഗീയ ഗ്രൂപ്പുകളും പ്രയോജനപ്പെടുത്തുമെന്നാണ് ആശങ്ക. കശ്മീരിലെ ജനാധിപത്യമനുഷ്യാവകാശ വിഷയങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
 കശ്മീര്‍ സ്ഥിതിയെക്കുറിച്ച് പാകിസ്താന്‍ പറയുന്നതിന് സമാനമാണ് വി.കെ. സിങ്ങിന്‍െറ വെളിപ്പെടുത്തല്‍. ജനാഭിലാഷം മാനിക്കാതെ, ചുരുക്കം ചിലരെ കൂട്ടുപിടിച്ച്, സൈന്യത്തെ ഉപയോഗിച്ച് കശ്മീര്‍ അടക്കിവാഴുകയാണ് ഇന്ത്യ ചെയ്യുന്നതെന്നാണ് പാകിസ്താന്‍ കാലങ്ങളായി കുറ്റപ്പെടുത്തുന്നത്.
 വഴിവിട്ട് പണം നല്‍കിയതിന്‍െറ വിവരങ്ങള്‍ വി.കെ. സിങ് നല്‍കിയാല്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരിച്ചുവരുന്നത്. എന്നാല്‍, വി.കെ. സിങ്ങിന്‍െറ കാലത്ത് മിലിട്ടറി ഇന്‍റലിജന്‍സിനു കീഴില്‍ രൂപവത്കരിച്ച ടെക്നിക്കല്‍ സര്‍വീസ് ഡിവിഷന്‍ എന്ന പ്രത്യേക വിഭാഗത്തില്‍ ഉണ്ടായിരുന്ന സൈനികര്‍, ഈ ഡിവിഷനെക്കുറിച്ച് അന്വേഷിച്ച അധികൃതരോട് സേനയുടെ വഴിവിട്ട രീതികളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.  
കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ മുഖവിലക്ക് എടുക്കുന്നില്ളെന്ന മട്ടില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും, ഇത്തരമൊരു ന്യായവാദത്തിന് അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യത കുറയും. കാരണം, കരസേനാ മേധാവി സ്ഥാനത്തിരുന്ന ഒരാളുടെ വെളിപ്പെടുത്തലിന് ആധികാരികത ഏറും. ജനറലിന്‍െറ വെളിപ്പെടുത്തല്‍ കെട്ടുകഥയാണെന്ന് സ്ഥാപിക്കാന്‍തക്ക വ്യക്തമായ വിശദീകരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ജമ്മുകശ്മീര്‍ നയതന്ത്രം വിശ്വാസ്യത തിരിച്ചു പിടിക്കുക.
വി.കെ. സിങ്ങുമായുള്ള ഏറ്റുമുട്ടല്‍ തുടരുമ്പോള്‍, സര്‍ക്കാര്‍ കൂടുതല്‍ അപകടത്തില്‍ ചെന്നുചാടും. സേനയുടെ പക്കലുള്ള രഹസ്യ ഫണ്ട് എങ്ങനെ, ഏതാവശ്യത്തിനാണ്  വിനിയോഗിച്ചതെന്ന് വിശദീകരിക്കേണ്ടിവരുകയും ചെയ്യും.  
രാഷ്ട്രീയക്കാരെ പണംകൊടുത്ത് സ്വാധീനിക്കുന്നുവെന്ന വെളിപ്പെടുത്തല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പും അതിനു പിന്നാലെ പൊതുതെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന ഘട്ടത്തിലാണ്. വി.കെ. സിങ്ങിന്‍െറ വെളിപ്പെടുത്തല്‍ ബി.ജെ.പി  ആവേശത്തോടെ ഏറ്റുപിടിക്കുന്നില്ല എന്നത് സര്‍ക്കാറിന് ആശ്വാസകരമാണ്.
ദേശഭക്തിക്ക് വിരുദ്ധമാവുമെന്ന ബി.ജെ.പിയുടെ ആശങ്കയാണ് കാരണം. കോഴപ്പണമല്ല നല്‍കിയതെന്നും സദ്ഭാവന പ്രവര്‍ത്തനങ്ങളാണ് സേന നടത്തുന്നതെന്നും ജനറല്‍ സിങ് തിരുത്തിപ്പറയാന്‍ ശ്രമിച്ചിട്ടുമുണ്ട്.
രാഷ്ട്രീയക്കാരെ കോടികള്‍ കൊടുത്ത് സ്വാധീനിക്കാന്‍ സേനക്ക് എന്ത് അധികാരവും സ്വാതന്ത്ര്യവുമാണ് ഉള്ളതെന്ന ചോദ്യം ഇതിനിടയില്‍ ബാക്കി.

അന്താരാഷ്ട്ര സമഗ്ര വികസന പദ്ധതിക്ക് മുന്‍തൂക്കം നല്‍കണം -കുവൈത്ത്

Posted: 26 Sep 2013 08:08 PM PDT

Image: 

കുവൈത്ത് സിറ്റി: ലോകത്തിന്‍െറ പുരോഗതിക്കുവേണ്ടി അന്താരാഷ്ട്ര സമഗ്ര വികസന പദ്ധതിക്ക് മുന്‍തൂക്കം നല്‍കണമെന്ന് കുവൈത്തിന്‍െറ ആഹ്വാനം. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 68ാം സമ്മേളനത്തെ അഭിസംബോധന ചെയ്യവെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിനെ പ്രതിനിധാനം ചെയ്ത് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എന്‍ മില്ളേനിയം ഡെവലപ്മെന്‍റ് ഗോള്‍സ് പദ്ധതി സമഗ്ര വികസന പദ്ധതിയാക്കി മാറ്റി നടപ്പാക്കണമെന്നാണ് കുവൈത്ത് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന അസ്ഥിരതയും പ്രശ്നങ്ങളും വികസനത്തിന് ഊന്നല്‍ നല്‍കാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം വരും തലമുറക്ക് ആവശ്യമായ രീതിയില്‍ ഈ പദ്ധതി നടപ്പാക്കണമെന്നാണ് കുവൈത്തിന്‍െറ ആഗ്രഹമെന്ന് കൂട്ടിച്ചേര്‍ത്തു. 1961ല്‍ സ്വതന്ത്രമായത് മുതല്‍ വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനവും സഹായങ്ങളും നല്‍കുന്ന രീതിയാണ് കുവൈത്ത് സ്വീകരിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇകണോമിക് ഡെവലപ്മെന്‍റ് ഇതിനുവേണ്ടി മാത്രമുണ്ടാക്കിയ സംവിധാനമാണെന്ന് വ്യക്തമാക്കി.
സിറിയ, ഫലസ്തീന്‍, ഇറാന്‍, ഈജിപ്ത് വിഷയങ്ങളും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഫലസ്തീന്‍ മണ്ണില്‍ കുടിയേറ്റം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്രയേലിന്‍െറ നടപടിയാണ് പ്രശ്നം കൂടുതല്‍ വഷളാക്കിക്കൊണ്ടിരിക്കുന്നതെന്നും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങള്‍ അംഗീകരിക്കാനും നടപ്പാക്കാനും ഇസ്രയേലിനെ പ്രേരിപ്പിക്കാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാസ ചീന്തിലെ നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ എടുത്തുമാറ്റണമെന്നും ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്ന നിരവധി ഫലസ്തീനികളെ വിട്ടയക്കണമെന്നും കുവൈത്ത് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സിറിയന്‍ പ്രശ്നം പരിഹരിക്കാന്‍ യു.എന്‍ ക്രിയാത്മകമായി ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. സിറിയയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമത്തെിക്കാനും ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ശ്രമിക്കേണ്ടതുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം കുവൈത്തിന്‍െറ ആഭിമുഖ്യത്തില്‍ സിറിയക്കുവേണ്ടി യു.എന്‍ സഹായ ഉച്ചകോടി സംഘടിപ്പിച്ച കാര്യം എടുത്തുപറഞ്ഞു. കെനിയയിലെ നെയ്റോബിയിലുണ്ടായ തീവ്രവാദി ആക്രമണത്തെ കുവൈത്ത് രൂക്ഷമായി അപലപിച്ചു.
ഇറാഖുമായ ബന്ധം അടുത്തിടെ ഏറെ മെച്ചപ്പെട്ടതായി വ്യക്തമാക്കിയ പ്രധാനമന്ത്രി അധിനിവേശകാലത്ത് കാണാതായ കുവൈത്തികളെയും കുവൈത്തില്‍നിന്ന് കടത്തിക്കൊണ്ടുപോയ സാധനങ്ങളെയും സംബന്ധിച്ച അന്വേഷണം ത്വരിതപ്പെടുത്താന്‍ യു.എന്‍ ഇറാഖിനെ പ്രേരിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇറാന്‍ ആണവ പ്രശ്നവും അദ്ദേഹം പരാമര്‍ശിച്ചു. വിഷയം രമ്യമായി പരിഹരിക്കുന്നതിന് യു.എന്നിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി ആണവോര്‍ജ ഏജണ്‍ന്‍സിയുമായി ഇറാന്‍ പൂര്‍ണമായും സഹകരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം നവംബറില്‍ മൂന്നാമത് അറബ്-ആഫ്രിക്കന്‍ ഉച്ചകോടി, ഡിസംബറില്‍ ജി.സി.സി ഹയര്‍ കൗണ്‍സില്‍, അടുത്ത വര്‍ഷം മാര്‍ച്ചില്‍ 25ാമത് അറബ് ഉച്ചകോടി എന്നിവക്ക് കുവൈത്ത് ആതിഥ്യം വഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ലോകരാജ്യങ്ങളുടെ പിന്തുണ കുവൈത്തിന്‍െറ എല്ലാ സംരംഭങ്ങള്‍ക്കുമുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP