സ്വാഗതം
WELCOME

News Update..

Tuesday, September 3, 2013

നോക്കിയയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുന്നു Madhyamam News Feeds

നോക്കിയയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുന്നു Madhyamam News Feeds

Link to

നോക്കിയയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുന്നു

Posted: 03 Sep 2013 12:31 AM PDT

Image: 

ലണ്ടന്‍: പ്രമുഖ മൊബൈല്‍ ദാതാക്കാളായ നോക്കിയ കോര്‍പ്പറേഷനെ ആഗോള ഇന്‍റര്‍നെറ്റ് ഭീമന്‍ മൈക്രോസോഫ്റ്റ് വാങ്ങുന്നു. നോക്കിയയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള അനുമതിയാണ് മൈക്രോസോഫ്റ്റ് നേടിയത്. 5.44 ബില്യണ്‍ യൂറോക്കാണ് നോക്കിയയുമായി കൈമാറ്റ കരാര്‍ ഉറപ്പിച്ചത്. ഉദ്ദേശിച്ചതിനേക്കാളും 3.2 യൂറോ അധികമായി നോക്കിയക്ക് ലഭിച്ചു. നോക്കിയ ഓഹരിയുടമകളുടെയും അധികൃതരുടെയും അനുമതി ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ കൈമാറ്റം പൂര്‍ത്തിയാകും. കമ്പനിയുടെ ഒൗദ്യോഗിക കൈമാറ്റം നടക്കുന്നതോടെ നോക്കിയ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫന്‍ എലോപ് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍െറ ഭാഗമാകും. നോക്കിയ ബോര്‍ഡ് ചെയര്‍മാന്‍ റിസ്റ്റോ സിലാസ്മ സി.ഇ.ഒ സ്ഥാനമൊഴിയും. തല്‍സ്ഥാനത്തേക്ക് പുതിയ സി.ഇ.ഒയെ മൈക്രോസോഫ്റ്റ് നിയമിക്കും.
നോക്കിയ കൈമാറാനുള്ള തീരുമാനം കമ്പനിക്കും ഓഹരിയുടമകള്‍ക്കും ഗുണം ചെയ്യുമെന്നും ഓഹരിയുടമകളുടെ മൂല്യം ഉയര്‍ത്തുന്നത് സംബന്ധിച്ച കൂടിയാലോചനക്ക് ശേഷം തീരുമാനിക്കുമെന്നും റിസ്റ്റോ സിലാസ്മ അറിയിച്ചു.

രാസായുധആക്രമണം ഏകോപിപ്പിച്ചത് ബശ്ശാര്‍ -ഫ്രഞ്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Posted: 03 Sep 2013 12:01 AM PDT

Image: 

പാരിസ്: സിവിലിയന്‍മാര്‍ക്ക് നേരെ സിറിയന്‍ സേന നടത്തിയ രാസായുധ ആക്രമണം ഏകോപിപ്പിച്ചത് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദാണെന്ന് ഫ്രഞ്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. രാസായുധം പ്രയോഗിച്ചതിന്‍െറ തെളിവുകള്‍ നശിപ്പിക്കാന്‍ സേന ഡമസ്കസില്‍ ഷെല്‍ ആക്രമണങ്ങള്‍ നടത്തി. രാസായുധ ആക്രമണത്തില്‍ 281 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, 1500 പേര്‍ വരെ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ബശ്ശാറിന്‍്റെ പങ്ക് തെളിയിക്കുന്ന അഞ്ച് കാരണങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ഒമ്പത് പേജുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്.
പ്രതിപക്ഷത്തിന് സ്വാധീനമുള്ള മേഖലയില്‍ രാസായുധം പ്രയോഗിച്ചത് ബശ്ശാര്‍സേനയാണെന്നും രാസായുധ ആക്രമണം നടത്താന്‍ പ്രതിപക്ഷസേനക്ക് ശേഷിയില്ളെന്നും റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഡമസ്കസില്‍ 400 കുട്ടികള്‍ ഉള്‍പ്പെടെ 1,429 പേര്‍ കൊല്ലപ്പെട്ടതായാണ് അമേരിക്ക കണക്കാക്കുന്നത്.
പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ബശ്ശാര്‍സേന രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ മാര്‍ക് അയ്റോള്‍ട്ട് പറഞ്ഞു. സത്യത്തെ മറച്ചുവെക്കാനാവില്ല. സിറിയക്കെതിരായ ആക്രമണമല്ല ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. വിഷയത്തില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. ഏകപക്ഷീയ ആക്രമണം ഫ്രാന്‍സ് നടത്തില്ല. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്നതായും ജീന്‍ മാര്‍ക് വ്യക്തമാക്കി.
അതേസമയം, പശ്ചിമേഷ്യ പുകഞ്ഞ് നില്‍ക്കുന്ന വെടിമരുന്നാണെന്നും സിറിയക്കെതിരായ ഏത് തരത്തിലുമുള്ള കടന്നുകയറ്റവും വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ഫ്രഞ്ച് പത്രം ലീ ഫിഗറോക്ക് നല്‍കിയ അഭിമുഖത്തില്‍ സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ് മുന്നറിയിപ്പ് നല്‍കി.

 

ഓണക്കാലത്തെ സ്പിരിറ്റൊഴുക്ക് തടയാന്‍ എക്സൈസിന്‍െറ കര്‍ശന ക്രമീകരണം

Posted: 02 Sep 2013 11:50 PM PDT

കൊല്ലം: ഓണക്കാലത്ത് സ്പിരിറ്റൊഴുക്ക് തടയാന്‍ ജില്ലയെ രണ്ട് മേഖലകളായി തിരിച്ച് എക്സൈസ് വിഭാഗത്തിന്‍െറ കര്‍ശനക്രമീകരണം.  തെക്കന്‍മേഖല, വടക്കന്‍ മേഖല എന്നിങ്ങനെ തിരിച്ചാണ് പരിശോധനാ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുനലൂര്‍, കൊട്ടാരക്കര, കുളത്തൂപ്പുഴ, കടയ്ക്കല്‍, ചടയമംഗലം എന്നീ പ്രദേശങ്ങളുള്‍പ്പെട്ടതാണ്  തെക്കന്‍മേഖല.  കൊല്ലം സിറ്റിയും കരുനാഗപ്പള്ളി, ഓച്ചിറ, ശാസ്താംകോട്ട പ്രദേശങ്ങളുമാണ് വടക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്. ദൈനംദിന നിരീക്ഷണത്തിന് പുറമേ പ്രത്യേക സ്ക്വാഡുകളെയും ഇരുമേഖലയിലും നിയോഗിക്കും.    
 ആര്യങ്കാവ് ചെക്ക് പോസ്റ്റിന് മൂന്ന് കിലോമീറ്റര്‍ ദൂരപരിധിക്ക് പുറത്ത് ബോര്‍ഡര്‍ ചെക്കിങ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.  ചെക്ക് പോസ്റ്റിലെ  പരിശോധന കഴിഞ്ഞെത്തുന്ന വാഹനങ്ങളെ ബോര്‍ഡര്‍ ചെക്കിങ് ഫോഴ്സ് വീണ്ടും പരിശോധനക്ക് വിധേയമാക്കും. നിലവില്‍ ഒരു സി.ഐ, മൂന്ന് ഇന്‍സ്പെക്ടര്‍മാര്‍, 12 പ്രിവന്‍റീവ് ഓഫിസര്‍മാര്‍, 12 ഗാര്‍ഡുകള്‍ എന്നിവരടങ്ങുന്ന സംവിധാനമാണ് ചെക്പോസ്റ്റിലുള്ളത്.  ഇതിന് പുറമേ ഡെപ്യൂട്ടി കമീഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക എന്‍ഫോഴ്സമെന്‍റ് ടീമും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
ആഗസ്റ്റ് മാസത്തില്‍ മാത്രം 96 അബ്കാരി കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളെയടക്കം പിടികൂടാനായി. തഴവയില്‍ നിന്ന് ഏഴായിരത്തോളം ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവമാണ് ഇതില്‍ ഏറ്റവും  വലുത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടി.  ഇത്തരത്തില്‍ സ്പിരിറ്റ് കടത്തുന്നവര്‍ക്ക് പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്.  
 പാലക്കാട് നിന്നോ, അല്ലെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് കിഴക്കന്‍ മേഖല വഴിയോ ആണ് ജില്ലയില്‍ പ്രധാനമായും സ്പിരിറ്റെത്തുന്നത് . ഈ മാര്‍ഗങ്ങള്‍ പൂര്‍ണമായും അടച്ച് നിരീക്ഷണം ശക്തമാക്കാന്‍  എക്സൈസ് നടപടി സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ കര്‍ശന പരിശോധനയില്ലാത്തതും ഇവിടേക്ക്  സുലഭമായി സ്പിരിറ്റൊഴുകാന്‍ കാരണമാകുന്നുണ്ട്.  സ്പിരിറ്റ് കടത്തിനെതിരെ പൊലീസിന്‍െറ സഹകരണത്തോടെയുള്ള പരിശോധനകളും ജില്ലയില്‍ പുരോഗമിക്കുന്നുണ്ട്. തീരദേശംവഴി ബോട്ടുകളിലും മറ്റും സ്പിരിറ്റ് കടത്താനുള്ള സാധ്യത മുന്നില്‍ കണ്ട് ഇവിടങ്ങളിലും  പരിശോധനയും നിരീക്ഷണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. 
സ്പരിറ്റൊഴുകുന്നത് തടയാന്‍ ജില്ലാതലത്തില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തിലും പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. എക്സൈസിന് പുറമേ പൊലീസ്, റവന്യൂ വിഭാഗങ്ങളാണ് ഈ സ്ക്വാഡിലുള്ളത്. അപ്രതീക്ഷിത വാഹന പരിശോധനയും ജില്ലയില്‍ പുരോഗമിക്കുന്നു. പെര്‍മിറ്റോടെയെത്തുന്ന കള്ളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ജനങ്ങളുടെ ഭാഗത്തുനിന്ന് മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ സഹകരണം എക്സൈസ് വിഭാഗത്തിന് ലഭിക്കുന്നുണ്ട്. ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയാണ് ഈ ജനകീയ പിന്തുണക്ക് കാരണമായി വിലയിരുത്തുന്നത്.

സര്‍ക്കാര്‍ ജോലിക്ക് മലയാളം: ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്കയില്‍ ഉടന്‍ പരിഹാരം -മുഖ്യമന്ത്രി

Posted: 02 Sep 2013 11:34 PM PDT

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് മലയാളം പഠിക്കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉന്നയിച്ച ആശങ്കയില്‍ ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ഷികവും പുസ്തകോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മലയാളം നിര്‍ബന്ധമാക്കാനുള്ള വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്നെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മലയാളം നിര്‍ബന്ധമാക്കുന്നത് കാബിനറ്റിന്‍െറ പരിഗണനക്ക് വന്നിരുന്നു. മുമ്പ് പ്രശ്നം നിയമസഭയില്‍ വന്നപ്പോള്‍ ആശങ്ക ചര്‍ച്ചചെയ്യാമെന്ന് ഭാഷാ ന്യൂനപക്ഷ മേഖലയിലെ എം.എല്‍.എമാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇവരുമായുള്ള ചര്‍ച്ചക്കാണ് കാബിനറ്റില്‍ അത് മാറ്റിവെച്ചത്. കഴിഞ്ഞ 29ന് ചര്‍ച്ച നടന്നു. ഇക്കാര്യത്തില്‍ വേഗം തീരുമാനമുണ്ടാകും. മലയാള ഭാഷയുമായി ബന്ധപ്പെട്ട് ഏറെ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാം ഭാഷയാക്കിയതും മലയാളം സര്‍വകലാശാല തുടങ്ങിയതും ശ്രേഷ്ഠഭാഷാ പദവി നേടാനായതും നേട്ടങ്ങളാണ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 
മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എം. ചുമ്മാര്‍, അയ്യപ്പന്‍ തീയാട്ട് കലാകാരന്‍ മുളങ്കുന്നത്തുകാവ് തിയ്യാടി രാമന്‍ നമ്പ്യാര്‍ എന്നിവരെ അദ്ദേഹം ആദരിച്ചു. ഡോ. പുതുശേരി രാമചന്ദ്രന്‍, ഡോ.ടി.പി. ശങ്കരന്‍കുട്ടി, പ്രഫ. കാര്‍ത്തികേയന്‍നായര്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍. തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.  മുളങ്കുന്നത്തുകാവ് തിയ്യാടി രാമന്‍ നമ്പ്യാരുടെ അയ്യപ്പന്‍ തീയാട്ട് അരങ്ങേറി. പുസ്തകോത്സവം സെപ്റ്റംബര്‍ പത്തിന് സമാപിക്കും.  

കുന്നംകുളം ബധിര- മൂക വിദ്യാലയത്തിലെ ഹോസ്റ്റല്‍ പ്രവര്‍ത്തനം അവതാളത്തില്‍

Posted: 02 Sep 2013 11:23 PM PDT

കുന്നംകുളം: ഗവ. ബധിര- മൂക വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം അവതാളത്തില്‍. വി.എച്ച്.എസ്.സി വിഭാഗം മെസ് അടച്ചുപൂട്ടിയതോടെ മുപ്പതിലധികം വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരെയും രക്ഷിതാക്കള്‍ കൂട്ടിക്കൊണ്ടുപോയി. ചുമതലയേറ്റശേഷം പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിച്ചതോടെ വിദ്യാര്‍ഥികള്‍ ആശങ്കയിലുമായി. 
ആഗസ്റ്റ് 21 വരെ ബധിര- മൂക വിദ്യാലയത്തില്‍ ഹൈസ്കൂള്‍, വി.എച്ച്.എസ്.സി വിഭാഗങ്ങള്‍ ഒരു പ്രിന്‍സിപ്പലിന്‍െറ കീഴിലായിരുന്നു. ആഗസ്റ്റ് 21ന് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പ്രത്യേകം പ്രിന്‍സിപ്പലിനെ നിയമിച്ചു. എം. നീലിമയാണ് പുതിയ പ്രിന്‍സിപ്പലായി ചുമതലയേറ്റത്. ദിവസങ്ങള്‍ക്കുശേഷം ഇവര്‍ അവധിയില്‍ പ്രവേശിച്ചു. സീനിയര്‍ അധ്യാപിക ഗിരിജക്കായിരുന്നു പ്രിന്‍സിപ്പലിന്‍െറ ചുമതല. വൈകാതെ ഗിരിജ ടീച്ചര്‍ മറ്റൊരു അധ്യാപിക കെ.ജി. അനിതക്ക് ചുമതലയേല്‍പിച്ച് അവധിയില്‍പോയി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അനിതയും അവധിയില്‍ പോയി. ഇതോടെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ചുമതല സ്കൂളിലെ സമീന ടീച്ചറിലായി. 
ദൈനംദിന അധ്യായന വിഷയങ്ങളുടെ ചുമതല മാത്രമായിരുന്നു അധ്യാപകര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഹോസ്റ്റല്‍, മെസ് എന്നിവയുടെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നിന്ന് ഹോസ്റ്റല്‍ ചെലവിലേക്ക് ഒരു വിദ്യാര്‍ഥിക്ക് മാസം 600 രൂപയാണ് നല്‍കിയിരുന്നത്. സാധനവില വര്‍ധിച്ചതോടെ ഒരു വിദ്യാര്‍ഥിക്ക് ഒരുദിവസം 35 രൂപയിലധികം വര്‍ധിച്ചു. അധിക ചെലവ് പ്രധാനാധ്യാപിക കൈയില്‍ നിന്നാണ് എടുത്തിരുന്നതെങ്കിലും അത് തുടരാന്‍ കഴിഞ്ഞില്ല. അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. പ്രിന്‍സിപ്പലിന്‍െറ ചുമതലയുള്ളവര്‍ പതിവായി അവധിയിലായതതോടെ ഭക്ഷണശാലയുടെ പ്രവര്‍ത്തനം തുടരാന്‍ കഴിയാതായി. ഇതത്തേുടര്‍ന്ന് കഴിഞ്ഞ ദിവസം പി.ടി.എ യോഗം ചേര്‍ന്നിരുന്നു. അവശേഷിച്ച ഭക്ഷണ സാധനങ്ങള്‍ ഉപയോഗിച്ച് രണ്ടുദിവസം കൂടി മെസ് പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് അടച്ചു പൂട്ടി. 
ഇതിനിടെ, ഞായറാഴ്ച ഉച്ചക്ക് ബധിര- മൂക വിദ്യാര്‍ഥികള്‍ ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പലര്‍ക്കും ഭക്ഷണം വാങ്ങി കൊടുത്തു. വിവരമറിഞ്ഞ് വി.എച്ച്.എസ്.ഇ അസി. ഡയറക്ടറുടെ നിര്‍ദേശപ്രകാരം സൂപ്രണ്ട് അനന്തകൃഷ്ണന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ടുദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കാണണമെന്നും അതുവരെ കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോകാനും അദ്ദേഹം നിര്‍ദേശിച്ചു. 
ബുധനാഴ്ച രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തനം നിലച്ചത്.
 

അട്ടപ്പാടിയിലെ ആദിവാസി പെണ്‍കുട്ടികളില്‍ 85 ശതമാനത്തിന് വിളര്‍ച്ചാ രോഗം

Posted: 02 Sep 2013 11:20 PM PDT

Subtitle: 
രക്തം പരിശോധിച്ച 709 പട്ടികവര്‍ഗക്കാരില്‍ 607 പേര്‍ക്ക് വിളര്‍ച്ച
പാലക്കാട്: അട്ടപ്പാടിയിലെ കൗമാരക്കാരായ ആദിവാസി പെണ്‍കുട്ടികളില്‍ 85 ശതമാനത്തിലേറെ പേര്‍ക്ക് വിളര്‍ച്ചാരോഗമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. കെ.ആര്‍. ഗോപാലകൃഷ്ണന്‍. ആദിവാസി ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ രക്തപരിശോധനാ ക്യാമ്പുകളിലാണ് ഇക്കാര്യം വ്യക്തമായത്. 
പട്ടികവര്‍ഗക്കാരില്‍ രക്തപരിശോധന നടത്തിയ 709 പേരില്‍ 607 പേര്‍ക്ക് വിളര്‍ച്ചാരോഗമുള്ളതായി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത് 85.61 ശതമാനം വരും. യഥാസമയം രോഗം കണ്ടെത്തി മരുന്നും പോഷകാഹാരവും കൃത്യമായി നല്‍കിയാല്‍ അപകടസാധ്യത ഇല്ലാതാക്കാനാവും. ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാവകുപ്പും അഗളി പഞ്ചായത്തില്‍ നടപ്പാക്കുന്ന സുകന്യ ചികിത്സാ പദ്ധതിയിലൂടെ അട്ടപ്പാടിയിലെ ആദിവാസി പെണ്‍കുട്ടികളുടെ വിളര്‍ച്ചാരോഗവും ശിശുമരണങ്ങളും ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 
സാമൂഹികനീതിവകുപ്പ്, അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത്, അഗളി പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
സാമൂഹികനീതിവകുപ്പാണ് പോഷകാഹാര കിറ്റുകള്‍ നല്‍കുന്നത്. 2013-14 സാമ്പത്തികവര്‍ഷം സുകന്യ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 18 ലക്ഷം രൂപയാണ് വകയിരുത്തിയത്. 11നും 19നും മധ്യേ പ്രായമുള്ളവരിലാണ് പദ്ധതി നടപ്പാക്കുന്നത്. 
പട്ടികവര്‍ഗം-709, പട്ടികജാതി-104, പൊതുവിഭാഗം-813 എന്നിങ്ങനെ ഇതുവരെ 1626 പേരില്‍ രക്തപരിശോധന നടത്തി. ഹീമോഗ്ളോബിന്‍െറ അളവ് 10-12നും മധ്യേയാണെങ്കില്‍ വിളര്‍ച്ച പ്രാരംഭ ദശയിലാണ്. 443 പേര്‍ ഈ അവസ്ഥയിലാണ്. 146 പേര്‍ ഏഴിനും പത്തിനും ഇടയില്‍ ഹീമോഗ്ളോബിന്‍ ഉള്ളവരാണ്. ഇത് കുറേക്കൂടി വിളര്‍ച്ചാരോഗം ബാധിച്ചവരാണ്. ഏഴില്‍ താഴെ ഹീമോഗ്ളോബിന്‍ ഉള്ള 18 പേര്‍ കടുത്ത വിളര്‍ച്ചാരോഗാവസ്ഥയിലാണ്. ഹീമോഗ്ളോബിന്‍ അളവ് ഏറ്റവും കുറവ്  കണ്ടെത്തിയത് 3.7 ആണ്. അതീവ ഗുരുതരാവസ്ഥയാണിത്. ഇത്തരക്കാര്‍ ഗര്‍ഭിണികളാകുമ്പോള്‍ ഒരു ശതമാനം വീണ്ടും ഹീമോഗ്ളോബിന്‍ കുറയാനിടയുണ്ട്. അതിനാല്‍ സുകന്യ പദ്ധതിയിലൂടെ ഇവര്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്നുണ്ട്. ഇവര്‍ക്കാവശ്യമുള്ള മരുന്നും സമയബന്ധിതമായി രക്തപരിശോധനയും നടത്തുന്നുണ്ട്. ആറു മാസത്തിലൊരിക്കല്‍ രക്തപരിശോധന നടത്തി രോഗാവസ്ഥ വിശകലനം ചെയ്ത് പോരായ്മകള്‍ തീര്‍ത്ത് അഞ്ചു വര്‍ഷം തുടരുന്ന പദ്ധതിയാണ് സുകന്യ.

ഇഫ്ളു കാമ്പസ്: ഡി.സി.സി സംഘം അടുത്തയാഴ്ച മന്ത്രി ശശി തരൂരിനെ കാണും

Posted: 02 Sep 2013 11:15 PM PDT

Subtitle: 
കൂടിക്കാഴ്ച തിരുവനന്തപുരത്ത്
മലപ്പുറം: ഇഫ്ളു മലപ്പുറം കാമ്പസ് സംബന്ധിച്ച അനിശ്ചിതത്വമൊഴിവാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് പ്രതിനിധി സംഘം അടുത്തയാഴ്ച കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂരിനെ കാണും. തിരുവനന്തപുരത്തായിരിക്കും കൂടിക്കാഴ്ചയെന്ന് ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി ‘മാധ്യമ’ത്തോട് പറഞ്ഞു. സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങളുണ്ടെങ്കില്‍ അത് മാറ്റിക്കിട്ടാന്‍ അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തും. 
അലീഗഢ് കേന്ദ്രത്തിന് ഫണ്ട് ലഭ്യമാവുന്നതിലുള്ള തടസ്സങ്ങള്‍ നീക്കി വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) അംഗീകരിച്ചത് മന്ത്രി ശശി തരൂരിന്‍െറ ശ്രമഫലമായാണ്. ഡി.സി.സിയുടെ അഭ്യര്‍ഥന പ്രകാരമാണ് ശശി തരൂര്‍ ചേലാമലയിലെ അലീഗഢ് കാമ്പസ് സന്ദര്‍ശിച്ചതും തുടര്‍നടപടികള്‍ക്ക് വേഗം കൂട്ടിയതും. 
ഇഫ്ളു വിഷയത്തിലും ശശി തരൂര്‍ ഇടപെട്ട് തടസ്സങ്ങള്‍ നീക്കുമെന്നാണ് പ്രതീക്ഷ. 
ആവശ്യമെങ്കില്‍ പ്രശ്നപരിഹാരത്തിന് ജില്ലയിലെ കോണ്‍ഗ്രസ് എം.പിയുടെയും മന്ത്രിമാരുടെയും സഹായം തേടും. ഭരണകക്ഷിയെന്ന നിലയില്‍ സമരം നടത്താന്‍ കോണ്‍ഗ്രസ് ഇല്ല.

പാചകവാതക സബ്സിഡി ബാങ്കിലൂടെ; പദ്ധതി ജില്ലയില്‍ നടപ്പായി

Posted: 02 Sep 2013 11:11 PM PDT

Subtitle: 
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില * ആധാറിനായി ജനം നെട്ടോട്ടത്തില്‍
പത്തനംതിട്ട: പാചക വാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മാത്രമേ നടപ്പാക്കൂവെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഗസ്റ്റ് 21ന് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതിന് പുല്ലുവില. ലക്ഷങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കാത്ത ജില്ലയില്‍ പാചകവാതക ഉപഭോക്താക്കള്‍ക്ക് സബ്സിഡി ബാങ്കിലൂടെ മാത്രം ലഭ്യമാക്കുന്ന പദ്ധതി പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കി. ആധാര്‍ നമ്പര്‍ ഗ്യാസ് ഏജന്‍സിയിലും ബാങ്ക് അക്കൗണ്ട് നമ്പറിലും ബന്ധിപ്പിക്കുന്നത് പൂര്‍ണമായെന്ന് ഔദ്യാഗിക കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി  പേര്‍ ഇപ്പോഴും പദ്ധതിക്ക് പുറത്താണ്. ആധാര്‍ നമ്പര്‍ എല്ലാവര്‍ക്കും ലഭിച്ചിട്ടേ പദ്ധതി നടപ്പാക്കാവൂവെന്ന് എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ ജനങ്ങളുടെ ഇടയില്‍ പദ്ധതി സംബന്ധിച്ച് ആശങ്ക ഉണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍, സംസ്ഥാന മുഖ്യമന്ത്രി ആശങ്ക തുറന്നുപറഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് പരിഗണിക്കാതെയാണ് പദ്ധതി തിങ്കളാഴ്ച മുതല്‍ നടപ്പാക്കിയത്. തിങ്കളാഴ്ച  കലക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാതല അവലോകന യോഗത്തിലും പദ്ധതി നടപ്പാക്കുന്നതിന്‍െറ കാലാവധി നീട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, കേന്ദ്രത്തിന്‍െറ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ പദ്ധതി നടപ്പാക്കല്‍ കാലയളവ് നീട്ടാന്‍ സാധിക്കില്ലെന്ന് കലക്ടര്‍ അറിയിക്കുകയായിരുന്നു.രാജ്യത്തെ 27 ജില്ലകളില്‍  നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തില്‍ നിന്ന് പത്തനംതിട്ടയും വയനാടുമാണുള്ളത്. ആധാര്‍ ലിങ്ക് നടത്തിയവര്‍ക്ക് സബ്സിഡി പണം ലഭിക്കാത്തതും ബാങ്ക് അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ നല്‍കിയിട്ടും പാചക വാതക കമ്പനികള്‍ക്ക് ബാങ്കുകള്‍ ഇത്  കൈമാറാത്തതും യോഗത്തില്‍ പങ്കെടുത്ത വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടി. പണം ലഭിക്കാത്ത കേസില്‍ നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ ബന്ധപ്പെട്ട് പണം നല്‍കാന്‍ തീരുമാനിച്ചു. ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി.  പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാറില്‍ തന്നെ ഏകോപനമില്ലായ്മ പുറത്തുവന്നതോടെയാണ് രജിസ്ട്രേഷന്‍ നീട്ടാന്‍ ജില്ലാഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍,അവസാന നിമിഷം അട്ടിമറിക്കുകയായിരുന്നു. പലകോണില്‍ നിന്നുള്ള പ്രതിഷേധം വകവെക്കാതെയാണ് പദ്ധതി പൂര്‍ണാര്‍ഥത്തില്‍ തന്നെ പത്തനംതിട്ടയിലും നടപ്പാക്കിയത്. ജില്ലയില്‍ 11,97,412 ലക്ഷം ജനസംഖ്യയില്‍ പകുതി പേര്‍ പോലും പദ്ധതിയുടെ പരിധിയിലെത്തിയിട്ടില്ലെന്നാണ് വിവരം. പത്തനംതിട്ട ജില്ലയില്‍ 2.82 ലക്ഷം പാചകവാതക കണക്ഷനുണ്ട്. ആധാര്‍ രജിസ്ട്രേഷന്‍ ചെയ്ത ഉപഭോക്താക്കളില്‍ 60 ശതമാനം മാത്രമാണ് പാചകവാതക ഏജന്‍സികളില്‍ നമ്പര്‍ എത്തിച്ചിട്ടുള്ളൂ. പാചക വാതക ഏജന്‍സികളില്‍  ആധാര്‍ നമ്പര്‍ നല്‍കിയവരില്‍ 32 ശതമാനം മാത്രമാണ് ബാങ്കില്‍ നല്‍കിയത്.  14 സിലിണ്ടര്‍ വിതരണ ഏജന്‍സികളില്‍ 12ഉം ഐ.ഒ.സി നിയന്ത്രണത്തിലാണ്.  ഇനിയും നീട്ടിയാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ വീണ്ടും കാലതാമസം നേരിടുമെന്നും കേന്ദ്രത്തില്‍ നിന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇതിനിടെ പാചക വാതക ഏജന്‍സികളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക തിരിമറികള്‍ നടന്നതായും സൂചനയുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് വീട്ടുപടിക്കല്‍ മുഴുവന്‍ തുകയും കൊടുത്ത് സിലിണ്ടര്‍ ഉപഭോക്താവിന് കിട്ടുന്നത്. ജൂണ്‍ മുതല്‍ പദ്ധതി പരിധിയില്‍ ആധാര്‍-ബാങ്ക് അക്കൗണ്ട് നമ്പര്‍- പാചകവാതക ഏജന്‍സി ലിങ്കിങ് കൃത്യമായി നടത്തിയവര്‍ മാത്രമാണ് വന്നത്. എന്നാല്‍, ഏജന്‍സികള്‍ പദ്ധതിയില്‍ രജിസ്ട്രര്‍ ചെയ്യാത്തവരില്‍ നിന്ന്  മുഴുവന്‍ തുകയും ഈടാക്കി. ലിങ്കിങ് ശരിയാകുന്ന തീയതി മുതലേ ഒമ്പത് സിലിണ്ടറിന്  സബ്സിഡി തുക ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ ഏജന്‍സികള്‍ ഈടാക്കിയ തുക ആര് നല്‍കുമെന്ന് സംബന്ധിച്ചും പരാതി ഉയര്‍ന്നുകഴിഞ്ഞു.     സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആധാര്‍ ബന്ധിത സബ്സിഡി തുടങ്ങുന്ന മറ്റ് ജില്ലക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് ആധാര്‍, ബാങ്കുകളിലും ലിങ്ക് ചെയ്യുന്നതിന് സാവകാശം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ ഒന്നിന് പദ്ധതി തുടങ്ങിയതിനാല്‍  മൂന്ന് മാസ കാലാവധി ആഗസ്റ്റില്‍ പൂര്‍ത്തിയായിരുന്നു.രജിസ്ട്രേഷന്‍ തിങ്കളാഴ്ച പുന$സ്ഥാപിച്ചതോടെ പാചക വാതക ഏജന്‍സികളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. അക്ഷയ സെന്‍റുകളിലെയും തിരക്കായി. എന്നാല്‍,ജീവനക്കാരുടെ കുറവും കമ്പ്യൂട്ടര്‍ തകരാറും മറ്റ് സാങ്കേതിക പ്രശ്നങ്ങളും രണ്ടിടത്തും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. വികലാംഗര്‍ക്കും ശാരീരിക പ്രശ്നങ്ങളുള്ളവര്‍ക്കും മൊബൈല്‍ ആധാര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടും ഇതുവരെയും നടപ്പായിട്ടില്ല. 
 

രാമപുരത്ത് വീട് തകര്‍ന്നവര്‍ക്ക് രണ്ട് ലക്ഷം -മന്ത്രി കെ.എം. മാണി

Posted: 02 Sep 2013 11:07 PM PDT

പാലാ: രാമപുരത്തും പരിസരപ്രദേശങ്ങളിലും ഉണ്ടായ പ്രകൃതിക്ഷോഭം വിലയിരുത്താനും അടിയന്തര സഹായം എത്തിക്കാനുംമന്ത്രി കെ.എം.മാണിയുടെ നേതൃത്വത്തില്‍ യോഗംചേര്‍ന്നു.രാമപുരംപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന യോഗത്തില്‍ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റ്് ടോമി എബ്രഹാം  അധ്യക്ഷത വഹിച്ചു.
 ജോസ് കെ.മാണി എം.പി, റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ്, കെ.എസ്.ഇ.ബി, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, രാമപുരം, വെളിയന്നൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
 പൂര്‍ണ്ണമായും വീട് തകര്‍ന്നവര്‍ക്ക് 2 ലക്ഷം രൂപയും, ഭാഗീകമായി വീട് തകര്‍ന്നവര്‍ക്ക് 50,000 രൂപയും, ഓലമേഞ്ഞ വീട് തകര്‍ന്നവര്‍ക്ക് യോഗംചേര്‍ന്ന് അര്‍ഹമായ തുക നല്‍കാനും മന്ത്രി കെ.എം. മാണി നിര്‍ദേശിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കാനും ഇവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് പണം നല്‍കാനും ആര്‍.ഡി.ഒക്ക്  മന്ത്രി നിര്‍ദേശം നല്‍കി.കൃഷി നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി നാശനഷ്ടം വിലയിരുത്തി പണം നല്‍കും.
  വൈദ്യുതി ബന്ധം മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ണമായി പുന$സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ബിജു പുന്നത്താനം, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. മാത്യു, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.എന്‍.രാമകൃഷ്ണന്‍ നായര്‍,പഞ്ചായത്ത് അംഗങ്ങളായ മോളി പീറ്റര്‍, സണ്ണി പെരുന്നക്കോട്ട്, ബൈജു പുതിയിടത്തുചാലില്‍, ജോണി പള്ളിയാരടി, ബെന്നി തെരുവത്ത്, ബെന്നി കുളക്കാട്ടോലില്‍,  ആര്‍.ഡി.ഒ ഇ.വി.ബേബിച്ചന്‍,തഹസില്‍ദാര്‍ ടി.ബി.ഡേവിഡ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. ശ്രീജിത്, രാമപുരം വില്ലേജ് ഓഫിസര്‍ മധുസൂദനന്‍ നമ്പൂതിരി, വെള്ളിലാപ്പള്ളി വില്ലേജ് ഓഫിസര്‍ എം.ഷിജി, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുജാത ഗോപാലന്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീകല, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിനോദ്കുമാര്‍,  പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വി.കെ.രാജു, അസി. ഡയറക്ടര്‍ ജോര്‍ജ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

സോളാര്‍: സരിത കുറിപ്പ് തയ്യാറാക്കിയത് പൊലീസ് കസ്റ്റഡിയില്‍

Posted: 02 Sep 2013 11:06 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ കോടതിയില്‍ നല്‍കാനുള്ള മൊഴി തയ്യാറാക്കിയത് പൊലീസിന്‍്റെ കസ്റ്റഡിയില്‍ എന്ന് വെളിപ്പെടുത്തല്‍. ഇതു സംബന്ധിച്ച വിവരാവകാശ രേഖകള്‍ പുറത്തുവന്നു. വിവരാവകാശ നിയമപ്രകാരം പത്തനംതിട്ട ജയില്‍ സൂപ്രണ്ട് നല്‍കിയ മറുപടിയില്‍ ആണ് ഇക്കാര്യം ഉള്ളത്. ജയിലില്‍ സരിതക്ക് പേനയും പേപ്പറും നല്‍കിയിട്ടില്ളെന്നും ജയിലിലേക്ക് സരിത വന്നത് എഴുതി തയ്യാറാക്കിയ കുറിപ്പുമായിട്ടാണെന്നും സൂപ്രണ്ട് മറുപടിയില്‍ പറയുന്നു. ഇതോടെ, ഒരു ഇടവേളക്ക് ശേഷം സോളാര്‍ കേസ് വീണ്ടും  വാര്‍ത്തകളില്‍ നിറയുകയാണ്.
എറണാകുളം അഡീഷണല്‍ സി.ജെ.എമ്മിന്‍്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഹൈകോടതി വിജിലന്‍സിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP