സ്വാഗതം
WELCOME

News Update..

Wednesday, September 4, 2013

ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ളെന്നു നടിക്കാനാവില്ല -സുപ്രീംകോടതി Madhyamam News Feeds

ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ളെന്നു നടിക്കാനാവില്ല -സുപ്രീംകോടതി Madhyamam News Feeds

Link to

ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ളെന്നു നടിക്കാനാവില്ല -സുപ്രീംകോടതി

Posted: 04 Sep 2013 12:44 AM PDT

Image: 

ന്യൂദല്‍ഹി: കേരളത്തിലെ നിലവാരമില്ലാത്ത ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ളെന്ന് നടിക്കാനാവില്ളെന്ന് സുപ്രീംകോടതി. കേരള സര്‍ക്കാറിന്‍്റെ പുതിയ മദ്യ നയത്തിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരമാര്‍ശം.

മദ്യ ഉപഭോഗത്തില്‍ നേരിയ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് ശരിയാണെന്ന് കരുതാനാവില്ളെന്നു കോടതി പറഞ്ഞപ്പോള്‍ കോടതിയുടെ തോന്നല്‍ ശരിയാണെന്ന് സര്‍ക്കാറും സമ്മതിച്ചു. ബാറുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേരള സര്‍ക്കാറാണെന്നും കോടതി നിര്‍ദേശിച്ചു. വാദം പൂര്‍ത്തിയായ കേസ് വിധി പറയാന്‍ മാറ്റി.

വന്‍സാരയുടെ ആരോപണം: മോഡിയെ പിന്തുണച്ച് ബി.ജെ.പി

Posted: 04 Sep 2013 12:26 AM PDT

Image: 

അഹ്മദാബാദ്: കഴിഞ്ഞ ദിവസം രാജിവെച്ച ഗുജറാത്ത് ഡി.ഐ.ജി ഡി.ജി വന്‍സാരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തി. സസ്പെന്‍ഷനിലായിരിക്കെ വന്‍സാര നല്‍കിയ രാജിയിലെ ആരോപണങ്ങള്‍ കാര്യമായെടുക്കുന്നില്ലെന്ന് ഗുജറാത്ത് ബി.ജെ.പി വക്താവ് ജയ് നരായണ്‍ വ്യാസ് പറഞ്ഞു. നിരാശയും ഗുജറാത്ത് സര്‍ക്കാറിനോടുള്ള വിദ്വേഷവും മൂലമാണ് വന്‍സാര ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നും വ്യാസ് പറഞ്ഞതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നരേന്ദ്ര മോഡിയുടെ വിശ്വസ്ഥനും ഏറ്റുമുട്ടല്‍ വിദഗ്ധനുമായ ഡി.ജി. വന്‍സാര ചൊവ്വാഴ്ചയാണ് രാജി വെച്ചത്. 10 പേജുള്ള രാജിക്കത്തില്‍ നരേന്ദ്രമോഡിക്കും മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ വന്‍സാര ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

2002 മുതല്‍ 2007 വരെ താനും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥര്‍ നടപ്പാക്കിയത് സര്‍ക്കാര്‍ നയങ്ങളാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പങ്കുണ്ടെന്ന് പറഞ്ഞാണ് തന്നെയും മറ്റു ഉദ്യോഗസ്ഥരെയും സി.ബി.ഐയും സി.ഐ.ഡിയും അറസ്റ്റു ചെയ്തത്. എന്നാല്‍, തങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്ത സര്‍ക്കാറിലെ നയരൂപകരെയും സി.ബി.ഐ അറസ്റ്റു ചെയ്യണമെന്നും രാജിക്കത്തില്‍ വന്‍സാര ആവശ്യപ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ കേസുയര്‍ത്തി കാണിച്ചാണ് കഴിഞ്ഞ 12 വര്‍ഷമായി ഗുജറാത്ത് സര്‍ക്കാര്‍ രാഷ്ട്രീയ ലാഭം കൊയ്യുന്നതെന്നും വന്‍സാര കുറ്റപ്പെടുത്തിയിരുന്നു.

വിവിധ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ വന്‍സാര 2012 നവംബര്‍ മുതല്‍ അഹ്മദാബാദിലെയും മുംബൈയിലെയും ജയിലില്‍ മാറി മാറി കഴിയുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ നിര്‍ദേശിക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഒരുങ്ങവെയുണ്ടായ വന്‍സാരയുടെ വെളിപ്പെടുത്തല്‍ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.

കോഴി സമരം പിന്‍വലിച്ചു

Posted: 04 Sep 2013 12:12 AM PDT

Image: 

തൃശൂര്‍: സംസ്ഥാനത്തെ കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തി വന്ന സമരം പിന്‍വലിച്ചു. തൃശൂരില്‍ ചേര്‍ന്ന കോഴിക്കച്ചവടക്കാരുടെയും ഫാം ഉടമകളുടെയും സംയുക്ത സംഘടനയായ പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍റ് ട്രേഡേഴ്സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം. ഇറച്ചിക്കോഴിയുടെ തറവില വര്‍ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോ ഓഡിനേഷന്‍ കമ്മിറ്റി സമരം പ്രഖ്യാപിച്ചത്.

എന്നാല്‍, സര്‍ക്കാരിന്‍െറ യാതൊരു ഉറപ്പും ലഭിക്കാതെയാണ് സമരം പിന്‍വലിച്ചതെന്ന് റിപ്പോര്‍ട്ട്. വില്‍പന മുടങ്ങിയതിനാല്‍ ഫാമുകളിലെ കോഴികള്‍ ചത്തൊടുങ്ങുകയും തമിഴ്നാട്ടിലെ ഫാമുകള്‍ക്ക് നഷ്ടം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.
ഇറച്ചിക്കോഴിയുടെ തറവില 70 രൂപയില്‍ നിന്ന് 95 രൂപയായും കോഴികുഞ്ഞുങ്ങളുടെ തറവില 20 രൂപയില്‍ നിന്ന് 35 രൂപയായും സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരുന്നു. വാണിജ്യ വകുപ്പിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തറവില പുതുക്കി നിശ്ചയിച്ചത്. ഇത് പിന്‍വലിക്കണമെന്നായിരുന്നു കച്ചവടക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

കല്‍ക്കരി അഴിമതിയില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍

Posted: 03 Sep 2013 11:41 PM PDT

Image: 

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യണമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ എസ്.പി കെ.ആര്‍. ചൗരസ്യ കഴിഞ്ഞ ദിവസം തയ്യാറാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ആണ് ഇത് രേഖപ്പെടുത്തിയത്.

ഇക്കാര്യം ചൗരസ്യ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ അറിയിച്ചു. എന്നാല്‍, നിഷേധ നിലപാടാണ് സിന്‍ഹയുടേത്. പ്രധാനമന്ത്രിയെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടതില്ളെന്ന് സിന്‍ഹ അറിയിച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഒഫീസ് വിസമ്മതിച്ചു. ചൗരസ്യയുടെ ആവശ്യം സര്‍ക്കാറിനെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തുന്നത്.

എന്നാല്‍, കല്‍ക്കരിപ്പാടം ഇടപാടില്‍ ഒന്നും മറച്ചുവെക്കാനില്ളെന്നും സത്യസന്ധമായ അന്വേഷണം നടത്തുമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. കേസില്‍ കണാതായ ഫയലുകളെ കുറിച്ച് പാര്‍ലമെന്‍്റില്‍ വിശദീകരണം നല്‍കിയിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെ.പി പാര്‍ലമെന്‍റിന്‍്റെ ഇരുസഭകളിലും ബഹളം ഉണ്ടാക്കി. ഇതെ തുടര്‍ന്ന് സഭാ നടപടികള്‍ തടസപ്പെട്ടു.

 

ബഗ്ദാദില്‍ സ്ഫോടന പരമ്പര; 50 മരണം

Posted: 03 Sep 2013 10:58 PM PDT

Image: 

ബഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ പിടിച്ചുലച്ച് കാര്‍ബോബ് സ്ഫോടനങ്ങള്‍. ശിയാ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനങ്ങളില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായും എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ-മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആളുകള്‍ വൈകുന്നേരങ്ങള്‍ ചെലവഴിക്കാനത്തെുന്ന പൊതുസ്ഥലങ്ങളെ ലക്ഷ്യമിട്ടാണ് ബഗ്ദാദില്‍ അടുത്തിടെയായി സ്ഫോടനങ്ങള്‍ അരങ്ങേറുന്നത്.  വടക്കന്‍ തല്‍ബിയക്കടുത്ത് കാര്‍ ബോംബ് പൊട്ടിത്തെറിച്ച് ഒമ്പതുപേര്‍ മരിച്ചു. ഹുസൈനിയ ജില്ലയില്‍ രണ്ട് കാര്‍ബോംബുകള്‍ പൊട്ടിയാണ് പത്തുപേര്‍ കൊല്ലപ്പെട്ടത്. പ്രദേശത്താകെ കറുത്ത പുക മൂടിയതായും ആളുകളുടെ അലറിക്കരച്ചില്‍ കേട്ടതായും ദൃക്സാക്ഷികള്‍ പറയുന്നു.
ബഗ്ദാദിലെ ദോറ മേഖലയില്‍ തോക്കുധാരി രണ്ടുപേരെ വടിവെച്ചിട്ടതായും റിപ്പോര്‍ട്ടുകള്‍ പറുത്തുവന്നു.  മറ്റിടങ്ങളില്‍ നിന്നായി വെടിയേറ്റനിലയില്‍ നാലു മൃതദേഹങ്ങള്‍ കണ്ടത്തെി. 

2008നുശേഷം കഴിഞ്ഞ ഏപ്രില്‍ മുതല്‍ കടുത്ത അക്രമങ്ങള്‍ക്ക് ഇറാഖ് സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ അഞ്ചു മാസങ്ങളിലായി അയ്യായിരത്തോളം പേര്‍ ആണ് ഇറാഖില്‍ ജീവന്‍ വെടിഞ്ഞത്.

സിറിയക്കെതിരായ പ്രമേയത്തിന് യു.എസ് വിദേശകാര്യ സമിതിയുടെ അംഗീകാരം

Posted: 03 Sep 2013 10:07 PM PDT

Image: 

വാഷിങ്ടണ്‍: രാസായുധം പ്രയോഗിച്ച സിറിയക്കെതിരായ സൈനിക നടപടിക്ക് അനുമതി തേടിയുള്ള കരട് പ്രമേയത്തിന് അമേരിക്കന്‍ സെനറ്റ് വിദേശകാര്യ സമിതിയുടെ അംഗീകാരം. സിറിയക്കെതിരെ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന സൈനിക നടപടിക്കാണ് വിദേശകാര്യ സമിതി അംഗീകാരം നല്‍കിയത്. സാഹചര്യങ്ങള്‍ പഠിച്ച ശേഷം ആവശ്യമെങ്കില്‍ ഒരു മാസത്തേക്ക് കൂടി ആക്രമണം ദീര്‍ഘിപ്പിക്കും. സെനറ്റ് സമിതിയിലെ ഡെമോക്രറ്റിക് വിഭാഗം ചെയര്‍മാന്‍ റോബര്‍ട്ട് മെനന്‍ഡെസും റിപ്പബ്ളിക്കന്‍ വിഭാഗം നേതാവ് ബോബ് കോര്‍ക്കറുമാണ് സൈനിക നടപടി സംബന്ധിച്ച് ധാരണയിലത്തെിയത്. ആക്രമണത്തിനായി കരസേനയെ ഉപയോഗിക്കില്ളെന്ന ഉറപ്പിലാണ് റിപ്പബ്ളിക്കന്‍ വിഭാഗം സൈനിക നടപടിക്ക് അംഗീകാരം നല്‍കിയത്. ഓഗസ്റ്റ് അവധിക്ക് ശേഷം സെപ്തംബര്‍ ഒമ്പതിന് ചേരുന്ന സെനറ്റ് സമ്മേളനത്തില്‍ കരട് പ്രമേയത്തിന്‍ മേല്‍ വോട്ടെടുപ്പ് നടക്കും.
സിറിയക്കെതിരായ സൈനിക നടപടിയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള രേഖകള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും പ്രതിരോധ സെക്രട്ടറി ചക് ഹെഗലും സെനറ്റ് വിദേശകാര്യ സമിതിക്ക് സമര്‍പ്പിച്ചിരുന്നു. സിവിലിയന്‍മാര്‍ക്ക് നേരെ രാസായുധം പ്രയോഗിച്ച സിറിയക്ക് ശക്തമായ താക്കിത് നല്‍കിയില്ളെങ്കില്‍ തീവ്രവാദികള്‍ സമാനരീതിയിലുള്ള ആക്രമണത്തിന് ശ്രമിക്കും. ആക്രമണത്തിന് കരസേനയെ ഉപയോഗിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ളെന്നും കെറി വ്യക്തമാക്കി. എന്നാല്‍, സൈനിക ആക്രമണത്തോട് ചില സെനറ്റര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് ഉമ്മന്‍ചാണ്ടി

Posted: 03 Sep 2013 09:14 PM PDT

Image: 

തിരുവനന്തപുരം: ബംഗളൂരു സ്ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഅ്ദനിയെ തുടര്‍ച്ചയായി തടവില്‍ ഇടുന്നതിനോട് യോജിക്കുന്നില്ല. ഇത്തരം നടപടി മനുഷ്യാവകാശലംഘനമാണ്. ഒരു ഇന്ത്യന്‍ പൗരനുള്ള എല്ലാ അവകാശങ്ങളും ലഭിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ട്. മഅ്ദനിക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇനിയും ശ്രമം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പി.ഡി.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ്ദനിക് നീതി ലഭിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

എന്‍ജിനീയര്‍മാരുടെ നിയമനത്തിന് നാലുവര്‍ഷ പ്രവൃത്തിപരിചയം നിര്‍ബന്ധമാക്കുന്നു

Posted: 03 Sep 2013 09:12 PM PDT

Image: 

റിയാദ്: വിദേശ എന്‍ജിനീയര്‍മാരെ റിക്രൂട്ട്ചെയ്യുന്നതിന് ഇനി മുതല്‍ കുറഞ്ഞത് നാലു വര്‍ഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണമെന്ന് നിബന്ധന വെച്ചതായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനിയേഴ്സ് സെക്രട്ടറി ഡോ. ഖാദി അല്‍അബ്ബാസി അറിയിച്ചു. തൊഴില്‍ മന്ത്രാലയവുമായി ഈ വിഷയത്തില്‍ ധാരണയിലെത്തിയതായി അദ്ദേഹം പറഞ്ഞു. രാജ്യത്തേക്ക് വരുന്ന പുതിയ എന്‍ജിനീയര്‍മാര്‍ പലരും യോഗ്യതയില്ലാത്തവരാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പുതിയ നിബന്ധന വെച്ചത്. സൗദി തൊഴില്‍മേഖലയെ പരിശീലനക്കളരിയാക്കുകയാണ് പലരും. ഇത് രാജ്യത്തെ പല നിര്‍മാണപദ്ധതികളുടെയും ഗുണനിലവാരത്തില്‍ ഇടിവ് വരുത്തിയിട്ടുണ്ട്. എന്‍ജിനീയര്‍മാരുടെ യോഗ്യതയും പ്രവൃത്തിപരിചയവും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് അവരുടെ രേഖകള്‍ നാഷനല്‍ ഡാറ്റ സെന്‍റര്‍ വഴി തൊഴില്‍ മന്ത്രാലയത്തിനും പാസ്പോര്‍ട്ട് വകുപ്പിനും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എന്‍ജിനീയര്‍മാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു ഉറപ്പുവരുത്തി വരികയാണ് ഫെഡറേഷന്‍. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ 1200 പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. എന്‍ജിനീയറിങ് മേഖലയില്‍ ജോലിചെയ്തിരുന്ന 18000 പേര്‍ക്ക് തങ്ങളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യാനാകാതെ വന്നതിനാല്‍ അവര്‍ ഇതര തൊഴില്‍മേഖലകളിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരായതായി. ഇക്കൂട്ടര്‍ ജോലിചെയ്തിരുന്ന മേഖലകളിലെ നിര്‍മാണ പദ്ധതികളില്‍ ഇതിന്‍െറ പ്രതിഫലനം ഉണ്ടാകുമെന്നത് തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവില്‍ 400 ബില്യന്‍ റിയാല്‍ നിക്ഷേപമുള്ള പദ്ധതികളാണ് നിര്‍മാണത്തിലിരിക്കുന്നത്. ഇതില്‍ പലതും വിദഗ്ധ എന്‍ജിനീയര്‍മാരുടെ അഭാവത്തില്‍ ഗുരുതരാവസ്ഥയിലാണ്. വിദഗ്ധരായ എന്‍ജിനീയര്‍മാര്‍ക്കു മാത്രമേ നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനാവുകയുള്ളൂ. വ്യാജ എന്‍ജിനീയര്‍മാരെ കണ്ടെത്തിയാലുടന്‍ അവരുടെ വിവരങ്ങള്‍ കൈമാറി അവരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ നേരത്തെ പൂര്‍ത്തീകരിച്ച പദ്ധതികളില്‍ പണിയെടുത്ത എന്‍ജിനീയര്‍മാരെ സംബന്ധിച്ച് പഠനം നടത്താന്‍ പ്രയാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ജിനീയര്‍മാര്‍ തയാറാക്കുന്ന പദ്ധതികളുടെ പ്ളാനുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള സംവിധാനം രാജ്യത്തുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനിസിപ്പാലിറ്റികളുടെയും കോര്‍പറേഷന്‍െറയും അനുമതി ലഭിക്കുന്നതിന് വേണ്ടിയുണ്ടാക്കുന്ന അപൂര്‍ണ പ്ളാനുകളാണ് നിലവില്‍ തയാറാക്കുന്നത്. യഥാര്‍ഥത്തില്‍ പദ്ധതിയുടെ സമഗ്ര പ്ളാനുകള്‍ സൂക്ഷ്മമായി പരിശോധനക്ക് വിധേയമാക്കിയ ശേഷമാകണം പദ്ധതിക്ക് അനുമതി നല്‍കേണ്ടത്. ഈ വിഷയത്തില്‍ വിദഗ്ധാഭിപ്രായം തേടി കൂടുതല്‍ ചര്‍ച്ച നടത്തുന്നതിന് വരുന്ന ഡിസംബറില്‍ ഒരു കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കുറഞ്ഞ ചെലവിലുള്ള എന്‍ജിനീയറിങ് ഡിസൈനുകള്‍ പദ്ധതികളുടെ പൂര്‍ത്തീകരണം വൈകുന്നതിനും നിലവാരം കുറയുന്നതിനും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. സര്‍ക്കാര്‍മേഖലയില്‍ 5556 എന്‍ജിനീയര്‍മാര്‍ ജോലിചെയ്യുന്നുണ്ട്. അതേസമയം, 30000ന് അടുത്ത് എന്‍ജിനീയര്‍മാര്‍ അരംകോ, സാബിക് പോലുള്ള വന്‍കിട കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ സ്വദേശി എന്‍ജിനീയര്‍മാരുടെ ഉടമസ്ഥതയിലുള്ള 4000 ലേറെ കരാര്‍, വിദഗ്ധോപദേശക  ഓഫീസുകളിലൂടെ 175000 എന്‍ജിനീയര്‍മാരുണ്ട്. ഇതില്‍ 35000 പേര്‍ സ്വദേശികളും അവശേഷിക്കുന്ന 140000 പേര്‍ വിദേശികളുമാണ്. മൊത്തം രാജ്യത്തിന് ആവശ്യമായ എന്‍ജിനീയര്‍മാരില്‍ 20 ശതമാനം മാത്രമാണ് നിലവിലുള്ളതെന്നും ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന് സ്വദേശിയുവാക്കള്‍ക്ക് കൂടുതല്‍ പിന്തുണയും പ്രോല്‍സാഹനവും ആവശ്യമാണെന്നും ഡോ. അബ്ബാസി ചൂണ്ടിക്കാട്ടി. അതേസമയം കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത 140000 എന്‍ജിനീയര്‍മാരില്‍ 90000 പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കിയതായും അവശേഷിക്കുന്ന 50000 പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന പൂര്‍ത്തിയാക്കാത്തതിനാല്‍ അവരുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കിയിട്ടില്ലെന്നും നേരത്തെ കൗണ്‍സില്‍ പ്രസിഡന്‍റ് എന്‍ജി. ഹമദ് ശഖാവി വ്യക്തമാക്കിയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയ എന്‍ജിനീയര്‍മാര്‍ മുഴുവനും സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

നിക്ഷേപ തട്ടിപ്പ്: യുവതിക്കെതിരെ വഞ്ചനക്കും കേസ്

Posted: 03 Sep 2013 09:06 PM PDT

Image: 

മസ്കത്ത്: 40 ലക്ഷത്തിലധികം റിയാലിന്‍െറ നിക്ഷേപം സ്വീകരിച്ച് ഒമാനില്‍നിന്ന് മുങ്ങിയ മംഗലാപുരം സ്വദേശിനിക്കും സംഘത്തിനുമെതിരെ തട്ടിപ്പിന് ഇരയായവര്‍ വഞ്ചനാകുറ്റത്തിനും കേസ് നല്‍കി. തട്ടിപ്പ് നടത്തി മുങ്ങിയ വിനിത മറിയ ക്രാസ്റ്റക്ക്  എതിരെ ഒമാന്‍ കുറ്റാന്വേഷണ വിഭാഗത്തിനാണ് നിക്ഷേപകര്‍ വഞ്ചനാകുറ്റത്തിന് കേസ് നല്‍കിയത്. ഇതുവരെ ഇവര്‍ക്കെതിരെ ചെക്ക് കേസുകളും വാണിജ്യകുറ്റകൃത്യ കേസുകളുമാണ് ഉണ്ടായിരുന്നത്.
അതേസമയം, ആസൂത്രിത ഗൂഢാലോചനയാണ് ഈ തട്ടിപ്പിന് പിന്നിലെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഒരാള്‍ക്ക് മാത്രമായി ഇത്രയും തുകയുടെ തട്ടിപ്പ് നടത്തി മുങ്ങാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിനിത രാജ്യത്തുനിന്ന് മുങ്ങുന്നതിന് മുമ്പു തന്നെ ചിലര്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്ക് രാജ്യം വിടാന്‍ സാധിച്ചത്  തട്ടിപ്പില്‍ കൂടുതല്‍ പേരുണ്ടെന്ന സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തട്ടിപ്പിലെ കൂട്ടുപ്രതികളില്‍ ചിര്‍ മംഗലാപുരത്തു തന്നെയുള്ളവരാണെന്നാണ് സൂചന.
മംഗലാപുരത്തുകാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍. ഇവരില്‍ പലരും ലോണ്‍ എടുത്താണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഒരു കുടുംബത്തില്‍നിന്ന് മാത്രമായി മൂന്നര ലക്ഷം റിയാല്‍ വിനിത നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്.
നിക്ഷേപം സ്വീകരിച്ച് ആദ്യ രണ്ട് മാസങ്ങളില്‍ കൃത്യമായ വിഹിതം നല്‍കിയിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ ജോക്വിം മസ്കരാനസ് പറഞ്ഞു. മൂന്നാം മാസത്തില്‍ വിഹിതം മുടങ്ങി. തന്‍െറ പിതാവിന്‍െറ ചികിത്സക്ക് പണം ചോദിച്ചപ്പോഴും ആദ്യം നല്‍കിയില്ല. നിര്‍ബന്ധം കൂടിയപ്പോള്‍ കുറച്ചു പണം നല്‍കി. തന്‍െറ വൃദ്ധനായ പിതാവിന്‍െറ സമ്പാദ്യം തന്‍െറ നിര്‍ദേശപ്രകാരമാണ് നിക്ഷേപിച്ചതെന്നത് ഏറെ സങ്കടമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് മുങ്ങിയ ശേഷവും വിനിതയുമായി ഫോണില്‍ ബന്ധപ്പെട്ടതായി മസ്കരാനസ് പറഞ്ഞു. അപ്പോഴും പണം തരാമെന്നാണ് അവര്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷാഘാതം ബാധിച്ചതിനാല്‍ ചികിത്സക്കെന്ന് പറഞ്ഞാണ് വിനിത ഇന്ത്യയിലേക്ക് പോയതെന്ന് തട്ടിപ്പിന് ഇരയായ സ്ത്രീ പറഞ്ഞു. എന്നാല്‍, മംഗലാപുരത്ത് തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും കാണ്‍കെ ഇവര്‍ ആരോഗ്യവതിയായി നടക്കുന്നു. നാട്ടിലേക്ക് മുങ്ങിയപ്പോള്‍ കുഞ്ഞിനെ ഇവിടെ നിര്‍ത്തിയാണ് പോയത്.
യുവതി തട്ടിപ്പ് നടത്തി മുങ്ങിയ വാര്‍ത്ത  ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മംഗലാപുരം ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇവര്‍ക്കെതിരെ കേസുമുണ്ട്. എന്നാല്‍, യുവതിക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. സംഭവം നടന്നത് ഒമാനിലായതിനാല്‍ അവിടുത്തെ അധികൃതരില്‍നിന്ന് ഇതു സംബന്ധിച്ച നിര്‍ദേശം ലഭിക്കാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്.
 

ബാഗേജ് ആനുകൂല്യം എല്ലാ യാത്രക്കാര്‍ക്കുമില്ല; എയര്‍ ഇന്ത്യ വീണ്ടും വയറ്റത്തടിക്കുന്നു

Posted: 03 Sep 2013 08:56 PM PDT

Image: 

മനാമ: ബാഗേജ് വിഷയത്തില്‍ എയര്‍ ഇന്ത്യ വീണ്ടും യാത്രക്കാരുടെ വയറ്റത്തടിക്കുന്നു. ബാഗേജ് 20 കിലോയായി പരിമിതപ്പെടുത്തിയെന്നും അധികമായി വരുന്ന 10 കിലോക്ക് മൂന്ന് ദിനാര്‍ ചാര്‍ജ് ഈടാക്കുമെന്നുമായിരുന്നു പ്രഖ്യാപനം. പുതിയ ഉത്തരവ് കഴിഞ്ഞമാസം 22 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.
മൂന്ന് ദിനാര്‍ നല്‍കിയാലും 30 കിലോ കൊണ്ടുപോകാമെന്ന ആശ്വാസത്തില്‍ ടിക്കറ്റ് എടുക്കുമ്പോഴാണ് ആനുകൂല്യം എല്ലാ യാത്രക്കാര്‍ക്കും ലഭിക്കില്ലെന്ന യാഥാര്‍ഥ്യം യാത്രക്കാര്‍ അറിയുന്നത്.
ഒരു വിമാനത്തില്‍ ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന പരിമിതമായ യാത്രക്കാര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇക്കാര്യം എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു.
പ്രവാസികളുടെ കടുത്ത പ്രതിഷേധം ഒഴിവാക്കാനുള്ള അടവായിരുന്നു ഇതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജിന്‍െറ ആനുകൂല്യം ലഭിച്ചില്ല. 20 കിലോയില്‍ അധികമുള്ളവരോട് അധികമുള്ള ഓരോ കിലോക്കും മുഴുവന്‍ നിരക്കും നല്‍കാനായിരുന്നു നിര്‍ദേശം. ലോഡ് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാഗേജിന്‍െറ തൂക്കം 20 കിലോയില്‍ പരിമിതപ്പെടുത്താന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തീരുമാനിച്ചത്.
എന്നാല്‍, ഗള്‍ഫിലെ മേഖലാ ഓഫീസുകളില്‍നിന്ന് ഇതിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് 20 കിലോക്ക് മുകളില്‍ 10 കിലോ വരെ ചുരുങ്ങിയ ചാര്‍ജ് ഈടാക്കിക്കൊണ്ട് ഉത്തരവുണ്ടായത്. യാത്രക്കാര്‍ മറ്റു വിമാനങ്ങളിലേക്ക് ചുവടുമാറ്റുമെന്ന് ചൂണ്ടിക്കാട്ടിയാണ് മേഖലാ ഓഫീസുകള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നത്.
ആദ്യ നിര്‍ദേശത്തില്‍ മാറ്റം വരുത്തി 30 കിലോവരെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയെങ്കിലും അധികം താമസിയാതെ ബാഗേജ് 20 കിലോയില്‍ തന്നെ പരിമിതപ്പെടുത്താന്‍ എയര്‍ ഇന്ത്യ അധികൃതര്‍ രഹസ്യ തീരുമാനമെടുത്തിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
നിലവിലെ അവസ്ഥയില്‍ യാത്രക്കാര്‍ ബാഗേജില്‍ കുറവ് വരുത്തുന്നുണ്ടോയെന്ന് നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മേഖലാ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുപ്രകാരം യാത്രക്കാര്‍ കുറഞ്ഞ ബാഗേജ് കൊണ്ടുപോകാന്‍ പാകപ്പെട്ടാല്‍ എല്ലാ യാത്രക്കാര്‍ക്കും 20 കിലോയില്‍ തന്നെ ബാഗേജ് പരിമിതപ്പെടുത്താനാണ് തീരുമാനം. എല്ലാ യാത്രക്കാര്‍ക്കും അധിക ചാര്‍ജ് നല്‍കി 30 കിലോ വരെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയാല്‍ കാര്‍ഗോയുടെ ലോഡ് കുറക്കുകയെന്ന ലക്ഷ്യം നേടാനാകില്ല.
അതുകൊണ്ടാണ് ആദ്യം ബുക്ക് ചെയ്യുന്ന 50 ഓളം യാത്രക്കാര്‍ക്ക് മാത്രമായി 30 കിലോ ആനുകൂല്യം പരിമിതപ്പെടുത്തിയതെന്നാണ് അറിയുന്നത്. ഖത്തര്‍ എയര്‍വേസ്, ഗള്‍ഫ് എയര്‍, എമിറേറ്റ്സ്, ഇത്തിഹാദ്, ഒമാന്‍ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ 47 കിലോ ബാഗേജ് കൊണ്ടുപോകാന്‍ അനുമതി നല്‍കുമ്പോഴാണ് എയര്‍ ഇന്ത്യ നിലവിലെ ആനുകൂല്യം വെട്ടിച്ചുരുക്കി 20 കിലോയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്. നേരത്തെ 37 കിലോയായിരുന്ന ഒമാന്‍ എയര്‍ കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് 47 കിലോയായി വര്‍ധിപ്പിച്ചത്.
എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയും കൂടുതല്‍ ബാഗേജ് കൊണ്ടുപോകാന്‍ അവസരം ലഭിക്കുകയും ചെയ്യുമ്പോള്‍ യാത്രക്കാര്‍ എയര്‍ ഇന്ത്യയെ കൈയ്യൊഴിയുന്ന അവസ്ഥയാണുണ്ടാവുക.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP