സ്വാഗതം
WELCOME

News Update..

Monday, September 2, 2013

പ്രതികളെ ഓര്‍മ്മയില്ലെന്ന് വിതുര പെണ്‍കുട്ടി Madhyamam News Feeds

പ്രതികളെ ഓര്‍മ്മയില്ലെന്ന് വിതുര പെണ്‍കുട്ടി Madhyamam News Feeds

Link to

പ്രതികളെ ഓര്‍മ്മയില്ലെന്ന് വിതുര പെണ്‍കുട്ടി

Posted: 02 Sep 2013 12:32 AM PDT

Image: 

കോട്ടയം: പീഡനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ ഓര്‍ക്കാനാകുന്നില്ലെന്ന് വിതുര പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പീഡനം നടന്നിട്ടുണ്ട്, എന്നാല്‍ പ്രതികളെയും പീഡിപ്പിച്ച സ്ഥലങ്ങളെക്കുറിച്ചും ഓര്‍മ്മയില്ലെന്നും പെണ്‍കുട്ടി അറിയിച്ചു. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിയാത്തിനെതുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചു.

1995ലെ കേസില്‍ 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിങ്കളാഴ്ച വിചാരണ നടന്നത്. നാലു കേസുകളിലാണ് വിചാരണ നടന്നത്. ഈ കേസുകളില്‍ സെപ്റ്റംബര്‍ 13ന് വാദം കേള്‍ക്കും.

ആശാറാം ലൈംഗിക പീഡനത്തിന് ശേഷിയുള്ളയാള്‍ -ജോധ്പൂര്‍ പൊലീസ്

Posted: 01 Sep 2013 11:44 PM PDT

Image: 

ജോധ്പൂര്‍: പതിനാറുകാരിയെ ആശ്രമത്തില്‍ പീഡനത്തിനിരയാക്കിയ രാജസ്ഥാനിലെ ആള്‍ദൈവം ആശാറാം ബാപു ലൈംഗിക കുറ്റകൃത്യം നടത്താന്‍ ശേഷിയുള്ളയാളാണെന്ന് ജോധ്പൂര്‍ പൊലീസ്. കഴിഞ്ഞ ദിവസം 72 കാരന്‍്റെ ലൈംഗിക ശേഷി പരിശോധന നടത്തി ഇത് സ്ഥീരീകരിച്ചിരുന്നു. ഈ കുറ്റകൃത്യത്തില്‍ ഏര്‍പെടാനുള്ള ശേഷി തനിക്കില്ളെന്നും താന്‍ നിരപരാധിയാണെന്നും ബാപു പൊലീസിനോട് പറഞ്ഞിരുന്നു. ഇതെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
പരിശോധനാഫലം പോസിറ്റീവ് ആയത് കേസില്‍ ശക്തമായ തെളിവായിരിക്കുകയാണെന്നും ആശാറാമിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പിക്കുമെന്നും പൊലീസ് അറിയിച്ചു. ആശാറാം  ഇപ്പോള്‍ കേസുമായി സഹകരിക്കുന്നുണ്ടെന്നും ജോധ്പൂര്‍ പൊലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് ജോസഫ് അറിയിച്ചു. നാലു മണിക്കൂറോളം ചോദ്യം ചെയ്ത ആശാറാമിനെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും കമ്മീഷണര്‍ അറിയിച്ചു.
ആശാറാം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പറയുന്ന മനായ് ആശ്രമത്തില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. എന്നാല്‍,സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് മാധ്യമപ്രവര്‍ത്തകരെ അകറ്റി നിര്‍ത്തി. പ്രാഥമികാന്വേഷണം നടത്തിയതായും കൂടുതല്‍ വസ്തുതകള്‍ അറിയേണ്ടതുണ്ടെന്നും ഇതിനായി പൊലീസ് കസ്റ്റഡി തുടര്‍ന്നും ആവശ്യപ്പെടുമെന്നും കമ്മീഷണര്‍ അറിയിച്ചു.
ഞായറാഴ്ച 12 മണിയോടെ ദല്‍ഹിയില്‍നിന്നും വിമാനമാര്‍ഗം ജോധ്പൂരില്‍ എത്തിച്ച ആശാറാമിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ എത്തിയിരുന്നു.

പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാനുള്ള നീക്കം നടപ്പാകില്ല

Posted: 01 Sep 2013 11:28 PM PDT

Image: 

ന്യൂദല്‍ഹി: ഇന്ധന ഉപഭോഗം കുറക്കാന്‍ പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാനുള്ള നീക്കം നടപ്പാകില്ല. പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയതായാണ് റിപ്പോര്‍ട്ട്. വില കൂട്ടിയതിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പമ്പുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കൈമാറിയിരുന്നു. ഈ നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

സാമ്പത്തിക മേഖലയെ പ്രതിസന്ധി ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ചില കടുത്ത തീരുമാനങ്ങള്‍ അനിവാര്യമാണെന്നും വിദേശരാജ്യങ്ങളില്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വീരപ്പമൊയ്‌ലി പറഞ്ഞിരുന്നു.

ഇന്ധന ഉപഭോഗം കുറക്കാന്‍ ഒന്നര മാസം നീളുന്ന ബോധവത്കരണ കാമ്പയിന്‍ നടത്തണമെന്നും പെട്രോളിയം മന്ത്രി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. ബോധവത്കരണം വഴി വര്‍ഷം 16,000 കോടിയുടെ ഇന്ധന ലാഭമുണ്ടാക്കാനാകുമെന്നാണ് വീരപ്പമൊയ്‌ലി കത്തില്‍ അവകാശപ്പെട്ടത്.

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

Posted: 01 Sep 2013 10:45 PM PDT

മലപ്പുറം: ഡോക്ടര്‍മാരുടെ കുറവും സ്ഥലപരിമിതിയും കാരണം രോഗികള്‍ ദുരിതമനുഭവിക്കുന്ന മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്‍െറ മിന്നല്‍ സന്ദര്‍ശനം. രാവിലെ 11.30ഓടെയാണ് മന്ത്രി താലൂക്ക് ആശുപത്രിയിലത്തെിയത്. ഡോക്ടര്‍മാരുമായും ജനപ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി. ഡാക്ടര്‍മാരുടെയും സ്റ്റാഫ് നഴ്സിന്‍െറയും കുറവ് ആശുപത്രി സൂപ്രണ്ട് മന്ത്രിയെ ബോധ്യപ്പെടുത്തി. ഇതുകാരണം ഒ.പിയില്‍ എത്തുന്ന രോഗികള്‍ വിഷമിക്കുകയും രക്തം സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ശസ്ത്രക്രിയവേളയില്‍ പ്രയാസപ്പെടുന്നതായും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. കാരുണ്യ ഫാര്‍മസി സ്ഥാപിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആരോഗ്യ ഡയറക്ടറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. രോഗികളെയും മന്ത്രി സന്ദര്‍ശിച്ചു. പി. ഉബൈദുല്ല എം.എല്‍.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 
 

സൗദി തൊഴില്‍ സഹമന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി

Posted: 01 Sep 2013 10:16 PM PDT

Image: 
Subtitle: 
അവശേഷിക്കുന്ന പ്രശ്നങ്ങളിലും പരിഹാരം

റിയാദ്: അംബാസഡര്‍ ഹാമിദലി റാവുവിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസി സംഘം സൗദി തൊഴില്‍ സഹമന്ത്രി ഡോ. മുഫ്രിജ് സഅദ് അല്‍ഹഖ്ബാനിയുമായി കൂടിക്കാഴ്ച നടത്തി. ഇളവുകാലം നീട്ടിയ ശേഷം അംബാസഡറുടേയും മുഫ്രിജ് അല്‍ ഹഖ്ബാനിയുടേയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യന്‍ തൊഴിലാളികളുടെ പദവി ശരിയാക്കലും മറ്റുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഭാവി പരിപാടികളെ കുറിച്ചുള്ള ആശയവിനിമയവുമാണ് കൂടിക്കാഴ്ചയില്‍ നടന്നത്. ഞായറാഴ്ച രാവിലെ 10നാണ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജ്, സാമൂഹിക ക്ഷേമവിഭാഗം ഫസ്റ്റ് സെക്രട്ടറി അശോക് വാര്യര്‍ എന്നിവരോടൊപ്പം അംബാസഡര്‍ റിയാദ് മുര്‍സലാത്തിലെ തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത് എത്തിയത്.
രാജകാരുണ്യ പ്രഖ്യാപനത്തിന്‍െറ ഭാഗമായി നിയമലംഘകര്‍ക്ക് തൊഴില്‍പരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും പദവി പുനക്രമീകരണത്തിനും അനുവദിച്ച ഇളവുകളുടേയം ആനുകൂല്യങ്ങളുടേയും കാലാവധി കൂടുതല്‍ ആനുകൂല്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്ത് നീട്ടിക്കിട്ടിയത് വീണ്ടും അനേകായിരം പേര്‍ക്ക് നിയമാനുസൃതരായി മാറാന്‍ അവസരമൊരുക്കിയെന്നും ഉദാരമായ ഈ സമീപനങ്ങളില്‍ ഇന്ത്യ കൃതാര്‍ഥരാണെന്നും അംബാസഡര്‍ പറഞ്ഞു. കാലാവധി നീട്ടിയതിന്‍െറ പ്രയോജനം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ഇന്ത്യന്‍ മിഷന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച അദ്ദേഹം ബാക്കിയുള്ള രണ്ട് മാസത്തെ പ്രവര്‍ത്തന പദ്ധതികളെ കുറിച്ച് തൊഴില്‍മന്ത്രിക്ക് സൂചന നല്‍കുകയും ചെയ്തു. പദവി ക്രമീകരണ പ്രവര്‍ത്തനങ്ങളില്‍ ഇനിയും ബാക്കി നില്‍ക്കുന്ന ചില നിയമപ്രശ്നങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും എംബസി സംഘം സൗദി മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു.
സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ശ്രമിക്കുമ്പോള്‍ സ്പോണ്‍സര്‍മാര്‍ തൊഴിലാളികളോട് തുക ആവശ്യപ്പെടുന്നതും ആദ്യ ഇളവുകാലം പ്രഖ്യാപിച്ച ശേഷം ‘ഹുറൂബാ’യവരുടേയും ഇഖാമ കാലാവധി കഴിഞ്ഞവരുടേയും പ്രശ്നങ്ങളും ഉന്നയിക്കപ്പെട്ടതായാണ് സൂചന. അവശേഷിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് ആവശ്യമായ പരിഹാരം കാണാന്‍ മന്ത്രാലയത്തിന്‍െറ സഹകരണം ഉറപ്പുനല്‍കിയ മന്ത്രി മുഫ്രിജ് അല്‍ഹഖ്ബാനി എംബസി സംഘം അവതരിപ്പിച്ച ആവശ്യങ്ങളിന്മേല്‍ അനുഭാവപൂര്‍വമായ പരിഗണന ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുണ്ടാവുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തതായി ഡി.സി.എം സിബി ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
നിയമ-പ്രായോഗികതലങ്ങളില്‍ അവശേഷിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണെന്ന് സൂക്ഷ്മാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ യോഗം വിളിക്കുമെന്നും അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയവുമായി നിലവിലുള്ള ഔദ്യാഗിക സൗകര്യങ്ങളില്‍ കൂടി അപ്പപ്പോള്‍ അറിയിച്ച് പ്രശ്നപരിഹാരം കാണാനാണ് ഇന്ത്യന്‍ മിഷന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 13ന് ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ യോഗം വിളിക്കും. ഇക്കഴിഞ്ഞ ജൂലൈ തുടക്കത്തില്‍ റിയാദിലെത്തിയ ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയം സെക്രട്ടറി രാജിവ് മെഹ്റിഷിയോടൊപ്പം ഡി.സി.എം സിബി ജോര്‍ജ് മുഫ്രിജി അല്‍ഹഖ്ബാനിയെ കണ്ടിരുന്നു. ഇളവുകാലം നീട്ടിയ ഉടനെയായിരുന്നു ഇത്. എന്നാല്‍ അന്ന് അംബാസഡര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നില്ല.
 

പാസ്പോര്‍ട്ടിലെ വിസ സ്റ്റാമ്പിങ് നിര്‍ത്താന്‍ ആലോചന

Posted: 01 Sep 2013 10:12 PM PDT

Image: 

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ജനറല്‍ പാസ്പോര്‍ട്ട് ഡയറക്ര്‍മാരുടെ സമ്മേളനം റിട്ട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ആരംഭിച്ചു. പാസ്പോര്‍ട്ടിനുള്ളില്‍ വിസാ സ്റ്റാമ്പിങ് നടത്തുന്നത് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും ഐ.ഡി കാര്‍ഡ് കാര്യക്ഷമമാക്കാനുള്ള സാധ്യതകളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു.
ഖത്തറര്‍ ആതിഥ്യമരുളുന്ന മൂന്നു ദിവസത്തെ യോഗത്തില്‍ ജി.സി.സി രാഷ്ട്രങ്ങളിലെ വിസ നടപടികള്‍ എളുപ്പമാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. പാസ്പോര്‍ട്ട് ഉദ്യോഗസ്ഥരെ തയ്യാറാക്കുന്നതിന് പാസ്പോര്‍ട്ട് മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേക ഡിപ്ളോമ നല്‍കണമെന്ന ഖത്തറിന്‍െറ നിര്‍ദേശം യോഗം വിശദമായി ചര്‍ച്ച ചെയ്തു. 28ാമത് ജി.സി.സി പാസ്പോര്‍ട്ട് ഡയറക്ടര്‍മാരുടെ യോഗത്തില്‍ എല്ലാ ഗള്‍ഫ് രഷ്ട്രങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ബോര്‍ഡേഴ്സ് പാസ്പോര്‍ട്ട്സ് ആന്‍റ് എക്സ്പാട്രിയേഴ്സ് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല സാലിം അല്‍അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത്.
ബോര്‍ഡേഴ്സ് പാസ്പോര്‍ട്ട്സ് ആന്‍റ് എക്സ്പാട്രിയേഴ്സ് അഫയേഴ്സ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍അത്തീഖ്, സെര്‍ച്ച് ആന്‍റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസിര്‍ മുഹമ്മദ് അല്‍സയ്യിദ്, ബോര്‍ഡര്‍ പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ കേണല്‍ നാസിര്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി, നാഷനാലിറ്റി ആന്‍റ്് ട്രാവല്‍ ഡോക്യുമെനറ്സ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്‍ വഹാബ് അല്‍മുത്തവ്വഹ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിപ്പാര്‍ട്ട്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കേണല്‍ അബ്ദുറഹ്മാന്‍ അലി അല്‍മാലിക്കി തുടങ്ങിയവരാണ് ഖത്തര്‍ സംഘ്ധിലുള്ളത്.
ബഹ്റൈന്‍ ബോര്‍ഡേഴ്സ് സെര്‍ച്ച് ആന്‍റ് ഫോളോ അപ് ഡിപ്പാര്‍ട്ട്മെന്‍റ് അസിസ്റ്റന്‍റ് സെക്രട്ടറി ബ്രിഗേഡിയര്‍ യൂസുഫ് ബിന്‍ അഹമ്മദ് അല്‍ഖ്ധിമാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത്. മൂന്നു ദിവസത്തെ സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.

ഫാമിലി വിസ: ശമ്പളപരിധി ഉയര്‍ത്തി

Posted: 01 Sep 2013 10:07 PM PDT

Image: 

മസ്കത്ത്: ഒമാനിലേക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പളപരിധി ഉയര്‍ത്തി. വിസ അനുവദിക്കുന്നതിന് ആവശ്യമായ കുറഞ്ഞ ശമ്പളം 350 റിയാലില്‍നിന്ന് 600 റിയാലായാണ് ഉയര്‍ത്തിയത്. തൊഴില്‍മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം നടപ്പാക്കിയ ഈ പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഞായറാഴ്ചയാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടത്. അതേസമയം, വിസിറ്റ് വിസയില്‍ വന്നവര്‍ റസിഡന്‍റ് വിസയിലേക്ക് മാറുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. ഇനി മുതല്‍ ഇത്തരം മാറ്റത്തിന് രാജ്യത്തിന് പുറത്ത് പോകേണ്ടിവരും. നേരത്തെ, സ്പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും  ആവശ്യമായ ഫീ അടക്കുകയും ചെയ്താല്‍ ഇവിടെനിന്നുകൊണ്ട് തന്നെ വിസിറ്റ് വിസയില്‍നിന്ന് റസിഡന്‍റ് വിസയിലേക്ക് മാറാന്‍ സാധിക്കുമായിരുന്നു.
കുടുംബത്തെ കൊണ്ടുവരാനുള്ള വിസക്ക് അപേക്ഷിക്കുന്ന വിദേശികള്‍ക്ക്  600 റിയാല്‍ ശമ്പളം വേണമെന്ന വ്യവസ്ഥ നടപ്പാക്കിവരുന്നതായും അല്ലത്തവരുടെ അപേക്ഷക്ക് അനുമതി നല്‍കുന്നില്ലെന്നും താമസ-കുടിയേറ്റ വകുപ്പ് ഡയറക്ടറേറ്റിലെ റോയല്‍ ഒമാന്‍ പൊലീസ് വക്താവ് അറിയിച്ചു. ഉന്നത തസ്തികകളിലിരിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരം വിസ അനുവദിക്കുന്നുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഏതെല്ലാം തസ്തികകളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.  വിസിറ്റ് വിസയില്‍നിന്ന് റസിഡന്‍റ് വിസയിലേക്ക് മാറാന്‍ രാജ്യത്തിന് പുറത്തുപോയി വരേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ ഉത്തരവ് ഭൂരിപക്ഷം പ്രവാസികള്‍ക്കും തിരിച്ചടിയാണ്. 500 റിയാലിന് താഴെയാണ് ഒമാനിലെ ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും ശമ്പളം. ഉന്നത തസ്തികയില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഇനി മുതല്‍ ഫാമിലി വിസയില്‍ കുടുംബത്തെ കൊണ്ടുവരാന്‍ സാധിക്കൂ. ഉയര്‍ന്ന ശമ്പളം വാങ്ങുന്നുവെങ്കിലും തൊഴില്‍കരാറില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം രേഖപ്പെടുത്തപ്പെട്ടവരും വെട്ടിലാകും. പല കമ്പനികളും അലവന്‍സുകളായാണ് ജീവനക്കാര്‍ക്ക് അധിക തുക നല്‍കുന്നത്.
ഉത്തരവ് ഔദ്യാഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ, 600 റിയാലില്‍ താഴെ ശമ്പളം രേഖപ്പെടുത്തിയ തൊഴില്‍കരാര്‍ വെച്ച് നല്‍കിയ അപേക്ഷകള്‍ തിരസ്കരിച്ചിരുന്നു.
മറ്റു ജി.സി.സി രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഒമാനില്‍ ഫാമിലി വിസ നിയമങ്ങള്‍ ലളിതമായിരുന്നു. ഇപ്പോള്‍ ഫാമിലി വിസ സംബന്ധിച്ച നിയമങ്ങള്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഫാമിലി വിസക്ക് അപേക്ഷിക്കുമ്പോള്‍ താമസിക്കുന്ന കെട്ടിടത്തിന്‍െറ വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തി ഹാജരാക്കണമെന്ന നിയമം വന്നത് കഴിഞ്ഞ ജൂലൈയിലാണ്.  അപേക്ഷിക്കുന്നയാളുടെ ശമ്പളപരിധി മറ്റു ജി.സി.സി രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഒമാനില്‍ കുറവായിരുന്നു. കുവൈത്തിലും (250 കുവൈത്ത് ദിനാര്‍/ഏകദേശം 57,761 രൂപ) ബഹ്റൈനിലും (250 ബഹ്റൈനി ദിനാര്‍/ഏകദേശം 43,585 രൂപ) മാത്രമായിരുന്നു ഒമാനിലും കുറഞ്ഞ ശമ്പളപരിധിയുണ്ടായിരുന്നത്. 600 റിയാലാക്കി ഉയര്‍ത്തിയതോടെ ഖത്തറില്‍ (10,000 ഖത്തരി റിയാല്‍/ഏകദേശം 180,497 രൂപ) മാത്രമാണ് ഒമാനിലേതിനേക്കാള്‍ ശമ്പളപരിധി നിലനില്‍ക്കുന്നത്. യു.എ.ഇയില്‍ 4,000 ദിര്‍ഹം (ഏകദേശം 71,561 രൂപയാണ്) ശമ്പളപരിധി. സൗദിയില്‍ ശമ്പളത്തെ അടിസ്ഥാനപ്പെടുത്തിയല്ല ജോലിചെയ്യുന്ന തസ്തികകള്‍ അനുസരിച്ചാണ് ഫാമിലി വിസ അനുവദിക്കുന്നത്.
 

ദുബൈ പബ്ളിക് പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ ഉസ്ബക് വനിതയുടെ ബോംബ് ഭീഷണി

Posted: 01 Sep 2013 10:01 PM PDT

Image: 
Subtitle: 
കുടുംബ പ്രശ്നം പരിഹരിക്കാന്‍ ശൈഖ് മുഹമ്മദ് ഇടപെടണമെന്ന് ആവശ്യം

ദുബൈ: ദുബൈ പബ്ളിക് പ്രോസിക്യൂഷന്‍ കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഉസ്ബകിസ്ഥാന്‍ സ്വദേശിയായ യുവതിയുടെ ആവശ്യം മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു യുവതിയുടെ ബോംബ് ഭീഷണി. യുവതിയെ അനുനയിപ്പിക്കാന്‍  രാത്രി വൈകിയും ദുബൈ പൊലീസ് ശ്രമം തുടരുകയാണ്.
ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് 32കാരി പബ്ളിക് പ്രോസിക്യൂഷന്‍ കെട്ടിടത്തിലെത്തിയത്. കൂടെ ആറുവയസ് തോന്നിക്കുന്ന മകനുമുണ്ടായിരുന്നു. സ്യൂട്ട്കേസുമായി കെട്ടിടത്തിലെത്തിയ യുവതി അരയില്‍ ഘടിപ്പിച്ച ബെല്‍റ്റ് ബോംബ് പൊട്ടിക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ശൈഖ് മുഹമ്മദ് ഇടപെടണമെന്നായിരുന്നു ആവശ്യം. വിവരമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. സ്ഫോടകവസ്തു വിദഗ്ധരും സിവില്‍ ഡിഫന്‍സും ഉടന്‍ കെട്ടിടത്തിലെത്തി. കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം പൊലീസ് ഒഴിപ്പിച്ചു. കെട്ടിടം വളഞ്ഞ പൊലീസ് പരിസരത്ത് ആളുകളൊന്നുമില്ലെന്ന് ഉറപ്പാക്കി. തുടര്‍ന്ന് ദുബൈ പൊലീസ് ആക്ടിങ് ചീഫ് മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മതീനയുടെ നേതൃത്വത്തില്‍ യുവതിയുമായി ചര്‍ച്ച തുടങ്ങി. യുവതിയുടെ ഭര്‍ത്താവ് ജയിലിലാണെന്ന് പറയുന്നു. ഭര്‍ത്താവിനെ വിട്ടയക്കണമെന്നും കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം. യുവതിയുടെ അനുനയിപ്പിക്കാന്‍ രാത്രി വൈകിയും ശ്രമം തുടരുകയാണെന്ന് ദുബൈ മീഡിയ ഓഫിസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇതേ ആവശ്യമുന്നയിച്ച് യുവതി നേരത്തെ പലവട്ടം പബ്ളിക് പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ എത്തിയിരുന്നുവത്രെ. പ്രശ്നത്തിന് പരിഹാരമാകാതിരുന്നതിനെ തുടര്‍ന്നാണ് കടുംകൈക്ക് മുതിര്‍ന്നത്. എന്നാല്‍ ബോംബ് ഭീഷണി അധികൃതരുടെ ശ്രദ്ധയും സഹതാപവും പിടിച്ചുപറ്റാനുള്ള ശ്രമമായിരുന്നുവെന്നാണ് കരുതുന്നത്.
 

സോളാര്‍: സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്തയച്ചു

Posted: 01 Sep 2013 10:00 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണം നടത്തുന്നതിന് സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈകോടതിക്ക് കത്തയച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്നും തീരുമാനം പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിങ് ജഡ്ജിയെ വിട്ടു നല്‍കാനാവില്ളെന്ന് ഹൈകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ധാരാളമുണ്ടെന്നും സിറ്റിങ് ജഡ്ജിയെ വിട്ടുകാടുത്താല്‍ അത് കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് നിരസിച്ചത്. അതിനിടെ, സോളാര്‍ കേസിലെ ടേംസ് ഓഫ് റഫറന്‍സ് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യു.ഡി.എഫ് നേതാക്കളെ കാണും. ഇന്നും നാളെയുമാണ് കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ച.

 

എല്ലാ ആശുപത്രികളിലും നടപ്പാക്കാന്‍ ആരോഗ്യ മന്ത്രിയുടെ അനുമതി

Posted: 01 Sep 2013 09:56 PM PDT

Image: 
Subtitle: 
സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലത്തെ പരിശോധന സ്വദേശികള്‍ക്ക് മാത്രം

കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും രാവിലത്തെ പരിശോധന സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രിയുടെ അനുമതി. പരീക്ഷണാര്‍ഥം ജൂണ്‍ ഒന്ന് മുതല്‍ ജഹ്റ ആശുപത്രിയില്‍ നടപ്പാക്കിയ പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്വബാഹ് എല്ലാ ആശുപത്രികളിലും പുതിയ രീതി നടപ്പാക്കാന്‍ പച്ചക്കൊടി കാണിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
തീരുമാനത്തിന് മന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞെന്നും സാങ്കേതിക പ്രഖ്യാപനം മാത്രമാണ് ശേഷിക്കുന്നതെന്നുമാണ് സൂചന. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കല്‍ സോണ്‍ കൗണ്‍സിലിന്‍െറ അടുത്ത യോഗത്തിനുപിന്നാലെ മന്ത്രിയുടെ പ്രഖ്യാപനമുണ്ടാവും.
ഇതുപ്രകാരം രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും രാവിലെ വിദേശികള്‍ക്കുമാത്രമേ പരിശോധനക്കുള്ള അവസരമുണ്ടാവൂ. വിദേശികള്‍ക്ക് പരിശോധന വൈകീട്ട് മാത്രമായി പരിമിതപ്പെടും. രാവിലെ വിദേശികളുടെ തിരക്ക് മൂലം സ്വദേശികള്‍ക്ക് ആശുപത്രികളിലും ക്ളിനിക്കുകളിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചില എം.പിമാരടക്കം പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രാലയം പരിഷ്കരണത്തിന് തുടക്കമിട്ടത്.
ഇതിനെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കല്‍ ഏരിയ കൗണ്‍സില്‍ അംഗീകരിച്ചിരുന്നെങ്കിലും രാജ്യത്തെ ഡോക്ടര്‍മാരുടെ സംഘടനയായ കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ എതിര്‍ത്തിരുന്നു. ഇത് വിദേശികളായ രോഗികളോട് കാണിക്കുന്ന വിവേചനമാണെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. മര്‍സൂഖ് അല്‍ അസ്മി വ്യക്തമാക്കിയിരുന്നു. രോഗികളുടെ കാര്യത്തില്‍ ഇത്തരം വിവേചനപരമായ രീതികള്‍ സ്വീകരിക്കുന്നത് മെഡിക്കല്‍ അസോസിയേഷന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, ഇത് മുഖവിലക്കെടുക്കാതെ ആരോഗ്യ മന്ത്രാലയം തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. ജഹ്റ ആശുപത്രിയില്‍ പുതിയ രീതി നടപ്പാക്കിയപ്പോള്‍ സ്വദേശികളില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനൊപ്പം വിദേശികളുടെ ഭാഗത്തുനിന്ന് കാര്യമായ എതിര്‍പ്പുയരാത്തതും പരിഷ്കരണം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP