സ്വാഗതം
WELCOME

News Update..

Thursday, September 26, 2013

ഭൂകമ്പം: വെള്ളവും ഭക്ഷണവുമില്ല; തലചായിക്കാന്‍ കൂരപോലുമില്ലാതെ നൂറുകണക്കിന് പാകിസ്താനികള്‍ Madhyamam News Feeds

ഭൂകമ്പം: വെള്ളവും ഭക്ഷണവുമില്ല; തലചായിക്കാന്‍ കൂരപോലുമില്ലാതെ നൂറുകണക്കിന് പാകിസ്താനികള്‍ Madhyamam News Feeds

Link to

ഭൂകമ്പം: വെള്ളവും ഭക്ഷണവുമില്ല; തലചായിക്കാന്‍ കൂരപോലുമില്ലാതെ നൂറുകണക്കിന് പാകിസ്താനികള്‍

Posted: 26 Sep 2013 01:03 AM PDT

Image: 

ഇസ്ലാമാബാദ്: നിരവധി പേരുടെ മരണത്തിനിടയാക്കി കഴിഞ്ഞ ദിവസം പാകിസ്താനെ വിറപ്പിച്ച ഭൂകമ്പത്തിന്‍െറ ദുരിതങ്ങള്‍ പേറുകയാണ് ആയിരക്കണക്കിന് പേര്‍ ഇപ്പോഴും. ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെയാണ് ഭുകമ്പം പാകിസ്താനില്‍ സൃഷ്ടിച്ചിരക്കുന്നത്. തൂണുകള്‍ക്ക് ബെഡ്ഷീറ്റിട്ട് മറച്ചാണ് ഭുകമ്പബാധിതര്‍ തലചായിക്കാന്‍ ഇപ്പോള്‍ ഇടം കണ്ടത്തെിയിരിക്കുന്നത്.
ഭുകമ്പത്തില്‍ 348 പേര്‍ മരിച്ചുവെന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാല്‍, മരണം 500 കവിഞ്ഞു എന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഒൗറാന്‍ ജില്ലയിലാണ് റിക്റ്റര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭുകമ്പം അനുഭവപ്പെട്ടത്.
ഭുകമ്പത്തിന് ശേഷം അറബികടലില്‍ ഒരു ദ്വീപ് ഉടലെടുത്തിട്ടുണ്ട്. ഒരു ടെന്നീസ് കോര്‍ട്ടിനേക്കാള്‍ വലുപ്പമുണ്ട് ഈ ദ്വീപിനെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ ഏറ്റവും ദരിദ്ര മേഖലയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് ഒൗറാന്‍. ഭൂകമ്പം സംഭവിച്ചതിന് ശേഷം ഈ പ്രദേശത്തെ കുഗ്രാമങ്ങളില്‍ വൈദ്യ സഹായം പോലും എത്തിയിട്ടില്ല. പ്രദേശത്തെ ദാല്‍ബാദി ഗ്രാമത്തിലെ 300ലേറ മണ്‍ കുടിലുകള്‍ ഭൂകമ്പത്തില്‍ നിലംപൊത്തി. മണ്ണും മണ്‍കട്ടകളും ഉപയോഗിച്ചുള്ള വീടുകളാണ് ഇവിടെ ഏറെയും.
ദേശീയ ദുരന്തനിവാരണ സമിതിയുടെ കണക്കുകള്‍ പ്രകാരം 373പേര്‍ക്ക് ഭുകമ്പത്തില്‍ പരിക്കേറ്റിട്ടുണ്ട്. ദുരന്തം സംഭവിച്ച ആദ്യ മണിക്കൂറുകളില്‍ പരിക്കേറ്റവരെ ഡോക്ടര്‍മാര്‍ ചികിത്സിച്ചിരുന്നു. എന്നാല്‍, മരുന്നിന്‍െറയും മറ്റ് മെഡിക്കല്‍ സാധനങ്ങളുടെയും അപര്യാപ്തത കാരണം ഇപ്പോള്‍ ചിക്ത്സ നിര്‍ത്തിവെച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഈ മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന വെല്ലുവിളിയാകുന്നുണ്ട്. ഈ മേഖലയില്‍ റോഡുകള്‍ വളരെ വിരളമാണ്. ഉള്ള റോഡുകള്‍ തന്നെ തകര്‍ന്നതിനാല്‍ ഒട്ടകത്തിന്‍െറ പുറത്തും മറ്റുമായാണ് പരിക്കേറ്റവരെ ദൂരെയുള്ള ആശുപത്രികളിലേക്ക് എത്തിക്കുന്നത്.
 ഭുകമ്പം സംഭവിച്ച ഉടനെ 1,000 സൈനീകരും ഹെലികോപ്ടറുകളും ദുരന്ത ഭൂമിയിലേക്ക് തിരിച്ചിരുന്നു. അവശ്യ സാധനങ്ങളുമായി കറാച്ചിയില്‍ നിന്ന് ബുധനാഴ്ച രാത്രി ട്രക്കുകള്‍ ദുരന്ത ഭൂമിയിലേക്ക് തിരിച്ചിട്ടുണ്ട്.

മോഡി എത്തി; ഇന്ന് വള്ളിക്കാവില്‍

Posted: 26 Sep 2013 12:24 AM PDT

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി  കേരളത്തിലെത്തി. ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ പ്രത്യേക വിമാനത്തില്‍ വിമാനത്താവളത്തിലെ എയര്‍ഫോഴ്സ് ഏരിയയിലെത്തിയ മോഡി അവിടെ നിന്ന് മാസ്കറ്റ് ഹോട്ടലിലേക്ക് പോയി. ഹോട്ടലിന്‍െറ പൂമുഖത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിത്രംപകര്‍ത്താന്‍ അവസരമൊരുക്കിയതല്ലാതെ ഒന്നും സംസാരിക്കാന്‍  അദ്ദേഹം തയാറായില്ല.
അഖിലേന്ത്യാ വൈസ്പ്രസിഡന്‍റ് ബന്ദാരു ദത്താത്രേയ, ജോയന്‍റ് ഓര്‍ഗനൈസിങ് സെക്രട്ടറി വി. സതീഷ് എന്നിവരും മോഡിക്കൊപ്പമുണ്ടായിരുന്നു. ഉത്തരഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച ജോമോന്‍ ജോര്‍ജിന്‍െറ കുടുംബത്തിനുള്ള ബി.ജെ.പി കേന്ദ്രകമ്മിറ്റിയുടെ ഉപഹാരമായ അഞ്ച് ലക്ഷം രൂപ മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മോഡി കൈമാറി. ജോമോന്‍െറ മാതാപിതാക്കളായ ജോളി ജോര്‍ജും ജോര്‍ജ് കോശിയും തുക ഏറ്റുവാങ്ങി.
പിന്നീട് തന്ത്രി സമാജം, കെ.പി.എം. എസ്, ആര്‍ട് ഓഫ് ലിവിങ്, ഹിന്ദു ഇക്കണോമിക് ഫോറം എന്നീ സംഘടനകളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ഭാരവാഹിയോഗത്തിലും സംബന്ധിച്ചു.  വ്യാഴാഴ്ച രാവിലെ 6.45ന് മോഡി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 8.15ന് കവടിയാര്‍ കൊട്ടാരത്തിലെത്തുന്ന അദ്ദേഹം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെയും രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും. 9.15ന് ഹെലികോപ്ടറില്‍ വള്ളിക്കാവിലേക്ക് പോകും. രാവിലെ 10ന് വള്ളിക്കാവ് അമൃതവിദ്യാപീഠത്തിലാണ് അദ്ദേഹം പങ്കെടുക്കുന്ന പരിപാടി. വള്ളിക്കാവിലെ പരിപാടിക്കും സന്ദര്‍ശനത്തിനും ശേഷം ഉച്ചക്ക് 1.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നരേന്ദ്രമോഡി 2.15 ഓടെ പ്രത്യേക വിമാനത്തില്‍ തൃശിനാപ്പള്ളിയിലേക്ക് തിരിക്കും.  മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് അതീവസുരക്ഷയാണ് തിരുവനന്തപുരത്തും വള്ളിക്കാവിലും ഒരുക്കിയിട്ടുള്ളത്. എന്നാല്‍, മാസ്കറ്റ് ഹോട്ടലിന്‍െറ പൂമുഖത്ത് മോഡി വന്നിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ സ്ഥലത്തേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് സുരക്ഷാവീഴ്ചയായി. മതിയായ പൊലീസിനെ ഇവിടെ വിന്യസിച്ചിരുന്നില്ല.
കൊല്ലം:  കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃതാനന്ദമയിമഠത്തില്‍ എത്തുന്ന മോഡി രാവിലെ 10.30ന് അമൃത സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സെന്‍റര്‍ ഫോര്‍ സ്പിരിച്വല്‍ സ്റ്റഡീസിന്‍െറ ഉദ്ഘാടനവും സര്‍വകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ പ്രാഥമികരൂപങ്ങളുടെ അനാച്ഛാദനവും നിര്‍വഹിക്കും. മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ടായിരത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതുകൂടാതെ ഓരോ ജില്ലയില്‍നിന്നും രണ്ടുവീതം പൊലീസ് ഇന്‍റലിജന്‍സ് വിഭാഗത്തിലുള്ളവരെ മഠത്തിന്‍െറയും അനുബന്ധസ്ഥലങ്ങളിലെയും സുരക്ഷക്ക് നിയോഗിച്ചിട്ടുണ്ട്. ഹെലികോപ്ടറില്‍ രാവിലെ 9.30ന് കൊല്ലം ആശ്രാമം മൈതാനിയിലെത്തുന്ന മോഡി കാര്‍മാര്‍ഗമാണ് മഠത്തിലെത്തുന്നത്. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ദേബേഷ്കുമാര്‍ ബഹ്റ, കരുനാഗപ്പള്ളി എ.സി.പി ജയശങ്കര്‍, കൊല്ലം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജേക്കബ്, കൊല്ലം എ.സി.പി ബി. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കരിയന്നൂരിലെ കരിങ്കല്‍ ക്വാറികള്‍ ഗുരുതരഭീഷണി

Posted: 26 Sep 2013 12:20 AM PDT

Subtitle: 
നാട്ടുകാര്‍ പരാതിയുമായി മനുഷ്യാവകാശ കമീഷനില്‍
എരുമപ്പെട്ടി: കരിയന്നൂര്‍ പട്ടികജാതി കോളനിക്ക് ഭീഷണിയായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കെതിരായ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ വാദം കേട്ടു. തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ പരാതിക്കാരായ കരിയന്നൂര്‍ നിവാസികളുടെയും മൂന്ന് ക്വാറി ഉടമകളുടെയും വാദങ്ങള്‍ കേട്ട കമീഷന്‍ തുടര്‍ നടപടിക്കായി സിറ്റിങ് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. 
ക്വാറികളില്‍ ഉഗ്രസ്ഫോടനം നടത്തി കല്ല് പൊളിച്ചെടുക്കുമ്പോള്‍ സമീപത്തെ വീടുകളിലും പറമ്പുകളിലും കരിങ്കല്‍ പാളികള്‍ തെറിച്ചുവീണ് വീടുകള്‍ക്ക് നാശം സംഭവിക്കുന്നത് പതിവാണ്. 2012 സെപ്റ്റംബര്‍ 29ന് കേരങ്ങകത്ത് ബഷീറിന്‍െറ പുരയിട ത്തിലേക്ക് കല്ലുകള്‍ തെറിച്ച് വീണിരുന്നു. അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന കരിയന്നൂര്‍ പട്ടികജാതി കോളനിയിലെ മുക്കില്‍പുരക്കല്‍ ഷീല ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 
ക്വാറികളില്‍ സ്ഫോടനം നടത്തുമ്പോള്‍ ഉണ്ടാകുന്ന വെടിമരുന്നിന്‍െറ പുകയും ഗന്ധവും മൂലം പ്രദേശത്തെ കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പലപ്പോഴും കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയങ്ങളില്‍ കരിങ്കല്‍ ചീളുകള്‍ തെറിച്ച് വീണിട്ടുണ്ട്. ക്വാറിക്ക് 100 മീറ്റര്‍ മാത്രം അടുത്ത് താമസിക്കുന്ന  കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലുമാണ്. 
രാജീവ്ഗാന്ധി കുടിവെള്ളപദ്ധതിയുടെയും ജലനിധിയുടെയും കുടിവെള്ള ടാങ്കുകള്‍ സ്ഫോടനം മൂലമുണ്ടാകുന്ന പ്രകമ്പനം മൂലം അപകടത്തിലാണ്. സ്ഥലം എം.പിയും എം.എല്‍.എയും കരിയന്നൂര്‍ കുന്ന് സന്ദര്‍ശിച്ച് ക്വാറികളുടെ പ്രവര്‍ത്തനം ഗുരുതര രീതിയിലാണെന്ന് കണ്ടത്തെുകയും  ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തതിനത്തെുടര്‍ന്നാണ് നാട്ടുകാര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.

മല്ലപ്പള്ളിയില്‍ കുടിവെള്ള ശുദ്ധീകരണത്തിന് മൈക്രോ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ നടപടി

Posted: 26 Sep 2013 12:02 AM PDT

മല്ലപ്പള്ളി: മല്ലപ്പള്ളിയിലെ കുടിവെള്ള ശുദ്ധീകരണത്തിന് മൈക്രോ ഫില്‍റ്റര്‍ സംവിധാനം സ്ഥാപിക്കാന്‍ നടപടിയാകുന്നു. മണിമലയാറിനോട് ചേര്‍ന്ന് നിലവിലുള്ള പമ്പ്ഹൗസിന് സമീപത്തെ രണ്ട് സെന്‍റ് സ്ഥലത്താണ് ഒന്നരക്കോടി മുടക്കി മൈക്രോ ഫില്‍റ്റര്‍ സ്ഥാപിക്കുന്നത്. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, റവന്യൂ അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച സ്ഥലപരിശോധന നടന്നു. 10 അടി നീളത്തിലും 10 അടി വീതിയിലും ടാങ്ക് സ്ഥാപിച്ച്  ജലം ശുദ്ധീകരിച്ച് നല്‍കാനാണ് തീരുമാനം. കോവളത്ത് സ്ഥാപിച്ചിരിക്കുന്ന മൈക്രോഫില്‍റ്ററിന്‍െറ മാതൃകയിലാകും മല്ലപ്പള്ളിയിലും സ്ഥാപിക്കുക. 
വലിയതോട് മാലിന്യവിമുക്തമാക്കി സംരക്ഷിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ 13ന് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ശുദ്ധീകരിക്കാത്ത ജലം വിതരണം ചെയ്യുന്നതായി പരാതി ഉയര്‍ന്നത്. മാത്യു ടി. തോമസ് എം.എല്‍.എ യുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മൈക്രോ ഫില്‍റ്റര്‍ സംവിധാനം സ്ഥാപിക്കുന്നതിന് തീരുമാനമായത്. പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ലി ജോര്‍ജ്, വൈസ് പ്രസിഡന്‍റ് കെ.ജി. സാബു, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സാബു ജോണ്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ മനോജ്, ഓവര്‍സിയര്‍ സതീശന്‍, താലൂക്ക് സര്‍വേയര്‍ മനു, വില്ളേജ് ഓഫിസര്‍ വര്‍ഗീസ് മാത്യു, മേരി തോമസ്, കുഞ്ഞുകോശി പോള്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. 
 

ഭീകരാക്രമണം: കൂടിക്കാഴ്ചയില്‍ നിന്ന് പ്രധാനമന്ത്രി പിന്മാറണമെന്ന് ബി.ജെ.പി

Posted: 26 Sep 2013 12:01 AM PDT

Image: 

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ബി.ജെ.പി. ഇന്ത്യക്കെതിരെ പാകിസ്താന്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുകയാണെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പാര്‍ലമെന്‍റ് ആക്രമണത്തിനും രണ്ട് സൈനികരുടെ തലയറുത്ത സംഭവങ്ങളിലും നടപടി സ്വീകരിക്കാത്ത പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെ ഭീകരരെ സംഘടിപ്പിക്കാനും ആക്രമണം ആസൂത്രണം ചെയ്യാനും സ്വന്തം ഭൂമി പാകിസ്താന്‍ ഉപയോഗിക്കുന്നു. വ്യാഴാഴ്ച കത്വയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

എന്നാല്‍, ബി.ജെ.പിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയും പാകിസ്താനും ഭീകരതയുടെ ഇരകളാണ്. പരസ്പരം കുറ്റപ്പെടുത്താതെ ഭീകരതക്കെതിരെ പോരാടുകയാണ് വേണ്ടതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ട്വിറ്ററിലൂടെ അറിയിച്ചു.

കുമളിയിലെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സമയം നീട്ടി നല്‍കും

Posted: 25 Sep 2013 11:54 PM PDT

Subtitle: 
ദേശീയപാത വികസനം
കുമളി: ടൗണില്‍ ദേശീയപാത വികസനത്തിന്‍െറ ഭാഗമായി കെട്ടിടങ്ങളുടെ മുന്‍ഭാഗം പൊളിച്ചുനീക്കാന്‍ ഒക്ടോബര്‍ ആറുവരെ സമയം നീട്ടി നല്‍കാന്‍ ദേശീയപാത ഉദ്യോഗസ്ഥര്‍-പഞ്ചായത്ത് ഭരണസമിതി-റവന്യൂ-കെട്ടിട ഉടമകളുടെ യോഗത്തില്‍ തീരുമാനമായി.
നിലവിലെ റോഡില്‍നിന്ന് രണ്ടര മീറ്റര്‍ വീതം ഇരു ഭാഗത്തേക്കും കെട്ടിടങ്ങള്‍ പൊളിച്ചുനല്‍കി സ്ഥലം വിട്ടുനല്‍കുന്ന ഭൂമി ഉടമകള്‍ക്ക് രണ്ടര മീറ്റര്‍ സ്ഥലം ദേശീയപാത അധികൃതര്‍ ഏറ്റെടുത്തെന്ന് തെളിയിക്കുന്ന രേഖകള്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ കൈമാറാന്‍ യോഗത്തില്‍ തീരുമാനമായി. 
ഈമാസം 23ന് മുമ്പ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് മുമ്പ് ഉദ്യോഗസ്ഥര്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍, കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടും പൊളിച്ചുനീക്കി വിട്ടുനല്‍കുന്ന ഭൂമിക്ക് മതിയായ രേഖകള്‍ നല്‍കണമെന്ന ആവശ്യവുമായി കെട്ടിട ഉടമകളും വ്യാപാരികളും രംഗത്തത്തെിയിരുന്നു.
അന്ത്യശാസന സമയം അവസാനിച്ചതോടെ ചൊവ്വാഴ്ച വൈകുന്നേരം എക്സ്കവേറ്ററുമായി ഉദ്യോഗസ്ഥര്‍ ടൗണിലത്തെിയെങ്കിലും പ്രതിഷേധവുമായി കെട്ടിട ഉടമകളും രംഗത്തത്തെിയതോടെ പഞ്ചായത്ത് ഓഫിസില്‍ അടിയന്തര യോഗം ചേരുകയായിരുന്നു. ബഹുനില കെട്ടിടങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകാത്തവിധം ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്ത് ഏറ്റെടുക്കാന്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് കെട്ടിട ഉടമകള്‍  യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം കെട്ടിടങ്ങള്‍ വൈകാതെ ദേശീയപാത ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇരു ഭാഗത്തുമായി വിട്ടുനല്‍കുന്ന ഭൂമിയില്‍ ഓടയും നടപ്പാതകളും റോഡിന്‍െറ ടാറിങ് ജോലികളും നവംബര്‍ 15ന് മുമ്പായി പൂര്‍ത്തിയാക്കുമെന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.
കുമളി പഞ്ചായത്ത് പ്രസിഡന്‍റ് എസ്.പി. രാമര്‍ അധ്യക്ഷത വഹിച്ചു. പീരുമേട് തഹസില്‍ദാര്‍ കെ.എന്‍. ശശിധരന്‍, ദേശീയപാത എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ്, അസി. എന്‍ജിനീയര്‍ ജോസ്, കുമളി പഞ്ചായത്ത് സെക്രട്ടറി എ.പി. ശശികുമാര്‍, പഞ്ചായത്തംഗങ്ങളായ ടി.എന്‍. ശശി, സിബി, സുരേഷ്കുമാര്‍, എ. അബ്ദുല്‍സലാം, കെട്ടിട ഉടമകളുടെ പ്രതിനിധികളായി എ. സലിം, ഉലഹന്നാന്‍, പി.ജെ. മത്തായി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

മന്‍മോഹന്‍സിങിന് അമേരിക്കന്‍ കോടതിയുടെ സമന്‍സ്

Posted: 25 Sep 2013 11:17 PM PDT

Image: 

വാഷിങ്ടണ്‍: പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് അമേരിക്കന്‍ കോടതിയുടെ സമന്‍സ്. 1990കളില്‍ പഞ്ചാബില്‍ നടന്ന സൈനിക നടപടിയിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ഹരജിയിലാണ് നടപടി.

സിഖ് ഫോര്‍ ജസ്റ്റിസ് എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹരജി നല്‍കിയത്. വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥരോട് മന്‍മോഹന്‍സിങിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് കൈമാറാനാണ് ഉത്തരവ്.

ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പെങ്കടുക്കാനായി മന്‍മോഹന്‍സിങ് ന്യൂയോര്‍ക്കിലെത്തിയിരിക്കെയാണ് സമന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രസിഡന്റ് ബറാക് ഒബാമയുമായി മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്തും.
 

ബസ് ഡ്രൈവറുടെ കൊലപാതകം: അഞ്ചുയുവാക്കള്‍ അറസ്റ്റില്‍

Posted: 25 Sep 2013 11:15 PM PDT

വൈപ്പിന്‍:   ബസ് ഉടമയും ഡ്രൈവറുമായ എടവനക്കാട് കൂട്ടുങ്കച്ചിറ അല്ലപ്പറമ്പില്‍ അമല്‍രാജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുയുവാക്കളെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറക്കല്‍ പെരുമ്പിള്ളി പണിക്കശേരി ലെനീഷ് (26), എടവനക്കാട് വാച്ചാക്കല്‍ സ്വദേശികളായ പഴമ്പിള്ളി സന്ദീപ് (20), ചുള്ളിപ്പറമ്പില്‍ അഫ്സല്‍ (19), നായരമ്പലം പുത്തന്‍ചക്കാലക്കല്‍ പ്രവീണ്‍ (19), ഞാറക്കല്‍ പരുത്തിയേഴത്ത് അഡ്വ.വിബിന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. പ്രധാനപ്രതി എടവനക്കാട് വാച്ചാക്കല്‍ താന്നിപ്പിള്ളി രഞ്ചു (32) ഒളിവിലാണ്. ഇയാള്‍ എളങ്കുന്നപ്പുഴ പുക്കാട് ദിലീപ് വധക്കേസിലെയും മുഖ്യപ്രതിയാണെന്ന് പൊലീസ് അറിയിച്ചു.  
രഞ്ചുവിന്‍െറ സുഹൃത്തായിരുന്നു  എടവനക്കാട് അണിയല്‍ സ്വദേശി സേവ്യര്‍. 2006ല്‍ സേവ്യറെ ഇരുമ്പുവടിക്ക് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അമല്‍രാജെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ കൊന്ന അമല്‍രാജിനോടുള്ള രഞ്ചുവിന്‍െറ  പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 
ചൊവ്വാഴ്ച രാത്രി പത്തോടെ ട്രിപ് കഴിഞ്ഞ്  ബസുമായി വരുമ്പോള്‍ എളങ്കുന്നപ്പുഴ സ്റ്റോപ്പിന് വടക്കുഭാഗത്തെ പടിഞ്ഞാറെ പമ്പില്‍ വെച്ചായിരുന്നു ആക്രമണം. അമലിന്‍െറ ഇരു കൈയും വെട്ടുകത്തികൊണ്ട് വെട്ടിയത് രഞ്ചുവാണ്. മറ്റുള്ളവര്‍ ഇരുമ്പുവടികൊണ്ടാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. 
ഗുരുതരമായി വെട്ടേറ്റ അമലിനെ അതേ  ബസില്‍ തന്നെ  തൊട്ടടുത്തുള്ള ഞാറക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്ന് പൊലീസ് സഹായത്തോടെ പെരുമ്പിള്ളിയിലെ ആശുപത്രിയിലത്തെിച്ചു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരിച്ചു. യാത്രമധ്യേ അമല്‍രാജ് നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ആലുവ റൂറല്‍ ഡിവൈ.എസ്.പി വി. കെ. സനില്‍കുമാറിന്‍െറ നിര്‍ദേശപ്രകാരം സി.ഐ ടി. എം. വര്‍ഗീസ്, എസ്.ഐ സോജോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ സ്വന്തം കാറില്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ്  അഡ്വ.വിബിനെ അറസ്്റ്റുചെയ്തത്.ഇയാളുടെ കാര്‍ രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് അവിടെ നിന്ന് നീക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വൈപ്പിന്‍ മേഖലയില്‍ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കി. സ്വകാര്യ ബസിനുനേരെ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ തൊഴിലാളികളും ബസുടമാസംഘം നേതാക്കളും പ്രതിഷേധിച്ചു. മുഴുവന്‍ പ്രതികളെയും  അറസ്റ്റ്  ചെയ്യണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. 
പോസ്റ്റുമോര്‍ട്ടത്തിനുശേഷം  മൃതദേഹം എടവനക്കാടുള്ള വീട്ടില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.
 

ഒരാഴ്ചക്കുള്ളില്‍ പാചകവാതക വിതരണം സാധാരണ നിലയിലാകും-മന്ത്രി

Posted: 25 Sep 2013 10:57 PM PDT

ആലപ്പുഴ: പാചകവാതക വിതരണം ഒരാഴ്ചക്കുള്ളില്‍ സാധാരണനിലയിലാകുമെന്ന് കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍. ജില്ലയിലെ പാചകവാതക വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത എണ്ണക്കമ്പനി പ്രതിനിധികളുടെയും ഏജന്‍സികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പാചകവാതകക്ഷാമം പരിഹരിച്ച് ഒരാഴ്ചക്കകം വിതരണം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം വിതരണം സുഗമമാക്കാമെന്നും തിങ്കളാഴ്ച മുതല്‍ വീടുകളില്‍ വിതരണം ചെയ്യാമെന്നും എണ്ണക്കമ്പനി പ്രതിനിധികള്‍ ഉറപ്പുനല്‍കി.
ആധാര്‍ എണ്‍റോള്‍മെന്‍റും സബ്സിഡി ആനുകൂല്യം ബാങ്ക് അക്കൗണ്ടിലേക്ക്  നല്‍കുന്നതുമായും ബന്ധപ്പെട്ട് എണ്ണക്കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ഇടയിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനും പുരോഗതി വിലയിരുത്താനും കലക്ടറുടെ അധ്യക്ഷതയിലുള്ള മോണിറ്ററിങ് സമിതി രൂപീകരിക്കും. മാസംതോറും സമിതി യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തും. സബ്സിഡി സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് താലൂക്ക് തലത്തില്‍ സമിതി രൂപീകരിക്കും. താലൂക്ക് സപൈ്ള ഓഫിസര്‍, പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, തഹസില്‍ദാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. താലൂക്ക് തലത്തില്‍ പരിഹരിക്കപ്പെടാത്ത പരാതികള്‍ ജില്ലാ സമിതി പരിഗണിക്കും.
ചേര്‍ത്തല താലൂക്കിലെ പാചകവാതക വിതരണ പ്രശ്നം പരിഹരിക്കും. താലൂക്കില്‍ പഞ്ചായത്ത് തലത്തില്‍ പാചകവാതക വിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തും. പാചകവാതക വിതരണം താലൂക്ക് തലത്തില്‍ രൂപീകരിച്ച സമിതി വിലയിരുത്തും. വിതരണ തൊഴിലാളികളുടെ സമരം മൂലം താലൂക്കിലെ പാചകവാതകവിതരണം തടസ്സപ്പെടാന്‍ അനുവദിക്കില്ല. അവശ്യ സേവന പരിപാലന നിയമപ്രകാരം വിതരണത്തിന് അവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തൊഴില്‍ പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ നടപടികള്‍ സ്വീകരിക്കും. പാചകവാതക വിതരണരംഗത്ത് കേരളം നേരിടുന്ന പ്രശ്നങ്ങള്‍ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലിയെ ബോധ്യപ്പെടുത്തി-മന്ത്രി പറഞ്ഞു.
പാചകവാതക ക്ഷാമം പരിഹരിക്കാനും സിലിണ്ടറുകള്‍ വേഗം എത്തിക്കാനും അലംഭാവം കാട്ടരുതെന്നു മന്ത്രി എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്രപേര്‍ക്ക് എത്ര ബാങ്കുകളില്‍ സബ്സിഡി ലഭിച്ചുവെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ആധാര്‍ എണ്‍റോള്‍മെന്‍റ്, ഉപയോക്താക്കള്‍ വിളിച്ചാല്‍ ഏജന്‍സികള്‍ ടെലിഫോണ്‍ എടുക്കാതിരിക്കല്‍, ബില്ല് നല്‍കാതിരിക്കല്‍, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചേര്‍ത്തലയില്‍ ഏജന്‍സി മാറ്റിയതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. പ്രശാന്ത് ഏജന്‍സിയിലെ ഉപയോക്താക്കള്‍ പഴയ കണക്ഷന്‍െറ ബുക് നല്‍കിയാല്‍ ലക്ഷ്മി ഏജന്‍സിയില്‍നിന്ന് പുതിയ ബുക് നല്‍കും.
 ഉപയോക്താവ് മരിച്ചാല്‍ അവകാശിയുടെ പേരിലേക്കു കണക്ഷന്‍ മാറ്റാനുള്ള നടപടി വേഗത്തിലാക്കും.
 ജില്ലയില്‍ 18 പുതിയ ഏജന്‍സികള്‍ ആരംഭിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാന്നാറിലെ വിതരണപ്രശ്നം ഒരാഴ്ചക്കകം പരിഹരിക്കും.
കലക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ സപൈ്ള ഓഫിസര്‍ എല്‍. സരസ്വതി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചീഫ് എല്‍.പി.ജി മാനേജര്‍ കൃഷ്ണേന്ദു മുഖര്‍ജി, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ടെറിറ്ററി മാനേജര്‍ മഹേഷ് കുമാര്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് സീനിയര്‍ റീജനല്‍ മാനേജര്‍ വിനോദ്കുമാര്‍, താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍, ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അല്‍ഖൂസില്‍ വീണ്ടും തീപിടിത്തം

Posted: 25 Sep 2013 10:52 PM PDT

Image: 

ദുബൈ: കഴിഞ്ഞദിവസം  വസ്ത്രശേഖരണ ശാലയില്‍ വന്‍ തീപ്പിടിത്തമുണ്ടായ അല്‍ഖൂസില്‍ വീണ്ടും തീയുടെ വിളയാട്ടം. ഇത്തവണ അല്‍ഖൂസ് വ്യവസായ ഏരിയ രണ്ടില്‍ പാച്ചിയുടെ ചോക്ളറ്റ് വെയര്‍ഹൗസിനാണ് തീപിടിച്ചത്.
ബുധനാഴ്ച വൈകിട്ടുണ്ടായ തീപ്പിടിത്തം രണ്ടു മണിക്കൂര്‍ കൊണ്ട് അണക്കാനായത് വലിയ ദുരന്തം ഒഴിവാക്കി. തീ തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പടരുന്നത് ആറു ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് തടഞ്ഞത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെയര്‍ഹൗസിന്‍െറ നാലുഭാഗത്തും കടകളായതിനാല്‍ ഏറെ പണിപ്പെട്ടാണ് ഫയര്‍ എന്‍ജിനുകള്‍ അപകട സ്ഥലത്തെത്തിയത്.
തീപിടിത്തത്തിന്‍െറ കാരണം അറിയവായിട്ടില്ല. പൊലീസ് അന്വേഷിക്കുന്നു. അതേസമയം ഞായറാഴ്ച സന ഫാഷന്‍സിന്‍െറ വെയര്‍ഹൗസിലുണ്ടായ തീപിടിത്തത്തില്‍ കാണാതായ ഒരു തൊഴിലാളിയെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചില്ല. ഒരാളുടെ ജഡം കഴിഞ്ഞദിവസം കിട്ടിയിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP