സ്വാഗതം
WELCOME

News Update..

Tuesday, October 1, 2013

കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസ്: നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍, അഞ്ചു പേരെ വിട്ടയച്ചു Madhyamam News Feeds

കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസ്: നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍, അഞ്ചു പേരെ വിട്ടയച്ചു Madhyamam News Feeds

Link to

കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസ്: നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍, അഞ്ചു പേരെ വിട്ടയച്ചു

Posted: 01 Oct 2013 12:12 AM PDT

Image: 

കൊച്ചി: കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസില്‍ തടിയന്‍്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍ ആണെന്ന് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി. കേസില്‍ അഞ്ചുപേരെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ച ഉണ്ടായേക്കും. കേസില്‍ മൂന്നാംപ്രതിയാണ് തടിയന്‍റവിട നസീര്‍.
രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഇവര്‍ വിചാരണ നേരിട്ടത്.  ജഡ്ജി എസ്. വിജയകുമാര്‍ ആണ് വിധി പറഞ്ഞത്. വിധിയുടെ പശ്ചാത്തലത്തില്‍ ഒരാഴ്ചയായി കലൂരിലെ പ്രത്യേക കോടതിയില്‍ കര്‍ശന സുരക്ഷാ  ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നസീറിനുപുറമെ കണ്ണൂര്‍ കാട്ടൂര്‍ കടമ്പൂര്‍ പുതിയപുരയില്‍ കെ.വി. അബ്ദുല്‍ ജലീല്‍, മലപ്പുറം കാവഞ്ചേരി മുറ്റനൂര്‍ തായാട്ടില്‍ വീട്ടില്‍ അനൂപ് എന്നും സത്താര്‍ എന്നും പേരുകളുള്ള അബ്ദുല്‍ ജബ്ബാര്‍, എറണാകുളം പള്ളിക്കര കണിയാട്ടുകുടിയില്‍ സര്‍ഫറാസ് നവാസ്, കൊണ്ടോട്ടി പെരുവല്ലൂര്‍ ഇടകനാതെടിക സത്താര്‍ ഭായ് എന്ന സൈനുദ്ദീന്‍, കണ്ണൂര്‍ ഉറുവച്ചാല്‍ ചാണ്ടിന്‍റവിട എം.എച്ച്. ഫൈസല്‍, ചോവഞ്ചേരി ചെമ്പിലോട് പി. മുജീബ്, കണ്ണൂര്‍ തയ്യില്‍ പൗണ്ട് വളപ്പില്‍ ഷഫാസ്, കളമശേരി അമ്പലം റോഡില്‍ കൂനംതൈ വെള്ളര്‍കോടത്ത് ഫിറോസ്, പെരുമ്പാവൂര്‍ പാറപ്പുറം മുണ്ടകടവ് സാബിര്‍ പി. ബുഖാരി, കണ്ണൂര്‍ റഹ്മാനിയ പൗണ്ടുവളവ് മുഹമ്മദ് നവാസ്, വയനാട് പടിഞ്ഞാറത്തെറ പാത്തുങ്കല്‍ വീട്ടില്‍ ഭായ് എന്ന ഇബ്രാഹിം മൗലവി, പരപ്പനങ്ങാടി ചെട്ടിപ്പടി രായിന്‍കാനകത്ത് ഉമറുല്‍ ഫാറൂഖ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടത്തെിയത്.
കണ്ണൂര്‍ സിറ്റി മൈതാനപ്പള്ളി മുഹമ്മദ് നൈനാര്‍, എറണാകുളം കറുകപ്പള്ളി ഉല്ലത്തില്‍ ബദറുദ്ദീന്‍, പെരുമ്പാവൂര്‍ വെങ്ങോല നെടുംതോട് പുത്തന്‍പുരയില്‍ പി.കെ. അനസ്, കണ്ണൂര്‍ ആനയിടുക്ക് സുഹര്‍ദല്‍ വീട്ടില്‍ ഷനീജ്, മട്ടാഞ്ചേരി പനയപ്പിള്ളി ചെറിയകത്ത് കുളങ്ങരയില്ലത്തില്‍ അബ്ദുല്‍ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. പാക് സ്വദേശി അബൂറൈഹാന്‍ വാലി, സാബിര്‍ എന്ന അയ്യൂബ് എന്നിവര്‍ ഒളിവിലാണ്.

2008 ഒക്ടോബറില്‍ നാല് മലയാളി യുവാക്കള്‍ കശ്മീരില്‍ അതിര്‍ത്തി സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ തൈക്കണ്ടി ഫയാസ്, വാഴകത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, മലപ്പുറം ചെട്ടിപ്പടി ആലുങ്കല്‍ ബീച്ചില്‍ അബ്ദുറഹീം, എറണാകുളം തമ്മനം കൊടുവേലിപ്പറമ്പില്‍ വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസീന്‍ എന്നിവരാണത്രേ കൊല്ലപ്പെട്ടത്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും ഹാജരാക്കിയാണ് എന്‍.ഐ.എ ഇവര്‍ മരിച്ചതായി സ്ഥിരീകരിച്ചത്.

തീവ്രവാദ പ്രവര്‍ത്തനത്തിന് യുവാക്കളെ സജ്ജരാക്കുന്നതിന് 2006 മുതല്‍ നീര്‍ച്ചാല്‍, പൂതപ്പാറ, കാഞ്ഞങ്ങാട് പള്ളി, കറുത്ത മക്കത്ത്, ഹൈദരാബാദ്  ദര്‍ഗ എന്നിവിടങ്ങളില്‍ ത്വരീഖത്ത് ക്ളാസുകള്‍ നടത്തിയിരുന്നത്രേ. ക്ളാസുകളിലൂടെ തീവ്രവാദ പ്രവര്‍ത്തനത്തിന് സജ്ജരാക്കിയശേഷം കുറച്ചുപേരെ ലശ്കറെ ത്വയ്യിബയുടെ ക്യാമ്പിലേക്ക് പരിശീലനത്തിന് അയച്ചെന്നാണ് എന്‍.ഐ.എയുടെ ആരോപണം.
ഒന്നര വര്‍ഷത്തിലേറെ നീണ്ട വിചാരണയില്‍ 186 ഓളം സാക്ഷികളെ കോടതി വിസ്തരിച്ചു. വിചാരണ പാതിവഴിയില്‍ നില്‍ക്കെ ജഡ്ജി എസ്. വിജയകുമാറിന്റെ വിരമിക്കല്‍ പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഹൈകോടതി ആറുമാസം കാലാവധി നീട്ടി നല്‍കിയതിനത്തെുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കാനായത്. വിധി പറഞ്ഞശേഷം ഇദ്ദേഹം വിരമിക്കും.

ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ് അന്വേഷണം സി.ബി.ഐക്ക്

Posted: 30 Sep 2013 11:54 PM PDT

Image: 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതിയായ ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിയെ അറിയിക്കാന്‍ ഏത് മാര്‍ഗം സ്വീകരിക്കണമെന്ന് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി കോടതിയില്‍ വ്യക്തമാക്കിയത് സുപ്രീംകോടതിയുടെ വിമര്‍ശത്തിന് വഴിവച്ചിരുന്നു. വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിലപാട് വിവാദമായതോടെ സി.ബി.ഐ അന്വേഷണത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാറ്റാ സെന്‍റര്‍ റിലയന്‍സിന് കൈമാറിയതില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ വഴിവിട്ട് സഹായിച്ചെന്നാണ് ആരോപണം. കേസ് അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള 2012 മാര്‍ച്ച് ഏഴിലെ മന്ത്രിസഭാ തീരുമാനം കോടതിയെ അറിയിക്കാന്‍ 2013 സെപ്റ്റംബര്‍ 26നാണ് ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രിസഭ തീരുമാനമെടുത്ത് 20 മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
 
 

ലിസ്റ്റുകളുടെ കാലാവധി നീട്ടല്‍ സര്‍ക്കാറിന്റെ തന്ത്രം

Posted: 30 Sep 2013 11:22 PM PDT

Image: 

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പി.എസ്.സിയുമായി ഗുസ്തി പിടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നീട്ടിയ ലിസ്റ്റില്‍നിന്ന് നിയമനം നടത്താന്‍ ശ്രമം നടത്തുന്നില്ലെന്ന് ആക്ഷേപമുയരുന്നു. നീട്ടിയ ലിസ്റ്റുകളുടെ കാലാവധി വീണ്ടും അവസാനിക്കുമ്പോഴും കാര്യമായ നിയമനമൊന്നും അവയില്‍നിന്ന് നടക്കുന്നില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ലിസ്റ്റുകള്‍ നീട്ടുന്ന തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം അഞ്ച് പ്രാവശ്യമാണ് റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. നീട്ടിയ ലിസ്റ്റുകളില്‍ കൂടുതല്‍ നിയമനം നടക്കുന്നതിന് ആവശ്യമായ ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുന്നില്ല. വളരെ ചെറിയ തോതില്‍ മാത്രമാണ് നിയമനങ്ങള്‍ നടന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നീക്കം ചില വകുപ്പുകള്‍ തന്നെ ഇടപെട്ട് തടയുകയും ചെയ്യുന്നു. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ അഡൈ്വസ് നടത്തിയാലും യഥാസമയം നിയമന ഉത്തരവ് നല്‍കാനും വകുപ്പുകള്‍ തയാറാകുന്നില്ല. പുതിയ നിരവധി ഓഫിസുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. അവിടത്തെ ഒഴിവുകളും പി.എസ്.സിയില്‍ എത്തുന്നില്ല. വിദ്യാഭ്യാസ വകുപ്പില്‍ ഫിക്സേഷന്‍ ഇതുവരെ നടക്കാത്തത് ഒഴിവുകള്‍ അറിയിക്കുന്നതിനെ കാര്യമായി ബാധിച്ചു. സാധാരണ വിദ്യാഭ്യാസ വര്‍ഷത്തിന്‍െറ ആദ്യകാലത്ത് തന്നെ ഫിക്സേഷന്‍ നടക്കേണ്ടതായിരുന്നു.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി സ്ഥിരമായി നാലര വര്‍ഷമാക്കുകയെന്ന നയമാണ് സര്‍ക്കാര്‍ ഇക്കുറി പി.എസ്.സിയെ അറിയിച്ചത്. കഴിഞ്ഞ തവണ മൂന്ന് മാസത്തേക്കാണ് കമീഷന്‍ കാലാവധി നീട്ടിയതെങ്കിലും ഇക്കുറി ആറ് മാസത്തേക്ക് നീട്ടാനാണ് തീരുമാനിച്ചത്. മൂന്ന് മാസത്തേക്ക് നീട്ടിയാല്‍ വീണ്ടും നീട്ടാന്‍ ആവശ്യപ്പെടുന്ന സാഹചര്യം വന്നേക്കുമെന്ന് കമീഷനില്‍ ചില അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. ലിസ്റ്റുകള്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളും ഉയര്‍ന്നു.
റാങ്ക് ലിസ്റ്റുകള്‍ നിലവിലില്ലെങ്കില്‍ അനധികൃത നിയമനം നടക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത് ലിസ്റ്റ് നീട്ടാനുള്ള കൃത്യമായ കാരണമല്ല. അസാധാരണ സാഹചര്യത്തില്‍  ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് ചട്ടം അനുവദിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയ വിശദീകരണം ലിസ്റ്റ് നീട്ടുന്നതിനുള്ള അസാധാരണ സാഹചര്യമല്ല. എന്നാലും അത് അംഗീകരിക്കാനാണ് കമീഷന്‍ തീരുമാനിച്ചത്. ലിസ്റ്റുകളുടെ നീട്ടേണ്ട കാലാവധി സംബന്ധിച്ച അവ്യക്തതയും സര്‍ക്കാറിന്‍െറ കത്തിലുണ്ടായിരുന്നു. സ്ഥിരമായി ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ റൂള്‍സില്‍ ഭേദഗതി വേണ്ടിവരും. ലിസ്റ്റുകള്‍ തുടര്‍ച്ചയായി നീട്ടുന്ന സാഹചര്യത്തില്‍ പി.എസ്.സിയുടെ പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ലിസ്റ്റ് തീരുന്ന മുറയ്ക്ക് പുതിയ ലിസ്റ്റ് വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കണമെങ്കില്‍ പുതിയ തസ്തികകള്‍ അടക്കം ഭൗതികസാഹചര്യങ്ങള്‍ വേണ്ടിവരും. ഇതോടൊപ്പം പരീക്ഷാ സെന്‍ററുകള്‍ ലഭിക്കുന്നതില്‍ പ്രയാസം നേരിടുന്നു. ശനിയും ഞായറും മാത്രമാണ് പ്രധാന പരീക്ഷകള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിന് സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്നത് പോലെ പി.എസ്.സി പരീക്ഷകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കമീഷന്‍ ആവശ്യപ്പെടും.
ലിസ്റ്റ് നീട്ടുന്നുണ്ടെങ്കിലും നിയമനങ്ങള്‍ സര്‍ക്കാര്‍ ശുഷ്കാന്തിയോടെ നടത്തുന്നില്ലെന്ന പരാതിയും കമീഷന്‍ സര്‍ക്കാറിനെ അറിയിച്ചേക്കും. കുറച്ച്  ലിസ്റ്റുകള്‍ നിലവിലില്ലെന്നതിന്‍െറ പേരില്‍ ലിസ്റ്റുകള്‍ നീട്ടുന്നത് ശരിയല്ലെന്ന നിലപാട് കമീഷനുണ്ട്. എല്‍.ഡി ക്ളാര്‍ക്ക് പോലെ പ്രധാന ലിസ്റ്റുകളിലാണ് എപ്പോഴും ലിസ്റ്റുകള്‍ വേണ്ടത്.
എന്നാല്‍, മറ്റ് ചില തസ്തികകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അതില്‍ നിയമനം നടത്തി ക്കഴിഞ്ഞാല്‍ ഏറെ നാളുകള്‍ക്ക് ശേഷമാകും പുതിയ ഒഴിവ് വരുക. അവയില്‍ ലൈവ് ലിസ്റ്റ് ആവശ്യമില്ല. ഇത്തരം തസ്തികകളില്‍ ലൈവ് ലിസ്റ്റില്ലാത്തതിന്‍െറ പേരില്‍ എല്ലാ ലിസ്റ്റും നീട്ടേണ്ടതില്ല. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഗുണമേന്മയുടെ വിഷയവും കമീഷന്‍ ചൂണ്ടിക്കാട്ടിയേക്കും.

രൂപ നില മെച്ചപ്പെടുത്തി; സെന്‍സെക്സും നേട്ടത്തില്‍

Posted: 30 Sep 2013 11:06 PM PDT

Image: 

മുംബൈ: ഡോളറിനെതിരെ 11 പൈസ മുന്നേറി ചൊവ്വാഴ്ച രൂപ നില മെച്ചപ്പെടുത്തി. 62.49 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കയറ്റുമതിക്കാര്‍ അമേരിക്കന്‍ കറന്‍സി വ്യാപകമായി വിറ്റഴിച്ചതാണ് രൂപക്ക് തുണയായത്.
എന്നാല്‍,തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ രൂപ ഡോളറിനെതിരെ ഒമ്പതു പൈസ നഷ്ടത്തില്‍ ആയിരുന്നു. 62.60 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത്.

ആഭ്യന്തര ഓഹരി വിപണി രാവിലെ മുതല്‍ നേട്ടത്തിലാണ്. രണ്ട് ദിവസമായി തുടരുന്ന നഷ്ടത്തിനൊടുവില്‍ 59 പോയന്‍റ് നേട്ടത്തില്‍ 19,438.72 ലാണ് ചൊവ്വാഴ്ച സെന്‍സെക്സ് വ്യാപാരം തുടരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ 514 പോയന്‍റ് നഷ്ടത്തില്‍ ആയിരുന്നു സെന്‍സെക്സ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 26.50 പോയന്‍റ് നേട്ടത്തില്‍ 5,708.80 ത്തിലാണ് വ്യാപരം നടക്കുന്നത്.  

 

ഇന്ത്യ-പാക് പ്രധാനമന്ത്രിതല കൂടിക്കാഴ്ചയെ യു.എന്‍ സ്വാഗതം ചെയ്തു

Posted: 30 Sep 2013 10:49 PM PDT

Image: 

യുഎന്‍: വാഷിങ്ടണില്‍ നടന്ന ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ സ്വാഗതം ചെയ്തു. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്ക് പ്രമുഖ സ്ഥാനമാണുള്ളതെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബാണ്‍കി മൂണ്‍ വ്യക്തമാക്കി.

നേപ്പാള്‍, ബംഗ്ളാദേശ്, ശ്രീലങ്ക, മാലിദ്വീപ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികളും ഇരുവരും ചര്‍ച്ച ചെയ്തു. പ്രശ്നപരിഹാരത്തിന് അനുരഞ്ജന ശ്രമങ്ങളും സംഭാഷണങ്ങളും നടത്തുന്നതിന് ഇന്ത്യ മുന്‍തൂക്കം നല്‍ക്കണം. അഫ്ഗാന്‍ സുരക്ഷാ, സാമ്പത്തിക-മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ യു.എന്റെ നേതൃത്വത്തിലുളള സന്നദ്ധ-സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സംഭാവനകള്‍ക്ക് മൂണ്‍ നന്ദി പറഞ്ഞു.

2015 സാമ്പത്തിക പരിപാടികള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തല്‍, കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങളില്‍ അന്താരാഷ്ട്ര ധാരണ ഉണ്ടാക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കണമെന്നും ബാന്‍കി മൂണ്‍ ആവശ്യപ്പെട്ടു.

കണ്‍സ്യൂമര്‍ ഫെഡ് മെഗാമാര്‍ട്ടില്‍ വ്യാപക ക്രമക്കേട്

Posted: 30 Sep 2013 10:32 PM PDT

ആലപ്പുഴ: കണ്‍സ്യൂമര്‍ ഫെഡിന്‍െറ ആലപ്പുഴയിലെ മെഗാമാര്‍ട്ടില്‍ പൊലീസ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. സംസ്ഥാന വ്യാപകമായി കണ്‍സ്യൂമര്‍ ഫെഡിന്‍െറ സ്ഥാപനങ്ങളില്‍ ‘ഓപറേഷന്‍ അന്നപൂര്‍ണ’ പേരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായിരുന്നു നഗരസഭ ഓഫിസിന് സമീപത്തെ മെഗാമാര്‍ട്ടിലെ പരിശോധനയും. 
സ്ഥാപനത്തില്‍ സാധനങ്ങളുടെ വരവ്, ട്രാന്‍സ്ഫര്‍, ഡാമേജ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്ന രജിസ്റ്റര്‍ ഉണ്ടായിരുന്നില്ല. അര്‍ധവാര്‍ഷിക പരിശോധനയില്‍ ഉണ്ടാകുന്ന കുറവ് പരിഹരിച്ച് ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുക ഓഫിസില്‍ അടച്ചതിന് രേഖ ഉണ്ടായിരുന്നില്ല. 2011-12 വര്‍ഷം 3,11,492 രൂപയുടെ അധിക സ്റ്റോക് വാല്യുവും 2012-13 വര്‍ഷം 5,36,780 രൂപയുടെ  അധിക സ്റ്റോക് വാല്യുവും കണ്ടെത്തി. സ്റ്റോക്കിലേക്ക് വരുന്ന സാധനങ്ങളുടെ വില പിന്നീട് വര്‍ധിക്കുമ്പോള്‍ വര്‍ധിച്ച വിലയില്‍ ഓള്‍ഡ് സ്റ്റോക് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന വിഹിതമാണ് ഇത്. ഇതില്‍ തിരിമറി നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. 
ഈ തുക കൃത്യമായിട്ടാണോ വില്‍പന നടത്തിയതെന്ന് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സംവിധാനങ്ങളില്ല. ഷോറൂമിലെ ചെലവുകളായ ലോഡിങ് ആന്‍ഡ് അണ്‍ലോഡിങ്, വേതനം, വൈദ്യുതി ചാര്‍ജ്, ക്ളീനിങ്, പാക്കേജ് തുടങ്ങിയ ചെലവുകളൊന്നും എഴുതി സൂക്ഷിക്കുന്നില്ല. ഉത്സവ വേളകളില്‍ പ്രത്യേക സബ്സിഡി നല്‍കി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാധനങ്ങളുടെ വില്‍പന മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തിയിട്ടുണ്ടോയെന്നും ഒരാള്‍ക്ക് തന്നെ കണക്കില്‍ കവിഞ്ഞ് സാധനങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കാനും സഹായകരമായ രീതിയിലല്ല രേഖകള്‍ സൂക്ഷിച്ചിട്ടുള്ളതെന്നും പരിശോധനയില്‍ വ്യക്തമായി. റേഷന്‍ കാര്‍ഡിന്‍െറ നമ്പര്‍ മാത്രമാണ് ബില്ലില്‍ എഴുതിയിരിക്കുന്നത്.
ഡിവൈ.എസ്.പി അശോക്കുമാറിന്‍െറ നേതൃത്വത്തില്‍ എസ്.ഐമാരായ പി.സി. ജോസുകുട്ടി, പി.കെ. മോഹനന്‍, എ.എസ്.ഐ ജി. ലാല്‍ജി, സി.പി.ഒമാരായ ടി.ജെ. സാലസ്, പി.എസ്. ഹരികുമാര്‍, ജി. ഗോപകുമാര്‍, ടി.വി. സിദ്ധാര്‍ഥന്‍ എന്നിവരും ജില്ലാ സപൈ്ള ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് ഷരീഫും പരിശോധനയില്‍ പങ്കെടുത്തു. രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകുന്നേരം 6.45 വരെ നീണ്ടു. 
ക്രമക്കേടുകള്‍ സംബന്ധിച്ച് അടുത്തദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിവൈ.എസ്.പി അശോക്കുമാര്‍ അറിയിച്ചു.

ഗാന്ധിജയന്തി വാരാഘോഷത്തിന് നാളെ തുടക്കം

Posted: 30 Sep 2013 10:16 PM PDT

പത്തനംതിട്ട: ഗാന്ധിജയന്തി വാരാഘോഷം ജില്ലയില്‍ ബുധനാഴ്ച തുടങ്ങും. ജില്ലാ ഭരണകൂടത്തിന്‍െറയും ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി. 
എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാ സ്റ്റേഡിയത്തില്‍നിന്ന് നഗരസഭ  ബസ് സ്റ്റാന്‍ഡിലേക്ക് രാവിലെ എട്ടിന് ലഹരിവിരുദ്ധ കൂട്ടഓട്ടവും ശാന്തിയാത്രയും നടത്തും. കലക്ടറേറ്റ് വഴി ഗാന്ധിസ്ക്വയറില്‍ എത്തിയ ശേഷം ജനപ്രതിനിധികളും പ്രമുഖ ഗാന്ധിയന്മാരും ഉദ്യോഗസ്ഥരും ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തും. 
വാരാഘോഷത്തിന്‍െറ ജില്ലാതല ഉദ്ഘാടനം നഗരസഭ ബസ്സ്റ്റാന്‍ഡില്‍ കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ രാവിലെ ഒമ്പതിന് നിര്‍വഹിക്കും. ജില്ലയിലെ ഏറ്റവും പ്രായം ചെന്ന ഗാന്ധിയന്‍ തുവയൂര്‍ ഇ.നാരായണപിള്ളയെ ആദരിക്കും. ഗാന്ധി ഫോട്ടോ പ്രദര്‍ശനവും ഉണ്ടാകും. 
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ മൂന്നിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ, വിദ്യാഭ്യാസ, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ബോധവത്കരണ സെമിനാറുകള്‍ നടത്തും. നാലിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്വയംപര്യാപ്ത ഗ്രാമം, മദ്യ വര്‍ജന സെമിനാറുകള്‍, ആറിന് ജില്ലയിലെ കോളനികളില്‍ പട്ടികജാതി-വര്‍ഗ, ആരോഗ്യ വകുപ്പുകള്‍, എന്‍.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ഏഴിന് ഖാദി-ഗ്രാമവ്യവസായ, യുവജനക്ഷേമ ബോര്‍ഡുകള്‍, നെഹ്റു യുവകേന്ദ്ര എന്നിവയുടെ ബോധവത്കരണ സെമിനാറുകള്‍ നടത്തും. 
വാരാചരണ കാലയളവില്‍ ഖാദി-ഗ്രാമവ്യവസായ ബോര്‍ഡ് ആഭിമുഖ്യത്തില്‍  നാലു കേന്ദ്രങ്ങളില്‍ ഗാന്ധിജയന്തി വാരാചരണം, ഗാന്ധി അനുസ്മരണം, ഖാദി ഉല്‍പന്ന വിപണന മേളകള്‍ സംഘടിപ്പിക്കും. ജില്ലാ ഭരണ കൂടത്തിന്‍െറ നേതൃത്വത്തില്‍ ഓഫിസ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പ്ളാസ്റ്റിക് വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തില്‍ സ്കൂളുകളില്‍ ശുചിത്വ പ്രതിജ്ഞ,  ശുചീകരണം, കോന്നി ബ്ളോക് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ആവണിപ്പാറ എസ്റ്റേറ്റ് കോളനി സന്ദര്‍ശനം, ബോധവത്ക്കരണം, ഇലന്തൂര്‍ ബ്ളോക് പഞ്ചായത്തില്‍ ഖാദി വിപണന മേള, പന്തളം എന്‍.എസ്.എസ് കോളജില്‍ ഗാന്ധിസൂക്ത പ്രദര്‍ശനം, സെമിനാര്‍  എന്നിവയും  സംഘടിപ്പിക്കുന്നുണ്ട്.
 

സ്വര്‍ണവില കുറഞ്ഞു

Posted: 30 Sep 2013 09:59 PM PDT

Image: 

കോഴിക്കോട്: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു.  22,000 രൂപയാണ് പവന്‍്റെ നിലവിലെ വില. ഗ്രാമിന് 2,750 രൂപയും.  
കഴിഞ്ഞ വാരത്തില്‍ വെള്ളിയാഴ്ച പവന് 22,080 രൂപയായിരുന്നു. എന്നാല്‍, ശനിയാഴ്ച 120 രൂപ വര്‍ധിച്ച് വില 22,200ല്‍ എത്തി. തിങ്കളാഴ്ച വിലയില്‍ മാറ്റമില്ലായിരുന്നു.

 

മുല്ലപ്പെരിയാറിലേക്ക് മദ്യവുമായെത്തിയവരെ പൊലീസ് തടഞ്ഞു; സംഘര്‍ഷം

Posted: 30 Sep 2013 09:58 PM PDT

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് മദ്യവുമായി പോകാനൊരുങ്ങിയ തമിഴ്നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കുമളി പൊലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് തേക്കടി ബോട്ട് ലാന്‍ഡിങ്ങില്‍ മണിക്കൂറുകള്‍ നീണ്ട വാക്കേറ്റം സംഘര്‍ഷത്തിനിടയാക്കി.
തിങ്കളാഴ്ച വൈകുന്നേരം 3.45 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. അണക്കെട്ടിലേക്ക് പോകാനെത്തിയ തമിഴ്നാട് പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരായ കുമാര്‍ (38), രമേഷ് (24) എന്നിവരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതോടെ ഇവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുമളി സ്വദേശിയായ തമിഴ്നാട് ജീവനക്കാരനും പാചകക്കാരനും പൊലീസിന് നേരെ വാക്കേറ്റവുമായി രംഗത്തെത്തി.
യൂനിഫോമിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതോടെ കുമളി എസ്.ഐ പയസ് കെ.തോമസ്, അഡീഷനല്‍ എസ്.ഐ പി.ടി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി.
 ഇതിനിടെ, വിലക്ക് ലംഘിച്ച് ബോട്ടുമായി അണക്കെട്ടിലേക്ക് പോകാനുള്ള നീക്കം പൊലീസ് തടഞ്ഞു.
പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നര ലിറ്ററോളം മദ്യം ഇവരുടെ ബാഗിനുള്ളില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു. 
അണക്കെട്ടിലെത്തി മദ്യപിച്ച ശേഷം രാത്രി വൈകി മടങ്ങുകയായിരുന്നു സംഘത്തിന്‍െറ ലക്ഷ്യം. ആനയും കടുവയും ഉള്‍പ്പെടെ ജീവികള്‍ തടാകം നീന്തിക്കടക്കുന്ന അവസരത്തില്‍ രാത്രി ബോട്ട് സവാരി ഏറെ അപകടകരമാകുമെന്ന് ഉറപ്പുള്ളപ്പോഴാണ് തമിഴ്നാട് ജീവനക്കാര്‍ക്ക് വൈകുന്നേരം ബോട്ട് സവാരിക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത്.
പൊലീസ് ഇടപെട്ട് ബോട്ട് സവാരി തടഞ്ഞതോടെ പ്രശ്നം വഷളാക്കാന്‍ തമിഴ്നാട്ടിലേക്ക് ജീവനക്കാരില്‍ ചിലര്‍ ഫോണിലൂടെ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 
വാഹനങ്ങള്‍ തടയാനും തെരുവിലിറങ്ങാനുമാണ് ജീവനക്കാരില്‍ ചിലര്‍ തമിഴ്നാട്ടിലേക്ക് വിളിച്ച് ആവശ്യപ്പെട്ടത്. അണക്കെട്ടിന്‍െറ ചുമതലയുള്ള തമിഴ്നാട് ഉദ്യോഗസ്ഥരെ പിന്നീട് താക്കീത് നല്‍കി പൊലീസ് വിട്ടയക്കുകയായിരുന്നു.
 

ജി.സി.സി മീഡിയ ഫോറത്തിന് തുടക്കമായി

Posted: 30 Sep 2013 09:40 PM PDT

Image: 

മനാമ: ‘ബഹുജന മാധ്യമങ്ങളും ടെലി കമ്യൂണിക്കേഷനും ദേശീയ സുരക്ഷയില്‍ അതിന്‍െറ സ്വധീനവും’ എന്ന പ്രമേയത്തില്‍ നടക്കുന്ന ആദ്യ ജി.സി.സി മീഡിയ ഫോറത്തിന് ബഹ്റൈനില്‍ തുടക്കമായി. ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ജി.സി.സി വാര്‍ത്താവിനിമയ മന്ത്രിമാര്‍, മാധ്യമ, ടെലികമ്യൂണിക്കേഷന്‍ രംഗത്തെ പ്രഗത്ഭര്‍ തുടങ്ങിയവരുള്‍പ്പെടെ 150 ഓളം വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. ബഹ്റൈന്‍ വാര്‍ത്താവിനിമയ സഹമന്ത്രി സമീറ ബിന്‍ റജബ് ഉദ്ഘാട സെഷനില്‍ സംസാരിച്ചു. വിവര സാങ്കേതിക വിദ്യ അനുദിനം വളര്‍ച്ച പ്രാപിക്കുന്ന ലോകത്ത് വാര്‍ത്താവിനിമയം വിരല്‍ത്തുമ്പിലാവുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ലോകം, പ്രത്യേകിച്ച് അറബ് മേഖല നിരവധി പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മീഡിയഫോറം പ്രവര്‍ത്തനം തുടങ്ങുന്നതെന്ന കാര്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ അതിജയിക്കുന്നതിന് ബഹുജന മാധ്യമങ്ങളുടെ പരസ്പര സഹകരണം അനിവാര്യമാണ്. അതിനുള്ള പ്രേരകമായി ഫോറം മാറുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അറബ് മീഡിയ ഫോറം എന്നത് രണ്ട് വര്‍ഷം മുമ്പ് അറബ്ലീഗ് മുന്നോട്ട് വെച്ച ആശയമാണെന്ന് ജി.സി.സി മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് അസി. സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍ഖസ്സാനി പറഞ്ഞു. ഇതിന്‍െറ പ്രവര്‍ത്തനത്തിന് ബഹ്റൈന്‍ ആതിഥ്യം വഹിച്ചതില്‍ സന്തോഷമുണ്ട്. അറബ് മീഡിയയുടെ വളര്‍ച്ചക്ക് ഭാവിയിലും ബഹ്റൈന്‍ നിസ്തുലമായ പങ്കുവഹിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. ജമാര്‍ കഷോഗി (സൗദി), അന്‍വര്‍ ആദില്‍ റഹ്മാന്‍ (ബഹ്റൈന്‍), മുഹമ്മദ് അല്‍ഹമ്മാദി (യു.എ.ഇ), അഹ്മദ് അല്‍ഫഹദ് (കുവൈത്ത്) എന്നിവര്‍ ആദ്യ സെഷനില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡോ. അഹ്മദ് അബ്ദുല്‍ മാലിക് (ഖത്തര്‍) മോഡറേറ്ററായിരുന്നു. സമ്മേളനം ഇന്ന് സമാപിക്കും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP