സ്വാഗതം
WELCOME

News Update..

Thursday, October 31, 2013

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോണ്‍ സംഭാഷണവും അമേരിക്ക ചോര്‍ത്തി Madhyamam News Feeds

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോണ്‍ സംഭാഷണവും അമേരിക്ക ചോര്‍ത്തി Madhyamam News Feeds

Link to

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോണ്‍ സംഭാഷണവും അമേരിക്ക ചോര്‍ത്തി

Posted: 31 Oct 2013 01:02 AM PDT

Image: 

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടക്കം വത്തിക്കാനിലെ രഹസ്യങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. ഇറ്റാലിയന്‍ വാര്‍ത്താ മാസികയായ പനോരമയാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അമേരിക്കന്‍ ഏജന്‍സി ചോര്‍ത്തിയതെന്നും മാസിക വിവരിക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വസതിയിലെ ഫോണും ചോര്‍ത്തിയവയില്‍പ്പെടും. 2012 ഡിസംബര്‍ മുതല്‍ 2013 ജനുവരി വരെ ഇറ്റലിയില്‍ നിന്നുള്ള ദശലക്ഷം ഫോണ്‍ സംഭാഷണങ്ങളാണ് ഏജന്‍സി ചോര്‍ത്തിയിട്ടുള്ളത്. ചോര്‍ത്തിയ സംഭാഷണങ്ങള്‍ ഭരണനേതൃത്വം, സമ്പദ് വ്യവസ്ഥ, വിദേശനയം, മനുഷ്യാവകാശം എന്നിങ്ങനെ നാലായി തരംതിരിച്ചാണ് ഏജന്‍സി സൂക്ഷിച്ചിരിക്കുന്നതെന്നും മാസിക പറയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ 2005 മുതല്‍ അമേരിക്കയുടെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്ന് വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്രസഭയിലെ 33 അംഗ രാജ്യങ്ങളിലെ ഭരണാധികാരികളുടെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്നാണ് ആരോപണം.

അബൂദബി ഉണരുന്നു; വേഗതയുടെ തേനീച്ചമൂളലിലേക്ക്

Posted: 31 Oct 2013 12:13 AM PDT

Image: 

അബൂദബി: വേഗതയുടെ രാജാവിന്‍െറ കിരീടം അണിഞ്ഞെത്തുന്ന റെഡ്ബുള്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിനെയും സഹ പോരാളികളെയും വരവേല്‍ക്കാന്‍ അബൂദബി ഒരുങ്ങുന്നു. റേസിങ് കാറുകള്‍ ചീറിപ്പായുമ്പോഴുള്ള തേനീച്ച മൂളലുകളുടെ ആവേശം അബൂദബിയെ ബാധിക്കാന്‍ ദിവസങ്ങള്‍ മാത്രം. യാസ് ഐലന്‍റിലെ യാസ് മറീന സര്‍ക്യൂട്ടില്‍ നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ഫോര്‍മുല വണ്‍ പോരാട്ടങ്ങള്‍ നടക്കുക.
നവംബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിനാണ് ആരംഭിക്കുക. നവംബര്‍ ഒന്നിനും രണ്ടിനും പരിശീലനം നടക്കും. നവംബര്‍ രണ്ടിനാണ് പോള്‍ പൊസിഷന്‍ തീരുമാനിക്കാനുള്ള യോഗ്യതാ ഓട്ടം അരങ്ങേറുക.  ഫോര്‍മുല വണ്‍ 2013 സീസണിലെ 17ാം റൗണ്ടാണ് അബൂദബിയില്‍ നടക്കുന്നത്.
യാസ് ഐലന്‍റില്‍ റേസിങിന് മാത്രമായി നിര്‍മിച്ച യാസ് മറീന സര്‍ക്യൂട്ടിന് 5.554 കിലോമീറ്ററാണ് ഉള്ളത്. ഇവിടെ 55 ലാപ്പുകളിലായി 305.355 കിലോമീറ്ററിലാണ് മല്‍സരം നടക്കുക.
ഫോര്‍മുല വണ്‍ ഗ്രാന്‍റ് പ്രീക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍മാരും പരിശീലകരും വാഹനങ്ങളുമെല്ലാം അടുത്ത ദിവസം എത്തിച്ചേരും. ടിക്കറ്റുകള്‍ ഏകദേശം പൂര്‍ണമായും വിറ്റുകഴിഞ്ഞു. ഗ്രാന്‍റ് പ്രീയുടെ ഭാഗമായി വിവിധ സംഗീത പരിപാടികളും മറ്റും ഒരുക്കിയിട്ടുണ്ട്. അബൂദബി കോര്‍ണിഷില്‍ നടക്കുന്ന യാസലാം പരിപാടിയുടെ ഭാഗമായി ലോകോത്തര സംഗീതജ്ഞരുടെ പരിപാടികള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കും. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് വിവിധ പരിപാടികള്‍ നടക്കുക. ഇന്ത്യന്‍ ഗ്രാന്‍റ്പ്രീയില്‍ ജേതാവായത് വഴി സെബാസ്റ്റ്യന്‍ വെറ്റല്‍ തുടര്‍ച്ചയായ നാലാം തവണയും കിരീടം ഉറപ്പാക്കിയതോടെ അബൂദബി ഗ്രാന്‍റ്പ്രീയുടെ ആവേശം കുറയുമോയെന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ട്. ഫോര്‍മുല വണ്‍ ചാമ്പ്യന്‍പട്ടം തീരുമാനമായതോടെ മല്‍സരത്തിന് ആവേശമുണ്ടാകില്ലെന്നാണ് ഇവര്‍ ഭയക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒരു പേടിയും വേണ്ടെന്നും മല്‍സരം ആവേശം നിറഞ്ഞതായിരിക്കുമെന്നും സംഘാടകര്‍ പറയുന്നു. കിരീടം തീരുമാനമായതോടെ സമ്മര്‍ദത്തില്‍ നിന്ന് മോചിതരായ ഡ്രൈവര്‍മാര്‍ ആവേശ പോരാട്ടത്തിന് ഇറങ്ങുമെന്നാണ് സംഘാടകരുടെ ഉറപ്പ്. ഇതോടൊപ്പം കഴിഞ്ഞ അബൂദബി ഗ്രാന്‍റ്പ്രീയില്‍ സാങ്കേതിക കാരണങ്ങളാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സെബാസ്റ്റ്യന്‍ വെറ്റല്‍ പകരം വീട്ടാനായിട്ടായിരിക്കും ഇറങ്ങുക. കിരീട നേട്ടം കൈവിട്ട കഴിഞ്ഞ വര്‍ഷത്തെ അബൂദബി ഗ്രാന്‍റ്പ്രീ ചാമ്പ്യന്‍ കിമി റൈക്കോണനും മുന്‍ ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണും കടുത്ത മല്‍സരം കാഴ്ചവെക്കും. 2009ല്‍ ആദ്യമായി അരങ്ങേറിയ അബൂദബി ഗ്രാന്‍റ്പ്രീയുടെ അഞ്ചാം എഡിഷനാണ് ഇത്തവണത്തേത്. ആദ്യ രണ്ട് ഗ്രാന്‍റ് പ്രീകളിലും സെബാസ്റ്റ്യന്‍ വെറ്റലായിരുന്നു ജേതാവ്. ഗ്രാന്‍റ് പ്രീയുടെ ഭാഗമായി അബൂദബി കോര്‍ണിഷില്‍ ഫാന്‍ സോണും ഒരുക്കിയിട്ടുണ്ട്.

ഇളവുകാലം തീരുമ്പോഴും ഇന്ത്യന്‍ പ്രവാസികളുടെ കാര്യത്തില്‍ അവ്യക്തത

Posted: 30 Oct 2013 11:58 PM PDT

Image: 

ജിദ്ദ: ഇളവുകാലം മൂന്നു നാള്‍ മാത്രം അവശേഷിക്കുമ്പോഴും ഇന്ത്യന്‍ പ്രവാസികളുടെ കാര്യത്തില്‍ അവ്യക്തത ബാക്കി. റിയാദ് എംബസിയും ജിദ്ദ കോണ്‍സുലേറ്റും ലഭ്യമായ കണക്കുകള്‍ നിരത്തുന്നുണ്ടെങ്കിലും അനധികൃത ഇന്ത്യക്കാരില്‍ എത്ര പേര്‍ പദവി ശരിപ്പെടുത്തിയെന്നും എത്രപേര്‍ നാടുവിട്ടു എന്നും അനുമാനങ്ങള്‍ക്കപ്പുറം തിട്ടമില്ല. ഏറ്റവും കൂടുതല്‍ അനധികൃത തൊഴിലാളികള്‍ ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യാഗികവൃത്തങ്ങളെ അവലംബിച്ച് സൗദി മാധ്യമങ്ങള്‍ പറയുന്നു. സൗദി ഗവണ്‍മെന്‍റിന്‍െറ കണക്കുപക്രാരം ഈ മാസാദ്യം വരെ ഒമ്പതര ലക്ഷം വിദേശികള്‍ നാടുവിട്ടിട്ടുണ്ട്്. 40 ലക്ഷം പേര്‍ നിയമാനുസൃത രീതികളിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ ഇന്ത്യക്കാരില്‍ കഴിഞ്ഞയാഴ്ച വരെ 1181721 പേര്‍ പദവി ശരിയാക്കി നിയമവിധേയരായെന്നാണ് എംബസി നല്‍കുന്ന വിവരം. രാജ്യം വിട്ടവര്‍ മുക്കാല്‍ ലക്ഷത്തിനടുത്തുവരുമത്രേ. എംബസി കണക്കനുസരിച്ച് ഒക്ടോബര്‍ 21 വരെ സൗദിയില്‍ 77054 ഇന്ത്യക്കാര്‍ക്ക് ഔ്പാസ് അനുവദിച്ചു. ഇതില്‍ 95 ശതമാനം പേര്‍ക്കും ഫൈനല്‍ എക്സിറ്റ് ലഭിച്ചെന്നും അവരില്‍ 95 ശതമാനം പേരും നാടണഞ്ഞെന്നും കഴിഞ്ഞയാഴ്ച അംബാസഡര്‍ ഹാമിദലി റാവു വെളിപ്പെടുത്തി. പദവി ശരിയാക്കിയ ഇന്ത്യക്കാരുടെ എണ്ണം വിവരം സൗദി മന്ത്രാലയങ്ങള്‍ വഴി ലഭിക്കുന്നതാണ്. അത് സൗദി അധികൃതര്‍ പറയുന്ന മൊത്തം കണക്കുമായി നോക്കുമ്പോള്‍ ആനുപാതികമായി ഒത്തുപോകുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള അനധികൃത തൊഴിലാളികളുടെ വര്‍ധിച്ച തോതു വെച്ചുനോക്കുമ്പോള്‍ സൗദി വിട്ട മൊത്തം പേരുടെ കണക്കും നാടണഞ്ഞ ഇന്ത്യക്കാരുടെ കണക്കും തമ്മില്‍ വലിയ അന്തരമുണ്ട്.   
മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് ഔ്പാസ് നല്‍കിയെങ്കിലും അവരില്‍ ആയിരക്കണക്കിനാളുകള്‍ വിരലടയാളമെടുക്കാനെത്തിയിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. ജിദ്ദ കോണ്‍സുലേറ്റില്‍ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ 26000 പേരാണ് നാടുപിടിക്കാനായി ഇ.സി എന്ന ഔ്പാസിന് അപേക്ഷിച്ചത്. ഇതില്‍ 19,000 പേരാണ് ഇ.സി കൈപ്പറ്റിയത്. ഇക്കൂട്ടത്തില്‍ ഒക്ടോബര്‍ 22 ചൊവ്വ വരെയുള്ള ഇന്ത്യക്കാരുടെ ഊഴങ്ങളില്‍ വിരലടയാളമെടുക്കാനെത്തിയത് 10044 പേരാണ്. ഇതില്‍ 9,800 പേര്‍ക്ക് ഫൈനല്‍ എക്സിറ്റ് സ്റ്റാമ്പ് ചെയ്തു കിട്ടിയതായി തര്‍ഹീല്‍ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന കോണ്‍സുലേറ്റിലെ കോണ്‍സല്‍ ഡോ. ഇര്‍ശാദ് അഹ്മദ് പറയുന്നു. ഇ.സി അപേക്ഷക്ക് ജിദ്ദ കോണ്‍സുലേറ്റില്‍ ഓടിയെത്തിയവരില്‍ പകുതിയിലേറെ പേരും നാട്ടിലേക്കു അന്തിമ വിടുതല്‍ വാങ്ങി പോകാന്‍ തയാറായില്ല എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ ഇളവുകാലം നവംബറിലേക്ക് നാലുമാസം കൂടി ദീര്‍ഘിപ്പിച്ചതോടെ പലരും സ്പോണ്‍സര്‍ഷിപ്പും ജോലിയും മാറി ഇവിടെതന്നെ പൊറുപ്പിക്കാന്‍ തീരുമാനിച്ചത് ഇത്തരമൊരു പിന്‍വാങ്ങലിനു കാരണമായിട്ടുണ്ട്. കുറഞ്ഞ ശമ്പളത്തിനാണെങ്കിലും സൗദിയിലെ ജോലി നിലനിര്‍ത്താന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു പലരും. രേഖകള്‍ വേഗം ശരിപ്പെടുത്തിക്കിട്ടാന്‍ പലര്‍ക്കും വന്‍ തുക മുടക്കേണ്ടി വന്നു. അതിനുശേഷം കിട്ടിയ ജോലി പലതും കുറഞ്ഞ ശമ്പളത്തിലുമാണ്. എംബസിയും കോണ്‍സുലേറ്റും മുന്‍കൈയെടുത്ത് നടത്തിയ തൊഴില്‍മേളകളില്‍ അണിനിരന്ന കമ്പനികളുടെ ശമ്പളനിരക്കുതന്നെ ഇതിനു തെളിവായിരുന്നു. തൊഴില്‍മേളകളില്‍ ആളുകള്‍ തിക്കിത്തിരക്കിയതല്ലാതെ അതിന്‍െറ ഗുണം പരമാവധി ആയിരത്തില്‍ കവിഞ്ഞ ഇന്ത്യക്കാര്‍ക്കു മാത്രമേ ലഭിച്ചിട്ടുള്ളൂ.
വാര്‍ത്താമാധ്യമങ്ങള്‍ വഴി സൗദി അധികൃതരും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും നിരന്തരം മുന്നറിയിപ്പു നല്‍കിയിട്ടും ചെറുതല്ലാത്തൊരു ശതമാനം ഇപ്പോഴും ലാഘവത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നുണ്ട്. ഇളവുകാലം നീട്ടുമെന്ന കിംവദന്തിയെ അവലംബിച്ചും എല്ലാം വരുമ്പോള്‍ നേരിടാം എന്ന മനോഭാവമുള്ള മലയാളികളടക്കമുള്ള പ്രവാസികളും രാജ്യത്തിന്‍െറ പല ഭാഗങ്ങളിലായുണ്ട്.

മെര്‍സ് കൊറോണ വൈറസ് ഒമാനിലും

Posted: 30 Oct 2013 11:52 PM PDT

Image: 

മസ്കത്ത്: മിഡ്ല്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് (മെര്‍സ് കൊറോണ വൈറസ്) ഒമാനിലും റിപ്പോര്‍ട്ട് ചെയ്തു.
സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ വൈറസ് ബാധയുണ്ടായിരുന്നെങ്കിലും ഒമാനില്‍ ആദ്യമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
61കാരനായ ഒമാനി പൗരനാണ് രോഗം ബാധിച്ചത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. മസ്കത്തില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ആദം എന്ന സ്ഥലത്തെ ഹെല്‍ത്ത് സെന്‍ററില്‍ കടുത്ത പനിയോട് കൂടി ശനിയാഴ്ചയാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച നിസ്വ ആശുപത്രിയിലേക്ക് മാറ്റി. ചെവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.  എന്നാല്‍, ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ 62 പേരാണ് മെര്‍സ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. സൗദിയില്‍ 2012 സെപ്റ്റംബറിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. സൗദിക്ക് പുറമെ ജോര്‍ദാന്‍, ഖത്തര്‍, യു.എ.ഇ എന്നീ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും വടക്കേ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലും രോഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്) ബാധിക്കുന്നവര്‍ക്കുണ്ടാകുന്ന ശ്വാസകോശ അണുബാധ, ചുമ, ശ്വാസതടസ്സം തുടങ്ങിയവ മെര്‍സ് കൊറോണ വൈറസ് ബാധിക്കുന്നവര്‍ക്കുമുണ്ടാകും. അതേസമയം, വൃക്കകള്‍ അതിവേഗം തകരാറാകുന്നതിനാല്‍ മെര്‍സ് കൊറോണ വൈറസ് ബാധ കൂടുതല്‍ അപകടകരമാണ്.
2003ല്‍ ഏഷ്യയിലാണ് സാര്‍സ് ബാധയുണ്ടായത്. 8,273 പേര്‍ക്ക് രോഗം പിടിപെട്ടു. ഇതില്‍ ഒമ്പത് ശതമാനം മരണത്തിന് കീഴടങ്ങി.
 

മുസഫര്‍നഗറില്‍ വീണ്ടും കലാപം: 8 പേര്‍ അറസ്റ്റില്‍, 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Posted: 30 Oct 2013 11:35 PM PDT

Image: 

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വീണ്ടുമുണ്ടായ വര്‍ഗീയ കലാപത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റില്‍. 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ അര്‍ധ സൈനിക വിഭാഗം പ്രദേശത്ത് പെട്രോളിങ് ശക്തമാക്കി. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് പറഞ്ഞു.

മുസഫര്‍നഗര്‍ ജില്ലയിലെ ബുധാന പ്രദേശത്താണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്. കലാപത്തില്‍ അഫ്രോസ് (20), മെഹര്‍ബാന്‍ (21), അജ്മല്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞമാസത്തെ കലാപത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

കഴിഞ്ഞമാസം ഇവിടെയുണ്ടായ വര്‍ഗീയ കലാപത്തില്‍ 60ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.
 

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ല -ആര്യാടന്‍

Posted: 30 Oct 2013 11:30 PM PDT

Image: 

കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിലവില്‍ പണമില്ളെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവനക്കാരുടെ പെന്‍ഷനും ശമ്പളത്തിനുമായി വായ്പ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. വായ്പ ലഭിച്ചില്ളെങ്കില്‍ എല്ലാ പ്രശ്നങ്ങളും അവതാളത്തിലാകുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി അതീവഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ഇ.ബിയെ കമ്പനിവത്കരിക്കും. കെ.എസ്.ഇ.ബി കമ്പനിവത്കരിക്കാനുള്ള തീരുമാനം എല്‍.ഡി.എഫിന്‍്റെ ഭരണകാലത്ത് ഉള്ളതാണ്. ബോര്‍ഡിനെ മുന്നു കമ്പനിയാക്കില്ല. ഒരു കമ്പനിയായാണ് പ്രവര്‍ത്തിക്കുക. കെ.എസ്.ഇ.ബിയെ കമ്പനിവത്കരിച്ചാലും സ്വകാര്യപങ്കാളിത്തം അനുവദിക്കുന്ന പ്രശ്നമില്ളെന്നും ആര്യാടന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിവില്‍ സര്‍വീസസ് ബോര്‍ഡ് രൂപീകരിക്കണം -സുപ്രീംകോടതി

Posted: 30 Oct 2013 11:01 PM PDT

Image: 

ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന്  കേന്ദ്ര സംസ്ഥാനതലത്തില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി. ഐ.എ.എസ്  ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം, സ്ഥാനകയറ്റം  എന്നിവ തീരുമാനിക്കുക  സിവില്‍ സര്‍വീസസ് ബോര്‍ഡായിരിക്കും. കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയുടെയും കീഴിലായിരിക്കും ബോര്‍ഡ് പ്രവര്‍ത്തിക്കുക.ഇവര്‍ അധ്യക്ഷരായി സമിതികള്‍ രൂപവത്കരിക്കണം.

ഉദ്യോഗസ്ഥര്‍ക്ക് ഓരോ പദവിയിലും  കുറഞ്ഞ കാലാവധി നിശ്ചയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് അഴിമതിയും കെടുകാര്യസ്ഥതയും തടയാന്‍ സഹായകമാകും. ഓരോ പദവിയിലും മൂന്നുവര്‍ഷം എന്നത് അഭികാമ്യമാകുമെന്നും കോടതി വ്യക്തമാക്കി.

ബോര്‍ഡിന്‍്റെ പ്രവര്‍ത്തനം സ്വതന്ത്രമാക്കാന്‍  പാര്‍ലമെന്‍്റ് മൂന്നു മാസത്തിനകം നിയമനിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയുടെയും കീഴില്‍ ഉന്നത ഉദ്യോഗസ്ഥരാണ് ബോര്‍ഡിലുണ്ടാകുക. രാഷ്ട്രീയ പ്രവര്‍ത്തകരുടെയോ മന്ത്രിമാരുടെയോ  വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ടതില്ളെന്നും രേഖാമൂലമുള്ള ആവശ്യങ്ങള്‍ നടപ്പിലാക്കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു.

സിവില്‍ സര്‍വീസ് നിയമനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

‘ഉഷ എക്സ്’ പ്രദര്‍ശനം തുടങ്ങി

Posted: 30 Oct 2013 09:42 PM PDT

Image: 

തിരുവനന്തപുരം: രാജ്യത്തിന്‍െറ ശോഭ വാനോളമുയര്‍ത്തിയ കായികതാരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം മറ്റൊരു കായിക മാമാങ്കത്തിന് വേദിയായതുപോലെ. മൂന്ന് പതിറ്റാണ്ട് മുമ്പ് അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക പറത്തിയ വനിത പയ്യോളി എക്സ്പ്രസ് പി.ടി. ഉഷ മുതല്‍ കേരളത്തിന്‍െറ അടുത്ത ഒളിമ്പിക്സ് മെഡല്‍ പ്രതീക്ഷയായ ടിന്‍റു ലൂക്ക വരെയുള്ള കായിക താരങ്ങളുടെ സംഗമമായിരുന്നു ഭാഗ്യമാലാ ഓഡിറ്റോറിയത്തില്‍. ഉഷയുടെ 45 വര്‍ഷത്തെ കായികജീവിതവും ഇന്ത്യയുടെതന്നെ കായിക ചരിത്രത്തിന്‍െറ ഉയര്‍ച്ച താഴ്ചകളും ബോധ്യമാക്കുന്ന ‘ഉഷ എക്സ് -2013’ പ്രദര്‍ശനമാണ് വിവിധ തലമുറക്കാരെ ഒരുമിപ്പിച്ചത്.
പത്മിനി തോമസ്, ബോബി അലോഷ്യസ്, ബീനമോള്‍, ബിപിന്‍ മാത്യു, അങ്കിത് ശര്‍മ, രഞ്ജിത് മഹേശ്വരി, കെ.ടി. ഇര്‍ഫാന്‍, അമര്‍ദീപ് സിങ്, പ്രജുഷ, ടിന്‍റു ലൂക്ക, കെ.പി. ബിപിന്‍, നീതു രാജന്‍, ബ്രെറ്റ് എ. ദേവസ്യ തുടങ്ങി ട്രാക്കിന്‍െറയും ഫീല്‍ഡിന്‍െറയും പുതു വാഗ്ദാനങ്ങളും മുതിര്‍ന്ന താരങ്ങളും നിറഞ്ഞ വേദിയിലായിരുന്നു പ്രദര്‍ശനം.
പയ്യോളിത്തീരത്തെ മണല്‍ത്തരികളില്‍ ഓടിത്തുടങ്ങിയ ആ ഗ്രാമീണ എക്സ്പ്രസിന്‍െറ വേഗം അന്തര്‍ദേശീയ മൈതാനങ്ങളെ പോലും കോരിത്തരിപ്പിച്ചതിന്‍െറ നേര്‍ചിത്രീകരണമാണ് പ്രദര്‍ശനം. കാള്‍ ലൂയിസ് ഉള്‍പ്പെടെയുള്ള ലോക താരങ്ങള്‍ക്കൊപ്പമുള്ള നിമിഷങ്ങളും കായിക താരത്തിന്‍െറ ചിട്ടയായ ജീവിതക്രമവും ആരോഗ്യ സംരക്ഷണവും അടക്കം സമഗ്രമായ ആവിഷ്കാരമാണ് പ്രദര്‍ശനം.
അന്തര്‍ദേശീയ മത്സരങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് പി.ടി. ഉഷയുടെ സംഭാവനകള്‍ മനസ്സിലാക്കാന്‍ സാധിക്കുകയെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്.
പുതിയ താരങ്ങളെ കണ്ടത്തൊനും പരിശീലിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉഷയെ കലവറയില്ലാതെ അഭിനന്ദിച്ചു.
1998ല്‍ തന്‍െറ രണ്ടാം വരവില്‍ കൊയിലാണ്ടിയിലെ നാട്ടുകാര്‍ ഏല്‍പിച്ച ഏതാനും കുട്ടികളെ പരിശീലിപ്പിക്കാനൊരു മൈതാനം തേടി നടന്ന കാലം ഉഷ ഓര്‍ത്തു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയുമായ 2004ലാണ് അതിന് സ്ഥലം കിട്ടിയതെന്നും അവര്‍ പറഞ്ഞു. ഉഷയുടെ ജീവിതം ഭാവിയിലും യുവാക്കളെ പ്രചോദിപ്പിക്കുമെന്നായിരുന്നു അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍.
ഉഷയുടെ ജീവചരിത്രം ആസ്പദമാക്കി ഷിബു ടി. ജോസഫ് എഴുതിയ ‘പി.ടി. ഉഷ: കളിക്കളത്തിലെ സുവര്‍ണതാരം’ പുസ്തകം മന്ത്രി കെ.സി. ജോസഫ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി ശെല്‍വന് നല്‍കി പ്രകാശനം ചെയ്തു. ഉഷയുടെ ജീവിതം കാമറയില്‍ പകര്‍ത്തിയ പി. മുസ്തഫ, രാജന്‍ പൊതുവാള്‍ എന്നിവരെ ആദരിച്ചു.
കേരള അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി വേലായുധന്‍കുട്ടി, സായി റീജനല്‍ ഡയറക്ടര്‍ ഡോ. ജി.കിഷോര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍, എക്സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് പുന്നൂസ് തുടങ്ങി സമൂഹത്തിന്‍െറ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
 

സ്വര്‍ണവില വീണ്ടും കുറഞ്ഞു

Posted: 30 Oct 2013 09:24 PM PDT

Image: 

കൊച്ചി: സ്വര്‍ണവില വീണ്ടും താണു. സ്വര്‍ണം  പവന് 80 രൂപ കുറഞ്ഞ്  22,960 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന്  2, 870 രൂപയിലത്തെി. ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ് 23,040 രൂപയായിരുന്നു.  ഗ്രാമിന്  20 രൂപ കുറഞ്ഞ്  2,880 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഒൗണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1338.90 ഡോളറായി താഴ്ന്നു.

സ്പെക്ട്രം കുംഭകോണം: സത്യം കുഴിച്ചുമൂടുകയല്ളേ?

Posted: 30 Oct 2013 08:52 PM PDT

Image: 

ഏറെ കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ (ജെ.പി.സി) റിപ്പോര്‍ട്ട് എല്ലാവരും പ്രതീക്ഷിച്ചതുപോലെ രാജ്യത്തെ നടുക്കിയ വന്‍ അഴിമതിക്കു പിന്നിലെ യഥാര്‍ഥ കുറ്റവാളികളെ തുറന്നുകാട്ടുന്നതിനോ ഇടപാടിലെ  യഥാര്‍ഥ നഷ്ടം കണക്കാക്കാനോ സത്യസന്ധത കാണിച്ചില്ല എന്ന് പ്രാഥമിക വായനയില്‍ത്തന്നെ വ്യക്തമാവുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയോ ധനമന്ത്രി പി. ചിദംബരത്തെയോ ഇടപാടിന് ഒത്താശ ചെയ്തുകൊടുത്ത ഉയര്‍ന്ന ഉദ്യോഗസ്ഥരെയോ സ്പര്‍ശിക്കുകയോ നോവിക്കുകയോ ചെയ്യാന്‍ മുതിരാതിരുന്ന മുപ്പതംഗ സമിതിയുടെ റിപ്പോര്‍ട്ട് സകല വീഴ്ചകള്‍ക്കും അന്നത്തെ ടെലികോം മന്ത്രി എ. രാജയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന അപരാധമാണ് രാജയുടെമേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം, 2ജി ലൈസന്‍സ് അനുവദിച്ച വകയില്‍ സര്‍ക്കാറിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി എന്ന കംട്രോളര്‍-ഓഡിറ്റര്‍ ജനറലിന്‍െറ (സി.എ.ജി) കണ്ടത്തെല്‍ നിശിത വിമര്‍ശത്തിന് വിധേയമായിരിക്കുകയുമാണ്. വന്‍നഷ്ടത്തിന്‍െറ പെരുപ്പിച്ച കണക്കുകള്‍ എടുത്തുകാട്ടി, ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന രാജ്യമായി ഇന്ത്യയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചതായും പി.സി. ചാക്കോ ചെയര്‍മാനായ ജെ.പി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. യാഥാര്‍ഥ്യബോധം തൊട്ടുതീണ്ടാത്തതാണ് സി.എ.ജി റിപ്പോര്‍ട്ടെന്നും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഈ ഇടപാടില്‍ യഥാര്‍ഥ നഷ്ടം എത്രയാണെന്ന് വെളിപ്പെടുത്താന്‍ സംയുക്ത സമിതി ആര്‍ജവം കാട്ടിയതുമില്ല. 11ന് എതിരെ 16 വോട്ടുകള്‍ക്ക് സെപ്റ്റംബര്‍ 27നാണ് പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചത്. 57 സിറ്റിങ്ങുകളിലായി 155 മണിക്കൂര്‍ ചെലവഴിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് പുതിയ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനോ രാജ്യത്ത് നടമാടുന്ന അഴിമതിയുടെ ഭീകരരൂപം അനാവരണം ചെയ്യാനോ പ്രയോജനപ്പെട്ടില്ല എന്നതുകൊണ്ടുതന്നെ പാഴ്വേലയായി പരിണമിക്കുകയാണ്. പാര്‍ലമെന്‍റിന്‍െറ ശീതകാലസമ്മേളനത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്കുവരുമ്പോള്‍ കുറെ ഒച്ചപ്പാടും ബഹളവും കേള്‍ക്കാമെന്നല്ലാതെ  ക്രിയാത്മകമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
സംയുക്ത പാര്‍ലമെന്‍ററി സമിതികളുടെ റിപ്പോര്‍ട്ടുകള്‍ ഭരിക്കുന്നവരെ വെള്ളപൂശാനും തിക്തയാഥാര്‍ഥ്യങ്ങളെ മറച്ചുപിടിക്കാനുമാണ് പോയകാലങ്ങളിലും വിനിയോഗിച്ചിരുന്നത്. പ്രതിപക്ഷത്തിന്‍െറ വിയോജനക്കുറിപ്പുകള്‍ ഒപ്പം ചേര്‍ക്കാറുണ്ടെങ്കിലും ഒരുനിലക്കും ഏശാറില്ല. 2001ലെ നിരക്കില്‍ 2008ല്‍ 122 ലൈസന്‍സുകള്‍ അനുവദിച്ചതിലെ ഭീമമായ നഷ്ടം 1.76 ലക്ഷം കോടിയോളം വരുമെന്നാണ് സി.എ.ജി കണ്ടത്തെിയിരുന്നത്. ടെലികോം മേഖലയില്‍ 1998 മുതല്‍ 2009 വരെയുള്ള കാലയളവില്‍ നടന്ന ഇടപാടുകളാണ് സമിതി പരിശോധിച്ചത്. 3ജി സ്പെക്ട്രം ഇടപാടിലെ മൂല്യം ആസ്പദമാക്കി 2ജി സ്പെക്ട്രം ഇടപാടിലെ നഷ്ടം കണക്കുകൂട്ടിയതാണ് സി.എ.ജിക്ക് പറ്റിയ തകരാറെന്ന് റിപ്പോര്‍ട്ടില്‍ വാദിക്കുന്നുണ്ട്. 2010ല്‍ നടന്ന ഇടപാടിലെ നിരക്ക് 2008ലെ ഇടപാടിന് എങ്ങനെ കണക്കുകൂട്ടാനാവുമെന്ന് ചോദിക്കുന്നു. സര്‍ക്കാറിന്‍െറ നയപരമായ ഒരു കാര്യത്തില്‍ ഇപപെട്ട് സി.എ.ജി നടത്തിയ സാങ്കല്‍പികമായ നഷ്ടം കണക്കാക്കല്‍ രാജ്യത്തിന്‍െറ മൊത്തം താല്‍പര്യങ്ങളെ ഹനിക്കുന്ന വിധത്തിലായി എന്ന് കുറ്റപ്പെടുത്താനും പാര്‍ലമെന്‍ററി സമിതി ഉദ്യുക്തരാവുന്നുണ്ട്. അതേസമയം, പ്രതിപക്ഷത്തിന്‍െറ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനോ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യഥാര്‍ഥ കുറ്റവാളികളെ തൊട്ടുകാണിക്കാനോ സമിതി ആര്‍ജവം കാണിച്ചില്ല എന്ന പരാതിയാണ് വിയോജനക്കുറിപ്പ് എഴുതിയ ഇടതുപാര്‍ട്ടികളും ബി.ജെ.പിയും മറ്റും മുന്നോട്ടുവെക്കുന്നത്. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഇടപാടിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകി രക്ഷപ്പെടാനാവില്ല എന്ന് ഇവര്‍ ശഠിക്കുന്നു. മന്ത്രി രാജ നടത്തുന്ന അവിഹിതമായ ഇടപാടുകളെക്കുറിച്ച് എല്ലാം അറിയാമായിരുന്നിട്ടും പ്രധാനമന്ത്രി കണ്ടില്ളെന്നു നടിക്കുകയോ മൗനം ദീക്ഷിക്കുകയോ ചെയ്തു എന്നാണ് സി.പി.ഐ അംഗം ഗുരുദാസ് ദാസ് ഗുപ്ത ആരോപിച്ചത്. ധനമന്ത്രി പി. ചിദംബരത്തിനും വിവാദ ഇടപാടിന്‍െറ എല്ലാ വശങ്ങളും അറിയാമായിരുന്നുവെന്നും നിയമവിരുദ്ധ ഇടപാടിന് അദ്ദേഹവും കൂട്ടുനില്‍ക്കുകയാണെന്നുമാണ് സി.പി.എം നേതാവ് സീതാറാം യെച്ചൂരി വിയോജനക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നത്. സമിതി മുമ്പാകെ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിളിച്ചുവരുത്തണമെന്ന മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയുടെ ആവശ്യം നിരാകരിക്കുകയാണുണ്ടായത്. അതേസമയം, സമിതി മുമ്പാകെ തനിക്കു ഹാജരാവാന്‍ അവസരം നല്‍കണമെന്ന എ. രാജയുടെ അപേക്ഷ സ്വീകരിക്കപ്പെട്ടതുമില്ല. പ്രതിപക്ഷത്തിന്‍െറ പരാമര്‍ശങ്ങള്‍ അപ്രസക്തമോ അണ്‍പാര്‍ലമെന്‍ററിയോ ആണെങ്കില്‍ അവ നീക്കംചെയ്തായിരിക്കും സഭയില്‍ വെക്കുക എന്ന സമിതി അധ്യക്ഷന്‍െറ മുന്‍കൂര്‍ ജാമ്യത്തില്‍നിന്നുതന്നെ അന്തിമറിപ്പോര്‍ട്ടിന്‍െറ സ്വഭാവം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. റിപ്പോര്‍ട്ട് പാര്‍ലമെന്‍റിലെ സ്ഥിരം വാദകോലാഹലങ്ങള്‍ക്കിടയില്‍ പാസാവുന്നതോടെ, രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കഥയും ചരിത്രത്തില്‍ കുഴിച്ചുമൂടപ്പെടും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP