സ്വാഗതം
WELCOME

News Update..

Friday, May 31, 2013

അറപ്പുഴ ടോള്‍ ബൂത്തില്‍ അധിക നിരക്ക് വാങ്ങുന്നെന്ന് പരാതി Madhyamam News Feeds

അറപ്പുഴ ടോള്‍ ബൂത്തില്‍ അധിക നിരക്ക് വാങ്ങുന്നെന്ന് പരാതി Madhyamam News Feeds

Link to

അറപ്പുഴ ടോള്‍ ബൂത്തില്‍ അധിക നിരക്ക് വാങ്ങുന്നെന്ന് പരാതി

Posted: 30 May 2013 11:46 PM PDT

കോഴിക്കോട്: ദേശീയപാത 17ല്‍ പെട്ട രാമനാട്ടുകര ബൈപാസിലെ അറപ്പുഴ പാലത്തില്‍ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി വാഹനങ്ങളില്‍നിന്ന് ടോള്‍ പിരിക്കുന്നതായി പരാതി. ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പ്പെട്ട (എല്‍.എം.വി) ‘ടാറ്റ എയ്സ് പിക്കപ്പ്’ വാനിന് കഴിഞ്ഞ മാസം മുതല്‍ നിരക്ക് അന്യായമായ രീതിയില്‍ വര്‍ധിപ്പിച്ചെന്നാണ് ആക്ഷേപം. മാര്‍ച്ച് 31 വരെ സിംഗ്ള്‍ യാത്രക്ക് അഞ്ചും ഇരുവശത്തേക്കുമുള്ള യാത്രക്ക് പത്തും രൂപയാണ് ഈടാക്കിയിരുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് യഥാക്രമം 7.50ഉം 15 രൂപയുമാക്കി വര്‍ധിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത ഡ്രൈവര്‍മാരോട്, ആര്‍.ടി.ഒയുടെയും പി.ഡബ്ള്യൂ.ഡിയുടെയും ഉത്തരവനുസരിച്ച് നിരക്ക് വര്‍ധിപ്പിച്ചെന്നാണ് ടോള്‍ ബൂത്ത് കരാറുകാരന്‍ നല്‍കിയ മറുപടി. പുതിയ നിരക്ക് നല്‍കാത്ത ഇത്തരം വാഹനങ്ങള്‍ ടോള്‍ ബൂത്ത് കടത്തിവിടുന്നില്ല.
അതേസമയം 2013 ജനുവരി 22ന് ഇറക്കിയ 29388/H2 നമ്പര്‍ ഉത്തരവ് പ്രകാരം അറപ്പുഴ ടോള്‍ ബൂത്തിലെ നിരക്കുകള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ദേശീയപാത വിഭാഗം അധികൃതര്‍ പറയുന്നു.
വാഹനങ്ങളുടെ ആര്‍.സി നമ്പറില്‍, ഏത് വിഭാഗമെന്ന് പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. ടാറ്റാ എയ്സ് പിക്കപ്പ്വാന്‍ എല്‍.എം.വി വിഭാഗത്തിലാണ് പെടുകയെന്ന് കോഴിക്കോട് ആര്‍.ടി.ഒ രാജീവ് പുത്തലത്ത് പറഞ്ഞു. രജിസ്ട്രേഡ് ലാഡന്‍ വെയ്റ്റ് (ആര്‍.എല്‍.ഡബ്ള്യു) 7500 കിലോയില്‍ താഴെ വരുന്ന വാഹനങ്ങളെല്ലാം എല്‍.എം.വി വിഭാഗത്തിലും 7500നും 12000 കിലോക്കും ഇടയിലുള്ളവ മീഡിയം വെഹിക്ക്ള്‍ വിഭാഗത്തിലും 12000 കിലോയില്‍ കൂടുതലുള്ളവ ഹെവി വെഹിക്ക്ള്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുക. ടോള്‍ നിരക്ക് സംബന്ധിച്ച പരാതികളില്‍ മോട്ടോര്‍ വാഹന വകുപ്പിന് നടപടിയെടുക്കാന്‍ കഴിയില്ല.
 ടോള്‍ ബൂത്ത് കരാറുകാരന് സ്വന്തം ഇഷ്ടപ്രകാരം നിരക്ക് നിശ്ചയിക്കാന്‍ അധികാരമില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ദേശീയപാത വിഭാഗം അസി. എക്സി. എന്‍ജിനീയര്‍ അറിയിച്ചു. അതേസമയം, ആര്‍.സി ബുക്കില്‍ എല്‍.എം.വി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ചരക്ക് വാഹനമായതിനാലാണ് പുതിയ നിരക്ക് ഈടാക്കുന്നതെന്ന് അറപ്പുഴ ടോള്‍ ബൂത്ത് മാനേജര്‍ പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയില്‍

Posted: 30 May 2013 11:44 PM PDT

Image: 

ന്യൂദല്‍ഹി: 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനത്തില്‍ താഴെ. പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. വെള്ളിയാഴ്ച്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തിക വളര്‍ച്ചയുടെ അളവു കോലായ ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിലെ വളര്‍ച്ച 4.8 ശതമാനം മാത്രമാണ്. എന്നാല്‍ ഈ വളര്‍ച്ചാ നിരക്ക് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതാണ്.

സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ രണ്ട് സുപ്രധാന മേഖലകള്‍ വളരെ പരിതാപകരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉല്‍പ്പന്ന നിര്‍മാണ മേഖല 2.6 ശതമാനം മാത്രം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച വെറും 1.4 ശതമാനം മാത്രമാണ്.
 

രൂപ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂല്യത്തില്‍

Posted: 30 May 2013 11:43 PM PDT

Image: 

മുംബൈ: തുടര്‍ച്ചയായ നാലാം ദിനവും ഇടിഞ്ഞ രൂപയുടെ മുല്യം 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. വെള്ളിയാഴ്ച്ച രാവിലെ നടന്ന ഇടപാടുകളില്‍ ഒരു യു.എസ് ഡോളറിന് 56.60 രൂപ എന്നതായിരുന്നു വിനിമയ നിരക്ക്. ഇത് 2012 ജൂണ്‍ 29ന് രേഖപ്പെടുത്തിയ മുല്യത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരമാണ്.
വിദേശ പണ വിപണികളില്‍ ഡോളര്‍ ശക്തിപ്പെട്ടതും ഇന്ത്യയിലെ ഓഹരി വിപണികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ വില്‍പ്പനകള്‍ നടത്തിയതുമാണ് രൂപയുടെ മൂല്യം പൊടുന്നനെ കാര്യമായി ഇടിയാന്‍ കാരണം.

രൂപയുടെ മൂല്യം പൊടുന്നനെ വന്‍ തോതില്‍ ഇടിഞ്ഞത് സാമ്പത്തിക മേഖലയില്‍ പുതിയ ആശങ്കകള്‍ക്ക് ഇടയാക്കിയുട്ടുണ്ട്. രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്യമായി ഇടിഞ്ഞത് അടുത്ത വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്കും മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

 

ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും -ബശ്ശാര്‍

Posted: 30 May 2013 11:16 PM PDT

Image: 

ഡമസ്കസ്: സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ്. ലബനാനിലെ അല്‍ മനാര്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗൊലാന്‍ കുന്നുകളില്‍ പുതിയ പ്രതിരോധ സന്നാഹം ഏര്‍പെടുത്താന്‍ സര്‍ക്കാറിന് സമ്മര്‍ദ്ദമുണ്ട്. ഇസ്രായേലിന്റെഭാഗത്ത് നിന്ന് എന്തെങ്കിലും വിധത്തിലുള്ള നീക്കമുണ്ടായാല്‍ പ്രത്യാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷവുമായി സമാധാന ചര്‍ച്ചക്ക് തയാറാണെന്നും അതിന് ശേഷമുള്ള നടപടികള്‍ പൊതുജനാഭിപ്രായമനുസരിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  റഷ്യയുമായുള്ള ആയുധ ഉടമ്പടിക്ക് സംഘര്‍ഷവുമായി ബന്ധമില്ല. അടുത്ത പ്രസിഡന്‍്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ ആഭ്യന്ത സംഘര്‍ഷം തുടരുന്നതിനിടെ ഒരാഴ്ചക്ക് മുമ്പ് ഗൊലാന്‍ കുന്നുകള്‍ക്ക് സമീപം ഇസ്രയേലും സിറിയന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ആക്രമണത്തില്‍ ഹിസ്ബുല്ല പോരാളി കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഹിസ്ബുല്ല അനുകൂല ചാനലായ അല്‍മനാറിന് ബശ്ശാര്‍ അഭിമുഖം നല്‍കിയത്.

 

 

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പരീക്ഷാകേന്ദ്രത്തിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്

Posted: 30 May 2013 11:15 PM PDT

Image: 

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശ പരീക്ഷ നടത്തുന്ന കേന്ദ്രത്തിലേക്ക് കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി. ചാത്തമംഗലം എം.ഇ.എസ്.രാജ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഉച്ചക്ക് ശേഷം പരീക്ഷ നടക്കാനിരിക്കെയാണ് പ്രതിഷേധം. മാനേജ്‌മെന്റ് പ്രതിനിധികളും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ പരീക്ഷാ കേന്ദ്രത്തിനു മുന്നില്‍ നേരിയ ഉന്തും തളളും ഉണ്ടായി. തുടര്‍ന്നു ഗേറ്റ് തള്ളിത്തുറന്ന് പ്രവര്‍ത്തകര്‍ കോമ്പൗണ്ടിനുളളില്‍ കയറി മുദ്രാവാക്യം വിളിച്ചു. എസ്.ഐ.ഒ പ്രവര്‍ത്തകരും പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രവേശം ഉറപ്പാക്കാന്‍ വന്‍തുക മാനേജ്‌മെന്റുകള്‍ക്ക് കോഴ നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷത്തലേന്ന് ചോദ്യപേപ്പര്‍ ലഭിച്ചെന്ന വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നാണ് പരീക്ഷ തടയുമെന്ന് പ്രഖ്യാപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയത്.

എം.ബി.ബി.എസ് സീറ്റിന് ലക്ഷങ്ങള്‍ കോഴ നല്‍കിയവര്‍ക്ക് ഇടനിലക്കാര്‍ മുഖേനെ ചോദ്യങ്ങള്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ കോളജിന്റെ കാന്റീനില്‍വെച്ച് ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി ചില അധ്യാപകര്‍ പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്.

ഒ.എം.ആര്‍ മാതൃകയില്‍ രണ്ടു പരീക്ഷകളാണ് വെള്ളിയാഴ്ച നടക്കുന്നത്. 2.30 മുതല്‍ 3.45 വരെ ബയോളജിയും 4.00 മുതല്‍ 5.15വരെ കെമിസ്ട്രി, ഫിസിക്‌സ് പരീക്ഷയുമാണ്. സംസ്ഥാനത്തെ എട്ടു സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 300ലേറെ സീറ്റുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. 70 ലക്ഷം രൂപവരെയാണ് ഒരു വിദ്യാര്‍ഥിയില്‍നിന്ന് തലവരിപ്പണമായി വാങ്ങുന്നത്.
 

ഇഖാമ നിയമ ലംഘനം: 1000 ലധികം പേര്‍ പിടിയില്‍

Posted: 30 May 2013 11:00 PM PDT

Image: 

കുവൈത്ത് സിറ്റി: ഇഖാമ നിയമ ലംഘകര്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡുകള്‍ അധികൃതര്‍ ശക്തമാക്കി. വിദേശികളുടെ താമസ സ്ഥലങ്ങളിലും കയറി റെയ്ഡ്് തുടങ്ങിയിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ 1000ലധികം പേരാണ് പിടിയിലായത്. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ബനീദ് അല്‍ ഗാറില്‍ നിന്നും 800 പേരെയും അഹ്മദി ഗവര്‍ണറേറ്റില്‍ നടന്ന റെയ്ഡുകളില്‍ 259 പേരെയുമാണ് പിടികൂടിയത്.
വിദേശികള്‍ ഏറെയുള്ള ബനീദ് അല്‍ ഗാറില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കയറിയാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധന ശക്തമായതോടെ ഇഖാമ പ്രശ്നമുള്ളവര്‍ റോഡുകളിലിറങ്ങാതെയായതോടെയാണ് പൊലീസ് തന്ത്രം മാറ്റി താമസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനക്ക് തുടക്കമിട്ടത്. അനധികൃത താമസക്കാരെ പിടികൂടുക, കുറ്റവാളികളെ നിയമത്തിന്‍െറ മുമ്പില്‍ കൊണ്ടുവരിക, രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുക, അവിദഗ്ധ തൊഴിലാളികളെ കുറക്കുക എന്നീ ലക്ഷ്യങ്ങളാണ് പരിശോധനക്ക് പിന്നിലുള്ളതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ബനീദ് അല്‍ ഗാറിലെ പരിശോധനക്ക് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ ഫഹദ്, പാസ്പോര്‍ട്ട് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ശൈഖ് നവാഫ് ഫൈസല്‍ സ്വബാഹ്, എമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ വിഭാഗം, സ്പെഷ്യല്‍ ഫോഴ്സ്  എന്നിവര്‍ നേതൃത്വം നല്‍കി. അഹ്മദി ഗവര്‍ണറേറ്റിലെ റെയ്ഡിന് സുരക്ഷാ വിഭാഗം തലവന്‍ ആയള് അല്‍ ഉതൈബി നേതൃത്വം നല്‍കി.
മുബാറക് അല്‍ കബീറില്‍ ട്രാഫിക് വകുപ്പ് തലവന്‍ തൗഹീദുല്‍ കന്ദരിയുടെ നേതൃത്തില്‍ നടന്ന ട്രാഫിക് പരിശോധനയില്‍ 360 ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടുകയും 25 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.  
 

ആംവേ മേധാവിയുടെ അറസ്റ്റ്: എ.ഡി.ജി.പിക്ക് അന്വേഷണച്ചുമതല

Posted: 30 May 2013 10:35 PM PDT

Image: 

തിരുവനന്തപുരം: ആംവേയുടെ ഇന്ത്യ മേധാവിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടി അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണച്ചുമതല. താരതമ്യേന കുറഞ്ഞ തുകക്കുള്ള കേസുകളിലാണ് ആംവേ ഇന്ത്യാ മേധാവിയെ അറസ്റ്റ് ചെയ്തതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.

അറസ്റ്റിലെ ദുരൂഹത നീക്കാനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പൊലീസിന്റെ നീക്കങ്ങള്‍ നിയമപരമാണെന്ന് ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ വിട്ടുവീഴ്ച വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് ആംവേ ഇന്ത്യ ചെയര്‍മാനും സി.ഇ.ഒയുമായ വില്യംസ്‌കോട്ട് പിങ്ക്‌നിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കമ്പനി ഡയറക്ടര്‍മാരായ സഞ്ജയ് മല്‍ഹോത്രയേയും അന്‍ഷു ബുധ്‌രാജയെയും അറസ്റ്റ് ചെയ്തിരുന്നു.

ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിനെ വിമര്‍ശിച്ച് കേന്ദ്ര കമ്പനികാര്യമന്ത്രി സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അറസ്റ്റ് നിരാശാജനകമാണെന്നും ഇത്തരം നടപടികള്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നീക്കമെന്നാണ് കരുതുന്നത്.  

 

ദുബൈയിലെ ഷോപ്പുകള്‍ ഇന്ന് സിഗരറ്റും പുകയില ഉല്‍പന്നങ്ങളും വില്‍ക്കില്ല

Posted: 30 May 2013 10:20 PM PDT

Image: 
Subtitle: 
ലോക പുകയില വിരുദ്ധ ദിനം

ദുബൈ: ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്ന ഇന്ന് ദുബൈയിലെ ഷോപ്പുകളില്‍ സിഗരറ്റും പുകയില ഉല്‍പന്നങ്ങളും വില്‍ക്കില്ല. പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റിയുടെ ശ്രമഫലമായാണ് നഗരത്തിലെ ഭൂരിഭാഗം കടകളും സിഗരറ്റ് വില്‍പനക്ക് വെള്ളിയാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയത്. പെട്രോള്‍ സ്റ്റേഷനുകളും സൂപ്പര്‍മാര്‍ക്കറ്റുകളും അടക്കം 400ലധികം സ്ഥാപനങ്ങളും വിവിധ സ്ഥാപനങ്ങളുടെ ശാഖകളുമാണ് പുകയില വിരുദ്ധ ദിനത്തില്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനത്തോട് സഹകരിക്കുന്നത്. പുകയിലയുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം ഇവയുടെ ഉപയോഗം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് വില്‍പന നിര്‍ത്തിവെക്കുന്നത്. പുകയില വില്‍പന നിര്‍ത്തിവെക്കണമെന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ അഭ്യര്‍ഥന 400ലധികം സ്ഥാപനങ്ങള്‍ സ്വമേധയാ സ്വീകരിക്കുകയായിരുന്നു.
ഇമാറാത്ത്, ഇനോക്, എപ്കോ പെട്രോള്‍ സ്റ്റേഷനുകളും ഹൈപ്പര്‍ പാണ്ട, അല്‍ സഫീര്‍, ന്യൂസ് സെന്റര്‍, കാഡോളി, സ്പിന്നീസ്, വെയ്റ്റ്റോസ്, കാരിഫോര്‍, സൂം, ജിയാന്‍, ചൈത്രം, ലുലു, മായ, ഫാമിലി, വെസ്റ്റ്സോണ്‍, ജെമാര്‍ട്ട്, ഫ്രെഷ് പ്ലസ്, തലാല്‍, ലിഫ്കോ, കെ.എം ട്രേഡിങ്, ബാഖെര്‍ മൊഹാബി, ശക്ലന്‍, സണ്‍റൈസ്, ഗാലക്സി, വൗ പിനോയ്, റോബിസണ്‍ മാസ്കോ തുടങ്ങിയ ഗ്രൂപ്പുകളുടെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇന്ന് സിഗരറ്റ് വില്‍ക്കില്ല. ഹത്തയിലെ അഞ്ച് സൂപ്പര്‍മാര്‍ക്കറ്റുകളും സിഗരറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി ഗ്രോസറികളും പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.  34 ഗ്രൂപ്പുകളുടെ 420 ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് സിഗററ്റ് വില്‍പന വിലക്ക് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഈ ഗ്രൂപ്പുകളുടെ യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലുള്ള സ്ഥാപനങ്ങളിലും സിഗററ്റ് വില്‍പനക്ക് സ്വയം നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മുതല്‍ അല്‍ മനാമ ഗ്രൂപ്പ് തങ്ങളുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സിഗററ്റ് വില്‍പന പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു.
പുകയില ഉപഭോഗം നിര്‍ത്താന്‍ ജനങ്ങള്‍ തയാറാകണമെന്ന് ദുബൈ മുനിസിപ്പാലിറ്റി പബ്ലിക് ഹെല്‍ത്ത് ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ റിദ സല്‍മാന്‍ പറഞ്ഞു. പുകയില ഉല്‍പന്നങ്ങളുടെ വില്‍പന പൂര്‍ണമായും നിര്‍ത്തിയ അല്‍ മനാമ ഗ്രൂപ്പിന്റെ പാത മറ്റ് സ്ഥാപനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം മൂലം ലോകത്ത് പ്രതിവര്‍ഷം ആറ് ലക്ഷം പേര്‍ മരിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. യു.എ.ഇയിലെ യുവാക്കളില്‍ 29 ശതമാനം പേരും യുവതികളില്‍ 14 ശതമാനം പേരും പുകവലി ശീലമുള്ളവരാണെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. 

സി.ബി.എസ്.ഇ പത്താംതരം പരീക്ഷ: ജിദ്ദയിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം

Posted: 30 May 2013 10:12 PM PDT

Image: 

ജിദ്ദ: സി.ബി.എസ്.ഇ പത്താംതരം ഫലം പ്രഖ്യാപിച്ചപ്പോള്‍ ജിദ്ദയിലെ സ്കൂളുകള്‍ മികച്ച വിജയം നേടി. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 804 പേരില്‍ 73 പേര്‍ സി.ജി.പി.എ ഗ്രേഡ് നേടിയതായി പ്രിന്‍സിപ്പല്‍ സയ്യിദ് മസൂദ് അഹ്മദ് അറിയിച്ചു. 747 പേര്‍ വിവിധ വിഷയങ്ങളില്‍ എ-വണ്‍ നേടിയത് സ്ക്കൂള്‍ ചരിത്രത്തിലെ പുതിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ: സി.ബി.എസ്.ഇ. പത്താംതരം ഫലം പ്രഖ്യാപിച്ചപ്പോള്‍ അല്‍ മവാരിദ് സ്കൂളിന് വീണ്ടും നൂറുമേനി. പരീക്ഷ എഴുതിയ 71 വിദ്യാര്‍ഥികളില്‍ മുഹമ്മദ് തബ്ശീര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് ശൗലാദ്, ശിഫ മുഹമ്മദലി എന്നിവര്‍ എ-വണ്‍ നേടി മുഴുവന്‍ മാര്‍ക്കോടെയാണ് വിജയിച്ചത്. 15 പേര്‍ക്ക് 95ശതമാനവും അതിലധികവും മാര്‍ക്ക് ലഭിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷവും പത്താതരം പരീക്ഷയില്‍ അല്‍മവാരിദ് നൂറ്മേനി നിലനിര്‍ത്തിയിരുന്നു. സമര്‍ഥരായ അധ്യാപകരുടെ കൂട്ടായ കഠിന പ്രയത്നമാണ് ഈ വിജയത്തിന് കാരണമെന്ന് സ്കൂള്‍ ചെയര്‍മാന്‍ അബ്ദുറഹീം ഫൈസി അഭിപ്രായപ്പെട്ടു. ഈ വിജയത്തിന് ആഹോരാത്രം പ്രയത്നിച്ച വിദ്യാര്‍ഥികളേയും അധ്യാപകരേയും പ്രിന്‍സിപ്പല്‍ കെ.എം. അബ്ദുല്‍ സമീദ്, മാനേജര്‍ കെ.ടി. മുഹമ്മദ് എന്നിവര്‍ അഭിനന്ദിച്ചു.

ജിദ്ദ: അഹ്ദാബ് സ്കൂളില്‍ പരീക്ഷയെഴുതിയ 40 കുട്ടികളും വമ്പിച്ച വിജയം കരസ്ഥമാക്കി.  ഏഴ് കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എവണും ബാക്കിയുള്ളവര്‍ 70 ശതമാനത്തിന് മീതേ മാര്‍ക്കോടെയും വിജയിച്ചു. മുഹമ്മദ് ശിബിലി (98%), മൈസരാ മസര്‍ഖാന്‍ (98%), ഷാനവാസ് അബൂബക്കര്‍ (96%), ഇ. ശഹാനാ (96%), അജ്മല്‍ ഖാന്‍ (94%), ബാസിത്ത് അലി (94%), ഫാത്തിമ രിഫ (94%) എന്നിവരാണ് എല്ലാവിഷങ്ങളിലും എവണ്‍ നേടിയത്. തിളക്കമാര്‍ന്ന വിജയം അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും കഠിനപ്രയത്നം മൂലമാണെന്ന് ചെയര്‍മാന്‍ സുലൈമാന്‍ കിഴിശ്ശേരി പറഞ്ഞു.
 
ജിദ്ദ: ഏഴാം ബാച്ചിലും വിജയത്തിളക്കവുമായി ജിദ്ദ ശാത്തി അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍. പരീക്ഷയെഴുതിയ 68 വിദ്യാര്‍ഥികളില്‍ 17 പേര്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ ഗ്രേഡും 28 പേര്‍ എ ടു ഗ്രേഡും നേടി. ടി. മുഹമ്മദ് ശാഫി, ഇ.വി നൗഫല്‍ , പി. സല്‍മാന്‍ ഇസ്ഹാഖ്, മുഹമ്മദ് റിസാ കരീം, വി.കെ അംജദ്, ഷെസിന്‍ അബൂബക്കര്‍, മുഹമ്മദ് സഖലൈന്‍ ശൈഖ്, ആദില്‍സക്കീര്‍ ഹുസൈന്‍, കെ.സര്‍ഹാന, സി. റുനൈസ, ഫസ്നാ ബീഗം, കൈനാത്ത് സയ്യിദ് മുഹമ്മദ്, ഫാത്തിമാ നസ്റീന്‍, ഹാദിയ അബ്ദുസമദ്, തസ്നീംഅബ്ദുറഹ്മാന്‍, ഹനാന്‍ അബ്ദുറഷീദ്, വി. ഹിബ  എന്നിവരാണ് എല്ലാവിഷയങ്ങളിലും എ വണ്‍ ഗ്രേഡ് നേടിയവര്‍.
സ്കൂളിന്റെ മികച്ച വിജയ മുന്നേറ്റം നിലനിര്‍ത്തിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രിന്‍സിപ്പാള്‍ പ്രൊഫ. എം. അബ്ദുല്‍അലി, ചെയര്‍മാന്‍ എം.അബ്ദുസലാം ഫൈസി, മാനേജര്‍ ടി. പി. ത്വല്‍ഹത്ത്, ഡയറക്ടര്‍മാരായ ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്, അബ്ദുല്ല കുപ്പം, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, ടി.എച്ച്.ദാരിമി, സെക്ഷന്‍ ഹെഡുമാരായ സി.കെ. അബ്ദുല്‍ നാസര്‍, ബിന്ദുജോണ്‍, സറീന്‍ ഇഖ്ബാല്‍, ജലജ മേനോന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
 
ജിദ്ദ: മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷനല്‍ സ്കൂള്‍ ആദ്യ ബാച്ച്  നൂറ് ശതമാനം വിജയം. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയിച്ചത്. സ്കൂള്‍ ഹെഡ്്് ബോയ് തന്‍വീര്‍ വലിയതൊടി മുഴുവന്‍ വിഷയങ്ങളിലും എവണ്‍ നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അബ്ദുല്ല മുഹമ്മദ് ഖാന്‍, വി.കെ. യൂനുസ് എന്നിവര്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശരീഫ കെ., ഫാത്വിമ ഷമ്്ലി എന്നിവര്‍ ഒന്നാം സ്ഥാനവും നേടി.
സ്കൂളിലെ ആദ്യ ബാച്ച് ഉയര്‍ന്ന മാര്‍ക്കോടെ നൂറ് ശതമാനം വിജയം കൊയ്യുന്നതില്‍ പരിശ്രമിച്ച അധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും, രക്ഷിതാക്കളെയും സ്കൂള്‍ മാനേജ്മെന്റ്  യോഗം പ്രത്യേകം അഭിനന്ദിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അബ്ദു റഊഫ് പൂനൂര്‍, അബ്ദുര്‍റഹീം വണ്ടൂര്‍, അബ്ദുറബ്ബ് ചെമ്മാട്, മുജീബ് റഹ്്മാന്‍ എ.ആര്‍ നഗര്‍,   പ്രിന്‍സിപ്പാള്‍ അബ്ദുല്ല, ഓപ്പറേഷന്‍സ് മാനേജര്‍ യഹ്യ ഖലീല്‍ നൂറാനി എന്നിവര്‍ സംസാരിച്ചു.

ഖമീസ് മുശൈത്ത്: സി.ബി.എസ് സി പത്താം തരം ബോര്‍ഡ് പരീക്ഷയില്‍ മൂന്നാം തവണയും നൂറ് ശതമാനം വിജയം കൈവരിച്ച് ഖമീസ് അല്‍ജുനൂബ് സ്കൂള്‍ ശ്രദ്ധേയമായി. പരീക്ഷ എഴുതിയ 27 വിദ്യര്‍ഥികളും മികച്ച ഗ്രേഡ് പൊയന്റോടെ വിജയിച്ചു. എട്ടു പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി. യഹ്യ അയാശഷ് ലുഖ്മാന്‍, അസ്റാര്‍, ശുഐബ് ഗസ്സാലി, നഫീസ ഹന്ന  ഗാസി പ്രിമ, സുബ തസ്നീം , ശഹാന അബ്ദുല്‍ റഹീം, ഹുമൈറ ഇനായത്തുല്ല  എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ ഗ്രേഡ് നേടിയത്. വിജയികളെ സ്കൂള്‍ ചെയര്‍മാന്‍ സുബൈര്‍ ചാലിയം സെക്രട്ടറി ജലീല്‍ കാവനൂര്‍ , സ്കൂള്‍ പ്രിന്‍സിപ്പല്‍ സിദ്ദീഖ് ചേലക്കോടാന്‍, വൈസ്  പ്രിന്‍സിപ്പല്‍ മഅ്സൂം കോഴിക്കോട്, പി.ടി.എ പ്രസിഡന്റ് ഡോ. ലുഖ്മാന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
 

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 20,400 രൂപ

Posted: 30 May 2013 10:00 PM PDT

Image: 

കൊച്ചി: ഒരാഴ്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ ഉയര്‍ന്ന് 20,400 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 2550 രൂപയായി. മേയ് 24, വെള്ളിയാഴ്ച പവന് 200 രൂപ കൂടി 20,080 രൂപയായ വില ഒരാഴ്ചയായി മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

മേയ് 15 മുതല്‍ സ്വര്‍ണ വില ഇടിയുകയായിരുന്നു. അഞ്ചു ദിവസങ്ങളിലായി 960 രൂപയുടെ ഇടിവുണ്ടായി. മേയ് 20 തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 19,520 രൂപയായിരുന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു അത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP