സ്വാഗതം
WELCOME

News Update..

Monday, May 26, 2014

മുഖ്യമന്ത്രിയെ കല്ളെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു Madhyamam News Feeds

മുഖ്യമന്ത്രിയെ കല്ളെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു Madhyamam News Feeds

Link to

മുഖ്യമന്ത്രിയെ കല്ളെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Posted: 26 May 2014 02:26 AM PDT

Image: 

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കല്ളെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 114 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. എം.എല്‍.എമാരായ സി കൃഷ്ണന്‍ (പയ്യന്നൂര്‍), കെ.കെ നാരായണന്‍ (ധര്‍മടം) എന്നിവരെ കേസിലെ ഒന്നും രണ്ടും പ്രതകളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മൊത്തം 1004 പ്രതികള്‍ ആണ്  ഉള്ളത്. ഇതില്‍ 114 പേരെയാണ് ഇതിനകം തിരിച്ചറിഞ്ഞത്.

2013 ഒക്ടോബര്‍ 27നാണ് കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഉപരോധത്തനിടെയുണ്ടായ കല്ളേറില്‍ പരിക്കേറ്റത്. കണ്ണൂരില്‍ നടന്ന പോലീസ് കായികമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യാനത്തെിയതായിരുന്നു മുഖ്യമന്ത്രി. കല്ല് കാറിന്‍െറ ചില്ല് തുളച്ച് മുഖ്യമന്ത്രിയുടെ നെറ്റിയില്‍ പതിക്കുകയായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം കാറില്‍ മന്ത്രി കെ.സി ജോസഫ്, കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധീഖ് എന്നിവരുണ്ടായിരുന്നു.
 

പാസഞ്ചര്‍ ട്രെയിനുകള്‍ സമയക്രമം പാലിക്കാത്തത് യാത്രക്കാരെ വലക്കുന്നു

Posted: 26 May 2014 01:40 AM PDT

ആലപ്പുഴ: യാത്രക്കാരെ വലക്കുന്ന റെയില്‍വേ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രാദുരിതം അസഹ്യമാണെന്ന് നിത്യേന യാത്രചെയ്യുന്നവര്‍ പറയുന്നു. ആലപ്പുഴയില്‍ നിന്ന് വൈകുന്നേരം 5.45ന് പുറപ്പെടുന്ന പാസഞ്ചര്‍ അഞ്ചുമിനിറ്റ് മുമ്പ് തെക്ക് ഭാഗത്തേക്ക് ഏറനാട് തീവണ്ടി കടന്നുപോകുന്നതിനായി മിക്ക ദിവസങ്ങളിലും അരമണിക്കൂര്‍വരെ വൈകിയാണ് പുറപ്പെടുക.
കൂടാതെ മാരാരിക്കുളം എത്തുമ്പോള്‍ ജനശതാബ്ദി കടന്നുപോകാനായി അരമണിക്കൂറോളം നേരം പിടിച്ചിടുന്നതും നിത്യസംഭവമാണ്.
കഴിഞ്ഞ ദിവസം ഏറനാടിനെ കടത്തിവിടാന്‍ കാത്തുകിടന്ന പാസഞ്ചറിന് മുന്നിലായി ടാങ്കര്‍ ഗുഡ്സ് തീവണ്ടി എറണാകുളം ഭാഗത്തേക്ക് കടത്തിവിട്ടിരുന്നു. സാധാരണക്കാരായ യാത്രക്കാരെ വട്ടംചുറ്റിക്കുന്ന പ്രവണതക്ക് പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം. വൈകീട്ട് 5.30ന് മുമ്പായി ആലപ്പുഴയില്‍നിന്ന് തീവണ്ടിയില്‍ കയറി കൂടുന്ന യാത്രക്കാര്‍ക്ക് രാത്രി 8.30ന് പോലും എറണാകുളത്ത് എത്താന്‍ കഴിയാത്ത ഗതികേടാണുള്ളത്.
ആലപ്പുഴയില്‍നിന്ന് എറണാകുളത്തെത്താന്‍ ഒരു മണിക്കൂര്‍ മാത്രം മതിയെന്നിരിക്കെയാണ് മൂന്നും നാലും മണിക്കൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്രക്കാര്‍ കുത്തിയിരിക്കുന്നത്. യാത്രക്കാരിലധികവും സീസണ്‍ ടിക്കറ്റുകാരാണെന്നതിനാല്‍ റെയില്‍വേ അധികൃതര്‍ ഗൗരവമായി കാണുന്നില്ലെന്നാണ് ആക്ഷേപം. രാവിലെ 7.30ന് എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടുന്ന പാസഞ്ചറിന്‍െറ കാര്യവും തഥൈവ. മിക്ക ദിവസവും എട്ടിനും 8.30നുമാണ് പുറപ്പെടുന്നത്. ഇത്രയും വൈകുന്നത് ജോലിസ്ഥലങ്ങളില്‍ എത്താന്‍ സാമ്പത്തിക നഷ്ടം സഹിച്ച് ലോറികളിലും ബസുകളിലും യാത്ര ചെയ്യേണ്ട ഗതികേടിലാണ് പാസഞ്ചറിലെ യാത്രക്കാര്‍.
ഇതിനെതിരെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യാത്രക്കാര്‍.

ഇ-മണല്‍ ബുക്കിങ്ങിന് ഒച്ചിഴയും വേഗം

Posted: 26 May 2014 01:32 AM PDT

കാസര്‍കോട്: മുടങ്ങിയ ഇ- മണല്‍ ബുക്കിങ് പുനരാരംഭിച്ചിട്ടും ജനങ്ങളുടെ പ്രയാസത്തിന് പരിഹാരമായില്ല. നാലര മാസമായി നിര്‍ത്തിവെച്ച പുഴ മണല്‍ ബുക്കിങ് ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുനരാരംഭിച്ചത്. അക്ഷയ സെന്‍ററുകളിലും സ്വകാര്യ ബുക്കിങ് കേന്ദ്രങ്ങളിലും ദിവസേന നൂറുകണക്കിനാളുകളാണ് പുഴ മണല്‍ ബുക് ചെയ്യാനെത്തുന്നത്. എന്നാല്‍, മണിക്കൂറുകള്‍ കാത്തിരുന്നാലും ബുക്കിങ് നടത്താനാവാതെ മടങ്ങേണ്ട സ്ഥിതിയാണ്.
ജില്ലയുടെ ഇ-സര്‍വീസുകള്‍ക്കുള്ള സര്‍ക്കാര്‍ വെബ്സൈറ്റായ ജി-സ്പീക്കിലാണ് ഓണ്‍ ലൈനായി പുഴ മണല്‍ പാസിന് ബുക് ചെയ്യേണ്ടത്. കണ്‍സ്യൂമര്‍ നമ്പറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷമാണ് ബുക്കിങ്. പ്രതിദിനം 13 ടണ്‍ മണല്‍ ഇങ്ങനെ ബുക് ചെയ്യാമെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍, വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ പോലും ഏറെ നേരം ശ്രമിക്കേണ്ടിവരുന്നു. ലോഗിന്‍ ചെയ്താല്‍ കടവ് തെരഞ്ഞെടുത്ത് മണല്‍ ലഭ്യമാകുന്ന ദിവസം കണ്ടെത്തി ബുക് ചെയ്യുന്നതിന് മുമ്പുതന്നെ വെബ്സൈറ്റുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു.
ഇതുകാരണം ദിവസങ്ങളോളം ശ്രമിച്ചിട്ടും ബുക്കിങ് നടത്താനാവാത്ത അവസ്ഥയിലാണ് പലരും. വെബ് സൈറ്റിന്‍െറ സര്‍വര്‍ തകരാറാണ് തടസ്സത്തിന് കാരണമെന്നും ഒരേ സമയം നിരവധിയാളുകള്‍ സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതാണ് സര്‍വര്‍ തകരാറിലാകാന്‍ ഇടയാക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ആവശ്യകതക്കനുസരിച്ച് സര്‍വറിന്‍െറ ശേഷി വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. കാലവര്‍ഷം തുടങ്ങും മുമ്പ് വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നവരും അറ്റകുറ്റപ്പണി തുടങ്ങിയവരും മണല്‍ കിട്ടാതെ പരക്കം പായുകയാണ്. ഇ-മണല്‍ ബുക്കിങ് അപാകതകള്‍ പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 മരണം

Posted: 26 May 2014 01:31 AM PDT

Image: 

ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗൊരഖ്പൂരില്‍ നിന്ന് ഹരിയാനയിലെ ഹിസാറിലേക്ക് പോകുകയായിരുന്ന ഗൊരഖ്ധാം എക്സ്പ്രസാണ് അപകടത്തില്‍പെട്ടത്. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ ജില്ലയിലെ ചുരാബ് റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ ഗൊരഖ്ധാം എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഗൊരഖ്ധാം എക്സ്പ്രസിന്‍്റെ ആറു ബോഗികള്‍ പാളം തെറ്റി.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ പറഞ്ഞു. മരണസംഖ്യ കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

സാന്ദ്രഗച്ചി എക്സ്പ്രസിന്‍െറ സ്റ്റോപ് നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധം

Posted: 26 May 2014 01:30 AM PDT

തലശ്ശേരി: ട്രെയിനിന്‍െറ വേഗത കൂട്ടാനെന്ന പേരില്‍ സാന്ദ്രഗച്ചി എക്സ്പ്രസിന്‍െറ തലശ്ശേരിയിലെയും പയ്യന്നൂരിലെയും സ്റ്റോപ് എടുത്തുകളയാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ജൂലൈ ഒന്നുമുതല്‍ പാലക്കാട് ഡിവിഷനിലെ പ്രധാന എ-ക്ളാസ് സ്റ്റേഷനായ തലശ്ശേരിയില്‍ ട്രെയിനിന്‍െറ സ്റ്റോപ് നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.
ശനിയാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന സാന്ദ്രഗച്ചി എക്സ്പ്രസ് കൊല്‍ക്കത്തയിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് കൊല്‍ക്കത്തക്ക് പോകാന്‍ പറ്റുന്ന ഏക തീവണ്ടിയാണിത്. ഇതിന്‍െറ പയ്യന്നൂര്‍, തലശ്ശേരി സ്റ്റോപ്പുകളാണ് ഇപ്പോള്‍ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഹൗറയിലും കൊല്‍ക്കത്തയിലും ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്കും തലശ്ശേരി, പയ്യന്നൂര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികള്‍ക്കും സ്റ്റോപ് നിര്‍ത്തലാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. നിലവില്‍ 14 വണ്ടികള്‍ക്ക് തലശ്ശേരിയില്‍ സ്റ്റോപ്പില്ല. എന്നാല്‍, ഈ ട്രെയിനുകളില്‍ ചിലത് ബി-ക്ളാസ് സ്റ്റേഷനിലും മറ്റു ചില ട്രെയിനുകള്‍ സി-ക്ളാസ് സ്റ്റേഷനിലും നിര്‍ത്തുന്നുണ്ടെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പ് അജ്മീര്‍-എറണാകുളം, ഹാപ്പ-തിരുനെല്‍വേലി വണ്ടികള്‍ക്ക് തലശ്ശേരിയില്‍ സ്റ്റോപ് അനുവദിക്കുമെന്ന റെയില്‍വേ മന്ത്രിയുടെ ഉറപ്പും ഇതുവരെയായി പാലിക്കപ്പെട്ടിട്ടില്ല.
ഹാപ്പ-തിരുനെല്‍വേലി ട്രെയിനിന് തലശ്ശേരിയില്‍ സ്റ്റോപ് റെയില്‍വേ ടൈംടേബിളില്‍ പ്രസിദ്ധീകരിച്ചെങ്കിലും നടപ്പിലായിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെയും യാത്രക്കാരുടെയും നിരന്തര പരിശ്രമ ഫലമായാണ് സാന്ദ്രഗച്ചി എക്സ്പ്രസിന് തലശ്ശേരിയില്‍ സ്റ്റോപ് അനുവദിച്ചത്.
സ്റ്റോപ് നിര്‍ത്തലാക്കിയുള്ള തീരുമാനം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ റെയില്‍വേ ജനറല്‍ മാനേജര്‍, ഡിവിഷനല്‍ റെയില്‍വേ മാനേജര്‍, അഡീ. ഡിവിഷനല്‍ മാനേജര്‍, സീനിയര്‍ ഡിവിഷനല്‍ ഓപറേഷന്‍ മാനേജര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി സെക്രട്ടറി ശശികുമാര്‍ കല്ലിടുംബില്‍ അറിയിച്ചു. തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് തലശ്ശേരി റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കേരള (ട്രാക്ക്) പറഞ്ഞു.
ട്രെയിനിന് സ്റ്റോപ് നിര്‍ത്താനുള്ള തീരുമാനത്തിലൂടെ റെയില്‍വേ അധികൃതര്‍ കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് ട്രാക്ക് ചെയര്‍മാന്‍ സി.പി. ആലുപ്പികേയി, ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ പള്ളൂര്‍, കണ്‍വീനര്‍ സജീവ് മാണിയത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഈജിപ്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തുടരുന്നു

Posted: 26 May 2014 12:51 AM PDT

Image: 

കൈറോ: ഈജിപ്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തുടങ്ങി. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2012ല്‍ അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ അട്ടിമറിയിലൂടെ പുറത്താക്കി സൈന്യം രാജ്യത്തിന്‍െറ അധികാരം പിടിച്ചെടുക്കുകയായിരുന്നു. സൈനിക മേധാവിയായ അബ്ദുല്‍ ഫത്തഹ് അല്‍സീസിയും ഇടതു സ്ഥാനാര്‍ത്ഥി ഹംദീന്‍ സബാഹിയുമാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ അല്‍സീസി എളുപ്പത്തില്‍ അധികാരത്തിലേറുമെന്ന് നിരീക്ഷകര്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനമായ മുസ് ലിം ബ്രദര്‍ഹുഡ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണ്.  ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ കഴിഞ്ഞ ജൂലൈയിലാണ് പട്ടാളം അട്ടിമറിച്ചത്. തുടര്‍ന്ന് ഭരണകൂടം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഇതിനുശേഷം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ഭീകരമായ അടിച്ചമര്‍ത്തലിന് ഇരയാവുകയായിരുന്നു.

ബ്രദര്‍ഹുഡിന്‍െറ മുതിര്‍ന്ന നേതാവായ മുഹമ്മദ് ബദീഅ് അടക്കം രണ്ട് ഘട്ടങ്ങളിലായി 1200ലേറെ പേരെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. പട്ടാള അട്ടിമറിക്കുശേഷം രാജ്യത്ത് ഇതുവരെ 1,400ലേറെ പേര്‍ കൊല്ലപ്പെടുകയും 16,000 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
 

ലിബിയയില്‍ പ്രധാനമന്ത്രി വിശ്വാസ വോട്ട് നേടി

Posted: 25 May 2014 11:53 PM PDT

Image: 

ട്രിപളി: ലിബിയയില്‍ പുതിയ പ്രധാനമന്ത്രി അഹ്മദ് മാതിജ് പാര്‍ലമെന്‍റെില്‍ വിശ്വാസ വോട്ട് നേടി. മൊത്തം ഹാജരായ 94 പേരില്‍ 84 പേരുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി വിശ്വാസ വോട്ട് നേടിയത്. സര്‍ക്കാറിന് വിശ്വാസ്യതയില്ല എന്ന ജനറല്‍ ഖലീഫ ഹഫ്താറിന്‍െറ ആരോപണത്തത്തെുടര്‍ന്നാണ് പ്രധാനമന്ത്രി വിശ്വാസവോട്ട് നേരിടേണ്ടിവന്നത്.

ഇന്നലെ തലസ്ഥാന നഗരിയുടെ കിഴക്കന്‍ ഭാഗത്ത് ഒരു കൊട്ടാരത്തിലാണ് ജനറല്‍ നാഷണല്‍ കോണ്‍ഗ്രസ് (ജ.എന്‍.എസ്) കനത്ത സുരക്ഷാ വലയത്തില്‍ നടന്നത്.

മെയ് ആദ്യത്തിലാണ് മാതിജ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലിബിയയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ്. നിലവില്‍ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിസ്ഥാനവും ആരോഗ്യമന്ത്രിസ്ഥാനവും ഉള്‍പ്പടെ നാല് കാബിനറ്റ് മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകടക്കുകയാണ്.

കോട്ടപ്പടി ഫുട്ബാള്‍ സ്റ്റേഡിയവും അക്കാദമിയും ഇന്ന് നാടിന്

Posted: 25 May 2014 11:48 PM PDT

മലപ്പുറം: കോട്ടപ്പടി ഫുട്ബാള്‍ സ്റ്റേഡിയത്തിന്‍െറയും ഫുട്ബാള്‍ അക്കാദമിയുടെയും ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.
വൈകുന്നേരം മൂന്നിന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൈതാനം നാടിന് സമര്‍പ്പിക്കും.
മന്ത്രിമാരായ മഞ്ഞളാംകുഴി അലി ഫുട്ബാള്‍ അക്കാദമിയും പി.കെ. കുഞ്ഞാലിക്കുട്ടി ഷോപ്പിങ് കോംപ്ളക്സും എ.പി. അനില്‍കുമാര്‍ പവലിയനും ഉദ്ഘാടനം ചെയ്യും.
മുനിസിപ്പല്‍ സ്റ്റേഡിയമായിരുന്ന ഗ്രൗണ്ട് സ്പോര്‍ട്സ് കൗണ്‍സില്‍ ഏറ്റെടുത്ത് സമ്പൂര്‍ണ ഫുട്ബാള്‍ മൈതാനമാക്കുകയായിരുന്നു.
2010 മേയ് അഞ്ചിന് അന്നത്തെ കായികമന്ത്രി എം. വിജയകുമാറാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പുതിയ സ്റ്റേഡിയത്തില്‍ ഗാലറിയിലും പവലിയനിലും ഉള്‍പ്പെടെ 8000 മുതല്‍ 10,000 പേര്‍ക്ക് വരെ ഇരിക്കാം.
ഡ്രസ്സിങ് റൂം, റെസ്റ്റ് റൂ, ഗെസ്റ്റ് റൂം, വി.ഐ.പി പവലിയന്‍, മെഡിക്കല്‍ സംവിധാനം, റഫറിമാര്‍ക്കും ഓഫിസ് സൗകര്യത്തിനുമുള്ള സംവിധാനം മുതലായവയുമുണ്ടാവും. ഉദ്ഘാടന തലേന്നാള്‍ പ്രവേശ കവാടത്തില്‍ ഇന്‍റര്‍ലോക്ക് വിരിക്കുന്നതുള്‍പ്പെടെ പ്രവൃത്തികള്‍ നടന്നു.
അവശേഷിക്കുന്ന ജോലികള്‍ വരുംനാളുകളില്‍ തീര്‍ക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എ. ശ്രീകുമാര്‍ അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഇ. അഹമ്മദ് എം.പി, എം.എല്‍.എമാരായ എം. ഉമ്മര്‍, കെ.എന്‍.എ. ഖാദര്‍, പി. ശ്രീരാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ബിജു, സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ്, ജനപ്രതിനിധികള്‍, കായിക സംഘടനാ ഭാരവാഹികള്‍, പഴയകാല താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കേരള പൊലീസ് വെറ്ററന്‍സും കൗമാര-യുവ താരങ്ങള്‍ അടങ്ങിയ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഇലവനും തമ്മിലുള്ള പ്രദര്‍ശന മത്സരം ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ആരംഭിക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഉബൈദുല്ല എം.എല്‍.എയും ഞായറാഴ്ച മൈതാനം കാണാനെത്തി. നഗരസഭാ കൗണ്‍സിലര്‍ റഹ്മത്തുല്ല ഇളമ്പിലക്കാട്ട്, മുജീബ് കാടേരി അനുഗമിച്ചു.

കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപോയില്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു

Posted: 25 May 2014 11:43 PM PDT

മാനന്തവാടി: കണ്ടക്ടര്‍മാരുടെ കുറവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപോയില്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത് പതിവാകുന്നു. ഇതുമൂലം ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. രണ്ടുമാസം മുമ്പാണ് 74 കണ്ടക്ടര്‍മാരെ പി.എസ്.സി വഴി നിയമിച്ചത്. ഇതില്‍ 17 പേര്‍ വനിതകളാണ്.
14 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. 25 പേര്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം മെഡിക്കല്‍ അവധിയില്‍ പോയി. രണ്ടുപേര്‍ ജോലിയുപേക്ഷിക്കുകയും ചെയ്തു.
പി.എസ്.സി നിയമനം നടന്നതോടെ എംപ്ളോയ്മെന്‍റ് വഴി ജോലിചെയ്തവരെ പിരിച്ചുവിട്ടിരുന്നു. ഇത് കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയായി. മിക്ക ദിവസങ്ങളിലും കണ്ടക്ടര്‍മാരുടെ കുറവിനെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ദിവസവും അഞ്ച് ഷെഡ്യൂളുകളെങ്കിലും മുടങ്ങുന്നുണ്ട്.
ഞായറാഴ്ചകളില്‍ 12 ഷെഡ്യുളുകള്‍ വരെ വെട്ടിച്ചുരുക്കേണ്ടി വരുന്നു. ഗ്രാമീണ സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കപ്പെടുന്നവയില്‍ ഉള്‍പ്പെടും. പതിനായിരക്കണക്കിന് രൂപയാണ് കോര്‍പറേഷന് ദിനംപ്രതി നഷ്ടം. മലബാറില്‍ മാനന്തവാടിയിലും കോഴിക്കോടുമാണ് ഏറ്റവുമധികം സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടിവരുന്നത്.
കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന ഗ്രാമീണ റൂട്ടുകളില്‍ ഇതോടെ യാത്രാക്ളേശം രൂക്ഷമാണ്. പി.എസ്.സി വഴി നിയമനം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം അവധിയില്‍ പ്രവേശിക്കുന്നത് പകരക്കാരെ നിയമിക്കുന്നതിന് തടസ്സമാകുന്നുണ്ട്.
ജോലിയുടെ കാഠിന്യവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവരും മറ്റ് പി.എസ്.സി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമാണ് അവധിയില്‍ പ്രവേശിക്കുന്നവരില്‍ അധികവും.
നിയമനം ലഭിച്ചവര്‍ കൃത്യമായി ജോലിക്ക് എത്തിയില്ലെങ്കില്‍ പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിച്ചാലേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രജനീകാന്ത് പങ്കെടുക്കില്ല

Posted: 25 May 2014 11:36 PM PDT

Image: 

ചെന്നൈ: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞക്ക് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് എത്തില്ല. തന്‍െറ സത്യപ്രതിജ്ഞക്ക് മോദി പ്രത്യേകം ക്ഷണിച്ചയാളാണ് രജനികാന്ത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് രജനി സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ നടന്‍ രജനികാന്തിന്‍െറ ചെന്നൈയിലെ പോസ് ഗാര്‍ഡനിലെ വസതിക്കുമുന്നില്‍ തമിഴ് അനുകൂല സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു. തമിഴ് ഉന്മൂലനത്തിന് നേതൃത്വം നല്‍കിയ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ പങ്കടെുക്കുന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കടെുക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ഞായറാഴ്ച രാത്രി എട്ടുമണിയോടെ പ്രതിഷേധം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍െറ സമയത്ത് മോദി രജനിയെ ചെന്നൈയിലെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.  രജനി ഇപ്പോള്‍ ഹൈദരാബാദില്‍ ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ്.

മോദിയുമായി അടുത്ത സൗഹൃദമുള്ള തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. ജയലളിത തമിഴ് സര്‍ക്കാറിന്‍െറ പ്രതിനിധിയെയും അയക്കില്ല എന്നാണ് റിപ്പോര്‍ട്ട്. രാജപക്സയെ ക്ഷണിച്ചതിലൂടെ തമിഴന്‍മാരുടെ വികാരത്തിന് മുറിവേറ്റു എന്ന് ജയലളിത നേരത്തെ വ്യക്തമാക്കിയിരുന്നു. രാജപക്സ ഡല്‍ഹിയിലത്തെുന്നതില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP