സ്വാഗതം
WELCOME

News Update..

Monday, May 12, 2014

അടച്ചിട്ട ബാറുകള്‍ തല്‍ക്കാലം തുറക്കണം -കെ.എം മാണി Madhyamam News Feeds

അടച്ചിട്ട ബാറുകള്‍ തല്‍ക്കാലം തുറക്കണം -കെ.എം മാണി Madhyamam News Feeds

Link to

അടച്ചിട്ട ബാറുകള്‍ തല്‍ക്കാലം തുറക്കണം -കെ.എം മാണി

Posted: 12 May 2014 12:41 AM PDT

Image: 

തിരുവനന്തപുരം: അടച്ചിട്ട ബാറുകള്‍ തല്‍ക്കാലം തുറക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം. മാണി. ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ബാറുടമകള്‍ക്ക് മൂന്ന് മാസം സമയം നല്‍കണം. എന്നിട്ടും നിലവാരമില്ലാത്ത ബാറുകളാണ് പൂട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  പൂട്ടിയ 418 ബാറുകളില്‍ ചിലതിനു നിലവാരം ഉണ്ടെന്ന് സര്‍ക്കാര്‍ കണ്ടത്തെിയിരുന്നു എന്നും മാണി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ്  ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കെ.എം. മാണി ഇക്കാര്യം പറഞ്ഞത്.

 

എം.ജി സര്‍വകലാശാല വി.സി എ.വി ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി

Posted: 11 May 2014 11:17 PM PDT

Image: 

തിരുവനന്തപുരം: ബയോഡാറ്റയില്‍ തിരുത്തല്‍ വരുത്തിയതിന് മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എ.വി ജോര്‍ജിനെ ഗവര്‍ണര്‍  പുറത്താക്കി.ഇതു സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ഒപ്പുവെച്ചു. ഇല്ലാത്ത യോഗ്യത എഴുതിച്ചേര്‍ത്ത് ബയോഡാറ്റ തിരുത്തി വൈസ് ചാന്‍സലര്‍  നിയമനം നേടിയെന്നാണ്  ആരോപണം. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീനാ ഷുക്കൂറിനാണ് വി.സിയുടെ ചുമതല നല്‍കിയിരിക്കുന്നത്.

ഇരിങ്ങാലക്കൂട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായിരിക്കെ കാസര്‍കോട്  കേന്ദ്ര സര്‍വകലാശാലയില്‍ എന്‍വയോന്‍മെന്‍്റ് സയന്‍സ് വകുപ്പ് തലവനാണെന്ന് ബയോഡാറ്റയില്‍ എഴുതി ചേര്‍ത്തെന്നാണ് ആരോപണം. കേന്ദ്ര സര്‍വകലാശാലയില്‍ എ.വി ജോര്‍ജ് ഡെപ്യുട്ടേഷനില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് വി.സി നിയമനത്തിന് അപേക്ഷ നല്‍കിയതെന്ന് പറയുന്നു. ഇതെ കുറിച്ച് സര്‍ക്കാര്‍ നിയോഗിച്ച  ഉന്നത വിദ്യാഭ്യാസ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം അന്വേഷണം നടത്തിയിരുന്നു. എ.വി ജോര്‍ജിന്‍്റെ നിയമനം തെറ്റാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ശിപാര്‍ശ. ഈ ശിപാര്‍ശ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും  ഒപ്പിടുകയും ഗവര്‍ണര്‍ക്ക് അയക്കുകയുമായിരുന്നു. തുടര്‍ന്ന് അന്ന് ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ എ.വി ജോര്‍ജിനെ വിളിച്ചു വരുത്തി ഹിയറിങ് നടത്തിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. അതിനിടെ നിഖില്‍ കുമാര്‍ രാജിവെക്കുകയും ഷീലാ ദീക്ഷിത് പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കുകയും ചെയ്തു. ഈ മാസം ഏഴിന് ഷീലാ ദീക്ഷിത് ഹിയറിങ് നടത്തിയിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടി.

എ.വി ജോര്‍ജ് തന്‍്റെ ബയോഡാറ്റയില്‍ ഇല്ലാത്ത യോഗ്യതയുണ്ടെന്ന്  ചേര്‍ത്തതായി കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍്റ് ടി.കെ.സജീവാണ് ഗവര്‍ണറായിരുന്ന നിഖില്‍കുമാറിന് പരാതി നല്‍കിയത്. കേരള കോണ്‍ഗ്രസ് എം നോമിനിയായി വന്ന ജോര്‍ജിനെതിരെ കോണ്‍ഗ്രസിലെ എ വിഭാഗം തുടക്കത്തില്‍ തന്നെ കരുനീക്കം നടത്തിയിരുന്നു. എം.ജി രജിസ്ട്രാറാര്‍ ആയിരുന്ന എം.ആര്‍ ഉണ്ണിയെ പുറത്താക്കിയതോടെയാണ് ജോര്‍ജിനെതിരായ നീക്കം ശക്തമായത്.

ഹരിഹരവര്‍മ്മ വധക്കേസ്: അഞ്ചുപ്രതികള്‍ കുറ്റക്കാര്‍

Posted: 11 May 2014 11:00 PM PDT

Image: 

തിരുവനന്തപുരം: ഹരിഹരവര്‍മ്മ വധക്കേസില്‍ ആദ്യ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെി. പ്രതികളായ ജിതേഷ്, രഖില്‍, അജീഷ്, രാകേഷ്, ജോസഫ് എന്നിവരാണ് കുറ്റക്കാര്‍. ആറാം പ്രതിയും ഹരിഹരവര്‍മ്മയുടെ സുഹൃത്തുമായിരുന്ന അഡ്വ ഹരിദാസിനെ കുറ്റക്കാരനല്ളെന്ന് കണ്ട് വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ്  കോടതി ജഡ്ജി കെ. കെ. സുജാതയാണ് വിധി പറഞ്ഞത്. കുറ്റക്കാര്‍ക്കെതിരെയുള്ള കണ്ടത്തെിയവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

പത്ത്  മാസത്തിലധികം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. കൊല്ലപ്പെട്ട ഹരിഹരവര്‍മ്മയുടെ ഭാരയുള്‍പ്പെടെ 72 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 244 രേഖകളും 142 തൊണ്ടി സാധനങ്ങളും കോടതി തെളിവായി സ്വീകരിച്ചു. 2012 ഡിസംബര്‍ 24നാണ് ഹരിഹരവര്‍മ്മ കൊല്ലപ്പെട്ടത്.  

 

വിസ നിരോധം: പ്രവാസലോകം ആശങ്കയില്‍; ആശ്വസിച്ച് തൊഴിലുടമകള്‍

Posted: 11 May 2014 10:47 PM PDT

Image: 

മസ്കത്ത്: വിസ കാലാവധി പൂര്‍ത്തിയാക്കാതെ ജോലി രാജിവെച്ച് മടങ്ങുന്നവര്‍ക്ക് ഒമാനില്‍ ഏര്‍പ്പെടുത്തിയ വിസ വിലക്കില്‍ ആശങ്കയും ആശ്വാസവും. മെച്ചപ്പെട്ട തൊഴില്‍ തേടാനുള്ള അവസരം നഷ്ടപ്പെടുന്നതിലുള്ള വേവലാതിയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. എന്നാല്‍, വന്‍ മുതല്‍ മുടക്കി കൊണ്ടുവരുന്ന തൊഴിലാളികള്‍ ഒരു സുപ്രഭാതത്തില്‍ കമ്പനി മാറി പോകുന്നത് വഴിയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിയുന്നു എന്നതിന്‍െറ ആശ്വാസത്തിലാണ് തൊഴിലുടമകള്‍.  എന്നാല്‍, സ്പോണ്‍സറുടെ എന്‍.ഒ.സി ലഭിച്ചാല്‍ ജോലി മാറുന്നതിനും പുതിയ വിസയില്‍ എത്തുന്നതിനും തടസമുണ്ടാകില്ല.
ഒരുവിസയില്‍ വന്നുകഴിഞ്ഞാല്‍ കാലാവധി പൂര്‍ത്തിയാകുന്ന രണ്ടുവര്‍ഷത്തേക്ക് അതേ കമ്പനിയില്‍ തന്നെ തുടരേണ്ട അവസ്ഥയാണ് പുതിയ നിയമം വഴി ഉണ്ടാകുന്നത്. അഭ്യസ്ഥവിദ്യരായ നിരവധിപേര്‍ നിര്‍മാണരംഗം പോലുള്ള താണ ജോലികളിലേക്ക് വന്നശേഷം മെച്ചപ്പെട്ട അവസരങ്ങള്‍ സമ്പാദിച്ച് മാറുന്നുണ്ടായിരുന്നു. ഒറ്റയടിക്ക് നൂറുകണക്കിന് പേരെ റിക്രൂട്ട് ചെയ്യുന്ന നിര്‍മാണ കമ്പനികളില്‍ അനായാസം വിസ ലഭിക്കുമായിരുന്നു. ഈ അവസരം മുതലാക്കിയാണ് പലരും ഒമാനിലേക്ക് വന്നിരുന്നത്. ഇവിടെ എത്തിയശേഷം ഓരോരുത്തരുടെയും യോഗ്യതക്കും താല്‍പര്യത്തിനും അനുസരിച്ച് തൊഴിലുകള്‍ കണ്ടത്തൊനും സാധിക്കുമായിരുന്നു. അത്തരം സാധ്യതകളൊക്കെ ഇതോടെ അസ്തമിക്കുകയാണ്. വിസ കാലാവധി പൂര്‍ത്തിയാക്കാതെ മടങ്ങുന്നവര്‍ക്ക് രണ്ടുവര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ടുവര്‍ഷത്തേക്ക് അവര്‍ക്ക് പുതിയ വിസ ലഭിക്കുകയില്ല. ഇഷ്ടപ്പെടാത്തതും താല്‍പര്യമില്ലാത്തതുമായ തൊഴിലുകളില്‍ എത്തുന്നവര്‍ക്ക് രണ്ടുവര്‍ഷം മുഴുവന്‍ ജോലിയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കി മാത്രമേ മാറാന്‍ കഴിയുകയുള്ളു. അല്ലാതെ മാറാന്‍ ശ്രമിച്ചാല്‍ രണ്ടുവര്‍ഷത്തെ വിലക്ക് നേരിടേണ്ടിവരുമെന്നതാണ് ഇത്തരക്കാര്‍ നേരിടുന്ന വെല്ലുവിളി. സാധാരണ ഗതിയില്‍ എന്‍.ഒ.സി നല്‍കാന്‍ സ്പോണ്‍സര്‍മാര്‍ തയാറാകാറില്ല. പൊതുവെ മെച്ചപ്പെട്ട യോഗ്യതയുള്ള മലയാളികളെ പുതിയ നിബന്ധന കൂടുതല്‍ ബാധിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്ന വെള്ളക്കോളര്‍ ജോലിക്കാരാകും ഇനി ബുദ്ധിമുട്ടുക. വൈദഗ്ധ്യമില്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കാര്യമായ പ്രശ്നമുണ്ടാകില്ല. ജൂലൈ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. മുമ്പും സമാനമായ നിയമം നിലവിലുണ്ടായിരുന്നു. വിസ നിരോധം ഉണ്ടായിരുന്നെങ്കിലും സ്പോണ്‍സറുടെ അനുമതി ഉണ്ടെങ്കില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന ഇളവ് ലഭ്യമായിരുന്നു. കര്‍ക്കശമായ ആ നിയമത്തിന് 2006ലാണ് ഇളവ് നല്‍കിയത്.
പിന്നീടുള്ള കാലഘട്ടത്തില്‍ സ്വദേശിവത്കരണത്തിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടപ്പാക്കിയിരുന്നെങ്കിലും ഈ തരത്തില്‍ വിസ നിരോധം വീണ്ടും കൊണ്ടുവരുന്നത് ഇപ്പോഴാണ്.
ഭൂരിപക്ഷം തൊഴിലാളികള്‍ക്ക് ആശങ്കകള്‍ സമ്മാനിക്കുന്ന നിയമത്തില്‍ ആശ്വാസം കൊള്ളുന്നത് തൊഴിലുടമകളാണ്. ഇടക്കിടെ തൊഴിലാളികള്‍ മാറിപോകുന്നത് വഴിയുണ്ടാകുന്ന തലവേദന അവസാനിക്കുന്നു എന്നതാണ് അവരെ സംബന്ധിച്ചിടത്തോളം ആശാവഹമായ കാര്യം. വിസ നടപടികള്‍ക്കും മറ്റും ഏറെ പണവും അധ്വാനവും ചെലവിട്ട് കൊണ്ടുവരുന്ന തൊഴിലാളികള്‍ പെട്ടെന്ന് വിട്ടുപോകുന്നത് തൊഴിലുടമകളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. നിര്‍മാണ കമ്പനികളുടെയും മറ്റും തൊഴില്‍സേനയില്‍ അടിക്കിടെ കൊഴിഞ്ഞുപോക്കുണ്ടാകുന്നത് കരാറുകള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസമാണെന്ന് അവര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. തന്ത്രപ്രധാനമായ തസ്തികകളില്‍ ഉള്ളവര്‍ പിരിഞ്ഞുപോകുന്നത് വഴി ചിലപ്പോള്‍ കമ്പനികളുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലായ സന്ദര്‍ഭങ്ങളുമുണ്ടത്രെ. ഇതിന് തൊഴിലുടമകള്‍ ഏറെക്കാലമായി  പരിഹാരം ആവശ്യപ്പെട്ടു വരികയായിരുന്നു.  ഒരേ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കിടയിലെ കിട മല്‍സരത്തിന്‍െറ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ ഉയര്‍ന്ന ശമ്പളം നല്‍കി ആകര്‍ഷിക്കുന്നതും കമ്പനികള്‍ക്കിടയില്‍ അനാരോഗ്യകരമായ മല്‍സരത്തിന് വഴിവെച്ചിരുന്നു.തൊഴിലുടമകളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്ന് അവര്‍ പറയുന്നു.
പുതിയ നിയമം വിസയെ കുറിച്ച് കൂടുതല്‍ ധാരണയില്ലാതെ ഒമാനിലത്തെുന്നവര്‍ അതേ തൊഴിലില്‍ കുടുങ്ങുന്ന അവസ്ഥയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വിസ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തേണ്ടതിന്‍െറ ആവശ്യകതയാണ് ഈ രംഗത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

പാര്‍ട്ടിചിഹ്നമുള്ള വസ്ത്രം ധരിച്ചത്തെി: അജയ് റായിക്കെതിരെ എ.എ.പിയും ബി.ജെ.പിയും തെരഞ്ഞടുപ്പ് കമ്മീഷനിലേക്ക്

Posted: 11 May 2014 10:24 PM PDT

Image: 

വാരാണസി: വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാമാര്‍ത്ഥി അജയ് റായ് പാര്‍ട്ടി ചിഹ്നമുള്ള വസ്ത്രം ധരിച്ചു വന്നത് വിവാദത്തില്‍. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന വാരാണസി മണ്ഡലത്തില്‍ വോട്ട് ചെയ്യാനാണ് അജയ് റായ് പാര്‍ട്ടിചിഹ്നം ധരിച്ചു വന്നത്. ബി.ജെ.പിയും എ.എ.പിയും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

ഇക്കാര്യം  ശ്രദ്ധയില്‍പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ വക്താവ് അറിയിച്ചു.
 

വരുന്നു; ബില്ലടക്കാന്‍ ക്യൂ നില്‍ക്കേണ്ടാത്ത കാലം

Posted: 11 May 2014 10:22 PM PDT

Image: 
Subtitle: 
ഭാരത് ബില്‍ പേമെന്‍റ് സര്‍വീസ് സ്ഥാപിക്കാനാണ് ശിപാര്‍ശ

കറന്‍റ് ചാര്‍ജ്, ടെലിഫോണ്‍ ചാര്‍ജ്, വെള്ളക്കരം, ഇന്‍ഷുറന്‍സ് പ്രീമിയം, നികുതി, സ്കൂള്‍ ഫീസ് എന്നുവേണ്ട പണമടക്കാന്‍ ഏതുവഴിപോയാലും ക്യൂനിന്ന് നടുവൊടിയുന്നവര്‍ക്കും ഓരോന്നിനും വെബ്സൈറ്റുകള്‍ കയറിയിറങ്ങി പാസ്വേഡും യൂസര്‍നെയിമും നല്‍കി മടുത്തവര്‍ക്കും ഇനി ആശ്വസിക്കാം. ബില്ലടക്കാന്‍ ക്യൂ നില്‍ക്കേണ്ടാത്ത, പല വെബ്സൈറ്റുകള്‍ നിരങ്ങേണ്ടാത്ത കാലം വരുന്നു.
ഒറ്റ വെബ്സൈറ്റിലൂടെയോ സേവനകേന്ദ്രത്തിലൂടെയോ ഏതുബില്ലും അനായാസം അടക്കാന്‍ ഏകീകൃത ദേശീയ സംവിധാനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക്. ബില്ലിങ് കമ്പനികള്‍, പണം ശേഖരിച്ച് അടക്കുന്ന സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയെല്ലാം ഒന്നിച്ചുചേര്‍ത്ത് ഏകീകൃത ബില്ലടക്കല്‍ സംവിധാനമുണ്ടാക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. നാഷനല്‍ പേയ്മെന്‍റ് കോര്‍പറേഷന്‍െറ മാതൃകയില്‍ ഭാരത് ബില്‍ പേയ്മെന്‍റ് സര്‍വീസ് (ബി.ബി.പി.എസ്) സ്ഥാപിക്കാനാണ് നിര്‍ദേശം.
ബി.ബി.പി.എസിനു കീഴിലാവും ബാങ്കുകളുള്‍പ്പെടെ ബില്ലടക്കലുമായി ബന്ധപ്പെട്ട എല്ലാ സേവനദാതാക്കളുടെയും പ്രവര്‍ത്തനം. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും തര്‍ക്കങ്ങളുണ്ടായാല്‍ അപ്പീല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും ബി.ബി.പി.എസാവും. ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം അടക്കുന്നതുമായി ബന്ധപ്പെട്ട ജി.ഐ.ആര്‍.ഒ (ഗവണ്‍മെന്‍റ് ഇന്‍േറണല്‍ റവന്യൂ ഓര്‍ഡര്‍) തത്ത്വങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തനം.
നിലവില്‍ സേവനദാതാക്കളുടെ ഓഫിസുകളിലോ വെബ്സൈറ്റുകളിലോ ഇടനിലക്കാരിലോ സേവനദാതാക്കളുമായി കരാറുള്ള ബാങ്കുകളിലോ ഓണ്‍ലൈന്‍ സേവനദാതാക്കളുടെ വെബ്സൈറ്റുകളിലോ പണമായോ ചെക്കായോ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് മുഖേനയോ ഇന്‍റര്‍നെറ്റ് ബാങ്കിങ് മുഖേനയോ ബില്ലടക്കാനാവും. പക്ഷേ, എല്ലാ ബില്ലുകളും ഒരേയിടത്ത് അടക്കാനാവില്ല.
ഉദാഹരണത്തിന് പല ബാങ്കുകളും ചില സേവനങ്ങളുടെ പണമടക്കാന്‍ ഇന്‍റര്‍നെറ്റ് ബാങ്കിങ് സൗകര്യം നല്‍കുന്നുണ്ട്. പക്ഷേ, ബാങ്കുകള്‍ക്ക് നേരിട്ട് ഇടപാടുള്ള സ്ഥാപനങ്ങളുടെ എണ്ണം പരിമിതമായിരിക്കും. പല വെബ്സൈറ്റുകള്‍ക്കും പ്രത്യേകം യൂസര്‍നെയിമും പാസ്വേഡും സൃഷ്ടിച്ച് ഓര്‍ത്തിരിക്കാനോ നേരിട്ട് പണമടക്കാനോ ഇത് ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കും.
ജി.ഐ.ആര്‍.ഒ അടിസ്ഥാനമാക്കി പേമെന്‍റ് സംവിധാനം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട മുംബൈ ഐ.ഐ.ടിയിലെ പ്രഫ. ഉമേഷ് ബെല്ലൂര്‍ ചെയര്‍മാനായ സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 20 മുന്‍നിര നഗരങ്ങളില്‍ മാത്രം പ്രതിവര്‍ഷം 3080 കോടി ബില്ലുകളാണ് സൃഷ്ടിക്കപ്പെടുന്നത്. പുതിയ സംവിധാനം വരുന്നതോടെ എല്ലാ സേവനദാതാക്കള്‍ക്കും അവരുടെ സേവനങ്ങള്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ഇതോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സേവനദാതാക്കളെ എളുപ്പത്തില്‍ കണ്ടത്തെി പണമടക്കാനാവും.
ഒന്നിലധികം സ്ഥലങ്ങളില്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കുന്നതുവഴിയുള്ള കെണികളും ഒഴിവാകും. ഇലക്ട്രോണിക് രൂപത്തില്‍ അടക്കുക വഴി പേപ്പര്‍ ബില്ലുകള്‍ സൂക്ഷിക്കുന്നതിന്‍െറ ബാധ്യതയും പുതിയ സംവിധാനം ഇല്ലാതാക്കും. എപ്പോള്‍ വേണമെങ്കിലും ഏതൊക്കെ ബില്ലുകള്‍ അടച്ചതാണെന്നുള്‍പ്പെടെ കാര്യങ്ങളില്‍ സംശയദൂരീകരണത്തിനും പുതിയ സംവിധാനത്തില്‍ അവസരമുണ്ടാകും. വിദൂര ഗ്രാമങ്ങളിലും മറ്റുമുള്ളവര്‍ക്ക് സേവനദാതാക്കളുടെ ഓഫിസുകള്‍ കയറിയിറങ്ങുന്ന അസൗകര്യവും ഒഴിവാകും. ഇന്‍റര്‍നെറ്റ് സേവനം സ്വന്തമായില്ലാത്തവര്‍ക്ക് അക്ഷയകേന്ദ്രങ്ങളുടെ മാതൃകയില്‍ മൂന്നാം കക്ഷികളുടെ സേവനവും ഉപയോഗപ്പെടുത്താം.
ബി.ബി.പി.എസ് ലാഭം ലക്ഷ്യമിടാത്ത സ്ഥാപനമായിരിക്കണമെന്നാണ് ശിപാര്‍ശ. പക്ഷേ, ഏതു വിധത്തിലാണ് ഇതിന് പ്രവര്‍ത്തനച്ചെലവ് കണ്ടത്തെുക എന്നതുസംബന്ധിച്ച് ശിപാര്‍ശകളില്‍ വ്യക്തമല്ല. എന്നാല്‍, ഇടനിലക്കാര്‍ ഈടാക്കുന്ന ചെറിയ ഫീസിനുപുറമെ മറ്റൊരു ചെറിയ തുക കൂടി ഈടാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ സ്ഥാപനങ്ങള്‍ പറയുന്നത്. ഇതിനുപുറമെ ഭാരത് ബില്‍ പേമെന്‍റ് ഓപറേറ്റിങ് യൂനിറ്റുകള്‍ സ്ഥാപിക്കാനും ശിപാര്‍ശയുണ്ട്. മൂന്നാം കക്ഷിയായി പ്രവര്‍ത്തിക്കുന്ന ഇവക്ക് പക്ഷേ, ചെറിയ തോതില്‍ ലാഭം ഈടാക്കാനാവും.
രേഖകളാക്കല്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണവും മനുഷ്യ വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും കുറവ് മതിയെന്നതിനാല്‍ നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ നല്‍കാന്‍ പുതിയ സംവിധാനം വഴി തെളിച്ചേക്കുമെന്ന് സൈട്രസ് പേമെന്‍റ് സൊലൂഷന്‍ പോലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ പറയുന്നു.
മത്സരക്ഷമതയും ഗവേഷണവും ഉപഭോക്താക്കള്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കാനാണ് സാധ്യതയെന്ന് സ്വിഫ്റ്റ് ഇന്ത്യ പോലെ ഈ രംഗത്തുള്ള മറ്റുള്ളവരും പറയുന്നു. പക്ഷേ, ഇപ്പോഴും ശിപാര്‍ശകളായി തുടരുന്ന സംവിധാനം നടപ്പാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് സൂചന.
മേയ് 25 വരെ ശിപാര്‍ശകളില്‍ അഭിപ്രായം അറിയിക്കാന്‍ റിസര്‍വ് ബാങ്ക് അവസരവും നല്‍കിയിട്ടുണ്ട്.
 

ബംഗാളില്‍ തൃണമൂല്‍-സിപിഎം സംഘര്‍ഷം; 13 പേര്‍ക്ക് പരിക്ക്

Posted: 11 May 2014 10:04 PM PDT

Image: 

ബരാസാത്: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ര്‍ത്തകരും  സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹരോവയിലാണ് സംഭവം. ബാസിര്‍ഘട്ട് ലോക്സഭാമണ്ഡലത്തിനു കീഴിലെ ബ്രഹ്മഞ്ചക് മേഖലയിലെ രണ്ട് പോളിംഗ് ബൂത്തുകള്‍ക്കു സമീപം ഏറ്റുമുട്ടിയ പ്രവര്‍ത്തകര്‍ പരസ്പരം കല്ളെറിഞ്ഞു.

സ്ഥലത്ത് വെടിവെപ്പ് നടന്നില്ളെന്ന് പോലീസ് സൂപ്രണ്ട് തന്‍മോയ് റോയ്ചൗധരി അറിയിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സി.ആ.ര്‍പി.എഫിനെ വിന്യസിച്ചിട്ടുണ്ട്്. പരിക്കേറ്റവരെ ഹരോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫേസ്ബുക്കില്‍ പ്രണയം മൊട്ടിട്ടു; മൗനം പങ്കുവെക്കാന്‍ രാഗേഷും വിജിതയും ഇനി ഒന്നിച്ച്

Posted: 11 May 2014 09:42 PM PDT

Image: 

വളാഞ്ചേരി: രാഗേഷിന്‍െറ മൗനം പങ്കുവെക്കാന്‍ ഇനി കാസര്‍കോട്ടുകാരി കൂട്ട്. ബധിരനും മൂകനുമായ വളാഞ്ചേരി വട്ടപ്പാറ പറയത്ത് ശ്രീരാഗത്തില്‍ രാഗേഷ് മേനോനും, കാസര്‍കോട് ബന്തടുക്ക സ്വദേശിനി ബധിരയും മൂകയുമായ വിജിതയും തമ്മിലെ വിവാഹം ശനിയാഴ്ച കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ നടന്നു. ഞായറാഴ്ച വരന്‍െറ ഗൃഹത്തില്‍ നടന്ന സുഹൃദ് സല്‍ക്കാരത്തിന് വരന്‍െറയും വധുവിന്‍െറയും സുഹൃത്തുക്കളായ ബധിരരും മൂകരുമായ നിരവധി പേരാണ് എത്തിയത്.
പോസ്റ്റല്‍ അസിസ്റ്റന്‍റായി കാസര്‍കോട്ട് ജോലി ചെയ്യുന്ന രാഗേഷ്, ഫേസ്ബുക് വഴിയാണ് ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ വിജിതയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവീട്ടുകാരുടെയും ഇഷ്ടപ്രകാരം വിവാഹം നടക്കുകയായിരുന്നു. രാമദാസ് മേനോന്‍െറയും ലക്ഷ്മിദാസിന്‍െറയും മകനായ രാഗേഷിന് മൂന്നാം വയസ്സില്‍ മെനിഞ്ചൈറ്റിസ് വന്നതിനെ തുടര്‍ന്ന് കേള്‍വിശക്തി നഷ്ടപ്പെടുകയായിരുന്നു. ബന്തടുക്ക സ്വദേശിയായ ചന്തുക്കുട്ടി നായരുടെയും ഗംഗാദേവിയുടെയും മകളായ വിജിതക്ക് രണ്ട് വയസ്സുള്ളപ്പോള്‍ സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണ് കേള്‍വിയും സംസാര ശേഷിയും നഷ്ടപ്പെട്ടത്.
സല്‍ക്കാരത്തിന് കോട്ടക്കല്‍ ഹെലന്‍ കെല്ലര്‍ വെല്‍ഫെയര്‍ ഡെഫ് ക്ളബിലെ കൂട്ടുകാരും രാഗേഷിന്‍െറ കൂടെ മാലാപറമ്പ് അസീസി ബധിരവിദ്യാലയത്തിലെയും ഹയര്‍ സെക്കന്‍ഡറിക്ക് പഠിച്ച കോട്ടയത്തെ സ്കൂളിലെയും കൂട്ടുകാര്‍ എത്തിയിരുന്നു.
 

മലയാളികളെ വെടിവെച്ചുകൊന്ന സംഭവം: മുഖ്യപ്രതിയും പിടിയില്‍

Posted: 11 May 2014 08:47 PM PDT

Image: 

കുവൈത്ത് സിറ്റി: കഴിഞ്ഞമാസം രണ്ട് മലയാളികള്‍ കൊള്ളക്കാരുടെ വെടിയേറ്റുമരിച്ച സംഭവത്തിലെ മുഖ്യപ്രതിയും പിടിയിലായി.  21കാരനായ യൂസുഫ് സുലൈമാന്‍ ഉബൈദ് അലി എന്ന ബിദൂനി യുവാവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കേസന്വേഷിക്കുന്ന ജഹ്റ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ തന്ത്രപരമായ രഹസ്യനീക്കത്തിനൊടുവില്‍ ഫര്‍വാനിയയിലെ ഫ്ളാറ്റില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ആഭ്യന്തര മന്ത്രാലയത്തിലെ വാര്‍ത്താവിതരണ വിഭാഗമാണ് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയിലായ വിവരം പുറത്തുവിട്ടത്. നേരത്തേ പിടിയിലായ രണ്ടുപേരുള്‍പ്പെടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ രണ്ട് മലയാളി സെക്യൂരിറ്റി ജീവനക്കാര്‍ വെടിയേറ്റു മരിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളും ഇതോടെ പിടിയിലായി. പ്രധാന പ്രതിക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കെടുത്ത സിറിയക്കാരനായ അബ്ദുല്ല സഅദ് അല്‍ ഇന്‍സി (18), ബിദൂനിയായ മശാരി ഫലാഹ് അല്‍ ഹാജിരി (20) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് പിടികൂടിയിരുന്നത്.
കൊല്ലപ്പെട്ട മലയാളികളില്‍നിന്ന് കവര്‍ന്നെടുത്ത പണം പ്രതികള്‍ക്കിടയില്‍ ഭാഗിക്കപ്പെട്ട നിലയില്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഫര്‍വാനിയയില്‍ മുഖ്യപ്രതി താമസിച്ചുവന്ന ഫ്ളാറ്റില്‍ നടത്തിയ റെയ്ഡില്‍ വെടിവെക്കാന്‍ ഉപയോഗിച്ച റൈഫ്ള്‍, മലയാളികളില്‍നിന്ന് തട്ടിയെടുത്ത പണംകൊണ്ടുപോവുന്ന ബാഗ് തുടങ്ങിയ തൊണ്ടിമുതലുകളും കണ്ടത്തെി. ഫ്ളാറ്റില്‍ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചനിലയിലാണ് തോക്കും പണവും കണ്ടത്തെിയത്.
കൊള്ളക്ക് പ്രതികള്‍ ഉപയോഗിച്ച വാഹനവും കണ്ടത്തെിയിട്ടുണ്ട്. സുലൈബിയയിലെ കൃഷിയിടത്തില്‍നിന്ന് മോഷ്ടിച്ച ഈ വാഹനം തെളിവ് നശിപ്പിക്കാന്‍വേണ്ടി കത്തിക്കാന്‍ ശ്രമിച്ചനിലയിലാണ് കണ്ടത്തെിയത്.
കഴിഞ്ഞമാസം 25നാണ് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശി വലിയപറമ്പില്‍ ശാര്‍ങ്ധരന്‍ (55), മലപ്പുറം വളാഞ്ചേരി മൂര്‍ക്കനാട് പുന്നക്കാട്ട് സയ്യിദ് റാഷിദ് ജമലുലൈ്ളലി  (25) എന്നിവര്‍ കൊള്ളക്കാരുടെ വെടിയേറ്റുമരിച്ചത്.
രാത്രി പത്തരയോടെ അല്‍മുല്ല സെക്യൂരിറ്റി കമ്പനി ജീവനക്കാരായ ശാര്‍ങ്ഗധരനും റാഷിദും സുലൈബിയ പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്ന ഓണ്‍കോസ്റ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ബാങ്കില്‍ അടക്കാനുള്ള പണം ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു മൂന്നംഗ സംഘത്തിന്‍െറ ആക്രമണം. മുഖംമൂടിധാരികളായ അക്രമികള്‍ ഇവര്‍ക്കുനേരെ  വെടിയുതിര്‍ക്കുകയായിരുന്നു.
 ശാര്‍ങ്ഗധരന്‍ സംഭവ സ്ഥലത്തും റാഷിദ് ആശുപത്രിയിലും മരിച്ചു.
സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ബാങ്കിലടക്കാനായി ശേഖരിച്ച 13,000 ദീനാര്‍ ഇവരില്‍നിന്ന് കൊള്ളയടിക്കുകയും ചെയ്തിരുന്നു.

പുത്തന്‍ കുതിപ്പിന് കൊളംബിയ, ഗ്രീസ്

Posted: 11 May 2014 08:44 PM PDT

Image: 

‘ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഭാഗ്യവും അവസരവും യോഗ്യതയും ലഭിക്കുന്ന ടീമുകള്‍ ആഗ്രഹിക്കുന്നത്  പ്രതിയോഗികള്‍ തങ്ങളേക്കാള്‍ അശക്തരും അവര്‍ക്കെതിരെ അനായാസ വിജയം നേടണമെന്നുമായിരിക്കും. എന്നാല്‍, യുദ്ധസന്നാഹങ്ങളുമായി ലോകം മുഴുവന്‍ അണിനിരക്കുന്ന ടീമുകളുമായി ഏറ്റുമുട്ടി അവസാന 32ല്‍ ഇടംനേടുമ്പോള്‍, അത് വെറും വ്യാമോഹമേ ആകൂ’ എന്നു പറയാനുള്ള അസാധാരണ ധൈര്യം കാണിച്ചത് 2006ല്‍ ജര്‍മനിയുടെ പരിശീലകനും ഇപ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളുടെ അമരക്കാരനുമായ യുര്‍ഗന്‍ ക്ളിന്‍സ്മാനായിരുന്നു. ഒരേനിലവാരമുള്ള ടീമുകളാവും എട്ട് ഗ്രൂപ്പുകളിലായി വീതിക്കപ്പെടുക. ചിലപ്പോള്‍, നറുക്കെടുപ്പില്‍ ഭാഗ്യം ഒപ്പമുണ്ടാവുകയാണെങ്കില്‍ ഫുട്ബാള്‍ അവികസിത രാഷ്ട്രങ്ങളില്‍നിന്നൊരു ടീമിനെ കിട്ടിയാലായി. ഇത്തവണ ബ്രസീലിലെ ‘സി’ ഗൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ കൊളംബിയയും യൂറോപ്പില്‍നിന്ന് ഗ്രീസും ആഫ്രിക്കയില്‍നിന്ന് ഐവറികോസ്റ്റും ഏഷ്യയുടെ ജപ്പാനുമാണ്.
ഓര്‍മകളിലിരമ്പി കൊളംബിയ
 16 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ‘ലോസ് കഫറ്ററോസ്’ എന്ന ഓമനപ്പേരുള്ള കൊളംബിയന്‍ ടീം ലോകകപ്പിലേക്ക് തിരിച്ചത്തെുന്നത്. ഒരിക്കലും ആര്‍ക്കും അവഗണിക്കാനാകാത്ത പാരമ്പര്യമുള്ള കാല്‍പന്തുകളിക്കാരാണ് കൊളംബിയക്കാര്‍. അവരുടെ ഗോള്‍വലയം കാത്തിരുന്ന റെനോ ഹെഗ്വിറ്റയുടെ അവിശ്വസനീയവും ചിലന്തി വലകാക്കുന്നതു പോലുള്ള പ്രകടനങ്ങളും ഫുട്ബാള്‍ ലോകത്തിന്‍െറ നിര്‍വൃതിയുടെ നിമിഷങ്ങളാണ്. അതുപോലെ ‘വിചിത്രമായ കേശാലങ്കാരവുമായി’ പന്തുകൊണ്ട് വിസ്മയക്കാഴ്ചകളൊരുക്കിയ കാര്‍ലോസ് വാല്‍ഡരമായും എതിര്‍ഗോളിമാരുടെ ഉറക്കംകെടുത്തിയിരുന്ന ഫൗസ്റ്റീനോ അസ്പിരിയയും ലോകഫുട്ബാളിന്‍െറ അമൂല്യനിധികളുമായിരുന്നു. ഇതിനുമുമ്പ് 62ലും 90 മുതല്‍ 98 വരെ സ്ഥിരമായും അവര്‍ ലോകകപ്പിലുണ്ടായിരുന്നു.
47 ദശലക്ഷത്തി എഴുപത്തി ഏഴായിരമാണവരുടെ ജനസംഖ്യ. ബാഗോട്ട തലസ്ഥാനം. സംസാരിക്കുന്ന ഭാഷ സ്പാനിഷ്. നാണയം കൊളംബിയ പെസോ.
1990ല്‍ ക്വാര്‍ട്ടറിലത്തെിയ കൊളംബിയക്കാര്‍ ഇത്തവണ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ബൊളീവിയ, വെനിസ്വേല, പെറു, അര്‍ജന്‍റീന, എക്വഡോര്‍, ഉറുഗ്വായ്, പരഗ്വേ എന്നീ വമ്പന്മാര്‍ക്കൊപ്പമായിരുന്നു. അതിശക്തരായ ഉറുഗ്വായിയെ പിന്നിലാക്കിയാണ് അവര്‍ അര്‍ജന്‍റീനക്കൊപ്പം ഈ ഗ്രൂപ്പില്‍നിന്ന് കടന്നുവന്നിരിക്കുന്നത്. (പ്ളേഓഫിലൂടെ ഒടുവില്‍ ഉറുഗ്വായിയും ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ചു).
വിഖ്യാതനായ അര്‍ജന്‍റീനിയന്‍ പരിശീലകന്‍ ഹോ സേ പെക്കര്‍മാനാണ് അവരുടെ കൂടെ. അസാധാരണ തന്ത്രശാലിയായ പെക്കര്‍മാന്‍, ടീമിന്‍െറ ഘടന മൊത്തം മാറ്റി യുവത്വത്തിനും പരിചയസമ്പന്നതക്കും  സ്ഥാനം നല്‍കിയാണ് പുതുപുത്തന്‍ ടീമിനെ വാര്‍ത്തെടുത്തിരിക്കുന്നത്. 4-2-2-2 ശൈലിയിലാണ് പെക്കര്‍മാന്‍ ടീമിനെ അണിനിരത്തുന്നത്.
ഗോള്‍വല ദാവീദ് ഓസപീനയുടെ കൈകളില്‍ സുരക്ഷിതം. പ്രതിരോധ നായകന്മാരായി കമീലോസുനീഗ, മാറിയോ ചേപ്സു, ക്രിസ്റ്റ്യന്‍ സപാറ്റ, പാബ്ലോ ആര്‍മേരിയോ എന്നിവരും മധ്യനിരയില്‍ ഫ്രഡി ഗ്വാവ്റീന്‍, ആബേല്‍ അഗുലേറ, ഹുവാന്‍ ഗവ്ഡ്റഡോ, ഹേമസ് എന്നിവര്‍ക്കൊപ്പം മുന്നേറ്റക്കാരായി, റാഡ്മേല്‍ ഫല്‍കോവയും ജാക്സണ്‍ മാട്ടിനസുമാണ്. ആക്രമണവും പ്രതിരോധവും ഒരുപോലെ സമന്വയിപ്പിച്ചുള്ള ഈ തത്ത്വം കൊളംബിയയെ ഗ്രൂപ്പില്‍ ഒന്നാമത് എത്തിക്കുമെന്നു തന്നെയാണ് പെക്കര്‍മാന്‍ വിശ്വസിക്കുന്നതും പ്രഖ്യാപിക്കുന്നതും.
യോഗ്യതാ മത്സരങ്ങളില്‍ കഴിഞ്ഞ ലോകകപ്പിലെ നാലാം സ്ഥാനക്കാരായ ഉറുഗ്വായിയെ ഏകപക്ഷീയമായ നാലു ഗോളുകളില്‍ തോല്‍പിച്ച് നാണിപ്പിച്ചുവിട്ട ഈ കാപ്പികുടിക്കാര്‍, ബൊളീവിയയെ കശാപ്പുചെയ്തത് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കായിരുന്നു. പോരാത്തതിന് അര്‍ജനീനയെ ഗോളടിക്കാതെ സമനിലയില്‍ തടച്ചിടുകയും ചെയ്തു.
വാള്‍ഡരാമയുടെ പിന്‍ഗാമിയായി കഴിഞ്ഞ രണ്ട് സീസണുകളില്‍ അത്ലറ്റികോ മഡ്രിസിനുവേണ്ടി 70 ഗോളുകളടിച്ചുകൂട്ടി നിലവില്‍ മൊണോക്കോക്ക് ബൂട്ടുകെട്ടുന്ന ഫാല്‍കോവ തന്നെയാണ് ഗോളുകളില്‍ അധികവും അടിച്ചുകൂട്ടിയത്. എന്നാല്‍, പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരിക്കുന്ന ഈ അതുല്യ ഫോര്‍വേഡ് തക്കസമയത്ത് തിരിച്ചത്തെിയാലേ പെക്കര്‍മാന്‍െറ മോഹങ്ങള്‍ പൂത്തുലയുകയുള്ളൂ. ബര്‍ലിന്‍ ടീമായ ഹാര്‍ത്തക്ക് കളിക്കുന്ന ആഡ്രിയാന്‍ റാമോസും മൊണോക്കോയുടെ തന്നെ ഹേമസ് (ജെയിംസ്) റോഡ്രിഗസുമാണ് അവരുടെ വമ്പന്മാര്‍. ഇതൊക്കെയാണെങ്കിലും നടുങ്ങുന്ന ഓര്‍മകളുമായായിരിക്കും ‘ല കഫറ്ററോസ്’ ബ്രസീലില്‍ ഇറങ്ങുക. 1994ല്‍ അമേരിക്കയില്‍ സെല്‍ഫ് ഗോളടിച്ച് തിരിച്ച് കൊളംബിയയിലെ ‘കാപ്പിക്കട’യില്‍ എത്തിയ അവരുടെ അന്നത്തെ ഡിഫന്‍റര്‍ അഡ്റോസ് എസ്കോബാറിനെ ഒരു കളിഭ്രാന്തന്‍ വെടിവെച്ചുകൊന്ന ദുരന്താനുഭവം ഓരോ കൊളംബിയന്‍ കളിക്കാരനെയും ഇന്നും അലട്ടുന്നുണ്ട്, പേടിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടവര്‍ക്ക് കാര്യമായി പൊരുതണം, കളിച്ച് ജയിക്കണം, ജീവിക്കണം!
ആദ്യമത്സരം: ജൂണ്‍ 14ന് രാത്രി 9.30ന് ബല്ളോ ഹൊറീസോണിലെ എസ്റ്റേഡിയോ മിനേറിയോയില്‍. പ്രവചനം: കൊളംബിയ -രണ്ട്, ഗ്രീസ് -ഒന്ന്.
രണ്ടാം മത്സരം: ജൂണ്‍ 19. സമയം രാത്രി 9.30. എസ്റ്റേഡിയോ നാഷത്താലേ (ഗരീന്‍ച് സ്റ്റേഡിയം). എതിരാളികള്‍ ഐവറികോസ്റ്റ്.
പ്രവചനം: ഐവറികോസ്റ്റ് -രണ്ട്, കൊളംബിയ -രണ്ട്.
മൂന്നാം മത്സരം ജപ്പാനെതിരെ കുയാബാ അറീന പാന്‍റനാലില്‍. സമയം: രാത്രി 1.30, 25 ജൂണ്‍. പ്രവചനം: കൊളംബിയ -മൂന്ന്, ജപ്പാന്‍ -ഒന്ന്.
 

അട്ടിമറിക്ക് കാതോര്‍ത്ത് ഗ്രീസ്

21ാം നൂറ്റാണ്ടിലെ ‘യവന ഇതിഹാസ’മായിരുന്നു 2004ലെ ഗ്രീസിന്‍െറ യൂറോപ്യന്‍ കപ്പ് അട്ടിമറി വിജയമെന്ന് അച്ചുനിരത്തിയവരായിരുന്നു ലോക മാധ്യമങ്ങള്‍. അന്ന് ആന്‍ഗലോ ഹരിസ്റ്റിയാസ് എന്ന് ഒരേയൊരു കളിക്കാരന്‍െറ പേരേ ലോകമാധ്യമങ്ങളില്‍ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞിട്ട് കേവലം ഒരു ദശാബ്ദമേ ആയിട്ടുള്ളൂ. തുടര്‍ന്നുള്ള രണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും കപ്പ് നിലനിര്‍ത്താനോ നേടാനോ കഴിഞ്ഞിട്ടില്ളെങ്കിലും ‘കാരഗോണീസും’ കൂട്ടരും കൂടി പുറത്തെടുത്ത പ്രകടനം, പ്രത്യേകിച്ച് കഴിഞ്ഞതവണ റഷ്യക്കാരെ കശക്കിയെറിഞ്ഞ അനുഭവമറിഞ്ഞവര്‍ ഗ്രീസിനെ ഒരിക്കലും എഴുതിത്തള്ളില്ല.
ഇത്തവണ യൂറോപ്പിലെ ഏറ്റവും അശക്തമായ ഗ്രൂപ് ജിയില്‍, ബോസ്നി ഹെര്‍സഗോവിന, ലാറ്റ്വിയ, ലിത്വാനിയ, സ്ലൊവാക്യ, ലിഷ്റ്റന്‍സ്റ്റൈന്‍ എന്നീ ടീമുകള്‍ക്കൊപ്പമായിരുന്നു യോഗ്യതാ മത്സരം. എട്ടു മത്സരങ്ങള്‍ അനായാസം ജയിക്കുകയും, നാലില്‍ തോല്‍ക്കുകയും ചെയ്തതോടെ ബോസ്നിയക്കാര്‍ക്കൊപ്പമത്തൊതെ, രണ്ടാമതായി പ്ളേഓഫില്‍ റുമേനിയയെ നേരിട്ടു. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാലു ഗോളുകളുമായിട്ടവര്‍ തങ്ങളുടെ മൂന്നാം പങ്കാളിത്തം ഉറപ്പിച്ചു. ഇതിനുമുമ്പ് 1994, 2010 എന്നീ വര്‍ഷങ്ങളില്‍ യവനന്മാരുണ്ടായിരുന്നു.
പതിനൊന്നു ദശലക്ഷത്തി ഇരുപത്തി ഏഴായിരമാണ് ജനസംഖ്യ. ആതന്‍സ് തലസ്ഥാനം. ഗ്രീസ് മാതൃഭാഷ. നാണയം: യൂറോ.
ഗ്രീസിനെ യൂറോപ്യന്‍ ഫുട്ബാളിലെ അധിപന്മാരാക്കി മടങ്ങിയ ജര്‍മന്‍കാരന്‍ ഓട്ടോ റീഹാഗലിന്‍െറ പിന്‍ഗാമിയായത്തെിയത്, പോര്‍ചുഗീസുകാരനായ ഫെര്‍ണാണ്ടോ സാന്‍േറാസാണ്. യൂറോ ചാമ്പ്യന്‍ഷിപ്പിലും ലോകകപ്പിലും യോഗ്യത നേടാന്‍ അവരെ പ്രാപ്തരാക്കിയതും ഈ പരിചയസമ്പന്നന്‍ തന്നെ.
4-3-2-1 സംവിധാനമാണ് സാന്‍േറാസ് പരീക്ഷിക്കുന്നത്. ഇതിഹാസ ഗോള്‍കീപ്പര്‍ അന്‍േറാണിയോസ് നീക്കോ പോള്‍ഡീസില്‍നിന്ന് സ്ഥാനമെറ്റെടുത്ത കര്‍ണേസീസാണ് അവരുടെ പുതിയ ഗോളി. തോടോ സീഡീസ്, പപ്പടോമനലൂസ്, സോക്രട്ടീസ് ഹോളോബോസ് -അജയ്യമായ പ്രതിരോധനിര. ഡിഫന്‍സിവ് മധ്യനിരയില്‍ കസ്റ്റാറോണിയസ്, ട്സോബിയസ്, മാനിറ്റിസ് എന്നിവര്‍.  ആക്രമണ മധ്യനിരയില്‍ പന്തത്തെിക്കാനായി സാല്‍വപ്ഗ്ഡിസ്, സാമറസ് ഗോളടിക്കാന്‍ മിറ്റ്റോഗൂലും. നിര്‍ഭാഗ്യവശാല്‍ ഈ സംഘത്തില്‍ പരിചയസമ്പന്നനായ കാരഗോസീസിന്  ഇടമില്ലാതായി എന്ന് കരുതി നിരാശപ്പെടേണ്ട. അത്യാവശ്യ അവസരങ്ങളില്‍ പകരക്കാരനായത്തെി ഗോളടിച്ച് വിസ്മയിപ്പിക്കാന്‍ ഇത്തവണയും കാരഗോണീസ് ഉണ്ടാകും. ഇദ്ദേഹത്തോടൊപ്പവും ഫുള്‍ഹാമിന്‍ ബൂട്ടുകെട്ടുന്ന മിറ്റ്റോഗൂലു തന്നെയാണവരുടെ പുതിയ ഹരിസ്റ്റാസ്.

മത്സരങ്ങള്‍: 14 ജൂണ്‍, 9.30. കൊംബിയക്കെതിരെ. ബെല്ളോ ഹൊറിസോങ്ങിലെ മാസ്റ്റേഡിയോ മിസേറിയോയില്‍.
പ്രവചനം: ഗ്രീസ്-ഒന്ന്, കൊളംബിയ- രണ്ട്.
രണ്ടാം മത്സരം: ജൂണ്‍ 20, സമയം വെളുപ്പിന് മൂന്നര. (ഇന്ത്യ ജൂണ്‍ 21) അറീന പൂനാസ്-നതാല്‍. പ്രവചനം: ഗ്രീസ് -ഒന്ന്, ജപ്പാന്‍ -ഒന്ന്.
മൂന്നാം മത്സരം: ഐവറികോസ്റ്റിനെതിരെ.ജൂണ്‍ 24: മൂന്നര മണി (ഇന്ത്യ, 25 ജൂണ്‍).
എസ്റ്റേഡിയോ കസ്റ്റലാവോ പോര്‍ട്ടലീസ. പ്രവചനം: ഐവറികോസ്റ്റ് -മൂന്ന്, ഗ്രീസ് -ഒന്ന്.
1994ലും 2010ലും അവര്‍ ആദ്യറൗണ്ടില്‍ പുറത്തായി, ചരിത്രം ആവര്‍ത്തിക്കുന്നത് തടയാനാവര്‍ക്കാകില്ല... അതാണ് യാഥാര്‍ഥ്യം...! എന്നാല്‍, എല്ലാ മത്സരങ്ങളിലും യവനന്മാരുടെ ഗോളുകളുണ്ടാകും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP