സ്വാഗതം
WELCOME

News Update..

Saturday, May 24, 2014

മാടപ്രാവുകള്‍ മാടി വിളിക്കുന്ന ഓര്‍മകള്‍ Madhyamam News Feeds

മാടപ്രാവുകള്‍ മാടി വിളിക്കുന്ന ഓര്‍മകള്‍ Madhyamam News Feeds

Link to

മാടപ്രാവുകള്‍ മാടി വിളിക്കുന്ന ഓര്‍മകള്‍

Posted: 24 May 2014 12:14 AM PDT

Image: 

‘പറുദീസയിലെ പക്ഷികള്‍ തട്ടിയെടുക്കാത്ത കൈകളിലെ വന്നിരിക്കൂ’ എന്ന് ജോണ്‍ ബെറി എഴുതിയിട്ടുണ്ട്.  അതുകൊണ്ടാണോ എന്നറിയില്ല ഒരു പ്രാവിനെ പിടിച്ചു വളര്‍ത്തണമെന്ന എന്‍െറ ബാല്യകാലാഭിലാഷം ഇന്നും സക്ഷാത്ക്കരിക്കാതെ കിടക്കുന്നത് . സ്കൂള്‍ വിദ്യാര്‍ഥി   ആയിരിക്കെ പ്രാവിനെ പിടിക്കാന്‍  പല തന്ത്രങ്ങളും കെണികളും  ഉപയോഗിച്ചെങ്കിലും  ഒരു പ്രാവും വഴങ്ങിയില്ല.  അങ്ങനെയിരിക്കെയാണ് ഒരവസരം  വീണു കിട്ടിയത്. അയല്‍വാസിയായ  അബ്ദുറഹിമുക്ക ഒരു ദിവസം എന്നെ  വേലിക്കടുത്തേക്ക് വിളിച്ചിട്ട് ‘എന്റെപ്രാവ് നിങ്ങളുടെ പറമ്പിലേക്ക്  കടന്നിട്ടുണ്ട്  അതിനെയെടുത്തു  താ’ എന്ന് പറഞ്ഞു. വേലിയുടെ മറുഭാഗത്താണ് അദ്ദേഹം  നിന്നിരുന്നത് .  ഞാന്‍ നോക്കിയപ്പോള്‍ നല്ല ഭംഗിയുള്ള പ്രാവ്  പക്ഷെ  പറന്നു പോകാതിരിക്കാന്‍ അതിന്‍െറ ചിറകുവെട്ടിയിരുന്നു. എന്‍െറ കാലിനു തൊട്ടടുത്തുള്ള  പ്രാവിനെ നോക്കി ഞാന്‍ പറഞ്ഞു: ‘ഇവിടെ ഒരു പ്രാവും കാണുന്നില്ല’. ശുദ്ധനുണ എന്നല്ലാതെ എന്ത് പറയാന്‍. പല  പ്രാവശ്യം അദ്ദേഹം ചോദ്യം ആവര്‍ത്തിച്ചുവെങ്കിലും  ഞാന്‍ നിലപാടില്‍ ഉറച്ചു നിന്നു. കാരണം എന്‍െറ ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കാന്‍ വീണു കിട്ടിയ ഒരവസരമായിരുന്നു അത്. മറ്റു പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഉള്ള തന്‍േറടം അന്നില്ലായിരുന്നു. അത്ഭുതത്തോടെ എന്‍െറ മുഖത്തേക്ക് നോക്കിയിട്ട്  വീട്ടിലേക്കു മടങ്ങുമ്പോള്‍ ഞാന്‍ പറയുന്നത് സത്യമല്ലെന്ന് അദ്ദേഹത്തിന്  അറിയാമായിരുന്നു .  പ്രാവിനെ എടുത്തു എന്‍െറ വീട്ടില്‍ ഒരിടത്ത് സൂക്ഷിച്ചു വെച്ച് പ്രാവിനെ കിട്ടിയിരിക്കുന്നു എന്ന  സന്തോഷ വാര്‍ത്ത  അറിയിക്കാന്‍ ഞാന്‍ കൂട്ടുകാരന്‍ അബുബക്കറിന്  അടുത്തേക്ക് ഓടി. വീട്ടു മുറ്റത്തെ       കശുമാവിന്‍ കൊമ്പില്‍ കയറി ഇരിക്കുകയായിരുന്നു അബൂബക്കര്‍ .  ‘അബൂബക്കറേ,  നമുക്കൊരു പ്രാവിനെ കിട്ടിയിരിക്കുന്നു’ എന്ന്  ഞാന്‍ പറഞ്ഞപ്പോള്‍  സന്തോഷാധിക്യത്താല്‍ പെട്ടെന്ന്  ആള്‍ താഴോട്ട് ചാടി. പിന്നെ ഒന്നും മിണ്ടുന്നില്ല. എന്‍െറ മുഖത്തേക്ക് തുറിച്ചുനോക്കി ഒരേയിരിപ്പ്. കുറെ വിളിച്ചു നോക്കി  അനക്കമില്ല.  അന്തം വിട്ടു പോയി ഞാന്‍. കുറച്ചു നേരം കഴിഞ്ഞു സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്‍െറ  ശ്വാസം നേരെ വീണത്. സന്തോഷവും ചാടലും കൂടി ഒന്നിച്ചായപ്പോള്‍ അബൂബക്കറിന് സംസാര ശേഷി  കുറച്ചു നേരത്തേക്ക് നഷ്ടപ്പെട്ടതായിരുന്നു.  എഴുന്നേറ്റ് എന്‍െറ കൂടെ പ്രാവിനെ കാണാന്‍ വന്നു. അപ്പോഴേക്കും അബ്ദുറഹിമുക്ക വീട്ടില് വന്ന് ഉപ്പാനെ കണ്ടു തൊണ്ടി മുതല്‍ കൊണ്ടുപോയിരുന്നു.  
സംസാര ശേഷി നഷ്ടപ്പട്ട സംഭവം പില്‍ക്കാലത്ത് നാട്ടില്‍  അബൂബക്കര്‍ ഹാജിയെ സന്ദര്‍ശിച്ചപ്പോള്‍  ഭാര്യയുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. വെളുത്തു വെള്ളക്കാരെപ്പോലെയിരുന്ന സുന്ദരനായ അബ്ദുറഹിമുക്ക വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂ.എ.ഇയില്‍ ജോലിസ്ഥലത്ത്  ഒരപകടത്തില്‍ പെട്ട് മരിച്ചു . ജീവിച്ചിരുന്നെങ്കില്‍ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കാമായിരുന്നു. എന്‍െറ ബന്ധു വിവാഹം കഴിച്ച  അദ്ദേഹത്തിന്‍െറ ഏക മകളെ കാണുമ്പോള്‍ ഇന്നും ഒരു ചെറിയ ചമ്മലോടെ സംഭവം ഓര്‍മ്മ വരും.
 ദോഹയില്‍ രാവിലെ ഓഫീസില്‍ പോകാന്‍ പുറത്തിറങ്ങുമ്പോള്‍ മിക്ക ദിവസങ്ങളിലും കണി കാണുന്നത് അരിപ്രാവുകളെയാണ്.  അവയുടെ പേരില്‍ എന്ന പോലെ രൂപത്തിലും ലാളിത്യം നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിനടുത്ത്  മാലിന്യങ്ങള്‍  നിക്ഷേപിക്കാന്‍ മുന്‍സിപാലിറ്റി  വെച്ചിട്ടുള്ള കണ്ടെയ്നറില്‍ നിന്ന് തെറിച്ചു വീഴുന്ന ഭക്ഷണ തരികള്‍  അവ  കൊത്തി   തിന്നുന്നത് കാണാം. ഇതും  ആര്‍ക്കും വേണ്ടാതെ മണ്ണില്‍ കിടക്കുന്ന ഉണങ്ങിയ ധാന്യ മണികളും മാത്രം മതി ഇവക്ക് വിശപ്പടക്കാന്‍. മനുഷ്യര്‍ വലിച്ചെറിയുന്ന  റൊട്ടിയും ചോറും ഇറച്ചിയും  അവര്‍ക്ക് വേണ്ട. അവ ഭക്ഷിക്കാന്‍ പൂച്ചകള്‍ കാത്തിരിപ്പുണ്ട് .ജീവന്‍ പണയം വെച്ചുള്ള  ഏര്‍പ്പാടാണ് ഈ പാവം പക്ഷികളുടെത്. തൊട്ടടുത്ത് പൂച്ചകള്‍ കുടുംബ സമേതം തക്കം നോക്കി നില്‍ക്കുകയാണ്. കണ്ണ് തെറ്റിയാല്‍ ജീവന്‍ പോകും. കുറച്ചു നേരമെങ്കിലും അവയെ നോക്കി നില്‍ക്കാന്‍ തോന്നും  പതിയിരിക്കുന്ന പൂച്ചകളുടെ ആക്രമണത്തില്‍ നിന്ന് അവയെ രക്ഷിക്കണമെന്ന  പ്രാര്‍ഥനയോടെ.
ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മനുഷ്യജീവികള്‍ വാഹനങ്ങളില്‍ നിന്നും ഹെലികോപ്ടറുകളില്‍ നിന്നും എറിഞ്ഞു കൊടുക്കുന്ന  ഭക്ഷണ പൊതികള്‍ക്കുവേണ്ടി പോരാടുന്ന  ദൃശ്യങ്ങള്‍  വാര്‍ത്താ ചാനലുകളിലൂടെ കാണുമ്പോള്‍, ’എന്തൊക്കെയായാലും പറവകളെ നിങ്ങളെത്ര ഭാഗ്യവാന്മാര്‍’ എന്ന് ഇവയെ നോക്കി പറയാന്‍ തോന്നും.
പ്രാവുകള്‍ പൊതുവെ സൗമ്യതയുടെ  പ്രതീകമാണെന്ന് തോന്നാറുണ്ട്. പണ്ട് പണ്ട് ഞണ്ട് മുണ്ടുടുക്കുന്ന കാലത്ത്  ഒരു ആണ്‍ പ്രാവ് പച്ച പയറ് മണികള്‍ കൊണ്ട് വന്ന് തന്‍െറ സഹധര്‍മിണിയെ വറുക്കാന്‍ ഏല്‍പ്പിച്ചുവത്രെ. പുറത്തു പോയി  തിരിച്ചു വന്നപ്പോള്‍  പയറ് കുറഞ്ഞതായി കണ്ടു അവള്‍ തിന്നു കളഞ്ഞതാണെന്ന് കരുതി അതിനെ കൊത്തി കൊല്ലുകയും ചെയ്തു. പിന്നീട് പയറ് കുറഞ്ഞതല്ല,  വറുത്തപ്പോള്‍ ചുരുങ്ങിയതാണ് എന്ന സത്യം  മനസിലാക്കിയപ്പോള്‍ മുതല്‍ പശ്ചാതാപത്താല്‍ കരയാന്‍ തുടങ്ങി. അതുകൊണ്ടാണ് ആണ്‍ പ്രാവുകള്‍  എപ്പോഴും കുറു കുറു ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് മുത്തശ്ശി കഥ .
 ചിലപ്പോള്‍ ഇവിടെ മറ്റിനം പ്രാവുകളും എത്താറുണ്ട്.  അപ്പോള്‍ ഒരു ബഹളമായിരിക്കും. സമാധാനത്തിന്‍െറ ചിഹ്നമായ വെള്ള പ്രാവുകളും, കഴുത്തിന് ചുറ്റും തിളങ്ങുന്ന മയില്‍പ്പീലി പോലുള്ള  തൂവലുള്ള പ്രാവുകളും അവയില്‍ പെടും.  ഇത്തരം പ്രാവുകളുടെ ചലനങ്ങള്‍  സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമ്രമുഖിയും ലജ്ജാവതിയുമായ പുതുമണവാട്ടി നടന്നു നീങ്ങുന്നത് പോലെ  തോന്നും. അവയുടെ കഴുത്തിലെ  വര്‍ണ ശബളമായ തൂവലുകള്‍ മണവാട്ടിയുടെ കഴുത്തില്‍ അണിഞ്ഞ രത്നം പതിച്ച കണ്ഠാഭരണം പോലെയും. കൂടാതെ കണ്‍മഷി എഴുതിയ മിഴികളുള്ള മൈനകളും എത്താറുണ്ട്. കുരുവികളും അവരോടൊപ്പം കൂടാറുണ്ട്. കുരുവികളെ  കാണുമ്പോള്‍ മുമ്പ്  മറ്റൊരിടത്ത് താമസിച്ചിരുന്നപ്പോള്‍  എയര്‍ കണ്ടീഷനറുകളില്‍ കൂട് കൂട്ടിയിരുന്ന  ഇവരുടെ മുന്‍ഗാമികളെ  ഓര്‍മ വരും. സൂര്യന്‍ ഉദിക്കും മുമ്പ് തന്നെ അവ ശബ്ദമുണ്ടാക്കാന്‍ തുടങ്ങുമായിരുന്നു.  പലപ്പോഴും അവയുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉണരാറ്. ശരിക്കും മനസിന് ആശ്വാസം നല്കുന്ന രാഗമായിരുന്നു അവയുടെ ശബ്ദം. സുപ്രഭാതവും ശുഭ ദിനവുമാണ് അവരെനിക്ക്  നേര്‍ന്നിരുന്നത്. അവരുടെ അഭാവം ഞാനിന്നനുഭവിക്കുന്നു.
കൂട്ടിലടച്ച കിളികളെ, പ്രത്യേകിച്ച് തത്തയെ കാണുമ്പോള്‍ അഞ്ചേകാല്‍ പതിറ്റാണ്ട് മുമ്പ് യു. പി സ്കൂളില്‍ പഠിച്ച ‘വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ ഞാനൊട്ടു വാനില്‍ പറന്നു നടക്കട്ടെ’ എന്ന ബാലാ മണി അമ്മയുടെ കവിതയിലെ  വരികള്‍  ഓര്‍മ്മ വരും. അതോടൊപ്പം  നിഷ്കളങ്കതയുടെ പ്രതീകമായ  അവരുടെ മുഖവും. ആറാം ക്ളാസ്  വിദ്യാര്‍ഥിയായിരുന്നെങ്കിലും മനസില്‍ തട്ടിയ വരികളായിരുന്നു അവ.  കൂട്ടിലടക്കപ്പെട്ട പക്ഷിയുടെ വേദന അന്നത്തെ ഈ ബാലനും പങ്കുവെച്ചിരുന്നു. അതോടൊപ്പം എല്ലാ വര്‍ഷവും പ്രസവാവധി എടുക്കാറുള്ള നിറ വയറോടെ ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്ന  മലയാളം അധ്യാപികയുടെ വിഷമവും.  മദ്യപാനിയായ പട്ടാളക്കാരന്‍  ഭര്‍ത്താവിന്‍െറ അടിയും തൊഴിയും ഏറ്റിരുന്ന അവരെ കാണുമ്പോള്‍ വല്ലാത്ത വിഷമമായിരുന്നു. നാട്ടില്‍ പോവുമ്പോള്‍  അവരുടെ മക്കളെ കാണുമ്പോള്‍ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നു ഞാന്‍ അഭിമാന പൂര്‍വം അവരോടു പറയാറുണ്ട്
ഇന്ന് കുറച്ചു കൂടി വിശാലമായി ചിന്തിച്ചാല്‍  ലോകത്തിന്‍െറ നാനാ ഭാഗങ്ങളില്‍ കാരാഗ്രഹങ്ങളില്‍  വെളിച്ചം കാണാതെ കഴിയുന്ന മനുഷ്യാത്മാക്കളുടെ വികാരമാണ് ബാലാമണിയമ്മ പ്രകടിപ്പിച്ചതെന്ന് പറയാം. നാലാപ്പാട്ട് തറവാടും നീര്‍മാതളവും എന്‍െറ ഗ്രാമത്തിനടുത്താണ്.  ആകാശത്തിലൂടെ കണ്ണെത്താത്ത ദൂരത്ത് പറന്നു പോവുന്ന പക്ഷക്കൂട്ടങ്ങളെ കണ്ടിട്ടില്ലേ. എത്ര രസകരമാണ് അവയെ നോക്കി നില്‍ക്കാന്‍. ഉയരത്തില്‍ പറന്നു പറന്നു  അവ അപ്രത്യക്ഷമാവുന്ന കാഴ്ച മനസ്സിന് എത്ര സുഖകരം. അത്ര സ്വാതന്ത്ര്യം ഭൂമിയില്‍ ആരും അനുഭവിക്കുന്നില്ല എന്ന് തോന്നി പോവും. ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്നാണല്ലോ  ബൈബിള്‍ വാക്യം.
എന്‍െറ ഉമ്മ കോഴികളെ പോലും കൂട്ടിലടച്ച് വളര്‍ത്താന്‍ ഞങ്ങളെ അനുവദിച്ചിരുന്നില്ല.  കൂട്ടിലടച്ച  കോഴികളെ കാണുമ്പോള്‍ ശ്വാസം മുട്ടുന്നത് പോലെയായിരുന്നു ഉമ്മാടെ പെരുമാറ്റം. വേഗം കൂട്  തുറന്നു വിടും. കീരിയും മറ്റും പിടിക്കാതിരിക്കാനാണ് എന്ന് പറഞ്ഞാലും അവര്‍ സമ്മതിക്കില്ല. കീരി പിടിച്ചാലും അത് കൂട്ടില്‍ അടയ്ക്കപ്പെടുന്നതിനേക്കാള്‍ ഉത്തമം ആണെന്ന് അവര്‍ പറയുമായിരുന്നു.   
ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍  ബന്ധു വീട്ടിന്‍െറ വരാന്തയുടെ മേല്‍ക്കൂരയില്‍ നിന്ന് ഒരു കിളിക്കൂട് തൂങ്ങിക്കിടക്കുന്നത് കണ്ടു. സൂചിമുഖിക്കുരുവിയുടെതാണ് അതെന്നു വീട്ടുകാര്‍ പറഞ്ഞു . ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോഴും  യാതൊരു  ഭയവുമില്ലതെ  പക്ഷി പറന്നു വന്നു അതിന്‍െറ കുട്ടികളെ തീറ്റുന്ന രംഗം രസമായിരുന്നു. കയ്യെത്തും ദൂരത്തായിരുന്നു സൂചിമുഖിയുടെ  കൂട്. പൂക്കളില്‍ നിന്ന് ശേഖരിക്കുന്ന തേനാണ് ഇവയുടെ  ഭക്ഷണമെന്നു മനസ്സിലായി ഈ പക്ഷി തേന്‍   കുടിക്കുന്ന രംഗം കണ്ടിരുന്നെങ്കില്‍ എന്ന് അപ്പോള്‍ ആഗ്രഹിച്ചു പോയി  വര്‍ഷങ്ങള്‍ക്കു മുമ്പ്  വീട്ടു  വളപ്പിലെ മലവണ്ണന്‍ എന്ന് ഞങ്ങളുടെ പ്രദേശത്തു അറിയപ്പെട്ടിരുന്ന  നെയ് വാഴകള്‍ കുലക്കുമ്പോള്‍ വവ്വാലുകള്‍  രാത്രി കാലങ്ങളില്‍ തേന്‍ കുടിക്കാന്‍ വന്നിരുന്നത് അപ്പോള്‍ ഓര്‍മ വന്നു. സ്കൂളിനടുത്തുള്ള ആല്‍മരത്തില്‍ തൂങ്ങി കിടന്നു  വവ്വാലുകള്‍ കശപിശ കൂടുന്നതും  ശബ്ദമുണ്ടാക്കുന്നതും  ഞങ്ങള്‍  വിദ്യാര്‍ഥികള്‍  കൗതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. ഇന്ന് ഒറ്റ നെയ്വാഴ  പോലും വീട്ടു വളപ്പിലില്ല. അതുപോലുള്ള പഴ വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തി പരിപാലിച്ചിരുന്ന  മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല അതൊക്കെ ശ്രദ്ധിക്കാന്‍ ഞങ്ങള്‍ മക്കള്‍ക്ക്  എവിടെ സമയം. ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടമല്ലേ .അതിനിടയില്‍ അമൂല്യങ്ങളായ പലതും നഷ്ടപ്പെട്ടിരിക്കുന്നു . വവ്വാലുകളുടെ അഭയ സങ്കേതമായ ആല്‍ മരം നിന്നിരുന്ന സ്ഥലത്ത് കോണ്‍്ക്രീറ്റ് സൗധങ്ങളാണ് ഇന്ന്  നില കൊള്ളുന്നത്. രാത്രി കാലങ്ങളില്‍ പറന്നു നടക്കാറുള്ള വവ്വാലുകളെ കാണാതായിരിക്കുന്നു.
ദോഹയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരിക്കല്‍  ലോക പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോയുടെ  ബ്ളോഗ്  സന്ദര്‍ശിച്ചപ്പോള്‍ അലിഫ് എന്ന ഗ്രന്ഥത്തിന്‍െറ  പ്രകാശനവുമായി ബന്ധപ്പെട്ടു  നടത്തിയ സംഗീത  മത്സരത്തിന്‍െറ  ഒരു വീഡിയോ കാണാനിടയായി . അതിലൊരു സംഗീതത്തിന്‍െറ  പശ്ചാത്തലം പൊട്ടി വിടരുന്ന സൂര്യ കാന്തി പൂവും ആകാശത്ത് പറന്നുയരുന്ന പക്ഷിക്കൂട്ടങ്ങളും  മഞ്ഞു മൂടിയ മലകളും ആഴക്കടലിലെ അത്ഭുതങ്ങളും നൃത്തം ചെയ്യുന്ന കുരങ്ങുകളും വെള്ളത്തിനടിയില്‍ മൊസൈക്ക് പണിയുന്ന മത്സ്യങ്ങളും കപ്പല്‍ പോലെ  കടലിലൂടെ നീങ്ങുന്ന  തിമിംഗലവും   മഞ്ഞിന്‍ കട്ടകകള്‍ക്കിടയില്‍ നിന്ന്   വിരിഞ്ഞിറങ്ങുന്ന കടലാമ കുട്ടികളും ആകാശത്തോളം തല ഉയര്‍ത്തി നില്ക്കുന്ന ജിറാഫുകളുമായിരുന്നു. നല്ലൊരു കാഴ്ചയും  സംഗീത സദ്യയും  വിരുന്നുമായിരുന്നു അത്.  ഞാന്‍ നോക്കുമ്പോള്‍ അതില്‍ അതാ വായുവില്‍ ചിറകടിച്ചു നിന്ന് ചെമ്പരത്തി പൂവില്‍ നിന്ന് തന്‍െറ നീണ്ടു വളഞ്ഞ കമ്പി പോലുള്ള കൊക്ക് കൊണ്ട്  സൂചിമുഖി  തേന്‍ ഊറ്റി ഊറ്റി കുടിക്കുന്നു . വിവരണാതീതമായ ഒരു രംഗമായിരുന്നു അത്. ‘ദൈവം കാരുണ്യവാനാണ്  അവന്‍  നമുക്ക്  പ്രകൃതിയോട് ഇണങ്ങുന്ന  ആത്്മാവിനെ നല്‍കിയിരിക്കുന്നു’ എന്നാണ് ഒരാള്‍ വിഡിയോ കണ്ടശേഷം  അഭിപ്രായം എഴുതിയത്.  മനശ്ശാന്തി നല്കുന്ന സംഗീതമായിരുന്നു അത്. ആ സംഗീതം വീണ്ടും വീണ്ടും  കേള്‍ക്കാനും അതിന്‍െറ പശ്ച്ചാത്തലം ഇടയ്ക്കിടെ വീക്ഷിക്കാനും ആര്‍ക്കും തോന്നിപ്പോവും..
 

ലോകകപ്പിലെ കൗതുകക്കാഴ്ചകള്‍:

Posted: 23 May 2014 11:36 PM PDT

Image: 

ഗോളടിച്ചും വാങ്ങിയും ജര്‍മനി

ലോക കപ്പിലെ വമ്പന്മാരാണ് ജര്‍മനി. മൂന്നു കപ്പ് വിജയങ്ങള്‍, നാല് രണ്ടാം സ്ഥാനങ്ങള്‍, അത്രതന്നെ മൂന്നാം സ്ഥാനങ്ങള്‍, ഗോളടിയിലെ മികവ് -ഇതൊക്കെ ഒരു വശം മാത്രം; എന്നാല്‍, ലോക കപ്പ് ചരിത്രത്തില്‍ ഏറ്റവും അധികം ഗോളുകള്‍ സ്വന്തം വലയില്‍ എത്തിച്ചതിനുള്ള റെക്കോര്‍ഡ് കൈസറിന്‍െറ കുട്ടികള്‍ക്കാണ്. 92 മത്സരങ്ങളില്‍നിന്നായി അവരുടെ വിഖ്യാതരായ ഗോള്‍ കീപ്പര്‍മാര്‍ വഴങ്ങിയത് 112 ഗോളുകളാണ്. ദോഷം പറയരുതല്ളോ 190 എണ്ണം തിരിച്ചുകൊടുത്തിട്ടുണ്ട്.1954ല്‍ ലോക  ചാമ്പ്യന്മാരായപ്പോഴാണ് അവര്‍ ഏറ്റവുമധികം ഗോളുകള്‍ വഴങ്ങിയത് എന്നത് മറ്റൊരു യാഥാര്‍ഥ്യം. 14 ഗോളുകള്‍ അന്നവര്‍ ‘സ്വന്തമാക്കി’!


1930, 34, 38 ലോക കപ്പുകളില്‍നിന്ന്  മാറിനിന്ന ഇംഗ്ളണ്ട് ആദ്യമായി മത്സരിക്കാനത്തെിയത് 1950ല്‍ ആയിരുന്നു. ‘കപ്പ്’ ഫുട്ബാളിന്‍െറ മാതൃഭൂമിക്കു തന്നെയെന്നായിരുന്നു അന്ന് പ്രവചനങ്ങള്‍. അതനുസരിച്ച് ആദ്യമത്സരത്തില്‍ അവര്‍ ചിലിക്കെതിരെ അനായാസമായ രണ്ടു ഗോളുകളുടെ വിജയം നേടി. എന്നാല്‍, തികച്ചും അപ്രതീക്ഷിതമായി അമേരിക്കന്‍ ഐക്യനാടുകളോട് 0-1ന് തോല്‍ക്കുകയും ചെയ്തു. ഇന്നത്തേതുപോലെ തത്സമയ സംപ്രേഷണങ്ങള്‍ ഒന്നുമില്ലാതിരുന്ന അക്കാലത്ത്  ‘കമ്പിയില്ലാക്കമ്പിയായി’രുന്നു വാര്‍ത്താവിനിമയ മാധ്യമം. ‘റസല്‍ക്രോണ്‍’ എന്ന വാര്‍ത്താലേഖകന്‍, കളികഴിഞ്ഞ ഉടന്‍ കമ്പി ഓഫിസിലത്തെി ഡെയ്ലി ടെലിഗ്രാഫിന് ഒരു സന്ദേശമയച്ചു. 0-1ന് അമേരിക്കക്ക് വിജയം. വാര്‍ത്ത ലണ്ടനിലത്തെിയത് 10-1ന് ഇംഗ്ളണ്ടിന് വിജയമെന്ന്. അടുത്ത ദിവസത്തെ ഇംഗ്ളീഷ് പത്രങ്ങളിലൊക്കെ മുന്‍പേജില്‍ തലക്കെട്ട് ഇങ്ങനെ: ‘ഫുട്ബാളിന്‍െറ ഫാദര്‍ലാന്‍ഡ് (ഇംഗ്ളീഷുകാര്‍ക്ക് പിതൃഭൂമിയാണ്) അമേരിക്കയെ ഒന്നിനെതിരെ പത്തു ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചു. ലോക വാര്‍ത്താചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായി ആ വാര്‍ത്ത ഇന്നും നിലനില്‍ക്കുന്നു.

മത്സരത്തില്‍നിന്ന് നേരത്തേ യോഗ്യത നേടാനാകാതെ പുറത്തുപോയ ടീമിലെ അംഗം- ഒരു ലോകകപ്പ് ഫൈനല്‍ റൗണ്ടിലെ ‘ഗോളുകളുടെ രാജകുമാരനായ’ കഥയും കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്. 1994ലെ അമേരിക്കന്‍ ലോകകപ്പില്‍ ഗ്രൂപ് മത്സരത്തില്‍ ഇന്നത്തെ റഷ്യയുടെ, അരങ്ങേറ്റ മത്സരമായിരുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റശേഷം അവര്‍ കാമറൂണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. തുടര്‍ച്ചയായി അഞ്ചു ഗോളുകള്‍ അടിച്ചുതകര്‍ത്ത ഒലേഗ് സാലെന്‍ഗോ, ആദ്യമത്സരത്തില്‍ സ്വീഡനെതിരെയും ഗോളടിച്ചിരുന്നു. ഒടുവില്‍ ബള്‍ഗേറിയയുടെ  റിസ്റ്റോ സ്റ്റോയ്ച്കോവിനൊപ്പം, ആറു ഗോളുകളുമായി ടോപ്സ്കോററുമായി.
 

റഫറിയുടെ അബദ്ധം
റഫറിയുടെ അബദ്ധം അദ്ദേഹത്തിന്‍െറ പണികളഞ്ഞ സംഭവമാണ് 2006ലെ ജര്‍മന്‍ ലോകകപ്പിന് പറയാനുള്ളത്. ആസ്ട്രേലിയയുമായുള്ള മത്സരത്തിനിടെ ക്രൊയേഷ്യയുടെ യോസിച്ച് സിമോണിച്ചിന് തുടര്‍ച്ചയായ മൂന്നു മഞ്ഞക്കാര്‍ഡുകളാണ് ഇംഗ്ളീഷുകാരന്‍ റഫറി ഗ്രഫാം പോള്‍ കാണിച്ചത്. എന്നാല്‍, അതൊരു ഫലിതമായി കാണാന്‍ ഫിഫ എന്തായാലും തയാറായില്ല. മത്സരം കഴിഞ്ഞയുടനെ ഇംഗ്ളീഷുകാരന്‍ റഫറിക്ക് പെട്ടികെട്ടി സ്ഥലം ഒഴിവാക്കേണ്ടിവന്നു.

ക്രൊയേഷ്യന്‍ താരത്തിന്‍െറ അഭിനയം
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹന്‍ മറ്റൊരു ക്രൊയേഷ്യക്കാരനാണ്. 1998ലെ ഫ്രഞ്ച് ലോകകപ്പിലെ സെമിഫൈനല്‍ മത്സരമാണ് രംഗം. ആതിഥേയരായ ഫ്രാന്‍സും ക്രൊയേഷ്യയും മുഖാമുഖം. പന്തുമായി മുന്നേറിയ ക്രൊയേഷ്യയുടെ സ്ളാവാന്‍ ബിലിച്ച് ഫ്രഞ്ച് പ്രതിരോധ നായകന്‍ ലോറാന്‍ ബ്ളാങ്കുമായി കൂട്ടിയിടിച്ച് നിലംപതിച്ചു. ഒന്നും ആലോചിക്കാതെ റഫറി സ്പെയിന്‍കാരന്‍ ഹേസ്സെമറിയ ഗ്രാസിയാ അറാന്‍ഡാ, ലൊറാന്‍ ബ്ളാങ്കിന് ചുകപ്പുകാര്‍ഡും കാണിച്ചു. എന്നാല്‍, പിന്നീടുള്ള വിഡിയോ പരിശോധനയില്‍ ബ്ളാങ്ക് ബിലിച്ചിനെ മറിച്ചിട്ടത്, കാലില്‍ തട്ടിയിട്ടാണെന്ന് തെളിഞ്ഞിട്ടും തീരുമാനം പുന:പരിശോധിക്കാന്‍ ഫിഫ തയാറായതുമില്ല.

രണ്ടാമത്തെ സൂപ്പര്‍ ‘താര’മായത് ഇറ്റലിയുടെ മാര്‍ക്കോ മറ്റരാസിയായിരുന്നു. ‘സിനദിന്‍ സിദാനെ’ പ്രകോപിപ്പിച്ച കൈയാങ്കളിക്ക് വഴിയൊരുക്കിയ മറ്റരാസിയുടെ അഭിനയപാടവമായിരുന്നു 2006ല്‍ ഇറ്റലിക്ക് കപ്പ് നേടിക്കൊടുത്തത്.
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ‘കാര്‍ഡുകള്‍’ പുറത്തെടുത്ത റഫറിയെന്ന റെക്കോര്‍ഡ്  റഷ്യക്കാരനുള്ളതാണ്. 2006ലെ ജര്‍മന്‍ ലോകകപ്പില്‍, നെതര്‍ലന്‍ഡ്സിനെതിരെയുള്ള പോര്‍ചുഗലിന്‍െറ മത്സരം അറിയപ്പെടുന്നത് ‘ന്യൂറംബര്‍ഗ്  ബാറ്റില്‍’ എന്നാണ്. റഫറി വാലന്‍റീന്‍ ഇവാനോവ് 16  മഞ്ഞക്കാര്‍ഡുകളും നാല് ചുവപ്പ് കാര്‍ഡുകളുമാണ് അന്ന് പുറത്തെടുത്തത്.

സോഫ്റ്റ് കിക്കിനും കിട്ടി ഒരു ചുവപ്പ് കാര്‍ഡ്
1998ലെ ക്വാര്‍ട്ടറില്‍ ഇംഗ്ളണ്ടിനെ നേരിട്ടത് അര്‍ജന്‍റീനയായിരുന്നു. ഫോക്ലന്‍ഡ് ദ്വീപിനുവേണ്ടി ഈ രണ്ട് രാജ്യങ്ങളും അവകാശവാദം ഉന്നയിച്ചതും തുടര്‍ന്ന് യുദ്ധംവരെ അതു ചെന്നത്തെിയതും വലിയ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കിയിരുന്നു. അപ്പോഴാണ് ഫുട്ബാള്‍ യുദ്ധം- മത്സരം 2-2 സമനിലയിലായിരുന്ന നേരം, ഹാഫ്ടൈമിന് നിമിഷങ്ങള്‍ മാത്രം ബാക്കി, അര്‍ജന്‍റീനയുടെ ഡീഗോ സിമിയോണി, ഡേവിഡ് ബെക്കാമിനെ വീഴ്ത്തി. വീണപാടെ ബെക്കാം ചെറിയ ഒരു നെറികേട് കാണിച്ചു. ‘ആരും കാണാമട്ടില്‍ ചെറിയ ഒരു തട്ട്, കാലുകൊണ്ട് സിമിയോണിയുടെ വയറിനിട്ട്, കണ്ടുനിന്ന ഡാനിഷ് റഫറി കിം മില്‍ട്ടണ്‍ നീല്‍സണ്‍ ബക്കാമിനുനേരെ നീട്ടിയതും ചുവപ്പുകാര്‍ഡ്. കോലാഹലമായി, ചെറിയ ഒരു തട്ട് അതായത് ബി.ബി.സി ഭാഷയില്‍ ഒരു ‘സോഫ്റ്റ് കിക്ക്’. തീരുമാനം പുന$പരിശോധിക്കപ്പെട്ടില്ല.
വിജയഗോളും റെഡ്കാര്‍ഡും ഒരേ നിമിഷത്തില്‍
ഈ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഒന്നിച്ച് ആസ്വദിച്ചത് 2002ലെ ഇംഗ്ളണ്ട്, ബ്രസീല്‍ മത്സരത്തിനിടയിലായിരുന്നു. അന്നത്തെ സൂപ്പര്‍സ്റ്റാര്‍ റൊണാള്‍ഡീന്യോയുടെ ഒരു ഗോളിനാണ് ബ്രസീല്‍ ഇംഗ്ളണ്ടിനെ മറികടന്ന് (2:1) സെമിയിലത്തെിയത്. 50ാം മിനിറ്റില്‍, വിജയഗോള്‍ നേടിയ ഉടനെ റൊണാള്‍ഡീന്യോ ഡാനീമില്‍സിനെ മറിച്ചിട്ടു. മെക്സിക്കക്കാരന്‍ റഫറി ഫിലിപ്പേറ്റാസാറിയോ റീസ്പോ ചുവപ്പുകാര്‍ഡും പുറത്തെടുത്തു.
2010ല്‍ കക്കക്കും കിട്ടി ഒരു ചുവപ്പ്  കാര്‍ഡ്, വസ്തുതകള്‍ പരിശോധിച്ചപ്പോള്‍ അതിനുതക്ക കാരണമൊന്നും ഉണ്ടായിരുന്നില്ളെന്നും ഫിഫക്ക് ബോധ്യമായി. ഐവറികോസ്റ്റിനെതിരെയുള്ള മത്സരത്തില്‍ കക്കാ ഐവറികോസ്റ്റ് ഗോളിയെ കൈയേറ്റം ചെയ്തുവെന്നായിരുന്നു മത്സരം നിയന്ത്രിച്ചിരുന്ന റഫറി സ്റ്റെഫാന്‍ ലിനോയ്യുടെ നിഗമനം. ഒന്നും ആലോചിക്കാതെ അദ്ദേഹം ശിക്ഷ വിധിച്ചു.  എന്നാല്‍, സംഗതി വിശകലനം ചെയ്ത ഫിഫയും പുറത്തെടുത്തു ഒരു ചുവപ്പു കാര്‍ഡ് -റഫറിക്ക് സസ്പെന്‍ഷന്‍.
2010ല്‍ ആതിഥേയരുടെ ഗോള്‍കീപ്പര്‍ക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ട ദുര്യോഗമുണ്ടായി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം മത്സരത്തിലായിരുന്നു സംഭവം. പ്രതിയോഗികള്‍ ഉറുഗ്വായ്. 76ാം മിനിറ്റില്‍ ആല്‍വേര പെരസിനുനേരെ ഒരു കുംഫു പ്രകടനം. ഫലം സ്വിസ് റഫറി മാസിമോ ബുസാക്കോയുടെ വക ഗോളി ഇറ്റു മെലോങ് ക്യൂനെക്ക് ചുവപ്പുകാര്‍ഡ്. എന്നാല്‍, ലോകകപ്പില്‍ പുറത്താക്കപ്പെടുന്ന ആദ്യ ഗോളി 1994ല്‍ ഇറ്റാലിയന്‍ വല കാത്ത ഗ്വിയാന്‍ ലൂക്കാ പാഗലൂക്കയായിരുന്നു; 1970 മുതലായിരുന്നു ലോകകപ്പില്‍ ചുവപ്പു കാര്‍ഡുകളുടെ രംഗപ്രവേശം.

സുവാരസിന്‍െറ  ‘കൈപ്പന്തുകളി’
2010ല്‍ ഉറുഗ്വായ് താരം ലൂയി സുവാരസിന്‍െറ മന$പൂര്‍വമായ ‘കൈപ്പന്തുകളി’യാണവരെ രക്ഷിച്ചത് എന്നതും ഫുട്ബാള്‍ ചരിത്രമായി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി, ഘാനയുടെ ഗിയാന്‍ ഗോള്‍കീപ്പറെയും വെട്ടിച്ച് പന്ത് വലക്കകത്തേക്കു പായിക്കുന്ന നിമിഷം. എവിടെനിന്നോ പാഞ്ഞത്തെിയ സുവാരസ് പന്ത് ഹാന്‍ഡ്ബാള്‍ കളിക്കാരനെപ്പോലെ പിടിച്ച് നിലത്തിട്ടു. ഗോളാകേണ്ട പന്ത് പെനാല്‍ട്ടി, ഗിയാന്‍ അത് ഉയര്‍ത്തിയടിച്ച്  നഷ്ടമാക്കി. മത്സരം സമനില. എക്സ്ട്രാ സമയം, പിന്നെ ഷൂട്ടൗട്ട്.  ഘാനക്ക് എന്നും ഓര്‍ത്തുകരയാനുള്ള നിമിഷമായതുമാറി -ഉറുഗ്വായ് സെമിയിലും.
2010ല്‍ ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചിരുന്നത് ഇംഗ്ളീഷ് പൊലീസ് ഓഫിസറായിരുന്ന ഹോവാര്‍ഡ് വെബ് ആയിരുന്നു. ഒരു റഫറിയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം. ലോകകപ്പിലെ രണ്ടാമത്തെ റെക്കോഡ് ‘ഫൗള്‍ വിളി’. സ്പെയിനും ഹോളണ്ടുമായിട്ടുള്ള കലാശക്കളിയില്‍ വെബ് പുറത്തെടുത്തത് 14 മഞ്ഞക്കാര്‍ഡും ഒരു ‘ചുവപ്പന്‍’ കാര്‍ഡും. അധിക മഞ്ഞക്കാര്‍ഡും ഹോളണ്ടുകാര്‍ക്കായിരുന്നു. മാത്രമല്ല, കലാശക്കളിയില്‍ ചുവപ്പനായി പുറത്തായതും ഒരു ‘ഓറഞ്ചുനിറ’ക്കാരന്‍, ഹോളണ്ടിന്‍െറ ജോണ്‍ ഹെറ്റിങ്.  ഇതിനുമുമ്പ് മറ്റു നാലു പേര്‍ ലോകകപ്പ് കലാശക്കളിയില്‍ ‘ചുവപ്പുകാര്‍ഡ് കണ്ട്’ പുറത്തുപോയിരുന്നു.  കൂട്ടത്തില്‍ സിനദിന്‍ സിദാനും പെടും!
                                                                                                                                                  തുടരും.....

ഗതാഗത നിയമലംഘനം കണ്ടെത്താന്‍ ദുബൈ പൊലീസ് ഗൂഗ്ള്‍ ഗ്ളാസണിയുന്നു

Posted: 23 May 2014 11:36 PM PDT

Image: 

ദുബൈ: കാമറ ലെന്‍സുകള്‍ക്കും റഡാര്‍ രശ്മികള്‍ക്കുമപ്പുറം കണ്ണെത്താന്‍ ദുബൈ പൊലീസ് ഗൂഗ്ള്‍ ഗ്ളാസ് അണിഞ്ഞേക്കും. ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താനാണ് പൊലീസ് ഗൂഗ്ള്‍ ഗ്ളാസ് ഉപയോഗിക്കുക. ഗൂഗ്ള്‍ ഗ്ളാസും രണ്ട് ആപ്ളിക്കേഷനുകളും സംയോജിപ്പിച്ച് നിയമലംഘനം കണ്ടെത്തുന്ന സാങ്കേതികവിദ്യ ദുബൈ പൊലീസ് സമാര്‍ട്ട് സേവന വകുപ്പിന്‍െറ പരീക്ഷണത്തിലാണ്.
നിയമലംഘനം നടത്തുന്ന വാഹനത്തിന്‍െറ ഗൂഗ്ള്‍ ഗ്ളാസ് ഉപയോഗിച്ചെടുക്കുന്ന ഫോട്ടോ നിമിഷങ്ങള്‍ക്കകം പൊലീസ് വകുപ്പിന്‍െറ കമ്പ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്യുന്ന ആപ്ളിക്കേഷനാണ് ഇതിലൊന്ന്.
പിടികിട്ടാനുള്ള വാഹനങ്ങള്‍ കണ്ടെത്താനുള്ളതാണ് രണ്ടാമത്തെ ആപ്ളിക്കേഷന്‍. പരീക്ഷണം വിജയിച്ചാല്‍ ഗതാഗത നിയമലംഘകരെ പൊലീസിന് എളുപ്പത്തില്‍ പിടികൂടാനാവും.  ഗൂഗ്ള്‍ ഗ്ളാസിന്‍െറ വശങ്ങളില്‍ പൊലീസ് സ്പര്‍ശിക്കുന്നതോടെ ഫോട്ടോ എടുക്കപ്പെടുകയും ഫോട്ടോ എടുത്ത തിയതി, സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തുകയും ചെയ്യും.
പിടികിട്ടാനുള്ള വാഹനം കണ്ടെത്താന്‍ പൊലീസിന് ഗൂഗ്ള്‍ ഗ്ളാസ് ധരിച്ച് വാഹനത്തിന്‍െറ ലൈസന്‍സ് പ്ളേറ്റിലേക്ക് നോക്കിയാല്‍ മാത്രം മതിയാവും. അപ്പോഴേക്കും ഗതാഗത വകുപ്പിന്‍െറ രേഖകളില്‍നിന്ന് വാഹനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും.
 

സല്‍മാന്‍ ഖാന്റെ പിതാവിന് മോദിയുടെ ക്ഷണം

Posted: 23 May 2014 11:25 PM PDT

Image: 

ന്യൂഡല്‍ഹി: തിരക്കഥാകൃത്തും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍െറ പിതാവുമായ സലീംഖാന് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളുടെ കൂട്ടത്തിലാണ് സലീംഖാന്‍െറ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മോദിയുമായി അടുത്ത ബന്ധമാണ് സലീംഖാന്‍െറ കുടുംബത്തിനുള്ളത്. ബോളിവുഡില്‍ മോദിയെ പരസ്യമായി പിന്തുണച്ച അപൂര്‍വം പേരില്‍ ഒരാളാണ് സലീംഖാന്‍. സലീംഖാനാണ് മോദിയുടെ ഉര്‍ദുവിലുള്ള ഒൗദ്യോഗിക വെബ്സൈറ്റ് ബാന്ദ്രയിലെ വീട്ടില്‍വെച്ച് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് മോദിയോടൊപ്പം അഹ്മദാബാദില്‍ നടന്ന ചടങ്ങില്‍ പട്ടം പറത്തിക്കൊണ്ട് സല്‍മാന്‍ ഖാനും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആരോഗ്യമുണ്ടെങ്കില്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സലീംഖാന്‍ പങ്കെടുക്കുമെന്ന് സല്‍മാന്‍ അറിയിച്ചു.  

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, രജനി കാന്ത്, ഗായിക ലതാ മങ്കേഷ്കര്‍ തുടങ്ങിയവരാണ് ചലച്ചിത്രലോകത്തു നിന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍. മുന്‍ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, എ.പി.ജെ അബ്ദുല്‍ കലാം, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മോദിയുടെ അമ്മ ഹിരാബെന്‍ എന്നിവരും തിങ്കളാഴ്ച രാഷ്ട്രപതി ഭവന്‍െറ മുറ്റത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാവും.

പ്രാപിടിയന്‍ പക്ഷിയുടെ ഡോക്യുമെന്‍ററിയുമായി മലയാളി ഡോക്ടര്‍

Posted: 23 May 2014 11:09 PM PDT

Image: 

റിയാദ്: പ്രാപിടിയന്‍ (ഫാല്‍ക്കണ്‍) പക്ഷികളെയും അവയെ ഉപയോഗിച്ച് ഇര പിടിക്കുന്നതിന്‍െറ രീതിയേയും കുറിച്ച് രണ്ടു ഭാഷകളിലായി മലയാളിയ ഡോക്ടറുടെ നേതൃത്വത്തില്‍ ഡോക്യുമെന്‍ററി ഒരുങ്ങുന്നു. ഫാല്‍ക്കണുകളെ കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഏക ഇന്ത്യക്കാരനും കാലിക്കറ്റ് വാഴ്സിറ്റി സുവോളജി വിഭാഗം അസി. പ്രഫസറും പരിസ്ഥിതി പഠന വിഭാഗം സ്പെഷല്‍ ഓഫിസറുമായ ഡോ. സുബൈര്‍ മേടമ്മലാണ് ഇതിന്‍െ പിറകില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം കഴിഞ്ഞ ദിവസം റിയാദിലത്തെി. സൗദിയുള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളില്‍ ചിത്രീകരിച്ച് അറബി, ഇംഗ്ളീഷ് ഭാഷകളില്‍ ഡോകുമെന്‍ററി പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സുബൈര്‍ പറഞ്ഞു. ഫാല്‍ക്കണ്‍ പക്ഷി ഇനങ്ങള്‍, അവയുടെ ജീവിത ചക്രം, ഇര പിടിക്കല്‍, മനുഷ്യനുമായുള്ള ചങ്ങാത്തം തുടങ്ങി സമഗ്ര സ്വഭാവത്തിലുള്ള ഡോകുമെന്‍ററിയാണ് ഒരുങ്ങുന്നത്. സൗദി സര്‍ക്കാറിന് കീഴിലുള്ള റിയാദിലെ ഫഹദ് ബിന്‍ സുല്‍ത്താന്‍ ഫാല്‍ക്കണ്‍ സെന്‍ററിനെ ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ദമ്മാം, അല്‍ഖോബാര്‍ എന്നിവിടങ്ങളിലുള്ള ഫാല്‍ക്കണ്‍ ക്ളിനിക്കുകള്‍, ജിദ്ദയിലെ ഫാല്‍ക്കണ്‍ സെന്‍റര്‍ എന്നിവയുമായും ബന്ധപ്പെട്ട് ഡോകുമെന്‍ററിക്കാവശ്യമായ കാര്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്.
ഫാല്‍ക്കണിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഡോകുമെന്‍ററി ചിത്രീകരിക്കും. ആറു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് പദ്ധതി. അക്ബര്‍ ട്രാവല്‍സാണ് പ്രാഥമിക പങ്കാളി. അറബ് സംസ്കാരത്തിലും ചരിത്രത്തിലും താല്‍പര്യമുള്ള വ്യവസായ സംരഭകരെ സ്പോണ്‍സര്‍മാരാക്കാന്‍ താല്‍പര്യമുണ്ടെന്ന് ഡോ. സുബൈര്‍ പറഞ്ഞു.
വര്‍ഷം തോറും യു.എ.ഇയില്‍ നടക്കുന്ന ലോക പ്രശസ്തമായ അറബ് ഹണ്ടിങ് ഷോയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവാണ് ഇദ്ദേഹം. അബൂദബി ആസ്ഥാനമായുള്ള എമിറേറ്റ്സ് ഫാല്‍ക്കണേഴ്സ് ക്ളബില്‍ അംഗത്വമുള്ള ഏക അനറബി. ലണ്ടന്‍ ആസ്ഥാനമായുള്ള ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണലിന്‍െറ ഒൗട്ട്സ്റ്റാന്‍റിങ് യങ് പേഴ്സണാലിറ്റിക്കുള്ള ദേശീയ അവാര്‍ഡുള്‍പ്പെടെയുള്ളവ ലഭിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഇദ്ദേഹം അടുത്തിടെ ചൈനയിലെ നാന്‍ജിങ് ഇന്‍റര്‍നാഷണല്‍ എക്സ്പോ സെന്‍ററില്‍ ‘ജൈവവൈവിധ്യവും പരിസ്ഥി സന്തുലനവും’ എന്ന വിഷയത്തിലുള്ള ലോക പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കേണ്ടി വന്നത് പന വെരുക് എന്‍ജിനില്‍ കുടുങ്ങിയതിനാലാണെന്ന് സ്ഥിരീകരിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹം നടത്തിയ വിദഗ്ധ പരിശോധനയിലാണ് പക്ഷി ഇടിച്ചല്ല എന്‍ജിന്‍ തകരാറായതെന്ന് വ്യക്തമായത്. കാലിക്കറ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഡോ. സുബൈറിന്‍െറ നേതൃത്വത്തില്‍ ഒന്നര കോടി രൂപയുടെ പദ്ധതി നിര്‍ദേശം കാലിക്കറ്റ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്. ഈ പദ്ധതി നിര്‍ദേശം മേഖലാ കേന്ദ്രമായ ചെന്നൈയില്‍ വിദഗ്ധ പരിശോധനയിലാണ്. അടുത്തിടെ നെടുമ്പാശ്ശേരി വിമാനത്താവള അധികൃതര്‍ വിമാനത്താവളത്തിലെ പക്ഷി ശല്യം കുറക്കാന്‍ ഫാല്‍ക്കണുകളെ ഉപയോഗിച്ചുള്ള നൂതന മാര്‍ഗം നടപ്പാക്കാന്‍ ഇദ്ദേഹത്തിന്‍െറ ഉപദേശം തേടിയിരുന്നു. തിരൂര്‍ വാണിയന്നൂര്‍ മേടമ്മല്‍ കുഞ്ഞൈദ്രുഹാജിയുടേയും കെ.വി. ഫാത്തിമയുടേയും മകനായ സുബൈറിന്‍െറ ഭാര്യ സജിത വളവന്നൂര്‍ ബാഫഖി യതീംഖാന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ളസ്ടു അധ്യാപികയാണ്. മക്കള്‍: ആദില്‍ സുബൈര്‍, അമല്‍ സുബൈര്‍, അല്‍ഫ സുബൈര്‍. സൗദയിലുള്ള ഡോ. സുബൈറുമായി 0597350157 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

ലോകകപ്പ് ഖത്തറിന് നല്‍കിയതില്‍ തെറ്റില്ളെന്ന് മിഷല്‍ പ്ളാറ്റീനി

Posted: 23 May 2014 10:56 PM PDT

Image: 

ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റ് നടത്താന്‍ ഖത്തറിന് അവസരം നല്‍കിയതില്‍ ഒരു തെറ്റുമില്ളെന്ന് യുവേഫ പ്രസിഡന്‍റ് മിഷല്‍ പ്ളാറ്റീനി. ചൂട് കാലാവസ്ഥ പരിഗണിക്കാതെ ഖത്തറില്‍ ലോകകപ്പ് നടത്താന്‍ തീരുമാനിച്ചത് വിമര്‍ശിച്ച് സെപ് ബ്ളാറ്റര്‍ നടത്തിയ പ്രസ്താവന അദ്ദേഹം തള്ളിക്കളഞ്ഞു. 2022 ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റിനായുള്ള ലേലത്തില്‍ ഖത്തറിനെ നിരുപാധികം പിന്തുണച്ചയാളാണ് യുവേഫ പ്രസിഡന്‍റ്.
എന്നാല്‍ കപ്പ് ഖത്തറില്‍ നടത്താന്‍ തീരുമാനിച്ചതിനെ നിരന്തരം വിമര്‍ശമുയരുന്നുണ്ട്. ഖത്തറിലെ കാലാവസ്ഥയും തൊഴില്‍ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതിനെതിരെ വിമര്‍ശനമുയര്‍ത്തുന്നത്. ഈയിടെ സ്വിസ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് ഫിഫയുടെ തീരുമാനം തെറ്റായിപ്പോയെന്ന് സെപ് ബ്ളാറ്ററും അഭിപ്രായപ്പെട്ടത്. ‘വലിയൊരു തെറ്റായിപ്പോയി ആ തീരുമാനം. ഖത്തറില്‍ ടൂര്‍ണ്ണമെന്‍റ് നടക്കുന്ന സമയത്ത് കനത്ത ചൂടായിരിക്കുമെന്ന് ടെക്നിക്കല്‍ കമ്മിറ്റി പറഞ്ഞതാണ്. എന്നാല്‍ എക്സിക്യുട്ടീവിലെ ഭൂരിഭാഗം പേരും ഖത്തറിനെ അനുകൂലിക്കുകയായിരുന്നു’- അദ്ദേഹം പറഞ്ഞു. എന്നാല്‍, വാര്‍ത്ത വിവാദമായതോടെ ഫിഫ ഇത് തിരുത്തിയിരുന്നു.
ഇപ്പോള്‍ ബ്ളാറ്റററുടെ ഈ അഭിപ്രായത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് പ്ളാററീനി രംഗത്തത്തെിയത്. കപ്പ് നടത്താനുള്ള വോട്ടിങ് പ്രക്രിയയില്‍ ഖത്തറിനനുകൂലമായ തീരുമാനമെടുത്തത് തികച്ചും ശരിയായിരുന്നു. ഞാന്‍ ഖത്തറിനാണ് വോട്ട് ചെയ്തത്. ചെയ്തത് തെറ്റാണെന്ന വിശ്വാസം ഇപ്പോഴുമെനിക്കില്ല. ബി ഇന്‍ സ്പോര്‍ട്സിന് അനുവദിച്ച അഭിമുഖത്തില്‍ പ്ളാറ്റീനി പറഞ്ഞു.

മോദിയുടെ സത്യപ്രതിജ്ഞ: നവാസ് ശരീഫ് പങ്കെടുക്കും

Posted: 23 May 2014 10:56 PM PDT

Image: 

ന്യൂഡല്‍ഹി: തിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ മുസ് ലിം ലീഗ്-നവാസിന്‍െറ വക്താവ് താരിഖ് അസീമാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച പാക് വിദേശകാര്യ വകുപ്പിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന.

ഡല്‍ഹിയിലെത്തുന്ന നവാസ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, നരേന്ദ്ര മോദി എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. പാക് വിദേശകാര്യ മന്ത്രിയെ കൂടാതെ നവാസിന്‍െറ മകളും യുവജനക്ഷേമ പരിപാടികളുടെ അധ്യക്ഷയുമായ മറിയം ശരീഫ്, വിദേശകാര്യ-സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്, വിദേശകാര്യ സെക്രട്ടറി താരിഖ് ഫത്തേമി അടക്കം ആറംഗ സംഘം നവാസിനെ അനുഗമിക്കും.

സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് ശരീഫ് പങ്കെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമിട്ടത്. നവാസ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ചൈനാ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ വിദേശകാര്യ സെക്രട്ടറിയാണ് വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായി, ശ്രീലങ്ക പ്രസിഡന്‍റ് മഹിന്ദ രാജപക്സ, ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന വാജിദിന്‍െറ പ്രതിനിധി, മാലദ്വീപ് പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ ഖയ്യം, ഭൂട്ടാന്‍ പ്രസിഡന്‍റ് യിയേന്‍ചെന്‍ ടിസെറിങ്, നേപ്പാള്‍ പ്രധാനമന്ത്രി സുഷീല്‍ കൊയ് രാള എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്ന വിവരം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
 

അവധിക്കാലമത്തെുന്നു; വിമാനകമ്പനികള്‍ക്ക് കൊയ്ത്തുകാലം

Posted: 23 May 2014 10:45 PM PDT

Image: 

മസ്കത്ത്: ഒമാനില്‍ അവധിക്കാലമത്തെിയതോടെ വിമാനകമ്പനികളുടെ കൊയ്ത്തുകാലം ആരംഭിച്ചു.കേരള സെക്ടറിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ഈ മാസം 27 മുതലാണ് തിരക്ക് വര്‍ധിക്കുന്നത്. പല വിമാനങ്ങളിലും ടിക്കറ്റുകള്‍ കിട്ടാനില്ലാത്തതും കിട്ടുന്ന ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടി വരുന്നതും അത്യാവശ്യത്തിന് നാട്ടില്‍ പോവുന്നവരെ കൂഴക്കും. നാട്ടില്‍ നിന്ന് അവധിയാഘോഷിക്കാന്‍ ഒമാനിലത്തെിയ കുടുംബങ്ങള്‍ തിരിച്ചു പോവാന്‍ തുടങ്ങിയതോടെയാണ് ഒമാനില്‍ നിന്നുള്ള വിമാനങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നത്. കോഴിക്കോട് സെക്ടറിലാണ് ടിക്കറ്റ് അടുത്ത മാസങ്ങളില്‍ കിട്ടാക്കനിയാവുക.
ഒമാനില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ കുറവാണ് കോഴിക്കോട്ടേക്ക് യാത്രക്കാരെ കുഴക്കുന്നത്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കോഴിക്കോട് സെക്ടറില്‍ ഒമാന്‍ എയറും, എയര്‍ ഇന്ത്യ എക്പ്രസും മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഒമാന്‍ എയര്‍ മാത്രമാണ് ദിവസവും സര്‍വീസ് നടത്തുന്നത്.
അടുത്ത മാസം ആദ്യവാരത്തോടെ ഒമനിലെ ഇന്ത്യന്‍ സ്കുളുകള്‍ വേനല്‍ അവധിക്ക് അടക്കാന്‍ തുടങ്ങുന്നത് ജൂണ്‍ മാസത്തില്‍ തിരക്കിന് കാരണമാക്കുന്നത്. ജൂലൈ മാസത്തില്‍ പെരുന്നാള്‍ അവധി തിരക്കും ആഗസ്തിലെ ഓണ തിരക്കും വിമാന കമ്പനികള്‍ക്ക് അനുഗ്രഹമാവും. റമദാന്‍ കഴിയുന്നതോടെ സ്വദേശികള്‍ വിനോദ സഞ്ചാരത്തിന് ഇന്ത്യയിലേക്ക് പോവുന്നതും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് അനുഗ്രഹമാവും. ഒമാനികളുടെ പ്രധാന ടുറിസ്റ്റ് കേന്ദ്രമായ തായ്ലന്‍റിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലക്ക് അനുഗ്രഹമാവുന്നത്. ഇനി ആഗ്സ്ത് ആദ്യ പകുതിയിലും സെപ്തബറിലും മാത്രമാണ് വിമാനക്കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത.
അടുത്ത മാസം മുതല്‍ കേരള സെക്ടറിലേക്ക് എയര്‍ ഇന്ത്യ എക്പ്രസ് ഒഴികെയുള്ള വിമാന കമ്പനികള്‍ വണ്‍വേക്ക് 150 റിയാലില്‍ കൂടുതലാണ് ഈടാക്കുന്നത്.
എയര്‍ ഇന്ത്യ എക്പ്രസിന്‍െറ റീഫണ്ട്, യാത്രമാറ്റല്‍ തുടങ്ങിയ ആനുകൂല്യങ്ങളില്ലാത്ത എക്പ്രസ് വല്യൂ ടിക്കറ്റുകള്‍ക്ക് പോലും വണ്‍വേക്ക് 117 റിയാല്‍ നല്‍കേണ്ടി വരും. ഇത് ചില ദിവസങ്ങളില്‍ 130 റിയാല്‍ വരെ എത്തുന്നുണ്ട്. ജൂണിലെ യാത്രാ തീയ്യതി മാറ്റുന്നതടക്കമുള്ള ആനകൂല്യമുള്ള ഫ്ളക്സി ടിക്കറ്റുകള്‍ക്ക് വണ്‍വേക്ക് 200 റിയാലില്‍ കൂടുതല്‍ നല്‍കേണ്ടി വരും. കേരള സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്ന ഒമാന്‍ എയര്‍, ജെറ്റ് എയര്‍ തുടങ്ങിയ വിമാനങ്ങള്‍ക്ക് വരും മാസങ്ങളില്‍ റിട്ടണ്‍ ടിക്കറ്റിന് 270 റിയാലിന് മുകളില്‍ നല്‍കേണ്ടി വരും.
ഒമാന്‍ എയറും എയര്‍ഇന്ത്യ എക്പ്രസും മാത്രം സര്‍വീസ് നടത്തുന്ന കോഴിക്കോട് സെക്ടറിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. അടുത്ത മാസത്തിലെ ചില ദിവസങ്ങളില്‍ ഒമാന്‍ എയര്‍ വണ്‍വേക്ക് 190 വരെ ഈടാക്കുന്നുണ്ട്. ഈ മാസം 30 മുതല്‍ പല ദിവസങ്ങളിലും വണ്‍വേക്ക് 130 റിയാലാണ് എയര്‍ ഇന്ത്യ എക്പ്രസ് ഈടാക്കുന്നത്.
ചില ദിവസങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്ത അവസ്ഥയും കോഴിക്കോട് സെക്ടറിലുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കോഴിക്കോട് സെക്ടറില്‍ മറ്റു വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരാന്‍ കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. നിരവധി വിമാനക്കമ്പനികള്‍ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താന്‍ തയ്യാറാണെങ്കിലും സര്‍വീസ് നടത്താന്‍ അനുവാദം ലഭിക്കാത്തതാണ് ഇതിന് തടസ്സമാവുന്നത്.
കോഴിക്കോട്ടേക്ക് മറ്റ് വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അവസരം നലകണമെന്ന ആവശ്യവും പ്രവാസികള്‍ ഉയര്‍ത്തുന്നുണ്ട്.ഫൈ്ള ദുബൈ കൊച്ചിയിലേക്ക് മസ്കത്തില്‍ നിന്ന് ഉടന്‍ സര്‍വീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് അനുഗ്രഹമാവും.
 

ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടി വിട്ടേക്കും

Posted: 23 May 2014 10:40 PM PDT

Image: 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗാസിയാബാദില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേതൃത്വത്തോടുള്ള അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗാസിയാബാദ് മണ്ഡലം നല്‍കിയതില്‍ ഷാസിയ അതൃപ്തയായിരുന്നു.

ഡല്‍ഹിയിലെ ഏഴ് മണ്ഡലത്തില്‍ ഏതെങ്കിലുമൊന്നില്‍ മത്സരിക്കാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലും ഷാസിയ പരാജയപ്പെട്ടിരുന്നു. മധ്യപ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ ഷാസിയ ഇല്‍മിയുടെ നേര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ളെറിഞ്ഞ സംഭവവും ഉണ്ടായി.

മാധ്യമപ്രവര്‍ത്തകയായിരുന്ന ഷാസിയ ഇല്‍മി അണ്ണാഹസാരെയുടെ അഴിമതിവിരുദ്ധ മുന്നേറ്റത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്.

മന്ത്രിസഭാ പുനഃസംഘടന: പരസ്യ പ്രതികരണത്തിനില്ളെന്ന് ഉമ്മന്‍ചാണ്ടി

Posted: 23 May 2014 10:00 PM PDT

Image: 

തൃശൂര്‍: മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് പ്രതികരിക്കാനില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പരിഗണിക്കാനിരിക്കുന്ന കാര്യങ്ങളെകുറിച്ച് ഇനി പരസ്യമായി പ്രതികരിക്കില്ളെന്നും വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു.

തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP