സ്വാഗതം
WELCOME

News Update..

Thursday, May 15, 2014

തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യ: കുടുംബത്തിന്‍െറ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കി Madhyamam News Feeds

തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യ: കുടുംബത്തിന്‍െറ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കി Madhyamam News Feeds

Link to

തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യ: കുടുംബത്തിന്‍െറ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കി

Posted: 15 May 2014 12:59 AM PDT

Image: 

തിരുവനന്തപുരം: കിഴക്കേമുക്കോലയില്‍ അഞ്ചംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്‍്റെ പരാതി രണ്ടുമാസം മുമ്പ്് പൊലീസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ട്.  താമസിക്കുന്ന വീടൊഴിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു മനോഹരന്‍ ആശാരിയുടെ പരാതി. ഭൂമി രജിസ്റ്റര്‍ ചെയ്ത് കൈവശപ്പെടുത്തിയ പേട്ടയിലെ രാജന്‍ ബാബുവിനെതിരെ ആയിരുന്നു പരാതി.
എന്നാല്‍ ഈ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പിന്നീടാണ് അഞ്ചംഗകുടുംബം ആത്മഹത്യ ചെയ്തത്.

കേസെടുക്കാന്‍ പൊലിസ് തയ്യാറായില്ല. ഇരുകക്ഷികളെയും വിളിച്ചുവരുത്തിയപ്പോള്‍ 2014 ഡിസംബര്‍ വരെ  താമസിക്കാന്‍ മനോഹരന്‍ ആശാരിക്ക് അവകാശം നല്‍കിയാണ് 2012ല്‍ ഭൂമി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമായി. ഇതുപ്രകാരം ഒത്തുതീര്‍പ്പ് കരാറുണ്ടാക്കി അന്ന് പൊലീസ് പ്രശ്നം തീര്‍പ്പാക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം പഴയ പരാതി കണ്ടത്തെിയത്.

മലൈസ്വാമിയെ എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കി

Posted: 15 May 2014 12:08 AM PDT

Image: 

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവ് മലൈസ്വാമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണക്കാന്‍ എ.ഐ.എ.ഡി.എം.കെ ഒരുക്കമാണെന്ന് പറഞ്ഞതിനാണ് നടപടി. എ.ഐ.എ.ഡി.എം.കെയുടെ രാജ്യസഭാംഗമാണ് മലൈസ്വാമി. മോദിയും ജയലളിതയും സുഹൃത്തുക്കളാണെന്നും ഫലപ്രഖ്യാപനാനന്തരം ആവശ്യമെങ്കില്‍ മോദിയെയും ബി.ജെ.പിയും പിന്തുണക്കാന്‍ ഒരുക്കമാണെന്നുമായിരുന്നു മലൈസ്വാമി കഴിഞ്ഞദിവസം പറഞ്ഞത്. ഫലപ്രഖ്യാപനത്തിന് ശേഷം ഭാവിപരിപാടികള്‍ ആലോചിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ ജയലളിത കഴിഞ്ഞദിവസം  വ്യക്തമാക്കിയിരുന്നു.

രോഹിത്തിന്റെ അമ്മ ഇനി തിവാരിയുടെ ഭാര്യ

Posted: 14 May 2014 11:59 PM PDT

Image: 

ലക്നൗ: കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുന്‍ ഗവര്‍ണറുമായ എന്‍.ഡി തിവാരി വീണ്ടും വിവാഹിതനായി. ഡി.എന്‍.എ പരിശോധനയിലൂടെ ദല്‍ഹി ഹൈകോടതി മകനായി സ്ഥിരീകരിച്ച 34കാരനായ രോഹിത് ശേഖറിന്‍െറ അമ്മ ഉജ്വല ശര്‍മയെയാണ് നിയമപ്രകാരം 88കാരന്‍ തിവാരി വിവാഹം കഴിച്ചത്.

നേരത്തെ രോഹിത് ശേഖറിനെയും അമ്മ ഉജ്വല ശര്‍മയെയും തിവാരി അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് 2008ല്‍ രോഹിത് കോടതിയെ സമീപിക്കുകയും ഡി.എന്‍.എ പരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം പ്രകാരം തിവാരി ഡി.എന്‍.എ പരിശോധനക്ക് വിധേയനായി.

ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷം 2012 ജൂലൈ 27ന് രോഹിത് ശര്‍മയുടെ പിതാവ് തിവാരിയാണെന്ന് സ്ഥിരീകരിച്ച് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് രോഹിത്തിനെ തന്‍െറ വസതിയിലേക്ക് ക്ഷണിച്ച തിവാരി ആദ്യമായി മകനുമായി സംസാരിച്ചു.

അതേസമയം, 2009ല്‍ മൂന്ന് സ്ത്രീകളുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗികാപവാദ കേസിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ തിവാരി നിര്‍ബന്ധിതനാവുകയായിരുന്നു.

ദക്ഷിണ കൊറിയന്‍ കപ്പല്‍ അപകടം; ജീവനക്കാര്‍ക്കുമേല്‍ കുറ്റം ചുമത്തി

Posted: 14 May 2014 11:52 PM PDT

Image: 

സിയോള്‍: കഴിഞ്ഞ മാസം ദക്ഷിണ കൊറിയയില്‍ നടന്ന കപ്പല്‍ അപകടത്തില്‍ കപ്പല്‍  ജീവനക്കാരായ 15 പേര്‍ക്കുമേല്‍ കുറ്റം ചുമത്തി. ഇതില്‍ നാലു പേര്‍ക്കുമേല്‍ നരഹത്യാ കുറ്റമാണ് ചുമത്തിയത്. ഇവര്‍ക്കെതിരിലുള്ള വിചാരണ ഏതാനും ദിവസങ്ങള്‍ക്കകം തുടങ്ങുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

കൃത്യ നിര്‍വഹണം നടത്തി കപ്പലിലെ യാത്രക്കാരെ രക്ഷിക്കാതിരുന്നതിനാണ് ക്യാപ്റ്റനടക്കം നാലു പേര്‍ക്കെതിരില്‍ നരഹത്യാ കുറ്റം ചുമത്തിയത്. ക്യാപ്റ്റനും ജീവനക്കാരും അപകട മുനമ്പില്‍ യാത്രക്കാരെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു എന്ന ആരോപണം നേരത്തെ ശക്തമായിരുന്നു.

ഏപ്രില്‍ 16 നാണ് ജെജു ദ്വീപിലേക്ക് പുറപ്പെട്ട 476 പേരുമായി കപ്പല്‍ മുങ്ങിയത്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ ആയിരുന്നു. നൂറോളം പേരെ ഇനിയും കണ്ടത്തൊനായിട്ടില്ല. രാജ്യത്തുണ്ടായിട്ടുള്ള കപ്പല്‍ അപകടങ്ങളില്‍ ഏറ്റവും വലുതാണിത്.

സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തും; എക്സിറ്റ് പെര്‍മിറ്റ് അധികൃതര്‍ നേരിട്ട് നല്‍കും

Posted: 14 May 2014 11:44 PM PDT

Image: 

ദോഹ: ഖത്തറില്‍ സമഗ്ര പരിഷ്കാരങ്ങള്‍ക്ക് വിധേയമായ, പുതിയ തൊഴില്‍ നിയമം ഉടന്‍ നടപ്പില്‍വരുമെന്ന് ആഭ്യന്തര-തൊഴില്‍ മന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുന്നതും വിദേശികള്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോകാനുളള എക്സിറ്റ് അനുമതി നല്‍കാനുളള അധികാരം സ്പോണ്‍സര്‍മാരില്‍ നിന്ന് എടുത്തുമാറ്റുമെന്നതുമാവും പുതിയ നിയമമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായത്തിന് പകരം കരാര്‍ സമ്പ്രദായമാണ് നടപ്പിലാക്കുക. ഇതനുസരിച്ച് തൊഴിലാളിയും സ്പോണ്‍സറും തമ്മിലുളള തൊഴില്‍ കരാറില്‍ എത്ര വര്‍ഷമാണോ രേഖപ്പെടുത്തുന്നത്, അത് പൂര്‍ത്തിയായാല്‍ തൊഴിലാളികള്‍ക്ക് മറ്റ് കമ്പനിയിലേക്കോ സ്പോണ്‍സര്‍മാരുടെ കീഴിലേക്കോ ജോലി മാറാം. ഇതിന് നിലവിലുളള സ്പോണ്‍സറില്‍ നിന്ന് രേഖകളൊന്നും ആവശ്യമില്ല. തൊഴില്‍ കാലവധി വ്യക്തമാക്കാത്ത കരാറാണെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ തൊഴിലാളിക്ക് ജോലി മാറാമെന്നും പുതിയ നിയമം അനുവദിക്കുന്നു. ശൂറ കൗണ്‍സിലും ചേംബര്‍ ഓഫ് കൊമേഴ്സും കരട് രൂപം പരിശോധിച്ച ശേഷമാണ് നിയമം നടപ്പില്‍വരുത്തുക.
എക്സിറ്റ് പെര്‍മിറ്റ് നല്‍കാനുളള അധികാരം സ്പോണ്‍സര്‍മാരില്‍ നിന്ന് എടുത്തുമാറ്റുന്നതാണ് നിയമത്തിലെ ശ്രദ്ധേയമായ കാര്യം. ഇതിന് പകരം ആഭ്യന്തര മന്ത്രാലയത്തിലെ മെട്രാഷ് ടു സംവിധാനം വഴി രാജ്യത്ത് നിന്ന് പുറത്തുപോകാനുളള എക്സിറ്റ് പെര്‍മിറ്റിന് നേരിട്ട് ലഭിക്കും. അപേക്ഷകന്‍െറ പേരില്‍ കേസുകളും മറ്റും ഇല്ളെന്ന് ഉറപ്പുവരുത്തി 72 മണിക്കൂറിനകം എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ അപേക്ഷിച്ച ഉടന്‍തന്നെ എക്സിറ്റ് പെര്‍മിറ്റ് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. തൊഴിലാളികള്‍ വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതകള്‍ക്ക് തൊഴിലുടമ ഉത്തരവാദികളായിരിക്കില്ളെന്നും പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നു.
അനധികൃതമായി തൊഴിലാളികളുടെ പാസ്പോര്‍ട്ട് കൈവശം വെക്കുന്നതിനുള്ള പിഴ 10,000 റിയാലില്‍ നിന്ന് 50,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളുടെയും ശമ്പളം ബാങ്ക് വഴിയാക്കും, തമാസ സൗകര്യത്തിന് നിശ്ചിത നിലവാരം നിശ്ചയിക്കും, വൈകി ശമ്പളം നല്‍കുന്ന സ്ഥപനങ്ങള്‍ക്കെതിരെ കടുത്ത പിഴ ഉള്‍പ്പെടെയുളള ശിക്ഷ നല്‍കും തുടങ്ങിയവയും വീണ്ടും പ്രഖ്യപിച്ചു. ഇത്തരം കാര്യങ്ങള്‍ ഉറപ്പുവരുത്താനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ 300 പരിശോധകരെ നിയമിക്കും. ഇവര്‍ക്ക് ജുഡീഷ്യല്‍ അധികാരം ഉണ്ടായിരിക്കുമെന്നും ഈ വര്‍ഷം അവസാനപ്പോടെ നിയമനം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പുതിയ പരിഷ്കാരങ്ങള്‍ ഉള്‍ക്കൊളളുന്ന തൊഴില്‍ കരാറിന്‍െറ മാതൃക ഉടന്‍ വിതരണം ചെയ്യും.
നിലവിലുളള കരാറുകള്‍ക്ക് ഒരു വര്‍ഷത്തെ കാലവധി കൂടി ഉണ്ടായിരിക്കുമെന്നും ഒരു വര്‍ഷം കൊണ്ട് പുതിയ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലുളള കരാര്‍ ന നടപ്പിലാക്കണമെന്നും കമ്പനികളോട് ആവശ്യപ്പെടും. ഗാര്‍ഹിക തൊഴിലാളികളുള്‍പ്പെടെ എല്ലാവര്‍ക്കും ഇവ ബാധ്യസ്ഥതമായിരിക്കും. രാജ്യത്ത് ട്രേഡ് യൂനിയനുകള്‍ അനുവദിക്കുതിനെ പറ്റി പഠനം നടക്കുകയാണെന്നും ചോദ്യത്തിന് മറുപടിയായി അധികൃതര്‍ വ്യക്തമാക്കി.
അതെസമയം, നിയമത്തെക്കുറിച്ച് കൂടുതല്‍ വിശദാംശംങ്ങള്‍ വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യറായില്ല.
നിയമം എപ്പോള്‍ മുതല്‍ നടപ്പിലാക്കും, തൊഴില്‍ കരാറിന്‍െറ കാലവധി മുന്‍കാല പ്രാബല്യത്തോടെ പരിഗണിക്കുമോ, രാജ്യത്ത് നിന്ന് വിസ ക്യാന്‍സല്‍ ചെയ്ത് പുറത്തുപോയവര്‍ക്ക് പുതിയ പരിഷ്കാരത്തിന്‍െറ അടിസ്ഥാനത്തില്‍ ഉടന്‍ തിരിച്ച് വരുന്നത് സാധ്യമാണോ തുടങ്ങിയ അവ്യക്തതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
വരും ദിവസങ്ങളില്‍ നിയമത്തിന്‍െറ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. രാജ്യത്തെ വിദേശ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമം ഇന്നലെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വന്‍ പ്രതീക്ഷയോടെ കാത്തിരുന്നവര്‍ വ്യവസ്ഥകളിലെ അവ്യക്തത കാരണം നിരാശ പ്രകടിപ്പിച്ചു.
അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ബോര്‍ഡര്‍ പാസ്പോര്‍ട്ട് ആന്‍റ് എക്സ്പാട്രിയറ്റ് അഫേഴ്സ് ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ അതീഖ്, ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ സമിതി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല സഖര്‍ അല്‍ മുഹന്നദി, ആഭ്യന്തര മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍ മാനേജര്‍ അലി അഹ്മദ് അല്‍ ഖുലൈഫി, ആഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ ഓഫ് ഹ്യൂമന്‍റൈറ്റ്് ഡിപ്പാര്‍ട്ട്മെന്‍റ് സാലിഹ് സഈദ് അല്‍ സഹ്വി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
 

ദുബൈ ക്രീക്ക് വികസന പദ്ധതിക്ക് ശൈഖ് മുഹമ്മദിന്‍െറ അംഗീകാരം

Posted: 14 May 2014 11:29 PM PDT

Image: 

ദുബൈ: 200 കോടി ദിര്‍ഹം ചെലവ് വരുന്ന ദുബൈ ക്രീക്ക് നവീകരണ പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. അല്‍ ഫഹീദി മുതല്‍ അല്‍ സീഫ് വരെ 1.8 കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന റെസ്റ്റോറന്‍റ്, ഹോട്ടലുകള്‍, ആര്‍ട്ട് ഗാലറി, കരകൗശല വസ്തു കടകള്‍ തുടങ്ങിയവയാണ് ഇതിന്‍െറ ഭാഗമായി നിര്‍മിക്കുക. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മീരാസ് ഹോള്‍ഡിങ് നടപ്പാക്കുന്ന പദ്ധതി 2016 അവസാനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദുബൈ നഗരത്തെ സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്കായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്ന് നവീകരണത്തിന്‍െറ രൂപരേഖ വീക്ഷിച്ച ശേഷം ശൈഖ് മുഹമ്മദ് പറഞ്ഞു. മീരാസ് ഹോള്‍ഡിങ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് പദ്ധതിയുടെ വിശദാംശങ്ങള്‍ വിശദീകരിച്ചുകൊടുത്തു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ആല്‍ മക്തൂം എന്നിവരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.

അച്ഛന്‍െറ ഓര്‍മയില്‍ വിതുമ്പി ആന്‍ അഗസ്റ്റിന്‍

Posted: 14 May 2014 10:33 PM PDT

Image: 

കോഴിക്കോട്: ജീവിതത്തിന്‍െറ തിരശ്ശീലക്ക് അപ്പുറത്തേക്ക് മറഞ്ഞ സുഹൃത്തിന്‍െറ മകള്‍ക്ക് കിട്ടിയ ബഹുമതി സ്വന്തം കുടുംബത്തിലേക്ക് വന്ന അംഗീകാരംപോലെയായിരുന്നു അവര്‍ക്ക്. അഭിനയത്തില്‍ മികവിന്‍െറ പട്ടം ചൂടിയ മകളെ അവര്‍ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. ഈ നേരം ഇതൊക്കെ കാണാന്‍ അച്ഛനില്ലാതെ പോയതിന്‍െറ വിങ്ങലില്‍ തിരക്കഥയില്ലാതെ അവള്‍ ഈറനണിഞ്ഞു.
അവള്‍ ആന്‍ അഗസ്റ്റിന്‍. ഒത്തിരിയൊത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടും ഒന്നുമാകാതെ കടന്നുപോയ നടന്‍ അഗസ്റ്റിന്‍െറ മകള്‍. അന്ധനായ ചിത്രകാരന്‍െറ ജീവിതത്തിന്‍െറ മറുപാതിയായി അഭിനയത്തിന്‍െറ അപൂര്‍വ നിമിഷങ്ങള്‍ കാഴ്ചവെച്ച് സംസ്ഥാന അവാര്‍ഡ് നേടിയ ആനിന് അച്ഛന്‍െറ സുഹൃത്തുക്കളും കോഴിക്കോട്ടെ പൗരാവലിയും ചേര്‍ന്ന് ആദരമൊരുക്കി.
 കെ.പി. കേശവമേനോന്‍ ഹാളില്‍ സംസ്ഥാന അവാര്‍ഡ് നേടിയ ‘ആര്‍ട്ടിസ്റ്റ്’ സിനിമയുടെ പ്രദര്‍ശനത്തിനുശേഷമായിരുന്നു ആദരിക്കല്‍ ചടങ്ങ് നടന്നത്. തൊട്ടുമുമ്പ് കണ്ട ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തെക്കുറിച്ച് വേദിയില്‍ എത്തിയവര്‍ വാചാലരായി. സ്വന്തം വീട്ടിലെ കുട്ടിക്ക് കിട്ടിയ അവാര്‍ഡുപോലെ വാക്കുകളാല്‍ അവര്‍ ഓമനിച്ചപ്പോള്‍ മറുവാക്കില്‍ പലപ്പോഴായി ആന്‍ വിതുമ്പിപ്പോയി.‘ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് അച്ഛന്‍ കടന്നുപോയത്.
 ഈ വാര്‍ത്ത അച്ഛനെയാകുമായിരുന്നു ഏറെ സന്തോഷിപ്പിക്കുക. ആശുപത്രിക്കിടക്കയിലായിരിക്കെ ‘ആര്‍ട്ടിസ്റ്റി’ലെ അഭിനയത്തെക്കുറിച്ച് അച്ഛന്‍ അറിഞ്ഞിരുന്നു. പക്ഷേ, അവാര്‍ഡ് കിട്ടിയപ്പോള്‍ അത് കാണാന്‍ അച്ഛനില്ലാതെ പോയി...’ മറുപടി പ്രസംഗത്തില്‍ ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.എം.കെ. രാഘവന്‍ എം.പിയും എ. പ്രദീപ്കുമാര്‍ എം.എല്‍.എയും ചേര്‍ന്ന് പൗരാവലിയുടെയും എം.പി. വീരേന്ദ്രകുമാര്‍ സൗഹൃദ കൂട്ടായ്മയുടെയും ഉപഹാരങ്ങള്‍ ആന്‍ അഗസ്റ്റിന് സമ്മാനിച്ചു. സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായ സിനിമകള്‍ മലയാളത്തില്‍ എണ്ണത്തില്‍ വളരെ കുറവാണെന്ന് എം.കെ. രാഘവന്‍ അഭിപ്രായപ്പെട്ടു.എ. പ്രദീപ് കുമാര്‍ എം.എല്‍.എ, പി.വി. ചന്ദ്രന്‍, ടി.പി. രാജീവന്‍, നടന്മാരായ അബുസലീം, സുധീഷ്, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ രഞ്ജിത്ത് സ്വാഗതം പറഞ്ഞു.

 

നിലക്കാതിരിക്കട്ടെ, സെപ്റ്റയുടെ ജീവഗാനം

Posted: 14 May 2014 10:31 PM PDT

Image: 

കോഴിക്കോട്: ജൂണില്‍ സ്കൂള്‍ തുറക്കുമ്പോള്‍ അണിയേണ്ട വസ്ത്രങ്ങള്‍ എല്ലാം ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. പുതുപുത്തന്‍ പുസ്തകങ്ങളും വാങ്ങി. എട്ടിലത്തെിയതിന്‍െറ ആഹ്ളാദം കണ്ണില്‍നിന്ന് മാഞ്ഞിട്ടില്ല. പക്ഷേ, ആശുപത്രിക്കിടക്കയില്‍ ജീവിതത്തോട് പൊരുതുകയാണ് സെപ്റ്റ സുമോള്‍.
ജന്മനാ കണ്‍ജനൈറ്റല്‍ മയാസ്തീനിയ ഗ്രാവിസ് എന്ന മാംസപേശികള്‍ ക്ഷയിക്കുന്ന അപൂര്‍വ രോഗമാണ് മലപ്പുറം തിരൂര്‍ നിറമരുതൂര്‍ മൂച്ചിക്കലില്‍ പത്തമ്പാട് സി.പി. സുനില്‍കുമാറിന്‍െറയും പരിഷ്മയുടെ മൂത്തമകളായ ഈ 13കാരിക്ക്. മാംസപേശികളും ഞരമ്പുമായി ബന്ധിപ്പിക്കുന്ന റിസപ്റ്റുകളുടെ കുറവോ ഇല്ലായ്മയോ ആണ് രോഗ കാരണം. നേരത്തേ കാലിനുള്ള ശേഷിക്കുറവ് മാത്രമായിരുന്നു പ്രശ്നം. പിതാവിനോടൊപ്പം ബൈക്കിലിരുന്നായിരുന്നു നിറമരുതൂര്‍ ഗവ. ഹൈസ്കൂളില്‍ പോകാറ്. ഒറ്റക്ക് അല്‍പദൂരം നടക്കുമ്പോഴേക്കും തളരും. എന്നാലും ക്ളാസിലെ മിടുക്കി. പാടാനും ചിത്രം വരക്കാനും സ്കൂളിലെ ക്വിസ് മത്സരങ്ങള്‍ക്കുമെല്ലാം  മുന്നില്‍. 25 ദിവസം മുമ്പ്  രോഗം ശ്വാസകോശത്തെ ബാധിച്ചതോടെ സെപ്റ്റ കിടപ്പിലായി.  ഇതോടെ കോഴിക്കോട് മലാപ്പറമ്പ് ഇഖ്റ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കൃത്രിമ ശ്വാസം കഴിച്ചാണ് സെപ്റ്റ ജീവിക്കുന്നത്. എല്ലാം കേള്‍ക്കാം. എല്ലാം കാണാം. എന്നാല്‍, കിടന്ന കിടപ്പില്‍നിന്ന് അനങ്ങാനാവില്ല. കഞ്ഞി ജ്യൂസാക്കി ട്യൂബിലൂടെയാണ്  ഭക്ഷണം.  ആശുപത്രിയിലെ നഴ്സുമാര്‍ മാത്രമാണ് ഇപ്പോള്‍ കൂട്ട്.  
അമ്മയോടും അച്ഛനോടും അനുജനോടും  അരികിലത്തെുന്ന ഡോക്ടറോടും ഒന്നും ഉരിയാടാനാവില്ല. ഒരു നോട്ട് ബുക്കില്‍ പറയാനുള്ളത് എഴുതിക്കാണിക്കും. അവളുടെ സന്ദേഹങ്ങള്‍ക്ക് അതിരില്ല. 25 ദിവസത്തിനിടെ സെപ്റ്റ എഴുതിത്തീര്‍ത്തത് മൂന്ന് നോട്ട്ബുക്കുകളാണ്.  മനസ്സുപോലെ ചാഞ്ഞും ചരിഞ്ഞും കുനുകുനെയുള്ള അക്ഷരങ്ങള്‍. ഈ ബെഡില്‍നിന്ന് ഇറങ്ങാന്‍ കഴിഞ്ഞാല്‍ എനിക്ക് വീട്ടില്‍ പോകാമായിരുന്നു...എനിക്ക് ശ്വാസം തിരിച്ചുകിട്ടുമോ?എന്തെങ്കിലും സംഭവിക്കുമോ?  സംസാരിക്കാന്‍ പറ്റുമോ?  
നിത്യവും 4000 രൂപ വേണം അവള്‍ക്ക് ജീവിക്കാന്‍. ഇത് കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് സഹകരണ ബാങ്കില്‍ ബില്‍ കലക്ടറായ സുനില്‍കുമാറും മാതാവ് പരിഷ്മയും. നേരത്തേ ബംഗളൂരുവിലായിരുന്നു ചികിത്സ. രോഗം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും  ആവശ്യമായ സൗകര്യമില്ലാത്തതിനാലാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സെപ്റ്റക്ക് വേണം, സ്നേഹത്തിന്‍െറയും സാമ്പത്തിക പിന്‍ബലത്തിന്‍െറയും കൈത്താങ്ങ്.
അല്‍പനാള്‍ കഴിഞ്ഞാല്‍ സ്കൂള്‍ തുറക്കും. നിറയുന്ന ബഹളങ്ങളില്‍, ഗാനങ്ങളില്‍ അവളുടെ സ്വരം ഉണ്ടാവുമോ?കൂട്ടുകാരികള്‍, അധ്യാപകര്‍, ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സ്നേഹസമ്പന്നരായ നാട്ടുകാര്‍, മനുഷ്യസ്നേഹികള്‍ എല്ലാം പ്രാര്‍ഥിക്കുകയാണ്. ആ പ്രാര്‍ഥന സ്നേഹമഴയായി, സഹായത്തിന്‍െറ തലോടലായി  പെയ്തിറങ്ങട്ടെ. പത്തമ്പാട് നിറമരുതൂര്‍ കോര്‍പറേഷന്‍ ബാങ്കില്‍ ക്യാപ്റ്റന്‍ ലക്ഷ്മി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് 159400101003003എന്ന നമ്പറില്‍ സെപ്റ്റയുടെചികിത്സാ സഹായ ഫണ്ട് സമാഹരണത്തിന് അക്കൗണ്ട് തുറന്നിട്ടുണ്ട്.

തുര്‍ക്കി ഖനിയപകടം: പ്രതിഷേധവുമായി തൊഴിലാളി യൂനിയന്‍

Posted: 14 May 2014 10:03 PM PDT

Image: 

അങ്കാറ: ഖനിയപകടത്തെ തുടര്‍ന്ന് പ്രതിഷേധവുമായി തുര്‍ക്കിയിലെ തൊഴിലാളി യൂനിയനുകള്‍ രംഗത്ത്. പണിമുടക്ക് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് രാജ്യത്തെ വലിയ തൊഴിലാളി യൂനിയനായ തുര്‍ക്കീസ് പബ്ളിക് വര്‍ക്കേഴ്സ് യൂനിയന്‍സ് കോണ്‍ഫെഡറേഷന്‍ (കെ.ഇ.എസ്.കെ) തീരുമാനം. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താതെയാണ് ഖനികളില്‍ തൊഴിലാളികള്‍ പണിയെടുക്കുന്നതെന്നും യൂനിയന്‍ ആരോപിച്ചു.

സ്വകാര്യവത്കരണ നയങ്ങളാണ് രാജ്യത്ത് തുടരുന്നതെന്നും കുറഞ്ഞ വേതനത്തിലാണ് തൊഴിലാളികള്‍ ജീവിതം മുന്നോട്ടു നയിക്കുന്നത്. സോമയിലുണ്ടായ ഖനിയപകടത്തിന്‍െറ ഉത്തരവാദിത്വം അധികൃതര്‍ക്കാണെന്നും യൂനിയന്‍ ആരോപിച്ചു.

കൂടാതെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. അങ്കാറ, ഇസ്താംബൂളിലെ തക്സിന്‍ ചത്വരം എന്നിവിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.
 

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,320 രുപ

Posted: 14 May 2014 10:00 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 22,320 രുപയും ഗ്രാമിന് 2,790 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന്‍വില 22,400 രൂപയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വില 80 കുറഞ്ഞ് 22,320ല്‍ എത്തി.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഒൗണ്‍സിന് 8.43 ഡോളര്‍ കൂടി 1,303 ഡോളറിലെത്തി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP