സ്വാഗതം
WELCOME

News Update..

Wednesday, January 29, 2014

ഭാരതീപുരത്തെ കൊലപാതകം: ഒരാള്‍ പിടിയില്‍ Madhyamam News Feeds

ഭാരതീപുരത്തെ കൊലപാതകം: ഒരാള്‍ പിടിയില്‍ Madhyamam News Feeds

Link to

ഭാരതീപുരത്തെ കൊലപാതകം: ഒരാള്‍ പിടിയില്‍

Posted: 29 Jan 2014 01:05 AM PST

കുളത്തൂപ്പുഴ: ഭാരതീപുരത്ത് സത്യശീലനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാള്‍ പിടിയില്‍. മറ്റൊരാള്‍ വിദേശത്തേക്ക് കടന്നു. ഭാരതീപുരം വെള്ളില തെക്കുംകര വീട്ടില്‍ മുള്ളന്‍ സജി എന്നറിയപ്പെടുന്ന  സജിയാണ് (40) പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടെയുണ്ടായിരുന്ന പൂവണത്തുംമൂട് റോഡരികത്ത് വീട്ടില്‍ പൊടിമോന്‍ എന്ന രഞ്ജിത് (32) സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ 24നാണ് ഭാരതീപുരം വെള്ളില ആര്യാഭവനില്‍ സത്യശീലന്‍ (42) തലക്ക് അടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ അയല്‍വാസിയുടെ പുരയിടത്തില്‍ കണ്ടെത്തിയത്. സത്യശീലന്‍െറ നടപടികളെ ചോദ്യം ചെയ്യാനെത്തിയവരുമായുണ്ടായ സംഘട്ടനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട സത്യശീലന്‍ ഭാര്യയുടെ സഹോദരിയെയും ജേഷ്ഠപുത്രിയെയും പീഡിപ്പിച്ച കേസില്‍ രണ്ടുവര്‍ഷം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്നതിനിടെയാണ് സംഭവം.  മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അച്ഛന്‍െറ ജാമ്യത്തില്‍ ഇറങ്ങിയ സത്യശീലന്‍ വെള്ളിലയിലെ സഹോദരിയുടെ ആളൊഴിഞ്ഞ വീട്ടില്‍ വന്നുപോയിരുന്നതായും സ്ത്രീകളെ എത്തിച്ച് ഇവിടെ അനാശാസ്യം നടത്തിയിരുന്നതായും പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞു. ഇത് ചോദ്യം ചെയ്യാനായി സംഭവദിവസം രാത്രിയില്‍ വീട്ടിലെത്തിയ  സംഘം സത്യശീലന്‍െറ മുഖത്തേക്ക് ടോര്‍ച്ച് തെളിച്ച് പ്രകോപനം ഉണ്ടാക്കി. തുടര്‍ന്ന് സത്യശീലന്‍ പ്രതികള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ കൈയില്‍ കരുതിയിരുന്ന കമ്പുപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.
തലക്ക് അടിയേറ്റ് ഓടിയ ഇയാളെ മരിച്ചനിലയില്‍ അയല്‍വാസിയുടെ പുരയിടത്തില്‍ കക്കൂസിന് പിന്നിലായി കമിഴ്ന്ന് ഇരിക്കുന്ന നിലയിലാണ് പിറ്റേന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. സംഭവം അന്വേഷിക്കുന്നതിനായി ഓയില്‍പാം വക എണ്ണപ്പന തോട്ടത്തില്‍ നിന്ന് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പുനലൂര്‍ സി.ഐ മഞ്ജുലാലിന്‍െറ നേതൃത്വത്തില്‍ കുളത്തൂപ്പുഴ പൊലീസാണ് കഴിഞ്ഞ ദിവസം സജിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രഞ്ജിത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. താനാണ് തലക്കടിച്ചതെന്നും സംഭവദിവസം കൃത്യത്തിനുശേഷം ഇയാളെ കണ്ടിട്ടില്ലെന്നുമാണ് സജി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പൊലീസ് നടത്തിയ തിരച്ചിലില്‍ ഇക്കഴിഞ്ഞ 26ന് ഇയാള്‍ വിദേശത്തേക്ക് മടങ്ങിയതായി പൊലീസ് കണ്ടെത്തി. ഏറെ നാളായി വിദേശത്തായിരുന്ന രഞ്ജിത് അവധിക്ക് നാട്ടിലെത്തി ചെങ്ങന്നൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചു. കൊലപാതകത്തിനുശേഷം ഇയാള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുചക്ര വാഹനം കുളത്തൂപ്പുഴ പൊലീസിന്‍െറ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ പൊലീസ് ഭാര്യാഗൃഹത്തില്‍ നിന്ന്  പിടിച്ചെടുത്തിട്ടുണ്ട്. മുള്ളന്‍ സജിക്കെതിരെ തിരുവനന്തപുരം, ഏരൂര്‍, കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സജിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുനലൂര്‍ ഡിവൈ.എസ്.പി എന്‍.എന്‍. ബൈജുവിന്‍െറ നിര്‍ദേശപ്രകാരം കുളത്തൂപ്പുഴ എസ്.ഐ സുധീഷ് കുമാര്‍, എ.എസ്.ഐ ഇബ്രാഹിം കുട്ടി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജേന്ദ്രന്‍, പത്മകുമാര്‍ സി.പി.ഒ സുമേഷ്, അജിത്, മനോജ്, ഹോംഗാര്‍ഡ് ഹരികുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വീട്ടുകാരെ ബോധംകെടുത്തി 13 പവനും 30000 രൂപയും കവര്‍ന്നു

Posted: 29 Jan 2014 12:34 AM PST

നെടുമങ്ങാട്: അരശുപറമ്പില്‍ വീട് കുത്തിത്തുറന്ന് 13 പവന്‍െറ സ്വര്‍ണാഭരണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചു. പൊലീസ് കോണ്‍സ്റ്റബിളിന്‍േറതടക്കം നാല് വീടുകളില്‍ മോഷണ ശ്രമം നടന്നു. നെടുമങ്ങാട് അരശുപറമ്പ് കൊപ്പം മുളമുക്ക് ക്ഷേത്രനട റോഡിനടുത്താണ് ചൊവ്വാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. സുനില്‍വിഹാറില്‍ സുനില്‍കുമാറിന്‍െറ വീടിന്‍െറ അടുക്കളവാതില്‍ കുത്തി ത്തുറന്ന് അകത്തുകയറിയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍െറ സ്വര്‍ണാഭരണങ്ങളും മേശയില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയും മോഷ്ടിച്ചത്. സുനില്‍കുമാറും പിതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. എല്ലാ ദിവസവും പുലര്‍ച്ചെ നാലോടെ ഉണരുന്ന സുനില്‍കുമാറും പിതാവ് വേലായുധന്‍നായരും കഴിഞ്ഞ ദിവസം രാവിലെ വളരെ വൈകിയാണ് ഉണര്‍ന്നത്. വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് സുനില്‍കുമാറിനെയും പിതാവിനെയും ക്ളോറോഫോം ഉപയോഗിച്ച് മയക്കിയശേഷം മോഷണം നടത്തിയതാകാമെന്ന് സംശയിക്കുന്നു. സമീപത്തെ പൊലീസുകാരനായ  ഗോപകുമാര്‍, സുരേന്ദ്രന്‍നായര്‍, റഷീദ് എന്നിവരുടേതടക്കം നാല് വീടുകളില്‍ മോഷണ ശ്രമം നടത്തി. ഈ വീടുകളിലെല്ലാം പിന്‍ഭാഗത്തെ വാതിലുകള്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നെങ്കിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷണം നടത്താനായില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി തെളിവുകള്‍ ശേഖരിച്ചു. നെടുമങ്ങാട് പൊലീസ് കേസെടുത്തു.

മെഡിക്കല്‍ കോളജില്‍ മൃതദേഹം വെച്ച് വിലപേശിയെന്ന് പരാതി

Posted: 29 Jan 2014 12:16 AM PST

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തില്‍ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം എംബാം ചെയ്യുന്നതിന് 11,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ ക്ളീനിങ് ജീവനക്കാരന്‍ പ്രദീപിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി രാജു മണ്ഡല്‍ (24) എന്നയാളുടെ മൃതദേഹമാണ് എംബാം ചെയ്യാനെത്തിയിരുന്നത്.
ചൊവ്വാഴ്ച 12 മണിയോടെ മൃതദേഹം അനാട്ടമി വിഭാഗത്തില്‍ എത്തിച്ച് മുന്നൂറ് രൂപ ചലാന്‍ അടച്ച് ബന്ധുക്കള്‍ എംബാം ചെയ്യുന്നതിനായി സമീപിച്ചപ്പോള്‍ ക്ളീനിങ് ജീവനക്കാരന്‍ പതിനൊന്നായിരത്തി അഞ്ഞൂറ് രൂപ ആവശ്യപ്പെടുകയും വിലപേശല്‍ നടത്തി 11,000 രൂപയെങ്കിലും ലഭിക്കണമെന്നാവശ്യപ്പെട്ട് ഷട്ടര്‍ അടച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ ഇവര്‍ ടിക്കറ്റെടുത്തിരുന്നു.
മൃതദേഹം എംബാം ചെയ്തുകിട്ടാന്‍ തടസം നേരിട്ടതോടെ ഇവര്‍ ആശങ്കയിലായി. സംഭവം വിവാദമായതോടെ ജനപ്രതിനിധികള്‍ ഇടപെട്ടു.
അവണൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്രന്‍ അരങ്ങത്ത്, അംഗം തോമസ് പുത്തരി, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രിന്‍സിപ്പലിന്‍െറ മുറിയില്‍ കുത്തിയിരിപ്പു നടത്തി. പ്രിന്‍സിപ്പല്‍ ഫോണ്‍വഴി ആരോഗ്യ ഡയറക്ടറുമായി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാരനെതിരെ നടപടിയുണ്ടായത്.
 മിഷന്‍ ആശുപത്രി പരിസരത്ത് നിന്നെത്തിയ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറുടെ സാക്ഷിമൊഴിയും ക്ളീനിങ് ജീവനക്കാരനെതിരെയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. കെ.ആര്‍. ഗിരിജ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി.
എട്ട് മാസങ്ങള്‍ക്ക് മുമ്പ് അനാട്ടമി വിഭാഗത്തില്‍ മൃതദേഹം ക്ളീനിങ്ങിന് കൈക്കൂലി വാങ്ങിയെന്ന പരാതി വിജിലന്‍സിന്‍െറ പരിഗണനയിലാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.
 

ഗ്വാണ്ടനാമോ ഈ വര്‍ഷം തന്നെ അടച്ചുപൂട്ടും - ഒബാമ

Posted: 28 Jan 2014 11:31 PM PST

Image: 

വാഷിംങ്ടണ്‍: സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള വര്‍ഷമാണ് 2014 എന്ന് യു.എസ് പ്രസിഡന്‍്റ് ബറാക് ഒബാമ. കുപ്രസിദ്ധ പീഡന കേന്ദ്രമായ ഗ്വാണ്ടനാമോ യുദ്ധത്തടവറ ഈ വര്‍ഷം തന്നെ അടച്ചുപൂട്ടുമെന്നാണ് അതിലൊന്ന്. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ വാര്‍ഷിക പ്രഭാഷണത്തിലാണ് ഒമാബ ഇക്കാര്യം അറിയിച്ചത്.

ക്യൂബയിലെ ഗ്വാണ്ടനാമോ തടവറ എന്നെന്നേക്കുമായി അടക്കും, അഫ്ഗാനിസ്താനിലെ യു.എസ് സൈനികരുടെ സാന്നിധ്യം കുറക്കും എന്നിങ്ങനെ താന്‍ അഞ്ചു വര്‍ഷം മുമ്പ് അധികാരത്തിലേറുമ്പോള്‍ നല്‍കിയ രണ്ടു വാഗ്ദാനങ്ങളുടെ പ്രയോഗവല്‍ക്കരണത്തിനാണ് ഒബാമ ഇത്തവണത്തെ പ്രഭാഷണത്തില്‍ ഊന്നല്‍ നല്‍കിയത്.  പുറമെ, ഇറാനെതിരെ പുതിയ ഉപരോധം കൊണ്ടുവരികയാണെങ്കില്‍ അതിനെ വീറ്റോ ചെയ്യുമെന്നും  ഒബാമ അറിയിച്ചു.

രഹസ്യാന്വേഷണം, സൈനിക നടപടി എന്നിവയിലൂടെ മാത്രം തീവ്രവാദത്തെ പ്രതിരോധിക്കാന്‍ കഴിയില്ളെന്നും മറിച്ച് രാജ്യത്തെ ഭരണഘടനാപരമായ ആദര്‍ശങ്ങള്‍ നിലനിര്‍ത്തുകയും അതിന്‍്റെ അംശങ്ങള്‍ ലോകത്തിന്‍്റെ മറ്റു ഭാഗങ്ങളില്‍ കൊണ്ടുവരിക എന്നതുമാണ് ലക്ഷ്യമിടുന്നത്. ഗ്വാണ്ടനാമോ തടവറയിലെ തടവുകാരെ കൈമാറുന്നതില്‍ അവശേഷിക്കുന്ന തടസ്സങ്ങള്‍ നീക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2001സെപ്തംബര്‍ 11 ലെ ആക്രമണത്തിനുശേഷം പിടിക്കപ്പെട്ടവരില്‍ 155 പേരെയാണ് വിചാരണ കൂടാതെ ഇപ്പോള്‍ ഗ്വാണ്ടനാമോയില്‍ ഇട്ടിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തടവറ അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.  

രാജ്യത്തെ സാരമായി ബാധിച്ചിരിക്കുന്ന സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്നും യു.എസ് പ്രസിഡന്‍്റ് തന്‍്റെ പ്രഭാഷണത്തില്‍ പറഞ്ഞു. മിനിമം വേതനം അടക്കമുള്ള സൗകര്യങ്ങള്‍ കൂടുതല്‍ അമേരിക്കന്‍ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിന് നിയമത്തിനപ്പുറത്തുനിന്നും സാധ്യമായ നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് ജില്ലാ ഹര്‍ത്താല്‍; ഹെറേഞ്ചില്‍ ജനം തെരുവിലിറങ്ങി

Posted: 28 Jan 2014 11:11 PM PST

Subtitle: 
കസ്തൂരിരംഗന്‍,ഗാഡ്ഗില്‍: ഇടുക്കി വീണ്ടും പ്രക്ഷുബ്ധം

തൊടുപുഴ: സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഇടുക്കി ജില്ല വീണ്ടും പ്രക്ഷുബ്ധമായി. ഇടത് മുന്നണി ഹര്‍ത്താലും പ്രഖ്യാപിച്ചതോടെ ജില്ല ബുധനാഴ്ച നിശ്ചലമാകും.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോലമായി അടയാളപ്പെടുത്തിയ 123 വില്ലേജില്‍ 43ഉം ഇടുക്കി ജില്ലയിലാണ്. ഈ കണ്ടെത്തല്‍ ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയ വിവരം പുറത്തു വന്നതോടെ ഹൈറേഞ്ചില്‍ പ്രതിഷേധം അണപൊട്ടി. പലേടത്തും ഹൈറേഞ്ച് സംരക്ഷണ സമിതി, ഇടതുമുന്നണി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കട്ടപ്പനയില്‍ ഒരു വിഭാഗം ആളുകള്‍ റോഡ് ഉപരോധിച്ചു.
 

ചികിത്സ ലഭിക്കുന്നില്ല: മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Posted: 28 Jan 2014 11:07 PM PST

Image: 

ന്യുഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ ചികിത്സ നിഷേധിക്കുന്നതായി കാണിച്ച് അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മതിയായ ചികിത്സ ലഭിക്കാന്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മഅ്ദനി നല്‍കിയ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുക. എന്നാല്‍ ഹരജി കര്‍ണാടക സര്‍ക്കാര്‍ ഹരജി എതിര്‍ക്കും.

നേരത്തേ, ചികിത്സ തേടി മഅ്ദനി നല്‍കിയ ഹരജി പരിഗണിച്ച സുപ്രീംകോടതി ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. കോടതി പറഞ്ഞിട്ടും രണ്ടാഴ്ചക്കുശേഷം മാത്രമാണ് മഅ്ദനിയെ ജയില്‍ അധികൃതര്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലു ദിവസം മാത്രം ചികിത്സ നല്‍കി നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. മഅ്ദനിയുടെ രോഗാവസ്ഥ അതേപടി തുടരുകയാണ്. പ്രമേഹം, കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തുന്ന ഡയബറ്റിക് റെറ്റിനോപ്പതി, ഹൈപര്‍ ടെന്‍ഷന്‍ തുടങ്ങിയ രോഗങ്ങള്‍ ഗുരുതരമായ നിലയിലാണ്.

മഅ്ദനി നേരത്തേ നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ നിലവിലുണ്ട്. മഅ്ദനിക്ക് നല്‍കുന്ന ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മണിപ്പാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനകളുടെയും മറ്റും ചെലവ് നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഈ കത്തിന്‍െറ പകര്‍പ്പ് ഹരജിക്കൊപ്പം ഹാജരാക്കിയ മഅ്ദനി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നില്ളെന്നും ചൂണ്ടിക്കാട്ടി. മഅ്ദനിയുടെ മാതാവ് അര്‍ബുദം ബാധിച്ച് അവശനിലയിലാണ്. മാതാവിനെ നാട്ടില്‍ചെന്നു കാണാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

പ്രതീക്ഷകള്‍ അസ്ഥാനത്ത്; ഇക്കൊല്ലവും കുടിവെള്ളം മുട്ടും

Posted: 28 Jan 2014 10:42 PM PST

Subtitle: 
തകരാറിലായ കുടിവെള്ള വിതരണ സംവിധാനം പുന$സ്ഥാപിക്കാനായില്ല

കോട്ടയം: കുളവും തോടും കിണറുകളും ഉള്‍പ്പെടെ ജലസ്രോതസ്സുകള്‍ വറ്റുന്ന വേനല്‍ക്കാലം കനത്തതോടെ ‘കോട്ടയ’ത്തുകാരുടെ മനസ്സില്‍ തീയാണ്. നാട്ടകം,കുമാരനെല്ലൂര്‍ പഞ്ചായത്തുകളെ കോട്ടയം നഗരസഭയിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോള്‍ ജനങ്ങള്‍ക്ക് ഏറെപ്രതീക്ഷയായിരുന്നു. ഇനിയെങ്കിലും കുടിവെള്ളം മുട്ടില്ലെന്നായിരുന്നു അത്. എന്നാല്‍, പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി.  
റോഡ് വികസനത്തിന്‍െറ പേരില്‍ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും തകരാറിലായ  കുടിവെള്ള വിതരണ സംവിധാനം പുന$സ്ഥാപിക്കാന്‍ ഇനിയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രധാനവഴിയും ഉപവഴിയും ഇടവഴിയും വിടാതെ റോഡ് കുത്തി പ്പൊളിക്കുന്ന പി.ഡബ്ള്യു.ഡി ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ചാണ് പൈപ്പുകള്‍ പൊട്ടിക്കുന്നത്.
യന്ത്രമുപയോഗിച്ച് മണ്ണുമാന്തുന്നതിനിടെ പൊട്ടുന്ന കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ നന്നാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നത് പൈപ്പുവെള്ളത്തെ മാത്രം ആശ്രയിക്കുന്ന നഗരവാസികളുടെ ജീവിതം മാറ്റിമറിക്കുന്നു. നാട്ടകത്തും  കുമാരനല്ലൂരും ജലക്ഷാമം അതിരൂക്ഷമാണ്. നാട്ടകം,മറിയപ്പള്ളി എന്നിവിടങ്ങളിലെ ജല അതോറിറ്റിയുടെ ഓവര്‍ഹെഡ്  ടാങ്കില്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന ജലമാണ്  പ്രദേശവാസികളുടെ ഏക ആശ്രയം. ഇത് പലപ്പോഴും കിട്ടാറില്ല. നഗരസഭ  45ാം വാര്‍ഡിലെ ഉപഭോക്താക്കള്‍ ഡെപ്പോസിറ്റ് നല്‍കി വാട്ടര്‍ അതോറിറ്റി കണക്ഷന്‍ എടുത്തിട്ടും പൈപ്പിലൂടെ ജലം എത്താറേയില്ല.
നഗര വികസനത്തിന് മാതൃകയായ ‘കോടിമത നാലുവരിപ്പാത’യുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തകര്‍ന്ന പൈപ് ലൈനുകള്‍ ഒരുവര്‍ഷമായിട്ടും  പുന$സ്ഥാപിച്ചിട്ടില്ല. സമീപപ്രദേശങ്ങളിലും കൊടൂരാറ്റിന് ഇരുകരകളിലും താമസിക്കുന്ന 450 കുടുംബങ്ങള്‍ ദാഹജലം തേടി അലച്ചിലിലാണ്. നഗരഹൃദയത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ ഇവര്‍ പാടവരമ്പിലൂടെ കിലോമീറ്റര്‍ ചുറ്റി കുടിവെള്ളം ശേഖരിക്കുന്ന തിരക്കിലാണ്.  
വെള്ളത്താല്‍ ചുറ്റപ്പെട്ട കോടിമത, പാപ്പാല,നാടങ്കേരി,പാറേച്ചാല്‍,16ല്‍ചിറ,ചുങ്കത്ത്30, കളരിക്കല്‍ പ്രദേശങ്ങളിലെ കിണറുകള്‍പോലും വറ്റിവരണ്ടു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നഗരസഭ ആവിഷ്കരിച്ച പല പദ്ധതികളും കാലാവധി കഴിഞ്ഞ് നാശമടയുന്ന സ്ഥിതിയിലാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മനസ്സുവെച്ചാല്‍ തീരാവുന്ന പലപദ്ധതികളും നിസ്സാര പ്രശ്നത്തിന്‍െറ പേരില്‍ നീണ്ടുപോകുകയാണ്.
ജനങ്ങള്‍ തെരുവിലിറങ്ങുംമുമ്പ്  ജില്ലയിലെ വരള്‍ച്ച നേരിടാന്‍ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ വാട്ടര്‍ അതോറിറ്റി പൈപ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ ഈമാസം 20നകം തീര്‍ക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മാസം അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ നിര്‍ദേശം നടപ്പായിട്ടില്ല. ഇതോടെ ഫ്രെബുവരി ഒന്ന് മുതല്‍ ജലവിതരണം സുഗമമാക്കുമെന്ന പ്രഖ്യാപനം ജലരേഖയാകും.
വെള്ളൂപ്പറമ്പില്‍ രണ്ട് പമ്പുകള്‍ സജ്ജീകരിച്ച് കുടിവെള്ള വിതരണത്തിലെ അപാകത  പരിഹരിക്കാനാണ് നിര്‍ദേശം. കുമാരനെല്ലൂര്‍ ഉള്‍പ്പെടെ ഉയര്‍ന്നപ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു.
 

പാനൂരില്‍ സി.പി.എം പുതിയ സമവാക്യങ്ങള്‍ തേടുന്നു

Posted: 28 Jan 2014 10:32 PM PST

Image: 

കാസര്‍കോട്: പിണറായി വിജയന്‍ മുതല്‍ പി. ജയരാജന്‍ വരെ വിജയത്തിന്‍െറ ചെങ്കൊടിയുയര്‍ത്തിയ കൂത്തുപറമ്പ് മണ്ഡലത്തില്‍ ഇടതുമുന്നണി കൂപ്പുകുത്തിയതായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഘടക കക്ഷിയല്ലാതിരുന്നിട്ടും ഇടതുമുന്നണി ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പിലിന് നല്‍കിയ സീറ്റില്‍ നാലര പതിറ്റാണ്ടിന്‍െറ ചരിത്രം തിരുത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.ജെ.ഡിയുടെ കെ.പി. മോഹനനായിരുന്നു വിജയിച്ചത്. ഈ മണ്ഡലത്തിലെ പാനൂരില്‍ ബി.ജെ.പി വിട്ടവര്‍ക്ക് സ്വീകരണം നല്‍കി പുതിയ ചരിത്രം കുറിക്കുകയാണ് സി.പി.എം.

വടകര ലോക്സഭാ മണ്ഡലത്തിന്‍െറ ഭാഗമാണ് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍. വടകര ലോക്സഭാ മണ്ഡലവും കൂത്തുപറമ്പ് നിയമസഭാ മണ്ഡലവും തിരിച്ചുപിടിക്കാനുള്ള സി.പി.എം നീക്കത്തിന്‍െറ ആദ്യ ചുവടുവെപ്പായി പാനൂര്‍ സ്വീകരണ പരിപാടിയെ വിലയിരുത്തുന്നവരുണ്ട്്. വടകരക്കടുത്ത ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ ജനതാദളിന് നല്‍കാന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ആര്‍.എം.പിയുണ്ടായത്. ടി.പി വധക്കേസ് വിധിയെ തുടര്‍ന്ന് ആര്‍.എം.പിക്ക് ലഭിക്കുന്ന രാഷ്ട്രീയ നേട്ടം മറികടക്കാനുള്ള തന്ത്രമായും ഇതിനെ കാണാം.

സംസ്ഥാന രൂപവത്കരണശേഷം നടന്ന ആദ്യ (1957) തെരഞ്ഞെടുപ്പു മുതല്‍ 1967 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കളായിരുന്ന പി.ആര്‍. കുറുപ്പും കെ.കെ. അബുവുമായിരുന്നു ഈ മണ്ഡലത്തില്‍ വിജയിച്ചത്. 1970ല്‍ പിണറായി വിജയനാണ് മണ്ഡലത്തിന്‍െറ ചരിത്രം മാറ്റി എഴുതിയത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തായത്ത് രാഘവനെ 743 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയന്‍ വിജയക്കൊടി പാറിച്ചത്. പിണറായി, എം.വി. രാഘവന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, കെ.പി. മമ്മു മാസ്റ്റര്‍, കെ.കെ. ശൈലജ ടീച്ചര്‍, പി. ജയരാജന്‍ എന്നിവര്‍ തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.എം പ്രതിനിധികളായി 2006 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2006 ല്‍ പി. ജയരാജന്‍ വിജയിച്ചതോടെ സി.പി.എമ്മിന്‍െറ പടയോട്ടം തല്‍ക്കാലം നിലച്ചു. ഇടതുമുന്നണിയുടെ ആശീര്‍വാദത്തോടെ  മല്‍സരത്തിനിറങ്ങിയ ഐ.എന്‍.എല്ലിന് പക്ഷേ ജയം തൊടാനായില്ല.

ഇക്കുറി ഐ.എന്‍. എല്‍ കൂടുമാറുമെന്ന് ഉറപ്പായിട്ടുണ്ട്. അവിടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടുകയാണ് സി.പി.എം. വലതുപക്ഷ കാഴ്ചപ്പാട് മാറി സി.പി.എമ്മില്‍ ചേരുന്നവരെ കൂട്ടുപിടിച്ച് ഒഞ്ചിയത്ത് എത്താനുള്ള ഊടുവഴികള്‍പോലും അറിയാം വടകരയില്‍ പി. സതീദേവിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച  സഹോദരന്‍ കൂടിയായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്.

 

അലങ്കാരമത്സ്യ കയറ്റുമതി അഞ്ചു ശതമാനം വര്‍ധിപ്പിക്കണം -സെമിനാര്‍

Posted: 28 Jan 2014 10:23 PM PST

കൊച്ചി: ആഗോള അലങ്കാരമത്സ്യ കയറ്റുമതിയില്‍ 2020 ഓടെ ഇന്ത്യ അഞ്ചുശതമാനം വര്‍ധന ലക്ഷ്യമിടണമെന്ന് രാജ്യാന്തര അലങ്കാരമത്സ്യ സെമിനാര്‍ ഓര്‍ണമെന്‍റല്‍സ് കേരളയുടെ ശിപാര്‍ശ. സെമിനാറിന്‍െറ പ്ളീനറി സെഷനിലാണ് വിവിധ ചര്‍ച്ചകളിലൂടെ ക്രോഡീകരിച്ച നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.
ഇതിന് ആവശ്യമായ ഭൗതിക സാഹചര്യം സൃഷ്ടിക്കണം. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും ആവശ്യക്കാരുള്ള തനത് മത്സ്യങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനും നടപടി സ്വീകരിക്കണം.
കൊച്ചിയെ സംസ്ഥാനത്തിന്‍െറ അലങ്കാരമത്സ്യ വിപണിയുടെ കേന്ദ്രമായി വികസിപ്പിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. അലങ്കാരമത്സ്യരംഗം മെച്ചപ്പെടുത്തുന്നതിന് രൂപം നല്‍കിയ കാവില്‍ (കേരള അക്വാവെഞ്ച്വര്‍സ് ഇന്‍റര്‍നാഷനല്‍ ലിമിറ്റഡ്) സംരംഭം കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയില്‍ പുനരുജ്ജീവിപ്പിക്കണം.
അക്വാടെക്നോളജി, ഓഷ്യനോറിയം പോലുള്ള പദ്ധതികള്‍ നടപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു. ഇന്തോനേഷ്യയിലെ കോണ്‍ക്രീറ്റ് കുളങ്ങള്‍, സിങ്കപ്പൂരിലെ മണ്‍ ടാങ്കുകള്‍, തായ്ലന്‍ഡിലെ കോയ് മത്സ്യ പ്രജനനരീതികള്‍ തുടങ്ങി വിദേശ രാജ്യങ്ങളിലെ മാതൃകകള്‍ ഇന്ത്യയും പിന്തുടരണം.
പ്രജനനം, രോഗനിര്‍ണയം, വിപണനം തുടങ്ങിയ മേഖലകള്‍ വികസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധം സ്ഥാപിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. പ്ളീനറി സെഷനില്‍ കുഫോസ് വൈസ്ചാന്‍സലറും ഓര്‍ണമെന്‍റല്‍സ് കേരള ചെയര്‍മാനുമായ ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ആന്ധ്രപ്രദേശ് ഫിഷറീസ് കമീഷണര്‍ കെ. പ്രവീണ്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡോ. കെ.വി. ജയചന്ദ്രന്‍ സെമിനാറിന്‍െറ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. സെഷന്‍ അധ്യക്ഷന്മാരായിരുന്ന സെവിന്‍ ഫോസ, ഡോ. അലക്സ് പ്ളോഗ്, ഡോ. പാലിത കിഷ്തിരി, ഡോ. അലക്സ് ചാങ്, ഡോ. ആന്‍ഡ്രൂ ലിം എന്നിവര്‍ സംസാരിച്ചു. ഡോ. എന്‍.ജി.കെ. പിള്ള സ്വാഗതവും പി. സഹദേവന്‍ നന്ദിയും പറഞ്ഞു. 

കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ തീപിടിത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു

Posted: 28 Jan 2014 10:17 PM PST

മാരാരിക്കുളം: കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അഞ്ച് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. ദേശീയപാതയില്‍നിന്ന് മാര്‍ക്കറ്റിലേക്ക് കയറുന്ന വഴിയുടെ ഭാഗത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്. കഞ്ഞിക്കുഴി എസ്.എല്‍ പുരം കരുണാലയത്തില്‍ കരുണാകര പണിക്കരുടെ പലചരക്കുകട, കഞ്ഞിക്കുഴി നാട്ടുകാട് ബാബുവിന്‍െറ സ്റ്റേഷനറി ഗോഡൗണ്‍, മാരാരിക്കുളം വടക്ക് കൊടിയേഴത്ത് വെളിയില്‍ നടേശന്‍റ വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കട, എസ്.എല്‍ പുരം ഇടത്തറയില്‍ രാധാമണിയുടെ പ്രസിന്‍െറ ഭാഗമായുള്ള മുറി എന്നിവയാണ് അഗ്നിക്കിരയായത്.
 കരുണാകര പണിക്കരുടെ രണ്ട് കടമുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ബാബുവിന്‍െറ സ്റ്റേഷനറി സാധനങ്ങള്‍ മുഴുവന്‍ നശിച്ചു. ബാബുവിന്‍െറ കടക്ക് തീപിടിക്കുന്നത് ഇത് രണ്ടാംതവണയാണ്. കഴിഞ്ഞവര്‍ഷം ഇയാളുടെ കട പൂര്‍ണമായും കത്തിനശിച്ചിരുന്നു. നടേശന്‍െറ കടയിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും മറ്റും പൂര്‍ണമായും നശിച്ചു. രാധാമണിയുടെ കടയിലെ പ്രസ് മെഷീന്‍ ഒഴികെയുള്ള സാധനങ്ങള്‍ അഗ്നിക്കിരയായി. റോഡിലൂടെ പോകുകയായിരുന്ന യാത്രക്കാരാണ് തീപിടിത്തം ആദ്യം അറിയുന്നത്. തുടര്‍ന്ന് മാരാരിക്കുളം പൊലീസും ചേര്‍ത്തലയില്‍ നിന്ന് മൂന്നും ആലപ്പുഴയില്‍നിന്ന് നാലും യൂനിറ്റ് ഫയര്‍ഫോഴ്സ് സംഘവും എത്തിയാണ് തീയണച്ചത്. ഓടിട്ട വരിവരിയായ കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. പലകകൊണ്ടുള്ള ഷട്ടര്‍ ആയതിനാല്‍ തീ പെട്ടെന്ന് പടര്‍ന്നു. മണിക്കൂറുകളോളം ദേശീയപാതയിലുള്‍പ്പെടെ വന്‍ പുകയും അഗ്നിഗോളങ്ങളും നിറഞ്ഞുനിന്നു. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമായിട്ടില്ല. ഇത് നാലാം തവണയാണ് കഞ്ഞിക്കുഴി മാര്‍ക്കറ്റിലെ കടകളില്‍ അഗ്നിബാധയുണ്ടാകുന്നത്. പുറത്തുനിന്ന് ആരോ തീവെച്ചതാകാമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
മാര്‍ക്കറ്റില്‍ സെക്യൂരിറ്റി ജീവനക്കാരും ഇല്ല. കഴിഞ്ഞതവണ ഉണ്ടായ തീപിടിത്തം സെക്യൂരിറ്റി ജീവനക്കാരന്‍െറ  ഇടപെടല്‍മൂലം പെട്ടെന്നുതന്നെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നു.  കടമുറികളുമായി ബന്ധപ്പെട്ട് ഉടമകളുമായി തര്‍ക്കമുള്ളതായി പറയുന്നു.ആലപ്പുഴ ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ ജൂഡ് തദേവൂസ്, ചേര്‍ത്തല സ്റ്റേഷന്‍ ഓഫിസര്‍ സണ്ണി ചെറിയാന്‍, ഓഫിസര്‍മാരായ എം.എസ്. സന്തോഷ്കുമാര്‍, എം. ഷിജു, അലക്സ്, ശ്യാംമോഹന്‍, പി.ടി. ലാലു, ആര്‍. ഗിരീഷ്, ബൈജു പണിക്കര്‍, കുഞ്ഞുമോന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP