സ്വാഗതം
WELCOME

News Update..

Friday, January 31, 2014

5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയില്‍ Madhyamam News Feeds

5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയില്‍ Madhyamam News Feeds

Link to

5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയില്‍

Posted: 31 Jan 2014 12:34 AM PST

ശാസ്താംകോട്ട: താലൂക്കോഫിസ് പരിസരത്ത് സൂക്ഷിച്ചിരുന്ന കല്ലുവെട്ടുയന്ത്രം ഉടമക്ക് വിട്ടുകൊടുക്കുന്നതിനായി 5000 രൂപ നടുറോഡില്‍ വെച്ച് കൈക്കൂലിയായി വാങ്ങിയ ഡെപ്യൂട്ടി തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി.
കുന്നത്തൂര്‍ താലൂക്കോഫിസിലെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ തേവലക്കര വടക്കുംതല കിഴക്കേച്ചേരി വേലംപറമ്പില്‍ രാജ്ഭവനില്‍ എസ്. ബാബു (49) വിനെയാണ് വ്യാഴാഴ്ച ഉച്ചക്ക് 12.45ന് ഡിവൈ.എസ്.പി മാരായ റെക്സ് ബോബി അര്‍വിന്‍. ആര്‍. സുകേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വിജിലന്‍സ് നമ്പര്‍ രേഖപ്പെടുത്തി നല്‍കിയ നോട്ടുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മൈനാഗപ്പള്ളി കോവൂര്‍ ശ്രീനാരായണസദനത്തില്‍ വിനോദില്‍ നിന്നാണ് ശാസ്താംകോട്ട ധര്‍മശാസ്താക്ഷേത്രത്തിലേക്കുള്ള റോഡില്‍ വെച്ച് പണം കൈപ്പറ്റിയത്. വിനോദിന്‍െറ വക കല്ലുവെട്ടുയന്ത്രം കഴിഞ്ഞ വര്‍ഷം മേയില്‍ എസ്. ബാബു പിടികൂടിയിരുന്നു. ഇതിന് മഹസര്‍ തയാറാക്കുകയോ മറ്റ് നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല. യന്ത്രം വിട്ടുകിട്ടുന്നതിനായി വിനോദ് സമീപിച്ചപ്പോള്‍ ജനുവരി ആദ്യ ആഴ്ചയിലെ ഒരു തീയതി വെച്ച് വ്യാജ മഹസ്സര്‍ തയാറാക്കി. തുടര്‍ന്ന് പണവുമായി എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിനോദ് വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.
വിജിലന്‍സ് നല്‍കിയ 5000 രൂപയുമായി എത്തി ക്ഷേത്ര റോഡില്‍ കാത്തുനിന്നശേഷം വിനോദ് ബാബുവിനെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. മിനിറ്റുകള്‍ക്കകം ബൈക്കില്‍ ഇവിടെയെത്തിയ ബാബു പണം കൈപ്പറ്റി. ഡിവൈ.എസ്.പി ആര്‍. സുകേശന്‍ ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്തു.
ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ആറു മാസമായി നിരീക്ഷിച്ചുവരികയായിരുന്നെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം വിജിലന്‍സ് ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാക്കും. അഴിമതിക്ക് കുപ്രസിദ്ധി നേടിയ താലൂക്കോഫിസാണ് കുന്നത്തൂരിലേത്. അന്യജില്ലക്കാരായ ഉദ്യോഗസ്ഥര്‍വരെ സ്ഥലംമാറ്റം വാങ്ങാതെ ഇവിടെ പത്തുവര്‍ഷത്തോളമായി ജോലി നോക്കുന്നുണ്ട്.

ഇടതുമുന്നണിയും കോണ്‍ഗ്രസും ഉപവാസം തുടങ്ങി

Posted: 31 Jan 2014 12:30 AM PST

Subtitle: 
പീച്ചി റോഡ് സമരം

മണ്ണുത്തി: പീച്ചി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ നടക്കുന്ന സമരം നാലുനാള്‍ പിന്നിട്ടു. വ്യാഴാഴ്ച വാഹന ഗതാഗതം തടഞ്ഞുള്ള സമരം അവസാനിപ്പിച്ചു. സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇടതുമുന്നണി കണ്ണാറ ജങ്ഷനില്‍ നിരാഹാര സമരം തുടങ്ങി. ഈ വിഷയത്തില്‍ മൗനം പാലിച്ചിരുന്ന കോണ്‍ഗ്രസും ഇതോടെ സമരരംഗത്തേക്ക് വന്നു. പട്ടിക്കാട് പീച്ചി റോഡ് ജങ്ഷനില്‍ കോണ്‍ഗ്രസ് പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും വിലങ്ങന്നൂര്‍ പള്ളി വികാരിയുമായ മില്‍ട്ടന്‍ കാച്ചപ്പിള്ളിയെ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് ആക്ഷേപിച്ചുവെന്ന് ആരോപിച്ച് ബുധനാഴ്ച പഞ്ചായത്തോഫിസിലേക്ക് ആക്ഷന്‍ കൗണ്‍സില്‍ മാര്‍ച്ച് നടത്തിയിരുന്നു.
വികാരി മര്‍ദിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് റോയ് കെ. പൗലോസ് ചികിത്സ തേടിയതോടെയാണ് സമരത്തിന്‍െറ ദിശ മാറിയത്. എം.എല്‍.എ എന്ന നിലയില്‍ എം.പി. വിന്‍സെന്‍റ് ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിക്ക് അപ്പുറത്തേക്ക് കോണ്‍ഗ്രസിനെയോ യു.ഡി.എഫിനെയോ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ മുമ്പ് ആക്ഷന്‍ കൗണ്‍സില്‍ മുതിര്‍ന്നിരുന്നില്ല. സമരം തുടങ്ങിയിട്ടും എം.എല്‍.എ ഇടപെടാത്തതില്‍ പ്രതിഷേധിക്കുകയും ചെയ്തു.
എന്നാല്‍ വികാരിക്കും സമരസമിതിക്കുമെതിരെ കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തിയതോടെ ഇടതുമുന്നണി സമരസമിതിക്കൊപ്പം ചേര്‍ന്നു.
ഇതിനിടയില്‍, റോഡ് നിര്‍മാണത്തിന് 2.59 കോടി രൂപ അനുവദിച്ചതായി എം.പി.വിന്‍സന്‍റ് എം.എല്‍.എയുടെ ഓഫിസ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫണ്ട് ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്ന് മുഖ്യമന്ത്രി എം.എല്‍.എക്ക് ഉറപ്പ് നല്‍കി.
ഇടതുമുന്നണിയുടെ നിരാഹാര സമരം കണ്ണാറയില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്തംഗങ്ങളായ കെ.വി.ജോര്‍ജ്, വി.എ.മൊയ്തീന്‍ എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. സി.പി.ഐ ജില്ലാ സെക്രട്ടറി സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ഏരിയാ കമ്മിറ്റിയംഗം ഇ.എം.വര്‍ഗീസ് സി.പി.ഐ ഒല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.ടി.ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രവൃത്തി ആരംഭിക്കുന്നതുവരെ സമരം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ഇടതുമുന്നണി നേതാക്കളും അറിയിച്ചു.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിരാഹാര സമരം മണ്ഡലം പ്രസിഡന്‍റ് ടി.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
 

ആഭ്യന്തരമന്ത്രി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു തുടരുന്നത് ശരിയല്ല -പിണറായി

Posted: 30 Jan 2014 11:44 PM PST

Image: 

തിരുവനന്തപുരം: രമേശ് ചെന്നിത്തല കെ.പി.സി പ്രസിഡന്‍്റ് സ്ഥാനവും ആഭ്യന്തരമന്ത്രി സ്ഥാനവും വഹിക്കുന്നത് ഉചിതമല്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംസ്ഥാനത്തെ മന്ത്രി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു തുടരുന്നതു ശരിയല്ല. കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഇതുവരെ കെ.പി.സി.സി പ്രസിഡന്‍്റിനെ തീരുമാനിക്കാത്തത്. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കിയതോടെയാണ് കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നം രൂക്ഷമായത്.  കെ.പി.സി.സി പ്രസിഡന്‍്റ് ആരാണെന്നു തീരുമാനിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് വര്‍ഗീയകക്ഷികളെ കൂട്ടുപിടിക്കുകയാണ്. എന്തപമാനം സഹിച്ചും മുഖ്യമന്ത്രി സ്ഥാനത്തു തുടരുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പലതവണ കോടതി പരാമര്‍ശങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹം കടിച്ചു തൂങ്ങിക്കിടക്കുകയാണ്. അതു ജനാധിപത്യവിരുദ്ധമാണ്. നാടിന്‍്റെ നേട്ടങ്ങള്‍ പൂര്‍ണമായും തകര്‍ക്കുന്ന നിലപാടാണു യു.ഡി.എഫ് സര്‍ക്കാരിന്‍്റേത്. യു.പി.എ സര്‍ക്കാരില്‍ നിന്ന് എല്‍.ഡി.എഫ് നേടിയെടുത്ത കാര്യങ്ങള്‍ പോലും യുഡിഎഫിന് സാധിക്കുന്നില്ളെന്നു പിണറായി പറഞ്ഞു.

സര്‍ക്കാര്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു. തിരൂരില്‍ കഴിഞ്ഞദിവസം ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം.  എസ്.ഡി.പി. ഐ നടത്തിയ അക്രമരാഷ്ട്രീയത്തിനു പിന്നില്‍ ആരാണെന്ന് അറിയേണ്ടതുണ്ട്.
ബി.ജെ.പി വിട്ടവരെ സി.പി.എം സ്വീകരിച്ചതില്‍ തെറ്റില്ല. ബി.ജെ.പി ആര്‍.എസ്.എസ് നിലപാടുകള്‍ തള്ളിക്കളഞ്ഞാണ് അവര്‍ പാര്‍ട്ടിയില്‍ എത്തിയത്. ബി.ജെ.പി വിമതരെ പാര്‍ട്ടി സ്വീകരിച്ചത് മതനിരപേക്ഷയുടെ ഭാഗമായി കാണണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ഗൗരിയമ്മ കേരള രക്ഷാ യാത്രയില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ളെന്നും പിണറായി അറിയിച്ചു. വിചാരണയ്ക്ക്  യോഗ്യമല്ളെന്നു കണ്ടാണ്  ലാവ് ലിന്‍ കേസ് വിചാരണക്കോടതി തള്ളിയത്. കോടതി വിധി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും  വിധി സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജി നല്‍കി

Posted: 30 Jan 2014 11:43 PM PST

Image: 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിക്കത്ത് സമര്‍പിച്ചു. ഗവര്‍ണര്‍ അസീസ് ഖുറൈശിക്കാണ് രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ വര്‍ഷം പ്രളയ ദുരന്തത്തിനിരയായവര്‍ക്ക് നല്‍കിയ ദുരിതാശ്വാസത്തില്‍ കൃത്രിമം നടത്തിയതായി ബഹുഗുണ സര്‍ക്കാറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘടനാ തലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് രാജിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. രാജസ്ഥാനിലും മധ്യപ്രദേശിലും പാര്‍ട്ടി നേതൃതലത്തില്‍ നേരത്തെ അഴിച്ചുപണി നടത്തിയിരുന്നു. കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് ആയിരിക്കും പുതിയ മുഖ്യമന്ത്രി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 

വീട്ടമ്മമാര്‍ ജല അതോറിറ്റി എന്‍ജിനീയറെ വളഞ്ഞു

Posted: 30 Jan 2014 10:42 PM PST

Subtitle: 
അധികൃതരുടെ ഉറപ്പില്‍ പിരിഞ്ഞുപോയി

കാസര്‍കോട്: നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച നഗരപരിസരത്തെ വീട്ടമ്മമാര്‍ വിദ്യാനഗറിലെ ജല അതോറിറ്റി ഓഫിസിലെത്തി എക്സി. എന്‍ജിനീയറെ വളഞ്ഞു. നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന ബാവിക്കര പമ്പ് ഹൗസിലെ നാല് മോട്ടോറുകള്‍ തകരാറിലായതാണ് ജലവിതരണം മുടങ്ങാന്‍ കാരണമായത്.
പമ്പ്ഹൗസിന് സമീപം പുതിയ കിണര്‍ കുഴിക്കുമ്പോള്‍ വൈദ്യുതി കേബിളുകള്‍ മുറിഞ്ഞതും പമ്പിങ് തടസ്സപ്പെടാന്‍ ഇടയാക്കി. ജലവിതരണം കാര്യക്ഷമമാക്കാന്‍ ബാവിക്കരയിലും വിദ്യാനഗറിലെ പമ്പിങ് സ്റ്റേഷനിലും 97 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് മോട്ടോറുകള്‍ സ്ഥാപിച്ചത് ഒരുവര്‍ഷം മുമ്പാണ്. ഇവയാണ് ഒന്നിച്ച് തകരാറിലായത്. നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് മോട്ടോറുകള്‍ മാസങ്ങള്‍ക്ക് മുമ്പേ തകരാറിലായിരുന്നു. കേടായ പുതിയ മോട്ടോറിന്‍െറ ഭാഗങ്ങള്‍ ആലപ്പുഴയിലെ കമ്പനി അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുകൊണ്ടുപോയി. ഇത് തിരിച്ചെത്തിച്ച ശേഷം മാത്രമേ പമ്പിങ് പൂര്‍ണമായി പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.
നിലവില്‍ ഒരു മോട്ടോര്‍ ഉപയോഗിച്ച് ഭാഗികമായി പമ്പിങ് നടത്തുന്നുണ്ടെങ്കിലും ആവശ്യത്തിന് കുടിവെള്ളമെത്തിക്കാന്‍ ഇത് പര്യാപ്തമാകുന്നില്ല.
കാസര്‍കോട് നഗരസഭയിലെയും സമീപത്തെ നാല് പഞ്ചായത്തുകളിലെയും ജനങ്ങളില്‍ ഭൂരിഭാഗവും ബാവിക്കര പമ്പിങ് സ്റ്റേഷനില്‍നിന്ന് പൈപ്പ് വഴി ജല അതോറിറ്റി എത്തിക്കുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. നഗരസഭയില്‍പ്പെട്ട തളങ്കര, സിറാമിക്സ് റോഡ്, ഹാഷിം സ്ട്രീറ്റ്, കെ.കെ പുറം, ഹൊന്നമൂല എന്നിവിടങ്ങളിലെ വീട്ടമ്മമാരാണ് പ്രതിഷേധവുമായി ജല അതോറിറ്റി ഓഫിസിലെത്തിയത്. യന്ത്രത്തകരാറ് നീക്കി അടുത്ത ദിവസം ജലവിതരണം പുന$സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോയത്.
ജലവിതരണം പുന$സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ജലവിഭവ മന്ത്രി പി.ജെ. ജോസഫ്, ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ജലവിതരണം തടസ്സപ്പെടാന്‍ കാരണമെന്ന് എം.എല്‍.എ ആരോപിച്ചു.
 

ലാവ് ലിന്‍ കേസ്: പിണറായിയെ ഒഴിവാക്കിയതിനെതിരെ സി.ബി.ഐ ഹരജി നല്‍കി

Posted: 30 Jan 2014 10:37 PM PST

Image: 

കൊച്ചി: എസ്.എന്‍. സി ലാവ്ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ കുറ്റ വിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി വിധിക്കെതിരെ സി.ബി.ഐ ഹൈകോടതിയില്‍ പുനപരിശോധന ഹരജി നല്‍കി. കീഴ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പുനപരിശോധന ഹരജി. കുറ്റപത്രത്തിലെ വസ്തുതകള്‍ പരിശോധിക്കാതേയും പ്രതികളെ വിചാരണ ചെയ്യാതെയുമാണ് സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചിട്ടുളളതെന്ന് പുനപരിശോധന ഹരജിയില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മൂന്ന് വൈദ്യുത പദ്ധതികള്‍ നവീകരിക്കുന്നതിന് വേണ്ടി കനഡയിലെ എസ്.എന്‍. സി ലാവ്ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നുവെന്നാണ് കേസ്. പിണറായി വിജയന്‍ വൈദ്യൂത മന്ത്രിയായിരിക്കെയാണ് കരാര്‍ നല്‍കിയത്.

അതിനിടെ, എസ്.എന്‍. സി ലാവ്ലിന്‍ കേസ് പരിഗണിക്കുന്നതിന് ഹൈകോടതിക്ക് പുതിയ ജഡ്ജിയെ കണ്ടെത്തേണ്ടി വരും. കേസ് പരിഗണിക്കുന്നതില്‍ നിന്ന് മൂന്ന് ജഡ്ജിമാര്‍ ഇതിനകം പിന്‍മാറിയിരുന്നു. പിണറായി വിജയനടക്കമുള്ളവരെ കുറ്റ വിമുക്തനാക്കിയതിനെതിരെ ടി.പി നന്ദ കുമാര്‍ നല്‍കിയ ഹരജിയും ഹൈകോടതിയൂടെ പരിഗണനയിലുണ്ട്്.

അതേസമയം, വിചാരണക്ക് പോലും യോഗ്യതയില്ലാത്ത കേസാണെന്ന് കോടതി കണ്ടത്തെിയ കേസാണിതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. സി.ബി.ഐ കോടതിയുടെ വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

ജസ്റ്റിസ് വര്‍മയുടെ കുടുംബം പത്മഭൂഷണ്‍ നിരസിച്ചു

Posted: 30 Jan 2014 10:36 PM PST

Image: 

ന്യൂഡല്‍ഹി: പ്രമുഖ നിയമജ്ഞന്‍ ജസ്റ്റിസ് ജെ.എസ് വര്‍മക്ക്  സമ്മാനിച്ച പത്മഭൂഷണ്‍ ബഹുമതി അദ്ദേഹത്തിന്‍്റെ കുടംബം നിരസിച്ചു. കഴിഞ്ഞ ഏപ്രിലില്‍ അന്തരിച്ച ജസ്റ്റിസ് വര്‍മക്ക് മരണാനന്തര ബഹുമതിയായാണ് പരമോന്നത സിവിലിയന്‍ ബഹുമതി കഴിഞ്ഞ റിപ്പബ്ളിക് ദിനത്തില്‍ സമ്മാനിച്ചത്. എന്നാല്‍, പത്മഭൂഷണ്‍ സ്വീകരിക്കുന്നില്ളെന്ന് കാണിച്ച് ജസ്റ്റിസ് വര്‍മയുടെ പത്നി പുഷ്പ വര്‍മ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി.  തന്‍്റെ ഭര്‍ത്താവ് ഇന്നുവരെ ഇത്തരത്തിലുള്ള ഒന്നും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍്റെ കുടുംബവും ഒന്നും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ബഹുമതിയും അദ്ദേഹം ആഗ്രഹിച്ചിട്ടില്ളെന്നും ഒരിക്കലും സ്തുതിപാഠകരെ കൊണ്ടു നടന്നിരുന്നില്ളെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ മികച്ച നിയമജ്ഞരില്‍ ഒരാള്‍  എന്ന നിലയില്‍ തന്നെ അദ്ദേഹത്തിന് ജനമനസ്സുകളില്‍ സ്ഥാനം പടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ എന്നും അദ്ദേഹം സംതൃപ്തനായിരുന്നുവെന്നും അവര്‍ എഴുതി.

രാജ്യത്തെ നടുക്കിയ ഡല്‍ഹി മാനഭംഗത്തിന്‍്റെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ശക്തമായ നിയമത്തിന്‍്റെ രൂപരേഖ തയ്യാറാക്കിയ ജസ്റ്റിസ് വര്‍മ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍്റെ നേതൃത്വത്തിലുള്ള മൂന്നംഗ പാനല്‍ ആണ് അടിയന്തരമായി നടപ്പാക്കേണ്ട ബലാല്‍സംഗ വിരുദ്ധ നിയമത്തിന്‍്റെ കരട് തയ്യാറാക്കിയത്. 630 പേജുള്ള റിപ്പോര്‍ട്ട് 29 ദിവസം കൊണ്ട് ഈ സംഘം സമര്‍പിച്ചു. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ നാഴികക്കല്ലുകളായി വിശേഷിപ്പിക്കാന്‍ പാകത്തിലുള്ള നിയമ ശിപാര്‍കള്‍ ആയിരുന്നു അവ.

ഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു

Posted: 30 Jan 2014 10:34 PM PST

കണ്ണൂര്‍: മഹാത്മാഗാന്ധിയുടെ 66ാം രക്തസാക്ഷിദിനാചരണം ജില്ലയിലെങ്ങും വിവിധ പാര്‍ട്ടികളും സംഘടനകളും വിപുലമായ പരിപാടികളോടെ നടത്തി. ഡി.സി.സി ഓഫിസില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ.ഡി. മുസ്തഫ, മാര്‍ട്ടിന്‍ ജോര്‍ജ്, വി.വി. പുരുഷോത്തമന്‍, റഷീദ് കവ്വായി, സുധീപ് ജയിംസ്, ഇബ്രാഹിം പാറക്കണ്ടി, വി.ടി. ശ്രീലത, അമൃത രാമകൃഷ്ണന്‍, കെ. ബിനോജ്, വല്ലി ടീച്ചര്‍ എന്നിവര്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി.
എന്‍.സി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിദിനം ദേശീയ പുനരര്‍പ്പണദിനമായി ആചരിച്ചു. സ്റ്റേഡിയം കോര്‍ണറില്‍ നടന്ന സത്യഗ്രഹം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ആലിക്കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വി.വി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.എ. ഗംഗാധരന്‍, പുഴക്കല്‍ വാസുദേവന്‍, കെ. വിനയരാജ്, കെ. സുരേഷ്, റഫീഖ് പാണപ്പുഴ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഗാന്ധി  സെന്‍റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും നടത്തി. ടി. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ. റഹീം അധ്യക്ഷത വഹിച്ചു. ഫാ. ദേവസി ഈരത്തറ, പ്രഫ. എം. മുഹമ്മദ്, ടി.വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മലപ്പുറം നഗരവികസനപദ്ധതി കേന്ദ്ര പരിഗണനയില്‍ –ഇ. അഹമ്മദ്

Posted: 30 Jan 2014 10:28 PM PST

മലപ്പുറം: നഗരസഭയുടെ നഗര വികസനപദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്. നഗരസഭയുടെ വികേന്ദ്രീകൃതാസൂത്രണം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിവെള്ളം, ജലസേചനം, അഴുക്കുചാല്‍ എന്നിവയുള്‍പ്പെടുന്നതാണ് നഗരസഭയുടെ 373 കോടിയുടെ പദ്ധതി. ഈ വിഷയം കേന്ദ്ര നഗരവികസന മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സൂക്ഷ്മ പരിശോധന കഴിഞ്ഞ് നടപ്പിലാക്കുമ്പോള്‍ പദ്ധതി മലപ്പുറത്തിന് ലഭിക്കും.
നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ് മുസ്തഫ  അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍മാരായ പരി അബ്ദുല്‍ മജീദ്, ജമീല ടീച്ചര്‍, ഹഫ്സത്ത്, എന്‍.കെ. അബ്ദുല്‍ മജീദ്, അംഗങ്ങളായ വീക്ഷണം മുഹമ്മദ്, യൂസഫ് കൊന്നോല, കെ. മജ്നു എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. ഗിരിജ സ്വാഗതം പറഞ്ഞു.
 

സഹ. ബാങ്ക് തെരഞ്ഞെടുപ്പ്: സി.പി.എമ്മും സി.പി.ഐയും ഇടയുന്നു

Posted: 30 Jan 2014 10:14 PM PST

മാനന്തവാടി: താലൂക്കിലെ വിവിധ സഹ. ബാങ്ക് തെരഞ്ഞെടുപ്പുകളെ ചൊല്ലി സി.പി.എമ്മും സി.പിഐയും ഇടയുന്നു. തവിഞ്ഞാല്‍ സര്‍വീസ് സഹ. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ സി.പി.ഐ പരസ്യമായി രംഗത്തുവന്നു.
സി.പി.ഐ നേതാക്കളായ പി. നാണു, ജോണി മറ്റത്തിലാനി എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കോണ്‍ഗ്രസ് ഭരിക്കുന്ന തലപ്പുഴ ക്ഷീരസംഘം തെരഞ്ഞെടുപ്പിലും പനമരം സഹ. ബാങ്ക് തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് പാനലായി മത്സരിക്കാന്‍ തയാറായ സി.പി.എം അവര്‍ ഭരിക്കുന്ന തവിഞ്ഞാല്‍ സഹ. ബാങ്കിലും തിരുനെല്ലി സഹ. ബാങ്കിലും സി.പി.ഐക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. തിരുനെല്ലിയില്‍ സി.പി.ഐ നല്‍കിയ പത്രിക സി.പി.എം തള്ളിക്കുകയായിരുന്നു.
തവിഞ്ഞാലില്‍ സി.പി.ഐ മൂന്ന് സീറ്റില്‍ മത്സരിക്കുന്നുണ്ട്. തവിഞ്ഞാലില്‍ സി.പി.ഐയോട് സി.പി.എം ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സി.പി.ഐ നേതാക്കളുടെ ആരോപണം. വ
ാളാട് വനിതാ ബാങ്കിലെ അഴിമതി ചോദ്യം ചെയ്തതും വിരോധത്തിനിടയാക്കി. ഇരുപാര്‍ട്ടികളും തമ്മില്‍ താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ഭിന്നത മറനീക്കി പുറത്തുവന്നതോടെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേതെന്ന പോലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇരുവരും പ്രത്യേകം പ്രചാരണം നടത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
സി.പി.ഐ ഭിന്നിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞതവണ മാനന്തവാടിയിലും തവിഞ്ഞാലിലും സി.പി.എമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP