സ്വാഗതം
WELCOME

News Update..

Monday, July 1, 2013

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ കോലാഹലം Madhyamam News Feeds

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ കോലാഹലം Madhyamam News Feeds

Link to

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ കോലാഹലം

Posted: 01 Jul 2013 12:20 AM PDT

കോഴിക്കോട്/കൊടുവള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജില്ലയിലും ഇടതു യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം.
സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ്  സംഘടനകള്‍ പ്രതിഷേധിച്ചത്. ജില്ലയില്‍ നാലിടത്താണ് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി ഇറങ്ങിയത്.
കരിപ്പൂരില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി നാലുമണിയോടെയാണ് കോഴിക്കോട്ടെത്തിയത്. നളന്ദ ഓഡിറ്റോറിയത്തില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) പ്രതിനിധി സമ്മേളനമായിരുന്നു പങ്കെടുക്കേണ്ട ആദ്യ ചടങ്ങ്. സി.എച്ച് ഓവര്‍ബ്രിഡ്ജിന് സമീപത്തും ചെറൂട്ടി റോഡിലുമാണ് പത്തോളം വരുന്ന പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാട്ടിയത്.
സി.എച്ച് ഓവര്‍ബ്രിഡ്ജിനു സമീപം ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഒന്നിച്ചാണ് പ്രതിഷേധത്തിനിറങ്ങിയത്. പൊലീസുമായി മല്‍പിടിത്തത്തിനിടെ എ .ഐ . ൈവ.എഫ് സംസ്ഥാന കമ്മിറ്റിയംഗം സി.ബിജു, ജില്ലാ നിര്‍വാഹക സമിതിയംഗം കെ.സി. അന്‍സാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
നേരത്തേ വിവരം ലഭിച്ചതിനാല്‍ രണ്ടിടത്തും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ചെറൂട്ടി റോഡില്‍നിന്ന് നളന്ദ ഓഡിറ്റോറിയത്തിലേക്ക് തിരിയുന്ന ഭാഗത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീണു. ഇവരെ ബലം പ്രയോഗിച്ചുനീക്കാന്‍ പൊലീസ് അല്‍പം പാടുപെട്ടു. ഡി.വൈ.എഫ്.ഐ ജില്ലാ ജോയന്‍റ് സെക്രട്ടറി വരുണ്‍ഭാസ്കറിന്‍െറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇരുസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെയും എട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.
മര്‍കസ് നോളജ് സിറ്റി പ്രവൃത്തി ഉദ്ഘാടനത്തിന് താമരശ്ശേരി ഭാഗത്തേക്ക് പോകുമ്പോള്‍ കുന്ദമംഗലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി കാത്തിരുന്നു. എന്നാല്‍, അകമ്പടി പോയ പൊലീസ് വാഹനത്തിനുനേരെ കരിങ്കൊടി കാട്ടി പ്രവര്‍ത്തകര്‍ പിന്മാറി.
ദേശീയപാതയില്‍ കൊടുവള്ളി ഓപണ്‍ സ്റ്റേജിന് സമീപം നൂറോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രാജിവെക്കണമെന്ന് മുദ്രാവാക്യം മുഴക്കി മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. ഞായറാഴ്ച വൈകീട്ട് 4.45ഓടെയാണ് സംഭവം.  കരിങ്കൊടി കാട്ടുമെന്ന് സൂചന ലഭിച്ചതിനാല്‍ കൊടുവള്ളി സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ചുറ്റും വലയവും സൃഷ്ടിച്ചിരുന്നു. എന്നാല്‍, വാഹനവ്യൂഹം എത്തിയ ഉടനെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടുകയായിരുന്നു.
ഇതിനിടെ യൂത്ത്കോണ്‍ഗ്രസ്, യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി. ഇതില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ വാഹനവും അകപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറങ്ങിയാണ് വഴിയൊരുക്കിയത്. തിരികെയുള്ള യാത്രയില്‍ 6.15ഓടെ  മുഖ്യമന്ത്രി കൊടുവള്ളിയിലെത്തിയപ്പോള്‍ വാഹനം നിര്‍ത്തി മുസ്ലിംലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹസ്തദാനം നല്‍കിയാണ് മടങ്ങിയത്.
ഐക്കരപ്പടിയിലെ ലാത്തിചാര്‍ജില്‍ പരിക്കേറ്റ ചിലരെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജവാദ് (22), നൗഷാദ് (21), സലാഹു (24), രാജേഷ് (30), റിഷാദ് (23), രവീന്ദ്രനാഥ് (24), ചാര്‍ളി കബീര്‍ ദാസ് (27), സജാദ് (24), രജീഷ് (28), ലാല്‍ പ്രസാദ് (22), റഫീഖലി (28), സുജി (24) എന്നിവരാണ് ആശുപത്രിയിലുള്ളത്. നേരത്തെ ഇവിടെ മുഖ്യമന്ത്രിയെ കാത്തുനിന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ചിലര്‍ അക്രമം നടത്തിയിരുന്നു. പൊലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടിയില്‍ സി.പി.എം നേതൃത്വത്തില്‍ പ്രകടനം നടന്നു.
സിറ്റി പൊലീസ് കമീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ.ബി. വേണുഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയത്.

ഇന്‍റര്‍നെറ്റ് വഴി തട്ടിപ്പ്; നൈജീരിയക്കാരനും മുംബൈ സ്വദേശിനിയും അറസ്റ്റില്‍

Posted: 01 Jul 2013 12:10 AM PDT

കൊല്ലം: ഉത്തേജക എണ്ണയുടെ ഇടപാടിന്‍െറ പേരില്‍ ഇന്‍റര്‍നെറ്റിലൂടെ വന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ നൈജീരിയക്കാരനും മുംബൈ സ്വദേശിനിയായ യുവതിയുമടക്കം രണ്ട് പേര്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനും മുംബൈയില്‍ താമസക്കാരനുമായ ഫ്രാങ്ക് ഒബന്യായ ചിക്വ (32), മുംബൈ ബാന്ദ്ര സ്വദേശിനി ജ്യോത്സ്ന സുദീപ് അലുവാലിയ (22) എന്നിവരെയാണ് ക്രൈംബ്രാഞ്ചിന്‍െറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് ഒന്നരകോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
ഇ-മെയില്‍, എസ്.എം.എസ് സന്ദേശങ്ങള്‍ വഴി നിരവധി പേരെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ അനില്‍കുമാറില്‍ നിന്ന് പലപ്പോഴായി സംഘം 1.56 കോടി രൂപ തട്ടിയെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായി. റബര്‍ കയറ്റുമതി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അനില്‍കുമാര്‍ കയറ്റുമതി മേഖലയില്‍ നൂതനപ്രവണതകള്‍ വ്യാപകമായതോടെ മറ്റ് ബിസിനസ് സാധ്യതകളെക്കുറിച്ചുള്ള ആലോചനയിലായിരുന്നു. ഇതിനിടെ ഇയാളുടെ ഇ-മെയില്‍ വിലാസത്തിലേക്ക് നൈജീരിയന്‍ കമ്പനിക്ക് പ്രത്യേകതരം ഉത്തേജക എണ്ണ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ഇടപാടുകാരെ തേടിയുള്ള മെയില്‍ വന്നു. ‘വീറ്റോ സൈറ്റോ ഓയില്‍’ എന്ന പേരിലുള്ള ഈ ഉല്‍പന്നം കായികരംഗത്തുള്ളവരടക്കം ഉപയോഗിക്കാറുണ്ടത്രെ. നേരത്തേ  ഓയില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിരുന്നയാള്‍ മരിച്ച സാഹചര്യത്തിലാണ് പുതിയ ആളെ തേടുന്നതെന്നും ഇ-മെയിലില്‍ വിവരിച്ചിരുന്നു.  
തുടര്‍ന്ന് ഇ-മെയില്‍ അയച്ചയാള്‍ അനില്‍കുമാറിനെ മൊബൈലില്‍ വിളിച്ച് ഇടപാടിന്‍െറ കൂടുതല്‍ വിവരങ്ങളും സാധ്യതകളും ബോധ്യപ്പെടുത്തി. മുംബൈയിലുള്ള കമ്പനിയില്‍ നിന്ന് ഓയില്‍ വാങ്ങി നൈജീരിയന്‍ കമ്പനിക്ക് കയറ്റുമതി ചെയ്യാന്‍ ചിലരുടെ ഫോണ്‍ നമ്പറുകളും നല്‍കി. ഇതിനിടെ മുംബൈയിലെ ഇന്ത്യന്‍ കമ്പനിയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി ‘ലക്ഷ്മി കുമാര്‍’ എന്ന വ്യാജപേരില്‍ ജ്യോത്സ്ന അനില്‍കുമാറിനെ വിളിച്ചു.  ഓയില്‍ നല്‍കുന്നതിന് ആകെ പണത്തിന്‍െറ പകുതി മുന്‍കൂര്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 20 ഗാലന്‍ ഓയില്‍ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നുള്ള നൈജീരിയന്‍ കമ്പനിയുടെ പേരിലുള്ള സന്ദേശവും അനില്‍കുമാറിന് കിട്ടി. ഇന്ത്യന്‍ കമ്പനി നല്‍കിയ ഓയിലിന്‍െറ സാമ്പിള്‍ പരിശോധിക്കാന്‍ നൈജീരിയന്‍ പ്രതിനിധിയെന്ന നിലയില്‍  ഫ്രാങ്ക് ഒബന്യായ ചിക്വ തിരുവനന്തപുരത്തെത്തി. ഓയില്‍ ‘പരിശോധിച്ചശേഷം’ മികച്ചതാണെന്ന് ബോധ്യപ്പെടുത്തിയാണ് ഇയാള്‍ മടങ്ങിയത്. എന്നാല്‍ 20 ഗാലന്‍ നല്‍കാമെന്നേറ്റ ഇന്ത്യന്‍കമ്പനി എട്ട് ഗാലന്‍ മാത്രമാണ് അനില്‍കുമാറിന് നല്‍കാന്‍ സന്നദ്ധമായത്.  ജ്യോത്സ്ന നല്‍കിയ വിവിധ ബാങ്കുകളിലെ പത്ത് അക്കൗണ്ട് നമ്പറുകളിലായി ഒന്നരക്കോടിയിലേറെ രൂപ അനില്‍ കുമാര്‍ നിക്ഷേപിച്ചു. കരാര്‍ പ്രകാരമുള്ള ശേഷിക്കുന്ന ഓയില്‍ നല്‍കണമെങ്കില്‍ കൂടുതല്‍ തുക അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്ന് ജ്യോത്സ്ന അറിയിച്ചു. ഇതോടെ സംശയം തോന്നിയ അനില്‍കുമാര്‍ സുഹൃത്തുക്കളോട് ആലോചിച്ചശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കൊല്ലം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച ശേഷം ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. തട്ടിപ്പ് സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഇവരെ വിശദമായി ചോദ്യം ചെയ്യും.  ഫ്രാങ്ക് ഒബന്യായ ചിക്വയും ജോത്സ്നയും ആഗസ്റ്റില്‍ വിവാഹിതരാകാനുള്ള തീരുമാനത്തിലായിരുന്നത്രെ.  
ഉത്തേജക ഓയിലെന്ന് പറയപ്പെടുന്ന ‘വിറ്റോ സൈറ്റോ ഓയിലി’നെക്കുറിച്ചുള്ള ശാസ്ത്രീയവിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനില്‍കുമാറിന് ഇന്ത്യന്‍ കമ്പനിയുടേതെന്ന പേരില്‍ അയച്ചുകൊടുത്ത ഗാലനുകളിലുണ്ടായിരുന്നത് മൃഗക്കൊഴുപ്പാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി  ഡി.രാജഗോപാല്‍, സി.ഐ.അബ്ദുല്‍ വഹാബ്, എസ്.ഐമാരായ പ്രദീപ്, ചന്ദ്രശേഖരപ്പണിക്കര്‍, സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കടലില്‍ ചൂടേറി; മല്‍സ്യങ്ങള്‍ ‘ദേശാടനം’ തുടങ്ങി

Posted: 30 Jun 2013 11:51 PM PDT

Image: 

അബൂദബി: വേനല്‍ കടുത്തതോടെ കടലില്‍ ചൂടേറി. ഇതേ തുടര്‍ന്ന് തണുത്ത പ്രദേശങ്ങളിലേക്ക് മല്‍സ്യങ്ങള്‍ ’ദേശാടനം’ ആരംഭിച്ചതിനെ തുടര്‍ന്ന് അബൂദബിയിലെ മല്‍സ്യത്തൊഴിലാളികളില്‍ നല്ലൊരു ശതമാനവും നാട്ടിലേക്ക് മടങ്ങി. മിന, അല്‍ വത്തന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്ന മലയാളികളും തമിഴ്നാട്ടുകാരും ആന്ധ്രാപ്രദേശുകാരും അടക്കം മല്‍സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്്.
ഉള്‍ക്കടലിലെ കനത്ത ചൂടിനെ തുടര്‍ന്ന് മല്‍സ്യബന്ധനം ബുദ്ധിമുട്ടാണ്. വലിയ മീനുകളുടെ ലഭ്യതയും കുറഞ്ഞു. ഉള്‍ക്കടലില്‍ ചൂണ്ടയിടുന്നവരുടെ എണ്ണത്തിലും വന്‍ കുറവുണ്ടായിട്ടുണ്ട്്. അതേസമയം, തീരക്കടലില്‍ നിന്ന് ഇപ്പോഴും ചെറിയ മീനുകള്‍ വന്‍തോതില്‍ വിപണിയിലെത്തുന്നുണ്ട്. ചെറുമീനുകളുടെ വിലയില്‍ വലിയ വ്യത്യാസമില്ല. വലിയ മീനുകള്‍ക്ക് വില ഉയര്‍ന്നിട്ടുണ്ട്. നെയ്സര്‍, മിയ, ഹമൂര്‍ തുടങ്ങിയ മീനുകള്‍ വിപണിയില്‍ ധാരാളമായി എത്തുന്നുണ്ട്. ഏതാനും ആഴ്ചകള്‍ മുമ്പ് മീനുകള്‍ക്ക് വലിയ തോതില്‍ വില ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ കുറവുണ്ടെന്ന് കച്ചവടക്കാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, നാട്ടിലേക്ക് പോയ മലയാളികള്‍ അടക്കം മല്‍സ്യത്തൊഴിലാളികള്‍ ഇനി സെപ്റ്റംബറോടെ മാത്രമേ തിരിച്ചെത്തുകയുള്ളൂ.
 

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ നിന്ന് ലീഗ് പിന്‍മാറി

Posted: 30 Jun 2013 11:39 PM PDT

Image: 

കോഴിക്കോട്: കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് മുസ്ലിം ലീഗ് പിന്‍മാറി. മൗലികമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നത് അപ്രസക്തമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള പ്രശ്നപരിഹാരത്തിനു മുസ്ലിം ലീഗ് ഫോര്‍മുല മുന്നോട്ട് വെക്കില്ല. ലീഗിനെതിരെ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയുടെ വിശദീകരണം തൃപ്തികരമല്ളെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

മുസ്ലിം ലീഗ് കോണ്‍ഗ്രസിനൊരു ബാധ്യതയാണെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശമാണ് ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം നല്‍കാത്തതില്‍ ലീഗില്‍ കടുത്ത അമര്‍ഷമുയര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്.

രമേശിന്‍്റെ പ്രസ്താവനയില്‍ ഉടക്കി നില്‍ക്കുന്ന ലീഗിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാഡ് ഇടപെട്ടിരുന്നു. കടുത്ത നിലപാടുകളിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നു.

മുസ്ലിം ലീഗ് ബന്ധം ഭാവിയില്‍ ദോഷം ചെയ്യുമെന്ന മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ സി.കെ. ഗോവിന്ദന്‍നായരുടെ വീക്ഷണം ശരിവെക്കുന്നതാണ് ഇന്നത്തെ അനുഭവമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടതാണ് മുസ്ലിം ലീഗിനെ ചൊടിപ്പിച്ചത്. വര്‍ഗീയ ശക്തികളെയും സാമുദായിക ശക്തികളെയും ലക്ഷ്മണരേഖ വരച്ചു മാറ്റിനിര്‍ത്തണമെന്നാണ് സി.കെ.ജി പറഞ്ഞത്. അതിന് കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ താന്‍ പൂര്‍ണ അംഗീകാരം നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ബജറ്റ് അംഗീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രാലയങ്ങള്‍ കൂടുതല്‍ സജീവമാകണം: പ്രധാനമന്ത്രി

Posted: 30 Jun 2013 11:23 PM PDT

Image: 

മനാമ: 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് അംഗീകാരമായ പശ്ചാത്തലത്തില്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വിവര്‍ഷ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണം. പദ്ധതികള്‍ ഒരു കാരണവശാലും വൈകിക്കാന്‍ അനുവദിക്കാരുതെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്ന പദ്ധതികള്‍ 2011-2014 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതിനും അവ നിയമനിര്‍മാണ സഭക്ക് മുന്നില്‍ വെക്കുന്നതിനും നിര്‍ദേശമുണ്ട്. ശുറാകൗണ്‍സില്‍, പാര്‍ലമെന്‍റ് എന്നിവയുടെ മൂന്നാം ഘട്ടം അവസാനിച്ചതായി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ പ്രഖ്യാപനത്തിന്‍െറ അടിസ്ഥാനത്തില്‍ ഇരു സഭകളും സര്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധമായിരുന്നു ഇക്കാലയളവിലുണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ രാജ്യത്തിന്‍െറ വളര്‍ച്ചക്കായി ഇരു സഭകളും ശക്തമായ പിന്തുണ നല്‍കിയതായി മന്ത്രിസഭ വിലയിരുത്തി. ബജറ്റിന് അംഗീകാരം നല്‍കിയ പാര്‍ലമെന്‍റിനും ശൂറാകൗണ്‍സിലിനും മന്ത്രിസഭ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ലോട്ടറി പ്രവര്‍ത്തനങ്ങള്‍ ശക്തമായി നിയന്ത്രിക്കണമെന്ന പാര്‍ലമെന്‍റ് നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.
ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം നല്‍കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്ന സാധനങ്ങളുടെ വിലനിലവാരം പരിശോധിക്കാനും കൃത്രിമമായ വിലക്കയറ്റം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. റമദാന്‍ അടുത്തെത്തിയ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും പാടില്ലെന്നാണ് കാബിനറ്റ് തീരുമാനം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് എഞ്ചിനീയറിംഗ്, സാങ്കേതിക മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്നതിന് അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അറവുശാല സ്ഥാപിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. കോര്‍ണിഷുകള്‍ നഗരാസൂത്രണത്തിന്‍െറ ഭാഗമായി പരിഷ്കരിക്കുന്നതിനും മുഹറഖില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗിന് സ്ഥലം ലഭ്യമാക്കുന്നതിനും നിര്‍ദേശിച്ചു.
മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര വേദികളുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും നടപ്പാക്കുന്നതിനും അവയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും സാധിചചതായി വിലയിരുത്തി. യു.എന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുത്ത റിപ്പോര്‍ട്ടും സഭയില്‍ വെച്ചു. മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ബഹ്റൈന്‍ നിയമപരമായും പ്രായോഗികവുമായ നടപടികളിലൂടെ മുന്നോട്ട് കുതിക്കേണ്ടതുണ്ടെന്ന് മനുഷ്യാവകാശ മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിവിധ മന്ത്രാലയ പ്രതിനിധികളുള്‍ക്കൊള്ളുന്ന മന്ത്രിതല കമ്മിറ്റിയെ വിഷയം പഠിക്കാന്‍ കാബിനറ്റ് ചുമതലപ്പെടുത്തി. അറബ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള ഏകീകൃത കരാര്‍ തയാറാക്കുന്നതിനുള്ള നിര്‍ദേശം മന്ത്രിസഭ ചര്‍ച്ച ചെയ്തു. അറബ് സാമ്പത്തിക-വികസന ഉച്ചകോടി അംഗീകരിച്ച പ്രമേയമനുസരിച്ചാണ് ഇക്കാര്യത്തില്‍ നീക്കം നടത്തുക. വിദേശകാര്യ മന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തെക്കുറിച്ച റിപ്പോര്‍ട്ടും സുഡാനില്‍ കൃഷി ഭൂമി വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടും സഭയില്‍ വെച്ചു. ഖത്തറില്‍ പുതുതായി  ഭരണാധികാരം ഏല്‍പിക്കപ്പെട്ട അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് മന്ത്രിസഭ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും പിതാവിന്‍െറ മാതൃക പിന്തുടര്‍ന്ന് ഖത്തറിനെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കാബിനറ്റ്. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
 

വായുവില്‍ നിന്ന് ‘അരുവി’യുണ്ടാക്കുന്ന കണ്ടുപിടുത്തവുമായി ഒമാനി

Posted: 30 Jun 2013 10:48 PM PDT

Image: 

മസ്കത്ത്: വായുവില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി ഒമാനി. ലോകത്തെ ഞെട്ടിക്കുന്ന ഈ കണ്ടുപിടുത്തം കഴിഞ്ഞ വര്‍ഷം സ്പെയിനിലാണ് പൂര്‍ത്തിയാക്കിയത്. ശൈഖ് ഹിലാല്‍ ബിന്‍ മഹ്റൂണ്‍ അല്‍ മഅ്മറി വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ കാറ്റുപേയോഗിച്ചും സൗരോര്‍ജത്തിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അരുവി എന്നര്‍മഥമുള്ള ‘ഫലാജ്’ എന്നാണിതിന് പേരിട്ടിരിക്കുന്നത്. അനുകൂല കാലാവസ്ഥയുണ്ടെങ്കില്‍ മണിക്കൂറില്‍ 430 ലിറ്റര്‍ വെള്ളം ഉലപാദിപ്പിക്കാന്‍ കഴിയുമെന്ന് ഹിലാല്‍ ബിന്‍ മഹ്റൂണ്‍ പറയുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായമുണ്ടെങ്കില്‍ മഞ്ഞ് ബാഷ്പീകരിച്ച് വെള്ളമുണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ ഇത് വികസിപ്പിക്കാന്‍ കഴിയുമെന്നാണ് ഹിലാല്‍ അവകാശപ്പെടുന്നത്.


അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍െറ അളവും താപനിലയുമാണ് വെള്ളം ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ ഘടകങ്ങള്‍. 10 മുതല്‍ 100 ശതമാനം വരെ ഈര്‍പ്പവും 5 മുതല്‍ 55 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയും വേണം. വൈദ്യുതി ഉപയോഗിച്ചും ഇത് പ്രവര്‍ത്തിപ്പിക്കാം. വെള്ളം ശുദ്ധീകരിക്കാനും അരിക്കാനുമുള്ള സംവിധാനങ്ങള്‍ ഇതിലുണ്ട്.
ഈര്‍പ്പത്തിന്‍െറയും താപനിലയുടെയും വിവരങ്ങള്‍ ലഭ്യമാകുന്ന സ്ക്രീന്‍ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനും ചിലവ് കുറഞ്ഞ രീതിയില്‍ വെള്ളം ഉല്‍പാദിപ്പിക്കാനും കഴിയുന്നതാണ് ഈ രീതിയെന്നും അദ്ദേഹം പറഞ്ഞു. സമാനമായ ഉപകരണം നേരത്തേ ടെക്സാസില്‍ രൂപകല്‍പന ചെയ്തതാലയി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് 12 ലിറ്റര്‍ വെള്ളം മാത്രം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതും വലിയ ചിലവേറിയതുമായിരുന്നു. ഈ ന്യൂനതകള്‍ പരിഹരിക്കുന്നതാണ് ഇപ്പോള്‍ ഒമാനി രൂപകല്‍പന ചെയ്ത ഉപകരണം. കാലാവസ്ഥയായിരുന്നു ഇതിന്‍െറ വിജയ പരാജയം നിര്‍ണയിക്കുക എന്നതാണ് ഈ ഉപകരണം നേരിടുന്ന പരിമിത.  എന്നാല്‍ ഉയര്‍ന്ന ചൂടും ഈര്‍പ്പവും നിലനില്‍ക്കുന്ന ഒമാനില്‍ ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിവില്‍ ഐഡി അഡ്രസില്‍ തന്നെ താമസിക്കണം -ആഭ്യന്തര മന്ത്രാലയം

Posted: 30 Jun 2013 10:41 PM PDT

Image: 

കുവൈത്ത് സിറ്റി: വിദേശികള്‍ നിയമാനുസൃത രേഖകളുടെ ഒറിജിനല്‍ തന്നെ സദാസമയവും കൂടെ കരുതണമെന്നും അവയുണ്ടെങ്കില്‍ ഒരുവിധ ഭയാശങ്കയും വേണ്ടെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. നിയമാനുസൃതമായി രാജ്യത്ത് താമസിക്കുകയും അതിനുള്ള രേഖ എപ്പോഴും കൈവശമുണ്ടായിരിക്കുകയും ചെയ്യുന്നവരെ ഒരുനിലക്കും പ്രായസപ്പെടുത്തില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അനധികൃത താമസക്കാര്‍ക്കും മറ്റു നിയമ ലംഘകര്‍ക്കുംവേണ്ടി കുവൈത്ത് അധികൃതര്‍ പരിശോധനയും നാടുകടത്തലും ശക്തമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയാസങ്ങളുണ്ടാവുകയും ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നതിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി മുന്‍കൈയെടുത്ത് ക്ഷണിക്കപ്പെട്ടവര്‍ക്കായി സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്തുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആഭ്യന്തര മന്ത്രാലയം പബ്ളിക് അഫയേഴ്സ് ഡയറക്ടര്‍ കേണല്‍ ആദില്‍ അല്‍ ഹഷാഷ്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എമിഗ്രേഷന്‍ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി, ഇന്‍വെസ്റ്റിഗേറ്റീവ് ഡിപ്പാര്‍ട്ടുമെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ നജീബ് അല്‍ ശത്തി എന്നിവരാണ് പരിപാടിയില്‍ സംബന്ധിച്ച് കുവൈത്ത് അധികൃതരുടെ നിലപാടുകള്‍ വിശദീകരിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തത്.
സിവില്‍ ഐഡിയില്‍ കാണിച്ചിരിക്കുന്ന അഡ്രസില്‍ തന്നെയായിരിക്കണം വിദേശികള്‍ താമസിക്കേണ്ടത് എന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. കമ്പനികളാണ് താമസ സൗകര്യം നല്‍കുന്നതെങ്കില്‍ അത് സിവില്‍ ഐഡിയില്‍ കാണിച്ചിരിക്കുന്ന സ്ഥലത്ത് തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം. ഇടക്കിടെ താമസം മാറുകയും സിവില്‍ ഐഡിയില്‍ അത് മാറ്റാതിരിക്കുകയും ചെയ്യുന്നത് സംശയത്തിനിടയാക്കും. താമസിക്കുന്ന അഡ്രസും സിവില്‍ ഐഡിയിലെ അഡ്രസും ഒന്നാണെങ്കില്‍ ബാച്ച്ലേഴ്സ് ഒരുമിച്ച് താമസിക്കുന്നതിനോ കുടുംബങ്ങള്‍ക്കൊപ്പം താമസിക്കുന്നതിനോ പ്രശ്നമില്ല -ബ്രിഗേഡിയര്‍ ജനറല്‍ നജീബ് അല്‍ ശത്തി അറിയിച്ചു.
രേഖകളുടെ ഒറിജിനല്‍ കൈയിലില്ലെങ്കില്‍ പരിശോധന നടത്തുന്നവര്‍ അവരെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോവും. പൊലീസ് സ്റ്റേഷനില്‍വെച്ചാണ് അവരുടെ രേഖകള്‍ വിശദമായി പരിശോധിക്കുന്നത്. നിയമം ലംഘിച്ചിട്ടില്ലെന്ന് വ്യക്തമായാല്‍ അവിടെനിന്ന് വെറുതെവിടും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വാഹനത്തില്‍ കയറ്റുന്നതിന് പ്രശ്നമില്ല. എന്നാല്‍, പണം വാങ്ങി ആരെയും കൊണ്ടുപോവാന്‍ പാടില്ല. അത് വ്യാജ ടാക്സിയാണ്. അതുകൊണ്ടുതന്നെ സംശയമുള്ള വാഹനം തടഞ്ഞാല്‍ ആദ്യം യാത്രക്കാരനോട് താങ്കള്‍ ഡ്രൈവര്‍ക്ക് പണം വാഗ്ദാനം ചെയ്താണോ യാത്ര ചെയ്യുന്നത് എന്നാണ് അന്വേഷിക്കുക. അങ്ങനെയല്ലെന്ന് വ്യക്തമായാല്‍ നടപടിയുണ്ടാവില്ല -കേണല്‍ ആദില്‍ അല്‍ ഹഷാഷ് വ്യക്തമാക്കി.
റോഡിലായാലും താമസ സ്ഥലങ്ങളിലായാലും പരിശോധനക്കെത്തുന്നവരോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടാമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി പറഞ്ഞു. ഇത് കാണിക്കുന്നില്ലെങ്കില്‍ പരിശോധനക്ക് വഴങ്ങേണ്ടതില്ല. നേരത്തേ നിയമ ലംഘനം നടക്കുന്നതായി വിവരം കിട്ടിയാല്‍ മാത്രമേ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കാറുള്ളൂവെന്നും ഉന്നതങ്ങളില്‍നിന്നുള്ള അനുമതിയില്ലാതെ ഇത്തരം പരിശോധന നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്‍റര്‍നെറ്റ്, വോയ്പ് കോളുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും അത്തരം വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൊബൈലുകളില്‍ ഇത്തരം ആപ്ളിക്കേഷനുകള്‍ ഉള്ളത് പിടിക്കപ്പെടുന്നതായ വാര്‍ത്തകള്‍ സൂചിപ്പിച്ചപ്പോള്‍ ഡ്രൈവിങ്ങിനിടെ ഉപയോഗിച്ചാല്‍ മാത്രമാണ് മൊബൈലുകളുമായി ബന്ധപ്പെട്ട് നടപടി എടുക്കുന്നത് എന്നായിരുന്നു കേണല്‍ ആദില്‍ അല്‍ ഹഷാഷിന്‍െറ മറുപടി.
കുവൈത്തിലെ മികച്ച വിദേശി സമൂഹമാണ് ഇന്ത്യക്കാരെന്നും ഏറെ സ്നേഹത്തോടെയാണ് സ്വദേശികള്‍ അവരെ കാണുന്നതെന്നും പരിപാടിയില്‍ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരശ്രമത്തിനുമായി എംബസിക്ക് ഒരു ഉദ്യോഗസ്ഥനെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റിലേക്ക് നിയോഗിക്കാമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ നജീബ് അല്‍ ശത്തി നിര്‍ദേശിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി. മത്തേ അധ്യക്ഷത വഹിച്ചു. ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ ബല്‍റാം കുമാര്‍ ഉപാധ്യയ, ഇന്‍ഫര്‍മേഷന്‍ ഫസ്റ്റ് സെക്രട്ടറി വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

തെറ്റയിലിന് പിന്തുണയുമായി കുടുംബം

Posted: 30 Jun 2013 10:30 PM PDT

Image: 

കൊച്ചി: ലൈംഗികാരോപണ കേസ് നേരിടുന്ന ജോസ് തെറ്റയിലിന് പിന്തുണയുമായി കുടുംബം രംഗത്തെത്തി. ജോസ് തെറ്റയില്‍ തെറ്റു ചെയ്തിട്ടില്ലെന്നും യുവതിക്കെതിരെ മനുഷ്യാവകാശ കമീഷനും നിയമസഭാ സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കുമെന്നും ഭാര്യ ഡെയ്സി പറഞ്ഞു. തെറ്റയിലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭാര്യ ആരോപിച്ചു.

വിതുമ്പലോടെയാണ് ജോസ് തെറ്റയിലിനെ പിന്തുണച്ച് ഭാര്യ ഡെയ്സി സംസാരിച്ചത്. തെറ്റയിലിനെതിരെ ലൈംഗിക വിവാദം ഉയര്‍ന്ന ശേഷം ആദ്യമായാണ് കുടുംബം പ്രതികരിക്കുന്നത്.
 

സോളാര്‍: ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിക്കും ബന്ധമെന്ന് പരാമര്‍ശം

Posted: 30 Jun 2013 10:01 PM PDT

Image: 
Subtitle: 
ശ്രീധരന്‍ നായര്‍ നിഷേധിച്ചു

പത്തനംതിട്ട: സോളാര്‍ കേസിലെ പ്രതികളായ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തന്‍െറ 40 ലക്ഷം തട്ടിയെടുത്തതായി ആരോപിച്ച് കോന്നി മല്ലേലിലെ ക്രഷര്‍ ഉടമ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ബന്ധമെന്ന് തെളിയുന്ന പരാമര്‍ശം.  ‘സരിത തന്നെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കൊണ്ടുപോയി കേരള മുഖ്യമന്ത്രിയോടും ഉദ്യോഗസ്ഥരോടും സംസാരിക്കുകയും പ്ളാന്‍റ് തുടങ്ങാനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഭാഗത്തുനിന്ന്  ഉണ്ടാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ് ’എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, ‘കേരള മുഖ്യമന്ത്രിയോടും’ എന്ന പരാമര്‍ശം പരാതിയില്‍ മുകളിലേക്ക് ആരോയിട്ട് വരികള്‍ക്ക് മുകളില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഇതു സംബന്ധിച്ച് ചാനലില്‍ വാര്‍ത്തകള്‍ വന്നതിനെതുടര്‍ന്ന്  പ്രസ്തുത പരാമര്‍ശം  പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും തന്‍െറ പരാതിയില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ശ്രീധരന്‍ നായര്‍ പത്തനംതിട്ടയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സോളാര്‍തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് താന്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ ചിലര്‍ തിരുത്തല്‍ വരുത്തിയതായും അദ്ദേഹം  പറയുന്നു. മുഖ്യമന്ത്രിയെകുറിച്ച് നേരിട്ടുള്ള പരാമര്‍ശം താന്‍ നടത്തിയിട്ടില്ല. വിശദമായ മൊഴി താന്‍ പൊലീസില്‍ നല്‍കിയിട്ടുണ്ട്. അതേ സമയം പരാതിയില്‍ അന്ന് അങ്ങനെ എഴുതിയിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ എന്നുമാത്രമെ അതുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും പരാതി തയാറാക്കിയ അഡ്വ. സോണി പി. ഭാസ്കര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ശ്രീധരന്‍ നായര്‍ കോന്നിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അദ്ദേഹത്തെ സ്വാധീനിച്ച് ഇപ്പോള്‍ തിരുത്തിപ്പറയിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, തട്ടിപ്പ് സംബന്ധിച്ച് ശ്രീധരന്‍ നായര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. കേസ് അന്വേഷിച്ച് പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിലും മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശമില്ലായിരുന്നു.
പരാതിയിലെ പരാമര്‍ശം പരിഗണിച്ചാല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫിസില്‍വെച്ച് സരിത ആരില്‍ നിന്നെല്ലാം പണം വാങ്ങിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സനല്‍ സ്റ്റാഫ് അംഗവും കേസില്‍ അറസ്റ്റിലാവുകയും ചെയ്ത  ജോപ്പന്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയോടും  ഉദ്യോഗസ്ഥരോടും സംസാരിച്ചുവെന്ന ശ്രീധരന്‍ നായരുടെ പരാമര്‍ശം മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന നിഗമനം ശരിവെക്കുന്നതാണ്. ജോപ്പന്‍ പൊലീസിന് നല്‍കിയ മൊഴിയും കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നാണ്. പാലക്കാട് ജില്ലയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ പ്ളാന്‍റില്‍ മുതല്‍മുടക്കുന്നതിനാണ് ശ്രീധരന്‍ നായരില്‍ നിന്ന് സരിതയും സംഘവും പണം വാങ്ങിയത്.
എറണാകുളം ചിറ്റൂര്‍ റോഡില്‍ പ്രവര്‍ത്തിച്ച ‘ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് ’ എന്ന സ്ഥാപനം നല്‍കിയ പത്രപരസ്യം കണ്ടാണ് താന്‍ സരിതയും ബിജുവുമായി ബന്ധപ്പെട്ടതെന്ന് പരാതിയില്‍ ശ്രീധരന്‍ നായര്‍ പറയുന്നു.
തന്നെ ചതിച്ച് അമിതലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ 2012 ജൂണ്‍ 25ന് കോന്നിയില്‍ തന്‍െറ സ്ഥാപനത്തിലെത്തി കൂടിക്കാഴ്ച നടത്തുകയും മൂന്ന് മെഗാവാട്ട് സൗരോര്‍ജ പ്ളാന്‍റ് സ്ഥാപിക്കുന്നതിന് കരാറൊപ്പിടുകയുമായിരുന്നു. കരാറനുസരിച്ചാണ് ചെക്കുകള്‍ നല്‍കിയതെന്നും പറയുന്നു.
തട്ടിപ്പ് സംബന്ധിച്ച് ശ്രീധരന്‍ നായര്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യില്‍ ക്രിമിനല്‍ നടപടി ചട്ടം 190 വകുപ്പുപ്രകാരം സ്വകാര്യഅന്യായം ഫയല്‍ചെയ്യുകയായിരുന്നു. ജൂണ്‍ 12ന് എഴുതി തയാറാക്കിയ പരാതി ജൂണ്‍ 15നാണ് പത്തനംതിട്ട കോടതിയില്‍ ഫയല്‍ ചെയ്തത്.
അഡ്വ. സോണി പി. ഭാസ്കര്‍ മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്. ഇത് പരിഗണിച്ച കോടതി കൂടുതല്‍ അന്വേഷണത്തിനായി  പൊലീസിന് കൈമാറുകയായിരുന്നു.

ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: സി.ബി.ഐ ഉദ്യോഗസ്ഥന് വധഭീഷണി

Posted: 30 Jun 2013 09:30 PM PDT

Image: 

മുംബൈ: ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥന് വധഭീഷണി. സി.ബി.ഐ ഉദ്യോഗസ്ഥനായ സന്ദീപ് താംഗാഡ്ഗെക്കാണ് കഴിഞ്ഞ നിരവധി ദിവസങ്ങളായി ഭീഷണി ലഭിച്ചത്. വധഭീഷണി ലഭിച്ചതിന്‍്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐയുടെ ആവശ്യം പരിഗണിച്ച് സുരക്ഷ ഏര്‍പ്പെടുത്താന്‍ തയാറാണെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികള്‍ക്കെതിരെ ജൂലായ് നാലിന് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നാഗ്പൂരില്‍ നിന്നുള്ള ഉദ്യോഗസ്ഥനായ താംഗാഡ്ഗെക്ക് നേരെ ഭീഷണിയുണ്ടായത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍്റെ ഭാഗമാണ് വധഭീഷണിയെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കിയ കുറ്റപത്രത്തില്‍ ഗുഢാലോചയില്‍ പങ്കുണ്ടെന്ന് വ്യക്തമായ തെളിവ് ലഭിച്ച ഇന്‍്റലിജന്‍സ് ബ്യൂറോ സ്പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്ര കുമാറിന്‍്റെ പേരില്ളെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് സി.ബി.ഐ ഇതിനു നല്‍കുന്ന വിശദീകരണം. 

കേസുമായി ബന്ധപ്പെട്ട്  ഇന്‍്റലിജന്‍സ് ഉദ്യോഗസ്ഥരെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ആരോപണ വിധേയനായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പിയും ഇതിനെതിരെ ശക്തമായി രംഗത്തത്തെിയിരുന്നു. കോണ്‍ഗ്രസിന്‍്റെ നിര്‍ദേശമനുസരിച്ചാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP