സ്വാഗതം
WELCOME

News Update..

Sunday, December 30, 2012

ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി Madhyamam News Feeds

ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി Madhyamam News Feeds

Link to

ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Posted: 29 Dec 2012 11:55 PM PST

Image: 

വര്‍ക്കല: ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടുത്ത അധ്യായനവര്‍ഷം മുതല്‍ ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. മലയാളം, സാമൂഹ്യപാഠം പുസ്തകങ്ങളിലായിരിക്കും ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതിന്റെ ഉത്തരവ് സെപ്റ്റംബര്‍ 29ന് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 80ാം ശിവഗിരി തീര്‍ത്ഥാടനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ പല ഭാഗത്തും അസ്വസ്ഥതകളുണ്ടാകുമ്പോഴും കേരളത്തില്‍ അതൊന്നുമുണ്ടാകില്ലെന്ന ആത്മവിശ്വാസം പകരുന്നത് ഗുരുദേവന്റെ ദര്‍ശനങ്ങളിലെ വിശ്വാസവും കരുത്തുമാണ്. നാട് കൂടുതല്‍ ശാന്തിയിലേക്കും സമാധാനത്തിലേക്കും സഹവര്‍ത്തിത്തത്തിലേക്കും നടന്നുപോവേണ്ടതുണ്ട്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്- മുഖ്യമന്ത്രി ക്ൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയില്‍ ബസില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
 

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ യുവാവിന്റെ കൊലപാതകം: അമേരിക്കന്‍ യുവതി അറസ്റ്റില്‍

Posted: 29 Dec 2012 10:48 PM PST

Image: 

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ യുവാവിനെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ യു.എസ് വനിത അറസ്റ്റില്‍. എറിക മെനന്‍ഡേസ് (31) എന്ന യുവതിയാണ് ന്യുയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ സുനന്ദോ സെന്‍ (46)നെ കഴിഞ്ഞ വ്യാഴാഴ്ച കൊലപ്പെടുത്തിയത്.
തനിക്ക് ഹിന്ദുക്കളോടും മുസ്ലീംങ്ങളോടുമുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. 2001ലെ വേള്‍ഡ് ട്രെയിഡ്സെന്‍്റര്‍ ആക്രമണത്തിന് ശേഷം തനിക്ക് ഹിന്ദുക്കളോടും മുസ്ലീങ്ങളോടും കടുത്ത വെറുപ്പാണ്. അതാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ക്വീന്‍സ് സബ്വേയിലെ റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന സെന്നിനെ ട്രെയിന്‍ വരുമ്പോള്‍ യുവതി പാളത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.
പ്രിന്‍്റിങ് ബിസിനസ് നടത്തി വരികയായിരുന്നു സെന്‍. ട്രെയിന്‍ സബ്വേകളില്‍ വീണ് ഒരുമാസത്തിനിടയില്‍ സംഭവിച്ച രണ്ടമത്തെ മരണമാണിത്.
സെന്നിന്‍െറ കൊലപതാകത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് പൊലീസ് വക്താവ് അറിയിച്ചു.

ഡി.എസ്.എഫ്: 6,000 വ്യാപാര സ്ഥാപനങ്ങളും 70 വാണിജ്യ കേന്ദ്രങ്ങളും പങ്കെടുക്കും

Posted: 29 Dec 2012 10:34 PM PST

Image: 

ദുബൈ: ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി മൂന്നു വരെ നടക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലില്‍ 6,000 വ്യാപാര സ്ഥാപനങ്ങളും 70 വാണിജ്യ കേന്ദ്രങ്ങളും പങ്കെടുക്കും. ചില സ്ഥാപനങ്ങള്‍ വിവിധ ഇനങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവ് നല്‍കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മേളയില്‍ പങ്കാളികളാകുന്ന കടകളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും എണ്ണം വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ ഉടന്‍ ബന്ധപ്പെടണം.
ദുബൈ ഈവന്‍സ് ആന്‍ഡ് പ്രമോഷന്‍സ് എസ്റ്റാബ്ളിഷ്മെന്‍സ് (ഡി.ഇ.പി.ഇ) അംഗീകാരത്തോടെയാണ് വ്യാപാര സ്ഥാപനങ്ങള്‍ ഇളവുകള്‍ പ്രഖ്യാപിക്കേണ്ടത്. രണ്ടു തരത്തിലുള്ള പാക്കേജുകളാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. ആദ്യത്തേത് 62 ദിവസത്തേക്കാണ്. ഡിസംബര്‍ 19 മുതല്‍ ഫെബ്രുവരി 18 വരെയാണിത്. രണ്ടാമത്തെ പാക്കേജ് 32 ദിവസത്തേക്കാണ്. ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി മൂന്നു വരെയാണ് കാലാവധി.
2012ലെ ഷോപ്പിങ് ഫെസ്റ്റിവലിന് 4.36 ദശലക്ഷം പേരാണ് എത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം വര്‍ധനവുണ്ടായ മേളയിലൂടെ 14.7 ബില്യന്‍ ദിര്‍ഹം വരുമാനമുണ്ടായി. 2011ല്‍ 3.98 ദശലക്ഷം പേരാണ് മേളക്കെത്തിയത്.
വളരെ വിപുലമായ ഒരുക്കങ്ങളോടെയാണ് പതിനെട്ടാമത് മേള നടത്തുന്നതെന്നും അതിനാല്‍ ഇത്തവണ സന്ദര്‍ശകരുടെയും വ്യാപാരത്തിന്‍െറയും കാര്യത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നും ദുബൈ ഈവന്‍സ് ആന്‍ഡ് പ്രമോഷന്‍സ് എസ്റ്റാബ്ളിഷ്മെന്‍സ് സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തമുണ്ടെന്നും അവര്‍ പറഞ്ഞു. 2012ലെ മേള വന്‍ വിജയമായിരുന്നുവെന്നും 2013ല്‍ കൂടുതല്‍ മികച്ച വിജയം ഉണ്ടാകുമെന്നും ദുബൈ ഈവന്‍സ് ആന്‍ഡ് പ്രമോഷന്‍സ് എസ്റ്റാബ്ളിഷ്മെന്‍സിലെ ഫെസ്റ്റിവല്‍സ് കോ-ഓഡിനേറ്റര്‍ ജനറല്‍ ഇബ്രാഹിം സാലിഹ് പറഞ്ഞു.

60 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തര്‍ എയര്‍വെയ്സ് നിയമനടപടിക്ക്

Posted: 29 Dec 2012 10:26 PM PST

Image: 

ദോഹ: പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ നിര്‍മാണം കരാറനുസരിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ചവരുത്തിയ നിര്‍മാണ കമ്പനിക്കെതിരെ 60 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനത്താവളത്തിന്‍െറ നടത്തിപ്പുകാരായ ഖത്തര്‍ എയര്‍വെയ്സ് നിയമനടപടിക്ക്. ജര്‍മന്‍ കമ്പനിയായ ലിന്‍ഡ്നര്‍ എ.ജിയുടെയും ദുബൈ ആസ്ഥാനമായ ദേപ യുനൈറ്റഡ് ഗ്രൂപ്പിന്‍െറയും സംയുക്ത സംരംഭമായ ലിന്‍ഡ്നര്‍-ദേപ ഇന്‍റീരിയേഴ്സ് (എല്‍.ഡി.ഐ) എന്ന നിര്‍മാണ കമ്പനിയാണ് നിയമനടപടി നേരിടുന്നത്.
പുതിയ വിമാനത്താവളത്തില്‍ 19 ലോഞ്ചുകള്‍ നിര്‍മിക്കാന്‍ 25 കോടി ഡോളറിനാണ് എല്‍.ഡി.ഐക്ക് കരാര്‍ നല്‍കിയത്. ഈ വര്‍ഷം വേനല്‍ക്കാലത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഈ വ്യവസ്ഥ പാലിക്കാന്‍ എല്‍.ഡി.ഐക്ക് ആയില്ല. ഇതുമൂലം വിമാനത്താവളത്തിന്‍െറ ഉദ്ഘാടനം ഒരു വര്‍ഷത്തോളം നീണ്ടുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ എയര്‍വെയ്സ് കേസ് ഫയല്‍ ചെയ്യുന്നത്. ഈ വര്‍ഷം മധ്യത്തോടെ വിമാനത്താവളം ഉദ്ഘാടനം ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഡിസംബര്‍ 12ലേക്ക് മാറ്റി.എന്നിട്ടും ലോഞ്ച് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഇപ്പോള്‍ 2013 മധ്യത്തിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
ഉദ്ഘാടനം വൈകിയത് വിമാനത്താവളത്തിന്‍െറ വിപുലീകരണ പദ്ധതികളെ പ്രതികൂലമായി ബാധിച്ചെന്ന് ഖത്തര്‍ എയര്‍വെയ്സ് ചൂണ്ടിക്കാട്ടുന്നു. എല്‍.ഡി.ഐയുടെ വീഴ്ച വന്‍ വരുമാന നഷ്ടത്തിനും നിര്‍മാണച്ചെലവ് ഗണ്യമായി ഉയരാനും ഇടയാക്കിയെന്നും യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിച്ചെന്നുമാണ് എയര്‍വെയ്സിന്‍െറ ആരോപണം.
പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ ഗുരുതരമായി വീഴ്ച വരുത്തതിയതിനാല്‍ എല്‍.ഡി.ഐയുമായുള്ള കരാര്‍ റദ്ദാക്കി കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ എല്‍.ഡി.ഐയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ തികച്ചും നിരാശാജനകമാണ്. വിമാനത്താവളം സമയത്ത് തുറക്കാന്‍ കഴിയാത്തതിനാല്‍ ഓര്‍ഡര്‍ ചെയ്ത പല പുതിയ വിമാനങ്ങളും കൈപ്പറ്റാനായില്ല. പുതിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങുന്നതും നീട്ടിവെക്കേണ്ടിവന്നു. അനുബന്ധ വിഭാഗങ്ങളായ ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഫുഡ് ഔ്ലറ്റുകള്‍, ഗ്രൗണ്ട് ഹാന്‍റ്ലിംഗ് എന്നിവയുടെയെല്ലാം വരുമാനത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിലുള്ള വിമാനത്താവളത്തിന്‍െറ ശേഷി പൂര്‍ണമായും പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. പുതിയ വിമാനത്താവളം തുറക്കുന്നതിനുള്ള മറ്റ് ഒരുക്കങ്ങളെല്ലാം ഈ വര്‍ഷം മധ്യത്തോടെ ആരംഭിച്ചെങ്കിലും ലോഞ്ചുകള്‍ പൂര്‍ത്തിയാകാത്തത് തിരിച്ചടിയായെന്ന് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
 എല്‍.ഡി.ഐയുടെ വീഴ്ച മൂലം നഷ്ടം സംഭവിച്ച മറ്റ് ചില സ്ഥാപനങ്ങളും നിയമനടപടിക്കൊരുങ്ങുന്നതായാണ് സൂചന. 1550 കോടി റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന വിമാനത്താവളം 2018ല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 280 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും.

ഒമാനില്‍ ബി.സി. 2000ന് മുമ്പുള്ള മനുഷ്യവാസ മേഖല കണ്ടെത്തി

Posted: 29 Dec 2012 10:09 PM PST

Image: 

മസ്കത്ത്: ക്രിസ്തുവിന് മുമ്പ് 2000 വര്‍ഷം പഴക്കം കണക്കാക്കുന്ന മനുഷ്യവാസ മേഖല ഒമാനിലെ ഷിനാസില്‍ കണ്ടെത്തി. ഒമാന്‍ പാരമ്പര്യ-സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ പുരാവസ്തു ഗവേഷകര്‍ പ്രദേശത്ത് നടത്തുന്ന സര്‍വേക്കിടയിലാണ് ഗള്‍ഫ് മേഖലയുടെ പഴയകാല ചരിത്രത്തിലേക്ക് വെളിച്ചം വീശിയേക്കാവുന്ന നിര്‍ണായക മനുഷ്യവാസ മേഖലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്.
ഷിനാസിലെ ഒമാന്‍-യു.എ.ഇ അതിര്‍ത്തി മേഖലയായ അസ്വദ് ചെക്ക്പോയന്‍റിനടുത്താണ് അതിപുരാതനമായ വാസസ്ഥലവും ശ്മശാനവും സ്ഥിതിചെയ്യുന്നത്. ഇവിടെ കൂടുതല്‍ തെളിവുകള്‍ക്കായി ഉദ്ഖനനം പുരോഗമിക്കുകയാണ്. വാദി സൂഖ് യുഗത്തിലേതെന്ന് കരുതുന്ന ശവകുടീരങ്ങളും മറ്റ് പുരാവസ്തുക്കളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയാണ് വിദഗ്ധര്‍.
ഇംഗ്ളീഷില്‍ U എന്ന അക്ഷരത്തിന്‍െറ മാതൃകയില്‍ തീര്‍ത്ത നിരവധി ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. വാദി സൂഖ് യുഗത്തിലാണ് ഇത്തരം ശവകുടീരങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് ഗഷേകര്‍ പറ
യുന്നു.
കല്ലറകളില്‍ നിന്ന് മനുഷ്യശരീത്തിന്‍െറ അവശിഷ്ടങ്ങള്‍, ആയുധങ്ങളായ അമ്പിന്‍െറ തലപ്പ്, കഠാരകള്‍, കത്തികള്‍, സൂചികള്‍, പിച്ചള കൊണ്ട് നിര്‍മിച്ച ആഭരണങ്ങള്‍, പാത്രങ്ങള്‍, കൈലുകള്‍ അക്കാലത്ത് വിദേശത്ത് നിന്ന് കൊണ്ടുവന്നുവെന്ന് കണക്കാക്കുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടെത്താനായിട്ടുണ്ട്. ഇവിടെ ഉദ്ഖനനത്തിന് മുന്നോടിയായ നടത്തിയ സര്‍വേയില്‍ തന്നെ നിര്‍ണായകമായ നിരവധി വസ്തുക്കള്‍ കണ്ടെത്താനായതിനാല്‍ തുടര്‍ ഗവേഷണങ്ങളില്‍ ഇനിയും വിലപ്പെട്ട തെളിവുകള്‍ പലതും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയം പ്രതിനിധികള്‍ പറയുന്നു. കണ്ടെത്തിയ തെളിവുകളും മറ്റും രേഖപ്പെടുത്തുന്ന ജോലികള്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍.

ചരിത്ര ബജറ്റുമായി സൗദി അറേബ്യ പുതുവര്‍ഷത്തിലേക്ക്

Posted: 29 Dec 2012 09:53 PM PST

Image: 

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിലെ ഭീമന്‍ ബജറ്റിന് മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ അധ്യക്ഷതയില്‍ കൊട്ടാരത്തില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത മന്ത്രിസഭയാണ് ധനമന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ് അവതരിപ്പിച്ച മേഖലയിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കിയത്. നടപ്പുവര്‍ഷത്തെ ബജറ്റിനേക്കാള്‍ 127 ബില്യണ്‍ റിയാല്‍ വരവും 130 ബില്യണ്‍ റിയാല്‍ കൂടുതല്‍ ചെലവും പ്രതീക്ഷിക്കുന്നതാണ് 2013ലേക്കുള്ള ബജറ്റ്. ബജറ്റില്‍ ഒമ്പത് ബില്യണ്‍ റിയാല്‍ മിച്ചവും ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു.

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസന പദ്ധതികള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ സംഖ്യ വകയിരുത്തിയിരിക്കുന്നത്. വികസന പദ്ധതികള്‍ക്ക് 285 ബില്യണ്‍ റിയാല്‍ നീക്കിവെച്ചു. തുക ഉപയോഗിച്ച് ഭീമന്‍ പദ്ധതികള്‍ താമസം കൂടാതെ നടപ്പാക്കാന്‍ അബ്ദുല്ല രാജാവ് നിര്‍ദേശിച്ചു. നടപ്പുവര്‍ഷത്തില്‍ 265 ബില്യണുണ്ടായിരുന്ന വികസന പദ്ധതികളുടെ വിഹിതം 285 ബില്യണായി ഉയര്‍ത്തിയതോടെ ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന നിര്‍മാണമേഖലയില്‍ തൊഴിലവസരങ്ങള്‍ ക്രമാതീതമായി വര്‍ധിക്കും.
204 ബില്യണ്‍ റിയാല്‍ വകയിരുത്തിയ വിദ്യാഭ്യാസത്തിനാണ് ബജറ്റില്‍ രണ്ടാം പരിഗണന. 2012ലേതിനേക്കാള്‍ 36 ബില്യണ്‍ റിയാല്‍ ഈ ഇനത്തില്‍ കൂടുതലായി ചെലവഴിക്കും. 539 സ്കൂളുകള്‍ ബജറ്റ് വര്‍ഷത്തില്‍ പുതുതായി നിര്‍മിക്കും. ആരോഗ്യ മേഖലക്ക് 100 ബില്യണ്‍, തദ്ദേശ ഭരണ, സേവന മേഖലക്ക് 36 ബില്യണ്‍, ഗതാഗത മേഖലയിലെ പദ്ധതികള്‍ക്ക് 65 ബില്യണ്‍, കാര്‍ഷിക-വ്യവസായ-ജല മേഖലക്ക് 57 ബില്യണ്‍ എന്നിങ്ങനെയാണ് ബജറ്റ് വിഹിതം അനുവദിച്ചിരിക്കുന്നത്.
ആരോഗ്യ മേഖലയില്‍ വകയിരുത്തിയ 100 ബില്യണില്‍ നിര്‍മാണത്തിലിരിക്കുന്ന 102 ആശുപത്രികളുടെ പൂര്‍ത്തീകരണം, 2013ല്‍ പുതുതായി 29 ആശുപത്രികളുടെ കൂടി നിര്‍മാണം എന്നിവ ഉള്‍പ്പെടും. ദേശീയ എയര്‍ലൈനായ സൗദി എയര്‍ലൈന്‍സിന് 24.69 ബില്യണ്‍, ഉപ്പുജല ശുദ്ധീകരണത്തിന് 15.69 ബില്യണ്‍, റയില്‍വെക്ക് രണ്ട് ബില്യണ്‍, ജുബൈല്‍-യാമ്പു റോയല്‍ കമീഷന് ഒമ്പത് ബില്യണ്‍, സൗദി അറേബ്യന്‍ സ്റ്റാന്‍ഡേഡ് ഓര്‍ഗനൈസേഷന്‍ (സാസോ) 190 ദശലക്ഷം, സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ് അതോറിറ്റി(സാഗിയ)ക്ക് 179 ദശലക്ഷം റിയാല്‍ എന്നിങ്ങനെയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
702 ബില്യണ്‍ റിയാല്‍ വരവ് പ്രതീക്ഷിച്ചിരുന്ന നടപ്പ് ബജറ്റ് അവസാനിക്കുമ്പോള്‍ യഥാര്‍ഥ വരവ് 1,239 ബില്യണില്‍ എത്തുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മന്ത്രിസഭ അംഗീകരിച്ച ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 77 ശതമാനം വരവുണ്ടാക്കിയതിന്‍െറ 92 ശതമാനം പങ്കും പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്കാണ്. നടപ്പ് ബജറ്റ് അവസാനിക്കുമ്പോള്‍ ചെലവിനത്തില്‍ പ്രതീക്ഷിച്ച 690 ബില്യണ്‍ 23.6 ശതമാനം വര്‍ധനവില്‍ 853 ബില്യണ്‍ായി ഉയരുമെന്നാണ് ധന മന്ത്രാലയത്തിന്‍െറ പ്രതീക്ഷ.

യാത്രാ ദുരിതം: ഒരുമയുടെ കരുത്ത് തെളിയിച്ച് ജനകീയ കണ്‍വെന്‍ഷന്‍

Posted: 29 Dec 2012 09:37 PM PST

Image: 

മനാമ: പ്രവാസികളുടെ ഐക്യവും ഒരുമയും പ്രകടമാക്കി ‘യാത്ര’ അവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി. നിര്‍ത്തലാക്കിയ ബഹ്റൈന്‍-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്സ്പ്രസ് ഉടന്‍ പുന:സ്ഥാപിക്കണമെന്നും പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കണ്‍വെന്‍ഷന്‍. സൗത്ത് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായി. പ്രവാസി യാത്രാ ദുരിതത്തിനറുതി വരുത്താന്‍ ക്രിയാത്മക ഇടപെടലുകള്‍ക്കായി കഴിഞ്ഞ മാസാവസാനം രൂപവത്കരിച്ച ‘യാത്ര’യുടെ ആദ്യ ജനകീയകണ്‍ വെന്‍ഷനായിരുന്നു ഇത്. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും ഒപ്പു ശേഖരണം നടത്തി പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനം ഭാരവാഹികള്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലിന് സമര്‍പ്പിച്ചു.
പ്രവാസികളുടെ ശക്തമായ ഇടപെടലും യോജിച്ച മുന്നേറ്റവും അനിവാര്യമായ സന്ദര്‍ഭത്തിലാണ് ‘യാത്ര’ രൂപവത്കരിക്കപ്പെട്ടതെന്നും ഈ കൂട്ടായ്മ കൊണ്ട് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സമിതി രക്ഷാധികാരിയും ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍ പറഞ്ഞു. സമിതി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളുടെ കരട് രേഖ ജനറല്‍ കണ്‍വീനര്‍ ഇ.പി. അനില്‍കുമാര്‍ അവതരിപ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ സംരക്ഷിക്കപ്പെടേണ്ടതിന്‍െറ ആവശ്യകത സി.സി.ഐ.എ ചെയര്‍മാന്‍ ഡോ.പി.വി. ചെറിയാന്‍ ചൂണ്ടിക്കാട്ടി. നിവേദനത്തില്‍ ആദ്യം ഒപ്പു വെച്ച് ഒപ്പു ശേഖരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
നിര്‍ത്തലാക്കിയ തിരുവനന്തപുരം സര്‍വീസ് പുന:സ്ഥാപിക്കേണ്ടതിന്‍െറ അനിവാര്യത വൈസ് ചെയര്‍മാന്‍ കെ.ആര്‍ നായര്‍ വിശദീകരിച്ചു. പൊതുനന്മക്ക് വേണ്ടിയുള്ള ജനങ്ങളുടെ കൂട്ടായ്മ ശക്തമായി മുന്നോട്ട് പോകണമെന്ന് സമിതിയുടെയും ഒ.ഐ.സി.സിയുടെയും രക്ഷാധികാരിയായ ജെയിംസ് കൂടല്‍ പറഞ്ഞു. മുഹമ്മദ് മാസ്റ്റര്‍ (കെ.എം.സി.സി), സേവി മാത്തുണ്ണി(കെ.സി.എ), സഈദ് റമദാന്‍ നദ്വി(കെ.ഐ.ജി), ഫൈസല്‍ നാഗത്ത്(അല്‍ അന്‍സാര്‍ സെന്‍റര്‍), ജ്യോതിമേനോന്‍, ഡോ.ഖമറുദ്ദീന്‍, മനോ മോഹനന്‍, വി.കെ.കുഞ്ഞിരാമന്‍, അജയ് ക്യഷ്ണന്‍, എന്‍.കെ. മുഹമ്മദലി, എന്നിവര്‍ സംസാരിച്ചു. അഡ്വ.ലതീഷ് ഭരതന്‍, ലതീഫ് ആയഞ്ചേരി, സോവിച്ചന്‍ ചേനാട്ടുശ്ശേരി, നാസര്‍ മഞ്ചേരി, മനോജ് മയ്യന്നൂര്‍, റഷീദ് മാഹി, ചന്ദ്രബോസ്, വി.കെ.സൈതാലി, എം.എച്ച്.സയീദ് അലി, എസ്.എം.അബ് ദുല്‍ വാഹിദ്, സി.ഖാലിദ്, മുഹമ്മദ് അഷ്റഫ്, എം.എം. സുബൈര്‍എന്നിവര്‍ സന്നിഹിതരായിരുന്നു. ഒപ്പുശേഖരണത്തിന് സമിതി ജോ. കണ്‍വീനര്‍ റഫീഖ് അബ്ദുല്ല നേതൃത്വം നല്‍കി. കെ.വി. പ്രകാശ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍ അവതരിപ്പിച്ചു. സമിതി ചെയര്‍മാന്‍ ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ കെ.ടി.സലീം സ്വാഗതവും ട്രഷറര്‍ പി.പി. ബഷീര്‍ നന്ദിയും പറഞ്ഞു. ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശങ്ങള്‍ സിറാജ് പള്ളിക്കര ക്രോഡീകരിച്ച് അവതരിപ്പിച്ചു.

മൊബൈല്‍ ലോട്ടറി തട്ടിപ്പ് ശ്രമം വീണ്ടും

Posted: 29 Dec 2012 09:08 PM PST

Image: 

കുവൈത്ത് സിറ്റി: മൊബൈല്‍ നമ്പറില്‍ വിളിച്ച് വന്‍ തുക ലോട്ടറിയടിച്ചിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള തട്ടിപ്പ് ശ്രമം വീണ്ടും. ഇടക്കിടെ തലക്കെുന്ന ഈ തട്ടിപ്പിന്‍െറ വലയില്‍നിന്ന് കഴിഞ്ഞദിവസം മലയാളി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മുന്‍ കാലങ്ങളില്‍ വ്യാപകമായുണ്ടായിരുന്ന ഇമെയില്‍, എസ്.എം.എസ് തട്ടിപ്പുകള്‍ക്ക് സമാനമായ രീതിയില്‍ അരങ്ങേറുന്ന ഇത്തരം തട്ടിപ്പിന് ഇതിനടക്കം മലയാളികളടക്കം നിരവധി പേര്‍ ഇരയായതായാണ് അറിയുന്നത്.
മൊബൈല്‍ കമ്പനി ഓഫീസില്‍നിന്നാണ് വിളിക്കുന്നതെന്നും കമ്പനി  വരിക്കാര്‍ക്കിടയില്‍ നടത്തിയ നറുക്കെടുപ്പില്‍ താങ്കള്‍ക്ക് വന്‍ തുക സമ്മാനം ലഭിച്ചിരിക്കുന്നുവെന്നും പറഞ്ഞ് ഫോണ്‍ വരുന്നതോടെയാണ് തട്ടിപ്പിന്‍െറ തുടക്കം. വിളിക്കുന്നയാള്‍ ഫോണിന്‍െറ സിം കാര്‍ഡിന്‍െറ സീരിയല്‍ നമ്പര്‍ കൃത്യമായി പറയുന്നതോടെ ഉപഭോക്താവ് ചൂണ്ടയില്‍കൊത്തുന്നു. തുടര്‍ന്ന് വലിയ തുകക്കുള്ള ഒരു റീചാര്‍ജ് കൂപ്പണും വാങ്ങി ഏതെങ്കിലും മണി എക്സ്ചേഞ്ചിന്‍െറ സമീപത്തെത്തിയ ശേഷം തന്നെ തിരിച്ചുവിളിക്കാനാണ് ഇയാള്‍ ആവശ്യപ്പെടുക.
അവിടെ വെച്ച് ലോട്ടറിയടിച്ച വന്‍തുക നല്‍കുമെന്നാണ് വാഗ്ദാനം. ഇത് വിശ്വസിച്ച് റീചാര്‍ജ് കൂപ്പണും വാങ്ങിയെത്തുന്നവരോട് കൂപ്പണ്‍ വാങ്ങിയ ശേഷം ഉടന്‍ പണവുമായി എത്താമെന്ന് പറഞ്ഞ് മുങ്ങുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഇതോടെ റീ ചാര്‍ജ് കൂപ്പണ്‍ വാങ്ങിയ വകയിലെ തുക ഉപഭോക്താവിന് നഷ്ടമാവുന്നു.
അല്ലെങ്കില്‍ മൊബൈല്‍ നമ്പറുമായി എക്സ്ചേഞ്ചില്‍ എത്തിയാല്‍ ലോട്ടറിയടിച്ച തുക നല്‍കുമെന്നും കൂടുതല്‍ വിവരം പിന്നീട് വിളിച്ചറിയിക്കാമെന്നും പറയുന്നു. എക്സ്ചേഞ്ചിലെത്തുന്നതിനുമുമ്പ് വീണ്ടും വിളിച്ച് ഒരു അക്കൗണ്ട് നമ്പറിലേക്ക് നൂറ് ദീനാറില്‍ കുറയാത്ത തുക അയക്കണമെന്നും പറയും. ഇത് അടച്ച രസീതിയുമായി നേരത്തേ പറഞ്ഞ എക്സ്ചേഞ്ചിലെത്തിയാല്‍ ലോട്ടറിയടിച്ച വന്‍ തുക സ്വീകരിക്കാം എന്നായിരിക്കും വാഗ്ദാനം.
കഴിഞ്ഞ ദിവസം കുവൈത്ത് സിറ്റി ശര്‍ഖിലെ ഹോട്ടലില്‍ ചെയ്യുന്ന കണ്ണൂര്‍ മുട്ടം സ്വദേശി ഹംസ ഇത്തരം തട്ടിപ്പില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. സൗദി നമ്പറായ 00966538158824 ല്‍നിന്ന് പാക് സ്വദേശിയെന്ന് പരിചയപ്പെടുത്തിയയാള്‍ വിളിച്ച് വതനിയ കമ്പനിയുടെ നറുക്കെടുപ്പില്‍ ഹംസയുടെ നമ്പറിന് 20,000 ദീനാറിന്‍െറ ലോട്ടറിയടിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന്‍െറ തുടക്കം. താങ്കളുടെ സിം കാര്‍ഡിന്‍െറ സീരിയല്‍ നമ്പര്‍ പറഞ്ഞ് അത് കൃത്യമാണെന്ന് പരിശോധിക്കാന്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഹംസ അത് പരിശോധിച്ചപ്പോള്‍ സിം കാര്‍ഡ് സീരിയല്‍ നമ്പര്‍ അയാള്‍ പറഞ്ഞതുതന്നെ.
വീണ്ടും വിളിച്ച പാകിസ്താനിയോട് ഇക്കാര്യം സ്ഥിരീകരിച്ചതോടെ അല്‍ മുല്ല എക്സ്ചേഞ്ചിന്‍െറ ഏതെങ്കിലും ശാഖയില്‍ചെന്ന് മൊബൈല്‍ നമ്പര്‍ പറഞ്ഞാല്‍ ലോട്ടറിയടിച്ച തുക കിട്ടുമെന്നും അതിനുമുമ്പ് 150 ദീനാര്‍ ദുബൈയിലുള്ള മുഹമ്മദ് ബിലാല്‍ അഹ്മദ് അലി എന്നയാളുടെ അക്കൗണ്ടിലേക്ക് അയക്കണമെന്നും പറഞ്ഞു. ഈ സമയം തട്ടിപ്പിനുള്ള സാധ്യത മണത്ത ഹംസയും സുഹൃത്തും ഇത് തട്ടിപ്പാണെന്നും പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെണന്നും പറഞ്ഞതോടെ പാകിസ്താനി കോള്‍ കട്ട് ചെയ്തു.
രണ്ടുമാസം മുമ്പ് കണ്ണൂര്‍ ചാല സ്വദേശിയായ അബ്ദുല്‍ അസീസും സമാനമായ തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. അന്നും വതനിയ ഹെഡ് ഓഫീസില്‍നിന്നാണെന്നും 20,000 ദീനാര്‍ ലോട്ടറിയടിച്ചിട്ടുണ്ടെന്നും എക്സ്ചേഞ്ചിലെത്തി പണം കൈപ്പറ്റണമെന്നുമാണ് പറഞ്ഞത്. മൊബൈല്‍ സിം കാര്‍ഡിന്‍െറ പിറകിലെ സീരിയല്‍ നമ്പര്‍ കൃത്യമായി പറഞ്ഞ വിളിച്ചയാള്‍ വരുമ്പോള്‍ 60 ദീനാറിന്‍െറ റീചാര്‍ജ് കൂപ്പണും കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. തട്ടിപ്പ് മനസ്സിലായ രീതിയില്‍ അസീസ് സംസാരിച്ചപ്പോള്‍ മറുതലക്കല്‍ ഫോണ്‍ ഡിസ്കണക്റ്റ് ആവുകയായിരുന്നു.
നേരത്തേ ഇമെയിലിലൂടെയും എസ്.എം.സിലുടെയും അരങ്ങേറിയിരുന്ന ലോട്ടറി തട്ടിപ്പ് അതേകുറിച്ച് ആളുകള്‍ ഏറക്കുറെ ബോധവാന്മാരായപ്പോള്‍ നേരിട്ട് വിളിച്ചുകൊണ്ടുള്ള രീതിയിലേക്ക് മാറിയിരിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തില്‍ ലോട്ടറിയടിച്ചതായി സന്ദേശങ്ങള്‍ കിട്ടുകയോ ഫോണ്‍ വരികയോ ചെയ്യുമ്പോള്‍ ക്ഷണനേരം കൊണ്ട് ലക്ഷങ്ങള്‍ സ്വന്തമാക്കാമെന്ന വ്യാമോഹത്തില്‍ ആരെയും അറിയിക്കാതെ എടുത്തുചാടുന്നവരാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഫോണ്‍കോളും സന്ദേശങ്ങളും ലഭിക്കുമ്പോള്‍ സൂക്ഷിച്ച് മാത്രം പ്രതികരിക്കുകയാണ് തട്ടിപ്പിനിരയാവാതിരിക്കാനുള്ള മാര്‍ഗം.
 

ഈ രക്തസാക്ഷിത്വം തിരിച്ചറിവിന്

Posted: 29 Dec 2012 08:14 PM PST

Image: 

ഒടുവില്‍ ആ രക്തസാക്ഷിത്വം സംഭവിച്ചിരിക്കുന്നു. കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരുക മാത്രമാണ് നമുക്ക് മുന്നിലുള്ള വഴി. അതേസമയം, അവള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും തെരുവിലിറങ്ങിയവര്‍ക്കും ഇനിയാണ് ചെയ്യാനുള്ളത്. നാലുനാളത്തെ അലയൊലികള്‍ അവസാനിച്ചാല്‍ അവളോട് നീതി ചെയ്തുവെന്ന് നമുക്ക് പറയാനാവില്ല. മരിച്ച പെണ്‍കുട്ടിയുടെ ആത്മാവിനോട് നീതി ചെയ്യണമെങ്കില്‍ ഈ മുന്നേറ്റം സ്ത്രീകേന്ദ്രീകൃതവും നിഷ്പക്ഷവുമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ഒരു പുതിയ തരത്തിലുള്ള മുന്നേറ്റത്തിനാണ് പോയ നാളുകളില്‍ ദല്‍ഹി സാക്ഷ്യംവഹിച്ചത്. രാജ്യത്തിന് പരിചിതമല്ലാത്ത ഒരു രീതിയായിരുന്നു ഇത്. മാധ്യമങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ പ്രചാരണത്തിന് പുറമെ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളും ഈ മുന്നേറ്റത്തില്‍ പങ്കാളികളായി. സ്ത്രീപീഡകര്‍ക്കെതിരെ രാജ്യമെമ്പാടും ഒരേ തരത്തിലുള്ള വികാരം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നത് ശുഭകരമാണ്. ആരും ദിശ നിര്‍ണയിക്കാത്ത, ആരും നേതൃത്വം നല്‍കാനില്ലാത്ത ഒരു പോക്കായിരുന്നു അത്.  പല തരക്കാര്‍ ഈ മുന്നേറ്റത്തിന്‍െറ ഭാഗമായിരുന്നു. സ്ത്രീസമത്വത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി വാദിക്കുന്ന വനിതാ വിമോചന സംഘടനകള്‍ മുതല്‍ എ.ബി.വി.പി, ഭഗത് സിങ് ക്രാന്തി സേന പോലുള്ള ഫാഷിസ്റ്റ് ശക്തികള്‍ വരെ ജന്തര്‍മന്തറിലും ഇന്ത്യാഗേറ്റിലും രാഷ്ട്രപതിഭവന് മുന്നിലും നടന്ന സമരങ്ങളിലുണ്ടായിരുന്നു. ഇവരുടെ ആവശ്യങ്ങളിലും ഈ വ്യത്യാസം പ്രതിഫലിച്ചു. ആവേശത്തിനും വികാരപ്രകടനത്തിനുമപ്പുറം എന്താണ് നിങ്ങളുടെ ആവശ്യമെന്ന് ചോദിച്ചാല്‍ സമരക്കാരില്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത് വിഭിന്നങ്ങളായ മറുപടികളായിരുന്നു. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ദല്‍ഹി മുഖ്യമന്ത്രിയും പൊലീസ് കമീഷണറും രാജിവെക്കണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെട്ടത്. സ്ത്രീകളുടെ മഹത്വമുയര്‍ത്തിപ്പിടിക്കാന്‍ സ്ത്രീസംഘടനകളും സഹജീവിക്ക് പറ്റിയ ദുരന്തമെന്ന നിലയില്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളും അണിനിരന്നു.
ദിശാബോധമില്ലാത്ത  വികാരത്തള്ളിച്ചകള്‍ക്കും ആവേശപ്രകടനങ്ങള്‍ക്കും അല്‍പായുസ്സേയുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്. ഇങ്ങനെ നാലുനാളത്തെ സമരംകൊണ്ട് അവസാനിപ്പിക്കേണ്ട ഒരു വിഷയമല്ലിത്. എല്ലാ നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ചും നിഷേധിച്ചും ഇത്തരത്തിലൊരു പ്രക്ഷോഭം മുന്നോട്ടുപോകുകയുമില്ല. താല്‍പര്യക്കാര്‍ക്ക് ഹൈജാക് ചെയ്യാനുള്ള അവസരമാണിതിലൂടെ ലഭിക്കുക. ശനിയാഴ്ച രാവിലെ ജന്തര്‍മന്തറിലുണ്ടായ സംഭവം തന്നെയെടുക്കുക. ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ജന്തര്‍മന്തറില്‍ ഭഗത് സിങ് ക്രാന്തിസേനയുടെ ആളുകള്‍ തടഞ്ഞു. ആര്‍ക്കും ഹൈജാക് ചെയ്യാവുന്ന തരത്തില്‍ ഈ പ്രതിഷേധം മുന്നോട്ടുപോയാല്‍ അരാജകത്വത്തിലാണ് കലാശിക്കുക. അതുകൊണ്ടാര്‍ക്കും ഒരു ഗുണവും ലഭിക്കുകയുമില്ല.
 അരാഷ്ട്രീയമായി ഈ സമരത്തെ കൊണ്ടുപോകുന്നതിന് പകരം സ്ത്രീകളെ രാഷ്ട്രീയബോധമുള്ളവരാക്കി മാറ്റണം. ജന്മം നിഷേധിക്കപ്പെടുന്ന ഭ്രൂണഹത്യയില്‍ തുടങ്ങി വിവാഹം വരെയുള്ള വിഷയങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാന്‍കൂടി ഈ ചര്‍ച്ച പ്രയോജനപ്പെടേണ്ടതുണ്ട്. സര്‍ക്കാറിന്‍െറ നയരൂപവത്കരണവേദികളില്‍ സ്ത്രീകള്‍ക്ക് മതിയായ പങ്കാളിത്തവും പ്രാതിനിധ്യവും ഇല്ലാത്തിടത്തോളം കാലം സാമൂഹിക മനോഭാവം മാറില്ല. മതിയായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നതിലൂടെ മാത്രമേ നയരൂപവത്കരണങ്ങളില്‍ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയൂ. 33 ശതമാനം വനിതാസംവരണമെന്ന ആവശ്യത്തെ പിന്തുണക്കേണ്ടിവരുന്നത് ഇതുകൊണ്ടാണ്. അതിനുവേണ്ടി കൂടിയായിരിക്കണം നമ്മുടെ തുടര്‍മുന്നേറ്റങ്ങള്‍.
ദല്‍ഹിയില്‍ അടച്ചിട്ട ഒരു സ്വകാര്യബസില്‍ സംഭവിച്ചതാണിത്. എന്നാല്‍, 2002ല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ് 300 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കിക്കൊടുത്തത്. കൂട്ടബലാത്സംഗത്തിനിരയായവരില്‍ 50 പേരെ നേരില്‍ കണ്ട ഹതഭാഗ്യയാണ് ഞാന്‍. ഇവരില്‍ മൂന്ന് സ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണ് നിയമനടപടിയുണ്ടായത്. ദല്‍ഹിയിലെ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് കമ്പി കുത്തിക്കയറ്റിയതുപോലെയാണ് ഗുജറാത്തില്‍ ബലാത്സംഗം ചെയ്തശേഷം ത്രിശൂലങ്ങള്‍ കയറ്റിയത്. അതേസമയം, ബസില്‍ സംഭവിച്ച ബലാത്സംഗത്തിന് ദല്‍ഹി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന മാധ്യമങ്ങള്‍ 300 സ്ത്രീകളുടെ ബലാത്സംഗത്തിന് കാരണക്കാരനായ മോഡിയെ നായകനാക്കി ഉയര്‍ത്തിക്കാണിക്കുകയാണ് ചെയ്യുന്നത്.
പ്രതിഷേധരംഗത്തിറങ്ങിയ ബോളിവുഡ് താരങ്ങളോടും സംവിധായകരോടുമുണ്ട് ചിലത് പറയാന്‍. സ്ത്രീത്വത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതില്‍ തങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഒരു ആത്മപരിശോധനക്ക് അവര്‍ തയാറാകണം. വെള്ളിത്തിരയില്‍ നടന്‍ നായികയുടെ ഉടുതുണിയുരിയുന്നതും ബലാത്സംഗം ചെയ്യുന്നതും നിര്‍ലജ്ജം സംവിധാനിക്കുന്നവര്‍ക്ക് സ്ത്രീയെ അവഹേളിക്കുന്നതിനെക്കുറിച്ച് വിലപിക്കാന്‍ ധാര്‍മികമായ അവകാശമില്ല. ഇത്തരത്തിലുപയോഗിക്കേണ്ട ഒരു സാധനമാക്കി സ്ത്രീയെ അവതരിപ്പിക്കുന്നതിലൂടെ അപകടകരമായ സന്ദേശമാണ് ഇവര്‍ രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് നല്‍കുന്നത്. അതിനാല്‍ മരണമടഞ്ഞ പെണ്‍കുട്ടിയോടുള്ള ഐക്യദാര്‍ഢ്യം സാര്‍ഥകമാകണമെങ്കില്‍ വെള്ളിത്തിരയില്‍ തുണിയുരിഞ്ഞും ബലാത്സംഗം ചെയ്തും സ്ത്രീത്വത്തെ അപമാനിക്കുന്ന സിനിമാപ്രവര്‍ത്തകരും ഒരു വീണ്ടുവിചാരത്തിന് തയാറാകേണ്ടതുണ്ട്.
ദല്‍ഹി മാത്രം സുരക്ഷിതമാക്കിയാല്‍ തീരുന്നതല്ല പ്രശ്നം. ദല്‍ഹിയിലെ ബലാത്സംഗങ്ങള്‍ മാത്രവുമല്ല പ്രശ്നം. ഗുജറാത്തിലും കശ്മീരിലും മണിപ്പൂരിലും സംഭവിച്ചതും ഇതുപോലെ ശിക്ഷയര്‍ഹിക്കുന്ന അതിക്രമങ്ങളാണ്. ഒരു സ്വകാര്യ ബസില്‍ നടന്ന ഈ സംഭവത്തിന്‍െറ പേരില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന മാധ്യമങ്ങളും വനിതാ വിമോചക സംഘടനകളും രാജ്യത്തിന്‍െറ മറുഭാഗത്ത് നടന്ന സമാന സംഭവങ്ങളില്‍ മൗനം പാലിക്കുന്നത് കാപട്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.  ഈ പെണ്‍കുട്ടിയുടെ രക്തസാക്ഷിത്വം അത്തരത്തിലുള്ള അവബോധത്തിന് നിമിത്തമാവട്ടെ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്.
(തയാറാക്കിയത് ഹസനുല്‍ ബന്ന)
l

സര്‍ക്കാര്‍ വിരണ്ടു; പക്ഷേ...

Posted: 29 Dec 2012 08:11 PM PST

Image: 

സ്ത്രീയുടെ മാനത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വേവുന്ന ഒരുപാട് ചിന്തകള്‍ സമൂഹത്തിന് നല്‍കിയാണ് 23കാരി പെണ്‍കുട്ടി മരിച്ചത്. ചാനലുകളും സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളും അടക്കമുള്ള മാധ്യമങ്ങള്‍ വഴി പടര്‍ന്ന പ്രതിഷേധാഗ്നിയില്‍ ഭരണകൂടം വിരണ്ടു. ദല്‍ഹി പൊലീസും അവരുടെ സഹകരണം കിട്ടിപ്പോരുന്ന സാമൂഹികവിരുദ്ധരും  പേടിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ജനവികാരം അക്കൂട്ടരെ എളുപ്പത്തില്‍ ബാധിക്കില്ല. അവര്‍ക്ക് ജനത്തെ പേടിക്കേണ്ടതില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ അമരത്തും മന്ത്രിക്കസേരകളിലുമുള്ളവര്‍ക്ക് അങ്ങനെ പറ്റില്ല. ഇപ്പോഴത്തെ വൈകാരിക വര്‍ത്തമാനങ്ങള്‍ നില്‍ക്കട്ടെ. ജനവികാരമടക്കാന്‍ തീവ്രശ്രമം നടത്തുന്ന അവരുടെ ആത്മാര്‍ഥതയുടെ ആഴം ഭാവിയിലാണ് അളക്കേണ്ടത്. പ്രതിഷേധത്തിന്‍െറ തീ കെടുത്താനുള്ള ശ്രമങ്ങള്‍ക്കപ്പുറം, നമ്മുടെ സംവിധാനം നേരെയാക്കാന്‍ എത്രത്തോളം ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാവുമെന്ന് കാത്തിരുന്നുകാണേണ്ടിയിരിക്കുന്നു. കൂട്ടമാനഭംഗം ഇത് ആദ്യത്തേതല്ല. അവസാനത്തേതാക്കാനും നിര്‍ഭാഗ്യവശാല്‍, കഴിയില്ല. പക്ഷേ, സാമൂഹിക തിന്മകള്‍ക്കെതിരെ പൊതുബോധം ഉണര്‍ത്താന്‍ കഴിഞ്ഞ 13 ദിവസത്തെ സംഭവവികാസങ്ങള്‍ക്ക് സാധിച്ചു.
ഇന്ത്യാഗേറ്റിലെയും വിജയ്ചൗക്കിലെയും സമരവിലക്കുകള്‍ വകവെക്കാതെ യുവജനങ്ങള്‍ അധികാരകേന്ദ്രങ്ങള്‍ക്കു നേരെ മുഷ്ടി ചുരുട്ടിയത്, നമ്മുടെ സംവിധാനങ്ങളോടുള്ള വര്‍ധിച്ച രോഷമാണ് പ്രതിഫലിപ്പിച്ചത്. ചുട്ടുപഴുക്കുന്ന സമരങ്ങള്‍ പലതു നടക്കുന്ന ഇന്ത്യയില്‍, ഈ സമരവീര്യത്തെ, ചേമ്പിന്‍തണ്ടിന്‍െറ കാതല്‍ മാത്രമുള്ള മധ്യവര്‍ഗ സമരമെന്ന് വേണമെങ്കില്‍ പുച്ഛിക്കാം. ക്ഷുഭിതയൗവനത്തിന്‍െറ ഗ്രേഡ് സമരക്കാര്‍ക്ക് നല്‍കാന്‍ മടികാണിക്കാം. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഹ്വാനങ്ങളല്ല, സുഹൃദ്വലയത്തിന്‍െറ ഫേസ്ബുക് പ്രേരണകളോ ചാനല്‍ചോദനകളോ ആണ് അവരെ ഇന്ത്യാഗേറ്റിലേക്ക് നയിച്ചതെന്ന് വിമര്‍ശിക്കാം. ഭരണകൂടം എഴുതിത്തള്ളിയ നഗര വെളിമ്പുറങ്ങളിലെയും സൈന്യവും പൊലീസും വാഴുന്ന മേഖലകളിലെയുമൊക്കെ കൊടിയ യാതനകള്‍ എന്താണെന്നുപോലും തിരക്കാത്ത പൊണ്ണന്മാരുടെ മുഷ്ടിചുരുട്ടലായും അവഗണിക്കാം. പക്ഷേ, മധ്യവര്‍ഗ-സമ്പന്ന കുടുംബങ്ങളില്‍നിന്നുള്ള യുവാക്കള്‍ ക്ഷോഭമടക്കാതെ തെരുവിലേക്ക് ഇറങ്ങുന്നത് ചെറിയ കാര്യമല്ല.
നേരത്തേയും ഇക്കൂട്ടര്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു. ബഹുമുഖ അനീതികളോട് നിസ്സംഗമായിരുന്നവര്‍. അവരെ തെരുവിലേക്ക് ഇറക്കുന്നത്, ഭരണകൂട നിസ്സംഗതയാണ്. അത് സര്‍ക്കാറിന് പുതിയ പാഠമായി മാറുന്നുവെന്നാണ് 23കാരിയുടെ മരണത്തെതുടര്‍ന്ന സംഭവങ്ങള്‍ കാണിച്ചുതരുന്നത്. അവരുടെ സമരത്തില്‍ നിസ്സംഗഭരണകൂടത്തോടുള്ള വെല്ലുവിളിയുണ്ട്. അവര്‍ പ്രചാരണത്തിന്‍െറ പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് സംഘടിക്കുന്നു. നേതാവില്ലാത്ത സമരം സര്‍ക്കാര്‍ ആദ്യം കാണുകയാവണം. സമരക്കാരെ സംബന്ധിച്ചിടത്തോളം, നേതാവാര് എന്നത് വിഷയമായില്ല. അരക്ഷിതബോധത്തില്‍ ചാലിച്ച സാമൂഹികബോധമാണ് അവരെ ഭരിച്ചത്. സര്‍ക്കാറിന്‍െറ ഉള്‍പ്പേടി കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനുശേഷം വ്യക്തമാക്കിയത് എക്സ് ഒഫീഷ്യോ ആഭ്യന്തരമന്ത്രി പി. ചിദംബരമാണ്. പൊടുന്നനെ ജനം തടിച്ചുകൂടി പ്രതിഷേധിക്കുന്ന പുതിയ പ്രതിഭാസമാണ് ദല്‍ഹിയില്‍ കണ്ടതെന്നും സര്‍ക്കാര്‍ സജ്ജമായിരുന്നില്ലെന്നും പാഠം പഠിച്ചുവെന്നും തുറന്നുപറച്ചില്‍ ശീലമല്ലാത്ത ചിദംബരം തുറന്നുപറഞ്ഞു. സര്‍ക്കാറിന്‍െറ പതിവുരീതികളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന സോഷ്യല്‍ മീഡിയ-ചാനല്‍ വേഗം സര്‍ക്കാറിനെ അമ്പരപ്പിക്കുകയാണ്.
സര്‍ക്കാര്‍ പഠിക്കുന്ന പാഠങ്ങള്‍, ജനത്തെ എങ്ങനെ നല്ല നിലയില്‍ നയിക്കണമെന്നല്ല; എങ്ങനെ നേരിടണമെന്നാണ്. നേരിട്ടു. പക്ഷേ, ഇന്ത്യാഗേറ്റിലെത്തിയ പ്രതിഷേധക്കൂട്ടം ഒറ്റതിരിഞ്ഞവരല്ല, രാജ്യത്തെ ജനവികാരം അവര്‍ക്കു പിന്നിലുണ്ടെന്ന് കണ്ടതോടെ മാത്രമാണ്, മൂടിവെക്കാന്‍ ഇഷ്ടപ്പെട്ട കൂട്ടമാനഭംഗക്കേസില്‍ സര്‍ക്കാര്‍ തിരക്കിട്ട നടപടികളിലേക്ക് കടന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍, കൂട്ടമാനഭംഗ സംഭവത്തെക്കുറിച്ച ജുഡീഷ്യല്‍ കമീഷന്‍, അത്യപൂര്‍വ മാനഭംഗക്കേസുകളില്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി ശിപാര്‍ശ ചെയ്യാന്‍ മറ്റൊരു കമീഷന്‍, പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തല്‍, സ്ത്രീസുരക്ഷക്ക് പ്രത്യേക നടപടികള്‍ എന്നിവയൊക്കെ സര്‍ക്കാറിന്‍െറ കുറ്റബോധത്തിന്‍െറ പ്രകാശനമാണ്. ഒക്കെയും നേരത്തേ ചെയ്യാമായിരുന്ന, കഴിയുന്നത്ര വെച്ചുതാമസിപ്പിച്ച നടപടികള്‍. മാനഭംഗം ഇതാദ്യത്തേതല്ല എന്ന സമീപനത്തില്‍നിന്ന്, തിരുത്തല്‍ ഇവിടെ തുടങ്ങണം എന്ന ചിന്താഗതിയിലേക്ക് സര്‍ക്കാറിനെ എത്തിച്ചത് യുവതീയുവാക്കളുടെ രോഷപ്രകടനം തന്നെ.
ഡിസംബര്‍ 16നാണ് കുറ്റകൃത്യം നടന്നത്. അതിനുശേഷം നാലു ദിവസംകൂടി പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം നടന്നു. സഭയില്‍ വിഷയം ഉയര്‍ത്തിയ എം.പിമാര്‍ക്ക് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഒഴുക്കന്‍ മറുപടികളാണ് നല്‍കിയത്. പാര്‍ലമെന്‍റ് സമ്മേളനം അവസാനിച്ച് രണ്ടാം ദിവസമാണ്  ജനരോഷം കാട്ടുതീയായി മാറിയത്. വിഷയത്തിന്‍െറ ഗൗരവം എം.പിമാരും സര്‍ക്കാറും വേണ്ടവിധം പാര്‍ലമെന്‍റില്‍ പ്രതിഫലിപ്പിച്ചിരുന്നെങ്കില്‍ ജനവികാരത്തിന് ഇത്രത്തോളം മൂര്‍ച്ച ഉണ്ടാകുമായിരുന്നില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ യുവജനങ്ങള്‍ സംഘടിച്ച് ഇന്ത്യാഗേറ്റിലേക്കും രാഷ്ട്രപതിഭവനു മുന്നിലേക്കും നീങ്ങിയപ്പോള്‍, അവര്‍ക്കുനേരെ ബലപ്രയോഗമാണ് നടന്നത്. ആദ്യദിവസം കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും ജലപീരങ്കിയുമായി മുന്നേറിയ പൊലീസ് രണ്ടാം ദിവസം നേരിടലിന് വീര്യംകൂട്ടി. പ്രതിഷേധകരെ രാത്രിയോടടുത്ത നേരത്ത് ലാത്തിച്ചാര്‍ജ് ചെയ്ത് ഇന്ത്യാഗേറ്റും രാജ്പഥും സര്‍ക്കാര്‍ ‘തിരിച്ചുപിടിച്ചു’. കൂട്ടമാനഭംഗത്തിനെതിരായ പ്രതിഷേധക്കാരെ ഇങ്ങനെ കൈകാര്യം ചെയ്തേടത്ത് സര്‍ക്കാറിന്‍െറ പിഴവ് അവസാനിച്ചില്ല.
മൊഴിയെടുത്തതിലെ പൊലീസ് ഇടപെടലിനെക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടത് മജിസ്ട്രേറ്റ് തന്നെയാണ്. യുവജനങ്ങളുടെ പ്രതിഷേധത്തെ ഏറ്റുമുട്ടലിലേക്ക് എത്തിച്ച സര്‍ക്കാറും പൊലീസും, ലാത്തിച്ചാര്‍ജിനോടുള്ള രോഷം പൊലീസുകാരന്‍െറ മരണത്തോടുള്ള അനുതാപംകൊണ്ട് മറികടക്കാന്‍ ശ്രമിച്ചത് മറ്റൊരു പിഴവ്. പൊലീസുകാരന്‍ സമരക്കാരുടെ മര്‍ദനമേറ്റല്ല, ഹൃദയസ്തംഭനം മൂലമാണ് യഥാര്‍ഥത്തില്‍ മരിച്ചതെന്ന വിവരം പുറത്തുവന്നത് അന്നേരമാണ്. യുവതിയുടെ ആയുസ്സ് മരുന്നിന്‍െറ ബലത്തില്‍ ഏതാനും ദിവസം കൂടി നീട്ടാമെന്നല്ലാതെ, ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് നേരത്തേതന്നെ ഉറപ്പായിരുന്നു. അതിനിടയിലാണ്, വെന്‍റിലേറ്ററില്‍ മരണവുമായി മല്ലടിക്കുന്ന യുവതിയെ രായ്ക്കുരാമാനം സിംഗപ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അതൊരു രാഷ്ട്രീയ തീരുമാനം മാത്രമായിരുന്നു. കൊണ്ടുപോകുന്നവര്‍ക്കാര്‍ക്കും ജീവനോടെ തിരിച്ചെത്തിക്കാമെന്ന വിശ്വാസമുണ്ടായിരുന്നില്ല. മരണം സംഭവിക്കുകതന്നെ ചെയ്തു.
സര്‍ക്കാറിനെ രാഷ്ട്രീയമായി പൊള്ളിക്കുന്ന ഒന്നായി കൂട്ടമാനഭംഗവും ഇരയുടെ മരണവും മാറുന്നതുകൊണ്ടാണ് സ്ത്രീസുരക്ഷക്ക് ഉതകുന്ന കുറെ കാര്യങ്ങള്‍ ചെയ്യുമെന്ന വാഗ്ദാനവും, ഒപ്പം കുറ്റബോധം നിറഞ്ഞ വര്‍ത്തമാനങ്ങളുമൊക്കെ സര്‍ക്കാറില്‍നിന്ന് ഉണ്ടാകുന്നത്. നിയമങ്ങള്‍ ഇല്ലാത്തതല്ല, അത് ഫലപ്രദമായി നടപ്പാക്കാന്‍ മനസ്സുവെക്കാത്തതാണ് യഥാര്‍ഥ പ്രശ്നം. വേഗത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാകുന്നുവെന്നും നീതി നടപ്പാകുന്നുവെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്തുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. പ്രശ്നക്കുരുക്ക് അഴിച്ചെടുക്കേണ്ട സന്ദര്‍ഭത്തില്‍ മാത്രമല്ല നിയമവാഴ്ച ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടത്. ജനകീയ രോഷം അടക്കാനാണെങ്കില്‍ക്കൂടി, സ്ത്രീസുരക്ഷക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പാകുന്നുവെങ്കില്‍ രാഷ്ട്രീയ നേതാക്കളുടെ അനുശോചനങ്ങള്‍ക്ക് അര്‍ഥം കൈവരുന്നുണ്ട്. മറ്റു പല ക്രൂരതകളെയും കാണാത്തമട്ടില്‍ വിടുന്ന നഗരജനതയുടെ സാമൂഹികബോധം ദൃഢമാക്കി നിര്‍ത്താന്‍ ഉപകരിക്കുന്നുവെങ്കില്‍ 23കാരിയുടെ ഏറ്റുവാങ്ങിയ മൃഗീയതയോട് സമൂഹം പകരം ചോദിക്കുന്നുണ്ട്.
l

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP