സ്വാഗതം
WELCOME

News Update..

Wednesday, April 8, 2015

കനത്ത വേനല്‍മഴ; നഗരത്തില്‍ പരക്കെ നാശം Madhyamam News Feeds

കനത്ത വേനല്‍മഴ; നഗരത്തില്‍ പരക്കെ നാശം Madhyamam News Feeds

Link to

കനത്ത വേനല്‍മഴ; നഗരത്തില്‍ പരക്കെ നാശം

Posted: 08 Apr 2015 12:07 AM PDT

കൊച്ചി: വേനല്‍ മഴയിലും കാറ്റിലും നഗരത്തില്‍ വ്യാപക നാശനഷ്ടം. വൈകുന്നേരം നാല് മണിയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് നഗരത്തില്‍ ഒട്ടു മിക്ക ഭാഗങ്ങളിലും മരം വീണ് കനത്ത നാശനഷ്ടങ്ങളുണ്ടായത്. മഴക്കൊപ്പം ശക്തമായ മിന്നലും ഉണ്ടായി.
തലനാരിഴക്കാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവായത്. മിന്നലില്‍ ചിറ്റൂര്‍ റോഡില്‍ ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചെങ്കിലും അഗ്നിശമന സേനയത്തെി തീയണച്ചതിനാല്‍ കൂടുതല്‍ നാശം ഒഴിവായി.
എം.ജി റോഡില്‍ മരം വീണ് സ്കോര്‍പ്പിയോ കാര്‍ ഭാഗികമായി നശിച്ചു. പള്ളിമുക്ക്, കലൂര്‍ കതൃക്കടവ് റോഡ്, മട്ടാഞ്ചേരി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയിടങ്ങളിലും മഴ നാശം വിതച്ചു. എം.ജി റോഡില്‍ മലബാര്‍ ഗോള്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്കോര്‍പ്പിയോ കാറിലാണ് മരം വീണത്. യാത്രക്കാരില്ലാതിരുന്നതുകൊണ്ട് ആളപായം ഒഴിവായി. ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചശേഷം കാര്‍ എടുത്തു മാറ്റി.
പനമ്പിള്ളി നഗറില്‍ വളഞ്ഞമ്പലത്ത് 11കെ.വി വൈദ്യുതി ലൈനിലേക്ക് തെങ്ങുമറിഞ്ഞ് വീണുണ്ടായ അപകടത്തില്‍ കാര്യമായ നാശനഷ്ടം സംഭവിച്ചു. വാര്യര്‍ റോഡിലും ഫൈന്‍ആര്‍ട്സ് റോഡിലും തണല്‍ മരത്തിന്‍െറ കൊമ്പ് ഒടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു.
ചിറ്റൂര്‍ റോഡില്‍ സിറ്റി ഹോസ്പിറ്റലിന്‍െറ പിന്‍ഭാഗത്താണ് ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചത്. പോണേരിയിലും പനമ്പിള്ളി നഗറിലും വീടിന് മുകളില്‍ മരം വീണുവെങ്കിലും താമസക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വെണ്ണലയിലും തെങ്ങുമറിഞ്ഞ് വീണ് അപകടമുണ്ടായി. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വാഹനത്തിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണുണ്ടായ അപകടത്തെ തുടര്‍ന്ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഇരുമ്പനത്തും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പോസ്റ്റ് ഒടിഞ്ഞ് വീണ് അപകടമുണ്ടായി. മട്ടാഞ്ചേരിയില്‍ പുതിയ റോഡിലും അജന്ത റോഡിലും മരംവീണ് അപകടമുണ്ടായി. ദ്രോണാചാര്യക്ക് സമീപത്തെ റോഡില്‍ തെങ്ങ് ഒടിഞ്ഞുവീണു. മട്ടാഞ്ചേരി അജന്താ തിയറ്ററിന് സമീപം റോഡിലേക്ക് മരം മറിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചെറളായി ഭാഗത്ത് ആര്യവേപ്പ് വൃക്ഷം കെട്ടിടത്തിന്‍െറ മുകളിലേക്ക് മറിഞ്ഞുവീണു. ഒരിടത്തും ആളപായമില്ല.
കതൃക്കടവില്‍ സുഭാഷ് ചന്ദ്രബോസ് റോഡിലും ചൊവ്വാഴ്ച മരം വീണ് അപകടമുണ്ടായി. ശക്തമായ മഴയില്‍ നഗരത്തില്‍ റോഡുകളിലടക്കം വെള്ളം കയറി.
താഴ്ന്ന റോഡുകള്‍ വെള്ളത്തിനടിയിലായതോടെ പലഭാഗത്തും ഗതാഗതം മുടങ്ങി. എറണാകുളം കെ.എസ്്.ആര്‍.ടി.സി.സി സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലത്തെിയ യാത്രക്കാരെയും വേനല്‍മഴ വലച്ചു.
അതേസമയം ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിന് നേരിയ ആശ്വാസവും വേനല്‍മഴ നഗരത്തിന് സമ്മാനിച്ചു.

താല്‍പര്യമില്ലെങ്കില്‍ ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് ഇ. ശ്രീധരന്‍

Posted: 07 Apr 2015 11:44 PM PDT

Image: 

കൊച്ചി: ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് ഇ. ശ്രീധരന്‍.
കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ എം.ഡി. ഷെയ്ഖ് പരീതിന് ശ്രീധരന്‍ അയച്ച കത്തിലാണ് തിരുവനന്തപുരത്തും കോഴിക്കോടുമുള്ള ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുള്ളത്.

വിശദപദ്ധതിരേഖ സമര്‍പ്പിച്ച് ആറുമാസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കാത്തില്‍ കടുത്ത അതൃപ്തി കത്തില്‍ പ്രകടിപ്പിക്കുന്നു. വന്‍പദ്ധതികള്‍ക്ക് പണം കണ്ടത്തൊനായി കേരള അടിസ്ഥാന സൗകര്യവികസ ഫണ്ട് ബോര്‍ഡ് രൂപീകരിക്കാന്‍ 2000 കോടിരൂപ മൂലധനമായി മാറ്റിവെച്ചത് ഒഴിച്ചാല്‍ ലൈറ്റ് മെ¤്രടാ പദ്ധതിക്ക് ബജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടില്ല. ഡി.എം.ആര്‍.സിയെയാണ് പദ്ധതിച്ചുമതല ഏല്‍പ്പിക്കുന്നതെങ്കില്‍ ഉഭയകക്ഷി കരാര്‍ ഒപ്പിടണം. സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൃത്യമായി നീക്കിവെക്കണം. എങ്കില്‍ മാത്രമെ കേന്ദ്രസഹായം ലഭ്യമാകൂ. ഈ നടപടികളൊന്നും ചെയ്തിട്ടില്ളെന്ന് കത്തില്‍ ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ഡി.എം.ആര്‍.സി ലൈററ് മെ¤്രടായുടെ വിശദ പദ്ധതി രേഖ കേരള റാപിഡ് ട്രാസിറ്റ് കോര്‍പറേഷന് സമര്‍പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇത് പരിഗണിച്ചിട്ടില്ല. സമീപഭാവിയില്‍ പദ്ധതി നടപ്പിലാക്കിയില്ളെങ്കില്‍ ഡി.എം.ആര്‍.സി തിരുവനന്തപുരത്തും കോഴിക്കോടും തുറന്നിട്ടുള്ള ഓഫിസുകള്‍ പൂട്ടാന്‍ ആഗ്രഹിക്കുന്നുവെന്ന് ശ്രീധരന്‍ കത്തില്‍ വ്യക്തമാക്കുന്നു.

‘മിഷന്‍ ഇന്ദ്രധനുസ്സ്’: പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തുടക്കം

Posted: 07 Apr 2015 11:40 PM PDT

മലപ്പുറം: രണ്ട് വയസ്സ് വരെ പ്രായമുള്ള ശിശുക്കളുടെ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കുന്നതിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുസ്സ് (മഴവില്ല്) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു അധ്യക്ഷത വഹിച്ചു.
അസി. കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, മലപ്പുറം നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ് മുസ്തഫ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. സക്കീര്‍ ഹുസൈന്‍, ലോകാരോഗ്യ സംഘടന എസ്.എം.ഒ ഡോ. ശ്രീനാഥ്, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസര്‍ ലൈല, ഡോ. പി. പരമേശ്വരന്‍, ഡോ. കെ.കെ. ജോഷി, പ്രസ് ക്ളബ് പ്രസിഡന്‍റ് അബ്ദുല്ലത്തീഫ് നഹ എന്നിവര്‍ സംസാരിച്ചു. കുത്തിവെപ്പ് നിലവാരം 65 ശതമാനത്തില്‍ താഴെയുള്ള 201 ജില്ലകളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിത കുത്തിവെപ്പ് പ്രചാരണ പരിപാടി നടത്തുന്നത്. സംസ്ഥാനത്ത് മലപ്പുറത്തെ കൂടാതെ കാസര്‍കോട് ജില്ലയും പദ്ധതിയില്‍ ഉള്‍പ്പെടും.
തൊണ്ടമുള്ള്, വില്ലന്‍ചുമ, ടെറ്റനസ്, ബാലക്ഷയം, പിള്ളവാതം, ഹെപ്പറ്റൈറ്റിസ് ബി, അഞ്ചാംപനി എന്നീ ഏഴ് രോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തിവെപ്പാണ് രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുക. കുത്തിവെപ്പ് തീരെ എടുക്കാതിരിക്കുകയോ ഭാഗികമായി മാത്രം എടുക്കുകയോ ചെയ്ത, രണ്ട് വയസ്സില്‍ താഴെയുള്ള പന്ത്രണ്ടായിരത്തോളം പേരാണ് ജില്ലയിലുള്ളത്.
ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന ക്യാമ്പുകളിലൂടെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കുന്നതിന് കര്‍മ പദ്ധതി തയാറാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.

ചീഫ് വിപ്പ്: കേരള കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടങ്ങി

Posted: 07 Apr 2015 11:23 PM PDT

Image: 

തിരുവനന്തപുരം: പുതിയ ചീഫ് വിപ്പിനായി കേരളാ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടങ്ങി. ചീഫ് വിപ്പ് സ്ഥാനത്തേക്ക് സി.എഫ്.തോമസിനാണ് പ്രഥമ പരിഗണനയെന്നാണ് അറിയുന്നത്. തോമസ് ഉണ്ണിയാടനും എന്‍.ജയരാജും പരിഗണനയില്‍ ഉണ്ട്. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്‍്റെ എട്ട് എം.എല്‍.എമാരും ചീഫ് വിപ്പ് സ്ഥാനത്തേക്ക് യോഗ്യരാണെന്ന് ആന്‍്റണി രാജു പറഞ്ഞു.

എന്നാല്‍ തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പാകുമെന്നും കെ.എം. മാണിയും പി.ജെ. ജോസഫും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയിലത്തെിയതായി റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ല. ആരുടേയും പേര് മാണി നിര്‍ദേശിച്ചതായി അറിവില്ല. മാണിയുടെ തീരുമാനം അംഗീകരിക്കുമെന്നും ആന്‍്റണി രാജു പറഞ്ഞു.

മെഡിക്കല്‍ കോളജിനെ ത്രിതല കാന്‍സര്‍ സെന്‍ററായി ഉയര്‍ത്താന്‍ സര്‍ക്കാറിന് മടി

Posted: 07 Apr 2015 11:20 PM PDT

കോഴിക്കോട്: റീജനല്‍ കാന്‍സര്‍ സെന്‍ററിനുപോലും ലഭിക്കാത്ത ത്രിതല കാന്‍സര്‍ സെന്‍റര്‍ പദവി മെഡിക്കല്‍ കോളജിനു കിട്ടുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് താല്‍പര്യക്കുറവ്. മെഡിക്കല്‍ കോളജിനെ കാന്‍സര്‍ സെന്‍ററാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന്‍െറ വിഹിതത്തില്‍ ആദ്യ ഗഡു നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കുന്നില്ല.
ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി പ്രകാരമാണ് മെഡിക്കല്‍ കോളജിനെ ത്രിതല കാന്‍സര്‍ സെന്‍ററായി ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. 44.5 കോടിയുടെ പദ്ധതിയാണിത്. ആദ്യ ഗഡുവായ 25.03 കോടി രൂപ അനുവദിച്ചിട്ട് മൂന്നുമാസമായി. 2014 ഡിസംബര്‍ 23നാണ് തുക അനുവദിച്ചത്. അതിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 33.33 ശതമാനം തുകയായ 8.34 കോടി രൂപ കൂടി നല്‍കണം. എന്നാല്‍, മാത്രമേ രണ്ടാം ഗഡുവായി ബാക്കി തുക ലഭിക്കൂ. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തുക നല്‍കുകയോ ബജറ്റില്‍ തുക വകയിരുത്തുകയോ ചെയ്തിട്ടില്ല.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട കടലാസ് പണികള്‍ ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗത്തിനും ഹൗസ്സര്‍ജന്‍സ് ക്വാര്‍ട്ടേഴ്സിനുമിടയിലായാണ് പദ്ധതിക്കായി സ്ഥലം കണ്ടത്തെിയിട്ടുള്ളത്. മൂന്നു നില കെട്ടിടം പണിയുന്നതിന് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിനെ ഏല്‍പിക്കാനാണ് തീരുമാനം.
എത്രയോ മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക മെഡിക്കല്‍ കോളജിനെ ത്രിതല കാന്‍സര്‍ സെന്‍ററായി ഉയര്‍ത്തണമോ മാവൂരില്‍ കാന്‍സര്‍ സെന്‍റര്‍ പണിയണമോ എന്ന സംശയത്തില്‍ വെച്ചുതാമസിപ്പിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എ, എന്നിവരുടെ ശക്തമായ ഇടപെടല്‍മൂലം മെഡിക്കല്‍ കോളജിനുതന്നെ ലഭിക്കുകയായിരുന്നു.
തുക അനുവദിച്ചപ്പോള്‍ ആറുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കണമെന്നാണ് നിബന്ധന പറഞ്ഞത്. പക്ഷേ, മൂന്നു മാസമായപ്പോഴും സ്ഥലം കണ്ടത്തെല്‍ മാത്രമാണ് നടന്നത്.
സംസ്ഥാന സര്‍ക്കാറിന്‍െറയും ആശുപത്രി അധികൃതരുടെയും അലംഭാവമാണ് പണി നീങ്ങാത്തതിനിടയാക്കുന്നതെന്ന് എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. രണ്ടുമാസംകൊണ്ട് തറക്കല്ലിടാം എന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.
ത്രിതല കാന്‍സര്‍ സെന്‍ററായി ഉയര്‍ത്തപ്പെട്ടാല്‍ 45,000ത്തോളം പേര്‍ക്കാണ് ഉപകാരപ്പെടുക. ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍, ഡേ കെയര്‍ കീമോതെറപ്പി ഉപകരണങ്ങള്‍, മോഡുലാര്‍ ശസ്ത്രക്രിയാ തിയറ്ററുകള്‍, ഓട്ടോമാറ്റിക് ബയോകെമിക്കല്‍ അനലൈസര്‍, സ്പെക്ട് ഗാമ കാമറ, സഞ്ചരിക്കുന്ന കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പിനുള്ള വാഹനം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ലഭ്യമാകും. കാന്‍സര്‍ കൂടുതല്‍ കാണപ്പെടുന്നത് വടക്കന്‍ മേഖലയിലായിട്ടും ഇവിടെനിന്ന് രോഗികള്‍ തിരുവനന്തപുരത്തേക്ക് ചികിത്സക്കായി പോകേണ്ട ഗതികേടിലാണ്.
ചികിത്സാച്ചെലവിനൊപ്പം യാത്ര, താമസച്ചെലവുകള്‍കൂടി വഹിക്കേണ്ടിവരുകയാണ് പാവം രോഗികള്‍. മെഡിക്കല്‍ കോളജിനെ ത്രിതല കാന്‍സര്‍ സെന്‍ററായി ഉയര്‍ത്തുമ്പോള്‍ ഈ രോഗികള്‍ക്ക് അതിന്‍െറ ഗുണം ലഭിക്കും.

പൂതാടിയില്‍ വിവാദങ്ങള്‍ തീരുന്നില്ല

Posted: 07 Apr 2015 11:15 PM PDT

പനമരം: പൂതാടി പഞ്ചായത്തിലെ മു ന്‍ പ്രസിഡന്‍റ് ഐ.ബി. മൃണാളിനിക്കെതിരെ ആരോപണങ്ങളുമായി പുതിയ പ്രസിഡന്‍റ് മിനി പ്രകാശന്‍. വൈസ് പ്രസിഡന്‍റായിരുന്ന കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍ക്കെതിരെ മുന്‍ പ്രസിഡന്‍റ് കൊടുത്ത പീഡനപരാതിയില്‍ കഴമ്പില്ളെന്നാരോപിച്ചാണ് മിനി പ്രകാശന്‍ രംഗത്തുവന്നത്.
ചൊവ്വാഴ്ച പനമരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട പഞ്ചായത്ത് അംഗവും ഇപ്പോള്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അന്നക്കുട്ടി ജോസും പങ്കെടുത്തു.
45 വര്‍ഷമായി രാഷ്ട്രീയരംഗത്തുള്ള വിശ്വനാഥന്‍ മാസ്റ്റര്‍ക്കെതിരെ മൃണാളിനിയുടെ പരാതി ചില ബാഹ്യശക്തികളുടെ പ്രേരണകൊണ്ടാണ്.
ഡിസംബര്‍ 31ന് വിശ്വനാഥന്‍ മാസ്റ്റര്‍ പീഡിപ്പിച്ചു എന്നുപറയുന്നുണ്ടെങ്കിലും രണ്ടുമാസത്തിനുശേഷം മാര്‍ച്ച് അഞ്ചിനാണ് പൊലീസില്‍ പരാതി കൊടുക്കുന്നത്. ഫെബ്രുവരി 27ന് പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടിവന്നതിലെ അമര്‍ഷമാണ് ഇതിനുപിന്നില്‍. പരാതിയില്‍ സി.പി.എം നേതാക്കളുടെ ഗൂഢാലോചനയുണ്ട്.
സി.പി.എമ്മിലേക്ക് ചേക്കേറാന്‍ ശ്രമിച്ച മുന്‍ പ്രസിഡന്‍റ് ഇപ്പോള്‍ ബി.ജെ.പിയിലേക്ക് ചേരുമെന്നാണറിയുന്നത്. വിശ്വനാഥന്‍ മാസ്റ്റര്‍ക്ക് അശ്ളീല കത്ത് കൊടുത്ത മൃണാളിനി സ്ത്രീസമൂഹത്തിന് അപമാനമാണെന്ന് മിനി പ്രകാശന്‍ പറഞ്ഞു.
അതേസമയം, പുതിയ പ്രസിഡന്‍റ് വിശ്വനാഥന്‍ മാസ്റ്ററുടെ ആജ്ഞക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ പ്രസിഡന്‍റ് ഐ.ബി. മൃണാളിനി പ്രതികരിച്ചു.
മാസ്റ്റര്‍ക്കെതിരെ താന്‍ പരാതികൊടുത്തതു സംബന്ധിച്ച് നിജ$സ്ഥിതി അറിയാന്‍ പ്രസിഡന്‍േറാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനോ ഇതുവരെ തന്നോട് നേരിട്ടന്വേഷിച്ചിട്ടില്ല. വിശ്വനാഥന്‍ മാസ്റ്റര്‍ക്ക് താന്‍ അശ്ളീല കത്ത് കൊടുത്തു എന്നത് അസംബന്ധമാണ്.
45 വര്‍ഷം രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് അത്തരത്തിലുള്ള വ്യാജരേഖയുണ്ടാക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ല.
എന്തൊക്കെ ആരോപണങ്ങളുണ്ടായാലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍തന്നെ തുടരാനാണ് തന്‍െറ തീരുമാനമെന്നും മൃണാളിനി വ്യക്തമാക്കി.

മുദ്രാ ബാങ്ക്​ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

Posted: 07 Apr 2015 11:10 PM PDT

Image: 

ന്യൂഡൽഹി: ചെറുകിട സംരംഭക സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന മൈക്രോ യൂനിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫിനാന്‍സ് ഏജന്‍സി ബാങ്ക് (മുദ്രാ ബാങ്ക്) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്​ഘാടനം ചെയ്​തു. ചെറുകിട സംരംഭങ്ങൾക്ക്​ 10 ലക്ഷം രൂപ വരെ പ്രധാന്‍മന്ത്രി ജൻ ധൻ യോജന വഴിയായാണ്​ വായ്പ നല്‍കുക. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരുന്ന വായ്പാത്തുകയിലെ കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് മുദ്രാ ബാങ്ക് രൂപവത്കരിക്കുന്നത്.

രാജ്യത്തെ 5.77 കോടി ഉത്പാദന, വ്യാപാര, സേവനമേഖലകളിലുള്ള ചെറുകിടസംരംഭങ്ങൾക്കാണ്​ മുദ്രാ ബാങ്ക്​ സഹായകമാവുക. വായ്പ ലഭിക്കാത്ത ചെറുകിട സംരംഭകർക്ക്​ വായ്പ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്​ പ്രധാനമന്ത്രി പറഞ്ഞു.

20,000 കോടിയുടെ നിധിയും 3000 കോടിയുടെ വായ്പാ ഗ്യാരണ്ടി നിധിയും മുദ്രാബാങ്കിനുണ്ടാകും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സംരംഭങ്ങള്‍ക്ക് വായ്പാകാര്യത്തില്‍ മുന്‍ഗണന നല്‍കും.
 

മെക്സിക്കോയില്‍ മയക്കുമരുന്ന് മാഫിയ 15 പൊലീസുകാരെ കൊലപ്പെടുത്തി

Posted: 07 Apr 2015 10:34 PM PDT

Image: 

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ മയക്കുമരുന്ന് മാഫിയ നടത്തിയ വെടിവെപ്പില്‍ 15 പൊലീസുകാര്‍ കൊല്ലപ്പെട്ടു. അഞ്ചു പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പടിഞ്ഞാറന്‍ സംസ്ഥാനമായ ജലിസ്കോയില്‍ തിങ്കളാഴ്ചയായിരുന്നു ആക്രമണം. ഹൈവേയിലൂടെ കടന്നു പോകുകയായിരുന്ന പൊലീസ് വാഹനവ്യൂഹം തടഞ്ഞതിനു ശേഷം ആയുധധാരികളായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗ്രനേഡ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

മയക്കുമരുന്ന് മാഫിയയുടെ ശക്തി കേന്ദ്രമായ മെക്സിക്കോയില്‍ ഷൂട്ടൗട്ടുകള്‍ സാധാരണമാണ്.  സമീപകാലത്ത് രാജ്യത്തെ സുരക്ഷാ സേനാംഗങ്ങള്‍ക്ക് നേരെയുണ്ടായ വലിയ ആക്രമണമാണിത്. പൊലീസുകാരുള്‍പ്പെടെ 70 ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍  2013 മുതല്‍ ജാലിസ്കോ നഗരത്തില്‍ മാത്രം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
 

ഇനി മധുരമൂറും മണിക്കൂറുകള്‍

Posted: 07 Apr 2015 10:16 PM PDT

Image: 

ദുബൈ/ഷാര്‍ജ: വിദ്യാര്‍ഥികളും രക്ഷിതാക്കളും മലയാളം അധ്യാപകരും മലയാളി കൂട്ടായ്മകളും കൈമെയ് മറന്ന് രംഗത്തിറങ്ങിയതോടെ ‘മധുരമെന്‍ മലയാളം’ മാതൃഭാഷാ പഠന പരീക്ഷാ പദ്ധതി ആവേശക്കൊടുമുടിയില്‍.  പേര്‍ചേര്‍ക്കാനുള്ള സമയ പരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രവാസ മലയാളം ഒരൊറ്റ മനസ്സായി സ്വന്തം മലയാളത്തെ നെഞ്ചോട് ഒന്നുകൂടി ചേര്‍ത്തുവെക്കുന്ന കാഴ്ചയാണ് എങ്ങും കാണാന്‍ കഴിയുന്നത്.
മധുരമുള്ള മലയാളത്തിന് സംഗീതത്തിന്‍െറ  മേമ്പൊടി പകര്‍ന്നായിരുന്നു ഇന്ത്യന്‍ മ്യൂസിഷ്യന്‍സ് ഫോറം ഈ അക്ഷരയാത്രയില്‍ പങ്കാളിയായത്. ഭാരതീയ സംഗീതത്തെ മനസില്‍ താലോലിക്കുന്ന യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ ഒരു കൂട്ടമാളുകളാണ് ഭാഷക്ക് അര്‍ച്ചന നല്‍കാനത്തെിയത്. ഇന്ത്യ മ്യൂസിഷ്യന്‍സ് ഫോറം എന്ന കൂട്ടായ്മ ഖിസൈസില്‍ സംഘടിപ്പിച്ച പ്രഥമ കൂട്ടായ്മകളിലാണ് പാട്ട് പാടാനത്തെിയ കുട്ടികള്‍ രജിസ്ട്രേഷന്‍ നടത്തിയത.് സംഗീതധ്യാപകരും ഗായകരും വിവിധ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരുമായ നിരവധിയാളുകളുടെ കൂട്ടായ്മയാണ്  ഫോറം.
സലീം കൊല്ലം, ഷാജികുട്ടി, അനില്‍ ഷാജി അച്യുതന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മധുരമെ മലയാളം പരിപാടിയുടെ ഖിസൈസ് ഏരിയ കോ-ഓഡിനേറ്റര്‍ കെ.എം. ഹസന്‍ പദ്ധതി പരിചയപ്പെടുത്തി. വന്‍ ആവേശത്തോടെയാണ് ഷാര്‍ജയിലെ അയല്‍ക്കൂട്ടങ്ങളില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംഗമിച്ച് പേര്‍ ചേര്‍ക്കുന്നത്. അല്‍ ഖാസിമിയ അയല്‍ക്കൂട്ടത്തില്‍ നിരവധി വിദ്യാര്‍ഥികളാണ് പേര്‍ ചേര്‍ത്തത്. അറിവും തിരിച്ചറിവും പകരുന്ന മധുരമെന്‍ മലയാളത്തിലെ പാഠാവലികള്‍ ഇതിനകം തന്നെ യു.എ.ഇയിലെ മലയാള അധ്യാപകരുടേയും എഴുത്തുക്കാരുടേയും പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.
ഷാര്‍ജ ഇന്ത്യ  ഇന്‍റര്‍നാഷണല്‍ സ്കൂളിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷയുടെ മധുരം പകരാന്‍ അധ്യാപകരും സ്കൂള്‍ അധികൃതരും രംഗത്തത്തെിയത് ശ്രദ്ധേയമായി. മധുരമെന്‍ മലയാളത്തിന്‍െറ അറിയിപ്പ് വന്നതു മുതല്‍  ഇവിടത്തെ കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. പല ഘട്ടങ്ങളിലായി  നടന്ന രജിസ്ട്രേഷനില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയാണ് അവസാനം മലയാള പഠന വിഭാഗം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങിയത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഹലീമാ സഅദിയ നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മുനീര്‍, മലയാള വിഭാഗം അധ്യാപികമാരായ അര്‍ച്ചന, ഫാത്തിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അബൂദബി: തലസ്ഥാന എമിറേറ്റിലെ പ്രമുഖ സംഘടനയായ കേരള സോഷ്യല്‍ സെന്‍ററിന്‍െറ മലയാളം പഠന ക്ളാസില്‍  മധുരമെന്‍ മലയാളം പദ്ധതിയുടെ രജിസ്ട്രേഷന്‍ നടന്നു. മലയാള ഭാഷ കുട്ടികളെ പഠിപ്പിക്കാന്‍ നടത്തുന്ന ക്ളാസിലെ നിരവധി കുട്ടികള്‍ മധുരമെന്‍ മലയാളം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. അധ്യാപികമാരായ ദേവിക, സിന്ധു, പ്രീത എന്നിവര്‍ രജിസ്ട്രേഷന് നേതൃത്വം നല്‍കി. സലീം പെരുമാതുറ പദ്ധതി വിശദീകരിച്ചു. കെ.എസ്.സി സെക്രട്ടറി മധു പരവൂര്‍ സംബന്ധിച്ചു.

അല്‍ ജസീറ ഇന്ത്യയില്‍ സംപ്രേഷണം വ്യാപിപ്പിക്കുന്നു

Posted: 07 Apr 2015 09:59 PM PDT

Image: 

ദോഹ: അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക് ഇന്ത്യയിലെ സംപ്രേഷണ ശൃംഖല വികസിപ്പിക്കുന്നതിന്‍െറ ഭായമായി എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വിയുമായി കരാര്‍ ഒപ്പിട്ടു. അല്‍ ജസീറ ഇംഗ്ളീഷ് ചാനല്‍ ഇനി എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വിയുടെ ഡിഷ് ആന്‍റിനയില്‍ 321ാം നമ്പര്‍ ചാനലായി ലഭിക്കും. കരാറിന്‍െറ ഭാഗമായി ഡിഷ് ടി.വി, ടാറ്റ സ്കൈ, റിലയന്‍സ്, എയര്‍ ഡിജിറ്റല്‍ ടി.വി തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഡി.ടു.എച്ച് പ്ളാറ്റ്ഫോമുകളിലും അല്‍ ജസീറ ഇംഗ്ളീഷ് ലഭ്യമാകുമെന്ന് അല്‍ ജസീറ മീഡിയ നെറ്റ്വക് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള പ്രേക്ഷകര്‍ക്കായി അല്‍ ജസീറ ഇംഗ്ളീഷ് ഇത്തരമൊരു കൂട്ടായ്മയിലൂടെ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അല്‍ ജസീറ മാര്‍ക്കറ്റിങ് ഡിസ്ട്രിബ്യൂഷന്‍ ഡിവിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ നജ്ജാര്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് അല്‍ ജസീറയുടെ ഉള്ളടക്കം എത്തിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബന്ധരാണ്. എയര്‍ടെല്ലുമായുള്ള കരാര്‍ ഏറെ ആഹ്ളാദകരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാര്‍ത്താശൃംഖലകളിലൊന്നായ അല്‍ ജസീറ 130 രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് വീടുകളിലത്തെുന്നുണ്ട്. ഇന്ത്യയില്‍ 2011 നവംബര്‍ മുതലാണ് അല്‍ ജസീറ ഇംഗ്ളീഷ് ലഭ്യമായി തുടങ്ങിയത്. യഥാര്‍ഥ മനുഷ്യരേയും ലോകത്തിന്‍െറ മനുഷ്യത്വത്തേയും വാര്‍ത്തകളില്‍ അവതരിപ്പിച്ചതാണ് അല്‍ ജസീറയുടെ സ്വീകാര്യതക്ക് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.
 

ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വിസ് നടത്താന്‍ തയാറെന്ന് ഒമാന്‍ എയര്‍

Posted: 07 Apr 2015 09:27 PM PDT

Image: 

മസ്കത്ത്: ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ തയാറാണെന്ന് ഒമാന്‍ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ വ്യക്തമാക്കി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വിസ് നടത്തുന്നതിന് ഒമാന്‍ എയറിന് ആഗ്രഹമുണ്ടെന്ന് സി.ഇ.ഒ പോള്‍ ഗ്രിഗോറോവിച്ച് വ്യക്തമാക്കി. എന്നാല്‍, ഇന്ത്യയും ഒമാനും തമ്മിലെ വ്യോമയാന കരാറിലെ നിയന്ത്രണങ്ങളാണ് കൂടുതല്‍ സര്‍വിസുകള്‍ നടത്തുന്നതിന് തടസ്സമാകുന്നത്. കരാറിലെ നിയന്ത്രണങ്ങള്‍ പ്രകാരം നിശ്ചിത സര്‍വിസുകള്‍ നടത്താന്‍ മാത്രമേ ഒമാന്‍ എയറിന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഒമാന്‍ എയറിന്‍െറ ഗോവ സര്‍വിസ് ആരംഭത്തിന്‍െറ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സി.ഇ.ഒ.  മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വിസ് നടത്തുന്നതിന് ഒമാന്‍ എയറിനും ആഗ്രഹമുണ്ട്.  യു.എ.ഇയിലെയും സൗദി അറേബ്യയിലെയും വിവിധ വിമാനക്കമ്പനികള്‍ മസ്കത്ത് ബന്ധിപ്പിച്ച് ഇന്ത്യയിലേക്ക് സര്‍വിസ് നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മസ്കത്തില്‍നിന്ന് ഇന്ത്യയിലേക്ക് ഒമാന്‍ എയര്‍വേസ് മാത്രം സര്‍വിസ് നടത്തുമ്പോള്‍ ഇന്ത്യയില്‍നിന്ന് നിരവധി കമ്പനികള്‍ മസ്കത്ത് സര്‍വിസ് നടത്തുന്നുണ്ട്.   കൊല്‍ക്കത്തയും ഇന്ത്യയില്‍ പുതുതായി നിര്‍മിക്കുന്ന വിമാനത്താവളങ്ങളിലേക്ക് സര്‍വിസ് നടത്താന്‍ ഒമാന്‍ എയറിന് ആഗ്രഹമുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ അടക്കം 11 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്കാണ് ഒമാന്‍ എയര്‍ സര്‍വിസ് നടത്തുന്നത്. ഇത് 14 ആയി വര്‍ധിപ്പിക്കണമെന്നാണ് ആഗ്രഹം.
ഇന്ത്യയിലേക്ക് ആഴ്ചയില്‍ 117 സര്‍വിസുകള്‍ നടത്താന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. ഒമാന്‍ എയറിനെ സംബന്ധിച്ച് ഇന്ത്യന്‍ വിപണി സുപ്രധാനമാണ്. കമ്പനിയുടെ വരുമാനത്തിന്‍െറ 26 ശതമാനം ലഭിക്കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്നാണ്. ഇന്ത്യയിലേക്ക് കൂടുതലായി സര്‍വിസ് നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങള്‍ നിയന്ത്രണങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും  പോള്‍ ഗ്രിഗോറോവിച്ച് പറഞ്ഞു.  ഈ നിയന്ത്രണങ്ങള്‍ നീക്കിക്കിട്ടുന്നതിന് ഇന്ത്യന്‍ മന്ത്രാലയങ്ങളില്‍ നയതന്ത്ര പ്രതിനിധികളും വ്യോമയാന ഉദ്യോഗസ്ഥരും ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.  മിഡിലീസ്റ്റിലെ മറ്റ് കേന്ദ്രങ്ങളില്‍നിന്നുള്ള സര്‍വിസുകള്‍ക്ക് അനുവാദം നല്‍കുമ്പോഴും മസ്കത്ത് തഴയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് ആരെയും പുറത്താക്കില്ല ^മാണി

Posted: 07 Apr 2015 09:26 PM PDT

Image: 

തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് ആരെയും പുറത്താക്കാന്‍ ആഗ്രഹമില്ലെന്ന്‌ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി.
പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കിയത് ശരിയായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്‍െറ ആവശ്യം  അംഗീകരിച്ചതില്‍ സന്തോഷമുണ്ട്.ജോര്‍ജ് പാര്‍ട്ടിക്കെതിരെയും തനിക്കെതിരെയും നടത്തുന്ന വിമര്‍ശങ്ങള്‍ ജനം കണ്ടു വിലയിരുത്തട്ടെയെന്നും മാണി വ്യക്തമാക്കി.

സൈനികമേധാവികളെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

Posted: 07 Apr 2015 08:56 PM PDT

Image: 

റിയാദ്: സൗദിയിലെ വിവിധ  സൈനികമേധാവികളെ സല്‍മാന്‍ രാജാവ്് ചൊവ്വാഴ്ച തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ സ്വീകരിച്ചു.
നാഷണല്‍ ഗാര്‍ഡ്, പ്രതിരോധ വകുപ്പ്, ആഭ്യന്തരം, രഹസ്യാന്വേഷണം, റോയല്‍ സെക്യൂരിറ്റി തുടങ്ങിയ വിഭാഗത്തിന്‍െറ തലവന്മാരെയാണ് രാജാവ് സ്വീകരിച്ചത്. സൗദിയുടെ പ്രതിരോധത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ ഇരു ഹറമുകളുടെ ഇസ്ലാമിന്‍െറയും പ്രതിരോധമാണ് നിര്‍വഹിക്കുന്നതെന്ന് രാജാവ് തന്‍െറ പ്രസംഗത്തില്‍ പറഞ്ഞു.
ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പ്രതിരോധസേനയോടൊത്ത് സമയം ചെലവഴിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രാജാവ് പറഞ്ഞു. രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് മുതല്‍ കഴിഞ്ഞ ഭരണാധികാരികളെല്ലാം ഇസ്ലാമിക ആദര്‍ശം അടിസ്ഥാനമാക്കി ഭരണം നടത്തുന്നവരാണ്.
ഇരു ഹറമുകളുടെ സേവകന്‍ എന്നാണ് താന്‍ ഉള്‍പ്പെടെയുള്ള സൗദി ഭരണാധികള്‍ സ്വീകരിക്കുന്ന സ്ഥാനപ്പേര്.
വിശ്വാസികള്‍ അഞ്ച് നേരം ആരാധനക്ക് തിരിഞ്ഞുനില്‍ക്കുന്ന പുണ്യഗേഹം ഈ രാജ്യത്തിന്‍െറ ഭാഗമാണ്. രാജ്യവും പൗരന്മാരും അനുഭവിക്കുന്ന സുരക്ഷയും സുഭിക്ഷതയും നിലനിര്‍ത്താന്‍ രാജ്യത്തിനെതിരെയുള്ള ഭീഷണിയെ ചെറുത്തുതോല്‍പിക്കണം.
 ഇക്കാര്യത്തില്‍ നമ്മുടെ സൈനികള്‍ സ്ത്യുത്യര്‍ഹമായ സേവനമാണ് നിര്‍വഹിക്കുന്നതെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു.

മദ്യനിരോധം: മയക്കുമരുന്ന് ഗുളികകള്‍ കേരളത്തിലേക്കൊഴുകുന്നു

Posted: 07 Apr 2015 08:29 PM PDT

വടകര: മയക്കുമരുന്ന് ഗുളികകള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി വിറ്റഴിക്കുന്നതായി സൂചന. കേരളത്തിലെ ഭൂരിഭാഗം ബാറുകളും പൂട്ടിയതു മുതലാക്കിയാണ് മയക്കുമരുന്ന് മാഫിയകള്‍ ഗുളികകളുമായി രംഗത്തുവന്നത്.
വാറ്റ് ചാരായ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചിരുന്ന നൈട്രാസിപ്പാം, ഡയസിപ്പാം, ക്ളോണാസിപ്പാം, അല്‍പ്രൊസൊളാം മരുന്നുകളാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഇംഗ്ളീഷ് മരുന്നുകടകളിലാണ് ഇത്തരം ഗുളികകളുള്ളത്.

ഇവ വില്‍ക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. പല മദ്യദുരന്തത്തിനു പിന്നിലും നൈട്രാസിപ്പാം, ഡയസിപ്പാം എന്നീ ഗുളികകള്‍ അമിതമായി ഉപയോഗിച്ചത് കണ്ടത്തെിയിരുന്നു. ഇതോടെ വില്‍പനയില്‍ വീണ്ടും നിയന്ത്രണങ്ങള്‍വന്നു. ഇത്തരം ഗുളികകളാണ് പ്രധാനമായും അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ ഡോക്ടറുടെ മരുന്നുകുറിപ്പടിയുണ്ടായാല്‍ മാത്രമേ ഇവ മെഡിക്കല്‍ഷോപ്പുകളില്‍നിന്ന് നല്‍കുകയുള്ളൂ. വില്‍ക്കുന്നതിനനുസരിച്ച് മരുന്നു കുറിപ്പടികളുടെ ഫോട്ടോ കോപ്പി കൃത്യമായി സൂക്ഷിക്കണമെന്നാണ് നിയമം. ഇത്തരം മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനംതന്നെ മരുന്നുകടകളിലുണ്ട്. ഏതുനിമിഷവും ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്‍റിന്‍െറ പരിശോധന ഉണ്ടാവാമെന്നിരിക്കെ നിലവിലുള്ള സ്റ്റോക്കിന്‍െറയും വില്‍പന നടത്തിയതിന്‍െറയും കണക്കുകള്‍ സൂക്ഷിക്കണം.

മൈസൂരു കേന്ദ്രീകരിച്ച് കേരളത്തിലെ ചെറുതും വലുതുമായ സംഘങ്ങള്‍ക്ക് മയക്കു ഗുളികകള്‍ എത്തിക്കാന്‍ വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായാണ് പരാതി. തീവണ്ടി മാര്‍ഗമാണ് മരുന്ന് കടത്തുന്നതെന്നതിനാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല.
മാഹിയില്‍ ഇത്തരം മരുന്നുകള്‍ നിയന്ത്രണമില്ലാതെ വിറ്റഴിക്കുന്നതായും ആക്ഷേപമുണ്ട്. കൃത്യമായി പരിശോധ നടക്കാത്തതിനാലാണ് ഈ രീതിയില്‍ വില്‍പന നടക്കുന്നത്. കേരളത്തിലെ മരുന്നുകടകളില്‍ നിന്നാണ് മാഹിയിലേക്ക് ഗുളികകള്‍ വാങ്ങുന്നത്.
സംസ്ഥാനത്തെ മൊത്ത വിതരണകേന്ദ്രങ്ങളില്‍നിന്ന് മാഹിയിലെ കടകളുടെ ലൈസന്‍സ് കാണിച്ച് ഇത്തരം മരുന്നുവാങ്ങിക്കൂട്ടുകയാണ്. നേരത്തേതന്നെ ഈ രീതിയില്‍ വില്‍പന നടന്നുവരുന്നതായി പറയുന്നു.

മയക്കുമരുന്നിന് അടിമകളായ ചിലര്‍ ഇത്തരം ഗുളികള്‍ക്കായി എത്താറുള്ളതായി ഫാര്‍മസിസ്റ്റുകള്‍ പറഞ്ഞു. എന്നാല്‍, നിയമപരമായ തടസ്സങ്ങള്‍ കാണിച്ച് ഒഴിവാക്കുകയാണ് ചെയ്യുകയത്രെ. ഇത്തരക്കാരാണ് പ്രധാനമായും മയക്കുമരുന്നു സംഘങ്ങളെ സമീപിക്കുന്നത്. മാഹിയിലും വില്‍പന നടത്തുന്നതിന് ചില നിയന്ത്രണങ്ങളുണ്ടെങ്കിലും പരിശോധന നടത്തേണ്ട ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത് പോണ്ടിച്ചേരിയിലാണ്. പലപ്പോഴും മരുന്നുകട ഉടമകള്‍ ആവശ്യമായ രേഖകള്‍ പോണ്ടിച്ചേരിയിലത്തെി ബന്ധപ്പെട്ട ഓഫിസര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യം മുതലെടുത്താണ് അനധികൃത വില്‍പന നടത്തുന്നതെന്നാണ് ആക്ഷേപം.

പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റി

Posted: 07 Apr 2015 08:00 PM PDT

Image: 

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന്  നീക്കി. ചൊവ്വാഴ്ച രാത്രി നടന്ന അവസാനവട്ട ചര്‍ച്ചയിലും, സ്വയം രാജിവെച്ചൊഴിയാന്‍ തയാറല്ളെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കളെ ജോര്‍ജ് അറിയിച്ചതിനെ തുടര്‍ന്ന് മാണിഗ്രൂപ്പിന്‍െറ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. യു.ഡി.എഫ് ഉന്നതാധികാരസമിതിയില്‍നിന്നും  ഒഴിവാക്കിയിട്ടുണ്ട്. ജോര്‍ജിനെതിരായ നടപടി ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രഖ്യാപിച്ചത്. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.

ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ എന്തെങ്കിലും ധാരണ ഉണ്ടായില്ളെന്നും ഈ സാഹചര്യത്തില്‍ മാണിഗ്രൂപ്പിന്‍െറ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു പാര്‍ട്ടിക്ക് നല്‍കുന്ന പദവികളിലേക്ക് പേര് നിര്‍ദേശിക്കാനും പിന്‍വലിക്കാനുമുള്ള അവകാശം അതത് പാര്‍ട്ടികള്‍ക്കാണ്. കെ.എം. മാണി കഴിഞ്ഞ 26ന് തന്ന കത്തില്‍ ജോര്‍ജിനെ നീക്കണമെന്നും ഉന്നതാധികാരസമിതിയില്‍നിന്ന് ഒഴിവാക്കണമെന്നും  അറിയിച്ചിരുന്നു. ജോര്‍ജിനെ കേരള കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിട്ടില്ല. മുന്നണിയില്‍ തുടരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടത്. കേരള കോണ്‍ഗ്രസ്-സെക്കുലര്‍ വിഭാഗം പുനരുജ്ജീവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉള്‍പ്പെടെ നേതാക്കളുമായി രണ്ടുമണിക്കൂറോളം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ആദ്യം പുറത്തുവന്ന പി.സി. ജോര്‍ജ്, പദവികളില്‍നിന്ന്  പുറത്താക്കുമെന്ന സൂചന നല്‍കി. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നില്ളെങ്കില്‍ സ്വയം രാജിവെച്ചൊഴിയാന്‍ സന്നദ്ധമല്ളെന്ന മുന്‍നിലപാട് ചര്‍ച്ചയില്‍ ആവര്‍ത്തിച്ചതായി  പറഞ്ഞു. ഈ സാഹചര്യത്തില്‍ മാണി വിഭാഗത്തിന്‍െറ സമ്മര്‍ദം കാരണം പുറത്താക്കേണ്ട നിര്‍ബന്ധാവസ്ഥയിലാണ് മുഖ്യമന്ത്രി. തന്നെ പുറത്താക്കിയില്ളെങ്കില്‍   പിന്തുണ പിന്‍വലിക്കുമെന്ന് മാണി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജിവെച്ചുതരണമേയെന്ന് ആവശ്യപ്പെട്ടെങ്കിലും പറ്റില്ളെന്ന്  അറിയിച്ചു. അതിനാല്‍ ഇനി പുറത്താക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്‍െറ നിലപാടുകള്‍ ഒമ്പതാം തീയതി തലസ്ഥാനത്ത് നടത്തുന്ന പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ മാണി തയാറാണെങ്കില്‍ താനും ഒരുക്കമാണ്. ധൈര്യം ഉണ്ടെങ്കില്‍ രാജിവെക്കാന്‍ മാണിയെ വെല്ലുവിളിച്ച അദ്ദേഹം രാജിവെച്ച് മത്സരിച്ചാല്‍ കാല്‍ലക്ഷം വോട്ടിന് മാണിയെ തോല്‍പിക്കുമെന്നും അറിയിച്ചു.

 

 

 

സരിത പ്രദര്‍ശിപ്പിച്ച കടലാസുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Posted: 07 Apr 2015 07:30 PM PDT

Image: 
Subtitle: 
നടനും മന്ത്രിമാരും ലിസ്റ്റില്‍

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ഇന്നലെ പ്രസ് ക്ളബ്ബില്‍ ഉയര്‍ത്തിക്കാട്ടിയ കുറിപ്പുകളില്‍ സ്ഫോടനാത്മക വിവരങ്ങള്‍. നടന്‍ മോഹന്‍ലാല്‍, കെ.സി. വേണുഗോപാല്‍ എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ കുറിപ്പിലുണ്ട്.
ജോസ് കെ. മാണിക്കെതിരെ  പുറത്തുവന്ന കത്തുകള്‍ തന്‍േറതല്ളെന്ന് തെളിയിക്കാന്‍ തിരുവനന്തപുരം പ്രസ്ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജയിലില്‍ കഴിഞ്ഞപ്പോള്‍ എഴുതിയതെന്ന് അവകാശപ്പെടുന്ന കത്ത് സരിത പ്രദര്‍ശിപ്പിച്ചത്.  ഉയര്‍ത്തിക്കാണിച്ചപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ചിത്രങ്ങളില്‍നിന്നാണ് വിവരങ്ങള്‍ പുറത്തായത്.

30 പേജുകളുള്ള കത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ്  പ്രദര്‍ശിപ്പിച്ചത്. 29ാം പേജിലാണ് മോഹന്‍ലാലിന്‍െറ പേരുള്ളത്. ബഷീറ... തങ്ങള്‍ എന്നൊരു പേരും മോഹന്‍ലാലിന്‍െറ പേരിനൊപ്പം വായിക്കാം. ‘എല്ലാവരും എന്നെ ചതിച്ചു. ദേഹം മോഹിച്ചു. യൂസ് ചെയ്തു. അവരുടെ ലാഭത്തിനു മാത്രമായി ഉപയോഗിച്ചു-സരിത എഴുതുന്നു. കെ.സി. വേണുഗോപാലിനെ രാക്ഷസരാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ ആദ്യം കണ്ടപ്പോള്‍തന്നെ മോശമായി പെരുമാറിയെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
എം.എല്‍.എമാര്‍ പലവട്ടം വിളിക്കുമ്പോള്‍ ഒരുവട്ടം കൂടെ പോകുമായിരുന്നു. സ്ഥാപനത്തിന് ചെയ്തേക്കാവുന്ന ദ്രോഹങ്ങള്‍ ഓര്‍ത്താണ് ഇങ്ങനെ ചെയ്തത്. ഹൈബി ഈഡന്‍ എം.എല്‍.എ എന്ന് എഴുതി അടിവരയിട്ടശേഷം  പലതരം സോളാര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് ഉപയോഗിച്ചു എന്നുണ്ട്. ബിജു മൂലമോ പി.സി. ജോര്‍ജ് മൂലമോ തന്‍െറ നാവിനെ ഭയപ്പെടുന്ന ഒരാള്‍ അല്ളെങ്കില്‍ ഒരുവള്‍ മൂലം കൊല്ലപ്പെട്ടേക്കാം എന്ന ഭയവും പങ്കുവെക്കുന്നു. ബിജു സുഖത്തിനുവേണ്ടി സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കുമായിരുന്നു. കാണുന്ന മാത്രയില്‍ മോഹം തോന്നുന്നുവെന്ന് പ്രസംഗിക്കുന്നവരുടെ ഇംഗിതങ്ങള്‍ക്ക് മന്ത്രിമാരായതുകൊണ്ട് മാത്രം വഴങ്ങി. പദ്ധതികളുമായി ബന്ധപ്പെട്ട്  ആര്യാടന്‍ മുഹമ്മദിനെ കണ്ടുവെന്നും പണമിടപാട് നടത്തിയെന്നും  പരാമര്‍ശമുണ്ട്.

മന്ത്രിമാരുടെ പേരിനൊപ്പം സ്ഥാനപ്പേരിന്‍െറ ചുരുക്കവും ഉണ്ട്. ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിനൊപ്പം എം.ഒ.ടി കേരള എന്നുണ്ട്. എം.ഒ.ആര്‍ കേരള എന്ന് രേഖപ്പെടുത്തിയയാള്‍ ലൈംഗികമായി ഉപയോഗിച്ചു. കെ.സി.വി, കെ.ബി.ജി എന്നിങ്ങനെയാണ് ചിലരെ രേഖപ്പെടുത്തിയിരിക്കുന്നത്.
 ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്‍െറയും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി നസറുല്ലയുടെയും പേരുകളുമുണ്ട്. ജോസ് കെ. മാണിയുടെ പേരും ഇതിലുണ്ട്.  പി.സി. വിഷ്ണുനാഥ് എം.എല്‍.എയുടെ പേര് സോളാര്‍ പദ്ധതിയുമായി ബന്ധപ്പെടുത്തി എഴുതിയിട്ടുണ്ട്. കൂടുതല്‍ പ്രമുഖരുടെ പേരുകളും വിശദാംശങ്ങളും പല ചിത്രങ്ങളിലായി പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിലെ പല വിവരങ്ങളും സരിത നിഷേധിച്ചു. തന്‍െറ അഭിഭാഷകന്‍ പറഞ്ഞ വിവരങ്ങള്‍ കുറിച്ചുവെച്ചതാണ് ഇതിലുള്ളതെന്നായിരുന്നു അഭിപ്രായം.









 

അസ്കറിലെ ലേബര്‍ ക്യാമ്പില്‍ പണി മുടക്കിയ ജീവനക്കാര്‍ നാട്ടിലേക്ക് തിരിച്ചുപോയി

Posted: 07 Apr 2015 07:20 PM PDT

Image: 

മനാമ: അസ്കറിലെ ലേബര്‍ ക്യാമ്പില്‍ മോശം ജീവിതസാഹചര്യത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളില്‍ മിക്കവരും  ഇന്നലെ നാട്ടിലേക്ക് തിരിച്ചുപോയി. പണിമുടക്കിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാമെന്ന് കമ്പനി മേധാവികള്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ക്യാമ്പില്‍ പണിമുടക്ക് നടന്നത്.
200 ഓളം പേര്‍ താമസിക്കുന്ന ഇവിടുത്തെ ക്യാമ്പില്‍ ആകെ 10 ബാത്ത്റൂമാണ് ഉള്ളത്. ഇതിനുപുറമെ, ഭക്ഷണവും മോശമാണ് എന്ന വിഷയം ഉയര്‍ത്തിയായിരുന്നു പണിമുടക്ക്.  നേരത്തെ ഉള്ള സ്ഥലത്ത് നിന്ന് ക്യാമ്പ് മാറിയതോടെയാണത്രെ ഈ പ്രശ്നം തുടങ്ങിത്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്.
25,000 രൂപ വിസക്ക് നല്‍കിയാണ് മലയാളികളായ തൊഴിലാളികള്‍ ഇവിടെ ജോലിക്കത്തെിയത്. പലരും ദരിദ്ര ചുറ്റുപാടിലുള്ളവരാണ്. 80 ദിനാര്‍ ആണ് ഇവരുടെ ശമ്പളം. 4 മണിക്കൂര്‍ ഓവര്‍ ടൈം ഉറപ്പായും ഉണ്ടാകുമെന്ന് റിക്രൂട്ടിങ് വേളയില്‍ പറഞ്ഞിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായില്ല. അപൂര്‍വമായാണ് ഓവര്‍ടൈം കിട്ടിയിരുന്നത്.
പെയിന്‍റിങിനും മറ്റും വന്നവരാകട്ടെ മറ്റുജോലികള്‍ ചെയ്യേണ്ടി വരുന്നു. ഇതിനിടെ താമസം കൂടി ദുരിതമായപ്പോഴാണ് തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക് വന്നത്. ഇവര്‍ രാത്രി ജോലി കഴിഞ്ഞുവന്നാല്‍ ഒന്നു കുളിക്കണമെങ്കില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.  കാലത്തും ഇതു തന്നെയായിരുന്നു സ്ഥിതി.പണിമുടക്ക് വാര്‍ത്തയായതോടെ വിഷയം ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ‘പ്രേരണ’യുടെ മുന്‍ സെക്രട്ടറി കെ.വി.പ്രകാശന്‍ ‘പ്രേരണ’ പ്രവര്‍ത്തകനായ ഹരി കൂട്ടേഴനൊപ്പം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കമ്പനി മാനേജ്മെന്‍റ് അനുകൂലമായാണ് പ്രതികരിച്ചത്. തുടര്‍ന്ന് ആലപ്പുഴ സ്വദേശികളായ ചില ജീവനക്കാര്‍ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് അഡ്വ.എ.എ ഷുക്കൂറിന്‍െറ വിളിച്ച് പ്രശ്നം പറയുകയും ഷുക്കൂര്‍ ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ അമ്പലായിയെ വിളിച്ച് കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. തുടര്‍ന്ന് ബഷീറും വിഷയത്തില്‍ ഇടപെട്ടു. ഇന്നലെ മലയാളികളായ 12 തൊഴിലാളികളാണ് തിരിച്ചുപോയത്. ഇവര്‍ക്ക് കുടിശ്ശികയുള്ള ശമ്പളവും ടിക്കറ്റും നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി മുംബൈ വഴി കൊച്ചിക്കുള്ള ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് സെബാസ്റ്റ്യന്‍, ബെനഡിക്ട്, ജിബിന്‍,ജിതേഷ്, ലിനോ, ജെയ്സണ്‍, ഡെയ്സണ്‍, സുധീഷ്, സിയാദ്, ഷമീര്‍, ബിജു,സിബി എന്നിവര്‍ നാട്ടിലേക്ക് പോയത്. ഇവരില്‍ 10 പേര്‍ ഏജന്‍റിന് പണം നല്‍കി വന്നവരാണ്. തങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയ ഏജന്‍റിനെ നാട്ടിലത്തെിയാല്‍ വെറുതെ വിടില്ളെന്ന് ഇവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യമുന്നയിച്ച ആറ് തമിഴ്നാട് സ്വദേശികളും മൂന്ന് ബീഹാറുകാരും ഇപ്പോഴും ക്യാമ്പിലുണ്ട്. ഇവരെ ഉടന്‍ തിരിച്ചയക്കാമെന്ന് കമ്പനി അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.

ബാലിശ വിവാദങ്ങള്‍ക്കു പിറകെ ഒരു സംസ്ഥാനം

Posted: 07 Apr 2015 06:58 PM PDT

Image: 

ഈ വരികള്‍ മാന്യ വായനക്കാരിലത്തെുമ്പോഴേക്ക് ആ മഹാസംഭവം നടന്നിരിക്കും. അതായത്, പി.സി. ജോര്‍ജ് എന്ന പൂഞ്ഞാര്‍ എം.എല്‍.എ സംസ്ഥാന നിയമസഭാ ചീഫ് വിപ്പ് സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന കാര്യത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം! ഇതായിരുന്നല്ളോ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രബുദ്ധ കേരളത്തെയാകെ ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അഭൂതപൂര്‍വമായ സമസ്യ.  അച്ചടി, ദൃശ്യ, ശ്രാവ്യ, സോഷ്യല്‍ മാധ്യമങ്ങളിലൊക്കെയും 24 മണിക്കൂറും നിറഞ്ഞുനിന്ന, ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചുകൊണ്ടിരുന്ന വിഷമസന്ധി. യമനില്‍ ദിനേന നൂറുകണക്കിനാളുകള്‍ക്ക് ജീവഹാനി സംഭവിക്കുന്നതോ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ പരിഭ്രാന്തരായി കഴിയുന്നതോ ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ ദേശീയ നിര്‍വാഹക സമിതി ബംഗളൂരുവില്‍ സമ്മേളിച്ച് സുപ്രധാന നയപരിപാടികള്‍ക്ക് രൂപംനല്‍കുന്നതോ ഒടുവില്‍ ചന്ദനക്കൊള്ളക്കാരെന്ന പേരില്‍ 20 പേരെ സുരക്ഷാസേന ആന്ധ്രയില്‍ വെടിവെച്ചുകൊന്നതോ ഒന്നും നമുക്ക് പി.സി. ജോര്‍ജിന്‍െറ ചീഫ് വിപ്പ് പദവിയോളം വലുതായി തോന്നിയിട്ടില്ല. ജയിക്കുന്നത് കെ.എം. മാണിയോ അദ്ദേഹത്തിന്‍െറതന്നെ പാര്‍ട്ടിയിലെ പി.സി. ജോര്‍ജോ എന്ന് തീരുമാനിച്ചിട്ടും അറിഞ്ഞിട്ടും മതി ബാക്കി കാര്യങ്ങളൊക്കെ എന്ന് കേരളീയര്‍ തീരുമാനിച്ചപോലെ. രണ്ടിലാര് തോറ്റാലും ജയിച്ചാലും ഇനിയുള്ള നാളുകളിലും സംസ്ഥാനത്തെ മുഖ്യ ചര്‍ച്ചാവിഷയം അതുതന്നെയാവാനാണിട. കാരണം, സര്‍ക്കാറും പ്രതിപക്ഷവും ജനങ്ങളുമെല്ലാം ഇത്തരം ബാലിശ വിഷയങ്ങളില്‍ കടിച്ചുതൂങ്ങി യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ശീലിച്ചുകഴിഞ്ഞിരിക്കുന്നു. നിയമസഭയില്‍ ചീഫ് വിപ്പ് എന്ന ഒരു തസ്തികതന്നെ ഇല്ലാതിരുന്നാല്‍  ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കാന്‍ പോവുന്നില്ളെന്ന് എല്ലാവര്‍ക്കും നല്ലപോലെ അറിഞ്ഞുകൊണ്ടുതന്നെയാണീ കോലാഹലങ്ങളൊക്കെയുമെന്നതാണ് വിചിത്രമായ സത്യം.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിന്‍െറ അവസാന വര്‍ഷത്തിലേക്ക് കടന്നിരിക്കെ ജനകീയ പ്രശ്നങ്ങളുടെ പരിഹാരവും സംസ്ഥാന വികസനവും സാമാന്യജീവിതവും എവിടെ ചെന്നുനില്‍ക്കുന്നു എന്ന് ഗൗരവമായ പുനരാലോചന നടക്കേണ്ട നിമിഷങ്ങളാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഭരണമെന്ന അഭ്യാസത്തിന്‍െറ നിത്യനിദാനങ്ങള്‍ക്കുവേണ്ട അത്യാവശ്യ തുകപോലും കണ്ടത്തൊന്‍ കഴിയാതെ കടങ്ങളില്‍നിന്ന് കടങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് സര്‍ക്കാര്‍. നികുതി പിരിവ് ലക്ഷ്യത്തിന്‍െറ അടുത്തൊന്നുമത്തൊതെയാണ് കഴിഞ്ഞ ധനവര്‍ഷം പിന്നിട്ടത്. സാധാരണ മനുഷ്യരുടെ നട്ടെല്ളൊടിക്കുന്ന വിലക്കയറ്റ ഭീഷണിക്ക് മുന്നില്‍ ചില്ലറ ആശ്വാസമെങ്കിലും പകരേണ്ട പൊതുവിതരണ സമ്പ്രദായം അപ്പാടെ തകര്‍ന്നിരിക്കുന്നു. ഭീമമായ കുടിശ്ശിക സിവില്‍ സപൈ്ളസ് വകുപ്പ് അടച്ചുതീര്‍ക്കാത്തതിനാല്‍ മാവേലിസ്റ്റോറും നീതിസ്റ്റോറും ത്രിവേണിയും അതുപോലുള്ള സംവിധാനങ്ങളും വെറും നോക്കുകുത്തികളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് തിരിമറിമൂലം ഗ്രാമീണ വികസന പദ്ധതികളില്‍ മിക്കതും പാതിവഴിയില്‍ കിടക്കുന്നു. ‘എമര്‍ജിങ് കേരള’ എന്നുപേരിട്ട നിക്ഷേപക സംഗമമൊക്കെ ഗംഭീരമായി നടന്നെങ്കിലും എടുത്തുപറയാവുന്ന ഒരു വ്യവസായംപോലും ഈ സര്‍ക്കാറിന്‍െറ കാലത്ത് ആരംഭിച്ചില്ല. കഴിഞ്ഞ ഇടതുഭരണകാലത്ത് പ്രവര്‍ത്തനം പുനരാരംഭിച്ച പലതും പൂട്ടി. ആലപ്പുഴയെ ശ്മശാനതുല്യമാക്കിക്കൊണ്ട് പരമ്പരാഗത കയര്‍ വ്യവസായം നിലംപൊത്തി. റബറിന്‍െറ കനത്ത വിലയിടിവ്  കര്‍ഷകരില്‍ ഗണ്യമായ വിഭാഗത്തിന്‍െറയും തദ്വാരാ സംസ്ഥാനത്തിന്‍െറ ആകത്തെന്നെയും ജീവിതം വഴിമുട്ടിച്ചു. പി.എസ്.സി പരീക്ഷകള്‍ മുറക്ക് നടക്കുന്നതല്ലാതെ റാങ്ക് ലിസ്റ്റില്‍ പേര്‍വന്ന പതിനായിരക്കണക്കിനു യുവാക്കളുടെ മുന്നില്‍ സര്‍ക്കാര്‍ ജോലിയുടെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു. ഗള്‍ഫില്‍നിന്ന് നിതാഖാത് മൂലം മടങ്ങേണ്ടിവന്ന ആയിരങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ മധുരവാക്കുകള്‍ വിഴുങ്ങി ജീവിച്ചുകൊള്ളണം. അതിനിടയില്‍ തഴച്ചുവളരുന്നത് ഗുണ്ടാവിളയാട്ടവും ക്വട്ടേഷന്‍ സംഘങ്ങളും ലഹരി ഉപഭോഗവും തട്ടിപ്പും വെട്ടിപ്പും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും സര്‍വോപരി അഴിമതിയും മാത്രം. ജനങ്ങളില്‍ നിരാശയും അമര്‍ഷവും വളര്‍ത്തുന്ന ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് ചിന്തിക്കാനോ പരിഹാരം തേടാനോ ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും നേരമെവിടെ?

മുസ്ലിം ലീഗിന്‍െറ അഞ്ചാംമന്ത്രിയില്‍നിന്ന് തുടങ്ങി ഗണേഷ് കുമാറിന്‍െറ രാജിയിലും മന്ത്രിസഭയുടെ അഴിച്ചുപണിയിലും മുഖ്യ ഭരണകക്ഷിയിലെ ആഭ്യന്തരഛിദ്രതയിലും സരിതയുടെ സോളാര്‍ കേസിലും മദ്യനിരോധത്തിലും ബാര്‍കോഴയിലും നിയമസഭ കടിപിടിയിലും കുരുങ്ങി ഒടുവിലിപ്പോള്‍ പി.സി. ജോര്‍ജിന്‍െറ പുറത്താക്കലില്‍ എത്തിനില്‍ക്കുന്നതാണ് ഈ സര്‍ക്കാറിന്‍െറ ഇത$പര്യന്തമുള്ള റെക്കോഡ്. എല്ലാറ്റിലും പ്രകടമായത് വ്യക്തിതാല്‍പര്യങ്ങളും തന്‍പ്രമാണിത്വവും ജാതി, സമുദായ, ഗ്രൂപ്പിസ പരിഗണനകളും മാത്രം. ഭരണപരാജയങ്ങള്‍ എടുത്തുകാട്ടി ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ സര്‍ക്കാറിന്‍െറ തെറ്റ് തിരുത്തിക്കാനോ അഥവാ താഴെ ഇറക്കാനോ ഇടതുപക്ഷ പ്രതിപക്ഷത്തിനും സാധിച്ചില്ല. വിട്ടാലും വിടില്ല കമ്പിളിക്കെട്ട് എന്നുപറഞ്ഞപോലെ വിഭാഗീയതയുടെ നീര്‍ച്ചുഴിയില്‍നിന്ന് മുക്തി നേടിയിട്ട് വേണമല്ളോ ജനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍. ജനവിധി ആസന്നമായെന്ന സത്യമോര്‍ത്തെങ്കിലും ബാലിശവിവാദങ്ങള്‍ക്ക് വിടനല്‍കി പുനരാലോചനക്കും തിരുത്തിനും സാധിക്കുമോ രണ്ടു മുന്നണികള്‍ക്കും? അതോ ആരെയൊക്കെ എങ്ങനെയൊക്കെ ചാക്കിടാമെന്ന കുതന്ത്രങ്ങളെക്കുറിച്ച ആലോചനയില്‍തന്നെ അഭിരമിച്ച് നാള്‍കഴിക്കുകയോ?

കന്നിയങ്കത്തില്‍ തീ പാറും

Posted: 07 Apr 2015 06:31 PM PDT

Image: 

കൊല്‍ക്കത്ത: വീണ്ടും കുട്ടിക്രിക്കറ്റിന്‍െറ ലഹരി ആരാധകഹൃദയങ്ങളില്‍ നിറയുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍െറ എട്ടാം സീസണ് തുടക്കംകുറിച്ച് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുന്‍ ചാമ്പ്യന്മാരായ മുംബൈ  ഇന്ത്യന്‍സും  ബുധനാഴ്ച ഉദ്ഘാടനപ്പോരിനിറങ്ങും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകീട്ട് എട്ടിന് പന്തും ബാറ്റും കൂട്ടിമുട്ടുന്നതോടെ ഒന്നരമാസത്തിലധികം നീളുന്ന ക്രിക്കറ്റ് കാര്‍ണിവലിലേക്ക് ഇന്ത്യന്‍ കളിമൈതാനങ്ങള്‍ ഉണര്‍ന്നെണീക്കുകയായി.
 
പുതു സീസണ്‍
കഴിഞ്ഞ സീസണുകളില്‍ കൊല്‍ക്കത്തയുടെ കുതിപ്പിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായ വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍െറ ബൗളിങ് ആക്ഷനുമായി ബന്ധപ്പെട്ടുയര്‍ന്ന വിലക്ക് നീങ്ങിയതിന്‍െറ താല്‍ക്കാലിക ആശ്വാസത്തിലാണ് ടീം. ‘പുതുക്കിപ്പണിത’ ആക്ഷനില്‍ നരെയ്ന്‍ എത്രത്തോളം ഫലം ചെയ്യുമെന്നത് കണ്ടുതന്നെ അറിയാം. നരെയ്ന് കൂട്ടായി പീയുഷ് ചൗള, മോണി മോര്‍ക്കല്‍, ഉമേഷ് യാദവ് എന്നിവര്‍ ബൗളിങ് തന്ത്രങ്ങള്‍ മെനയാനത്തെുമ്പോള്‍ എതിര്‍നിരക്ക് നന്നായി വിയര്‍ക്കേണ്ടിവരും. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഗംഭീര്‍, കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ എന്നിവരടങ്ങിയ മുന്‍നിരയിലാണ് കരുത്ത്. മധ്യനിരയില്‍ യൂസഫ് പത്താന്‍, സൂര്യകുമാര്‍ യാദവ്, റയാന്‍ ടെന്‍ ദോഷെ, ആന്ദ്ര റസല്‍  തുടങ്ങിയവരും തങ്ങളുടേതായ ദിനത്തില്‍ മത്സരം ഒറ്റക്ക് ജയിപ്പിക്കാന്‍ മികവുള്ളവരാണ്.
മുംബൈക്ക് ആശങ്ക ഓപണിങ് ബാറ്റിങ്ങിലാണ്. കഴിഞ്ഞ സീസണില്‍ ആറു ജോടികളെ പരീക്ഷിച്ചാണ് അവസാന നാലു മത്സരങ്ങളിലേക്കായി ലെന്‍ഡ്ല്‍ സിമണ്‍സ്- മൈക് ഹസിയിലേക്ക് ടീം എത്തിയത്. ഇത്തവണ ഹസിയുടെ റോളില്‍ ആരോണ്‍ ഫിഞ്ചത്തെുമ്പോള്‍ ഒപ്പം ആരാകും എന്നത് ചോദ്യചിഹ്നമാണ്.  ഏറ്റവും ഒടുവില്‍ ഈഡനില്‍ ഏകദിനം കളിക്കാനിറങ്ങിയപ്പോള്‍  ഡബ്ള്‍ സെഞ്ച്വറി (264) യുമായി തിളങ്ങിയ ദിനത്തിന്‍െറ ഓര്‍മയില്‍ ക്യാപ്റ്റന്‍ രോഹിത് സ്വയം പ്രമോട്ട് ചെയ്യുമോ എന്നും കണ്ടറിയണം. ലസിത് മലിംഗയും ജോഷ് ഹെയ്സല്‍വുഡും കീറോണ്‍ പൊള്ളാര്‍ഡും കൊറി ആന്‍ഡേഴ്സനും മുംബൈയുടെ തുറുപ്പുശീട്ടുകളാകും. ഹര്‍ഭജന്‍ സിങും പ്രഗ്യാന്‍ ഓജയും സ്പിന്‍ ഡിപ്പാര്‍ട്ട്മെന്‍റ് കൈകാര്യം ചെയ്യാനത്തെും.

സൂപ്പര്‍ സപ്പോര്‍ട്ടിങ്
ഇരു ടീമിലെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെ നിരത്തിനിറുത്തിയാല്‍ കളത്തിലിറങ്ങുന്നവരേക്കാള്‍ തിളക്കം അവര്‍ക്ക് അവകാശപ്പെടാനുണ്ട്. കൂട്ടത്തില്‍ മുംബൈക്കാണ് താരത്തിളക്കം കൂടുതല്‍. ടീം ഐക്കണായി സാക്ഷാല്‍ സചിന്‍ ടെണ്ടുല്‍കര്‍ ഇത്തവണയും പിന്തുണ പ്രഖ്യാപിക്കുമ്പോള്‍, ചീഫ് കോച്ചിന്‍െറ റോളില്‍ റിക്കി പോണ്ടിങ്ങിന്‍െറ തന്ത്രങ്ങളാണ് ടീമിനെ ഒരുക്കുന്നത്. കൂട്ടായി ജോണ്‍ റൈറ്റ്, ജോണ്ടി റോഡ്സ്, കിരണ്‍ മോറെ തുടങ്ങിയവരുമത്തെുന്നു. മറുവശത്ത് ക്രീസില്‍നിന്ന് കരകയറിയ ജാക് കാലിസിന്‍െറ പരിചയസമ്പത്ത് മാര്‍ഗദര്‍ശനം നല്‍കി കൊല്‍ക്കത്തക്കൊപ്പമുണ്ട്. ബൗളിങ് കണ്‍സള്‍ട്ടന്‍റായി വസീം അക്രമും എത്തുന്നു. ട്രെവര്‍ ബെയ്ലിസാണ് ചീഫ് കോച്ച്.

അത്യാഹിതം എന്തുമാകട്ടെ, 112ലേക്ക് വിളിക്കൂ

Posted: 07 Apr 2015 12:36 PM PDT

Image: 
Subtitle: 
അടിയന്തര സാഹചര്യത്തില്‍ വിളിക്കാന്‍ രാജ്യത്തുടനീളം ഒറ്റ നമ്പറിന് ട്രായ് നിര്‍ദേശം

ന്യൂഡല്‍ഹി: ഏത് അടിയന്തര സാഹചര്യത്തിലും രാജ്യത്തിന്‍െറ മുക്കിലും മൂലയിലുംനിന്ന് ബന്ധപ്പെടാന്‍ ഇനി 112 എന്ന ഒറ്റ നമ്പറില്‍ വിളിച്ചാല്‍ മതി. അടിയന്തര ആവശ്യങ്ങള്‍ക്ക് ഏകീകൃത നമ്പര്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ടു.
വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള വിവിധ അടിയന്തര നമ്പറുകള്‍ ഒഴിവാക്കിയാണ് ഇന്‍റഗ്രേറ്റഡ് എമര്‍ജന്‍സി കമ്യൂണിക്കേഷന്‍ റെസ്പോണ്‍സ് സംവിധാനം അടിസ്ഥാനമാക്കി ഏകീകൃത നമ്പര്‍ സ്ഥാപിക്കുക. മൊബൈല്‍, ലാന്‍ഡ് ഫോണുകളില്‍നിന്ന് 112ലേക്ക് വരുന്ന ഏത് ഫോണ്‍ വിളിക്കും പബ്ളിക് സേഫ്റ്റി ആന്‍സറിങ് പോയന്‍റ് (പി.എസ്.എ.പി) എന്ന കാള്‍ സെന്‍ററില്‍നിന്ന് മറുപടി ലഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പി.എസ്.എ.പി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നിലവിലുള്ള 100, 101, 102, 108 തുടങ്ങിയ നമ്പറുകളിലേക്ക് വരുന്ന വിളികള്‍ 112ലേക്ക് തിരിച്ചുവിടും. കാളുകള്‍ കാര്യമായി കുറഞ്ഞാല്‍ ഇതര അടിയന്തര നമ്പറുകള്‍ പൂര്‍ണമായും എടുത്തുമാറ്റും. കാളുകള്‍ തടഞ്ഞതും താല്‍ക്കാലികമായി പ്രവര്‍ത്തനം നിലച്ചതുമായ നമ്പറുകളില്‍നിന്നും 112ലേക്ക് വിളിക്കാം.
എസ്.എം.എസ് അയച്ചും ബന്ധപ്പെടാം. വിളിക്കുന്ന ആളുടെയും സ്ഥലത്തിന്‍െറയും വിവരങ്ങള്‍ ടെലികോം കമ്പനികള്‍ ഐ.ഇ.സി.ആര്‍ സംവിധാനത്തിന് കൈമാറണം. ഇതിനായി മെട്രോ നഗരങ്ങളിലായി നാല് പ്രാദേശിക വിവരശേഖര കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ബി.എസ്.എന്‍.എല്ലിനോട് ട്രായ് നിര്‍ദേശിച്ചു. ഐ.ഇ.സി.ആര്‍ സംവിധാനം തുടങ്ങാനും ഏകോപിക്കാനും ടെലികോം ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അടങ്ങുന്ന ഒരു ഏജന്‍സി തുടങ്ങണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കനത്ത ആക്രമണം; തെക്കന്‍ യമന്‍ തിരിച്ചുപിടിക്കുന്നു

Posted: 07 Apr 2015 11:33 AM PDT

Image: 

ജിദ്ദ: കടുത്ത പോരാട്ടം നടക്കുന്ന തെക്കന്‍ യമനില്‍ ജനകീയ സേനകള്‍ എന്ന ഗോത്രപ്പടകള്‍ സഖ്യസേനയുടെ പിന്തുണയോടെ ഹൂതി നിയന്ത്രിത പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു മുന്നേറ്റം തുടങ്ങിയതായി യമനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖലൂഅ, അല്‍മുഅല്ല എന്നിവിടങ്ങളില്‍ നിന്ന് ഹൂതികളെ തുരത്തിയ സേന വന്‍തോതില്‍ അവരുടെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കൈവശപ്പെടുത്തി. സഖ്യസേനയുടെ വ്യോമാക്രമണം ഏദനിലേക്കുള്ള ഹൂതികളുടെ വഴിയടച്ചു കളഞ്ഞശേഷമാണ് ജനകീയ സേനകള്‍ പല ഭാഗത്തായി പ്രത്യാക്രമണം തുടങ്ങിയത്. യമനിലെ മികച്ച സൈനികതാവളങ്ങളിലൊന്നായ അനദില്‍ നിന്നു ഹൂതികളെ തുരത്താന്‍ സൗദി ഫൈറ്ററുകള്‍ ശക്തമായ ആക്രമണം തുടരുകയാണ്.

അനദില്‍ നിന്നു പ്രാണരക്ഷാര്‍ഥം ഓടിപ്പോകുന്ന ഹൂതികള്‍ ആയുധങ്ങള്‍ ചുരുങ്ങിയ വിലക്ക് വിറ്റു സ്ഥലം വിടുന്നതായി ‘ന്യൂസ് യമന്‍’ റിപ്പോര്‍ട്ട് ചെയ്തു. അലി അബ്ദുല്ല സാലിഹിന്‍െറ പാര്‍ട്ടിയായ ജനറല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസിന്‍െറ അഞ്ചു നേതാക്കള്‍ പാര്‍ട്ടി വിട്ടതായി ‘അനാദൂല്‍’ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൂതികള്‍ക്കൊപ്പം ചേര്‍ന്ന് തെക്കന്‍ യമനുകാരെ കൂട്ടക്കൊല ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

അതിനിടെ യമനിലെ ഹൂതി അതിക്രമം നിര്‍ത്തിവെക്കാനും സര്‍ക്കാറില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങള്‍ അടിയറവെച്ചു സമാധാനപാതയിലേക്ക് തിരിച്ചുവരാനും ആവശ്യപ്പെട്ട് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം സമര്‍പ്പിച്ചു. ഇത് ബുധനാഴ്ച രക്ഷാസമിതി വോട്ടിനിടുമെന്ന് ‘അല്‍ അറബിയ്യ’ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി യമനിലെ സഖ്യസേനയുടെ വ്യോമാക്രമണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് റഷ്യ രക്ഷാസമിതിക്കു പ്രമേയം സമര്‍പ്പിച്ചിരുന്നു.
ചൊവ്വാഴ്ച തലസ്ഥാനമായ സന്‍ആയിലും ഹുദൈദയിലും ഹൂതി ആയുധപ്പുരകള്‍ക്കും താവളങ്ങള്‍ക്കും നേരെ സഖ്യസേന ശക്തമായ ബോംബാക്രമണം നടത്തി.

അതേസമയം സൗദി അതിര്‍ത്തി പ്രദേശങ്ങളില്‍ ചേക്കേറാനും കിടങ്ങുകള്‍ കുഴിച്ച് ആക്രമണങ്ങള്‍ സംഘടിപ്പിക്കാനുമുള്ള ഹൂതി ശ്രമത്തിനെതിരെ സൗദി സൈന്യം നിതാന്ത ജാഗ്രതയിലാണെന്ന് പ്രതിരോധമന്ത്രിയുടെ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി അറിയിച്ചു.
തിവാല്‍, ശുറൈത് പോലുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നു സൗദി കരസേന റോക്കറ്റുകള്‍ തൊടുത്തുവിടുന്നുണ്ടെന്ന്.  ഹൂതി താവളങ്ങള്‍ തരിപ്പണമായതോടെ ജനവാസകേന്ദ്രങ്ങളില്‍ പുതിയ താവളങ്ങളുണ്ടാക്കി സാധാരണക്കാരെ മനുഷ്യപരിചയാക്കുന്ന രീതിയാണ് അക്രമികള്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഏദനുവേണ്ടി ഹൂതികളും സാലിഹ് സേനയും നടത്തുന്ന ജീവന്മരണ പോരാട്ടം സൗദി സൈനിക ഓപറേഷനെ തകര്‍ക്കാനും ഇറാന്‍െറ ആയുധക്കപ്പലുകള്‍ക്ക് യമന്‍ തീരത്തടുക്കാനുള്ള സാഹചര്യമൊരുക്കാനുമാണെന്ന് യമനിലെ ഇസ്ലാമിസ്റ്റ് കക്ഷിയായ യമന്‍ ഗാതറിങ് ഫോര്‍ റിഫോം വക്താവ് അബ്ദുല്‍മലിക് ശംസാന്‍ പറഞ്ഞു. അറബിക്കടലിലേക്ക് ഇറാന് പ്രവേശമനുവദിച്ച് ബാബുല്‍ മന്‍ദബ് എന്ന സമുദ്രപാത കീഴ്പെടുത്താന്‍ ഇറാന് സാവകാശമൊരുക്കുകയാണ് സാലിഹും ഹൂതികളും ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിങ്കളാഴ്ച ദാലിഇല്‍ ഹൂതി സൈനികവ്യൂഹത്തിനു നേരെ ജനകീയ ചെറുത്തുനില്‍പ് സേന നടത്തിയ ആക്രമണത്തില്‍ 27 ഹൂതികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ സഖ്യസേന പ്രസിഡന്‍റിന്‍െറ സൈന്യത്തിന് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നുണ്ട്.

ലഹ്ജ്, അനദ്, അശ്ശാശ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഹൂതികളെ തുരത്തിയ ജനകീയ സേന അവരെ പുറംകേന്ദ്രങ്ങളിലേക്ക് ആട്ടിപ്പായിക്കുകയാണ്. ഇവിടെ സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തുന്നുമുണ്ട്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ചൊവ്വാഴ്ച സൈനികതലവന്മാരെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍അസീസ്, ‘ആസിഫത്തുല്‍ ഹസം’ ഓപറേഷന് നേതൃത്വം വഹിക്കുന്ന പ്രതിരോധമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, ഡപ്യൂട്ടി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

തിക്രീത്തില്‍ സൈനികരുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെി

Posted: 07 Apr 2015 11:26 AM PDT

Image: 

തിക്രീത്: വടക്കന്‍ ഇറാഖിലെ തിക്രീത്തില്‍ 12 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെി. തിക്രീത് നഗരം ഐ.എസ് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന കാലത്ത് 2014 ജൂണില്‍ നടത്തിയ കൂട്ടക്കശാപ്പിന്‍െറ ബാക്കിപത്രമാണിതെന്നാണ് കരുതപ്പെടുന്നത്.

തിക്രീത് നഗരത്തിനു പുറത്തുള്ള മുന്‍ യു.എസ് സൈനിക ക്യാമ്പായ സ്പൈഷറിലുണ്ടായിരുന്ന 1,700 ശിയ സൈനികരാണ് അന്ന് വധിക്കപ്പെട്ടത്. ശിയ സൈനികരെ കൂട്ടത്തോടെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐ.എസ് ക്രൂരതയുടെ പ്രതീകമെന്ന നിലയില്‍ ആഗോള ശ്രദ്ധ നേടിയിരുന്നു.
ഇറാഖി സേനയും ശിയ സായുധസംഘവും സംയുക്ത സൈനിക നീക്കത്തിലൂടെ ഐ.എസില്‍നിന്ന് തിക്രീത് നഗരം തിരിച്ചുപിടിച്ചതിനുശേഷം നടത്തിയ പരിശോധനയിലാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയത്. ഇറാഖി ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കുഴിമാടങ്ങളില്‍ പരിശോധന തുടങ്ങിയിട്ടുണ്ട്.

ആദ്യ കുഴിമാടത്തില്‍നിന്ന് 20 മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് ഫോന്‍സിക് സംഘാംഗം ഖാലിദ് അല്‍അത്ബി പറഞ്ഞു. സ്പൈഷറില്‍ ക്യാമ്പില്‍നിന്നുള്ള സൈനികരുടെ മൃതദേഹങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. ഹൃദയഭേദകമായ കാഴ്ചയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍െറ തിക്രീത്തിലെ കൊട്ടാര വളപ്പിനകത്ത് എട്ടു സ്ഥലങ്ങളിലായാണ് കുഴിമാടങ്ങളുള്ളത്.
കഴിഞ്ഞവര്‍ഷം തിക്രീത് പിടിച്ചടക്കിയപ്പോള്‍ ഐ.എസ് തീവ്രവാദികള്‍ ആസ്ഥാനമായി ഉപയോഗിച്ചിരുന്നത് ഈ കൊട്ടാരവളപ്പാണ്. കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഡി.എന്‍.എ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

മാണിസാര്‍ ഒടുവില്‍ മുരട്ടു കിളവനായി !

Posted: 07 Apr 2015 11:23 AM PDT

Image: 

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് യു.ഡി.എഫ് പുറത്താക്കി മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ പി.സി ജോര്‍ജിന് കെ.എം മാണി മുരട്ടു കിളവനായി. മാണിസാര്‍ എന്ന് ബഹുമാനപുരസ്സരം ഒരാഴ്ച മുമ്പ് വരെ വിളിച്ചിരുന്ന ജോര്‍ജ് പിന്നീടത് കെ.എം മാണി എന്നും അയാള്‍ എന്നുമൊക്കെ മാറ്റിയിരുന്നു. ഒടുവില്‍ പുറത്താക്കപ്പെട്ടപ്പോള്‍ സര്‍വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് മാണിയെ മുരട്ടു കിളവനെന്നു പലവട്ടം ജോര്‍ജ് വിശേഷിപ്പിച്ചു.

ചീഫ് വിപ്പ് സ്ഥാനം പോയത് ആനക്കാര്യം അല്ളെന്ന് പദവി പോയതിനു തൊട്ടു പിന്നാലെ ചാനല്‍ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു. ശുദ്ധ എമ്പോക്കിത്തരമാണ് മാണി കാണിച്ചത്. പുറത്താക്കുന്നത് ഇഷ്ടമായതു കൊണ്ടാണ് രാജി വെക്കാതിരുന്നത്.
കോട്ടയം തിരുനക്കര മൈതാനത്ത് കേരളാ കോണ്‍ഗ്രസ് യോഗം വിളിച്ചു കൂട്ടി മാണിയെ പുറത്താക്കും. കള്ളനെന്നു നാട്ടുകാര്‍ വിളിച്ചപ്പോള്‍ ഞാന്‍ രക്ഷിക്കാന്‍ ശ്രമിച്ചു. ധൈര്യമുണ്ടെങ്കില്‍ മാണി രാജി വെച്ച് പാലായില്‍ മത്സരിക്കട്ടെ. 25000 വോട്ടിനു തോല്‍ക്കും . 8 എം.എല്‍.എമാരെ കൂട്ടിപ്പിടിച്ച് ഇപ്പോള്‍ പിന്തുണ പിന്‍വലിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് മാണി തന്നെ പുറത്താക്കിച്ചത്. യു.ഡി.എഫ് നേതാക്കളുടെ പ്രയാസം ഞാന്‍ കണ്ടതാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു വരെ യു.ഡി.എഫില്‍ തുടരാന്‍ ഇടയില്ളെന്നും ജോര്‍ജ് പറഞ്ഞു.

കെ.എം മാണി ഇനി കേരള നിയമസഭ കാണില്ല. ഞാന്‍ ഫൈറ്റ് തുടങ്ങുകയാണ്. ജനത്തിനറിയാം. ഞാനാണ് ശരിയെന്ന്. യു.ഡി. എഫില്‍ ചവിട്ടു കൊണ്ട് പരമാവധി തുടരും. മടുക്കുമ്പോള്‍ കാലേല്‍ പിടിച്ചു നിലത്തടിക്കും -ജോര്‍ജ് വ്യക്തമാക്കി.

 

നാല് രാത്രിയും പകലും കൊടുംകാട്ടില്‍; ഓട്ടിസം ബാധിച്ച കുട്ടിയെ ജീവനോടെ കണ്ടത്തെി

Posted: 07 Apr 2015 11:20 AM PDT

Image: 

മെല്‍ബണ്‍: ആസ്ട്രേലിയയിലെ നിബിഡ വനത്തില്‍ കാണാതായ ഓട്ടിസം (മാനസിക-ബൗദ്ധിക വളര്‍ച്ചക്കുറവ്) ബാധിച്ച കുട്ടിയെ നാലു ദിവസത്തിനു ശേഷം ജീവനോടെ കണ്ടത്തെി. നാലു ദിവസവും നാലു രാത്രിയും കാട്ടില്‍ കഴിഞ്ഞ ശേഷമാണ് 11കാരനായ ലൂക് ഷാംബ്രൂകിനെ കണ്ടത്തെുന്നത്. ഫ്രേസര്‍ ദേശീയോദ്യാനത്തിലെ കാന്‍ഡില്‍ബാര്‍ക് കാംപ്ഗ്രൗണ്ടില്‍നിന്നാണ് ലൂകിനെ കാണാതായത്.

മെല്‍ബണിലെ വടക്കുകിഴക്കന്‍ മേഖലയിലാണിത്. വിക്ടോറിയ പൊലീസിന്‍െറ നേതൃത്വത്തില്‍ ഹെലികോപ്ടറില്‍ നടത്തിയ തിരച്ചിലിലാണ് കണ്ടത്തെല്‍. വനത്തിന് പുറത്തത്തെിച്ച ലൂകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി. തുടര്‍ന്ന് ബന്ധുക്കളെ ഏല്‍പിച്ചു. കാട്ടില്‍ കഴിയേണ്ടിവന്നിട്ടും ലൂക് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിക്ടോറിയ പൊലീസ് ആക്ടിങ് കമാന്‍ഡര്‍ റിക് നുഗന്‍ഡ് പറഞ്ഞു. ഒരുതരത്തില്‍ ഇതൊരു അദ്ഭുതമാണ്. രാവിലെ മുഴുവന്‍ മഴ പെയ്യുന്നുണ്ടായിരുന്നു. എന്നിട്ടും കുട്ടിയെ കണ്ടത്തൊന്‍ കഴിഞ്ഞത് ആശ്വാസംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിനെ ഇറാന്‍ അംഗീകരിക്കല്‍ ആണവകരാറിന്‍െറ ഭാഗമല്ല ^ഒബാമ

Posted: 07 Apr 2015 11:14 AM PDT

Image: 

വാഷിങ്ടണ്‍: ഇറാനുമായുള്ള ആണവകരാറില്‍ ഏര്‍പ്പെടുന്നതിനായി അമേരിക്കക്കു മുന്നില്‍ ഇസ്രായേല്‍ വെച്ച വ്യവസ്ഥ പ്രസിഡന്‍റ് ബറാക് ഒബാമ തള്ളി. ആണവകരാറിന് ധാരണയാകണമെങ്കില്‍, ഇസ്രായേല്‍ രാഷ്ട്രത്തെ ഇറാന്‍ അംഗീകരിക്കണമെന്നായിരുന്നു ഇസ്രായേലിന്‍െറ ആവശ്യം. എന്നാല്‍, ഇക്കാര്യം കരാറുമായി ബന്ധമില്ലാത്തതിനാല്‍, തന്നെ അംഗീകരിക്കാനാവില്ളെന്ന് ഒബാമ കഴിഞ്ഞദിവസം നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ വ്യക്തമാക്കി. ജൂതരാഷ്ട്രമായ ഇസ്രായേലിന് നിലനില്‍ക്കാനുള്ള അവകാശമുണ്ടെന്ന് കരാറില്‍ എഴുതിച്ചേര്‍ക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്തി ബിന്യമിന്‍ നെതന്യാഹു ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് റേഡിയോ പ്രഭാഷണത്തില്‍ ഒബാമ വ്യക്തമാക്കിയത്.

ഇസ്രായേലിന്‍െറ സുരക്ഷക്ക് അമേരിക്കന്‍ പിന്തുണയുണ്ടാകുമെന്ന് നേരത്തേ ഒബാമ വാക്ക് നല്‍കിയിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ ഇറാന്‍െറ ഭീഷണി കുറച്ചുകാണാനാവില്ളെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ മന്ത്രി യുവല്‍ സ്റ്റെയിനിറ്റ്സ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഇറാനുമായി അമേരിക്കയടക്കമുള്ള വന്‍ശക്തി രാഷ്ട്രങ്ങള്‍ ആണവകരാറിന് ധാരണയായത്. സംഭവത്തെ ലോകരാഷ്ട്രങ്ങള്‍ ചരിത്രപരമെന്ന് വിശേഷിപ്പിച്ചപ്പോള്‍ ഇസ്രായേല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തങ്ങളുടെ രാജ്യത്തിന്‍െറ നിലനില്‍പിനെതന്നെ ബാധിക്കുമെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പ്രസ്താവിച്ചിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP