സ്വാഗതം
WELCOME

News Update..

Sunday, April 19, 2015

ജിയോ ഹെറിറ്റേജ് സൈറ്റായിട്ടും പാപനാശം കുന്നുകളുടെ സംരക്ഷണം നടപ്പായില്ല Madhyamam News Feeds

ജിയോ ഹെറിറ്റേജ് സൈറ്റായിട്ടും പാപനാശം കുന്നുകളുടെ സംരക്ഷണം നടപ്പായില്ല Madhyamam News Feeds

Link to

ജിയോ ഹെറിറ്റേജ് സൈറ്റായിട്ടും പാപനാശം കുന്നുകളുടെ സംരക്ഷണം നടപ്പായില്ല

Posted: 19 Apr 2015 12:04 AM PDT

വര്‍ക്കല: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) പാപനാശം കുന്നുകളെ ജിയോ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടും സംരക്ഷണനടപടികള്‍ ഇനിയും അകലെ. ലോക പൈതൃക പട്ടികയില്‍ ഇടംനേടാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെ കുന്നിന്‍മുകളിലെ കൈയേറ്റങ്ങള്‍ തകൃതിയായി തുടരുകയാണ്. അനധികൃത നിര്‍മാണങ്ങള്‍ക്കായി കുന്നിന്‍െറ മുകള്‍പരപ്പ് തുരക്കുന്നതും ഇടിച്ചുനിരത്തുന്നതും വര്‍ക്കല ഫോര്‍മേഷന്‍െറ തകര്‍ച്ചക്ക് ആക്കംകൂട്ടുന്നു.
വിശദമായ ശാസ്ത്രീയ പഠനങ്ങള്‍ക്കുശേഷമാണ് ജി.എസ്.ഐ വര്‍ക്കല ഫോര്‍മേഷനെ ജിയോ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതിയും ഇതിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് യുനസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
പൈതൃകപട്ടികയില്‍ ഇടം ലഭിക്കുന്നതോടെ കുന്നുകള്‍ സംരക്ഷിക്കപ്പെടുന്ന സാഹചര്യം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതിപ്രേമികള്‍. കുന്നുകളെ സംരക്ഷിക്കുന്നതിനായി ജില്ലാ ഭരണകൂടം പലപ്പോഴും ഇടപെടാറുണ്ടെങ്കിലും അവയൊന്നും ലക്ഷ്യംകാണുന്നില്ല. നാല് കിലോമീറ്റര്‍ നീളത്തില്‍ അര്‍ധവൃത്താകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന കുന്നുകളുടെ പരമാവധി ഉയരം 30 മീറ്ററാണ്. മൂന്നു ക്ളിഫുകളായാണിവ സ്ഥിതിചെയ്യുന്നത്. ഇത്രയധികം പൊക്കമുള്ളതും പ്രത്യേകതകളുള്ളതുമായ കുന്നുകള്‍ ഇന്ന് ലോകത്ത് മറ്റൊരിടത്തും ശേഷിക്കുന്നുമില്ല.
എന്നാല്‍, കൈയേറ്റങ്ങള്‍മൂലം കുന്നിടിഞ്ഞ് കടലില്‍ വീണ് നശിക്കുകയാണ്. കുന്നിന്‍മുകളില്‍ താല്‍കാലികവും അല്ലാത്തതുമായ യാതൊരുവിധ നിര്‍മിതികള്‍ പാടില്ളെന്നും റിസോര്‍ട്ടുകളിലെ മാലിന്യം കുന്നിന്‍ചരുവിലേക്ക് ഒഴുക്കിവിടരുതെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, ഇത് അവഗണിക്കപ്പെടുന്നു. ഇവിടെ വാഹനഗതാഗതം പാടില്ളെന്ന ജില്ലാ കലക്ടറുടെ നിരോധനാജ്ഞപോലും പാലിക്കപ്പെടുന്നില്ല.
ഹെലിപ്പാഡില്‍ കഴിഞ്ഞവര്‍ഷം സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റിന്‍െറ പ്രവര്‍ത്തനവും നിലച്ചു. നഗരസഭയും വില്ളേജ്, താലൂക്ക് അധികാരികളുമൊന്നും പാപനാശം കുന്നുകളെ ശ്രദ്ധിക്കാറേയില്ല. ഇതുമൂലം കുന്നിന്‍മുകളിലെ നിര്‍മാണപ്രവൃത്തികള്‍ നിര്‍ബാധം തുടരുന്നു. റിസോര്‍ട്ടുകളില്‍നിന്നും റസ്റ്റോറന്‍റുകളില്‍നിന്നും ഒഴുക്കിവിടുന്ന മലിനജലം അരികുകളെ ദുര്‍ബലപ്പെടുത്തുകയും തകര്‍ച്ചക്ക് ആക്കംകൂട്ടുകയും ചെയ്യുന്നു.
ഓരോ മഴക്കാലത്തും കുന്നിന്‍െറ വിവിധ ഭാഗങ്ങള്‍ ഇളകി കടലിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. കടലില്‍ നിന്നുള്ള ശക്തമായ കാറ്റും തിരമാലകളുടെ ശക്തിക്കനുസരിച്ച് കുന്നുകളില്‍ ഏല്‍ക്കപ്പെടുന്ന വായുമര്‍ദവും തകര്‍ച്ചയുടെ പ്രധാനകാരണങ്ങളാണ്. പക്ഷേ, പാപനാശം കുന്നുകളെ സംരക്ഷിക്കാനുള്ള ശാസ്ത്രീയ നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ല. ജി.എസ്.ഐയുടെ ഇടപെടലുകളാണ് കുന്നുകള്‍ പൈതൃകപട്ടികയില്‍ സ്ഥാനംനേടാന്‍ സാഹചര്യമൊരുക്കിയിട്ടുള്ളത്. അടുത്ത വേള്‍ഡ് ജിയോളജിക്കല്‍ കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നറിയുന്നു.

വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന; 11 പേര്‍ക്കെതിരെ കേസ്

Posted: 19 Apr 2015 12:00 AM PDT

കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ 11 വ്യാപാരികള്‍ക്കെതിരെ കേസെടുത്തു. പലയിടത്തും അളവിലും തൂക്കത്തിലും കൃത്രിമം കണ്ടത്തെി.
സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിന്‍െറ ഭാഗമായായിരുന്നു പരിശോധന. റേഷന്‍കടകള്‍, മാവേലി സ്റ്റോറുകള്‍, റേഷന്‍ ഹോള്‍സെയില്‍ ഡിപ്പോകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു മൂന്നു സ്കാഡുകളുടെ പരിശോധന. തൂക്കത്തില്‍ വെട്ടിപ്പും കൃത്യതയില്ലാത്ത ഉപകരണങ്ങളും കണ്ടെടുത്തു. പുന്തലത്താഴത്തെ റേഷന്‍കടയില്‍ നാലു കിലോ അരിയില്‍ 200 ഗ്രാം കുറവ് കണ്ടത്തെി. ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍ 60 മില്ലിയുടെ കുറവുണ്ടായി. പരവൂര്‍ കോട്ടപ്പുറത്തെ റേഷന്‍കടയില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍ 82 മില്ലിയും മാടന്‍നടയിലെ കടയില്‍ 102 മില്ലിയും കുറവ് കണ്ടത്തെി. രണ്ടാംകുറ്റിയിലെ കടയില്‍ ഏഴു കിലോ അരിയില്‍ 350 ഗ്രാമിന്‍െറ കുറവാണ് പിടിച്ചത്. ഇവിടെ വിലയായി 24ന് പകരം 89 രൂപ വാങ്ങിയതായും വ്യക്തമായി. കൊട്ടാരക്കര ഓടനാവട്ടത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ത്രാസ് ക്രമീകരിച്ചിരിക്കുന്നത് 10 കിലോക്ക് 10.385 കിലോ എന്ന രീതിയിലാണ്. മയ്യനാട് കടയില്‍ അളവ് പാത്രങ്ങള്‍ മുദ്ര പതിപ്പിക്കാത്തതും കൃത്യതയില്ലാത്തുമായിരുന്നു. നീണ്ടകര കെ.ഡബ്ള്യു.ഡിയില്‍നിന്ന് ബോട്ടുകള്‍ക്ക് നല്‍കുന്ന 30 ലിറ്റര്‍ മണ്ണെണ്ണയില്‍ നാലു ലിറ്റര്‍ കുറവുണ്ടായി. കാവനാട് മാവേലി സ്റ്റോറില്‍ വില്‍ക്കുന്ന ചെറുപയര്‍, പഞ്ചസാര, ഉഴുന്ന് എന്നിവയില്‍ തൂക്കത്തില്‍ കുറവുണ്ടായിരുന്നു. കുളപ്പാടം മാവേലി സ്റ്റോറില്‍ വില്‍ക്കാന്‍വെച്ചിരുന്ന കരിപ്പെട്ടി, വാളന്‍പുളി പാക്കറ്റുകള്‍ നിയമാനുസൃതമല്ലായിരുന്നു. ഓടനാവട്ടം, മൈലക്കാട് മാവേലി സ്റ്റോറുകളില്‍ അളവുതൂക്ക രേഖകള്‍ സൂക്ഷിക്കുന്നത് നിയമാനുസൃതമല്ളെന്ന് കണ്ടത്തെി. തട്ടിപ്പ് കണ്ടത്തെിയ എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായി ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ അറിയിച്ചു. അസി. കണ്‍ട്രോളര്‍ എം.ആര്‍. ശ്രീകുമാര്‍ നേതൃത്വം നല്‍കി. സീനിയര്‍ ഇന്‍സ്പെക്ടര്‍ ബി.ഐ. സൈലാസ്, ഇന്‍സ്പെക്ടര്‍മാരായ എം.എസ്. സന്തോഷ്, അനില്‍കുമാര്‍, വി.എല്‍, സുനിത, ദീപു, അസിസ്റ്റന്‍റുമാരായ ഖാന്‍, വിന്‍സെന്‍റ്, ലാലു, രാജീവ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

വ്യാജരേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി ക്ഷേമ സഹ. സംഘം ഭാരവാഹികള്‍ക്കെതിരെ കേസ്

Posted: 18 Apr 2015 11:57 PM PDT

വടക്കാഞ്ചേരി: വ്യാജരേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ ചെറുകിട വ്യവസായി ക്ഷേമ സഹകരണ സംഘത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. വായ്പാ സംബന്ധിച്ച രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രസിഡന്‍റും സെക്രട്ടറിയുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം വഞ്ചനാ കുറ്റത്തിന് കേസെടുത്തു. അമ്പലപുരം സ്വദേശിനി നിത്യയുടെയും ഭര്‍ത്താവ് വിദ്യാസാഗറിന്‍െറയും പരാതിയുടെ അടിസ്ഥാനത്തില്‍ അത്താണി വ്യവസായ എസ്റ്റേറ്റിലെ ജില്ലാ ചെറുകിട വ്യവസായി സഹകരണ സംഘം പ്രസിഡന്‍റ് ജോര്‍ജുകുട്ടി, സെക്രട്ടറി രശ്മി, കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വടക്കാഞ്ചേരി കോടതിയുടെ ഉത്തരവ് പ്രകാരമാണ് 406, 420 വകുപ്പ് പ്രകാരം വഞ്ചനാകുറ്റത്തിന് ഇവര്‍ക്കതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ കുടുംബാംഗങ്ങള്‍ളുള്‍പ്പെടെയുള്ളവരുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് തൃശൂര്‍ ജില്ലാ ചെറുകിട വ്യവസായി ക്ഷേമ സഹകരണ സംഘത്തില്‍നിന്ന് എട്ടുലക്ഷം രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്.
അതീവ രഹസ്യമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. പ്രമുഖ വ്യവസായിയും സഹകരണമന്ത്രിയുടെ അടുത്ത അനുയായിയുമാണ് സംഘം പ്രസിഡന്‍റ്. കേസ് ഒതുക്കാന്‍ ഉന്നത ഇടപെടലുകളും സമ്മര്‍ദവും തലവേദനയായിട്ടുണ്ടെങ്കിലും കോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവുകയായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമം ആരംഭിച്ചതായും യുവതിയില്‍ സമ്മര്‍ദം ചെലുത്തുന്നതായും ആരോപണമുണ്ട്.
ചെറുകിട വ്യവസായി ക്ഷേമ സഹകരണ സംഘം പ്രസിഡന്‍റ് ജോര്‍ജുകുട്ടിക്കെതിരെ അത്താണി വ്യവസായ എസ്റ്റേറ്റിലെ അനധികൃതമായി ഭൂമി കൈമാറ്റം ചെയ്തതിന് വിജിലന്‍സ് നേരത്തെ കേസെടുത്തിട്ടുണ്ട്.

ചെക്പോസ്റ്റുകള്‍ വഴി കള്ളക്കടത്ത് വര്‍ധിക്കുന്നു

Posted: 18 Apr 2015 11:52 PM PDT

കോയമ്പത്തൂര്‍: സംസ്ഥാനതിര്‍ത്തിയിലെ ചെക്പോസ്റ്റുകള്‍ വഴി കള്ളക്കടത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പരിശോധനാ നടപടികള്‍ കര്‍ശനമാക്കുന്നു.
കോയമ്പത്തൂര്‍ മേഖലയിലെ മീനാക്ഷിപുരം, ചാവടി, വാളയാര്‍, വേലന്താവളം, ആനക്കട്ടി, ഗോപനാരി ചെക്പോസ്റ്റുകള്‍ വഴിയാണ് കേരളത്തിലേക്ക് മുഖ്യമായും ചരക്ക് നീക്കം നടക്കുന്നത്. വാളയാര്‍, വേലന്താവളം എന്നിവിടങ്ങളില്‍ തമിഴക സര്‍ക്കാറിന്‍െറ പൊലീസ്, വില്‍പന നികുതി, ആര്‍.ടി.ഒ ചെക്പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിലൂടെ ദിനംപ്രതി അയ്യായിരത്തിലധികം ലോറികളാണ് കേരളത്തിലേക്ക് ചരക്ക് കൊണ്ടുപോകുന്നത്. കള്ളക്കടത്ത് വാഹനങ്ങള്‍ സമീപ പ്രദേശങ്ങളിലെ സ്വകാര്യ തോട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
റേഷനരി, രക്തചന്ദനം, മണല്‍, സ്പിരിറ്റ് തുടങ്ങിയവയാണ് ഇതുവഴി രഹസ്യമായി കടത്തുന്നത്. ഇടക്കിടെ റെയ്ഡ് നടത്തി വാഹനങ്ങള്‍ പിടിക്കാറുണ്ടെങ്കിലും കടത്ത് നിയന്ത്രിക്കാനായിട്ടില്ല.
ഉണക്ക മത്സ്യം, തവിട്, പൈ്ളവുഡ്, പച്ചക്കറി തുടങ്ങിയവക്കുള്ളില്‍ ഒളിപ്പിച്ചാണ് കള്ളക്കടത്ത് നടക്കുന്നത്.
വാളയാറിനും വേലന്താവളത്തിനും ഇടയിലുള്ള 10 കിലോമീറ്റര്‍ ദൂരത്തില്‍ ചെക്പോസ്റ്റുകള്‍ വെട്ടിച്ച് കടന്നുപോകാവുന്ന നിരവധി കുറുക്കുവഴികളുണ്ട്. വാളയാര്‍ ഡാമിന്‍െറ പിന്‍ഭാഗത്തുള്ള മണ്‍പാതയും കള്ളക്കടത്തിനായി ഉപയോഗിക്കുന്നുണ്ട്. ഈ ഭാഗത്ത് പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് കടത്ത്. പൊടുന്നനെ സ്ക്വാഡുകളിറങ്ങി പരിശോധന നടത്തുന്നുണ്ടെങ്കില്‍ വിവരം മൊബൈല്‍ ഫോണിലൂടെ പൈലറ്റ് സംഘങ്ങള്‍ അറിയിക്കും.
പുലര്‍ച്ചെ സമയത്താണ് ഭൂരിഭാഗം കടത്തും നടക്കുന്നത്.
ആനക്കട്ടി, ഗോപനാരി എന്നിവിടങ്ങളില്‍ വനം ചെക്പോസ്റ്റുകള്‍ മാത്രമാണുള്ളത്. കൂടുതല്‍ പട്രോളിങ് ടീമുകളെ നിയോഗിച്ച് പരിശോധന ഊര്‍ജിതപ്പെടുത്താനാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം.
ഇതോടൊപ്പം മുഴുവന്‍ ചെക്പോസ്റ്റുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. ചാവടി ചെക്പോസ്റ്റ് പരിസരത്ത് മാത്രം എട്ട് കാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. റോഡരികിലെ പനമരങ്ങളിലും മറ്റും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെക്പോസ്റ്റുകളില്‍ അത്യാധുനിക സ്കാനര്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

സേഫ് കേരള: 11 സ്ഥാപനങ്ങള്‍ അടപ്പിച്ചു; 39,300 രൂപ പിഴയിട്ടു

Posted: 18 Apr 2015 11:46 PM PDT

മലപ്പുറം: 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ടീ ഷോപ്പുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, കാറ്ററിങ് സെന്‍ററുകള്‍, ഐസ് ഫാക്ടറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ എട്ട് ഭക്ഷണശാലകള്‍, രണ്ട് കാറ്ററിങ് സെന്‍ററുകള്‍, ഒരു ബാര്‍ബര്‍ ഷോപ്പ് എന്നിവ അടച്ചുപൂട്ടി.
1600 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 242 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 39,300 രൂപ പിഴ ഈടാക്കുകയും ചെയ്തു. ശുചിത്വ നിലവാരവും ഭക്ഷണം കൈകാര്യം ചെയ്യുന്നയാളുകളുടെ ശുചിത്വവും പരിശോധിച്ചു. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയിലും പരിശോധന നടന്നു. ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ രീതിയും ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നുണ്ടോയെന്നും പരിശോധിച്ചു.
മലപ്പുറം നഗരസഭാ പ്രദേശത്ത് നടത്തിയ പരിശോധനക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ് നേതൃത്വം നല്‍കി.
ടെക്നിക്കല്‍ അസി. കെ.എം. വേലായുധന്‍, മാസ് മീഡിയ ഓഫിസര്‍ പി. രാജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മറ്റു നഗരസഭാ പ്രദേശങ്ങളില്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലും പഞ്ചായത്ത് പ്രദേശങ്ങളില്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലും പരിശോധന നടത്തി.
വീഴ്ചകള്‍ കണ്ടത്തെിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

മണ്ണടി സാറുമുക്കില്‍ കുന്നിടിക്കാന്‍ മണ്ണുമാഫിയ കരുനീക്കുന്നു

Posted: 18 Apr 2015 11:41 PM PDT

അടൂര്‍: കടമ്പനാട് പഞ്ചായത്തിലെ മണ്ണടി പുന്നക്കാട് പാടശേഖരത്തിലേക്ക് നീരൊഴുക്ക് എത്തിക്കുന്ന പ്രധാന കുന്നുകളില്‍ ഒന്നുകൂടി ഇനി വിസ്മൃതിയിലേക്ക്. കടമ്പനാട്-ഏഴംകുളം മിനി ഹൈവേക്ക് സമീപം സാറുമുക്കില്‍ പഞ്ചായത്ത് 12 ാം വാര്‍ഡ് അംഗത്തിന്‍െറ വീടിനോട് ചേര്‍ന്നുള്ള കുന്നാണ് മണ്ണെടുത്ത് മാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ ജിയോളജി വകുപ്പിന് നിരാക്ഷേപപത്രം നല്‍കിയിരിക്കുന്നത്.
പഞ്ചായത്തില്‍ നിന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ബില്‍ഡിങ് പെര്‍മിറ്റ് സംഘടിപ്പിച്ച് ഖനന വകുപ്പില്‍ നിന്നും പെര്‍മിറ്റ് കരസ്ഥമാക്കി മണ്ണ് കടത്തുക എന്ന പുതിയ തന്ത്രവുമായാണ് മണ്ണ് മാഫിയ സംഘം രംഗത്തുവന്നിരിക്കുന്നത്.
മണ്ണ് മാറ്റാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഒരു ഭാഗം ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് കൂനയാക്കിയശേഷം സംഭരിച്ച മണ്ണ് നീക്കം ചെയ്യാന്‍ ഖനനവകുപ്പ് നല്‍കുന്ന പാസ് ഉപയോഗിച്ച് ശേഷിക്കുന്ന ഭാഗം അരിഞ്ഞുകടത്തികൊണ്ടുപോകുന്നതിന് പഞ്ചായത്ത് ജിയോളജി, റവന്യു, പൊലീസ് ഉദ്യോഗസ്ഥര്‍മാരുടെ അകമഴിഞ്ഞ സഹായം മണ്ണ് മാഫിയക്ക് ലഭിക്കുന്നതുകൊണ്ടാണ് വ്യാപകമായ രീതിയില്‍ വയല്‍ നികത്തലും കുന്നിടിക്കലും മണ്ണെടുപ്പും നടക്കുന്നതെന്ന് മണ്ണടി പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നു.
കുന്നത്തൂര്‍ , കടമ്പനാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ സാര്‍മുക്ക്, രാമന്‍ചിറ, പാകിസ്ഥാന്‍മുക്ക്, പാണ്ടിമലപ്പുറം എന്നിവിടങ്ങളില്‍ അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പ്രാഥമിക അനുമതി നല്‍കിയത് മണ്ണു മാഫിയയും പഞ്ചായത്തും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പഞ്ചായത്തിലെ കരാര്‍ ജോലിക്കാരന്‍ മണ്ണടി നിലമേല്‍ ജങ്ഷനില്‍ നടത്തിയ ഭീകരമായ മണ്ണെടുപ്പ് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകരും സി.പി.എം നേതൃത്വവും തടഞ്ഞിട്ടിരിക്കുകയാണ്.
മണ്ണടിയിലെ അനിയന്ത്രിത മണ്ണെടുപ്പിനെതിരെ താലൂക്ക് വികസന സമിതിയില്‍ അതിരൂക്ഷമായ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിനെതിരെ സി.പി.എമ്മും കര്‍ഷക സംഘവും ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഭൂമിയുടെ ഘടനക്കു മാറ്റം വരത്തക്കവിധത്തില്‍ മണ്ണ് മാഫിയയും പഞ്ചായത്ത്, റവന്യൂ ജിയോളജി വകുപ്പ് അധികൃതരും നടത്തുന്ന കൂട്ടുകച്ചവടം വരും നാളുകളില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും സാറുമുക്കിലെ കുന്നിടിച്ചു മണ്ണെടുക്കുന്നതിനുള്ള അനുമതിപത്രം ജില്ലാ ഭരണകൂടം ഇടപെട്ട് റദ്ദ് ചെയ്യണമെന്ന് മണ്ണടി പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് സി. ശരത്ചന്ദ്രന്‍ നായരും സെക്രട്ടറി അവിനാഷ് പള്ളിനഴികത്തും ആവശ്യപ്പെട്ടു.

റബര്‍ താങ്ങുവില പ്രഖ്യാപനം; അനങ്ങാതെ സര്‍ക്കാര്‍

Posted: 18 Apr 2015 11:35 PM PDT

കോട്ടയം: സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ബജറ്റിലെ താങ്ങുവില പ്രഖ്യാപനം നടപ്പാക്കാന്‍ നടപടിയില്ല. കിലോക്ക് 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. ഇതിനായി 300 കോടി നീക്കിവെക്കുകയും ചെയ്തു. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നീക്കവും തുടങ്ങിയിട്ടില്ല.
ഒരോ ദിവസവും അന്നത്തെ വിപണി വിലയ്ക്ക് സൊസൈറ്റികളും വ്യാപാരികളും കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങും. കര്‍ഷകര്‍ ഇതിന്‍െറ ബില്‍ റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫിസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെട്ട ബാങ്കില്‍ ഈ ബില്‍ സമര്‍പ്പിക്കുമ്പോള്‍ താങ്ങുവിലയും വിറ്റവിലയും തമ്മിലുള്ള വ്യത്യാസം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കുമെന്നായിരുന്നു ബജറ്റില്‍ വ്യക്തമാക്കിയിരുന്നത്. ധനമന്ത്രിയും സര്‍ക്കാറും ആരോപണങ്ങളുടെയും പ്രശ്നങ്ങളുടെയും നടുക്കടലിലായതോടെ സര്‍ക്കാര്‍ പദ്ധതി മറന്നമട്ടാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. പ്രഖ്യാപനമല്ലാതെ പദ്ധതി സംബന്ധിച്ച് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ളെന്ന് റബര്‍ബോര്‍ഡ് അധികൃതരും പറയുന്നു.
നേരത്തെ റബര്‍ കര്‍ഷകരെ രഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാളിയിരുന്നു. രണ്ട് തവണ സംഭരണം പ്രഖ്യാപിച്ചെങ്കിലും ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍ തന്നെ ഇത് അട്ടിമറിച്ചു. ഏറ്റവും ഒടുവില്‍ റബര്‍ വിലയിടവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്ക് ഗുണമായില്ല. കഴിഞ്ഞ ഡിസംബറിലാണ് കര്‍ഷകരില്‍ നിന്ന് ടയര്‍ കമ്പനികള്‍ 130 രൂപക്ക് റബര്‍ വാങ്ങുമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാക്കേജ് പ്രഖ്യാപിച്ചത്. ഉയര്‍ന്ന വിലയ്ക്ക് റബര്‍ സംഭരിക്കുന്നതിന് പകരമായി വ്യവസായികള്‍ക്ക് വാങ്ങല്‍ നികുതിയില്‍ അഞ്ചു ശതമാനം ഇളവും പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന്‍െറ അടുത്ത ദിവസങ്ങളില്‍ വ്യവസായികള്‍ വിപണിയില്‍ നിന്ന് നാമമാത്രമായി റബര്‍ സംഭരിച്ചെങ്കിലും പിന്നീട് ഗോഡൗണില്‍ സ്ഥലമില്ളെന്ന ്ചൂണ്ടിക്കാട്ടി നിര്‍ത്തി. സിഡംബര്‍ 18 മുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു പാക്കേജ് കാലാവധി. ഈ കാലാവധി കഴിഞ്ഞിട്ടും തുടര്‍നടപടികളൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല.
പുതിയ പ്രഖ്യാപനത്തിനും ഈ ഗതിവരുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ദിവസവും വില താഴുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ലക്ഷത്തോളം റബര്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. സംസ്ഥാനത്തെ റബര്‍ ഉല്‍പാദനത്തിന്‍െറ 80 ശതമാനത്തിലധികവും കോട്ടയം ജില്ല ഉള്‍പ്പെടുന്ന മധ്യകേരളത്തിലാണ്. പ്രതിവര്‍ഷം 700 കോടിയിലധികം രൂപയാണ് നികുതിയിനത്തില്‍ മാത്രം റബറില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കുന്നത്. എന്നിട്ടും കര്‍ഷകരെ അവഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കര്‍ഷകസംഘടനകളും പറയുന്നു.
നിലവില്‍ 113-115 രൂപക്കാണ് കോട്ടയത്തെ വ്യാപാരികള്‍ റബര്‍ വാങ്ങുന്നത്. പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇറക്കുമതി അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഇറക്കുമതി തീരുവ 20 ല്‍നിന്ന് 25 ശതമാനമായി ഉടന്‍ ഉയര്‍ത്തണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്.

യെച്ചൂരി സി.പി.എം ജനറല്‍ സെക്രട്ടറി

Posted: 18 Apr 2015 11:28 PM PDT

Image: 

വിശാഖപട്ടണം: സി.പി.എം ജനറല്‍ സെക്രട്ടറിയായി പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തു. വിശാഖപട്ടണത്ത് ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗമാണ് തെരഞ്ഞെടുത്തത്.
കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷ അംഗങ്ങളും യെച്ചൂരിയെ പിന്തുണച്ചു. ഇതേ സാഹചര്യത്തില്‍ പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള മത്സര രംഗത്തു നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് സീതാറാം യെച്ചൂരി.

പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചതു മുതല്‍ പുതിയ സെക്രട്ടറി ആരാകുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. പ്രധാനമായും യെച്ചൂരിയുടെയും എസ്.ആര്‍.പിയുടെയും പേരുകളാണ് ഉയര്‍ന്നു കേട്ടത്. രണ്ടു പേരും വിട്ടുവീഴ്ചക്ക് തയാറാകാത്ത സാഹചര്യത്തില്‍ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു ഘട്ടത്തില്‍ മത്സരത്തിന് തയാറാണെന്ന നിലപാട് യെച്ചൂരിയും സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് സമവായം ഉരുത്തിരിഞ്ഞത്.

സര്‍വേശ്വര സോമയാജലു^കല്‍പാക്കം ദമ്പതിമാരുടെ മകനായ സീതാറാം യെച്ചൂരി 1952 ആഗസ്റ്റ് 12ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ യെച്ചൂരി, 1975ല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടി.

1974ല്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്ന് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായി. ജെ.എന്‍.യുവിലെ ഗവേഷണത്തിനിടെ, അടിയന്തിരാവസ്ഥക്കെതിരെ രംഗത്തു വന്ന യെച്ചൂരി അറസ്റ്റിലായി. പിന്നീട് ജയില്‍ മോചനത്തിന് ശേഷം പഠനം തുടര്‍ന്നു. ഇക്കാലയളവില്‍ യെച്ചൂരിയെ മൂന്നു തവണ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനായി തെരഞ്ഞെടുത്തു.

1978ല്‍ എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, അതേവര്‍ഷം തന്നെ സംഘടനയുടെ അഖിലേന്ത്യ അധ്യക്ഷനുമായി. 1985ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ യെച്ചൂരി 1992ലാണ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗമായത്.

രാജ്യാന്തര വിഷയങ്ങളില്‍ പാര്‍ട്ടി മുഖവും സി.പി.എം മുഖപത്രമായ പീപ്പ്ള്‍ ഡെമോക്രസിയുടെ എഡിറ്ററും കൂടിയാണ് യെച്ചൂരി. വാഗ്മിയും നയതന്ത്രജ്ഞനും ആയ യെച്ചൂരി, നേപ്പാളില്‍ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്‍െറ പാതയിലേക്ക് നയിക്കുന്നതിന് മധ്യസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

'ആഗോളവല്‍കരണ കാലത്തെ സോഷ്യലിസം' എന്ന പുസ്തകം രചിച്ചിട്ടുള്ള യെച്ചൂരി നിലവില്‍ രാജ്യസഭാംഗമാണ്. പത്രപ്രവര്‍ത്തകയായ സീമ ചിസ്തിയാണ് ഭാര്യ. ആദ്യ വിവാഹത്തില്‍ യെച്ചൂരിക്ക് ഒരു മകനും മകളും ഉണ്ട്.

ഡല്‍ഹിയിലെ മംഗോല്‍പുരിയില്‍ തീപിടുത്തം: രണ്ടു മരണം

Posted: 18 Apr 2015 10:58 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മംഗോല്‍പുരിയിലെ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴുവയസുള്ള കുട്ടി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെ മംഗോല്‍പുരിയിലെ ബാബു പാര്‍ക്ക് ഏരിയയിലെ മൂന്ന് കെട്ടിടങ്ങള്‍ക്ക് തീപിടിച്ചത്. 30 കുടുംബങ്ങളാണ്  ഈ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നത്.
സുരേഖ(30), ഗായത്രി(ഏഴ്) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
10 ഫയര്‍ എഞ്ചിനുകള്‍ എത്തി രണ്ടുമണിക്കൂര്‍ സമയമെടുത്താണ് തീയണച്ചത്. തീപിടിത്തത്തിന്‍്റെറ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

പാര്‍ട്ടി തീരുമാനത്തില്‍ അസ്വാഭാവികതയില്ല ^വി.എസ്

Posted: 18 Apr 2015 10:18 PM PDT

Image: 

വിശാഖപട്ടണം: കേന്ദ്രകമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടിയില്‍ അസ്വാഭാവികതയില്ളെന്ന് വി.എസ് അച്യുതാനന്ദന്‍. 80ന് മുകളില്‍ പ്രായമുള്ളവരെ ഒഴിവാക്കണമെന്നത് പാര്‍ട്ടി തീരുമാനമാണ്. അത് നടപ്പാക്കുക മാത്രമാണു ചെയ്തത്. തന്നെ അപേക്ഷിച്ച് പി.കെ ഗുരുദാസന് പ്രായം കുറവായതു കൊണ്ടാണ് അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തിയതെന്നും വി.എസ് പറഞ്ഞു.

പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ചല്ല നാട്ടിലേക്ക് തിരിക്കുന്നത്. ഭാവിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം അടിസ്ഥാനമാക്കി താന്‍ നിലപാട് സ്വീകരിക്കുമെന്നും വി.എസ് മാധ്യമങ്ങളെ അറിയിച്ചു.

കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറങ്ങിയ വി.എസ് വൈകാതെ കേരളത്തിലേക്ക് യാത്രതിരിക്കും. മറ്റ് നേതാക്കള്‍ക്കൊപ്പം ചെന്നൈ വഴി പ്രത്യേക വിമാനത്തിലാണ് വി.എസ് തിരുവനന്തപുരത്ത് എത്തുക.

സര്‍ക്കാര്‍ ക്ഷേമ പദ്ധതി: ബി.ജെ.പി എം.പിമാരുടെ യോഗം ഇന്ന്

Posted: 18 Apr 2015 09:59 PM PDT

Image: 

ന്യൂഡല്‍ഹി: ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍  ബി.ജെ.പി എം.പിമാരുടെ യോഗം ഇന്നു ചേരും. സാധാരണക്കാരുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് എം.പിമാരെ ബോധാവല്‍ക്കരിക്കുന്നതിനാണ് ഏകദിന വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, എം. വെങ്കയ്യ നായിഡു എന്നിവരും പങ്കെടുക്കും.
 പ്രധാനമായും കേന്ദ്രസര്‍ക്കാറിന്‍്റെ കര്‍ഷക സൗഹൃദ പദ്ധതികളും ദാരിദ്രരേഖക്ക് താഴെയുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത പദ്ധതികളുമാണ് വര്‍ക്ക് ഷോപ്പില്‍ ചര്‍ച്ച ചെയ്യുക. 500 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കിവേണം എം.പിമാര്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍.
മോദി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ക്ഷേമപദ്ധതികള്‍ ഉയര്‍ത്തികാട്ടുന്നതിനും ഭൂമി ഏറ്റെടുക്കല്‍ ബില്‍ കര്‍ഷക വിരുദ്ധമല്ളെന്ന് ചുണ്ടിക്കാട്ടുന്നതിനും വേണ്ടിയാണ് ബി.ജെ.പി ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ കര്‍ഷകരെ അണിനിരത്തി കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് തയാറെടുക്കുന്ന സാഹചര്യത്തില്‍ ഇന്നു നടക്കുന്ന വര്‍ക്ക്ഷോപ്പിന് പ്രധാന്യമുണ്ട്.

ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന: ജില്ലയില്‍ 131 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്; 28,800 രൂപ പിഴ ഈടാക്കി

Posted: 18 Apr 2015 09:56 PM PDT

തൊടുപുഴ: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം, ആരോഗ്യവിഭാഗം എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 131 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. ഇവരില്‍നിന്ന് 28,800 രൂപ പിഴ ഈടാക്കി. ഹോട്ടലുകള്‍, ബേക്കറികള്‍, ജ്യൂസ് പാര്‍ലറുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലാണ് ശനിയാഴ്ച പരിശോധന നടന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന 109 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ വിഭാഗം, ആരോഗ്യവിഭാഗം എന്നിവര്‍ വേറിട്ടായിരുന്നു പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷാ വിഭാഗം രണ്ടുദിവസമായി ജില്ലയില്‍ നടത്തുന്ന പരിശോധനയിലാണ് 27,000 രൂപ വിവിധ സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കിയത്. ബേക്കറി, പഴം, പച്ചക്കറി, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ അഞ്ചുസ്ഥാപനങ്ങള്‍ക്കാണ് ഇവര്‍ നോട്ടീസ് നല്‍കിയത്.
വിവിധ ബേക്കറികളിലായി കാലാവധി കഴിഞ്ഞ് സൂക്ഷിച്ച 150 പാക്കറ്റ് പാല്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
കഴിഞ്ഞദിവസം തൊടുപുഴയില്‍നിന്ന് വാങ്ങിയ മാമ്പഴം മുറിച്ച വീട്ടമ്മയുടെ കൈകള്‍ക്ക് മഞ്ഞനിറം കണ്ടത്തെിയതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ തൊടുപുഴയില്‍ വില്‍പനക്കത്തെിയിരിക്കുന്ന മാമ്പഴങ്ങളുടെ സാമ്പ്ളുകള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി തൊടുപുഴ, അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
വരുംദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറഞ്ഞു. സേഫ് കേരള പദ്ധതിപ്രകാരം സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായി ഇടുക്കി ജില്ലാമെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലെ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടത്തെിയത്.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന 109 സ്ഥാപനങ്ങളാണ് പരിശോധനയില്‍ കണ്ടത്തെിയത്. രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഇവരില്‍നിന്ന് 1800 രൂപ പിഴ ഈടാക്കി. ജില്ലയില്‍ ഏഴ് ബ്ളോക്കിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും പരിശോധന നടന്നു.
ഇവരെ കൂടാതെ, സ്ഥാപനങ്ങളില്‍ പുകവലി നിരോധിത മേഖല എന്ന ബോര്‍ഡ് സ്ഥാപിക്കാത്ത 158 സ്ഥാപനങ്ങള്‍ക്കുകൂടി ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇടുക്കി ഡി.എം.ഒയുടെ മേല്‍നോട്ടത്തില്‍ 56 അംഗ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

സേഫ് കേരള: ആരോഗ്യവകുപ്പ് പരിശോധന നടത്തി; 80 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Posted: 18 Apr 2015 09:51 PM PDT

കാഞ്ഞങ്ങാട്: സേഫ് കേരള പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിലും ബേക്കറി, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ പുലര്‍കാല പരിശോധന നടത്തി. രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ ആകെ 320 ഹോട്ടല്‍, 129 കൂള്‍ബാര്‍, 168 ബേക്കറി, 11 കാറ്ററിങ് സെന്‍റര്‍, 16 സോഡാഫാക്ടറി, ആറ് ഐസ് ഫാക്ടറി എന്നിവ പരിശോധിച്ചു. 80 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.
ജില്ലയിലെ ഹോട്ടലുകളില്‍ 1757 അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാഞ്ഞങ്ങാട് നടത്തിയ റെയ്ഡിന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.വി. രാംദാസ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ് കെ. അബ്ദുല്‍ ഖാദര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിന്‍സന്‍റ് ജോണ്‍, എച്ച്.ഐ കുഞ്ഞികൃഷ്ണന്‍, ജൂനിയര്‍ എച്ച്. ഐമാരായ വി. അശോകന്‍, വൈ. ഹരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. നഗരത്തിലെ വ്യാപാര സമുച്ചയങ്ങളില്‍ മൂത്രപ്പുരകള്‍ വൃത്തിഹീനമായിട്ടുള്ളതായും കക്കൂസ് ടാങ്കുകള്‍ പൊട്ടി കൊതുകു ശല്യം രൂക്ഷമായിട്ടുള്ളതായും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം സ്ഥാപനങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
നീലേശ്വരം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ ഹോട്ടലുകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി. ആരോഗ്യ വകുപ്പിന്‍െറ പുലര്‍ക്കാല പരിശോധനയില്‍ പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തു.ആരോഗ്യവകുപ്പും നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയില്‍ മോശമായ സാഹചര്യങ്ങളില്‍ ഭക്ഷണ വിതരണം ചെയ്യുന്നതായും കണ്ടത്തെിയിട്ടുണ്ട്.
പഴകിയ പൊറോട്ട, വറുത്ത മീന്‍, മീന്‍കറി, എണ്ണപലഹാരങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പല ഹോട്ടലുകളിലെയും മൂത്രപ്പുരകള്‍ വൃത്തിഹീനവും കക്കൂസ് ടാങ്കുകള്‍ പൊട്ടി കൊതുക് ശല്യം രൂക്ഷമായതായും ശ്രദ്ധയില്‍പെട്ടു. അത്തരം ഹോട്ടലുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. രാമകൃഷ്ണന്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.വി. വാസു, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. ജയന്‍, ജൂനിയര്‍ എച്ച്.ഐമാരായ എം. ചന്ദ്രന്‍, പി.വി. മോഹനന്‍, എം. സിജോ ജോസ്, ഇ. രൂപേഷ്, പി.വി. പ്രകാശന്‍, കെ. ബാബു, പി.വി. സ്മിത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ചെറുവത്തൂര്‍: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ചെറുവത്തൂരില്‍ നടത്തിയ പരിശോധന പേരിന് മാത്രമെന്ന് ആക്ഷേപം.
ടൗണിലെ കടകളെ ഒഴിവാക്കി വി.വി നഗറില്‍ മാത്രമാണ് ചെറുവത്തൂര്‍ സംഘം പരിശോധന നടത്തിയത്.
വിരലിലെണ്ണാവുന്ന കടകളില്‍ പരിശോധന നടത്തിയ സംഘം ഉടന്‍ പരിശോധന നിര്‍ത്തി മടങ്ങുകയായിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്‍െറ ഭാഗമായാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത്.
ഭക്ഷണം നിര്‍മിക്കുന്ന സ്ഥലത്തെ ശുചിത്വം, നിര്‍മിക്കുന്നയാളുടെ ശുചിത്വം, അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവരുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍, ഉപയോഗിക്കുന്ന വെള്ളം, മാലിന്യ സംസ്കരണത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെല്ലാമാണ് പരിശോധനക്ക് വിധേയമാക്കുന്നത്.
പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘമാണ് പരിശോധന നടത്തേണ്ടത്. പിഴവുകള്‍ കണ്ടത്തെിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും പിഴ ഈടാക്കാനും പഞ്ചായത്ത് ആക്ട് ഉപയോഗിച്ച് ഈ സംഘത്തിന് അധികാരമുണ്ട്.

വി.എസ് ക്ഷണിതാവ്; എളമരം കരീമും എ.കെ ബാലനും കേന്ദ്രകമ്മിറ്റിയില്‍

Posted: 18 Apr 2015 09:49 PM PDT

Image: 

വിശാഖപട്ടണം: സി.പി.എമ്മിന്‍െറ പുതിയ കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്നു രണ്ടു പേരെ ഉള്‍പ്പെടുത്തി. മുതിര്‍ന്ന നേതാക്കളായ എളമരം കരീനെയും എ.കെ ബാലനെയുമാണ് ഉള്‍പ്പെടുത്തിയത്. വി.എസ് അച്യുതാനന്ദന്‍, പാലോളി മുഹമ്മദ്കുട്ടി എന്നിവരുടെ ഒഴിവിലാണ് പുതിയ നിയമനം.

പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളായ വി.എസ് അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കി. 80 വയസിന് മുകളിലുള്ളവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് വി.എസിനെയും പാലോളിയെയും കേന്ദ്രകമ്മിറ്റിയില്‍ നിന്ന് നീക്കിയത്.

അതേസമയം, 80 വയസിനോട് അടക്കുന്ന പി.കെ ഗുരുദാസനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ ഒൗദ്യോഗിക ഭാരവാഹിത്വത്തില്‍ നിന്നും മാറുവാന്‍ പാലോളി മുഹമ്മദ്കുട്ടി നേരത്തെ പാര്‍ട്ടിയുടെ അനുവാദം തേടിയിരുന്നു. എന്നാല്‍, തല്‍കാലം പദവിയില്‍ തുടരാനായിരുന്നു പാര്‍ട്ടി നിര്‍ദേശം.

കേന്ദ്രകമ്മിറ്റിയിലേക്ക് പുതിയതായി 14 പേരെ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

പാപ്പിനിശ്ശേരി മേല്‍പാലം നിര്‍മാണം ഇഴയുന്നു

Posted: 18 Apr 2015 09:46 PM PDT

പാപ്പിനിശ്ശേരി: റെയില്‍വേ മേല്‍പാലം നിര്‍മാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാരില്‍ പ്രതിഷേധം ശക്തമാവുന്നു. പത്തുദിവസത്തോളമായി പ്രവൃത്തി നിലച്ച അവസ്ഥയാണ്. മേല്‍പാലത്തിനും അനുബന്ധ റോഡു നിര്‍മാണത്തിനുമായി കെ.എസ്.ടി.പി 119 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ മേല്‍പാലത്തിനുമാത്രം 40 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
ഇപ്പോള്‍ നിര്‍മാണം നിര്‍ത്തിവെച്ച അവസ്ഥയില്‍ ആയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ളെന്നും നാട്ടുകാര്‍ പറയുന്നു. നിര്‍മാണ പ്രവൃത്തികള്‍ക്കായി കൂട്ടിയിട്ടിരിക്കുന്ന കമ്പികളും മറ്റ് സാമഗ്രികളും കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും അപകട ഭീഷണിയാവുന്നുണ്ട്. 2014 ഏപ്രിലില്‍ തുടങ്ങി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടതാണ് പ്രവൃത്തിയെങ്കിലും 2016 വരെ സമയം നീട്ടിക്കൊടുത്തിട്ടുണ്ട്.
കാലവര്‍ഷം എത്തിയാല്‍ പണി തടസ്സപ്പെടുമെന്നിരിക്കെ അധികൃതരുടെ അനാസ്ഥ നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. സമീപത്തുള്ള വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ മാറ്റുന്നതിനുപോലും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ടിട്ടില്ളെങ്കില്‍ പ്രവൃത്തി ഇനിയും നീളാന്‍ സാധ്യതയുണ്ട്. ഗതാഗതം തിരിച്ചു വിട്ടതിനുശേഷം സമീപത്തുള്ള വ്യാപാരികള്‍ അസംതൃപ്തരാണ്. പ്രവൃത്തി കൂടുതല്‍ കാലം നീണ്ടുപോയാല്‍ വന്‍ സാമ്പത്തിക പ്രയാസങ്ങല്‍ നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

പഞ്ചായത്തുകള്‍ അഴിമതിമുക്തമാക്കാന്‍ ‘വിജിലന്‍റ് കേരള’ പദ്ധതി

Posted: 18 Apr 2015 09:38 PM PDT

കൊച്ചി: ജില്ലയില്‍ ഒമ്പത് പഞ്ചായത്തുകള്‍ അഴിമതിമുക്തമാക്കാന്‍ വിജിലന്‍സിന്‍െറ 'വിജിലന്‍റ് കേരള' പദ്ധതിക്ക് ഉടന്‍ തുടക്കമാകും. ചോറ്റാനിക്കര, മഴുവന്നൂര്‍, ഇലഞ്ഞി, പാമ്പാക്കുട, കുന്നത്തുനാട്, മൂക്കന്നൂര്‍, മണീട്, കുമ്പളങ്ങി, രാമമംഗലം പഞ്ചായത്തുകളാണ് ആദ്യഘട്ടം വിജിലന്‍സ് ദത്തെടുക്കുക. 100 ശതമാനം അഴിമതിമുക്ത പദ്ധതി നടത്തിപ്പും ഭരണസംവിധാനവുമാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നതെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി എം.എന്‍. രമേഷ് വ്യക്തമാക്കി. പഞ്ചായത്തുകളെ അഴിമതിമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നടക്കാനുള്ള സാധ്യതകള്‍ നേരത്തേ കണ്ടത്തെി തടയുകയാണ് വിജിലന്‍റ് കേരളയുടെ പ്രവര്‍ത്തനരീതി. ജനപങ്കാളിത്തത്തോടെയാണ് അഴിമതി നിര്‍മാര്‍ജന പദ്ധതി നടപ്പാക്കുക. പഞ്ചായത്തിലെ ഓരോ വ്യക്തിക്കും ഇക്കാര്യത്തില്‍ പങ്കാളികളാകാമെന്നതാണ് പദ്ധതിയുടെ സവിശേഷത. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എറണാകുളം യൂനിറ്റിന്‍െറ കീഴില്‍ ആറ് പഞ്ചായത്തുകളും മൂന്ന് പഞ്ചായത്തുകള്‍ സ്പെഷല്‍ സെല്‍ യൂനിറ്റിന്‍െറ കീഴിലുമായിരിക്കും. മണീട്, കുമ്പളങ്ങി, രാമമംഗലം പഞ്ചായത്തുകളാണ് സ്പെഷല്‍ സെല്‍ യൂനിറ്റിന്‍െറ കീഴില്‍. പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍, അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കിടയില്‍ പഠന ക്ളാസുകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. സിവില്‍ സപൈ്ളസ് സേവനങ്ങള്‍, അഴിമതിതടയല്‍ നിയമം, വിവരാവകാശ നിയമം, രജിസ്ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍, പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്ന രീതി തുടങ്ങിയ വിഷയങ്ങളിലാണ് ക്ളാസുകള്‍ ന
ല്‍കുക.
പദ്ധതിയുടെ വെബ്സൈറ്റായ www.vigilantkerala.in വഴി അഴിമതികളുമായി ബന്ധപ്പെട്ട വിവരങ്ങളും പരാതികളും അറിയിക്കാം. ഫോണ്‍: 8592900900.

മുഖംമൂടി സംഘം വ്യാപാരിയുടെ കഴുത്തില്‍ വാള്‍വെച്ച് സ്വര്‍ണം അപഹരിച്ചു

Posted: 18 Apr 2015 09:33 PM PDT

ആലപ്പുഴ: മുഖംമൂടി സംഘം വ്യാപാരിയെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ വാള്‍വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് അപഹരിച്ച് കടന്നു. കൈചൂണ്ടി മുക്കില്‍ പ്രവര്‍ത്തിക്കുന്ന അലീന ജ്വല്ലറിയുടെ ഉടമ കനാല്‍ വാര്‍ഡ് പനക്കല്‍ പുരക്കല്‍ എബി തോമസില്‍നിന്നാണ് മൂവര്‍ സംഘം രാത്രിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി ബാഗ് കവര്‍ന്നത്.
വെള്ളിയാഴ്ച രാത്രി 10.30ഓടെ വെള്ളാപ്പള്ളി പള്ളിക്ക് സമീപത്തുനിന്ന് വടക്കോട്ട് പോകുന്ന ഇട റോഡിലാണ് സംഭവം. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു എബി. ഡിയോ സ്കൂട്ടറിലാണ് സംഘം എത്തിയത്. ഒരാള്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് സമീപംതന്നെ നിന്നു. മറ്റു രണ്ടുപേരും കൈയില്‍വാളുമായി മറഞ്ഞ് കാത്തുനില്‍ക്കുകയായിരുന്നു. എബി ബൈക്കില്‍ എത്തിയപ്പോള്‍ മുന്നില്‍നിന്ന് രണ്ടുപേരും ചേര്‍ന്ന് ബൈക്ക് തടഞ്ഞു. ബര്‍മുഡയും ടീ ഷര്‍ട്ടുമായിരുന്നു വേഷമെന്ന് എബി പറഞ്ഞു. ഇരുപതിനടുത്ത് പ്രായമായിരുന്നു മൂന്നുപേര്‍ക്കും. തടഞ്ഞുനിര്‍ത്തിയ ഉടന്‍തന്നെ വാള്‍ കഴുത്തില്‍വെച്ച് ഒരാള്‍ ഭീഷണിപ്പെടുത്തുകയും രണ്ടാമന്‍ തോളില്‍ കിടന്ന ബാഗ് ബലമായി പിടിച്ചെടുക്കുകയുമായിരുന്നു. പെട്ടെന്നുതന്നെ മൂവരും സ്കൂട്ടറില്‍ കയറി രക്ഷപ്പെട്ടു.
പകച്ചുനിന്ന എബി പെട്ടെന്നുതന്നെ നോര്‍ത് പൊലീസ് സ്റ്റേഷനിലത്തെി വിവരമറിയിച്ചു. പൊലീസ് സംഘം എത്തി പ്രദേശത്തും പരിസരങ്ങളിലുമൊക്കെ പരിശോധന നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ബാപ്പു വൈദ്യര്‍ ജങ്ഷന് സമീപത്തേക്കാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് എബി പറഞ്ഞു. ഇവിടെയും എബിക്ക് സ്വര്‍ണക്കടയുണ്ട്. ഇതിന് പരിസരത്ത് അറിയുന്ന ആരെങ്കിലുമൊക്കെതന്നെയാകും സംഘത്തിലെന്നാണ് സംശയിക്കുന്നത്.
നേരില്‍ കണ്ടാല്‍ മനസ്സിലാകുമെന്ന് ഉറപ്പുള്ളതിനാലാകും മുഖം മൂടി ധരിച്ചത്. 27 ഗ്രാം തൂക്കം വരുന്ന തങ്കക്കട്ടി, 20 ഗ്രാമിന്‍െറ വള, ആറ് ഗ്രാമിന്‍േറതായി രണ്ടുചെറിയ മാലകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്്. കടകളുടെ താക്കോല്‍ക്കൂട്ടവും ഉണ്ടായിരുന്നു. സ്വര്‍ണത്തിന് ഒന്നരലക്ഷം രൂപയോളം വിലവരും.
നോര്‍ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലരെയൊക്കെ ചോദ്യംചെയ്തതല്ലാതെ ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഓപറേഷന്‍ സുരക്ഷ ശക്തമായി തുടരുമ്പോഴും നാട്ടിലെങ്ങും ഭീതി പരത്തി ക്രിമിനല്‍ സംഘങ്ങള്‍ വിലസുന്നതിന്‍െറ തെളിവാണ് കഴിഞ്ഞ ദിവസം രാത്രി നഗരത്തിലുണ്ടായിരിക്കുന്ന സംഭവം. നോര്‍ത് പൊലീസ് സ്റ്റേഷന് എതിര്‍കരയിലാണ് വെള്ളാപ്പളളി പള്ളി. ഇതിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് സംഭവം നടന്നത്. മയക്കുമരുന്നിനടിപ്പെട്ട പ്രദേശത്തുതന്നെയുള്ള യുവാക്കളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്‍െറ പ്രാഥമികമായ വിലയിരുത്തല്‍. ഇവര്‍ പ്രദേശത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഒഴിവില്‍ കഴിയുകയാണെന്നും സംശയിക്കുന്നു.

ഷിബിന്‍ വധക്കേസ്: 14 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കി

Posted: 18 Apr 2015 09:23 PM PDT

നാദാപുരം: തൂണേരി വെള്ളൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസന്വേഷിച്ച കുറ്റ്യാടി സി.ഐ ദിനേശ് കോറോത്ത് ശനിയാഴ്ച വൈകീട്ട് നാലിന് കുറ്റപത്രം നല്‍കിയത്.
തെയ്യമ്പാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍, കാളിയാറമ്പത്ത് അസ്ലം, സിദ്ദീഖ്, അനീസ്, ശുഐബ്, ശുഐബ്, നാസര്‍, മുസ്തഫ, ഫസല്‍, യൂനുസ്, ഷഫീഖ്, ഇബ്രാഹിംകുട്ടി, സൂപ്പി മുസ്ലിയാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 15 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇതില്‍ 18കാരന്‍േറതൊഴികെയുള്ള കുറ്റപത്രമാണ് നല്‍കിയത്. ഇത് പിന്നീട് കോടതിയില്‍ സമര്‍പ്പിക്കും.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി പൊലീസിന്‍െറ എഫ്.ഐ.ആറിലുള്ള രണ്ടു പേരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കൊച്ചേന്‍റവിട ജസീം, കടയങ്കോട്ട് സമദ് എന്നിവരാണ് പിടിയിലാവാനുള്ളത്.
കൊലപാതകത്തില്‍ നേരിട്ടുള്‍പ്പെട്ട ഒമ്പതു പ്രതികളും പ്രതികളെ ഒളിവില്‍ കഴിയുന്നതിന് സഹായിച്ച അഞ്ചു പ്രതികളുമാണ് കുറ്റപത്രത്തിലുള്ളത്.
ജനുവരി 22ന് നടന്ന കൊലപാതകത്തിനുശേഷം 85ാം ദിവസമാണ് 14,250 പേജ് വരുന്ന കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത്.
110 സാക്ഷികളാണുള്ളത്. തൊണ്ടിമുതലായി 71 സാധനങ്ങളും ഹാജരാക്കി. തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറി, കണ്ണൂര്‍ റീജനല്‍ ഫോറന്‍സിക് ലാബ്, കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലാബ് എന്നിവിടങ്ങളില്‍നിന്നുള്ള പരിശോധന റിപ്പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചു.
ജനുവരി 22ന് രാത്രി 9.15നും 10.30നുമിടയിലുള്ള സമയത്താണ് പ്രധാന പ്രതി തെയ്യമ്പാടി ഇസ്മായിലിന്‍െറ നേതൃത്വത്തിലുള്ള സംഘം ഷിബിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഷിബിനെ കൂടാതെ ആറു പേര്‍ക്കുകൂടി വെട്ടേറ്റു. ഏഴു പ്രതികളെ ജനുവരി 23ന് പിടികൂടി. മുഖ്യപ്രതി തെയ്യമ്പാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍, കാളിയാറമ്പത്ത് അസ്ലം എന്നിവരെ കര്‍ണാടകയില്‍നിന്ന് പിടികൂടി.
18 കാരനടക്കം ഒമ്പതു പ്രതികള്‍ കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങി.
ഷിബിന്‍െറ കൊലക്കുശേഷം തൂണേരിയിലെ വെള്ളൂര്‍, കോടഞ്ചേരി ഭാഗങ്ങളില്‍ വ്യാപക വീടാക്രമണവും തീവെപ്പും കൊള്ളയും അരങ്ങേറിയിരുന്നു.

ക്രെഡിറ്റ് കാര്‍ഡ് നിയമാവലി ‘സാമ’ പരിഷ്കരിച്ചു

Posted: 18 Apr 2015 09:09 PM PDT

റിയാദ്: സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സാമ) രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് നിയമം പരിഷ്കരിച്ചു. 2008 മുതല്‍ രാജ്യത്ത് നിലവിലുള്ള നിയമത്തിന് പകരമാവുന്ന പരിഷ്കരിച്ച നിയമം ജൂലൈ 30ന് പ്രാബല്യത്തില്‍ വരുമെന്ന് സാമ ഗവര്‍ണര്‍ ഡോ. ഫഹദ് ബിന്‍ അബ്ദുല്ല അല്‍മുബാറക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ക്രെഡിറ്റ് ഉടമയുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതോടൊപ്പം ബാധ്യതകള്‍ സുതാര്യമാക്കുന്നതും വിയോജിപ്പ് രേഖപ്പെടുത്താന്‍ കൂടുതല്‍ അവസരം നല്‍കുന്നതുമാണ് പരിഷ്കരിച്ച നിയമാവലി. കാര്‍ഡ് ഉടമക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ഉപഭോഗ നിയമവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് പരിഷ്കരണം. സുതാര്യത നിലനിര്‍ത്തുന്നതോടൊപ്പം രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ വിപണി മത്സരത്തിന് അവസരം തുറന്നുകൊടുക്കാനും പുതിയ നിയമം കാരണമാവും.കാര്‍ഡ് ഉടമ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രാഥമിക നിയമങ്ങള്‍ ലളിതമായി വിവരിക്കുക, ഉല്‍പന്നങ്ങളുടെ പരസ്യം, മാര്‍ക്കറ്റിങ് എന്നിവയില്‍ കാര്‍ഡ് ഉടമയെ വഴിതെറ്റിക്കുന്ന രീതി ഇല്ളെന്ന് ഉറപ്പുവരുത്തുക, കാര്‍ഡ് ഉടമയും കാര്‍ഡ് വിതരണ സ്ഥാപനവും തമ്മിലുള്ള കരാറില്‍ നിബന്ധനകള്‍ ലഘൂകരിക്കുക, നിയമാനുസൃതമല്ലാത്ത ഇടപാടുകളില്‍ വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവസരമുണ്ടാവുക, വിയോജിപ്പിനുള്ള മാര്‍ഗം ലളിതമാക്കുക, മാസാന്തം അടക്കാനുള്ള കുറഞ്ഞ സംഖ്യക്ക് കാലാവധി നിശ്ചയിക്കുക എന്നിവ പരിഷ്കരണത്തിന്‍െറ ഭാഗമാണ്. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന കമീഷന്‍, അഡ്മിനിസ്ട്രേഷന്‍ ചാര്‍ജ് എന്നിവ പോലുള്ള വിഷയത്തില്‍ കാര്‍ഡ് ഉടമക്ക്് കൃത്യമായ വിവരമുണ്ടായിരിക്കുക, വിവിധ ഉല്‍പന്നങ്ങള്‍ തമ്മിലുള്ള നിരക്ക് താരതമ്യത്തിന് അവസരം എന്നിവയും പുതിയ നിയമത്തിന്‍െറ പ്രത്യേകതയാണ്. പണം പിന്‍വലിക്കുന്നതിനുള്ള കമീഷന്‍, അടവു തെറ്റിയാലുണ്ടാവുന്ന പെനാല്‍റ്റി എന്നിവയുടെ കൂടിയ നിരക്കും ക്രെഡിറ്റ് കാര്‍ഡ് ഉടമയുടെ സുതാര്യതക്കായി കരാറില്‍ വ്യക്തമാക്കിയിരിക്കണം. കരാറിലെ വ്യവസ്ഥയില്‍ എന്തെങ്കിലും കാലോചിതമായ മാറ്റമുണ്ടാവുകയാണെങ്കില്‍ വിവരം കാര്‍ഡ് വിതരണ സ്ഥാപനം മുന്‍കൂട്ടി കാര്‍ഡ് ഉടമയെ അറിയിച്ചിരിക്കണമെന്നും പരിഷ്കരിച്ച നിയമത്തില്‍ വ്യവ്സഥയുണ്ട്.

കേരളത്തില്‍ ഭൂമിയും വീടും വാങ്ങുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി നോര്‍ക്കയും കേരള സര്‍ക്കാരും

Posted: 18 Apr 2015 08:58 PM PDT

ദുബൈ: കേരളത്തില്‍ വീടും ഫ്ളാറ്റും  ഭൂമിയും മറ്റു വസ്തു വകകളും വാങ്ങുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്സും സര്‍ക്കാരും രംഗത്ത്. ഇത്തരം കച്ചവടങ്ങള്‍ നടത്തുമ്പോള്‍ തട്ടിപ്പിന്നിരയാകുന്നത് തടയാന്‍ വേണ്ടി കേരളത്തിലെ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കയും പ്രവാസി കാര്യ മന്ത്രാലയവും  മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് പ്രവാസികളെ ബോധാവല്‍ക്കരിക്കുന്നത് .
     കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഭൂമി ഇടപാടില്‍ പ്രവാസികള്‍ കബളിപ്പിക്കപ്പെട്ട 700 ലധികം കേസുകള്‍ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. ഗള്‍ഫില്‍ തൊഴിലെടുക്കുന്ന മലയാളികളെ ഇത്തരം കെണികളില്‍ കുടുക്കാന്‍ കേരളത്തിലൊട്ടുക്കും സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ തഴച്ചു വളരുന്നതിന്‍െറ എണ്ണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി  പതിന്മടങ്ങാണെന്നാണ് കണക്ക്. പ്രവാസിയെ വട്ടമിട്ട് കേരളത്തിലെ ഗ്രാമാന്തരങ്ങളില്‍ പോലും സജീവമായ  ഭൂമി കച്ചവടക്കാര്‍ക്ക് പുറമെയാണിത്.       
     പ്രവാസികള്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്‍െറ രേഖകള്‍ കൃത്യമായി പരിശോധിക്കണമെന്ന നിര്‍ദേശമാണ് ആദ്യമായി മന്ത്രാലയം നല്‍കുന്നത്. വാങ്ങുവാന്‍ ഇദ്ദേശിക്കുന്ന വസ്തുവിന്‍്റെ അസല്‍ പ്രമാണങ്ങള്‍ പരിശോധിച്ചു ക്രയവിക്രയങ്ങള്‍ നടത്തുക. വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തിയിട്ടില്ളെന്നു ഉറപ്പു വരുത്തുക എന്നിവയാണ് മറ്റു പ്രധാനപ്പെട്ട നിര്‍ദേശം . വസ്തുവിന്‍െറ യഥാര്‍ഥ ഉടമസ്ഥന്‍ തന്നെയാണ് വസ്തു വില്‍ക്കുന്നതെന്നു ഉറപ്പാക്കാനും  സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നുള്ള 15 മുതല്‍ 30 വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, വില്ളേജ് ഓഫിസറുടെ പക്കല്‍ നിന്നുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ അസല്‍ പ്രമാണവുമായി താരതമ്യം ചെയ്തു നിജസ്ഥിതി ബോധ്യപ്പെടുത്താനും ഓര്‍മിപ്പിക്കുന്നു .   
യഥാര്‍ഥ വില തന്നെ ആധാരത്തില്‍ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം. കരാറുകള്‍ രജിസ്റ്റര്‍ ചെയ്തു നിയമസാധുത നേടണം. വസ്തുവിന്‍്റെ ആധാരം, മുന്‍ ആധാരം എന്നിവ വ്യക്തവും വിപണന സാധ്യതയുള്ളതുമാണോ എന്നു കൂടി  പരിശോധിക്കണം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന വസ്തുവില്‍ നിര്‍മിച്ച വീടുകളും ഫ്ളാറ്റുകളും നഗരസഭ,പഞ്ചായത്ത് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണോ എന്നു പരിശോധിച്ചു ഉറപ്പു വരുത്തണം . ഇതിനു വേണ്ട നിയമസഹായം ആവശ്യമെങ്കില്‍ അധികൃതരുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.       വീട്ടുകരം, വെള്ളക്കരം, വൈദ്യുതി ബില്‍ എന്നിവയില്‍ രേഖപ്പെടുത്തിയ പേരുകള്‍ ഉടമസ്ഥന്‍േറത്  തന്നെയെന്നു ഉറപ്പു വരുത്തുകയും  ഇതിനു ആനുപാതികമായ രേഖകള്‍ അതത് ഓഫിസുകളില്‍ നിന്ന് സാധിക്കുമെങ്കില്‍  ശേഖരിക്കാനും ശ്രമിക്കണം. നിര്‍മാണത്തിലിരിക്കുന്ന വീടുകളും ഫ്ളാറ്റുകളും വാങ്ങുമ്പോള്‍, അവയുടെ പ്ളാന്‍ സ്കെച്ച്, ഡവലപ്മെന്‍റ് കരാറിലെ വ്യവസ്ഥകള്‍ എന്നിവ കൃത്യമായി മനസിലാക്കുക. കരാറിലെ വ്യവസ്ഥകള്‍, പണം ഒടുക്കേണ്ട തവണകള്‍, എന്നിവയും മനസിലാക്കണം.  00കെട്ടിട നിര്‍മാതാക്കളുമായി ഇടപാട് നടത്തുമ്പോള്‍ ഇവരുടെ മുന്‍കാല ചരിത്രം പ്രത്യേകം ശ്രദ്ധിക്കണം . നിര്‍മിച്ച വീടുകള്‍ വാങ്ങുമ്പോള്‍, അവിടെ വാടകക്കാരോ, താമസക്കാരോ ഉണ്ടെങ്കില്‍ ഇവരെ ഒഴിപ്പിച്ച ശേഷം മാത്രം കൈമാറ്റം ചെയ്തു വസ്തു ഏറ്റെടുക്കാവു. നാട്ടിലെ വസ്തു വകകള്‍ വില്‍ക്കാന്‍ ആരെയെങ്കിലും ഏല്‍പ്പിക്കും മുന്‍പ് പവര്‍ ഓഫ് അറ്റോര്‍ണി ഒപ്പിട്ടു നല്‍കുന്നത് ഏറെ ഗുണം ചെയ്യുമെന്നും നോര്‍ക്ക റൂട്ട്സ് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങളും  നിയമ സഹായങ്ങളും നോര്‍ക്കയുമായി ബന്ധപ്പെട്ടാല്‍ ലഭിക്കുമെന്നും അധികൃതര്‍ പറയുന്നു.
     വില്ലയും ഫ്ലാറ്റും  നിര്‍മ്മിച്ചു വില്‍ക്കുന്നവര്‍ പ്രധാനമായും ലക്ഷ്യമിടുന്ന പ്രവാസികളെയാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കൊപ്പം വ്യാജന്മാരും ഈ മേഖലയില്‍ കടന്നു കൂടിയിട്ടുണ്ട്. വലിയ പരസ്യങ്ങളുടേയും ഓഫറുകളുടേയും അകമ്പടിയോടെ ഇത്തരക്കാര്‍ രംഗത്തിറങ്ങുന്നത്. ഇതില്‍ ആകര്‍ഷിക്കപ്പെട്ട് പലരും കൈയ്യിലുള്ളതോ വായ്പയെടുത്തോ അഡ്വാന്‍സ് നല്‍കും. എന്നാല്‍ തട്ടിപ്പിനായി രംഗത്തിറങ്ങുന്നവര്‍ പറയുന്ന സമയത്ത് ഗുണനിലവാരത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കുകയില്ല. പണം നല്‍കിയവര്‍ അതോടെ വെട്ടിലാകുകയും ചെയ്യും. പ്രവാസികളെ സംബന്ധിച്ച് ഇതിന്‍െറ പുറകെ കേസും മറ്റുമായി പോകുവാന്‍ പലവിധ പരിമിതികളും ഉണ്ടുതാനും. ഈ പരിമിതിയെ ആണ് ഇവര്‍ ചൂഷണം ചെയ്യുന്നതും. തട്ടിപ്പുകള്‍ പുറത്തു വരുമ്പോള്‍ പോലീസ് നിയമനടപടികള്‍ ആരംഭിക്കും എന്നാല്‍  ഉപഭോക്താക്കളെ സംബന്ധിച്ചുണ്ടാകുന്ന സമയ, ധന നഷ്ടം വലുതാണുതാനും.
     വിദേശരാജ്യങ്ങളില്‍ താമസിക്കുന്നവരുടെയും നാട്ടിലുള്ള ബന്ധുക്കളുടെയും സ്വത്തുവകകള്‍ സംരക്ഷിക്കാനാവശ്യമായ സംവിധാനം നോര്‍ക്കക്കുണ്ട്. പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു മിക്ക പ്രവാസികള്‍ക്കും അറിയില്ല. നോര്‍ക്കയില്‍ ലഭിക്കുന്ന പരാതികള്‍ ഈ സെല്ലിനു കൈമാറി ഫലപ്രദമായി നടപടികള്‍ സ്വീകരിക്കുവാനുള്ള സംവിധാനമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കും നിലവിലുണ്ട്.
ഇന്ത്യയില്‍ നിന്നും 1800 425 3939 , വിദേശത്ത് നിന്ന്  091 471 2333339 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ പ്രവാസികള്‍ക്ക് വിളിച്ച് സഹായം തേടാവുന്നതാണ്.

 

എല്ലാ കണ്ണുകളും ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്ക്

Posted: 18 Apr 2015 08:53 PM PDT

Image: 

മനാമ: 11ാമത് ഫോര്‍മുല വണ്‍ ഗ്രാന്‍റ് പ്രീ മത്സരങ്ങള്‍ നടക്കുന്ന സാഖിറിലെ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്ക് ലോകത്തിന്‍െറ വിവിധ കോണുകളില്‍ നിന്നുള്ള കാറോട്ട പ്രേമികള്‍ ഒഴുകിയത്തെി. ഇന്ന് നടക്കുന്ന അവസാന മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള പരിശീലന ഓട്ടങ്ങളാണ് വെള്ളി, ശനി ദിവസങ്ങളില്‍ നടന്നത്. ഇതിന് പുറമെ, നിരവധി സംഗീത, വിനോദ പരിപാടികളും ഫോര്‍മുല വണ്ണിനോടനുബന്ധിച്ച് നടന്നു. ബഹ്റൈനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള പാലമായി ഗ്രാന്‍റ് പ്രീ മാറിയെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പറഞ്ഞു.
മത്സരങ്ങള്‍ക്കത്തെിയ അതിഥികള്‍ക്കായി ഒരുക്കിയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാന്‍റ് പ്രീ വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. കാറോട്ട മത്സരത്തിന്‍െറ ദിനങ്ങളില്‍ വിവിധ ഇടങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം പേരെങ്കിലും എത്തുമെന്നാണ് കരുതുന്നത്. ഇന്നലെ നടന്ന മൂന്നാമത് പരിശീലനത്തില്‍ മെഴ്സിഡസിന്‍െറ ലെവിസ് ഹാമില്‍റ്റനാണ് മുന്നില്‍. തൊട്ടുപിന്നിലായി ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലുണ്ട്.നിലവിലെ ചാമ്പ്യന്‍ ആണ് ലെവിസ് ഹാമില്‍റ്റണ്‍.
സഹാറ ഫോഴ്സ് ഇന്ത്യയുടെ സെര്‍ജിയോ പെരസ് 15ാം സ്ഥാനത്താണ് ഉള്ളത്.
ഇത് രണ്ടാം തവണയാണ് ഫ്ളഡ് ലിറ്റ് ട്രാക്കില്‍ ബഹ്റൈന്‍ ഗ്രാന്‍റ് പ്രീ നടക്കുന്നത്. ഫെരാരി, സഹാറ ഫോഴ്സ് ഇന്ത്യ, ലോട്ടസ്, മക്ലാറന്‍, മെഴ്സിഡസ്, റെഡ്ബുള്‍, സൗബര്‍, ടോറോ റോസ്സോ, വില്ല്യംസ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.
ഇവര്‍ക്കുവേണ്ടി സെബാസ്റ്റ്യന്‍ വെറ്റല്‍,ഫെര്‍ണാണ്ടോ അലോന്‍സോ, വാള്‍ട്ടെറി ബൊട്ടാസ്, ജെന്‍സണ്‍ ബട്ടണ്‍, മാര്‍ക്യൂസ് എറിക്സണ്‍, റൊമയ്ന്‍ ഗ്രോസ്ജിയന്‍, ലെവിസ് ഹാമില്‍റ്റണ്‍, നികോ ഹള്‍കെന്‍ബെര്‍ഗ്, ഡാനില്‍ കെവ്യാട്, പാസ്റ്റര്‍ മാല്‍ഡൊണാഡോ, ഫെലിപ് മാസ, ലൂയി ഫെലിപ് നാസര്‍, സെര്‍ജിയോ പെരസ്, കിമി റെയ്ക്കോണെന്‍, ഡാനിയേല്‍ റികിയാര്‍ഡോ, നികോ റോസ്ബെര്‍ഗ്, കാര്‍ലോസ് സെയ്ന്‍സ് ജൂനിയര്‍, മാക്സ് വെര്‍സ്റ്റപന്‍ എന്നിവരാണ് കാറോടിക്കുന്നത്. നികോ ഹള്‍കെന്‍ബെര്‍ഗ്, സെര്‍ജിയോ പെരസ് എന്നിവരാണ് ഫോഴ്സ് ഇന്ത്യയുടെ ഡ്രൈവര്‍മാര്‍.
25 പോയിന്‍റുമായാണ് മെഴ്സിഡസിന്‍െറ ലെവിസ് ഹാമില്‍റ്റണ്‍ പോയവര്‍ഷം വിജയകിരീടം ചൂടിയത്.
വെള്ളിയാഴ്ച നടന്ന പരിശീലനത്തില്‍ ഫെരാരിയുടെ കിമി റെയ്ക്കോണെനും സെബാസ്റ്റ്യന്‍ വെറ്റലുമാണ് തിളങ്ങിയത്.

സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല ^പ്രകാശ് കാരാട്ട്

Posted: 18 Apr 2015 08:21 PM PDT

Image: 

വിശാഖപട്ടണം: പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് ഉണ്ടാകില്ളെന്ന് പി.ബി അംഗവും നിലവിലെ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്. മത്സരം പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും. സെക്രട്ടറിയുടെ കാര്യത്തില്‍ ആശയകുഴപ്പമില്ല. ആശയകുഴപ്പം മാധ്യമങ്ങള്‍ക്കാണെന്നും കാരാട്ട് പറഞ്ഞു.

അതേസമയം, പുതിയെ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ പോവുകയാണെന്നും ആരാണെന്ന് വൈകാതെ അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാകുന്ന കാര്യത്തില്‍ പിന്നീട് പ്രതികരിക്കാമെന്ന് വി.എസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഹാളിലേക്ക് പോകും മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

പി.ബി അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുള്ളത്.

 

ജനങ്ങളുടെ മനസില്‍ സൗദി വിദ്വേഷം വിതക്കുന്നെന്ന് റൂഹാനി

Posted: 18 Apr 2015 08:07 PM PDT

Image: 

തെഹ്റാന്‍: യമനില്‍ സൗദി സഖ്യസേന തുടരുന്ന വ്യോമാക്രമണത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി രംഗത്ത്. മേഖലയിലെ ജനങ്ങളുടെ മനസില്‍ സൗദി വിദ്വേഷം വിതക്കുകയാണെന്ന് റൂഹാനി കുറ്റപ്പെടുത്തി. ഇതിന്‍െറ പ്രത്യാഘാതം വൈകാതെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ സൈനിക ദിനത്തിന്‍െറ ഭാഗമായി തെഹ് റാനില്‍ നടന്ന പരേഡില്‍ സംസാരിക്കുകയായിരുന്നു റൂഹാനി.

അതേസമയം, ഹൂതി വിമതരുമായി സൗദി^യമന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൗദി സൈനികന്‍ കൊല്ലപ്പെട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ അസീറി അറിയിച്ചു. ഹൂതി വിമതര്‍ക്കെതിരെ മാര്‍ച്ച് 26ന് ആരംഭിച്ച വ്യോമാക്രമണത്തിന് ശേഷം സഖ്യസേനയിലെ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

സഖ്യസേനയുടെ വ്യോമാക്രമണം യമനിലെ തായിസിലേക്ക് വ്യാപിപ്പിച്ചു. ഹൂതി വിമതര്‍ ആയുധ^ഇന്ധന ശേഖരണശാലയായി ഉപയോഗിക്കുന്ന പ്രസിഡന്‍റിന്‍െറ കൊട്ടാരം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അതേസമയം, സഖ്യസേനയുടെ ആക്രമണത്തില്‍ ആയുധശേഖരണ ശാല തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. തായിസില്‍ നടന്ന വെടിവെപ്പില്‍ 20 ഹൂതി വിമതര്‍ കൊല്ലപ്പെട്ടതായി സഖ്യസേനാ വക്താവ് അറിയിച്ചു.

 

സി.പി.എം ജനറല്‍ സെക്രട്ടറി: തീരുമാനം ഇന്ന്

Posted: 18 Apr 2015 08:03 PM PDT

Image: 

വിശാഖപട്ടണം: സി.പി.എമ്മിന്‍െറ പുതിയ ജനറല്‍ സെക്രട്ടറി ആരാകുമെന്ന് ഇന്നറിയാം. പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ സമാപനദിനമായ ഞായറാഴ്ച രാവിലെ ചേരുന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗം ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കും. സീതാറാം യെച്ചൂരി, എസ്.ആര്‍.പി എന്നീ പേരുകളാണ് തുടക്കംമുതല്‍ സജീവമായി ചര്‍ച്ചയിലുള്ളത്. ഇതാദ്യമായി  ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ‘മത്സരം’ രൂപപ്പെട്ട സാഹചര്യത്തതില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി ആന്ധ്രയില്‍നിന്നുള്ള പി.ബി അംഗം രാഘവുലു പാര്‍ട്ടിയുടെ സാരഥിയാകാനുള്ള സാധ്യതയും  പ്രചരിക്കുന്നുണ്ട്. ഇതിനിടെ,  പുതിയ കേന്ദ്രകമ്മിറ്റി, ജനറല്‍ സെക്രട്ടറി തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മിറ്റിക്ക് മുന്നില്‍ വെക്കാനുള്ള നിര്‍ദേശം ചര്‍ച്ചചെയ്യാനായി  ശനിയാഴ്ച രാത്രി വൈകി  പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നു.   ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു തര്‍ക്കവുമില്ളെന്നും അതേക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച തുടങ്ങിയിട്ടില്ളെന്നുമാണ് സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ശനിയാഴ്ച  പറഞ്ഞത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടെന്നത് മാധ്യമങ്ങളുടെ വന്യമായ ഭാവന മാത്രമാണെന്ന് എസ്.ആര്‍.പി പറഞ്ഞു. മാധ്യമങ്ങള്‍ പ്രവചിക്കുന്നതുപോലെ നാടകീയതയൊന്നും ഉണ്ടാകില്ളെന്ന് സീതാറാം യെച്ചൂരിയും പറയുന്നു. എന്നാല്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ തങ്ങള്‍ ‘സ്ഥാനാര്‍ഥി’കളാണെന്നത് ഇരുവരും നിഷേധിക്കുന്നില്ല. ഇവരിലൊരാള്‍ പിന്മാറിയില്ളെങ്കില്‍ നേതാവിനെ തെരഞ്ഞെടുക്കാന്‍ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് വേണ്ടിവരും. പി.ബിയിലെയും കേന്ദ്രകമ്മിറ്റിയിലെയും പിന്തുണയുടെ ഏറ്റക്കുറവ് വ്യക്തമാകുമ്പോള്‍ പിന്നിലാകുന്നയാള്‍ പിന്മാറാനും വോട്ടെടുപ്പ് ഒഴിവാകാനുമാണ് സാധ്യത.  പി.ബി അംഗങ്ങളായ ബുദ്ധദേബ് ഭട്ടാചാര്യ, നിരുപം സെന്‍, ബിമന്‍ ബോസ്, സുര്‍ജകാന്ത് മിശ്ര, മണിക് സര്‍ക്കാര്‍ എന്നിവര്‍ യെച്ചൂരിയെ പിന്തുണക്കുന്നുവെന്നാണ് വിവരം. പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍, എ.കെ. പത്മനാഭന്‍, വൃന്ദ കാരാട്ട് എന്നിവര്‍ എസ്.ആര്‍.പിയെയാണ് മുന്നോട്ടുവെക്കുന്നത്. ഈ സാഹചര്യത്തില്‍  ബി.വി. രാഘവുലു, കെ. വരദരാജന്‍, എം.എ. ബേബി എന്നിവരുടെയും സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറയും നിലപാട് പി.ബിയില്‍ നിര്‍ണ്ണായകമാകും. താരതമ്യേന യുവത്വം, ദേശീയരാഷ്ട്രീയത്തിലെ പരിചിതമുഖം എന്നിവയാണ് യെച്ചൂരിയുടെ പ്ളസ് പോയന്‍റ്. എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള സംഘാടന പാടവം, കാരാട്ടിന്‍െറ നയങ്ങളുടെ തുടര്‍ച്ചക്ക് അതുമായി ഒത്തുപോകുന്നയാള്‍ എന്നതാണ് എസ്.ആര്‍.പിയുടെ സാധ്യത.

യെച്ചൂരിക്ക് വി.എസിന്‍െറ വിജയാശംസ; കമ്യൂണിസ്റ്റ് ശൈലിയല്ളെന്ന് എസ്.ആര്‍.പി

വിശാഖപട്ടണം: ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരി-എസ്.ആര്‍.പി  മത്സരത്തിന് ചൂടേറവെ, യെച്ചൂരിക്ക് വിജയാശംസ നേര്‍ന്ന് വി.എസ്. കേരളഘടകം മലയാളിയായ എസ്.ആര്‍.പിക്കുവേണ്ടി ശക്തമായി നിലകൊള്ളുന്നതിനിടെയാണ് യെച്ചൂരിക്കായി വി.എസ് രംഗത്തുവന്നത്. യെച്ചൂരിക്ക് വിജയാശംസ അര്‍പ്പിച്ച  വി.എസ്. അച്യുതാനന്ദന്‍െറ നടപടി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലിയല്ളെന്ന് എസ്.ആര്‍.പി പ്രതികരിച്ചു. വിജയാശംസ നേര്‍ന്ന വി.എസ് അച്ചടക്കം ലംഘിച്ചുവോയെന്ന് ചോദിച്ചപ്പോള്‍ വി.എസ് എന്താണ് പറഞ്ഞതെന്ന് അറിയില്ളെന്നായിരുന്നു എസ്.ആര്‍.പിയുടെ മറുപടി.     
ശനിയാഴ്ച രാവിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് പുറപ്പെടുന്നതിനായി  താമസിക്കുന്ന ഹോട്ടലിന് പുറത്ത് യെച്ചൂരിയുമായി കണ്ടുമുട്ടിയപ്പോഴാണ് വി.എസ് ചാനല്‍ കാമറകള്‍ക്ക് മുന്നില്‍ വിജയാശംസ നേര്‍ന്നത്.  വി.എസ് കൈപിടിച്ച് വിജയാശംസ നേര്‍ന്നപ്പോള്‍ തന്‍െറ വിജയം താങ്കളുടെയും എല്ലാവരുടെയും വിജയമാണെന്ന് യെച്ചൂരി മറുപടി നല്‍കി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച വി.എസ് ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി തന്‍െറ പിന്തുണ യെച്ചൂരിക്കാണെന്ന് പരസ്യമാക്കി. കേരളഘടകത്തിന്‍െറ പിന്തുണ എസ്.ആര്‍.പിക്കാണല്ളോയെന്ന ചോദ്യത്തിന് എല്ലാം വെറും വാര്‍ത്തകള്‍ മാത്രമാണെന്നാണ് വി.എസ് പ്രതികരിച്ചത്.

വി.എസിന്‍െറ ഒരു അച്ചടക്കലംഘനം മാത്രം വെളിപ്പെടുത്തി സംഘടനാ റിപ്പോര്‍ട്ട്

Posted: 18 Apr 2015 07:12 PM PDT

Image: 
Subtitle: 
സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതടക്കമുള്ള നടപടികളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല

വിശാഖപട്ടണം: ജീവിച്ചിരിക്കുന്ന സ്ഥാപകനേതാവായ വി.എസ്. അച്യുതാനന്ദന് എതിരായ അച്ചടക്കനടപടികളില്‍ ഒന്നുമാത്രം വെളിപ്പെടുത്തി കരട് രാഷ്ട്രീയ^സംഘടനാ റിപ്പോര്‍ട്ട്. കേരളത്തിലെ സംഘടനാകാര്യങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ പി.ബി കമീഷന്‍റ പ്രവര്‍ത്തനം ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരിക്കുകയാണെന്നും എസ്. രാമചന്ദ്രന്‍പിള്ള അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ 2012ല്‍ നടത്തിയ പരസ്യപ്രസ്താവനക്ക് വി.എസിനെ പരസ്യമായി കേന്ദ്ര കമ്മിറ്റി ശാസിച്ചുവെന്നാണ് രാഷ്ട്രീയ^സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.തെറ്റായ പ്രസ്താവനകള്‍ക്കും പാര്‍ട്ടിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ലംഘിച്ചതിനുമാണ് 2012 ജൂലൈ 21^22 വരെ നടന്ന സി.സി ശാസിച്ചത്.

അതേസമയം, ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതടക്കമുള്ള വി.എസിന്‍െറ വിവാദ നടപടികളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഇവയില്‍ വി.എസിന്‍െറയും സംസ്ഥാന നേതൃത്വത്തിന്‍െറയും പരാതികള്‍ അന്വേഷിക്കാന്‍ പി.ബി കമീഷനെ ചുമതലപ്പെടുത്തിയതിനാലാണിതെന്നും ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ സംഘടനാപ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പി.ബി കമീഷന്‍െറ പ്രവര്‍ത്തനം വൈകിയത് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ തയാറെടുപ്പും മൂലമായിരുന്നു. 2013 മേയ് 11^12 വരെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയാണ് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ ചില സംഘടനാകാര്യങ്ങള്‍ കമീഷന് വിട്ടതെന്നും ചൂണ്ടിക്കാട്ടുന്നു. പി.ബിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച കമീഷനില്‍ ആറംഗങ്ങളാണുണ്ടായിരുന്നത്. എന്നാല്‍, കമീഷന്‍ അംഗമായ നിരുപംസെന്‍ അസുഖബാധിതനായതും അന്വേഷണം വൈകാന്‍ കാരണമായെന്നും പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പോടനുബന്ധിച്ച് കേരള^കര്‍ണാടക അതിര്‍ത്തിയില്‍ ഇരു സംസ്ഥാനങ്ങളില്‍നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ സംയുക്ത കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ബഹുജനസംഘടനകളുടെ സംയുക്ത കണ്‍വെന്‍ഷനുകളും സംഘടിപ്പിച്ചു. എന്നാല്‍, കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് ചുമതലകള്‍ നല്‍കിയെങ്കിലും അവരത് നിറവേറ്റിയില്ളെന്നും കേന്ദ്രനേതൃത്വം കുറ്റപ്പെടുത്തുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP