സ്വാഗതം
WELCOME

News Update..

Monday, April 20, 2015

മെഡിറ്ററേനിയന്‍ ബോട്ടപകടം; മരണ സംഖ്യ ഉയരുന്നു Madhyamam News Feeds

മെഡിറ്ററേനിയന്‍ ബോട്ടപകടം; മരണ സംഖ്യ ഉയരുന്നു Madhyamam News Feeds

Link to

മെഡിറ്ററേനിയന്‍ ബോട്ടപകടം; മരണ സംഖ്യ ഉയരുന്നു

Posted: 20 Apr 2015 12:43 AM PDT

Image: 

റോം: മെഡിറ്ററേനിയന്‍ കടലില്‍  ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എഴുനൂറിനടുത്തത്തെിയതായി റിപ്പോര്‍ട്ട്. ലിബിയന്‍ തീരത്ത് അഭയാര്‍ഥികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ഏറ്റവും വലിയ അപകടമാണിതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെയായി 24 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 28 പേരെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായത്. അപകടം നടക്കുന്ന സമയത്ത് ബോട്ടില്‍ 700 പേര്‍ ഉണ്ടായിരുന്നതായാണ് സൂചന.

ദക്ഷിണ യൂറോപ്യന്‍ രാജ്യമായ മാള്‍ട്ട ദ്വീപില്‍ നിന്നും പുറപ്പെട്ട 20 മീറ്റര്‍ നീളമുള്ള ബോട്ട് ദക്ഷിണ ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസെക്ക് സമീപമാണ് മറിഞ്ഞത്. ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും തൊഴില്‍ തേടി യൂറോപിലേക്ക് പോവുന്നവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടപകടം പതിവായ ഈ മേഖലയില്‍ കഴിഞ്ഞ നാലു മാസത്തിനിടെ 900 പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ട്.

അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കടല്‍ വഴിയുള്ള അഭയാര്‍ഥി കുടിയേറ്റങ്ങള്‍ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി  ആവശ്യപ്പെട്ടു. കടല്‍ വഴിയുള്ള അനധികൃത കുടിയേറ്റം പ്ളേഗ് പോലെ  യൂറോപ്യന്‍ ഭൂഖണ്ഡത്തെ ബാധിക്കുകയാണെന്നും ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇ.യു ഉച്ചകോടി തന്നെ നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെഡിറ്ററേനിയന്‍ കടലിലുള്ള ഇറ്റലിയുടെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയിരുന്നു. പകരം യൂറോപ്യന്‍ യൂണിയന്‍ സംവിധാനം ഏര്‍പെടുത്തുകയും ചെയ്തു. ഈ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടകള്‍ രംഗത്തു വന്നിരുന്നു.

കോണ്‍ഗ്രസുമായി അകലം കുറഞ്ഞ കമ്യൂണിസ്റ്റ്; യെച്ചൂരിക്ക് വീക്ഷണത്തിന്‍െറ പ്രശംസ

Posted: 19 Apr 2015 11:43 PM PDT

Image: 

കൊച്ചി: സി.പി.എം ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ സീതാറാം യെച്ചൂരിയെ പ്രശംസിച്ച് കോണ്‍ഗ്രസിന്‍െറ മുഖപത്രം വീക്ഷണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ഏറ്റവും അകലം കുറഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് യെച്ചൂരി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ അപചയത്തിനും നേതൃത്വത്തിന്‍െറ പരാജയത്തിനും മുഖ്യ കാരണം കോണ്‍ഗ്രസിനോടുള്ള വിരോധമായിരുന്നു. പ്രജ്ഞാശേഷിയുള്ള യെച്ചൂരിയുടെ നേതൃത്വത്തിന് ഇത് തിരുത്താനാവട്ടെ എന്നും 'യെച്ചൂരി മാറിച്ചിന്തിക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ വീക്ഷണം ആശംസിച്ചു.

കോണ്‍ഗ്രസുമായി ഏറ്റവും അകലം കുറഞ്ഞ കമ്യൂണിസ്റ്റ് നേതാവെന്ന് യെച്ചൂരി വിലയിരുത്തപ്പെടുന്നത് ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന യുക്തിബോധം കാരണമാണ്. രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുന്ന വര്‍ഗീയ ഫാഷിസത്തെ ചെറുക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ല എന്ന് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരനാണ് യെച്ചൂരി. യാഥാസ്ഥിതികമായ കോണ്‍ഗ്രസ് വിരോധത്തില്‍ കാര്‍ക്കശ്യ മുഖമില്ലാത്ത യെച്ചൂരിക്ക് കോണ്‍ഗ്രസ് സൗഹാര്‍ദ്ദം എന്നും ഇഷ്ടമുള്ള രാഷ്ട്രീയ പാതയായിരുന്നു. ചിന്തകളിലെ യുക്തിബോധം മാത്രമല്ല വ്യക്തിപരമായ ഇടപെടലുകളിലെ ഊഷ്മളതയും യെച്ചൂരിയെ രാഷ്ട്രീയാതീതമായി പ്രിയങ്കരനാക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു.

സോണിയക്കെതിരായ പരാമര്‍ശം: ലോക്സഭയില്‍ ബഹളം

Posted: 19 Apr 2015 11:19 PM PDT

Image: 

ന്യൂഡല്‍ഹി: പുനരാരംഭിച്ച പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളം.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വെളുത്തവര്‍ഗക്കാരി പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പു പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ജോത്യരാധിത്യ സിന്ധ്യ ആവശ്യപ്പെട്ടു. എന്നാല്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ആരിലല്‍ നിന്നുണ്ടായാലും അംഗീകരിക്കില്ളെന്ന് വെങ്കയ്യ നായിഡു മറുപടി പറഞ്ഞു. വെങ്കയ്യ നായിഡുവിന്‍റെ മറുപടി തൃപ്തികരമല്ളെന്നും എന്നാല്‍ എല്ലാ വിഷയങ്ങളിലും പ്രധാനമന്ത്രിയെ വലിച്ചിഴക്കരുതെന്നും സ്പീക്കര്‍ സുമിത്രാ മഹാജന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭയില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്ല് മേശ പുറത്തുവെച്ചു.
വോട്ടവകാശം ദുരുപയോഗം ചെയ്യുന്ന മുസ്ലിംകളുടെ അവകാശം പിന്‍വലിക്കണമെന്ന ശിവസേന നേതാവ് സഞ്ജയ് റൗത്തിന്‍റെ പരാമര്‍ശത്തിനെതിരെയും വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തു വന്നു.ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ  രണ്ടു മണി വരെ നിര്‍ത്തിവെച്ചു.

യു.എസില്‍ ഹൈന്ദവ ക്ഷേത്രത്തിനുനേരെ ആക്രമണം

Posted: 19 Apr 2015 10:54 PM PDT

Image: 

വാഷിങ്ടണ്‍: യു.എസിലെ ടെക്സസില്‍ ഹിന്ദു ക്ഷേത്രത്തിനുനേരെ അജ്ഞാതരുടെ ആക്രമണം. ടെക്സസിലെ ഓള്‍ഡ് ലേക് ഹൈലന്‍ഡ്സിലുള്ള ഹിന്ദു മന്ദിറാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിന്‍െറ കവാടത്തില്‍ കുറ്റകൃത്യ സംഘമായ മാര സാല്‍വട്രൂചയുടെ മുദ്ര (എം.എസ് 13) പതിച്ചിട്ടുണ്ട്. ഡാലസ് പൊലീസ് കേസെടുത്തു. ക്ഷേത്രം വേലികെട്ടി സംരക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്ഷേത്രം അധികൃതര്‍. ഹിന്ദുക്കളും അഹിന്ദുക്കളും അടക്കമുള്ള പരിസരവാസികള്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായം വാഗ്ദാനം ചെയ്തു.

മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യു.എസില്‍ ക്ഷേത്രത്തിനുനേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയില്‍ വാഷിങ്ടണിലെ രണ്ട് ക്ഷേത്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

തെരുവുവിളക്കുകളില്‍ മീറ്ററില്ല; നഗരസഭക്ക് ലക്ഷങ്ങളുടെ നഷ്ടം

Posted: 19 Apr 2015 10:26 PM PDT

കരുനാഗപ്പള്ളി: നഗരസഭാ പ്രദേശത്തെ വഴിയോര വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന്‍െറ വൈദ്യുതിയുടെ തോത് അറിയാന്‍ 50 ലക്ഷം രൂപ നഗരസഭ മുന്‍കൂറായി വൈദ്യുതി ബോര്‍ഡില്‍ അടച്ചിട്ടും മീറ്റര്‍ സ്ഥാപിക്കാത്തതിനാല്‍ പ്രതിമാസം ലക്ഷങ്ങള്‍ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ നഷ്ടമാകുന്നു.
ഓരോ മാസവും വൈദ്യുതി ബോര്‍ഡിന് വിളക്കുകള്‍ തെളിക്കുന്നതിന്‍െറ പേരില്‍ 2,60,000 രൂപയാണ് അടച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ദേശീയപാത ഉള്‍പ്പെടെ നഗരസഭാ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പോസ്റ്റുകളിലെ വിളക്കുകള്‍ ഉപയോഗിക്കാതെയും തെളിക്കാതെയും കിടക്കുന്നതുമായ നിരവധി ട്യൂബ്, ബള്‍ബുകള്‍ എന്നിവയും പുതുതായി സ്ഥാപിച്ച സി.എഫ്.എല്‍ ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടെയാണ് വൈദ്യുതി ബോര്‍ഡ് ചാര്‍ജ് ഈടാക്കുന്നത്. നഗരസഭയുടെ ഭൂരിഭാഗം വാര്‍ഡുകളിലും പ്രധാന ജങ്ഷനുകളിലും ദേശീയപാതയോരത്തും സോളാര്‍ ലാമ്പ് സ്വകാര്യസ്ഥാപനം സൗജന്യമായി നല്‍കിയത് സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ മീറ്റര്‍ റീഡിങ് അറിഞ്ഞ് തുക അടക്കാനായിട്ടാണ് നഗരസഭ മീറ്റര്‍ സ്ഥാപിക്കാനായി കെ.എസ്.ഇ.ബിക്ക് 50 ലക്ഷം രൂപ മുന്‍കൂറായി അടച്ചത്. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. നഗരസഭാ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതായും ചൂണ്ടിക്കാട്ടപ്പെടുന്നു. കൃത്യമായി പ്രകാശിക്കുന്ന ലൈറ്റുകളുടേതുള്‍പ്പെടെ തരംതിരിച്ച കണക്കുകള്‍ നല്‍കാത്തതാണ് മീറ്റര്‍ സ്ഥാപിക്കുന്നതിന് കാലതാമസത്തിന് കാരണമെന്നാണ് സൂചന. ഓരോ മാസവും വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന്‍െറ വൈദ്യുതി ചാര്‍ജ് ഈടാക്കുന്നത് ക്രമവിരുദ്ധമായാണ്. പ്രകാശിക്കാത്ത വിളക്കുകളും കണക്കുകളും കാട്ടി ചാര്‍ജ് ഈടാക്കുന്നതാണ് നഗരസഭക്ക് ലക്ഷങ്ങള്‍ നഷ്ടം വരുത്തുന്നത്.

പാക് അധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക കത്തിച്ചു

Posted: 19 Apr 2015 10:05 PM PDT

Image: 

മുസഫറാബാദ്: പാക് അധീന കശ്മീരില്‍ വിമതരെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെ നടത്തിയ പ്രകടനത്തില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക കത്തിച്ചു. പസ്ബാനെ ഹുര്‍റിയത്ത് എന്ന പേരില്‍ നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് ഇന്ത്യന്‍ പതാക കത്തിച്ച് മുദ്രാവാക്യം  വിളിച്ചത്.
കശ്മീരി നേതാക്കളെ വിട്ടയക്കുക, ഇന്ത്യ കശ്മീര്‍ വിട്ട് പോവുക എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ളകാര്‍ഡുകളുമായി കുട്ടികളും പ്രതിഷേധറാലിയില്‍ പങ്കെടുത്തു.
കശ്മീര്‍ താഴ്വരയില്‍ വെടിവെപ്പില്‍ 16 കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ചയായി പ്രതിഷേധം നടക്കുകയാണ്.

അപകടഭീഷണിയായി റോഡരികില്‍ ഉണങ്ങിയ തെങ്ങുകള്‍

Posted: 19 Apr 2015 09:57 PM PDT

കയ്പമംഗലം: കാക്കാത്തിരുത്തി പള്ളിവളവില്‍ റോഡരികില്‍ ഉണങ്ങി നില്‍ക്കുന്ന തെങ്ങുകള്‍ നാട്ടുകാര്‍ക്ക് തലവേദനയാവുന്നു. പള്ളിവളവിലെ ഒഴിഞ്ഞ സ്ഥലത്ത് വൈദ്യുതി ലൈനിനോട് ചേര്‍ന്നാണ് ഏത് നിമിഷവും നിലം പൊത്താറായ നിലയില്‍ രണ്ട് തെങ്ങുകള്‍ നില്‍ക്കുന്നത്.
നൂറുകണക്കിന് വാഹനങ്ങളും കാല്‍നടക്കാരും കടന്നു പോകുന്ന മൂന്നുപീടിക -പോട്ട സംസ്ഥാന പാതയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഈ തെങ്ങുകള്‍ നിലം പതിച്ചാല്‍ 11 കെ.വി ഉള്‍പ്പെടെയുള്ള വൈദ്യുതി ലൈനില്‍ തട്ടി വന്‍ അപകടത്തിന് സാധ്യതയുണ്ട്. പെരിഞ്ഞനം കെ.എസ്.ഇ.ബി അധികൃതരെ നാട്ടുകാര്‍ വിവരം ധരിപ്പിച്ചെങ്കിലും നടപടിയുണ്ടാവാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

നെല്ലിയാമ്പതിയിലെ പഞ്ചായത്ത് റോഡുകള്‍ വര്‍ഷങ്ങളായി തകര്‍ച്ചയില്‍

Posted: 19 Apr 2015 09:45 PM PDT

നെല്ലിയാമ്പതി: പഞ്ചായത്തിലെ പ്രധാന റോഡുകളായ ചന്ദ്രാമല ഊത്തുക്കുഴി, കാരപ്പാറ, പോത്തുപാറ-കൂനംപാലം തുടങ്ങീ എട്ടോളം റോഡുകള്‍ തകര്‍ന്നിട്ട് മൂന്ന് വര്‍ഷത്തിലേറെയായി.
ഉള്‍നാടന്‍ റോഡുകളായതിനാല്‍ ഇരുചക്ര വാഹനങ്ങളും ചെറുവാഹനങ്ങളും മാത്രമാണ് ഇതിലൂടെ സഞ്ചരിക്കാറുള്ളത്. റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്തതിനാല്‍ കുണ്ടിലും കുഴിയിലുംപെട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. റോഡുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് പഞ്ചായത്തിന് നാട്ടുകാര്‍ നിവേദനം നല്‍കിയെങ്കിലും നന്നാക്കാനുള്ള തുക വകയിരുത്താന്‍ പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും എടുത്തിട്ടില്ല. തോട്ടം തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന പ്രൈമറി സ്കൂളിലേക്കുള്ള വഴിയാണ് ചന്ദ്രാമല റോഡ്. രാവിലെ കുട്ടികളെയും കൊണ്ട് പോകുന്ന ജീപ്പുകള്‍ സ്കൂളിലത്തൊന്‍ താമസിക്കുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
നെല്ലിയാമ്പതിയിലെ ഉള്‍നാടന്‍ പാതകളില്‍ ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ടാറും മെറ്റലും അടന്ന് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാണ് ഇതിന് കാരണം.
ചെറുനെല്ലി ആദിവാസി കോളനിയിലേക്കുള്ള റോഡിന്‍െറ പണിയും പൂര്‍ത്തിയായിട്ടില്ല. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഈ റോഡിന്‍െറ പണി പൂര്‍ത്തിയാക്കണമെന്നത് കോളനിക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ്. വനമേഖലയിലേക്ക് എത്താന്‍ സഹായിക്കുന്ന ചില റോഡുകള്‍ ഇവിടെയത്തെുന്ന വിനോദ സഞ്ചാരികളും ഉപയോഗിക്കാറുണ്ട്. കല്ലും മണ്ണും നിറഞ്ഞ ഇത്തരം റോഡുകള്‍ നവീകരിക്കാനായി ഒരു നീക്കവും ഗ്രാമപഞ്ചായത്ത്
നടത്തിയിട്ടില്ല.

എല്ലാ ആശുപത്രികളിലും ലാബ്: പ്രഖ്യാപനം നടപ്പായില്ല

Posted: 19 Apr 2015 09:40 PM PDT

മലപ്പുറം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ലാബ് തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കടലാസിലൊതുങ്ങി. ഇതു സംബന്ധിച്ച് പഠനവും അന്വേഷണവും വര്‍ഷങ്ങള്‍ക്കുമുമ്പേ നടന്നെങ്കിലും തീരുമാനം മാത്രം നടപ്പായില്ല. ജില്ലയില്‍ 120 ലേറെ സര്‍ക്കാര്‍ ആശുപത്രികളുണ്ടെങ്കിലും 38 എണ്ണത്തില്‍ മാത്രമാണ് ലാബ് സൗകര്യം.
ഇവയിലാകട്ടെ 1960 സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള തസ്തികയാണ് നിലവിലുള്ളത്. രോഗികളുടെയും ടെസ്റ്റുകളുടെയും വര്‍ധനവിനനുസരിച്ച് തസ്തിക നിര്‍ണയിച്ചിട്ടില്ല.
ലാബ് സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ലാബ് ടെക്നീഷ്യന്മാര്‍ ജോലിചെയ്യുന്നതാകട്ടെ കരാര്‍ അടിസ്ഥാനത്തിലും. ജോലി ലഭിക്കാതെ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്തുനില്‍ക്കുന്ന സാഹചര്യം സൃഷ്ടിച്ച് സ്വകാര്യമേഖലക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ ഒത്താശചെയ്യുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.
സര്‍ക്കാര്‍ അംഗീകൃത കോഴ്സ് പാസായ ലാബ് ടെക്നീഷ്യന്മാര്‍ വര്‍ഷങ്ങളായി ആരോഗ്യവകുപ്പില്‍ കരാറടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്.
പാത്തോളജി അടക്കമുള്ള ടെസ്റ്റുകള്‍ നടത്താന്‍ സൗകര്യമുള്ള മലപ്പുറത്തെ പബ്ളിക് ഹെല്‍ത്ത് ലാബില്‍ ഇരുപതോളം ടെക്നീഷ്യന്മാരുടെ സേവനം ആവശ്യമാണെങ്കിലും സ്ഥിരം തസ്തിക ഒന്നുപോലുമില്ല.
ജനറല്‍ ആശുപത്രികളില്‍ 20 ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നപ്പോള്‍ 45 നഴ്സുമാരും രണ്ട് ഫാര്‍മസിസ്റ്റുമുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ 46 ഉം നഴ്സുമാര്‍ 113 ഉം ഫാര്‍മസിസ്റ്റുകള്‍ എട്ടും ആയി വര്‍ധിച്ചിട്ടും ലാബ് ടെക്നീഷ്യന്മാരുടെ തസ്തിക ഇപ്പോഴും രണ്ടില്‍ തുടരുകയാണ്.
ലാബ് ടെക്നീഷ്യന്മാര്‍ക്ക് വേതനത്തിന്‍െറ കാര്യത്തിലും വിവേചനവുമുണ്ട്.
മറ്റുള്ളവര്‍ക്ക് വേതനവര്‍ധനവ് നല്‍കിയപ്പോഴും ലാബ് ടെക്നീഷ്യന്മാര്‍ക്ക് മാത്രം വര്‍ധന നല്‍കിയില്ല.
ആരോഗ്യവകുപ്പിലെ ഡ്രൈവര്‍മാര്‍ക്ക് ടെക്നീഷ്യന്മാരെക്കാള്‍ വേതനമുണ്ട്. ടെക്നീഷ്യന്മാര്‍ക്കാകട്ടെ സ്വീപ്പര്‍മാരുടെ വേതനമേയുള്ളൂ. നഴ്സ്, ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ കൗണ്‍സിലുകള്‍ രൂപവത്കരിച്ചെങ്കിലും രോഗനിര്‍ണയം നടത്തുന്ന പാരാമെഡിക്കല്‍ വിഭാഗത്തിനു മാത്രം കൗണ്‍സില്‍ പ്രഖ്യാപനത്തിലൊതുങ്ങി.
കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തത് ഈ മേഖലയില്‍ വ്യാജന്മാര്‍ക്ക് അവസരമൊരുക്കുന്നു.
എല്ലാ ആശുപത്രികളിലും ലാബ് സ്ഥാപിക്കണമെന്നും രോഗികളുടെയും ടെസ്റ്റിന്‍െറയും അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവര്‍ക്ക് ലാബ് ടെക്നീഷ്യന്മാരുടെ സംഘടന നിവേദനം നല്‍കിയിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തില്‍ വകുപ്പ് അന്വേഷണം നടത്തി എല്ലാ ആശുപത്രി തലവന്മാരില്‍നിന്നും ലാബ് പ്രപ്പോസല്‍ വാങ്ങുകയും എല്ലാ ആശുപത്രികളിലും ലാബ് തുടങ്ങാനുള്ള നടപടിക്ക് തുടക്കമിടുകയും ചെയ്തെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. നിലവിലുള്ള തസ്തികയില്‍ പി.എസ്.സി പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് നിരന്തര സമരം നടത്തിയതിന്‍െറ ഫലമായാണ് 2011ല്‍ പരീക്ഷ നടത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്.
ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് അസോസിയേഷന്‍ ഓഫ് ക്വാളിഫൈഡ് മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
എല്ലാ ആശുപത്രികളിലും ലാബ് സൗകര്യം ഒരുക്കുക, സ്ഥിരനിയമനത്തിന് തസ്തിക സൃഷ്ടിക്കുക, താല്‍ക്കാലിക ജീവനക്കാരുടെ ദിവസ വേതനം കുറഞ്ഞത് 600 രൂപയാക്കുക, പാരാമെഡിക്കല്‍ കൗണ്‍സില്‍ രൂപവത്കരിക്കുക, മലപ്പുറത്ത് ആരംഭിക്കാനിരിക്കുന്ന പബ്ളിക് ഹെല്‍ത്ത് ലാബില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ ലാബ് ടെക്നീഷ്യന്മാര്‍ തിങ്കളാഴ്ച രാവിലെ 10ന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും.

എയിംസിലെ ഡോക്ടറുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

Posted: 19 Apr 2015 09:29 PM PDT

Image: 

ന്യൂഡല്‍ഹി: എയിംസിലെ ഡോക്ടര്‍ പ്രിയാ വേദി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എയിംസിലെ തന്നെ സീനിയര്‍ ഡോക്ടറായ കമല്‍ വേദിയാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്‍റെ സ്വവര്‍ഗരതിയില്‍ മനംനൊന്ത  പ്രിയ വേദി (31) കഴിഞ്ഞ ദിവസമാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്.
ഡല്‍ഹിയിലെ പഹര്‍ഗഞ്ജിലുള്ള ഒരു ഹോട്ടലിലെ മുറിയില്‍ ഞായറാഴ്ച രാവിലെയാണ്  പ്രിയ വേദിയുടെ മൃതദേഹം കണ്ടത്തെിയത്. ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയ കത്തില്‍ ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും അപമാനിച്ചിരുന്നതായി പരാതിപ്പെട്ടിരുന്നു. മരിക്കുന്നതിനു മുമ്പ്  ഫേസ്ബുക്കിലിട്ട പോസ്റ്റിലും  പ്രിയ ഭര്‍ത്താവ് കമല്‍ വേദി സ്വവര്‍ഗാനുരാഗിയാണെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും ആരോപിച്ചിരുന്നു.  അഞ്ചു വര്‍ഷം മുമ്പാണ് എയിംസിലെ ഡോക്ടര്‍മാരായ കമലും പ്രിയയും വിവാഹിതരായത്.
ഡോക്ടര്‍ കമല്‍ വേദിക്കെതിരെ ആത്മഹത്യാ പ്രേരണക്കും സ്ത്രീധനകുറ്റത്തിനും  പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അനിശ്ചിതത്വത്തിനൊടുവില്‍ യെച്ചൂരി

Posted: 19 Apr 2015 09:16 PM PDT

Image: 
Subtitle: 
പോളിറ്റ് ബ്യൂറോ ശനിയാഴ്ച രാത്രി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ചേര്‍ന്നപ്പോള്‍ കാരാട്ട് നിര്‍ദേശിച്ചത് എസ്.ആര്‍.പിയുടെ പേര്

വിശാഖപട്ടണം: സീതാറാം യെച്ചൂരിയെ പുതിയ ജനറല്‍ സെക്രട്ടറിയായി നിര്‍ദേശിച്ചത് പ്രകാശ് കാരാട്ട്. പിന്താങ്ങിയത് എസ്.ആര്‍.പി. നിര്‍ദേശം പുതിയ കേന്ദ്ര കമ്മിറ്റി എതിര്‍പ്പില്ലാതെ അംഗീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് സുഗമമായിരുന്നെന്ന് നേതൃത്വം വിശദീകരിക്കുമ്പോള്‍ വസ്തുത മറിച്ചാണ്. പുറത്തേക്ക് എല്ലാം സുഗമമായിരുന്നെങ്കിലും പാര്‍ട്ടിയില്‍ മുമ്പുണ്ടായിട്ടില്ലാത്ത ‘മത്സര’ത്തിനൊടുവിലാണ് യെച്ചൂരി പാര്‍ട്ടിയുടെ അമരത്തത്തെിയത് എന്നതാണ് വസ്തുത. കാരാട്ട് ഒഴിയുമെന്ന് ഉറപ്പായപ്പോള്‍തന്നെ പിന്‍ഗാമി യെച്ചൂരിയോ, എസ്.ആര്‍.പിയോ എന്ന ചര്‍ച്ചയും തുടങ്ങി. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവസാന മണിക്കൂര്‍ വരെയും യെച്ചൂരി-എസ്.ആര്‍.പി മത്സരത്തെ ചൊല്ലിയുള്ള പിരിമുറക്കം തുടരുകയും ചെയ്തു.

യെച്ചൂരിയും എസ്.ആര്‍.പിയും ‘സ്ഥാനാര്‍ഥിത്വം’ പരോക്ഷമായി സമ്മതിച്ച് നിലകൊണ്ടതിനാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പുതിയ ജനറല്‍ സെക്രട്ടറിയെക്കുറിച്ച ചോദ്യങ്ങള്‍ക്ക് നേരെ നേതൃത്വം വായടച്ച് മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്. പുതിയ ജനറല്‍ സെക്രട്ടറി, പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവ സംബന്ധിച്ച തീരുമാനിക്കാനുള്ള നിര്‍ണായക പോളിറ്റ് ബ്യൂറോ ശനിയാഴ്ച രാത്രി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ചേര്‍ന്നപ്പോള്‍ കാരാട്ട് നിര്‍ദേശിച്ചത് എസ്.ആര്‍.പിയുടെ പേരാണ്.  

ബംഗാളില്‍നിന്നുള്ള പി.ബി അംഗങ്ങളും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറും യെച്ചൂരി വരട്ടെയെന്ന നിലപാടെടുത്തു. സ്വാഭാവികമായും വി.എസിനോട് താല്‍പര്യമുള്ള യെച്ചൂരിക്കെതിരെ പിണറായി വിജയനും കോടിയേരിയും എസ്.ആര്‍.പിയെ പിന്തുണച്ചു. പി.ബി യോഗം പാതിരാത്രി വരെ നീണ്ട തര്‍ക്കത്തിനൊടുവില്‍ കേന്ദ്ര കമ്മിറ്റി തീരുമാനിക്കട്ടെയെന്ന് തീരുമാനിക്കാന്‍ കാരാട്ട് നിര്‍ബന്ധിതനായി. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കുന്നതാണ് പാര്‍ട്ടിയിലെ കീഴ്വഴക്കം. എന്നാല്‍, പാര്‍ട്ടി ഭരണഘടനയില്‍ അങ്ങനെ വ്യവസ്ഥയില്ല. കാരാട്ട് എസ്.ആര്‍.പിയുടെ പേരാണ് കേന്ദ്ര കമ്മിറ്റിയില്‍ മുന്നോട്ടുവെക്കുന്നതെങ്കില്‍ മത്സരം ഉണ്ടാകുമെന്ന് ബംഗാള്‍ ഘടകം പി.ബിയില്‍ വ്യക്തമാക്കി. മത്സരത്തിന് ഒരുക്കമെന്ന നിലയിലായിരുന്നു യെച്ചൂരിയും നിലകൊണ്ടത്. ഇതോടെ കാരാട്ട് പ്രതിരോധത്തിലായി. പുതിയ കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പുണ്ടായാല്‍ എന്തും സംഭവിക്കാം.

യുവത്വവും മാറ്റവും വേണമെന്ന ആവശ്യമാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ മുഖ്യമായും ഉയര്‍ന്നത്. മാത്രമല്ല, അടവുനയ അവലോകനം, രാഷ്ട്രീയ പ്രമേയം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കാരാട്ടിന്‍െറ നേതൃത്വം നിശിതമായി വിമര്‍ശിക്കപ്പെട്ടു. താഴേതട്ടില്‍നിന്ന് പ്രവര്‍ത്തിച്ചുവളര്‍ന്ന എസ്.ആര്‍.പിയോട് പാര്‍ട്ടിയില്‍ ആര്‍ക്കും ഇഷ്ടക്കുറവില്ല. പക്ഷേ, ദേശീയരാഷ്ട്രീയത്തിലെ നിറസാന്നിധ്യം, യുവതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുന്നയാള്‍ എന്നൊക്കെയുള്ള പ്രതിച്ഛായയില്‍ നില്‍ക്കുന്ന 62കാരനായ യെച്ചൂരിയുമായുള്ള മത്സരം 77കാരനായ എസ്.ആര്‍.പിക്ക് കടുത്ത പരീക്ഷണം തന്നെയാകും. കാരണം, കേരളം കൂടെയുണ്ടെങ്കിലും ബംഗാളും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും യെച്ചൂരിക്ക് ഒപ്പമായിരുന്നു.

താന്‍ നിര്‍ദേശിച്ച പിന്‍ഗാമി വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് കാരാട്ടിന് കനത്ത പ്രഹരമാണ്. വലുതല്ലാത്ത ഭൂരിപക്ഷത്തിന് എസ്.ആര്‍.പി വിജയിച്ചാല്‍പോലും പാര്‍ട്ടിയില്‍ അതുണ്ടാക്കുന്ന അലയൊലി ചെറുതായിരിക്കില്ല. എല്ലാം കണക്കിലെടുത്ത് കാരാട്ടിന്‍െറ കൂടി താല്‍പര്യത്തോടെയാണ് എസ്.ആര്‍.പി മത്സരത്തില്‍ നിന്ന് പിന്മാറിയത് തന്ത്രപരമായ നീക്കമായിരുന്നു.
മാത്രമല്ല, മത്സരത്തിലൂടെ ജനറല്‍ സെക്രട്ടറി ആകാനില്ളെന്നത് എസ്.ആര്‍.പി നേരത്തേ സ്വീകരിച്ച നിലപാടുമാണ്. അത് തിരിച്ചറിഞ്ഞ് തന്നെയാണ് യെച്ചൂരി മത്സരം എന്ന ബ്രഹ്മാസ്ത്രം പുറത്തെടുത്തത്.

യെച്ചൂരിയുടെ വിജയത്തില്‍ പങ്കൊന്നുമില്ളെങ്കിലും പരസ്യമായി മുന്‍കൂര്‍ വിജയാശംസ നേര്‍ന്ന വി.എസ് ആ നേട്ടത്തിന്‍െറ ക്രെഡിറ്റ് സ്വന്തമാക്കുകയും ചെയ്തു. തര്‍ക്കം മാധ്യമങ്ങളില്‍  മാത്രമായിരുന്നെന്നും രണ്ടു മണിക്കൂറിനുള്ളില്‍ എല്ലാ തീരുമാനങ്ങളും എടുക്കാനായെന്ന് പ്രകാശ് കാരാട്ടും എസ്.ആര്‍.പിയും പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ജനുറം സര്‍വിസുകള്‍ക്ക് സമ്മിശ്ര പ്രതികരണം

Posted: 19 Apr 2015 09:14 PM PDT

പത്തനംതിട്ട: സമ്മിശ്ര പ്രതികരണവുമായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ആരംഭിച്ച ജനുറം സര്‍വിസുകള്‍. വൃത്തിയുള്ള ബസുകളും ഉപഭോക്താവിന് മികച്ച യാത്രാസൗകര്യം ലഭ്യമാക്കുന്നതുമായ സര്‍വിസുകള്‍ ഏറെയും ആകര്‍ഷിച്ചത് സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്തവരെയാണ്. എ.സി ലോഫ്ളോര്‍ അനുഭവം എന്താണെന്ന് അറിയാന്‍ വേണ്ടി മാത്രം കൂടുതല്‍ തുക കൊടുത്ത് യാത്ര ചെയ്യുന്ന സാധാരണക്കാരും ഏറെയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ അനുബന്ധ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കെ.യു.ആര്‍.ടി.സി സര്‍വിസ് നടത്തുന്നത്്. വരും ദിവസങ്ങളില്‍ സമയബന്ധിതമായി സര്‍വിസ് ഓപറേറ്റ് ചെയ്യാന്‍ കെ.യു.ആര്‍.ടി.സിക്ക് കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്രദമാവും.
നിലവിലുള്ള സാഹചര്യത്തില്‍ ഗതാഗതക്കുരുക്ക് കാരണം അനുവദിച്ച സമയത്ത് ഓടി എത്താന്‍ കഴിയുന്നില്ളെന്നതാണ് ജീവനക്കാരുടെ പരാതി. കുമ്പഴ മുതല്‍ പത്തനംതിട്ടവരെയും കോഴഞ്ചേരി, പെരുന്തുരുത്തി പാലങ്ങളും തിരുവല്ലയിലെ കടുത്ത ഗതാഗതക്കുരുക്കും കോട്ടയത്തിനും പുനലൂരിനും ഇടയില്‍ സുഗമമായ സര്‍വിസിന് തടസ്സമാവുന്നുണ്ട്. കെ.യു.ആര്‍.ടി.സിയുടെ ഒരു ബസിനായി കോടിയോളം രൂപ ചെലവഴിച്ചിട്ടുള്ളതിനാലും മറ്റ് ബസുകളെക്കാള്‍ പരിചയ സമ്പത്ത് വേണം ഓടിക്കാന്‍ എന്നതിനാലും സര്‍വിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.

ജില്ലയില്‍ നെല്‍കൃഷി അപ്രത്യക്ഷമാകുന്നു: അഞ്ചുവര്‍ഷത്തിനിടെ ഇല്ലാതായത് 729 ഹെക്ടര്‍

Posted: 19 Apr 2015 09:10 PM PDT

തൊടുപുഴ: ജില്ലയില്‍നിന്ന് നെല്‍കൃഷി അപ്രത്യക്ഷമാകുന്നു. പാടശേഖരങ്ങള്‍ വ്യാപകമായി നികത്തിയതിനെ തുടര്‍ന്നും ലാഭകരമല്ലാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പിന്തിരിഞ്ഞതുമാണ് നെല്‍കൃഷി അപ്രത്യക്ഷമാകാന്‍ കാരണം. അഞ്ചുവര്‍ഷത്തിനിടെ 729 ഹെക്ടര്‍ നെല്‍കൃഷി ഇല്ലാതായതായി ജില്ലാ കൃഷി വകുപ്പില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 2010-11 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ 1819 ഹെക്ടര്‍ ഉണ്ടായിരുന്നിടത്ത് 2014-15 എത്തിയപ്പോള്‍ 1090 ഹെക്ടറായി കുറഞ്ഞു. ഇവിടങ്ങളിലെ പാടങ്ങളില്‍ ചിലതെല്ലാം തരിശായി മാറുകയും ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റ് സൗധങ്ങളായി രൂപാന്തരപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ അധികം താമസിയാതെ ജില്ലയില്‍നിന്ന് പൂര്‍ണമായി നെല്‍കൃഷി ഇല്ലാതാകുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.
ലോറേഞ്ചില്‍ തൊടുപുഴ, ഇളംദേശം ബ്ളോക്കുകളിലാണ് കൂടുതലായും നെല്‍കൃഷി ഉണ്ടായിരുന്നത്. എന്നാല്‍, ഇന്ന് 10 വര്‍ഷം മുമ്പുണ്ടായിരുന്നതിന്‍െറ പകുതി പാടങ്ങളിലും നെല്‍കൃഷി ഇല്ല. ഹൈറേഞ്ച് മേഖലകളില്‍ വ്യാപകമായുണ്ടായിരുന്ന നെല്‍കൃഷി ഭൂരിഭാഗവും അപ്രത്യക്ഷമായിക്കഴിഞ്ഞു. കൊയ്ത്തിനാളില്ളെന്നും കൃഷി നഷ്ടമാണെന്നും പറയുമ്പോഴും വയലിനെക്കാള്‍ പുരയിടത്തിന് ലഭിക്കുന്ന വില വര്‍ധന പാടം നികത്തലിന് പ്രചോദനമാകുന്നുണ്ട്. ചതുപ്പ് പ്രദേശങ്ങള്‍ വാങ്ങിക്കൂട്ടിയശേഷം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കുന്നുകളിടിച്ച് മണ്ണിട്ട് നികത്താന്‍ വന്‍ സംഘങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പരാതിയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചെന്നാല്‍ സ്റ്റോപ് മെമ്മോ നല്‍കി രംഗം തണുപ്പിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. രണ്ടു ദിവസം കഴിഞ്ഞാല്‍ മണ്ണിടല്‍ വീണ്ടും തുടരും. തൊടുപുഴയില്‍ മുതലക്കോടം, കരിമണ്ണൂര്‍, കുമാരമംഗലം, ഇടവെട്ടി, കരിങ്കുന്നം, ആലക്കോട് എന്നീ പഞ്ചായത്തുകളില്‍ വ്യാപകമായാണ് പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തപ്പെട്ടത്. ഹൈറേഞ്ചിന്‍െറ
നെല്ലറകളെന്നറിയപ്പെട്ടിരുന്ന രാജാക്കാട്, സേനാപതി, അടിമാലി എന്നിവിടങ്ങളിലും വയലുകള്‍ വന്‍ തോതില്‍ ഇല്ലാതായി. 150 ഹെക്ടറിലധികം നെല്‍കൃഷിയുണ്ടായിരുന്ന രാജകുമാരി പഞ്ചായത്തിലിപ്പോള്‍ ഒരു നെല്‍ക്കതിര്‍ പോലും കാണാനില്ലാത്തസ്ഥിതിയാണ്. കട്ടപ്പനയിലെ അണക്കര പാടശേഖരത്തിലും നെല്‍കൃഷി അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് സമീപകാലത്ത് കണ്ടുവരുന്നത്. ഏക്കറു കണക്കിന് നിലമാണ് അണക്കരയില്‍ തരിശായി കിടക്കുന്നത്.
നികത്തിയ പാടശേഖരങ്ങളില്‍ വാഴ, കപ്പ, ജാതി, കുരുമുളക് ഉള്‍പ്പെടെ കൃഷികളാണ് ഇപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഹൈറേഞ്ചില്‍ നെല്‍കൃഷി ലാഭകരമല്ളെന്ന പേരില്‍ പലരും ഏലകൃഷിക്കായി കാന കീറി വെള്ളം ഒഴുക്കി കളയുന്നത് കുടിവെള്ള ക്ഷാമത്തിനും ഉറവക്കണ്ണുകള്‍ വറ്റുന്നതിനും കാരണമായതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളിലെ പ്രകൃതി ജന്യ ജല സ്രോതസ്സുകള്‍ പലതും അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടുണ്ട്. വയല്‍ നികത്തലിനെതിരെ നിയമങ്ങള്‍ കര്‍ക്കശമാണെങ്കിലും വിവിധ മേഖലകളില്‍ വര്‍ഷങ്ങളായി തുടരുന്ന നികത്തലിന് കടിഞ്ഞാണിടാന്‍ അധികൃതര്‍ക്ക് കഴിയാത്തതാണ് ജില്ലയില്‍ വ്യാപക തോതില്‍ നെല്‍ വയലുകള്‍ അപ്രത്യക്ഷമാകാന്‍ കാരണം. ആദ്യകാലങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വയല്‍ നികത്തലിനെതിരെ രംഗത്തുവന്നിരുന്നെങ്കിലും ഇപ്പോള്‍ ഇവരുടെ ശബ്ദവും കേള്‍ക്കാതായി.
കെട്ടിട നിര്‍മാണം ലക്ഷ്യമിട്ട് റിയല്‍ എസ്റ്റേ് മാഫിയകളും വന്‍ തോതില്‍ പാടങ്ങള്‍ വാങ്ങിക്കൂട്ടുന്നുണ്ട്. ഇവയെല്ലാം ഇപ്പോള്‍ തരിശു ഭൂമികളായി കിടക്കുകയാണ്. കൂടാതെ പാടങ്ങളില്‍ പച്ചക്കറി, നാണ്യവിളകള്‍, തീറ്റപുല്‍ കൃഷി എന്നിവ വ്യാപകമായതോടെ നിലവിലുള്ള പാടങ്ങളുടെ വിസ്തൃതിയും കുറഞ്ഞുവരുകയാണ്.വീട് വെക്കുന്നതിനും മറ്റുമുള്ള ആവശ്യത്തിനായി അപേക്ഷ സമര്‍പ്പിച്ച ശേഷം ഈ അനുമതിയുടെ മറവില്‍ വന്‍ തോതില്‍ വയല്‍ നികത്തുന്നവരും ഉണ്ട്. ആര്‍.ഡി.ഒ , ജില്ലാ കൃഷി ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതിയാണ് അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കേണ്ടത്. നെല്‍കൃഷി പ്രോത്സാഹനത്തിന് സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്താത്തതും കര്‍ഷകരെ നെല്‍കൃഷിയില്‍നിന്ന് പിന്തിരിപ്പിക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

വാര്‍ഡ് ഒഴിപ്പിച്ചിട്ട് ഒന്നരമാസം: തൃക്കരിപ്പൂര്‍ താലൂക്കാശുപത്രി കെട്ടിടം പൊളിക്കാന്‍ നടപടിയില്ല

Posted: 19 Apr 2015 09:05 PM PDT

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ താലൂക്കാശുപത്രിയുടെ നിര്‍ദിഷ്ട കെട്ടിടം പണിയുന്നതിന് മുന്നോടിയായി നിലവിലുള്ള ഐ.പി വാര്‍ഡ് ഒഴിപ്പിച്ചിട്ട് ഒന്നരമാസം തികയുന്നു. ആശുപത്രിയിലെ പുരുഷ, വനിതാ ഐ.പി വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്ന പടിഞ്ഞാറ് ഭാഗത്തെ ബ്ളോക്കാണ് പൊളിച്ചു പണിയാന്‍ തീരുമാനിച്ചത്.
കെട്ടിടത്തിന്‍െറ മൂല്യ നിര്‍ണയം നടത്തിയാണ് പൊളിച്ചു നീക്കുന്നത്. പക്ഷേ, സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും കരാറുകാര്‍ കെട്ടിടം പൊളിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. ഐ.പി വാര്‍ഡില്‍ നിന്ന് മാറ്റിയ രോഗികളെ നിലവില്‍ ശാരദാ കൃഷ്ണയ്യര്‍ സ്മാരക പ്രസവ വാര്‍ഡിലാണ് കിടത്തുന്നത്. അനുബന്ധിച്ചുള്ള മുറി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഒൗദ്യോഗിക ആവശ്യത്തിനും ഉപയോഗിക്കുന്നു.
വളരെ പരിമിതമായ സൗകര്യത്തിലാണ് ഇപ്പോള്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നത്. മാര്‍ച്ച് ആറിനാണ് ആശുപത്രി സമുച്ചയത്തിന് പി. കരുണാകരന്‍ എം.പി ശിലയിട്ടത്. 1.61 കോടി ചെലവിലാണ് ആശുപത്രിക്ക് പുതിയ കെട്ടിട സൗകര്യം ഒരുക്കുന്നത്. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20 ലക്ഷവും നബാര്‍ഡ് സ്കീമില്‍ അനുവദിച്ചിട്ടുണ്ട്. പക്ഷേ, സ്ഥലപരിമിതി മൂലം അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയത് പണിയുക. 3,448 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നു നിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. 50 രോഗികള്‍ക്ക് കിടത്തി ചികിത്സിക്കുന്നതിന് സംവിധാനമുണ്ടാകും. നാല് പരിശോധനാ മുറികള്‍, ഫാര്‍മസി, ഓപറേഷന്‍ തിയറ്റര്‍, പാലിയേറ്റിവ് കെയര്‍ കൗണ്‍സലിങ് ഹാള്‍, കമ്പ്യൂട്ടറസൈ്ഡ് ഒ.പി കൗണ്ടര്‍ എന്നിവയാണ് കെട്ടിടത്തില്‍ ഒരുക്കുന്നത്.
സ്കാനിങ്, ഫിസിയോതെറപ്പി, കേള്‍വിക്കുറവും സംസാര വൈകല്യവും മുന്‍കൂട്ടി അറിയുന്നതിനും പരിഹരിക്കുന്നതിനുമുള്ള തെറപ്പി സെന്‍റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കും. 18 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പഴയ കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവൃത്തി തന്നെ വൈകുന്ന സാഹചര്യത്തില്‍ പുതിയ കെട്ടിട നിര്‍മാണം ഇനിയും അനിശ്ചിതമായി നീളാനാണ് സാധ്യത.

മുഴപ്പിലങ്ങാട്ട് കിണറുകളില്‍ ഉപ്പുവെള്ളം നിറയുന്നു

Posted: 19 Apr 2015 08:58 PM PDT

മുഴപ്പിലങ്ങാട്: അഞ്ചരക്കണ്ടി പുഴ കടന്നുപോകുന്ന മുഴപ്പിലങ്ങാട് കിഴക്ക് ഭാഗത്തെ തവരത്തോടിന്‍െറ ഇരുഭാഗങ്ങളിലും ബണ്ട് കെട്ടാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു.
ബണ്ട് കെട്ടാത്തതിനാല്‍ സമീപ വീടുകളിലെ കിണറുകളില്‍ ഉപ്പുവെള്ളം കയറുകയാണ്. ഇത് നിമിത്തം തോടിന്‍െറ ഇരു ഭാഗങ്ങളിലും താമസിക്കുന്ന നൂറിലധികം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
വേനല്‍ കാലത്ത് പുഴയിലെ നീരൊഴുക്ക് തവരത്തോടിലേക്ക് ഒഴുകുന്നത് തടയാന്‍ പ്രതിരോധ ബണ്ട് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിരോധ ബണ്ട് ഇല്ലാത്തതിനാല്‍ കിണറുകളിലെ വെള്ളത്തില്‍ തവരത്തോട് വഴി വരുന്ന ഉപ്പുവെള്ളം കലരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മഴക്കാലത്ത് പ്രദേശത്ത് വെള്ളമൊഴുക്ക് തടയാന്‍ നിര്‍മിച്ച തോടാണിത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ഒന്നോ രണ്ടോ കുടുംബങ്ങള്‍ മാത്രമുണ്ടായിരുന്ന ഈ പ്രദേശത്ത് നിലവില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധമുണ്ടാവുമ്പോള്‍ താല്‍ക്കാലിക പ്രതിരോധ ബണ്ട് നിര്‍മിച്ച് അധികൃതര്‍ തടിയൂരുകയാണ്.
എന്നാല്‍, ഇത് തവരത്തോടിലേക്കുള്ള നീരൊഴുക്ക് തടയുന്നതിനോ ഉപ്പുവെള്ളം തടഞ്ഞു നിര്‍ത്തുന്നതിനോ പരഹാരമാവുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതിനാല്‍ പഞ്ചായത്ത് അധികൃതര്‍ പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും –ഉമ്മന്‍ചാണ്ടി

Posted: 19 Apr 2015 08:53 PM PDT

കരുമാലൂര്‍: പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ നിര്‍മാണം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരുമാലൂര്‍ പുറപ്പിള്ളിക്കാവില്‍ പെരിയാറിന് കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് മൂന്ന് മാസത്തിനകം കമീഷന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. സര്‍ക്കാറിന്‍െറ മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുറപ്പിള്ളിക്കാവിലെ ബണ്ട് നിര്‍മാണം. ഇതിന് നബാര്‍ഡ് 68 കോടിയും പൊതുമരാമത്ത് വകുപ്പ് 32 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പിന്‍െറ സഹകരണത്തോടെ നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുകയായിരുന്നുവെന്ന് സ്വാഗതം പറഞ്ഞ മന്തി വി.കെ. ഇബ്രാഹീംകുഞ്ഞ് പറഞ്ഞു.
കരുമാലൂര്‍ പഞ്ചായത്തിലെ പുറപ്പിള്ളിക്കാവ് കുന്നുകര പഞ്ചായത്തിലെ കാരക്കാത്തുരുത്ത് എന്നീ കരകളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വര്‍ഷന്തോറുമുള്ള താല്‍ക്കാലിക മണല്‍ ബണ്ട് നിര്‍മാണത്തിന്‍െറ ആവശ്യമില്ലാതാകും.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പദ്ധതി വിശദീകരിച്ചു. അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്സൈസ് -ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി. ലതിക, എം.എല്‍.എമാരായ വി.ഡി. സതീശാന്‍, അന്‍വര്‍ സാദത്ത്, കലക്ടര്‍ എം.ജി. രാജമാണിക്യം, മുന്‍ എം.പി കെ.പി. ധനപാലന്‍ എന്നിവര്‍ സംസാരിച്ചു. പി.ഡബ്ള്യു.ഡി ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ എന്‍. രമേശ് ജില്ലാ പഞ്ചായത്തംഗങ്ങളായ, അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, പി.എ. ഷാജഹാന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് റാണി മത്തായി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബീന ബാബു, സാജിത ഷംസു, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.പി. ബെന്നി, ബ്ളോക് പഞ്ചായത്തംഗം സൈഫുന്നിസ റഷീദ്, പഞ്ചായത്തംഗം എ.എം. അലി, വി.കെ.അബ്ദുല്‍ അസീസ്, എം.എല്‍. പൗലോസ് എന്നിവര്‍ സംബന്ധിച്ചു. ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ സുനില്‍ ജോര്‍ജ് നന്ദി പറഞ്ഞു.

മുഖംമൂടി സംഘം ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്

Posted: 19 Apr 2015 08:51 PM PDT

ആലപ്പുഴ: മുഖംമൂടി സംഘം വ്യാപാരിയുടെ കഴുത്തില്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. പരാതിക്കാരന്‍െറ മൊഴി സംശയകരമായതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തിന്‍െറ നിജസ്ഥിതി പരിശോധിച്ചുവരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
കൈചൂണ്ടി മുക്കില്‍ പ്രവര്‍ത്തിക്കുന്ന അലീന ജ്വല്ലറിയുടെ ഉടമ കനാല്‍ വാര്‍ഡ് പനക്കല്‍ പുനക്കല്‍ എബി തോമസില്‍നിന്നാണ് മുഖംമൂടി ധരിച്ച മൂവര്‍ സംഘം വെള്ളിയാഴ്ച രാത്രി ഒന്നരലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് തട്ടിയെടുത്തത്. രാത്രിയില്‍ കടയടച്ച് വീട്ടില്‍ പോകുമ്പോള്‍ ഇടവഴിയില്‍ പതുങ്ങിനിന്ന അക്രമിസംഘം ബൈക്കിലത്തെിയ എബിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും തോളിലെ ബാഗ് അപഹരിച്ച് സ്കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു. ഒരാള്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് സമീപം തന്നെ നില്‍ക്കുകയായിരുന്നെന്നും മറ്റുരണ്ടുപേരും കൈയില്‍ വാളുമായത്തെിയാണ് അതിക്രമം നടത്തിയതെന്നുമാണ് എബി പറഞ്ഞത്. ബാപു വൈദ്യര്‍ ജങ്ഷന് സമീപത്തെ ചില യുവാക്കളെ സംശയിക്കുന്നതായും എബി പൊലീസിനോട് സൂചിപ്പിച്ചിരുന്നു.
എന്നാല്‍, സംഭവം നടന്ന വെള്ളിയാഴ്ച രാത്രി ബാഗിനുള്ളില്‍ താക്കോല്‍ക്കൂട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് എബി മൊഴി നല്‍കിയതെന്നും ശനിയാഴ്ച രാവിലെ 10 ഓടെ എത്തിയാണ് ബാഗില്‍ സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നെന്ന് മൊഴി നല്‍കിയതെന്നുമാണ് പൊലീസ് പറയുന്നത്. 27 ഗ്രാം തൂക്കം വരുന്ന തങ്കക്കട്ടി, 20 ഗ്രാമിന്‍െറ വള, ആറ് ഗ്രാമിന്‍േറതായി രണ്ട് ചെറിയ മാലകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നതത്രെ.
ഇത്രയും സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിട്ടും ആദ്യമേ വെളിപ്പെടുത്താതിരുന്നത് ദുരൂഹമാണെന്നാണ് പൊലീസിന്‍െറ നിലപാട്. എന്നാല്‍, സ്വര്‍ണാഭരണങ്ങള്‍ ഭാര്യയാണ് ബാഗില്‍ വെച്ചിരുന്നതെന്നും എറണാകുളത്ത് പര്‍ച്ചേസിന് പോയി വന്ന ശേഷം കടയില്‍നിന്ന് ബാഗുമെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നുമാണ് എബി പറഞ്ഞത്.
സംഭവം നടന്ന ഉടന്‍ പൊലീസ് സ്റ്റേഷനിലത്തെി മൊഴി നല്‍കി. പിന്നീട് വീട്ടിലത്തെിയതിനുശേഷമാണ് ബാഗില്‍ തങ്കക്കട്ടിയും ആഭരണങ്ങളും ഉണ്ടായിരുന്ന വിവരം മനസ്സിലായതെന്നും എബി പറഞ്ഞു.

ആദിവാസി പീഡനം: എം.എല്‍.എ സംഘം നാളെ ജില്ലയില്‍

Posted: 19 Apr 2015 08:44 PM PDT

കല്‍പറ്റ: ആദിവാസി പെണ്‍കുട്ടികളെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സി.പി.ഐ നിയമസഭാ കക്ഷി ഉപനേതാവ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആറ് എം.എല്‍.എമാര്‍ ഏപ്രില്‍ 21ന് ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ സന്ദര്‍ശിക്കും. ഇ.കെ. വിജയന്‍, കെ. അജിത്ത്, ചിറ്റയം ഗോപകുമാര്‍, വി. ശശി, ഗീത ഗോപി എന്നിവരാണ് മറ്റംഗങ്ങള്‍. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരമാണ് സന്ദര്‍ശനം. അമ്പലവയല്‍ മലയച്ചന്‍ കോളനി, മൂപ്പൈനാട് കടച്ചിക്കുന്ന് കോളനി, നൂല്‍പുഴ കോളനി, കുരങ്ങുപനി ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിക്കും.
ആദിവാസി ഊരുകളില്‍ മദ്യവും മയക്കുമരുന്നും വ്യാപകമായി. പെണ്‍കുട്ടികളെ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നു. ഇത്തരം സംഭവങ്ങള്‍ പുറത്തായിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സമാനസംഭവങ്ങള്‍ തടയാനും സര്‍ക്കാറിന് കഴിയുന്നില്ല. ആദിവാസികള്‍ക്ക് നേരെയുള്ള അക്രമങ്ങളെ ചെറുക്കുക, സൈ്വരജീവിതം ഉറപ്പാക്കുക, ബോധവത്കരണം നടത്തുക, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സന്ദര്‍ശനം. ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് എം.എല്‍.എ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.

ആദിവാസി പ്രമോട്ടര്‍മാര്‍ക്ക് ഒന്നരമാസമായി വേതനമില്ല

Posted: 19 Apr 2015 08:36 PM PDT

കോഴിക്കോട്: ജില്ലയിലെ ആദിവാസി പ്രമോട്ടര്‍മാര്‍ക്ക് ഒന്നരമാസമായി വേതനമില്ല. ജില്ലയിലെ 46ഓളം വരുന്ന പ്രമോട്ടര്‍മാരാണ് വേതനം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. 4500 രൂപയാണ് ഇവര്‍ക്ക് മാസവേതനം നല്‍കുന്നത്. എന്നാല്‍, ഏപ്രില്‍ 19 ആയിട്ടും വേതനമില്ല. എല്ലാവര്‍ക്കും വിഷുവിനും മറ്റും തുക കിട്ടിയപ്പോള്‍ ഇവര്‍ക്ക് അവഗണന മാത്രം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴുപേര്‍ പ്രമോട്ടര്‍മാരായുണ്ട്. വിശ്രമമില്ലാത്ത ജോലിചെയ്യുന്ന ഇവരുടെ വേതനം10,000 രൂപയാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് നാളുകളായി. എന്നാല്‍, ഇപ്പോള്‍ നല്‍കുന്ന 4500പോലും ലഭിക്കാന്‍ സമരം ചെയ്യേണ്ട അവസ്ഥയിലാണ് പ്രമോട്ടര്‍മാര്‍.
ആശുപത്രിയില്‍ ആദിവാസി വിഭാഗത്തില്‍പെട്ട രോഗി അഡ്മിറ്റായാല്‍ വാര്‍ഡിലാക്കി കൊടുക്കുന്നതു മുതല്‍ ഡിസ്ചാര്‍ജായി പോകുന്നതുവരെ സഹായമത്തെിക്കേണ്ടത് പ്രമോട്ടര്‍മാരുടെ ജോലിയാണ്. രോഗിക്ക് വേണ്ട മരുന്നത്തെിക്കുക, പരിശോധനകള്‍ ചെയ്തുകൊടുക്കുക, മറ്റ് സഹായങ്ങള്‍ ചെയ്തുകൊടുക്കുക തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. രോഗി ഡിസ്ചാര്‍ജായാല്‍ നാട്ടിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പെടുത്തിക്കൊടുക്കുക, ഡിസ്ചാര്‍ജ് മെഡിസിന്‍ വാങ്ങി നല്‍കുക എന്നിവയും ഇവരുടെ ജോലിയില്‍പെടുന്നു.
വയനാട്, നിലമ്പൂര്‍, പാലക്കാട് ഭാഗത്തുനിന്ന് വരുന്ന രോഗികള്‍ക്ക് സ്ഥലങ്ങളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും ഒന്നുമറിയില്ല. ഇവരെ പൂര്‍ണമായും സംരക്ഷിക്കേണ്ട ചുമതല പ്രമോട്ടര്‍മാര്‍ക്കാണ്. ഏഴ് പ്രമോട്ടര്‍മാരില്‍ രണ്ടുപേര്‍ ഐ.എം.സി.എച്ചിലും അഞ്ചുപേര്‍ മെഡിക്കല്‍ കോളജിലും പ്രവര്‍ത്തിക്കുന്നു. രണ്ട് ഷിഫ്റ്റുകളിലായി നൂറിലേറെ രോഗികളെയാണ് ഓരോരുത്തരും കൈകാര്യം ചെയ്യേണ്ടിവരുന്നത്.
സര്‍ക്കാര്‍ കണക്കില്‍പെട്ട മിനിമം വേതനം പോലും ഇവര്‍ക്ക് ലഭിക്കാത്തപ്പോഴാണ് നല്‍കുന്ന തുകപോലും ഫണ്ടില്ളെന്ന പേരില്‍ തടഞ്ഞുവെക്കുന്നത്.

എസ്.എസ്.എല്‍.സി ഫലം ഇന്ന്

Posted: 19 Apr 2015 08:12 PM PDT

Image: 

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം തിങ്കളാഴ്ച വൈകുന്നേരം നാലിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. പ്രഖ്യാപനത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്‍െറ അടക്കം വെബ്സൈറ്റുകളിലൂടെ ഫലമറിയാം.
ഫലം വിവിധ വൈബ്സൈറ്റുകള്‍ വഴി ലഭ്യമാകും. www.keralapareeshabhavan.in, results.itschool.gov.in, kerala.gov.in, prd.kerala.gov.in, result.prd.kerala.gov.in, www.ExamResults.net, www.KeralaEducation.net, http://Results.keralaEducation.net.
എസ്.എം.എസ് വഴി ഫലമറിയാന്‍ 56263 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. KERALA10 <space> ന് ശേഷം രജിസ്റ്റര്‍ നമ്പറും ടൈപ് ചെയ്ത് 56263 ലേക്ക് അയക്കണം. ഫലം ഇ-മെയിലില്‍ ലഭിക്കാന്‍ www.ExamResults.net ല്‍ രജിസ്റ്റര്‍ ചെയ്യാം.  ഇതിന് പുറമെ www.ExamResults.net  പരീക്ഷാഫലം ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് വഴി ലഭിക്കാന്‍ സമര്‍പ്പിത സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഇതുവഴി വേഗത്തില്‍ ഫലമറിയാം. URL http://bit.ly/Exam-Results -Mobile Appല്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഫലം കാള്‍സെന്‍റര്‍ മുഖേനയും അറിയാം. ബി.എസ്.എന്‍.എല്‍ (ലാന്‍ഡ്ലൈന്‍) 155300, ബി.എസ്.എന്‍.എല്‍ (മൊബൈല്‍) 0471 155300, മറ്റ് സേവനദാതാക്കള്‍ 0471 2335523, 2115054, 2115098. ഫലം മാധ്യമം ഓണ്‍ലൈനിലും ലഭ്യമാകും www.madhyamam.com

ദമ്മാമില്‍ ചരിത്രം കുറിച്ച സാംസ്കാരികസായാഹ്നം

Posted: 19 Apr 2015 07:58 PM PDT

Image: 

ദമ്മാം: തിരക്കുകള്‍ മാറ്റിവെച്ച് മലയാളത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ചവര്‍ കുടുംബ സമേതം ഒഴുകിയത്തെിയപ്പോള്‍ ‘ഗള്‍ഫ് മാധ്യമം’ സംഘടിപ്പിച്ച ‘മധുരമെന്‍ മലയാളം’ സാംസ്കാരിക സായാഹ്നം പ്രവാസത്തിന്‍െറ നാള്‍വഴികളില്‍ പുതിയ ചരിത്രം രചിച്ചു. മലയാളത്തിന്‍െറ നറുമണം നിറഞ്ഞു നിന്ന സായാഹ്നത്തില്‍ ദമ്മാം ഖാഹത്തുല്‍ ഹസനാഅ് ഹാളില്‍ തടിച്ചു കൂടിയവര്‍ ആ പിറവിക്ക് സാക്ഷിയായി. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ വിദ്യാലയങ്ങളില്‍ പ്രവാസി മലയാളി വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിന്‍െറ അക്ഷര മധുരം പകര്‍ന്നു നല്‍കുന്ന 40 ഓളം അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഏറെ പുതുമയോടെയാണ് സദസ്സ് കണ്ടു നിന്നത്. അഞ്ചു മുതല്‍ പത്തുവരെ ക്ളാസുകളിലെ വിദ്യാര്‍ഥികളെ മലയാള ഭാഷയുടെ തീരത്തേക്കടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട മധുരമെന്‍ മലയാളം പദ്ധതിയുടെ ഭാഗമായി നടന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുത്ത 40 വിദ്യാര്‍ഥികളെ ആദരിച്ച ചടങ്ങും വേറിട്ട അനുഭവമായി. സായാഹ്നത്തിന് മുന്നോടിയായി നടന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുത്ത സീനിയര്‍ വിഭാഗത്തില്‍ ദമ്മാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി അശ്ഫാഖ് ബിന്‍ റഹ്മാന്‍ സൗദിയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും തോല്‍പ്പിച്ച് ഏപ്രില്‍ 24ന് ദുബൈയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ പ്രഖ്യാപനമുണ്ടായതോടെ വന്‍ കരഘോഷത്തോടെ സദസ്സ് അതേറ്റുവാങ്ങി. മധുരമെന്‍ മലയാളം പ്രചാരണ കമ്മിറ്റി അധ്യക്ഷനും അല്‍മുന സ്കൂള്‍ പ്രിന്‍സിപ്പലുമായ കെ.പി മമ്മു മാഷ്, സണ്‍ഷൈന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ് ജോണി, ഖൊസാമ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അശ്ഫാഖ് ബിന്‍ റഹ്മാന് ഉപഹാരം നല്‍കി ആദരിച്ചു. സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ വേദിയില്‍ അധ്യാപകരും വിദ്യാര്‍ഥികളും ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ആദരം ഏറ്റുവാങ്ങി. സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ മന്‍സൂര്‍ പള്ളൂര്‍ സാംസ്കാരിക സായഹ്നം ഉദ്ഘാടനം ചെയ്തു. പി.ജെ.ജെ ആന്‍റണി, ശകീല വഹാബ്, ഗള്‍ഫ് മാധ്യമം സൗദി കോര്‍ഡിനേറ്റര്‍ കെ.എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഗള്‍ഫ് മാധ്യമം ദമ്മാം ബ്യൂറോ ചീഫ് സ്വാഗതം പറഞ്ഞു. ‘ഗള്‍ഫ് മാധ്യമം’ മാര്‍ക്കറ്റിങ് മാനേജര്‍ റാശിദ് ഖാന്‍, അബ്ദുല്ല മഞ്ചേരി, മുഹമ്മദ് കുട്ടി, അബ്ദുല്‍ ഹമീദ്, ബിജു കല്ലുമല, നിയാസുദ്ദീന്‍, ജലീല്‍, അസീസ് അമീന്‍, അയ്യൂബ് സയ്യിദ്, ഖാദര്‍ ചെങ്കള, പി.എ.എം ഹാരിസ്, അബൂ അമീന്‍, ടി.സി ഷാജി, അബ്രഹാം വലിയ കാല, ഖദീജ ടീച്ചര്‍, ഇ.എം. കബീര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, ടി.പി.എം ഫസല്‍, ഉണ്ണി പൂച്ചെടിയില്‍, കുഞ്ഞിമുഹമ്മദ് കടവനാട്, ജമാല്‍ വില്യാപ്പിള്ളി, വിജയകുമാര്‍, അബൂബക്കര്‍ പൊന്നാനി, റജി മാത്യു, മുഹമ്മദലി, റിയാസ് അഹമ്മദ്, ഷാജി മതിലകം, റശീദ് ഉമര്‍, ഹിലാല്‍ ഹുസൈന്‍ എന്നിവര്‍ ഉപഹാരം നല്‍കി. അര്‍ശദ് പ്രാര്‍ഥന ചൊല്ലി.
സാംസ്കാരിക പരിപാടികള്‍ക്ക് ശേഷം കേരള തനിമയുള്ള കലാരൂപങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വേദിയിലത്തെിയപ്പോള്‍ ഹാളില്‍ തിങ്ങി നിറഞ്ഞ കാണികള്‍ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. ജിന്‍ഷ ഹരിദാസ്, കല്യാണി രാജ്കുമാര്‍, ഖലീല്‍ റഹ്മാന്‍, അന്‍വര്‍ എന്നിവര്‍ ഗാനമാലപിച്ചു. അല്‍മുന സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒപ്പന അവതരിപ്പിച്ചു. ഫാസിന ബശീര്‍, തന്‍വീറ ശബീര്‍, ഷറീന ശരീഫ്, ഷജ്ല ജോഷി, ഫാനിഷ ഹാരിസ്, റജീന സാദിഖ്, റജീന ഹൈദര്‍, റസീന റഷീദ്, സരിത, ശാമില, ലിസ, സുഹൈറ, സുമയ്യ ഫൈസല്‍, ആബിദ ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശബീര്‍ ചാത്തമംഗലം അവതാരകനായി.

വി.എസിനും പാര്‍ട്ടിക്കും സമരസപ്പെടേണ്ടിവരും

Posted: 19 Apr 2015 07:54 PM PDT

Image: 

തിരുവനന്തപുരം: കേരളഘടകത്തിനും വി.എസ്. അച്യുതാനന്ദനും സി.പി.എമ്മിലെ പുതിയ യാഥാര്‍ഥ്യങ്ങളോട് സമരസപ്പെടേണ്ടിവരും. വി.എസിന് ആശ്വാസം നല്‍കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. എന്നാല്‍, എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന പുതിയ സംസ്ഥാന നേതൃത്വത്തിനും സീതാറാം യെച്ചൂരിയുടെ വരവില്‍ പ്രതീക്ഷയുണ്ട്.
കേരളത്തിലെ വിഭാഗീയത സംബന്ധിച്ച് വ്യക്തമായ നിലപാടും അഭിപ്രായവുമുള്ള പുതിയ നേതൃത്വമാണ് കേന്ദ്രത്തില്‍ സ്ഥാനമേറ്റിരിക്കുന്നത്. അതുകൊണ്ട് സംസ്ഥാനഘടകം അക്കാര്യങ്ങളില്‍ ഇനി നിരുപാധികപിന്തുണ പ്രതീക്ഷിക്കേണ്ടതില്ല. വിഭാഗീയത സംബന്ധിച്ച് ഇതുവരെ പറഞ്ഞിരുന്നത് പലതും ഇനി മാറ്റിപ്പറയേണ്ടിവന്നേക്കും. സംസ്ഥാന നേതൃത്വത്തെ തള്ളുന്ന ഒരു നിലപാട് കേന്ദ്രനേതൃത്വം സ്വീകരിക്കുകയുമില്ല. മറിച്ച് ഉരുത്തിരിയുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നേട്ടംകൊയ്യണമെന്ന യെച്ചൂരിയുടെയും കോടിയേരി ബാലകൃഷ്ണന്‍െറയും ഉറച്ച അഭിപ്രായം ഐക്യത്തിന്‍െറ പുതുവഴികള്‍ തേടുകയും ചെയ്തേക്കും.
യെച്ചൂരി ജനറല്‍ സെക്രട്ടറിയായതോടെ പി.ബി കമീഷന്‍ കേരളത്തിലെ വിഭാഗീയതയെ കാണുന്നതിലും മാറ്റങ്ങള്‍ ഉണ്ടാകാമെന്ന ആശങ്ക ഒരു പക്ഷത്തിനുണ്ട്. അതോടൊപ്പം, താന്‍ പിന്തുണച്ച യെച്ചൂരി ഉള്‍പ്പെടുന്ന നേതൃത്വത്തെ വെട്ടിലാക്കുന്ന പാര്‍ട്ടിവിരുദ്ധ വെല്ലുവിളി വി.എസില്‍നിന്ന് ഉണ്ടാകില്ളെന്ന് നിലവിലെ സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു. കേന്ദ്രത്തിലെ പുതിയ സമവാക്യമാറ്റത്തിന്‍െറ അനുരണനങ്ങള്‍ കേരളത്തിലുമുണ്ടായാല്‍  ഗ്രൂപ് നിലപാടുകളെയും സ്വാധീനിക്കും.
പാര്‍ട്ടിയില്‍ കണിശമായും മാറ്റത്തിന്‍െറ തുടക്കമാണെന്ന വി.എസിന്‍െറ പ്രസ്താവന പ്രതീക്ഷയുടെ സൂചനയാണ്. നേതൃത്വത്തിനെതിരായ പരാതികള്‍ പലതിലും കാര്യമുണ്ടെന്ന നിലപാട് പി.ബിയില്‍ സ്വീകരിക്കുന്നയാളാണ് യെച്ചൂരിയെന്നത് പരസ്യമായ പാര്‍ട്ടി രഹസ്യമാണ്. യെച്ചൂരിയുടെ പിന്തുണയായിരുന്നു വി.എസിനെ അച്ചടക്കനടപടിയുടെ രൂക്ഷതയില്‍നിന്ന് രക്ഷിച്ചുനിര്‍ത്തിയത്. 2006ലെയും 2011ലെയും സ്ഥാനാര്‍ഥിത്വ നിഷേധത്തില്‍ വി.എസിന് അനുകൂലമായി പി.ബിയിലും സി.സിയിലും അഭിപ്രായരൂപവത്കരണം നടത്തിയതിലും പ്രമുഖ പങ്ക് യെച്ചൂരിയുടേതായിരുന്നു. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലെ ഇറങ്ങിപ്പോക്ക് പരിഗണിച്ചപ്പോള്‍ പാര്‍ട്ടിവിരുദ്ധ മനസ്സുള്ളയാളായി വി.എസിനെ ചിത്രീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം കേന്ദ്രനേതൃത്വത്തിന്‍െറ ശ്രദ്ധയില്‍ യെച്ചൂരി പെടുത്തുകയും ചെയ്തു. ഇതാണ് മറ്റ് അച്ചടക്കനടപടികളിലേക്ക് കടക്കാതെ വിഷയം പി.ബി കമീഷനിലേക്കു വിടാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

അല്‍സറാഫ ഏജന്‍സി ഉടമ വര്‍ഗീസ് ഉതുപ്പ് കുവൈത്തില്‍ കസ്റ്റഡിയില്‍; പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചു

Posted: 19 Apr 2015 07:48 PM PDT

Image: 
Subtitle: 
നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അല്‍ സറാഫ മാന്‍പവര്‍ ഏജന്‍സി ഉടമ കോട്ടയം മണര്‍ക്കാട് മൈലക്കാട്ട് വര്‍ഗീസ് ഉതുപ്പ് കുവൈത്തില്‍ പൊലീസ് കസ്റ്റഡിയിലായി.
എന്നാല്‍, ഇയാള്‍ക്കെതിരെ കുവൈത്തില്‍ പരാതിയോ കേസോ ഇല്ലാത്തതിനാല്‍ വിട്ടയച്ചു. മലയാളി മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഉതുപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നടത്തിയ നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ വര്‍ഗീസ് ഉതുപ്പ് 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയതായി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.  എന്നാല്‍, ഇതുസംബന്ധിച്ച വിവരമൊന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിട്ടില്ല. കുവൈത്തിലേക്ക് ഇയാള്‍ കൊണ്ടുവന്ന നഴ്സുമാര്‍ക്ക് പരാതിയുമില്ല. ഇതുമൂലം ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായില്ല. ഉതുപ്പിന്‍െറ സ്പോണ്‍സര്‍ എത്തിയതിനെ തുടര്‍ന്ന് ഇയാളെ വിട്ടയക്കുകയും ചെയ്തു. നാട്ടിലെ ഓഫിസില്‍ റെയ്ഡ് നടക്കുന്ന സമയത്ത് കുവൈത്തിലേക്ക് കയറ്റിവിട്ട ഉദ്യോഗാര്‍ഥികളില്‍നിന്ന് ബാക്കി തുക വാങ്ങുന്നതിനായാണ് ഇയാള്‍ ദിവസങ്ങള്‍ക്കുമുമ്പ് കുവൈത്തിലത്തെിയത്. ഓഫിസില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടന്നതോടെ അതുവരെ ആദ്യ ഗഡു തുക നല്‍കിയ ഉദ്യോഗാര്‍ഥികളെ ബാക്കി സംഖ്യ കുവൈത്തിലത്തെിയ ഉടന്‍ നല്‍കണമെന്ന് പറഞ്ഞ് കയറ്റിവിടുകയായിരുന്നു. ഏപ്രില്‍ 30 മുതല്‍ റിക്രൂട്ട്മെന്‍റ് രീതി മാറുന്നതിനാല്‍ അതിനുമുമ്പ് ഇവരില്‍നിന്ന് ബാക്കി പണം വാങ്ങുകയായിരുന്നു ലക്ഷ്യം.
 ഞായറാഴ്ച ഉതുപ്പ് ആരോഗ്യ മന്ത്രാലയം ഓഫിസിലത്തെിയതറിഞ്ഞ് സ്ഥലത്തത്തെിയ മലയാളി മാധ്യമപ്രവര്‍ത്തകരെ ഇയാളും ഗുണ്ടകളും ചേര്‍ന്ന്  മന്ത്രാലയത്തിലെ സ്വാധീനമുപയോഗിച്ച് തടഞ്ഞുവെക്കുകയായിരുന്നു. എന്നാല്‍, അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ഹര്‍ബിയെ സമീപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാര്യംപറഞ്ഞതിനെതുടര്‍ന്ന് അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരമാണ് ഉതുപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, നഴ്സുമാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. ഉതുപ്പിനെതിരായ നാട്ടിലെ കേസിന്‍െറ അറിയിപ്പ് എംബസിയില്‍ എത്താത്തതും തിരിച്ചടിയായി. വര്‍ഗീസ് ഉതുപ്പിന്‍െറ ഉടമസ്ഥതയിലുള്ള അല്‍ സറാഫ മാന്‍പവര്‍ ഏജന്‍സി കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയതായി എന്‍ഫോഴ്സ്മെന്‍റ് റെയ്ഡില്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.  കൊച്ചിയിലെ എം.ജി റോഡിലുള്ള ഏജന്‍സിയുടെ ഓഫിസില്‍ ആദായ നികുതി വകുപ്പ് ദിവസങ്ങളായി നടത്തിയ പരിശോധനയിലാണ് സാമ്പത്തിക തിരിമറി കണ്ടത്തെിയത്. കണക്കില്‍പ്പെടാത്ത മൂന്ന് കോടിയോളം രൂപയും ഓഫിസില്‍ നിന്ന് കണ്ടത്തെിയിരുന്നു. 1,629 ഉദ്യോഗാര്‍ഥികളില്‍ നിന്നും 20 ലക്ഷം രൂപ വീതം വാങ്ങിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അല്‍സറാഫ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്. സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരം സേവന ഫീസായി ഒരാളില്‍ നിന്ന് 19,500 രൂപ മാത്രമേ ഇടക്കാന്‍ പാടുള്ളൂ. എന്നാല്‍ അല്‍ സറാഫ മാന്‍പവര്‍ ഏജന്‍സി ഒരാളില്‍ നിന്ന് 19.5 ലക്ഷത്തോളം രൂപ വീതമാണ് ഈടാക്കിയത്. 19,500.00 എന്നതിലെ ദശാംശം മാറ്റി 19,50,000 ആക്കി മാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങനെ 300 കോടി രൂപയോളം വര്‍ഗീസ് ഉതുപ്പ് തട്ടിയെടുത്തെന്നും ഇതിന് പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്‍സിന്‍െറ സഹായം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടത്തെല്‍.
 

ഇന്ത്യന്‍ സ്കൂള്‍ പ്രവേശം: അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ്

Posted: 19 Apr 2015 07:40 PM PDT

Image: 

മസ്കത്ത്: കാപിറ്റല്‍ ഏരിയയിലെ ആറ് ഇന്ത്യന്‍ സ്കൂളുകളില്‍ അഡ്മിഷന് അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും സീറ്റ് നല്‍കിയതായി സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ വി. ജോര്‍ജ് അറിയിച്ചു. ഏറെ വെല്ലുവിളികളുമായത്തെിയ അഡ്മിഷന്‍ പ്രശ്നം പരിഹരിക്കുന്നതില്‍  സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്. ഞായറാഴ്ചയാണ് രണ്ടാംഘട്ട നറുക്കെടുപ്പ് നടന്നത്. ഒന്നാംഘട്ട നറുക്കെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്ന 1800ലധികം കുട്ടികള്‍ക്കാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ സീറ്റ് ലഭിച്ചത്. ഇതോടെ, വിവിധ ക്ളാസുകളിലുമായി അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിച്ചു. സീറ്റ് ലഭിച്ചത് സംബന്ധമായ  ഡയറക്ടര്‍ ബോര്‍ഡിന്‍െറ എസ്.എം.എസ് സന്ദേശം ഇന്നലെ രാത്രിതന്നെ രക്ഷിതാക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഈ വര്‍ഷം 5400 അപേക്ഷകരാണ് കാപിറ്റല്‍ ഏരിയയിലെ സ്കൂളുകളില്‍ അപേക്ഷിച്ചത്. ഇതില്‍ ലഭ്യമായ സീറ്റുകളില്‍ 3400 പേര്‍ക്ക് ഒന്നാംഘട്ടത്തില്‍ അഡ്മിഷന്‍ നല്‍കിയിരുന്നു. ഒന്നാംഘട്ട നറുക്കെടുപ്പില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ്  2,000 സീറ്റുകള്‍ അധികം ഉണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്. വിവിധ സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയുമാണിത്. ഇതനുസരിച്ച് രക്ഷിതാക്കള്‍ അപേക്ഷിച്ച സ്കൂളുകളുടെ പേരുകള്‍ പുനര്‍ നിര്‍ണയം നടത്തണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. 1800 പേരാണ് സ്കൂളുകളുടെ പേരുകള്‍ പുനര്‍നിര്‍ണയിച്ച് അപേക്ഷ നല്‍കിയത്. ഇവര്‍ക്കെല്ലാം അഡ്മിഷന്‍ നല്‍കാന്‍ കഴിഞ്ഞതായി ചെയര്‍മാന്‍ അറിയിച്ചു. ഷിഫ്റ്റ് സമ്പ്രദായത്തിലൂടെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉണ്ടാക്കിയത് ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളാണ്. ദാര്‍സൈത്തില്‍ പുതുതായി 550 സീറ്റുകള്‍ ഉണ്ടാക്കി. മസ്കത്ത് സ്കൂളില്‍ 250, വാദികബീര്‍ 300, സീബ് 400, മൊബേല 500, അല്‍ ഗൂബ്റ 50 എന്നിങ്ങനെയാണ്  പുതുതായുണ്ടാക്കിയ സീറ്റുകള്‍. പരിഹരിക്കാന്‍ കഴിയില്ളെന്ന് കരുതിയ അഡ്മിഷന്‍ പ്രശ്നം ഭംഗിയായി പരിഹരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യന്‍ സ്കൂള്‍ അഡ്മിഷന്‍ പ്രശ്നം വിവിധ സ്കൂളുകളില്‍ ഷിഫ്റ്റിനും പുതിയ ക്ളാസുകള്‍ക്കും അംഗീകാരം നല്‍കി സഹായിച്ച ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ക്ക് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ മന്ത്രാലയം അധികൃതരുമായി നിരവധി തവണ  ബന്ധപ്പെട്ടിരുന്നു. മന്ത്രാലയം അധികൃതരില്‍നിന്ന് അനുഭാവപൂര്‍ണമായ നിലപാടാണ് ഉണ്ടായതെന്നും ചെയര്‍മാന്‍ പറഞ്ഞു. സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍  മസ്കത്ത് മേഖലയിലെ എല്ലാ സ്കൂളുകളും സഹകരിച്ചിട്ടുണ്ട്. അധികജോലി ചെയ്ത് അധ്യാപകര്‍ സഹകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒന്നാം ചോയ്സ് നല്‍കിയ സ്കൂളുകളില്‍തന്നെ  അഡ്മിഷന്‍ നല്‍കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അലോട്ട്മെന്‍റ് ലഭിച്ച സ്കൂളുകളില്‍ തന്നെ കുട്ടികള്‍ അഡ്മിഷന്‍ നേടണം. മൊബേല, സീബ് സ്കൂളുകള്‍ മികച്ച സ്കൂളാക്കുകയെന്നത് ഡയറക്ടര്‍ ബോര്‍ഡിന്‍െറ പ്രധാന അജണ്ടയാണ്. സീബ്, മൊബേല സ്കൂളുകളില്‍ റൂവി ഭാഗത്തുനിന്ന് അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് ഗതാഗത സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മൊബേല സ്കൂള്‍ പ്രത്യേക കര്‍മസേന രൂപവത്കരിച്ച് അതിദൂരം മുന്നോട്ടുപോയതായും അദ്ദേഹം പറഞ്ഞു. അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതു മുതല്‍ ഗതാഗത സംവിധാനം ആരംഭിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഗതാഗത കമ്പനികളില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചക്കും തയാറാവില്ളെന്നും ഐ.വി.എം.എസ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
 

കരുതണം; ഈ മഹാമാരിയെ

Posted: 19 Apr 2015 07:32 PM PDT

Image: 

കുരങ്ങുപനി തടയാന്‍ ബോധവത്കരണം തന്നെയാണ് മികച്ചവഴി. താരതമ്യേന മരണനിരക്ക് കുറഞ്ഞ രോഗമായിരുന്നിട്ടും ഈ ബോധവത്കരണത്തിന്‍െറ അഭാവമാണ് വയനാട്ടില്‍ ഇക്കുറി ഏറെപ്പേര്‍ക്ക് ജീവഹാനി സംഭവിക്കാന്‍ കാരണം. കനത്തജാഗ്രത ഈ വിഷയത്തില്‍ പുലര്‍ത്തിയിരുന്നെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഏറെപ്പേരിലേക്ക് രോഗം പടര്‍ന്നുപിടിച്ചശേഷമാണ് ഇക്കുറി കുരങ്ങുപനി വയനാട്ടിലത്തെിയ വിവരം ബോധ്യപ്പെട്ടതുതന്നെ. ആരോഗ്യപരമായി മറ്റു ഗുരുതര പ്രശ്നങ്ങളുള്ള ഗോത്രവര്‍ഗക്കാര്‍ എളുപ്പം മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്നാണ് അധികൃതര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്.

കുരങ്ങുപനിക്ക് പ്രതിരോധ കുത്തിവെപ്പ് അത്രകണ്ട് ഫലപ്രദമല്ല എന്നത് സത്യമാണ്. ഒരൊറ്റത്തവണ എടുത്താല്‍ മതിയാവില്ല താനും. എല്ലാ വര്‍ഷവും ഈ കുത്തിവെപ്പ് എടുക്കണം. ഇത്രയൊക്കെയായാലും പ്രതിരോധ കുത്തിവെപ്പ് വഴി  65 മുതല്‍ 70 ശതമാനംവരെ രോഗത്തെ പ്രതിരോധിക്കാനാവും. പുല്‍പള്ളി മേഖലയില്‍ പ്രതിരോധ കുത്തിവെപ്പ് വ്യാപകമായി നല്‍കിയിരുന്നു. തുടക്കത്തില്‍ ആദിവാസിവിഭാഗക്കാര്‍ ഇതിനോട് അത്ര താല്‍പര്യം കാട്ടിയില്ല. തുടര്‍ന്ന് സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു ചീയമ്പം കോളനിയിലത്തെി കുത്തിവെപ്പ് നടത്തിയതോടെയാണ് കൂടുതല്‍പേര്‍ അതിനു തയാറായത്.

ബോധവത്കരണം ശക്തമാക്കണമെന്ന് ആവശ്യമുയരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് അതിനുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. വനവാസികളായ ഗോത്രവര്‍ഗക്കാര്‍ക്ക് വനമില്ലാതെ ജീവിതമില്ല. അവര്‍ കാട്ടില്‍ പ്രവേശിക്കുന്നതു തടയാന്‍ ഫോറസ്റ്റുകാര്‍ക്കുമാവില്ല. വനത്തില്‍ കയറുന്നതിന് കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് വനം-ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ വലിയൊരളവില്‍ കുരങ്ങുപനിബാധ തടയാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാട്ടിനുള്ളില്‍ കയറുമ്പോള്‍ ശരീരം പരമാവധി മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുക, കാലില്‍ ഷൂസ്/ബൂട്സ്, കൈയില്‍ ഗ്ളൗസ് ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എന്നാല്‍, ഇത്തരം നിര്‍ദേശങ്ങള്‍ ആദിവാസികള്‍ക്കെന്നല്ല, വകുപ്പുകളുമായി ബന്ധപ്പെടുന്നവര്‍ക്കുവരെ കര്‍ശനമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ളെന്നാണ് ആശാവര്‍ക്കര്‍ സുലൈഖയുടെയും വാച്ചര്‍മാരായ ഗംഗാധരന്‍െറയും വാച്ചര്‍ സി.കെ. രാജുവിന്‍െറയുമൊക്കെ മരണങ്ങള്‍ സൂചിപ്പിക്കുന്നത്.

തൊഴിലുറപ്പ് പണിക്കായി വ്യാപകമായി കാട്ടില്‍ പോകുന്നവര്‍ക്കുപോലും ഈ രീതിയിലുള്ള മുന്‍കരുതലുകളെടുക്കുന്നില്ല. വാച്ചര്‍ ബാബുവിന്‍െറ പനി നീണ്ടുപോയതോടെയാണ് കുരങ്ങുപനിയെന്ന സംശയത്തില്‍ ജില്ലയില്‍നിന്ന് സാമ്പ്ള്‍ ആദ്യമായി പരിശോധിക്കുന്നത്. വകുപ്പുകള്‍ തമ്മിലെ ഏകോപനത്തിന്‍െറ അഭാവം മുഴച്ചുനിന്ന വേളകൂടിയായിരുന്നു ഇത്.
കാട്ടില്‍ കുരങ്ങുകള്‍ ചത്താല്‍ അറിയിക്കണമെന്ന് വനംവകുപ്പ് അധികൃതരോട് 2014 തുടക്കത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, കുരങ്ങുകള്‍ ചത്തതായി അറിയില്ളെന്നായിരുന്നു അവരുടെ മറുപടി. അതേസമയം, കാട്ടില്‍ പോകുന്ന ആദിവാസിവിഭാഗക്കാര്‍ പലപ്പോഴും ചത്ത കുരങ്ങുകളെ വനത്തിനുള്ളില്‍ കണ്ടിരുന്നു. ചികിത്സാ പുരോഗതിക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ കൂട്ടായ പാനല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നതാണ് യാഥാര്‍ഥ്യം.

കുരങ്ങുപനിയുടെ കാര്യത്തില്‍ ഒരു ചികിത്സാനയം രൂപപ്പെടുത്തിയെടുക്കാന്‍ സംസ്ഥാനത്തിന് ഇനിയും സാധിച്ചിട്ടില്ല. ജില്ലയില്‍ വൈറോളജി ലാബിന്‍െറ അനിവാര്യതയും കുരങ്ങുപനി മരണങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ജില്ലയില്‍ കാട്ടിലേതിനേക്കാള്‍ വ്യാപകമായ കുരങ്ങുശല്യമാണ് നാട്ടിലിപ്പോള്‍. പിണങ്ങോടും വൈത്തിരിയിലുമൊക്കെ ജനവാസമേഖലകളില്‍ കുരങ്ങുകള്‍ ചത്തുവീഴുന്നുണ്ട്.
കുരങ്ങുകളുടെ വ്യാപനവും ശല്യവും തടയണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ പലയിടത്തും കമ്മിറ്റികളുമുണ്ട്. ഇത്രയും കുരങ്ങുകളെക്കൊണ്ട് ആവാസവ്യവസ്ഥയില്‍ വലിയ കാര്യമൊന്നുമില്ളെന്ന് പ്രകൃതിസംരക്ഷണ പ്രവര്‍ത്തകര്‍തന്നെ പറയുന്നു. പൂക്കോട് സര്‍വകലാശാല അധികൃതര്‍ കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വന്ധ്യംകരണം അടക്കമുള്ള പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും അതു പ്രയോഗവത്കരിക്കാന്‍ അധികൃതര്‍ കാര്യമായി മുന്നോട്ടുവന്നിട്ടില്ല.
 
പലയിടത്തും കുരങ്ങുകള്‍ ചത്തുവീണെങ്കിലും രോഗബാധയും  മരണവും ഒരു പ്രദേശത്ത് മാത്രമായി നീണ്ടുനില്‍ക്കുന്നതിനെക്കുറിച്ച് അന്വേഷണം നടന്നില്ല. ഇപ്പോള്‍ സ്ഥിതി ഏറക്കുറെ നിയന്ത്രണാധീനമാണെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അവകാശപ്പെടുന്നുണ്ട്.
ചുരുക്കംചിലര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. എന്നാല്‍, ഇത് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി കരുതുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരില്‍ തന്നെയുണ്ട്.

വേനല്‍മഴ തുടങ്ങിയതോടെ ചെള്ളുകളുടെ ശല്യം കുറഞ്ഞതാണ് പനിയുടെ ശൗര്യമടങ്ങാന്‍ പ്രധാന കാരണമെന്ന് അവര്‍ പറയുന്നു. പക്ഷേ, അടുത്ത സീസണില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് ചെള്ളുകളത്തൊന്‍ സാധ്യതയുള്ളതിനാല്‍, ഇപ്പോഴേ കരുതല്‍ ആവശ്യമാണ്. അതല്ളെങ്കില്‍, ഇതിനേക്കാള്‍ വലിയ വിപത്തായിരിക്കും വയനാട് നേരിടേണ്ടിവരുകയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പോഞ്ചി കോളനിക്കരികിലെ കാട്ടുപാതയിലൂടെ മടങ്ങവേ, കൂടെവന്ന ബൊമ്മന്‍ പറഞ്ഞു ‘ഞങ്ങള്‍ ആദിവാസികള്‍ മരിച്ചു വീഴുന്നതുകൊണ്ടല്ളേ സര്‍, ഇന്നാട്ടില്‍ കുരങ്ങുപനിയൊന്നും വലിയ വാര്‍ത്തയാവാത്തത്.
 സമ്പന്നരും പ്രമാണിമാരുമൊക്കെയാണ് ഇതിന്‍െറ ഇരകളാവുന്നതെങ്കില്‍ കാര്യങ്ങള്‍ ഇതുപോലെയാകുമായിരുന്നോ. വോട്ടുചെയ്യാന്‍ മാത്രം മതി ഞങ്ങളെ എല്ലാവര്‍ക്കും.’

(അവസാനിച്ചു)
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP