സ്വാഗതം
WELCOME

News Update..

Monday, December 30, 2013

ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്‍ Madhyamam News Feeds

ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്‍ Madhyamam News Feeds

Link to

ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്‍

Posted: 29 Dec 2013 11:43 PM PST

Image: 

കണ്ണൂര്‍: ദേശാഭിമാനി ഭൂമി പ്രശ്നത്തില്‍ ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് ദേശാഭിമാനി ജനറല്‍ മാനേജറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍. 

ഡാനിഷ് ചക്കോക്ക് ആണ് ദേശാഭിമാനി ഭൂമി വിറ്റതെന്നു പറഞ്ഞ ജയരാജന്‍ ഇടപാടില്‍ ചാക്കിന്‍്റെ പങ്ക് അറിഞ്ഞിരുന്നില്ളെന്നും ഇനി ചാക്കിന് വിറ്റാലും തെറ്റില്ളെന്നും ന്യായീകരിച്ചു. രാധാകൃഷ്ണന്‍ ക്രിമിനല്‍ അല്ളെന്നും ഭൂമിക്കച്ചവടത്തില്‍ നഷ്ടം വന്നിട്ടില്ളെന്നും ജയരാജന്‍ പറഞ്ഞു. ഭൂമി വില്‍പന പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടില്ല. തനിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും ജയരാജന്‍ കണ്ണൂരില്‍ പ്രതികരിച്ചു.

നേരത്തെ സി.പി.എം പ്ളീനം നടക്കവെ ആശംസയര്‍പിച്ച് ചാക്ക് രാധകൃഷ്ണന്‍്റെ സൂര്യ ഗ്രൂപ്പിന്‍്റേതായി  ദേശാഭിമാനിയില്‍ വന്ന പരസ്യം വിവാദമായിരുന്നു. ആ സമയത്തും ന്യായീകരണവുമായി പത്രത്തിന്‍്റെ ജനറല്‍ മാനേജര്‍ രംഗത്തു വരികയുണ്ടായി.

അതേസമയം ഭൂമിയിടപാടില്‍ ഉത്തരവാദിത്വം മുഴുവന്‍ ഇപി ജയരാജനാണെന്നും ഉത്തരം പറയേണ്ടത് ജയരാജനാണെന്നും വീരേന്ദ്രകുമാര്‍ ഉന്നയിച്ചു.

തിരുവനന്തപുരത്ത് ദേശാഭിമാനിയുടെ പേരിലുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന ഭൂമി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം. രാധാകൃഷ്ണന്‍്റെ കമ്പനിക്കു വില്പന നടത്തിയെന്നതാണു പുതിയ വിവാദത്തിനു തിരികൊളുത്തിയത്. പാര്‍ട്ടിയോ നേതാക്കളോ വിവാദങ്ങളില്‍പ്പെടരുതെന്നു സി.പി.എം സംസ്ഥാന പ്ളീനത്തില്‍ നിര്‍ദേശം വന്ന് ദിവസങ്ങള്‍ക്കുള്ളിലാണു വിവാദ വ്യവസായിയുടെ കമ്പനിക്കു ഭൂമി കൈമാറിയത്.

കാപ്പിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയാണ് ഈ സ്ഥലം വാങ്ങിയത്. ഇതിന്‍്റെ എം.ഡി വി.എം. രാധാകൃഷ്ണനായിരുന്നു. എന്നാല്‍, ഭൂമി ഇടപാടു നടന്ന ഏതാനും ദിവസത്തേക്ക് ഇദ്ദേഹം എം.ഡി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു തന്‍്റെ തന്നെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനെ താല്‍കാലിക എം.ഡിയാക്കിയാണ് ഇടപാടു നടത്തിയതെന്നാണ് ആരോപണം. ദേശാഭിമാനി ജനറല്‍ മാനേജരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനാണു ഭൂമി വില്പന നടത്തിയതെന്നാണു രേഖകള്‍ പറയുന്നത്.

വിതുര പെണ്‍വാണിഭക്കേസ്: മുന്‍ ഡി.വൈ.എസ്.പിയെ വെറുതെ വിട്ടു

Posted: 29 Dec 2013 10:17 PM PST

Image: 

കോട്ടയം: പ്രമാദമായ വിതുര പെണ്‍വാണിഭ കേസിലെ പ്രതി ആലുവ മുന്‍ ഡി.വൈ.എസ്.പി മുഹമ്മദ് ബഷീറിനെ കോടതി വെറുതെ വിട്ടു. തെളിവില്ളെന്ന കാരണം ചൂണ്ടിക്കാട്ടി കോട്ടയത്തെ പ്രത്യേക കോടതിയുടേതാണ് വിധി. ജഡ്ജി എസ്. ഷാജഹാന്‍ ആണ് വിധി പ്രഖ്യാപിച്ചത്.

ഇതേ കോടതി പരിഗണിക്കുന്ന 15 കേസുകളിലെ ആദ്യ വിധിയാണിത്. രണ്ടാംഘട്ട വിചാരണയില്‍ പ്രതിയെ ഓര്‍മയില്ളെന്ന് കേസിലെ ഇരയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. കേസിന്‍്റെ വിചാരണയുടെ ആദ്യഘട്ടത്തില്‍ ബഷീര്‍ അടക്കമുള്ള പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു.

ആലുവയിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ വെച്ച് ഡി.വൈ.എസ്.പി തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. എന്നാല്‍,കേസിന്‍്റെ രണ്ടാംഘട്ടത്തില്‍ ആരെയും ഓര്‍മയില്ളെന്ന് പെണ്‍കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് മുഹമ്മദ് ബഷീറിന്‍്റെയും മറ്റൊരു പ്രതിയായ ടി.എം ശശിയുടെയും മൊഴി രേഖപ്പെടുത്തുന്നത് കോടതി ഒഴിവാക്കി. ശശിയുടെ കേസില്‍ നാളെ വിധിയുണ്ടാവും.

1995ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. വിതുര സ്വദേശിനിയായ അജിത പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നു. ഇയാള്‍ മുഖാന്തരം പെണ്‍കുട്ടിയെ സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.

അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു.

കൊല്ലം സ്ഫോടനം; പടക്കശാല ഉടമയും മകളും അറസ്റ്റില്‍

Posted: 29 Dec 2013 10:00 PM PST

Image: 

കൊല്ലം: കൊല്ലത്ത് പട്ടാഴിയില്‍ സ്ഫോടനം നടന്ന പടക്കശാലയുടെ ഉടമ അജയനെയും മകള്‍ സ്വാതിയെയും കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു. ഒളിച്ചു കടക്കാന്‍ ശ്രമിക്കവെ കൊല്ലം ചടയമംഗലത്തു നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

സ്ഫോടക വസ്തു നിരോധന നിയമ പ്രകാരവും മനപൂര്‍വമല്ലാത്ത നരഹത്യക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലം വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്.  ദുരന്തത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

തമിഴ്നാട് സ്വദേശി പരമശിവമാണ് മരിച്ചത്. പടക്ക നിര്‍മാണത്തിനെ  ഞായറാഴ്ച ഉച്ചക്ക് 3.15 നായിരുന്നു അപകടം. റബര്‍ തോട്ടത്തിനു നടുവില്‍ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം. മുമ്പും ഇവിടെ അപകടമുണ്ടായിരുന്നു. അപകടത്തില്‍ അജയന്‍്റെ മകന്‍ മരിച്ചിരുന്നു. പിന്നീട് മകളുടെ പേരില്‍ ലൈസന്‍സ് നേടിയാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്.

ഒരുക്കങ്ങളുടെ ചിത്രങ്ങള്‍ എ.ഐ.എഫ്.എഫിന് അയക്കും

Posted: 29 Dec 2013 09:43 PM PST

Subtitle: 
തയാറെടുപ്പുകള്‍ ദ്രുതഗതിയില്‍

മഞ്ചേരി: ഫെഡറേഷന്‍ കപ്പ് ഫുട്ബാളിന് വിസില്‍ മുഴങ്ങാന്‍ രണ്ടാഴ്ചകൂടി ശേഷിക്കേ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍. ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ സാങ്കേതിക വിദഗ്ധരും ഭാരവാഹികളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ പരിശോധനക്ക് എത്തും. അതിനുകാത്തുനില്‍ക്കാതെ ഗ്രൗണ്ടിന്‍െറയും കളിക്കാര്‍ക്ക് ഒരുങ്ങാനും താമസിക്കാനും പരിശീലനം നടത്താനും ഉള്ള സൗകര്യങ്ങളുടെയും പൂര്‍ത്തീകരണം എത്രത്തോളമായെന്ന് വ്യക്തമാക്കി ഫോട്ടോകള്‍ അയച്ചു നല്‍കും. 105 മീറ്റര്‍ നീളമാണ് ഗ്രൗണ്ടിന്. ഗോള്‍ പോസ്റ്റുകള്‍ എത്തിയ ശേഷം എ.ഐ.എഫ്.എഫ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമ രൂപമുണ്ടാക്കും.
25 ഏക്കര്‍ വരുന്ന ഫുട്ബാള്‍ അക്കാദമി വളപ്പിലേക്ക് പ്രവേശിക്കുന്ന കവാടം 26 ലക്ഷം രൂപ ചെലവില്‍, മഞ്ചേരി നഗരസഭയാണ് ഒരുക്കുന്നത്. ഏതാനും ദിവസങ്ങളായി ഇതിന്‍െറ പ്രവൃത്തിയിലാണ്. ഞായറാഴ്ച അകത്തെ റോഡിന്‍െറ ടാറിങ് തുടങ്ങി. മലപ്പുറം റോഡില്‍ നിന്ന് വായ്പ്പാറപ്പടി റോഡ് വഴി ഗ്രൗണ്ടിലെത്തുന്ന ചീനിക്കാമണ്ണ് റോഡ് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ടീമുകള്‍ക്ക് താമസിക്കാന്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ നേരത്തെ കണ്ടുവെച്ചിട്ടുണ്ട്. താമസ സ്ഥലങ്ങളില്‍ നിന്ന് പരിശീലന ഗ്രൗണ്ടിലേക്കും പയ്യനാട്ടേക്കും സംഘാടക സമിതിയാണ് വാഹന സൗകര്യം ഒരുക്കുക. 24 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രാവലര്‍ ബസ് ഒരുക്കും.

ദേവയാനി സംഭവം യു.എസ് പരിശോധിക്കുന്നു

Posted: 29 Dec 2013 09:37 PM PST

Image: 

വാഷിങ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെ തങ്ങളുടെ രാജ്യത്ത് അപമാനിതയായ സംഭവത്തില്‍ അന്വേഷണത്തിന് യു.എസ് ഉത്തരവിട്ടു. സംഭവത്തില്‍ ഇന്ത്യ എടുത്ത കര്‍ക്കശ നിലപാട് യു.എസിനെ ഞെട്ടിച്ചതായാണ് സൂചന. പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കണ്ടത്തൊനുള്ള ശ്രമങ്ങളില്‍ ആണ് യു.എസ് അധികൃതര്‍.

വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സില്‍,വിദേശകാര്യ-നീതിന്യായ വിഭാഗങ്ങള്‍ അന്വേഷണത്തില്‍ പങ്കാളികള്‍ ആവും. യഥാര്‍ഥ സംഭവം എന്താണെന്ന് ഈ സംഘം അന്വേഷിക്കും. ദേവയാനി സംഭവം കൈകാര്യം ചെയ്ത രീതി ശരിയായില്ളെന്നാണ് യു.എസ് ഭരണകൂടത്തിന്‍്റെ ഏറ്റവും പുതിയ വിലയിരുത്തല്‍.

മതിയായ വേതനം നല്‍കിയില്ളെന്ന ദേവയാനിയുടെ വീട്ടുജോലിക്കാരിയായ സംഗീത റിച്ചാര്‍ഡിന്‍്റെ പരാതിയെ തുടര്‍ന്ന് ഈ മാസം 12നാണ് ദേവയാനിയെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ കൈവിലങ്ങണിയിക്കുകയും വസ്ത്രമഴിച്ച് പരിശോധന നടത്തിയെന്നും കൊടുംകുറ്റവാളികള്‍ക്കൊപ്പം ജയിലില്‍ അടച്ചുവെന്നുമുള്ള ദേവയാനിയുടെ വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

കൃഷിമന്ത്രിയുടെ വാഗ്ദാനം പതിരായി; ഹൈടെക് കൃഷി തുടങ്ങിയില്ല

Posted: 29 Dec 2013 09:36 PM PST

കാസര്‍കോട്: കൃഷിമന്ത്രിയുടെ വാഗ്ദാനം പാഴ്വാക്കാക്കി ജില്ലയില്‍ ഹൈടെക് കൃഷി തുടങ്ങിയില്ല. വെള്ളവും വളവും കണികയായി നല്‍കി പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിക്ക് അനുവദിച്ച അഞ്ചു കോടി രൂപ പാഴാക്കിയത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് 978 ഗ്രാമപഞ്ചായത്തുകളില്‍ മൂന്ന് വീതം ഹൈടെക് കൃഷി യൂനിറ്റുകള്‍ തുടങ്ങാനുള്ള പദ്ധതിയാണ്  സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നത്.ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് 75 ശതമാനം സബ്സിഡി നല്‍കാനായി കഴിഞ്ഞവര്‍ഷം 3.20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 400 ചതുരശ്ര മീറ്ററിന് 935 രൂപയാണ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ കണക്കാക്കിയ നിര്‍മാണ ചെലവ്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഏകീകൃത സബ്സിഡി നിരക്ക് തീരുമാനിച്ചത്.
എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഹൈടെക് ഫാം യൂനിറ്റുകള്‍ കാസര്‍കോട്ട് നിര്‍മിച്ചുനല്‍കാന്‍ ഏജന്‍സികള്‍ സന്നദ്ധമായില്ല.1500 രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. കാസര്‍കോടിന് പ്രത്യേക പരിഗണന നല്‍കി 1300 രൂപ നിരക്കില്‍ അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമെന്ന് ഏപ്രില്‍ 18ന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള കൃഷിമന്ത്രി കെ.പി. മോഹനന്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഇത് പ്രാവര്‍ത്തികമായില്ല. മേയ് 31നകം പൂര്‍ത്തീകരിക്കേണ്ടിയിരുന്ന പദ്ധതി നിര്‍വഹണം മന്ത്രിയുടെ വാഗ്ദാനം പതിരാവില്ലെന്ന പ്രതീക്ഷയില്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
പദ്ധതിക്ക് ഒമ്പത് സംരംഭകര്‍ സന്നദ്ധമായിട്ടുണ്ടെന്ന്
കൃഷി അധിക്യതര്‍ പറഞ്ഞു. ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. 5400 ചതുരശ്ര മീറ്ററിലാണ് ഫാം യൂനിറ്റുകള്‍ സജ്ജമാക്കുക. 50.49 ലക്ഷം രൂപയാണ് സബ്സിഡിയായി നല്‍കുക. 249.71 ലക്ഷം രൂപ വിനിയോഗിക്കാതെ കിടക്കും.  നേരത്തേ തുടങ്ങിയ ഹൈടെക് യൂനിറ്റുകളാണ് കൃഷിക്ക് മാതൃക. പൊതുമേഖലയില്‍ 18 ഉം സ്വകാര്യമേഖലയില്‍ മൂന്നും പ്രദര്‍ശന യൂനിറ്റുകളാണ് മാതൃക. പൊതുമേഖലയില്‍ പടന്നക്കാട് കാര്‍ഷിക കോളജില്‍ മാത്രമാണ് ജില്ലയില്‍
യൂനിറ്റുള്ളത്. തിരുവനന്തപുരം ഉള്ളൂര്‍ സര്‍ക്കാര്‍ വിത്ത് തോട്ടം, കോട്ടയം ജില്ലാ കൃഷി തോട്ടം, ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ സംസ്ഥാന പച്ചക്കറി തോട്ടം, എസ്.എച്ച്.എം ഗ്രൂപ്പിന്‍െറ വട്ടവട, കാന്തല്ലൂര്‍ തോട്ടങ്ങള്‍, മാട്ടുപ്പെട്ടി കെ.എല്‍.ഡി ബോര്‍ഡ്, പത്തനംതിട്ടയില്‍ പന്തളം കരിമ്പ് തോട്ടം, ആലപ്പുഴയില്‍ മാവേലിക്കര ജില്ലാക്യഷി തോട്ടം,തൃശൂരില്‍ മണ്ണുത്തി സംസ്ഥാന വിത്ത് തോട്ടം, മലപ്പുറത്ത് ആനക്കയം വിത്ത് തോട്ടം, പാലക്കാട് കുന്നനൂര്‍ വിത്ത് തോട്ടം, കോഴിക്കോട് വേങ്ങരി കാര്‍ഷിക മൊത്തവിപണന കേന്ദ്രം, വയനാട്
അമ്പലവയല്‍ മേഖലാകാര്‍ഷിക ഗവേഷണ കേന്ദ്രം, സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രം, കണ്ണൂര്‍ തളിപ്പറമ്പ്, പന്നിയൂര്‍ തോട്ടങ്ങള്‍ എന്നിവിടങ്ങളിലാണ് മറ്റ് 17 പ്രദര്‍ശന യൂനിറ്റുകള്‍.
സര്‍ക്കാറിന്‍െറ സമ്പൂര്‍ണ ചെലവിലാണിത്. 90 ശതമാനം ചെലവ് സര്‍ക്കാറും 10 ശതമാനം സ്ഥാപനവും വഹിച്ചാണ് സ്വകാര്യമേഖലയിലെ മൂന്ന് പ്രദര്‍ശന യൂനിറ്റുകള്‍. തിരുവനന്തപുരം ജില്ലയില്‍ പോത്തങ്കോട് ശാന്തിഗിരി ആശ്രമം, തോന്നക്കല്‍ സായ്ഗ്രാം, കോട്ടയം ജില്ലയില്‍ കുറുവിലങ്ങാട് ദേവമാത കോളജ് എന്നിവയാണ് ഈ സ്ഥാപനങ്ങള്‍.

ബി.ഒ.ടി ബസ് ടെര്‍മിനല്‍ നടത്തിപ്പ് കരാറുകാരിലേക്ക്

Posted: 29 Dec 2013 09:09 PM PST

Subtitle: 
പ്രതിവര്‍ഷ വരുമാന വര്‍ധന

കണ്ണൂര്‍:   താവക്കര ബി.ഒ.ടി ബസ് ടെര്‍മിനല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനുള്ള വഴി തുറക്കുന്നു. വരുമാനമായി നിലവില്‍ ലഭിക്കുന്നതിലും ഉയര്‍ന്ന സംഖ്യയും, പ്രതിവര്‍ഷ വര്‍ധനവുമെന്ന നഗരസഭയുടെ ആവശ്യം കരാറുകാര്‍ അംഗീകരിച്ചു.
വരുമാന വര്‍ധന അടക്കമുള്ള നഗരസഭയുടെ പുതിയ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ നഗരസഭ ഏറ്റെടുത്ത ബസ് സ്റ്റാന്‍ഡ് വിട്ടുകൊടുക്കുകയുള്ളൂ. നടത്തിപ്പുകാര്‍ പാലിക്കുന്നതിലേക്കായുള്ള കൂടുതല്‍ നിബന്ധനകള്‍ സംബന്ധിച്ച് ഒരു തവണ കൂടി ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും കരാറിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുക.
ബി.ഒ.ടി ബസ് സ്റ്റാന്‍ഡ് ഏറ്റെടുത്തുവെങ്കിലും സ്വന്തമായി നടത്തുന്നത് പ്രയാസമാകുമെന്നതിനാല്‍ വരുമാന വര്‍ധന  അടക്കമുള്ള ഉപാധികളുമായി കരാറുകാരെ തന്നെ പദ്ധതി ഏല്‍പിക്കുന്നതായിരിക്കും  ഉചിതമെന്ന തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ്  ചര്‍ച്ചകളില്‍ നഗരസഭയും അനുകൂല നിലപാട് സ്വീകരിച്ചത്. നിലവിലെ കരാര്‍ പ്രകാരം ബസ്സ്റ്റാന്‍ഡ് നടത്തിപ്പിന്‍െറ വിഹിതമായി പ്രതിവര്‍ഷം പത്തു ലക്ഷം രൂപയാണ് നഗരസഭക്ക് ലഭിക്കുന്നത്.
ജില്ലയിലെ ഏറ്റവും പ്രമുഖ-വാണിജ്യ കേന്ദ്രമായി മാറിയ താവക്കര ബസ് ടെര്‍മിനല്‍ സമുച്ചയത്തില്‍ നിന്ന് പ്രതിമാസം എണ്‍പതിനായിരം രൂപക്കടുത്തു മാത്രമാണ് വരുമാനം.
മള്‍ട്ടിനാഷനല്‍ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതടക്കം മുന്നൂറോളം കടകളും, ഹോട്ടലുകളും ഉള്‍പ്പെടെയുള്ള ബിസിനസ് നടക്കുന്നിടത്താണ് തുച്ഛമായ ഈ തുക കിട്ടുന്നത്.
മാത്രമല്ല, കരാര്‍ വ്യവസ്ഥ ചെയ്ത പ്രകാരം പ്രതിവര്‍ഷമുള്ള പത്തു ലക്ഷം രൂപ കരാര്‍ അവസാനിക്കുന്നതു വരെയും വര്‍ധിപ്പിക്കുകയുമില്ല. വരുമാനം എത്ര വര്‍ധിച്ചാലും  ഇതേ തുക തന്നെയായിരിക്കും നല്‍കുക. മുപ്പതു വര്‍ഷത്തേക്കാണ് ബസ് ടെര്‍മിനല്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ കരാറുകാരന് നടത്തിപ്പിനുള്ള അവകാശം. മുപ്പതു വര്‍ഷം കഴിയുമ്പോള്‍ ഇക്കണക്കില്‍ നഗരസഭക്ക് ലഭിക്കുന്നത് ക്ളാസ്ഫോര്‍ ജീവനക്കാരനു ലഭിക്കുന്ന തുകയുടെ അത്രയും മൂല്യമേയുണ്ടാകൂ.
ഈ വ്യത്യാസം പരിഹരിക്കുന്നതിന് മുമ്പും നഗരസഭ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. പ്രതിവര്‍ഷം നിശ്ചിത ശതമാനം വര്‍ധന വേണമെന്ന നഗരസഭയുടെ ആവശ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. നഗരസഭയുടെ പ്രത്യേക ഉപസമിതിയും കരാറുകാരും തമ്മില്‍ ഇതു സംബന്ധിച്ച് ഒന്നിലേറെ തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.അടുത്ത ദിവസം തന്നെ നടക്കുന്ന ചര്‍ച്ചയില്‍ കരാറിലെ പുതിയ വ്യവസ്ഥകളും വര്‍ധിപ്പിക്കുന്ന തുകയും സംബന്ധിച്ച് അന്തിമ രൂപമുണ്ടാകും.
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് താവക്കര ബസ് ടെര്‍മിനലിന്‍െറ കരാര്‍ നഗരസഭ റദ്ദാക്കിയത്. വ്യാപക കരാര്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാലും മുറികള്‍ വാടകക്കു നല്‍കുന്നതില്‍ നഗരസഭയെ വഞ്ചിച്ചതിലുമായിരുന്നു നടപടി. ടെര്‍മിനലിലെ കടമുറികള്‍ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമ്പതു കോടിയിലേറെ രൂപ കരാറുകാര്‍ അനധികൃതമായി കൈക്കലാക്കിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതും നഗരസഭയുടെ നടപടിക്കു കാരണമായി. നഗരസഭയുടെ നടപടിക്കെതിരെ കരാറുകാര്‍ കോടതിയെ സമീപിച്ചെങ്കിലും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണം -നിര്‍മാണ തൊഴിലാളി യൂനിയന്‍

Posted: 29 Dec 2013 08:57 PM PST

കല്‍പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ജനങ്ങള്‍ ആശങ്കയിലാണെന്നും ഇത് നിര്‍മാണ മേഖലയെ ബാധിച്ചതായും നിര്‍മാണ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം വിലയിരുത്തി. റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണം നിര്‍മാണ മേഖലയെ പൂര്‍ണമായും തകര്‍ക്കും. തൊഴിലാളികളുടെ തൊഴിലും ജീവിക്കാനുള്ള അവകാശവും നിഷേധിക്കുന്ന റിപ്പോര്‍ട്ട് ഉപേക്ഷിക്കണം. പി. കുഞ്ഞിക്കണ്ണന്‍ നഗറില്‍ നടന്ന സമ്മേളനം ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. മധു പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി വാടി രവി സംഘടനാ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കെ. വാസുദേവന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്‍റ് പി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം. മധു രക്തസാക്ഷി പ്രമേയവും കെ.വി. ഗിരീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. രാമചന്ദ്രന്‍, പി.എം. സന്തോഷ്കുമാര്‍, എന്‍.ടി. അനില്‍കുമാര്‍, കെ.വി. ഗിരീഷ്, മനോജ് പട്ടേടന്‍, ഷിനു, കെ.വി. ഭാസ്കരന്‍, ഹൈദ്രു, കെ.പി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ കമ്മിറ്റി സമ്മേളനം നിയന്ത്രിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം.ഡി. സെബാസ്റ്റ്യന്‍ സ്വാഗതവും കണ്‍വീനര്‍ കെ. വാസുദേവന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി.എ. മുഹമ്മദ് (പ്രസി), പി.കെ. രാമചന്ദ്രന്‍, ടി.ആര്‍. രവി, എന്‍.ടി. അനില്‍കുമാര്‍ (വൈസ് പ്രസി), എം. മധു (സെക്ര), പി.എം. സന്തോഷ്കുമാര്‍, മുജീബ് റഹ്മാന്‍, കെ.സി. ജബ്ബാര്‍ (ജോ. സെക്ര), കെ. വാസുദേവന്‍ (ട്രഷ). വി.ജെ. ടോമി, കെ.വി. ഗിരീഷ്, കെ.ടി. ബാലകൃഷ്ണന്‍ (എക്സി).

മെഡിക്കല്‍ കോളജില്‍ ഔധമില്ല

Posted: 29 Dec 2013 08:45 PM PST

Subtitle: 
സൗജന്യ മരുന്നുവിതരണം പ്രഹസനം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നില്ലാതെ രോഗികള്‍ നട്ടംതിരിയുന്നു. സൗജന്യ മരുന്നുകള്‍ പലതും മാസങ്ങളായി ലഭിക്കാനില്ല. നിലവില്‍ ലഭ്യമായവ  രണ്ടുമൂന്നു ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് വരുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത രോഗികളെല്ലാം മരുന്ന് പുറത്തുനിന്ന് പണം കൊടുത്ത് വാങ്ങണം.
മെഡിക്കല്‍ കോളജില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മരുന്നാണ്  സെഫോ ടാക്സിം ഇന്‍ജക്ഷന്‍. ഇത് ആന്‍റി ബയോട്ടിക് ഇന്‍ജക്ഷനാണ്. മുറിവ്, വേദന തുടങ്ങി എല്ലാതരം രോഗാണുബാധക്കും ഉപയോഗിക്കാവുന്ന ഈ ഇന്‍ജക്ഷന്‍ മരുന്ന് മൂന്നു മാസമായി ലഭ്യമല്ല. രണ്ടാഴ്ച മുമ്പ് 8000 കുപ്പി മരുന്ന് വന്നെങ്കിലും രണ്ടു ദിവസം തികച്ച് ഉപയോഗിക്കാന്‍ തികഞ്ഞില്ല.  ശരീരത്തിലെ നീര് പോകുന്നതിന്, മൂത്രതടസ്സമുള്ളവര്‍ക്ക് മൂത്രംപോകുന്നതിനെല്ലാം ഉപയോഗിക്കുന്ന ലാസിക്സ് ഇന്‍ജക്ഷന്‍ മരുന്നും മാസങ്ങളായി ലഭ്യമല്ല. ശ്വാസംമുട്ടല്‍ രോഗികള്‍ക്ക് നിര്‍ബന്ധമായും ഈ മരുന്ന് ആവശ്യമാണ്. ഒരു രോഗിക്ക് ഒരു ദിവസം 10-15 ഇന്‍ജക്ഷന്‍ നല്‍കേണ്ടതുണ്ട്. മരുന്ന് ആശുപത്രിയിലില്ലാത്തതിനാല്‍ പുറത്തെ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കുക മാത്രമാണ് വഴി.
മഞ്ഞുകാലമായതോടെ ആസ്ത്മ രോഗികള്‍ ധാരാളമായി ആശുപത്രിയിലെത്തുന്നുണ്ട്. പ്രധാനമായി ഇവര്‍ക്ക് ആവി പിടിക്കുകയാണ് വേണ്ടത്. ഇതിന് ഇന്‍ഹലേഷന്‍ സൊലൂഷനായി ഉപയോഗിക്കുന്ന മരുന്നുകളൊന്നുംതന്നെ ആശുപത്രിയിലില്ല. സാല്‍ബ്യൂട്ടമോള്‍, ഇപ്ര തുടങ്ങിയ മരുന്നുകളാണ് ആവിപിടിക്കാന്‍ ഉപയോഗിക്കുക. മരണാസന്നരായ രോഗികള്‍ക്കും ഹൃദയസംബന്ധമായ തീവ്ര അസുഖമുള്ള രോഗികള്‍ക്കും ഉപയോഗിക്കുന്ന ഡോപമിന്‍, ഡോബ്യൂട്ടമിന്‍ എന്നീ മരുന്നുകള്‍ ആശുപത്രിയില്‍ ലഭ്യമല്ല. എല്ലാ ഐ.സി.യുകളിലും ഈ മരുന്ന് ദിവസവും 100ലധികം ആവശ്യമാണ്. രക്തജന്യ രോഗികള്‍ക്ക് എല്ലാ രോഗാണുബാധകള്‍ക്കും നല്‍കുന്ന ആന്‍റിബയോട്ടിക് മരുന്നായ ടാസോമാക്കും മാസങ്ങളായി ലഭ്യമല്ല. ഒരു ദിവസം ഒരാള്‍ക്ക് രണ്ട് കുപ്പി ടാസോമാക്ക് ആവശ്യമാണ്. ഒരു കുപ്പിക്ക് 450 രൂപ വില വരും. രക്തജന്യരോഗത്തിനുള്ള എല്ലാ മരുന്നുകളും വന്‍ വിലയുള്ളവയാണ്. ആശുപത്രിയില്‍ സൗജന്യമരുന്ന് വിതരണമുണ്ടായിട്ടും ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ട ഇത്തരം രോഗികള്‍ക്കുപോലും അവ ഉപകാരപ്പെടുന്നില്ല. മറ്റു മരുന്നുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
സ്റ്റോക്കുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. എന്നാല്‍, രണ്ടു ദിവസത്തേക്ക് മാത്രം. വളരെ കുറഞ്ഞ അളവിലാണ് മറ്റു മരുന്നുകള്‍ വരുന്നത്. മാസങ്ങളായി ലഭിക്കാത്തതിനേക്കാള്‍ നല്ലത് ഇടക്കെങ്കിലും ലഭിക്കുന്നതാണല്ലോ എന്ന് ആശ്വസിക്കുകയാണ് രോഗികള്‍. ‘സൗജന്യ മരുന്ന് വിതരണം’ പേരിന് മാത്രമാകുമ്പോള്‍ സാമ്പത്തിക ഭദ്രതയില്ലാത്ത രോഗികള്‍ മരുന്നിനായി നെട്ടോട്ടമോടുകയാണ്.

ഷുമാക്കറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

Posted: 29 Dec 2013 08:42 PM PST

Image: 

പാരിസ്: തലക്ക് ഗുരുതരമായി പരിക്കേറ്റ കാറോട്ട താരം മൈക്കല്‍ ഷുമാക്കറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഏഴു തവണ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ജേതാവായ മൈക്കല്‍ ഷുമാക്കറിന് സ്കീയിങ്ങിനിടെയാണ് തലക്ക് ഗുരുതര പരിക്കേറ്റത്.

ഫ്രാന്‍സിലെ മെരിബല്‍ റിസോര്‍ട്ടിലാണ് സംഭവം. ഷുമാക്കറിന്‍െറ തല പാറയില്‍ ഇടിക്കുകയായിരുന്നു. ഹെല്‍മറ്റ് വെച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ പരിക്കുണ്ടെന്ന് മെരിബല്‍ റിസോര്‍ട്ട് ഡയറക്ടര്‍  അറിയിച്ചു.

ഹെലികോപ്ടറിലാണ്  മൗട്ടീസിലെ ആശുപത്രിയിലേക്ക്  ഷുമാക്കറെ എത്തിച്ചത്. പിന്നീട് കൂടുതല്‍ സൗകര്യമുള്ള ഗ്രെനോബ്ള്‍ ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP