സ്വാഗതം
WELCOME

News Update..

Friday, December 13, 2013

ഉത്തര കൊറിയന്‍ നേതാവ് ചാങ് സോങ് തേയിയെ തൂക്കിലേറ്റി Madhyamam News Feeds

ഉത്തര കൊറിയന്‍ നേതാവ് ചാങ് സോങ് തേയിയെ തൂക്കിലേറ്റി Madhyamam News Feeds

Link to

ഉത്തര കൊറിയന്‍ നേതാവ് ചാങ് സോങ് തേയിയെ തൂക്കിലേറ്റി

Posted: 13 Dec 2013 12:50 AM PST

Image: 

പ്യോങ്യാങ്: വഞ്ചനാകുറ്റം ആരോപിച്ച് ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്‍്റെ അമ്മാവനും പ്രതിരോധ കമ്മീഷന്‍ ഉപാധ്യക്ഷനുമായ ചാങ് സോങ് തേയിയെ തൂക്കിലേറ്റി. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ചാങ് സോങ് തേയിയെ വധശിക്ഷക്ക് വിധിച്ചത്.  സൈനിക വിചാരണയില്‍ ചാങ് കുറ്റം സമ്മതിച്ചതായി ഉത്തര കൊറിയന്‍ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയയുടെ മുന്‍ നേതാവും കിം ജോങ് ഉന്നിന്‍്റെ പിതാവുമായ കിം ജോങ് ഇല്‍ അസുഖബാധിതനായിരുന്നപ്പോള്‍ ഭരണം നിയന്ത്രിച്ചത് ചാങായിരുന്നു. പിതാവില്‍ നിന്ന് 2011 ല്‍ അധികാരമേറ്റെങ്കിലും ഉന്നിനെയും ഭരണത്തെയും ചാങ് നിയന്ത്രിച്ചു. അഴിമതി ആരോപണം ഉന്നയിച്ച് ചാങിനെ പുറത്താക്കിയത്.

ലോകകപ്പ് കബഡി: ഇന്ത്യന്‍ വനിതാ ടീമിന് കിരീടം

Posted: 13 Dec 2013 12:27 AM PST

Image: 

ജലന്ധര്‍: ലോകകപ്പ് കമ്പഡി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ ടീമിന് കിരീടം. ഗുരു ഗോബിന്ദ്  സിങ് സ്പോര്‍ട്സ് കോംപ്ളസില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 49-21 പോയന്‍റിന് തകര്‍ത്തതാണ് ഇന്ത്യന്‍ ടീം ജേതാക്കളായത്.  

ഇന്ത്യന്‍ വനിതാ ടീം നേടുന്ന മൂന്നാമത് ലോക കിരീടമാണിത്. പാകിസ്താനെ തോല്‍പിച്ച ഡെന്‍മാര്‍ക്ക് വനിതാ ടീമിനാണ് മൂന്നാം സ്ഥാനം. പുരുഷന്മാരുടെ ഫൈനലില്‍ ശനിയാഴ്ച ഇന്ത്യന്‍ ടീം പാകിസ്താനെ നേരിടും. പുരുഷ ടീമിന്‍െറ മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇംഗ്ളണ്ടിനെ അമേരിക്ക തോല്‍പ്പിച്ചു. 27ന് എതിരെ 62 പോയന്‍റിനാണ് അമേരിക്കയുടെ ജയം.  

ഫൈനല്‍ വിജയികളായ ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനം ലഭിക്കും. മത്സരത്തിലെ മികച്ച സ്റ്റോപ്പറായി അനു റാണിയെയും ബെസ്റ്റ് റൈഡറായി റാം ബട്ടേരിയെയും തെരഞ്ഞെടുത്തു. ഇവര്‍ക്ക് മാരുതി ഓള്‍ട്ടോ കാര്‍ സമ്മാനമായി ലഭിക്കും.
 

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍

Posted: 12 Dec 2013 11:28 PM PST

Image: 

ന്യൂദല്‍ഹി: ലോക് പാല്‍ ബില്‍ ബില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. തെലങ്കാന വിഷയത്തില്‍ സീമാന്ദ്ര മേഖലയില്‍ നിന്നുള്ള എം.പി മാരുടെ പ്രതിഷേധത്തിനിടെ കേന്ദ്ര മന്ത്രി നാരായണ സ്വാമിയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്്. ബഹളത്തെ തുടര്‍ന്ന് രണ്ടു മണിവരെ രാജ്യസഭ നിര്‍ത്തിവച്ചിരിക്കുകയാണ്.
നേരത്തേ ലോക്സഭ പാസാക്കിയ ബില്‍  രാജ്യസഭക്ക് അയച്ചിരുന്നു. സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ബില്‍ വീണ്ടും അവതരിപ്പിക്കുന്നത് . ഭേദഗതികള്‍ അംഗീകരിച്ച് രാജ്യസഭയില്‍ ബില്‍ പാസാവുകയാണെങ്കില്‍  വീണ്ടും ലോക്സഭയിലേക്ക് അയക്കും.  ആറു മണിക്കൂറാണ് ബില്‍ ചര്‍ച്ച ചെയ്യുന്നതിണായി മാറ്റിവച്ചിട്ടുള്ളത്. ബില്ലിനെ പിന്തുണക്കുമെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്.

 

നാളത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

Posted: 12 Dec 2013 10:58 PM PST

Image: 

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യമറിയിച്ചത്. ഡിസംബര്‍ 20 മുതലുള്ള അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംഘടനകളില്‍ ഒരു വിഭാഗമാണ് സമരത്തില്‍ നിന്ന് പിന്മാറിയത്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്. മിനിമം നിരക്ക് എട്ട് രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 65 പൈസയാക്കുക, ഡീസലിന്‍െറ സെയില്‍സ് ടാക്സ് ഒഴിവാക്കുക, റോഡ് ടാക്സ് കുറക്കുക, വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ എല്ലാ ഇളവുകളും എടുത്തുകളയുകയോ നഷ്ടം പരിഹരിക്കാന്‍ സബ്സിഡി നല്‍കുകയോ ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

നടപടിയെടുക്കാന്‍ ആളില്ല; മണല്‍ മാഫിയ കൊഴുക്കുന്നു

Posted: 12 Dec 2013 10:45 PM PST

പന്തീരാങ്കാവ്: കോഴിക്കോട് ജില്ലയിലെ ഫറോക്ക്, നല്ലളം, മാവൂര്‍ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മണല്‍ മാഫിയക്കെതിരെ ശക്തമായ നീക്കം നടക്കുമ്പോഴും ചാലിയാറിന്‍െറ മറുകരയില്‍ മണല്‍ മാഫിയയെ ശക്തമാക്കുന്നത് റവന്യൂ, പൊലീസ് അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം. കല്ലുകളും മാരകായുധങ്ങളുമായി പൊലീസിനെ നേരിട്ട വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ ചക്കാലക്കല്‍ കടവുള്‍പ്പെടെ നിരവധി അനധികൃത കടവുകള്‍ ഇവിടങ്ങളില്‍ സജീവമാണ്.
75ഓളം ആളുകള്‍ ഉള്‍പ്പെട്ട ശക്തമായ മാഫിയ സംഘമാണ് ചക്കാലക്കല്‍ അനധികൃത കടവിന്‍െറ നടത്തിപ്പുകാര്‍. മാസങ്ങള്‍ക്കു മുമ്പ് ഇവിടെനിന്ന് അനധികൃത മണല്‍ തോണി അംഗീകൃത തൊഴിലാളികള്‍ തന്നെ പിടികൂടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, ഏറെ വൈകും മുമ്പു തന്നെ ഇവിടെ വീണ്ടും മണല്‍ കടത്ത് സജീവമായി. പൊലീസിന്‍െറ അകമഴിഞ്ഞ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നതായി വാഴയൂരിലെ അംഗീകൃത തൊഴിലാളികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ബുധനാഴ്ച നല്ലളം പൊലീസിനെതിരെ അക്രമം നടക്കുമ്പോഴും വാഴക്കാട് പൊലീസ് വിഷയത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ളെന്ന് ആരോപണമുണ്ട്.  ചക്കാലക്കലിന് പുറമെ ആക്കോട്, ചെറൂത്ത് കടവുകളിലും വ്യാപകമായ രീതിയില്‍ മണല്‍ കടത്ത് നടക്കുന്നുണ്ട്.  ഇവ തടയാന്‍ സ്ഥിരം സംവിധാനമോ റെയ്ഡോ നടക്കുന്നില്ല.

മണല്‍ മാഫിയ ആക്രമണം: 36 പേര്‍ക്കെതിരെ കേസ്

പന്തീരാങ്കാവ്: മണല്‍ റെയ്ഡിനത്തെിയ പൊലീസിനെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 36 പേര്‍ക്കെതിരെ നല്ലളം പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി പെരുമണ്ണ ചുങ്കപ്പള്ളി കടവിന് സമീപം ചാലിയാറില്‍നിന്ന് അനധികൃത മണലെടുത്ത തോണി പിടികൂടുന്നതിനിടയിലാണ് വാഴയൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ കടവ് കേന്ദ്രീകരിച്ച് അനധികൃത മണലെടുക്കുന്നവര്‍ നല്ലളം എസ്.ഐ ജി. ഗോപകുമാറിനെയും സംഘത്തെയും ആക്രമിച്ചത്.
കോസ്റ്റ് ഗാര്‍ഡിന്‍െറ ബോട്ടുമായി റെയ്ഡിനത്തെിയ സംഘത്തെ മണല്‍ മാഫിയ ആക്രമിക്കുകയായിരുന്നു. സ്വയ രക്ഷക്ക് പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചതോടെയാണ് മാഫിയക്കാര്‍ പിന്‍വലിഞ്ഞത്. അക്രമിസംഘത്തില്‍പെട്ട വാഴയൂര്‍ ചേനകണ്ടി നിഷാദിനെ (30) സംഭവസമയത്ത് തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 36 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവസമയത്ത് അക്രമിസംഘത്തിനിടയില്‍ അകപ്പെട്ട പൊലീസിനെ രക്ഷിക്കാന്‍ പോയ പെരുമണ്ണ പിറ്റേക്കടവിലെ മണല്‍ തൊഴിലാളികളുടെ തോണി മാഫിയസംഘം തടഞ്ഞുവെച്ചിരുന്നു. രാത്രി 12 ഓടെയാണ് ഇത് വിട്ടുനല്‍കിയത്. കേടുപാട് വരുത്തിയ ശേഷമാണ് തൊഴിലാളികള്‍ക്ക് ഇത് തിരിച്ചുനല്‍കിയത്.
നിഷാദിനെ കോടതി റിമാന്‍ഡ് ചെയ്തു. തോണിയും മണലും പൊലീസ് കസ്റ്റഡിയിലെടുത്തു. മണല്‍ ലേലംചെയ്ത് വില്‍പന നടത്തി.

ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം

Posted: 12 Dec 2013 10:33 PM PST

Image: 

കൊച്ചി: ഇടതു മുന്നണിയുടെ ക്ളിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതികരിക്കാന്‍ വീട്ടമ്മ കാണിച്ച ധീരതക്കാണ് പാരിതോഷികമെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു.
ഉപരോധത്തിന്‍്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനെതിരെ ഇന്നലെയാണ് ഇടതുമുന്നണി നേതാക്കള്‍ക്കു നേരെ സ്ഥലവാസിയായ സന്ധ്യ എന്ന വീട്ടമ്മ പ്രതിഷേധിച്ചത്. സാധാരണക്കാരിയായ വീട്ടമ്മ നടത്തിയ പ്രതിഷേധം അഭിനന്ദനാര്‍ഹമാണ്. വഴിതടയല്‍ സമരങ്ങളും ഹര്‍ത്താലുകളും ഏതു പാര്‍ട്ടി നടത്തിയാലും തടയേണ്ടതാണെന്നും ചിറ്റിലപ്പള്ളി  പറഞ്ഞു.

 

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് ജാമ്യം

Posted: 12 Dec 2013 10:25 PM PST

Image: 

ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം. ജാമ്യം അനുവദിക്കണമെന്ന ലാലുവിന്‍െറ ആവശ്യം ജാര്‍ഖണ്ഡ് ഹൈകോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ ലാലുവിന് മത്സരിക്കാന്‍ സാധിക്കില്ല.

മൂന്ന് കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ലാലുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഉള്‍പ്പെട്ട 37 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചുണ്ട്, അഞ്ച് വര്‍ഷത്തെ തടവുശിക്ഷയില്‍ ഒരു വര്‍ഷം ലാലു പൂര്‍ത്തിയാക്കി, ഏത് ജാമ്യ വ്യവസ്ഥയും പാലിക്കാന്‍ സമ്മതമാണെന്ന ലാലുവിന്‍െറ ഉറപ്പും പരിഗണിച്ചാണ് ജാമ്യം.

കോടികളുടെ കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം പിഴയുമാണ് റാഞ്ചി പ്രത്യകേ സി.ബി.ഐ കോടതി  ശിക്ഷ വിധിച്ചത്. തട്ടിപ്പ്, കുറ്റകരമായ ഗൂഢാലോചന, അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ലാലു അടക്കമുള്ളവരെ കോടതി ശിക്ഷിച്ചത്.

സംസ്ഥാന വിഭജനത്തിനു മുമ്പ് ബിഹാറില്‍ ഉള്‍പ്പെട്ടിരുന്ന ചൈബാസ ട്രഷറിയില്‍ നിന്ന് 37.7 കോടി രൂപ പിന്‍വലിച്ച് അവിഹിത ഇടപാട് നടത്തിയെന്നാണ് സി.ബി.ഐ കേസ്. ലാലുവിനു പുറമെ മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ 46 പ്രതികളാണ് കേസിലുള്ളത്. ലാലു അടക്കമുള്ളവര്‍ ബിര്‍സ മുണ്ട ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.

കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ലാലുവിനും ജെ.ഡി.യു നേതാവ് ജഗദീഷ് ശര്‍മക്കും എം.പി സ്ഥാനം നഷ്ടമായി. രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന എം.പിമാരുടെയും എം.എല്‍.എമാരുടെയും സഭാംഗത്വം തല്‍ക്ഷണം നഷ്ടമാവുമൊന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണിത്.

ലോകകപ്പ് ഖത്തറിലെത്തി

Posted: 12 Dec 2013 10:17 PM PST

Image: 

ദോഹ: അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിന് മുന്നോടിയായുള്ള ഫിഫ ട്രോഫി പര്യടനം ഇന്നലെ ദോഹയിലത്തെി. ഫിഫയുടെ പ്രത്യേക വിമാനത്തിലാണ് ലോകകപ്പും വഹിച്ചുള്ള സംഘം ദോഹ അന്താരാഷ്ട്ര എവിമാനത്താവളത്തിലത്തെിയത്. വിമാനത്താവളത്തില്‍ ചുവന്ന പരവതാനി വിരിച്ചാണ് ഫിഫ സംഘത്തെ വരവേറ്റത്.
ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി സഊദ് അല്‍മുഹന്നദിയുടെ നേതൃത്വത്തിലാണ് ഫിഫ പ്രതിനിധി സംഘത്തെയും ലോകകപ്പ് പര്യടനം സ്പോണ്‍സര്‍ ചെയ്ത കൊക്കക്കോള കമ്പനി അധികൃതരെയും സ്വീകരിച്ചത്.
മൂന്നു ദിവസം ദോഹയില്‍ തങ്ങുന്ന സംഘം പൊതുജനങ്ങള്‍ പങ്കെടുക്കുന്ന വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ 89 രാജ്യങ്ങളിലാണ് ഫിഫ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ 12ന് ബ്രസീലില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചിരിക്കുന്നത്. പസഫിക് ഐലന്‍റ് രാജ്യങ്ങള്‍, മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍, കരീബിയന്‍ ഐലന്‍റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് സംഘം ഖത്തറിലത്തെിയിരിക്കുന്നത്.
അടുത്ത പര്യടനം യു.എ.ഇയിലേക്കാണ്. പശ്ചിമേഷ്യയിലെ പര്യടനം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ യൂറോപ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലായിരിക്കും സംഘം പര്യടനം നടത്തുക. ആസ്പയര്‍ സോണില്‍ 14ന് പ്രദര്‍ശിപ്പിക്കുന്ന കപ്പിനൊപ്പം നിന്ന്തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  ഫോട്ടോ എടുക്കാന്‍ അവസരവും ഒരുക്കുന്നുണ്ട്. എന്നാല്‍ ഇതിന് ടിക്കറ്റ് എടുക്കണം. ഇന്ന് ദേശീയ ദിനാഘോഷം നടക്കുന്ന ദര്‍ബ അല്‍ സായിയിലും കപ്പിന്‍െറ സാനന്നിധ്യമുണ്ടാവും.

നിതാഖാത്ത് ലക്ഷ്യം ബഹുദൂരം അകലെ -തൊഴില്‍ മന്ത്രി

Posted: 12 Dec 2013 09:52 PM PST

Image: 

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന നിതാഖാത്ത് വ്യവസ്ഥ ലക്ഷ്യം കാണാന്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് പറഞ്ഞു. സ്വദേശിവത്കരണവും തൊഴില്‍ രംഗത്തെ സ്ത്രീസാന്നിധ്യവും വര്‍ധിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിയാദില്‍ സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
സൗദി സര്‍ക്കാര്‍ മേഖലയിലെ 90 ശതമാനം ജോലിയും സ്വദേശിവത്കരിച്ചപ്പോള്‍ സ്വകാര്യ മേഖലയില്‍ ഇത് വെറും 15 ശതമാനം മാത്രമേ ആയിട്ടുള്ളൂ. സ്വദേശികളെ, പ്രത്യേകിച്ചും വനിതകളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള വഴികള്‍ നിതാഖാത്തിന്‍െറ ഭാഗമായി ആരായേണ്ടതുണ്ട്. നിതാഖാത്തിന്‍െറ പിന്നിട്ട വഴികള്‍ ലക്ഷ്യസാധ്യത്തിന് ഉതകുന്നതാണെങ്കിലും ഈ മാര്‍ഗത്തില്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്വദേശികളുടെ ശതമാനത്തിലുള്ള അന്തരം മന്ത്രാലയത്തിന് വെല്ലുവിളിയാണ്. കൂടുതല്‍ സ്വദേശികളെ ഉള്‍ക്കൊള്ളാന്‍ സ്വകാര്യ മേഖല സന്നദ്ധമാവണമെന്നു മന്ത്രി നിര്‍ദേശിച്ചു.
തൊഴിലന്വേഷകരായ സ്വദേശികള്‍ ആര്‍ജിച്ച കഴിവും തൊഴില്‍ വിപണിയുടെ ആവശ്യവും തമ്മില്‍ യോജിക്കുന്നില്ല എന്നതാണ് ഈ രംഗത്തെ രണ്ടാമത്തെ വെല്ലുവിളി. സമൂഹത്തിന്‍െറ താല്‍പര്യമനുസരിച്ച് സ്ത്രീകള്‍ക്ക് ജോലി നല്‍കാനായില്ല എന്നതും വെല്ലുവിളിയായി അവശേഷിക്കുന്നു. ഈ വെല്ലുവിളികള്‍ മറികടന്നാല്‍ മാത്രമേ സ്വദേശികളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാനാവൂ.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിജ്ഞാനം പ്രായോഗിക രംഗത്തേക്ക് ഉപകാരപ്പെടേണ്ടതുണ്ട്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശി യുവാവിന് ആവശ്യമായ സഹായം ലഭിക്കേണ്ടതുണ്ട്. തൊഴില്‍ മന്ത്രാലയവും മാനവവിഭവ ശേഷി ഫണ്ടും സഹകരിച്ചാണ് ഇതിന് പദ്ധതി കാണേണ്ടത്. തൊഴില്‍ വിപണിയുടെ മത്സരത്തിന് സ്വദേശി യുവാക്കളെ സജ്ജമാക്കണം. തൊഴില്‍ വിപണിയില്‍ ലഭ്യമായ അവസരങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്ക് ഉപകാരപ്പെടുത്താനുള്ള പദ്ധതിയും ആവശ്യമാണ്. സ്ത്രീകളും പുരുഷന്മാരും യുവാക്കളും പ്രായമായവരും പട്ടണത്തിലും ചെറുനഗരങ്ങളിലുള്ളവരും ഇതിന്‍െറ ഗുണഫലം അനുഭവിക്കണം.
മാനവവിഭവശേഷി ഫണ്ട് വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി സ്വദേശി യുവാക്കള്‍ക്ക് പരിശീലനം നല്‍കാനാണ് ഉപയോഗിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഫണ്ട് മേധാവി ഇബ്രാഹീം അല്‍അഖീല്‍ പറഞ്ഞു. 2022 ആകുമ്പോഴേക്ക് 80 ലക്ഷം തൊഴിലിലേക്ക് സ്വദേശികളെ പ്രാപ്തമാക്കലാണ് മാനവവിഭവ ശേഷി ഫണ്ടിന്‍െറ ലക്ഷ്യം. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലൂടെ രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവരെയാണ് ലക്ഷ്യമാക്കിയതെന്നും മറിച്ച് വിദേശികളെ പ്രയാസപ്പെടുത്തലല്ളെന്നും അല്‍അഖീല്‍ പറഞ്ഞു.
 

ഡാറ്റാ സെന്‍റര്‍ കേസ്: പുനഃപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി

Posted: 12 Dec 2013 09:46 PM PST

Image: 

ന്യൂഡല്‍ഹി: ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസില്‍ വ്യവഹാര ദല്ലാള്‍ ടി.ജെ. നന്ദകുമാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍െറ ആവശ്യം. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ റിലയന്‍സിന് ഡാറ്റാ സെന്‍റര്‍ കൈമാറിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.

നേരത്തേ വിജിലന്‍സ് അന്വേഷിച്ച കേസ് ഗവ. ചീഫ് വിപ്പിന്‍െറ ഹരജിയെ തുടര്‍ന്ന് സി.ബി.ഐക്ക് കൈമാറാന്‍ ഹൈകോടതി അനുമതി നല്‍കി. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് മുമ്പുതന്നെ സി.ബി.ഐ അന്വേഷിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈകോടതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി വിധിക്കെതിരെ നന്ദകുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP