സ്വാഗതം
WELCOME

News Update..

Tuesday, December 17, 2013

ആഷസ്:ഓസീസിന് ജയം Madhyamam News Feeds

ആഷസ്:ഓസീസിന് ജയം Madhyamam News Feeds

Link to

ആഷസ്:ഓസീസിന് ജയം

Posted: 17 Dec 2013 12:07 AM PST

Image: 

പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും വിജയിച്ച് ഓസ്ട്രേലിയ കിരീടം തിരിച്ചുപിടിച്ചു. പെര്‍ത്ത് ടെസ്റ്റില്‍ 150 റണ്‍സിനാണ് ഓസീസ് ഇംഗ്ളണ്ടിനെ ചാരമാക്കിയത്. 251/5 എന്ന നിലയില്‍ അവസാന ദിനം തുടങ്ങിയ ഇംഗ്ളണ്ടിന് ബെന്‍ സ്റ്റോക്കിനിലായിരുന്നു പ്രതീക്ഷ. 120 റണ്‍സ് നേടി സ്റ്റോക്ക്സ് പുറത്തായതോടെ ഇംഗ്ളണ്ടിന്‍്റെ പോരാട്ടം അവസാനിച്ചു. സ്റ്റോക്ക്സിന്‍്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് പെര്‍ത്തില്‍ പിറന്നത്. പരിക്ക് വകവയ്ക്കാതെ പത്താമനായി ക്രീസിലത്തെിയ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു. 353 റണ്‍സിന് ഇംഗ്ളണ്ടിന്‍്റെ ഇന്നിംഗ്സ് അവസാനിച്ചു. നാല് വിക്കറ്റ് നേടിയ മിച്ചല്‍ ജോണ്‍സണും മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ ലയോണും ഓസീസ് നിരയില്‍ തിളങ്ങി.

സ്കോര്‍: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 385, രണ്ടാം ഇന്നിംഗ്സ് 369/6 ഡിക്ളയേര്‍ഡ്. ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ് 251, രണ്ടാം ഇന്നിംഗ്സ് 353.

ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഓസീസ് താരം സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്. നാലാം ടെസ്റ്റ് ഡിസംബര്‍ 26ന് മെല്‍ബണില്‍ തുടങ്ങും.

കുമരംപുത്തൂര്‍ ബാങ്കിലെ ക്രമക്കേട്: ഭരണസമിതി പിരിച്ചുവിട്ടു

Posted: 16 Dec 2013 11:25 PM PST

Subtitle: 
അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഭരണ സമിതിയെ പിരിച്ചുവിട്ടു. വിവിധ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നാണ് ഭരണസമിതിയെ പിരിച്ചുവിട്ടത്. ജില്ലാ ജോയിന്‍റ് രജിസ്ട്രാര്‍ തിങ്കളാഴ്ചയാണ് ഭരണസമിതിപിരിച്ചുവിട്ടതായി ഉത്തരവ് ഇറക്കിയത്. തുടര്‍ന്ന് വൈകീട്ടോടെ അഡ്മിനിസ്ട്രേറ്റര്‍ ഭരണ ചുമതല ഏറ്റെടുത്തു. മണ്ണാര്‍ക്കാട് സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഓഫിസിലെ ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണനാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. സഹകരണ വകുപ്പ് സെക്ഷന്‍ 65 പ്രകാരമുള്ള വിശദമായ പരിശോധനയെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുത്തത്. അടുത്ത ആറു മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണചുമതല. എന്നാല്‍ ഈ കാലയളവില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞില്ളെങ്കില്‍ വീണ്ടും അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണം തുടരാന്‍ സഹകരണ വകുപ്പ്  അനുശാസിക്കുന്നുണ്ട്.
ബാങ്കിന്‍െറ പ്രധാന ശാഖ നവീകരിച്ചതിന്‍െറ കണക്കില്‍ 1.69 കോടി ചെലവിട്ടതില്‍ 59.11 ലക്ഷത്തിന്‍െറ ക്രമക്കേട് നടന്നതായി തെളിഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ചെലവുകള്‍ക്ക് സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാറുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്ന വ്യവസ്ഥ ഭരണ സമിതി പാലിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹെഡ് ഓഫിസ് കെട്ടിട നിര്‍മാണത്തിലും ഭരണ സമിതിയുടെ അറിവോടെ 5.66 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കൂടാതെ നിര്‍മാണത്തിന് പി.ഡബ്ളി.യു എക്സി. എന്‍ജിനീയറുടെതെന്ന് തോന്നിപ്പിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഫയലില്‍ വെച്ചതായും പരാമര്‍ശമുണ്ടായിരുന്നു.
 

സ്വകാര്യ പ്രാക്ടീസ് ബഹിഷ്കരണം വ്യാപിപ്പിക്കുന്നു

Posted: 16 Dec 2013 11:13 PM PST

Subtitle: 
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം

മലപ്പുറം: ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ നടത്തുന്ന സമരത്തിന്‍െറ ഭാഗമായി സ്വകാര്യ പ്രക്ടീസ് ബഹിഷ്കരണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ജില്ലാ-താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി. മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിയിരുന്നു. ബുധനാഴ്ച മുതല്‍ ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാരും പരിശോധന നിര്‍ത്തും. മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തിന്‍െറ അധിക ചുമതലയില്‍നിന്നൊഴിഞ്ഞതോടെ നാലാം ദിവസവും അത്യാഹിത വിഭാഗം മുടങ്ങി.
സര്‍ക്കാര്‍ ആശുപത്രികളിലെ സ്പെഷാലിറ്റി ഒ.പി ബഹിഷ്കരണം തുടരുകയാണ്. മാസാന്ത അവലോകന യോഗങ്ങള്‍, റിപ്പോര്‍ട്ടിങ്, ഒൗദ്യോഗിക യോഗങ്ങള്‍, വി.ഐ.പി ഡ്യൂട്ടി, മെഡിക്കല്‍ ബോര്‍ഡുകള്‍ എന്നിവയും ബഹിഷ്കരിക്കുന്നുണ്ട്. ജനസംഖ്യാനുപാതികമായി ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുക, കൂടുതല്‍ ആശുപത്രികള്‍ അനുവദിക്കുക, അപ്ഗ്രേഡ് ചെയ്ത കമ്യൂണിറ്റി, താലൂക്ക്, ജില്ലാ ആശുപത്രികളില്‍ ആനുപാതികമായി തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
 

അറസ്റ്റ് വൈകുന്നത് പൊലീസിന്‍െറ വീഴ്ച -ജി. സുധാകരന്‍

Posted: 16 Dec 2013 10:23 PM PST

Subtitle: 
കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവം

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും പ്രതിമ കേടുവരുത്തുകയും ചെയ്ത സംഭവത്തിനുപിന്നിലെ സാമൂഹികവിരുദ്ധ ശക്തികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കഴിയാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ജി. സുധാകരന്‍ എം.എല്‍.എ. അതിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി പറയണം. ഇടതുമുന്നണി അധികാരത്തിലത്തെിയാല്‍ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരും. ഡി.സി.സി പ്രസിഡന്‍റും കെ.പി.സി.സി പ്രസിഡന്‍റും മൊഴി നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ്ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും സി.പി.ഐയും സംയുക്തമായി നടത്തിയ എസ്.പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ച് ഓഫിസിന് മുന്നില്‍പൊലീസ് തടഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. തിലോത്തമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു, നേതാക്കളായ സി.കെ. സദാശിവന്‍ എം.എല്‍.എ, സജി ചെറിയാന്‍, കെ. പ്രസാദ്, ആര്‍. നാസര്‍, ഡി. ലക്ഷ്മണന്‍, ടി.കെ. ദേവകുമാര്‍, എ.എം. ആരിഫ് എം.എല്‍.എ, ആര്‍. രാജേഷ് എം.എല്‍.എ, എന്‍. സുകുമാരപിള്ള, ടി.ജെ. ആഞ്ചലോസ് തുടങ്ങിയവര്‍ സംസാരിച്ചു.
 

മലമ്പനി: ചെങ്കളയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

Posted: 16 Dec 2013 10:15 PM PST

കാസര്‍കോട്: മലമ്പനി പടര്‍ന്ന ചെങ്കള പഞ്ചായത്തില്‍  ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മലമ്പനി പരത്തുന്ന അനോഫിലസ് വിഭാഗത്തില്‍പെട്ട കൊതുകുകള്‍ പ്രദേശത്ത് വ്യാപകമായി മുട്ടയിട്ട് പെരുകുന്നതായി ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് നടത്തിയ സര്‍വേയില്‍ കണ്ടത്തെി.
ചെര്‍ക്കള ബസ്സ്റ്റാന്‍ഡ്, ടൗണ്‍ പരിസരങ്ങളിലാണ് രോഗബാധ കൂടുതലായി കണ്ടത്തെിയത്. അന്യസംസ്ഥാന തൊഴിലാളികളാണ് രോഗവാഹകരായി എത്തുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്‍െറ പത്തംഗസംഘമാണ് സര്‍വേ നടത്തിയത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ മുകള്‍തട്ടിലും വീടുകളുടെ ടെറസിലും ടാങ്കിലും ഉപയോഗശൂന്യമായ കിണറിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മലമ്പനി പരത്തുന്ന അനോഫിലസ് കൊതുകുകള്‍ ധാരാളമായി പെറ്റുപെരുകുന്നതായാണ് സംഘത്തിന്‍െറ കണ്ടത്തെല്‍. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ചെങ്കള പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മലമ്പനി പടരുന്നത് തടയാന്‍ ടെറസിന് മുകളിലും വീടിന് ചുറ്റുമുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തുന്നുണ്ടെങ്കില്‍ അണുനാശിനികള്‍ ഒഴിക്കുക, ടാങ്കുകള്‍ കൊതുക് കടക്കാത്തവിധം വല ഉപയോഗിച്ച് മൂടിവെക്കുക, ഉപയോഗ ശൂന്യമായ കിണറുകളില്‍ കൊതുക് ലാര്‍വകളെ നശിപ്പിക്കാന്‍ ഗപ്പി മത്സ്യം നിക്ഷേപിക്കുക, കൊതുകുവല ഉപയോഗിക്കുക എന്നീ നിര്‍ദേശങ്ങള്‍ നടപ്പാക്കണം.രാത്രികാല രക്തപരിശോധനാ ക്യാമ്പിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സഹകരിക്കണമെന്നും ചികിത്സാ സഹായം ആവശ്യമുള്ളവര്‍ ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തെ സമീപിക്കണം.
 

അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ വസ്ത്രമഴിച്ച് പരിശോധിച്ചു

Posted: 16 Dec 2013 10:11 PM PST

Image: 

വാഷിങ്ടണ്‍: കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത്  വിസരേഖകളില്‍ കൃത്രിമം നടത്തുകയും വീട്ടുജോലിക്കാരിക്ക് മതിയായ പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്തന്ന  ആരോപണത്തില്‍  അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗേഡിനെ യു.എസ് ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തി. ഇവരെ നഗ്നയാക്കി പരിശോധന നടത്തിനു ശേഷം വിലങ്ങണിയിച്ച്  കൊടുംകുറ്റവാളികള്‍ക്കും മയക്കുമരുന്നുകേസിലെ പ്രതികള്‍ക്കുമൊപ്പം ജയിലില്‍ പാര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍, സംഭവത്തില്‍ ദേവയാനി കോബ്രഗേഡ് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേവയാനിയെ ന്യൂയോര്‍ക് പൊലീസ് പിടികൂടിയത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലത്തിലെ രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, വനിതാ വിഭാഗം ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനിയുടെ അറസ്റ്റ്  ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ദേവയായിയുടെ അറസ്റ്റില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം യു.എസിനെ അറിയിച്ചിരുന്നു.
10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ പിന്നീട്  2,50,000 ഡോളറിന്‍െറ ജാമ്യത്തില്‍ ഫെഡറല്‍ കോടതി വിട്ടയച്ചിരുന്നു.
കുട്ടികളെ പരിചരിക്കാനുള്ള ആയമാരെ കൊണ്ടുവരുന്നതിനുള്ള വിസ രേഖകളില്‍ കൃത്രിമം നടത്തിയെന്നതാണ് കുറ്റം. ദേവയാനിയുടെ വീട്ടില്‍നിന്ന് ജൂണില്‍ കാണാതായ സംഗീത റിച്ചാര്‍ഡ് എന്ന ആയയുടെ പരാതിയിലായിരുന്നു അറസ്റ്റ്.  മണിക്കൂറില്‍ 9.75 ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനംചെയ്താണ് സംഗീതയെ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ 3.11 ഡോളര്‍മാത്രമേ ദേവയാനി നല്‍കിയിട്ടുള്ളൂ എന്നാണ് പരാതി.

പച്ചക്കറി മാര്‍ക്കറ്റ്: പ്രതിപക്ഷം ഇറങ്ങിപ്പോയി

Posted: 16 Dec 2013 09:56 PM PST

Subtitle: 
പയ്യന്നൂര്‍ നഗരസഭായോഗം

പയ്യന്നൂര്‍: കേന്ദ്ര സര്‍ക്കാറിന്‍െറ ചെറുകിട നഗരവികസന പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന ആധുനിക പച്ചക്കറി മാര്‍ക്കറ്റ് സംബന്ധിച്ച കാര്യം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ളെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ നഗരസഭാ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തിലാണ് ചൂടേറിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ യോഗ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചത്. ു.ഡി.എഫ് നേതാവ് എ.പി. നാരായണനാണ് യോഗത്തില്‍ പ്രശ്നം ഉന്നയിച്ചത്. 26,87,67,400 രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. നഗരസഭാ സ്റ്റേഡിയത്തിന് സമീപം കെട്ടിടം നിര്‍മിച്ച് മാര്‍ക്ക് തുടങ്ങാനാണ് ലക്ഷ്യം.
ഇതിനുവേണ്ടി 1,07,878 രൂപ പ്രതിഫലം നല്‍കി സ്വകാര്യ ഏജന്‍സിയെകൊണ്ട് എസ്റ്റിമേറ്റ് തയാറാക്കിപ്പിച്ച് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, എസ്റ്റിമേറ്റ് തയാറാക്കുന്നതിനുമുമ്പ് കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തില്ളെന്നാണ് പ്രതിപക്ഷ ആരോപണം. ബസ് ടെര്‍മിനല്‍ ആന്‍ഡ് ഷോപ്പിങ് കോംപ്ളക്സിന് ഏഴുലക്ഷത്തിന്‍െറയും ടൗണ്‍ഹാള്‍ നിര്‍മാണത്തിന് അഞ്ചു ലക്ഷത്തിന്‍െറയും എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ഇതിനുപുറമെ ഇക്കോ ടൂറിസത്തിന് പടമെടുത്ത പേരില്‍ 15,000 രൂപ ചെലവായി. ഈ പദ്ധതികളെല്ലാം യാഥാര്‍ഥ്യമായില്ല. ഇതുപോലെ വെള്ളത്തിലാക്കാന്‍ മറ്റൊരു പദ്ധതികൂടി തുടങ്ങണോ എന്ന് പ്രതിപക്ഷം ചോദിച്ചു.
കോടികളുടെ പദ്ധതി നടപ്പാക്കുന്നത് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെടുന്നത് ജനാധിപത്യപരമാണെന്ന് എ.പി. നാരായണന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പദ്ധതി സംബന്ധിച്ച് അറിയിപ്പ് ലഭിച്ച ഉടന്‍ എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും നിശ്ചിത ദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റ് സമര്‍പ്പിക്കാത്തപക്ഷം പദ്ധതി നഷ്ടമാവുമെന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ചെയര്‍പേഴ്സന്‍ കെ.വി. ലളിത വ്യക്തമാക്കി. പണം അനുവദിച്ച ശേഷം ചര്‍ച്ച ചെയ്യാനും അംഗീകാരം വാങ്ങാനുമാണ് തീരുമാനിച്ചത്. വേണ്ടത്ര സമയം ലഭിക്കാത്തതിനാലാണ് മുന്‍കൂറായി യോഗത്തില്‍ ചര്‍ച്ച ചെയ്യാതിരുന്നതെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു.
25 ഓളം പച്ചക്കറി കച്ചവടക്കാരാണ് പയ്യന്നൂരിലുള്ളത്. ഈ പശ്ചാത്തലത്തില്‍ 27 കോടിയോളം രൂപമുടക്കി വന്‍ പദ്ധതി ആരംഭിക്കുന്നതിന്‍െറ സാംഗത്യം പരിശോധിക്കണമെന്ന് കോണ്‍ഗ്രസിലെ കെ.കെ. ഫല്‍ഗുനന്‍ പറഞ്ഞു. അപേക്ഷ സമര്‍പ്പിച്ച 82 പേര്‍ക്ക് വിധവാ പെന്‍ഷനും 148 പേര്‍ക്ക് വാര്‍ധക്യകാല പെന്‍ഷനും ഒമ്പതുപേര്‍ക്ക് വികലാംഗ പെന്‍ഷനും അനുവദിക്കാന്‍ തീരുമാനിച്ചു. ഒമ്പത് വിവാഹധന സഹായ അപേക്ഷയില്‍ ആറെണ്ണം അനുവദിക്കാനും നാലു അപേക്ഷകള്‍ പുന$പരിശോധിക്കാനും തീരുമാനിച്ചു.

കമ്പളക്കാട് ബസ്സ്റ്റോപ് വിവാദം: രണ്ടിടത്തും ബസുകള്‍ നിര്‍ത്തും

Posted: 16 Dec 2013 09:41 PM PST

Subtitle: 
11 പേര്‍ക്കെതിരെ കേസ്; ബസോട്ടം പുനരാരംഭിച്ചു

കമ്പളക്കാട്: ബസ്സ്റ്റോപ് തര്‍ക്കത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ടൗണ്‍ വികസനസമിതിയിലെ 11 പേര്‍ക്കെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തു. മീനങ്ങാടി സി.ഐയുടെ നേതൃത്വത്തില്‍ ടൗണ്‍ വികസനസമിതി ചൊവ്വാഴ്ച ട്രാന്‍സ്പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും. അതുവരെ ടി.ടി, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ കമ്പളക്കാട്ടെ രണ്ട് സ്റ്റോപ്പുകളിലും നിര്‍ത്തും.  
കമ്പളക്കാട്-പള്ളിക്കുന്ന് റോഡ് ജങ്ഷനില്‍ ഞായറാഴ്ച ബസ് തടഞ്ഞതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് മാനന്തവാടി ഡിപോയിലെ ഡ്രൈവര്‍ സനീഷിന് പരിക്കേറ്റത്. യൂനിയന്‍ നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ തിങ്കളാഴ്ച ഉച്ചയോടെ 11 പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. ഇതോടെ കല്‍പറ്റ-മാനന്തവാടി റൂട്ടില്‍ നിര്‍ത്തിവെച്ച ട്രാന്‍. സര്‍വീസുകള്‍ തിങ്കളാഴ്ച ഉച്ചക്കുശേഷം പുനരാരംഭിച്ചു.
ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ വികസനസമിതി പരാതി നല്‍കിയിട്ടുണ്ട്. ബസ് തടഞ്ഞപ്പോള്‍ നിര്‍ത്താതെ സമരക്കാര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റാന്‍ ശ്രമിച്ചുവെന്നാണ് വികസന സമിതിക്കാരുടെ ആരോപണം. സമരസമിതി പ്രവര്‍ത്തകന്‍ ജോണിനെ കമ്പളക്കാട് എസ്.ഐ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിലും നടപടി വേണമെന്ന് ആവശ്യമുണ്ട്. മീനങ്ങാടി സി.ഐ മുന്‍കൈയെടുത്താണ് ചൊവ്വാഴ്ച ചര്‍ച്ച നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി അധികൃതരും ടൗണ്‍ വികസനസമിതി ഭാരവാഹികളും പങ്കെടുക്കും.  ട്രാന്‍. ബസിന്‍െറ അഭാവത്തില്‍ തിങ്കളാഴ്ച റൂട്ടിലെ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ദീര്‍ഘദൂര യാത്രക്കാര്‍ കല്‍പറ്റയിലത്തെി ബസ് മാറിക്കയറിയാണ് യാത്രചെയ്തത്.

ടി.പി വധം: പെയ്ന്‍റ്പാളി കൃത്രിമ തെളിവെന്ന് പ്രതിഭാഗം

Posted: 16 Dec 2013 09:36 PM PST

കോഴിക്കോട്:  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ ചന്ദ്രശേഖരന്‍െറ ബൈക്കില്‍ ഇടിപ്പിച്ചതിന് തെളിവായി കോടതിയില്‍ ഹാജരാക്കിയ ഇന്നോവയുടെ പെയ്ന്‍റ് ഇളകിയടര്‍ന്ന ഭാഗം കൃത്രിമമായി എടുത്തതാണെന്ന് പ്രതിഭാഗം. പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അന്തിമവാദത്തിനിടെ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ എം. അശോകനാണ് ഈ വാദം ഉയര്‍ത്തിയത്.
ചന്ദ്രശേഖരന് വെട്ടേറ്റ 2012 മേയ് നാലിന് രാത്രി സംഭവസ്ഥലം സന്ദര്‍ശിച്ച ഡിവൈ.എസ്.പി ജോസി ചെറിയാനോ മറ്റു സാക്ഷികളോ പെയ്ന്‍റ്പാളി കണ്ടത്തെിയിരുന്നില്ല.  പിന്നീടാണ് ചന്ദ്രശേഖരന്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിപ്പിച്ചു വീഴ്ത്തിയാണ് ആക്രമിച്ചതെന്ന് തെളിയിക്കാന്‍ പെയ്ന്‍റ്പാളി കോടതിയില്‍ ഹാജരാക്കിയത്. മേയ് അഞ്ചിന് തയാറാക്കിയ മഹസറില്‍ ഇത് എഴുതിച്ചേര്‍ക്കുകയും പിന്നീട് തെളിവായി പെയ്ന്‍റ്പാളി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നുവെന്നും  പ്രതിഭാഗംവാദിച്ചു.
നാലാം പ്രതി ടി.കെ. രജീഷിന്‍െറ തിരിച്ചറിയല്‍ പരേഡിലും കൃത്രിമം നടന്നിട്ടുണ്ട്. സാക്ഷികള്‍ക്ക് വേഗത്തില്‍ തിരിച്ചറിയുന്നതിനായി ടി.കെ. രജീഷിന്‍െറ രൂപസാദൃശ്യമുള്ള ആളെ ഹാജരാക്കിയിരുന്നില്ല. ഇയാള്‍ക്ക് കഷണ്ടി ഉണ്ടെങ്കിലും ഇത്തരത്തിലൊരാളെയും പരേഡില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല.  ചന്ദ്രശേഖരനെ വധിക്കാനായി കൊലയാളി സംഘം ഇന്നോവ കാറില്‍ സഞ്ചരിച്ചെന്ന് തെളിയിക്കാനാണ് കാര്‍ വാടകക്കെടുത്തതുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടാക്കിയത്. കൂത്തുപറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത ചെക്, വാടക കരാറെഴുതാനുള്ള മുദ്രപത്രം എന്നിവ പ്രത്യേകം തെളിവുകളായി സൃഷ്ടിച്ചതാണ്.
കാര്‍ വാടകക്കെടുത്തത് 2012 ഏപ്രില്‍ 24നെന്നും പിന്നീട് ഇതു തിരുത്തി 25 എന്നാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇതില്‍തന്നെ കൃത്രിമത്വം വ്യക്തമാണ്. തീയതി മാറ്റിയതുമായി ബന്ധപ്പെട്ട് ബാങ്ക് രജിസ്റ്ററില്‍ വന്ന പാകപ്പിഴവ് ക്ളറിക്കല്‍ തകരാറാണെന്നാണ് മാനേജര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍, ഇതില്‍ വൈരുധ്യമുണ്ട്. 25ാം പ്രതി സി.കെ. രജികാന്തിന്‍െറ പേരിലാണ് ചെക് എടുത്തിട്ടുള്ളത്. എന്നാല്‍, ഇയാള്‍ക്കായി നല്‍കിയ ചെക് സംബന്ധിച്ച് ബാങ്കിലെ രജിസ്റ്റര്‍, ചെക് അനുവദിച്ച തീയതി എന്നിവ ഒഴികെ മറ്റൊരു തെളിവും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടാതിരുന്നതും ദുരൂഹതയുയര്‍ത്തുന്നു.
2012 മേയ് നാലിന് രാത്രി ചന്ദ്രശേഖരനെ വധിക്കാനായി വന്ന പ്രതികള്‍ സഞ്ചരിച്ച കാറിന്‍െറ ഡ്രൈവറെയും ഇടത് ഭാഗത്ത് മുന്‍സീറ്റില്‍ ഇരുന്ന കഷണ്ടിയുള്ള ആളെയും തിരിച്ചറിഞ്ഞെന്ന സാക്ഷിമൊഴിയും വിശ്വാസ്യയോഗ്യമല്ല. കാറിനുള്ളില്‍ വെളിച്ചമില്ലാതിരുന്നതുകൊണ്ട് ഒരു കാരണവശാലും മുന്‍സീറ്റിലിരുന്ന പ്രതികളെ തിരിച്ചറിയാനാകില്ളെന്നിരിക്കെ ഒന്നാം സാക്ഷിനല്‍കിയ മൊഴി വിശ്വസിക്കാന്‍ പ്രയാസമാണ്.
ചന്ദ്രശേഖരനെ ഇടിച്ചുവീഴ്ത്തി വെട്ടിപ്പരിക്കേല്‍പിച്ച് സംഘം രക്ഷപ്പെട്ടത് കേവലം രണ്ട് മിനിറ്റുകള്‍ക്കുള്ളിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ മൊഴിനല്‍കിയിരുന്നത്. രണ്ടു മിനിറ്റുകള്‍കൊണ്ട് പ്രതികളെ തിരിച്ചറിഞ്ഞെന്ന വാദം ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഒന്നും രണ്ടും മൂന്നും സാക്ഷികളുടെ മൊഴി തെളിവിനായി സ്വീകരിക്കാന്‍ കഴിയില്ല.
നാലും അഞ്ചും പ്രതികള്‍ സമീറ ക്വാട്ടേഴ്സില്‍ ഒത്തുകൂടിയെന്നതിന് തെളിവില്ല. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞെന്ന സാക്ഷിമൊഴികളില്‍ വിശ്വാസ്യതയില്ല.
അഞ്ചാം പ്രതി കെ.കെ. മുഹമ്മദ് ഷാഫിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് സാക്ഷികള്‍ക്ക് കാണിച്ചുകൊടുത്തതാണ് തിരിച്ചറിയാന്‍ സഹായകമായത്. നാലാം പ്രതിയുടെ കാര്യത്തിലും ഇത്തരത്തിലുള്ള ആരോപണമുണ്ടായിരുന്നു.
തങ്ങളെ സാക്ഷികള്‍ക്ക് തിരിച്ചറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെന്നു ചൂണ്ടിക്കാട്ടി നാലും അഞ്ചും പ്രതികളായ ടി.കെ. രജീഷും കെ.കെ. മുഹമ്മദ് ഷാഫിയും വടകര മജിസ്ട്രേറ്റ് കോടതിയില്‍ പരാതിനല്‍കിയ കാര്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടി. വാദം ഇന്നും തുടരും.
 

വടകരയിലും ചോമ്പാലയിലും ബ്രൗണ്‍ഷുഗര്‍ വേട്ട

Posted: 16 Dec 2013 09:20 PM PST

വടകര: വടകര ടൗണിലും പുതുപ്പണത്തും  എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ബ്രൗണ്‍ഷുഗര്‍ കൈവശംവെച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചോമ്പാല ഹാര്‍ബറില്‍ ബ്രൗണ്‍ഷുഗറുമായി മൂന്നുപേരെ ചോമ്പാല പൊലീസും പിടികൂടി. വടകര പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് ഒമ്പത് ഗ്രാമിന്‍െറ 45 പൊതി ബ്രൗണ്‍ഷുഗറുമായി തിക്കോടി പടിഞ്ഞാറെ കുന്നുമ്മല്‍ സുനീര്‍ (29) രാവിലെ 8.30ഓടെ പിടിയിലാകുന്നത്. ഇയാള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പയ്യോളി പടിഞ്ഞാറെ മുപ്പിച്ചതിന്‍ വീട്ടില്‍ ആഷിദ് (29), തിക്കോടി പാലൂര്‍ പുതിയവളപ്പില്‍ സിറാജ് എന്നിവരെയും പിടികൂടി. വടകര പഴയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആഷിദിന്‍െറ വശം മൂന്ന് ഗ്രാമിന്‍െറ 20 പൊതികളാണ് ഉണ്ടായിരുന്നത്. ഉച്ചക്ക് 2.30ഓടെയാണ് പുതുപ്പണം ബ്രദേഴ്സ് ബസ്സ്റ്റോപ്പിന് സമീപത്തുനിന്ന് സിറാജ് നാല് ഗ്രാമിന്‍െറ 32 പൊതികളുമായി പിടിയിലായത്. ബ്രൗണ്‍ സുനീര്‍ എന്ന പേരിലറിയപ്പെടുന്ന സുനീറിനെ വടകര എന്‍.ഡി.പി.എസ് കോടതിയിലും ആഷിദ്, സിറാജ് എന്നിവരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചോമ്പാല ഹാര്‍ബറില്‍നിന്ന് ഒമ്പത് മില്ലിഗ്രാം ബ്രൗണ്‍ഷുഗര്‍ കൈവശം വെച്ച  മേമുണ്ട മാണിക്കോത്ത് ഉബൈദ് (28), വടകര പുറങ്കര പുത്തന്‍പുരയില്‍ ബദറുദ്ദീന്‍ (20), ഒഡിഷ കട്ടക്ക് സ്വദേശി ചക്കരബസാറിലെ കബില്‍ ( 22) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.  എസ്.ഐ രാധാകൃഷ്ണന്‍, കോണ്‍സ്റ്റബ്ള്‍മാരായ ഷാജി, വിനീത് എന്നിവരാണ് ഇവരെ പിടികൂടിയത്.
ഇവരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വടകരയില്‍ നടന്ന റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി. ശരത്ബാബു, പ്രിവന്‍റിവ് ഓഫിസര്‍മാരായ ഇ.ടി. ഷിജു, ടി.കെ. സുരേന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.കെ. രതീഷ്, എന്‍.എം. ഉനൈസ്, കെ. വിജയന്‍, കെ.സി. അമ്മദ്, എം. ഷാജി, എന്‍. അജയകുമാര്‍, കെ.ടി. ഷംസുദ്ദീന്‍, കെ.പി. സായിദാസ്, എ.പി. അനീഷ്കുമാര്‍, കെ.എന്‍. ജിജു, സോനേഷ്, ഷൈജു എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP