സ്വാഗതം
WELCOME

News Update..

Thursday, December 19, 2013

അഭയ കേസ് തുടരന്വേഷിക്കണമെന്ന് ഹൈകോടതി Madhyamam News Feeds

അഭയ കേസ് തുടരന്വേഷിക്കണമെന്ന് ഹൈകോടതി Madhyamam News Feeds

Link to

അഭയ കേസ് തുടരന്വേഷിക്കണമെന്ന് ഹൈകോടതി

Posted: 19 Dec 2013 12:57 AM PST

Image: 

കൊച്ചി: അഭയ കേസില്‍ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ടി മൈക്കിളിന്‍്റെ ഹരജിയില്‍ ആണ് ഉത്തരവ്. കേസില്‍ ശിരോവസ്ത്രം അടക്കമുള്ള പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും ഇവയൊന്നും വേണ്ടത്ര പരിശോധിച്ചിരുന്നില്ളെന്നും മൈക്കിള്‍ കോടതിയെ അറിയിച്ചിരുന്നു.

തുടരന്വേഷണത്തില്‍ മൂന്നു മാസത്തിനുള്ളില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പിക്കാനും ഹൈകോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ നടന്നുവരുന്ന വിചാരണ നിര്‍ത്തിവെക്കാനും തുടരന്വേഷണത്തിലെ അന്തിമ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലായിരിക്കണം കേസിലെ വിചാരണ നടക്കേണ്ടതെന്നും ഹൈകോടതി ഉത്തരവില്‍ പറയുന്നു.

കേരളത്തിന്‍്റെ സാമൂഹ്യ പരിസരത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ക്നാനായ സഭയിലെ സന്യാസിനിയായ അഭയയുടെ മരണം. 1973ല്‍ കോട്ടയത്തെ് ജനിച്ച അഭയ 1992ല്‍ മാര്‍ച്ച് 27ന് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കോട്ടയത്തെ സെന്‍റ് പയസ് ടെന്‍ത് കോണ്‍വെന്‍്റിലെ കിണറിലാണ് മൃതദേഹം കണ്ടത്തെിയത്. മരിക്കുമ്പോള്‍ 19 വയസ്സായിരുന്നു അഭയക്ക്.

കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്നായിരുന്നു കണ്ടത്തെിയത്. പിന്നീട് സി.ബി.ഐ അന്വേഷിച്ച കേസ് അഭയയുടേത് കൊലപാതകമാണെന്ന് കണ്ടത്തെിയെങ്കിലും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍,16 വര്‍ഷത്തിനുശേഷം 2008 നവംബര്‍ 19ന് രണ്ട് വൈദികരെയും മുതിര്‍ന്ന കന്യാസ്ത്രീയെയും പ്രതിയാക്കി കേസില്‍ അറസ്റ്റ് നടന്നു. ഇവര്‍ക്കെതിരെ കൊല, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
 

യു.എസ് മാപ്പു പറയണമെന്ന് കമല്‍നാഥ്

Posted: 19 Dec 2013 12:20 AM PST

Image: 

ന്യൂദല്‍ഹി: നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യ നിലപാട് കര്‍ക്കശമാക്കുന്നു. തങ്ങളുടെ തെറ്റ് അംഗീകരിച്ച്  യു.എസ് നിര്‍ബന്ധമായും മാപ്പു പറയണമെന്ന് കേന്ദ്ര പാര്‍ലമെന്‍്ററി കാര്യ മന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ തങ്ങള്‍ക്ക് തൃപ്തിയാവൂ എന്നും അദ്ദേഹം സൂചിപ്പിച്ചു.

നേരത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍, ഇത് ഖേദപ്രകടനത്തില്‍ ഒതുക്കാവുന്നത് അല്ളെന്നും മാപ്പ് തന്നെ പറയണമെന്നുമാണ് ഇന്ത്യ യു.എസിന് നല്‍കുന്ന മുന്നറിയിപ്പ്.

ലൈംഗിക പീഡനാരോപണ നിഴലില്‍ മറ്റൊരു മുന്‍ ജഡ്ജി കൂടി

Posted: 18 Dec 2013 10:34 PM PST

Image: 

ന്യൂദല്‍ഹി: ലൈംഗിക പീഡനാരോപണം നേരിടുന്ന ജസ്റ്റിസ് എ.കെ ഗാംഗുലിക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകവെ മറ്റൊരു മുന്‍ ജഡ്ജി കൂടി പീഡനാരോപണത്തിന്‍്റെ നിഴലില്‍. സുപ്രീംകോടതിയില്‍ നിന്ന് അടുത്തിടെ വിരമിച്ച ഒരു ജഡ്ജിക്കെതിരായ ആരോപണം സംബന്ധിച്ച വാര്‍ത്ത മെയില്‍ ടുഡെ പത്രം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്നംഗ നിയമ സമിതി ജസ്റ്റിസ് ഗാഗംഗുലിക്കെതിരായ ആരോപണം പരിശോധിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ പരാതി നിയമവിദ്യാര്‍ഥിനി സുപ്രീം കോടതി ജഡ്ജി പി.സദാശിവത്തിന് നല്‍കിയത്.  എന്നാല്‍, ജഡ്ജിയുടെ പേരോ മറ്റു വിവരങ്ങളോ ഈ വര്‍ത്തയില്‍ നല്‍കിയിട്ടില്ല.

നിയമവിദ്യാര്‍ഥിനിയായിരിക്കെ ഇന്‍്റേണ്‍ഷിപ്പിനായി ജഡ്ജിയെ സമീപിച്ചപ്പോള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരി ഉന്നയിച്ചത്. എന്നാല്‍,പരാതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടയില്ളെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ജസ്റ്റിസ് ഗാംഗുലി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മറ്റൊരു നിയമ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തു നിന്ന് ഗാംഗുലി രാജി വെക്കണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജെയ്സിങ്ങിന്‍്റെ ആവശ്യം ഗാംഗുലി നിരസിച്ചിട്ടുണ്ട്. നീതിപീഠങ്ങളുടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നത് ആശങ്കാകുലമാംവിധം അധികരിക്കുകയാണ്.  
 

തകര്‍ന്ന കപ്പലില്‍ കുടുങ്ങിയ ആറ് ഇന്ത്യക്കാരെ ഷാര്‍ജ എയര്‍ വിങ് രക്ഷപ്പെടുത്തി

Posted: 18 Dec 2013 10:24 PM PST

Image: 

ഷാര്‍ജ: ഷാര്‍ജ തീരത്ത് നിന്ന് 16 കിലോമീറ്റര്‍ അകലെ അപകടത്തില്‍പെട്ട കപ്പലിലെ ആറ് ഇന്ത്യകാരെ ഷാര്‍ജ എയര്‍ വിങ് രക്ഷപെടുത്തി. അസ്ഥിര കാലവസ്ഥയെ തുടര്‍ന്ന് കടലില്‍ രൂപപെട്ട കൂറ്റന്‍ തിരമാലകളില്‍പെട്ട് കപ്പല്‍ തകരുകയായിരുന്നു. അയല്‍ രാജ്യത്ത് നിന്ന് ഷാര്‍ജയിലേക്ക് വരികയായിരുന്നു കപ്പല്‍. ചൊവ്വാഴ്ച്ച പുലര്‍ച്ചെ എഴ് മണിക്കായിരുന്നു അപകടം. വിവരം അറിഞ്ഞ ഉടനെ തന്നെ എയര്‍ വിങും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനത്തിന് ഇറങ്ങി. എയര്‍ വിങ് സാഹസികമായാണ് ഇവരെ രക്ഷപെടുത്തിയത്. പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷം ഇവരെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികില്‍സ നല്‍കി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അസ്ഥിര കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്ന ഭാഗത്ത് ഒരു കാരണവശാലും ഇറങ്ങരുത്. ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ വിവരം ഉടനടി ബന്ധപെട്ടവരെ അറിയിക്കണം. കടലോരങ്ങളില്‍ ഇറച്ചി ചുടുന്നതിന് വിലക്കുണ്ട്. ഫിഷ്ത്ത് കടലോരത്ത് മീന്‍ പിടിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ 500 ദിര്‍ഹമാണ് പിഴ. കഴിഞ്ഞ ദിവസങ്ങളില്‍ വിലക്ക് ലംഘിച്ച് ഇറച്ചി ചുട്ടവര്‍ക്കും മീന്‍ പിടിച്ചവര്‍ക്കും  പിഴ ലഭിച്ചിരുന്നു.

ജിദ്ദ അന്താരാഷ്ട്ര വ്യാപാരമേള സമാപിച്ചു

Posted: 18 Dec 2013 09:50 PM PST

Image: 

ജിദ്ദ: നാലു ദിവസമായി ശാറ ഹിറയിലെ ഫോറംസ് ആന്‍ഡ് ഇവന്‍റ്സ് സെന്‍ററില്‍ നടന്നുവന്ന 25ാമത് ജിദ്ദ അന്താരാഷ്ട്ര വ്യാപാരമേള സമാപിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യാപരമേളകളിലൊന്നായ ജിദ്ദ ഇന്‍റനാഷനല്‍ ട്രേഡ് ഫെയറില്‍ ഇത്തവണ പതിനഞ്ചോളം രാജ്യങ്ങള്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്താനും സൗദി അറേബ്യയിലെയും മേഖലയിലെയും വ്യാപാരവാണിജ്യലോകവുമായി ബന്ധം സ്ഥാപിക്കാനും ഉഭയകക്ഷി ധാരണകളില്‍ എത്താനും അവസരമൊരുക്കുന്ന മേള പ്രയോജനപ്പെടുത്താന്‍ ധാരാളം സംരംഭകരത്തെിയിരുന്നു. വിപണന മേളയല്ലാത്തതിനാല്‍ ജനത്തിരക്കു കുറവായിരുന്നെങ്കിലും വിവിധ വ്യാപാരസ്ഥാപനങ്ങളുടെ പ്രതിനിധികളും സാരഥികളും മേള സന്ദര്‍ശിക്കാനത്തെിയിരുന്നു.
ഇന്ത്യയുടെ മികച്ച പങ്കാളിത്തത്തോടെയുള്ള മേളയായിരുന്നു ഇത്തവണത്തേത്. എണ്‍പതിലധികം വിവിധ തരം കമ്പനികള്‍ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോചം), സിന്തറ്റിക് റയോണ്‍ ആന്‍ഡ് ടെക്സ്റ്റയില്‍ എക്്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (എസ്.ആര്‍.ടി.ഇ.പി.സി), കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (സി.ഇ.പി.സി.ഐ), എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഹാന്‍ഡിക്രാഫ്റ്റ്സ് (ഇ.പി.സി.എച്ച്), ഇന്‍ഡോ അറബ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (്ഐ.എ.സി.സി.ഐ) എന്നീ വ്യാപാരവേദികളുടെ കീഴിലാണ് ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ ഇന്ത്യ പവലിയന്‍െറ കുടക്കീഴില്‍ അണിനിരന്നത്. കൃഷി, ആതുരശുശ്രൂഷ, വിദ്യാഭ്യാസം, എന്‍ജിനീയറിങ്, ടെക്സ്റ്റയില്‍സ്, ഐ.ടി, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന വിഭാഗങ്ങളില്‍ നിന്നുള്ള വന്‍കിട, ഇടത്തരം സ്ഥാപനങ്ങള്‍ മേളക്കത്തെിയിരുന്നു. സൗദി ഇന്ത്യന്‍ ബിസിനസ് നെറ്റ്വര്‍ക്കിന്‍െറ സഹകരണത്തോടെയായിരുന്നു മേളയില്‍ ഇന്ത്യ പവലിയന്‍ ഒരുക്കിയത്.
സൗദി സംരംഭകരുമായി ഇടപഴകാനും വ്യാപാരധാരണകള്‍ ശക്തിപ്പെടുത്താനും ഇന്ത്യന്‍ വിപണിയെക്കുറിച്ച് വ്യക്തമായൊരു ചിത്രം അവര്‍ക്കത്തെിക്കാനും മേള ഉപകാരപ്പെട്ടതായി വിവിധ കമ്പനികളുടെ വക്താക്കള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു.
മേളയില്‍ ലൗ ഇസ്ലാം പ്രോജക്ടുമായാണ് ഇന്‍ഡോ- അറബ് ചേംബര്‍ എത്തിയത്. ഇസ്ലാമിന്‍െറ സാമൂഹിക, സാമ്പത്തികവശങ്ങളെ പ്രമോട്ട് ചെയ്യാനുദ്ദേശിച്ച് അറബ് ലോകത്തും പടിഞ്ഞാറും വിപുലമായ പ്രദര്‍ശനപരിപാടിയൊരുക്കാനാണ് ലൗ ഇസ്ലാം പദ്ധതിക്കു കീഴില്‍ ഉദ്ദേശിക്കുന്നതെന്നും ഇസ്ലാമിന്‍െറ കച്ചവടമാതൃകകളും പലിശ രഹിതനിക്ഷേപത്തിന്‍െറ സാധ്യതകളും പരിചയപ്പെടുത്തുകയും അതിന്‍െറ വിപണിസാധ്യതകള്‍ വികസിപ്പിക്കുന്നതിനുള്ള വഴികളാണ് ആരായുന്നതെന്നും ഇന്‍ഡോ-അറബ് ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ ബോര്‍ഡ് മെംബര്‍ ഇശ്തിയാഖ് അലി പറഞ്ഞു.
മേളയുടെ തുടക്കത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ത്യയില്‍ നിന്നത്തെിയ അതിഥികള്‍ക്ക് വിരുന്നൊരുക്കിയിരുന്നു. എസ്.ഐ.ബി.എന്‍െറ മുന്‍കൈയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് മേളയില്‍ ലഭിച്ച സ്വീകരണം ഇന്ത്യ-സൗദി വ്യാപാരബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കോണ്‍സുലേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.

ഖത്തര്‍ ദേശീയദിനം ആഘോഷിച്ചു

Posted: 18 Dec 2013 09:44 PM PST

Image: 

ദോഹ: രാജ്യസ്നേഹത്തിന്‍െറ നൂറു പക്കള്‍ വിരിയിച്ച് ദോഹ കോര്‍ണീഷില്‍ നടന്ന ദേശീയദിനാഘോഷ പരിപാടികള്‍ കാഴ്ചക്കാരുടെ കണ്ണും മനസും നിറച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ദേശീയ ദിനാഘോഷത്തിന്‍െറ മുഖ്യ പരിപാടികള്‍ നടക്കുന്ന ദോഹ കോര്‍ണീഷില്‍ എത്തിയത്. ഖത്തറിന്‍െറ സൈനിക കരുത്ത് വിളിച്ചറിയിച്ച സൈനികരുടെ പരേഡോയിരുന്നു കോര്‍ണീഷില്‍ നടന്ന ആഘോഷപരിപാടിയിലെ മുഖ്യ ഇനം.
കുതിരപ്പടയാളികളും ഒട്ടകക്കൂട്ടങ്ങളും ഡോഗ് സ്ക്വാഡും ബ്ളാക്ക് ക്യാറ്റ് ഭടന്‍മാരും പരേഡിന് രാജകീയ പ്രൗഢി പകര്‍ന്നു. നൂറുകണക്കിന് പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളും അമീരിഗാര്‍ഡിലെ കുട്ടികളും  പട്ടാളവേഷത്തില്‍  ക്ളാസിക് ബസ്സിലും കാല്‍നടയായും പരേഡില്‍ അണിനിരന്നത് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു.  
അതിസാഹസികമായി പാരച്യൂട്ടില്‍ പറന്നിറങ്ങിയ അഭ്യാസികളും ഇരമ്പിപ്പാഞ്ഞ യുദ്ധവിമാനങ്ങളും  ആകാശത്ത് മഴവില്‍ വര്‍ണം തീര്‍ത്ത  വൈമാനികരും കടലിന് മീതെ സാഹസികതയുടെ വിസ്മയക്കാഴ്ചകളാണ് ഒരുക്കിയത്. വ്യോമാഭ്യാസ പ്രകടനങ്ങളും പാരച്യൂട്ട് അഭ്യാസങ്ങളും കാണികള്‍ ഹര്‍ഷാരവത്തോടെ വരവേറ്റു  ഇതേസമയം, ഖത്തറിന്‍െറ പൗരാണികസ്മരണകളുണര്‍ത്തി ദേശീയപതാകകള്‍ പാറിക്കളിക്കുന്ന പായ്വഞ്ചികള്‍ കോര്‍ണിഷ് കടലില്‍ ജലഘോഷയാത്രയും നടത്തി. പുരാതനവും അത്യാധുനികവുമായ സൈനിക ഉപകരണങ്ങള്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
ഖത്തറിന്‍െറ നാവിക ശക്തിയുടെ ഭൂതവും വര്‍ത്തമാനവും വരച്ചുകാണിച്ച് കടലില്‍ നടന്ന നാവികപ്രദര്‍ശനവും രാജ്യത്തിന്‍െറ വ്യോമശക്തി അജയ്യമാണെന്ന് പ്രഖ്യാപിച്ച് ആകാശത്ത് നടന്ന വിസ്മയിപ്പിക്കുന്ന സൈനികാഭ്യാസങ്ങളും കോര്‍ണീഷിലത്തെിയ ആയിരങ്ങളെ ഏറെ ആകര്‍ഷിച്ചു. വ്യോമസേന നടത്തിയ എയര്‍ ഷോ കാണികളള്‍ക്ക് വിസ്മയവും കൗതുകും പകര്‍ന്നു. ആകാശത്തുനിന്നും വിവിധ വര്‍ണങ്ങള്‍ വിതറിയ വ്യോമസേനാംഗങ്ങള്‍ യുദ്ധവിമാനങ്ങള്‍ കൊണ്ട്് നടത്തിയ അഭ്യാസപ്രകടനങ്ങള്‍ കാണികളെ അല്‍ഭുതലോകത്തേക്ക് നയിച്ചു. അറേബ്യന്‍ പായകപ്പലുകള്‍ മുതല്‍ അത്യാധുനിക യുദ്ധകപ്പല്‍ വരെ അണിനിരന്ന നാവികസേനമാര്‍ച്ചും നടന്നു.
ഇന്നലെ പുലര്‍ച്ചെ  മുതല്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ കോര്‍ണിഷിലേക്ക് ഒഴുകുകയായിരുന്നു. കാണികള്‍ക്കായി ഒരുക്കിയ പ്രത്യേക ഇരിപ്പിടങ്ങള്‍ പരേഡ് തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ നിറഞ്ഞു കവിഞ്ഞു. പരേഡ് കാണാനത്തെിയവരെ കൊണ്ട് കോര്‍ണിഷ് റോഡിന്‍െറ  മറുവത്ത്  ഒരു മനുഷ്യ മതില്‍ തന്നെ രൂപം കൊണ്ടു. അസഹനീയമായ തണുപ്പിനിടയിലും  സ്വദേശികളും വിദേശികളുമായി കൈക്കുഞ്ഞുങ്ങളും സ്ത്രീകളും കുട്ടികളും അടക്കമുള്ള വന്‍ ജനാവലി  രാജ്യത്തിന്‍െറ ആഘോഷ പരിപാടികള്‍ക്ക് സാക്ഷിയാകാന്‍ കോര്‍ണിഷിലേക്ക് ഒഴുകിയത്തെി. കോര്‍ണിഷ് റോഡ് അടച്ചിരുന്നതിനാല്‍ പരിസരത്തെ റോഡുകള്‍ വാഹനങ്ങളെ കൊണ്ടുനിറഞ്ഞു. പ്രധാന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് കോര്‍ണിഷിലേക്ക് മുവാസലാത്ത് ഷട്ടില്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും പലരും കിലോമീറ്ററുകള്‍ അകലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം പരേഡ് കാണാന്‍ നടന്നത്തെുകയായിരുന്നു.
മുഖത്തും കൈകളിലും ഖത്തര്‍ ദേശീയപതാക ആലേഖനം ചെയ്തും അതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞും ഇരു കൈകളിലും ദേശീയപതാകളേന്തിയും കാണികള്‍ ഗാലറി നിറഞ്ഞപ്പോള്‍ കോര്‍ണിഷും പരിസരവും ജനസാഗരമായി. ദേശീയ പതാകകകളും അമീറിന്‍െറ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച വാഹനങ്ങള്‍ നഗരത്തിലെവിടെയും ദൃശ്യമായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കോര്‍ണിഷില്‍ നടന്ന ക്ളാസിക് കാറുകളുടെ പ്രദര്‍ശനവും രാത്രിയിലെ വെടിക്കെട്ടും വീക്ഷിക്കാന്‍  കുടുംബങ്ങളടക്കം ഒട്ടേറെ പേര്‍ എത്തിയിരുന്നു.
മാനത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത് കോര്‍ണീഷില്‍ രാത്രി നടന്ന കരിമരുന്ന് പ്രയോഗം കാണികളുടെ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
കരിമരുന്ന് പ്രയോഗം കാണാന്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കോര്‍ണീഷില്‍ എത്തി. സൈനിക പരേഡ് കാണാന്‍ എത്തുന്നവര്‍ ഏഴ് മണിക്ക് മുമ്പ് കോര്‍ണീഷില്‍ എത്തണമെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്.
കോര്‍ണീഷിലേക്കുളള റോഡുകള്‍ ട്രാഫിക് അധിക്യതര്‍ അടച്ചതിനാല്‍ ഏറെദൂരെ വാഹനം പാര്‍ക്ക് ചെയ്താണ് ആളുകള്‍ കോര്‍ണീഷില്‍ എത്തിയത്. വിവിധ ഭാഗങ്ങളില്‍ നിന്ന് ആഘോഷം നടക്കുന്ന കോര്‍ണീഷ് റോഡിലേക്ക് മുവസലാത്ത് ഷട്ടില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു.

ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

Posted: 18 Dec 2013 09:37 PM PST

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. മിനിമം ചാര്‍ജ് ഏഴു രൂപയായി വര്‍ധിപ്പിക്കാനാണ് ബസ് നിരക്ക് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സി.രാമചന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. കിലോമീറ്ററിന് അഞ്ചു പൈസ വീതം വര്‍ധിപ്പിക്കാനും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച തീരുമാനമുണ്ടാകും.

ബസ് ഉടമകള്‍ , തൊഴിലാളികള്‍ , പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തിയ ശേഷമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം ബസ് ചാര്‍ജ് അഞ്ചില്‍ നിന്നും ആറ് രൂപയാക്കിയത്.

സ്വദേശി കമ്പനികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

Posted: 18 Dec 2013 09:25 PM PST

Image: 

കുവൈത്ത് സിറ്റി: വിദേശ കമ്പനികള്‍ക്ക് നിലവിലുള്ള കോര്‍പറേറ്റ് ഇന്‍കം ടാക്സ് മാതൃകയില്‍ സ്വദേശി കമ്പനികള്‍ക്കും ആദായ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച ശിപാര്‍ശ ധന മന്ത്രാലയം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന്‍െറ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സ്വദേശി കമ്പനികള്‍ക്കും ആദായ നികുതി ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് ധന മന്ത്രി ശൈഖ് സാലിം അബ്ദുല്‍ അസീസ് അസ്വബാഹിന്‍െറ നിലപാട്.
കുവൈത്തിന്‍െറ വരുമാനം മുഖ്യമായും പെട്രോളിയവുമായി ബന്ധപ്പെട്ടതാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടത്തെണമെന്നും പൊതുചെലവ് കാര്യമായി കുറക്കണമെന്നും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) കാലങ്ങളായി കുവൈത്തിനോട് ആവശ്യപ്പെടുന്നതാണ്. അടുത്തിടെ കുവൈത്ത് സന്ദര്‍ശിച്ച ഐ.എം.എഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ നിലവിലെ അവസ്ഥയില്‍ തന്നെ തുടരുകയാണെങ്കില്‍ 2018 ആവുമ്പോഴേക്കും കുവൈത്ത് സമ്പദ് വ്യവസ്ഥയില്‍ വിള്ളലുകള്‍ വീഴുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് സ്വദേശി കമ്പനികള്‍ക്കും ആദായ നികുതി ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സര്‍ക്കാര്‍ മേഖലയിലെ ശമ്പളത്തിനും അടിസ്ഥാന സേവനങ്ങള്‍ക്കായി നല്‍കുന്ന സബ്സിഡി ഇനത്തിലുമാണ് പൊതുചെലവിന്‍െറ ഭൂരിഭാഗവും ഉപയോഗിക്കുന്നത്. ഇത് കുറക്കുന്നതിനുവേണ്ടി സബ്സിഡി കുറക്കാന്‍ അടുത്തിടെ ധനമന്ത്രി നീക്കം തുടങ്ങിയിരുന്നു. പൊതുചെലവ് കുറക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന ധനമന്ത്രി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് കുറ്റപ്പെടുത്തിയാണ് 25 വര്‍ഷത്തെ സേവനത്തിനുശേഷം രണ്ടുവര്‍ഷം മുമ്പ് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നതും.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ നിലവില്‍ കോര്‍പറേറ്റ് ഇന്‍കം ടാക്സ് അടക്കുന്നുണ്ട്. വാര്‍ഷിക ലാഭത്തിന്‍െറ 15 ശതമാനമാണിത്. കുവൈത്തില്‍ നേരിട്ടോ പ്രാദേശിക ഏജന്‍സി മുഖേനയോ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്കെല്ലാം ഇത് ബാധകമാക്കി 2008ലാണ് നിയമം വന്നത്. ഇതേ മാതൃകയില്‍ സ്വദേശി കമ്പനികള്‍ക്കും ആദായ നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതുകൂടാതെ വിദേശികള്‍ സ്വരാജ്യത്തേക്ക് അയക്കുന്ന പണത്തിനും നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് വരുന്ന 23 ലക്ഷത്തോളം വിദേശികള്‍ കഴിഞ്ഞ വര്‍ഷം മാത്രം നാട്ടിലേക്ക് അയച്ചത് 440 കോടി ദീനാറാണെന്നാണ് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്ക്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 360 കോടി ദീനാറായിരുന്നു. 1993ല്‍ 3.7 കോടി ദീനാറായിരുന്നിടത്തുനിന്നാണ് ഈ വളര്‍ച്ച. ഇത്രയും വലിയ തുക രാജ്യത്തുനിന്ന് പുറത്തേക്ക് ഒഴുന്നതിനാല്‍ അതിന് നികുതി ഏര്‍പ്പെടുത്തണം, വിദേശത്തേക്ക് അയക്കുന്ന പണം വര്‍ധിക്കുന്നുവെന്നതിന്‍െറ മറുവശം രാജ്യത്ത് ചെലവഴിക്കപ്പെടുന്ന പണം കുറയുന്നുവെന്നതാണ്, ഇതുമൂലം പ്രദേശിക വിപണിയില്‍ വേണ്ടത്ര നിക്ഷേപം ഇറക്കപ്പെടുന്നില്ല, രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തിയാല്‍ പ്രാദേശിക വിപണിയില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ വിദേശികള്‍ നിര്‍ബന്ധിതരാവും തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ രാജ്യത്തെ നിയമവിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. ഇതോടൊപ്പം മാസ ശമ്പളത്തിനും വരുമാനത്തിനും അനുസൃതമായി മാത്രം പണമയക്കാന്‍ പറ്റുന്ന രീതിയില്‍ ഇതിന് പരിധി വെക്കാനും ധനമന്ത്രാലയം ആലോചിക്കുന്നുണ്ട്.
 

പീഡനക്കേസില്‍ സന്തോഷ് മാധവന് എട്ടു വര്‍ഷം തടവ്

Posted: 18 Dec 2013 09:24 PM PST

Image: 

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ വിവാദ സ്വാമി സന്തോഷ് മാധവന് എട്ടു വര്‍ഷം തടവ്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന്‍ നല്‍കിയ ഹരജികളില്‍ ഒന്ന്  ഹൈകോടതി തള്ളി. കീഴ്കോടതിയുടെ ശിക്ഷ  ഹൈകോടതി ശരി വെക്കുകയും ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ ആണ് എട്ടു വര്‍ഷം തടവ്. എന്നാല്‍, പീഡന രംഗങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചു എന്ന ഹരജി ഹൈകോടതി തള്ളി.  
എറണാകുളം ഇടപ്പള്ളിയില്‍ ശരണാലയം സ്ഥാപിച്ച് ഇത് കേന്ദ്രീകരിച്ച് ലൈംഗിക പീഡനം നടത്തിയെന്ന കേസിലാണ് സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തത്. ഇതിനകം തന്നെ അഞ്ച് വര്‍ഷം തടവ് അനുഭവിച്ചതിനാല്‍ ഇനി മൂന്ന് വര്‍ഷം കൂടി സന്തോഷ് മാധവന്‍ ജയിലില്‍ കിടക്കേണ്ടി വരും.
ശിക്ഷ ശരിവെച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സന്തോഷ് മാധവന്‍്റെ അഭിഭാഷകന്‍ പറഞ്ഞു.

സ്വര്‍ണ വിലയില്‍ വീണ്ടും താഴ്ച: പവന് 22,080 രൂപ

Posted: 18 Dec 2013 08:52 PM PST

Image: 

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ താഴ്ച. പവന് 80 രൂപ കുറഞ്ഞ് 22,080 രൂപയിലത്തെി. ഗ്രാമിന് 2760 രൂപയാണ് നിലവില്‍. 22,160 രൂപയായിരുന്നു ബുധനാഴ്ചത്തെ നിരക്ക്. ഇടക്ക് വിലയില്‍ ഏറിയും കുറഞ്ഞു ചാഞ്ചാട്ടം ദൃശ്യമായിരുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണ വലിയില്‍ ഉണ്ടായ കുറവാണ് ഇപ്പോഴത്തെ താഴ്ചക്ക് കാരണം.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP