സ്വാഗതം
WELCOME

News Update..

Tuesday, June 11, 2013

തലശ്ശേരിയില്‍ ആറു പീരങ്കികള്‍ കൂടി കണ്ടെത്തി Madhyamam News Feeds

തലശ്ശേരിയില്‍ ആറു പീരങ്കികള്‍ കൂടി കണ്ടെത്തി Madhyamam News Feeds

Link to

തലശ്ശേരിയില്‍ ആറു പീരങ്കികള്‍ കൂടി കണ്ടെത്തി

Posted: 11 Jun 2013 12:18 AM PDT

തലശ്ശേരി: ചരിത്രമുറങ്ങുന്ന തലശ്ശേരിയുടെ മണ്ണില്‍നിന്ന് ആറു പീരങ്കികള്‍ കൂടി  കണ്ടെടുത്തു. കസ്റ്റംസ് റോഡില്‍ കടല്‍പാലത്തിനുസമീപം പോര്‍ട്ട് ഓഫിസ് വളപ്പിലാണ് തിങ്കളാഴ്ച പീരങ്കികള്‍ കണ്ടെടുത്തത്. മണ്ണില്‍ ആഴ്ന്ന നിലയിലും കാടിനടിയിലുമായിരുന്നു പീരങ്കികള്‍. നവീകരിക്കുന്നതിന്‍െറ ഭാഗമായി പ്രവൃത്തി നടക്കുന്നതിനാല്‍ പുതിയ ബസ്സ്റ്റാന്‍ഡിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ട് പീരങ്കികള്‍ കണ്ടെടുത്തിരുന്നു. 190 സെന്‍റിമീറ്റര്‍ വീതം നീളമുള്ള മൂന്നും 137 സെന്‍റിമീറ്റര്‍ വീതം നീളമുള്ള മൂന്നും പീരങ്കികളാണ് തിങ്കളാഴ്ച കണ്ടെത്തിയത്.
ആര്‍.ഡി.ഒ പി.കെ. ഗോപാലന്‍, തഹസില്‍ദാര്‍ കെ. സുബൈര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സനില്‍, റവന്യൂ ഇന്‍സ്പെക്ടര്‍ മഹേഷ്, നഗരസഭാ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍ എന്നിവര്‍ സ്ഥലത്തെത്തി. പ്രദേശ വാസികളും നഗരസഭാ ശുചീകരണ തൊഴിലാളികളും ചേര്‍ന്ന് കാട് വെട്ടിത്തെളിച്ച്  പീരങ്കികള്‍ ഒന്നിച്ച് മാറ്റിയിട്ടു. തുടര്‍ന്ന് ട്രഷറി ഓഫിസിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനായി എക്സ്കവേറ്റര്‍ കൊണ്ടുവന്നപ്പോള്‍ പോര്‍ട്ട് ഓഫിസ് അധികൃതരെത്തി തടഞ്ഞു.
പോര്‍ട്ട് ഓഫിസ് വളപ്പില്‍നിന്ന് അനുമതിയില്ലാതെ പീരങ്കികള്‍ കൊണ്ടുപോകാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇതോടെ തഹസില്‍ദാറും സംഘവും മടങ്ങി.
പീരങ്കികളുള്ളത് തങ്ങള്‍ക്ക് നേരത്തെ അറിയാമെന്നും ഓഫിസ് നവീകരണത്തിനുശേഷം പോര്‍ട്ട് ഓഫിസില്‍ തന്നെ സ്ഥാപിക്കാനായിരുന്നു പദ്ധതിയെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, നേരത്തെ അറിയാമെങ്കില്‍ കലക്ടറെ വിവരമറിയിക്കണമായിരുന്നുവെന്ന് തഹസില്‍ദാര്‍ കെ. സുബൈര്‍ പറഞ്ഞു. പീരങ്കികള്‍ മാറ്റാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ജില്ല കലക്ടറുടെ നിര്‍ദേശമനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രഷര്‍ ട്രോവ് (treasure trove) ആക്ട് പ്രകാരം, കണ്ടെടുത്ത വസ്തുവില്‍ വല്ല ആക്ഷേപമോ പരാതിയോ ഉണ്ടോ എന്നുചോദിച്ച് സര്‍ക്കാര്‍ ഗസറ്റില്‍ തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം പരസ്യപ്പെടുത്തണം. തുടര്‍ന്ന് മാത്രമേ പുരാവസ്തു വകുപ്പിനോ മറ്റു വകുപ്പുകള്‍ക്കോ കൈമാറുന്നത് സംബന്ധിച്ച് ജില്ല കലക്ടര്‍ക്ക് തീരുമാനമെടുക്കാനാവൂ.
പീരങ്കികള്‍ കണ്ടെടുത്ത സ്ഥലത്ത് ഖനനം നടത്താന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുമെന്ന് സ്റ്റേറ്റ് ആര്‍ക്കിയോളജി അസി. എഡിറ്റര്‍ കെ.ബി. ശ്രീനാഥ് പറഞ്ഞു. ഇത്രയും പീരങ്കികള്‍ ഒന്നിച്ച് സമീപകാലത്ത് കിട്ടിയിട്ടില്ല. പീരങ്കികള്‍ക്ക് 250 മുതല്‍ 400 വര്‍ഷം വരെ പഴക്കം കാണും. സ്റ്റേറ്റ് ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍ ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിക്കാനിടയുണ്ടെന്നും ശ്രീനാഥ് സൂചിപ്പിച്ചു.
വിവരമറിഞ്ഞ് സകൂള്‍ കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ സ്ഥലത്തെത്തി.
 

പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍ അനധികൃത മരംമുറി

Posted: 11 Jun 2013 12:17 AM PDT

കാസര്‍കോട്: വൈവിധ്യവത്കരണത്തിന്‍െറ മറവില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ കശുമാവ് തോട്ടത്തില്‍ അനധികൃത മരംമുറി.
കോര്‍പറേഷന്‍െറ കാസര്‍കോട് എസ്റ്റേറ്റിനു കീഴിലെ മുളിയാര്‍, ആലൂര്‍ തോട്ടങ്ങളില്‍നിന്നാണ് കശുമാവ് വെട്ടിമാറ്റി റബര്‍ നടുന്നത്. 2500 കശുമാവുകള്‍ക്ക് പകരം 35,000 റബര്‍ തൈകളാണ് നടുന്നത്.
ഇതിന് നിലമൊരുക്കാന്‍ പഴക്കമേറിയ മറ്റു മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് പി.സി.കെ അധികൃതര്‍ സാമൂഹിക വനവിഭാഗത്തിന്‍െറ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇരൂള്‍, മരുത്, പ്ളാവ്, തേക്ക്, ഈട്ടി, നാട്ടുമാവ്, വട്ട മരം എന്നിവ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പിഴുതെടുക്കുകയാണ്. മരം ഉണ്ടായിരുന്നുവെന്നതിന് തെളിവുപോലും അവശേഷിക്കാത്തവിധമാണ് കിളച്ചെടുക്കുന്നത്. ഞായറാഴ്ച അധികൃതരെ തോട്ടത്തില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച മരംമുറി ശ്രദ്ധയില്‍പെട്ടത്.
ലേലം ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ്  മരം മുറിച്ചുനീക്കുന്നതെന്ന് പറയുന്നു. എന്നാല്‍, അനുമതിയില്ലാത്തതും ലേലം സംബന്ധിച്ച ക്യത്യമായ വിവരം നല്‍കാന്‍ കഴിയാത്തതും ദുരൂഹതയുയര്‍ത്തുന്നു.
 

ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങള്‍

Posted: 11 Jun 2013 12:07 AM PDT

കല്‍പറ്റ: ആറന്മുള വിമാനത്താവളത്തിനെതിരായ എതിര്‍പ്പ് നിലനില്‍ക്കെ ഇടുക്കിയിലും വയനാട്ടിലും ചെറുവിമാനത്താവളം (ഫീഡര്‍ എയര്‍പോര്‍ട്ട്) നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നടപടി പുരോഗമിക്കുന്നു.
ഏക്കര്‍കണക്കിന് കൃഷിയിടങ്ങളും ജീവിതോപാധിയും നശിപ്പിക്കുന്നതിനെതിരെ രംഗത്തുവന്ന പ്രദേശവാസികള്‍ രണ്ടിടങ്ങളിലും ഇതിനകം സ്ഥലപരിശോധന നടപടികള്‍ തടഞ്ഞു. ഇതോടെ സംസ്ഥാന വ്യവസായ വികസന വകുപ്പ് (കെ.എസ്.ഐ.ഡി.സി) അനുകൂല പ്രചാരണം സജീവമാക്കി. ഇടുക്കിയില്‍ ഉടുമ്പന്‍ചോല താലൂക്കിലെ അണക്കര, വയനാട്ടില്‍ പനമരത്തിനടുത്ത ചീക്കല്ലൂര്‍ എന്നീ പ്രദേശങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) നടത്തിയ പ്രാഥമിക പരിശോധനയില്‍ വിമാനത്താവളത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയത്.
രാജ്യത്തെ എല്ലാ വ്യോമഗതാഗത റൂട്ടുകളെയും ബന്ധപ്പെടുത്തി ചെറുവിമാനത്താവളങ്ങള്‍ നിര്‍മിക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമായാണിത്. വിനോദസഞ്ചാര വികസനത്തിന് 50-60 സീറ്റുള്ള ചെറുവിമാനങ്ങള്‍ വന്നുപോകാനുള്ള എയര്‍പോര്‍ട്ടുകളാണ് ഇടുക്കിയിലും വയനാട്ടിലും നിര്‍മിക്കുന്നതെന്ന് എ.എ.ഐ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതികമായും സാമ്പത്തികമായും പാരിസ്ഥിതികമായും വിമാനത്താവളം പ്രായോഗികമാണോ എന്ന പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയപ്രകാരം നൈറ്റ് ഫ്രാങ്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തുന്ന പഠനം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിന് എത്ര സ്ഥലം ഏറ്റെടുക്കും, എത്ര കൃഷിഭൂമി നികത്തും, എത്രപേരെ കുടിയൊഴിപ്പിക്കും തുടങ്ങി വിവിധ സംശയങ്ങള്‍ ഉന്നയിച്ച് പ്രദേശവാസികള്‍ വിവരാവകാശനിയമപ്രകാരം കെ.എസ്.ഐ.ഡി.സിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ‘ഇക്കാര്യങ്ങള്‍ പഠനറിപ്പോര്‍ട്ട് കിട്ടിയാലേ നല്‍കാന്‍ കഴിയൂ’ എന്നാണ് കിട്ടിയ മറുപടി. വിമാനത്താവളത്തിന് അനുകൂല സാഹചര്യമൊരുക്കാന്‍ രണ്ട് ജില്ലകളിലും കെ.എസ്.ഐ.ഡി.സി തന്നെ വ്യാപകമായി വിതരണം ചെയ്ത ബഹുവര്‍ണ നോട്ടീസില്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണുള്ളത്. ഇത് ഏറെ ദുരൂഹത ഉയര്‍ത്തുന്നുണ്ട്. വയനാട്ടില്‍ ആകെ 500 ഏക്കര്‍ മാത്രമാണ് ഏറ്റെടുക്കുക, ഇതില്‍ കൃഷിഭൂമിയില്ല, 150 കുടുംബങ്ങളെയേ കുടിയൊഴിപ്പിക്കൂ തുടങ്ങിയ കാര്യങ്ങള്‍ നോട്ടീസില്‍ ഉറപ്പിച്ചുപറയുന്നു. രാജ്യത്ത് കശ്മീരില്‍ മാത്രം സാധ്യമായ ‘തുലിപ് പൂ കൃഷി’ നടത്തി ദിവസവും പൂക്കള്‍ വിദേശത്തേക്ക് കയറ്റി അയക്കാം എന്ന ‘നേട്ടം’ വരെ നോട്ടീസിലുണ്ട്.അതേസമയം, എ.എ.ഐ റിപ്പോര്‍ട്ട് പ്രകാരം വയനാട്ടിലെ വിമാനത്താവളത്തിന് 381 ഏക്കര്‍ വേണമെന്ന് പറയുന്നു.
ഇവിടെ സാധ്യതാപഠനം നടന്ന 337 ഏക്കറില്‍ മാത്രം ജനറല്‍ വിഭാഗത്തില്‍പ്പെട്ട 846 കുടുംബങ്ങളും ആദിവാസി വിഭാഗത്തില്‍പ്പെട്ട 308 കുടുംബങ്ങളുമുണ്ട്. ഈ ഭൂമി മാത്രം ഏറ്റെടുത്താല്‍ ഇവര്‍ മുഴുവന്‍ കുടിയൊഴിയേണ്ടിവരും.  21 കുളങ്ങള്‍, 149 കിണറുകള്‍, 14 കാവുകള്‍, ഗവ. എല്‍.പി സ്കൂള്‍, രണ്ട് അങ്കണവാടികള്‍, ഒരു ക്ഷേത്രം എന്നിവയും ഈ സ്ഥലത്തുണ്ട്. 15ഓളം തോടുകളും നിരവധി അരുവികളും വേറെ.
80 ശതമാനത്തോളം നെല്‍കൃഷി ചെയ്യുന്ന മേഖലയാണിത്. വിമാനത്താവളത്തിന് ഇവ ഒന്നടങ്കം നശിപ്പിക്കേണ്ടിവരുമെന്ന് ചീക്കല്ലൂരിലെ കൃഷിഭൂമി സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു. കെ.എസ്.ഐ.ഡി.സിയുടെ അവകാശവാദം പോലെ 500 ഏക്കര്‍ ഏറ്റെടുത്താല്‍ പ്രത്യാഘാതം ഇതിനേക്കാള്‍ ഇരട്ടിയാവും.
 സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇടുക്കിയിലെ അണക്കര കാപ്പി, കുരുമുളക്, ഏലം കൃഷികളാല്‍ സമൃദ്ധമാണ്. കൃഷിഭൂമിയും ജീവിതോപാധികളും തകര്‍ത്ത് വിമാനത്താവളം വേണ്ടെന്നു പറഞ്ഞ് ഇവിടത്തുകാരും സമരപാതയിലാണ്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റിന് പെടാപ്പാട്

Posted: 11 Jun 2013 12:04 AM PDT

കോഴിക്കോട്: ബുക്കിങ് ക്ളര്‍ക്കുമാരുടെ ക്ഷാമം മൂലം കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ളാറ്റ്ഫോമിലെ ആറ് ടിക്കറ്റ് കൗണ്ടറുകളില്‍ നാലും അടഞ്ഞുകിടക്കുന്നു. 24 ക്ളര്‍ക്കുമാര്‍ വേണ്ടിടത്ത് കേവലം 16 പേരാണ് ഒന്ന്, നാല് പ്ളാറ്റ്ഫോമുകളിലായി ഷിഫ്റ്റ് ഡ്യൂട്ടി ചെയ്യുന്നത്. ഏറെ തിരക്കുള്ള ഒന്നാം പ്ളാറ്റ്ഫോമില്‍ പകുതിയിലധികം കൗണ്ടറുകളും അടഞ്ഞുകിടക്കുന്നതിനാല്‍ വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണം മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 50,000 വരെ കുറഞ്ഞു. ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായതിനാല്‍ പ്രതിമാസ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല.
റെയില്‍വേ സ്റ്റേഷനു പുറത്ത് 10 ജന്‍സാധാരണ്‍ ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടെങ്കിലും സ്ഥിര യാത്രക്കാര്‍ ഒഴികെയുള്ളവര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നേ ടിക്കറ്റ് എടുക്കാറുള്ളൂ. നീണ്ട ക്യൂ മൂലം ഉദ്ദേശിച്ച ട്രെയിന്‍ സ്റ്റേഷന്‍ വിട്ടാലും ടിക്കറ്റ് ലഭിക്കാറില്ല. ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന റെയില്‍വേ സ്റ്റേഷനാണ് ഈ ഗതികേട്.
ആവശ്യത്തിന് ക്ളര്‍ക്കുമാരെ അനുവദിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ചെലവ് കുറക്കുന്നതിന്‍െറ ഭാഗമായാണ് ക്ളര്‍ക്കുമാരെ വെട്ടിക്കുറച്ചിരിക്കുന്നത്. അതേസമയം, ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ജന്‍സാധാരണ്‍ കൗണ്ടറുകള്‍ അനുവദിക്കുന്നുമുണ്ട്. പ്രവൃത്തി ദിനങ്ങളില്‍ രാവിലെകളിലും അവധി ദിനങ്ങളില്‍ എല്ലാ സമയത്തും വന്‍ തിരക്കനുഭവപ്പെടുന്ന സ്റ്റേഷനാണ് കോഴിക്കോട്. ഒന്നാം പ്ളാറ്റ്ഫോമില്‍ രണ്ടും നാലാം പ്ളാറ്റ്ഫോമില്‍ ഒരു കൗണ്ടറും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്. ഇവയിലേക്ക് മാത്രമായി ദിവസത്തില്‍ ഒമ്പത് ക്ളര്‍ക്കുമാര്‍ ഡ്യൂട്ടിയിലുണ്ടാകും. ബാക്കിയുള്ള ഏഴു പേരില്‍ രണ്ടോ മൂന്നോ പേര്‍ പ്രതിവാര ഓഫ് എടുത്താല്‍ പിന്നെ ഡ്യൂട്ടി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്. ക്ളര്‍ക്കുമാരുടെ കുറവുമൂലം മെഡിക്കല്‍ അവധി പോലും ലഭിക്കാന്‍ പ്രയാസമാണെന്ന് ജീവനക്കാര്‍ പറയുന്നു. മണിക്കൂറുകളോളം ക്യൂവില്‍ നിന്നിട്ടും ടിക്കറ്റ് ലഭിക്കാതെ ട്രെയിന്‍ നഷ്ടപ്പെടുന്ന യാത്രക്കാരും ക്ളര്‍ക്കുമാരും തമ്മില്‍ സംഘര്‍ഷവും പതിവായി. പ്രതിമാസ വില്‍പനയില്‍ 50,000 ടിക്കറ്റുകളുടെ കുറവ് കാണപ്പെട്ടിട്ടും ആവശ്യത്തിന് ക്ളര്‍ക്കുമാരെ നിയോഗിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല.

അബൂദബി മെട്രോ: ഏഴ് ബില്യണ്‍ ദിര്‍ഹമിന്‍െറ പദ്ധതിക്ക് കരാര്‍ നടപടികള്‍ ഉടന്‍

Posted: 10 Jun 2013 11:51 PM PDT

Image: 

അബൂദബി: പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി യു.എ.ഇയുടെ തലസ്ഥാനമായ അബൂദബിയില്‍ ആരംഭിക്കുന്ന മെട്രോ റെയില്‍ പദ്ധതിയുടെയും ട്രാമിന്‍െറയും നിര്‍മാണ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഏഴ് ബില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പദ്ധതിയുടെ കരാര്‍ നടപടികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കും.  കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പദ്ധതിക്കുള്ള ഫണ്ടിന് എക്സിക്യുട്ടീവ് കൗണ്‍സില്‍ അനുമതി നല്‍കിയത്. ലോകോത്തര കമ്പനികള്‍  പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
18 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മാണം നടക്കുക. അബൂദബിയുടെ തെക്ക് ഭാഗത്തുള്ള സായിദ് സ്പോര്‍ട്സ് സിറ്റി മുതല്‍ വടക്ക് ഭാഗത്തുള്ള മിനാ തുറമുഖം വരെയാണ് മെട്രോ സര്‍വീസ് നടത്തുക. 17 സ്റ്റേഷനുകളാണ്  ഉണ്ടാകുക. രണ്ട് ട്രാം ലൈനുകളും മെട്രോയോട് അനുബന്ധിച്ചുണ്ടാകും. മറീനാ മാള്‍ മുതല്‍ റീം ഐലന്‍റ് വരെ 15 കിലോമീറ്റര്‍ നീളത്തില്‍ ബ്ളൂ ലൈനും സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍ മുതല്‍ സാദിയാത്ത് ഐലന്‍റ് വരെ 13 കിലോമീറ്റര്‍ ഗ്രീന്‍ ലൈനുമാണ് ഉണ്ടാകുക. 2016-17ല്‍ ആദ്യ ഘട്ടം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍  സാധിക്കുമെന്നാണ് ഗതാഗത വകുപ്പിന്‍െറ പ്രതീക്ഷ.
ഫീഡര്‍ ബസുകള്‍ അടക്കം മൊത്തം 60 കിലോമീറ്റര്‍ പ്രദേശത്തിനാണ് ആദ്യ ഘട്ടത്തില്‍ മെട്രോയുടെ ഗുണം ലഭിക്കുക. പ്രധാനമായും ഭൂമിക്കടിയിലൂടെയായിരിക്കും മെട്രോ ലൈന്‍ നിര്‍മാണം നടക്കുക. ജര്‍മന്‍ നിര്‍മാണ കമ്പനി സീമെന്‍സ്, അമേരിക്കന്‍ കമ്പനി ബെച്ച്ടെല്‍, ദക്ഷിണ കൊറിയയിലെ സാംസങ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ കമ്പനികളാണ് നിര്‍മാണ പ്രവര്‍ത്തനത്തിന്‍െറ കരാര്‍ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കരാര്‍ നല്‍കുന്നതിന് മുമ്പ് കമ്പനികളില്‍ നിന്ന് താല്‍പര്യ പത്രം ക്ഷണിച്ച ശേഷം തെരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് മാത്രമാണ് മെട്രോ നിര്‍മാണത്തിനുള്ള ടെണ്ടറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക. ബുധനാഴ്ച മുതല്‍ ആദ്യഘട്ട നടപടികള്‍ തുടങ്ങും. അടുത്ത വര്‍ഷം മാര്‍ച്ചോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ നല്‍കാന്‍ കഴിയുമെന്നാണ് സൂചന. മൂന്ന് വിഭാഗങ്ങളിലായിട്ടായിരിക്കും കരാറുകള്‍ നല്‍കുക. മെട്രോ നടപ്പാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം 2009ലാണ് ഉണ്ടായത്. മൊത്തം 131 കിലോമീറ്ററായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
 

മാറ്റങ്ങള്‍ക്ക് വേണ്ടി കലയെ ഉപയോഗപ്പെടുത്താം: യു.എസ് ഇസ്ലാമിക് വേള്‍ഡ് ഫോറം

Posted: 10 Jun 2013 11:41 PM PDT

Image: 

ദോഹ: ജനങ്ങളുടെ സുരക്ഷക്കും രാഷ്ട്രീയമായ നല്ല മാറ്റങ്ങള്‍ക്കും സാമ്പത്തിക പുരോഗതിക്കും വേണ്ടി കലയും സംസ്കാരവും ഉപയോഗപ്പെടുത്താന്‍ ഗവണ്‍മെന്‍റുകള്‍ക്കും ഗവണ്‍മെന്‍േറതര സംഘടനകള്‍ക്കും കഴിയുമെന്ന് യു.എസ് ഇസ്ലാമിക് വേള്‍ഡ് ഫോറം അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്‍െറ രണ്ടാം ദിവസം മതങ്ങങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ കലക്കും സംസ്കാരത്തിനുമുള്ള പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ഇറാനിയന്‍ കാര്‍ട്ടൂണിസ്റ്റ് നിഖാങ് കൗസര്‍, പാക് ചാനലായ ഹം ടി.വി പ്രസിഡന്‍റ് സുല്‍ത്താന സിദ്ധീഖ്, മാലിയിലെ സംഗീതജ്ഞന്‍ മാന്നി അലി അന്‍സാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിന്‍തിയ ഷെനിഡര്‍ മോഡറേറ്ററായിരുന്നു. ‘സംവാദത്തിന്‍െറ ദശാബ്ധം’ എന്ന തലക്കെട്ടില്‍ ഞായറാഴ്ചയാണ് ദോഹ റിട്ട്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ യു.എസ് ഇസ്ലാമിക് ഫോറം തുടങ്ങിയത്. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും സ്ഥിതിഗതികളെക്കുറിച്ചാണ് ആദ്യദിവസം ചര്‍ച്ച നടന്നത്.

കല്‍ക്കരിപ്പാടം അഴിമതി: നവീന്‍ ജിന്‍ഡാലിനെതിരെ പുതിയ കേസ്

Posted: 10 Jun 2013 11:39 PM PDT

Image: 
ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുമായ ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാലിനേയും കല്‍ക്കരി ചുമതലയുള്ള മുന്‍സഹമന്ത്രി ദസരി നാരായണ്‍ റാവുവിനേയും പ്രതി ചേര്‍ത്ത്  സി.ബി.ഐ പുതിയ കേസെടുത്തു. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍്റ് പവര്‍ ലിമിറ്റഡിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി കേസന്വേഷിക്കുന്ന സി.ബി.ഐ വക്താവ് അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹിലേയും ഹൈദരാബാദിലേയും 15 സ്ഥലങ്ങളില്‍ സി.ബി.ഐ അന്വേഷണം നടത്തും. 
 
ജിന്‍ഡാല്‍ കമ്പനിയുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന നല്‍വ സ്പോഞ്ച് അയേണ്‍ ലിമിറ്റഡ്, ഗഗന്‍  സ്പോഞ്ച് അയേണ്‍ ലിമിറ്റഡ് എന്നിവ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരിക്കും.  
 

രാജി പിന്‍വലിപ്പിക്കാന്‍ തീവ്രശ്രമം; വഴങ്ങാതെ അദ്വാനി

Posted: 10 Jun 2013 11:33 PM PDT

Image: 

ന്യൂദല്‍ഹി: പാര്‍ട്ടി പദവികള്‍ രാജിവെച്ച എല്‍.കെ. അദ്വാനിയെ അനുനയിപ്പിക്കാന്‍ ബി.ജെ.പിയില്‍ തീവ്രശ്രമം. പ്രസിഡന്റ് രാജ്‌നാഥ് സിങ്, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു തുടങ്ങിയവരുടെ നേതൃത്വത്തില്‍ രാജി പിന്‍വലിപ്പിക്കാന്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ശ്രമം തുടര്‍ന്നു. എന്നാല്‍, ഇന്ത്യയെ നയിക്കാന്‍ പറ്റിയ ആളല്ല നരേന്ദ്രമോഡി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന അദ്വാനി മനസ്സു മാറ്റാന്‍ തയാറായിട്ടില്ല.

ആര്‍.എസ്.എസിനെ ഈ പ്രശ്‌നത്തില്‍ വലിച്ചിഴക്കരുതെന്ന് രാജ്‌നാഥ് സിങ് ദല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ആര്‍.എസ്.എസിന്റെ സമ്മര്‍ദത്തിലാണ് നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി തീരുമാനിച്ചതെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. അദ്വാനിയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേറ്റെന്നും പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ അഭിപ്രായം നേതൃത്വം അവഗണിച്ചെന്നുമാണ് അദ്വാനി പക്ഷക്കാരുടെ ആക്ഷേപം. ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തിങ്കളാഴ്ച രാത്രി ചേര്‍ന്ന് അദ്വാനിയുടെ രാജി നിരസിച്ചു. അതിനിടെ മോഡി ഫോണില്‍ അദ്വാനിയെ വിളിച്ച് രാജി പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ചു.

അദ്വാനിയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് എം.ജി. വൈദ്യ പറഞ്ഞു. പ്രായാധിക്യമുള്ളവര്‍ മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കണമെന്നാണ് ആര്‍.എസ്.എസ് നിലപാട്. 85കാരനായ അദ്വാനിയേക്കാള്‍ മികച്ചത് 62കാരനായ മോഡിയാണെന്ന് ആര്‍.എസ്.എസ് കരുതുന്നു.
അദ്വാനിക്ക് 78 വയസ്സായപ്പോള്‍ അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ആര്‍.എസ്.എസ് ചീഫ് കെ. സുദര്‍ശന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ കടുത്ത ഭിന്നത വളര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷ പദവിയില്‍നിന്നുള്ള അദ്വാനിയുടെ രാജിയിലാണ് അതു കലാശിച്ചത്.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തി അദ്വാനിയെ രാജിയില്‍നിന്ന് പിന്തിരിപ്പിക്കേണ്ടെന്നാണ് ആര്‍.എസ്.എസ് നിലപാട്. പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്നും അദ്വാനിയുടെ ആശീര്‍വാദത്തോടെ മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് തിങ്കളാഴ്ച രാത്രി ട്വിറ്റില്‍ എഴുതി.
അദ്വാനിയുമായി ഫോണില്‍ ദീര്‍ഘനേരം സംസാരിച്ചെന്നും ലക്ഷക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരെ അദ്ദേഹം നിരാശപ്പെടുത്തില്ലെന്നും നരേന്ദ്രമോഡി ട്വിറ്ററില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

സംസ്ഥാനത്ത് 140 പനി മരണം; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

Posted: 10 Jun 2013 11:12 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഇതുവരെ 140 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 10 വരെയുള്ള കണക്കാണിത്. പത്തു ലക്ഷത്തോളം പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. പകര്‍ച്ചപ്പനി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി.

പ്രതിപക്ഷത്തുനിന്നും എളമരം കരീം ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് കരീം ആരോപിച്ചു. ആരോഗ്യവകുപ്പ് വിഷയത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ല. പനി ബാധിച്ച് നിരവധി പേര്‍ മരിച്ചിട്ടും സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. മാലിന്യ സംസ്‌കരണത്തിനും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ പകര്‍ച്ചപ്പനിക്ക് ചികിത്സ ലഭ്യമാകാതിരുന്നുവെന്ന പരാതി ലഭിച്ചിട്ടില്ലെന്നും പനി പകരാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടര്‍ന്നു.

ഇതോടെ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പകര്‍ച്ചപ്പനി നേരിടുന്നതിനുള്ള കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഉന്നതതല യോഗം ഇന്ന് വൈകിട്ട് ചേരുമെന്ന് അറിയിച്ചു. ഇടക്ക് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പനി തടയാന്‍ കഴിയാത്തതില്‍ മന്ത്രിമാരെ ചൂരല്‍ കൊണ്ട് അടിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. ഇതിന് മുന്‍കാല പ്രാബല്യം വേണമെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു.

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

 

ഫോണ്‍ ചോര്‍ത്തല്‍ പുറത്തെത്തിച്ച സി.ഐ.എ മുന്‍ ഉദ്യോഗസ്ഥനെ കാണാനില്ല

Posted: 10 Jun 2013 11:10 PM PDT

Image: 

വാഷിങ്ടണ്‍: രാജ്യത്തിനകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിന് വ്യക്തികളുടെ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംഭാഷണം അമേരിക്ക ചോര്‍ത്തുന്നുവെന്ന രഹസ്യം പുറത്തുവിട്ട എഡ്വാര്‍ഡ് ഷോഡനെ കാണാതായി. ആഴ്ചകളായി താമസിച്ചിരുന്ന ഹോങ്കോങ്ങിലെ  ഹോട്ടല്‍ മുറി വിട്ട ഷോഡനെ തിങ്കളാഴ്ച്ച മുതല്‍ കാണാനില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരം ചോര്‍ത്തുന്നുവെന്ന വാര്‍ത്ത നല്‍കിയതിനു യു.എസ് ജസ്റ്റിസ് ഡിപാര്‍ട്ട്മെന്‍്റ് ഷോഡനെതിരെ കുറ്റം ചുമത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കാണാതായത്. ഇയാള്‍ ഹോങ്കോങ്ങില്‍ തന്നെയുണ്ടോ മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നോ എന്ന കാര്യം വ്യക്തമല്ല.

തന്നെ യു.എസിലേക്ക് നാടുകടത്തുകയാണെങ്കില്‍ ഐസ്ലന്‍്റില്‍ രാഷ്ട്രീയ അഭയം തേടുമെന്ന് ഷോഡന്‍ നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എ തന്നെ നിയമവിരുദ്ധമായി തട്ടിക്കൊണ്ട േപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ് സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഷോഡനെ വിട്ടുകൊടുക്കാന്‍  ഹോങ്കോങ് തയാറാകുമെന്നാണ് നിയമ വിദഗ്ദര്‍ നല്‍കുന്ന സൂചന. യു.എസും ഹോങ്കോങ്ങും തമ്മില്‍ തടവുകാരെ കൈമാറാനുള്ള ചില കരാറുകളില്‍ നേരത്തെ ഏര്‍പ്പെട്ടിരുന്നതിനാലാണിത്.

അതേസമയം, വിവരം ചോര്‍ത്തുന്നെന്ന വാര്‍ത്ത പുറത്ത് വന്നതിനെ സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന ചര്‍ച്ചകള്‍ ഷോഡനെതിരായ അന്വേഷണത്തെ ബാധിച്ചിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷോഡനെതിരെ കുറ്റം ചുമത്തുന്നതിനു തടസ്സമില്ലെന്നും അവര്‍ പറഞ്ഞു.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ)യുടെ സാങ്കതേിക വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന 29കാരനായ ഷോഡനാണ് എന്‍.എസ്.എയുടെ രഹസ്യ പദ്ധതി ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയത്. സുരക്ഷയുടെ പേരില്‍ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
വ്യക്തികളുടെ ഫോണ്‍ സംഭാഷണം എന്‍.എസ്.എ ചോര്‍ത്തുന്നുവെന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. അമേരിക്കയിലെ പ്രമുഖ ടെലിഫോണ്‍ സേവന ദാതാവായ വെരിസോണ്‍ കമ്പനിയാണ് എന്‍.എസ്.എക്ക് വ്യക്തികളുടെ ഫോണ്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. ഫോണ്‍ ചെയ്ത സമയം, സംസാര ദൈര്‍ഘ്യം, സ്ഥലം, സംഭാഷണം നടത്തിയ വ്യക്തികള്‍ എന്നീ വിവരങ്ങളാണ് വെരിസോണ്‍ എന്‍.എസ്.എക്ക് കൈമാറിയത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP