സ്വാഗതം
WELCOME

News Update..

Monday, July 28, 2014

കലാപങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏകവഴി ഗുജറാത്ത് മോഡല്‍ വംശഹത്യയെന്ന് ബി.ജെ.പി നേതാവ് Madhyamam News Feeds

കലാപങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏകവഴി ഗുജറാത്ത് മോഡല്‍ വംശഹത്യയെന്ന് ബി.ജെ.പി നേതാവ് Madhyamam News Feeds

Link to

കലാപങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏകവഴി ഗുജറാത്ത് മോഡല്‍ വംശഹത്യയെന്ന് ബി.ജെ.പി നേതാവ്

Posted: 28 Jul 2014 12:36 AM PDT

Image: 

ബംഗളൂരു: 2002ലെ ഗുജറാത്ത് മോഡല്‍ വംശഹത്യ മാത്രമാണ് ഇന്ത്യയില്‍ കലാപങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.ടി രവിയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഉത്തര്‍ പ്രദേശിലെ സൊഹാറന്‍പൂരില്‍ സാമുദായിക സംഘര്‍ഷം വ്യാപിക്കുന്നതിനിടെയാണ് കലാപത്തെക്കുറിച്ച് ബി.ജെ.പി നേതാവിന്‍െറ വിവാദ ട്വീറ്റ്.

കലാപത്തിന് ഇടവരുത്തിയ ഗുരുദ്വാര ആക്രമണവുമായി ബന്ധപ്പെട്ട് വീഡിയോ ലിങ്കും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സൊഹാറന്‍പൂരിലെ കലാപത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന നിരവധി ഫോട്ടോകള്‍  സി.ടി രവിഷെയര്‍ ചെയ്തിട്ടുണ്ട്.

വര്‍ഗ്ഗിയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ട്വീറ്റുകള്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഷെഹ്നാസ് പൂനവാല പരാതി നല്‍കിയിരിക്കുകയാണ്. മുസഫര്‍ നഗര്‍ കലാപം ആളിക്കത്താന്‍ പ്രധാന കാരണം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ഇത്തരം വ്യാജ വാര്‍ത്തകളായിരുന്നു.

24 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലാലുവും നിതീഷും തെരഞ്ഞെടുപ്പ് ഗോദയില്‍ ഒരുമിക്കുന്നു

Posted: 28 Jul 2014 12:01 AM PDT

Image: 

പട്ന: 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം മുന്‍ ബിഹാര്‍ മുഖ്യമന്ത്രിമാരായ ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ആര്‍.ജെ.ഡി  നേതാവ് ലാലുപ്രസാദ് യാദവും തെരഞ്ഞെടുപ്പ് ഗോദയില്‍ ഒരുമിക്കുന്നു. ആഗസ്റ്റ് 21ന്  ബീഹാറിലെ 10 നിയമസഭാമണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇരുവരും കൈകോര്‍ക്കുന്നത്. ജെ.ഡി.യു പ്രസിഡന്‍റ് ബശിശ്ത നാരായണന്‍ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. 4 വീതം നിയമസഭാ സീറ്റുകളില്‍ ജെ.ഡി.യുവും ആര്‍.ജെ.ഡിയും രണ്ട് നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നണിയായി മത്സരിക്കാനാണ് ധാരണയായത്. വര്‍ഗീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നതിനുള്ള പുതിയ തുടക്കമായിരിക്കും ഇതെന്ന് ജെ.ഡി.യു അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ ഇരുപാര്‍ട്ടികളും ഒറ്റക്കാണ് മത്സരിച്ചിരുന്നത്.

 

ആഘോഷ രാവില്‍ യു.എ.ഇ

Posted: 27 Jul 2014 11:48 PM PDT

Image: 

ദുബൈ/അബൂദബി: വ്രത വിശുദ്ധിയുടെ നാളുകള്‍ക്കൊടുവില്‍ മാനത്ത് ശവ്വാലമ്പിളി തെളിഞ്ഞതോടെ നാടും നഗരവും പെരുന്നാള്‍ ആഘോഷലഹരിയില്‍. തിങ്കളാഴ്ച ശവ്വാല്‍ ഒന്നായി പ്രഖ്യാപനം വന്നയുടന്‍ അവസാനവട്ട ഷോപ്പിങിനായി പ്രവാസികളടക്കമുള്ളവര്‍ ഷോപ്പുകളിലേക്കും മാളുകളിലേക്കും ഒഴുകി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചതിനാല്‍ കച്ചവടം പൊടിപൊടിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസവും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസവും രാജ്യത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബര്‍ ദുബൈയിലെ മീന ബസാറിലും, ദേരയിലെ നായ്ഫിലും വന്‍ കച്ചവട തിരക്കാണ് അനുഭവപെട്ടത്. അബറയിലു ബസിലും മെട്രോയിലും തിരക്ക് തന്നെയായിരുന്നു.
ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്‍െറ ഭാഗമായി ദുബൈ ടൂറിസം വകുപ്പിന്‍െറ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ‘ഈദ് ഇന്‍ ദുബൈ’ എന്ന് പേരിട്ട ഉത്സവത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായുള്ള വിനോദ പരിപാടികള്‍, ഷോപ്പിങ് മേള, സമ്മാന പദ്ധതികള്‍ തുടങ്ങിവയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈദ് ആഘോഷത്തിനുള്ള മിഡിലീസ്റ്റിലെ മികച്ച വേദിയായി ദുബൈയെ ഉയര്‍ത്തിക്കാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യം.
പെരുന്നാളിന്‍െറ ആദ്യ മൂന്നുദിനം ദുബൈ ക്രീക്കിലെ അല്‍ സീഫ് സ്ട്രീറ്റില്‍ കരിമരുന്ന് പ്രയോഗം നടക്കും. മാനത്ത് ആയിരം വര്‍ണങ്ങള്‍ വാരി വിതറുന്ന ആകാശപ്പൂരം വീക്ഷിക്കാന്‍ ആയിരങ്ങളത്തെുമെന്നാണ് കരുതുന്നത്.
ദിവസവും രാത്രി ഒമ്പതിനാണ് പരിപാടി. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന മുദ്ഹിശ് വേള്‍ഡ് വ്യത്യസ്തതയാര്‍ന്ന വിനോദാനുഭവമാണ് സമ്മാനിക്കുക. ആന്‍ഗ്രി ബേര്‍ഡ്സ്, ട്രാന്‍സ്ഫോര്‍മേഴ്സ്, ഹലോ കിറ്റി തുടങ്ങിയ ഗെയിമുകളുടെ ഇന്‍ററാക്ടീവ് പതിപ്പാണ് മുദ്ഹിശ് വേള്‍ഡിലെ പ്രധാന ആകര്‍ഷണം. ലോക പ്രശസ്തമായ ഡബ്ള്യൂ.ഡബ്ള്യൂ.ഇ റെസ്ലിങ് ആസ്വദിക്കാന്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അവസരമുണ്ട്.
ഇതുകൂടാതെ കറൂസല്‍, ചെയര്‍ ഓ പ്ളെയിന്‍, ക്രേസി വേവ്, ബന്‍ജീ ജമ്പിങ് തുടങ്ങിയവയും ഇവിടെ സംവിധാനിച്ചിരിക്കുന്നു. ഇമാറാത്തി പാരമ്പര്യവും സംസ്കാരവും ഇവിടെ അനുഭവിച്ചറിയാം.
സെപ്റ്റംബര്‍ അഞ്ച് വരെ നീളുന്ന ‘ഈദ് ഇന്‍ ദുബൈ’ ആഘോഷത്തില്‍ പങ്കെടുക്കുന്ന ഷോപ്പിങ് മാളുകളില്‍ നിന്ന് 200 ദിര്‍ഹമിന് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കിട്ടെടുക്കുന്നവര്‍ക്ക് നാല് ദശലക്ഷം ദിര്‍ഹമിന്‍െറ സമ്മാനം ലഭിക്കും. ആറ് ബി.എം.ഡബ്ള്യൂ കാറുകള്‍, അഞ്ച് ലക്ഷം ദിര്‍ഹത്തിന്‍െറ ഷോപ്പിങ് വൗച്ചറുകള്‍ എന്നിവയും സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ക്ക് ചില മാളുകളില്‍ 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.  
ജൂലൈ 30,31 തിയതികളില്‍ നടക്കുന്ന ലയാലി ദുബൈ സംഗീത കച്ചേരി, ജൂലൈ 31ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന സലിം സുലൈമാന്‍ ലൈവ് സംഗീത കച്ചേരി, ആഗസ്റ്റ് ഒന്നിന് അല്‍ നാസര്‍ ലിഷര്‍ ലാന്‍റില്‍ നടക്കുന്ന ശ്രേയ ഘോഷാലിന്‍െറ സംഗീത കച്ചേരി തുടങ്ങിയവയാണ് മറ്റു പ്രധാന പരിപാടികള്‍.
അബൂദബിയിലെ പ്രധാന ഷോപ്പിങ് മാളുകളിലെല്ലാം ഞായറാഴ്ച ഉച്ച മുതല്‍ തന്നെ അത്യാവശ്യം തിരക്ക് അനുഭവപ്പെട്ടിരുന്നു. രാത്രിയോടെ വസ്ത്രങ്ങളും സാധനങ്ങളും വാങ്ങാനത്തെിയവരുടെ എണ്ണം കൂടി വന്നു.  മിനയിലെയും മദീനാ സായിദിലെയും മാര്‍ക്കറ്റുകളിലും നിരവധി പേര്‍ എത്തി. പഴവര്‍ഗങ്ങളും മല്‍സ്യവും മാംസവും എല്ലാം വാങ്ങുന്നതിനാണ് എത്തിയത്.
 സ്കൂള്‍ അവധിയും മറ്റും നിമിത്തം നിരവധി പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് പോയെങ്കിലും പൊലിമ കുറക്കാതെയുള്ള ആഘോഷമാണ് നടക്കുന്നത്. പ്രവാസി കുടുംബങ്ങളില്‍ മൈലാഞ്ചിയിടലും പെരുന്നാള്‍ ദിവസത്തെ ഭക്ഷണ ഒരുക്കങ്ങളുമാണ് പ്രധാനമായും പെരുന്നാള്‍ രാവില്‍ നടന്നത്. ബാച്ചിലര്‍ റൂമുകളും ആഘോഷപ്പൊലിമയായിരുന്നു. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വിനോദ യാത്രകള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലായിരുന്നു പലരും.
പെരുന്നാള്‍ ദിവസങ്ങളില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. നാട്ടില്‍ നിന്നുള്ള കലാകാരന്‍മാരെ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ അടക്കം നടക്കുന്നുണ്ട്.
ഷാര്‍ജ: റമദാനില്‍ നിന്ന് പെരുന്നാളിലേക്കുള്ള ദൂരം അവസാനിച്ചുവെന്ന് അറിയിപ്പ് ലഭിച്ചതോടെ ഷാര്‍ജയിലെ കച്ചവട കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപെട്ടു. റോള, അല്‍ നഹ്ദ, ജുബൈല്‍, കല്‍ബ, ഖോര്‍ഫക്കാന്‍, ദൈദ്, മദാം, നിസ്വ, ഹിസന്‍ ദിബ്ബ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്‍ജനകൂട്ടമാണ് പെരുന്നാള്‍ സന്തോഷം ആഘോഷമാക്കാന്‍ എത്തിയത്.  അല്‍ ജുബൈല്‍ മാര്‍ക്കറ്റിലെ പഴം-പച്ചക്കറി, ഇറച്ചി, കാലിചന്ത, പക്ഷി ചന്ത, ബസ് സ്റ്റേഷന്‍, ബുഹൈറ കോര്‍ണീഷ് എന്നിവിടങ്ങളില്‍ തിരക്കോട് തിരക്കായിരുന്നു. ഷാര്‍ജ അല്‍ നഹ്ദയിലെ ലുലു, അന്‍സാര്‍ തുടങ്ങിയ കച്ചവട കേന്ദ്രങ്ങളില്‍ വസ്ത്രം വാങ്ങാനത്തെിയവരുടെ നീണ്ട നിര പാതിരാവിലും കുറഞ്ഞില്ല.
സലൂണുകളിലെ ഇരിപ്പിടങ്ങള്‍ ഒഴിയാന്‍ ആളുകള്‍ കാത്ത് നിന്നു. ഗതാഗത കുരുക്ക് കാരണം ദുബൈയിലെ സത്വയിലെ റോഡുകളിലൂടെ പാതിരാവിലും വാഹനങ്ങള്‍ മുടന്തിയാണ് നീങ്ങിയത്.  ജുമൈറയിലെ തുറന്ന ബീച്ചിന്‍െറ പരിസരത്തേക്ക് വാഹനങ്ങള്‍ക്ക് അടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

ഗസ്സയെ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തറും തുര്‍ക്കിയും

Posted: 27 Jul 2014 11:43 PM PDT

Image: 

ദോഹ: ഗസ്സയില്‍ ശാശ്വത പരിഹാരം കൊണ്ട് വരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഖത്തര്‍ തുര്‍ക്കി വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാരീസില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്‍ ഫാബിയോണ്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രസ്താവനയിലാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചക്ക് വേണ്ടിയാണ് ഇരു നേതാക്കളും പാരീസിലത്തെിയത്. ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യ, തുര്‍ക്കി വിദേശ കാര്യ മന്ത്രി ദാവൂദ് ഓഗ്ലോ എന്നിവര്‍ക്ക് പുറമെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്‍ ഫാബിയോണ്‍ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു. ഗസ്സയില്‍ ശാശ്വത സമാധാനം നിലനിര്‍ത്തുന്നതിന്‍െറ ആദ്യപടിയായി ഗസ്സക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് അല്‍ അതിയ്യ ആവശ്യപ്പെട്ടു. സിയോണിസ്റ്റ് ഭരണകൂടം ഗസ്സയെ ജയിലാക്കി മാറ്റിയിരിക്കുകയാണ്.
ഈ അവസ്ഥക്ക് ആദ്യമായി മാറ്റമുണ്ടാകണം. ഫലസ്തീന്‍ പ്രശ്നം പരിഹാരം കാണുന്നതില്‍ ഈജിപ്തിന്‍െറ സാന്നിധ്യം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അവരെ അവഗണിച്ച് മുമ്പോട്ട് പോകാന്‍ കഴിയില്ളെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.
ഖത്തര്‍ ഭീകരതയെ പിന്തുണക്കുന്നുവെന്ന ലിബര്‍മാന്‍െറ പ്രസ്താവനയെ തള്ളിക്കളഞ്ഞ വിദേശകാര്യ മന്ത്രി ഇസ്രായേലാണ് ഭീകരവാദം സ്യഷ്ടിക്കുന്നതെന്ന് കുറ്റപ്പെടുത്തി. അതിനിടെ ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ ഖത്തറും തുര്‍ക്കിയും സ്വാഗതം ചെയ്തു. മാനുഷിക പരിഗണന മുന്‍നിര്‍ത്തി എത്രയും വേഗം ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു.

പുണ്യദിനങ്ങള്‍ക്ക് വിട; ഇന്ന് പെരുന്നാള്‍

Posted: 27 Jul 2014 11:29 PM PDT

Image: 

കുവൈത്ത് സിറ്റി: വ്രത വിശുദ്ധിയുടെ പകലിരവുകള്‍ക്ക് വിട നല്‍കി വിശ്വാസികള്‍ ഈദുല്‍ ഫിത്റിന്‍െറ സന്തോഷത്തിലേക്ക്. പകല്‍ മുഴുവന്‍ നീളുന്ന വ്രതാനുഷ്ഠാനവും രാവ് പകലാക്കുന്ന രാത്രി നമസ്കാരവും ഖുര്‍ആന്‍ പാരായണവും നല്‍കിയ ആത്മീയ ബലത്തിന്‍െറ കരുത്തില്‍ രാജ്യത്തെ ആബാലവൃന്ദം വിശ്വാസികള്‍ വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നു.
റമദാന്‍ 29ാം ദിവസമായ ഞായറാഴ്ച മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നയുടന്‍ സ്വദേശികളും വിദേശികളും പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലായി. ഷോപ്പിങ് മാളുകളിലേക്കും വിവിധയിടങ്ങളിലെ സൂഖുകളിലേക്കും ജനം ഒഴുകി.
പെരുന്നാള്‍ ദിനത്തില്‍ രാജ്യത്തെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടക്കും. ഒൗഖാഫ് മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ വിവിധ പള്ളികളില്‍ നമസ്കാരം അരങ്ങേറും. മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി വിവിധ ഭാഗങ്ങളില്‍ ഈദ്ഗാഹ് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലായിടത്തും 5.21നാണ് നമസ്കാരം. പള്ളികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഫിത്ര്‍ സകാത്ത് ശേഖരണവും സജീവമാണ്.
പ്രാദേശികമായുള്ള ഫിത്ര്‍ സകാത്ത് വിതരണത്തിനുപുറമെ ഗസ്സയടക്കം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന വിശ്വാസികള്‍ക്ക് ഇതിന്‍െറ വിഹിതം എത്തിക്കാനുള്ള ഏര്‍പ്പാടുകളും വിവിധ സംഘങ്ങള്‍ ചെയ്യുന്നുണ്ട്. മലയാളി സംഘടനകളും ഫിത്ര്‍ സകത്ത് ശേഖരണത്തിനും വിതരണത്തിനും വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഈദ് സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

 

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍

Posted: 27 Jul 2014 11:27 PM PDT

Image: 

ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍ രക്ഷാസമിതി. മാനുഷിക പരിഗണന വെച്ച് നിരുപാധികം വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു. രക്ഷാസമിതി അടിയന്തിര യോഗം ചേര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന്, ഗസ്സയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഹമാസ് തീരുമാനിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍, 24 മണിക്കൂറാണ് താല്‍ക്കാലികമായി പ്രത്യാക്രമണം അവസാനിപ്പിക്കാന്‍ ഹമാസ് തീരുമാനിച്ചത്. ശനിയാഴ്ച ഇസ്രായേല്‍ പ്രഖ്യാപിച്ച, വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സൈനിക നടപടി പുനരാരംഭിച്ച ഉടനെയാണ് ഹമാസിന്‍െറ പ്രഖ്യാപനം. എന്നാല്‍, ഇതിനോട് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം മാനിച്ചും ഈദ് ആഘോഷത്തിന്‍െറ സാഹചര്യം കണക്കിലെടുത്തും തങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഹമാസ് വക്താവ് സാമി അബു സുഹ്രിയുടെ പ്രസ്താവന.

ഒരാഴ്ചത്തെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ അമേരിക്കയിലേക്കുതന്നെ മടങ്ങിയതിന് തൊട്ടുടനെയാണ് പുതിയ സംഭവവികാസങ്ങള്‍. നേരത്തേ, കെറി മുന്നോട്ടുവെച്ച ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹമാസ് തള്ളിയിരുന്നു. ശനിയാഴ്ച രാത്രി ഇസ്രായേല്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് നാല് മണിക്കൂര്‍ കൂടി നീട്ടി. തുടര്‍ന്ന്, 24 മണിക്കൂര്‍ കൂടി നീട്ടാന്‍ ഇസ്രായേല്‍ സൈന്യം തത്ത്വത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും, ഹമാസ് തങ്ങള്‍ക്കു നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചന്നൊരോപിച്ച്, ആക്രമണം തുടരുകയായിരുന്നു. ഞായറാഴ്ച ഉച്ചക്കുശേഷം മാത്രം മേഖലയില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സ സിറ്റിയില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ സ്ഥിതിചെയ്യന്ന അല്‍ ശുറൂഖ് കെട്ടിടത്തിന് നേരെയും ഞായറാഴ്ച വ്യോമാക്രമണമുണ്ടായി. സംഭവത്തില്‍ ഹമാസിന്‍െറ കീഴിലുള്ള അല്‍ അഖ്സ ടീവിയുടെ ഓഫിസ് പൂര്‍ണമായും തകര്‍ന്നു. ഇതിനകംതന്നെ, മരണസംഖ്യ 1050 കവിഞ്ഞിട്ടുണ്ട്. 6000ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടു ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു. ഹമാസിന്‍െറ പ്രത്യാക്രമണത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

കൊച്ചി ബ്ളാക്ക് മെയില്‍ സംഘത്തിനെതിരെ ആത്മഹത്യാ പ്രേരണ കേസ്

Posted: 27 Jul 2014 11:25 PM PDT

Image: 

തിരുവനന്തപുരം: കൊച്ചി ബ്ളാക്ക് മെയില്‍ സംഘത്തിനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു. വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേസ്.ആത്മഹത്യയെക്കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കും. ബ്ളാക്ക് മെയിലിങ് സംഘത്തിന്‍െറ ഭീഷണിയെ സംബന്ധിച്ച് രവീന്ദ്രന്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 17നാണ് രവീന്ദ്രന്‍ ആത്മഹത്യ ചെയ്തത്. വെഞ്ഞാറമൂട് സിഐയുടെ നേതൃത്വത്തിലാണ് കേസന്വേഷണം  നടക്കുന്നത്.

രവീന്ദ്രന്‍െറ സുഹൃത്താണ് ഇതു സംബന്ധിച്ച് പൊലീസില്‍ ആദ്യം പരാതി നല്‍കിയത്. രവീന്ദ്രന്‍െറ കിടപ്പറ രംഗങ്ങള്‍ കാണിച്ച് 1.25 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.
 

സഹാറാന്‍പൂര്‍ കലാപം: കര്‍ഫ്യൂവിന് നാല് മണിക്കൂര്‍ ഇളവ്

Posted: 27 Jul 2014 10:45 PM PDT

Image: 

സഹാറന്‍പുര്‍: മൂന്നു പേരുടെ മരണത്തിനിടയാക്കിയ കലാപവുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ പ്രഖ്യാപിച്ച കര്‍വ്യൂവിന് നാല് മണിക്കൂര്‍ ഇളവ്. കലാപവുമായി ബന്ധപ്പെട്ട്  38 പേരെ അറസ്റ്റ് ചെയ്തു.

രണ്ടാം ദിവസവും നിശാ നിയമവും അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവും പ്രദേശത്തു നിലനിന്നു. 22 കച്ചവടസ്ഥാപനങ്ങള്‍ അക്രമത്തിനിരയായി. 15 വാഹനങ്ങളും തകര്‍ക്കപ്പെട്ടു. സഹാറന്‍പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് മസ്ജിദിനും ഗുരുദ്വാരക്കുമിടയിലുള്ള ഭൂമിയെച്ചൊല്ലിയുണ്ടായ അവകാശത്തര്‍ക്കമാണ് കലാപത്തിന് കാരണമായത്.

ഞായറാഴ്ച പുതുതായി അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് അഡീഷനല്‍ ഡി.ജി.പി മുകുള്‍ ഗോയല്‍ പറഞ്ഞു. സമാധാനയോഗത്തിനു ശേഷം മാത്രമേ കര്‍ഫ്യൂവില്‍ ഇളവുവരുത്തുന്ന കാര്യം ആലോചിക്കൂവെന്ന് സഹാറന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് സന്ധ്യ തിവാരി പറഞ്ഞു. ഗുരുദ്വാരയുടെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇരുകൂട്ടരും കല്ളേറും കൊള്ളിവെപ്പും നടത്തിയിട്ടുണ്ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. അക്രമം നിയന്ത്രിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് നിര്‍ദേശം നല്‍കിയതായും അദ്ദഹേം പ്രധാനമന്ത്രിയെ അറിയിച്ചു.

കുറച്ചുനാളായി ഉത്തര്‍പ്രദേശിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും അതിന്‍െറ തുടര്‍ച്ചയാണ് സഹാറന്‍പൂര്‍ കലാപമെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു. മുലായംസിങ് യാദവ് സര്‍ക്കാറിന്‍െറ ഭരണപരമായ പരാജയമാണ് കലാപത്തിനു വഴിവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് റീത ബഹുഗുണ ജോഷി കുറ്റപ്പെടുത്തി. ഒരുവിഭാഗത്തിന് അനുകൂലമായി കോടതി ഉത്തരവ് വന്നതാണ്. അവര്‍ നിര്‍മാണപ്രവൃത്തിക്ക് പൊലീസ് സംരക്ഷണം തേടുകയും ചെയ്തിരുന്നു. മറുവിഭാഗത്തെ വിഷയം ധരിപ്പിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പൊലീസിന് കഴിയേണ്ടതായിരുന്നെന്നും അവര്‍ പറഞ്ഞു. അതേസമയം, സമാജ്വാദി പാര്‍ട്ടി വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചതാണ് കലാപത്തിന് കാരണമായതെന്ന് ബി.ജെ.പി വക്താവ് സയ്യദ് ഷാനവാസ് ഹുസൈന്‍ കുറ്റപ്പെടുത്തി.

സഹാറന്‍പൂരിലെ കുതുബ്ഷേര്‍ പ്രദേശത്തെ തര്‍ക്കസ്ഥലത്ത് വെള്ളിയാഴ്ച സിഖുകാര്‍ നിര്‍മാണപ്രവര്‍ത്തനത്തിന് തുടക്കമിട്ടത് മുസ്ലിം സമുദായം ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇരുവിഭാഗവും കല്ളേറും അക്രമവും തുടങ്ങുകയായിരുന്നു. നാലുവര്‍ഷം മുമ്പ് തങ്ങളുടെ ഗുരുദ്വാര വലുതാക്കാന്‍ സിഖ് സമുദായം തീരുമാനിച്ചതു മുതല്‍ പ്രശ്നം നിലനില്‍ക്കുകയാണ്.
ഗുരുദ്വാരയുടെ പുനര്‍നിര്‍മാണ പ്രവൃത്തി നടത്താനുദ്ദശേിച്ച സ്ഥലം പള്ളിയുടേതാണെന്നു പറഞ്ഞ് മുസ്ലിംകള്‍ ഈ നീക്കത്തെ എതിര്‍ത്തു. തര്‍ക്കം പ്രാദേശിക കോടതിയിലത്തെി. കോടതിയാകട്ടെ, സിഖ് സമുദായത്തിനനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അലഹബാദ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയ മുസ്ലിം സമുദായം പിന്നീട് ഇത് പിന്‍വലിച്ചത്രേ.

 

ആക്രമണം നിര്‍ത്താതെ ഇസ്രായേല്‍

Posted: 27 Jul 2014 10:30 PM PDT

Image: 

ഗസ്സ സിറ്റി: ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന്, ഗസ്സയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഹമാസ് തീരുമാനിച്ചു. ഞായറാഴ്ച ഉച്ചക്കു രണ്ട് മണി മുതല്‍, 24 മണിക്കൂറാണ് താല്‍ക്കാലികമായി പ്രത്യാക്രമണം അവസാനിപ്പിക്കാന്‍ ഹമാസ് തീരുമാനിച്ചത്. ശനിയാഴ്ച ഇസ്രായേല്‍ പ്രഖ്യാപിച്ച, വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സൈനിക നടപടി പുനരാരംഭിച്ച ഉടനെയാണ് ഹമാസിന്‍െറ പ്രഖ്യാപനം. എന്നാല്‍, ഇതിനോട് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം മാനിച്ചും ഈദ് ആഘോഷത്തിന്‍െറ സാഹചര്യം കണക്കിലെടുത്തും തങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഹമാസ് വക്താവ് സാമി അബു സുഹ്രിയുടെ പ്രസ്താവന.
ഒരാഴ്ചത്തെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ അമേരിക്കയിലേക്കുതന്നെ മടങ്ങിയതിന് തൊട്ടുടനെയാണ് പുതിയ സംഭവവികാസങ്ങള്‍. നേരത്തേ, കെറി മുന്നോട്ടുവെച്ച ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹമാസ് തള്ളിയിരുന്നു. ശനിയാഴ്ച രാത്രി ഇസ്രായേല്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് നാല് മണിക്കൂര്‍ കൂടി നീട്ടി. തുടര്‍ന്ന്, 24 മണിക്കൂര്‍ കൂടി നീട്ടാന്‍ ഇസ്രായേല്‍ സൈന്യം തത്ത്വത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും, ഹമാസ് തങ്ങള്‍ക്കു നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചെന്നാരോപിച്ച്, ആക്രമണം തുടരുകയായിരുന്നു. ഞായറാഴ്ച ഉച്ചക്കുശേഷം മാത്രം മേഖലയില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  ഗസ്സ സിറ്റിയില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന അല്‍ ശുറൂഖ് കെട്ടിടത്തിന് നേരെയും ഞായറാഴ്ച വ്യോമാക്രമണമുണ്ടായി. സംഭവത്തില്‍ ഹമാസിന്‍െറ കീഴിലുള്ള അല്‍ അഖ്സ ടീവിയുടെ ഓഫിസ് പൂര്‍ണമായും തകര്‍ന്നു. ഇതിനകംതന്നെ, മരണസംഖ്യ 1050 കവിഞ്ഞിട്ടുണ്ട്. 6000ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടു ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു. ഹമാസിന്‍െറ പ്രത്യാക്രമണത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കോടതിയലക്ഷ്യം പരിഷ്കരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു-മാര്‍കണ്ഡേയ കട്ജു

Posted: 27 Jul 2014 10:14 PM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്തെ കോടതിയലക്ഷ്യ സംവിധാനത്തില്‍ ഭേദഗതി വരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലവിലെ ജുഡീഷ്യറി സംവിധാനത്തിനെതിരെ രംഗത്തത്തെിയത്.

ഇന്ത്യ പോലൊരു ജനാധിപത്യ രാഷ്ട്രത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം. ജുഡീഷ്യറിയും മറ്റ് അധികാര കേന്ദ്രങ്ങളും ജനസേവകരാണ്. ജഡ്ജിമാര്‍ക്ക് അവരുടെ പദവി നീതീകരിക്കേണ്ടതില്ലന്നെും അനര്‍ഹമായ മഹത്വം കല്‍പ്പിക്കേണ്ടതില്ളെന്നും കട്ജു പറയുന്നു.

ന്യായാധിപന്‍മാര്‍ക്കുള്ള എല്ലാ അധികാരങ്ങളും പൊതുജനവിശ്വാസങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. പൊതുജനവിശ്വാസം ആര്‍ജിക്കേണ്ടത് സുതാര്യവും സത്യസന്ധവും നിഷ്പക്ഷവുമായ പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. അടിസ്ഥാനമില്ലാത്ത വിമര്‍ശങ്ങളില്‍ പരിഭ്രാന്തരാകാതെ ആര്‍ജവത്താടെ മുന്നോട്ട് പോകുകയാണ് ന്യായാധിപന്‍മാര്‍ ചെയ്യേണ്ടത്.

കോടതീയലക്ഷ്യവുമായി ബന്ധപ്പെട്ട്  നിലവിലുള്ള സംവിധാനമെന്നു പറയുന്നത് ഇംഗ്ളണ്ടില്‍ നിന്നുണ്ടായതാണ്. ജഡ്ജിമാരുടെ അന്തസ്സും പ്രതാപവും സംരക്ഷിക്കുന്നതിനായാണ് ഇത്തരത്തിലൊരു നിയമം കൊണ്ടു വന്നത്.  ഇന്ത്യയിലെ കോടതിയലക്ഷ്യ നിയമം അസ്ഥിരമാണ്. നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയുമാണ്. കോടതിയലക്ഷ്യ നിയമം ഭരണഘടനയിലെ 129, 215 എന്നീ വകുപ്പുകളിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്രം ഉറപ്പ് നല്‍കുന്ന 19 ാം വകുപ്പിനേക്കാള്‍ ഈ വകുപ്പുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതില്ലന്നെും കട്ജു അഭിപ്രായപ്പെടുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ അഴിമതിക്കാരനായ ജഡ്ജിയെ രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി സംരക്ഷിച്ചെന്ന കട്ജുവിന്‍െറ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP