സ്വാഗതം
WELCOME

News Update..

Friday, June 27, 2014

മധുരിത ഗായകന് നാടിന്റെ ഓര്‍മപ്പുസ്തകം Madhyamam News Feeds

മധുരിത ഗായകന് നാടിന്റെ ഓര്‍മപ്പുസ്തകം Madhyamam News Feeds

Link to

മധുരിത ഗായകന് നാടിന്റെ ഓര്‍മപ്പുസ്തകം

Posted: 27 Jun 2014 12:07 AM PDT

Image: 

‘പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ളോ.........’ സംഗീതവും ഫുട്ബാളും സൗഹൃദക്കൂട്ടങ്ങളും പരസ്പരം ചേര്‍ന്നൊഴുകുന്ന കോഴിക്കോടന്‍ തെരുവുകളെ സംഗീതസാന്ദ്രമാക്കിയ പ്രിയ ഗായകന്‍ നജ്മല്‍ ബാബുവിന്‍െറ സ്വരം വീണ്ടും അനശ്വരമാക്കാന്‍ ഒരുങ്ങുന്നു, കോഴിക്കോടിന്‍െറ സൗഹൃദക്കൂട്ടം. ജീവിതകാലം മുഴുവന്‍ സംഗീതത്തിന്‍െറ പിന്നാലെയലയുമ്പോഴും ഒരുക്കാനാകാതെ പോയ പാട്ടുകളും ഓര്‍മകളുമാണ് ഗാന സീഡിയും ഓര്‍മപ്പുസ്തകവും ഇറക്കി സൗഹൃദക്കൂട്ടം അനശ്വരമാക്കുന്നത്. വിഷാദ ലോകത്തിന്‍െറ സംഗീതം തെരുവാകെ പാടി നടന്ന കോഴിക്കോട് അബ്ദുല്‍ഖാദറിന്‍െറ മകന്  സൗഹൃദക്കൂട്ടമായ ഗസല്‍ധാരയാണ് മരണശേഷം  ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നത്. നദീം നൗഷാദ് എഡിറ്റ്് ചെയ്ത ‘നജ്മല്‍ ബാബു: ജീവിതവും സംഗീതവും’ എന്ന ഗ്രന്ഥവും അദ്ദേഹം പാടിയ 16 ഗാനങ്ങളടങ്ങിയ സീഡിയും പുറത്തിറങ്ങുന്നു.
ഒരു കാലത്ത് കോഴിക്കോടിന്‍െറ തെരുവുകളെയും ഫുട്ബാള്‍ മൈതാനങ്ങളെയും ഗസല്‍ മെഹ്ഫിലുകളെയും ത്രസിപ്പിച്ച സ്വരമാണ് വീണ്ടും അനുവാചകരില്‍ എത്തുന്നത്. വലിയ ഗായകന്‍െറ മകനായിരുന്നിട്ടും 10 വര്‍ഷം മണലാരണ്യത്തിലും പിന്നീട് പാട്ടിനായി നാടാകെയും അലഞ്ഞ്, കഴിഞ്ഞ നവംബര്‍ അഞ്ചിന് വൃക്ക സംബന്ധമായ രോഗത്തത്തെുടര്‍ന്ന് മലപ്പുറം ജില്ലയിലെ വേങ്ങരയിലായിരുന്നു നജ്മല്‍ ബാബുവിന്‍െറ മരണം. പാട്ടിനോടും ജീവിതത്തോടും ഒരേ സമയം പൊരുതി വീണതായിരുന്നു ഈ ഗായകന്‍െറ ജീവിതം. പത്താം ാം വയസ്സില്‍ മുംബൈയിലെ ഷണ്‍മുഖാനന്ദ ഹാളില്‍ പിതാവിനോടൊപ്പം പാടാന്‍ പോയായിരുന്നു തുടക്കം.

പിതാവ് അബ്ദുല്‍ ഖാദറിന്‍െറ ദുരിത ജീവിതം കണ്ട് പിന്നീട്  ഗള്‍ഫിലേക്ക് പോയി. അപ്പോഴും മനസ്സില്‍ നിന്ന് കുതറിത്തെറിച്ച് പുറത്തത്തെിയ മെഹ്ദി ഹസന്‍െറ പാട്ടുകള്‍ കൂടെ ജോലി ചെയ്ത പാകിസ്താനികളെ പോലും അമ്പരപ്പിച്ചു. രോഗബാധിതനായി നാട്ടിലത്തെി കോഴിക്കോട് കമ്മത്ത്ലെയിനില്‍ തുടങ്ങിയ ഹോട്ടലിന്‍െറ പേര് പാരിബാസ്. സംഗീതവും ഭക്ഷണവും വിളമ്പുന്ന ഹോട്ടല്‍. ഒരു ഭാഗത്ത് ഭക്ഷണം വിളമ്പുമ്പോള്‍ മറുഭാഗത്ത് മെഹ്ദിഹസനും ഗുലാംഅലിയും പെയ്തുതീരുമായിരുന്നു. ജീവിതത്തില്‍ പക്ഷേ, ഇത് നഷ്ടക്കണക്കായപ്പോള്‍ സ്വര്‍ണക്കട തുടങ്ങി. പിന്നീട് രോഗത്തിലേക്കും മരണത്തിലേക്കുമുള്ള യാത്രയായിരുന്നു. അക്കാലത്ത് ഏറെ പരിചിതമല്ലാത്ത ഗസല്‍ സംഗീതത്തെ മലയാളികളുടെ ഗൃഹാതുരതയിലേക്ക് കുടിയിരുത്തുകയായിരുന്നു നജ്മല്‍ ബാബു. ആകാശവാണിയില്‍ ഗസലുകള്‍ വരുന്നത് ഈ ഗായകന്‍െറ സ്വരങ്ങളിലൂടെയാണ്.

അന്യ ദേശങ്ങളിലൂടെയുള്ള ഈ യാത്ര വൈവിധ്യങ്ങളുടെ സംഗീതധാരയെ ഈ ഗായകന്‍ കേരളത്തിന്‍െറ മണ്ണിലത്തെിച്ചു. പിന്നീടിങ്ങോട്ട് നാടൊട്ടുക്കും എണ്ണമറ്റ വേദികളില്‍ നജ്മലിന്‍െറ സ്വരം നിറഞ്ഞു. എഴുപതുകളില്‍ നാഗ്ജി ഫുട്ബാളില്‍ കളിക്കാന്‍ കോഴിക്കോട്ടത്തെുന്ന താരങ്ങളുമായുള്ള സൗഹൃദം ഭാഷയുടെ അതിരുകള്‍ കടന്ന സംഗീതത്തിന്‍െറ വഴികള്‍ തുറന്നു.

അങ്ങനെ മെഹ്ദി ഹസന്‍െറയും ഗുലാം അലിയുടെയും മുഹമ്മദ് റഫിയുടെയും മുകേഷിന്‍െറയും ഗസലുകള്‍ മലയാളികളുടെ കാതുകളിലുമത്തെി.
സാധാരണ ഗായകര്‍ പാടാന്‍ മടിക്കുന്ന ഹൈ പിച്ച് ഗാനങ്ങള്‍ നജ്മല്‍ അനായാസം പാടി. ടാഗോറിന്‍െറ ഗീതാഞ്ജലിയില്‍ നിന്ന് ഭാസ്കരന്‍ മാസ്റ്റര്‍ വിവര്‍ത്തനം ചെയ്ത് കെ. രാഘവന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന ‘ഞാന്‍ പാടാനോര്‍ത്തൊരു മധുരിത ഗാനം...’ ആയിരുന്നു ഇഷ്ട ഗാനം. 

ഹിമാചല്‍പ്രദേശ് സംഘം ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു

Posted: 26 Jun 2014 11:55 PM PDT

പാലക്കാട്: കേരളത്തിലെ ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന് ഹിമാചല്‍പ്രദേശില്‍ നിന്നുള്ള 30 അംഗ സംഘം ജില്ലാ പഞ്ചായത്തിലെത്തി. കിലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി ജില്ലയില്‍ നിന്നുള്ള ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഭരണസമ്പ്രദായങ്ങള്‍ പഠിക്കുന്ന ആര്‍.ജി.പി.എസ് പദ്ധതിയുടെ ഭാഗമായാണ് സന്ദര്‍ശനം.
മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള മിനി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ജില്ലാ പഞ്ചായത്ത് അടുത്ത മാസം കമീഷന്‍ ചെയ്യുമെന്നും ഇത്തരത്തില്‍ പദ്ധതി ഏറ്റെടുക്കുന്ന രാജ്യത്തെ ആദ്യത്തെ ജില്ലാ പഞ്ചായത്താണ് പാലക്കാട് എന്നും പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ സംഘത്തെ അറിയിച്ചു.
ഭരണസംവിധാനം, പദ്ധതികള്‍ നടപ്പാക്കുന്നതിന്‍െറ നടപടികള്‍ എന്നിവയെ കുറിച്ച് സെക്രട്ടറി ടി.എസ്. മജീദ് വിശദീകരിച്ചു. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഹിമാചല്‍പ്രദേശില്‍ ഇവരെ ജനങ്ങള്‍ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. 324 ഗ്രാമപഞ്ചായത്ത്, 244 ബ്ളോക്ക്, 12 ജില്ലാ പഞ്ചായത്തുകളുമുള്ള ഹിമാചല്‍പ്രദേശില്‍ പഞ്ചായത്ത് തലത്തില്‍ പ്രധാനമായും രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണുള്ളത്.
ചെറിയ പ്രശ്നങ്ങള്‍ കോടതിയില്‍ പോകാതെ പഞ്ചായത്ത് തലത്തില്‍ തന്നെ തീര്‍പ്പാക്കുന്ന ന്യായ പഞ്ചായത്ത് സംവിധാനം അവിടെ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്.
കേരളത്തിലെ പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഹിമാചലില്‍ ഇല്ല. കേന്ദ്രവിഹിതം ഉപയോഗിച്ചാണ് ഇവര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. വാര്‍ഡ് തലത്തില്‍ മെമ്പര്‍മാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് പഞ്ചായത്തിന് നല്‍കും. പഞ്ചായത്ത് ഇതില്‍ മുന്‍ഗണനാ പ്രാധാന്യമനുസരിച്ച് അനുമതി നല്‍കും.
കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹിമാചല്‍പ്രദേശിലെ കൂടുതല്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും അവിടുത്തെ ഭരണ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ഹിമാചല്‍ സംഘം ക്ഷണിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക് കുമാര്‍, പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി എന്നിവരും പങ്കെടുത്തു.

കൊളത്തൂര്‍–പുലാമന്തോള്‍ റോഡരികുകള്‍ ഇടിഞ്ഞു താഴുന്നു്

Posted: 26 Jun 2014 11:48 PM PDT

പുലാമന്തോള്‍: രണ്ടുമാസം മുമ്പ് നവീകരണം പൂര്‍ത്തിയാക്കിയ കൊളത്തൂര്‍-പുലാമന്തോള്‍ റോഡരികുകള്‍ ഇടിഞ്ഞു താഴുന്നു.
നവീകരണത്തിനായി റോഡിന്‍െറ വീതികൂട്ടിയ ഭാഗങ്ങളാണ് ഇടിഞ്ഞ് താഴുന്നത്. അഞ്ചര മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് റബറൈസിങ് നടത്താനാണ് ഏഴ് മീറ്ററാക്കി വീതി കൂട്ടിയത്. വീതി കൂട്ടാനായി റോഡരികുകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചാലെടുത്തശേഷം ക്വാറി വേസ്റ്റ് ഇട്ട് മൂടുകയായിരുന്നു. ഇതിനുശേഷം റോഡരികുകള്‍ വേണ്ടത്ര ഉറപ്പ് വരുന്നതിന് മുമ്പുതന്നെ ടാറിങ്ങും നടത്തി. ഇതേസമയത്ത് തന്നെയാണ് പുലാമന്തോള്‍ മുതല്‍ കൊളത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ സ്വകാര്യ ടെലിഫോണ്‍ കമ്പനിയുടെ കേബിള്‍ വലിക്കുന്ന പ്രവര്‍ത്തനവും നടത്തിയത്. തുടര്‍ന്ന് കേബിള്‍ കുഴികളും വേണ്ടതുപോലെ നിരപ്പാക്കാത്തതാണ് റോഡരികുകള്‍ ഇടിഞ്ഞുതാഴാന്‍ കാരണം. കൊളത്തൂര്‍-പുലാമന്തോള്‍ റോഡിലൂടെ വഴിതെറ്റിവന്ന ട്രക്കര്‍ ബുധനാഴ്ച രാവിലെ താവുള്ളിപാലത്തിനടുത്ത് റോഡരിക് താഴ്ന്നതുകാരണം ചെരിഞ്ഞിരുന്നു. പെരുമ്പിലാവില്‍ നിന്ന് ഈ റോഡിലേക്ക് പൈ്ളവുഡുമായി പോവുകയായിരുന്ന വാഹനം ലോഡിറക്കിയ ശേഷം കുഴിയില്‍ നിന്ന് കയറ്റി വീണ്ടും ലോഡിങ് നടത്തി ബുധനാഴ്ച രാത്രി 10നാണ് വീണ്ടും യാത്രയായത്. 4.10 കോടി ചെലവിട്ട് നവീകരണം പൂര്‍ത്തിയാക്കിയ റോഡിന്‍െറ അരികുകള്‍ പലഭാഗത്തും താഴ്ന്നിട്ടുണ്ട്.

തിരുനെട്ടൂര്‍ മഹാദേവര്‍ക്ഷേത്രത്തില്‍ കവര്‍ച്ച

Posted: 26 Jun 2014 11:46 PM PDT

നെട്ടൂര്‍: തിരുനെട്ടൂര്‍ മഹാദേവര്‍ക്ഷേത്രത്തില്‍ കവര്‍ച്ച. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഓടില്‍ നിര്‍മിച്ച പ്രഭാമണ്ഡലം മോഷണം പോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശ്രീകോവിലിന്‍െറ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ബുധനാഴ്ച അര്‍ധരാത്രിയിലാകാം കൃത്യം നടന്നതെന്ന് കരുതുന്നു. പുലര്‍ച്ചെ നാലോടെ ശ്രീകോവില്‍ തുറക്കാന്‍ മേല്‍ശാന്തി എത്തിയപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ജീവനക്കാരെയും മറ്റും വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ച പനങ്ങാട് എസ്.ഐ എം.ബി. ശ്രീകുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ശ്രീകോവിലില്‍ ശിവലിംഗത്തിന് മുകളില്‍ വലയംവെക്കുന്ന രീതിയില്‍ സ്ഥാപിച്ചിരുന്ന പ്രഭാമണ്ഡലമാണ് മോഷണം പോയത്. പ്രധാന വാതിലിന്‍െറ പൂട്ട് ആയുധം ഉപയോഗിച്ച് തുറന്ന് ശ്രീകോവിലിനകത്ത് കടന്ന മോഷ്ടാക്കള്‍ രണ്ടാമത്തെ വാതില്‍ തള്ളിത്തുറന്നാണ് പ്രധാന ശ്രീകോവിലില്‍നിന്ന് പ്രഭാമണ്ഡലം കവര്‍ന്നത്. വിഗ്രഹത്തിന് മുന്നില്‍ ഉറപ്പിച്ചിരുന്ന വെള്ളിയില്‍ തീര്‍ത്ത ചന്ദ്രക്കലയും മറ്റും ശ്രീകോവിലിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
മോഷ്ടാക്കള്‍ കൃത്യം നടത്താനായി കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഉളിയും കുത്തിരുമ്പും അടക്കമുള്ള ആയുധങ്ങള്‍ ശ്രീകോവിലിന്‍െറ തൃപ്പടിയില്‍നിന്ന് ലഭിച്ചു.
ക്ഷേത്രത്തിന്‍െറ മുന്നിലെയും പിന്നിലെയും ഭണ്ഡാരത്തിന്‍െറ താഴ് തകര്‍ത്തിട്ടുണ്ടെങ്കിലും തുറന്നതായി വ്യക്തമല്ല. കാലപ്പഴക്കവും മറ്റും കാരണം പുരാവസ്തുവായി കണക്കാക്കുന്ന പ്രഭാമണ്ഡലത്തിന് ലക്ഷങ്ങള്‍ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. മോഷണ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. ജയിംസ് സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ഡി.സി.പി ആര്‍. നിശാന്തിനി, തൃക്കാക്കര എ.സി.പി സേവ്യര്‍ സെബാസ്റ്റ്യന്‍, എറണാകുളം സൗത് സി.ഐ സി.ബി. ടോം തുടങ്ങിയവര്‍ സ്ഥലത്തെത്തി. ക്ഷേത്രത്തിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉളിയും കുത്തിരുമ്പും വിരലടയാള വിദഗ്ധര്‍ പരിശോധിച്ചു. പൊലീസ് ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും തെളിവുകള്‍ ശേഖരിച്ചു.
ക്ഷേത്രത്തിന് മുന്നില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ച ഉപകരണങ്ങളില്‍ മണംപിടിച്ച പൊലീസ് നായ ക്ഷേത്രത്തിന്‍െറ തെക്കുഭാഗത്തുകൂടി പടിഞ്ഞാറ് ഓടിയ ശേഷം ക്ഷേത്രത്തിന് അടുത്തുതന്നെ തിരികെയെത്തി നിന്നു. കൊച്ചിന്‍ സിറ്റി ഫോറന്‍സിക് വിഭാഗം, സയന്‍റിഫിക് അസിസ്റ്റന്‍റ് മേരി ഷെറിന്‍, കൊച്ചിന്‍ സിറ്റി ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ, ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ പി.വി. പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചത്.

പാര്‍ട്ടി ഓഫിസ് ആക്രമണം: പൊലീസ് നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി പ്രക്ഷോഭത്തിന്

Posted: 26 Jun 2014 11:43 PM PDT

ആലപ്പുഴ: പഴവങ്ങാടിയിലെ ഓഫിസിനു നേരെ ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ ആര്‍.എസ്.പി ജില്ലാകമ്മിറ്റി ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു.
ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം രൂപവത്കരിച്ച ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ സ്പെഷല്‍ സ്ക്വാഡിന്‍െറ പ്രവര്‍ത്തനം നിഷ്ക്രിയമാണെന്ന് ജില്ലാസെക്രട്ടറിയടക്കമുള്ള ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജൂലൈ ഒമ്പതിന് എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനുള്ള തീരുമാനം അറിയിച്ച അവര്‍ മുന്നണിബന്ധം തങ്ങളുടെ തീരുമാനത്തിന് തടസ്സമല്ലെന്ന് വ്യക്തമാക്കി.
ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.പിക്കാര്‍ തന്നെയാണെന്ന മട്ടില്‍ വന്ന വാര്‍ത്തകള്‍ ദുഷ്പ്രചാരണമാണെന്ന് ആരോപിച്ച നേതാക്കള്‍ പൊലീസ് സംഘത്തിന് അത്തരമൊരു സംശയമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും പാര്‍ട്ടികള്‍ ആക്രമണത്തിനു പിന്നിലുള്ളതായി തങ്ങള്‍ ആരോപിക്കാതിരിക്കുന്നത് അന്വേഷണസംഘത്തിനെ വഴി തെറ്റിക്കുമെന്നതിനാലും പിന്നീട് തെറ്റിദ്ധാരണയുണ്ടാക്കുമെന്നതിനാലുമാണെന്നും ആദ്യം ചൂണ്ടിക്കാട്ടിയ നേതാക്കള്‍ പിന്നീട്, ലയന സമ്മേളനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ചിലര്‍ക്കെതിരെ നടത്തിയ പരസ്യമായ ആക്ഷേപം അതിന് കാരണമായിട്ടുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് പ്രതിഷേധപ്രകടനം നടത്തിയിരുന്ന കാര്യം അവര്‍ അനുസ്മരിച്ചു.
തങ്ങളുടെ സംശയങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്ത നേതാക്കള്‍ പരസ്യമായി ആര്‍ക്കെങ്കിലുമെതിരെ ആരോപണമുന്നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.
ആഭ്യന്തരമന്ത്രിയെ വിവരങ്ങള്‍ ഫോണില്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അടുത്തദിവസം പാര്‍ട്ടിയുടെ നിവേദക സംഘം നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ജില്ലാസെക്രട്ടറി അഡ്വ. ബി. രാജശേഖരന്‍ അറിയിച്ചു.
ഒരാഴ്ച കൂടി അന്വേഷണസംഘത്തിന് സമയം അനുവദിക്കണമെന്നതിനാലാണ് മാര്‍ച്ച് ഒമ്പതാം തീയതിയാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി നേതാക്കളായ ചുങ്കം നിസാം, പ്രഫ. ചന്ദ്രശേഖരന്‍ നായര്‍, അഡ്വ. സണ്ണിക്കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പകര്‍ച്ചവ്യാധി: അന്യസംസ്ഥാന തൊഴിലാളികള്‍ ഭീഷണിയില്‍

Posted: 26 Jun 2014 11:39 PM PDT

മാനന്തവാടി: മഴക്കാലമാരംഭിച്ചതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുമ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഷെഡുകള്‍ രോഗ ഭീതിയില്‍. ശുചിത്വക്കുറവും കുടിവെള്ളത്തിന്‍െറ അഭാവവും മൂലം ദുരിതമനുഭവിക്കുന്ന ഇവര്‍ക്ക് രോഗം പിടികൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
2011 മുതല്‍ ഇതുവരെ 4689 അന്യസംസ്ഥാന തൊഴിലാളികള്‍ കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫിസില്‍ ക്ഷേമനിധി അംഗത്വം എടുത്തിട്ടുണ്ട്. ഇതിന്‍െറ മൂന്നിരട്ടിയെങ്കിലും ജില്ലയില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
അസം, പശ്ചിമബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് ഇവിടെ ജോലിക്കെത്തുന്നത്. കെട്ടിടനിര്‍മാണ മേഖലയിലാണ് ഭൂരിഭാഗം പേരും ജോലിചെയ്യുന്നത്. ജോലിസ്ഥലത്തുതന്നെ നിര്‍മിക്കുന്ന താല്‍ക്കാലിക ഷെഡുകളിലാണ് ഇവരുടെ താമസം. ചെറിയ ഷെഡില്‍ മുപ്പതും നാല്‍പതും പേര്‍ ഒന്നിച്ചാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ പരിസരം വൃത്തിഹീനമാവുകയും രോഗ സാധ്യത വര്‍ധിക്കുകയുമാണ്.
തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജനവും ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാഹചര്യമൊരുക്കുന്നുണ്ട്. ഇത്തരം ക്യാമ്പുകളില്‍ ആഴ്ചയിലൊരിക്കല്‍ ആരോഗ്യ വകുപ്പിന്‍െറ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. തൊഴിലാളികള്‍ താമസിക്കുന്ന പരിസരം വൃത്തിഹീനമായതുമൂലം പരിസര പ്രദേശങ്ങളും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ കുടിവെള്ള സ്രോതസ്സുകള്‍ ശുചീകരിക്കുകയും പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്താലേ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയൂ.

റമദാന്‍ ഒന്നു മുതല്‍ ട്രെയിനുകളില്‍ സമയമാറ്റം

Posted: 26 Jun 2014 11:16 PM PDT

Image: 

ദമ്മാം: റമദാനില്‍ സൗദി റെയില്‍വേക്ക് കീഴിലുള്ള ദമ്മാം-റിയാദ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ദമ്മാമില്‍ നിന്ന് അബ്ഖൈഖ്, ഹുഫൂഫ് വഴി റിയാദിലേക്കും ദമ്മാമില്‍ നിന്ന് ഹുഫൂഫിലേക്കും സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്. റമദാന്‍ ഒന്നു മുതല്‍ 20 വരെ പുതിയ സമയക്രമത്തിലായിരിക്കും ട്രെയിനുകള്‍ ഓടുകയെന്ന് സൗദി റെയില്‍വേ പബ്ളിക് റിലേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഖലീല്‍ അബൂ സൈദ് അറിയിച്ചു.
രാവിലെ 9.06ന് ദമ്മാം സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് ഉച്ച തിരിഞ്ഞ് 1.26ന് റിയാദിലെത്തിയിരുന്ന മൂന്നാം നമ്പര്‍ ട്രെയിന്‍ റമദാന്‍ ഒന്നു മുതല്‍ രാവിലെ 8ന് പുറപ്പെടും. 12.20ന് ട്രെയിന്‍ റിയാദില്‍ എത്തിച്ചേരും. അബ്ഖൈഖ് സ്റ്റേഷനില്‍ നിന്ന് സാധാരണ ദിവസങ്ങളില്‍ 9.47ന് പുറപ്പെട്ടിരുന്ന ഈ ട്രെയിന്‍ ഇനി മുതല്‍ 8.41ന് സ്റ്റേഷന്‍ വിടും. ഹുഫൂഫിലെ സമയം 10.50ല്‍ നിന്ന് 9.34 ആക്കിയും കുറച്ചിട്ടുണ്ട്.
ദമ്മാമില്‍ നിന്ന് രാത്രി 8.05ന് തുടങ്ങി 12.20ന് സര്‍വീസ് അവസാനിപ്പിച്ചിരുന്ന ഒമ്പതാം നമ്പര്‍ ട്രെയിന്‍ 8.53ന് പുറപ്പെട്ട് പുലര്‍ച്ചെ 1.13ന് റിയാദില്‍ എത്തിച്ചേരും. ഈ ട്രെയിന്‍ അബ്ഖൈഖില്‍ നിന്ന് 9.37നും ഹുഫൂഫില്‍ നിന്ന് 10.29നും സ്റ്റേഷന്‍ വിടും. ദമ്മാമില്‍ നിന്ന് രാത്രി 7.55ന് പുറപ്പെട്ട് 12.15ന് റിയാദിലെത്തിയിരുന്ന 10ാം നമ്പര്‍ ട്രെയിന്‍ രാത്രി 9.24നാണ് സര്‍വീസ് തുടങ്ങുക. പുലര്‍ച്ചെ 1.44ന് റിയാദിലെത്തും. ദമ്മാമില്‍ നിന്ന് ഉച്ച തിരിഞ്ഞ് 2.50ന് പുറപ്പെട്ട് വൈകിട്ട് 4.10ന് ഹുഫൂഫിലെത്തിയിരുന്ന 11ാം നമ്പര്‍ ട്രെയിന്‍ വൈകിട്ട് 3.38ന് പുറപ്പെട്ട് 5.08ന് എത്തിച്ചേരും. വെള്ളിയാഴ്ച ദിവസം പഴയ സമയക്രമത്തിലായിരിക്കും ഈ ട്രെയിന്‍ പുറപ്പെടുക.
ദമ്മാം-ഹുഫൂഫ് സര്‍വീസ് നടത്തുന്ന 12ാം നമ്പര്‍ ട്രെയിന്‍ രാവിലെ 8.04ന് പുറപ്പെട്ട് 9.33ന് ദമ്മാമിലെത്തും. 8.45ട്രെയിന്‍ അബ്ഖൈഖ് സ്റ്റേഷന്‍ വിടും. വെള്ളിയാഴ്ചയൊഴിച്ചു ദിവസങ്ങളിലെ സമയക്രമമാണിത്. നിലവില്‍ രാവിലെ 5.53ന് തുടങ്ങി 7.15ന് ദമ്മാമില്‍ അവസാനിക്കുന്ന സര്‍വീസാണിത്.  
റമദാനില്‍ യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് സമയമാറ്റം നടത്തിയതെന്ന് അബൂ സൈദ് പറഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മെച്ചപ്പെട്ട സര്‍വീസ് നല്‍കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന്‍െറ ഭാഗമായി ഓണ്‍ലൈനായി ബുക് ചെയ്ത ടിക്കറ്റുകളുടെ പ്രിന്‍റ് ഔുകള്‍ എടുക്കാനുള്ള സൗകര്യം വിവിധ സ്റ്റേഷനുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ബാങ്കുകള്‍ വഴിയും റെയില്‍വേ ടിക്കറ്റിന്‍െറ പണമടക്കാം.
പുതിയ പാതകള്‍ നിര്‍മിച്ച് കൂടുതല്‍ പ്രദേശങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണ്. യാത്ര സുഗമമാക്കുന്നതിന്‍െറ ഭാഗമായി നൂതനമായ കോച്ചുകളില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അബൂ സൈദ് വ്യക്തമാക്കി.
 

കോണ്‍ഗ്രസത്തിന്‍െറ മതേതരത്വത്തില്‍ പലര്‍ക്കും വിശ്വാസമില്ല -എ.കെ ആന്‍റണി

Posted: 26 Jun 2014 10:52 PM PDT

Image: 

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വത്തില്‍ പലര്‍ക്കും വിശ്വാസമില്ളെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി. ചില പ്രത്യേക ആള്‍ക്കാരോട് അടുപ്പം കാണിക്കുന്നുണ്ടെന്ന് പലര്‍ക്കും സംശയമുണ്ട്. എല്ലാവര്‍ക്കും തുല്യ നീതി, തുല്യ പരിഗണന എന്ന കോണ്‍ഗ്രസ് നിലപാട് ആര്‍ക്കും മനസിലാകുന്നില്ല. മതേതരത്വം എന്ന് പറയുമ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. പാര്‍ട്ടിയും സര്‍ക്കാരും എല്ലാവരോടും തുല്യ സമീപനം പുലര്‍ത്തണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

ദുബൈയില്‍ വിസ നടപടികള്‍ കൂടുതല്‍ ‘സ്മാര്‍ട്ടാ’കുന്നു

Posted: 26 Jun 2014 10:41 PM PDT

Image: 
Subtitle: 
മൊബൈല്‍ ഫോണ്‍ വഴി വിസ സ്റ്റാമ്പ് ചെയ്യാനും പുതുക്കാനും കഴിയുന്ന പുതിയ ആപ്ളിക്കേഷന്‍ പുറത്തിറക്കി

ദുബൈ:  സ്വദേശികള്‍ക്കും വിദേശികള്‍ക്കും ദുബൈയിലെ സ്ഥാപനങ്ങള്‍ക്കും വിസ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളും വഴി സ്വീകരിക്കാന്‍ കഴിയുന്ന പുതിയ ആപ്ളിക്കേഷന്‍ പ്രാബല്യത്തിലായി.
ദുബൈ എമിഗ്രേഷന്‍ വകുപ്പ്് ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയാണ് പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് അവതരിപ്പിച്ചത്.
ദുബൈയെ ലോകത്തിലെ ആദ്യ സ്മാര്‍ട്ട് സിറ്റി ആക്കുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം 2013 മേയില്‍ നടത്തിയ പ്രഖ്യാപനം സാക്ഷാത്കരിക്കുന്നതിന്‍െറ ഭാഗമായാണ് താമസ കുടിയേറ്റ വകുപ്പും സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
GDRFA DUBAI എന്ന ആപ്പ് സ്മാര്‍ട്ട്ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. എമിറേറ്റ്സ് ഐഡിയും ജനനത്തീയതിയും അടിച്ചാല്‍ എസ്.എം.എസ് വഴി ഓതന്‍റിക്കേഷന്‍ കോഡ് ലഭിക്കും. ഇതുവഴി ആപ്പ് സേവനങ്ങളിലേക്ക് പ്രവേശിക്കാം.
ദുബൈയില്‍ താമസ വിസയിലുള്ള വിദേശികള്‍ക്ക്  ഭാര്യയുടെയും കുട്ടികളുടെയും വിസ സ്റ്റാമ്പിങ്, വിസ പുതുക്കല്‍ എന്നിവക്ക് സ്മാര്‍ട്ട് ആപ്പ് ഉപയോഗിക്കാം.
ദുബൈയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ്, സന്ദര്‍ശക വിസയുടെ കാലാവധി നീട്ടല്‍ എന്നീ സേവനങ്ങളും ഇതു വഴി ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ അറൈവല്‍ വിസക്കും ഓണ്‍ അറൈവല്‍ വിസയിലെത്തിയവര്‍ക്ക് കാലാവധി നീട്ടാനും ഇതു വഴി പറ്റും. രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് വിസയെടുക്കല്‍, വിസ പുതുക്കല്‍, വിസ ഒഴിവാക്കല്‍ എന്നീ സേവനങ്ങള്‍ക്കും സന്ദര്‍ശക വിസയുടെ കാലാവധി നീട്ടുന്നതിനും ഈ ആപ്പ് പ്രയോജനപ്പെടുത്താം.  സ്വദേശി പൗരന്മാര്‍ക്ക് തങ്ങളുടെ വിദേശ ഭാര്യമാരുടെയും അവരിലുള്ള മക്കളുടേയും വിസസേവനങ്ങളും ഇതര എമിഗ്രേഷന്‍ നടപടികളും ഇനി സ്മാര്‍ട്ട് ഫോണ്‍ വഴി നടത്താം. ഇവരുടെ വിസയെടുക്കല്‍, പുതുക്കല്‍ എന്നിവയാണ് ഇപ്പോള്‍ ലഭ്യമായ സേവനങ്ങള്‍. സ്വദേശി പൗരന്മാര്‍ക്ക് വീട്ടുജോലിക്കാര്‍ക്കുള്ള വിസയും ഇനി ഈ ആപ്ളിക്കേഷന്‍ വഴി എടുക്കാനാകും. ഈ വിസ പുതുക്കുന്നതിനും ഇതു വഴി കഴിയും.  വിസാ നടപടികളുമായി ബന്ധപ്പെട്ട് വരുന്ന തൊഴില്‍ മന്ത്രാലയത്തിലേക്കുള്ള അപേക്ഷയും ഈ സേവനം വഴി സമര്‍പ്പിക്കാനാകുമെന്നും പുതിയ പദ്ധതി വിശദീകരിച്ച എമിഗ്രേഷനു കീഴിലെ പ്രത്യേക ഉപഭോക്തൃസേവന വിഭാഗം ജനറല്‍ മാനേജര്‍ സാലിം ബിന്‍ അലി പറഞ്ഞു. എമിഗ്രേഷന്‍ സേവനങ്ങള്‍ ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റുന്നതിന് തുടങ്ങിവെച്ച ഇ-ഗേറ്റ് പദ്ധതി വ്യാപകമാക്കുന്നതായും നൂറ് ഇ ഗേറ്റുകള്‍ ഇതിനകം ദുബൈ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തനക്ഷമമായെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈ വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെര്‍മിനലുകളിലാണിത്. ടെര്‍മിനല്‍ മൂന്നില്‍ 14 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
17 വയസ്സ് പൂര്‍ത്തിയാക്കിയ വിദേശ പൗരന്മാര്‍ക്ക് ഇ ഗേറ്റ് വഴി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള രജിസ്ട്രേഷന്‍ സൗജന്യമായിരിക്കും. ഇ-ഗേ റ്റ് ഉപഭോക്താക്കള്‍ക്കുള്ള പ്രത്യേക ചാനലും ദുബൈ വിമാനത്താവളത്തില്‍ ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. നിലവിലെ ഗ്രീന്‍ ചാനല്‍ സൗകര്യത്തിനു പുറമേയാകുമിത്. 2015-ല്‍ 78 ഉം 2020 ആകുമ്പോഴേക്കും 103 ഉം ദശലക്ഷം യാത്രക്കാരെ സേവിക്കാനുള്ള ശേഷിയാണ് ദുബൈ വിമാനത്താവളം ലക്ഷ്യമിടുന്നത്.  ഇത് ലക്ഷ്യമിട്ടാണ് ഇ-ഗേറ്റ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് ഉത്തരവിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതോടെ എമിറേറ്റിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവന കേന്ദ്രങ്ങളും എം-ഗവണ്‍മെന്‍റ് പദ്ധതി വ്യാപകമായി പ്രാവര്‍ത്തികമാക്കുകയാണ്.  
സര്‍ക്കാര്‍ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണിലൂടെ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ലഭ്യമാക്കുകയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ലക്ഷ്യം. മൂന്നുവര്‍ഷത്തിനകം 1000 സര്‍ക്കാര്‍ സര്‍വീസുകള്‍ സ്മാര്‍ട്ടാക്കി മാറ്റുമെന്നായിരുന്നു ദുബൈയുടെ പ്രഖ്യാപനം. ­
ഗതാഗതം, വിവരവിനിമയം, അടിസ്ഥാന സൗകര്യം, വൈദ്യുതി, സാമ്പത്തിക സേവനങ്ങള്‍, നഗരാസൂത്രണം എന്നീ പ്രധാന സേവനങ്ങളാണ് സ്മാര്‍ട്ടാക്കി മാറ്റുന്നത്. എല്ലാവരും സന്തുഷ്ടരായിരിക്കുന്ന നഗരം എന്ന ലക്ഷ്യത്തിലേക്കാണ് ദുബൈ ഇതു വഴി സഞ്ചരിക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ പദ്ധതിക്കാവും. സേവനങ്ങള്‍ തേടി ജനം സര്‍ക്കാരിനെ സമീപിക്കും മുമ്പേ സര്‍ക്കാര്‍ സേവനങ്ങള്‍ അവരിലേക്കെത്തിക്കുക എന്നാണിതിനെ ദുബൈ ഭരണാധികാരി വിശദീകരിച്ചതെന്നും ആപ്പ് അവതരിപ്പിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അല്‍ മര്‍റി പറഞ്ഞു.  രണ്ടാംഘട്ടത്തില്‍ കുടിയേറ്റ വകുപ്പിന്‍െറ 29 സേവനങ്ങള്‍ കൂടി ഈ ആപ്പില്‍ ചേര്‍ക്കും.
ദുബൈ സര്‍ക്കാറിനു വേണ്ടി സ്മാര്‍ട്ട് ഫോണ്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്ന ഇമാറാടെക് സോഫ്റ്റ്വെയര്‍ കമ്പനി മേധാവി അബ്ദുല്ല അല്‍ സഫീന്‍, അസി.ഡയറക്ടര്‍ ജനറല്‍ കേണല്‍ ഹുസൈന്‍ ഇബ്രാഹിം അഹ്മദ്, സ്മാര്‍ട്ട് സര്‍വീസ് അസി.ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ഖാലിദ് അഹമ്മദ് അല്‍ ഫലസി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

മൂന്ന് വി.സിമാര്‍ക്ക് യു.ജി.സി യോഗ്യതയില്ലെന്ന്‌ മന്ത്രി അബ്ദുറബ്ബ്

Posted: 26 Jun 2014 10:34 PM PDT

Image: 

തിരുവന്തപുരം: കേരളത്തിലെ മൂന്ന് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യു.ജി.സി നിര്‍ഷ്കര്‍ഷിച്ച യോഗ്യതയില്ളെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്.  കണ്ണൂര്‍ വി.സി ഡോ. എം.കെ അബ്ദുള്‍ഖാദര്‍, കാലടി സംസ്കൃത സര്‍വകലാശാല വി.സി ഡോ. എം.സി ദിലീപ് കുമാര്‍, തിരൂര്‍ മലയാളം സര്‍വകലാശാല  വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ എന്നിവര്‍ക്കാണ് നിര്‍ദിഷ്ട യോഗ്യതകളില്ലാത്തത്. സര്‍വകലാശാലകളില്‍ പ്രൊഫസറായോ ഗവേഷകനായോ പത്ത് വര്‍ഷത്തെ പരിചയം വേണമെന്നാണ് മാനദണ്ഡമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാല നിയമങ്ങളില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങളൊന്നും നിലവിലില്ല. സര്‍വകലാശാലകള്‍ക്ക് യു.ജി.സി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ ശിപാര്‍ശ സ്വഭാവത്തോടു കൂടിയുള്ളതാണ്. ഇത് സര്‍വകലാശാലകള്‍ നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് വ്യവസ്ഥയില്ല. സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ സര്‍വകലാശാലകളുടെ നിയമത്തിന് വിധേയമായി തീരുമാനമെടുക്കാമെന്നും അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP