സ്വാഗതം
WELCOME

News Update..

Sunday, February 8, 2015

നീതി ആയോഗ്: മുഖ്യമന്ത്രിമാരുടെ ആദ്യ യോഗം തുടങ്ങി Madhyamam News Feeds

നീതി ആയോഗ്: മുഖ്യമന്ത്രിമാരുടെ ആദ്യ യോഗം തുടങ്ങി Madhyamam News Feeds

Link to

നീതി ആയോഗ്: മുഖ്യമന്ത്രിമാരുടെ ആദ്യ യോഗം തുടങ്ങി

Posted: 07 Feb 2015 11:52 PM PST

Image: 

ന്യൂഡല്‍ഹി: ആസൂത്രണ കമീഷന് പകരമായി കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ നീതി ആയോഗിന്‍െറ ആദ്യ ഗവേണിങ് കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ തുടങ്ങി.  പ്രധാനമന്ത്രിയുടെ വസതിയിലാണ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നത്. നീതി ആയോഗിലെ വിദഗ്ധരും സംബന്ധിക്കുന്നുണ്ട്.

കേരളത്തെ പ്രതിനിധീകരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ജിജി തോംസണും പങ്കെടുക്കുന്നുണ്ട്. സംസ്ഥാന വികസനം ചൂണ്ടിക്കാട്ടി നാല് ആവശ്യങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിക്കും. പാലക്കാട് ഐ.ഐ.ടിക്ക് കേന്ദ്രസഹായം, എയിംസ് സ്ഥാപിക്കുന്നിതിനുള്ള സ്ഥലം തിട്ടപ്പെടുത്തല്‍, കാക്കനാട് കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ നടപടി, ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കല്‍ എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

മോദി സര്‍ക്കാറിന്‍െറ ആദ്യ പൊതുബജറ്റിന് മുമ്പായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

65 വര്‍ഷമായി രാജ്യത്തിന്‍െറ വികസനരേഖ ആസൂത്രണം ചെയ്തിരുന്ന ആസൂത്രണ കമീഷന്‍ ഇല്ലാതാക്കുന്ന വിവരം കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തുടര്‍ന്ന്, ജനുവരി ഒന്നിന് നീതി ആയോഗ് നിലവില്‍ വന്നു.
 

ഐക്യദൂതുമായി പാത്രിയാര്‍ക്കീസ് ബാവ

Posted: 07 Feb 2015 11:02 PM PST

Image: 

മലങ്കര സഭയിലെ ഓര്‍ത്തഡോക്സ് ^യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങളില്‍ പരിഹാരം കാണുന്നതിനുള്ള ഐക്യദൂതുമായി ആകമാന സുറിയാനി സഭാ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ ഇന്ത്യാ സന്ദര്‍ശനത്തിനെത്തി. സഭകള്‍ക്കുള്ളില്‍ ഐക്യപ്പെടലിനും ശാശ്വത സമാധാനത്തിനും വെളിച്ചം തെളിക്കുകയാണ് ഫെബ്രുവരി ഏഴ് മുതല്‍ പതിനെട്ട് വരെയുള്ള സന്ദര്‍ശനത്തിന്‍െറ പ്രധാന ലക്ഷ്യം. ഇതിനുള്ള സാധ്യത തെളിയുമെന്നാണ് വിലയിരുത്തല്‍. പാത്രിയാര്‍ക്കീസ് ബാവയുടെ പര്യടനത്തില്‍ തന്നെ ഏതുവിധേനയും പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാരും മലങ്കരസഭാ സമാധാന സമിതിയും.

തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവക്കും യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവക്കും ദമാസ്കസില്‍ നിന്നു പാത്രിയാര്‍ക്കീസ് ബാവ കത്തയച്ചിരുന്നു. സഭയില്‍ സമാധാനം പുലരുകയെന്നതാണ് തന്‍െറ മുഖ്യലക്ഷ്യമെന്നും ഇതിന് ഇരുസഭകളും ഒരുങ്ങണമെന്നുമാണ് ഫെബ്രുവരി ഒന്നിന് ലഭിച്ച കത്തിലെ സന്ദേശം. ആഗോള സുറിയാനി സഭയുടെ 123ാം പാത്രിയാര്‍ക്കീസായാണ് വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ ചുമതലയേറ്റത്. പുരോഗമനവാദിയും ചെറുപ്പക്കാരനുമായ പാത്രിയാര്‍ക്കീസ് ബാവ സഭകളുടെ ഐക്യത്തിന് മുന്‍തൂക്കം നല്‍കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം, പ്രശ്ന പരിഹാര നീക്കം തര്‍ക്കാനുള്ള നീക്കവും തിരശീലക്കു പിന്നില്‍ നടക്കുന്നതായും വാര്‍ത്തകളുണ്ട്. ഇതോടൊപ്പം, യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്നങ്ങളിലും പാത്രിയാര്‍ക്കീസ് ബാവക്ക് പരിഹാരം കാണേണ്ടതുണ്ട്.

മലങ്കരസഭയിലെ പിളര്‍പ്പ്
ക്രിസ്തുവിന്‍െറ 12 ശിഷ്യന്മാരില്‍ ഒരാളായ സെന്‍റ് തോമസിന്‍െറ ആഗമനത്തോടെയാണ് കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന് തുടക്കമാകുന്നത്. എ.ഡി 52ല്‍ മലങ്കരയില്‍ സ്ഥാപിച്ച സഭ പിന്നീട് മലങ്കര സഭയെന്ന പേരില്‍ അറിയപ്പെടുന്നു. 1912ല്‍ പരമാധികാരമുള്ള ഇന്ത്യന്‍ പൗരസ്ത്യ സഭ നിലവില്‍ വന്നു. 15^ നൂറ്റാണ്ടിന്‍െറ അന്ത്യംവരെ കേരളത്തിലെ ക്രൈസ്തവര്‍ സുറിയാനി പൗരസ്ത്യസഭയിലാണ് നിലനിന്നിരുന്നത്. ആരാധനാ ഭാഷയും സുറിയാനിയായിരുന്നു. പോര്‍ചുഗീസുകാരുടെ വരവോടെ ലത്തീന്‍ ആരാധനാ സമ്പ്രദായം പ്രചരിപ്പിക്കാനുള്ള ശ്രമം തുടങ്ങി. സുറിയാനി സഭയെ റോമാസഭയില്‍ ലയിപ്പിക്കാനുള്ള പള്ളി പ്രതിപുരുഷന്മാരുടെയും വൈദികരുടെയും സമ്മേളനമാണ് 1599ലെ ഉദയംപേരൂര്‍ സുന്നഹദോസ്. കൊച്ചി മഹാരാജാവിന്‍െറ സഹായത്തോടെ ഗോവ മെത്രാപ്പോലീത്തയായിരുന്ന മാര്‍ മെനസിസിന്‍െറ നേതൃത്വത്തിലായിരുന്നു സുന്നഹദോസ്. ഇതോടെ കേരളത്തിലെ സഭ മാര്‍പാപ്പയുടെ അധീനതയിലായി.എന്നാല്‍, ഒരു നൂറ്റാണ്ട് പിന്തുടര്‍ന്ന റോമന്‍ സഭയുടെ വിശ്വാസ പ്രമാണങ്ങളെ ത്യജിച്ച് പഴയ വിശ്വാസത്തിലേക്ക് മടങ്ങിപോകാന്‍ ഒരു വിഭാഗം തീരുമാനിച്ചു. പോര്‍ചുഗീസ് ആധിപത്യത്തിനെതിരെ 1653 മകരം മൂന്നിന് മട്ടാഞ്ചേരിയിലെ കൂനന്‍കുരിശില്‍ കെട്ടിയ വടത്തില്‍ പിടിച്ചു ഈ വിഭാഗം പ്രഖ്യാപനവും നടത്തി. “ഞങ്ങളും ഞങ്ങളുടെ സന്തതിപരമ്പരകളും പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവമാരുടെ കീഴില്‍ മാത്രമേ നില്‍ക്കൂ”വെന്നായിരുന്നു ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് സത്യപ്രഖ്യാപനം. ഇവര്‍ പുത്തന്‍കൂറ്റുകാരായി അറിയപ്പെടുന്നു. തുടര്‍ന്നു സുറിയാനി ക്രിസ്ത്യാനികള്‍ മാര്‍ത്തോമ മെത്രേപ്പോലീത്തയുടെ കീഴിലാണ് നിലകൊണ്ടത്.

അവസാനത്തെ മാര്‍ത്തോമ മെത്രോപ്പോലിത്തയുടെ കാലത്ത് മലങ്കരസഭയില്‍ പരിഷ്കാരങ്ങള്‍ വരുത്താനുള്ള സി.എം.എസ് മിഷണറിമാരുടെ നിര്‍ദേശം തള്ളിയ ഒരു വിഭാഗം മാവേലിക്കരയില്‍ സമ്മേളനം ചേര്‍ന്ന് പ്രഖ്യാപനവും നടത്തി. മലങ്കര സഭയുമായി ബന്ധം വിച്ഛേദിച്ച മിഷണറിമാരുടെ പ്രേരണയില്‍ ഒരു വിഭാഗം ‘മാര്‍ത്തോമ്മ സഭ’ എന്ന പേരില്‍ പ്രത്യേക സഭ രൂപീകരിച്ചു. തുടര്‍ന്നു മിഷണറിമാര്‍ സ്വത്തുതര്‍ക്കവുമായി രംഗത്തെത്തി. തിരുവിതാംകൂര്‍ റസിഡന്‍ഡായിരുന്ന മണ്‍റോ സ്വത്തു വിഭജനത്തിന് മധ്യസ്ഥ കോടതി സ്ഥാപിച്ചതോടെ മലങ്കരസഭയില്‍ നിയമപോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടു.

1840 മുതല്‍ ആരംഭിക്കുന്ന സഭാകേസില്‍ 1938വരെയുള്ള കൊച്ചിന്‍ അവാര്‍ഡ് (1840), സെമിനാരി കേസ് (1889), ആര്‍ത്താറ്റ് കേസ് (1905), വട്ടിപ്പണകേസ് (1928) എന്നിവ സാമ്പത്തിക വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. സെമിനാരി കേസിനെ തുടര്‍ന്നാണ് മാര്‍ത്തോമ്മസഭയുടെ രൂപീകരണത്തിന് വഴിവെച്ചത്. 1938ല്‍ ആരംഭിച്ച് 2002ല്‍ എത്തിനില്‍ക്കുന്ന സാമുദായിക കേസുകളില്‍^ സത്യവിശ്വാസം, അന്തോഖ്യാ ബന്ധം, പാത്രിയാര്‍ക്കീസ്^ കതോലിക്ക സ്ഥാന അധികാര തര്‍ക്കം എന്നിവയുണ്ടെങ്കിലും അത്യന്തികമായി സ്വത്തും പള്ളികളും അധികാരവും ആയിരുന്നു.

1970 ഡിസംബറില്‍ 31ന് ചേര്‍ന്ന സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ യോഗത്തിന് ശേഷം സഭാ ഭരണഘടനക്ക് എതിരായി പാത്രിയാര്‍ക്കീസ് പക്ഷം പ്രവര്‍ത്തിച്ചതാണ് ഭിന്നതക്ക് കാരണമെന്ന് കാതോലിക്ക പക്ഷം ആരോപിക്കുന്നു. എന്നാല്‍, കതോലിക്ക പക്ഷം നൂതന സിംഹാസനവാദവും സ്വയം ശീര്‍ഷകത്വവും അന്തോഖ്യാ പാത്രിയാര്‍ക്കീസ് സഹോദരിസഭയുടെ തലവനാണെന്ന് പറഞ്ഞതും ഭിന്നതക്ക് കാരണമായെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.

കോട്ടയം ആസ്ഥാനമായി പരിശുദ്ധ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗവും അന്തോഖ്യന്‍ പാത്രിയാര്‍ക്കീസിന് കീഴില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ എറണാകുളം പുത്തന്‍കുരിശ് ആസ്ഥാനമായി യാക്കോബായ സഭയും മാറിയതോടെ പിളര്‍പ്പ് പൂര്‍ത്തിയായി. 2004ല്‍ കൊച്ചി കരിങ്ങാച്ചിറ പള്ളിയില്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ അധ്യക്ഷതയില്‍ (ഇന്ത്യയില്‍ ആദ്യമായി) നടന്ന സുന്നഹദോസ് യാക്കോബായ വിഭാഗത്തിന് സ്വതന്ത്രസഭയായി പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്‍കി.

കതോലിക്ക ബാവക്ക് മലങ്കര മെത്രാപ്പോലീത്തയുടെ പദവി അവകാശപ്പെടാനാവില്ളെന്ന് 2001 ഏപ്രില്‍ ആറിന് കേരള ഹൈകോടതി വിധിച്ചു. വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ മലങ്കര സുറിയാനി അസോസിയേഷന്‍ യോഗം ചേര്‍ന്നു മലങ്കര മെത്രാപ്പോലീത്തയെ തെരഞ്ഞെടുക്കാന്‍ നവംബര്‍ 28ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇരുവിഭാഗങ്ങളുടെയും ഒത്തുതീര്‍പ്പു നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരുന്നു വിധി. തുടര്‍ന്നു കേരളാ ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് വി.എസ് മളീമഠിനെ സംയുക്ത നിരീക്ഷകനായി നിയമിച്ചു. എന്നാല്‍, യാക്കോബായ^ ഓര്‍ത്തഡോക്സ് വിഭാഗം രണ്ടായി തന്നെ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു.

ഇതിനിടെ, യാക്കോബായ^ ഓര്‍ത്തഡോക്സ് സഭകളുടെ ഐക്യത്തിനായി സഭാ മേലധ്യക്ഷനെ വാഴിക്കാതെയും പാത്രിയാര്‍ക്കീസ് ബാവ ശ്രമം നടത്തിയിരുന്നു. 1994ല്‍ യാക്കോബായ മേലധ്യക്ഷന്‍ ബസേലിയസ് പൗലോസ് രണ്ടാമന്‍ കാലം ചെയ്തപ്പോഴായിരുന്നു ഇത്. എട്ടു വര്‍ഷം നീണ്ട അനുരഞ്ജന ശ്രമം ഫലപ്രാപ്തിയില്‍ എത്താത്ത സാഹചര്യത്തിലാണ് 2002ല്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവയെ അധ്യക്ഷനായി പാത്രിയാര്‍ക്കീസ് ബാവ വാഴിച്ചത്.

ക്രമസമാധാന പ്രശ്നമായി മാറിയ സഭാ തര്‍ക്കം
കേരളത്തിലെ മലങ്കര സുറിയാനി സഭയിലെ തര്‍ക്കം 1840 മുതല്‍ക്കെങ്കിലും ആരംഭിച്ചിട്ടുണ്ടാകുമെന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്. 1974ല്‍ ഇന്ത്യന്‍ പൗരസ്ത്യസഭ ഓര്‍ത്തഡോക്സ് എന്നും സിറിയന്‍ യാക്കോബായ സഭ എന്നും രണ്ടായി പിളര്‍ന്നതോടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കേസായി പരിണമിക്കുന്നത്. ഇരുവിഭാഗങ്ങള്‍ പള്ളികള്‍ക്കും സെമിനാരികള്‍ക്കും വേണ്ടി തമ്മിലടിച്ചത് ക്രമസമാധാന പ്രശ്നമായി മാറുകയും ചെയ്തു. ചേരി തിരിഞ്ഞ് പള്ളി പിടിച്ചെടുക്കലും മൃതദേഹങ്ങള്‍വെച്ചുള്ള വിലപേശലും നിര്‍ബാധം തുടര്‍ന്നത് പൊലീസ് നടപടികള്‍ക്കും വഴിവെച്ചു. ഇരുസഭകളിലുമായി നൂറുകണക്കിനുപേര്‍ കേസുകളില്‍പ്പെട്ടു ജയിലിലുമായി. കൂടാതെ തര്‍ക്കം രക്തസാക്ഷികളെയും സൃഷ്ടിച്ചു.

2002 ജൂലൈ 12ല്‍ ജസ്റ്റിസുമാരായ ആര്‍.എം സഹായി, എസ്.സി സെന്‍, സി.പി ജീവന്‍ റെഡ്ഡി എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് അവസാനത്തേത്. ജസ്റ്റിസ് സഹായി തനിച്ചും ജസ്റ്റിസുമാരായ സെന്‍, ജീവന്‍ റെഡ്ഡി എന്നിവര്‍ കൂട്ടായുമാണ് വിധി തയാറാക്കിയത്. മലങ്കരസഭാ അസോസിയേഷന്‍െറ 1934ലെ ഭരണഘടനയും കതോലിക്കറ്റിന്‍െറ സ്ഥാപനവും ആത്മീയാധികാരവും കോടതി വിധിയില്‍ സാധൂകരിക്കുന്നതായി കതോലിക്കവിഭാഗം ഉയര്‍ത്തിക്കാട്ടുന്നു. ഇടവകകളിലെ ജനസംഖ്യക്ക് ആനുപാതികമായി അസോസിയേഷനില്‍ പ്രാതിനിധ്യം നല്‍കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്ന കോടതി നിര്‍ദേശം പാത്രിയാര്‍ക്കീസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ദൈവശാസ്ത്രപരമായി ഏകസഭ തന്നെയായ ഇരുകൂട്ടരും ഒന്നിച്ചു പോകണം. പാത്രിയാര്‍ക്കീസും കതോലിക്കാസും, ഒരാള്‍ അപരന് ഉന്നതനോ കീഴ്പ്പെട്ടവനോ അല്ളെന്നും സ്വതന്ത്ര സമാനമായ ആത്മീയാധികാരമാണെന്നും സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തര്‍ക്കത്തിനും സംഘര്‍ഷത്തിനും അറുതിയായില്ല. പ്രശ്ന പരിഹാരത്തിനായി മാറി വരുന്ന സര്‍ക്കാറുകള്‍ മന്ത്രിസഭാ ഉപസമിതികള്‍ ഉള്‍പ്പെടെ രൂപവത്കരിച്ച് മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തി. സാമൂഹ്യരംഗത്തെ പ്രമുഖര്‍ നടത്തിയ മഞ്ഞുരുക്കല്‍ നീക്കങ്ങളും ഫലം കണ്ടില്ല. കൂടാതെ, തര്‍ക്കത്തില്‍ രാഷ്ട്രീയക്കാര്‍ കക്ഷി ചേര്‍ന്നത് സമാധാനപരമായ പരിഹാരത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്തു. മലങ്കരസഭാ സമാധാന സമിതിയുടെ കണക്കനുസരിച്ച് നിലവില്‍ 28 പള്ളികളില്‍ തര്‍ക്കവും സംഘര്‍ഷവും നിയമനടപടികളും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ കോലഞ്ചേരി, തൃക്കുന്നത്ത് സെമിനാരി, കണ്യാട്ടുനിരപ്പ്, ഇടമുക്ക്, ഊരമന, ചാത്തമറ്റം, മരോട്ടിച്ചാല്‍, ചെറുകുന്നം അടക്കമുള്ള പള്ളികളും ഉള്‍പ്പെടുന്നു. സഭാ പരമാധ്യക്ഷനായി ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ സ്ഥാനമേറ്റതോടെയാണ് അനുരഞ്ജന നീക്കങ്ങള്‍ വീണ്ടുമാരംഭിച്ചത്.

പ്രശ്നപരിഹാരത്തിന് മലബാര്‍ മാതൃക
യാക്കോബായ ^ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മലബാര്‍ മാതൃകയാണ് ഫലപ്രദമെന്ന് സര്‍ക്കാരും വിശ്വാസികളും കരുതുന്നു. സഭാതര്‍ക്കം തെക്കന്‍ മേഖലയില്‍ രൂക്ഷമായി നിലനിന്നപ്പോഴാണ് മലബാര്‍ ഭദ്രാസനത്തില്‍ സ്വത്തുക്കള്‍ വീതംവെച്ച് ഇരു വിഭാഗവും സമാധാനപരമായി പിരിഞ്ഞത്. 1986ല്‍ മലബാറിലെ യാക്കോബായാ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പീലക്സിനോസും ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ളീമിസും നടത്തിയ ഇടപെടലാണ് ഇതു സാധ്യമാക്കിയത്. തര്‍ക്കമുള്ള പള്ളികളില്‍ ഇടവക രജിസ്റ്റര്‍ അനുസരിച്ച് വിശ്വാസികളുടെ കണക്കെടുത്ത് ഭൂരിപക്ഷമനുസരിച്ച് സ്വത്ത് വീതം വെക്കുകയായിരുന്നു. സഭയിലെ ന്യൂനപക്ഷത്തിന് പള്ളി പണിയാന്‍ സ്ഥലവും നിര്‍മാണച്ചെലവും ഭൂരിപക്ഷം നല്‍കി. എന്നാല്‍ തെക്കന്‍ മേഖലയില്‍ ഈ ഫോര്‍മുല ഫലം കണ്ടില്ല. മലബാര്‍ മാതൃകയില്‍ പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് അല്‍മായഫോറം ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആവശ്യം.  

ആഗോള സുറിയാനി സഭയുടെ 123ാം പാത്രിയാര്‍ക്കീസായാണ് വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ 2014 മേയ് 29ന് സ്ഥാനാരോഹിതനായത്. ദമാസ്കസിലെ ആസ്ഥാനം ഐ.എസ് തീവ്രവാദികളുടെ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലും ഐക്യ സന്ദേശവുമായി പാത്രിയാര്‍കീസ് ബാവ ഇന്ത്യയിലെ ത്തിയതില്‍ വലിയ പ്രാധാന്യമാണുള്ളത്. 20 ലക്ഷം വരുന്ന സഭാ മക്കള്‍ ആഗ്രഹിക്കുന്ന ഐക്യവും സമാധാനവും യാഥാര്‍ഥ്യമാകാനാണ് പുരോഗമന ചിന്താഗതിക്കാരനും ചെറുപ്പക്കാരനുമായ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രയത്നം.

പാറ്റൂര്‍ കേസ്: ലോകായുക്താ നടപടി ശരിയെന്ന് കെ. മുരളീധരന്‍

Posted: 07 Feb 2015 10:13 PM PST

Image: 

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ലോകായുക്തയുടെ നടപടി ശരിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരെ തെളിവില്ലാത്തതിനാലാണ് നോട്ടീസ് അയക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്‍െറയും പങ്ക് വ്യക്തമാക്കുന്ന വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന്‍െറ പുതിയ അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്താ തള്ളിയിരുന്നു. ഉമ്മന്‍ചാണ്ടിയെയും ഭരത്ഭൂഷണിനെയും കൂടാതെ മുന്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍ എന്നിവര്‍ക്കെതിരെയും പരമാര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

ചാത്തല്ലൂര്‍ നിവാസികള്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

Posted: 07 Feb 2015 09:57 PM PST

ഊര്‍ങ്ങാട്ടിരി: എടവണ്ണ-ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയായ ചാത്തല്ലൂരില്‍ പാറഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാത്തതില്‍ പ്രതിഷേധിച്ച് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരത്തോളം വരുന്ന ചാത്തല്ലൂര്‍ നിവാസികളാണ് ഉപരോധ സമരം നടത്തിയത്.
ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ ഉപരോധം നീണ്ടതിനാല്‍ ഓഫിസ് പ്രവര്‍ത്തിച്ചില്ല. പ്രശ്നം അന്വേഷിക്കാനായി ഒമ്പതംഗ ഉപസമിതിയെ നിയോഗിച്ചിട്ടും പ്രശ്ന പരിഹാരം ഉണ്ടായില്ല. പാറഖനനം തുടങ്ങിയാല്‍ വന്‍തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കുമെന്ന ആശങ്കയിലാണ് ചാത്തല്ലൂര്‍ നിവാസികളെന്ന് നേതാക്കള്‍ പറഞ്ഞു. ഉപരോധസമരം ഒരു മുന്നറിയിപ്പാണെന്നും പ്രശ്നപരിഹാരം ഉണ്ടായില്ളെങ്കില്‍ സമരത്തിന്‍െറ രൂപവും ഭാവവും മാറുമെന്നും സമര സമിതിക്കാര്‍ പറയുന്നു. പ്രശ്നം തിങ്കളാഴ്ച നടക്കുന്ന ഗ്രാമപഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്‍റ് അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.
വാര്‍ഡംഗം എ. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ശാക്കിര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) എന്‍.കെ. ഷൗക്കത്തലി (സി.പി.എം) എം.കെ. ഹരിദാസന്‍ (ബി.ജെ.പി) പി.പി. ഷൗക്കത്തലി (എസ്.ഡി.പി.ഐ) കെ. അബ്ദുല്‍ ജബ്ബാര്‍ (ജനതാദള്‍ -എസ്) ഖാദര്‍ കെ. തേഞ്ഞിപ്പലം (എന്‍.സി.പി) പി.പി.എ. സഗീര്‍ (ആപ്പ്) ലത്തീഫ, എം.ഇ. നൂര്‍ജഹാന്‍, എം. റഹ്മത്തുല്ല, കുന്നത്ത് പരമേശ്വരന്‍, മീമ്പറ്റ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സുധര്‍മന്‍ സ്വാഗതവും കെ. അജ്മല്‍ നന്ദിയും പറഞ്ഞു.

ഹില്‍ടോപ് സ്കൂള്‍ മാനേജ്മെന്‍റ് ചര്‍ച്ചക്ക് തയാറാകണമെന്ന് രക്ഷിതാക്കള്‍

Posted: 07 Feb 2015 09:53 PM PST

കോഴിക്കോട്: ഹില്‍ടോപ് പബ്ളിക് സ്കൂള്‍ മാനേജ്മെന്‍റ് ചര്‍ച്ചക്ക് തയാറാകണമെന്ന് രക്ഷിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്കൂള്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
കഴിഞ്ഞ 25 വര്‍ഷമായി സി.ബി.എസ്.ഇ സിലബസ്പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളാണിത്. നിലവില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ സി.ബി.എസ്.ഇ പ്രകാരം നടത്താന്‍ കഴിയില്ളെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. എന്നാല്‍, അഫിലിയേഷന് അപേക്ഷ നല്‍കിയാല്‍ തുടര്‍ന്നും ലഭിക്കുമെന്നാണ് സി.ബി.എസ്.ഇ അധികൃതര്‍ പറയുന്നത്.
സി.ബി.എസ്.ഇ അംഗീകാരം തുടര്‍ന്ന് ലഭിക്കുന്നതിനുവേണ്ട സഹായം നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, 2014 ഡിസംബര്‍ 27 എന്ന തീയതിവെച്ച് ജനുവരി 12ന് എല്ലാ രക്ഷിതാക്കള്‍ക്കും ക്ളോസര്‍ നോട്ടീസ് അയക്കുകയാണ് സ്കൂള്‍ അധികൃതര്‍ ചെയ്തത്. സ്കൂള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ 2015 മേയ് വരെയുള്ള അവസാനഗഡു ഫീസ് അടക്കില്ളെന്ന് മാനേജ്മെന്‍റിനെ അറിയിച്ചതാണ്. എന്നിട്ടും, ഫീസടച്ചില്ളെന്ന പേരില്‍ വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ പീഡിപ്പിക്കുകയായിരുന്നെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
പാരന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍.വി. അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി പി.പി. റിയാസ്, ട്രഷറര്‍ ഹത്തമുല്‍ നെജ്ജു, വൈസ് പ്രസിഡന്‍റ് പി.വി. മുഹമ്മദ് റാഫി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സഭാവിശ്വാസികള്‍ പരസ്പരം സ്നേഹിക്കണമെന്ന് പാത്രിയാര്‍ക്കീസ് ബാവ

Posted: 07 Feb 2015 09:10 PM PST

Image: 
Subtitle: 
പാത്രിയാര്‍ക്കീസ് ബാവക്ക് കോട്ടയത്ത് വന്‍ വരവേല്‍പ്പ്

കോട്ടയം: സഭാവിശ്വാസികള്‍ പരസ്പരം സ്നേഹിക്കണമെന്ന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ. ഓര്‍ത്തഡോക്സ്^ യാക്കോബായ സഭകളിലുള്ളവര്‍ സഹോദരങ്ങളാണെന്നും ബാവ പറഞ്ഞു. മണര്‍കാട്ട് സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടത്തിയ ദിവ്യബലിക്ക് സഭാവിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു പാത്രിയാര്‍ക്കീസ് ബാവ.

പാത്രിയാര്‍ക്കീസ് ബാവക്ക് കോട്ടയത്ത് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രാവിലെ എട്ടു മണിക്ക് മണര്‍കാട്ട് സെന്‍റ് മേരീസ് കത്തീഡ്രലില്‍ എത്തിയ പാത്രിയാര്‍ക്കീസ് ബാവയെ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചു. ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.

കോട്ടയം ജില്ലയിലെ അരീപറമ്പ് സെന്‍റ് മേരീസ്, വെള്ളൂര്‍ സെന്‍റ് സൈമണ്‍സ്, വടവാതൂര്‍ മാര്‍ അപ്രേം, തൃക്കോതമംഗലം സെന്‍റ് മേരീസ്, നാലുന്നാക്കല്‍ സെന്‍റ് ആദായീസ്, പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഇടവകകള്‍ പാത്രിയാര്‍ക്കീസ് ബാവ സന്ദര്‍ശിക്കും.

വൈകുന്നേരം 4.30ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിരുന്നില്‍ പാത്രിയാര്‍ക്കീസ് ബാവ പങ്കെടുക്കും.

ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ടിന് റാന്നി ഐത്തല സെന്‍റ് കുര്യാക്കോസ് പള്ളി കൂദാശ നിര്‍വഹിക്കും. വൈകുന്നേരം ക്നാനായ അതിഭദ്രാസനമായ ചിങ്ങവനം അഫ്രേം സെമിനാരിയില്‍ സ്വീകരണം. 10ന് രാവിലെ കോട്ടയം കഞ്ഞിക്കുഴി സിറിയന്‍ ഓര്‍ത്തഡോക്സ് സെന്‍റര്‍ നിര്‍മിച്ച ചാപ്പലിന്‍െറ കൂദാശയില്‍ പങ്കെടുക്കും. വിവിധ ദേവാലയങ്ങളിലെ സന്ദര്‍ശന ശേഷം പെരുമ്പാവൂരില്‍ പൗരസ്ത്യ സുവിശേഷ സമാജം ഹെഡ് ക്വാര്‍ട്ടേഴ്സിന്‍െറയും ബിഷപ്സ് ഹൗസിന്‍െറയും കൂദാശ ബാവ നിര്‍വഹിക്കും.

യു.എസില്‍ ആയുധധാരി മുന്‍ ഭാര്യ അടക്കം അഞ്ചു പേരെ കൊല്ലപ്പെടുത്തി

Posted: 07 Feb 2015 08:22 PM PST

Image: 

ഡഗ്ളസ് വില്ല: അമേരിക്കയിലെ അറ്റ്ലാന്‍റ ഹൗസിങ് മേഖലയിലുണ്ടായ വെടിവെപ്പില്‍ ആയുധധാരി ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുട്ടികള്‍ക്കു പരിക്കേറ്റു. പ്രാദേശിക സമയം വൈകിട്ട് മൂന്നു മണിക്ക് വെസ്റ്റ് അറ്റ്ലാന്‍റ സബര്‍ബനിലാണ് വെടിവെപ്പുണ്ടായതെന്ന് ഡഗ്ളസ് കൗണ്ടി പൊലീസ് മേധാവി ലഫ്റ്റനന്‍റ് ഗ്ളെന്‍ ഡാനിയേല്‍ പറഞ്ഞു.

തോക്കുമായെത്തിയ അക്രമി മുന്‍ ഭാര്യക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ആളുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂട്ടക്കൊലക്കു ശേഷം ആയുധധാരി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

കൊലപാതക കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. വീട്ടിനുള്ളില്‍ വെടിയൊച്ച കേട്ട അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

മധ്യപ്രദേശില്‍ സ്ഫോടക വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍

Posted: 07 Feb 2015 08:12 PM PST

Image: 

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ പിടിയില്‍. മഹാരാഷ്ട്ര ആന്‍റി ടെററിസ്റ്റ് സ്ക്വാഡും (എ.ടി.എസ്) പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചിന്ദ്വാരയിലെ വീട്ടില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടത്തെിയത്. രാജസ്ഥാന്‍ സ്വദേശികളായ മുകേഷ് ഹരികൃഷ്ണ സാംഖ്ല(30), രജ്മല്‍ റാംലാല്‍ സാംഖ്ല (40) എന്നിവരാണ് അറസ്റ്റിലായത്.

നക്സല്‍ സ്വാധീന പ്രദേശമായ ചിന്ദ്വാരയില്‍ സ്ഫോടക വസ്തുക്കള്‍ എത്തിയിട്ടുണ്ടെന്ന ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു. 1,768 ഇലക്ട്രോണിക് ഡിക്റ്റണേറ്റര്‍, 612 ജെലാറ്റിന്‍ സ്റ്റിക്കുകള്‍, 840 ഫീറ്റ് ഡിക്റ്റണേറ്റര്‍ കോഡ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
സംഭവുമായി ബന്ധപ്പെട്ട് ചിന്ദ്വാര പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

കൃഷി നിലങ്ങളില്‍ വിളവെടുപ്പ് കാലം; നാടന്‍ നിറഞ്ഞ് പച്ചക്കറി വിപണി

Posted: 07 Feb 2015 07:43 PM PST

Image: 

റാസല്‍ഖൈമ: രാജ്യത്തെ കൃഷിനിലങ്ങളില്‍ വിളവെടുപ്പിന്‍െറ അരിവാള്‍ കിലുക്കം. യു.എ.ഇയില്‍ ഫുജൈറ, ദിബ്ബ, റാസല്‍ഖൈമ, അല്‍ ഐന്‍ തുടങ്ങിയിടങ്ങളിലാണ് പ്രധാനമായും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിടങ്ങളുള്ളത്. ഉല്‍പാദിപ്പിക്കപ്പെടുന്ന വിളകള്‍ പ്രാദേശിക വിപണികളിലത്തെിക്കുന്നതിന് പുറമെ ഇതര എമിറേറ്റുകളിലേക്കും ഒമാനിലേക്കും കയറ്റി അയക്കുകയാണ് പതിവ്. നല്ല ശതമാനം മലയാളികള്‍ ജോലി ചെയ്തിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗ്ളാദേശ് സ്വദേശികളാണ്.
റാസല്‍ഖൈമയില്‍ ഹംറാനിയ, അദന്‍, മസാഫി, ദൈദ·്, ദിഗ്ദഗ, ഖറാന്‍, ശമല്‍  പ്രദേശങ്ങളിലാണ് ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുന്ന കൃഷി നിലങ്ങളുള്ളത്. ഇടക്കാലത്ത് മഴ കുറഞ്ഞതിനത്തെുടര്‍ന്ന് ഉപ്പ് കയറി തരിശായ കൃഷി ഭൂമിയും ഈ മേഖലകളിലുണ്ട്. പ്രവാസി മലയാളികള്‍ക്ക് നാട്ടുനന്മകളുടെ ഗൃഹാതുര സ്മരണകള്‍ നല്‍കുന്നത് കൂടിയാണ് മരുഭൂമിയിലെ കൃഷികാഴ്ചകള്‍.  
വലിയ മതില്‍ക്കെട്ടുകള്‍ക്കകത്തായി സംരക്ഷിക്കപ്പെടുന്നതും തുറസ്സായ കൃഷി സ്ഥലങ്ങളിലും വിവിധയിനങ്ങളിലുള്ള വിളകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. കാബേജ്, കൂസ, കോളിഫ്ളവര്‍, ചീര, ചേന, ചോളം തുടങ്ങിയവയുടെ ആദ്യ വിളവെടുപ്പിന് ശേഷം പലയിടത്തും രണ്ടാമത് വിത്തിറക്കലും നടക്കുന്നുണ്ട്.
45 ദിവസം കൊണ്ട് വളര്‍ച്ചയത്തെുന്ന വിളകള്‍ 60 ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വിളവെടുക്കാന്‍ കഴിയുമെന്ന് ഹംറാനിയ തോട്ടത്തിലെ തൊഴിലാളിയായ ബംഗ്ളാദേശ് സ്വദേശി താജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തോട്ടങ്ങളില്‍ പ്രധാനമായും ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്. കീടങ്ങളുടെയും മറ്റും ഉപദ്രവങ്ങളില്‍ നിന്നുള്ള രക്ഷക്ക് പ്രത്യേക സമയങ്ങളില്‍ മരുന്നുകള്‍ തളിക്കും. കുഴല്‍ കിണറുകളില്‍ നിന്ന് പമ്പ് ചെയ്ത ശേഖരിക്കുന്ന ജലമാണ് കൃഷിക്കുപയോഗിക്കുന്നത്. വഴുതനങ്ങ, കീഴാര്‍, വിവിധ ഇലകള്‍, മള്‍ബറി, തക്കാളി, സവാള, ഉരുളക്കിഴങ്ങ്, പീച്ചിങ്ങ, ചുരങ്ങ, വെണ്ടക്ക തുടങ്ങിയവയും ഇവിടെ കൃഷിചെയ്യുന്നുണ്ടെന്ന് താജ്  പറഞ്ഞു.
യു.എ.ഇയുടെ കാര്‍ഷിക ഭൂപടത്തില്‍ റാസല്‍ഖൈമയെ  പ്രമുഖ സ്ഥാനത്ത് എത്തിക്കുന്നതില്‍ രാജ്യത്തെ ദീര്‍ഘകാലം നയിച്ച അന്തരിച്ച മുന്‍ ഭരണാധിപന്‍ ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ ചുവടുവെപ്പുകളായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
തദ്ദേശീയരായ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍, ജല ലഭ്യതക്കായി ഡാമുകളുടെ നിര്‍മാണം, ഹംറാനിയ കേന്ദ്രീകരിച്ച് കാര്‍ഷിക ഗവേഷണ കേന്ദ്രം തുടങ്ങിയ നടപടികള്‍ റാസല്‍ഖൈമയിലെ കൃഷിനിലങ്ങളെ നൂറുമേനി വിളയിക്കാന്‍ സഹായിക്കുകയായിരുന്നു. എന്നാല്‍, തദ്ദേശീയരായ പുതുതലമുറ കാര്‍ഷിക മേഖലയോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെങ്കിലും കൃഷി നിലങ്ങള്‍ വാടകക്കും പാട്ടത്തിനും നല്‍കുന്നതിലാണ് ഏറെ പേര്‍ക്കും താല്‍പര്യം.
കൃഷിനിലങ്ങളിലെ വിളവെടുപ്പ് പച്ചക്കറി വിപണിയെ സജീവമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനായി റാസല്‍ഖൈമ പാലത്തിന് താഴെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പച്ചക്കറി വില്‍പ്പന കേന്ദ്രത്തില്‍ സമീപ എമിറേറ്റുകളില്‍ നിന്നും പച്ചക്കറികള്‍ക്ക് ആവശ്യക്കാരത്തെുന്നുണ്ട്.
അല്‍ മ്യാരീദ് ഫിഷ് മാര്‍ക്കറ്റ്, അല്‍ നഖീല്‍ തുടങ്ങിയിടങ്ങളിലും റാസല്‍ഖൈമയില്‍ പച്ചക്കറി വിപണി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശിക തോട്ടങ്ങള്‍ക്ക് പുറമെ ദുബൈ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് പച്ചക്കറികള്‍ എത്തുന്നുണ്ട്.

സൈക്ലിങ്ങില്‍ കേരളത്തിന് രണ്ട് മെഡല്‍

Posted: 07 Feb 2015 07:42 PM PST

Image: 

തിരുവനന്തപുരം: വനിതകളുടെ വ്യക്തിഗത സൈക്ളിങ്ങില്‍ കേരളത്തിന് രണ്ടു മെഡല്‍.  28 കിലോമീറ്റര്‍ ടൈം ട്രെയല്‍ ഇനത്തില്‍ കേരളത്തിന്‍െറ കൃഷ്ണേന്ദു ടി. കൃഷ്ണ വെള്ളിയും മഹിതാ മോഹന്‍ വെങ്കലവുമാണ് നേടിയത്. മഹാരാഷ്ട്രയുടെ റുതുജ സത്പുതേക്കാണ് സ്വര്‍ണം.

സൈക്ളിങ്  72 കിലോ മീറ്റര്‍ ഇനത്തില്‍ കേരളത്തിന്‍െറ വി. രജനി സ്വര്‍ണവും ടി.സി. അഞ്ജിത വെങ്കലവും ഇന്നലെ നേടിയിരുന്നു.

16 സ്വര്‍ണവും 19 വെള്ളിയും 23 വെങ്കലവുമായി മൊത്തം 53 മെഡലുമായി കേരളം നാലാം സ്ഥാനത്ത് തുടരുകയാണ്.

ഭരണകുടുംബമടക്കമുള്ളവര്‍ ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈമാറണം –ആഭ്യന്തര മന്ത്രാലയം

Posted: 07 Feb 2015 07:29 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ ഭരണകുടുംബമടക്കമുള്ളവര്‍ കൈവശം വെച്ചിരിക്കുന്ന ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ എത്രയും പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ജനങ്ങളുടെ നേതാക്കളായ ഭരണകുടുംബം തന്നെ ഇതിന് മാതൃക കാണിക്കണമെന്നതിനാലാണ് ഇത്തരമൊരഭ്യര്‍ഥനയെന്ന് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയാ വിഭാഗം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച അഭ്യര്‍ഥന അമീരി ദിവാനിക്ക് കൈമാറിയിട്ടുണ്ട്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കണ്ടുകെട്ടുന്നതിനാവശ്യമായ പരിശോധനകള്‍ നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് ജനുവരി 28ന് പാര്‍ലമെന്‍റ് നിയമം പാസാക്കിയിരുന്നു. ഇതുപ്രകാരം ആയുധ പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിന്‍െറ ഭാഗമായാണ് ഭരണകുടുംബങ്ങളടക്കമുള്ളവര്‍ ആയുധങ്ങള്‍ കൈമാറണമെന്ന നിര്‍ദേശം.
സ്വദേശികളും വിദേശികളുമായ എല്ലാവരും ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ അടിയറവെക്കണം. എല്ലാ ഗവര്‍ണറേറ്റുകളിലും ഇത്തരം ആയുധങ്ങള്‍ സ്വീകരിക്കുന്നതിനുവേണ്ടി ആഭ്യന്തര മന്ത്രാലയം പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കും. ആയുധങ്ങള്‍ സ്വമേധയാ സമര്‍പ്പിക്കാന്‍ നാലുമാസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്. ഈ സമയത്ത് ആയുധങ്ങള്‍ കൈമാറുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാവില്ല.
കാലാവധി കഴിഞ്ഞശേഷം ആയുധങ്ങള്‍ കണ്ടത്തൊന്‍ ശക്തമായ പരിശോധന നടത്തും. ഈഘട്ടത്തില്‍ ആയുധങ്ങള്‍ കണ്ടത്തെിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരും. രാജ്യത്ത് സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് പുതിയനിയമം നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. വീടുകളെ ആയുധ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ല. ഇത് പൗരന്മാാക്കിടയില്‍ പരസ്പര സംശയത്തിനും കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കാരണമായിത്തീരും. പൗരന്മാര്‍ ആയുധം കൈവശം വെക്കുന്നത് വനിതാ പൊലീസുകളുള്‍പ്പെടെയുള്ള സുരക്ഷാ വിഭാഗത്തിന് ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് അടുത്തകാലത്തായി അനധികൃതമായി കൈവശം വെക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമസംഭവങ്ങള്‍ വര്‍ധിച്ചിരുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെയുള്ള ആയുധ പ്രയോഗങ്ങള്‍ വ്യാപകമായി. സ്വദേശി സമൂഹത്തിലും ബിദൂനികള്‍ക്കിടയിലും വിവിധതരം തോക്കുകളടക്കമുള്ള ആയുധങ്ങള്‍ അപകടകരമായ തരത്തില്‍ കുമിഞ്ഞുകൂടിയതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിന്‍െറ അടിസ്ഥാനത്തില്‍ ഇവ കണ്ടത്തെി പിടികൂടാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
ശക്തമായ വിലക്കുണ്ടെങ്കിലും കല്യാണ ചടങ്ങുകളുമായി ബന്ധപ്പെട്ട് ആകാശത്തേക്ക് ആഘോഷവെടി ഉതിര്‍ക്കല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആകാശത്തേക്ക് ഉതിര്‍ത്ത വെടിയുണ്ടകള്‍ ആളുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ പതിച്ച നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇതിനൊക്കെ പുറമെയാണ് നിത്യേനയെന്നോണം വിദേശികളെ ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും കവര്‍ച്ച നടത്തുന്ന ആയുധധാരികളായ കൊള്ളക്കാര്‍ അഴിഞ്ഞാടുന്നത്. കാല്‍നടക്കാര്‍ക്കെതിരെയും ബഖാലക്കാര്‍ക്കെതിരെയും തോക്കുചൂണ്ടുന്ന ഇത്തരം കൊള്ളക്കാരില്‍ സ്വദേശി, ബിദൂനി സംഘങ്ങളാണ് കൂടുതലും. അനധികൃതമായി കൈവശം വെക്കുന്ന ആയുധങ്ങള്‍ സംഭവസമയത്ത് പിടിച്ചെടുക്കാനല്ലാതെ സംശയിക്കുന്നവരുടെ വീടുകളില്‍ കയറി റെയ്ഡ് നടത്തി പിടിച്ചെടുക്കാന്‍ നിലവില്‍ നിയമമില്ലാത്തത് ആയുധവേട്ടക്ക് പരിമിതിയായി തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.
 

ജ്ഞാനചന്ദ്രന്‍

Posted: 07 Feb 2015 06:45 PM PST

Image: 

തങ്ങള്‍ അക്ഷരവിരോധികളാണെന്ന പൊതുധാരണ തിരുത്തിക്കൊണ്ട് ഹിന്ദുത്വശക്തികള്‍ പെരുമാള്‍ മുരുകനെ നിശ്ശബ്ദനാക്കിയ കാലത്തല്ലാതെ എപ്പോഴാണ് ബാലചന്ദ്ര വനജി നെമഡെക്ക് ജ്ഞാനപീഠപുരസ്കാരം കിട്ടേണ്ടത്? അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടുകയും മതേതരത്വമെന്ന വാക്കിന്‍െറ വെളിച്ചംപോലും ഊതിക്കെടുത്താന്‍ ഇരുട്ടിന്‍െറ ശക്തികള്‍ മത്സരിക്കുകയും ചെയ്യുന്ന സമയത്തല്ലാതെ എപ്പോഴാണ് ഈ എഴുത്തുകാരന്‍ അംഗീകരിക്കപ്പെടേണ്ടത്? ഇന്ത്യന്‍ സംസ്കാരത്തിന്‍െറ നേരുകളെയും വേരുകളേയും രചനാത്മകമായി രേഖപ്പെടുത്തിയ മറാത്താ സാഹിത്യത്തിലെ കഥയുടെ കുലപതി ജ്ഞാനപീഠം കയറുമ്പോള്‍ പരമോന്നതപുരസ്കാരത്തിന്‍െറ തിളക്കം കൂടുകയാണ്. വയസ്സിപ്പോള്‍ എഴുപത്തിയേഴ്. ഈ ഒൗന്നത്യം താണ്ടുന്ന നാലാമത്തെ മറാത്തി.
‘എന്‍െറ എഴുത്ത് ഭരണകൂട/സ്ഥാപനവിരുദ്ധമായിട്ടും അംഗീകരിക്കപ്പെട്ടതില്‍ അദ്ഭുതമുണ്ട്. മറാത്തി ജനതയുടെ സാംസ്കാരിക സംവേദനക്ഷമതയില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. എഴുത്തിന്‍െറ പേരില്‍ എനിക്കു ജയിലില്‍ പോവേണ്ടിവന്നിട്ടില്ല. പ്രതിഷേധങ്ങള്‍ നേരിടേണ്ടിയും വന്നിട്ടില്ല. അവര്‍ എന്‍െറ എഴുത്തിനോടും നിലപാടുകളോടും സഹിഷ്ണുതയുള്ളവരാണ്’ -ജ്ഞാനപീഠ പുരസ്കാരം ലഭിച്ചപ്പോഴുള്ള ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. അതുപറയുമ്പോള്‍ പെരുമാള്‍ മുരുകന്‍ എന്ന സര്‍ഗാത്മകസ്വാതന്ത്ര്യത്തിന്‍െറ ജീവിക്കുന്ന രക്തസാക്ഷി ബാലചന്ദ്ര നെമഡെയുടെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം. അറുപതുകള്‍ക്കുശേഷമുള്ള മറാത്തി സാഹിത്യത്തിലെ നവതരംഗത്തിന്‍െറ മുഖ്യവക്താവിന് ലഭിച്ച പുരസ്കാരത്തിനാല്‍ വാസ്തവത്തില്‍ ആദരിക്കപ്പെട്ടിരിക്കുന്നത് മറാത്താ സാഹിത്യം തന്നെയാണെന്ന് പറഞ്ഞത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ആര്‍.എസ്.എസുകാരനായ ഫട്നാവിസ് നെമഡെയുടെ ഒരക്ഷരംപോലും വായിച്ചുകാണില്ല. ഹിന്ദു സമൂഹത്തിന്‍െറ ഉദ്ഭവം മുതല്‍ വര്‍ത്തമാനകാലം വരെ ബൃഹത്തായ കാന്‍വാസില്‍ വരച്ചിടുന്ന ‘ഹിന്ദു’ എന്ന നോവലെങ്കിലും ഹിന്ദുത്വവാദികള്‍ വായിച്ചിരിക്കണം. 72ാം വയസ്സില്‍ ഈ മാസ്റ്റര്‍പീസ് രചന ഒരു നിയോഗംപോലെ പൂര്‍ത്തിയാക്കുമ്പോള്‍ നെമഡെക്ക് വ്യക്തമായ ചില ഉദാത്ത ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തം. അവയില്‍ പലതും അദ്ദേഹം മാധ്യമങ്ങള്‍ മുമ്പാകെ വെളിപ്പെടുത്തിയിട്ടുള്ളതുമാണ്.
ഹിന്ദുത്വശക്തികളും ബ്രാഹ്മണന്മാരുമാണ് ഹിന്ദുമതത്തെ നശിപ്പിച്ചത് എന്ന് നാലുവര്‍ഷം മുമ്പ് നോവലിന്‍െറ പ്രകാശനവേളയില്‍ നെമഡെ തുറന്നടിച്ചു. 31 വര്‍ഷങ്ങള്‍ നീണ്ട മനനങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവിലാണ് ഈ രചന അദ്ദേഹം പൂര്‍ത്തിയാക്കിയത്. വലതുപക്ഷ ഹിന്ദുത്വവാദികളുടെ പല അവകാശവാദങ്ങളും കാറ്റില്‍പറത്തി, യഥാര്‍ഥ ഹിന്ദുമതത്തിന്‍െറ ചിത്രമാണ് അദ്ദേഹം ഈ നോവലില്‍ വരച്ചിടുന്നത്. ‘ജനവിഭാഗങ്ങളുടെ തൊഴിലുകളും കര്‍മധര്‍മങ്ങളും വ്യത്യസ്തമായിരുന്നെങ്കിലും ഹിന്ദു സമൂഹത്തില്‍ ഒരുകാലത്ത് സമത്വമുണ്ടായിരുന്നു. അസമത്വം ആദ്യം സൃഷ്ടിച്ചത് മനുസ്മൃതിയാണ്. ബ്രാഹ്മണരുടെ ആധിപത്യത്തോടെ അതുവരെ തിരശ്ചീനവും സമാന്തരവുമായിരുന്ന ജാതിവ്യവസ്ഥ ലംബവും ശ്രേണീകൃതവുമായി. ഹിന്ദുത്വ സംഘടനകളുടെയും സവര്‍ണബ്രാഹ്മണരുടെയും ആധിപത്യം പതുക്കപ്പതുക്കെ ഹിന്ദുമതത്തെയും സമൂഹത്തേയും നശിപ്പിക്കുകയായിരുന്നു. അവര്‍ അതിനായി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്തു. ചരിത്രത്തെയും സാഹിത്യത്തെയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി വളച്ചൊടിച്ചു’ -പുസ്തകത്തിന്‍െറ പ്രകാശനവേളയില്‍ അദ്ദേഹം തുറന്നടിച്ചു. ശിവസേനക്കും ബി.ജെ.പിക്കും ആധിപത്യമുള്ള സംസ്ഥാനത്തുനിന്നാണ് നെമഡെ ഇങ്ങനെ പറയുന്നതെന്നോര്‍ക്കണം. അധികാരത്തിന്‍െറ അപ്പക്കഷണത്തിനായി മൗനം വിദ്വാനു ഭൂഷണം എന്ന മട്ടിലിരിക്കുന്ന മറ്റ് ഇന്ത്യന്‍ എഴുത്തുകാര്‍ ലജ്ജിച്ചു തല താഴ്ത്തട്ടെ. ശ്രീരാമന്‍ സീതയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനെതിരെ ആദ്യം രംഗത്തുവരേണ്ടത് രാജ്യത്തെ സ്ത്രീജനങ്ങളാണ് എന്നൊക്കെ പറയുന്നത് മൂന്നു പതിറ്റാണ്ട് ഗവേഷണം നടത്തി ഹിന്ദുമതചരിത്രം നോവലായി എഴുതിയ ആളാവുമ്പോള്‍ അതിന് അല്‍പം ആധികാരികത കൂടും. പുസ്തകമേളയില്‍നിന്ന് നോവല്‍ പിന്‍വലിപ്പിക്കുകയൊക്കെ ചെയ്തിട്ടുണ്ട് നെമഡെയുടെ അക്ഷരങ്ങളിലെ തീകൊണ്ട് പൊള്ളിയവര്‍. മഹാരാഷ്ട്രയിലെ ഖേഡില്‍ നടന്ന പുണെയില്‍നിന്നുള്ള പുസ്തകവ്യാപാരിയുടെ മേളയില്‍നിന്നാണ് ഹിന്ദു എന്ന നോവല്‍ സമ്മര്‍ദഫലമായി പിന്‍വലിക്കപ്പെട്ടത്. ശിവസേന, ബി.ജെ.പി, ഹിന്ദു ഏകതാ ആന്ദോളന്‍, ഹിന്ദു ജനജാഗ്രതിസമിതി എന്നീ സംഘടനകളാണ് നെമഡെയുടെ നോവലിനെതിരെ രംഗത്തത്തെിയത്. ഖണ്ഡേ റാവു എന്ന ആര്‍ക്കിയോളജിസ്റ്റാണ് നോവലിലെ കേന്ദ്രകഥാപാത്രം. മറാത്തി നോവലിന്‍െറ മാനങ്ങള്‍ മാറ്റിയെഴുതിയ നോവലാണ് ‘കോസല’. അതെഴുതുമ്പോള്‍ നെമഡെക്ക് പ്രായം വെറും 25. 1963ലാണ് കോസല പുറത്തിറങ്ങുന്നത്. ജെ.ഡി. സാലിംഗറുടെ ‘ദ കാച്ചര്‍ ഇന്‍ ദ റൈ’ ആയിരുന്നു നോവലിന്‍െറ ആഖ്യാനത്തിന് പ്രചോദനമായത്. തങ്ങള്‍ക്ക് അപരിചിതമായ ലോകത്തിന്‍െറ അസംബന്ധതകളെ അഭിമുഖീകരിക്കുന്ന യുവത്വത്തിന്‍െറ ആന്തരിക വൈരുധ്യങ്ങളെയാണ് ആ ക്ളാസിക് രചനയില്‍ നെമഡെ തുറന്നുകാട്ടിയത്. ഭാവുകത്വവിച്ഛേദനത്തിനിടയാക്കിയ ആ നോവലെഴുതാന്‍ എടുത്തത് വെറും 16 ദിവസം. അഞ്ചു ദശകം മുമ്പ് കോസല സാഹിത്യരംഗത്ത് സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ക്കു സമാനമായ തരംഗങ്ങളുയര്‍ത്തുന്ന രചനയാണ് ‘ഹിന്ദു’ എന്ന മെഗാനോവലെന്ന് ജ്ഞാനപീഠ സമിതി വിലയിരുത്തിയിട്ടുണ്ട്.
1938ല്‍ ഖാന്ദേശിലെ സംഗാവി ഗ്രാമത്തില്‍ ജനനം. പുണെ ഫെര്‍ഗൂസന്‍ കോളജില്‍നിന്ന് ബിരുദം. പുണെയിലെ ഡെക്കാന്‍ കോളജില്‍നിന്ന് ഭാഷാശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. മുംബൈ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. നോര്‍ത് മഹാരാഷ്ട്ര സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ്. ലണ്ടനിലെ സ്കൂള്‍ ഓഫ് ഓറിയന്‍റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് ഉള്‍പ്പെടെയുള്ള വിവിധ സര്‍വകലാശാലകളില്‍ ഇംഗ്ളീഷ്, മറാത്തി, താരതമ്യ സാഹിത്യം എന്നിവ പഠിപ്പിച്ചു. മുംബൈ സര്‍വകലാശാലയിലെ താരതമ്യ സാഹിത്യപഠനത്തിനായുള്ള ടാഗോര്‍ ചെയറില്‍നിന്നാണ് വിരമിച്ചത്. അറുപതുകളില്‍ വാച എന്ന മറാത്തി പ്രസിദ്ധീകരണത്തിന്‍െറ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990ല്‍ സാഹിത്യ അക്കാദമി അവാര്‍ഡു നേടി. ബിഡാര്‍,ഹൂല്‍, ജരില,ഝൂല്‍ എന്നിവയാണ് മറ്റുനോവലുകള്‍. വിമര്‍ശ ലേഖനസമാഹാരങ്ങളും കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2011ല്‍ പത്മശ്രീ ലഭിച്ചു.

നീതിയുടെ പോക്ക്, അഴിയുന്ന വിലങ്ങുകള്‍

Posted: 07 Feb 2015 06:41 PM PST

Image: 
Subtitle: 
ഡല്‍ഹി ഡയറി

ആഭ്യന്തര സെക്രട്ടറിയായിരുന്ന അനില്‍ ഗോസ്വാമിയുടെ കസേര തെറിച്ചത് കഴിഞ്ഞ ദിവസമാണ്. ശാരദാ ചിട്ടിഫണ്ട് തട്ടിപ്പു കേസില്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാതങ് സിങ്ങിന്‍െറ അറസ്റ്റ് ഒഴിവാക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി എന്നതാണ് കേസ്. സ്വതന്ത്ര ഏജന്‍സിയായ സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടാല്‍, തട്ടിപ്പിന് കൂട്ടുനിന്നയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍, ഏത് അനില്‍ ഗോസ്വാമിയായാലും വെച്ചുപൊറുപ്പിക്കരുത്. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് അദ്ദേഹത്തെ വിളിച്ച് വിശദീകരണം ചോദിച്ചു. സി.ബി.ഐക്കാരെ വിളിച്ച കാര്യം അനില്‍ ഗോസ്വാമി സമ്മതിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെന്നുകാണാന്‍ രാജ്നാഥ്സിങ് നിര്‍ദേശിച്ചു. ചെന്നു കണ്ടു. എല്ലാം കഴിഞ്ഞപ്പോള്‍ രാജി വെക്കുന്നതാണോ, പുറത്താക്കപ്പെടുന്നതാണോ ഭേദം എന്ന ചോദ്യം മാത്രമാണ് അനില്‍ ഗോസ്വാമിക്കു മുന്നില്‍ ഉണ്ടായിരുന്നത്. കേസിലൊന്നും കുടുക്കാതെ, വിശ്രമജീവിതത്തിനുള്ള തുകയില്‍ കുറവൊന്നും വരാതെ, റിട്ടയര്‍ ചെയ്യേണ്ടതിന് ആറുമാസം മുമ്പേ  സ്വയം വിരമിച്ചുപോകാന്‍ ആഭ്യന്തര സെക്രട്ടറിക്ക് അവസരം അനുവദിച്ചുകിട്ടി. കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എല്‍.സി ഗോയല്‍ രാക്കുരാമാനം പുതിയ ആഭ്യന്തര സെക്രട്ടറിയായി.
ഇതിനെല്ലാമിടയില്‍ മറ്റൊന്നു നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ മൂന്ന് പൊലീസ് ഓഫിസര്‍മാര്‍ അഴിക്കുള്ളില്‍ നിന്ന് പുറത്തിറങ്ങി. അന്നത്തെ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ ബി.ജെ.പി പ്രസിഡന്‍റുമായ അമിത് ഷായെ കേസില്‍ മുംബൈയിലെ പ്രത്യേക കോടതി കുറ്റമുക്തനാക്കിയതിനു പിന്നാലെയാണിത്. ഡി.ഐ.ജിയായിരുന്ന ഡി.ജി വന്‍സാര, എ.ഡി.ജി.പി പൃഥ്വീപാല്‍ പാണ്ഡെ, മുന്‍ ഡി.ജി.പി പി.സി. പാണ്ഡെ എന്നിവരാണ് ഇപ്പോള്‍ നിയമക്കുരുക്ക് അഴിയുന്നതില്‍ ആശ്വസിക്കുന്നത്. വന്‍സാരക്കും പൃഥ്വീപാലിനും ആശ്വാസത്തിന്‍െറ ആദ്യഘട്ടമെന്ന നിലയില്‍ ജാമ്യമാണെങ്കില്‍, നടപടിക്രമങ്ങളിലെ സാങ്കേതികതയുടെ പേരില്‍ പി.സി. പാണ്ഡെയെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തിരിക്കുന്നത്. മോദി ഭരണകൂടത്തിന്‍െറ ആജ്ഞ അനുസരിച്ച് പ്രവര്‍ത്തിച്ചവരാണ് ഈ പൊലീസ് ഓഫിസര്‍മാര്‍. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിയമത്തിനും നീതിക്കും മുന്നില്‍പെടാതെ അവരെ ഏറെ നാള്‍ സംരക്ഷിച്ചുനിര്‍ത്തിയത് ഗുജറാത്ത് സര്‍ക്കാറാണെന്ന കാര്യം പൊതുസമൂഹത്തിനു മുന്നിലുണ്ട്. ഇനി  അനില്‍ ഗോസ്വാമിയില്‍നിന്ന് വന്‍സാര -പാണ്ഡെമാരിലേക്കുള്ള ദൂരം അളക്കുകയേ വേണ്ടൂ. സി.ബി.ഐയുടെ നിഷ്പക്ഷത ഉറപ്പുവരുത്താനുള്ള സര്‍ക്കാറിന്‍െറ പ്രതിബദ്ധത വ്യക്തമാവും.
അമിത് ഷാ കുറ്റവിമുക്തനാക്കപ്പെട്ടപ്പോള്‍, കേസിന് അടിസ്ഥാനമായി നിന്ന നിര്‍ണായകമായ തെളിവുകളാണ് അവഗണിക്കപ്പെട്ടത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വന്ന് ഏറെ വൈകാതെ അമിത്ഷാ കുറ്റവിമുക്തനാക്കപ്പെട്ട ഘട്ടത്തില്‍ തന്നെ, ഏറെ കോളിളക്കമുണ്ടാക്കിയ വ്യാജ  ഏറ്റുമുട്ടല്‍ കേസുകളുടെ ഗതി എന്താണെന്ന് ഏതാണ്ട് വ്യക്തമായിരുന്നു. 2005ല്‍ നടന്ന സൊഹ്റാബുദ്ദീന്‍-തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഡിസംബര്‍ 30നാണ് മുംബൈയിലെ സി.ബി.ഐ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയത്. വിചാരണ തീരുന്നതിനു മുമ്പുതന്നെ അമിത് ഷായെ കുറ്റവിമുക്തനാക്കാന്‍ സി.ബി.ഐ കോടതി കാരണം കണ്ടത്തെി. ഈ കേസില്‍ അസ്വാഭാവികതകള്‍ വേറെയുമുണ്ട്. കേസിന്‍െറ വിചാരണ ഒറ്റ ജഡ്ജി കേള്‍ക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. എന്നാല്‍, മൂന്നു ജഡ്ജിമാര്‍ മാറിമാറി വന്നു. കേസ് കേട്ടുതുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, 2014 ജൂണില്‍ ആദ്യ ജഡ്ജി ജെ.ടി ഉല്‍പതിനെ സ്ഥലംമാറ്റി. പിന്നീടുവന്ന ബ്രിജ്മോഹന്‍ ലോയ നായ്പൂരിലെ സര്‍ക്കാര്‍ ഗെസ്റ്റ്ഹൗസില്‍ 2014 നവംബര്‍ 30ന് മരിച്ചു. ലോയക്കു ശേഷം വന്ന എം.ബി ഗോസവി, തന്നെ കുറ്റവിമുക്തനാക്കണമെന്ന അമിത് ഷായുടെ അപേക്ഷ ഡിസംബര്‍ 15 മുതല്‍ മൂന്നു ദിവസം കേട്ടു; ഡിസംബര്‍ 30ന് 75 പേജ് വരുന്ന വിധി പുറപ്പെടുവിച്ചു. സമന്‍സുകള്‍ പലവട്ടം വന്നെങ്കിലും, ബി.ജെ.പി കേന്ദ്രഭരണത്തില്‍ എത്തിയ ശേഷം ഈ കേസിന്‍െറ വിചാരണക്കായി അമിത് ഷാ കോടതിയില്‍ പോയതുതന്നെയില്ല. അമിത് ഷായെ വിട്ടയച്ചതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ സി.ബി.ഐ തയാറാകാത്തതില്‍നിന്ന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തം.
സൊഹ്റാബുദ്ദീനെതിരെ പല കേസുകള്‍ ഉണ്ടെന്നിരിക്കേ, അയാളെ പിടികൂടാന്‍ പൊലീസിന് എല്ലാ അവകാശവുമുണ്ടെന്നാണ് അമിത് ഷായെ കുറ്റവിമുക്തനാക്കുമ്പോള്‍ പ്രത്യേക കോടതി ജഡ്ജി പറഞ്ഞത്. ആ വിധിപ്രസ്താവം പക്ഷേ, വ്യാജ ഏറ്റുമുട്ടല്‍ക്കൊല നടത്താന്‍ വരെ പൊലീസിന് അധികാരമുണ്ടെന്ന മട്ടിലായി. സൊഹ്റാബുദ്ദീനെ അറസ്റ്റു ചെയ്യുകയല്ല, ബസില്‍നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നതും വിസ്മരിക്കപ്പെട്ടു. ഇക്കാര്യം സി.ബി.ഐക്കു മുമ്പേ ഗുജറാത്ത് സി.ഐ.ഡി തന്നെ കണ്ടത്തെിയ കാര്യമാണ്. വന്‍സാര അടക്കം ഏതാനും മുതിര്‍ന്ന  പൊലീസ് ഉദ്യോഗസ്ഥരെ ആദ്യം അറസ്റ്റു ചെയ്തതും അവരാണ്. അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതടക്കം കുറ്റകൃത്യത്തിന്‍െറ രാഷ്ട്രീയ വശങ്ങള്‍ ചൂണ്ടിക്കാട്ടിയതും ഗുജറാത്ത് പൊലീസിലെ ഏതാനും ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തിലാണ് കേസന്വേഷണം സുപ്രീംകോടതി സി.ബി.ഐക്ക് കൈമാറിയത്. 2006 ഡിസംബറില്‍ അമിത് ഷാ വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തെക്കുറിച്ചും, പി.സി. പാണ്ഡെയും മറ്റും അതില്‍ പങ്കെടുത്തതിനെക്കുറിച്ചും സുപ്രീംകോടതിയോട് അന്ന് അന്വേഷകര്‍ വിശദീകരിച്ചതുമാണ്. ആ പാണ്ഡെയുടെ കുരുക്കാണ് ഇപ്പോള്‍ അഴിഞ്ഞത്. ഗുജറാത്ത് പൊലീസിനെ സ്വാധീനിക്കാന്‍ കഴിയുമായിരുന്നവര്‍ക്ക് ഇന്നിപ്പോള്‍ സി.ബി.ഐയെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ ശക്തിയുണ്ടെന്ന് ചുരുക്കം.
 ഫെബ്രുവരി നാലിനാണ് പി.സി. പാണ്ഡെയെ തുളസിറാം പ്രജാപതി കേസില്‍ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയത്. പാണ്ഡെയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ളെന്ന സാങ്കേതിക കാരണമാണ് കോടതി കണ്ടത്തെിയത്. ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന പൃഥ്വിപാല്‍ പാണ്ഡെയാകട്ടെ, നവംബര്‍ മുതല്‍ ജാമ്യത്തിന് അപേക്ഷിച്ച് കാത്തിരിപ്പായിരുന്നു. ഏഴര വര്‍ഷത്തിനുശേഷമാണ് ഡി.ജി. വന്‍സാര സബര്‍മതി സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത്. ഇത്രയും കാലം തന്നെ ബലിയാടാക്കി നരകിപ്പിച്ച രാഷ്ട്രീയ യജമാനന്മാരോടു പ്രതിഷേധിച്ച് നേരത്തേ ഐ.പി.എസില്‍നിന്ന് രാജിവെച്ചതില്‍ അദ്ദേഹം കുണ്ഠിതപ്പെടുന്നുണ്ടാകാം. 2013ലാണ് വന്‍സാര ജയിലില്‍നിന്ന് രാജിക്കത്ത് അയച്ചത്. ഗുജറാത്ത് സര്‍ക്കാറിന്‍െറ നയം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും, അതിന്‍െറ പേരില്‍ തന്നെപ്പോലുള്ളവരെ ബലിയാടാക്കുകയാണ് ചെയ്തതെന്നും സുദീര്‍ഘമായ രാജിക്കത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
പുതിയ സംഭവവികാസങ്ങള്‍ക്കിടയില്‍, കൊന്നവരും കൊല്ലിച്ചവരുമില്ലാതായി മാറുന്നത് ഏഴു മൃതദേഹങ്ങളാണ്. 2004 ജൂണ്‍ 15ന്, മുംബൈയില്‍നിന്നുള്ള കോളജ് വിദ്യാര്‍ഥിനി ഇശ്റത് ജഹാന്‍, മലയാളിയായ പ്രാണേഷ് പിള്ള, അംജദലി റാണ, സീഷാന്‍ ജോഹര്‍ എന്നിവര്‍ അഹ്മദാബാദിലെ റോഡുവക്കില്‍ വെടിയേറ്റു മരിച്ചുകിടക്കുന്നത് ലോകം കണ്ടതാണ്. പൊലീസ് നടത്തിയ ‘ഭീകരവേട്ട’യായിരുന്നു അത്. 2005 നവംബറിലാണ് ചില കവര്‍ച്ച കേസുകളില്‍ പ്രതിയായ സൊഹ്റാബുദ്ദീനും ഭാര്യ കൗസര്‍ബിയും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. സൊഹ്റാബുദ്ദീന്‍റ കൊലപാതകത്തിന് സാക്ഷിയായ തുളസിറാം പ്രജാപതിയെ ഒരു വര്‍ഷത്തിനു ശേഷം വെടിവെച്ചു കൊന്നു.
ഈ കേസുകളിലെല്ലാം ഡി.ജി. വന്‍സാര പ്രതിയാണ്. വന്‍സാരക്കും പൃഥ്വിപാല്‍ പാണ്ഡെക്കും ഇപ്പോള്‍ ജാമ്യം കിട്ടാന്‍ തക്ക സവിശേഷ സാഹചര്യമാണ് പൊടുന്നനെ ഉണ്ടായിത്തീര്‍ന്നത്. നേരത്തേ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ അതേപടി നില്‍ക്കുന്നു. എന്നാല്‍, ജാമ്യം നല്‍കുന്നതില്‍ അന്വേഷകരായ സി.ബി.ഐക്കുള്ള എതിര്‍പ്പിന്‍െറ മൂര്‍ച്ചയെ ആശ്രയിച്ചാണ് കോടതിയുടെ തീരുമാനം ഉണ്ടാവുക. അമിത് ഷായുടെ കാര്യത്തിലെന്നപോലെ, പി.സി. പാണ്ഡെയും കുറ്റവിമുക്തനാക്കപ്പെട്ടതാണ് നിയമലോകത്തും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലും അമ്പരപ്പു സൃഷ്ടിക്കുന്നത്. സി.ബി.ഐയുടെ കുറ്റപത്ര പ്രകാരം തുളസിറാം പ്രജാപതിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ അടിക്കടി മാറ്റി പ്രധാന പ്രതിയെ സംരക്ഷിച്ചതിലും പാണ്ഡെയുണ്ട്. ഇയാളെ കുറ്റവിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി കൊടുക്കാതിരുന്നതിന് രാഷ്ട്രീയ കാരണങ്ങളല്ലാതെ മറ്റൊന്നില്ല. പ്രോസിക്യൂഷന്‍ അനുമതിയില്ളെങ്കില്‍ പാണ്ഡെയുടെ കുരുക്ക് അഴിയുമെന്ന് ബി.ജെ.പി സര്‍ക്കാര്‍ തിരിച്ചറിയാതിരിക്കാനും വഴിയില്ല. കേന്ദ്ര-സംസ്ഥാന ഭരണം കൈയിലുള്ളപ്പോള്‍, വിശ്വസ്തരായി നിന്ന പൊലീസ് ഓഫിസര്‍മാരെ പുറത്തിറക്കേണ്ട ‘ധാര്‍മിക’ ബാധ്യത പിന്നെ ആര് ഏറ്റെടുക്കാന്‍?

ശാസ്ത്രകുതുകികളെ വരവേല്‍ക്കാന്‍ ‘ഐസക് ന്യൂട്ടനും’

Posted: 07 Feb 2015 11:53 AM PST

Image: 

കോഴിക്കോട്: ശാസ്ത്രകുതുകികളെ വരവേല്‍ക്കാന്‍ മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ ന്യൂട്ടനുമത്തെി. ആപ്പ്ള്‍ മരത്തിനുചുവട്ടില്‍ ആപ്പ്ളും കൈയിലേന്തിയിരിക്കുന്ന ന്യൂട്ടന്‍െറ പ്രതിമയാണ് ശാസ്ത്രകേന്ദ്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയുടെ നിലനില്‍പിന്‍െറതന്നെ രഹസ്യമാണ് അദ്ദേഹം കൈയിലൊതുക്കിയിരിക്കുന്നത്. എന്തുകൊണ്ട് ആപ്പ്ള്‍ താഴോട്ട് വീണുവെന്നാലോചിച്ച് ഗുരുത്വാകര്‍ഷണ സിദ്ധാന്തംതന്നെ കണ്ടത്തെിയ ന്യൂട്ടനാണ് ഭൂമി നിലനില്‍ക്കുന്നത് ഗുരുത്വാകര്‍ഷണമുള്ളതിനാലാണെന്ന് വെളിപ്പെടുത്തിയത്. ഗുരുത്വാകര്‍ഷണസിദ്ധാന്തം കണ്ടത്തൊന്‍ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പ്ള്‍ മരവും ആപ്പ്ളുമെല്ലാം ഇനി മേഖലാ ശാസ്ത്രകേന്ദ്രത്തിനു മുന്നില്‍ കാണികളെ വരവേല്‍ക്കും. അന്താരാഷ്ട്ര പ്രകാശവര്‍ഷത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്.  

പ്ളാനറ്റേറിയം ജീവനക്കാരനായ വി.പി. മനോഹരനാണ് ശില്‍പി. ന്യൂട്ടനും ആപ്പ്ള്‍ മരവും ആപ്പ്ളുകളുമെല്ലാം ഫൈബറിലാണ് നിര്‍മിച്ചത്. അലൂമിനിയം മുറിച്ചാണ് ഇലകളുണ്ടാക്കിയത്. പുല്ല് പിടിപ്പിച്ച് ശില്‍പത്തിന്‍െറ പ്ളാറ്റ്ഫോം ഭംഗിയാക്കിയിട്ടുണ്ട്. ലക്ഷം രൂപയാണ് ചെലവ്. ഏഴുമാസം കൊണ്ടായിരുന്നു നിര്‍മാണം.

മന്ത്രി എ.പി. അനില്‍കുമാര്‍ ശില്‍പം അനാച്ഛാദനം ചെയ്തു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി. രാജശേഖരന്‍ മുഖ്യാതിഥിയായിരുന്നു. ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് അക്കാദമി ഓഫ് ഏവിയേഷന്‍ ആന്‍ഡ് പ്രഫഷനല്‍ എക്സലന്‍സുമായി സഹകരിച്ച് ‘സ്പേസ് ടെക്നോളജിയും ഏവിയേഷന്‍ സയന്‍സും’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ഡോ. ടി. രാജശേഖരന്‍ ക്ളാസെടുത്തു. രാത്രികാലങ്ങളിലെ വാനനിരീക്ഷണം, ബഹിരാകാശ പര്യവേക്ഷണം എന്നീ വിഷയങ്ങളില്‍ ജയന്ത് ഗാംഗുലിയും ഇന്ത്യന്‍ എയര്‍ലൈന്‍സ്, ലോകത്തെ പ്രധാന വിമാനത്താവളങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്യാപ്റ്റന്‍ ഷെഹ്സാദ് അഹമ്മദ് പാറമ്മലും ക്ളാസെടുത്തു.
 

ബംഗളൂരുവിലേക്ക് കടക്കാനും മിണ്ടാനും ആകാതെ തൊഗാഡിയ

Posted: 07 Feb 2015 11:46 AM PST

Image: 
Subtitle: 
'സമാജോത്സവ്' ഇന്ന്

ബംഗളൂരു: പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ഞായറാഴ്ച സംഘടിപ്പിക്കുന്ന ‘വിരാത് ഹിന്ദു സമാജോത്സവ’ത്തില്‍ രാജ്യാന്തര പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയക്ക് സംസാരിക്കാനാകില്ല. ബംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെ വിഡിയോ കോണ്‍ഫറന്‍സുവഴി യോഗത്തെ  അഭിസംബോധനചെയ്യാന്‍ നീക്കം നടത്തിയെങ്കിലും പൊലീസ് വിലക്കി. 2004ല്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെ തൊഗാഡിയ മൊബൈല്‍ ഫോണില്‍ യോഗത്തെ അഭിസംബോധന ചെയ്തിരുന്നു. ഈ രീതി ബംഗളൂരുവിലും തുടരാനാണ് വി.എച്ച്.പി ശ്രമം നടത്തിയത്.

തൊഗാഡിയ വിഡിയോ കോണ്‍ഫറന്‍സുവഴി സംസാരിക്കുമെന്ന് വി.എച്ച്.പി ശനിയാഴ്ച പ്രചരിപ്പിക്കുകയുമുണ്ടായി. എന്നാല്‍, ബംഗളൂരുവിന് പുറത്തുനിന്നുള്ളതാണെങ്കിലും വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള സംസാരം നിയമലംഘനത്തിന്‍െറ പരിധിയില്‍ വരുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം.എന്‍.റെഡ്ഡി വ്യക്തമാക്കി.

നിയമം ലംഘിച്ചാല്‍ കേസെടുക്കുമെന്നും കമീഷണര്‍ പറഞ്ഞു. അതേസമയം, പൊലീസ് നടപടി ഉണ്ടായാലും വിഡിയോ കോണ്‍ഫറന്‍സ് വഴി തൊഗാഡിയ സംസാരിക്കുമെന്നും സൂചനയുണ്ട്. ശനിയാഴ്ച പൊലീസില്‍നിന്ന് പ്രത്യേക അനുമതി തേടി ബംഗളൂരുവിലെ കെംബഗൗഡ വിമാനത്താവളത്തില്‍ ഇറങ്ങിയ തൊഗാഡിയ നഗരത്തിന് പുറത്തെ ഹൊസൂരിലേക്ക് തിരിച്ചു. ഹൊസൂരില്‍ ശനിയാഴ്ച വൈകീട്ട് വി.എച്ച്.പി പരിപാടിയില്‍ പങ്കെടുത്തു.

സമ്മേളന ഭാഗമായി ഈ മാസം അഞ്ചുമുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ തൊഗാഡിയ ബംഗളൂരുവില്‍ പ്രവേശിക്കുന്നതിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ തൊഗാഡിയ കര്‍ണാടക ഹൈകോടതിയെ സമീപിച്ചെങ്കിലും  ഹരജി കോടതി തള്ളി. വി.എച്ച്.പിയുടെ സുവര്‍ണ ജയന്തി ആഘോഷ ഭാഗമായാണ് ‘വിരാത് ഹിന്ദു സമാജോത്സവ്’ സംഘടിപ്പിക്കുന്നത്. ബസുവനഗുഡി നാഷനല്‍ കോളജ് മൈതാനത്ത് ഞായറാഴ്ച വൈകീട്ട് നാലിനാണ് പരിപാടി. വിലക്ക് മറികടന്ന്  പ്രവീണ്‍ തൊഗാഡിയ നഗരത്തില്‍ എത്താതിരിക്കാനും സംസാരിക്കാതിരിക്കാനും പൊലീസ് ശക്തമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചാവക്കാട് സ്വദേശിയായ ഭര്‍ത്താവിനെതേടി ബ്രിട്ടീഷ് യുവതി കേരളത്തില്‍

Posted: 07 Feb 2015 11:44 AM PST

Image: 
Subtitle: 
ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കിവിടരുതെന്ന് കോടതി ഉത്തരവ്

മഞ്ചേരി: ഫേസ്ബുക്കിലൂടെയുള്ള പരിചയത്തത്തെുടര്‍ന്ന് സ്കോട്ട്ലന്‍ഡില്‍വെച്ച് വിവാഹം ചെയ്ത ചാവക്കാട് സ്വദേശിയെ തേടി ബ്രിട്ടീഷ് യുവതി കേരളത്തില്‍. ബ്രിട്ടനിലെ സെന്‍റ് അല്‍ബന്‍സില്‍ ക്രെയിന്‍ വില്ലയില്‍ മറിയം ഖാലിഖാണ് (32) ഭര്‍ത്താവിനെ തേടിയത്തെിയത്. സ്കോട്ട്ലന്‍ഡില്‍ വെച്ച് വിവാഹ രജിസ്ട്രേഷന്‍ നടത്തിയത് തെളിയിക്കുന്ന രേഖകളുമായാണ് ഇവരത്തെിയത്. 2011ലാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. 2013 ഏപ്രിലില്‍ വിവാഹം നടന്നു. ഏകദേശം 11മാസം മുമ്പ് നാട്ടിലേക്കെന്ന് പറഞ്ഞ് ചാവക്കാട് അകലാട് സ്വദേശിയായ ഭര്‍ത്താവ് തിരിച്ചതാണെന്നും പിന്നീട് വിവരങ്ങളൊന്നുമില്ളെന്നും ഇവര്‍ പറയുന്നു.

ബ്രിട്ടനിലെ ഇന്ത്യന്‍ എംബസി വഴി പരാതി നല്‍കിയപ്പോള്‍ പൊലീസുമായി ബന്ധപ്പെടാനുള്ള അവസരമൊരുക്കി. തുടര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി രംഗത്തുള്ള സന്നദ്ധസംഘടനയായ ‘സ്നേഹിത’യുടെ സഹായം തേടിയ ശേഷം മഞ്ചേരി ബാറിലെ അഭിഭാഷകരായ അഡ്വ. എ.പി. മുഹമ്മദ് ഇസ്മയില്‍, അഡ്വ. സുധ എന്നിവര്‍ മുഖേന കുന്നംകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. യുവതിക്ക് സംരക്ഷണം നല്‍കണമെന്നും ഇവരെ കുന്നംകുളത്തെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടരുതെന്നും മജിസ്ട്രേറ്റ് പി.ജി. ഗ്വാഷ ഉത്തരവിട്ടു.

കഴിഞ്ഞ ജനുവരി 20ന് കേരളത്തിലത്തെിയ മറിയം ഖാലിഖ് ചാവക്കാട്ടെ ഭര്‍തൃവീട് കണ്ടത്തെി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ആദ്യം നല്ലനിലയില്‍ പെരുമാറിയെന്നും പിന്നീട് ഭീഷണിപ്പെടുത്തി പുറത്താക്കിയെന്നും ഇവര്‍ പറയുന്നു. കേരളത്തിലത്തെി വീട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞശേഷം കൂട്ടിക്കൊണ്ടു പോകാമെന്നും നാട്ടില്‍ ചടങ്ങ്പ്രകാരം വിവാഹം നടത്താമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നതായി യുവതി ‘സ്നേഹിത’ പ്രവര്‍ത്തകരെ അറിയിച്ചു.

ഒന്നിച്ചുള്ള ഫോട്ടോകളും ഇവര്‍ കാണിച്ചു. തുടര്‍ന്നാണ് കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡനനിരോധ നിയമപ്രകാരം പരാതി നല്‍കിയത്. ഭര്‍ത്താവിനെതിരെ വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ലണ്ടനിലെ മോറിസണ്‍സ് കമ്പനിയില്‍ ജോലി നോക്കുകയാണ് യുവതി. കേരളത്തിലത്തെിയ മറിയം ഭര്‍ത്താവിനെ ഒരുതവണ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ സ്വീകരിക്കാന്‍ തയാറായില്ല. പിന്നീട് ഓണ്‍ലൈനില്‍ പലതവണ കിട്ടിയെങ്കിലും ഒഴിഞ്ഞുമാറിയെന്നുമാണ് മറിയം ഖാലിഖ് ‘സ്നേഹിത’ പ്രവര്‍ത്തകരെ അറിയിച്ചത്.

ആ മകനെയോര്‍ത്ത് കണ്ണീര്‍വാര്‍ക്കാന്‍ ഇനി അമ്മയില്ല

Posted: 07 Feb 2015 11:41 AM PST

Image: 

വടകര: കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ അമ്മയെ ലോകമറിയും. ഇനി ആ അമ്മയില്ല. മനസ്സാക്ഷിയെ ഞെട്ടിച്ച രാഷ്ട്രീയകൊലപാതകത്തിന്‍െറ ഇരയായ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ മാതാവ് ഒഞ്ചിയം-നെല്ലാച്ചേരി തൈവെച്ചപറമ്പത്ത് പത്മിനി ടീച്ചര്‍ ഓര്‍മയായി. ഇതോടെ, ഇനി ആ മകനെ ഓര്‍ത്ത് കണ്ണീര്‍വാര്‍ക്കാന്‍ അവരില്ല.

മക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ ചന്ദ്രശേഖരനായിരുന്നുയെന്ന് പയാന്‍ ടീച്ചര്‍ക്ക് മടിയുണ്ടായിരുന്നില്ല. പലപ്പോഴും ഇതാവര്‍ത്തിച്ചു. കാരണം, പെതുപ്രവര്‍ത്തനത്തിന്‍െറ തിരക്കുകള്‍ക്കിടയിലും ചന്ദ്രശേഖരന്‍ അമ്മയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുമായിരുന്നു. മരുന്നുകൊടുക്കുന്നതിലും ഭക്ഷണം നല്‍കുന്നതിലും മറ്റാരേക്കാളും ചന്ദ്രശേഖരന്‍ ശ്രദ്ധാലുവായിരുന്നു. ഏറെ ശാരീരിക അവശതകള്‍ക്കിടയിലും കരുത്തായിരുന്നത് മകന്‍െറ സാന്നിധ്യമായിരുന്നെന്ന് ടീച്ചര്‍ പറയുമായിരുന്നു.

2012 മേയ് നാലിന് രാത്രി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമുതല്‍ മാനസികമായും ശാരീരികമായും തളര്‍ന്ന അവര്‍, വീട്ടില്‍ വരുന്നവരോടൊക്കെ മകന്‍െറ മരണത്തെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ‘ആദ്യം ഞാനറിഞ്ഞത് അപകടമരണമാന്നാ, നാലഞ്ചു ദിവസം കഴിഞ്ഞാ അറിഞ്ഞത് അവര്‍ വകവരുത്തിയതാണെന്ന്. എനിക്കിപ്പോഴും അറിയില്ല. അവര്‍ക്ക് എന്തുകൊണ്ടാണ് അവനോടിത്ര പകയെന്ന്. ചെറുപ്പം മുതലേ അവന് പാര്‍ട്ടിയും പാര്‍ട്ടിക്കാരുമാണ് ജീവന്‍. എന്നിട്ടും, ഞങ്ങളെ അനാഥരാക്കി അവനെ ഇല്ലാതാക്കിയില്ളേ. അന്നും എനിക്ക് അഞ്ചു മണിക്ക് ചായയും തന്നുപോയ മോനാ...പിന്നെ കാണുന്നത്...’ അഞ്ചുമക്കളാ എനിക്ക്. ചന്ദ്രന്‍െറ 10ാം വയസ്സില്‍ അവന്‍െറ അച്ഛന്‍ മരിച്ചു. പിന്നെ ഏട്ടന്മാര്‍ക്കുപോലും താങ്ങും തണലും ചന്ദ്രനായിരുന്നു...ടീച്ചറുടെ വിലാപം ആ വീട്ടില്‍ എപ്പോഴും മുഴങ്ങി.

‘അച്ഛന്‍െറ പ്രിയപ്പെട്ട മകനാ. പലപ്പോഴും ഞങ്ങളുടെ രക്ഷിതാവായി. ചെമ്പാട് കുന്നുമ്മല്‍ യു.പി സ്കൂളിലെ അധ്യാപികയായിരുന്നു ഞാന്‍. പുലര്‍ച്ചെ നാലുമണിയോടെ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കി സ്കൂളില്‍ പോകും. വൈകീട്ട് ആറുമണിയാവും തിരിച്ചത്തൊന്‍. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ പകല്‍സമയത്ത് ചന്ദ്രനുണ്ടല്ളോ എന്ന ധൈര്യത്തിലാണ് സ്കൂളിലേക്ക് പോയിരുന്നത്. കോളജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പലവഴിക്കുംപോയി ദിവസങ്ങള്‍ കഴിയുമ്പോഴും ഭയം തോന്നിയില്ല.

അവന് പാര്‍ട്ടിയും പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. എന്നിട്ടും...ഇപ്പോ കാണുന്നില്ളേ രമ രാപ്പകലെന്നില്ലാതെ കഷ്ടപ്പെടുന്നത്. എനിക്ക് വയസ്സായി. എനിക്ക് ചോറുണ്ടാക്കിവെച്ച് പോകുന്ന മോനാ പോയത്. ഞാനിപ്പോള്‍ ഉറങ്ങാറില്ല. ഇനിയൊരമ്മയും ഇങ്ങനെ കണ്ണീരു കുടിക്കരുതെന്നാണ് പ്രാര്‍ഥന...’ ഈ വാക്കുകളാണ് ടീച്ചറുടെ മരണം അറിയുന്നവരുടെ മനസ്സില്‍ നിറയുന്നത്. നാടിന്‍െറ പലഭാഗത്തുനിന്നായി വീട്ടിലത്തെുന്നവരോട് അമ്മ തന്‍െറ സങ്കടങ്ങള്‍ പങ്കുവെച്ചു. ചുരുക്കംചില ആര്‍.എം.പി പരിപാടികളിലെ സാന്നിധ്യവുമായിരുന്നു ഇവര്‍.

സര്‍വകക്ഷിയോഗ തീരുമാനം: രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമെന്ന്

Posted: 07 Feb 2015 11:37 AM PST

Image: 
Subtitle: 
നേരത്തേ പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നാണ് പരാതി

വടകര: നാദാപുരത്തുനടന്ന കൊലപാതകത്തിന്‍െറയും തുടര്‍ന്നുള്ള അക്രമസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷിയോഗ തീരുമാനം രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമെന്ന് വിമര്‍ശം.അക്രമത്തിനിരയായി വീടും സമ്പാദ്യവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ആശ്വാസനടപടികളുടെ കാര്യത്തില്‍ കൃത്യമായ നിര്‍ദേശംവെക്കാന്‍ സര്‍വകക്ഷിയോഗത്തിന് കഴിഞ്ഞില്ല. കഴിഞ്ഞമാസം 22 മുതല്‍ കിടപ്പാടമില്ലാതെ ബന്ധുവീടുകളിലും മറ്റും അഭയംപ്രാപിച്ചവര്‍ ഏറെ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിയോഗത്തെ കണ്ടത്. എന്നാല്‍, അക്രമബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെ വടകരയില്‍ നടത്തിയ സര്‍വകക്ഷിയോഗത്തില്‍ നേരത്തേ പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നാണ് പരാതി.

ജില്ലയിലെ ചെറുതും വലുതുമായ രാഷ്ട്രീയകക്ഷികളുടെ രണ്ടംഗങ്ങളെ യോഗത്തില്‍ പങ്കെടുപ്പിച്ചെങ്കിലും പലകക്ഷികള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയില്ല. ആം ആദ്മി നേതാവ് ഇതുസംബന്ധിച്ച് സംസാരിച്ച് തുടങ്ങിയെങ്കിലും പിന്നീട് അവസരം നല്‍കാമെന്ന രീതിയില്‍ തടയുകയായിരുന്നു. മുസ്ലിംലീഗ് നേതാക്കളുടെ ഭാഗത്തുനിന്ന് അക്രമസംഭവങ്ങള്‍ നേരില്‍ കാണാനുള്ള ആവശ്യം ഉയര്‍ന്നിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ചിലസംഘടനങ്ങള്‍ രാഷ്ട്രീയ ഒത്തുകളി നടന്നെന്ന് ആക്ഷേപിക്കുന്നത്.

72 വീടുകളാണ് തൂണേരിയില്‍ അക്രമത്തിനിരയായത്. ഇതില്‍ ഭൂരിഭാഗം വീടുകളും പുനര്‍നിര്‍മിക്കേണ്ട അവസ്ഥയിലാണ്. പ്രദേശത്തെ കിണറുകളെല്ലാം ഉപയോഗശൂന്യമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്താത്തപക്ഷം പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിയാവില്ല. പ്രദേശത്ത് ബി.ജെ.പി നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് മന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍, അതുള്‍ക്കൊള്ളാന്‍ നാട്ടുകാര്‍ തയാറായിട്ടില്ല. പലരും സന്ദര്‍ശിച്ചേക്കുമെന്ന് കരുതി ഹര്‍ത്താലിന്‍െറ പ്രയാസംപോലും കണക്കിലെടുക്കാതെ വീടുകളിലത്തെിയിരുന്നു.

യോഗം അവസാനിച്ച രണ്ടുവരെയും സന്ദര്‍ശിച്ചേക്കുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുണ്ടായിരുന്നത്. സര്‍കക്ഷിയോഗം നടക്കുന്നതിനിടെ അക്രമത്തിനിരയായവര്‍ മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തത്തെിയിരുന്നു. ഇത് നേരിയ വാക്കേറ്റത്തിനിടയാക്കി.
സര്‍വകക്ഷിയോഗം ശരിക്കും പ്രഹസനമായിരുന്നുവെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.കെ. അബ്ദുല്‍ അസീസ് പറഞ്ഞു. മുസ്ലിംലീഗിന്‍െറയും സി.പി.എമ്മിന്‍െറയും സമ്മര്‍ദത്തില്‍ നടത്തിയ നാടകമാണിത്. യോഗത്തില്‍ ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നു. എന്നാല്‍, അത്തരം ചര്‍ച്ചകള്‍ക്കൊന്നും അവസരം നല്‍കിയില്ളെന്നും ^അദ്ദേഹം കുറ്റപ്പെടുത്തി.

പ്രണയദിനത്തില്‍ ആകാശ യാത്രായുദ്ധം

Posted: 07 Feb 2015 10:44 AM PST

Image: 
Subtitle: 
1,499 രൂപക്ക് പറക്കാമെന്ന് ഗോഎയര്‍; സ്പൈസ്ജെറ്റില്‍ പറക്കാന്‍ 1,899 രൂപ

ന്യൂഡല്‍ഹി: ഇത്തവണ പ്രണയദിനം പറന്നാഘോഷിക്കാം. വാലന്‍ൈറന്‍സ് ദിനാഘോഷത്തിന് പുത്തന്‍ നിരക്കിളവുമായി ആകാശ യാത്രായുദ്ധത്തിന് വിമാനക്കമ്പനികള്‍ ഒരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുത്ത നഗരങ്ങളിലേക്ക് പ്രത്യേക നിരക്കിളവുമായി ഗോഎയര്‍ രംഗത്തത്തെി. 1,499 രൂപയുടെ വിമാനയാത്രയാണ് ഗോഎയറിന്‍െറ വാഗ്ദാനം.

ഏപ്രില്‍ 15 വരെയുള്ള ഏതുദിവസങ്ങളിലും യാത്ര ചെയ്യാം. സ്പൈസ്ജെറ്റ് ആണ് നിരക്കിളവ് മത്സരത്തിന് ആവേശം പകര്‍ന്നിരിക്കുന്നത്. അടിയന്തരയാത്രക്ക് 1,899 രൂപയുടെ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് സ്പൈസ്ജെറ്റ് പ്രഖ്യാപിച്ചത്. പുതിയ നിരക്കിലുള്ള യാത്രയുടെ ബുക്കിങ് ശനിയാഴ്ച മുതല്‍ ആരംഭിച്ചുകഴിഞ്ഞെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. പെട്ടെന്നുള്ള യാത്രക്ക് അവസാനനിമിഷം ടിക്കറ്റ് ബുക് ചെയ്യേണ്ടിവരുന്നത് വന്‍ സാമ്പത്തിക നഷ്ടമായതിനാലാണ് ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിച്ചതെന്ന് സ്പൈസ്ജെറ്റ് വാണിജ്യവിഭാഗം മേധാവി കാനേശ്വരന്‍ അവിലി പറഞ്ഞു.

സ്പെഷല്‍ വാലന്‍ൈറന്‍ എന്ന പേരില്‍ 1599 രൂപയില്‍ തുടങ്ങുന്ന പ്രത്യേക ടിക്കറ്റ് നിരക്ക് സ്പൈസ്ജെറ്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 14 മുതല്‍ ഏപ്രില്‍ 15വരെയുള്ള യാത്രക്കാണ് ഈ നിരക്ക്. ഇന്‍ഡിഗോ വിമാനക്കമ്പനിയും യാത്രക്കാരെ വലയിലാക്കാന്‍ വ്യാഴാഴ്ച പുതിയ നിരക്ക് പ്രഖ്യാപിച്ചിരുന്നു.

1499 രൂപ മുതലുള്ള യാത്രകളാണ് ഇന്‍ഡിഗോയുടെ ഓഫര്‍. ജെറ്റ് എയര്‍വേയ്സ് 1599 രൂപ മുതലുള്ള കുറഞ്ഞ നിരക്കില്‍ യാത്ര പ്രഖ്യാപിച്ച് മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞു. എയര്‍ഏഷ്യയുടെ 699 രൂപയുടെ യാത്ര ബുക്കിങ് ഫെബ്രുവരി എട്ടിന് അവസാനിക്കും. ആഗസ്റ്റ് മൂന്ന് മുതല്‍ 2016 മാര്‍ച്ച് 26വരെ യാത്രകള്‍ക്കാണ് ഈ നിരക്ക് നല്‍കുന്നത്.

അമ്പെയ്ത്തില്‍ കേരളത്തിന് ചരിത്ര വെങ്കലം

Posted: 07 Feb 2015 10:24 AM PST

Image: 

കൊച്ചി: കേരളത്തിന്‍െറ പുരുഷന്മാര്‍ ശനിയാഴ്ച  അമ്പുകുലച്ചത് ചരിത്രത്തിലേക്ക്. അമ്പെയ്ത്തില്‍ ഇതാദ്യമായി ദേശീയ ഗെയിംസില്‍ മത്സരിച്ച ആതിഥേയര്‍  പോയന്‍റില്‍ റെക്കോഡ് കുറിച്ചാണ് ഇന്ത്യന്‍ റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണത്തിളക്കമുള്ള വെങ്കല പതക്കം  മാറിലണിഞ്ഞത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ അജിത് ബാബു, എം. രാജീവ്, കെ.വി. അരുണ്‍ എന്നിവരടങ്ങിയ പുരുഷ ടീം സര്‍വിസസിനെതിരെ 220 പോയന്‍റ് നേടിയപ്പോള്‍ 2011ല്‍ റാഞ്ചി ഗെയിംസില്‍ പട്ടാളക്കാരിട്ട 219 പോയന്‍റിന്‍െറ റെക്കോഡ് തകരുകയായിരുന്നു . ഇന്നലെ സര്‍വിസസിന് നേടാനായത് 205 പോയന്‍റ് മാത്രം. മണിപ്പൂരിനാണ് സ്വര്‍ണം. എന്‍. അര്‍ജുന്‍ സിങ്, എം. സുന്ദര്‍ സിങ്, എച്ച്. ബീരേന്ദ്ര നാഥ് എന്നിവരടങ്ങിയ ടീം  (214-209) എന്ന സ്കോറിന്  അനില്‍ കുമാര്‍, രാംസുരന്‍, ദിനേശ് കശ്യപ് എന്നിവരടങ്ങിയ  ബിഹാറിനെ കീഴടക്കി. മണിപ്പൂര്‍ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും നേടി അമ്പെയ്ത്തിന്‍െറ മെഡല്‍ നിലയില്‍ മുന്നിലത്തെിയതാണ് ശനിയാഴ്ചയിലെ മറ്റൊരു പ്രത്യേകത.
പുരുഷ ടീം മത്സരത്തില്‍ നിര്‍ഭാഗ്യം വില്ലനായതോടെ രണ്ടു പോയന്‍റിന് സെമിയില്‍ കേരളം മണിപ്പൂരിനോട് തോല്‍ക്കുകയായിരുന്നു(216-218). ഇതാദ്യമായാണ് കേരളം ദേശീയ ഗെയിംസിലേക്ക് യോഗ്യത നേടിയത്. അതും നാലാമതായി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യന്‍ റൗണ്ട് മിക്സഡിലും നിര്‍ഭാഗ്യം കേരളത്തിന് കൂട്ടിനത്തെി. അബിതയും എം. രാജീവും അടങ്ങിയ ടീം വെങ്കല മെഡല്‍ മത്സരത്തില്‍ അസമിനോട് തോറ്റു. ഈ ഇനത്തിലാണ് മണിപ്പൂരിന്‍െറ രണ്ടാം സ്വര്‍ണം. പഞ്ചാബിനാണ് വെള്ളി.
ദേശീയ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മിക്സഡ് ഇന സെമിയില്‍ ‘അസം ദുരന്ത’ത്തിനും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. സെമിയില്‍ അസം പഞ്ചാബിനെ രണ്ടു പോയന്‍റ് വ്യത്യാസത്തില്‍ തോല്‍പിച്ചെങ്കിലും അസം താരം മിസിങ് ബസീമതിരി വരുത്തിയ ‘മിസിങ്’ മൂലം ഇവരെ ചുവപ്പു കാര്‍ഡ് കാണിച്ച് പഞ്ചാബിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. സമയം കഴിഞ്ഞിട്ടും അബദ്ധത്തില്‍ അമ്പെയ്തതാണ് മിസിങ് ബസീമതിരി വരുത്തിയ പിഴവ്. ഇന്ത്യന്‍ റൗണ്ട് വനിതാ ടീം മത്സരത്തില്‍ അസം സ്വര്‍ണവും പഞ്ചാബ് വെള്ളിയും മഹാരാഷ്ട്ര വെങ്കലവും കരസ്ഥമാക്കി.
പുരുഷ-വനിത സിംഗിള്‍സില്‍ സീമാന്ധ്രയും മഹാരാഷ്ട്രയും ചാമ്പ്യന്മാരായി.

 

ഹീനക്ക് പൊന്നണിഞ്ഞ വിവാഹ വാര്‍ഷികം

Posted: 07 Feb 2015 10:19 AM PST

Image: 

തിരുവനന്തപുരം: ‘വിവാഹ വാര്‍ഷികാശംസകള്‍, ഒപ്പം വിജയാശംസകളും. ആദ്യം മെഡല്‍ പിന്നെ ആഘോഷമാവാം’ - ശനിയാഴ്ച പഞ്ചാബ് ഷൂട്ടര്‍ ഹീനാ സിദ്ദുവിന് നേരം പുലര്‍ന്നത് മൊബൈലിലെ ഈ സന്ദേശവുമായാണ്. ഗെയിംസ് വില്ളേജിലെ മഹാരാഷ്ട്ര ക്യാമ്പില്‍നിന്ന് പ്രിയതമന്‍ റോണക് പണ്ഡിറ്റ് അയച്ച സന്ദേശത്തിന് ഹീന അതേ വാക്കുകളില്‍ മറുപടി നല്‍കി. രണ്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ചില്‍ ആദ്യം തോക്കെടുത്ത ഹീന സ്വര്‍ണത്തിലേക്ക് ഉന്നംപിടിച്ച് റോണകിന്‍െറ വാക്കുകള്‍ പൊന്നാക്കി. അടുത്ത മണിക്കൂറില്‍ റോണകും മത്സരത്തിനിറങ്ങിയെങ്കിലും നേരിയ വ്യത്യാസത്തിന് ഫൈനല്‍ റൗണ്ട് യോഗ്യതയില്ലാതെ പുറത്തായി.
എങ്കിലും, ഷൂട്ടിങ് റേഞ്ചിലെ താരദമ്പതികളുടെ വിവാഹവാര്‍ഷികത്തിന് ഇന്നലെ ഇരട്ടിമധുരമായിരുന്നു. ലോകകപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും നേടിയ മെഡലുകളെക്കാള്‍ മാറ്റുള്ള സ്വര്‍ണവുമായി ഹീനക്കിത്. രാവിലെ നടന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പഞ്ചാബിന്‍െറ തന്നെ മലൈക ഗോയലിനെയും ഹരിയാനയുടെ അനുരാജ് സിങ്ങിനെയും വെള്ളിയിലും വെങ്കലത്തിലുമൊതുക്കി നേടിയ സ്വര്‍ണം ഹീന സമര്‍പ്പിക്കുന്നത് സ്വന്തം കരിയറും ജീവിതവും തനിക്കായി മാറ്റിവെച്ച ജീവിത പങ്കാളിക്ക്. സ്വര്‍ണനേട്ടത്തിന്‍െറ ആഹ്ളാദം പങ്കിട്ട് ഇരുവരും നേരെ നീങ്ങിയത് റേഞ്ചില്‍ 25 മീ. റാപിഡ് ഫയര്‍പിസ്റ്റല്‍ മത്സരവേദിയിലേക്ക്. ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് വിജയ്കുമാര്‍ ഉള്‍പ്പെടെയുള്ള ഷൂട്ടര്‍മാരെ വിറപ്പിച്ച് റോണക് വെടിയുതിര്‍ക്കുമ്പോള്‍ തൊട്ടുപിന്നിലായി ഹീന പ്രോത്സാഹനവുമായി നിന്നു. ആദ്യ രണ്ടു റൗണ്ടിലും മൂന്നാം സ്ഥാനത്തായിരുന്ന റോണകിന് അവസാന റൗണ്ടില്‍ പിഴച്ചപ്പോള്‍ ഫൈനല്‍ പട്ടികയില്‍നിന്ന് പുറത്തായി.
2013 ഫെബ്രുവരി ഏഴിനായിരുന്നു ഇന്ത്യന്‍ ഷൂട്ടിങ്ങിലെ സുവര്‍ണതാരമായ പട്യാലക്കാരി ഹീനയും മുന്‍ ഇന്‍റര്‍നാഷനല്‍ ഷൂട്ടര്‍ മുംബൈയിലെ അശോക് പണ്ഡിറ്റിന്‍െറ മകന്‍ റോണക് പണ്ഡിറ്റും ജീവിതത്തില്‍ ഒന്നായത്. 2009ല്‍ ഷൂട്ടിങ് ക്യാമ്പില്‍വെച്ച് പരിചയപ്പെട്ട ഇരുവരും അടുത്ത സുഹൃത്തുക്കളായി. ഒട്ടുംവൈകാതെ വിവാഹവും.
2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹീന വ്യക്തിഗത ഇനത്തില്‍ വെള്ളിയും ടീം ഇനത്തില്‍ സ്വര്‍ണവും നേടിയപ്പോള്‍, സമരേഷ് ജങ്ങിനൊപ്പം റോണകും സ്വര്‍ണമണിഞ്ഞു. രാജ്യാന്തര തലത്തില്‍ 45ഓളം മെഡലുമായി മികച്ച ഷൂട്ടറെന്നു പേരെടുത്ത റോണക്, സ്വന്തം കരിയര്‍ മാറ്റിവെച്ച ഹീനയുടെ പരിശീലകനായി വേഷമണിഞ്ഞു. മുംബൈയിലെ വീട്ടിലൊരുക്കിയ റേഞ്ചില്‍ റോണകിന്‍െറ പിതാവ് അശോകും ഹീനയുടെ ഉന്നങ്ങള്‍ക്ക് ഉപദേശവുമായി ഒപ്പംനിന്നു.

പടനായകന്‍ ഐ.സി.യുവിലായിരുന്നു

Posted: 07 Feb 2015 10:16 AM PST

Image: 
Subtitle: 
വാട്ടര്‍പോളോയില്‍ സ്വര്‍ണം നേടുമ്പോള്‍ സര്‍വിസസ് നായകന്‍ ശ്യാംകുമാര്‍ ഐ.സി.യുവില്‍

തിരുവനന്തപുരം: വര്‍ഷങ്ങളായി ആ സുവര്‍ണനിമിഷത്തിനായി ശ്യാംകുമാര്‍ കാത്തിരിക്കുകയായിരുന്നു. സര്‍വിസസിനായി വാട്ടര്‍പോളോയില്‍ ഒരു സ്വര്‍ണം. സ്വന്തം നാട്ടില്‍ വിരുന്നത്തെിയ ദേശീയ ഗെയിംസില്‍ ടീമിനെ നയിച്ച് സ്വര്‍ണമണിയുകയെന്ന സ്വപ്നം വിരിഞ്ഞെങ്കിലും ആ നിമിഷം ശ്യാം കുളത്തിലുണ്ടായിരുന്നില്ല. കേരളത്തെ ഷൂട്ടൗട്ടില്‍ മുക്കി സര്‍വിസസ് സ്വര്‍ണം വെട്ടിപ്പിടിച്ചപ്പോള്‍ ആര്‍പ്പുവിളിക്കാന്‍ പോലുമാകാതെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവിലായിരുന്നു ടീം ക്യാപ്റ്റന്‍ ശ്യാം. കഴിഞ്ഞ ദിവസം  സെമിയില്‍ മഹാരാഷ്ട്ര താരവുമായി കൂട്ടിയിടിച്ച ശ്യാമിന്‍െറ മൂക്കിന് മൂന്ന് തുന്നിക്കെട്ട് വേണ്ടിവന്നു. അനങ്ങരുതെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി.
ഇന്നലെ മത്സരത്തിന്‍െറ തത്സമയ വിവരങ്ങള്‍ ടീം അധികൃതര്‍ ശ്യാമിനെ ഫോണില്‍ അറിയിച്ചിരുന്നു. ഐ.സി.യുവിലായതിനാല്‍ ടി.വിയില്‍ പോലും കളികാണാനായില്ല. രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരും. സര്‍വിസസ് അധികൃതരും ശ്യാമിന്‍െറ ബന്ധുക്കളും ഒപ്പമുണ്ട്. ശ്യാമിനുപകരം മണിപ്പൂരി ഡൈനാമിറ്റായ ജെയിംസ് മീത്തിയാണ് ഫൈനലില്‍ സര്‍വിസസിന്‍െറ തേരാളിയായത്. പെനാല്‍റ്റിയടക്കം മൂന്നുഗോളുമായി ജെയിംസ് നായകപദവി ഗംഭീരമാക്കി. ഈ വിജയം ശ്യാമിനുള്ളതാണെന്ന് ജെയിംസ് പറഞ്ഞു.
തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ ശ്യാം കുമാര്‍ കാല്‍നൂറ്റാണ്ടായി വാട്ടര്‍പോളോയില്‍ സര്‍വിസസിന്‍െറ കരുത്തുറ്റ പോരാളിയാണ്. 2008 മുതല്‍ ടീം ക്യാപ്റ്റനുമാണ്. 2011 മുതല്‍ 14 ദേശീയ വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ സൈനികസംഘത്തെ ജേതാക്കളാക്കിയത് ഈ താരത്തിന്‍െറ നേതൃത്വത്തിലാണ്. കാത്തിരുന്നൊരു ദേശീയ ഗെയിംസ് വീട്ടുമുറ്റത്തത്തെിയപ്പോള്‍ ഫൈനലില്‍ കളിക്കാനാവാത്തതിന്‍െറയും വിജയപീഠത്തില്‍ കയറാനാവാത്തതിന്‍െറയും സങ്കടം തീരുന്നില്ല  ഈ 43കാരന്.
ശ്യാമടക്കം ഏഴു മലയാളികളാണ് പട്ടാളക്കാരുടെ കരുത്ത്. അനീഷ് കുമാര്‍, വിപിന്‍ കുമാര്‍, മദന്‍ ലാല്‍, വിനായക്, പ്രവീണ്‍, ശ്രീക്കുട്ടന്‍ എന്നിവരാണ് മലയാളി കൂട്ടുകാര്‍. എല്ലാവരും തിരുവല്ലം സ്വദേശികള്‍. തിരുവല്ലം യങ്മെന്‍സ് അസോസിയേഷനിലൂടെ പ്രശസ്തരായ ഇവര്‍ പാര്‍വതീപുത്തനാറിലൂടെ നീന്തിയാണ്  വാട്ടര്‍പോളോയിലെ ബാലപാഠങ്ങള്‍ പഠിച്ചത്.എന്നാല്‍ അഴുക്കുചാലായി മാറിയ പാര്‍വതീപുത്തനാറില്‍ ഇപ്പോള്‍ പരിശീലിക്കാനാവില്ല. നാട്ടില്‍ വരുമ്പോള്‍ കരുമത്തെ സ്വകാര്യപൂളിലാണ് പരിശീലനം. സ്വന്തമായി സ്ഥലമുണ്ടായിട്ടും ഒരു നീന്തല്‍കുളം ആരും നിര്‍മിച്ചുനല്‍കാനില്ല എന്നതാണ് ശ്യാമിന്‍െറയും തിരുവല്ലംകാരുടെയും സങ്കടം. സര്‍വീസസിന്‍െറ കോച്ച് അനില്‍കുമാറും അസിസ്റ്റന്‍റ് കോച്ച് രാമന്‍ കണ്ണനും മലയാളികളാണ്.

വെടിയൊച്ചയിലും വെയിലിലും വാടാതെ

Posted: 07 Feb 2015 10:04 AM PST

Image: 

തിരുവനന്തപുരം: ഗെയിംസ് വില്ളേജിലെ ശീതീകരിച്ച ടി-5 കോട്ടേജില്‍നിന്ന് പുറത്തിറങ്ങി ഓപണ്‍ എയര്‍ സ്റ്റേഡിയത്തിനടുത്തിരിക്കുമ്പോഴേക്ക് മൂന്നുപേര്‍ക്കും ഉച്ചവെയിലിന്‍െറ പൊള്ളുന്ന ചൂട് അസഹ്യമായിത്തുടങ്ങി. ‘മഞ്ഞിന്‍െറ നാട്ടില്‍നിന്ന് വരുന്ന ഞങ്ങള്‍ക്ക് ഈ ചൂട് മാത്രമാണ് ഇവിടത്തെ വെല്ലുവിളി. മറ്റെല്ലാം കൊണ്ടും കേരളം അതിമനോഹരം. ബീച്ചുകളും ബനാനാ ചിപ്സും തെങ്ങുകളുമൊക്കെ ചേര്‍ന്ന് ഭംഗിയുള്ള ഒരിടം. ഇവിടത്തുകാരെല്ലാം ഏറെ സ്നേഹത്തോടെ പെരുമാറുന്നവരാണ്. അവസരം കിട്ടിയാല്‍ ഇനിയും വരും’- പലക് ബിജ്റാളും മിഥാലി ദോഗ്രയും പവന്‍ദീപ് കൗറും ഒരേ സ്വരത്തില്‍ പറയുന്നു. ദേശീയ ഗെയിംസ് ജിംനാസ്റ്റിക്സില്‍ ജമ്മു-കശ്മീരിനുവേണ്ടി ചരിത്രത്തിലെ ആദ്യ സുവര്‍ണ മെഡലിലേക്ക് താളാത്മക ചുവടുകള്‍ വെച്ച ഈ പെണ്‍കൊടികള്‍ അതിന്‍െറ ത്രില്ലിലാണ് ഇപ്പോഴും. ടീമിലെ മറ്റൊരു താരമായ മൃദുല്‍ വെള്ളിയാഴ്ച മത്സരം കഴിഞ്ഞതിനു പിന്നാലെ നാട്ടിലേക്ക് മടങ്ങി.  
റിഥമിക് ജിംനാസ്റ്റിക്സ് ടീമിനത്തില്‍ പഞ്ചാബും മഹാരാഷ്ട്രയും പോലുള്ള വന്‍തോക്കുകളെ കടപുഴക്കിയാണ് ഇവരുടെ വിസ്മയനേട്ടം. ബാള്‍ ഇനത്തില്‍ പലക് വ്യക്തിഗത സ്വര്‍ണവും മിഥാലി വെങ്കലവും നേടി. വ്യക്തിഗത ഓള്‍റൗണ്ട് വിഭാഗത്തില്‍ പലക് വെള്ളിനേട്ടത്തിലത്തെിയപ്പോള്‍ ക്ളബ്സില്‍ മിഥാലി മറ്റൊരു വെങ്കലവും സ്വന്തമാക്കി.  ഈ ചരിത്ര നേട്ടത്തിന്‍െറ ക്രെഡിറ്റ് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ കോച്ച് കൃപാലി പട്ടേല്‍ സിങ്ങിന് നല്‍കുകയാണ് മൂവരും.
ജമ്മുവിന്‍െറ പ്രാന്തപ്രദേശത്ത് നിയന്ത്രണരേഖയോടുചേര്‍ന്ന അതിര്‍ത്തിയില്‍നിന്ന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണ് പവന്‍ദീപിന്‍െറ വീട്. ഇന്ത്യ, പാക് സേനകള്‍ നടത്തുന്ന വെടിവെപ്പിന്‍െറ ശബ്ദമുഖരിതമായ ജീവിതത്തില്‍ ഇപ്പോഴതൊരു ശീലമായെന്ന് ഈ ഒമ്പതാം ക്ളാസുകാരി പറയുന്നു. 2012ല്‍ ദേശീയ സബ്ജൂനിയര്‍ ജിംനാസ്റ്റിക്സില്‍ ആറു വ്യക്തിഗത സ്വര്‍ണമെഡലുകള്‍ മാറിലണിഞ്ഞ് അതിശയനേട്ടം കൊയ്ത ഈ മിടുക്കിയുടെ ആദ്യ സീനിയര്‍ ചാമ്പ്യന്‍ഷിപ്പാണ് ഈ ദേശീയ ഗെയിംസ്. കലാപകലുഷിതമായ സാഹചര്യങ്ങളില്‍നിന്ന് 25 കിലോമീറ്റര്‍ ബസ് യാത്ര ചെയ്താണ് പവന്‍ദീപ് ദിവസേന പരിശീലനം നടത്തുന്നത്. കനത്ത വെടിവെപ്പും മോര്‍ട്ടാര്‍ ആക്രമണങ്ങളുമൊക്കെ കാരണം കഴിഞ്ഞ ഡിസംബറില്‍ ഗ്രാമത്തിന്‍െറ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രണ്ടു സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ഗ്രാമംവിട്ട പവന്‍ദീപ് ഇപ്പോള്‍ ബന്ധുവീട്ടിലാണുള്ളത്. അവിടെനിന്നാണ് ഗെയിംസിനത്തെിയത്. ഈ സംഘര്‍ഷങ്ങള്‍ക്കിടയിലും പരിശീലനം മുടക്കാതിരിക്കുകയെന്നതായിരുന്നു വെല്ലുവിളിയെന്ന് പവന്‍ദീപ് പറഞ്ഞു.
മിഥാലിയാണ് ടീമിലെ പരിചയ സമ്പന്ന. ഡിഗ്രി പൂര്‍ത്തിയാക്കിയ മിഥാലിയും ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ പലകും ഇന്‍റര്‍ നാഷനല്‍ താരങ്ങളാണ്. മിഥാലിയുടെ മൂന്നാം ദേശീയ ഗെയിംസാണിത്; പലകിന്‍െറ രണ്ടാമത്തേതും. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ മാറ്റുരച്ച പരിചയ സമ്പത്തുണ്ട് ഇരുവര്‍ക്കും. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ നിരവധി മെഡലുകളും ഇരുവരും നേടിയിട്ടുമുണ്ട്. മൂന്നാം വയസ്സിലാണ് മിഥാലി ജിംനാസ്റ്റിക്സ് ലക്ഷ്യമിട്ട് പരിശീലനം തുടങ്ങിയതെങ്കില്‍ ആറാം വയസ്സില്‍ റോളര്‍ സ്കേറ്റിങ്ങില്‍നിന്ന് പലക് ജിംനാസ്റ്റിക്സിന്‍െറ വഴിയിലേക്ക് മാറുകയായിരുന്നു.
ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണിവര്‍. മത്സരങ്ങള്‍ക്കിടെ കോവളം ബീച്ച് സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് നഗരം ചുറ്റാനിറങ്ങണം, ശംഖുംമുഖം ബീച്ചില്‍ പോകണം, ഇളനീര്‍ കുടിക്കണം... ജമ്മുവിലേക്ക് തിരിച്ചുപോകുംമുമ്പുള്ള കാര്യപരിപാടികള്‍ അവര്‍ വിശദീകരിച്ചു.

യമന്‍: ഹുതി വിമതര്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം

Posted: 07 Feb 2015 09:43 AM PST

Image: 

സന്‍ആ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ യമനില്‍  പാര്‍ലമെന്‍റ് പിരിച്ചുവിടാനും പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ രൂപവത്കരിക്കാനുമുള്ള ഹുതി വിമതരുടെ തീരുമാനത്തിനെതിരെ വന്‍ ത്രിഷേധം. രോഷാകുലരായ ജനങ്ങള്‍ സന്‍ആ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍ റാലി നടത്തി.
വിമതരുടെ നിയന്ത്രണത്തിലുള്ള പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലുണ്ടായ സ്ഫോടനത്തില്‍ പൊലീസുകാരനും സിവിലിയനും പരിക്കേറ്റു. ഇതിനുശേഷമാണ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടുള്ള തീരുമാനം വിമതര്‍ പ്രഖ്യാപിച്ചത്. സുരക്ഷാ കമീഷന്‍ രൂപവത്കരിക്കുമെന്നും വിമതര്‍ പ്രഖ്യാപിച്ചു.
സന്‍ആക്കു പുറമെ ഹുദൈദ, താഇസ്, ധമര്‍, ജബ്, ഏദന്‍ തുടങ്ങിയ നഗരങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സന്‍ആ സര്‍വകലാശാലയില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ സായുധ വിമതര്‍ ആകാശത്തേക്ക് വെടിവെച്ചു. ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തലസ്ഥാന നഗരിയുടെ നിയന്ത്രണമേറ്റെടുത്ത ശിയാ വിമതവിഭാഗമായ ഹുതി വെള്ളിയാഴ്ചയാണ് അട്ടിമറിയിലൂടെ ഭരണമാറ്റം പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റിനു പകരം 551 അംഗ ദേശീയ കൗണ്‍സില്‍ രൂപവത്കരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സുരക്ഷാ കമീഷനില്‍ മുന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂറിയുടെ സര്‍ക്കാറിലെ പ്രതിരോധ, ആഭ്യന്തര മന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്ന് വിമതര്‍ വെളിപ്പെടുത്തി. രാജ്യത്തെ രക്ഷിക്കാനായി വിപ്ളവ കൗണ്‍സില്‍ ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കി വിമതര്‍ ‘ഭരണഘടനാ പ്രഖ്യാപനവും’ നടത്തി.
വിമതരുടെ നീക്കം രാജ്യത്തെ  പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അല്‍ജസീറ ലേഖകന്‍ ജമാല്‍ അല്‍ സഹയ്യല്‍ വെളിപ്പെടുത്തി. പ്രാദേശികമായി വളരെ പ്രത്യാഘാതമുണ്ടാക്കുന്നതാണ് പുതിയ സംഭവവികാസമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍നിന്ന് പിന്തുണ ലഭിക്കുന്ന ന്യൂനപക്ഷ ഹുതി വിമതര്‍ക്കെതിരെ ഭൂരിപക്ഷം വരുന്ന സുന്നികളില്‍നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

യുക്രെയ്ന്‍: സമാധാന പദ്ധതി തയാറാക്കും

Posted: 07 Feb 2015 09:36 AM PST

Image: 
Subtitle: 
റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്

മോസ്കോ: ആഭ്യന്തര യുദ്ധം രൂക്ഷമായ യുക്രെയ്നില്‍ സമാധാനം കൊണ്ടുവരുന്നതിന് പദ്ധതി തയാറാക്കാന്‍ റഷ്യയും ഫ്രാന്‍സും ജര്‍മനിയും ധാരണയിലത്തെി. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ എന്നിവര്‍ മോസ്കോയില്‍ നടത്തിയ നാലുമണിക്കൂറിലധികം നീണ്ട ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ചര്‍ച്ച ഫലപ്രദവും ക്രിയാത്മകവുമായിരുന്നെന്ന് മൂവരും വെളിപ്പെടുത്തി. സമാധാന പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ അവര്‍ ഞായറാഴ്ച കിഴക്കന്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോയെ അറിയിക്കും.കിഴക്കന്‍ യുക്രെയ്നിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ബെലറൂസിലെ മിന്‍സ്കില്‍ സെപ്റ്റംബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പുനരാരംഭിക്കുകയാണ് പദ്ധതിയിലെ മുഖ്യ ഇനം.
കിഴക്കന്‍ യുക്രെയ്നില്‍ പോരാട്ടം നടത്തുന്ന വിമതര്‍ക്ക് റഷ്യ സായുധ സഹായം നല്‍കുന്നുണ്ടെന്നാണ് ആരോപണം. സംഘര്‍ഷത്തില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ 5,400 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 12 ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തിട്ടുണ്ട്. ക്രീമിയയെ റഷ്യ തങ്ങളുടെ പ്രദേശത്തോട് കൂട്ടിച്ചേര്‍ത്തതിനെ തുടര്‍ന്നാണ് യുക്രെയ്ന്‍ സംഘര്‍ഷഭരിതമായത്.
ലുഹാസ്ക്, സൊന്‍െറക്സ് തുടങ്ങിയ നഗരങ്ങളുടെ നിയന്ത്രണം വിമതരുടെ കൈയിലാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP