സ്വാഗതം
WELCOME

News Update..

Saturday, February 7, 2015

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായേക്കും Madhyamam News Feeds

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായേക്കും Madhyamam News Feeds

Link to

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായേക്കും

Posted: 07 Feb 2015 12:52 AM PST

Image: 

പാറ്റ്ന: ബിഹാറില്‍ ജനതാദള്‍^ യു നേതാവ് നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായയേക്കും. ജെ.ഡി.യു മുഖ്യമന്ത്രിയായി അവരോധിച്ച ജിതന്‍ റാം മാഞ്ചി രാജി സന്നദ്ധത അറിയിച്ചതോടെയാണ് പാര്‍ട്ടിയില്‍ അനുരഞ്ജന സാധ്യത തുറന്നത്.
 നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഗവര്‍ണറോട് ശിപാര്‍ശ ചെയ്തേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് മാഞ്ചി ഇന്ന് ഉച്ചതിരിഞ്ഞ് നിതീഷുമായി കൂടിക്കാഴ്ചനടത്തിയത്. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്നും അദ്ദേഹത്തിനു വേണ്ടി മാഞ്ചി സ്ഥാനമൊഴിയുമെന്നും മുതിര്‍ന്ന ജെ.ഡി.യു നേതാവ് കെ.സി.ത്യാഗി കൂടിക്കാഴ്ചക്കു ശേഷം പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം മാഞ്ചി ഒഴിയുന്നതോടെ അദ്ദേഹത്തിന്‍്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും സാങ്കേതികരൂപത്തില്‍ സ്ഥാനനഷ്ടമുണ്ടാകുമെന്നും ത്യാഗി പറഞ്ഞു. മാഞ്ചി ബിഹാര്‍ സ്പീക്കര്‍ പദവിയിലത്തെുമെന്നാണ് സൂചന.

മുഖ്യമന്ത്രിപദം ഏറ്റടെുക്കാന്‍ നിതീഷ്കുമാറിനോട് അഭ്യര്‍ഥിക്കുന്നതിനു ജനതാദള്‍യു നിയമസഭാംഗങ്ങളുടെ യോഗം ശനിയാഴ്ച ചേരാനിരിക്കെയാണ് പ്രശ്നം രൂക്ഷമായത്. പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ശരദ് യാദവ് വിളിച്ച യോഗം നിയമവിരുദ്ധമാണെന്നും സഭാനേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയാണ് യോഗം വിളിക്കേണ്ടതെന്നും ജിതന്‍ റാം മാഞ്ചി പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത പുറത്തു വന്നത്.
നിയമസഭാകക്ഷി യോഗം 20ന് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ചേരുമെന്ന് മാഞ്ചി പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, പാര്‍ട്ടി അധ്യക്ഷന്‍ വിളിച്ച നിയമസഭാകക്ഷി യോഗം നിയമാനുസൃതമാണെന്ന് ജെ.ഡിയു ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി പറഞ്ഞു. പാര്‍ട്ടി ചട്ടമനുസരിച്ച് അധ്യക്ഷന് നിയമസഭാകക്ഷി യോഗം വിളിക്കാനുള്ള അധികാരമുണ്ടെന്നും ത്യാഗി അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാന മാനവശേഷി വികസന മന്ത്രി ബ്രിഷന്‍ പട്ടേല്‍, ഗ്രാമവികസന മന്ത്രി നിതീഷ് മിശ്ര, നഗരവികസന മന്ത്രി സമ്രാട്ട് ചൗധരി, പൊതുജനാരോഗ്യഎന്‍ജിനീയറിങ് മന്ത്രി മഹാചന്ദ്രപ്രസാദ് സിങ് എന്നിവര്‍ മാഞ്ചിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ചത്തെ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ബ്രിഷന്‍ പട്ടേല്‍ അറിയിച്ചു. പാര്‍ട്ടിയിലെ വിമത എം.എല്‍.എമാരായ ജ്ഞാനേന്ദ്ര സിങ്, രവീന്ദ്ര റായ് എന്നിവരും മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് ഒമ്പതു മാസം മുമ്പാണ് നിതീഷ്കുമാര്‍ രാജിവെച്ചത്. ആര്‍.ജെ.ഡി യുടെയും കോണ്‍ഗ്രസിന്‍െറയും പിന്തുണയിലാണ് ജെ.ഡിയു സര്‍ക്കാറിന്‍െറ നിലനില്‍പ്. ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിപദത്തിലേക്കുള്ള നിതീഷ്കുമാറിന്‍െറ മടക്കത്തിന് ലാലു പച്ചക്കൊടി കാട്ടിയിരുന്നു.
 

ഇരവിപുരത്ത് പുലിമുട്ട് നിര്‍മാണം അനിശ്ചിതത്വത്തില്‍

Posted: 06 Feb 2015 10:17 PM PST

ഇരവിപുരം: ടെന്‍ഡര്‍ തുക ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇരവിപുരത്തെ പുലിമുട്ട് നിര്‍മാണം നീളുന്നു. നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് തീരദേശ സംരക്ഷണ സമിതി പ്രക്ഷോഭത്തിന്.
താന്നി മുതല്‍ കാക്കതോപ്പ് വരെയുള്ള പുലിമുട്ട് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളാണ് നീളുന്നത്. 2012ലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ചെന്നൈ ഐ.ഐ.ടിയില്‍ നിന്നുള്ള സംഘം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ വൈകി. ഇതോടെ തീരദേശവാസികള്‍ സംഘടിക്കുകയും ദേശീയപാത ഉപരോധമടക്കം സംഘടിപ്പിക്കുകയും ചെയ്തു. നിര്‍മാണത്തിനായി സര്‍ക്കാര്‍ 12.5 കോടി രൂപ അനുവദിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല.
മൂന്നുതവണ ടെന്‍ഡര്‍ നടത്തിയെങ്കിലും കരാറുകാര്‍ നിസഹകരിക്കുകയായിരുന്നു. ഒടുവില്‍ ആറ്റിങ്ങല്‍ സ്വദേശിയായ കരാറുകാരനെ കഴിഞ്ഞ ഒക്ടോബറില്‍ നിര്‍മാണത്തിന് ചുമതലപ്പെടുത്തി. കരാറെടുത്തവര്‍ ടെന്‍ഡര്‍ തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല. 2012ലെ നിരക്ക് അനുസരിച്ച് നിര്‍മാണം നടത്താന്‍ കഴിയില്ളെന്നും 50 ശതമാനം തുക അധികമായി അനുവദിക്കണമെന്നുമാണ് കരാറുകാരന്‍െറ ആവശ്യം. 2012നുശേഷം രണ്ടുതവണ റിവിഷന്‍ നടത്തിയിട്ടുള്ളതിനാല്‍ പുലിമുട്ട് നിര്‍മാണത്തിന്‍െറ തുകയും കൂട്ടിക്കിട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
ചീഫ് സെക്രട്ടറി, ഇറിഗേഷന്‍, പൊതുമരാമത്ത്, ധനകാര്യവകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ടെന്‍ഡര്‍ കമ്മിറ്റിയാണ് ടെന്‍ഡര്‍ തുക കൂട്ടുന്നതില്‍ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ മൂന്നുമാസമായി ഫയല്‍ ഈ കമ്മിറ്റിയുടെ മുന്നിലാണ്.
ഇതിനിടെ ഇറിഗേഷന്‍ സെക്രട്ടറി പുലിമുട്ട് നിര്‍മാണത്തിന്‍െറ ആവശ്യകതയെക്കുറിച്ച് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്ത മഴക്കാലത്തിനുമുമ്പ് പുലിമുട്ട് നിര്‍മിക്കാനായില്ളെങ്കില്‍ ഇരവിപുരത്തെ ശേഷിക്കുന്ന തീരദേശ റോഡും വീടുകളും കടലെടുക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട കപ്പലില്‍ ചോര്‍ച്ച തുടരുന്നു

Posted: 06 Feb 2015 09:52 PM PST

വിഴിഞ്ഞം: വന്‍ ദുരന്തത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ചരക്കു കപ്പലില്‍ ചോര്‍ച്ച തുടരുന്നു. ചോര്‍ച്ചയുടെ അളവ് കുറക്കാന്‍ വാര്‍ഫില്‍ അടുപ്പിച്ച കപ്പലില്‍നിന്ന് ചരക്ക് തിരികെ ഇറക്കാന്‍ തുടങ്ങി. 18ലേറെ ലോറികളിലേക്ക് ക്രെയിനിന്‍െറയും തൊഴിലാളികളുടെയും സഹായത്താല്‍ ചരക്കിറക്കുന്ന ജോലി പുരോഗമിക്കുകയാണ്.
ചരക്കില്‍ ഏറെയും പഴങ്ങളും പച്ചക്കറികളുമായതിനാല്‍ നശിക്കുന്നതിനുള്ള സാധ്യത ഏറെയാണെന്ന് കപ്പല്‍ ഏജന്‍സി അധികൃതര്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തുനിന്ന് ബുധനാഴ്ച വൈകീട്ടോടെ മാലിയിലേക്കുപോയ എം.വി മിന്നത്ത് എന്ന കപ്പലാണ് അര്‍ധരാത്രി രാജ്യാന്തര കപ്പല്‍ ചാനലിനടുത്ത് വെച്ച് അടിഭാഗം തകര്‍ന്ന് വെള്ളംകയറി മുങ്ങാന്‍ തുടങ്ങിയത്. തിരികെ വിഴിഞ്ഞം തുറമുഖത്തേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിനിടെ വെള്ളംനിറഞ്ഞ് എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ച കപ്പല്‍ പാതിയോളം മുങ്ങിയ നിലയിലായി. നാട്ടുകാരായ ടൂറിസ്റ്റ് ലൈഫ് ഗാര്‍ഡുമാരുടെ ജീവന്‍ മരണ പോരാട്ടത്തിനൊടുവിലാണ് ചോര്‍ച്ച താല്‍കാലികമായി അടച്ചത്. തുടര്‍ന്ന് രക്ഷാ ബോട്ടുകളുപയോഗിച്ച് രണ്ടുഘട്ടങ്ങളിലായി വാര്‍ഫില്‍ അടുപ്പിക്കുകയായിരുന്നു.
ഇതിനിടെ കപ്പലില്‍നിന്ന് കടലിലേക്ക് എണ്ണ പടര്‍ന്നുവോ എന്ന് പരിശോധിക്കാന്‍ ദുരന്തനിവാരണ സേന എത്തി.
ക്രൂഡ് ഓയിലാണ് ഇന്ധനമായി ഉപയോഗിക്കുന്നതെന്ന നിലക്കായിരുന്നു പരിശോധനയെന്നും എന്നാല്‍ ഡീസലാണ് ഇന്ധനമെന്നറിഞ്ഞതോടെ മറ്റ് നടപടിയൊന്നുമില്ലാതെ സംഘം മടങ്ങിയതായും കപ്പല്‍ ഏജന്‍സി പ്രതിനിധികള്‍ അറിയിച്ചു.

ആറ് പഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ നിശ്ചയിച്ചു

Posted: 06 Feb 2015 09:32 PM PST

കൊച്ചി: ജില്ലയില്‍ പുതുതായി രൂപവത്കരിച്ച ആറ് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ നിശ്ചയിച്ച് ഉത്തരവായി. ഇതോടെ പുതുതായി രൂപവത്കരിച്ച അറക്കപ്പടി, മുളവൂര്‍, നേര്യമംഗലം, കുറുപ്പംപടി, പട്ടിമറ്റം, തൃക്കാരിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ 2015 നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.179ാം നമ്പറായി തദ്ദേശസ്വയംഭരണ(ഇഎം) വകുപ്പ് അസാധാരണ ഗസറ്റായാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് പുതുതായി രൂപവത്കരിച്ച പഞ്ചായത്തുകളുടെ പട്ടികയില്‍ 16ാം ഇനമായാണ് നിര്‍ദിഷ്ട അറയ്ക്കപ്പടി പഞ്ചായത്തിനെ രേഖപ്പെടുത്തിയിട്ടുള്ളത്. വെങ്ങോല പഞ്ചായത്ത് വിഭജിച്ചാണ് പുതിയ അറക്കപ്പടി പഞ്ചായത്ത് രൂപവത്കരിച്ചിട്ടുള്ളത്. പഞ്ചായത്തിന്‍െറ ആസ്ഥാനം അറക്കപ്പടി. അതിര്‍ത്തി- വടക്ക്: മേപ്രത്തുപടി, നെടിയാതിമോളം ശബരിപ്പാടം റോഡ്. കിഴക്ക്: വളയന്‍ചിറങ്ങര വിമലാറോഡ്. തെക്ക്: ചേലക്കുളം വിമലാതോട്, കുരുടിപ്പുഴ. പടിഞ്ഞാറ്: ശബരിപ്പാടം, വേണാട്ടുപാടം ചുള്ളിലിപ്പാടം. അറക്കപ്പടി പഞ്ചായത്ത് രൂപവത്കൃതമായപ്പോള്‍ വെങ്ങോല പഞ്ചായത്തിന്‍െറ അതിര്‍ത്തികളിലും മാറ്റം വന്നു.

ദേശീയ ഗെയിംസില്‍ കൈയൊപ്പ് ചാര്‍ത്തി മൂവാറ്റുപുഴ നിര്‍മല കോളജ്

Posted: 06 Feb 2015 09:32 PM PST

മൂവാറ്റുപുഴ: 35ാം ദേശീയ ഗെയിംസില്‍ മൂവാറ്റുപുഴ നിര്‍മല കോളജിലെ ഹാന്‍ഡ്ബാള്‍, ഷൂട്ടിങ് താരങ്ങളുടെ കൈയൊപ്പ്. കോളജിലെ ഹാന്‍ഡ്ബാള്‍ ടീമില്‍ നിന്ന് മൂന്നാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ഥി ശരത്ചന്ദ്രന്‍ കേരള ഹാന്‍ഡ്ബാള്‍ ടീമിലും മൂന്നാം വര്‍ഷ ബി.എ ഇക്കണോമിക്സ് വിദ്യാര്‍ഥിയായ ടി.വി. ദില്‍ജിത്ത് ബീച്ച് ഹാന്‍ഡ് ബാളിലും പങ്കെടുക്കുന്നുണ്ട്. ശരത്ചന്ദ്രന്‍ കേരള സീനിയര്‍ ടീം അംഗവും സൗത് ഇന്ത്യന്‍ ഹാന്‍ഡ്ബാള്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീമിന്‍െറ ഗോള്‍ കീപ്പറുമാണ്.
എം.ജി. യൂനിവേഴ്സിറ്റിയിലെ മികച്ച ഹാന്‍ഡ്ബാള്‍ ടീം ആണ് മൂവാറ്റുപുഴ നിര്‍മല കോളജിന്‍േറത്. കോളജിന്‍െറ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരായ പ്രഫ. ജെ. സന്തോഷ്, എബിന്‍ വില്‍സന്‍ എന്നിവരാണ് ടീമിന് മേല്‍നോട്ടം വഹിക്കുന്നത്.
ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍മല കോളജില്‍നിന്ന് രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിയായ ഡോണീ ജോസ് കേരളത്തിന് വേണ്ടി മത്സരിച്ചു.
50 മീറ്റര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ കേരള ടീമില്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍മല ഫാര്‍മസി കോളജിലെ ബി.ഫാം. നാലാം വര്‍ഷ വിദ്യാര്‍ഥിയും 2010ല്‍ ജര്‍മനിയില്‍ നടന്ന വേള്‍ഡ് ജൂനിയര്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കേരളത്തിന്‍െറ ആദ്യത്തെ അന്താരാഷ്ട്ര ഷൂട്ടിങ് താരവുമായ അലന്‍ ജെയിംസ് ആണ് മറ്റൊരു താരം.
അലന്‍െറ പിതാവും നിര്‍മല കോളജിലെ എന്‍.സി.സി വിഭാഗം മേധാവിയും ഹിന്ദി അധ്യാപകനുമായ ക്യാപ്റ്റന്‍ ഡോ. വി.സി. ജെയിംസ് ആണ് പരിശീലകന്‍.
അദ്ദേഹം നാഷനല്‍ ഷൂട്ടിങ് റേഞ്ചില്‍ ഒഫിഷ്യലായി സേവനം അനുഷ്ഠിക്കുന്നു. ഇതിനുമുമ്പ് കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഒഫിഷ്യലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇങ്ങനെ കേരളത്തില്‍തന്നെ ഏറ്റവും അധികം ഇനങ്ങളില്‍ ദേശീയ ഗെയിംസില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലാലയങ്ങളില്‍ ഒന്നായി നിര്‍മല കോളജ്. കോളജ് മാനേജ്മെന്‍റിന്‍െറ അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ നേട്ടത്തിന് കാരണം.

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് ഉറപ്പ്^ കെജ് രിവാള്‍

Posted: 06 Feb 2015 09:29 PM PST

Image: 

ന്യൂഡല്‍ഹി: ഇടക്കാല നിയമസഭാ തെരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി   ഡല്‍ഹി തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാള്‍. ഡല്‍ഹിയില്‍ സത്യത്തിനാണ് വിജയമുണ്ടാവുക. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനം തങ്ങള്‍ക്ക് വോട്ടു ചെയ്യുമെന്നത് ഉറപ്പാണ്. സാധാരണക്കാരുടെ ആഗ്രഹപൂര്‍ത്തീകരണമാണ് പ്രധാനം. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിക്കട്ടെ. എല്ലാ ജനങ്ങളും വോട്ട് രേഖപ്പെടുത്തണമെന്നും കെജ് രിവാള്‍ പറഞ്ഞു.
ബി.കെ ദത്ത് കോളനിയിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. അതേസമയം, നരേല മണ്ഡലത്തിലെ ത്സന്‍ഗോള ഗ്രാമത്തിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
 

മൂര്‍ക്കനാട്ട് കളിസ്ഥലം നിര്‍മാണം തുടങ്ങി

Posted: 06 Feb 2015 09:21 PM PST

കൊളത്തൂര്‍: സ്വന്തമായി ഒരു കളിസ്ഥലമെന്ന മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു. 19ാം വാര്‍ഡിലെ പീത്തിനിപ്പാറയിലാണ് മൂന്നര ഏക്കറില്‍ കളിസ്ഥലം നിര്‍മിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 400 തൊഴില്‍ ദിനങ്ങളിലായി ഒരു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. സലീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.ടി. ഹംസ അധ്യക്ഷത വഹിച്ചു. കെ.കെ. മൂസ, പി.ടി. അബ്ദുല്‍ കരീം, ആസിഫ് വെങ്ങാട്, കെ.പി. ഹംസ സംസാരിച്ചു.

നഗരസഭാ വിഭജനം : മേയറുടെ സംഘം ചീഫ് സെക്രട്ടറിയെ കണ്ടു

Posted: 06 Feb 2015 08:58 PM PST

കോഴിക്കോട്: നഗരസഭ വിഭജിക്കുന്നതിനെതിരെ കഴിഞ്ഞദിവസം കൗണ്‍സിലെടുത്ത തീരുമാനം മേയര്‍ പ്രഫ. എ.കെ. പ്രേമജത്തിന്‍െറ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി.
ഫെബ്രുവരി 20നകം ആക്ഷേപത്തില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉറപ്പുനല്‍കിയതായി സംഘം അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍നിന്ന് ശേഖരിച്ച ഒപ്പുകളടങ്ങിയ നിവേദനവും കൈമാറി.
കോഴിക്കോട് കോര്‍പറേഷനില്‍നിന്ന് എലത്തൂര്‍, ചെറുവണ്ണൂര്‍, നല്ലളം, ബേപ്പൂര്‍ എന്നീ പ്രദേശങ്ങള്‍ വിഭജിക്കുന്നതിനെതിരെ ഫെബ്രുവരി നാലിലെ കൗണ്‍സില്‍ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് വിശദമായ ആക്ഷേപം രേഖാമൂലം നല്‍കിയത്. ഭരണഘടനക്ക് വിരുദ്ധമാണ് പുതിയ സര്‍ക്കാര്‍ വിജ്ഞാപനമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ പഠനം നടത്തിയാണ് 2010ല്‍ ഈ പ്രദേശങ്ങള്‍ കോഴിക്കോട് കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്തത്.
ഇതുമായി ബന്ധപ്പെട്ട് അന്ന് ഉന്നയിച്ചിരുന്ന എല്ലാ എതിര്‍പ്പുകളും സര്‍ക്കാര്‍ വിശദമായി പരിശോധിച്ച് അടിസ്ഥാനരഹിതമാണെന്നു കണ്ട് തള്ളിക്കളഞ്ഞതുമാണ്. ഹൈകോടതി അടക്കം കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷനോട് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തത് അംഗീകരിച്ചതാണ്. മലബാറിന്‍െറ തലസ്ഥാനമായ കോഴിക്കോടിന്‍െറ സമഗ്രവികസനവും വ്യവസായിക വളര്‍ച്ചയും പാടെ തകിടം മറിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഇതിനായി സര്‍ക്കാര്‍ പ്രായോഗിക പഠനം നടത്തിയിട്ടില്ല. പ്രദേശങ്ങള്‍ ഒഴിവാക്കുന്നതിന് പറഞ്ഞിരിക്കുന്ന ഏക കാരണം പ്രദേശത്തെ ജനങ്ങളില്‍നിന്ന് കുറഞ്ഞനിരക്കില്‍ നികുതി ചുമത്താന്‍ തീരുമാനമെടുത്തു എന്നുള്ളതാണ്. ഇത് പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ.
ജനങ്ങള്‍ക്ക് നികുതിയിളവ് കൊടുത്തു എന്നുള്ളതുകൊണ്ട് പ്രദേശത്തെ കോര്‍പറേഷനില്‍നിന്നും ഒഴിവാക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത വസ്തുതയാണ്. കോഴിക്കോടിന്‍െറ പ്രധാന വ്യവസായ കേന്ദ്രങ്ങളായ ബേപ്പൂര്‍ തുറമുഖം, പുതിയാപ്പ ഹാര്‍ബര്‍ തുടങ്ങിയ പ്രദേശങ്ങള്‍ വളരെ മുമ്പുതന്നെ കോര്‍പറേഷന്‍െറ ഭാഗമാക്കേണ്ടതായിരുന്നു.
കേരളത്തിലെ കൊല്ലം, തൃശൂര്‍ കോര്‍പറേഷനുകള്‍ വികസിപ്പിക്കാനും കണ്ണൂര്‍ മുനിസിപ്പാലിറ്റിയോട് അഞ്ച് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് കോര്‍പറേഷനാക്കാനും തീരുമാനമെടുത്ത സര്‍ക്കാര്‍, കോഴിക്കോട് കോര്‍പറേഷനോട് മാത്രം ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചത് വിവേചനപരമാണ്.
സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. മേയര്‍ക്ക് പുറമെ ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, മരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എം. മോഹനന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, നികുതി അപ്പീല്‍ സ്ഥിരംസമിതി ചെയര്‍മാന്‍ ടി. മൊയ്തീന്‍കോയ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

നൈജീരിയയില്‍ 109 ബൊക്കോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted: 06 Feb 2015 07:57 PM PST

Image: 

അബുജ: നൈജീരിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 109 ബൊക്കോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നൈജീരിയയുടെ അതിര്‍ത്തി പ്രദേശങ്ങളായ  ബോസ്സോയിലും ഡിഫയിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ ആസൂത്രണം ചെയ്ത് രണ്ടിടത്തായി പെട്ടന്ന് ആക്രമണം നടത്തുകയായിരുന്നു.

തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ നാലു സൈനികരും കൊല്ലപ്പെടുകയും 13പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോസ്സോയിലെ ഏറ്റുമുട്ടലില്‍ രണ്ടു സൈനികരെ കാണാതായിട്ടുണ്ട്.
ഫെബ്രുവരി 14 ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിര്‍ത്തി പ്രദേശങ്ങളായി 2500 ഓളം സൈനികരെയാണ് നൈജീരിയന്‍ സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ തടയലും സേവന പ്രവര്‍ത്തനങ്ങളും: മാതൃകയായി ദോഫാര്‍ പൊലീസ്

Posted: 06 Feb 2015 07:40 PM PST

Image: 

മസ്കത്ത്: ദോഫാര്‍ ഗവര്‍ണറേറ്റിലെ ക്രമസമാധാനപാലനത്തിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സേവനം എത്തിക്കുന്നതിലും മാതൃകയായി മാറുകയാണ് ദോഫാര്‍ പൊലീസ്. യമനുമായും മറ്റും അതിര്‍ത്തി പങ്കിടുന്ന ഗവര്‍ണറേറ്റിന്‍െറ ഭൂമിശാസ്ത്ര വൈവിധ്യം കണക്കിലെടുത്ത് വിവിധ രീതിയിലുള്ള ഇടപെടലുകളാണ് ദോഫാര്‍ പൊലീസ് നടത്തുന്നത്. ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങള്‍ തടയല്‍, കുറ്റവാളികളെ പിടികൂടല്‍, മയക്കുമരുന്ന് വിരുദ്ധ പോരാട്ടം, ഗതാഗത നിയന്ത്രണം, സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വിവിധ സേവനങ്ങള്‍ എന്നിങ്ങനെ വൈവിധ്യപരമായ പ്രവര്‍ത്തനങ്ങളാണ് ദോഫാര്‍ പൊലീസിന്‍െറ നേതൃത്വത്തില്‍ നടക്കുന്നതെന്ന് പൊലീസ് കമാന്‍ഡന്‍റ് മേധാവി ബ്രിഗേഡിയര്‍ മുഹ്സിന്‍ ബിന്‍ അഹ്മദ് അല്‍ ദിബ്രി പറഞ്ഞു.   
മറ്റു ഗവര്‍ണറേറ്റുകളിലെ പൊലീസ് സംവിധാനങ്ങളെപോലെ ദോഫാറിലും വികസന പ്രവര്‍ത്തനങ്ങളും ആധുനികവത്കരണവും ശക്തമാണ്. സര്‍ക്കാറിന്‍െറ പിന്തുണയോടെയാണ് പൊലീസിന്‍െറ വിവിധ മേഖലകളില്‍ വികസനങ്ങള്‍ നടക്കുന്നത്. സലാല, മിര്‍ബാത്ത്, ഹാസിക്, തുംറൈത്ത് എന്നിവിടങ്ങളിലെല്ലാം പൊലീസ് സേവനകേന്ദ്രങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഓഫിസര്‍മാര്‍ അടക്കമുള്ളവര്‍ക്കായി താമസ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടമാണ് ദോഫാര്‍ പൊലീസിന്‍െറ നേതൃത്വത്തില്‍ പ്രധാനമായും നടക്കുന്നത്.
കൊലപാതകവും മയക്കുമരുന്ന് കടത്തുമടക്കം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരമാവധി ശ്രദ്ധ ചെലുത്തുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ സംഭവിച്ചാല്‍ പ്രതികളെ പിടികൂടുന്നതിനും മുഖംനോക്കാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഉദ്യോഗസ്ഥര്‍ പരമാവധി ശ്രദ്ധ പുലര്‍ത്തുന്നു. വ്യക്തിയെയും സമൂഹത്തെയും കുറ്റകൃത്യങ്ങള്‍ തടയേണ്ടതിന്‍െറ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി സെമിനാറുകളും ക്ളാസുകളുമടക്കം ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു. ദോഫാറിലെ സുപ്രധാന കേന്ദ്രങ്ങളിലും ചെക്പോയന്‍റുകളിലും അടക്കം തുടര്‍ച്ചയായി പട്രോളിങ് നടത്തുന്നുണ്ടെന്നും ബ്രിഗേഡിയര്‍ മുഹ്സിന്‍ ബിന്‍ അഹ്മദ് അല്‍ ദിബ്രി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ നടന്നാല്‍ അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും പ്രതികളെ പിടികൂടുന്നതിനും പ്രത്യേക സംഘങ്ങളെ നിയോഗിക്കാറുണ്ട്.
പൊലീസിന്‍െറ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമായി താരതമ്യേന കുറ്റകൃത്യങ്ങള്‍ കുറഞ്ഞ മേഖലയായാണ് ദോഫാര്‍ കണക്കാക്കപ്പെടുന്നത്. ദേശീയ തലത്തിലുള്ള കണക്കുകളും ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.  
നുഴഞ്ഞുകയറ്റുകാര്‍ക്കും കള്ളക്കടത്തുകാര്‍ക്കും എതിരെയുള്ള പോരാട്ടം അതിര്‍ത്തി പങ്കിടുന്ന ദോഫാര്‍ മേഖലയെ സംബന്ധിച്ച് സുപ്രധാനമാണ്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും കള്ളക്കടത്തുകാരെ പിടികൂടാനും വര്‍ഷം മുഴുവന്‍ അശ്രാന്ത പരിശ്രമമാണ് നടത്തുന്നത്. കടലിലൂടെയും കരയിലൂടെയുമുള്ള കള്ളക്കടത്തും നുഴഞ്ഞുകയറ്റവും തടയുന്നതിന് ശക്തമായ പട്രോളിങ്ങും  നടത്തുന്നു. സൈന്യത്തിന്‍െറയും ജനങ്ങളുടെയും പിന്തുണയോടെയും സഹകരണത്തോടെയുമാണ് പോരാട്ടം തുടരുന്നത്. സുല്‍ത്താനേറ്റിലേക്ക് പ്രവേശിക്കുന്ന എല്ലാ തരം വാഹനങ്ങളും സാധനങ്ങളും പരിശോധിക്കുന്നുണ്ട്.   
വിവാഹാഘോഷവേളകളില്‍ ആകാശത്തേക്കുള്ള വെടിവെക്കലാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരു കാര്യമെന്ന് ബ്രിഗേഡിയര്‍ മുഹ്സിന്‍ ബിന്‍ അഹ്മദ് അല്‍ദിബ്രി പറഞ്ഞു. നിയമം മൂലം ഇത് നിരോധിച്ചതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നടത്തുന്നവരെ പിടികൂടുമെന്നും മൂന്നു മാസം തടവും 300 റിയാല്‍ പിഴയും തോക്കും വെടിയുണ്ടകളും കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത സുരക്ഷക്കും പൊലീസ് അതീവ പ്രാധാന്യമാണ് നല്‍കുന്നത്. സുഗമമായ ഗതാഗത സംവിധാനം ഒരുക്കാന്‍ സഹായിക്കുന്നതിനൊപ്പം അപകടങ്ങള്‍ കുറക്കുന്നതിന്‍െറ ഭാഗമായി ബോധവത്കരണ നടപടികളും നടത്തുന്നുണ്ട്. ഗതാഗത നിയമ ലംഘകരെ പിടികൂടുന്നതിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അമിതവേഗം പിടികൂടുന്നതിന് കാമറകള്‍ അടക്കം സാങ്കേതിക സംവിധാനങ്ങളുമുണ്ട്. അപകട മരണങ്ങളും പരിക്കേല്‍ക്കുന്നവരുടെ എണ്ണം കുറക്കുന്നതിനും വിവിധ സംഘങ്ങള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്.  മലനിരകളില്‍ പ്രത്യേക ഗതാഗത സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ശൈത്യകാലങ്ങളില്‍ മലനിരകളിലേക്ക് വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ ഗതാഗത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാറുമുണ്ട്.
മലനിരകളില്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ എത്രയും പെട്ടെന്ന് ഇടപെടാനും ജീവന്‍ രക്ഷിക്കാനുമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, പാസ്പോര്‍ട്ട് സേവനങ്ങള്‍, ഐഡന്‍റിറ്റി കാര്‍ഡ് തുടങ്ങിയ സേവനങ്ങളില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഏറ്റവും ലളിതവും എളുപ്പവുമായ രീതിയില്‍ സേവനം നല്‍കുന്നുണ്ടെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. വാഹന രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ ലഭിക്കുന്നതിനും പുതുക്കുന്നതിനും രാവിലെ ഏഴു മുതല്‍ രാത്രി 10 വരെ സേവന കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇന്‍ഷുറന്‍സ് കമ്പനികളും ലൈസന്‍സിങ് വിഭാഗവും തമ്മില്‍ ഇലക്ട്രോണിക് ലിങ്കും അടുത്തിടെ ആരംഭിച്ചു. സ്മാര്‍ട്ട് വിസ അപേക്ഷാ ഫോം, ഇലക്ട്രോണിക്കലി ഗതാഗത നിയമലംഘന പിഴ ഒടുക്കല്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. സ്മാര്‍ട്ട്ഫോണുകളിലൂടെ ലഭിക്കുന്ന നിരവധി സേവനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാജ്യത്തേക്കുള്ള ഖ്വാട്ട്- മയക്കുമരുന്ന് കടത്തുന്നതിനെതിരെ പട്രോളിങ് അടക്കം നടപടികള്‍ ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഖ്വാട്ട് കള്ളക്കടത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെക്പോയന്‍റുകള്‍ സ്ഥാപിക്കും. അതിര്‍ത്തികളില്‍ പട്രോളിങ് ശക്തമാക്കുമെന്ന്  ബ്രിഗേഡിയര്‍ മുഹ്സിന്‍ ബിന്‍ അഹ്മദ് അല്‍ദിബ്രി പറഞ്ഞു. മയക്കുമരുന്ന് കടത്തിനെതിരെയും ആയുധ കടത്തിനെതിരെയും ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ആവേശം ജനിപ്പിച്ച് സ്പോര്‍ട്സ് വില്ളേജ്

Posted: 06 Feb 2015 07:37 PM PST

Image: 

ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിംപിക് കമ്മിറ്റി തുറന്ന സ്പോര്‍ട്സ് വില്ളേജില്‍ സന്ദര്‍ശക പ്രവാഹം. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമാണ് കോര്‍ണീഷില്‍ പോസ്റ്റ് ഓഫീസിനടുത്ത് തുറന്ന സ്പോര്‍ട്സ് വില്ളേജിലത്തെുന്നത്. അടുത്ത ചൊവ്വ വരെ ദിവസേന വൈകുന്നേരം മൂന്ന് മുതല്‍ രാത്രി പത്ത് വരെയാണ് വില്ളേജ് സന്ദര്‍ശകര്‍ക്കായി തുറക്കുക.
രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നിരവധി പേരാണ് വില്ളേജിലത്തെിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ എല്ലാവരും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് വില്ളേജ് സംഘാടക സമിതി ആവശ്യപ്പെട്ടു.
വിവിധ സ്പോര്‍ട്സ് ഫെഡറേഷനുകളുമായി സഹകരിച്ചാണ് സ്പോര്‍ട്സ് വില്ളേജിലെ കായിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കായിക പരിശീലനങ്ങള്‍ പതിവാക്കുക വഴി നല്ല ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കായിക ദിനത്തിന് ഒരാഴ്ച മുമ്പായി സ്പോര്‍ട്സ് വില്ളേജ് തുറന്നിരിക്കുന്നത്.
വ്യത്യസ്ത കായികോപകരണങ്ങളും സൗകര്യങ്ങളുമാണ് വില്ളേജില്‍ ഒരുക്കിയിരിക്കുന്നത്. വില്ളേജിലത്തെുന്ന എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ വിശാലമായ പാര്‍ക്കിങ് ഏരിയയും കുട്ടികള്‍ക്ക് കളിക്കാനായി ഫണ്‍ സോണും സംവിധാനിച്ചിട്ടുണ്ട്. ആളുകള്‍ക്ക് കുടുംബസമേതമത്തെി പരിശീലനത്തില്‍ പങ്കെടുക്കാനാവും. കൂടാതെ ബാസ്കറ്റ്ബാള്‍, ഹാന്‍ഡ്ബാള്‍ തുടങ്ങിയ നിരവധി ഗെയിമുകളും ആയോധന കലകളായ കരാട്ടെ, ഗുസ്തി പോലുള്ള ഇനങ്ങളും പരിശീലിക്കാനുള്ള സൗകര്യവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നു.
 രാജ്യത്തെ പൗരന്മാരുള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും വ്യായാമത്തിനും കായിക പരിശീലനത്തിനും അവസരവും സൗകര്യവും ഒരുക്കുകയാണ് കായികദിനത്തിന്‍െറ ലക്ഷ്യം. ഓരോരുത്തരും തങ്ങളുടെ ശരീര ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരാകുകയും അതിനായി കഠിന പ്രയത്നം നടത്തുകയും വേണമെന്നും രാജ്യത്തെ പൗരന്‍മാരിലും നിവാസികളിലും പുതിയ കായിക സംസ്കാരം വളര്‍ത്തിക്കൊണ്ടു വരികയാണ് കായികദിനത്തിന്‍െറ ലക്ഷ്യമെന്നും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി അസി. സെക്രട്ടറി ജനറല്‍ മിഷാല്‍ അല്‍ ഖലീഫ പറഞ്ഞു.
 

ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി

Posted: 06 Feb 2015 07:24 PM PST

Image: 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. 70 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1.2 കോടിയോളം വരുന്ന വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലത്തെുന്നത്. കനത്ത സുരക്ഷയുടെ അകമ്പടിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ബി.ജെ.പി സ്ഥാനാര്‍ഥി കിരണ്‍ ബേദി തുടങ്ങിയ പ്രമുഖര്‍ ആദ്യമണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി.
 സംസ്ഥാനത്താകെ 12,177 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 714 എണ്ണം പ്രശ്ന ബാധിതമാണ്. മൊത്തം 673 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയമാണ് നടന്നുകൊണ്ടിരിക്കുന്നത്.

കേന്ദ്രഭരണം സ്വന്തമാക്കിയതുപോലെ തലസ്ഥാനവും ഒപ്പം നില്‍ക്കുമെന്ന പ്രഖ്യാപനത്തോടെ ബി.ജെ.പിയും, വീണ്ടും അധികാരത്തിലേറുമെന്ന പ്രത്യാശയോടെ ആം ആദ്മി പാര്‍ട്ടിയും ഒരു കൈ നോക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും ഗോദയിലുണ്ട്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി, മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്‍, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. വോട്ടെണ്ണല്‍ പത്തിന് നടക്കും.
 

ഭാര്‍ഗവീനിലയത്തിന് 50 വയസ്സ്; ഓര്‍മകളുമായി അബു

Posted: 06 Feb 2015 06:30 PM PST

Image: 

അബ്ദു അപ്പാഞ്ചിറ
വൈക്കം: ഭാര്‍ഗവീനിലയമെന്ന വൈക്കം മുഹമ്മദ് ബഷീറിന്‍െറ  ഉല്‍കൃഷ്ട  തിരക്കഥയും സിനിമയും 50 വയസ്സിന്‍െറ നിറവില്‍.  വിശ്വ കഥാകാരന്‍െറ കഥകള്‍ പിറന്ന നാട്ടില്‍  ഇത് സന്തോഷത്തിന്‍െറയും ചര്‍ച്ചകളുടെയും കാലമാണ്. ഞായറാഴ്ച വിപുല ആഘോങ്ങള്‍ക്ക് നാടൊരുങ്ങുമ്പോള്‍ ബഷീറിന്‍െറ കഥാപാത്രം കൂടിയായ സഹോദരന്‍ അബു ഇക്കാക്കയുടെ തിരക്കഥ രചനകാലത്തെക്കുറിച്ച് ഓര്‍ക്കുകയാണ്.  
ഇക്കാക്ക വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് ഫാബിയുമൊത്ത് തലയോലപ്പറമ്പിലെ വീട്ടിലത്തെിയത്. വളരെ ചെറിയ വീട്ടില്‍ എല്ലാവര്‍ക്കും കൂടെ താമസിക്കാന്‍ സൗകര്യം കുറവായിരുന്നു. ഈ അവസരത്തിലാണ് തലയോലപ്പറമ്പ് കവലക്ക് സമീപം 12 സെന്‍റ് സ്ഥലം വാങ്ങി മനോഹരമായ  വീട് പണിത് താമസമാക്കിയത്. അസ്ഹര്‍ കോട്ടേജ് എന്നായിരുന്നു വീട്ടുപേര്. ആറുവര്‍ഷം ഇവിടെ താമസിച്ചു. ഈ കാലയളവിലാണ് ഭാര്‍ഗവീനിലയം തിരക്കഥ എഴുതാന്‍ ആരംഭിച്ചത്. തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നതിനിടെ ഭാര്‍ഗവീനിലയത്തിലെ കഥാപാത്രങ്ങള്‍ തന്നെ ആക്രമിക്കാന്‍ വരുന്നതിനെ ചെറുക്കാന്‍ ഊരിപ്പിടിച്ച കഠാരയുമായി ഇക്കാക്ക നില്‍ക്കുന്ന ചിത്രം  മനസ്സില്‍ ഇന്നുമുണ്ട്.
തിരക്കഥയെഴുത്ത് ഒരാഘോഷമായിരുന്നു. സാഹിത്യകാരന്മാരായ തകഴി, കേശവദേവ്, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ക്കുപുറമെ നടന്മാരായ പ്രേം നസീര്‍,  പി.ജെ. ആന്‍റണി, മധു, അടൂര്‍ ഭാസി  സംവിധായകന്‍ വിന്‍സെന്‍റ് എന്നിവരും  സുഹൃദ് സംഘങ്ങളും ഇവിടെ നിത്യസന്ദര്‍ശകരായിരുന്നു. ‘ഇടക്കിടെ എന്തോന്ന് തിരക്കഥ? പോയിനിടെ ബഡക്കൂസുകളെ’ എന്ന് ഇക്കാക്ക അലറിവിളിക്കുമായിരുന്നു. അലര്‍ച്ചകേട്ട് എല്ലാവരും നിശ്ശബ്ദരായിരിക്കും.

ഒട്ടേറെ ബഷീര്‍ കഥകളുടെ ഓര്‍മച്ചെപ്പ് സൂക്ഷിപ്പുകാരനാണ് അബു. ഇന്ന് രോഗാവസ്ഥയിലാണെങ്കിലും ഇക്കാക്കയെപ്പറ്റിയുള്ള ഓര്‍മകള്‍ മനസിന് ആശ്വാസം പകരുന്നെന്ന് അബു പറയുന്നു. ബഷീര്‍ ബേപ്പൂരിലേക്ക് താമസം മാറ്റിയപ്പോള്‍ അസ്ഹര്‍ കോട്ടേജ് ഫെഡറല്‍ ബാങ്ക് ഉടമയും സുഹൃത്തുമായിരുന്ന ഹോര്‍മീസിന് വിറ്റു. ഫെഡറല്‍ ബാങ്ക് ബഷീറിന്‍െറ പഴയവീട്ടിലെ കിണറും തേക്കുമേശയും ചാരുകസേരയും ബഷീര്‍ സ്മാരകമാക്കി മാറ്റി. ഫെഡറല്‍ നിലയമെന്ന പേരില്‍ അസ്ഹര്‍ കോട്ടേജിന്‍െറ രൂപവും ഭാവും മാറ്റി കാത്തുസൂക്ഷിക്കുന്നു.
 ഭാര്‍ഗവീനിലയം തിരക്കഥയുടെ 50ാം വര്‍ഷികം  വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ അമ്മ മലയാളം കൂട്ടായ്മയുടെ നേതൃത്വത്തിലാണ്   ആഘോഷിക്കുന്നത്.
 

ഡല്‍ഹി പിടിക്കാന്‍ വാരിയെറിഞ്ഞത് 200 കോടി

Posted: 06 Feb 2015 06:19 PM PST

Image: 
Subtitle: 
എല്ലാ പത്രങ്ങളിലും ബി.ജെ.പിയുടെ മുഴുപേജ് പരസ്യം; വരുമാനം വെളിപ്പെടുത്തണമെന്ന് എ.എ.പി

ന്യൂഡല്‍ഹി: ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം തീവ്ര പ്രചാരണം നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവിട്ടത് 200 കോടിയോളം രൂപ. വ്യവസായികളുടെ കൂട്ടായ്മയായ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോച്ചം) ആണ് തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിന്‍െറ കണക്ക് വെളിപ്പെടുത്തിയത്.

2013 ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവിട്ടതിന്‍െറ 40 ശതമാനത്തോളം വര്‍ധനയാണിത്. ചെലവിന്‍െറ 60 ശതമാനവും പൊതുയോഗങ്ങള്‍ക്കും പത്ര-ടി.വി പരസ്യങ്ങള്‍ക്കുമാണ്. സ്ഥാനാര്‍ഥികള്‍ സ്വന്തം നിലക്ക് ചെലവാക്കിയതിനെക്കാള്‍ പലമടങ്ങ് ഓരോ പാര്‍ട്ടികളും മുടക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതു മറികടക്കാനാണ് പാര്‍ട്ടി കണക്കില്‍ ചെലവാക്കുന്നത്. മാധ്യമസ്ഥാപനങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പ് വലിയൊരു വരുമാനമാര്‍ഗമായി മാറി. സര്‍ക്കുലേഷന്‍ വര്‍ധിച്ചതും ചാനല്‍ റേറ്റിങ് ഉയര്‍ന്നതും മറ്റു നേട്ടങ്ങളാണെന്നും അസോച്ചം ചൂണ്ടിക്കാട്ടി.  

അതിനിടെ, തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചതിനു പിന്നാലെ വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഇറങ്ങിയ എല്ലാ പത്രങ്ങളിലും ബി.ജെ.പി ഒന്നാംപേജ് മുഴുപ്പരസ്യം നല്‍കിയത് വിവാദമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും താമര അടയാളവും കാവിനിറവുമുള്ള മുഴുപേജ് പരസ്യം നല്‍കിയതിന് ചെലവിട്ടത് കോടികളാണ്.

യു.എന്നില്‍ മോദി പ്രസംഗിക്കുന്നതിന്‍െറ ചിത്രമുള്ള മുഴുപേജ് പരസ്യം ഉള്‍പേജില്‍ നല്‍കി വ്യവസായി കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) ബി.ജെ.പി കൂറ് പ്രത്യേകമായി പ്രകടിപ്പിച്ചു. ഉള്‍പേജില്‍ ഡല്‍ഹി ബി.ജെ.പിയുടെ കാല്‍പേജ് പരസ്യവും എല്ലാ പത്രങ്ങളിലുമുണ്ട്.

ഫലത്തില്‍ രണ്ടേകാല്‍ പേജില്‍ കുറയാത്ത പരസ്യം. പ്രചാരണം വ്യാഴാഴ്ച സമാപിച്ചിരുന്നു. ഇതിനുശേഷം പോസ്റ്ററുകളും നോട്ടീസ് വിതരണവുമൊന്നും പാടില്ളെന്നാണ് വ്യവസ്ഥ. അതിനെ വെല്ലുന്ന പരസ്യങ്ങളാണ് പത്രങ്ങള്‍ വഴി വീടുവീടാന്തരം എത്തിയത്. വോട്ടെടുപ്പു ദിവസമായ ശനിയാഴ്ചയും പരസ്യം വരുന്നുണ്ട്.

എല്ലാ പത്രങ്ങള്‍ക്കും മുഴുപേജ് പരസ്യം നല്‍കിയതിന്‍െറ വരുമാന സ്രോതസ്സ് ബി.ജെ.പി വെളിപ്പെടുത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ടി.വിയില്‍ പരസ്യം നല്‍കാന്‍ പാടില്ളെങ്കില്‍, പത്രങ്ങള്‍ക്ക് അത് എങ്ങനെ നല്‍കുമെന്ന് എ.എ.പി നേതാക്കള്‍ ചോദിച്ചു. പെരുമാറ്റച്ചട്ടലംഘനം തെരഞ്ഞെടുപ്പ് കമീഷന്‍ കണ്ടില്ളെന്നു നടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന എ.എ.പിയുടെ ആരോപണം അറിവില്ലായ്മയാണെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു. പൊതുജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ബി.ജെ.പിയുടെ കാര്യപരിപാടിയെക്കുറിച്ചാണ് പരസ്യം. അത് പെരുമാറ്റച്ചട്ട ലംഘനമല്ല. വോട്ടെടുപ്പു ദിവസവും ഇത്തരത്തില്‍ പരസ്യം കൊടുക്കാം.

ഡല്‍ഹിയില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് ഗുജറാത്തിലെ പൊതുമേഖലാ സ്ഥാപനമായ പെട്രോളിയം കോര്‍പറേഷന്‍ വന്‍തുക ചെലവിട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിലകൂടിയ മദ്യം, സാരി, മറ്റു സമ്മാനങ്ങള്‍ എന്നിവ വാങ്ങാന്‍ കോര്‍പറേഷന്‍െറ ഡല്‍ഹി ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം വകമാറ്റിയിട്ടുണ്ടെന്ന് എ.ഐ.സി.സി വക്താവ് ശക്തിസിങ് ഗോഹില്‍ പറഞ്ഞു. തെരഞ്ഞെടുപ്പു കമീഷന്‍ നിയോഗിച്ച നിരീക്ഷക സംഘം വന്‍തോതില്‍ സ്റ്റോക്ക് ചെയ്ത അനധികൃത വിദേശമദ്യം പലയിടത്തുനിന്നായി പിടിച്ചെടുത്തു. 42,000 കുപ്പി മദ്യമാണ് കണ്ടെടുത്തത്. 40 തോക്കുകളും 32 ലക്ഷത്തില്‍പരം രൂപയും വിവിധ സ്ഥലങ്ങളില്‍നിന്നായി പിടിച്ചെടുത്തിട്ടുണ്ട്.

പൊതുസേവകന്‍െറ അധികാര ദുര്‍വിനിയോഗം

Posted: 06 Feb 2015 06:11 PM PST

Image: 
Subtitle: 
മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍ മുതല്‍ റവന്യൂ, ജലവിഭവ, നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വരെ ഇടപെട്ട അഴിമതിയുടെ നാള്‍വഴികളാണ് വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസ് ലോകായുക്തക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ വെളിവാക്കുന്നത്. രാഷ്ട്രീയക്കാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥവൃന്ദവും പരസ്പരം ഇടപെട്ട് നടത്തിയ അഴിമതിയും ക്രമവിരുദ്ധതയും ഞെട്ടിപ്പിക്കുന്നതാണ്

പാറ്റൂര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ബഹുനില ആഡംബര ഫ്ളാറ്റും വാണിജ്യ സമുച്ചയവും നിര്‍മിക്കുന്നതില്‍ ഭരണത്തിന്‍െറ ഉന്നതതലം മുതല്‍ ഉദ്യോഗസ്ഥതലം വരെയുണ്ടായ ഇടപെടലാണ് വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന്‍െറ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചത്. സര്‍ക്കാര്‍ ഭൂമിയിലെ ജല അതോറിറ്റിയുടെ സിവറേജ് പൈപ് ലൈന്‍ മാറ്റുന്നതിലും കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതിലും മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഇടപെടലിന് തെളിവായി എ.ഡി.ജി.പി ഹാജരാക്കുന്നത് മൂന്ന് ഫയലുകളിലെ 28 നോട്ട് ഫയലുകളാണ്.
 ‘ഭരണത്തിന്‍െറ ഏറ്റവും മുകള്‍ത്തട്ടിലെ എക്സിക്യൂട്ടിവിന്‍െറ ഇടപെടല്‍ ഉണ്ടായി. ഇതില്‍ ഓരോരുത്തരുടെയും പ്രേരണ എന്തായിരുന്നെന്ന്, അത് നിര്‍ദോഷകരമോ വഞ്ചനാപരമോ ആണെങ്കിലും നോട്ട് ഫയലുകളിലെ തെളിവില്‍ നിന്ന് വ്യക്തമായി മനസ്സിലാകുമെന്ന്  എ.ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു. ഫയലുകള്‍ ഇവയാണ്: - No.39569/U1/2013/RD ഫയലിലെ നാല്, 17, 19, 20, 25, 41, 42, 47, 55(a), 57, 58, 59, 60, 63, 67 പാരഗ്രാഫുകള്‍. ഈ നോട്ട്ഫയലിന്‍െറ 31ാം പാരഗ്രാഫില്‍ മന$പൂര്‍വം വളച്ചൊടിക്കല്‍ നടത്തി. No.6314/C3/12/WRD ഫയലിലെ മൂന്ന്, 33, 34, 48, 55, 60, 64, 157 പാരഗ്രാഫ്. ഇതിലെ 157ാം പാരഗ്രാഫ് വളരെ പ്രധാനമാണ്. No. 21821/U1/2009/RD ഫയലിലെ 22, 36, 39, 40, 41 പാരഗ്രാഫുകള്‍.’ No. 39569/U1/2013/RD, No. 21821/U1/2009/RD എന്നീ ഫയലുകളിലെ റവന്യൂ വകുപ്പിന്‍െറ ഉത്തരവുകള്‍ നിയമവിരുദ്ധവും ഏകപക്ഷീയവും യുക്തിക്ക് നിരക്കാത്തതും കേരള ലോകായുക്ത നിയമത്തില്‍ നിര്‍വചിക്കുന്ന തരത്തില്‍ ദുര്‍ഭരണവുമാണ്. മാത്രമല്ല അഴിമതി നിരോധ നിയമത്തില്‍ നിര്‍വചിക്കുന്ന തരത്തില്‍ പൊതുസേവകന്‍ തന്‍െറ ഒൗദ്യോഗിക അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടിലെ മറ്റ് പ്രസക്ത ഭാഗങ്ങള്‍:   2009 എപ്രില്‍ മുതല്‍ തന്നെ ഈ പ്രധാന പ്രശ്നത്തെക്കുറിച്ച് സര്‍ക്കാറിന്‍െറ വിവിധ തലങ്ങളിലുള്ളവര്‍ക്ക് അറിയാമായിരുന്നു. 2009 ഏപ്രില്‍ നാലിന് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് സി ആന്‍ഡ് എജിയും 2009 മേയ് 11ന് അസിസ്റ്റന്‍റ് ലാന്‍ഡ് റവന്യൂ കമീഷണര്‍ സജിത് ബാബുവും 2013ല്‍ വിജിലന്‍സ് വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും എ.ഡി.ജി.പി വെളിപ്പെടുത്തുന്നു. പാറ്റൂരിലെ ബഹുനില കെട്ടിടം നിര്‍മിക്കാനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കുമ്പോള്‍ ഭൂമി സംബന്ധിച്ചുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന ഈ മൂന്ന് റിപ്പോര്‍ട്ടുകള്‍ ഇരിക്കെ ഒരു കാര്യശേഷിയുള്ള ഭരണാധികാരി മതിയായ ജാഗ്രത പുലര്‍ത്തണമായിരുന്നു. ജല അതോറിറ്റിയെ  (കെ.ഡബ്ള്യു.എ) സംബന്ധിച്ച വിഷയമായിരുന്നു പൈപ്ലൈന്‍ മാറ്റുന്നത് എന്നിരിക്കെ ജലവിഭവ മന്ത്രിയെയും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ഇരുട്ടില്‍ നിര്‍ത്തിയാണ് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തീരുമാനമെടുത്തത്. ജലവിഭവ വകുപ്പിന്‍െറ ഫയലുകളില്‍നിന്ന് ഇക്കാര്യം മനസ്സിലാക്കാം.

തിരുവനന്തപുരം നഗരസഭാ കെട്ടിട നിര്‍മാണത്തിന് ആദ്യം നല്‍കിയ പെര്‍മിറ്റിന് പുറമെ പുതുക്കിയ പെര്‍മിറ്റ് അനുവദിക്കുമ്പോഴും കെ.ഡബ്ള്യു.എയുടെ പ്രധാന പമ്പിങ് ലൈന്‍ മാറ്റാനുള്ള നിര്‍മാതാവിന്‍െറ അപേക്ഷയെ ജലവിഭവ വകുപ്പ് ശക്തിയായി എതിര്‍ത്തിരുന്നു. ഭൂമി കൈയേറ്റമുണ്ടെന്ന ലാന്‍ഡ് റവന്യൂ കമീഷണര്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പിനും ആശങ്കയുണ്ടായിരുന്നു. എന്നാല്‍, റവന്യൂ വകുപ്പ് ജലവിഭവ വകുപ്പിന്‍െറ ഫയലുകള്‍ വരുത്തുകയും റവന്യൂ വകുപ്പ് ഫയലുകളുമായി ചേര്‍ത്ത് പരിഗണിക്കുകയുമാണ് ചെയ്തത്. റൂള്‍സ് ഓഫ് ബിസിനസിലെ 28(3) ചട്ടം പ്രകാരം ഒരു മന്ത്രിക്ക് മറ്റൊരു വകുപ്പ് മന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ വിഷയം മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും മന്ത്രിസഭയില്‍ വെക്കാന്‍ അഭ്യര്‍ഥിക്കുകയുമാണ് വേണ്ടത്. വിവിധ വകുപ്പുകളെ ബാധിക്കുന്ന വിഷയമാണെങ്കില്‍ അവ തമ്മില്‍ വിവരം തേടല്‍ വേണമെന്നത് സെക്രട്ടേറിയറ്റ് മാനുവലിലെ 106, 108 പാരഗ്രാഫ് പ്രകാരം നിര്‍ബന്ധമാണ്. അതുണ്ടായില്ല. സുപ്രീംകോടതി ഉത്തരവ് പ്രകാരം കെ.ഡബ്ള്യു.എ ബോര്‍ഡിന് മാത്രമാണ് പ്രധാന സിവറേജ് പൈപ്ലൈന്‍ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ അധികാരമുള്ളത്. എന്നാല്‍, റവന്യൂ വകുപ്പില്‍ നിന്നും വിഷയത്തില്‍ ഇടപെടുന്നതിന്‍െറ 2014 മേയ് രണ്ടിലെ കത്ത് (No.39569/U1/2013/RD) ലഭിച്ചപ്പോള്‍ കെ.ഡബ്ള്യു.എ എം.ഡി തളര്‍ന്നുപോയി.

വസ്തു സംബന്ധിച്ച രേഖ (No.1107/1114) കാണ്‍മാനില്ളെന്ന് ചാല, തിരുവനന്തപുരം സബ് രജിസ്ട്രാര്‍മാരില്‍നിന്ന് സര്‍വേ ഡയറക്ടര്‍ക്ക് 2014 ജൂണ്‍ 18ന് കത്ത് ലഭിച്ചിട്ടും അത് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയോ രജിസ്ട്രേഷന്‍ ഐ.ജിക്കോ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കോ റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായില്ല. ഭൂമി സംബന്ധിച്ച വിവാദം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നാലംഗ കമ്മിറ്റിയംഗമായിരുന്നു സര്‍വേ ഡയറക്ടര്‍. നാലംഗ സമിതി സംയുക്തമായി സ്ഥലം സന്ദര്‍ശിക്കാത്തതിനാല്‍ റിപ്പാര്‍ട്ട് അബദ്ധജടിലമായ തീരുമാനങ്ങളുള്ളതുമായിരുന്നു. വിവാദ പുറമ്പോക്ക് ഭൂമിയുടെ വിസ്തീര്‍ണം 9.661 സെന്‍റ് മാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, പുറമ്പോക്ക്, സെറ്റില്‍മെന്‍റ് രജിസ്റ്റര്‍ പ്രകാരം പുറമ്പോക്ക് ഭൂമിയുടെ (സര്‍വേ നമ്പര്‍ 1805/A, 1806/A)  വിസ്തീര്‍ണം 24 സെന്‍റാണെന്ന് വ്യക്തമായി കാണാവുന്നതാണ്.
ഭൂമിയുടെ സര്‍വേ നമ്പര്‍ 1803-1825 വരെയുള്ളതിന്‍െറ അടിസ്ഥാന നികുതി രജിസ്റ്ററിലെ (ബി.ടി.ആര്‍) പേജുകള്‍ നശിപ്പിക്കപ്പെട്ടു. പോക്കുവരവ് രജിസ്റ്ററിലെ പ്രസക്തമായ വാല്യങ്ങള്‍, നഗരസഭയുടെ ഫയലുകളില്‍നിന്ന് 2006ലെ അപേക്ഷ, എഫ്.എം. ബുക്, അക്വിസിഷന്‍ രജിസ്റ്റര്‍, അക്വിസിഷന്‍ ഫയല്‍, പൈപ്ലൈനിന്‍െറ 1965ല്‍ തയാറാക്കിയ യഥാര്‍ഥ രൂപരേഖ തുടങ്ങിയവയും കാണ്‍മാനില്ല. നിലവിലെ സെറ്റില്‍മെന്‍റ് രജിസ്റ്ററിന്‍െറ വിശ്വാസ്യത സംശയാസ്പദമാണ്. തെളിവുകള്‍ ഇല്ലാതാക്കാനായി യഥാര്‍ഥത്തിലുള്ളത് നശിപ്പിച്ച് പിന്നീട് രേഖ മുഴുവനായി എഴുതിച്ചേര്‍ക്കുകയായിരുന്നുവോയെന്ന് സംശയിക്കണം. മലയാളത്തില്‍ എഴുതിയിരിക്കുന്നതും പേപ്പറിന്‍െറ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
(തുടരും)

ആം ആദ്മിയെപ്പറ്റിത്തന്നെ

Posted: 06 Feb 2015 06:04 PM PST

Image: 

‘അങ്ങനെ ആ പരീക്ഷണത്തിന്‍െറ അവസാനം ഈ തെരഞ്ഞെടുപ്പോടെ പൂര്‍ത്തിയാവും. വ്യവസ്ഥാപിത രാഷ്ട്രീയത്തെ സാഹസികതയുടെ പേരില്‍മാത്രം വെല്ലുവിളിക്കാന്‍ ശ്രമിച്ച പക്വതയില്ലാത്ത ഒരു സംഘം ആളുകളുടെ പരാജയം.’ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പഠിപ്പിക്കുകയും സമകാലിക സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടക്കിടെ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന ഒരു പണ്ഡിതന്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. കേരളമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സമാനമായ വിലയിരുത്തലുകള്‍ കഴിഞ്ഞ കുറേ മാസങ്ങളായി കേട്ടുകൊണ്ടുവരുന്നു.

എന്നാല്‍, വ്യവസ്ഥാപിത രാഷ്ട്രീയ രീതികളെക്കുറിച്ചുള്ള ബോധ്യത്തിന്‍െറയും അവഗാഹത്തിന്‍െറയും അടിസ്ഥാനത്തില്‍ നടത്തിയിട്ടുള്ള ഈ പ്രഖ്യാപനങ്ങളെയെല്ലാം ഒരിക്കല്‍കൂടി അരവിന്ദ് കെജ്രിവാളും യോഗേന്ദ്ര യാദവും മനീഷ് സിസോദിയയുമൊക്കെ ചേര്‍ന്ന് കീഴ്മേല്‍ മറിച്ചിട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ കേവലം മൂന്നാഴ്ചമാത്രം പ്രചാരണ സമയം അനുവദിച്ച ഈ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടത്തിലൊക്കെ ആം ആദ്മി പാര്‍ട്ടിയെ എഴുതിത്തള്ളുന്ന പ്രവചനങ്ങള്‍ക്കു തന്നെയായിരുന്നു മുന്‍തൂക്കം. എഴുപതംഗ നിയമസഭയില്‍ ഒറ്റ സംഖ്യയില്‍ ഒതുങ്ങുന്ന സീറ്റുകള്‍ മാത്രമേ ഈ പാര്‍ട്ടിക്ക് ലഭിക്കൂ എന്നു തുടങ്ങി, 20 സീറ്റുകള്‍വരെ ലഭിച്ചാല്‍ പാര്‍ട്ടിക്ക് ഒരുവിധം പിടിച്ചുനില്‍ക്കാനാവും എന്നുവരെയുള്ള വിധിപ്രസ്താവങ്ങളും അനുമാനങ്ങളുമാണ് ആ സമയത്ത് നിറഞ്ഞുനിന്നത്. പക്ഷേ, ഈ ചെറിയ പ്രചാരണ കാലയളവിനുള്ളില്‍ ഇതേ പ്രസ്താവങ്ങളും അനുമാനങ്ങളും നടത്തിയവര്‍ തന്നെ ആം ആദ്മി പാര്‍ട്ടിയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയിരിക്കുന്നു ഈ തെരഞ്ഞെടുപ്പ് എന്ന് സമ്മതിക്കുന്നു.
തെരഞ്ഞെടുപ്പ് ചിത്രം വിലയിരുത്തുമ്പോള്‍ കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് പതിവായി പറയാറുള്ളതുപോലെ ഒരു നൂറ് കൊച്ചു-വലിയ കാര്യങ്ങളില്‍ ഈ സ്ഥിതിവിശേഷം പ്രതിഫലിക്കുന്നുണ്ട്. കവലകളിലെയും ധാബകളിലെയും ബാര്‍ബര്‍ ഷാപ്പുകളിലെയും ചര്‍ച്ചകള്‍ മുതല്‍, വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ തമ്മിലുള്ള  കൂടിച്ചേരലുകളില്‍ സെഫോളജിയുടെ തലത്തില്‍ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പ് സര്‍വേകളില്‍ ഒക്കെ ഇത് പ്രതിഫലിക്കുന്നുണ്ട്. ഈ മേഖലകളില്‍ എല്ലാം ദിനേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന  ഒരു സ്വാധീനമായാണ്  ഇത് പ്രതിഫലിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ജന്‍പഥിന്‍െറ കഴിഞ്ഞ അധ്യായത്തില്‍ (ജനുവരി 24; മോദി-ബേദിയും ഷൂരിയുടെ ചൂണ്ടുപലകയും) പറഞ്ഞതുപോലെ, ഡിസംബര്‍ അവസാന വാരവും ജനുവരി ആദ്യവുമായി ഭാരതീയ ജനതാ പാര്‍ട്ടി നടത്തിയ സര്‍വേയില്‍ ആ പാര്‍ട്ടിക്ക് കൃത്യമായ വിജയസാധ്യത കണ്ടുവെങ്കിലും സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കണ്ടിരുന്നത്. ഈ കണ്ടത്തെലാണ് മുന്‍കാല ഐ.പി.എസ്. ഉദ്യോഗസ്ഥയും അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തില്‍ ഭാഗഭാക്കുമായിരുന്ന കിരണ്‍ ബേദിയെ ബി.ജെ.പിയില്‍ എടുക്കാനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനും നിര്‍ബന്ധിതമാക്കിയത്. പിന്നീടങ്ങോട്ട് മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ പത്തില്‍പരം സര്‍വേകളുടെ ഫലം പുറത്തുവന്നു. ഇന്ത്യ ടുഡെ ഗ്രൂപ്പും, സീ. ടി.വിയും, ദ വീക്ക് മാഗസിനും ഡി. എന്‍.എ പത്രവും ഒക്കെ വെവ്വേറെ നടത്തിയ ഈ സര്‍വേകളില്‍ പത്തില്‍ എട്ട് എന്ന തോതില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയസാധ്യത ഉയര്‍ത്തിക്കാട്ടപ്പെട്ടു. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവുമായി ബി.ജെ.പി നടത്തിയ സര്‍വേയില്‍ കെജ്രിവാളിനു മുന്‍തൂക്കം മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ മാത്രമായിരുന്നുവെങ്കില്‍ പിന്നീടങ്ങോട്ടുള്ള സര്‍വേകളെല്ലാം വോട്ട്-സീറ്റ്  വിഹിതത്തിലും, മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയിലും, ആം ആദ്മി പാര്‍ട്ടിയും,  അരവിന്ദ് കെജ്രിവാളും ക്രമമായി മുന്നേറുന്ന ചിത്രമാണ് കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന  ഫെബ്രുവരി അഞ്ചിലേക്കത്തെുമ്പോള്‍, പല ഗാലപ് പോളുകളിലും കെജ്രിവാളിന്‍െറ സ്വീകാര്യത 51 മുതല്‍ 53 ശതമാനം വരെയും, ആം ആദ്മി പാര്‍ട്ടിയുടെ ശരാശരി സീറ്റ് വിഹിതം 36 മുതല്‍ 40 വരെയും, എന്നുള്ള നിലയില്‍ എത്തിക്കഴിഞ്ഞിരുന്നു.

2014 മേയ് മാസം, മഹാഭൂരിപക്ഷത്തോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള  ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അക്ഷരാര്‍ഥത്തില്‍ എഴുതിത്തള്ളപ്പെട്ടിരുന്ന ഈ പാര്‍ട്ടി എങ്ങനെയാണ് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ പ്രകടവും പ്രമുഖവുമായ ഈ തിരിച്ചുവരവ് സാധ്യമാക്കിയത്? ഒന്നോ രണ്ടോ ഘടകങ്ങളുടെ തലത്തില്‍നിന്നുകൊണ്ട് ഇതിനെ വിലയിരുത്താനാവില്ല. എങ്കിലും മറ്റെന്തിനേക്കാളും മുന്നില്‍ നില്‍ക്കുന്ന, ആത്യന്തികമായ ഒരു രാഷ്ട്രീയ ഘടകത്തിന്‍െറ ശക്തിയിലാണ് ഈ തിരിച്ചുവരവ് സംഭവിച്ചിരിക്കുന്നത്. അത് മറ്റൊന്നുമല്ല. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും തങ്ങളുടെ പ്രസ്താവങ്ങളില്‍  പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുകയും, എന്നാല്‍, പ്രാവര്‍ത്തികമായി നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന ‘ജനങ്ങളുമായുള്ള നിരന്തര ബന്ധം’ എന്ന ഘടകം തന്നെയാണ്  അത്. എല്ലാ കോണുകളില്‍നിന്നും എഴുതിത്തള്ളപ്പെടുമ്പോഴും, അതിന്‍െറ തുടര്‍ച്ചയായി അവഹേളിക്കപ്പെടുമ്പോഴും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡല്‍ഹിയുടെ ഗലി മൊഹല്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫാക്ടറികളിലും വാണിജ്യ കേന്ദ്രങ്ങളിലും വമ്പന്‍ മാളുകളിലുമൊക്കെ വെള്ളത്തൊപ്പിയണിഞ്ഞ് ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു. തെറ്റുകുറ്റങ്ങള്‍ ഏറ്റുപറയുകയും പുതിയ പദ്ധതികളും പ്രതീക്ഷകളും വരച്ചുകാട്ടുകയും ചെയ്യുകയായിരുന്നു.  തിരിച്ചടികളില്‍ നിരാശരാവാതെ, സമര്‍പ്പണബുദ്ധിയോടെ ജനങ്ങളുമായി നിരന്തര സഹവര്‍ത്തിത്വം ഉറപ്പാക്കിയ ഈ ആം ആദ്മി രാഷ്ട്രീയ പ്രക്രിയയാണ് തീര്‍ച്ചയായും മറ്റ് ഘടകങ്ങളെയെല്ലാം പരിപോഷിപ്പിച്ചതും ശക്തിപ്പെടുത്തിയതും.

മറ്റ് ഘടകങ്ങളുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ടത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സര്‍വാധിപത്യത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ചെയ്തുകൂട്ടിയ രാഷ്ട്രീയ അബദ്ധങ്ങളാണ്. പരമ്പരാഗത ബി.ജെ.പി. നേതാക്കളായ ഹര്‍ഷ്വര്‍ധനും ജഗദീഷ് മുഖിയും സതീഷ് ഉപാധ്യായയും ഒന്നും കെജ്രിവാളിന്‍െറ വ്യക്തിത്വവുമായി കിടനില്‍ക്കാന്‍ പര്യാപ്തരല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു ബദല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആവശ്യമായിരുന്നു. പക്ഷേ, അത് കിരണ്‍ ബേദിയാണെന്ന് കണ്ടത്തെുന്നതിലും, അവരെ ഉയര്‍ത്തിക്കാട്ടുന്നതിലും മോദി-ഷാ കൂട്ടുകെട്ട് കാണിച്ച പ്രതിപക്ഷ ബഹുമാനമില്ലായ്മയും ധിറുതിയും ബി.ജെ.പി.യുടെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തകരെ ചൊടിപ്പിക്കുയും അസ്വസ്ഥരാക്കുകയും ചെയ്തു. അനുസരണമാത്രം പ്രതീക്ഷിക്കുന്ന ഒരു പ്രവര്‍ത്തനശൈലി കഴിഞ്ഞ എട്ടുമാസമായി നടപ്പാക്കിവരുന്നതിനാല്‍, ഈ മുറുമുറുപ്പുകളോ, അത് സംഘടനാ തലത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളോ, ഒന്നും തിരിച്ചറിയാന്‍ മോദി-ഷാ കൂട്ടുകെട്ടിനോ, ബി.ജെ.പി.യിലെ അവരുടെ പിണിയാളുകള്‍ക്കോ സമയത്തിന് സാധിച്ചില്ല.  

മോദിയുടെ രാഷ്ട്രീയ ബുദ്ധികൂര്‍മത പിഴവുകള്‍ക്ക് അതീതമാണെന്നും, അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന സന്ദര്‍ശനത്തില്‍, ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാനുള്ള ബ്രഹ്മാസ്ത്രം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ഈ അനുചരസംഘം ആത്മാര്‍ഥമായി തന്നെ വിശ്വസിച്ചു. പക്ഷേ, കെട്ടിപ്പിടിത്തവും പരസ്യമായ സ്നേഹപ്രകടനങ്ങളും, ബറാക് എന്ന ഒന്നാം  പേര് സ്ഥാനത്തും അസ്ഥാനത്തും നീട്ടിയെറിഞ്ഞുകൊണ്ടുള്ള അടുപ്പം കാണിക്കലും എല്ലാത്തിനും മേമ്പൊടിയായി ആണവകരാറിലെ മുന്നോട്ടുപോക്കും ഒക്കെ ഉണ്ടായിട്ടും, അത്  ബി.ജെ.പി. പ്രതീക്ഷിച്ച രാഷ്ട്രീയ ബ്രഹ്മാസ്ത്രമായി മാറുന്ന ലക്ഷണമൊന്നും തെരഞ്ഞെടുപ്പ് കാലാവസ്ഥ നല്‍കുന്നില്ല. എന്നു മാത്രമല്ല, ഒബാമ സന്ദര്‍ശനവേളയില്‍, നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്ന് നൂലിഴകളാല്‍ എഴുതപ്പെട്ട കോട്ട് ധരിച്ച് നടത്തിയ നാര്‍സിസിസ്റ്റ് പ്രകടനം തെരഞ്ഞെടുപ്പ് കാലാവസ്ഥയില്‍ പ്രതികൂല ഘടകമായി മാറുകയുമാണ്.

ഇതിനെല്ലാം ഒപ്പം കെജ്രിവാളിന്‍െറ 49  ദിവസത്തെ ഭരണകാലത്ത് പൊലീസ് അടക്കം താഴേക്കിടയിലെ അഴിമതിക്കുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണവും അത് നിത്യജീവിതത്തിന്‍െറ തലത്തില്‍ ഉണ്ടാക്കിയ ഗുണപരമായ മാറ്റവും ചര്‍ച്ചാ വിഷയമായി. ഒരു തരം  ഗൃഹാതുരത്വത്തോടെയാണ് ഡല്‍ഹിയിലെ ദരിദ്ര ജനസമൂഹം ആ ദിവസങ്ങളെപ്പറ്റി സംസാരിച്ചത് . മോദി സര്‍ക്കാറിന്‍െറ ഏഴു മാസത്തില്‍ മൂര്‍ത്തമായ പ്രവര്‍ത്തനവും  ഫലപ്രാപ്തിയും അല്ല, വാചാടോപവും അജണ്ട മാറ്റിമാറ്റി കൊണ്ടുള്ള രാഷ്ട്രീയ കസര്‍ത്തുമാണ് നടക്കുന്നത് എന്നുള്ള ചര്‍ച്ചയും ഇതോടൊപ്പം ഉയര്‍ന്നുവന്നു.

ഈ സംഭവവികാസങ്ങളുടെയെല്ലാം കൂടെ സാമൂഹിക തലത്തില്‍ വ്യാപകമായി ഉയര്‍ന്നുവരുന്ന ഒരു നിരീക്ഷണവും ആം ആദ്മി പാര്‍ട്ടിയുടെ ഈ തിരിച്ചുവരവിന്‍െറ പിന്നിലെ ഒരേ സമയം വിശാലവും നിര്‍ണായകവുമായ രാഷ്ട്രീയ തത്വത്തെ കുറിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ദിനമായ ഫെബ്രുവരി ഏഴ് അടുക്കുന്തോറും സമൂഹത്തിന്‍െറ വിവിധ ശ്രേണികളില്‍, സാമ്പത്തികവും സാംസ്കാരികവുമായി വിവിധ തട്ടുകളില്‍ ജീവിക്കുന്ന അനവധി ആളുകളില്‍നിന്നും ഈ നിരീക്ഷണം ഉയരുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നു, ‘എല്ലായിടത്തും മോദി വന്നാല്‍ എങ്ങനെയാണ് ശരിയാവുന്നത്? കേന്ദ്രത്തിലും, ഗുജറാത്തിലും, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും, ഒക്കെ മോദിയായി. ഇനി ദല്‍ഹിയിലും അതുതന്നെ വേണം എന്നു പറയുന്നതില്‍ ഒരു ന്യായവുമില്ല.’ ഫെബ്രുവരി ഒന്നാം തിയതി മെഹ്റോളിയിലെ ഒരു ഇടുങ്ങിയ ഗലിയില്‍ പാന്‍ കച്ചവടക്കാരനായ  ഹരിശങ്കര്‍ ശ്രീവാസ്തവയും, ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍ക്കുന്ന രമേഷ് കുമാര്‍ യാദവും, തമ്മിലുള്ള സംഭാഷണത്തിന്‍െറ ഒരു ഘട്ടത്തില്‍ രണ്ടുപേരും പങ്കുവെച്ച ഒരു പ്രധാന ആശയം ഇതായിരുന്നു.

അന്ന് അവരിലൂടെ കേട്ട ആ സന്ദേശം പിന്നീടുള്ള ദിവസങ്ങളില്‍ ഡല്‍ഹിയിലെ ഒരുപാട്  പൊതുസ്ഥലങ്ങളില്‍, മെട്രോയിലും കച്ചവടകേന്ദ്രങ്ങളിലും പ്രസ്ക്ളബിലും ഒക്കെ വീണ്ടും വീണ്ടും കേള്‍ക്കാനിടയായി.  പതിവില്‍നിന്ന് വ്യത്യസ്തമായി പ്രസ്ക്ളബിലെ പത്രപ്രവര്‍ത്തകര്‍  മാത്രമല്ല, ഈ ജനാധിപത്യതത്വം പറഞ്ഞുകൊണ്ടിരുന്നത്. ബെയറര്‍മാര്‍ മുതല്‍ തൂപ്പുകാര്‍വരെ, അങ്ങനെയെല്ലാം ഒരാള്‍ കൈവശംവെക്കുന്ന സമ്പ്രദായം ജനാധിപത്യ വിരുദ്ധമാണ്, എന്നുപറഞ്ഞുകൊണ്ടിരുന്നു. സമൂഹത്തിന്‍െറ ഏറ്റവും താഴ്ന്ന ശ്രേണി എന്ന് വിശേഷിപ്പിക്കാവുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് വലിയ വാചാടോപമൊന്നും ഇല്ലാതെ ഈ ജനാധിപത്യതത്വം പറഞ്ഞുകേട്ടപ്പോള്‍ ഓര്‍മവന്നത്, രാം മനോഹര്‍ ലോഹ്യയുടെ സഹപ്രവര്‍ത്തകനും ഒരു കാലത്ത് ജനതാ പരിവാറിലെ സജീവ സാന്നിധ്യവുമായിരുന്ന ഹരിരാജ് സിങ് ത്യാഗി എന്ന ദിവംഗതനായ സോഷ്യലിസ്റ്റ്, 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കേട്ട ഒരു ജനാധിപത്യ തത്വവിചാരമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം ഡല്‍ഹിയിലേക്ക് തീവണ്ടി പിടിക്കാന്‍ മീറത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പിടിച്ച സൈക്കിള്‍ റിക്ഷയില്‍നിന്നാണ് ത്യാഗിജി ആ തത്വവിചാരം കേട്ടത്, ‘ഘോഷണാ തോ ഹോ ഗയാ. അബ് മാ-ബേട്ടേ കോ ജനതന്ത്ര് സിഖായേംഗേ’ (തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇനി അമ്മയേയും മോനേയും -ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും- ജനാധിപത്യം പഠിപ്പിക്കും). മിക്കവാറും നിരക്ഷരനായ ആ സൈക്കിള്‍ റിക്ഷക്കാരന്‍െറ  രണ്ട് വാചകങ്ങളില്‍ 77ലെ രാഷ്ട്രീയ സന്ദേശം സ്വാംശീകരിക്കപ്പെട്ടിരുന്നു എന്ന് ത്യാഗിജി പറയുമായിരുന്നു.
ഡല്‍ഹി തെരഞ്ഞെടുപ്പിന്‍െറ ഫലം സൂക്ഷ്മതലത്തില്‍ എന്തായാലും, ആം ആദ്മി പാര്‍ട്ടി ഈ തെരഞ്ഞെടുപ്പിലൂടെ ഒരു തിരിച്ചുവരവിന് തുടക്കം കുറിച്ചിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. അതിന്‍െറ പ്രാധാന്യം വര്‍ധിതമാക്കുന്ന സുപ്രധാന ഘടകം, ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ചുള്ള ഈ പൊതുചര്‍ച്ച തന്നെയാണ്.
l

മതപരമായ അസഹിഷ്ണുതയെക്കുറിച്ച് ഒബാമ

Posted: 06 Feb 2015 05:55 PM PST

Image: 

‘വിസ്മയിപ്പിക്കുന്ന, മനോഹര, ചേതോഹാരിയായ വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍നിന്നാണ് മിഷേലും ഞാനും മടങ്ങിയത്. പക്ഷേ, പോയവര്‍ഷങ്ങളില്‍ എല്ലാ മതങ്ങളും സ്വന്തം പൈതൃകത്തെയും വിശ്വാസങ്ങളെയും മറ്റ് മതവിശ്വാസികളുടെ നേരെ ആയുധമാക്കുകയുണ്ടായി. ആ രാജ്യത്തെ സ്വതന്ത്രമാക്കാന്‍ യത്നിച്ച ഗാന്ധിജിയെ ഞെട്ടിക്കുന്നതാണ് അസഹിഷ്ണുതയുടെ ഈ ചെയ്തികള്‍’ കഴിഞ്ഞ മാസാന്ത്യത്തില്‍മാത്രം ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഈ വാക്കുകള്‍ രാജ്യത്തിന്‍െറ സല്‍പ്രതിച്ഛായ ആഗ്രഹിക്കുന്ന എല്ലാവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. ഇന്ത്യാ പര്യടനത്തിനൊടുവില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ ഒബാമ ചെയ്ത പ്രസംഗത്തിലും ഇവ്വിധത്തില്‍ ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലും അമേരിക്കയിലും വൈവിധ്യത്താലാണ് നമ്മുടെ ശക്തി എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, മതത്തിന്‍െറ പേരില്‍ വിഭജിക്കപ്പെടാത്തിടത്തോളം കാലം ഇന്ത്യ വിജയിക്കുമെന്നാണ് അന്നദ്ദേഹം പറഞ്ഞത്. ബി.ജെ.പി സര്‍ക്കാറിനെയും സംഘ്പരിവാറിനെയുമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഉന്നംവെച്ചതെന്ന് പ്രതിപക്ഷവും മീഡിയയും പ്രതികരിച്ചപ്പോള്‍ മോദി ടീമിനെ അത് അലോസരപ്പെടുത്തുകയുണ്ടായി. അങ്ങനെയാരെയും ഉദ്ദേശിച്ചല്ല പ്രസിഡന്‍റിന്‍െറ വാക്കുകളെന്ന വിശദീകരണവുമായി പിന്നീട് വൈറ്റ് ഹൗസ് രംഗത്തുവരേണ്ടിവന്നു. പക്ഷേ, കഴിഞ്ഞ ദിവസം തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ ഉള്‍പ്പെടെ ഒട്ടേറെ ലോക വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ദേശീയ പ്രാര്‍ഥനാപ്രാതല്‍ പരിപാടിയില്‍ പ്രസംഗിക്കെ ഉപര്യുക്ത വരികളിലൂടെ ഒബാമ തന്‍െറ വിചാരവും വികാരം ആവര്‍ത്തിച്ചു വ്യക്തമാക്കിയത് അതിന്‍േറതായ സന്ദേശം നല്‍കുകതന്നെ ചെയ്യുന്നു. വിശിഷ്യ, ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വീണ്ടും വീണ്ടും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണ് ഒബാമയുടെ പ്രസ്താവനയെന്നത് യാദൃച്ഛികമായി കരുതാനാവില്ല. ഇതും ഒരു പ്രത്യേക സംഭവത്തെയോ മോദി സര്‍ക്കാറിനെയോ ഏതെങ്കിലും സമുദായത്തെയോ ഉദ്ദേശിച്ചല്ളെന്ന് വിശദീകരിക്കപ്പെടാം. ഇന്ത്യയുമായി ഉറ്റ ബന്ധവും സൗഹൃദവും ആഗ്രഹിക്കുന്ന ശക്തിയാണ് അമേരിക്ക എന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഷിപ്പിക്കുന്നതൊന്നും പ്രസിഡന്‍റിന്‍െറ നാവിലൂടെ വരാന്‍ വയ്യെന്ന നിലപാടിലാവും ആ രാജ്യം.

പക്ഷേ, രാഷ്ട്രീയമാനങ്ങള്‍ക്കപ്പുറത്ത്, യു.എസ് പ്രസിഡന്‍റിന്‍െറ പ്രസംഗം പൂര്‍ണരൂപത്തില്‍ ശ്രദ്ധിച്ചാല്‍ ഒരാധുനിക ജനാധിപത്യ ബഹുസ്വര സമൂഹത്തിന് ഒരിക്കലും നിരാകരിക്കാനാവാത്ത വസ്തുതകളിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടിയതെന്ന് സമ്മതിക്കണം. അമേരിക്കന്‍ സാമ്രാജ്യത്വം സാമ്പത്തിക, സൈനിക, രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ലോകത്തേറ്റവും വലിയ വിപണിയായ ഇന്ത്യയുമായുള്ള ബന്ധം പരമാവധി മുന്നോട്ടുനയിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നിരിക്കെ, ഇന്ത്യയുടെ ആഭ്യന്തരരംഗത്ത് മതത്തിന്‍െറ പേരില്‍ നടമാടുന്ന അസഹിഷ്ണുതാപരമായ ചെയ്തികളെ ആ രാജ്യം അവഗണിക്കാനാണിട. അതിനാല്‍, മോദി സര്‍ക്കാറിനേറ്റ  തിരിച്ചടിയായി ഒബാമയുടെ പ്രസംഗത്തെ വിലയിരുത്തുന്നത് യുക്തിസഹമായി തോന്നുന്നില്ല. എന്നാല്‍, സംഘ്പരിവാര്‍ ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാന്‍ നിര്‍ണായകമായി രംഗത്തിറങ്ങിയതു മുതല്‍ ലക്ഷ്യം നേടി ഭരണമാരംഭിച്ചതുവരെയുള്ള ചലനങ്ങളും പ്രഖ്യാപനങ്ങളും സംഭവങ്ങളും പരിശോധിക്കുമ്പോള്‍ മതത്തിന്‍െറ പേരില്‍ ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കാനും സ്വന്തം പൈതൃകത്തെയും വിശ്വാസാചാരങ്ങളെയും ന്യൂനപക്ഷ മതവിശ്വാസികളുടെമേല്‍ അടിച്ചേല്‍പിക്കാനും ഏകശിലാ മുഖമായ ആര്‍ഷ സംസ്കൃതിയെ ദേശീയ സംസ്കാരമാക്കി മാറ്റാനുമുള്ള രണോത്സുക നീക്കങ്ങള്‍ ലോകം സഗൗരവം ശ്രദ്ധിക്കുന്നുണ്ട് എന്ന സത്യമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യകൂടി ഒപ്പുവെച്ച യു.എന്‍ പ്രമാണങ്ങളും ഇന്ത്യന്‍ ഭരണഘടനയും സംശയാതീതമായി ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും നിഷേധിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ലോകം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. സഹസ്രാബ്ദങ്ങളായി ഇന്ത്യാ മഹാരാജ്യം മുറുകെപ്പിടിക്കുന്ന ബഹുസ്വരതയും മതവൈവിധ്യവും അതാവശ്യപ്പെടുന്ന മൗലിക സ്വാതന്ത്ര്യങ്ങളും നിലനിര്‍ത്താനും പരിരക്ഷിക്കാനുമായില്ളെങ്കില്‍ ശൈഥില്യവും ധ്രുവീകരണവും ആഭ്യന്തര കലാപങ്ങളുമാണ് അനിവാര്യമായി സംഭവിക്കുകയെന്നാണ് ബറാക് ഒബാമ പ്രസ്താവിച്ചതിന്‍െറ പൊരുള്‍.  ഇന്ത്യയോളം വൈപുല്യമോ വൈവിധ്യമോ ഇല്ളെങ്കിലും ആഭ്യന്തരരംഗത്ത് മതസഹിഷ്ണുതയും വിശ്വാസപരമായ സഹവര്‍ത്തിത്വവും ഒരളവോളം കാത്തുസൂക്ഷിക്കാന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഒബാമക്ക് അവകാശപ്പെടാനാവും. സെപ്റ്റംബര്‍ പതിനൊന്നിലെ ആക്രമണത്തിനുശേഷവും ഇതിന് വലുതായ മാറ്റം സംഭവിച്ചിട്ടില്ല. ഇന്ത്യയിലാകട്ടെ ക്ഷയിച്ചുവരുന്ന മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനല്ല, തീരെ ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ന്യായമായും ആശങ്കിക്കണം. ഗാന്ധിജിയെ ഈയവസ്ഥ ഞെട്ടിക്കുമെന്ന് പറഞ്ഞ ഒബാമ, ഗാന്ധിഘാതകനായ ഗോദ്സെയെ സംപൂജ്യനാക്കാനുള്ള പുറപ്പാടിലാണ് ഒരുകൂട്ടം ആളുകളെന്ന വിവരം കൂടി അറിഞ്ഞാല്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക!

ഡല്‍ഹി ഇന്ന് ബൂത്തിലേക്ക്

Posted: 06 Feb 2015 05:46 PM PST

Image: 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ഇന്ന് ബൂത്തിലേക്ക്.  70 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി കമീഷന്‍ അറിയിച്ചു. പഴുതടച്ച സുരക്ഷയുടെ അകമ്പടിയോടെയാകും 1.2 കോടിയോളം വരുന്ന വോട്ടര്‍മാര്‍ ശനിയാഴ്ച പോളിങ് ബൂത്തുകളിലത്തെുക. സംസ്ഥാനത്താകെ 12,177 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 714 എണ്ണം പ്രശ്ന ബാധിതമാണ്.

രാജ്യഭരണം സ്വന്തമാക്കിയതുപോലെ തലസ്ഥാനവും ഒപ്പം നില്‍ക്കുമെന്ന പ്രഖ്യാപനത്തോടെ ബി.ജെ.പിയും, വീണ്ടും അധികാരത്തിലേറുമെന്ന പ്രത്യാശയോടെ ആം ആദ്മി പാര്‍ട്ടിയും ഒരു കൈ നോക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും ഗോദയില്‍ അവസാനഘട്ട പ്രചാരണവും പൂര്‍ത്തിയാക്കി. മൊത്തം 673 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഫലം പത്തിന്.

സദ്ദാമിനെ വധിച്ച തൂക്കുകയര്‍ ലേലത്തിന്; വില 43 കോടി

Posted: 06 Feb 2015 10:51 AM PST

Image: 
Subtitle: 
മുന്‍ ആഭ്യന്തരമന്ത്രി ഡോ. മുവഫക് അല്‍ റുബാഇയാണ് തൂക്കുകയറിന്‍െറ ഉടമസ്ഥന്‍

ബഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റാന്‍ ഉപയോഗിച്ച തൂക്കുകയര്‍ ലേലത്തിന്. തൂക്കുകയറിന് 43 കോടി രൂപ (70 ലക്ഷം ഡോളര്‍) വരെയെങ്കിലും വില ലഭിക്കുമെന്നാണ് സൂചന. സദ്ദാമിന്‍െറ ഭരണകാലത്ത് മൂന്നുതവണയെങ്കിലും ക്രൂരപീഡനത്തിനിരയായ മുന്‍ ആഭ്യന്തരമന്ത്രി ഡോ. മുവഫക് അല്‍ റുബാഇയാണ് തൂക്കുകയറിന്‍െറ ഉടമസ്ഥന്‍. വടക്കന്‍ ബഗ്ദാദിലെ തന്‍െറ വസതിയിലെ കിടപ്പുമുറിയിലുള്ള സദ്ദാമിന്‍െറ പ്രതിമയുടെ കഴുത്തില്‍ ചുറ്റി സൂക്ഷിച്ചിരിക്കുകയാണ് തൂക്കുകയര്‍. കുവൈത്തിലെ രണ്ട് വ്യവസായികള്‍, ഇസ്രായേലിലെ ഒരു സമ്പന്ന കുടുംബം, ഒരു ബാങ്ക്, ഇറാനിലെ ഒരു മതസംഘടന തുടങ്ങിയവരാണ് തൂക്കുകയര്‍ സ്വന്തമാക്കാന്‍ രംഗത്തുള്ളത്. 70 ലക്ഷം ഡോളറിനെക്കാള്‍ കൂടുതല്‍ തുക റുബാഇ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സദ്ദാമിനെ സര്‍ക്കാര്‍ തൂക്കിലേറ്റിയ ശേഷം ഉപയോഗിച്ച കയര്‍ തിരിച്ചത്തെിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നെന്ന് റുബാഇ പറഞ്ഞു.
തൂക്കുകയര്‍ വില്‍പനയുടെ പണം പൊതുഖജനാവിലേക്ക് നല്‍കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹമദ് സയീദ് ആവശ്യപ്പെട്ടു.
 

മാതൃഭാഷയിലേക്ക് അക്ഷരയാത്രയൊരുക്കാന്‍ ‘മധുരമെന്‍ മലയാളം’

Posted: 06 Feb 2015 10:17 AM PST

Image: 
Subtitle: 
രജിസ്ട്രേഷന്‍ ഞായറാഴ്ച തുടങ്ങും

പിറന്നനാടിന്‍െറ സ്വരമധുരിമ. വാരിയെടുത്ത് മാറോടണച്ച് പൊന്നുമ്മ നല്‍കി അച്ഛനുമമ്മയും കേള്‍പ്പിച്ച കൊഞ്ചല്‍, അമ്മിഞ്ഞപ്പാല്‍ മണമൂറുന്ന ചുണ്ടുകളാല്‍ ആദ്യമുച്ചരിച്ച വാക്ക്. വളഞ്ഞുപുളഞ്ഞ ലിപികള്‍ കുത്തിവരച്ച് സ്കൂളില്‍ ആദ്യമായി എഴുതാന്‍ പഠിച്ച അക്ഷരം. മനസ്സില്‍ കടുംനിറത്തില്‍ എഴുതപ്പെട്ട ഓരോ അക്ഷരവും കാതില്‍പതിഞ്ഞ ഓരോവാക്കും മലയാളിയുടെ ഗൃഹാതുരമായ ഓര്‍മകളാണ്. അതുകൊണ്ടുതന്നെ ഭാഷയിലേക്കുള്ള തിരിച്ചുപോക്ക് മലയാളിക്ക് സ്വന്തം വീട്ടിലേക്കുള്ള മടക്കംകൂടിയാണ്. സ്വന്തംവേരുകളെ തിരിച്ചറിഞ്ഞുള്ള മടക്കം. മാതൃഭാഷയുടെ മധുരിമ തിരിച്ചുപിടിക്കാന്‍ പ്രവാസിവിദ്യാര്‍ഥികള്‍ക്കായി ഗള്‍ഫ് മാധ്യമവും മാധ്യമം ഓണ്‍ലൈനും ചേര്‍ന്ന് ‘മധുരമെന്‍ മലയാളം’ എന്ന ഭാഷാപഠന പരിപാടിക്ക് തുടക്കം കുറിക്കുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മിഷന്‍, കേരള സാംസ്കാരിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

ലളിതമായ ഓണ്‍ലൈന്‍ പ്രശ്നോത്തരിയിലൂടെ മലയാളഭാഷയിലേക്ക് പ്രവാസി വിദ്യാര്‍ഥികളെ അടുപ്പിക്കുന്ന ഭാഷാപഠന പ്രക്രിയയാണ് ഇത്. അഞ്ച് മുതല്‍ ഏഴുവരെ ക്ളാസിലുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാഥമികതല (ജൂനിയര്‍) ഭാഷാ പാഠ്യപദ്ധതിയും എട്ടാംക്ളാസ് മുതല്‍ 10ാംക്ളാസുവരെയുള്ള കുട്ടികള്‍ക്കായി ഉപരിപഠന ഭാഷാ പാഠ്യപദ്ധതിയും (സീനിയര്‍) കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ തയാറാക്കിയിട്ടുണ്ട്. പഠനത്തിനാവശ്യമായ വിവരങ്ങള്‍ മാധ്യമം ഓണ്‍ലൈന്‍ വഴിയും ഗള്‍ഫ് മാധ്യമം വഴിയും നല്‍കും. മിഡ്ല്‍ ഈസ്റ്റ്, അമേരിക്ക, ആസ്ട്രേലിയ, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രമുഖ സ്കൂളുകള്‍, മലയാളി അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയില്‍ ഒരുലക്ഷത്തോളം പ്രവാസി വിദ്യാര്‍ഥികള്‍ ഭാഗഭാക്കാകും.

‘മധുരമെന്‍ മലയാള’ത്തിന്‍െറ വിശദവിവരങ്ങളടങ്ങിയ വെബ്പേജ് ഞായറാഴ്ച തുറക്കും. കോഴ്സില്‍ അംഗമാകാന്‍ ഉദ്ദേശിക്കുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ച മുതല്‍തന്നെ മാധ്യമം ഓണ്‍ലൈന്‍ ലിങ്ക് വഴിയോ www.madhyamam.com/madhuramenmalayalam വെബ്പേജ് ലിങ്ക് വഴിയോ നേരിട്ട് പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ എട്ടുവരെ ജൂനിയര്‍, സീനിയര്‍ വിഭാഗക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. രജിസ്ട്രേഷന്‍ ഉറപ്പായ സന്ദേശം ഇ-മെയില്‍ വഴി ലഭിക്കും.

തുടര്‍ന്ന് ലഭിക്കുന്ന നമ്പറും പാസ്വേഡും ഉപയോഗിച്ചാണ് പരീക്ഷക്കായി ലോഗിന്‍ ചെയ്യേണ്ടത്. ഫെബ്രുവരി 21 മുതല്‍ ഗള്‍ഫ് മാധ്യമത്തിലും മധുരമെന്‍ മലയാളം വെബ്പേജിലും പഠനപരിപാടിയുടെ അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചുതുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രാഥമിക, ഉപരിപഠന (ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ക്കായുള്ള) അധ്യായങ്ങള്‍ പ്രസിദ്ധീകരിക്കും. പഠിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ലിങ്കിലൂടെ 10 ഭാഗങ്ങള്‍ വീതമുള്ള പാഠ്യപദ്ധതിയിലേക്ക് പ്രവേശിക്കാം. ഏപ്രില്‍ 10നാണ് ഓണ്‍ലൈന്‍ പരീക്ഷ.

പഠനപരിശീലന പദ്ധതിയില്‍ വിജയികളാകുന്നവര്‍ക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഏറ്റവുംകൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനുമുണ്ട് പ്രത്യേക പുരസ്കാരം. പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കുന്നവര്‍ക്ക് മൂന്നാംഘട്ടമായ എഴുത്തുപരീക്ഷ നടക്കും. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏപ്രില്‍ 24ന് നടക്കുന്ന ‘മധുരമെന്‍ മലയാളം’ മെഗാ ഇവന്‍റായ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

ഫിനാലെയിലെ ആദ്യ മൂന്നുവിജയികളെ ആദരിക്കുന്നതോടൊപ്പം അവര്‍ക്ക് ആകര്‍ഷകമായ സമ്മാനത്തുകയും പ്രോത്സാഹനസമ്മാനങ്ങളും മെമന്‍േറായും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘മധുരമെന്‍ മലയാളം’ വെബ്പേജ് സന്ദര്‍ശിക്കുക.

യുദ്ധവിമാനം പറത്തിയ 14കാരന്‍ മരണത്തിന് കീഴടങ്ങി

Posted: 06 Feb 2015 10:08 AM PST

Image: 

ന്യൂഡല്‍ഹി: വ്യോമസേനയുടെ യുദ്ധവിമാനം പറത്തുകയെന്ന സ്വപ്നം പൂവണിഞ്ഞ് മൂന്ന് മാസത്തിനകം, അര്‍ബുദരോഗിയായ 14കാരന്‍ ചന്ദന്‍ മരണത്തിന് കീഴടങ്ങി. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എയിംസ്) കിടക്കക്കരികില്‍ തേജസ് യുദ്ധവിമാനത്തിന്‍െറ ചിത്രം വെച്ച് കൊണ്ടാണ് ബിഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ ഈ ബാലന്‍  യാത്രയായത്. ജീവിതത്തിന്‍െറ അവസാന നിമിഷത്തില്‍ യുദ്ധവിമാനത്തിന്‍െറ ചിത്രം അരികില്‍ വേണമെന്നതും ചന്ദന്‍െറ സ്വപ്നമായിരുന്നു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് തന്നെയായിരുന്നു ചന്ദന്‍െറ മരണവും.

രോഗിയാണെന്നറിഞ്ഞിട്ടും യുദ്ധവിമാനം പറത്തുകയെന്ന സ്വപ്നം മനസ്സില്‍ സൂക്ഷിച്ച ചന്ദന്‍ അപൂര്‍വ ധൈര്യശാലിയായിരുന്നെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവന്‍െറ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ വ്യോമസേനക്ക് അഭിമാനമുണ്ട് ^അദ്ദേഹം വെളിപ്പെടുത്തി. 2014 നവംബര്‍ 14നാണ് വ്യോമസേന സൗകര്യമേര്‍പ്പെടുത്തിയിനെ തുടര്‍ന്ന് ചന്ദന്‍ ജഗ്വാര്‍ യുദ്ധവിമാനത്തില്‍ പറന്നത്. വ്യോമസേനയുടെ ഫ്ളയിങ് ലഫ്റ്റനന്‍റ് പദവിയും യൂനിഫോമും ലഭിച്ച ചന്ദന്‍ അംബാല എയര്‍ബേസില്‍ നിന്നാണ് തന്‍െറ ആഗ്രഹം സഫലീകരിച്ചത്.

2013 ജനുവരിയില്‍ ചന്ദനെയും പിതാവ് ഗിരീഷ് മണ്ഡലിനെയും കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഉദയ് ഫൗണ്ടേഷന്‍ എയിംസിന് സമീപം ഫുട്പാത്തില്‍ കണ്ടത്തെുകയായിരുന്നു. വലുതായാല്‍ യുദ്ധവിമാനം പറത്തുന്ന പൈലറ്റ് ആകണമെന്നത് ചന്ദന്‍െറ ഏറ്റവും വലിയ മോഹമായിരുന്നെന്ന് ഫൗണ്ടേഷന്‍ സ്ഥാപകന്‍ രാഹുല്‍ വര്‍മ പറഞ്ഞു.

രോഗം മൂര്‍ച്ഛിച്ച ചന്ദന് 22 തവണ കീമോതെറപ്പി നല്‍കിയിരുന്നു. മാസം മുമ്പ് അവന്‍െറ ശരീരം മരുന്നിനോട് പ്രതികരിക്കാതായെന്ന് വര്‍മ പറഞ്ഞു. ഒരാഴ്ചയായി ചന്ദന് മോര്‍ഫീന്‍ നല്‍കിവരുകയായിരുന്നു. യുദ്ധവിമാനം പറത്തിയതിനെക്കുറിച്ച് പറയുമ്പോഴൊക്കെ അവന്‍െറ ചുണ്ടുകളില്‍ ചെറുപുഞ്ചിരിയുണ്ടാവുമായിരുന്നെന്നും വര്‍മ അനുസ്മരിച്ചു.

ദക്ഷിണാഫ്രിക്കക്ക് കപ്പ് ഇനിയും മരീചികയാവുമോ?

Posted: 06 Feb 2015 10:06 AM PST

Image: 

ബ്രിസ്ബേന്‍: റെക്കോഡുകളുടെ തോഴരായ എ.ബി. ഡിവില്ലിയേഴ്സും ഹാശിം അംലയും നയിക്കുന്ന ബാറ്റിങ്, ഡെയ്ല്‍ സ്റ്റെയിനും മോണ്‍ മോര്‍ക്കലും ഉള്‍പ്പെട്ട ബൗളിങ്, ഒന്നിനൊന്ന് മെച്ചപ്പെട്ട ഒൗള്‍ റൗണ്ടര്‍മാര്‍, വിശ്വസ്തനായ നായകന്‍ -പഴയതുപോലെ ദക്ഷിണാഫ്രിക്കക്ക് ഇത്തവണയും കുറവുകളൊന്നുമില്ല. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്ന്. സമീപകാലത്ത് കളിച്ച പരമ്പകളിലും മികച്ച റെക്കോഡ് -ദൗര്‍ഭാഗ്യത്തിന്‍െറ കണക്കുകള്‍ക്ക് ഇത്തവണയെങ്കിലും പകരം വീട്ടാന്‍ പക്ഷേ, ദക്ഷിണാഫ്രിക്കക്കാകുമോ? ഒരുറപ്പുമില്ളെന്ന് മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത് തന്നെ പറയുമ്പോഴും ടീമിനെ എഴുതിത്തള്ളേണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം.

നാലു കപ്പുകളുമായി ഏറ്റവും കൂടുതല്‍ വിജയം വരിച്ച ടീം എന്ന ആനുകൂല്യവുമായി സ്വന്തം മണ്ണില്‍ ഇറങ്ങുന്ന ആസ്ട്രേലിയക്ക് ഇപ്പോഴും ക്യാപ്റ്റനെ ചൊല്ലിയുള്ള ആധി തീര്‍ന്നിട്ടില്ല. പരിക്ക് വലച്ച റിക്കി പോണ്ടിങ് 2011ല്‍ ടീമിന് നേരത്തെ മടക്കയാത്ര നല്‍കിയപോലെ പരിക്കിന്‍െറ പിടിയിലുള്ള മൈക്കല്‍ ക്ളാര്‍ക്ക് ഇത്തവണ വില്ലനാകുമോ എന്ന് കങ്കാരുക്കള്‍ ഭയക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ബാറ്റിങ് ഭേദമാണെങ്കിലും ബൗളിങ് ശരാശരി പോലുമില്ല. പുതുരക്തവുമായി എത്തിയ പാകിസ്താനും മികച്ച താരങ്ങളുടെ അഭാവമുള്ള ഇംഗ്ളണ്ടും ശരാശരിയില്‍ കൂടുതലാകില്ളെന്നാണ് നിരീക്ഷണം. പാളയത്തില്‍ പട തുടരുന്ന വിന്‍ഡീസ് അവസാനം ദക്ഷിണാഫ്രിക്കയോടു കളിച്ച പരമ്പരയില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സങ്കക്കാരയുടെ ടീം മോശമല്ലാത്ത പ്രകടനം തുടരുന്നുവെങ്കിലും അവസാനം ന്യൂസിലന്‍ഡിനു മുന്നില്‍ മുട്ടുമടക്കിയിരുന്നു. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാത്ത ദക്ഷിണാഫ്രിക്കക്ക് ഇത് മികച്ച അവസരമാവുക സ്വാഭാവികം.

1999ലെ ലോകകപ്പ് സെമിയില്‍ ലാന്‍സ് ക്ളൂസ്നര്‍ ജയിപ്പിക്കുമായിരുന്ന കളി അലന്‍ ഡൊണാള്‍ഡ് റണ്ണൗട്ടിന്‍െറ രൂപത്തില്‍ കളഞ്ഞുകുളിച്ചത് ദക്ഷിണാഫ്രിക്കക്കാര്‍ മറന്നുകാണില്ല. ആസ്ട്രേലിയക്കെതിരെ അവസാന ഓവറില്‍ വേണ്ടിയിരുന്നത് ഒമ്പത് റണ്‍സ്. ആദ്യ രണ്ട് പന്തുകള്‍ അതിര്‍ത്തി കടത്തി ക്ളൂസ്നര്‍ ടൈ ആക്കിയെങ്കിലും നാലാം പന്ത് സിംഗ്ള്‍ ഓടിയത് നിര്‍ഭാഗ്യകരമായി ഡൊണാള്‍ഡിന്‍െറ റണ്ണൗട്ടില്‍ കലാശിക്കുകയായിരുന്നു. സമാനദുരന്തങ്ങള്‍ ആവര്‍ത്തിച്ചില്ളെങ്കില്‍ ടീമിന് കപ്പ് ഉയര്‍ത്താനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിവേഗം സെഞ്ച്വറി തികച്ച റെക്കോഡുള്ള ഡിവില്ലിയേഴ്സും അതിവേഗം 5,000 തികച്ച അംലയും അവര്‍ക്കൊപ്പം ഡുപ്ളസിസുമാണ് ബാറ്റിങ്ങിലെ കരുത്ത്. ബൗളിങ്ങില്‍ സ്റ്റെയിനിനും മോര്‍ക്കലിനുമൊപ്പം വെര്‍നണ്‍ ഫിലാന്‍ഡറും മികച്ച ഫോമിലാണ്. ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ ചരിത്രം വഴിമാറില്ളെന്ന് എന്താണുറപ്പ്...?

ജുഡീഷ്യറിയും സര്‍ക്കാറും വീണ്ടും ഏറ്റുമുട്ടലിലേക്ക്

Posted: 06 Feb 2015 10:04 AM PST

Image: 
Subtitle: 
ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: പരമോന്നത കോടതിയിലും ചില ഹൈകോടതികളിലും നിയമനം നടത്താനുള്ള പേരുകള്‍ നിര്‍ദേശിക്കാനായി സുപ്രീംകോടതി കൊളീജിയം വെള്ളിയാഴ്ച യോഗം ചേര്‍ന്നു. ഇതോടെ, ജുഡീഷ്യറിയും സര്‍ക്കാറും തമ്മില്‍ പുതിയ ഏറ്റുമുട്ടലിന് കളമൊരുങ്ങി. 2014ലെ ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ (എന്‍.ജെ.എ.സി) നിയമത്തിന്‍െറ ഭരണഘടനാസാധുത ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജികളില്‍ തീര്‍പ്പാവുന്നതുവരെ കൊളീജിയത്തിന്‍െറ പുതിയ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ളെന്ന് കേന്ദ്ര നിയമമന്ത്രി വ്യക്തമാക്കി ഒരാഴ്ചക്കുള്ളിലാണ് കൊളീജിയം ചേര്‍ന്നത് എന്നത് ശ്രദ്ധേയമാണ്.

മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിയാലോചിച്ച് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവാണ് അഞ്ച് ജഡ്ജിമാരടങ്ങുന്ന കൊളീജിയം ചേരാന്‍ തീരുമാനമെടുത്തത്. കൊളീജിയം സംവിധാനം നിര്‍ത്തലാക്കുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ നിയമമോ ഭരണഘടനാ ഭേദഗതി ബില്ളോ കേന്ദ്രസര്‍ക്കാര്‍ ഇനിയും വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാല്‍ കൊളീജിയം ചേരുന്നതിന് വിലക്കില്ളെന്ന അഭിപ്രായമാണ് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക്.

മുഴുവന്‍സമയ ചീഫ് ജസ്റ്റിസുമാരില്ലാത്ത ചില ഹൈകോടതികളില്‍ ജഡ്ജിമാരുടെ നിയമനത്തിനായി നാമനിര്‍ദേശം നടത്തുക എന്നതായിരുന്നു വെള്ളിയാഴ്ച ചേര്‍ന്ന കൊളീജിയത്തിന്‍െറ അജണ്ട. രാജ്യത്തെ 24 ഹൈകോടതികളില്‍ ഏഴെണ്ണത്തിന് ആക്ടിങ് ചീഫ് ജസ്റ്റിസുമാരാണുള്ളത്. ഗുജറാത്ത്, കേരളം, പഞ്ചാബ്, ഹരിയാന, മേഘാലയ, രാജസ്ഥാന്‍, സിക്കിം, ഗുവാഹതി എന്നിവിടങ്ങളിലാണ് മുഴുവന്‍സമയ ചീഫ് ജസ്റ്റിസുമാരില്ലാത്തത്. വിവിധ ഹൈകോടതികളില്‍ ജഡ്ജിമാരുടെ 347 ഒഴിവുകളുണ്ട്.

ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ നിയമത്തിന്‍െറ ഭരണഘടനാസാധുത ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട രണ്ട് പൊതുതാല്‍പര്യ ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ തീര്‍പ്പാവുന്നതുവരെ സുപ്രീംകോടതിയിലേക്കോ ഹൈകോടതികളിലേക്കോ പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ളെന്ന് കേന്ദ്ര നിയമമന്ത്രി ഡി.വി. സദാനന്ദ ഗൗഡ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുതിയ നിയമനകമീഷന്‍ വരുന്നതുവരെ കൊളീജിയം സംവിധാനം തുടരുമെന്നാണ് ചീഫ് ജസ്റ്റിസ് ദത്തു മാധ്യമങ്ങളോട് പറഞ്ഞത്.

ദേശീയ ഐക്യം: ശ്രീലങ്കയില്‍ പ്രത്യേക ദൗത്യസംഘം

Posted: 06 Feb 2015 09:52 AM PST

Image: 

കൊളംബോ: ഏകീകൃത രാജ്യത്തെ കെട്ടിപ്പടുക്കുന്നതിനായി ഒരു പ്രത്യേക  ദൗത്യസംഘത്തിന് ശ്രീലങ്ക രൂപംകൊടുക്കുന്നു.  പ്രസിഡന്‍ഷ്യല്‍ ടാസ്ക് ഫോഴ്സ് ഓണ്‍ റീകണ്‍സിലിയേഷന്‍ (പി.ടി.എഫ്.ആര്‍.) രൂപവത്കരിക്കുന്നതിന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന അവതരിപ്പിച്ച പ്രമേയത്തിന് ശ്രീലങ്കന്‍ കാബിനറ്റ് അംഗീകാരം നല്‍കിയതായി കാബിനറ്റ് വക്താവും മന്ത്രിയുമായ ഡോ. രജിത സേനരത്നെ പറഞ്ഞു.
രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹികവും സാംസ്കാരികവുമായ പിരിമുറുക്കങ്ങളുടെയും അവിശ്വാസത്തിന്‍െറയും മുറിവുകളെ സുഖപ്പെടുത്തുന്നതിനൊപ്പം ലങ്കന്‍ ജനതയെ ഒന്നിച്ചുനിര്‍ത്തുന്നതിന്‍െറ ആവശ്യകതയും മുന്‍നിര്‍ത്തിയാണ്  ദൗത്യസംഘം രൂപവത്കരിക്കാന്‍ പ്രസിഡന്‍റ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് അംഗങ്ങളാകും സംഘത്തിലുണ്ടാകുക. വിവിധ വംശീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കുന്ന സംഘം ജനസമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം വളര്‍ത്തുന്നതിനുള്ള പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിക്കും. ഉടനടി പരിഹരിക്കേണ്ട പ്രശ്നങ്ങളെയും രാജ്യത്തിന്‍െറ ഐക്യസ്ഥാപനത്തിനുള്ള പരിഹാരമാര്‍ഗങ്ങളും കണ്ടത്തെും. സംഘര്‍ഷത്തിന്‍െറയും അക്രമങ്ങളുടെയും ഫലമായി പൗരന്മാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണും.
അക്രമങ്ങളില്‍ വിചാരണ നേരിടുന്നവരെക്കുറിച്ചും സംഘം പഠിക്കും. തമിഴ് വംശജരുടെ പ്രധാന രാഷ്ട്രീയ കക്ഷിയായ തമിഴ്് നാഷനല്‍ സഖ്യം (ടി.എന്‍.എ) പ്രസിഡന്‍റിന്‍െറ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

സിരിസേന ചൈന സന്ദര്‍ശിക്കും
ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന അടുത്ത മാസം ചൈന സന്ദര്‍ശിക്കും. ആരോഗ്യമന്ത്രി രജിത സേനരത്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാദ കൊളംബോ പോര്‍ട്ട് സിറ്റി ഉള്‍പെടെയുള്ള  ചൈനയുടെ പദ്ധതികള്‍ ചൈനീസ് പ്രസിഡന്‍റുമായുള്ള ചര്‍ച്ചയില്‍ വിഷയമാകുമെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 15ന് സിരിസേന ഇന്ത്യയിലത്തെുന്നുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമി അല്‍അറിയാനെ യു.എസ് നാടുകടത്തി

Posted: 06 Feb 2015 09:49 AM PST

Image: 
Subtitle: 
അമേരിക്കന്‍ ഭീകര വേട്ടയുടെ ഇര

വാഷിങ്ടണ്‍: തീവ്രവാദക്കുറ്റം ചുമത്തി മൂന്നു വര്‍ഷം ജയിലിലടക്കുകയും ഒരു പതിറ്റാണ്ടിലേറെയായി നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രഫ സാമി അല്‍ അരിയാനെ അമേരിക്ക തുര്‍ക്കിയിലേക്കു നാടുകടത്തി. കേസ് അവസാനിപ്പിക്കാന്‍ നാടുകടത്തുമെന്ന ഫെഡറല്‍ കോടതി നിബന്ധനക്ക് വഴങ്ങിയ സാഹചര്യത്തിലാണ് സൗത് ഫ്ളോറിഡ വാഴ്സിറ്റി പ്രഫസറായിരുന്ന സാമിയെ നാടുകടത്തിയത്.
അമേരിക്ക തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയെ പിന്തുണക്കുകയും അതിനായി അമേരിക്കയില്‍ പണപ്പിരിവ് നടത്തുകയും ചെയ്തെന്നായിരുന്നു ആരോപണം.
1975 മുതല്‍ അമേരിക്കയില്‍ താമസിച്ചുവരികയായിരുന്ന പ്രഫസര്‍, 2001ല്‍ ലോക വ്യാപാരകേന്ദ്രം ആക്രമിക്കപ്പെട്ട ശേഷം നടന്ന ഭീകരവേട്ടയുടെ ഇരയായി 2003ലാണ് അറസ്റ്റിലാകുന്നത്. യു.എസ് അറ്റോണി ജനറല്‍ ജോണ്‍ ആഷ്ക്രോഫ്റ്റ് വാര്‍ത്താസമ്മേളനം വിളിച്ച് അദ്ദേഹത്തിനും എട്ട് സുഹൃത്തുക്കള്‍ക്കുമെതിരെ ഭീകരക്കുറ്റം ചുമത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു.
മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍, ജോര്‍ജ് ബുഷ് എന്നിവര്‍ക്കു വേണ്ടി ശക്തമായി പ്രചാരണരംഗത്തുണ്ടായിരുന്ന അദ്ദേഹത്തിനെതിരെ 17ഓളം കുറ്റങ്ങളാണ് ചുമത്തിയത്. മൂന്നു വര്‍ഷത്തെ ജയില്‍കാലയളവില്‍ നടന്ന പീഡനങ്ങള്‍ക്കെതിരെ ആംനസ്റ്റി രംഗത്തുവന്നിരുന്നു. 20,000 മണിക്കൂര്‍ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പെടെ ഹാജരാക്കിയിട്ടും ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്‍കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. 2007ല്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് തൊട്ടുമുമ്പ് മറ്റൊരു കേസില്‍ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെങ്കിലും പ്രഫസര്‍ വഴങ്ങിയില്ല. കേസ് വീണ്ടും നീട്ടിക്കൊണ്ടുപോയ അധികൃതര്‍ 2014ലാണ് നിരുപാധികം എല്ലാ കേസുകളും പിന്‍വലിച്ചത്. ഇതോടെ സ്വതന്ത്രനായ അദ്ദേഹം ബുധനാഴ്ച രാത്രി അമേരിക്ക വിട്ടു.
സ്വതന്ത്രനായി ജീവിക്കാനും അതിനു വേണ്ടി വാദിക്കാനുമാവുമെന്ന് വിശ്വസിച്ചാണ് അമേരിക്കയിലത്തെിയതെങ്കിലും സെപ്റ്റംബര്‍ ആക്രമണത്തിനു ശേഷം രാജ്യത്ത് സ്വാതന്ത്ര്യം കുറഞ്ഞുവരികയാണെന്ന് ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ‘എന്നാല്‍, അസഹിഷ്ണുതയുടെയും പുറത്താക്കല്‍ രാഷ്ട്രീയത്തിന്‍െറയും ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ പ്രചോദനം പകരുന്നുണ്ട്. സത്യം പുറത്തുവരുന്നതോടെ അടിച്ചമര്‍ത്തലിനും വിവേചനത്തിനുമെതിരെ അവര്‍ രംഗത്തുവരും’ -അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP