സ്വാഗതം
WELCOME

News Update..

Wednesday, February 11, 2015

ദേശീയ ഗെയിംസ്: കണക്കുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി Madhyamam News Feeds

ദേശീയ ഗെയിംസ്: കണക്കുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി Madhyamam News Feeds

Link to

ദേശീയ ഗെയിംസ്: കണക്കുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

Posted: 11 Feb 2015 12:02 AM PST

Image: 

തിരുവനന്തപുരം: ദേശീയ ഗെയിംസിന് ചെലവഴിച്ച പണം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ കാര്യങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയിംസ് അവസാനിച്ച് 45 ദിവസത്തിനകം ഓഡിറ്റിങ് പൂര്‍ത്തിയാക്കും. ഇതിനായി ലോക്കല്‍ ഫണ്ട് ഓഡിറ്റിങ് വിഭാഗത്തെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഗെയിംസ് സമാപന ചടങ്ങുകളുടെ ചെലവ് ചുരുക്കില്ല. ഇതിനായുള്ള തുക 2011ലെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതാണ്. മറ്റുള്ള ആരോപണങ്ങളെല്ലാം ഗെയിംസിന് ശേഷം ചര്‍ച്ച ചെയ്യാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

യു.ഡി.എഫ് സര്‍ക്കാറിന്റെ ജനസമ്പര്‍ക്ക പരിപാടി വീണ്ടും ആരംഭിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
 

സുനന്ദയുടെ മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

Posted: 10 Feb 2015 11:47 PM PST

Image: 

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെ ഡല്‍ഹി പൊലീസ് വീണ്ടും ചോദ്യം ചെയ്യും. തരൂരില്‍ നിന്നു മുമ്പ് രേഖപ്പെടുത്തിയ മൊഴികളിലും അന്വേഷണ വിവരങ്ങളിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നതെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

ഇതിനിടെ, സുനന്ദ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യഹരജി ഡല്‍ഹി ഹൈകോടതി തള്ളി. കൊലപാതകം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് അന്വേഷണം തുടങ്ങിയതെന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, ഡല്‍ഹി പൊലീസിന്‍െറ അന്വേഷണം തൃപ്തികരമാണെന്നും നിലവില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടതില്ളെന്നും ഹരജി തള്ളിയ ഹൈകോടതി ചൂണ്ടിക്കാട്ടി.

ബാറുടമകള്‍ തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചില്ലെങ്കിലേ അത്ഭുമുള്ളൂ ^സുധീരന്‍

Posted: 10 Feb 2015 11:41 PM PST

Image: 

തൃശൂര്‍: ബാറുടമകള്‍ തനിക്കെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചില്ളെങ്കിലേ അത്ഭുതമുള്ളൂവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. മദ്യത്തിന് എതിരായ തന്‍െറ നിലപാടിന്‍െറ പേരില്‍ അവര്‍ വിമര്‍ശിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അത്തരം ആക്ഷേപങ്ങള്‍ ചര്‍ച്ചയാക്കാനോ വിവാദമാക്കാനോ താനില്ളെന്നും സുധീരന്‍ തൃശൂരില്‍ പറഞ്ഞു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണിയുടെ ആക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.

തനിക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ജനത്തിനും ഗവേഷണം നടത്താവുന്നതാണ്. തന്‍െറ പ്രവര്‍ത്തന രീതി ജനത്തിനറിയാം. ശ്രീനാരായണ പ്രസ്ഥാനങ്ങളെ കച്ചവട താല്‍പര്യത്തിന് ഉപയോഗിക്കുന്നത് നീതീകരിക്കാനാവില്ളെന്ന് ശ്രീനാരായണ ധര്‍മവേദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി സുധീരന്‍ പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മുട്ടാപ്പോക്ക് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതിനേക്കാള്‍ നല്ലത് ശ്രീനാരായണ ധര്‍മം പാലിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

സുധീരന്‍െറ ഭാര്യയുടെ ബന്ധുവിന് തൃശൂരില്‍ നാലു ബാറുകളുണ്ടെന്നാണ് രാജ്കുമാര്‍ ഉണ്ണി ആരോപിച്ചത്. സ്വന്തം ബന്ധുക്കള്‍ മദ്യക്കച്ചവടം നടത്തുന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിക്കുന്നില്ല. ബന്ധുക്കളുടെ മദ്യക്കച്ചവടം അവസാനിപ്പിച്ച ശേഷം സുധീരന്‍ നാട് നന്നാക്കാന്‍ ഇറങ്ങിയാല്‍ മതിയെന്നും രാജ്കുമാര്‍ ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, താന്‍ അബ്കാരിയല്ളെന്ന് ശ്രീനാരായണ ധര്‍മവേദി അധ്യക്ഷന്‍ ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. തനിക്കെതിരായ സുധീരന്‍െറ പ്രസ്താവന അറിവില്ലായ്മ കൊണ്ടാണ്. ഹോട്ടലുകളില്‍ ബാര്‍ തുടങ്ങിയത് നക്ഷത്ര പദവിക്കുവേണ്ടിയാണ്. ബാര്‍ നടത്തുന്നവരില്‍ സുധീരന്‍െറ പാര്‍ട്ടിക്കാരുമില്ളേയെന്നും ഗോപാലന്‍ ചോദിച്ചു.

എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മുഖ്യപ്രതികള്‍ അറസ്റ്റില്‍

Posted: 10 Feb 2015 11:13 PM PST

ഇരവിപുരം: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തു.
ഇരവിപുരം ചിറവയല്‍ പെരുമനത്തിടിയില്‍ കഞ്ചാവ് നൗഷാദ് എന്ന നൗഷാദ് (38), വാളത്തുംഗല്‍ ചേരിയില്‍ സംസം നഗര്‍ 114 ചിറവയല്‍ വീട്ടില്‍ നൗഷാദിന്‍െറ സഹോദരന്‍ നിസാമുദീന്‍ എന്നിവരെയാണ് ഷാഡോ പൊലീസിന്‍െറ സഹായത്തോടെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
സിവില്‍ എക്സൈസ് ഓഫിസര്‍ ഷാജി കഞ്ചാവ് വാങ്ങാന്‍ വന്ന ആളെന്ന വ്യാജേന നൗഷാദിനെ സമീപിക്കുകയും 2000 രൂപ കൊടുത്ത് 20 പൊതി കഞ്ചാവ് വാങ്ങുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ സമയം കഞ്ചാവ് വില്‍ക്കാന്‍ സഹായിക്കുന്നവരും നൗഷാദിന്‍െറ സഹോദരന്‍ നിസാമുദീനും കണ്ടാലറിയാവുന്ന ആറോളം പേര്‍ ചേര്‍ന്ന് ഷാജിയെ മര്‍ദിച്ച് അവശനാക്കിയശേഷം 5000രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും 45000 രൂപ വിലമതിക്കുന്ന സ്വര്‍ണമാലയും കവര്‍ന്നു.
ബഹളം കേട്ട് സഹപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
എ.സി.പി ലാല്‍ജിയുടെ നേതൃത്വത്തില്‍ ഇരവിപുരം സി.ഐ വി.എസ്. പ്രദീപ്കുമാര്‍, എസ്.ഐ നിസാമുദീന്‍, എ.എസ്.ഐ അഷ്റഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍, അനന്‍ബാബു, ജോസ് പ്രകാശ്, ഷാഡോ ടീം അംഗങ്ങളായ ഹരിലാല്‍, ഐ. ഷിഹാബുദീന്‍, മണികണ്ഠന്‍, സീനു,
മനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് എക്സൈസില്‍ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുമ്പ് കഞ്ചാവ് കേസില്‍ ജയിലില്‍ വെച്ച് പരിചയപ്പെട്ടിട്ടുള്ളവരെ ഉപയോഗിച്ചാണ് ജില്ലയുടെ വിവിധ സ്ഥലങ്ങളിലുള്ള സ്കൂള്‍, എന്‍ജിനീയറിങ് കോളജ്, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാര്‍ഥികളെ വല വീശിപിടിക്കുന്നത്.
ലഹരി ഉപയോഗിക്കുന്ന പെണ്‍കുട്ടികളും ഉള്ളതായി അറിയാന്‍ കഴിഞ്ഞു. ഭൂരിഭാഗം പെണ്‍കുട്ടികളും ഹോസ്റ്റലില്‍ താമസിക്കുന്നവരാണ്.
നിരവധി കഞ്ചാവ് കേസിലും അടിപിടികേസിലും പ്രതിയായ നൗഷാദിന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഏഴ് കേസും കിളികൊല്ലൂര്‍, ഇരവിപുരം എന്നീ സ്റ്റേഷനുകളില്‍ മൂന്ന് കേസുകള്‍ വീതവും കൂടാതെ കൊല്ലം, ചാത്തന്നൂര്‍ എന്നീ എക്സൈസ് റേഞ്ചുകളില്‍ നിരവധി കേസുകളുമുണ്ട്.

മുംബൈ-തിരുവനന്തപുരം വ്യവസായ ഇടനാഴി കേന്ദ്രത്തോട് ആവശ്യപ്പെടും –ധനമന്ത്രി

Posted: 10 Feb 2015 11:04 PM PST

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം വ്യവസായ ഇടനാഴി സ്ഥാപിക്കണമെന്ന നിര്‍ദേശം കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ.എം. മാണി. കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ നേരത്തേ സമര്‍പ്പിച്ചതിന് പുറമേ കൂടുതല്‍ നിര്‍ദേശങ്ങള്‍ സ്വരൂപിക്കാന്‍ വിവിധ മേഖലകളിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ (ഗിഫ്റ്റ്), കോ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളില്‍ പ്രസക്തമായവ ക്രോഡീകരിച്ച് ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും.
ഭരണഘടനാ ഭേദഗതി വരുത്തി നികുതിഘടന പരിഷ്കരിക്കുമ്പോള്‍ കേരളത്തിന് നഷ്ടം സഹിക്കേണ്ടിവരുമെന്നതിനാല്‍ അതിനെ എതിര്‍ക്കും. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന സംസ്ഥാനത്തിന് കിട്ടേണ്ട നികുതിവിഹിതത്തില്‍ ഒരു പങ്ക് ഉല്‍പാദക സംസ്ഥാനത്തിനും കൈമാറുന്ന തരത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. ഗുജറാത്ത് പോലുള്ള സമ്പന്ന സംസ്ഥാനങ്ങളുമായി നികുതിവിഹിതം പങ്കുവെക്കേണ്ട സ്ഥിതി കേരളത്തിന് വന്‍ നഷ്ടമാണ് വരുത്തിവെക്കുക. കേരളത്തിന്‍െറ പശ്ചാത്തലത്തില്‍നിന്ന് അവകാശങ്ങള്‍ നേടാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ടെക്നോളജി ഡിഫ്യൂഷന്‍ ഫണ്ട്, പശ്ചാത്തല സൗകര്യ വികസനത്തിനും മടങ്ങിയത്തെുന്ന പ്രവാസികള്‍ക്ക് ജീവനോപാധി ഉറപ്പുവരുത്താനും പ്രത്യേക പദ്ധതി എന്നിവ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് നിര്‍ദേശമുയര്‍ന്നു. പലിശ വരുമാനത്തില്‍ ഇപ്പോള്‍ ചുമത്തുന്ന വരുമാനനികുതിയുടെ താഴ്ന്ന പരിധി 10,000 രൂപയില്‍നിന്ന് കുറഞ്ഞത് 50,000 രൂപയായി ഉയര്‍ത്തുക, റബറിന്‍െറ ഇറക്കുമതി തീരുവ 20ല്‍നിന്ന് 30 ശതമാനമായി ഉയര്‍ത്തുക, ജലസംരക്ഷണവും ജല മാനേജ്മെന്‍റും മെച്ചപ്പെടുത്താന്‍ ദീര്‍ഘകാല നികുതിനയം ആവിഷ്കരിക്കുക, ഗ്രാമീണ സ്ത്രീകളുടെ നൈപുണ്യ വികസനത്തിനുള്ള പദ്ധതികള്‍ പുനരാവിഷ്കരിക്കുക, കെ.എസ്.ആര്‍.ടി.സിയുടെ സംരക്ഷണത്തിന് ഒറ്റത്തവണ പുനരുദ്ധാരണ ഫണ്ട് അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നു.
ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. ജോസ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. സി.ഐ.ഐ മുന്‍ ചെയര്‍മാന്‍ പി. ഗണേഷ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ജോയി ഉമ്മന്‍, വ്യവസായ-വാണിജ്യ-ബാങ്കിങ്-മാധ്യമ- അക്കാദമിക വിഭാഗങ്ങളെ പ്രതിനിധാനംചെയ്ത് എബ്രഹാം തരകന്‍, ഇ.എം. നജീബ്, രാജ്മോഹന്‍പിള്ള, ആര്‍. സുരേഷ്, രാജഗോപാല്‍, പ്രഫ. വേണുഗോപാല്‍, പ്രഫ. മേരി ജോര്‍ജ്, പ്രഫ. കെ.വി. ജോസഫ്, സോണിയ ജോര്‍ജ്, കെ. പുഷ്പാംഗദന്‍, നിയതി, ശ്രീജിത്ത്, എന്‍. പത്മനാഭന്‍, സി. ഗൗരിദാസന്‍ നായര്‍, അനിതാകുമാരി എന്നിവര്‍ പങ്കെടുത്തു.

കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലെ കമ്പ്യൂട്ടര്‍ മോഷണം: മുഖ്യപ്രതി റിമാന്‍ഡില്‍

Posted: 10 Feb 2015 10:56 PM PST

കുന്നംകുളം: കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നിന്ന് കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ മോഷ്ടിച്ച സംഘത്തിലെ മുഖ്യപ്രതിയെ കുന്നംകുളം കോടതി റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് പുല്ലിശേരി ചേരിക്കപ്പാടം വീട്ടില്‍ മുബാറക്കലിയെ (39) കുന്നംകുളം സി.ഐ വി.എ. കൃഷ്ണദാസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനു ഒമ്പതിനും ഇടയില്‍ ഓണാവധി ദിവസങ്ങളിലായിരുന്നു മോണം. 11 കമ്പ്യൂട്ടര്‍ മോണിറ്റര്‍, ഒമ്പത് ഹാര്‍ഡ്ഡിസ്ക്, ഒരു മദര്‍ബോര്‍ഡ് എന്നിവയാണ് മോഷണം പോയത്. അവധി ദിവസങ്ങള്‍ കഴിഞ്ഞ് ജീവനക്കാര്‍ വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവിരം അറിയുന്നത്.
പെരിന്തല്‍മണ്ണ മേലാറ്റൂര്‍ പൊലീസ് കഴിഞ്ഞ നവംബര്‍ 13നാണ് മറ്റൊരു കേസില്‍ മുബാറക്കലിയെ പിടികൂടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 41 മോഷണക്കേസുകളിലെ പ്രതിയാണ് മുബാറക്കലി.
പെരിന്തല്‍മണ്ണ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്ന് കടവല്ലൂര്‍ പഞ്ചായത്തോഫിസ് മോഷണം പുറത്തുവരുകയായിരുന്നു. ഈ കേസില്‍ ഇയാളുടെ ബന്ധു കൂടിയായ മുബൈ സ്വദേശി മുഹമ്മദ് ബുഹാരി ഒളിവിലാണ്. മോഷ്ടിച്ച കമ്പ്യൂട്ടറുകളും മറ്റും കോയമ്പത്തൂര്‍ ഗാന്ധിനഗറിലെ ഒരു കടയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
1,96,000 രൂപയുടെ കമ്പ്യൂട്ടര്‍ ഉപകരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. എട്ട് കമ്പ്യൂട്ടര്‍ മോണിറ്റര്‍ ആറ് ഹാര്‍ഡ്ഡിസ്ക്, മദര്‍ബോര്‍ഡ് എന്നിവയാണ് കണ്ടെടുത്തത്.
ടി.വി മെക്കാനിക്കായ പ്രതി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് കമ്പ്യൂട്ടര്‍ മോഷണം നടത്തിയിരുന്നത്.
കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തെളിവെടുപ്പിനായി പഞ്ചായത്തോഫിസില്‍ എത്തിച്ചു. പിന്നീടാണ് കുന്നംകുളം കോടതിയില്‍ ഹാജരാക്കിയത്.

യാത്രാനിരക്ക് കുറക്കണമെന്ന് ഉപഭോക്തൃ സംഘടനകള്‍; നിരക്ക് അപര്യാപ്തമെന്ന് ഉടമകള്‍

Posted: 10 Feb 2015 10:47 PM PST

കൊച്ചി: ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമീഷന്‍ കലക്ടറേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ നിരക്ക് കുറക്കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും വാദപ്രതിവാദം. ബസുടമകളും ഉപഭോക്തൃസംഘടനകളും തമ്മിലായിരുന്നു പോര്. മിനിമം ബസ് യാത്രാനിരക്ക് അഞ്ചു രൂപയാക്കണമെന്നും ഫെയര്‍ സ്റ്റേജ് അപാകതകള്‍ പരിഹരിക്കണമെന്നും ഉപഭോക്തൃസംഘടനകള്‍ വാദിച്ചപ്പോള്‍, സ്പെയര്‍പാര്‍ട്സ്, നിത്യോപയോഗ സാധനങ്ങള്‍, തൊഴിലാളികളുടെ വേതനം എന്നിവയിലെ വര്‍ധന ചൂണ്ടിക്കാട്ടി ബസുടമ സംഘങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. വാക്കുതര്‍ക്കം അതിരുവിട്ടപ്പോള്‍ ശാന്തമാക്കാന്‍ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ ഇടപെട്ടു.
ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ കുറക്കണമെന്ന് വിവിധ സംഘടനകള്‍ വ്യക്തികള്‍ തുടങ്ങിയവരില്‍നിന്ന് സര്‍ക്കാറിന് ലഭിച്ച നിവേദനങ്ങളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എം. രാമചന്ദ്രന്‍െറ അധ്യക്ഷനായ സംസ്ഥാന ഫെയര്‍ റിവിഷന്‍ കമീഷന്‍ തെളിവെടുപ്പ് സംഘടിപ്പിച്ചത്. ബസുടമാ സംഘങ്ങളും ഉപഭോക്തൃസംഘടനകളും തെളിവെടുപ്പില്‍ സജീവമായി പങ്കെടുത്തപ്പോള്‍, ഓട്ടോ - ടാക്സി ഉടമകളെ പ്രതിനിധീകരിച്ച് ഏതാനും പേര്‍ മാത്രമാണത്തെിയത്. മുതിര്‍ന്ന പൗരന്മാര്‍, വനിതകള്‍ എന്നിവര്‍ക്കുവേണ്ടിയും സിറ്റിങ്ങില്‍ ശബ്ദമുയര്‍ന്നു. ഡീസല്‍ വിലയില്‍ 25 ശതമാനം കുറവ് വന്നിരിക്കെ യാത്രാനിരക്കിലും ആനുപാതികമായി കുറവു വരുത്തണമെന്ന് ഉപഭോക്തൃസംഘടനകള്‍ വാദിച്ചു. മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം. ഇന്ധന വില കൂടുന്നതിനനുസരിച്ച് ചാര്‍ജ് വര്‍ധന ഉന്നയിക്കുന്നവര്‍ ഇപ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത് ഖേദകരമാണ്. വാഹനങ്ങളുടെ തേയ്മാനച്ചെലവിനെ പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് കമീഷന് മുന്നിലത്തെിയതെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
യാത്രാനിരക്ക് കുറക്കേണ്ട ആവശ്യമില്ളെന്ന് തൊഴിലാളികളെ പ്രതിനിധീകരിച്ച് തെളിവെടുപ്പില്‍ പങ്കെടുത്ത മനോജ് ഗോപി (എച്ച്.എം.എസ്) പറഞ്ഞു. ഓട്ടോ, ടാക്സി നിരക്കുകള്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കുറവാണെന്ന് ഈ മേഖലയെ പ്രതിനിധീകരിച്ചത്തെിയവര്‍ ചൂണ്ടിക്കാട്ടി. ബസ് വ്യവസായം നഷ്ടത്തിലാണെന്നും സംസ്ഥാനത്ത് നേരത്തെ 34,000 പെര്‍മിറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 14,000 മാത്രമാണുള്ളതെന്നും ബസുടമകള്‍ വാദിച്ചു.
കമീഷന്‍ അംഗം ടി. ഇളങ്കോവന്‍, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്‍. ശ്രീലേഖ, ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണറും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറിയുമായ പി.എ. സൈനുദ്ദീന്‍ എന്നിവരും തെളിവെടുപ്പിനത്തെിയിരുന്നു.
ഉപഭോക്തൃസംഘടനാ ഭാരവാഹികളായ ഡിജോ കാപ്പന്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, പി.എസ്. ഭാസി, ബസുടമാ സംഘം നേതാക്കളായ എം.ബി. സത്യന്‍, മക്കാര്‍കുഞ്ഞ്, ലോറന്‍സ് ബാബു, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വേണുഗോപാല്‍ വധം: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി

Posted: 10 Feb 2015 10:41 PM PST

മണ്ണഞ്ചേരി: ബി.ജെ.പി നേതാവ് മണ്ണഞ്ചേരി കലവൂര്‍ ഐ.ടി.സി കോളനിയില്‍ പുതുവല്‍വെളി വേണുഗോപാലിനെ (46) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.
പ്രതികളായ പത്തനംതിട്ട ഈസ്റ്റ് കോഴഞ്ചേരി മരിയനന്ദനത്തില്‍ ഷാരോണ്‍ (26), മണ്ണഞ്ചേരി കുന്നിനകം കോളനിയില്‍ കണ്ണന്‍ (മാട്ടക്കണ്ണന്‍ -24), ബി.ജെ.പി ആര്യാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് മണ്ണഞ്ചേരി നേതാജി വട്ടച്ചിറയില്‍ ജയരാജ് (42) എന്നിവരെയാണ് മാരാരിക്കുളം സി.ഐ കെ.ജി. അനീഷിന്‍െറ നേതൃത്വത്തിലെ സംഘം സംഭവസ്ഥലത്തും മറ്റും തെളിവെടുപ്പിന് കൊണ്ടുവന്നത്. കേസിലെ മറ്റ് രണ്ട് പ്രതികളായ മണ്ണഞ്ചേരി തറമൂട് കണിയാംവെളിയില്‍ അസറുദ്ദീന്‍ (അസര്‍ -19), മാരാരിക്കുളം തെക്ക് തണല്‍വീട്ടില്‍ ഗിരീഷ് (39) എന്നിവരെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നില്ല.
തിങ്കളാഴ്ച പ്രതികളെ കോടതിയില്‍നിന്ന് വിട്ടുകിട്ടിയെങ്കിലും സംഘര്‍ഷമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് ഇവരുടെ തെളിവെടുപ്പ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. എട്ടുദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍
വാങ്ങിയത്.
ഉച്ചക്ക് 12 ഓടെയാണ് വന്‍പൊലീസ് സന്നാഹത്തിന്‍െറ സാന്നിധ്യത്തില്‍ പ്രതികളെ എത്തിച്ചത്. ഇവര്‍ കൊലക്ക് ഉപയോഗിച്ച ഒരു അരിവാളും വടിവാളും അര്‍ത്തുങ്കലിലെ ആളൊഴിഞ്ഞ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കൊലക്കുശേഷം ഇവര്‍ ആദ്യദിനം ഒളിവില്‍ താമസിച്ച ഒറ്റമശ്ശേരിയിലെ വീട്ടിലും കൃത്യനിര്‍വഹണത്തിന് സംഘാംഗങ്ങള്‍ പലപ്പോഴായി ഉപയോഗിച്ച മൊബൈല്‍ സിമ്മുകള്‍ ഉപേക്ഷിച്ച ചേര്‍ത്തല തെക്കിലെ അരീപ്പറമ്പിലും പ്രതികളെ എത്തിച്ച പൊലീസ് കൊലപാതകം നടന്ന മണ്ണഞ്ചേരി ഐ.ടി.സി കോളനിയിലെ വേണുഗോപാലിന്‍െറ വീട്ടിലും ഗൂഢാലോചന നടത്തിയ ജയരാജിന്‍െറ കയര്‍ഫാക്ടറി, കൊലപാതക തലേന്ന് രാത്രി ഒത്തുകൂടിയ പ്രദേശത്തെ ബാര്‍ എന്നിവിടങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
നേരത്തേ കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും കെ.എസ്.ഇ.ബി തിരുവല്ല സെക്ഷന്‍ ഓഫിസിലെ മസ്ദൂറുമായിരുന്ന ചന്ദ്രലാലിന്‍െറ (എമ്മാച്ചന്‍ -36) മണ്ണഞ്ചേരി പന്നിശ്ശേരി കോളനിയിലും സംഘത്തെ പൊലീസ് എത്തിച്ചിരുന്നു. എമ്മാച്ചനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു വേണുഗോപാല്‍. എമ്മാച്ചനെ കൊന്നതിലെ പ്രതികാരമായാണ് വേണുഗോപാലിനെ ക്വട്ടേഷന്‍ സംഘം വകവരുത്തിയതെന്നാണ് പൊലീസിന്‍െറ ക
ണ്ടത്തെല്‍. ഡിസംബര്‍ 28ന് പുലര്‍ച്ചെയാണ് വേണുഗോപാല്‍ കൊല്ലപ്പെട്ടത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ മൂന്നുപേരും ഗൂഢാലോചനയില്‍ സഹായിച്ചവരും ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടാനുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ മാരാരിക്കുളം സി.ഐ കെ.ജി. അനീഷും മണ്ണഞ്ചേരി എസ്.ഐ കെ.കെ. ഉത്തമനും
പറഞ്ഞു.

കാസര്‍കോട് റവന്യൂ അദാലത്ത് ദുരിതമേളയായി

Posted: 10 Feb 2015 10:39 PM PST

കാസര്‍കോട്: ഹൃദ്രോഗിയായ മടിക്കൈയിലെ എം.കെ. ഗോവിന്ദനെ ഭാര്യയും സഹോദരനും താങ്ങിപ്പിടിച്ചാണ് എത്തിച്ചത്. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ടെന്നും റവന്യൂ അദാലത്തിന് ഹാജരാകണമെന്നും ആവശ്യപ്പെടുന്ന നോട്ടീസ് തിങ്കളാഴ്ച വൈകീട്ട്് വില്ളേജ് ഓഫിസ് ജീവനക്കാരന്‍, ഗോവിന്ദന്‍െറ വീട്ടില്‍ കൊണ്ടുവന്ന് കൊടുക്കുകയായിരുന്നു.
ഇതനുസരിച്ച് ചൊവ്വാഴ്ച അതിരാവിലെ തന്നെ പുറപ്പെട്ടു. രാവിലെ എട്ട് മുതല്‍ ക്യൂവില്‍ നില്‍ക്കാന്‍ തുടങ്ങിയതാണ്. ഉദ്ഘാടന ചടങ്ങ് കഴിയുന്നതുവരെ പലയിടത്തായി മാറ്റിമാറ്റി നിര്‍ത്തിച്ചു. ഒടുവില്‍ 11.30 ആയപ്പോഴാണ് അറിയിപ്പുണ്ടായത്. കൗണ്ടര്‍ അടച്ചു, ധനസഹായം ഹോസ്ദുര്‍ഗ് താലൂക്കോഫിസില്‍ നിന്ന് വിതരണം ചെയ്യുമെന്ന്. അവശത കാരണം ബസില്‍ സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍ 800 രൂപ വാടക നല്‍കി ഓട്ടോറിക്ഷയിലാണ് 40 കിലോമീറ്ററോളം താണ്ടി ഗോവിന്ദനെ കൊണ്ടുവന്നത്. അറിയിപ്പ് കേട്ട് ഇവര്‍ വെറുംകൈയോടെ മടങ്ങി. കാസര്‍കോട് സംഘടിപ്പിച്ച റവന്യൂ മന്ത്രിയുടെ അദാലത്തില്‍ ജനപങ്കാളിത്തം പെരുപ്പിച്ച് കാട്ടാന്‍ അവശരായ രോഗികളെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും നോട്ടീസയച്ച് വരുത്തി മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തി ദുരിതം സമ്മാനിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ അവിനാശിനെയും കൂട്ടി രാവിലെ ഏഴുമണിക്കത്തെി ക്യൂവില്‍ നിന്നതാണ് കുമ്പള നാരായണമംഗലത്തെ രമാദേവി. 11മണിയായപ്പോള്‍ അവിനാശ് തളര്‍ന്ന് തലകറങ്ങിവീണു. ഇതുകണ്ട പൊലീസുകാരന്‍ ഇവര്‍ക്ക് കൗണ്ടറില്‍ നേരിട്ടത്തൊന്‍ സൗകര്യമൊരുക്കി. മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ നിന്ന് അനുവദിച്ച 2000 രൂപയുടെ ചെക്ക് ഉദ്യോഗസ്ഥന്‍ കൈമാറി. 'ഇതിനോ ഞങ്ങളെ ഈടേക്ക് വിളിച്ച് വര്ത്തിയത്? ഇത് എന്‍െറ മോന്ക്ക് ഒരു മാസത്തേക്ക് മര്ന്നിന് തെകയീല്ല.' -അല്‍പനേരം തലയില്‍ കൈവെച്ച് രമാദേവി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍െറ ഇരയായിട്ടും ദുരിതബാധിതരുടെ പട്ടികയില്‍ ഇടം കിട്ടാത്ത മകളെയും കൂട്ടി എന്‍മകജെ നെല്‍ക്കയിലെ കമലയും രാവിലെ ഏഴുമണിക്കത്തെി ക്യൂവില്‍ നില്‍പ് തുടങ്ങിയതാണ്. ഒടുവില്‍ അവര്‍ക്കു കിട്ടിയത് 3000 രൂപയുടെ ചെക്ക്. 2013 നവംബര്‍ 29ന് നടത്തിയ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നേരിട്ട് പരാതി നല്‍കിയവരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ള 2030 പേരെയാണ് റവന്യൂ അദാലത്തിലേക്ക് സഹായധനം നല്‍കാന്‍ വിളിച്ച് വരുത്തിയത്. പരാതിനല്‍കാന്‍ രാവിലെ മുതല്‍ രാത്രിവരെ ക്യൂവില്‍ നിന്ന് വലഞ്ഞവര്‍ക്ക് ഒരുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സര്‍ക്കാര്‍ കനിഞ്ഞനുവദിച്ച തുച്ഛമായ തുക കൈപ്പറ്റാനും മണിക്കൂറുകളോളം ക്യൂവില്‍നിന്ന് ദുരിതമനുഭവിക്കേണ്ടിവന്നു. കൃത്യമായ മാര്‍ഗ നിര്‍ദേശമില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ഇവരെ തലങ്ങും വിലങ്ങും ഓടിച്ചതും ക്യൂ പലവട്ടം മാറേണ്ടിവന്നതും യാതന ഇരട്ടിപ്പിച്ചു. സഹായം കൈപ്പറ്റാനാവാതെ പലരും മടങ്ങുന്നത് കാണാനിടയായി. സംഘാടകര്‍ ലഘുഭക്ഷണവും കുടിവെള്ളവും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ക്യൂവില്‍ നിന്ന് മാറാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും ഇത് പ്രയോജനപ്പെടുത്താനായില്ല. ജനസമ്പര്‍ക്ക പരിപാടിയിലെ അപേക്ഷകര്‍ക്ക് അതത് താലൂക്ക് ഓഫിസുകള്‍ വഴി സഹായധന വിതരണം നടത്താമായിരുന്നു എന്നിരിക്കെ രോഗികളെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും അദാലത്തിലേക്ക് വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കേണ്ടിയിരുന്നില്ളെന്ന അഭിപ്രായമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പോലും പ്രകടിപ്പിച്ചത്.

മലയോര ഗ്രാമങ്ങളില്‍ വ്യാജമദ്യം ഒഴുകുന്നു

Posted: 10 Feb 2015 10:31 PM PST

ശ്രീകണ്ഠപുരം: ജില്ലയിലെ ഉള്‍ഗ്രാമങ്ങളില്‍ വ്യാജമദ്യത്തിന്‍െറ ഒഴുക്ക് വര്‍ധിച്ചു. ദിനംപ്രതിയെന്നോണം മലയോര അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജവാറ്റും ചാരായ വില്‍പനയും വര്‍ധിക്കുകയാണ്. വ്യാജവാറ്റ് കേന്ദ്രങ്ങളെപറ്റി വ്യക്തമായി സൂചന ലഭിച്ചിട്ടും എക്സൈസ് സംഘം പരിശോധന നടത്തി നടപടിയെടുക്കാത്തത് സംശയത്തിനിടയാക്കുന്നുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തി മലനിരകളോട് ചേര്‍ന്ന ഗ്രാമങ്ങളാണ് വ്യാജമദ്യത്തിന്‍െറ പിടിയിലായത്.
കാഞ്ഞിരക്കൊല്ലി, ചിറ്റാരി, പയ്യാവൂര്‍, ചന്ദനക്കാംപാറ, ആടാംപാറ, വഞ്ചിയം, പാടാം കവല, ചാപ്പക്കടവ്, അരീക്കാമല, കുടിയാന്മല, നടുവില്‍, ഉത്തൂര്‍ ചെമ്പന്തൊട്ടി, കരയത്തുംചാല്‍, പൊട്ടന്‍പ്ളാവ്, വൈതല്‍മല, ചേപ്പറമ്പ് പ്രദേശങ്ങളിലെല്ലാം വ്യാജമദ്യം സുലഭമാണ്. വന്‍തോതില്‍ ചാരായം നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവ്.
ശ്രീകണ്ഠപുരം, ആലക്കോട് എക്സൈസ് ഓഫിസുകളുടെ പരിധിയിലാണ് വ്യാജവാറ്റ് വ്യാപകമായി നടക്കുന്നത്. വ്യാജമദ്യം തടയേണ്ട എക്സൈസ് സംഘം വനമേഖലയില്‍ തിരച്ചില്‍ നടത്താറില്ളെന്നതിനാല്‍ ഉള്‍ഗ്രാമത്തില്‍ പ്രതിഷേധവുമായി കുടുംബശ്രീ-സ്വാശ്രയ സംഘങ്ങളും മറ്റും രംഗത്ത് വന്നിട്ടുണ്ട്.

സി.പി.എം ജനങ്ങളില്‍നിന്ന് അകന്നു –വി.എം. സുധീരന്‍

Posted: 10 Feb 2015 10:26 PM PST

പാലക്കാട്: സി.പി.എം ജനങ്ങളില്‍നിന്ന് ഏറെ അകന്നുപോയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കോണ്‍ഗ്രസ് ജില്ലാതല മുഖാമുഖം പരിപാടിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം പാലക്കാട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്‍െറ കോട്ടയായിരുന്ന പാലക്കാട്ട് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിക്കൊടുത്തത് പി. ബാലനെ പോലെയുള്ള മുന്‍കാല നേതാക്കളുടെ ശ്രമഫലമായിട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരന്തരം ഇടപെടണം. പാര്‍ട്ടി ഘടകങ്ങള്‍ക്ക് എല്ലാ മേഖലകളിലും അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും വേണം. മന്ത്രിമാരും നേതാക്കളും താഴെ തട്ടില്‍ വരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അത് മുന്‍കൂട്ടി അറിയിക്കണം. എല്ലാ മേഖലകളിലും ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കേണ്ടത് ആവശ്യമാണെന്നും സുധീരന്‍ പറഞ്ഞു.
സഹകരണ മേഖലയിലെ നിയമനങ്ങളില്‍ വന്‍ അഴിമതി നടക്കുന്നത് കെ.പി.സി.സിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതില്‍ മാറ്റം അനിവാര്യമാണ്. മിക്ക സ്ഥലങ്ങളിലും ഇത് പാര്‍ട്ടിക്ക് അവമതി ഉണ്ടാക്കിയിട്ടുണ്ട്.
ഇത് തുറന്ന പോരിലേക്കും തെരഞ്ഞെടുപ്പുകളെയും ബാധിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോറ്റതിന്‍െറ പേരില്‍ പീഡനം അനുഭവിക്കുന്നുണ്ടെന്നും വി.എം. സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍, കെ.പി.സി.സി ട്രഷറര്‍ കരകുളം കൃഷ്ണപിള്ള, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി. അനില്‍കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, ജോണ്‍സണ്‍ എബ്രഹാം, സുരേഷ് ബാബു, സജീവ് ജോസഫ്, ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍, മുന്‍ എം.പി വി.എസ്. വിജയരാഘവന്‍, മുന്‍ എം.എല്‍.എമാരായ എ.വി. ഗോപിനാഥ്, കെ.എ. ചന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറിമാരായ പി.ജെ. പൗലോസ്, സി. ചന്ദ്രന്‍, വി.കെ. ശ്രീകണ്ഠന്‍, എം.എല്‍.എമാരായ സി.പി. മുഹമ്മദ്, വി.ടി. ബലറാം, ഷാഫി പറമ്പില്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലയില്‍ കഴിഞ്ഞവര്‍ഷം ആറ് എലിപ്പനി മരണം

Posted: 10 Feb 2015 10:21 PM PST

മലപ്പുറം: പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ഒരുവഴിക്ക് നടക്കുമ്പോഴും ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാകുന്നില്ല.
ഇതുസംബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പ് തയാറാക്കിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014ല്‍ ജില്ലയില്‍ എലിപ്പനി ബാധിച്ച് ആറുപേര്‍ മരിച്ചു. 34 പേരിലാണ് രോഗം കണ്ടത്തെിയത്. 2013നെ അപേക്ഷിച്ച് ഇരട്ടിയിലധികം പേര്‍ക്കാണ് എലിപ്പനി പിടിപെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും ഒരാള്‍ മരിച്ചു. 752 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. മലമ്പനി 230 പേര്‍ക്ക് ബാധിച്ചപ്പോള്‍ മൂന്നുപേര്‍ മരിച്ചു. വെട്ടം ബ്ളോക്കിലാണ് ഏറ്റവും കൂടുതല്‍ എലിപ്പനി കണ്ടത്തെിയത്. വണ്ടൂര്‍, വളവന്നൂര്‍ ബ്ളോക്കുകളിലും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
ഡെങ്കിപ്പനി പൂക്കോട്ടൂര്‍, എടവണ്ണ, നെടുവ ബ്ളോക്കുകളിലാണ് കൂടുതല്‍ കണ്ടത്തെിയത്. മലമ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് നെടുവ, വണ്ടൂര്‍, കുറ്റിപ്പുറം ബ്ളോക്കുകളിലാണ്.
2015ല്‍ ഇതുവരെ 51 മഞ്ഞപ്പിത്തവും എട്ട് ഡെങ്കിപ്പനിയും കണ്ടത്തെി. മഴക്കാല പൂര്‍വ ശുചീകരണവും മഴക്കാല ശുചീകരണവും താഴത്തെട്ടില്‍ കാര്യക്ഷമമായി നടപ്പായില്ളെന്നതിന്‍െറ തെളിവാണ് കണക്കുകള്‍. ശുചിത്വ മിഷന്‍േറതുള്‍പ്പെടെ നിരവധി ഫണ്ടുകള്‍ ലഭ്യമായിട്ടും മിക്ക തദ്ദേശ സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം നടപ്പാക്കിയില്ല. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും അവലോകന യോഗങ്ങള്‍ ഏറെ ചേര്‍ന്നെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച പറ്റി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായി രോഗബാധ കൂടുതല്‍ കണ്ടത്തെിയ ബ്ളോക്കുകളിലെ തദ്ദേശസ്ഥാപന മേധാവികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഉടന്‍ കലക്ടറുടെ ചേംബറില്‍ ചേരും.

കൊടുവള്ളി ഫെസ്റ്റ്: ഗ്രാമപഞ്ചായത്ത് 48 ശതമാനം വിനോദനികുതി ഈടാക്കും

Posted: 10 Feb 2015 10:17 PM PST

കൊടുവള്ളി: കൊടുവള്ളി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന 'കൊടുവള്ളി ഫെസ്റ്റ് 2015' വിദ്യാഭ്യാസ ആരോഗ്യ-കാര്‍ഷിക-ശാസ്ത്ര-വാണിജ്യവിപണനമേളക്ക് വിനോദ നികുതിയായി 48 ശതമാനം പണം ഈടാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
തദ്ദേശസ്വയംഭരണം വിനോദനികുതി ചട്ടങ്ങള്‍ 1962 പാര്‍ട്ട് രണ്ട് 5 (1) പ്രകാരം ഒരുമാസക്കാലയളവില്‍ കുറവുള്ള പരിപാടികള്‍ക്ക് വിനോദനികുതി കോമ്പൗണ്ട് ചെയ്ത് നല്‍കാന്‍ കഴിയില്ളെന്നതിന്‍െറ അടിസ്ഥാനത്തില്‍ ഫെസ്റ്റില്‍ വില്‍ക്കുന്ന മൊത്തം ടിക്കറ്റിന്‍െറ തുകയുടെ 48 ശതമാനം സംഘാടകരില്‍നിന്ന് ഈടാക്കും. മലബാര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് ഇവന്‍റ് മാനേജ്മെന്‍റാണ് ഫെസ്റ്റ് നടത്തുന്നത്.
ഫെസ്റ്റിന് ഈടാക്കുന്നനികുതി എത്രയാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ടൗണ്‍ വാര്‍ഡംഗം ഫൈസല്‍ കാരാട്ട് പരസ്യമായി രംഗത്തുവന്നതോടെയാണ് ഫെസ്റ്റിന്‍െറ നടത്തിപ്പ് വിവാദമായത്.ഫെസ്റ്റ് നടത്തി പഞ്ചായത്തിന് നികുതിനഷ്ടം വരുത്തുന്നതായുള്ള ആരോപണവും ഉയര്‍ന്നു. ശനിയാഴ്ചനടന്ന ഭരണസമിതിയോഗം ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്‍റ് റസിയ ഇബ്രാഹീമും അറിയിച്ചിരുന്നു.
എന്നാല്‍, പി.വി.ആര്‍ ലൈസന്‍സ് ലഭിക്കാതെയും വിനോദനികുതി അടക്കാതെയും പരിപാടികള്‍ ഞായറാഴ്ച ആരംഭിക്കുകയായിരുന്നു. സംഘാടകര്‍ നല്‍കിയ അപേക്ഷയില്‍ സെക്രട്ടറി നടത്തിയ പരിശോധനയില്‍ പി.വി.ആര്‍ ലൈസന്‍സിന് ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ളെന്ന് കണ്ടത്തെിയിരുന്നു. ഇതത്തേുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഫെസ്റ്റ് നിര്‍ത്തിവെക്കാന്‍ സെക്രട്ടറി ഉത്തരവിട്ടു. രേഖകള്‍ പഞ്ചായത്ത് ഓഫിസില്‍ എത്തിച്ചതിനത്തെുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഫെസ്റ്റിനുള്ള അനുമതി നല്‍കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി മാധ്യമത്തോട് പറഞ്ഞു. വില്‍ക്കുന്ന മുഴുവന്‍ ടിക്കറ്റുകള്‍ക്ക് മുകളിലും പഞ്ചായത്തിന്‍െറ സീല്‍ പതിക്കണം. സീരിയല്‍ നമ്പറിന് അനുപാതമായി നികുതി സംഘാടകര്‍ പഞ്ചായത്തിലടക്കുകയും വേണം, പഞ്ചായത്തിന് നികുതിനഷ്ടം വരുത്താനുള്ള സംഘാടകരുടെയും ചിലരാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ആസൂത്രിത നീക്കമാണ് 'മാധ്യമം' റിപ്പോര്‍ട്ടിലൂടെ പൊളിഞ്ഞത്.ആഴ്ചകള്‍ക്കുമുമ്പ് താമരശ്ശേരി പഞ്ചായത്തില്‍ കുടുംബശ്രീയുടെ മറവില്‍ ഫെസ്റ്റ് നടത്തി രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ട് പഞ്ചായത്തിന് ലക്ഷങ്ങളുടെ നികുതിനഷ്ടം വരുത്തിയിരുന്നു. ഇതില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സ്പോണ്‍സര്‍ഷിപ് സമ്പ്രദായം റദ്ദാക്കല്‍ ഉടനുണ്ടാവും

Posted: 10 Feb 2015 10:02 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിലവിലുള്ള സ്പോണ്‍സര്‍ഷിപ് സമ്പ്രദായം റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് സുലൈമാന്‍ ജാറുല്ലയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
രാജ്യത്തേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ കീഴില്‍ മാന്‍പവര്‍ പബ്ളിക് അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കുറച്ചുകാലമായി നിയന്ത്രണമുള്ള നേരിട്ടുള്ള വിദേശി തൊഴിലാളി റിക്രൂട്ട്മെന്‍റ് അടുത്തുതന്നെ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ സ്പോണ്‍സര്‍ഷിപ് സമ്പ്രദായം എടുത്തുകളയുന്ന നടപടിക്ക് തുടക്കമിടുമെന്ന് ജാറുല്ല വ്യക്തമാക്കി.
സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യത്ത് വസിക്കുന്ന എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധരാണ്. കാലങ്ങളായി രാജ്യത്ത് നിലനിന്നുപോരുന്ന നിലവിലെ സ്പോണ്‍സര്‍ഷിപ് സമ്പ്രദായത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും ആക്ഷേപങ്ങളുയരുന്നുണ്ട് -ജാറുല്ല പറഞ്ഞു. വിദേശികളെന്ന് കരുതി തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സാഹചര്യം ഒരിക്കലും അനുവദിക്കുകയില്ല. മനുഷ്യാവകാശ സമിതികളുടെയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും നിര്‍ദേശങ്ങള്‍ക്കനുസൃതമായി രാജ്യത്തെ തൊഴില്‍ സാഹചര്യം മാറ്റിപ്പണിയുന്നതിലാണ് നമ്മുടെ ശ്രദ്ധ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010ല്‍ സ്വകാര്യ മേഖലക്കായി പുതിയ തൊഴില്‍ നിയമം വന്നതോടെയാണ് പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ രൂപവത്കരണവും അതുവഴി സ്പോണ്‍സര്‍ഷിപ് സംവിധാനം റദ്ദാക്കലും ഉടന്‍ നടപ്പാവുമെന്ന പ്രഖ്യാപനമുണ്ടായത്. ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ് സംവിധാനം റദ്ദാക്കാന്‍ തീരുമാനിച്ചത്. വിദേശി തൊഴിലാളികളുടെമേല്‍ സ്പോണ്‍സര്‍മാരായ സ്വദേശികള്‍ക്ക് വര്‍ധിച്ച അധികാരം നല്‍കുന്ന സംവിധാനത്തിനെതിരെ ഇന്‍റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍, മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തുടങ്ങിയവ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അടിമത്ത സമ്പ്രദായത്തിന് സമാനമാണ് സ്പോണ്‍സര്‍ഷിപ് വ്യവസ്ഥയെന്നായിരുന്നു ഇവര്‍ ഉന്നയിച്ച ആക്ഷേപം.
ഈ സാഹചര്യത്തിലാണ് സ്പോണ്‍സര്‍ഷിപ് സമ്പ്രദായം നിര്‍ത്തലാക്കാനും പബ്ളിക് അതോറിറ്റി രൂപവത്കരിക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുത്തത്.
 

എങ്ങും ആം ആദ്മി; ആവേശത്തില്‍ പ്രവാസി സമൂഹം

Posted: 10 Feb 2015 09:47 PM PST

Image: 

മസ്കത്ത്: ചൊവ്വാഴ്ച ഒമാനിലെ പ്രവാസി സമൂഹം ഉണര്‍ന്നെണീറ്റത് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ഡല്‍ഹി എല്ലായിടത്തും ആവേശമായി മാറി. സാമൂഹിക മാധ്യമങ്ങള്‍ക്കൊപ്പം പൊതുഇടങ്ങളും ഓഫിസുകളും എല്ലാം ആം ആദ്മിയും ചൂലും കെജ്രിവാളും കീഴടക്കി. പ്രവാസി ഇന്ത്യക്കാര്‍ക്കൊപ്പം സ്വദേശികളും മറ്റു രാജ്യക്കാരുമെല്ലാം ഡല്‍ഹിയിലെ ‘തൂത്തുവാരല്‍’ വിലയിരുത്താന്‍ കൂടി. ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിന്‍െറ അതേ ആവേശമാണ് കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിക്കും ലഭിച്ചത്. അരവിന്ദ് കെജ്രിവാളും കിരണ്‍ ബേദിയും നരേന്ദ്ര മോദിയും എല്ലാം ചര്‍ച്ചകളില്‍ ഉയര്‍ന്നപ്പോള്‍ ഒരു വര്‍ഷം മുമ്പുവരെ തിളങ്ങുന്ന നക്ഷത്രങ്ങളായിരുന്ന സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, അണ്ണാ ഹസാരെ, എല്‍.കെ. അദ്വാനി എന്നിവരെല്ലാം വിസ്മൃതിയിലേക്ക് മറയുകയും ചെയ്തു. ആം ആദ്മിയുടെ തകര്‍പ്പന്‍ വിജയത്തിനൊപ്പം ബി.ജെ.പിയുടെയും മോഡിയുടെയും പരാജയവും ആഘോഷിക്കുന്ന തിരക്കിലായിരുന്നു പ്രവാസിസമൂഹം. ഡല്‍ഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങളും ചൂലും പേര് തുന്നിച്ചേര്‍ത്ത മോദിയുടെ കോട്ടും ക്രെയിന്‍ ബേദിയും കെജ്രിവാളിന്‍െറ തൊപ്പിയും എല്ലാം സാമൂഹിക മാധ്യമങ്ങളും ഓഫിസുകളും കഫറ്റീരിയകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളില്‍ കടന്നുവന്നു. ടി.വി ചര്‍ച്ചകളെക്കാള്‍ സജീവമായിരുന്നു പല കഫറ്റീരിയകളിലും നടന്ന നാടന്‍ സംവാദങ്ങള്‍. ഡല്‍ഹിയിലെ ഗംഭീര വിജയം നേടിയ ഒറ്റ ദിവസം കൊണ്ട് നൂറുകണക്കിന് അനുയായികളെ ഗള്‍ഫിലുണ്ടാക്കാനും ആം ആദ്മിക്കും കെജ്രിവാളിനും കഴിഞ്ഞു. കോര്‍പറേറ്റിസവും ജനങ്ങളും തമ്മിലെ മത്സരം എന്നുവരെ വിലയിരുത്തിയവരും ഉണ്ടായിരുന്നു. ഒമ്പതു മാസം മുമ്പ് ഗംഭീര വിജയം കൊയ്ത നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും പരാജയത്തിന്‍െറ വിലയിരുത്തലിനൊപ്പം സാധാരണക്കാരന്‍െറ മനസ്സുകണ്ട രാഷ്ട്രീയ നേതാവായുള്ള അരവിന്ദ് കെജ്രിവാളിന്‍െറ പുരോഗതിയും ചര്‍ച്ചകളില്‍ സജീവമായി.  ഡല്‍ഹി തെരഞ്ഞെടുപ്പിലെ ആംആദ്മി വിജയത്തില്‍ ആഹ്ളാദംപ്രകടിപ്പിച്ച് മത്ര മതേതര കൂട്ടായ്മ ബല്‍ദിയ പാര്‍ക്കിലെ മൊത്തവിതരണ മാര്‍ക്കറ്റില്‍ പായസ വിതരണം നടത്തി.
പരമ്പരാഗത പാര്‍ട്ടികളായ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍െറയും പ്രധാന മുദ്രാവാക്യം വികസനം എന്നതാണെങ്കിലും പാവപ്പെട്ടവര്‍ക്ക് അവരുടെ നടപടികളിലോ മുദ്രാവാക്യങ്ങളിലോ ഒരു സ്ഥാനവുമില്ളെന്ന് ഡല്‍ഹിയിലും മുംബൈയിലും ജോലി നോക്കിയ ശേഷം മസ്കത്തിലത്തെിയ മാധ്യമ പ്രവര്‍ത്തകന്‍ കെ.ടി. ജോസഫ് പറയുന്നു. സര്‍ക്കാറിന്‍െറ മുഴുവന്‍ സംവിധാനങ്ങളോടും അഴിമതി ചേര്‍ന്നുനില്‍ക്കുന്നതായി ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.
പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലാളിമാരുടെ ഉറ്റചങ്ങാതികളായതോടെയാണ് അഴിമതി കൊടികുത്തിവാഴാന്‍ തുടങ്ങിയത്. വിവിധ സംസ്ഥാന സര്‍ക്കാറുകളും ഇതില്‍ നിന്ന് മുക്തരല്ല. ഈ സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ കെജ്രിവാളില്‍ രക്ഷകനെ കണ്ടത്തെുകയായിരുന്നുവെന്ന് ജോസഫ് പറയുന്നു. ജനങ്ങള്‍ക്ക് ബഹുമാനം നല്‍കാനും സുതാര്യമായി പ്രവര്‍ത്തനങ്ങള്‍ നടത്താനും കെജ്രിവാളിന് കഴിഞ്ഞു. ഡല്‍ഹിയിലെ 49 ദിവസത്തെ ഭരണകാലത്ത് മുകേഷ് അംബാനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ ധ്രുവീകരണത്തിന്‍െറ തുടക്കമാണ്. കോണ്‍ഗ്രസിന്‍െറ ശേഷിയില്ലായ്മയും ബി.ജെ.പിയുടെ ബ്രാഹ്മണിക്കലിസവും മൂലം പുതിയ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ തുടക്കമാകുകയാണെന്നും ജോസഫ് വിലയിരുത്തുന്നു.
ബി.ജെ.പിയുടെ അഹന്തക്കേറ്റ തിരിച്ചടിയാണ് ആം ആദ്മിയുടെ വിജയമെന്നാണ് മത്ര സൂഖിലെ കടയില്‍ ജോലിചെയ്യുന്ന റഫീഖ് ചങ്ങളായിയുടെ അഭിപ്രായം. ആം ആദ്മി വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇത്രയും വലിയൊരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ളെന്ന് ഷിജു നടാല്‍ പറയുന്നു. സന്തോഷകരമായ ദിനമാണ് ഇതെന്നാണ് മസ്കത്തില്‍ ജോലിചെയ്യുന്ന ചാവക്കാട് സ്വദേശി ഷാഹുലിന്‍െറ അഭിപ്രായം. ഇടതുപക്ഷ അനുഭാവിയാണെങ്കിലും ആം ആദ്മിയുടെ വിജയം ആഗ്രഹിച്ചിരുന്നുവെന്ന് മത്രയില്‍ ടൈലറായി ജോലി ചെയ്യുന്ന വിശ്വന്‍ പറഞ്ഞു. എക്സിറ്റ് പോളുകളെ പോലും അതിശയിപ്പിച്ച വിജയം നേടിയ ആം ആദ്മിക്കൊപ്പമാണ് താനെന്നും പറയാന്‍ അദ്ദേഹം മറന്നില്ല.
പരമ്പരാഗത രാഷ്ട്രീയക്കാര്‍ പരാജയപ്പെടുന്നിടത്താണ് ജനങ്ങള്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതെന്ന് റെഡിമെയ്ഡ് വ്യാപാരിയായ എറണാകുളം സ്വദേശി ജോര്‍ജ് പറയുന്നു. കോണ്‍ഗ്രസ് അനുഭാവിയാണെങ്കിലും ആം ആദ്മി വിജയം ഒരു പരീക്ഷണമായി കാണുന്നതായും അദ്ദേഹം പറഞ്ഞു.
 ജോലിയുടെ ഭാഗമായി ആം ആദ്മി തൊപ്പി ധരിക്കുന്ന കഫറ്റീരിയ ജീവനക്കാരന്‍ നവാസിന് രാഷ്ട്രീയത്തിലോ ഡല്‍ഹിയിലെ വിജയത്തിലോ ഒന്നും വലിയ താല്‍പര്യമില്ല. കോണ്‍ഗ്രസിന്‍െറ 15 വര്‍ഷത്തെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെയും ബി.ജെ.പിയുടെ ഹിന്ദുത്വ തീവ്രവാദത്തിനും ജനദ്രോഹ നടപടിക്കുമെതിരായ ജനങ്ങളുടെ പ്രതിഷേധമാണ് കെജ്രിവാളിനെ  അധികാരത്തിലത്തെിച്ചതെന്ന് സലാലയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ കെ.വി. അബ്ദുന്നാസര്‍ പറയുന്നു.  കോണ്‍ഗ്രസിന്‍െറ പതനം വേദനിപ്പിക്കുന്നുവെങ്കിലും മതേതരത്വത്തെ ജനങ്ങള്‍ കൈവെടിഞ്ഞിട്ടില്ളെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തിയതായാണ് ബിസിനസുകാരനായ ആര്‍.കെ. അഹമ്മദിന്‍െറ അഭിപ്രായം.
മതേതര വിശ്വാസികള്‍ക്കും ഭാരതത്തിന്‍െറ ഭാവിയില്‍ ഉത്കണ്ഠയുള്ളവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് ഡല്‍ഹി വിജയമെന്ന് അധ്യാപികയായ യാസ്മിന്‍ പി.അബ്ദുല്ല അഭിപ്രായപ്പെട്ടു. വര്‍ഗീയശക്തികളുമായും കോര്‍പറേറ്റുകളുമായും ബി.ജെ.പി കൈകോര്‍ത്തതിനെതിരെയുള്ള വിജയം കൂടിയാണിത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം 67 ശതമാനം ഇന്ത്യക്കാരും മതേതരത്വത്തില്‍ വിശ്വസിക്കുന്നവരാണെന്നാണ് ബോധ്യപ്പെടുത്തിയത്. ഡല്‍ഹിയില്‍ ഇത് നൂറ് ശതമാനമായി ഉയര്‍ന്നതായും അവര്‍ പറഞ്ഞു.  
മോഹനവാഗ്ദാനം നല്‍കി അധികാരത്തിലേറിയ ശേഷം ഒരു വാഗ്ദാനം പോലും പാലിക്കാതെ അംബാനിയുടെയും അദാനിയുടെയും ചെരിപ്പുനക്കുകയും വിദേശരാജ്യങ്ങളില്‍ കറങ്ങിനടന്ന് കോടിക്കണക്കിന് രൂപയുടെ റോഡ്ഷോ നടത്തുകയുംചെയ്ത മോദിയുടെ കരണത്തടിച്ച ജനവിധിയാണ് ഡല്‍ഹിയിലേതെന്ന് തൊഴിലാളിയായ ഷിബു അഭിപ്രായപ്പെട്ടു. മാറിമാറിവന്ന ഭരണകൂടങ്ങളില്‍ മനംമടുത്ത ജനങ്ങള്‍ എ.എ.പിയില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതായും അഴിമതി, സ്ത്രീ സുരക്ഷ എന്നിവയില്‍ പുതിയ ചുവടുകള്‍ പ്രതീക്ഷിക്കാമെന്നും വീട്ടമ്മയായ അര്‍ച്ചന നിഷാദ് പറയുന്നു.
 സാധാരണ ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇനിയും അവസരമുണ്ടെന്ന പാഠവും ഈ വിജയം നല്‍കുന്നതായി അവര്‍ പറഞ്ഞു.
ജനങ്ങള്‍ വിഡ്ഢികളല്ളെന്ന് പരമ്പരാഗത രാഷ്ട്രീയക്കാരെ ഡല്‍ഹി നിവാസികള്‍ പഠിപ്പിച്ചതായി കച്ചവടക്കാരനായ ഷാജി കാമൂന പറഞ്ഞു.

ഫണ്ട് വിവാദം: ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി നോട്ടീസ്

Posted: 10 Feb 2015 09:46 PM PST

Image: 

ന്യൂഡല്‍ഹി: വ്യാജ കമ്പനികളുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി ഫണ്ട് സ്വീകരിച്ചെന്ന പരാതിയില്‍ ആദായ നികുതി വകുപ്പ്  എ.എ.പിക്ക് നോട്ടീസയച്ചു. വിവാദ ഫണ്ടിന്‍റെ  ഉറവിടം സംബന്ധിച്ച് ഫെബ്രുവരി 16 നകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. നാലു ചെക്കുകളായി രണ്ടു കോടി രൂപയാണ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. ഫണ്ട് നല്‍കിയവരുടെ വിവരങ്ങള്‍ സംബന്ധിച്ച് അറിയിക്കണമെന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് ആം ആദ്മി പാര്‍ട്ടി ഫണ്ടിലേക്ക് വ്യാജ കമ്പനികളുടെ പേരില്‍ രണ്ടു കോടി രൂപയുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചതായി പാര്‍ട്ടി മുന്‍ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. നാലു വ്യാജ കമ്പനികളുടെ പേരിലാണ് അമ്പതു ലക്ഷം രൂപയുടെ നാലു ചെക്കുകള്‍ ആം ആദ്മി പാര്‍ട്ടി  അക്കൗണ്ടില്‍ നിക്ഷേപിച്ചത്.

എന്നാല്‍ ഇതില്‍ സണ്‍ വിഷന്‍ ഏജന്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്കൈലൈന്‍ മെറ്റല്‍സ് ആന്‍്റ് അലോയ് എന്നീ രണ്ടു കമ്പനികള്‍ ഒരു ദിവസം പോലും പ്രവര്‍ത്തിക്കുകയോ ബിസിനസ് നടത്തുകയോ ചെയ്തിട്ടില്ളെന്നും എ.എ.പി മുന്‍ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. എ.എ.പിയുടെ ഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

ഫണ്ട് സ്വീകരിച്ചതില്‍ വിശദീകരണം തേടി എ.ഐ.സി.സിക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.  10 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടായി സ്വീകരിച്ചതിന്റെ സ്രോതസ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
 

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,640 രൂപ

Posted: 10 Feb 2015 09:33 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,640 രൂപയിലും ഗ്രാമിന് 2,580 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന്‍ വില 20,640 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 6.40 ഡോളര്‍ കൂടി 1,230.00 ഡോളറിലെത്തി.

കെജ് രിവാള്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

Posted: 10 Feb 2015 08:55 PM PST

Image: 
Subtitle: 
മോദി^കെജ് രിവാള്‍ വ്യാഴാഴ്ച രാവിലെ 10.30ന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. നഗര വികസന മന്ത്രാലയത്തിന്‍െറ ആസ്ഥാനമായ നിര്‍മാണ്‍ ഭവനിലെ ത്തിയാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഡല്‍ഹിയിലെ താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഉച്ചക്കുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങുമായി കെജ് രിവാള്‍ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ക്രമസമാധാനപാലനം, സ്ത്രീകള്‍ അടക്കമുള്ളവരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കെജ് രിവാള്‍ വ്യാഴാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. കൂടാതെ, രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കാനാണിത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസകള്‍ അറിയിക്കാന്‍ വിളിച്ച മോദി തന്നോടൊപ്പം ചായ കുടിക്കാന്‍ കെജ് രിവാളിനെ ക്ഷണിക്കുകയും ചെയ്തിരുന്നു.

കൂടാതെ, മുഴുവന്‍ കേന്ദ്രമന്ത്രിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കെജ് രിവാള്‍ ക്ഷണിച്ചിട്ടുണ്ട്.
 

യു.എ.ഇയില്‍ ലിംഗ സമത്വ കൗണ്‍സില്‍ രൂപവത്കരിക്കും

Posted: 10 Feb 2015 08:21 PM PST

Image: 

ദുബൈ: രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ സ്ത്രീകള്‍ക്ക് തുല്യ പരിഗണന നല്‍കുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇയില്‍ ലിംഗ സമത്വ കൗണ്‍സില്‍ രൂപവത്കരിക്കുന്നു. ദുബൈ മദീനത്ത് ജുമൈറയില്‍ നടക്കുന്ന മൂന്നാമത് സര്‍ക്കാര്‍ ഉച്ചകോടിയുടെ രണ്ടാംദിനം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ പത്നിയുമായ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമായിരിക്കും കൗണ്‍സിലിന്‍െറ അധ്യക്ഷ. ‘സര്‍ക്കാറിലെ ലിംഗ സമത്വം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ശൈഖ് മുഹമ്മദിന്‍െറ പ്രഖ്യാപനമുണ്ടായത്.
രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഈ വിഷയം ചര്‍ച്ചക്കെടുത്തതില്‍ ശൈഖ് മുഹമ്മദ് സന്തോഷം പ്രകടിപ്പിച്ചു. സ്ത്രീക്കും പുരുഷനും തുല്യ പരിഗണനയാണ് രാജ്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്‍െറ ഭാവി കെട്ടിപ്പടുക്കുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയെന്ന ദൗത്യമായിരിക്കും കൗണ്‍സില്‍ ഏറ്റെടുക്കുക.
വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എന്നും ശക്തമായി വാദിച്ച വ്യക്തിത്വമാണ് ശൈഖ് മുഹമ്മദെന്ന് ശൈഖ മനാല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
വികസന പ്രക്രിയയില്‍ സ്ത്രീകളെയും സജീവമായി പങ്കെടുപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രപിതാവ് ശൈഖ് സായിദ്, പ്രസിഡന്‍റ് ശൈഖ് ഖലീഫ, വൈസ് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്‍െറ ഫലമായാണ് ഇമാറാത്തി വനിതകള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാനായത്.
രാജ്യത്തിന്‍െറ അഭിവൃദ്ധിയിലും വിജയക്കുതിപ്പിലും ലിംഗ സമത്വത്തിന്‍െറ പ്രാധാന്യം വളരെ വലുതാണ്. സമൂഹത്തില്‍ സുരക്ഷയും സമാധാനവും സുസ്ഥിരതയയും ഉറപ്പുവരുത്താന്‍ സമത്വം കൂടിയേ തീരൂ.
നേതൃപദവിയിലെ സ്ത്രീ സാന്നിധ്യത്തിന്‍െറ മികവ് സമ്പദ് വ്യവസ്ഥയിലും ഭരണമേഖലയിലും ഗുണപരമായ രീതിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. സ്ത്രീ- പുരുഷന്മാര്‍ക്കിടയില്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന അതിരുകള്‍ മായ്ച്ചുകളയാന്‍ രാജ്യം എക്കാലവും പരിശ്രമിച്ചിട്ടുമുണ്ട്. ഈ വിഷയത്തില്‍ ജനറല്‍ വിമന്‍സ് യൂനിയന്‍ ചെയര്‍പേഴ്സണ്‍ ശൈഖ ഫാത്തിമ ബിന്‍ത് മുബാറകിന്‍െറ പ്രയത്നങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ശൈഖ മനാല്‍ അഭിപ്രായപ്പെട്ടു.

ദേശീയ ഗെയിംസ്: സൈക്ലിങ്ങില്‍ കേരളത്തിന് സ്വര്‍ണം

Posted: 10 Feb 2015 08:12 PM PST

Image: 

തിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ളിങ്ങില്‍ കേരളത്തിന് മെഡല്‍. മൂന്നു കിലോമീറ്റര്‍ വ്യക്തിഗത പെര്‍സ്യൂട്ടില്‍ ടി.പി അഞ്ജിതയാണ് സ്വര്‍ണം നേടിയത്. അഞ്ജിത നേരത്തെ 72 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ടില്‍ വെങ്കലം നേടിയിരുന്നു.

രാവിലെ നടന്ന 500 മീറ്റര്‍ ടൈം ട്രയലിലാണ് കേരളാ താരം കെസിയ വര്‍ഗീസ് വെള്ളി മെഡല്‍ നേടി.

ചൊവ്വാഴ്ച നടന്ന 10 കിലോമീറ്റര്‍ സ്ക്രാച്ച് റേസില്‍ കേരളാ ടീം സ്വര്‍ണം നേടിയിരുന്നു. സൈക്ളിങ്ങില്‍ കേരളം നേടുന്ന മൂന്നാം സ്വര്‍ണമാണിത്.

ഗെയിംസില്‍ ഇതുവരെ 22 സ്വര്‍ണവും 24 വെള്ളിയും 28 വെങ്കലും അടക്കം 74 മെഡലുമായി കേരളം നാലാം സ്ഥാനത്താണ്.

‘ആപി’ന്‍െറ വിജയത്തില്‍ ബഹ്റൈനിലും ആഘോഷം

Posted: 10 Feb 2015 08:09 PM PST

Image: 

മനാമ: ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സ്വപ്നവിജയം നേടിയതിന്‍െറ ആഘോഷം ബഹ്റൈനിലും. സല്‍മാബാദിലാണ് അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തില്‍ ‘ആപ്’നേടിയ വിജയത്തിന്‍െറ പേരില്‍ ആഘോഷം നടന്നത്.
മനാമയില്‍ ഒരു ഫെയ്സ്ബുക് കൂട്ടായ്മയും മധുരവിതരണം നടത്തി. സല്‍മാബാദില്‍ ഒരു വ്യാഴവട്ടമായി ബിസിനസ് നടത്തുന്ന വെളിയങ്കോട് സ്വദേശി കെ.കെ.ഫൈസല്‍ കഴിഞ്ഞ തവണ നാട്ടിലത്തെിയപ്പോള്‍ ‘ആപി’ല്‍ അംഗത്വമെടുക്കുകയും പാര്‍ട്ടിയുടെ പൊന്നാനി മണ്ഡലം കോ-ഓര്‍ഡിനേറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വീണ്ടും ബഹ്റൈനിലത്തെിയെങ്കിലും ഫൈസലും സമാനമനസ്കരായ കൂട്ടുകാരും രാഷ്ട്രീയത്തിലെ ‘ആപി’ന്‍െറ ഉയര്‍ച്ച താഴ്ചകള്‍ നിരന്തരം ശ്രദ്ധിച്ചിരുന്നു. അതിനിടയിലാണ് ദല്‍ഹിയില്‍ നൂറ്റാണ്ടുപഴക്കമുള്ള പാര്‍ട്ടിയെപ്പോലും നിലംപരിശാക്കി ‘ആപ്’ വീണ്ടും അധികാരം പിടിച്ചത്. ഈ ആവേശത്തില്‍ ഫൈസലും ഒരു സംഘം മലയാളികളായ ചെറുപ്പക്കാരും ചേര്‍ന്ന് സല്‍മാബാദില്‍ മധുര വിതരണം നടത്തി. വര്‍ഗീയ ശക്തികള്‍ക്കും അഴിമതിക്കാര്‍ക്കുമെതിരായ ദല്‍ഹി ജനതയുടെ വിധിയെഴുത്ത് മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ സൂചനാണെന്ന് ഇവര്‍ പറഞ്ഞു.
തുളസി, ഷമീര്‍ അമ്പലായി, ഷഫീഖ്, അരുണ്‍, ഗോപന്‍, ജേക്കബ് തുടങ്ങിയവരാണ് മധുര വിതരണത്തിന് നേതൃത്വം നല്‍കിയത്.  ഒ.ഐ.സി.സി മാതൃകയില്‍ ബഹ്റൈനില്‍ ‘ആപ്’ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് ഇവര്‍ പറഞ്ഞു.
മനാമ: ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നേടിയ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് സബര്‍മതി കള്‍ചറല്‍ ഫോറം  പ്രസിഡന്‍റ് സാം ശമുവേല്‍ അടൂരിന്‍െറ നേതൃത്വത്തില്‍ മധുരം വിതരണം ചെയ്തു. ബി.ജെ.പി.യുടെയും നരേന്ദ്രമോഡിയുടെയും ന്യൂനപക്ഷ വിരുദ്ധ, കോര്‍പറേറ്റ് അനുകൂല നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് കള്‍ചറല്‍ ഫോറം അഭിപ്രായപ്പെട്ടു.

രണ്ടു കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

Posted: 10 Feb 2015 06:56 PM PST

Image: 

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. രണ്ടു കിലോ സ്വര്‍ണമാണ് കസ്റ്റംസ് ആന്‍റ് റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ടു ജിദ്ദയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അന്‍വര്‍ അലിയെ കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് അറിയിച്ചു.

ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തു റാക്കറ്റിന്‍െറ ഇടനിലക്കാരനാണ് അലിയെന്നു കസ്റ്റംസ് പറഞ്ഞു. ഇയാളെ ഉച്ചയോടെ എറണാകുളത്തെ കോടതിയില്‍ ഹാജരാക്കും.

യു.എസ് വനിത കൊല്ലപ്പെട്ടതായി ഒബാമയുടെ സ്ഥിരീകരണം

Posted: 10 Feb 2015 06:28 PM PST

Image: 

വാഷിങ്ടണ്‍: ഐ.എസ് തീവ്രവാദികള്‍ ബന്ദിയാക്കിയിരുന്ന യു.എസ് വനിത കെയ് ല മുല്ലര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് ബറാക് ഒബാമ സ്ഥിരീകരിച്ചു. യു.എസ് പൗരത്വമുള്ള ഒരാള്‍ കൂടി ഐ.എസിന്‍റെ പിടിയിലുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ജോര്‍ദാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സന്നദ്ധ പ്രവര്‍ത്തകയായ കെയ് ല മരിച്ചതായി കഴിഞ്ഞയാഴ്ച ഐ.എസ് അറിയിച്ചിരുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിച്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐ.എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ളെന്നും ഒബാമ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.  

2013ലാണ് സിറിയയില്‍ അലപ്പോയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കെയ് ല മുള്ളറെ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. എച്ച്.ഐ.വി പ്രതിരോധം അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി വടക്കേ ഇന്ത്യയിലും ഇസ്രായേല്‍ ^ഫലസ്തീന്‍ മേഖലകളിലും കെയ് ല പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വീട്ടുകാര്‍ക്ക് കെയ് ല അയച്ച കത്ത് ബന്ധുക്കള്‍ പുറത്തുവിട്ടു. ഐ.എസ് പ്രവര്‍ത്തകര്‍ ബഹുമാനത്തോടെയും മാന്യമായുമാണ് പെരുമാറുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, സിറിയയില്‍ യു.എസ് പൗരനായ ഒരാള്‍ കൂടി ഐ.എസിന്‍െറ തടങ്കലിലുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ പൗരന്മാരായ ജെയിംസ് ഫോലെ, സ്റ്റീവന്‍ സോട്ട്ലോഫ്, എന്നീ മാധ്യമ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകന്‍ പീറ്റര്‍ കാസിങ്ങിനെയും ഐ.എസ് തീവ്രവാദികള്‍ നേരത്തെ വധിച്ചിരുന്നു.
 

കോണ്‍ഗ്രസിനെ തുടച്ചുനീക്കി ന്യൂനപക്ഷം പുതുദിശയിലേക്ക്

Posted: 10 Feb 2015 06:11 PM PST

Image: 

ന്യൂഡല്‍ഹി: കൊട്ടിക്കലാശത്തിന്‍െറ തലേന്നാള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നൂറുകണക്കിന് അനുയായികളുടെ അകമ്പടിയോടെ ഡല്‍ഹി ജുമാമസ്ജിദിനെ വലയം ചെയ്തത് മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മടിയാ മഹലിലെയും ബല്ലിമാറാനിലെയും സീറ്റുകളെങ്കിലും ഇത്തവണ കൂടെയുണ്ടാകുമല്ളോ എന്ന ഉറച്ചവിശ്വാസത്തിലായിരുന്നു. എന്നാല്‍, ജയമുറപ്പിച്ച കോണ്‍ഗ്രസിന്‍െറ സിറ്റിങ് എം.എല്‍.എമാരായിരുന്ന ശുഐബ് ഇഖ്ബാലിനെയും ഹാറൂണ്‍ റശീദിനെയും ആസിഫ് മുഹമ്മദ് ഖാനെയും ഡല്‍ഹിയില്‍ ന്യൂനപക്ഷങ്ങള്‍ വെറുതെവിട്ടില്ല. ഒരു സീറ്റിന്‍െറ ദയപോലും കോണ്‍ഗ്രസിന് നല്‍കാതെ ജീവിക്കാനുള്ള അവകാശവും ജീവിതപ്രശ്നങ്ങളുമാണ് തങ്ങള്‍ക്ക് വലുതെന്ന് ന്യൂനപക്ഷം ഒറ്റക്കെട്ടായി ഡല്‍ഹിയില്‍ വിധിയെഴുതുകയായിരുന്നു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രീണന കാര്‍ഡുകളിറക്കുന്നവര്‍ക്കും സങ്കുചിത സാമുദായിക രാഷ്ട്രീയം കളിക്കുന്നവര്‍ക്കും കനത്ത തിരിച്ചടി നല്‍കുന്നതായി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. വോട്ടെടുപ്പിന്‍െറ അവസാന മണിക്കൂറിലും ധ്രുവീകരണത്തിന് ആഞ്ഞുശ്രമിച്ച ബി.ജെ.പിയുടെ വര്‍ഗീയ തന്ത്രങ്ങളെ, ഡല്‍ഹി ഇമാമിന്‍െറ പിന്തുണ തള്ളിപ്പറഞ്ഞും ആക്രമിക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിക്കാതിരുന്നും മറികടക്കാന്‍ കെജ്രിവാള്‍ പയറ്റിയ മറുതന്ത്രം ഇരുകൈയും നീട്ടി സ്വീകരിച്ച ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രീണനത്തിന്‍െറ പേരില്‍ കോണ്‍ഗ്രസിന് കുത്തി വോട്ടു പാഴാക്കാന്‍ ഇത്തവണ മുതിര്‍ന്നില്ല. ബി.ജെ.പിക്കു വേണ്ടിയാണ് ശാഹി ഇമാം പരസ്യപ്രസ്താവന നടത്തിയതെന്ന് ആം ആദ്മി പാര്‍ട്ടി വോട്ടെടുപ്പുനാളില്‍ നടത്തിയ പ്രചാരണം സ്വീകരിച്ച മുസ്ലിം വോട്ടര്‍മാര്‍ വോട്ടെടുപ്പ് നാളില്‍ ജുമാമസ്ജിദിന് മുന്നില്‍നിന്ന് ശാഹി ഇമാമിനെതിരെ ചാനലുകളോട് സംസാരിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്തു.

രണ്ടുമാസത്തിനിടയില്‍ നടന്ന അഞ്ച് ചര്‍ച്ച് ആക്രമണങ്ങളിലൂടെ ചകിതരായ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ വോട്ട് ബാങ്കും മുസ്ലിംകളെ പോലെ ‘ആപ്പി’ല്‍ അഭയം കണ്ടത്തെിയത് കോണ്‍ഗ്രസിനെ ഡല്‍ഹിയില്‍ നാമാവശേഷമാക്കി. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തില്‍ നേരിയ കുറവ് മാത്രമുണ്ടായ ബി.ജെ.പിക്ക് ഇത്രയും കനത്ത തിരിച്ചടി നല്‍കാന്‍ ഇതുവഴി അവര്‍ക്ക് കഴിയുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33.03 ശതമാനം വോട്ട് ലഭിച്ച ബി.ജെ.പി 32 സീറ്റുകളില്‍ വിജയംനേടി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. ഈ തെരഞ്ഞെടുപ്പിലും  32.56 ശതമാനം വോട്ട് നേടി അതിനടുത്തത്തെിയിട്ടും മൂന്ന് സീറ്റിലധികം ബി.ജെ.പിക്ക് നേടാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസില്‍ നിന്നുമുള്ള ന്യൂനപക്ഷങ്ങളുടെ കൂട്ടത്തോടെയുള്ള ഈ കൂടുമാറ്റം കൊണ്ടുകൂടിയാണ്.

2013ലെ തെരഞ്ഞെടുപ്പില്‍ 24.7 ശതമാനം വോട്ട് കിട്ടിയ കോണ്‍ഗ്രസ് ഇത്തവണ 9.4 ശതമാനത്തിലേക്ക് ചുരുങ്ങിയത് പ്രധാനമായും ന്യൂനപക്ഷങ്ങളുടെ ദിശാമാറ്റം കൊണ്ടാണ്. ദലിതുകളും അനധികൃത കോളനികളും ഈ കുത്തൊഴുക്കിന്‍െറ ഭാഗമായതോടെ കോണ്‍ഗ്രസിന്‍െറ വോട്ടുചോര്‍ച്ച പൂര്‍ത്തിയായി. ക്രിയാത്മകമായി ഒന്നുംചെയ്യാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഹിന്ദുത്വ വര്‍ഗീയതയെ കാണിച്ച് പേടിപ്പിച്ച് ന്യൂനപക്ഷ വോട്ടുബാങ്കിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഇനി കഴിയില്ളെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു.

വിനയത്തിന്, ബദലിന് ഒരുവോട്ട്

Posted: 10 Feb 2015 06:00 PM PST

Image: 

ചാരത്തില്‍നിന്ന് എഴുന്നേറ്റു വന്ന ഒരു മനുഷ്യന്‍ രണ്ട് ദേശീയ പാര്‍ട്ടികളെ മലര്‍ത്തിയടിച്ചു. ബി.ജെ.പിയുടെ അഹങ്കാരവും കോണ്‍ഗ്രസിന്‍െറ അലംഭാവവും ഉഴുതുമറിച്ച ഡല്‍ഹിയുടെ മണ്ണില്‍ പുത്തന്‍ പ്രതീക്ഷകളുടെ വിത്തെറിഞ്ഞ അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും നൂറുമേനി. പതിറ്റാണ്ടുകളുടെ പാരമ്പര്യത്തിനും ഭരണത്തഴക്കത്തിനും അപ്പുറം, ജീവിതസ്പന്ദനം തിരിച്ചറിയുന്ന രാഷ്ട്രീയത്തെയാണ് സാധാരണക്കാര്‍ ഇഷ്ടപ്പെടുന്നതെന്ന് ഡല്‍ഹി തെളിയിച്ചു. പലനിലക്കും നിരവധി ഗുണഫലങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് സമ്മാനിക്കുന്നതാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിധി.

പ്രതിപക്ഷ എം.എല്‍.എമാരെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റാമെന്ന പരുവത്തിലാക്കിയ ഫലമാണ് പുറത്തുവന്നത്.  അത് ദേശീയ രാഷ്ട്രീയത്തില്‍ ശബ്ദം നഷ്ടപ്പെട്ടുപോയ പ്രതിപക്ഷത്തിന് മാന്യത തിരിച്ചുനല്‍കിയിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവുതന്നെ ഇല്ലാതായ സ്ഥിതിയില്‍നിന്ന് ജനാധിപത്യത്തിന് കരുത്തുപകരുകയാണ് ഡല്‍ഹി ഫലം. കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന് പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിയ ബി.ജെ.പിയെ ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനു പോലും അര്‍ഹതയില്ലാതാക്കിയത്, ഇതിനിടയില്‍ നടപ്പായ കാവ്യനീതി.

ആം ആദ്മി പാര്‍ട്ടി പ്രത്യയശാസ്ത്രം വിളമ്പിയില്ല. സാമുദായികമായ ചേരിതിരിവുകള്‍ കണക്കുകൂട്ടിയില്ല. പകരം, സാധാരണക്കാരന്‍െറ നിത്യജീവിത പ്രാരബ്ധങ്ങളും അഭിലാഷങ്ങളുമാണ് അവര്‍ പ്രമേയമാക്കിയത്. ഫൈ്ളഓവറും ബി.ടി.ആര്‍ റോഡുമൊക്കെ നിറയുന്ന വികസന മാതൃകകള്‍ക്കപ്പുറം, വിലവര്‍ധനകളില്‍ വിഷമിക്കുന്ന സാധാരണക്കാരനു മുന്നില്‍ വൈദ്യുതിക്കും വെള്ളത്തിനും നിത്യോപയോഗ സാധനങ്ങള്‍ക്കുമൊക്കെ വിലകുറയുന്ന നല്ല നാളെയെക്കുറിച്ച്, സുരക്ഷയെക്കുറിച്ച് അവര്‍ സംസാരിച്ചു. കഴിഞ്ഞതവണ പറ്റിയ പിഴവുകള്‍ക്ക് മാപ്പു ചോദിച്ച് ‘പാഞ്ച് സാല്‍ കെജ്രിവാളി’ന് വോട്ടുചോദിച്ചു. അത് വാഗ്ദാനങ്ങളുടെ വായ്ത്താരികള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസ്യതയുള്ളതായി ജനത്തിന് തോന്നി.

എട്ടുമാസം മുമ്പ് ഏറെ പ്രതീക്ഷകള്‍ നല്‍കി അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാറിനെക്കുറിച്ച നിരാശ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിന് ആക്കം പകര്‍ന്നു. അഴിമതിയും വിലക്കയറ്റവും യു.പി.എ സര്‍ക്കാറിനെതിരെ പ്രധാന വിഷയങ്ങളായി ഉയര്‍ത്തിക്കാട്ടിയ ബി.ജെ.പി ഭരണമേറ്റിട്ടും സ്ഥിതിക്ക് മാറ്റമില്ലാത്തത് യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് മങ്ങലേല്‍പിച്ചിരുന്നു. ആധാര്‍, പാചകവാതക സബ്സിഡി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ സ്ത്രീ വോട്ടര്‍മാര്‍, മോദിയുടെ ഭരണത്തിലും ഏടാകൂടങ്ങള്‍ ഒഴിയുന്നില്ളെന്നു കണ്ടപ്പോള്‍ കെജ്രിവാളിന് ഒരവസരം കൂടി കൊടുക്കാന്‍ തീരുമാനിച്ചു. ശുചിത്വഭാരതം പറഞ്ഞ് ചൂലുപിടിച്ച മോദിയെക്കാള്‍, ആം ആദ്മിക്കാരനായി ചൂലെടുത്ത കെജ്രിവാള്‍ തന്നെയാണ് സ്വീകാര്യനായത്.

നാലാഴ്ച മുമ്പ് ബി.ജെ.പിയില്‍ ഇല്ലാതിരുന്ന കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി നൂലില്‍ കെട്ടിയിറക്കിയത് ബി.ജെ.പിയില്‍ സൃഷ്ടിച്ച പോര് മോദി-അമിത്ഷാമാരുടെ കൈക്കരുത്തില്‍ ഞെരിഞ്ഞമര്‍ന്നില്ല. മുന്‍മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഡോ. ഹര്‍ഷ്വര്‍ധന്‍ അഞ്ചുവട്ടം പാട്ടുംപാടി ജയിച്ച കൃഷ്ണനഗര്‍ മണ്ഡലത്തില്‍ പൊലീസ് ഭാഷയുമായി വോട്ടര്‍മാരെ സമീപിച്ച കിരണ്‍ ബേദി തോറ്റമ്പിയതില്‍ ബി.ജെ.പിക്കാരായ വോട്ടര്‍മാരുടെകൂടി ‘സംഭാവന’യുണ്ട്. പകുതി വോട്ടര്‍മാരും വീട്ടിലിരിക്കുന്ന പതിവുള്ള മുന്‍കാല തെരഞ്ഞെടുപ്പുകളില്‍നിന്ന് ഭിന്നമായി, 70 ശതമാനത്തിനടുത്തേക്ക് വോട്ടുശതമാനം വര്‍ധിച്ച തെരഞ്ഞെടുപ്പിലാണ് തിരിച്ചടിയുടെ സമസ്യ.

വോട്ടര്‍മാര്‍ നല്‍കിയ വട്ടപ്പൂജ്യത്തിന്‍െറ ഒത്ത നടുവിലാണ് കോണ്‍ഗ്രസ്. 15 വര്‍ഷം ഡല്‍ഹി ഭരിച്ചതിനൊടുവില്‍, കഴിഞ്ഞവര്‍ഷം കിട്ടിയ എട്ടുസീറ്റു പോലും നിലനിര്‍ത്താന്‍ കഴിയാത്ത വിശ്വാസരാഹിത്യത്തിന്‍െറ ദൈന്യതയിലേക്കാണ്, ആം ആദ്മി തരംഗം കോണ്‍ഗ്രസിനെ എടുത്തെറിഞ്ഞത്. മോദി ഭരണത്തില്‍ അരക്ഷിത ബോധത്തിന്‍െറ പിടിയിലമര്‍ന്ന പിന്നാക്ക-ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെയല്ല, സാമുദായികാടിസ്ഥാനത്തില്‍ വോട്ടുചോദിക്കാതിരുന്നിട്ടും ആം ആദ്മി പാര്‍ട്ടിയിലേക്കാണ് പുതുപ്രതീക്ഷയുമായി കൂട്ടത്തോടെ ഒഴുകിയത്. തോല്‍വി ഏറ്റുവാങ്ങാന്‍ തുടക്കത്തില്‍ തന്നെ ഒരുങ്ങിനിന്ന കോണ്‍ഗ്രസിനു കൊടുത്ത് വോട്ട് പാഴാക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസുകാരും അധികമില്ളെന്നാണ് ‘സംപൂജ്യ’സ്ഥാനം വിളിച്ചുപറയുന്നത്.

മോദിത്തിര അടക്കിയതിനൊപ്പം, പരമ്പരാഗത-സാമ്പ്രദായിക പാര്‍ട്ടികള്‍ക്കിടയില്‍ ബദലുകള്‍ക്ക് പുതിയ സാധ്യതകളുടെ ചാലുകീറിക്കൊടുക്കുന്നതുകൂടിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം. മോദിയെ മുന്നില്‍നിര്‍ത്തുന്ന ബി.ജെ.പിക്കു മുന്നില്‍ പ്രതിയോഗിയാകാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുള്ള കെല്‍പ് സംശയാസ്പദമായി നില്‍ക്കുന്ന കാലമാണിത്. അതിനെക്കാള്‍ പ്രാദേശിക ബദലുകള്‍ക്കുള്ള സാധ്യതകളാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തോടെ ഉയര്‍ന്നുവരുന്നത്. ദേശീയതലത്തില്‍ പ്രധാന പ്രതിപക്ഷമായി വളരാന്‍ ആം ആദ്മി പാര്‍ട്ടിക്ക് എത്രത്തോളം കഴിയുമെന്നത് കണ്ടറിയേണ്ട കാര്യം. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തെക്കാള്‍, ഇടതു പാര്‍ട്ടികളെക്കാള്‍, കരുത്തുള്ള പ്രതിപക്ഷ ശബ്ദമായി അരവിന്ദ് കെജ്രിവാളിനെ കാണാന്‍ ജനത്തെ പ്രേരിപ്പിക്കുന്നതാണ് ‘മിനി ഇന്ത്യ’യായ ഡല്‍ഹിയിലെ ഫലം.
സ്വേച്ഛാപരമായി മുന്നോട്ടു നീങ്ങാനുള്ള വിധിയെഴുത്തായി ലോക്സഭയിലെ കേവല ഭൂരിപക്ഷത്തെ കണ്ട ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും യാഗാശ്വത്തിന് കടിഞ്ഞാണിടാന്‍ ഒരളവോളം കെജ്രിവാളിന്‍െറ വിജയത്തിന് സാധിക്കും. കോര്‍പറേറ്റ് താല്‍പര്യങ്ങളും ഓര്‍ഡിനന്‍സ് വഴികളും നിറഞ്ഞ ഭരണരീതിയില്‍ സാധാരണക്കാരന്‍െറ നിത്യജീവിത പ്രശ്നങ്ങളിലേക്കും വിശ്വാസപ്രമാണങ്ങളിലേക്കും ഒരു ‘ഘര്‍ വാപസി’ നടത്താന്‍ മോദി നിര്‍ബന്ധിതനാണ്. സാന്ത്വനസ്പര്‍ശം അര്‍ഹിക്കുന്ന ബഹുഭൂരിപക്ഷത്തിനു മുന്നില്‍ മോദിക്കോട്ടിന്‍െറ പ്രദര്‍ശനംകൊണ്ട് അര്‍മാദിക്കരുതെന്ന് തിരിച്ചറിയാനും അദ്ദേഹം നിര്‍ബന്ധിതനാണ്.   

കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന മുദ്രാവാക്യമുയര്‍ത്തി ‘ഹിന്ദുരാഷ്ട്ര’ സന്ദേശവുമായി മുന്നോട്ടുനീങ്ങുന്ന സംഘ്പരിവാറിന്, കോണ്‍ഗ്രസിനുമപ്പുറം, ജനാധിപത്യ ഇന്ത്യയിലെ ബഹുസ്വരതയെക്കുറിച്ച് ഡല്‍ഹി ഫലം പറഞ്ഞുകൊടുക്കുന്നുണ്ട്. കോണ്‍ഗ്രസിനെ എളുപ്പത്തില്‍ കീഴ്പ്പെടുത്താന്‍ സംഘ്പരിവാറിന്‍െറ വര്‍ഗീയ അജണ്ടക്ക് കഴിയുന്നുവെങ്കില്‍, അത്തരം അജണ്ടകള്‍ക്ക് അതീതമായ വിജയമാണ് കെജ്രിവാള്‍ നേടിയതെന്ന വാസ്തവമാണ് അഞ്ച് ചര്‍ച്ച് ആക്രമണങ്ങളും ത്രിലോക്പുരി സംഘര്‍ഷവും മുതല്‍ ഇമാം ബുഖാരിയുടെ ആഹ്വാനം വരെയുള്ള സംഭവഗതികള്‍ പറഞ്ഞുതരുന്നത്.

ആം ആദ്മി പാര്‍ട്ടി ഇന്ന് ഒരു പരീക്ഷണമല്ല; യാഥാര്‍ഥ്യമാണ്. ആം ആദ്മി തരംഗത്തിലെ മൃഗീയ ഭൂരിപക്ഷം യഥാര്‍ഥത്തില്‍ അരവിന്ദ് കെജ്രിവാളിനും വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നുണ്ട്. നിയമസഭയിലെ മൃഗീയ ഭൂരിപക്ഷം രാഷ്ട്രീയത്തഴക്കമില്ലാത്ത നേതാക്കളുടെ അഹങ്കാരമായി മാറാന്‍ ഇടയുള്ളതിന്‍െറ അപകടം ഒരുവശത്ത്. വാരിക്കോരി നല്‍കിയിട്ടുള്ള ജനകീയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലെ പ്രായോഗിക പ്രതിസന്ധികള്‍ മറുവശത്ത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തന്നെ ഡല്‍ഹിയിലും അധികാരത്തില്‍ വരേണ്ടതിന്‍െറ പ്രാധാന്യം ഓര്‍മപ്പെടുത്തി വോട്ടുചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങളില്‍ പുതിയ മുഖ്യമന്ത്രി ഏറ്റുമുട്ടേണ്ടി വരുമെന്ന യാഥാര്‍ഥ്യം പുറമെ.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി, ഡല്‍ഹി പൊലീസിന്‍െറ നിയന്ത്രണം സംസ്ഥാന സര്‍ക്കാറിലേക്ക്, വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനും നിരക്കു കുറക്കാനും അംബാനിമാരോടും മറ്റും നടത്തേണ്ട പടവെട്ട്, ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍നിന്നും മറ്റും കുടിവെള്ളം സുലഭമായി, സൗജന്യ നിരക്കില്‍ എത്തിക്കേണ്ടതിന്‍െറ പങ്കപ്പാട്  തുടങ്ങി സമ്പൂര്‍ണ വൈ-ഫൈ സംവിധാനം വരെയുള്ള വെല്ലുവിളികളാണ് അഞ്ചുവര്‍ഷത്തെ മുഖ്യമന്ത്രിയാകാന്‍ പോകുന്ന ‘അരാജകവാദി’ ഏറ്റെടുക്കേണ്ടിവരുന്നത്. രണ്ട് ദേശീയ പാര്‍ട്ടികളെ ഒറ്റക്ക് ഡല്‍ഹിയില്‍ തരിപ്പണമാക്കിയ കുറിയ മനുഷ്യന്‍െറ ഇച്ഛാശക്തിയെ അനായാസം ആര്‍ക്കും തടഞ്ഞുനിര്‍ത്താന്‍ കഴിയില്ളെന്ന് പ്രത്യാശിക്കുകയാണ് വിജയത്തിന്‍െറ ആരവങ്ങള്‍ക്കിടയില്‍ ഉചിതം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP