സ്വാഗതം
WELCOME

News Update..

Saturday, February 14, 2015

ആര്‍പ്പൂക്കരയില്‍ ആറ്റില്‍ വിഷം കലക്കി മീന്‍പിടിത്തം Madhyamam News Feeds

ആര്‍പ്പൂക്കരയില്‍ ആറ്റില്‍ വിഷം കലക്കി മീന്‍പിടിത്തം Madhyamam News Feeds

Link to

ആര്‍പ്പൂക്കരയില്‍ ആറ്റില്‍ വിഷം കലക്കി മീന്‍പിടിത്തം

Posted: 14 Feb 2015 12:57 AM PST

ഗാന്ധിനഗര്‍: കുടിവെള്ളത്തിന് ആശ്രയിക്കുന്ന ആറ്റിലെ വെള്ളത്തില്‍ വിഷം കലക്കി മീന്‍പിടിക്കുന്നു. അര്‍ധരാത്രിക്കുശേഷം യമഹ എന്‍ജിന്‍ പിടിപ്പിച്ച വള്ളത്തിലത്തെിയാണ് വിഷം കലക്കുന്നത്.
ആര്‍പ്പൂക്കര പഞ്ചായത്തിലെ പാറപ്പുറം കുടിവെള്ളപദ്ധതിയും അയ്മനം പഞ്ചായത്തിലേക്ക് ജലഅതോറിറ്റി സ്ഥാപിച്ച രണ്ട് പമ്പ് ഹൗസുകളും സ്ഥിതിചെയ്യുന്ന പ്രദേശത്തെ ആറ്റിലാണിത്.
വെള്ളിയാഴ്ച രാവിലെ ആറിന് പമ്പ് ഹൗസ് ജീവനക്കാര്‍ എത്തിയപ്പോള്‍ ആറ്റില്‍ വലിയമീന്‍ ചത്ത്പൊങ്ങിക്കിടക്കുന്നത് കണ്ടു. ഉടന്‍ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. ആര്‍പ്പൂക്കര പഞ്ചായത്തിലെ 8,9,10,11,15 വാര്‍ഡുകളിലും അയ്മനം പഞ്ചായത്തിന്‍െറ മുഴുവന്‍ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നത് മീനച്ചിലാറ്റില്‍ കുടമാളൂര്‍ ഭാഗത്തുള്ള വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ചാണ്. ഇതിനായി രണ്ട് പമ്പ് ഹൗസുകളും മോട്ടോറുകളും സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍, രാത്രികാലങ്ങളില്‍ വാഹനത്തില്‍ മാലിന്യം അടങ്ങുന്ന കവറുകള്‍ ആറ്റിലേക്ക് വലിച്ചെറിയുന്നത് നിത്യസംഭവമാണ്.
വീടുകളില്‍നിന്നും ഹോട്ടല്‍, മറ്റ് വ്യാപാരസ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ ആറ്റില്‍ തള്ളുന്നതിനിടെയാണ് വിഷം കലക്കി മീന്‍പിടിക്കലും ഉണ്ടാകുന്നത്.
രാത്രികാലങ്ങളില്‍ ആറ്റില്‍ വിഷം കലര്‍ത്തുന്നവരെയും മാലിന്യം നിക്ഷേപിക്കുന്നവരെയും കണ്ടുപിടിക്കാന്‍ അധികൃതരും പൊതുജനങ്ങളും തയാറാകണമെന്ന് ആര്‍പ്പൂക്കര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മെംബര്‍ പി.ടി. ഹരി പറഞ്ഞു.

പീഡനാരോപണം: ഡി.വൈ.എഫ്.ഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Posted: 14 Feb 2015 12:55 AM PST

ചൊക്ളി: ചൊക്ളി യു.പി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുറ്റവാളിക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പാനൂര്‍ ജില്ലാ കമ്മിറ്റിയും മഹിളാ അസോസിയേഷനും ചൊക്ളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി സരോജിനി ഉദ്ഘാടനം ചെയ്തു. തങ്കമണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എന്‍. അനൂപ്, പി. മനോജ് എന്നിവര്‍ സംസാരിച്ചു.
രാവിലെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ചൊക്ളിയില്‍ പ്രതിഷേധ പ്രകടനം നടന്നു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി കിരണ്‍, റൂബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ കുട്ടിയുടെ പരാതിയില്‍ പാനൂര്‍ സി.ഐ വി.വി. ബെന്നി കേസെടുത്തു.
കുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമായതിനാലും ദുരൂഹതയുള്ളതിനാലും കുറ്റാരോപിതനായ അധ്യാപകനെതിരെ കേസെടുത്തിട്ടില്ളെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ചെന്ന സംഭവം വസ്തുതാ വിരുദ്ധമാണെന്ന് ചൊക്ളി യു.പി സ്കൂള്‍ പി.ടി.എ ഭാരവാഹികള്‍ അറിയിച്ചു.

കടലാക്രമണ ഭീതിയില്‍ പാനൂര്‍ തീരം

Posted: 14 Feb 2015 12:52 AM PST

ആറാട്ടുപുഴ: ദുര്‍ബലമായ കടല്‍ഭിത്തി മൂലം ശക്തമായ കടലാക്രമണ ഭീഷണിക്ക് നടുവിലാണ് പാനൂര്‍ തീരം. ചെറുതായൊന്ന് കടലിളകിയാല്‍ പോലും ഇവിടത്തെ റോഡും വീടുകളും അപകടത്തിലാകും എന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. അപകട മുനമ്പില്‍ നില്‍ക്കുന്ന ഈ പ്രദേശം കാലവര്‍ഷത്തിനുമുമ്പ് കടലാക്രമണത്തില്‍നിന്ന് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പാനൂര്‍ പുത്തന്‍പുര ജങ്ഷന്‍ മുതല്‍ പല്ലന തോപ്പില്‍ മുക്ക് വരെയുള്ള തീരമാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. ഈ ഭാഗങ്ങളില്‍ കടല്‍ഭിത്തി ഏറെ ദുര്‍ബലമാണ്. കഴിഞ്ഞ കടലാക്രമണങ്ങളില്‍ ഈ ഭാഗത്തെ തീരറോഡ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. റോഡിനോട് ചേര്‍ന്നാണ് നിരവധി വീടുകളുള്ളത്. കഴിഞ്ഞ മാസമുണ്ടായ കടലാക്രമണത്തില്‍ വീടുകളുടെ മതിലുകളും കുളിമുറിയുമൊക്കെ തകര്‍ന്നിരുന്നു. വീടുകളില്‍ വെള്ളം കയറി താമസിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ഭാഗ്യംകൊണ്ട് മാത്രമാണ് വീടുകള്‍ രക്ഷപ്പെട്ടത്. റോഡ് തകര്‍ന്നതോടെ വീടും കടലും തമ്മില്‍ ചുവടുകളുടെ അകലം മാത്രമാണുള്ളത്. ഇവിടെ നിലവിലെ കടല്‍ഭിത്തി ചെറിയൊരു കടലിളക്കത്തെപോലും ചെറുക്കാന്‍ പര്യാപ്തമല്ല. അതിനാല്‍ കാലവര്‍ഷ സമയത്ത് വരാനിരിക്കുന്ന കടലാക്രമണത്തെ ഭീതിയോടെയാണ് നാട്ടുകാര്‍ കാണുന്നത്. സര്‍ക്കാറിന്‍െറ സഹായത്തോടും ആകെയുള്ള സമ്പാദ്യങ്ങള്‍ ചെലവഴിച്ചുമാണ് ലക്ഷങ്ങള്‍ മുടക്കി ഇവിടെയുള്ളവര്‍ വീട് നിര്‍മിച്ചിട്ടുള്ളത്. സുരക്ഷിതമായ സ്ഥലത്ത് വസ്തു വാങ്ങി വീടുവെക്കാന്‍ ഗതിയില്ലാത്തതുകൊണ്ടാണ് തീരത്തെ ആകെയുള്ള സ്ഥലത്ത് ഇവര്‍ കഴിയുന്നത്. വീട് വെച്ചതിന്‍െറ കടംപോലും തീരുന്നതിന് മുമ്പ് വീട് കടലെടുക്കാറായ അവസ്ഥയില്‍ തീരവാസികള്‍ വിഷമത്തിലാണ്. പുത്തന്‍പുര മുക്കിന് പടിഞ്ഞാറാണ് ഏറെ അപകടാവസ്ഥയുള്ളത്. ചിലയിടങ്ങളില്‍ കടല്‍ഭിത്തി പേരിന് പോലും ഇല്ലാത്ത അവസ്ഥയുണ്ട്.
തൃക്കുന്നപ്പുഴ പഞ്ചായത്തിന്‍െറ പല ഭാഗങ്ങളിലും കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുകയാണ്. പുലിമുട്ടിന്‍െറ നിര്‍മാണമാണ് പ്രധാനമായും നടക്കുന്നത്. എന്നാല്‍, കൂടുതല്‍ ജനവാസമുള്ളതും അപകടാവസ്ഥയിലുള്ളതുമായ പാനൂര്‍ തീരത്തെ അധികൃതര്‍ ഇനിയും പരിഗണിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധം ശക്തമാണ്. കാലവര്‍ഷത്തിന് മുമ്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് തീരവാസികളുടെ ആവശ്യം.

ഭക്തിനിര്‍ഭരമായി ശാര്‍ക്കര പൊങ്കാല; കാല്‍ലക്ഷത്തോളംപേര്‍ പങ്കെടുത്തു

Posted: 14 Feb 2015 12:16 AM PST

ആറ്റിങ്ങല്‍: ഭക്തിനിര്‍ഭരമായ ശാര്‍ക്കര പൊങ്കാലയില്‍ കാല്‍ലക്ഷത്തോളം ഭക്തര്‍ പങ്കെടുത്തു. വിശാലമായ ക്ഷേത്രപറമ്പില്‍ ക്ഷേത്രോപദേശക സമിതിയൊരുക്കിയ അടുപ്പുകള്‍ നിറഞ്ഞതോടെ സമീപറോഡുകളിലേക്കും സ്കൂള്‍ വളപ്പുകളിലേക്കും സ്വകാര്യ വസ്തുക്കളിലേക്കും അടുപ്പുകളുടെ നിര നീണ്ടു. രാവിലെ ഒമ്പതിന് ചുറ്റമ്പലത്തിന് പുറത്ത് സേവാപന്തലില്‍ പണ്ടാര അടുപ്പില്‍ മുഖ്യതന്ത്രി തരണനെല്ലൂര്‍മന സജിഗോവിന്ദന്‍ നമ്പൂതിരി തീ പകര്‍ന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉച്ചക്ക് പന്തണ്ടോടെയാണ് പൊങ്കാലനിവേല്യത്തിന് പനിനീര്‍ അഭിഷേകം നടത്തിയത്. പണ്ടകശാല റോഡ്, കടകം റോഡ്, ശാര്‍ക്കര ജങ്ഷന്‍ റോഡ്, റെയില്‍വേ ലൈന്‍ സമാന്തര റോഡ്, വില്ളേജ് ഓഫിസ് പരിസരം, ശ്രീ ഭദ്രാ ഓഡിറ്റോറിയം പരിസരം, ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍റര്‍ പരിസരം, ഗവ. യു.പി.എസ് പരിസരം, ശാര്‍ക്കര-വലിയകട റോഡ് എന്നിവിടങ്ങളില്‍ പൊങ്കാലയര്‍പ്പണം നടന്നു. ദേവസ്വം ബോര്‍ഡ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷണ-കുടിവെള്ള വിതരണവും നടന്നു. പൊങ്കാല സമര്‍പ്പണം പൂര്‍ത്തിയായതിന് ശേഷം ക്ഷേത്ര പറമ്പ് ശുചീകരണത്തിന് ചിറയിന്‍കീഴ് മുസലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ എന്‍.എസ്.എസ് യൂനിറ്റ് നേതൃത്വം നല്‍കി. ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് സൗജന്യമായി ഭക്തര്‍ക്ക് യാത്രാസൗകര്യവും ഒരുക്കിയിരുന്നു. വാഹനങ്ങള്‍ നിശ്ചയിച്ച പാര്‍ക്കിങ് സ്ഥലങ്ങളില്‍ കൊള്ളാതെ വന്നതോടെ ഇതര പ്രധാനറോഡുകളില്‍ പാര്‍ക്ക് ചെയ്തു. ഇത് ഗതാഗതക്കുരുക്കും സൃഷ്ടിച്ചു.

വടകര നഗരസഭാ ചെയര്‍പേഴ്സനും സെക്രട്ടറിക്കുമെതിരെ വിജിലന്‍സ് കേസ്

Posted: 14 Feb 2015 12:13 AM PST

വടകര: നാരായണനഗറില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന വ്യാപാരസമുച്ചയത്തിന്‍െറ പിഴ ഒഴിവാക്കിയതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്കും നഗരസഭാ ചെയര്‍പേഴ്സനുമെതിരെ കേസെടുത്തു.
മുനിസിപ്പല്‍ സെക്രട്ടറി കെ. രാജന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ആര്‍. ശ്രീകുമാര്‍, ചെയര്‍പേഴ്സന്‍ പി.പി. രഞ്ജിനി ടീച്ചര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ നാരായണനഗറില്‍ ഷോപ്പിങ് കോപ്ളക്സ് നിര്‍മിക്കുന്നതിനുള്ള ചുമതല കൊച്ചിയിലെ ഹോളിഡേ ഗ്രൂപ്പാണ് ഏറ്റെടുത്തത്.
ഹോളിഡേ ഗ്രൂപ്പും നഗരസഭയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍മാണപ്രവൃത്തി പൂര്‍ത്തിയാക്കാത്തപക്ഷം പിഴയീടാക്കാന്‍ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം നഗരസഭക്ക് 17 കോടി 12 ലക്ഷം രൂപ പിഴയിനത്തില്‍ മാത്രം ലഭിക്കേണ്ടിയിരുന്നു.
എന്നാല്‍, പിഴ ഈടാക്കാനുള്ള നടപടി സ്വീകരിക്കാതെ ഏകപക്ഷീയമായി ഒഴിവാക്കിയെന്നാണ് വിജിലന്‍സ് കണ്ടത്തെിയിരിക്കുന്നത്.
ഇതിനുപുറമെ കെട്ടിടത്തിന് ചട്ടം ലംഘിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും വിജിലന്‍സ് കണ്ടത്തെി. പരാതിയുയര്‍ന്നതിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭയില്‍ വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന നടത്തിയിരുന്നു.
സര്‍ക്കാര്‍ അനുമതി വാങ്ങാതെയാണ് ബി.ഒ.ടി കമ്പനിക്ക് പിഴ ഒഴിവാക്കിക്കൊടുത്തതെന്നും പറയുന്നു.
നേരത്തേതന്നെ പിഴ ഒഴിവാക്കിക്കൊടുത്ത നടപടി നഗരസഭയില്‍ ഭരണ-പ്രതിപക്ഷങ്ങളുടെ കൊമ്പുകോര്‍ക്കലിനിടയാക്കിയിരുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കി വടകരയുടെ മുഖച്ഛായതന്നെ മാറ്റാനിടയുള്ള വികസനപ്രവൃത്തി തടയാനുള്ള പ്രതിപക്ഷത്തിന്‍െറ ശ്രമത്തെ തടയിടാനാണ് പിഴ ഒഴിവാക്കിയതെന്നായിരുന്നു ഭരണപക്ഷത്തിന്‍െറ വാദം.
വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണറിയുന്നത്.

ഗൂഡല്ലൂരില്‍ സ്ത്രീയെ കടുവ കൊന്നു

Posted: 13 Feb 2015 11:56 PM PST

Image: 

ഗൂഡല്ലൂര്‍: തേയില നുള്ളുകയായിരുന്ന സ്ത്രീയെ കടുവ കൊന്നു. ബിദര്‍ക്കാട് ഓടോടംവയലിലെ കുമാറിന്‍െറ ഭാര്യ മഹാലക്ഷമി(30)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം.  തമിഴ്നാട്-കേരള അതിര്‍ത്തിയിലെ പാട്ടവയല്‍ ചോലക്കാട് ഭാഗത്ത് സ്വാകാര്യ തേയിലത്തോട്ടത്തില്‍ പച്ചതേയില നുള്ളുകയായിരുന്നു അവര്‍.  പെട്ടെന്നാണ് കടുവ ചാടി മഹാലക്ഷമിയെ പിടികൂടിയത്.  ഭയന്ന് വിറച്ചോടിയ മറ്റു തൊഴിലാളികളുടെ കരച്ചിലും ബഹളം കേട്ട് കടുവ ഓടിരക്ഷപ്പെട്ടു.
 
കഴിഞ്ഞദിവസം വയനാട്ടിലെ നൂല്‍പുഴ ഭാഗത്തെ മുക്കുത്തിക്കുന്ന് പുത്തൂര്‍വയല്‍ താമസിക്കുന്ന ഭാസ്കരനെ(60) കൊന്നുതിന്ന കടുവ തന്നെയാണ് ഇപ്പോള്‍ മഹാലക്ഷമിയേയും കൊലപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.   മുക്കുത്തിക്കുന്നും പാട്ടവയല്‍ ചോലക്കാട് ഭാഗവും തമ്മില്‍ വളരെ കുറഞ്ഞ ദൂരമാണുള്ളത്.  അതിനാല്‍ വയനാട് വനപാലകര്‍ നരഭോജിയായ കടുവയെ പിടിക്കൂടാന്‍ കൂട് ഒരുക്കിയിരുന്നു. എന്നാല്‍ തമിഴ്നാട് വനപാലകര്‍ കാര്യമായി നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
 

ആരോണ്‍ ഫിഞ്ചിന് സെഞ്ച്വറി; ഇംഗ്ലണ്ടിന് 343 റണ്‍സ് വിജയ ലക്ഷ്യം

Posted: 13 Feb 2015 11:41 PM PST

Image: 

മെല്‍ബണ്‍: ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെഞ്ച്വറിയും ആദ്യ ഹാട്രിക്കും പിറന്ന ആസ്‌ട്രേലിയ^ ഇംഗ്ലണ്ട് മത്സരത്തില്‍ ആതിഥേയര്‍ക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഓസിസ് 50 ഓവറില്‍ 342 റണ്‍സെടുത്തു.

ആരോണ്‍ ഫിഞ്ച് (135) നേടിയ സെഞ്ച്വറി മികവിലാണ് ഓസിസ് മികച്ച സ്‌കോറിലെത്തിയത്. നാല് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ആരോണ്‍ ഫിഞ്ചിന്റെ ഇന്നിങ്‌സ്. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിക്കാണ് അദ്ദേഹം അര്‍ഹനായത്. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി(55), ഗ്ലെന്‍ മാക്‌സ് വെല്‍(66) എന്നിവരും ഓസിസ് നിരയില്‍ തിളങ്ങി.

ഡേവിഡ് വാര്‍ണര്‍(22), മിച്ചല്‍ മാര്‍ഷ് (23), എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍. ഓസിസ് നിരയില്‍ ഷെയ്ന്‍ വാട്‌സണ്‍ പൂജ്യനായി. നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ഓസിസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷ്, ബ്രാഡ് ഹഡിന്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരെ പുറത്താക്കിയാണ് ഫിന്‍ ഹാട്രിക് നേടിയത്.

 

ഡല്‍ഹിയില്‍ ഇനി ആപ് കി സര്‍ക്കാര്‍

Posted: 13 Feb 2015 11:04 PM PST

Image: 

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തില്‍ രണ്ടാമത് ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരമേറ്റു. ലോക്പാല്‍ ബില്‍ പാസാക്കാനാവാതെ രാജിവെച്ചിറങ്ങി കൃത്യം ഒരു വര്‍ഷം തികയുന്ന ദിവസം തന്നെയാണ് അധികാരമേറ്റത്. രാംലീലാ മൈതാനിയില്‍ നടന്ന ചടങ്ങില്‍ കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ നജീബ് ജങ്ങ് സത്യ വാചകം ചൊല്ലികൊടുത്തു. ആറു മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റത്.

ധനകാര്യ, ഊര്‍ജ വകുപ്പുകള്‍ കെജ്രിവാളാണ് കൈകാര്യം ചെയ്യുക. ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാം സ്ഥാനക്കാരന്‍ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാവും. പൊതുമരാമത്ത്, നഗരവികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളും അദ്ദേഹത്തിനാണ്. ആദ്യവട്ടം എം.എല്‍.എമാരാകുന്ന ഗോപാല്‍ റായ് (ഗതാഗതം, തൊഴില്‍), ജിതേന്ദ്ര തോമാര്‍ (നിയമം), സന്ദീപ് കുമാര്‍ (വനിതാ ശിശുക്ഷേമം), അസിം അഹ്മദ് ഖാന്‍ (ഭക്ഷ്യ-പൊതുവിതരണം) എന്നിവര്‍ക്കു പുറമെ കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന സത്യന്ദ്രേ ജയിന്‍ ഇക്കുറിയും ആരോഗ്യ, വ്യവസായ വകുപ്പുകള്‍ കൈകാര്യം ചെയ്യും. വനിതാ മന്ത്രിമാര്‍ ആരുമില്ല. രാം നിവാസ് ഗോയല്‍ സ്പീക്കറും ബന്ദനാ കുമാരി ഡെപ്യൂട്ടി സ്പീക്കറുമാണ്.

സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഗാസിയാബാദിലെ വസതിയില്‍ നിന്നും റോഡുമാര്‍ഗമാണ് കെജ് രിവാള്‍ എത്തിയത്. രാം ലീലാ മൈതാനിയില്‍ 35000 സീറ്റുകളാണ് സജീകരിച്ചിരുന്നത്്. ചടങ്ങ് വീക്ഷിക്കുന്നതിനായി രണ്ട് സ്ക്രീനുകളും മൈതാനിയില്‍ ഒരുക്കിയിരുന്നു. രാം ലീലാ മൈതാനിയിലത്തെുന്ന എല്ലാ ജനങ്ങള്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നതിന് 40 സി.സി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിസഭാംഗങ്ങളെയും ചടങ്ങിനു ക്ഷണിച്ചിരുന്നെങ്കിലും മുന്‍നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ എത്തിയില്ല. ഒരു ലക്ഷം പേരെങ്കിലും ചടങ്ങിനു സാക്ഷ്യം വഹിക്കാനത്തെിയിരുന്നു.

ആവേശം വിതച്ച് പ്രവാസി കായികമേള

Posted: 13 Feb 2015 10:25 PM PST

Image: 

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം പ്രവാസികള്‍ക്കായി സംഘടിപ്പിച്ച കായികമേളയുടെ സമാപന ദിവസം അല്‍ അറബി സ്പോര്‍ട്സ് ക്ളബ് കായികാവേശത്തില്‍ മുങ്ങി. മേളയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളാണ് ഇന്നലെ രാവിലെ ഏഴ് മണി മുതല്‍ നടന്നത്.
ഒമ്പതരയോടെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന മാര്‍ച്ച് പാസ്റ്റ് ആവേശകരമായി. മേളയില്‍ പങ്കെടുത്ത 18 ടീമുകളിലെയും മുഴുവന്‍ അംഗങ്ങളും അണിനിരന്ന മാര്‍ച്ച് പാസ്റ്റ് സ്റ്റേഡിയം വലംവെച്ച ശേഷം മൈതാനത്ത് അണിനിരന്നു. ബാന്‍ഡ് വാദ്യത്തിന്‍െറ അകമ്പടിയോടെ നടന്ന മാര്‍ച്ച് പാസ്റ്റില്‍ കോല്‍ക്കളി, കളരിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങള്‍ക്ക് പുറമെ പുലികളിയുള്‍പ്പെടെ കാഴചക്കാരെ ആകര്‍ഷിച്ചു. അറബ് പാരമ്പര്യ വേഷവും ഒട്ടകത്തിന്‍െറ രൂപവും കുഞ്ഞുമണവാട്ടിമാരും വിവിധ ടീമുകള്‍ക്കായി അണിനിരന്നു. കോഴിക്കോട് ജില്ല കള്‍ച്ചറല്‍ ഫോറം ടീമിനാണ് മാര്‍ച്ച്പാസ്റ്റില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.
മാര്‍ച്ച് പാസ്റ്റിന് ശേഷം ഖത്തറിന്‍െറയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങള്‍ക്ക് ശേഷം നടന്ന ഉദ്ഘാടന ചടങ്ങും പ്രൗഢമായി. മലബാറിന്‍െറ മറഡോണയെന്ന് പ്രശസ്തനായ കേരളത്തിന്‍െറ പ്രയി ഫുട്ബാള്‍ താരം ആസിഫ് സഹീറായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ഖത്തര്‍ ചാരിറ്റി സാമൂഹിക വികസന വകുപ്പ് ഉപമേധാവി അലി ഇബ്രാഹീം അല്‍ ഗരീബും സംഘാടക സമിതി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. ശേഷം നടന്ന ട്രാക്ക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ ആവേശത്തോടെയാണ് കാണികളും ടീമംഗങ്ങളും ഏറ്റെടുത്തത്.
40 വയസിന് മുകളില്‍ പ്രായമുള്ളവരുടെ 800 മീറ്റര്‍ ഓട്ടമത്സരം ഏറെ ഉത്സാഹത്തോടെയാണ് ഏവരും വീക്ഷിച്ചത്. 100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ എന്നീ വ്യക്തിഗത ഇനങ്ങളും  400 മീറ്റര്‍ റിലേയുമാണ് നടന്നത്. കൂടാതെ വടംവലി, പഞ്ചഗുസ്തി എന്നിവയുടെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടന്നു.
 

ആപ്പിന്‍െറ ജയം ഉചിതമായെന്ന് സുരേഷ് ഗോപി

Posted: 13 Feb 2015 10:24 PM PST

Image: 

കോഴിക്കോട്: ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ഉജ്വല വിജയം ഉചിതമായെന്നും ബി.ജെ.പിക്ക് വീണ്ടു വിചാരത്തിന് ഇത് നല്ലതാണെന്നും നടന്‍ സുരേഷ് ഗോപി. ആപ്പിന്‍െറ ജയത്തോടെ ആ പാര്‍ട്ടിയിലേക്ക് താന്‍ പോകുന്നുവെന്ന് പ്രചാരണം നടത്തുന്നവരുടെ ഉള്ളിലിരിപ്പ്  മനസ്സിലാക്കാമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പിയുടെ ജയത്തിനു മുമ്പാണ് ഞാന്‍ നരേന്ദ്രമോദിയെ കണ്ടത്. അതാരും ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ല. ഡല്‍ഹിയില്‍ ആപ് ജയിച്ചപ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം പോവുന്നുവെന്നാണ് ജോണ്‍ബ്രിട്ടാസ് പോലുള്ളവര്‍ ആരോപിക്കുന്നത്. ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ഇതിനകം ഞാന്‍ ചേര്‍ന്നു കഴിഞ്ഞു. സിനിമയും ചാനല്‍ പരിപാടികളുമാണ് എനിക്ക് പ്രധാനം. രാഷ്ട്രീയത്തില്‍ സജീവമാവാന്‍ ഉദ്ദേശിക്കുന്നില്ല. രമേശ് ചെന്നിത്തലക്കും വി.എസ്. അച്യുതാനന്ദനുമൊക്കെ വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ ചിന്ത എന്‍െറ സ്വകാര്യ വിഷയമാണ്. എല്ലാ കാര്യങ്ങളും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തിന്‍െറ വികസനത്തിന് കേന്ദ്രം വഴിയുള്ള ഒരു ശ്രമമാണ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയം ചോദിക്കുമ്പോള്‍ വികാരം കൊള്ളുന്നതെന്തിന് എന്ന ചോദ്യത്തിന് ചോദ്യം അത്തരത്തില്‍ ആയതുകൊണ്ടാമെന്നും അദ്ദേഹം പ്രതികരിച്ചു. അഡ്വക്കറ്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം

റാക് ഹാഫ് മാരത്തണില്‍ കെനിയന്‍, ഇത്യോപ്യന്‍ ആധിപത്യം

Posted: 13 Feb 2015 10:11 PM PST

Image: 

റാസല്‍ഖൈമ: വിവിധ രാജ്യക്കാര്‍ പങ്കെടുത്ത ഒമ്പതാമത് റാക് ഹാഫ് മാരത്തണില്‍ ഇത്യോപ്യന്‍, കെനിയന്‍ താരങ്ങളുടെ ആധിപത്യം. നൂറുകണക്കിന് കാണികളുടെ സാന്നിധ്യത്തില്‍ സ്ത്രീ-പുരുഷ പങ്കാളിത്തത്തോടെ വെള്ളിയാഴ്ച രാവിലെ കാരിഫോര്‍ ഭാഗത്തു നിന്ന് ആരംഭിച്ച മാരത്തണ്‍ രണ്ടേകാല്‍ മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. വിജയികള്‍ക്ക് ശൈഖ് അഹമ്മദ് ബിന്‍ സഊദ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.  
പുരുഷ വിഭാഗത്തില്‍ മൊസിനെറ്റ് ഗെറിമിവ് (01:00:05 -ഇത്യോപ്യ), ഡാനിയല്‍ വനിജിറു (01:00:06), ജോനതന്‍ മൈയോ (01:00:08 -ഇരുവരും കെനിയ), വനിതാ വിഭാഗത്തില്‍ മേരി കിയറ്റ്നി (01:06:02-കെനിയ), മമിറ്റു ഡസ്ക (01:06:28 -ഇത്യോപ്യ), സിന്ത്യ ലിമോ (01:07:02 -കെനിയ) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലത്തെി. ആദ്യ പത്ത് സ്ഥാനങ്ങളില്‍ വനിതാ വിഭാഗത്തില്‍ ഒമ്പതാമത് ഫിന്‍ലാന്‍റുകാരി ഇടംപിടിച്ചതൊഴിച്ചാല്‍ ഇരു വിഭാഗങ്ങളിലും കെനിയന്‍, ഇത്യോപ്യന്‍ താരങ്ങളാണ് പട്ടികയിലുള്ളത്.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തില്‍ സംഘടിപ്പിച്ച മാരത്തണില്‍ റാക് സഖര്‍ പോര്‍ട്ടും വിവിധ സ്ഥാപനങ്ങളും പങ്കാളികളായിരുന്നു. ഉല്‍സവാന്തരീക്ഷത്തില്‍ ആവേശതിരയിളക്കി നടന്ന മല്‍സരത്തില്‍ നിരവധി മലയാളികളും പങ്കെടുത്തു. വനിതാ വിഭാഗത്തില്‍ 642 മല്‍സരാര്‍ഥികളില്‍ 638 പേരും പുരുഷ വിഭാഗത്തില്‍ 1196 പേരില്‍ 1178 പേരും ഫിനിഷിങ് പോയന്‍റിലത്തെി. ശൈഖ് ഖാലിദ് ബിന്‍ സഊദ്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അത്യാധുനിക സംവിധാനങ്ങളുമായി കോസ്റ്റ്ഗാര്‍ഡ്

Posted: 13 Feb 2015 09:55 PM PST

Image: 

മസ്കത്ത്: രണ്ടായിരത്തിലധികം കിലോമീറ്ററിലായി പരന്നുകടക്കുന്ന ഒമാന്‍ തീരത്തിന്‍െറ സംരക്ഷണത്തിനുള്ള തുറമുഖങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര കപ്പലുകള്‍ക്കുവേണ്ട സൗകര്യമൊരുക്കാനും,  അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയാണ് ഒമാന്‍ കോസ്റ്റ്ഗാര്‍ഡ് പൊലീസ്. തീരസുരക്ഷക്കൊപ്പം സുല്‍ത്താനേറ്റിലെ ജലമേഖലയുടെ പാരിസ്ഥിതിക സംരക്ഷണവും കോസ്റ്റ് ഗാര്‍ഡ് ഏറ്റെടുത്തിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്കും കടലിലിറങ്ങുന്ന മറ്റുള്ളവര്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നു. ഇതോടൊപ്പം, രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നതിന് തീരങ്ങളില്‍ 24 മണിക്കൂറും ജാഗ്രത പാലിക്കുന്നുമുണ്ട്. ഗള്‍ഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രക്ഷാ ദൗത്യങ്ങളിലും പങ്കെടുക്കുന്നുണ്ട്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും സുപ്രധാന തീരപ്രദേശമുള്ള സുല്‍ത്താനേറ്റിന്‍െറ സംരക്ഷണത്തിനൊപ്പം അന്താരാഷ്ട്ര- അറബ് മേഖലാ തലത്തിലുള്ള രാഷ്ട്രീയ- സാമൂഹിക സംഭവവികാസങ്ങള്‍ പരിഗണിച്ചും വൈവിധ്യമാര്‍ന്ന ഉത്തരവാദിത്തങ്ങളാണ് കോസ്റ്റ്ഗാര്‍ഡ് നിറവേറ്റുന്നതെന്ന് കോസ്റ്റ് പൊലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ബദ്ര്‍ ബിന്‍ ഖല്‍ഫാന്‍ സദ്ജലി പറഞ്ഞു. തുറമുഖങ്ങളുടെയും കപ്പലുകളുടെയും തീരത്തിന്‍െറയും സംരക്ഷണത്തിന് മറ്റു സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മോശം കാലാവസ്ഥകളിലടക്കം ഉപയോഗിക്കാവുന്ന ബോട്ടുകളും കപ്പലുകളും കോസ്റ്റ് ഗാര്‍ഡിനുണ്ട്. വിദേശ പരിശീലനമ ടക്കം നേടിയവരാണ് സേനയിലുള്ളത്. തീര സുരക്ഷയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് മുഴുവന്‍ സമയവും അതീവ സൂക്ഷ്മതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും കപ്പല്‍ സഞ്ചാരം സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതിയിലും ഒമാന്‍ കോസ്റ്റ്ഗാര്‍ഡ് പങ്കാളിയാണ്. രാജ്യത്തെ വിനോദസഞ്ചാര, വ്യാവസായിക, യാത്രാ തുറമുഖങ്ങളുടെ സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്. കൂടുതല്‍ തീരങ്ങളുള്ള മുസന്തത്തിലും ദോഫാറിലും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സലാല, ദുഖം, സുല്‍ത്താന്‍ ഖാബൂസ് തുറമുഖം, സൊഹാര്‍ വ്യവസായിക തുറമുഖം എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിനാവശ്യമായ പിന്തുണ നല്‍കുന്നത് കോസ്റ്റ്ഗാര്‍ഡാണ്.  തുറമുഖങ്ങളുടെയും തീരത്തിന്‍െറയും സംരക്ഷണം ഉറപ്പുവരുത്തുന്നതിന് സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. തുറമുഖങ്ങളിലേക്ക് കപ്പലുകള്‍ക്ക് പ്രവേശിക്കുന്നതിനുള്ള സുരക്ഷാ അനുമതിനല്‍കുന്നതും കോസ്റ്റ്ഗാര്‍ഡാണ്
റോയല്‍ ഒമാന്‍ പൊലീസിന്‍െറ കീഴിലുള്ള കോസ്റ്റ്ഗാര്‍ഡ് വിവിധ മന്ത്രാലയങ്ങളും വിഭാഗങ്ങളും ആയി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കടലിലെ മിക്കവാറും പ്രവര്‍ത്തനങ്ങളെല്ലാം റോയല്‍ ഒമാന്‍ നാവികസേനയുമായി സഹകരിച്ചാണ് ചെയ്യുന്നത്. തിരച്ചില്‍, രക്ഷാദൗത്യങ്ങളില്‍ രണ്ട് വിഭാഗങ്ങളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ചാണ് ഡൈവിങ് അനുമതികള്‍ അടക്കം നല്‍കുന്നത്. ഇതോടൊപ്പം, സുല്‍ത്താനേറ്റിന്‍െറ ജല മേഖലയുടെ പരിസ്ഥിതി സംരക്ഷണത്തിനും മലിനീകരണം തടയുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക- മത്സ്യബന്ധന മന്ത്രാലയവുമായി സഹകരിച്ച് മത്സ്യബന്ധന ബോട്ടുകളുടെ രജിസ്ട്രേഷന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നതായി ബ്രിഗേഡിയര്‍ ജനറല്‍ ബദ്ര്‍ ബിന്‍ ഖല്‍ഫാന്‍ സദ്ജലി പറഞ്ഞു.    
മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്കും വിനോദത്തിന് കടലിലിറങ്ങുന്നവര്‍ക്കും വേണ്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും കോസ്റ്റ്ഗാര്‍ഡ് നല്‍കുന്നുണ്ട്്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കൊപ്പം മത്സ്യബന്ധന ബോട്ടുകള്‍ക്ക് അപകടം സംഭവിച്ചാല്‍ സഹായവുമായി ഉടന്‍ എത്താറുണ്ട്്. കാലാവസ്ഥയും കടലിന്‍െറ അവസ്ഥയും സംബന്ധിച്ച് സ്ഥിരമായി അറിയിപ്പുകളും നല്‍കുന്നുണ്ട്.
കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചശേഷം മാത്രം കടലിലിറങ്ങാന്‍ ശ്രദ്ധിക്കണമെന്നും കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ നിര്‍ദേശിച്ചു. കടലിലോ തീരങ്ങളിലോ സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പുനരര്‍പ്പണദിന സ്മരണയില്‍ ബഹ്റൈന്‍

Posted: 13 Feb 2015 09:44 PM PST

Image: 

മനാമ: നാഷനല്‍ ആക്ഷന്‍ ചാര്‍ട്ടറിനുമേല്‍ ദേശീയ ജനഹിതം നടന്നതിന്‍െറ 14ാം വാര്‍ഷിക  ദിനമായ ഇന്ന് വിവിധയിടങ്ങളില്‍ രാജ്യത്തോടുള്ള കൂറും കടപ്പാടും അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന പരിപാടികള്‍ നടക്കും. 2001 ഫെബ്രുവരി 14 നാണ് ദേശീയ ജനഹിതപരിശോധനയില്‍ ജനങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഇത് ആധുനിക ബഹ്റൈന്‍െറ ചരിത്രത്തിലെ പ്രധാനസംഭവമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്‍െറ പുരോഗതിയും വളര്‍ച്ചയും ഉറപ്പുവരുത്താന്‍ ജനഹിതം നല്‍കിയ അംഗീകാരം വഴി സാധിച്ചുവെന്ന് രാജാവിന്‍െറ വിവരകാര്യ ഉപദേശകനും ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പൊളിറ്റിക്കല്‍ ഡെവലപ്മെന്‍റ് (ബി.ഐ.പി.ഡി) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ നബീല്‍ ബിന്‍ യാക്കൂബല്‍ ഹമീര്‍ പറഞ്ഞു.
ബഹ്റൈനില്‍ മാറ്റങ്ങളുടെ വേലിയേറ്റമുണ്ടാക്കിയ സംഭവമാണിത്.നാഷനല്‍ ആക്ഷന്‍ ചാര്‍ട്ടറിനെ തുടര്‍ന്ന് ജനാധിപത്യപരമായ നിരവധി പരിഷ്കാരങ്ങളാണ് നടന്നത്. ബി.ഐ.പി.ഡി പോലും അതിന്‍െറ  സൃഷ്ടിയാണ്. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്ഷന്‍ ചാര്‍ട്ടറിന്‍െറ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ആശംസാസന്ദേശമയച്ചു. ബഹ്റൈന്‍ ജനതയുടെ ആശയാഭിലാഷങ്ങളുടെ പൂര്‍ത്തീകരണം ലക്ഷ്യമിട്ട രാജാവിന്‍െറ നയങ്ങളാണ് ചാര്‍ട്ടറില്‍ പ്രതിഫലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹ്റൈന്‍ നേതൃത്വത്തില്‍ ജനം അര്‍പ്പിച്ച വിശ്വാസമാണ് അന്ന് പ്രകടമായത്. ആസൂത്രിത വികസന നയങ്ങളിലൂടെയും സാമ്പത്തിക പദ്ധതികളിലൂടെയും രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്‍െറ ഐക്യവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും മറ്റ് ഉന്നത ഭരണ നേതൃത്വവും രാജാവിന് ആശംസാസന്ദേശങ്ങള്‍ അയച്ചു.
നാഷനല്‍ ആക്ഷന്‍ ചാര്‍ട്ടിന്‍െറ വാര്‍ഷിക ദിനത്തില്‍ ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി രാജ്യത്തെ പുരോഗതിക്കായി ഹമദ് രാജാവിന്‍െറ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളെ അനുസ്മരിച്ചു. ചാര്‍ട്ടര്‍ രാജ്യപുരോഗതിയിലെ നാഴികക്കല്ലാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഖാലിദ് അബ്ദുറഹ്മാന്‍ അല്‍മൊയദ് പറഞ്ഞു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നിര്‍ദേശമനുസരിച്ചാണ് ജനങ്ങള്‍ ഒറ്റക്കെട്ടായി 14 വര്‍ഷം മുമ്പ് ചാര്‍ട്ടറിന് പിന്തുണ പ്രഖ്യാപിച്ചത്. നവീകരണത്തിന്‍െയും വളര്‍ച്ചയുടെയും പുതുയുഗത്തിനുള്ള നാന്ദിയാവുകയായിരുന്നു പ്രസ്തുത സംഭവം. 98.4 ശതമാനം വോട്ടാണ് അനുകൂലമായി ലഭിച്ചത്. രാജാവിന്‍െറ പരിഷ്കരണ സംരംഭങ്ങള്‍ക്ക് തുടക്കമായതും ജനഹിതത്തിന് ശേഷമായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍  ജനാധിപത്യ ആശയങ്ങള്‍ സ്വായത്തമാക്കി മുന്നേറുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് ബഹ്റൈന്‍െറ സ്ഥാനം. ഈ കാലഘട്ടത്തിനിടയില്‍ എല്ലാ മേഖലകളിലും ബഹ്റൈന്‍ ശ്രദ്ധേയമായ നേട്ടം നേടിയിട്ടുണ്ട്. രാഷ്ട്രീയം, ഭരണഘടന, നിയമവാഴ്ച്ച, സുതാര്യത, നീതി തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ മുന്നേറ്റമുണ്ടായി. പരിഷ്കരണത്തിന്‍െറയും വളര്‍ച്ചയുടെയും സാമ്പത്തിക പുരോഗതിയുടെയും സാമൂഹികപങ്കാളിത്തത്തിന്‍െറയും പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്.
സ്ത്രീകളുടെ അവകാശങ്ങള്‍ നല്‍കുന്നതിന് പ്രത്യേക കര്‍മപദ്ധതികള്‍ തയാറാക്കി. കാര്‍ഷിക വളര്‍ച്ച, തൊഴിലില്ലായ്മ പരിഹരിക്കല്‍, ജനാധിപത്യം ശക്തിപ്പെടുത്തല്‍ എന്നീ വിഷയങ്ങളില്‍ ശ്രദ്ധേയമായ പല പദ്ധതികളും ആവിഷ്കരിക്കാനും സാധിച്ചു.
 

വിദ്യാര്‍ഥികളുടെ കൊലപാതകം: ഒബാമ അനുശോചനം രേഖപ്പെടുത്തി

Posted: 13 Feb 2015 08:53 PM PST

Image: 

വാഷിങ്ടണ്‍: അമേരിക്കയിലെ വടക്കന്‍ കരോലൈനയില്‍ ബന്ധുക്കളായ മൂന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ ആയുധധാരിയുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അമേരിക്കന്‍ പസിഡന്റ് ബറാക് ഒബാമ അനുശോചനം രേഖപ്പെടുത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഒബാമ പറഞ്ഞു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണും സംഭവത്തില്‍ അനുശോചനം അറിയിച്ചു.

ഉത്തര കരോലൈന സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ പഠനവിഭാഗം വിദ്യാര്‍ഥി ശാരി ബറകത്ത് (23), ഭാര്യ യൂസുര്‍ മുഹമ്മദ് അബുസല്‍ഹ (21), സഹോദരിയും ആര്‍ക്കിടെക്ചര്‍ ഡിസൈനിങ് വിദ്യാര്‍ഥിയുമായ റസാന്‍ മുഹമ്മദ് അബുസല്‍ഹ (19) എന്നിവരാണ് താമസസ്ഥലത്ത് വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പ്രതി ക്രൈഗ് സ്റ്റെഫാന്‍ ഹൈക്‌സിനെ (46) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെത്തിയിരുന്നു. ഈ ഹീനകൃത്യം സംബന്ധിച്ച് ഒബാമയും യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡനും സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

വൈക്കോ വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി

Posted: 13 Feb 2015 08:38 PM PST

Image: 

ആലുവ: എം.ഡി.എം.കെ നേതാവ് വൈക്കോ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇടുക്കിയിലെ കണികാ പരീക്ഷണത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന് പിന്തുണ തേടിയാണ് അദ്ദേഹമെത്തിയത്. വിഷയത്തില്‍ പിന്തുണ തേടി വൈക്കോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
 

വേനല്‍വസന്തം...

Posted: 13 Feb 2015 08:17 PM PST

Image: 
Subtitle: 
ഊണിലും ഉറക്കിലും ജീവവായുപോലെ ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡവും ഇംഗ്ളണ്ടും തണുപ്പിനെ തോല്‍പിക്കാന്‍ കമ്പിളിപ്പുതപ്പിനുള്ളിലേക്ക് വലിയുമ്പോള്‍ ചൂടുമാറി തണുത്തുതുടങ്ങുന്ന ഓഷ്യാനിയ മണ്ണില്‍ പത്താമത് ക്രിക്കറ്റ് ലോകകപ്പിന് ക്രീസ് ഉണരുന്നു. വേനല്‍ വിടപറഞ്ഞ് ശൈത്യത്തെ വരവേല്‍ക്കുന്ന പച്ചപ്പുല്‍ മൈതാനങ്ങള്‍ക്ക് ഇനി ക്രിക്കറ്റിന്‍െറ ആവേശച്ചൂട്. പ്രാവും കൊക്കറ്റോ പക്ഷിയും ഒന്നിച്ചു കളികാണാന്‍ മൈതാനങ്ങളില്‍ പറന്നിറങ്ങുന്ന കാലത്ത് വിരുന്നത്തെുന്ന ലോകകപ്പിനായി ആസ്ട്രേലിയയും ന്യൂസിലന്‍ഡും മാസങ്ങള്‍ക്കു മുമ്പേ ഒരുങ്ങി. ഇന്ത്യന്‍ മണ്ണില്‍ സൂര്യന്‍ സുഖനിദ്രയിലമരുന്ന ഫെബ്രുവരി 13ന്‍െറ പുലര്‍ച്ചെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടത്തിന് ടോസ് വീഴുന്നതോടെ ഒന്നരമാസം, രണ്ടു രാജ്യങ്ങളിലെ 14 വേദികളില്‍ 49 മത്സരങ്ങളുടെ പെരുംപോരാട്ടത്തിന് തുടക്കമായി.

വാട്സ്അപ്പും ഫേസ്ബുക്കും ട്വിറ്ററും മനുഷ്യന്‍െറ സ്വപ്നലോകത്തുപോലും ഇടം പിടിക്കാത്ത കാലം. ഇന്‍റര്‍നെറ്റിന് അന്ന് ഗര്‍ഭകാലമായിരുന്നു. ഇന്നുകാണുന്ന മൊബൈല്‍ ഫോണിന്‍െറ പൂര്‍വപിതാക്കള്‍ക്ക് അന്ന് നവജാതകാലവും. അങ്ങനെയൊരു കാലമായ 1992ല്‍ ഇമ്രാന്‍ഖാന്‍െറ പാകിസ്താനെ ലോകജേതാക്കളാക്കിക്കൊണ്ടായിരുന്നു ആസ്ട്രേലിയ ആദ്യമായി ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരായത്. 23 വര്‍ഷങ്ങള്‍ക്കുശേഷം ക്രിക്കറ്റിന്‍െറ വിശ്വപോരാട്ടം വീണ്ടും ആസ്ട്രേലിയയിലത്തെുമ്പോള്‍ ലോകവും ക്രിക്കറ്റും ഏറെമാറിമറിഞ്ഞു. മെല്‍ബണിലെയും ക്രൈസ്റ്റ്ചര്‍ച്ചിലെയും പിച്ചുകള്‍ ഫെബ്രുവരിയിലെ പുലരിയില്‍ വീണ്ടും ഉണരുമ്പോള്‍ വിരല്‍തുമ്പിലേക്കും കണ്‍വെട്ടത്തുമായിവളര്‍ന്ന ലോകത്തിനൊപ്പം അതിവേഗത്തെ ഉള്‍ക്കൊണ്ടാണ് ലോകകപ്പ് പാഡും ബാറ്റുമണിയുന്നത്.

അഞ്ചു ദിവസത്തെ ടെസ്റ്റ് ബാറ്റ്സ്മാന്‍െറ പ്രതിരോധതന്ത്രങ്ങളും ബൗളറുടെ നെഗറ്റിവ് ആക്രമണവുംകൊണ്ട് കളിയാരാധകന് ബോറടിച്ചുതുടങ്ങിയ നാളിലായിരുന്നു ക്രിക്കറ്റും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയത്. പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ക്കിടെ, 1971 ജനുവരി അഞ്ചിന് ക്രിക്കറ്റ് ലോകത്തെ ആദ്യ വിപ്ളവത്തിന് മെല്‍ബണ്‍ ഗ്രൗണ്ട് സാക്ഷിയായി. ആസ്ട്രേലിയ-ഇംഗ്ളണ്ട് ടെസ്റ്റ് മത്സരത്തിന്‍െറ മൂന്നാം നാളും കളി മഴ മുടക്കിയപ്പോള്‍, ടിക്കറ്റെടുത്ത ആരാധകരുടെ നിരാശ മാറ്റാന്‍ സംഘടിപ്പിച്ച എട്ട് പന്തുകളുള്ള 40 ഓവര്‍ മത്സരം സായിപ്പിന്‍െറ കളിയുടെ തലവരവരെ മാറ്റിയെഴുതി. ആദ്യ നിയന്ത്രിത ഓവര്‍ ക്രിക്കറ്റിന് ആസ്ട്രേലിയന്‍ മണ്ണ് വേദിയായി. അധികം വൈകുംമുമ്പ് 1975ല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ഇംഗ്ളണ്ടില്‍ ഇന്ത്യ ഉള്‍പ്പെടെ എട്ടുരാജ്യങ്ങളെ പങ്കാളികളാക്കി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കം കുറിച്ചതോടെ കളിയുടെ അധ്യായത്തിന് പുതിയ ഊടും പാവും കുറിക്കപ്പെടുകയായിരുന്നു.

ക്രിക്കറ്റ് ലോകത്തെ വിപ്ളവകരമായ പരിഷ്കാരത്തിന്‍െറ ചുവടുപിടിച്ചുകൊണ്ടായിരുന്നു കളിഭ്രാന്തനായ കോടീശ്വരന്‍ കെറി പാര്‍ക്കറുടെ രംഗപ്രവേശം. സൂപ്പര്‍താരങ്ങളെ വിലക്കെടുത്തും ടെലിവിഷന്‍ സംപ്രേഷണം സ്വന്തമാക്കിയുംകൊണ്ട് ലോകസീരീസുമായി രംഗപ്രവേശം ചെയ്ത കെറി പാര്‍ക്കര്‍ ക്രിക്കറ്റിനെ സാങ്കേതിക തികവും പ്രഫഷനല്‍ മേന്മയുമുള്ളതാക്കിമാറ്റി. നിറമുള്ള വസ്ത്രങ്ങളും ഫ്ളഡ്ലൈറ്റിനുകീഴിലെ കളിയുമായി പണക്കൊഴുപ്പില്‍ മതിഭ്രമിച്ച ‘ഭ്രാന്തന്‍’ ക്രിക്കറ്റിന്‍െറ ചിറകുകള്‍ പറന്നുയരും മുമ്പേ അരിഞ്ഞുവീഴ്ത്തപ്പെട്ടെങ്കിലും അദ്ദേഹം തുടങ്ങിയിട്ട പരിഷ്കാരങ്ങള്‍ ലോകം ഏറ്റുപിടിക്കുകയായിരുന്നു. ട്വന്‍റി 20യും ഐ.പി.എല്ലും ബിഗ്ബാഷുമായി ഇംഗ്ളണ്ടിലും ആസ്ട്രേലിയയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പ്രചാരം പിടിച്ച ക്രിക്കറ്റ് അതിജീവനത്തിനായുള്ള പോരാട്ടവും ആരംഭിക്കുമ്പോഴാണ് ന്യൂസിലന്‍ഡും ആസ്ട്രേലിയയും പത്താമത് ലോകകപ്പിന് വേദിയൊരുക്കുന്നത്.

കപിലിന്‍െറ ചെകുത്താന്മാര്‍ ഇന്ത്യയെ ആദ്യമായി വിശ്വകിരീടത്തിലത്തെിച്ചത് അവിശ്വസനീയമായിരുന്നെങ്കില്‍ 2011ല്‍ എം.എസ്. ധോണിയുടെ ടീമിന് ചാമ്പ്യന്‍പട്ടം അര്‍ഹിച്ചനേട്ടമെന്നായിരുന്നു ക്രിക്കറ്റ് ലോകത്തിന്‍െറ വിലയിരുത്തല്‍. സൗരവ് ഗാംഗുലിയും സംഘവും ലോകകപ്പിന്‍െറ പടിവാതില്‍ക്കല്‍ മുട്ടുമടക്കി പിന്‍വാങ്ങിയതിനും ക്രിക്കറ്റിലെ സകലമാന ചരിത്രരേഖകളില്‍ കയറിക്കൂടിയിട്ടും ലോകകപ്പില്ലാത്ത സചിന്‍ ടെണ്ടുല്‍കറിന്‍െറ കരിയറിനുമുള്ള അര്‍ഥസമ്പൂര്‍ണ വിരാമമായിരുന്നു ധോണിയുടെ ടീമിന്‍െറ ലോകകപ്പ് നേട്ടം. 121 കോടി ഇന്ത്യക്കാരുടെയും സചിന്‍െറയും മോഹങ്ങളെ ചിറകിലേറ്റിയ സ്വപ്നസംഘത്തില്‍ നിന്ന് നാലുപേര്‍ മാത്രമേ ഇക്കുറി ആസ്ട്രേലിയ-ന്യൂസിലന്‍ഡ് മണ്ണില്‍ ഇന്ത്യന്‍ ടീമിലുള്ളൂ. സചിന്‍ ടെണ്ടുല്‍കര്‍ കരിയര്‍ അവസാനിപ്പിച്ച് മടങ്ങിയപ്പോള്‍ വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, സഹീര്‍ഖാന്‍, ഗൗതംഗംഭീര്‍, ഹര്‍ഭജന്‍സിങ് തുടങ്ങിയ പ്രമുഖര്‍ തലമുറകൈമാറ്റത്തിനിടയില്‍ പിടഞ്ഞുവീണു. പത്താമത് ലോകകപ്പിന് പറക്കുമ്പോള്‍ യുവത്വത്തിന്‍െറ ചുറുചുറുക്കാണ് എം.എസ്. ധോണിയുടെ സംഘത്തിന്‍െറ കരുത്ത്. കഴിഞ്ഞ ലോകകപ്പില്‍ പരിചയസമ്പത്തുകൊണ്ട് വിജയപര്‍വം ചവിട്ടിയപ്പോള്‍, ഇക്കുറി വിരാട് കോഹ്ലിയും രോഹിത് ശര്‍മയും രവീന്ദ്രജദേജയും സുരേഷ് റെയ്നയുമടങ്ങിയ ടീമിന് ഉത്തരവാദിത്തമേറും. ഓഷ്യാനിയ രാജ്യങ്ങളിലെ പിച്ചില്‍ മധുരമുള്ളതല്ല ടീമിന്‍െറ റെക്കോഡുകള്‍ എന്നതും സ്വപ്നങ്ങളെ വേട്ടയാടുന്നു.

ടോസിടുംമുമ്പ് ആതിഥേയരാണ് കിരീടത്തിലെ ഹോട്ഫേവറിറ്റുകള്‍. നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്ന ആസ്ട്രേലിയക്കും ശാപംപോലെ പിന്തുടരുന്ന നിര്‍ഭാഗ്യത്തെ വകഞ്ഞുമാറ്റാനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കക്കും ആരാധകര്‍ തുല്യസാധ്യത നല്‍കുന്നു. സ്ഥിരോത്സാഹികളായ ന്യൂസിലന്‍ഡും ശ്രീലങ്കയും പാകിസ്താനുമൊന്നും എഴുതിത്തള്ളാനാവാത്തവരും. സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നവര്‍ക്കിടയിലേക്ക് അമിട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് പരിഭ്രാന്തി പരത്തുന്ന പോക്കിരി സംഘങ്ങളാണ് വിശ്വപോരാട്ടത്തിന്‍െറ മറ്റൊരു വിരുന്ന്. ബംഗ്ളാദേശും വിന്‍ഡീസും അവരില്‍ മുമ്പന്മാരാവുമ്പോള്‍ അഫ്ഗാനിസ്താന്‍, സിംബാബ്വെ, അയര്‍ലന്‍ഡ് തുടങ്ങിയവരും അട്ടിമറിമോഹങ്ങള്‍ നെയ്യുന്നു. എന്തായാലും, ആരാവും പത്താം ലോകചാമ്പ്യന്മാരെന്ന കോടിവിലയുള്ള ചോദ്യത്തിന്‍െറ സസ്പെന്‍സ് എം.സി.ജിയിലെ മാര്‍ച്ച് 29 രാത്രിവരെ നീളും.
ക്രിക്കറ്റ് ലോകം നെഞ്ചേറ്റിയ താരബിംബങ്ങള്‍ ഒരു ടീമിലും ഇല്ളെന്നതാണ് ഈ ലോകകപ്പിന്‍െറ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. സചിനും റിക്കിപോണ്ടിങ്ങും ജാക് കാലിസും ഗ്രെയം സ്മിത്തും, വീരേന്ദര്‍ സെവാഗും യുവരാജ് സിങ്ങുമെല്ലാം നാലുവര്‍ഷത്തിനുശേഷം വലിയ നഷ്ടങ്ങള്‍ തന്നെ. പക്ഷേ, കാലംവഴിമാറുംപോലെ കളിക്കാരും പുതുതലമുറക്ക് വഴിമാറണമെന്നത് പ്രകൃതി നിയമമാണ്.

മുന്‍ ലോകകപ്പ് പോലെ, ഏഴു ടീമുകള്‍ വീതമുള്ള രണ്ടു പൂളുകളായാണ് മത്സരം. പൂള്‍ ‘എ’യില്‍ ഇംഗ്ളണ്ട്, ആസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ളാദേശ്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, സ്കോട്ലന്‍ഡ്. പൂള്‍ ‘ബി’യില്‍ ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ്, സിംബാബ്വെ, അയര്‍ലന്‍ഡ്, യു.എ.ഇ. ഓരോ പൂളില്‍ നിന്നും നാലു ടീമുകള്‍ ക്വാര്‍ട്ടറില്‍ മാറ്റുരക്കും. പിന്നെ സെമിയും ഫൈനലുമടങ്ങുന്ന കിരീട പോരാട്ടങ്ങള്‍.
 

കൊല്‍കത്തയിലെ ബി.ജെ.പി ബ്രാഞ്ച് ഓഫീസില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി

Posted: 13 Feb 2015 07:31 PM PST

Image: 

കൊല്‍കത്ത: കൊല്‍കത്തയിലെ ബി.ജെ.പി ബ്രാഞ്ച് ഓഫീസില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി. നഗരത്തിനു ചേര്‍ന്ന ബെഹേലയിലെ ബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് പതിനേഴുകാരന്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചത്.
 പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവും അയല്‍പക്കക്കാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബി.ജെ.പി ഓഫീസില്‍ പൂട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്തെിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കും ചികിത്സക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി ഓഫീസിനടുത്ത് കട നടത്തുന്നയാളുടെ മകനാണ് പ്രതി. പെണ്‍കുട്ടിയുടെ മാതാവിന്‍്റെ പരാതിയില്‍ ബെഹേല പൊലീസ് കേസെടുത്തു. പൊലീസ് പ്രതിക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു.

സമാധാനത്തോടെ മരിക്കാം, ഫേസ്ബുക് പിന്‍ഗാമി അപ്ഡേറ്റ് ചെയ്യും!

Posted: 13 Feb 2015 07:17 PM PST

Image: 
Subtitle: 
ഫേസ്ബുക് അക്കൗണ്ടുള്ളവര്‍ക്ക് പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള പദ്ധതി വ്യാഴാഴ്ചയാണ് ഫേസ്ബുക് പ്രഖ്യാപിച്ചത്.

സാന്‍ഫ്രാന്‍സിസ്കോ: മരണത്തിന് ശേഷം നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈലും നിര്‍ജീവമായി പോകുമെന്ന് ഇനി സങ്കടപ്പെടേണ്ട. മരണാനന്തരം നിങ്ങളുടെ പ്രൊഫൈല്‍ കൃത്യമായി പുതുക്കുകയും ചിത്രങ്ങളും പ്രതികരണങ്ങളും മറ്റൊരാള്‍ക്ക് പോസ്റ്റ് ചെയ്യുകയുമാവാം. അതിനുള്ള പിന്‍ഗാമിയെ മരണത്തിനുമുമ്പ് നിങ്ങള്‍ തന്നെ തീരുമാനിക്കണമെന്ന് മാത്രം. ഫേസ്ബുക് അക്കൗണ്ടുള്ളവര്‍ക്ക് പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള പദ്ധതി വ്യാഴാഴ്ചയാണ് ഫേസ്ബുക് പ്രഖ്യാപിച്ചത്. നിങ്ങള്‍ ചെയ്തിരുന്നതുപോലെ പിന്‍ഗാമിക്ക് പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാം.

ഫേസ്ബുക് അക്കൗണ്ട് ഇല്ലാത്ത നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ മാത്രമേ പിന്‍ഗാമിയാവാകാന്‍ കഴിയൂ. നിലവില്‍ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള സൗകര്യം യു.എസില്‍ മാത്രമേ ഫേസ്ബുക് അനുവദിച്ചിട്ടുള്ളൂ. എന്നിരുന്നാലും അധികം വൈകാതെ ഇന്ത്യ ഉള്‍പ്പെടെ ഫേസ്ബുകിന് വന്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളിലും വരും. പിന്‍ഗാമിക്ക് താല്‍പര്യമില്ളെങ്കില്‍ അക്കൗണ്ട് റദ്ദാക്കാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെടാം. അക്കൗണ്ടുള്ള വ്യക്തി മരണപ്പെട്ടെന്ന് അറിഞ്ഞാല്‍ പ്രൊഫൈല്‍ നിലവില്‍ മരവിപ്പിക്കുകയാണ് ഫേസ്ബുക് ചെയ്യാറ്. എന്നാല്‍, ബന്ധുക്കള്‍ നഷ്ടപ്പെട്ട പലര്‍ക്കും അവരുടെ പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് തോന്നിയതിനാലാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് ഫേസ്ബുക് അറിയിച്ചു. ഓണ്‍ലൈന്‍ വിവരങ്ങള്‍ പുതുക്കാനും ജിമെയില്‍ കൈകാര്യംചെയ്യാനുമായി ഗൂഗ്ള്‍ മാത്രമാണ് പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള പദ്ധതി ഇതുവരെ തുടങ്ങിയിട്ടുള്ളൂ. 2013ലാണ് ഗൂഗ്ള്‍ പിന്‍ഗാമികളെ നിശ്ചയിക്കാന്‍ അനുമതി നല്‍കിയത്.
 

ഒത്തുതീര്‍പ്പല്ല, അടിയറവ്

Posted: 13 Feb 2015 07:13 PM PST

Image: 

യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യയില്‍ വന്നത് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും വോട്ടുപിടിക്കാനാകുമോ എന്ന ഒരു ഫേസ്ബുക് പോസ്റ്റ് കണ്ടിരുന്നു. എന്തായാലും ഒബാമ അങ്ങനെ കരുതിക്കാണില്ല. ഇതൊരവസരമായി ഉപയോഗിക്കാമെന്ന് മോദിയോ ബി.ജെ.പിയോ കരുതിക്കാണും. ഒബാമാ സന്ദര്‍ശനത്തിന്‍െറ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന, ആണവകരാറിന്‍െറ നടത്തിപ്പ് സുഗമമാക്കുമെന്ന് കരുതപ്പെടുന്ന ‘ഒത്തുതീര്‍പ്പ്’ വ്യവസ്ഥകള്‍ എന്താണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2008ല്‍ ആണവകരാര്‍ (ഇന്ത്യയും യു.എസും തമ്മില്‍) ഒപ്പിടുമ്പോള്‍ പറഞ്ഞിരുന്നത് 2020ല്‍ പുതുതായി 20,000 മെഗാവാട്ട് ശേഷിയുള്ള ആണവനിലയങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിരിക്കുമെന്നാണ്. 2032ല്‍ ഇത് 63,000 മെഗാവാട്ട് ശേഷിയായി ഉയരുമെന്നും കണക്കാക്കിയിരുന്നു. എന്നാല്‍, ഇന്നത്തെ അവസ്ഥവെച്ച് ഇതൊന്നും നടക്കില്ല. ഒരൊറ്റ ആണവനിലയത്തിന്‍െറയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയില്ല. ഇതിനുള്ള കാരണമായി പറയുന്നത് 2010ല്‍ ഇന്ത്യ പാസാക്കിയ ആണവബാധ്യതാ നിയമമാണെന്ന് പറയപ്പെടുന്നു. ഈ നിയമം പാലിക്കാന്‍ തങ്ങള്‍ക്കാകില്ളെന്ന് യു.എസിലെ മാത്രമല്ല റഷ്യ, ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ കമ്പനികളും പറയുന്നു. ഈ നിബന്ധനകള്‍ ഒഴിവാക്കിത്തരണമെന്ന അവരുടെ ആവശ്യം എല്ലാ രാഷ്ട്രത്തലവന്മാരുടെയും ആവശ്യമായി അവതരിപ്പിക്കപ്പെട്ടിരുന്നു. ഈ ‘കീറാമുട്ടി’ക്ക് പരിഹാരമായതായാണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്.

ആണവകരാര്‍ ആവശ്യമാണോ, ആണവവൈദ്യുതി സുരക്ഷിതവും ചെലവു കുറഞ്ഞതുമാണോ, വിദേശ കമ്പനികളെ എന്നും ഇന്ധനത്തിനും സ്പെയര്‍പാര്‍ട്ടുകള്‍ക്കും ആശ്രയിക്കുന്ന നിലയങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ പരമാധികാരത്തിന് ഭീഷണിയല്ളേ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതൊക്കെ മറന്നാലും വിദേശകമ്പനികള്‍ക്ക് ഇത്രയേറെ ദുഷ്കരമെന്ന് പറയപ്പെടുന്ന ആണവകരാറിലെ ‘ബാധ്യതാ നിയമം’ എന്താണ് എന്ന ചോദ്യം മറക്കാനാവില്ല. വിദേശ കമ്പനികള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്ന നിലയങ്ങള്‍ക്ക് അവരുടെ കുഴപ്പങ്ങള്‍കൊണ്ട് (രൂപകല്‍പനയിലോ നിര്‍മാണത്തിലോ) ഒരപകടം ഉണ്ടായാല്‍ അവര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ ഉയര്‍ന്ന പരിധി 1500 കോടി രൂപയായി നിശ്ചയിക്കുന്നതാണ് ഈ നിയമം. ആണവനിലയങ്ങള്‍ വളരെ സുരക്ഷിതമാണെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ കിണഞ്ഞുശ്രമിക്കുന്ന ഭരണകര്‍ത്താക്കളോടും വിദഗ്ധരോടും ഏതു മനുഷ്യനും ചോദിക്കാവുന്ന ഒരു ചോദ്യം ഇതിലുണ്ട്. ഈ നിലയങ്ങള്‍ വളരെ സുരക്ഷിതമാണെന്ന് ഈ നിലയത്തിന്‍െറ നിര്‍മാതാക്കള്‍ കരുതാത്തതെന്തുകൊണ്ട് എന്നതാണാ ചോദ്യം. അത്ര ഉറപ്പുണ്ടെങ്കില്‍ ഈ ആണവബാധ്യതാ നിയമം പ്രസക്തമല്ലല്ളോ?

ഈ നിയമത്തില്‍ പറയുന്ന ഉയര്‍ന്ന പരിധിയായ 1500 കോടി രൂപ അത്രയധികമാണോ? ഒന്നുരണ്ട് കണക്കുകള്‍ ഇവിടെ പ്രസക്തമാണ്. ഒരു ആണവനിലയം (നാലോ അഞ്ചോ റിയാക്ടറുകളടക്കം) സ്ഥാപിക്കാനായി ഈ കമ്പനികള്‍ വാങ്ങുന്നത് 50,000 കോടി രൂപയിലധികമാണ്. ഇത്ര വലിയ തുകക്ക് വാങ്ങുന്ന ഒരു നിലയത്തിന്‍െറ സുരക്ഷിതത്വം ഉറപ്പാക്കാന്‍ 1500 കോടി രൂപ നല്‍കുമെന്ന് ‘ഉറപ്പുനല്‍കുന്ന’തില്‍ എന്താണ് അബദ്ധം? എന്തപകടമുണ്ടായാലും ഞങ്ങള്‍ ഉത്തരവാദിയല്ളെന്ന നിലപാടിനോട് നമ്മുക്കെങ്ങനെ യോജിക്കാനാകും?

ഏറ്റവുമൊടുവില്‍ ഉണ്ടായതാണല്ളോ ഫുകുഷിമ ആണവദുരന്തം. 2011  മാര്‍ച്ചിലാണ് ആ ദുരന്തമുണ്ടായത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ആ പ്രദേശത്തെ മാലിന്യം നീക്കി ശുദ്ധീകരിക്കാന്‍ വേണ്ടി മാത്രം മുടക്കിയ തുക 2000 കോടി ഡോളറാണെന്ന് ജപ്പാനിലെ ‘എനര്‍ജി ആന്‍ഡ് എന്‍വയണ്‍മെന്‍റ്’ എന്ന മാസിക പറയുന്നു -1,20,000 കോടി രൂപയാണിത്! അതായത്, നൂറു വര്‍ഷത്തിനിടയില്‍ ഒരപകടമുണ്ടായാല്‍പോലും അതിന്‍െറ ഭാരം വളരെ വലുതായിരിക്കും. ഇതിന്‍െറ സ്ഥാനത്താണ് 1500 കോടിയെന്ന ഉയര്‍ന്ന പരിധി നാം വെച്ചിരിക്കുന്നത്. ആണവദുരന്തമെന്ന ഭീതി ‘സാങ്കേതികവിദ്യയില്‍ അജ്ഞരായവര്‍’ വെച്ചുപുലര്‍ത്തുന്നതാണെന്ന് വാദിക്കുന്ന ചിലര്‍ നാട്ടിലുണ്ട്. അങ്ങനെയെങ്കില്‍ ജപ്പാന്‍കാരാണ് അതില്‍ ഒന്നാം സ്ഥാനത്ത്. ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് ജപ്പാനില്‍ പ്രവര്‍ത്തിക്കുന്ന 48 ആണവനിലയങ്ങള്‍ അവര്‍ അടച്ചു. രാജ്യത്തെ മൊത്തം വൈദ്യുതി ഉല്‍പാദനത്തിന്‍െറ ഏതാണ്ട് മൂന്നിലൊന്നാണിത്. ഒരു സംശയവുമില്ലാതെ ആ നിലയങ്ങള്‍ അടച്ചിടാന്‍ ജപ്പാന്‍ തീരുമാനിച്ചുവെങ്കില്‍ അതിനൊരു കാരണം വേണം. അതാണ് നേരത്തേ നാം കണ്ട നഷ്ടപരിഹാരത്തുക. ഇന്ത്യക്ക് ആണവനിലയങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ ജപ്പാന്‍ തയാര്‍. പക്ഷേ, 2011ല്‍ പൂട്ടിയ ഒരു ആണവനിലയംപോലും കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ അവര്‍ തുറന്നുപ്രവര്‍ത്തിക്കാത്തതെന്ത് എന്ന ചോദ്യത്തിനൊറ്റ മറുപടിയേയുള്ളൂ -അവരുടെ സാമ്പത്തിക വിവേകവും മനുഷ്യജീവനോടുള്ള ആഭിമുഖ്യവും. ഒരു നിലയവും തുറക്കാന്‍ തദ്ദേശീയ ജനത സമ്മതിക്കുന്നില്ല. 50 നിലയങ്ങള്‍ അടച്ചിടുന്നതിന്‍െറ നഷ്ടം വളരെ ചെറുതാണ്, ഒരു ആണവാപകടത്തിന്‍െറ നഷ്ടം കണക്കാക്കിയാല്‍ എന്നതാണ് സാമ്പത്തികവിവേകം. 1978നു ശേഷം പുതിയ ഒരു ആണവനിലയത്തിനുപോലും അനുമതി നല്‍കാത്ത യു.എസും ഇന്ത്യയുടെ മേല്‍ ആണവനിലയം വെച്ചുകെട്ടാന്‍ തത്രപ്പെടുന്നു. ലോകത്ത് കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മാണം നിര്‍ത്തിവെച്ച ഒട്ടനവധി നിലയങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്! ഒറ്റദിവസം മാത്രം പ്രവര്‍ത്തിച്ച് നിര്‍ത്തിവെച്ച നിലയങ്ങള്‍പോലുമുണ്ട്!

ആണവബാധ്യതയെക്കുറിച്ച് പറയുമ്പോള്‍ മൂന്നു പതിറ്റാണ്ടു മുമ്പ് ഭോപാലില്‍ യു.എസ് കമ്പനി സൃഷ്ടിച്ച മഹാനാശത്തിന്‍െറ ബാധ്യത മറന്നുകൂടാ. ആ ദുരന്തത്തിന് ബാധ്യതപ്പെട്ടവരെ ശിക്ഷിക്കുന്നത് തടയാന്‍ യു.എസ് എത്ര പാടുപെട്ടുവെന്ന് നമുക്കറിയാം. 1983 ഡിസംബര്‍ ഏഴിന് ഭോപാലിലെ കോടതി, നരഹത്യയും ഗൂഢാലോചനയുമടക്കം ഏഴു ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയെന്ന് ചാര്‍ജ്ഷീറ്റ് നല്‍കിയ വാറന്‍ ആന്‍ഡേഴ്സന്‍ എന്ന ഉദ്യോഗസ്ഥന്‍, അന്ന് 25,000 രൂപയുടെ ജാമ്യത്തിന് പുറത്തുവന്ന് നാടുവിട്ടതാണ്. പിന്നീട് തിരിച്ചുവന്നില്ല. 3000ല്‍പരം പേരുടെ മരണത്തിന് ഉത്തരവാദിയെന്ന കേസിലെ ഈ പ്രതിയെ രക്ഷിച്ചു യു.എസ്; ഇപ്പോള്‍ ഇദ്ദേഹം മരിച്ചു. കേസില്‍ മറ്റൊരു പ്രതിയായ യൂനിയന്‍ കാര്‍ബൈഡ് കമ്പനി മറ്റൊരു കുത്തകയായ ഡവ് കെമിക്കല്‍സ് ഏറ്റെടുത്തു. അവരും പറയുന്നു; ഞങ്ങള്‍ക്കൊരു ബാധ്യതയുമില്ളെന്ന്.
തിരിച്ചൊന്നു ചിന്തിക്കുക. യു.എസിലെ ഒരു പൗരന്‍െറയെങ്കിലും മരണത്തിനുത്തരവാദിയെന്ന് അന്നാട്ടിലെ പൊലീസ് സംശയിക്കുന്ന ഒരു പ്രതി ഇന്ത്യയിലുണ്ടെന്ന് സംശയം തോന്നിയാല്‍, അയാളെ ഏറ്റവും വേഗത്തില്‍ പിടിച്ച് അമേരിക്കാന്‍ പൊലീസിനെ ഏല്‍പിക്കാന്‍ ഒബാമ നമ്മോട് ആവശ്യപ്പെടുമെന്ന് തീര്‍ച്ച. 2010ല്‍ ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ ഒരു കപ്പലില്‍നിന്ന് എണ്ണ ചോര്‍ന്നതിന്‍െറ ഫലമായുണ്ടായ 20 ബില്യണ്‍ ഡോളറിന്‍െറ നഷ്ടം ആ കമ്പനിയോട് കണക്കുപറഞ്ഞ് വാങ്ങിയ ഒബാമ... മൂന്നു പതിറ്റാണ്ടിലേറെക്കാലമായി വിഷലിപ്തമായി കിടക്കുന്ന ഭോപാലിന്‍െറ ശുചീകരണത്തിന് ഒരു ഡോളറെങ്കിലും നല്‍കാന്‍ ഡവ് കെമിക്കല്‍സിനെ നിര്‍ബന്ധിക്കുമോ?

ഇത്രയെങ്കിലും ചോദിക്കാന്‍ ചങ്കുറപ്പുള്ള ഒരു പ്രധാനമന്ത്രിയും സര്‍ക്കാറും എന്നെങ്കിലും നമുക്കുണ്ടാകുമോ? വിദേശ കമ്പനികളുടെ തകരാറുകൊണ്ട് ആണവാപകടമുണ്ടായാല്‍ അതിന്‍െറ ബാധ്യത ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ തലയില്‍ കെട്ടിവെക്കുന്ന കരാര്‍ ഉണ്ടാക്കുന്ന ഒരു ‘ഒത്തുതീര്‍പ്പ്’... ഒത്തുതീര്‍പ്പല്ല, കീഴടങ്ങലാണ്.
l

കായിക കുതിപ്പിന് കേരളം

Posted: 13 Feb 2015 07:03 PM PST

Image: 

രാജ്യത്തിന്‍െറ കായിക മുന്നേറ്റങ്ങള്‍ക്ക് കുതിപ്പേകുകയെന്ന ലക്ഷ്യം വിഭാവനം ചെയ്യുന്ന ദേശീയ ഗെയിംസിന്‍െറ 35ാമത് മേളക്ക് കേരളത്തില്‍ കൊടിയിറങ്ങുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നിര്‍മാണ പ്രവൃത്തികളിലെ അഴിമതിയും വാര്‍ത്തകളില്‍ വിവാദമായതോടെ ഏറെ ആശങ്കകളോടെ നോക്കിക്കണ്ട ഗെയിംസിന് ഏറക്കുറെ ശുഭപര്യവസാനം. കായിക ഇന്ത്യയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അടയാളപ്പെടുത്തിയ പോരാട്ട വേദികളില്‍ പുതിയ ദൂരവും ഉയരവും വേഗവും തേടിയ നാളെയുടെ കുറെ പ്രതീക്ഷകള്‍ നാമ്പെടുക്കുന്നതിന് കേരളം സാക്ഷിയായി. പക്ഷേ, കായിക കലണ്ടറില്‍ കളികള്‍ക്കും കളിക്കാര്‍ക്കും വിശ്രമമനുവദിക്കപ്പെടുന്ന കാലയളവിലാണ് ഗെയിംസിന് കേരളം വേദിയായതെന്ന പോരായ്മ മത്സരത്തിന്‍െറ ഗുണനിലവാരത്തെ കാര്യമായി ബാധിച്ചു. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ട ഗെയിംസ് ആതിഥേയരുടെ സൗകര്യത്തിനനുസരിച്ച് നടത്തപ്പെടുന്നതാണ് ഇതിന് കാരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിനനുവദിച്ച ഗെയിംസിന്‍െറ തീയതി നിശ്ചയിച്ചത് തന്നെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍. 2011 ജനുവരിയില്‍ റാഞ്ചിയില്‍ നടന്ന ഗെയിംസിന് ശേഷം നാലുവര്‍ഷത്തെ ഇടവേള.

റാഞ്ചിയില്‍നിന്ന് ഗെയിംസ് കേരളത്തിലത്തെിയപ്പോഴും സര്‍വിസസിന്‍െറ അപ്രമാദിത്വത്തിന് ഇളക്കം തട്ടിയിട്ടില്ല. പ്രതീക്ഷിച്ചതുപേലെ പട്ടാളക്കാര്‍ സമഗ്രാധിപത്യം കാട്ടിയ കളിയരങ്ങില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമായി. പരമ്പരാഗതമായി പിന്നാക്കം നില്‍ക്കുന്ന വുഷു, തൈക്വാന്‍ഡോ, ജൂഡോ, ബോക്സിങ്, റഗ്ബി, ജിംനാസ്റ്റിക്സ്, ഡൈവിങ്, ടെന്നിസ് തുടങ്ങിയ ഇനങ്ങളില്‍ ഇത്തവണ കേരളം കയറിയത്തെിയത് വരും നാളുകളില്‍ രാജ്യത്തിന്‍െറ കായിക സമവാക്യങ്ങളില്‍ മാറ്റിത്തിരുത്തലുകള്‍ വരുത്തുമെന്നുറപ്പാണ്.
പുരുഷന്മാരുടെ മാത്രം ടീമുമായി വന്ന സര്‍വിസസ് നിശ്ചയിക്കപ്പെട്ട 414 സ്വര്‍ണ മെഡലുകളില്‍ 91 എണ്ണവും സ്വന്തമാക്കി. 33 വെള്ളിയും 35 വെങ്കലവും ഒപ്പംചേര്‍ത്തു. ആതിഥേയരായ കേരളമാണ് സര്‍വിസസിന് തൊട്ടുപിന്നില്‍. 54 സ്വര്‍ണവും 48 വെള്ളിയും 60 വെങ്കലവുമായാണ് ആതിഥേയര്‍ രണ്ടാം സ്ഥാനത്തത്തെിയത്. ഗെയിംസിന് ആദ്യമായി ആതിഥ്യമൊരുക്കിയ 1987ല്‍ മാത്രമാണ് കേരളം ആദ്യമായും അവസാനമായും ഓവറോള്‍ കിരീടം ചൂടിയത്. പിന്നീട് 1999ല്‍ മണിപ്പൂരില്‍ 52 സ്വര്‍ണവുമായി രണ്ടാംസ്ഥാനം നേടി. പിന്നീടൊരിക്കലും എത്തിപ്പിടിക്കാനാവാതെപോയ ആ പദവിയില്‍ റെക്കോഡ് മെഡലുമായത്തൊന്‍ വീണ്ടുമൊരു ആതിഥ്യം കൊണ്ട് സാധിച്ചിരിക്കുന്നു.

രാജ്യത്തിന് അന്താരാഷ്ട്ര പ്രശസ്തരായ ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച സംസ്ഥാനത്തിന്‍െറ കായിക അപചയം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടയിലാണ് ഈ തിരിച്ചുവരവ്. നേടിയ മെഡലുകളില്‍ മുക്കാല്‍ ഭാഗവും സ്വന്തമാക്കിയത് പതിവുപോലെ വനിതകളാണ്. ഒരിക്കല്‍ കൂടി അത്ലറ്റിക്സും സൈക്ളിങ്ങും കനോയിങ്ങും കയാക്കിങ്ങും ബാഡ്മിന്‍റണും വോളിബാളും ഉള്‍പ്പെടെ സ്ഥിരം മേധാവിത്വം പുലര്‍ത്തുന്ന ഇനങ്ങള്‍ ഇത്തവണയും മെഡലുകളുടെ വിളവെടുപ്പ് നിലങ്ങളായി. ഒരിടവേളക്ക് ശേഷം നീന്തലില്‍ സാജന്‍ പ്രകാശ് എന്ന റെയില്‍വേ താരത്തിലൂടെ മികവ് കാട്ടാനായത് താരങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ മെച്ചപ്പെട്ട ജോലിനല്‍കി നിലനിര്‍ത്തേണ്ടതിന്‍െറ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഷൂട്ടിങ്ങില്‍ എലിസബത്ത് സൂസന്‍ കോശിയും ത്രസിപ്പിക്കുന്ന വിജയമാഘോഷിച്ചു. സൈക്ളിങ്ങില്‍ മഹിത മോഹനും കനോയിങ്ങില്‍ നിത്യ കുര്യാക്കോസും ദീര്‍ഘദൂര ഓട്ടത്തില്‍ ഒ.പി. ജെയ്ഷയും കൈവരിച്ച നേട്ടങ്ങളും ശ്രദ്ധേയം. അതേസമയം, ഒരു മെഡല്‍പോലും നേടാനാവാതെപോയ ഫുട്ബാളില്‍ കേരളത്തിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പ് ഇനിയും അകലെയാണെന്ന സൂചനയാണ് നല്‍കുന്നത്.

ഗെയിംസില്‍ കേരളത്തിന് എന്നും കരുത്തായി വര്‍ത്തിക്കുന്ന ട്രാക്കിലും ഫീല്‍ഡിലും ഇത്തവണ 13 സ്വര്‍ണ മെഡലുകള്‍ നേടിയെങ്കിലും ശക്തമായ സാന്നിധ്യം അറിയിക്കാനായിട്ടില്ല. സ്പ്രിന്‍റിലും ജംപിലുമൊക്കെ കരുത്തുകാട്ടിയ കേരളത്തിന്‍െറ പഴയകാല പ്രതാപത്തിന്‍െറ അടുത്തെങ്ങുമത്തൊന്‍ താരങ്ങള്‍ക്കായില്ല. പി.ടി. ഉഷയുടെയും അഞ്ജുബോബി ജോര്‍ജിന്‍െറയും ബീനാമോളുടെയുമൊക്കെ റെക്കോഡുകള്‍ ഇപ്പോഴും തകര്‍ക്കപ്പെടാതെ കിടക്കുന്നു. ജോസഫ് അബ്രഹാമും രഞ്ജിത് മഹേശ്വരിയും സജീഷ് ജോസഫുമൊക്കെ കളംവിടാനൊരുങ്ങുമ്പോള്‍ പുരുഷ വിഭാഗത്തില്‍  ഇനിയും പകരക്കാരത്തെിയിട്ടില്ല എന്നാണ് ഗെയിംസിന്‍െറ ഓര്‍മപ്പെടുത്തല്‍. എങ്കില്‍പോലും നാളെയിലേക്ക് കരുതിവെക്കാന്‍  ഒത്തിരി പ്രതിഭകളെ ഈ ഗെയിംസ് കേരളത്തിന് നല്‍കുന്നുണ്ട്. ഗെയിംസിലെ വിജയികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും മറ്റു സൗകര്യങ്ങളും ഗെയിംസിന്‍െറ ചൂടാറും മുമ്പ് പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. കേരളം വിടാനൊരുങ്ങുന്നവരെ പിടിച്ചുനിര്‍ത്താനും വിട്ടവരെ തിരികെ കൊണ്ടുവരാനും വാഗ്ദാനം പാലിക്കുന്നതിലൂടെ കഴിയും.

വിവാദങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ വിരുന്നത്തെിയ ഗെയിംസിന്‍െറ നടത്തിപ്പ് കേരളത്തിന്‍െറ മികച്ച ആതിഥേയത്വത്തിന് അംഗീകാരമാവുന്നു. ഉദ്ഘാടനച്ചടങ്ങിലെ അലങ്കോലങ്ങളും സ്റ്റേഡിയം നിര്‍മാണങ്ങളിലെ അഴിമതിയും അമിത ചെലവുകളും ഗെയിംസിന് ശേഷവും ചര്‍ച്ച ചെയ്യപ്പെടുമെങ്കിലും ഒരുക്കിയ സൗകര്യങ്ങളേറെയും മികച്ച നിലവാരത്തിലുള്ളവയാണെന്ന് കായിക താരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഷൂട്ടിങ് റേഞ്ചും സ്ക്വാഷ് കോര്‍ട്ടും നീന്തല്‍ക്കുളവും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും സംരക്ഷിക്കപ്പെടുകയെന്ന ദൗത്യത്തിനപ്പുറം ഇവ ഏതുവിധം കേരളത്തിന്‍െറ കായിക കുതിപ്പിന് പ്രയോജനപ്പെടുത്തുമെന്നതാവും ഈ മേള നല്‍കുന്ന ഉണര്‍വ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാവുക.

ലോകകപ്പിലെ ആദ്യജയം ന്യൂസിലന്‍ഡിന്

Posted: 13 Feb 2015 06:20 PM PST

Image: 
ക്രൈസ്റ്റ് ചര്‍ച്ച്:

ക്രൈസ്റ്റ് ചര്‍ച്ച്: ലോകകപ്പിലെ ആദ്യജയം ന്യൂസിലന്‍ഡിന് ക്രൈസ്റ്റ് ചര്‍ച്ച് 2015 ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കക്കതിരെ ആതിഥേയരായ ന്യൂസിലന്‍ഡിന് മിന്നും വിജയം. 98 റണ്‍സിന് ലങ്കയെ പരാജയപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് വിജയം കണ്ടത്. ന്യൂസിലന്‍ഡിന്റെ 331 റണ്‍സെന്ന സ്‌കോറിനു മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് 233 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 46.01 ഓവറിനിടെ ലങ്കന്‍ പട എല്ലാവരും പുറത്താവുകയായിരുന്നു.

നേരത്തേ ബാറ്റു കൊണ്ടു തിളങ്ങിയ കൊറി ആന്‍ഡേഴ്‌സണ്‍ ബൗളിങ്ങ് ചെയ്തും ലങ്കന്‍ ബാറ്റിംഗ് നിരയില്‍ ആക്രമണം നടത്തി. 18 റണ്‍സ് വിട്ടു കൊടുത്ത് 2 വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിനായി. 65 റണ്‍സെടുത്ത ലഹിരു തിരിമാനെക്ക് മാത്രമേ ലങ്കന്‍ നിരിയില്‍ തിളങ്ങാന്‍ സാധിച്ചുള്ളു. തിലകരത്‌നെ ദില്‍ഷന്‍(24), കുമാര്‍ സംഗക്കാര (39) ദിമുത് (14), എയ്ഞ്ചലോ മാത്യൂസ്(46), ജീവന്‍ മെന്‍ഡിസ് (4),നുവാന്‍ കുലശേഖര (10), രംഗണ ഹെരാത്ത് (13) ,സുരംഗ ലക്മല്‍(7)നോട്ടൗട്ട് എന്നിവരായിരുന്നു മറ്റു ബാറ്റ്‌സ്മാന്‍മാര്‍. മുതിര്‍ന്ന താരം മഹേല ജയവര്‍ദ്ധനയും ലസിത് മലിംഗയും പൂജ്യനായി മടങ്ങി.

നേരത്തേ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കിവിസ് ഓപ്പണര്‍മാരായ ഗുപ്റ്റിലും മക്കല്ലവും മികച്ച തുടക്കമാണ് നല്‍കിയത്. കോറി ആന്‍ഡേഴ്‌സണ്‍ (75), ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (65), കെയ്ന്‍ വില്യംസണ്‍(57) എന്നിവര്‍ അര്‍ധ സെഞ്വറി നേടിയിരുന്നു. ഈ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറി മക്കല്ലത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. മക്കല്ലത്തെ പുറത്താക്കി രന്‍ഗണ ഹെറാത്ത് ഈ ലോകകപ്പിലെ ആദ്യ വിക്കറ്റും കരസ്ഥമാക്കി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(49) ,റോസ് ടെയ്‌ലര്‍(14), ഗ്രാന്റ് എലിയട്ട് (29) റോഞ്ചി (29) എന്നിവരാണ് ക്രീസിലിറങ്ങിയ മറ്റു കിവീസ് ബാറ്റ്‌സ്മാന്‍മാര്‍. 46 പന്തില്‍ നിന്നായിരുന്നു കോറി ആന്‍ഡേഴ്‌സണ്‍ 75 റണ്‍സെടുത്തത്. ശ്രീലങ്കന്‍ നിരയില്‍ രജീവന്‍ മെന്‍ഡിസും സുരംഗ ലക്മലും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. ]

ആം ആദ്മി ഇന്ന് അധികാരമേല്‍ക്കും

Posted: 13 Feb 2015 12:23 PM PST

Image: 
Subtitle: 
ഷീലക്കും അംബാനിക്കുമെതിരായ ആരോപണം അന്വേഷിക്കും

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ പാസാക്കാനാവാതെ രാജിവെച്ചിറങ്ങി കൃത്യം ഒരു വര്‍ഷം തികയുന്ന ഇന്ന് അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തില്‍ രണ്ടാമത് ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരമേല്‍ക്കും. പാര്‍ട്ടിയുടെ ജനപ്രിയ  വാഗ്ദാനമായ കുറഞ്ഞ നിരക്കിലെ വൈദ്യൂതി, സൗജന്യ കുടിവെള്ളം എന്നിവയുള്‍പ്പെടെ ഡല്‍ഹിയുടെ വികസന മാതൃകയുടെ പ്രഖ്യാപനവും ഇന്നുണ്ടാവും. ആഗ്രഹിക്കുന്ന ആര്‍ക്കും പങ്കെടുക്കാന്‍ അനുവാദം നല്‍കപ്പെട്ട ചടങ്ങിന്‍െറ അവസാനവട്ട ഒരുക്കങ്ങള്‍ രാം ലീല മൈതാനിയില്‍ പൂര്‍ത്തിയാവുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിസഭാംഗങ്ങളെയും ചടങ്ങിനു ക്ഷണിച്ചിട്ടുണ്ടെങ്കിലും മുന്‍നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ എത്താനിടയില്ല. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിച്ച കിരണ്‍ ബേദി, കോണ്‍ഗ്രസിന്‍െറ അജയ് മാക്കന്‍ എന്നിവരെയും വിളിച്ചിട്ടുണ്ട്. സാധാരണക്കാരുടെ സര്‍ക്കാറാണ് നിലവില്‍ വരുന്നതെന്നും സാധാരണക്കാരുടെ പങ്കാളിത്തമാണ് പ്രധാനമെന്നും മനീഷ് സിസോദിയ പറഞ്ഞു. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ റോഡുമാര്‍ഗമാണ് നിയുക്ത മുഖ്യമന്ത്രി എത്തുക. ഒരു ലക്ഷം പേരെങ്കിലും ചടങ്ങിനു സാക്ഷ്യം വഹിക്കാനത്തെുമെന്നാണ് കണക്കുകൂട്ടല്‍. സ്ഥാനമേറ്റ് ഗാന്ധി സമാധിയില്‍ പുഷപാര്‍ച്ച നടത്തിയ ശേഷമാവും ആം ആദ്മി മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേക്ക് പോവുക. മന്ത്രിമാരുടെ പട്ടിക ലെഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന് കൈമാറിയിട്ടുണ്ട്.
ധനകാര്യ, ഊര്‍ജ വകുപ്പുകളും കെജ്രിവാളാണ് കൈകാര്യം ചെയ്യുക. ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാം സ്ഥാനക്കാരന്‍ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാവും. പൊതുമരാമത്ത്, നഗരവികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളും അദ്ദേഹത്തിനാവും. ആദ്യവട്ടം എം.എല്‍.എമാരാകുന്ന ഗോപാല്‍ റായ് (ഗതാഗതം, തൊഴില്‍), ജിതേന്ദ്ര തോമാര്‍ (നിയമം), സന്ദീപ് കുമാര്‍ (വനിതാ ശിശുക്ഷേമം), അസിം അഹ്മദ് ഖാന്‍ (ഭക്ഷ്യ-പൊതുവിതരണം) എന്നിവര്‍ക്കു പുറമെ കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന  സത്യേന്ദ്ര ജയിന്‍ ഇക്കുറിയും ആരോഗ്യ, വ്യവസായ വകുപ്പുകള്‍ കൈകാര്യം ചെയ്യും. വനിതാ മന്ത്രിമാര്‍ ആരുമില്ല.  രാം നിവാസ് ഗോയല്‍ സ്പീക്കറും ബന്ദനാ കുമാരി ഡെപ്യൂട്ടി സ്പീക്കറുമാവും.
മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി തുടങ്ങിയവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും കഴിഞ്ഞ ആം ആദ്മി സര്‍ക്കാര്‍ എടുത്ത കേസ് നടപടികളുമായി മുന്നോട്ടുപോകുമെന്നും മനീഷ് സിസോദിയ വ്യക്തമാക്കി.

 

സര്‍വിസസിന് ഓവറോള്‍ കിരീടം, കേരളം രണ്ടാമത്

Posted: 13 Feb 2015 12:00 PM PST

Image: 
Subtitle: 
•സര്‍വിസസിന് 91 സ്വര്‍ണം, കേരളത്തിന് 54

തിരുവനന്തപുരം: കളിയരങ്ങിലെ സ്വര്‍ണമഴയില്‍ കേരളം ചരിത്രമെഴുതി. പോരിടങ്ങളില്‍ ആരവങ്ങള്‍ നിലച്ച വെള്ളിയാഴ്ച വിജയഭേരി മുഴക്കി മുന്നേറിയ ആതിഥേയര്‍ 35ാമത് ദേശീയ ഗെയിംസില്‍  സര്‍വാധിപത്യം ഉറപ്പിച്ച സര്‍വീസസിനു പിന്നില്‍ 54 സ്വര്‍ണവും 48 വെള്ളിയും 60 വെങ്കലവുമുള്‍പ്പെടെ 162 മെഡലുമായി റണ്ണറപ്പായി. ഇന്നലെ മാത്രം 17 സ്വര്‍ണവും 10  വെള്ളിയും ഏഴു  വെങ്കലവും നേടിയ കേരളം മൊത്തം മെഡല്‍ നേട്ടത്തില്‍ സര്‍വിസസിനെ പിന്നിലാക്കി. 91 സ്വര്‍ണവും 33 വെള്ളിയും 35 വെങ്കലവുമടക്കം 159 മെഡലാണ് സര്‍വിസസിന്‍െറ സമ്പാദ്യം. ഗെയിംസ് ചരിത്രത്തില്‍ കേരളത്തിന്‍െറ ഏറ്റവും മികവാര്‍ന്ന പ്രകടനമാണിത്. ആദ്യമായി ആതിഥേയത്വം വഹിച്ച 1987ല്‍ ഓവറോള്‍ കിരീടം നേടിയ കേരളം 1999 ല്‍ മണിപ്പൂരില്‍ രണ്ടാം സ്ഥാനത്തത്തെി നേടിയ 52 സ്വര്‍ണമാണ് റെക്കോഡ് നേട്ടം. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടക്കുന്ന സമാപന ചടങ്ങോടെ താരങ്ങള്‍ മടങ്ങും. മത്സരങ്ങളുടെ അവസാന നാള്‍ട്രാക്കിലും ഫീല്‍ഡിലും സമഗ്രാധിപത്യം പുലര്‍ത്തി അഞ്ചു സ്വര്‍ണം നേടിയ ആതിഥേയര്‍ ബോക്സിങ്ങില്‍ മൂന്നു സ്വര്‍ണം ഇടിച്ചിട്ടു. ബാഡ്മിന്‍റണിലും സൈക്ളിങ്ങിലും  കനോയിങ്- കയാക്കിങ്ങിലും ഇരുവട്ടം സുവര്‍ണമെഡലിലത്തെി. വോളിബാളിലും തൈക്വാന്‍ഡോയിലും  ബാസ്കറ്റ്ബാളിലുമാണ് മറ്റു വിജയപതക്കങ്ങള്‍.
യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കില്‍ വനിതകളുടെ 200 മീറ്ററില്‍ ഒന്നാമതത്തെിയ വി. ശാന്തിനിയാണ് സ്വര്‍ണവേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ 800 മീറ്ററില്‍ കേരളം കരുത്തുകാട്ടി. വനിതകളില്‍ ടിന്‍റു ലൂക്ക മീറ്റ് റെക്കോഡിട്ടപ്പോള്‍ പുരുഷന്മാരില്‍ സജീഷ് ജോസഫിന് എതിരുണ്ടായിരുന്നില്ല. 4x400 മീറ്റര്‍ റിലേയില്‍ കേരളത്തിന്‍െറ അജയ്യതക്ക് ഇളക്കം തട്ടിയില്ല. വി. നീന ഇരട്ട നേട്ടത്തിലേക്ക് ചാടിയടുത്ത വനിതകളുടെ ട്രിപ്ള്‍ ജംപില്‍ മെഡലുകള്‍ കേരളം തൂത്തുവാരി.
കനോയിങ് 200 മീറ്റര്‍ വ്യക്തിഗത ഇനത്തില്‍  നിത്യ കുര്യാക്കോസും 200 മീറ്റര്‍ കയാക്കിങ് ഫോറില്‍ അനുഷ ബിജു, ജോസ്ന യഹാന, ശാലു പ്രകാശ്, ശില്‍പമോള്‍ ശിശുപാലന്‍ എന്നിവരടങ്ങിയ സംഘവുമാണ്  സ്വര്‍ണത്തിലേക്ക് തുഴഞ്ഞത്തെിയത്. ബാഡ്മിന്‍റണില്‍ വനിതാ സിംഗിള്‍സില്‍ പി.സി. തുളസിയും മിക്സഡ് ഡബ്ള്‍സില്‍ അപര്‍ണ ബാലനും അരുണ്‍ വിഷ്ണുവും ചേര്‍ന്ന സഖ്യവും വിജയം വരിച്ചു. സൈക്ളിങ്ങില്‍ കെസിയ വര്‍ഗീസിന്‍െറ ദിവസമായിരുന്നു ഇന്നലെ. കേരളം മെഡല്‍ തൂത്തുവാരിയ കീറിന്‍ റേസില്‍ ഒന്നാമതത്തെിയ കെസിയ മഹിതമോഹനൊപ്പം ചേര്‍ന്ന് ടീം സ്പ്രിന്‍റിലും സ്വര്‍ണമണിഞ്ഞു. ഇടിക്കൂട്ടില്‍ സന്ദീപ് ചിക്കാരയും കുല്‍വീന്ദറും മീനാകുമാരി ദേവിയുമാണ് എതിരാളികളെ വീഴ്ത്തിയത്. ബാസ്കറ്റ്ബാളില്‍ തമിഴ്നാടിനെയും വോളിബാളില്‍ കര്‍ണാടകയെയും തോല്‍പിച്ച് വനിതകള്‍ സ്വര്‍ണത്തിലത്തെി.

ആ തീവണ്ടി ചൂളം വിളിച്ചത് മരണത്തിലേക്ക

Posted: 13 Feb 2015 11:28 AM PST

Image: 

ബംഗളൂരു: റാഗിയും ചെണ്ടുമല്ലിയും ചോളവും വിളയുന്ന ആനക്കല്‍ ഗ്രാമത്തിന് വെള്ളിയാഴ്ചയിലെ പ്രഭാതം കൂട്ടനിലവിളിയുടേതായി. ബംഗളൂരു അര്‍ബന്‍ ജില്ലയിലെ ദക്ഷിണഭാഗത്തെ ആനക്കല്‍ ഗ്രാമത്തിലേക്ക് ബംഗളൂരുവില്‍നിന്ന് 35 കിലോമീറ്റര്‍ ദൂരമുണ്ട്. തമിഴ്നാടിനോട് ചേര്‍ന്ന കാര്‍ഷിക ഭൂമി. കൃഷിഭൂമിക്ക് നടുവിലൂടെ പോകുന്ന റെയില്‍പാത ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനെയും ഹൊസൂരിനെയും ബന്ധിപ്പിക്കുന്നു. അപകടം നടന്ന റെയില്‍പാതക്ക് സമീപം വീടുകളില്ല.
അപകടത്തില്‍പെട്ടവര്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. എന്നാല്‍, മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞാണ് പൊലീസും റെയില്‍വേ സുരക്ഷാ സംഘവും സ്ഥലത്തത്തെിയത്. കൃഷിഭൂമിയിലൂടെ ആംബുലന്‍സുകളും പൊലീസ് വാഹനങ്ങളും അഗ്നിശമന സേനയും കുതിച്ചുപായുന്നതിന്‍െറ ശബ്ദമാണ് ഗ്രാമീണരെ സംഭവസ്ഥലത്തേക്ക് എത്തിച്ചത്.
അപകടത്തെ തുടര്‍ന്ന് ബോഗികള്‍ പരസ്പരം ഇടിച്ചുകയറിയതിനാല്‍ സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു യാത്രക്കാര്‍. ഡി- എട്ട് കമ്പാര്‍ട്ട്മെന്‍റിലെ മുന്നിലെയും പിന്നിലെയും ടോയ്ലറ്റുകള്‍ മറ്റു കോച്ചുകളുടെ സമ്മര്‍ദത്താല്‍ മുന്നിലേക്ക് കയറിവന്നതുമൂലം ഈ കോച്ചിലെ വാതിലുകള്‍ തുറക്കാനാകാത്ത സ്ഥിതിയിലാക്കി. ഡോറിന്‍െറ ചെറിയ വിടവിലൂടെയായിരുന്നു യാത്രക്കാര്‍ പുറത്തുകടന്നത്.
ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാല്‍ ബോഗിക്കുള്ളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്താനാവാതെ നിസ്സഹായരായി നില്‍ക്കാനേ സഹയാത്രികര്‍ക്കും നാട്ടുകാര്‍ക്കും ആയുള്ളൂ. ഡി-8ലെ മുന്നിലും പിന്നിലും ഭാഗങ്ങളില്‍ ഇരുന്നവരാണ് മരിച്ചതും ഗുരുതര പരിക്കേറ്റവരും. അപകടത്തില്‍പെട്ടവരുടെ കൂട്ടനിലവിളിയും ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരയുന്നവരും ആദ്യ മണിക്കൂറുകളില്‍ അപകടസ്ഥലത്തെ യുദ്ധഭൂമിക്ക് സമാനമാക്കി. ബോഗികളില്‍ അകപെട്ടവര്‍ക്ക് കൈയിലുണ്ടായിരുന്ന വെള്ളവും ആഹാരങ്ങളും നല്‍കി ആശ്വസിപ്പിക്കാന്‍ മാത്രമേ മറ്റുള്ളവര്‍ക്ക് കഴിഞ്ഞുള്ളൂ. രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത്. റെയില്‍പാളം താഴ്ചയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു. പ്രധാന റോഡില്‍നിന്ന് മാറി അരക്കിലോമീറ്റര്‍ കൃഷിഭൂമിയിലൂടെ സഞ്ചരിച്ചുവേണം ഇവിടേക്കത്തൊന്‍.
ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാവിലെ 6.15ന് പുറപ്പെട്ട ട്രെയിനില്‍ നിറയെ യാത്രക്കാരായിരുന്നു. വെള്ളിയാഴ്ചയും ശിവരാത്രി അവധിയും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിക്കുന്നവരായിരുന്നു അധികവും. ഭൂരിപക്ഷം യാത്രക്കാരും പാലക്കാട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള മലയാളികളായിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രം സ്വര്‍ണമെടുത്തത് 82 തവണ

Posted: 13 Feb 2015 11:23 AM PST

Image: 
Subtitle: 
ഒരു തരത്തിലുള്ള വിശദീകരണവും അധികൃതര്‍ നല്‍കിയിട്ടില്ളെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്ന് 82 തവണ സ്വര്‍ണമെടുത്തിട്ടുണ്ടെന്ന് മുന്‍ കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാണിക്കയില്‍ ലഭിച്ച സ്വര്‍ണത്തിന്‍െറയും വെള്ളിയും കണക്കുകള്‍ ലഭ്യമല്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. നാലു വര്‍ഷം മുന്‍പ് വിവിധ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം പൂശുന്നതിനായി  24 കാരറ്റിന്‍െറ 14.629 കിലോ ഗ്രാം സ്വര്‍ണം നല്‍കിയെങ്കിലും ഇതേക്കുറിച്ച് ഒരു വിവരവുമില്ല. ഇതിന് നാലു കോടി  വിലമതിക്കും.
ഇത്തരത്തില്‍ മറ്റ് പല സന്ദര്‍ഭങ്ങളിലായി സ്വര്‍ണവും വെള്ളിയും നിലവറകളില്‍ നിന്ന് ശുദ്ധത വരുത്തുന്നതിനെന്ന പേരില്‍ മാറ്റിയിട്ടുണ്ട്. തിരിച്ചത്തെിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തു. ഇതിന് ഒരു തരത്തിലുള്ള വിശദീകരണവും അധികൃതര്‍ നല്‍കിയിട്ടില്ളെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. 2002 ഡിസംബര്‍ 12ന് 82 സ്വര്‍ണക്കട്ടികള്‍ പുറത്തെടുത്തെങ്കിലും 72 എണ്ണം മാത്രമാണ് തിരിച്ചുവെച്ചത്. ഓരോ കട്ടിക്കും 0.760 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. ഇതുവഴി 3.04 കിലോ സ്വര്‍ണം വേറെയും നഷ്ടപ്പെട്ടു.  513.76 കിലോ സ്വര്‍ണം ഉരുക്കിയപ്പോള്‍ 370.45 കിലോ ശുദ്ധ സ്വര്‍ണം മാത്രമാണ് ലഭിച്ചത്. ഇതിലൂടെ 143.06 കിലോ നഷ്ടപ്പെട്ടു. കല്ലറയില്‍നിന്ന് എടുത്ത 109 ശരപൊളി മാലകളില്‍ 19 വര്‍ഷത്തിന് ശേഷം നിലവറകളിലേക്ക് എത്തിയത് 104 എണ്ണം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം മൂന്നിന് കേസ് പരിഗണിച്ചപ്പോഴാണ് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം, വിനോദ് റായിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്മേല്‍ നിലപാട് അറിയിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നാലാഴ്ച സമയം കോടതി അനുവദിച്ചിരുന്നു.
 കേസ് ഏപ്രില്‍ ആറിന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്‍െറ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ സമ്മതിക്കാതെ എന്തെങ്കിലും ഒളിച്ചുവെക്കാന്‍ ട്രസ്റ്റ് ശ്രമിക്കുന്നുണ്ടോയെന്ന് സുപ്രീംകോടതി രാജകുടുംബത്തോട് ചോദിച്ചിരുന്നു. മാനേജിങ് ട്രസ്റ്റി മൂലം തിരുനാള്‍ രാമവര്‍മ ഓഡിറ്റ് നടത്താന്‍ അനുവദിക്കുന്നില്ളെന്ന് മുന്‍ സി.എ.ജി വിനോദ് റായി അറിയിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ ടി.എസ്. താക്കൂര്‍, അനില്‍ ആര്‍. ദവെ എന്നിവരടങ്ങുന്ന ബെഞ്ച് ഈ ചോദ്യമുന്നയിച്ചത്. ട്രസ്റ്റിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP