സ്വാഗതം
WELCOME

News Update..

Monday, February 23, 2015

തുടക്കം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ Madhyamam News Feeds

തുടക്കം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ Madhyamam News Feeds

Link to

തുടക്കം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ

Posted: 22 Feb 2015 11:49 PM PST

Image: 

എസ്.എഫ്.ഐയുടെ മുന്‍ഗാമിയായ  കെ.എസ്.എഫിന്‍െറ മാഹി കോളജ് യൂനിറ്റ്  സാരഥിയായാണ് കോടിയേരി വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായത്. 17ാം വയസ്സില്‍ 1970 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. എസ്.എഫ്.ഐ  തലശ്ശേരി താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ അഖിലേന്ത്യാ സാരഥ്യത്തിലേക്ക് വളര്‍ന്നു. 1973 മുതല്‍ 1979 വരെ എസ്.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ജോയിന്‍്റ് സെക്രട്ടറി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ‘മിസ’ തടവുകാരനായി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റും സംസ്ഥാന സെക്രട്ടറിയുമായി. 1988ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്കും 94ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.

തലശ്ശേരിയില്‍ ലോറി ഡ്രൈവേഴ്സ് ആന്‍്റ് ക്ലീനേഴ്സ് യൂണിയന്‍ സെക്രട്ടറി, വോള്‍ക്കാട് ബ്രദേഴ്സ് തൊഴിലാളി യൂണിയന്‍ സെക്രട്ടറി, ചത്തെ് തൊഴിലാളി യൂണിയന്‍ സെക്രട്ടറി, തലശ്ശേരി സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എന്നീ നിലയില്‍ തൊഴിലാളി രംഗത്ത് പ്രവര്‍ത്തിച്ചു.1982, ’87, 2001,2006,2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭാംഗമാണ്.  കോടിയേരി 2001-06 വര്‍ഷങ്ങളില്‍  കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാണ്. കേരള കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍സഭ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കെ.എസ്.ഇ.ബി അംഗം തുടങ്ങി വിവിധ സ്ഥാപന ഭരണങ്ങളിലും കൈവെച്ചിട്ടുണ്ട്.

നിയമസഭയുടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006 മെയ് മുതല്‍ സംസ്ഥാന ടൂറിസം-ആഭ്യന്തര വകുപ്പ് മന്ത്രിയായ കോടിയേരിക്ക് ഭരണ കാര്യങ്ങളില്‍ നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. ലോക്കപ്പ് മരണങ്ങള്‍, തലസ്ഥാനത്തെ ഒൗദ്യോഗിക വീട് നിര്‍മാണത്തിലെ ധൂര്‍ത്ത്, കാടാമ്പുഴ ക്ഷേത്രവഴിപാട്, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് തലസ്ഥാനത്ത് വഴി തെറ്റിയത് , സ്വന്തം മണ്ഡലമായ തലശ്ശേരിയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവയായിരുന്നു വിവാദങ്ങള്‍ .രാഷ്ട്രീയ കാലുഷ്യത്തിന്‍െറ പേരുദോഷം വീണ തലശ്ശേരിയെ സമാധാനത്തിന്‍െറ പാതയിലേക്ക് ഉയര്‍ത്താനും മുഖ്യപങ്കു വഹിച്ചു. 2008ല്‍കേരളത്തിലെ  മുതിര്‍ന്ന അംഗങ്ങളെ മറികടന്ന്  പാര്‍ട്ടിയുടെ പരമോന്നത വേദിയായ പോളിറ്റ് ബ്യൂറോയില്‍ എത്തി. 2011ല്‍ മുതല്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി പ്രവര്‍ത്തിച്ചു വരുന്നു.

തലായി എല്‍.പി. സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കഞ്ഞുണ്ണിക്കുറുപ്പിന്‍െറയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16 നു ജനിച്ചു. കോടിയേരി ഓണിയന്‍ ഹൈസ്കൂള്‍, മാഹി മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്‍ററില്‍ ജീവനക്കാരിയായിരുന്ന എസ്.ആര്‍.വിനോദിനിയാണ് ഭാര്യ. മുന്‍ തലശ്ശേരി എം.എല്‍.എയും സി.പി.എം നേതാവുമായിരുന്ന എം.വി.രാജഗോപാലന്‍ മാസ്റ്ററുടെ മകളാണ് വിനോദിനി. മക്കള്‍:ബിനോയി, ബിനീഷ്.
 

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി

Posted: 22 Feb 2015 11:26 PM PST

Image: 

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറിയായി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ  തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 87 അംഗ സംസ്ഥാന കമ്മിറ്റിക്കും സമ്മേളനം അംഗീകാരം നല്‍കി. ഒരു സ്ഥാനം ഒഴിച്ചിട്ടു.

പുതുതായി 15 പേരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സജി ചെറിയാന്‍, പി.മോഹനന്‍, വി.എന്‍ വാസവന്‍, കെ.പി ഉദയഭാനു, വി ശിവന്‍കുട്ടി, എം.ബി രാജേഷ്, പുത്തലത്ത് ദിനേശന്‍, സൂസന്‍ കോടി, എന്‍.എന്‍ കൃഷ്ണദാസ്, കൊല്ലയില്‍ സുദേവന്‍, പി.നന്ദകുമാര്‍, എം.വി ബാലകൃഷ്ണന്‍, വി.ശിവദാസന്‍, എം സ്വരാജ്, കെ.സജീവന്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

 വി.എസ് അച്യൂതാനന്‍ അടക്കം ഒമ്പത് പേരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. എം എ ബേബി, പാലോളി മുഹമ്മദുകുട്ടി, എം.എം ലോറന്‍സ്, എ.കെ നാരായണന്‍, കെ.എന്‍ രവീന്ദ്രനാഥ്, ടി.ശിവദാസമേനോന്‍, സി.ടി കൃഷ്ണന്‍, വി.ആര്‍ ഭാസ്ക്കരന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ഇവരില്‍ പാലോളി മുഹമ്മദ് കുട്ടി, എം എം ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. 1957 ന് ശേഷം ആദ്യമാണ് വി.എസ് ഇല്ലാത്ത സംസ്ഥാന കമ്മിറ്റി രൂപീകരിക്കുന്നത്.

കണ്ണൂര്‍ തലശ്ശേരി കോടിയേരി സ്വദേശിയായ കോടിയേരി ബാലകൃഷ്ണന്‍ എസ്.എഫ്.ഐയിലൂടെയാണ്  സംഘടനാ രംഗത്ത് എത്തിയത്. എസ്.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയരിക്കെ അടിയന്തിരാവസ്ഥക്കാലത്ത് 16 മാസം മിസ തടവുകാരനായി ജയിലില്‍ കിടന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി പാര്‍ട്ടിയില്‍ സജീവമായ കോടിയേരി 1988ല്‍ സംസ്ഥാന കമ്മിറ്റിയിലെ ത്തി.1989 മുതല്‍ ആറ്് വര്‍ഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1994 ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2008 മുതല്‍ പോളിറ്റ് ബ്യൂറോ അംഗമാണ്.

1982, 87,2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെ ത്തി. 2001^06 കാലയളവില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2006 ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രയിയായി ചുമതലയേറ്റു. നിലവില്‍ പ്രതിപക്ഷ ഉപനേതാവാണ് കോടിയേരി.

തലശ്ശേരി കല്ലറ തലായി എല്‍.പി സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്‍െറയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16 നാണ് കോടിയേരിയുടെ ജനനം. കോടിയേരി ഓണിയന്‍ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാഹി ഗവണ്‍മെന്‍റ് കോളജില്‍ നിന്ന് പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബിരുദവും നേടി. തിരുവനന്തപുരം ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രഫിക് സെന്‍റ ജീവനക്കാരിയായ എസ്.ആര്‍ വിനോദിനയാണ് ഭാര്യ. മക്കള്‍: ബിനോയ്, ബിനീഷ്.

സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍:

1. പിണറായി വിജയന്‍ 2. കോടിയേരി ബാലകൃഷ്ണന്‍ 3. എ.വിജയരാഘവന്‍ 4. പി.കരുണാകരന്‍ 5. വൈക്കം വിശ്വന്‍ 6. പി.കെ ഗുരുദാസന്‍ . 7. പി.കെ ശ്രീമതി 8. ഇ.പി ജയരാജന്‍ 9. ടി.എം തോമസ് ഐസക് 10. എം.സി ജോസഫൈന്‍ 11. വി.വി ദക്ഷിണാമൂര്‍ത്തി 12. എ.കെ ബാലന്‍ 13. എം.വി ഗോവിന്ദന്‍ 14. ആനത്തലവട്ടം ആനന്ദന്‍ 15. കെ.കുഞ്ഞിരാമന്‍ 16. കെ.പി സതീഷ് ചന്ദ്രന്‍ 17. പി.ജയരാജന്‍ 18. എം.വി ജയരാജന്‍ 19. കെ.പി സഹദേവന്‍ 20. കെ.കെ രാഗേഷ് 21. കെ.കെ ശൈലജ 22. ടി.വി രാജേഷ് 23. പി.എ മുഹമ്മദ് 24. സി.കെ ശശീന്ദ്രന്‍ 25. എളമരം കരീം 26. എന്‍.കെ രാധ 27. ടി.പി രാമകൃഷ്ണന്‍ 28. പി.സതീദേവി 29. പി.കെ സൈനബ 30. ടി.കെ ഹംസ 31. പി.ശ്രീരാമകൃഷ്ണന്‍ 32. എം.ചന്ദ്രന്‍ 33. പി.ഉണ്ണി 34. ബേബി ജോണ്‍ 35. കെ.രാധാകൃഷ്ണന്‍ 36. കെ.ചന്ദ്രന്‍ പിള്ള 37. സി.എം ദിനേശ്മണി 38. പി.രാജീവ് 39. എസ്.ശര്‍മ 40. കെ.എം സുധാകരന്‍ 41. എം.എം മണി 42. കെ.കെ ജയചന്ദ്രന്‍ 43. കെ.പി മേരി 44. കെ.ജെ തോമസ് 45. കെ.അനന്തഗോപന്‍ 46. ആര്‍.ഉണ്ണികൃഷ്ണപിള്ള 47. ജി.സുധാകരന്‍ 48. സി.കെ സദാശിവന്‍ 49. സി.എസ് സുജാത 50. കെ.രാജഗോപാല്‍ 51. പി.രാജേന്ദ്രന്‍ 52. ജെ. മേഴ്‌സിക്കുട്ടിയമ്മ 53. കെ.എന്‍ ബാലഗോപാല്‍ 4. ബി.രാഘവന്‍ 55 കെ.വരദരാജന്‍ 56. എസ് രാജേന്ദ്രന്‍ 57. എം.വിജയകുമാര്‍ 58. പിരപ്പന്‍കോട് മുരളി 59. ആനാവൂര്‍ നാഗപ്പന്‍ 60. കടകംപള്ളി സുരേന്ദ്രന്‍ 61. ടി.എന്‍ സീമ 62. സി.പി നാരായണന്‍ 63. കോലിയക്കോട് കൃഷ്ണന്‍നായര്‍ 64. ജയിംസ് മാത്യു 65. എ.പ്രദീപ് കുമാര്‍ 66. പി.പി വാസുദേവന്‍ 67. സി.കെ രാജേന്ദ്രന്‍ 68. എ.സി മൊയ്തീന്‍ 69. എന്‍.ആര്‍ ബാലന്‍ 70. സി.എന്‍ മോഹനന്‍ 71. പി.കെ ബിജു 72. സി.ബി ചന്ദ്രബാബു 73. സജി ചെറിയാന്‍ 74. പി.മോഹനന്‍ 75. കെ.പി ഉദയഭാനു 76. വി.എന്‍ വാസവന്‍ 77. വി.ശിവന്‍കുട്ടി 78. എം.ബി രാജേഷ് 79. പുത്തലത്ത് ദിനേശന്‍ 80. സൂസന്‍ കോടി 81. വി.ശിവദാസന്‍ 82. എം.സ്വരാജ് 83. കെ.സജീവന്‍ 84. എന്‍.എന്‍ കൃഷ്ണദാസ് 85. കൊല്ലയില്‍ സുദേവന്‍ 86. പി.നന്ദകുമാര്‍ 87. എം.വി ബാലകൃഷ്ണന്‍

 

പാര്‍ലമെന്‍റില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

Posted: 22 Feb 2015 10:49 PM PST

Image: 

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ പൊതു-റെയില്‍വേ ബജറ്റുകള്‍ അവതരിപ്പിക്കപ്പെടുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. പുതിയ സര്‍ക്കാറിന്‍റെ ബജറ്റ് സമ്മേളനം ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. ഏവരുടെയും വികസനത്തിനായി എല്ലാവരും ഒരുമിച്ച് എന്നതാകാണം സര്‍ക്കാറിന്‍റെ അടിസ്ഥാനപരമായ ലക്ഷ്യമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതിഞ്ജ എടുത്തിരിക്കുന്നത്. ആഭ്യന്തര തൊഴില്‍രംഗത്തെ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ച് യുവാക്കളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണം. വിദ്യാഭ്യാസ പുരോഗതി, സ്ത്രീസുരക്ഷ, നിയമ ഭേദഗതി എന്നിങ്ങനെയുള്ള  വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. എം.പിമാരുടെ ഫണ്ടില്‍ നിന്നും 50 ശതമാനം സ്വച്ഛ ഭാരത് കാമ്പയിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്‍റ് സമ്മേളനത്തില്‍ 26ന് മന്ത്രി സുരേഷ് പ്രഭു റെയില്‍വേ ബജറ്റും 28ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പൊതു ബജറ്റും അവതരിപ്പിക്കും.
ബജറ്റ് സമ്മേളനം രാഷ്ട്രം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും അതിന്‍െറ നല്ല രീതിയിലെ നടത്തിപ്പ് എല്ലാ പാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞിരുന്നു.

മുഈന്‍ അലിക്ക് സെഞ്ച്വറി; ഇംഗ്ലണ്ടിന് 119 റണ്‍സ് ജയം

Posted: 22 Feb 2015 10:02 PM PST

Image: 

ക്രൈസ്റ്റ് ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ളണ്ടിന് ആദ്യ ജയം. അയല്‍ക്കാരായ സ്കോട്ലന്‍ഡിനെ 119 റണ്‍സിനാണ് ഇംഗ്ളണ്ട് തോല്‍പ്പിച്ചത്. ഇംഗ്ളണ്ട് ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട് ലന്‍ഡ് 42.2 ഓവറില്‍ 184ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്കോര്‍ ഇംഗ്ളണ്ട്: 50 ഓവറില്‍ 303/8. സ്കോട് ലന്‍ഡ് 42.2 ഓവറില്‍ 184 എല്ലാവരും പുറത്ത്. ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ട ഇംഗ്ളണ്ടിന് അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷ നല്‍കുന്നതായി ഇന്നത്തെ വിജയം.


ഇംഗ്ളണ്ടിനെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സ്കോട്ലന്‍ഡിനായില്ല. 84 പന്തില്‍ 71 റണ്‍സെടുത്ത കോട്സറാണ് സ്കോട്ടിഷ് ടീമിന്‍െറ ടോപ്സ്കോറര്‍. ടീം ടോട്ടല്‍ 122ല്‍ എത്തിയപ്പോഴാണ് കോട്സര്‍ പുറത്തായത്. ആ സമയത്ത് അഞ്ച് വിക്കറ്റുകള്‍ സ്കോട്ലന്‍ഡിന് നഷ്ടപ്പെട്ടിരുന്നു. പി.എല്‍ മോമന്‍സണ്‍ 26ഉം ക്രോസ് 23ഉം, മജീദ് ഹഖ് 15ഉം റണ്‍സെടുത്ത് പുറത്തായി. സ്കോട്ടിഷ് നിരയില്‍ ആറുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇംഗ്ളണ്ടിനുവേണ്ടി സ്റ്റീവന്‍ ഫിന്‍ മൂന്നു വിക്കറ്റ് നേടി.

നേരത്തെ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 303 റണ്‍സാണ് ഇംഗ്ളണ്ട് നേടിയത്. ഓപണര്‍ മൂഈന്‍ അലി നേടിയ അതിവേഗ സെഞ്ച്വറിയാണ് ഇംഗ്ളീഷ്  ബാറ്റിങ്ങിന്‍െറ പ്രത്യേകത. 107 പന്തില്‍ 128 റണ്‍സാണ് അലി നേടിയത്.

അര്‍ധസെഞ്ച്വറി നേടിയ ഇയന്‍ ബെല്‍ മുഈന്‍ അലിക്ക് മികച്ച പിന്തുണ നല്‍കി. 85 പന്തില്‍ 54 റണ്‍സാണ് ബെല്‍ നേടിയത്. ഇരുവരും ചേര്‍ന്ന് ശക്തമായ തുടക്കമാണ് ഇംഗ്ളണ്ട
ിന് നല്‍കിയത്. ഇരുവരും 172 റണ്‍സിന്‍െറ ഓപണിങ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മൂന്ന് ഓവറിനുശേഷം മുഈന്‍ അലിയും പുറത്തായി. പിന്നീടത്തെിയ ബാലെന്‍സിനും (10) ജോ റൂട്ടിനും (1) ക്രീസില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. ക്യാപ്റ്റന്‍ ഇ.ജെ മോര്‍ഗന്‍ 46 റണ്‍സെടുത്തു. ടെയ് ലര്‍ 17ഉം ജോസ് ബട് ലര്‍ 24ഉം റണ്‍സെടുത്തു പുറത്തായി.

സ്കോട്ലന്‍ഡിനുവേണ്ടി ജോഷ് ഡേവി നാല് വിക്കറ്റ് നേടി. വാര്‍ഡ് ലോ, എ.സി ഇവന്‍സ്, മാജിദ് ഹഖ്, ബെറിങ്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

വി.എസ് വരില്ല; പാനലില്‍ പേരില്ല

Posted: 22 Feb 2015 09:47 PM PST

Image: 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍  നിന്നിറങ്ങിപ്പോയ വി.എസ് അച്യുതാനന്ദന്‍ സമ്മേളനത്തിലേക്ക് തിരിച്ചു വരണമെന്ന പി.ബിയുടെ അഭ്യര്‍ഥന തള്ളി. സമാപന ദിവസമായ തിങ്കളാഴ്ച പ്രതിനിധി സമ്മേളനത്തിനോ സമാപന സമ്മേളനത്തിനോ വി.എസ് എത്തില്ല. താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം നില നില്‍ക്കുന്ന സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ളെന്നാണ് വി.എസ്സിന്‍റെ നിലപാട്. ഇക്കാര്യം അദ്ദേഹം നേരിട്ടും രേഖാമൂലവും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചു.
വി.എസ് വരില്ളെന്ന് ഉറപ്പായതോടെ അദ്ദേഹത്തെ ഒഴിവാക്കിയ  പുതിയ സംസ്ഥാന കമ്മിറ്റി പാനല്‍ സമ്മേളനത്തിന് മുന്‍പില്‍ അവതരിപ്പിച്ചു. കേരള സി.പി.എമ്മിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വി .സ് ഇല്ലാത്ത പാര്‍ട്ടി പാനല്‍. ഇതോടെ വി.എസ് പാര്‍ട്ടിയില്‍ ഉണ്ടോ എന്നതു വരെ സന്ദേഹത്തിലായി. പി.ബിയുടെ അഭ്യര്‍ത്ഥന തള്ളിയതിനാല്‍ വി.എസിനെ തിരിച്ചു കൊണ്ട് വരാന്‍ മുന്‍കയ്യെടുത്ത നേതാക്കളും പ്രതിസന്ധിയിലായി.

സംസ്ഥാന സമേമളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് വി.എസ് അച്യുതാനന്ദന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പ്

സി.പി.ഐ.എം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എനിക്കെതിരെ ചേര്‍ത്തിരുന്ന വാസ്തവവിരുദ്ധമായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയതായി ഞാന്‍ മനസ്സിലാക്കുന്നു. അത്രത്തോളം നല്ലത്. പി.ബി പരിശോധനക്ക് ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കപ്പെടുമെന്ന് ഞാന്‍ ആശിക്കുന്നു.
അതേ പോലെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരാണെ് കോടതി കണ്ടെ ത്തിയ മൂന്ന് പാര്‍ട്ടി മെമ്പര്‍മാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് ഞാന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടല്‍ മൂലം ഇതില്‍ ഒരാള്‍ക്കെതിരെ പാര്‍ട്ടി നപടിയെടുത്തു. മറ്റ് രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തില്ല എന്നു മാത്രമല്ല, അവരെ പാര്‍ട്ടി കമ്മിറ്റികളില്‍ നേതാക്കന്മാരായി അവരോധിച്ചിരിക്കുകയുമാണ്. ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും പാര്‍ട്ടിക്കുണ്ടായ ദുഷ്പ്പേര് ഇല്ലാതാക്കുകയും ചെയ്യണമെന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞാന്‍ പാര്‍ട്ടി വിരുദ്ധനാണ് എന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ ഒരു പ്രമേയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുന്നത് ശരിയല്ല എ ബോദ്ധ്യംകൊണ്ടാണ് ഞാന്‍ സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ എനിക്ക് ഇന്നത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. എന്‍റെ ഈ നിസ്സഹായാവസ്ഥ ഞാന്‍ ജനറല്‍ സെക്രട്ടറിയെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.

 

ഓസ്കര്‍ പ്രഖ്യാപിച്ചു: ബേഡ്മാന്‍ മികച്ച ചിത്രം

Posted: 22 Feb 2015 09:26 PM PST

Image: 
Subtitle: 
എഡ് ഡി റെഡ്മെയന്‍ മികച്ച നടന്‍, ജൂലിയന്‍ മൂര്‍ മികച്ച നടി

ലോസ്ആഞ്ചല്‍സ്: 87ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍  പ്രഖ്യാപിച്ചു. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മെക്സിക്കന്‍ സംവിധായകന്‍  അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാറിത്തോയുടെ ‘ബേഡ്മാന്‍' മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ നേടി. സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ ജീവിതം 'ദ തിയറി ഓഫ് എവരിതിങ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച എഡ് ഡി റെഡ്മെയന്‍ മികച്ച നടനുള്ള ഓസ്കര്‍ സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം ജൂലിയന്‍ മൂര്‍ നേടി.'സ്റ്റില്‍ ആലിസി'ലെ അഭിനയത്തിനാണ് മൂര്‍ ഓസ്കര്‍ നേടിയത്.
 മികച്ച ചിത്രത്തിനു പുറമെ സംവിധായകന്‍, ഛായാഗ്രഹണം എന്നിങ്ങനെ നാലു പുരസ്കാരങ്ങളാണ് ‘ബേഡ് മാന്‍’ കരസ്ഥമാക്കിയത്. ‘ബേഡ് മാന്‍്റെ’ തിരക്കഥക്കുള്ള ഓസ്കര്‍ ഇനാറിത്തോ, നിക്കോളാസ് ജിയകോബോണ്‍, അലക്സാണ്ടര്‍ ദിനെലാറിസ്, അര്‍മാന്‍ഡോ ബോ എന്നിവര്‍  ഏറ്റുവാങ്ങി. ഇമ്മാനുവല്‍ ലുബേസ്കിയാണ് (ബേഡ്മാന്‍ )ഛായാഗ്രഹണത്തിനുള്ള ഓസ്കര്‍ സ്വന്തമാക്കിയത്. ഓസ്കര്‍ ലഭിക്കുന്ന ആദ്യമെക്സിക്കന്‍ സംവിധാകയനാണ് ഇനാറിത്തോ.

പോളിഷ് ചിത്രമായ ‘ഇഡ‘യാണ് മികച്ച വിദേശ ഭാഷാ ചിത്രം. പാവേല്‍ പാവ് ലികോവ്സ്കിയാണ് ‘ഇഡ‘യുടെ സംവിധായകന്‍. ‘ഇഡ’ മികച്ച അന്യഭാഷ ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്കാരവും നേടിയിരുന്നു.

വിപ്ളാഷ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജെ.കെ സിമ്മണ്‍സിനെ മികച്ച സഹനടനായി തെരഞ്ഞെടുത്തു.‘വിപ്ളാഷില്‍’ കിറുക്കനായ മ്യൂസിക് ടീച്ചറുടെ വേഷമാണ്  സിമ്മണ്‍സ് അവതരിപ്പിച്ചത്. ഈ വര്‍ഷം ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് സിമ്മണ്‍സ് ഓസ്കര്‍ നേടുന്നത്. ‘ബോയ്ഹുഡിലെ’ അഭിനയത്തിന്  പെട്രീഷ്യ ആര്‍ക്വറ്റ് മികച്ച സഹനടിക്കു ഓസ്കാര്‍ നേടി.  സ്നോഡനെ കുറിച്ചുള്ള ഡോക്യുമെന്‍്ററിയായ 'സിറ്റിസന്‍ ഫോര്‍' ആണ് മികച്ച ഡോക്യുമന്‍്ററി ചിത്രം. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം ‘ബിഗ് ഹീറോ6’ നേടി.

  • മികച്ച നടന്‍: എഡ് ഡി റെഡ്മെയന്‍(ദ തിയറി ഓഫ് എവരിതിങ്)
  • മികച്ച നടി: ജൂലിയന്‍ മൂര്‍ (സ്റ്റില്‍ ആലിസ്)
  • മികച്ച ചിത്രം: ബേഡ് മാന്‍
  • മികച്ച സംവിധായകന്‍: അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാറിത്തോ (ബേഡ് മാന്‍)
  • മികച്ച തിരക്കഥ: ബേഡ് മാന്‍
  • പശ്ചാത്തല സംഗീതം: അലക്സാന്‍ക്രി ഡെസ്പ്ളാറ്റ് (ദ ഗ്രാന്‍റ് ബുഡാപെസ്റ്റ് ഹോട്ടല്‍)
  • സംഗീതം: ഗ്ളോറി (സെല്‍മ)
  • മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍: സിറ്റിസണ്‍ഫോര്‍
  • ഛായാഗ്രഹണം: ഇമ്മാനുവല്‍ ലുബേസ്കി (ബേഡ്മാന്‍)
  •  ചിത്രസംയോജനം: ടോം ക്രോസ് (വിപ്ളാഷ്)
  • പ്രെഡക്ഷന്‍ ഡിസൈന്‍: ആദം സ്റ്റോക്ഹുസിന്‍, അന്നാ പിനോക് (ദ ഗ്രാന്‍റ് ബുഡാപെസ്റ്റ് ഹോട്ടല്‍)
  • ശബ്ദമിശ്രണം: കെയഥ്ഗ് മാന്‍, ബെന്‍ വില്‍കിന്‍സ്, തോമസ് കേര്‍ലി (വിപ്ളാഷ്)
  • ശബ്ദസംയോജനം: അലന്‍ റോബര്‍ട്ട് മുറൈ, ബബ് അസ്മാന്‍ (അമേരിക്കന്‍ സ്നൈപര്‍)
  • വിഷ്വല്‍ ഇഫക്റ്റ്: പോള്‍ ജെ ഫ്രാങ്ക് ലിന്‍, ആന്‍ഡ്രൂ ലോക്ക്ലി, ഇയാന്‍ ഹണ്ടര്‍, സ്കോട്ട് ആര്‍ ഫിഷര്‍(ഇന്‍സ്റ്റെല്ലര്‍)
  • വസ്ത്രാലങ്കാരം: മിലീന കാനോനിറോ (ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
  • ചമയം, കേശാലങ്കാരം:ഫ്രാന്‍സ് ഹാനോണ്‍, മാര്‍ക് കൗലിയര്‍ (ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
  • മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍: സിറ്റിസന്‍ ഫോര്‍
  • മികച്ച ഹ്രസ്വചിത്രം: ദ ഫോണ്‍ കോള്‍
  • ആനിമേഷന്‍ ചിത്രം: ബിഗ് ഹീറോ6
  • മികച്ച ആനിമേഷന്‍  ഹ്രസ്വചിത്രം: ഫീസ്റ്റ്
  • മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി: ക്രൈസിസ് ഹോട്ട്ലൈന്‍: വെട്രന്‍സ് പ്രസ്
     

കേന്ദ്ര നേതൃത്വം ഉചിതസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു- സുരേഷ്

Posted: 22 Feb 2015 09:04 PM PST

Image: 

ദുബൈ: വി.എസ്. അച്യുതാനന്ദന്‍ കാലാകാലങ്ങളില്‍ ഉയര്‍ത്തിയ പ്രശ്നങ്ങളിലും നിലപാടുകളിലും  സി.പി.എം കേന്ദ്ര നേതൃത്വം ഇടപെടുകയും  പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നെങ്കില്‍  പാര്‍ട്ടി ഇന്ന് കാണുന്ന പ്രതിസന്ധിയില്‍ അകപ്പെടില്ലായിരുന്നുവെന്ന് വി.എസിന്‍െറ മുന്‍ പേഴ്സണല്‍ അസിസ്റ്റന്‍റ്  എ.സുരേഷ്. ഇത് പെട്ടെന്നുണ്ടായ പ്രതിസന്ധിയല്ളെന്ന് ദുബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന സുരേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ കുറേ കാലമായി പാര്‍ട്ടിക്കകത്ത് ഉള്‍പാര്‍ട്ടി സമരം നടന്നുകൊണ്ടിരിക്കുകയാണ്. 2005ല്‍ മലപ്പുറം സമ്മേളനത്തില്‍ മത്സരം നടന്നു. അതിനുശേഷം കോട്ടയം സമ്മേളനത്തിലും വി.എസിനെതിരെ രൂക്ഷവും ഏകപക്ഷീയവുമായ വിമര്‍ശം ഉണ്ടായി. തിരുവനന്തപുരം സമ്മേളനമായപ്പോള്‍ കുറച്ചുകൂടി രൂക്ഷമായ വിമര്‍ശമുയര്‍ന്നു. ആ സമ്മേളനത്തിലാണ് ഒരു പ്രതിനിധി വി.എസിന് കാപിറ്റല്‍ പണിഷ്മെന്‍റ് നല്‍കണമെന്ന് വാദിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്ത്. ഇപ്പോള്‍ ആലപ്പുഴയില്‍ ഏകപക്ഷീയമായാണ് വി.എസിനെതിരെ വിമര്‍ശം അഴിച്ചുവിടുന്നത്. വ്യക്തിപരമായ വിമര്‍ശനം ഒഴിവാക്കണമെന്നത് സി.പി.എമ്മിന്‍െറ സംഘടനാ തത്വമാണ്. ഇതും പാര്‍ട്ടി മാര്‍ഗനിര്‍ദേശവും ലംഘിച്ചാണ് ഇത്തവണ ആലപ്പുഴയില്‍ വി.എസിനെ ഒറ്റപ്പെടുത്തിയത്. തനിക്ക് നീതിലഭിക്കുന്നില്ളെന്നും തന്‍െറ ആവശ്യങ്ങള്‍ കേന്ദ്ര നേതൃത്വം പരിഗണിക്കുന്നില്ളെന്നുമുള്ള വികാരമായിരിക്കാം സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള കടുത്ത തീരുമാനത്തിന് പിന്നിലെന്ന് സുരേഷ് പറഞ്ഞു.
വി.എസ് മുന്‍കൂട്ടി തീരുമാനിച്ച് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്ന് കരുതുന്നില്ല.  സമ്മേളനത്തിലും കമ്മിറ്റികളിലും തന്നെ നിരന്തരമായി വിമര്‍ശിക്കുന്നത് കേട്ട് സഹിക്കാനാകാത്തതിനാലും ഇക്കാര്യം കേന്ദ്രകമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമില്ലാത്തതിനാലുമാകും അദ്ദേഹം പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയത്. വി.എസ്. പാര്‍ട്ടിയില്‍ തുടരുമെന്ന് തന്നെയാണ് തന്‍െറ വിശ്വാസം. കാരണം സി.പി.എം ഉണ്ടാക്കിയ ആളാണ് അദ്ദേഹം.  വി.എസാണ് നിലപാട് വ്യക്തമാക്കേണ്ടത്. വി.എസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്നങ്ങളോടും നിലപാടുകളോടും അനുഭാവമുള്ള പ്രബലമായ വിഭാഗം കേന്ദ്രകമ്മിറ്റിയില്‍ ഉണ്ട്.
അച്യുതാനന്ദന് സി.പി.എം പോളിറ്റ് ബ്യൂറോക്ക് അയച്ച കത്ത് ചോര്‍ന്ന് പത്രത്തില്‍ വന്നതിന് ദുരൂഹതയുണ്ടെന്ന് സുരേഷ് പറഞ്ഞു. ഇക്കാര്യം അന്വേഷിക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍െറ കരട്, സമ്മേളനത്തിന് മുമ്പ് സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റിലും ചര്‍ച്ച ചെയ്യാറുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും അംഗങ്ങള്‍ക്ക് ഈ കരട് റിപ്പോര്‍ട്ടില്‍ ഭേദഗതി നിര്‍ദേശിക്കാം. ഭൂരിപക്ഷമുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. വി.എസ്.ഇതുപോലെ സെക്രട്ടറിയേറ്റില്‍ ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്ന് സുരേഷ് പറഞ്ഞു. ഇപ്പോള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടെന്നു പറയുന്നത് വി.എസിന്‍െറ ഭേദഗതി നിര്‍ദേശങ്ങളാകാം. അത് ബദല്‍രേഖയല്ല. ഈ നിര്‍ദേശം സംസഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കാത്തതിനാല്‍ വി.എസ്. പോളിറ്റ്ബ്യൂറോക്ക് അയച്ചു. ഇതാണ് ഒരു പത്രത്തില്‍ വന്നത്. ഇത് ചോര്‍ന്നതില്‍ ദൂരൂഹതയുണ്ട്.
ഇതിന്‍െറ പേരിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അടിയന്തരമായി ചേര്‍ന്ന് അതിനെ മുഴുവന്‍ ഖണ്ഡിച്ച് പ്രമേയം തയാറാക്കുകയും മാധ്യമങ്ങള്‍ക്ക് നല്‍കുകയൂം ചെയ്തത്. അതിനുമുമ്പ് വലിയ വിഭാഗീതയോ തര്‍ക്കങ്ങളോ ബഹളങ്ങളോ ഇല്ലാത്തവിധത്തില്‍  പാര്‍ട്ടി മുന്നോട്ടുപോയികൊണ്ടിരിക്കുകയായിരുന്നു.  
കഴിഞ്ഞ മൂന്നുവര്‍ഷമായി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളും സമരങ്ങളുടെ വിജയവും പരാജയവും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ഒറ്റപ്പെട്ടതും ദേശീയ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളും ബി.ജെ.പിയുടെ വളര്‍ച്ചയുമെല്ലാമാണ് സമ്മേളനത്തില്‍ ചര്‍ച്ചചെയ്യേണ്ടത്.  വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തി ജനമുന്നേറ്റം നടത്താന്‍ സി.പി.എമ്മിനെയാണ് ജനം ഉറ്റുനോക്കുന്നത്. അതിനുള്ള ക്രിയാത്മക ചര്‍ച്ചയാണ് സംസ്ഥാന സമ്മേളനത്തില്‍ നടക്കേണ്ടത്. എന്നാല്‍ വി.എസ് വിമര്‍ശമാണ് സമ്മേളനത്തില്‍ നടക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷത്തെ സ്നേഹിക്കുന്നവര്‍ക്കും മതേതര വിശ്വാസികള്‍ക്കും  വിഷമമുണ്ടാക്കുന്ന കാര്യമാണിത്. പാര്‍ട്ടി ഏറ്റവുമധികം ശക്തിപ്പെടേണ്ട സമയത്താണ് ഇതെല്ലാം നടക്കുന്നത് എന്നത് തന്നെ ദു:ഖിപ്പിക്കുന്നതായി പ്രവാസ ജീവിതം നയിക്കുമ്പോഴും പാര്‍ട്ടി അനുഭാവിയായി തുടരുന്ന സുരേഷ് പറയുന്നു. വി.എസിന്‍െറ നിലപാടുകളോടും ആശയങ്ങളോടും യോജിപ്പ് പുലര്‍ത്തുന്ന സുരേഷ് അദ്ദേഹവുമായി ബന്ധം പുലര്‍ത്തുന്നുമുണ്ട്.
എസ്.എഫ്.ഐയിലുടെ പാര്‍ട്ടിയിലത്തെി ബ്രാഞ്ച് സെക്രട്ടറി വരെയായി പ്രവര്‍ത്തിച്ച സുരേഷ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയെന്ന ആരോപണങ്ങളുടെ പേരിലാണ് സി.പി.എമ്മില്‍ നിന്ന് പുറത്തായത്.
 

യുക്രെയ്നില്‍ റാലിക്കിടെ സ്ഫോടനം: രണ്ട് മരണം

Posted: 22 Feb 2015 08:47 PM PST

Image: 

കീയവ്: യുക്രെയ്നില്‍ ബോംബു സ്ഫോടനത്തില്‍ പോലീസുകാരനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരിക്കേറ്റു. കിഴക്കന്‍ യുക്രെയ്നിലെ കാര്‍ക്കീവ് പട്ടണത്തിലാണ് സംഭവം. സര്‍ക്കാര്‍ അനുകൂല പ്രകടനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. റോഡരികില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

വെള്ളിത്തിരയില്‍ പുതുവസന്തം; സൗദി ചലച്ചിത്ര മേളക്ക് തുടക്കം

Posted: 22 Feb 2015 08:44 PM PST

Image: 

ദമ്മാം: ചലച്ചിത്ര ലോകത്തിന് പരിചിതമല്ലാത്ത സൗദി അറേബ്യയുടെ കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ തുറന്നിടുന്നതിന്‍െറ ഭാഗമായി ഉടലെടുത്ത ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് ദമ്മാമില്‍ തുടക്കമായി. ദൃശ്യഭാഷക്കും കടും വര്‍ണത്തിലുള്ള അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെട്ട പരിസരത്തു നിന്ന് നിര്‍മിക്കപ്പെട്ട 66 ഹ്രസ്വ ചിത്രങ്ങളാണ് ഇത്തവണ മേളക്കത്തെിയിരിക്കുന്നത്. നാലു മത്സര വിഭാഗങ്ങളിലായി 1,80,000 റിയാലിന്‍െറ സമ്മാന തുകയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും പ്രമുഖ സൗദി കവിയുമായ അഹ്മദ് മുഹമ്മദ് അല്‍മുല്ല ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മികച്ച ചിത്രം, മികച്ച ഡോക്യുമെന്‍ററി, കുട്ടികളുടെ വിഭാഗം, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. പൂര്‍ണമായും സൗജന്യമായാണ് പ്രവേശം. ചൊവ്വാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ മത്സര വിജയികളെ പ്രഖ്യാപിക്കും.
വനിതകളും കുട്ടികളുമടക്കം നിറഞ്ഞ സദസ്സിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ സന്തോഷിപ്പിക്കുന്നതിനായി സമയം കണ്ടത്തെുന്ന മെക്ഡൊണാള്‍ഡ് ഷോറൂമില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സുകാരനെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ച ‘ദ ബേര്‍ഡ് ഓഫ് ദമ്മാം’ എന്ന ഡോക്യുമെന്‍ററി നിറഞ്ഞ കൈയ്യടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്. അഗ്നി ശമന സേനയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മാനസിക സംഘര്‍ഷങ്ങള്‍ ചിത്രീകരിച്ച ചിത്രവും കാണികളുടെ പ്രശംസ നേടി. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്‍ സംവിധായകരുടെയും യുവാക്കളുടെയും ചിത്രങ്ങള്‍ മേളക്കത്തെിയിട്ടുണ്ട്. ടൊറണ്ടോ, ദുബൈ, അബൂദബി, ബെയ്റൂത്ത് മേളകളില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജിദ്ദയില്‍ നിന്നുള്ള പ്രമുഖ സംവിധായികയായ ശഹദ് അമീന്‍െറ ‘ഐ ആന്‍റ് മെര്‍മെയ്ഡ്’ എന്ന ചിത്രം മേളയുടെ മുഖ്യ ആകര്‍ഷണമാണ്്.
ജിദ്ദ ഇഫ്ഫത്ത് യൂനിവേഴ്സിറ്റിയില്‍ മൂവി പ്രൊഡക്ഷന്‍ കോഴ്സ് വിദ്യാര്‍ഥിനിയായ ബയ്യാന്‍ അല്‍ സുബിയാണ് കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കുന്നവരില്‍ പ്രധാനികളിലൊന്ന്. അരാംകോ ജീവനക്കാരനായ ഹുസൈന്‍ അല്‍ മഹ്ഫൂദ്, മാജിദ് സൈഹാതി തുടങ്ങി യുവാക്കളുടെ നീണ്ട നിര തന്നെ ചിത്രങ്ങളുമായി എത്തിയിട്ടുണ്ട്.
അഹ്മദ് മുല്ല നേതൃത്വം നല്‍കുന്ന സൗദി അറേബ്യന്‍ സൊസൈറ്റി കള്‍ച്ചര്‍ ആന്‍റ് ആര്‍ട് എന്ന സന്നദ്ധ സംഘടനയാണ് മേള ഒരുക്കിയിരിക്കുന്നത്. സൗദിയില്‍ ചലച്ചിത്ര മേഖലയിലേക്ക് കൂടുതലാളുകളെ ആകര്‍ഷിക്കുക എന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നതെന്ന് അഹ്മദ് മുല്ല പറഞ്ഞു. 2008ല്‍ തുടക്കമിട്ട മേള ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിപ്പോവുകയായിരുന്നു. എന്നാല്‍, വരും വര്‍ഷങ്ങള്‍ മേളക്ക് തുടര്‍ച്ചയുണ്ടാവുമെന്നും കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നുവരുമെന്നും സൗദിയില്‍ മികച്ച ചലച്ചിത്രകാരന്മാര്‍ ഉദയം കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകര്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും സൗദി ഫിലിം ഫോറം എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങും.
ലോക ചലച്ചിത്ര ഭൂപടത്തില്‍ സൗദിക്കും സ്വന്തമായ ഇടമുണ്ടാവുന്ന കാലം അതിവിദൂരമല്ളെന്നും അഹ്മദ് പറഞ്ഞു.
പ്രമുഖ സംവിധായകനായ ഇബ്രാഹീം അല്‍ഖാസിയെ അദ്ദേഹത്തിന്‍െറ അസാന്നിധ്യത്തില്‍ ആദരിച്ചുകൊണ്ടാണ് നാലു നാള്‍ നീളുന്ന ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞത്. എല്ലാ ദിവസവൂം വൈകിട്ട് നാലു മുതല്‍ 11വരെയാണ് പ്രദര്‍ശനം.   
 

നീലക്കടലായി എം.സി.ജി

Posted: 22 Feb 2015 08:14 PM PST

Image: 

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് (എം.സി.ജി) കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണെന്ന് തോന്നിച്ച ദിനമായിരുന്നു ഞായറാഴ്ച. അതല്ളെങ്കില്‍ മൊഹലി സ്റ്റേഡിയം. എങ്ങും നീലപ്പട. നീലക്കടലായ മെല്‍ബണ്‍ സ്റ്റേഡിയം. അവധിദിനത്തില്‍ ഒഴുകിയത്തെിയത്് 80,876 പേര്‍.  75,000ലേറെയും ഇന്ത്യന്‍ ആരാധകരായിരുന്നു. ഇന്ത്യന്‍ ടീമിലെ 12ാമനായി മുക്കാല്‍ലക്ഷം ജനങ്ങള്‍.

ഈ നീലക്കടലിന് മുന്നില്‍ മൈതാനത്ത് വിജയത്തിന്‍െറ കടലൊഴുകുമ്പോള്‍ മീഡിയ ബോക്സിലും ആവേശം ഇരട്ടിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ തോല്‍പിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യന്‍ ആരാധകര്‍. പക്ഷേ, ഇങ്ങനെ ഒരു ജയം അവര്‍പോലും പ്രതീക്ഷിച്ചില്ല.
കാണികള്‍ കൊണ്ടുവരുന്ന ബാനറുകളും പ്ളക്കാര്‍ഡുകളും ഇടക്കൊക്കെ രസകരമാകും. 12ാമന്‍ എന്ന് എഴുതിയ ഒരു ബാനര്‍ മത്സരത്തിനിടയില്‍ ആരോ ഉയര്‍ത്തിപ്പിടിച്ചു കണ്ടു. ശരിയാണ്, മത്സരം കാണാന്‍ വന്ന ഈ വലിയ ജനസമൂഹമാണ് ഇന്ത്യന്‍ ടീമിലെ 12ാമന്മാര്‍. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഒരോ സിംഗ്ളുകളെടുക്കുമ്പോള്‍, ഓരോ ഫോറും അതിര്‍ത്തിയിലേക്ക് പായുമ്പോള്‍ ആര്‍ത്തിരമ്പുന്ന പതിനായിരങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനം അക്ഷരാര്‍ഥത്തില്‍ ഇന്ത്യയുടെ ചെറിയ പതിപ്പായി മാറുകയായിരുന്നു.
വേഷങ്ങളിലെ വൈവിധ്യംതന്നെ ഇവിടെ ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ ജഴ്സിയണിഞ്ഞ ഒരുകൂട്ടം ആളുകള്‍. വിവിധ പ്രാദേശിക വസ്ത്രമണിഞ്ഞത്തെിയ ആയിരങ്ങള്‍. ദേശീയ പതാകയുടെ കളര്‍ ഉപയോഗിച്ച് മുഖത്തും ശരീരത്തിലും പെയിന്‍റ് ചെയ്തവര്‍. കൂട്ടത്തില്‍ മലയാളികളുടെ മുണ്ടും ഷര്‍ട്ടുമണിഞ്ഞവരെക്കൂടി കണ്ടു.

ഇപ്പോഴും യുവരാജ് സിങ്ങിനെ മടക്കിവിളക്കണമെന്ന് പറയുന്നവര്‍, ദ്രാവിഡാണ് ഇപ്പോഴും എന്‍െറ ഹീറോ എന്നെഴുതിയവര്‍, സച്ചിനെ മിസ് ചെയ്യുന്നവര്‍, ഭാര്യയോട് സ്നേഹം വിളിച്ചുപറയുന്നവര്‍, ക്രിക്കറ്റിലെ ചരിത്രവും ശേഷിപ്പുകളും മാന്തിയെടുക്കുന്നവര്‍. അങ്ങനെ നിരവധി ആരാധകരെ നമുക്ക് അവിടെ കാണാനാകും. സചിന്‍െറ നമ്പര്‍ വണ്‍ ആരാധകനായ സുധീര്‍ കുമാറിന്‍െറ ശംഖുവിളികള്‍ ഈ ആരവങ്ങള്‍ക്കിടയിലും വേറിട്ടുനിന്നു.

ഇന്ത്യ ജയിച്ചപ്പോഴും ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടിയപ്പോഴും കേട്ടതിനെക്കാള്‍ ഉറക്കെ മറ്റൊരു ആരവം കേട്ടു. എം.സി.ജിയില്‍ അതിഥിയായത്തെിയ സചിന്‍ ടെന്‍ഡുല്‍കറുടെ ചിത്രം ഗാലറിയിലെ കൂറ്റന്‍ സ്ക്രീനില്‍ തെളിഞ്ഞപ്പോഴാണ് ആ ആര്‍പ്പുവിളി കേട്ടത്. അതേസമയം, ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ്ങില്‍ ചില തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത  ഓസീസ്താരം മൈക്കല്‍ ഹസിയെ സ്ക്രീനില്‍ കാണിച്ചപ്പോള്‍ വലിയ ആവേശമുണ്ടായില്ല.

എം.സി.ജിയിലെ റെക്കോഡ് കാണികളാണ് ഇത്. മത്സരത്തിന്‍െറ ഇടവേളയില്‍ ഐ.സി.സി ഹോള്‍ ഓഫ് ഫെയിം പുരസ്ക്കാരം അനില്‍ കുംബ്ളെക്ക് സമ്മാനിച്ചത് ഇന്ത്യക്ക് മറ്റൊരു ധന്യനിമിഷമായി.  
മെല്‍ബണില്‍ കളിക്കുക എന്നാല്‍ ഇന്ത്യയില്‍ കളിക്കുക എന്നതിന് തുല്യമാണെന്ന് ആ സമയത്ത് കുംബ്ളെ പറഞ്ഞതാണ് സത്യം.  അത്രമാത്രം ഇന്ത്യക്കാരാണ് മൈതാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഇനി  മെല്‍ബണിലെ കാണികള്‍ കാത്തിരിക്കുന്നത് ഫൈനലിലത്തെുന്ന ഇന്ത്യന്‍ ടീമിനായാണ്.

വി.എസ് വന്നാല്‍ കമ്മിറ്റിയില്‍; പിണറായിക്ക് പകരം കോടിയേരി

Posted: 22 Feb 2015 07:41 PM PST

Image: 

ആലപ്പുഴ: വി.എസ് അച്യുതാനന്ദന്‍ ഇന്നു കാലത്ത് ആലപ്പുഴയില്‍ തിരിച്ചത്തെി പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്താല്‍ പുതിയ സംസ്ഥാന കമ്മിറ്റി പാനലില്‍ അദ്ദേഹത്തിന്‍റെ പേരുണ്ടാകും. അല്ലാത്ത പക്ഷം വി.എസ് പാര്‍ട്ടി സമിതിയില്‍ നിന്ന് പുറത്താകും. പാര്‍ട്ടി അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചേക്കും. പിന്നെ വി.എസ് പാര്‍ട്ടിയില്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

വി.എസ് വരും, വരാതിരിക്കില്ല എന്നാണ് വിശ്വാസ യോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടുന്ന വിവരം. അദ്ദേഹം കാലത്ത് 11 നു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ചാനലുകള്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വി.എസ് പത്രക്കാരെ കാണുന്നതായി ഒൗദ്യോഗിക വിവരമില്ല. 11 മണിക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ നിന്നാല്‍ അദ്ദേഹത്തിന് സമ്മേളനത്തിന് എത്താന്‍ കഴിയില്ല. സമ്മേളനത്തിന് എത്തുക എന്നാല്‍ പ്രതിനിധി സമ്മേളനത്തിന് എത്തുക എന്നാണര്‍ഥം . അല്ലാതെ വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തിനല്ല. പി.ബി യില്‍ നിന്ന്  ലഭിച്ച ഒൗദാര്യം വി.എസ് തനിക്ക് അനുകൂലമാക്കുമെന്നു തന്നെയാണ് സൂചന. അല്ലാത്ത പക്ഷം പ്രതിപക്ഷ നേതൃ പദവി അടക്കം ഒഴിഞ്ഞ് വി.എസ് പിന്‍നിരയിലേക്ക് മാറേണ്ടി വരും.

16 വര്‍ഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരുന്ന പിണറായി വിജയന്‍ ഒഴിയുകയും പകരം കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി ആവുകയും ചെയ്യുന്ന സമ്മേളനമാണിത്. ഉച്ചയോടെ ഇതു പൂര്‍ത്തിയാകും. ആരോഗ്യ കാരണങ്ങളാല്‍ ചിലരെ ഒഴിവാക്കിയും യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയുമുള്ള കമ്മിറ്റിയാണ് നിലവില്‍ വരിക. വിഭാഗീയത ഇല്ലാതാക്കാനുള്ള നടപടികള്‍ കമ്മിറ്റി രൂപീകരണത്തിലും ഉണ്ടാകും. ഞായറാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം പാനലിനു അന്തിമരൂപം നല്‍കി. വി.എസ് വന്നാല്‍ ഉള്‍പ്പെടുത്താന്‍ ധാരണയായി. ബദല്‍ പാനലോ മത്സരമോ ഒന്നുമില്ലാതെ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടാവുക.
 

ഒഴിഞ്ഞ മുറികള്‍

Posted: 22 Feb 2015 06:24 PM PST

Image: 

ഒഴിഞ്ഞ മുറികള്‍ പാഠപുസ്തകങ്ങളാണ്. പൂട്ടുതുറന്ന് പാളികള്‍ തുറന്നിടുമ്പോള്‍, നമ്മുടെ തലയുടെ മുകളില്‍ കൂടി നരിച്ചീറുകള്‍ ഭീതിദമായ ശബ്ദം മുഴക്കി രക്ഷപ്പെടുമ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നവന് വിഹ്വലത. പാളിവീഴുന്ന വെളിച്ചത്തിനപ്പുറം നിഗൂഢതയുടെ സൗന്ദര്യം. മാറാലകള്‍. നെടുവീര്‍പ്പുകള്‍. നിശ്വാസങ്ങള്‍, നിനവുകള്‍, നനവ് ഇത്യാദി... സുല്‍ത്താന്‍ വാക്കുകളില്‍ പണിത നീലവെളിച്ചമുള്ള ഭാര്‍ഗവീനിലയത്തിലെ പൂതലിച്ച ഗന്ധമുള്ള മുറികള്‍ ഇപ്പോഴും എന്‍െറ മനസ്സിലുണ്ട്.

വാസ്തുശില്‍പിക്ക് ധര്‍മനിഷ്ഠകളുണ്ടായിരിക്കണം. അതുകൊണ്ട് ഒഴിയുന്ന മുറികളെപ്പറ്റി ഞാന്‍ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. വീടുകള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ വിസ്തൃതി കുറക്കാനുള്ള അടവുനയമായും ഞാനിത് ഉപയോഗിക്കാറുണ്ട്. പ്രതിബന്ധം മലയാളിയുടെ നെഗളിപ്പാണ്. ഒരിക്കലും വരാന്‍ സാധ്യതയില്ലാത്ത അതിഥികള്‍ക്കുവേണ്ടി, പടിയിറങ്ങിപ്പോയ കുടുംബാംഗങ്ങള്‍ക്കുവേണ്ടി പലതരം മുറികള്‍ നാം പണിയുന്നു. വൃദ്ധരായവര്‍ യാത്രയാകുന്നു. കുഞ്ഞുങ്ങള്‍ കൂടുമാറി പറക്കുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒഴിമുറികളുടെ എണ്ണം കൂടുകയും വീടിന്‍െറ ഉടമസ്ഥനും ഭാര്യയും കാവല്‍മാലാഖമാരായി രൂപാന്തരപ്പെടുകയും ചെയ്യും.

കൊച്ചുകേരളത്തില്‍ മാത്രം ഒഴിഞ്ഞുകിടക്കുന്ന വാസഗൃഹങ്ങളുടെ എണ്ണം 10 ലക്ഷത്തിലധികം വരും. കൂറ്റന്‍ പാര്‍പ്പിടസമുച്ചയങ്ങളിലേക്ക് രാത്രികാലത്ത് നോക്കൂ! ഒന്നോ രണ്ടോ വിളക്കുമാത്രം കത്തുന്നുണ്ടാവും. എന്നെങ്കിലും പ്രവാസജീവിതം അവസാനിപ്പിച്ച് വരുമെന്നോര്‍ത്ത്, കാശ് വളരുമെന്നോര്‍ത്ത് വാങ്ങി, വാരിക്കൂട്ടുന്ന സമ്പത്തായി വീടുകളും ഫ്ളാറ്റുകളും മാറിയിരിക്കുന്നു.
ഇത് ഇവിടെ നടക്കും, ഇറ്റലിയിലൊന്നും നടക്കില്ളെന്ന് എനിക്ക് ബോധ്യമാക്കിത്തന്നത് അവിടത്തുകാരി ഒരു സ്ത്രീസുഹൃത്താണ്. കുറെ നാള്‍ പൂട്ടിയിട്ടനിലയില്‍ കാണപ്പെടുകയാണെങ്കില്‍ ഇവര്‍ സംഘംചേര്‍ന്ന് കുത്തിത്തുറന്ന് മാസങ്ങളോളം ഉടമസ്ഥന്‍ വരും വരെ സുഖമായി അന്തിയുറങ്ങുമത്രേ! അത്രയും ഭവനരാഹിത്യം കുറയുമല്ളോ. ആശ്വാസം.

നമ്മുടെ നാട്ടുകാര്‍ക്ക് കണക്ക് വലിയ തിട്ടമാണ്. അപ്പുറത്തെ വീട്ടുകാരന്‍െറ കിടപ്പുമുറിക്ക് 150 ചതുരശ്രഅടിയുണ്ടെന്ന് പറയുന്ന ആശാന് എഞ്ചുവടി കണക്കറിയില്ളെന്ന് അങ്ങാടിപ്പരസ്യം. ഞാനെന്‍െറ സഹപ്രവര്‍ത്തകരോട് വേണ്ട മാതൃക കപ്പിത്താന്‍െറ മുറിയാണെന്ന് പറയാറുണ്ട്. ഒരു കൊച്ചുമുറിയില്‍ എല്ലാ സംവിധാനങ്ങളും, വാഷിങ് മെഷീന്‍ മുതല്‍ കുക്കിങ് റെയ്ഞ്ച് വരെ, വാഷ്ബേസിന്‍ തൊട്ട് ഫ്രിഡ്ജ് വരെ, കിടക്കാനുള്ള കട്ടില്‍ തൊട്ട് എഴുതാനുള്ള മേശ വരെ, അലമാരകള്‍ വരെ, എത്ര കാര്യക്ഷമമായി അടുക്കിവെച്ചിരിക്കുന്നു! അത് കാണേണ്ടതുതന്നെയാണ്.

പണ്ടെന്നോ, ഒരിക്കല്‍ ആംസ്റ്റര്‍ഡാമിലെ തെരുവീഥികളിലൊന്നില്‍ വിന്‍സെന്‍റ് വാന്‍ഗോഗ് ചിത്രങ്ങള്‍ തേടിയലഞ്ഞ വേളയില്‍ ഓരത്തുള്ള ഒരു വീടിനു മുന്നില്‍ ആള്‍ക്കാരുടെ ഒരു കൂട്ടം കണ്ടു. അവരുടെയിടയിലൂടെ നൂണ്ടിറങ്ങി നോക്കിയപ്പോള്‍ ചെറിയ അക്ഷരങ്ങളില്‍ കോറിയിട്ട പേര് -ആന്‍ ഫ്രാങ്ക്. ഒളിച്ചുവെച്ചിരുന്ന ഒരു ഡയറിയുടെ താളുകളില്‍ നാസിക്രൂരത വിളംബരപ്പെടുത്തിയ ലോകത്തിന്‍െറ പുന്നാരമകള്‍. ഏതാനും മാസങ്ങള്‍ ഒളിവില്‍ താമസിച്ചിരുന്ന വീട് ഇന്ന് ഒരു മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്. കോവണികള്‍ വലിഞ്ഞുകയറി ഏറ്റവും മുകളിലത്തെിയപ്പോള്‍ ഒരു പുതിയ അലമാര. അതൊരു മുറിയുടെ വാതിലായിരുന്നു. നമ്മുടെ വീടുകളിലെ ശൗചാലയങ്ങളുടെപോലും വലുപ്പമില്ലാത്ത ആ മുറിയിലിരുന്നാണ് ആന്‍ സ്വപ്നംകണ്ടിരുന്നത്.

ഭിത്തിയിലുള്ള ഒരു തുറപ്പിലൂടെ താഴെ ഒഴുകിയിരുന്ന ജനജീവിതം കാണാമായിരുന്നു. അവസാനം കാലദൂതന്മാര്‍ വന്നത്തെി നരകയാതനകളിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും താമസിയാതെ രോഗഗ്രസ്തയായി മരിച്ചെന്നും രേഖകളില്ലാതെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ആ ഒഴിഞ്ഞമുറിയില്‍ മനസ്സിലെ വാതിലില്‍ ആന്‍ ഫ്രാങ്ക് കൊട്ടിവിളിക്കുന്നത് എല്ലാവര്‍ക്കും കേള്‍ക്കാം. കയറിയിറങ്ങുന്നവര്‍ എല്ലാവരും നിശ്ശബ്ദ തേങ്ങലോടെയാണ് കടന്നുപോകുന്നത്. ചരിത്രത്തില്‍ അങ്ങനെ എത്രയേറെ ഒഴിമുറികള്‍.
കിഴക്കനേഷ്യയില്‍, പലതവണ പേരു മാറിയ ഒരു രാജ്യത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാകും. കംബോഡിയ. എഴുപതുകളില്‍ അവിടെ അരങ്ങേറിയ അബദ്ധനാടകങ്ങളെപ്പറ്റി കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സായാഹ്നവേളയിലാണ് അവിടെ സ്ഥാനപതിയായി ജോലിചെയ്തിരുന്ന ഒരു സുഹൃത്ത് കുറെ അപ്രിയ സത്യങ്ങള്‍ എന്നോടു പറഞ്ഞത്. സത്യം പറഞ്ഞാല്‍, അത് കളവാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്ക് താല്‍പര്യം. അന്നൊരു അധികാരി വിചാരിച്ചു -വായിക്കുന്നവനും എഴുതുന്നവനും ചിന്തിക്കുന്നവനും രാജ്യത്തിന് ഭീഷണിയാണെന്ന്. എങ്ങനെ അവരെ വേര്‍തിരിക്കും? ധരിക്കുന്ന കണ്ണട മാനദണ്ഡമായി. ഒരു പകല്‍ കൊണ്ട് ഏഴുലക്ഷം പേരെ അതിന്‍െറ പേരില്‍ കൊന്നൊടുക്കി.
അതൊരു ആസുരകാലം.

ആ രാജ്യത്ത് പോയത് ചരിത്രവും വാസ്തുശില്‍പവും പൂതലിച്ച് നില്‍ക്കുന്ന ‘ആംഗോര്‍ വാറ്റ്’ എന്ന വിസ്മയം കാണുവാനായാണ്. എല്ലാം കണ്ടുകഴിഞ്ഞ് തലസ്ഥാനക്കാഴ്ചകളിലേക്ക് മടങ്ങിയത്തെി. കാര്യമൊന്നും പറയാതെ ഗൈഡ് നഗരമധ്യത്തിലെ ഒരു സ്കൂള്‍ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാട്ടിലെ പ്രൈമറി സ്കൂള്‍ പോലെയൊരു കെട്ടിടം. പ്രവേശിച്ചപ്പോള്‍ തന്നെ പന്തികേട് തോന്നി. ആദ്യമുറികളില്‍ ആയിരക്കണക്കിന് ആളുകളുടെ ഫോട്ടോ നിരകള്‍. കുഞ്ഞുങ്ങള്‍, വൃദ്ധര്‍, പെണ്ണുങ്ങള്‍, പേരില്ലാത്തവര്‍. പക്ഷേ, നെറ്റിയില്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിരുന്നു.

പൊരുളറിയാതെ നില്‍ക്കുമ്പോള്‍, ഗൈഡാണ് കാര്യങ്ങള്‍ പറഞ്ഞുതന്നത്. ഒരു പ്രൈമറി സ്കൂള്‍ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ കശാപ്പുശാലയായിരുന്നത്രെ! ആ മുറികളില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടവരുടെ എണ്ണം 10,000 കവിയുമത്രേ! ഓരോ മുറിയും ഓരോ ജയിലറയായിരുന്നു. ഇരുമ്പുകട്ടിലുകളില്‍ കൈകാലുകള്‍ ബന്ധിച്ചിരുന്ന പൂട്ടും താക്കോലും ഇപ്പോഴും കാണാം. ഭേദനത്തിന്‍െറ രക്തക്കറകള്‍ മേല്‍ത്തട്ടില്‍ പോലും ഇപ്പോഴും ബാക്കിനില്‍ക്കുന്നു. ഓരോ ക്ളാസ്മുറിയിലും നെടുകെയും കുറുകെയും ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിച്ച് കൂടുതല്‍ കൂടുതല്‍ ആളുകളെ കുത്തിനിറച്ചിരുന്നു. ചരിത്രത്തിന്‍െറ ഈ ഒഴിമുറികള്‍ ഗാഢമായ മുറിവുകള്‍ സമ്മാനിച്ചാണ് സ്വബോധത്തിലേക്ക് ചേക്കേറുന്നത്.
മുറികള്‍ നാല് ചുമരുകളുടെ കൂട്ടിച്ചേര്‍ക്കലല്ല. അതും ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
l

പെട്രോളിയം മന്ത്രാലയത്തിലെ ചാരവൃത്തി

Posted: 22 Feb 2015 06:09 PM PST

Image: 

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ചാരവൃത്തിക്കേസ് അന്വേഷണം പുരോഗമിക്കുന്തോറും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ കോര്‍പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി നടത്തിയ ചാരവൃത്തി 10,000 കോടി രൂപയുടെ ഇടപാടാണെന്ന് പിടിയിലായ പത്രപ്രവര്‍ത്തകനും കണ്‍സല്‍ട്ടന്‍റുമായ ശന്തനു സൈകിയ മാധ്യമ പ്രതിനിധികളോട് വിളിച്ചുപറഞ്ഞതോടെ സംഭവത്തില്‍ വിപുലമായ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. നേരത്തേ അഞ്ച് കോര്‍പറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് ജോയന്‍റ് സെക്രട്ടറിമാര്‍ക്കുകൂടി ചാരവൃത്തിയില്‍ പങ്കുള്ളതായി ഐ.ബി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അന്വേഷണം അതീവസൂക്ഷ്മമായും സത്യസന്ധമായും സ്വാധീനമുക്തമായും നടക്കുമെങ്കില്‍ മഹാരഥന്മാള്‍ ഉള്‍പ്പെട്ട ഒരു ഭീകര ചാരവൃത്തിയുടെ കഥകളാണ് ചുരുളഴിയുക. റിലയന്‍സ്, എസ്സാര്‍, കെയ്ന്‍സ് ഇന്ത്യ, ജൂബിലന്‍റ് എനര്‍ജി എന്നീ കോര്‍പറേറ്റ് രാക്ഷസന്മാരുടെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിരിക്കെ, മോദിസര്‍ക്കാറിനെ അധികാരത്തിലേറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരുടെ കാര്യത്തില്‍ പ്രധാനമന്ത്രി എന്ത് തീരുമാനിക്കുന്നുവെന്നതും എങ്ങനെ മുന്നോട്ട് നീങ്ങുന്നുവെന്നതും നിര്‍ണായകമായിത്തീരുന്നു. വിശിഷ്യാ ദേശസുരക്ഷയുമായിക്കൂടി ബന്ധപ്പെട്ട രേഖകള്‍കൂടി കണ്ടെടുക്കപ്പെട്ടതോടെ സര്‍ക്കാറിന്‍െറ ജാഗ്രതയും നിര്‍ഭയമായ നടപടികളും കടുത്തപരീക്ഷണത്തെ നേരിടുകയാണ്.
സാമ്പത്തിക പരിഷ്കരണങ്ങളുടെ മറവില്‍ നവലിബറല്‍ സാമ്പത്തികനടപടികള്‍ ത്വരിതപ്പെടുത്തിയ യു.പി.എ സര്‍ക്കാറിന്‍െറ അതേ നയപരിപാടികള്‍ കൂടുല്‍ സത്വരമായും സമഗ്രമായും തുടരാനാണ് കോര്‍പറേറ്റ് ഭീമന്മാര്‍ തീവ്രവലതുപക്ഷത്തെ 16ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ അരയും തലയുംമുറുക്കി രംഗത്തിറങ്ങിയതെന്നത് രഹസ്യമേയല്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ബി.ജെ.പി-ആര്‍.എസ്.എസ് സര്‍ക്കാറാകട്ടെ, സ്വദേശിവത്കരണത്തിന്‍െറ എല്ലാ നാട്യങ്ങളും മാറ്റിവെച്ചു. അമേരിക്കന്‍ സാമ്രാജ്യത്വം വരഞ്ഞുകാട്ടിയ പാതയിലൂടെയാണ് നീങ്ങുകയെന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിക്കുകയും ചെയ്തു. മോദി വാഷിങ്ടണില്‍ പോയി പ്രസിഡന്‍റ് ബറാക് ഒബാമയെ കണ്ടു, ബറാക് ഒബാമ ന്യൂഡല്‍ഹിയിലത്തെി ഇന്ത്യന്‍ ഭരണാധികാരികളെയും കാണേണ്ടവിധം കണ്ടു. ഇപ്രകാരം തുറന്നുകിട്ടിയ ലോകത്തേറ്റവും വലിയ വിപണി കൈയടക്കാന്‍ കഴുത്തറപ്പന്‍ മത്സരത്തിലേര്‍പ്പെട്ടിരിക്കുകയാണ് സ്വദേശി-വിദേശി കുത്തകകമ്പനികള്‍. ഇന്ത്യയിലെ 30 കോടിയോളംവരുന്ന ദരിദ്രജനവിഭാഗങ്ങളെയും അതിന്‍െറ ഇരട്ടിയെങ്കിലുംവരുന്ന മധ്യവര്‍ഗത്തെയും പരമാവധി ചൂഷണം ചെയ്യാന്‍ കോര്‍പറേറ്റുകള്‍ ആവിഷ്കരിക്കുന്ന തന്ത്രത്തിലൊന്ന് രാഷ്ട്രീയ നേതൃത്വത്തെയും തങ്ങള്‍ക്കാവശ്യമുള്ള മന്ത്രാലയങ്ങളുടെ തലപ്പത്തിരുത്തേണ്ട വിധേയരേയും ഭരണത്തിന്‍െറ കടിഞ്ഞാണ്‍ ഏല്‍പിക്കുകയാണ്. യു.പി.എ ഭരണകാലത്ത് മണിശങ്കര്‍ അയ്യര്‍ മുതല്‍ മുരളി ദേവ്റ വരെയുള്ളവര്‍ക്കെന്തുസംഭവിച്ചു എന്ന് ഓര്‍മിച്ചാല്‍ മാത്രംമതി കോര്‍പറേറ്റുകളുടെ ആഴം മനസ്സിലാക്കാന്‍. നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ ആരായിരുന്നാലുംകൊള്ളാം അധികാരങ്ങള്‍ പൂര്‍ണമായി തന്‍െറ കൈകളിലൊതുക്കാനാണ് അദ്ദേഹം ആദ്യമേ ശ്രമിച്ചത്. രണ്ടാമതായി തന്‍െറ വിശ്വസ്തരും അതോടൊപ്പം കോര്‍പറേറ്റുകള്‍ക്കുകൂടി സ്വീകാര്യരുമായവരെ താക്കോല്‍ സ്ഥാനങ്ങളിലിരുത്താനും മോദി തയാറായി. ഇക്കാര്യത്തില്‍ സംഘ്പരിവാറിന്‍െറ ഉള്ളില്‍ നിന്നുതന്നെ ഉയര്‍ന്ന മുറുമുറുപ്പുകളെ അദ്ദേഹം തൃണവദ്ഗണിച്ചു. അപ്രകാരമാണ് പാര്‍ലമെന്‍റിനെ മറികടന്ന തീവ്രവലതുപക്ഷ സാമ്പത്തികനടപടികള്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകളിലൂടെ നടപ്പാക്കാന്‍ ആരംഭിച്ചത്.
ഇതിലൊന്നും തൃപ്തിയടയാതെ ബജറ്റ് വിവരങ്ങളും സാമ്പത്തികജീവിതത്തിന്‍െറ ആണിക്കല്ലായ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിര്‍ണയം സംബന്ധിച്ച രേഖകളും ചോര്‍ത്താനും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ജീവനക്കാരെ മാത്രമല്ല, ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് കോര്‍പറേറ്റുകള്‍ ചാരവൃത്തി നടത്തുകയായിരുന്നു എന്ന പ്രമാദസംഭവമാണ് ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയത് യു.പി.എ സര്‍ക്കാറിന്‍െറ കാലത്തെങ്കിലും ഇവരിപ്പണി തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാണ്. പെട്രോള്‍, ഡീസല്‍ മുതലായ എണ്ണയുല്‍പന്നങ്ങളുടെ വിലനിര്‍ണയാവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുത്ത യു.പി.എ സര്‍ക്കാറിന്‍െറ നയത്തെ ഇത്തരം നടപടികള്‍ എത്രത്തോളം സ്വാധീനിച്ചു എന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ല. കുറ്റക്കാരെ വെറുതെ വിടില്ളെന്നും കേസ് കര്‍ക്കശമായി കൈകാര്യം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറയുന്നുണ്ട്. സര്‍ക്കാര്‍ ജാഗ്രതകാണിച്ചതുകൊണ്ടാണ് കേസ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു! പക്ഷേ, തുടക്കത്തിലെ ചൂടുംവേവും താമസിയാതെ കെട്ടടങ്ങുകയും വമ്പന്മാര്‍ രക്ഷപ്പെടുകയും താഴെക്കിട ജീവികള്‍ ബലിയാടുകളാക്കപ്പെടുകയും ചെയ്യുന്നതാണ് ഇത്തരം സംഭവങ്ങളില്‍ ഇന്നേവരെയുള്ള കീഴ്വഴക്കം. അതില്‍നിന്ന് ഭിന്നമായി കൊമ്പന്‍സ്രാവുകളെ വലയിലാക്കാനും ബന്ധപ്പെട്ട കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി മേലില്‍ ഭരണയന്ത്രത്തെ സ്വതന്ത്രമാക്കാനും മോദിസര്‍ക്കാറിനാവുമോ, അതിനവര്‍ തയാറാവുമോ എന്നത് തീര്‍ത്തും സംശയകരമാണ്. ഇപ്പോള്‍ പുറത്തുവിട്ട വിവരങ്ങള്‍പോലും ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണെന്ന് കരുതുന്നവരാണ് ഏറെ.

പ്രതിസന്ധി അയയുന്നു; പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വി.എസിനെക്കുറിച്ച മൂന്ന് പരാമര്‍ശങ്ങള്‍ മരവിപ്പിച്ചു

Posted: 22 Feb 2015 11:59 AM PST

Image: 
Subtitle: 
വി.എസിന്‍െറ തീരുമാനം ഇന്ന്

ആലപ്പുഴ/ തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തില്‍നിന്ന് വി.എസ് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് സി.പി.എമ്മില്‍ രൂപപ്പെട്ട പ്രതിസന്ധി അയയുന്നു. വി.എസിനെതിരെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മരവിപ്പിക്കാനും  അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്താനും ധാരണ രൂപപ്പെട്ടതോടെയാണ് പ്രതിസന്ധി അയയാന്‍ സാധ്യത തെളിഞ്ഞത്. എന്നാല്‍, സമ്മേളനത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ അന്തിമ തീരുമാനമെടുക്കുമെന്ന് വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
വി.എസ്  തിരിച്ചുവരണമെന്നായിരുന്നു പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശം. സമ്മേളന നഗരിയില്‍ ചേര്‍ന്ന അവയ്ലബ്ള്‍ പി.ബിയുടെ തീരുമാനം ഞായറാഴ്ച വൈകീട്ട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ടെലിഫോണിലൂടെ തിരുവനന്തപുരത്തുള്ള വി.എസിനെ അറിയിക്കുകയായിരുന്നു. റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മരവിപ്പിച്ചതായും പ്രകാശ്കാരാട്ട് വി.എസിനെ അറിയിച്ചു. പങ്കെടുക്കുന്നില്ളെങ്കില്‍  തന്‍െറ പക്ഷം വിശദീകരിക്കാന്‍ വി.എസ് തിങ്കളാഴ്ച മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.  
പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പോളിറ്റ്ബ്യൂറോ കമീഷനുമായി ബന്ധപ്പെട്ട മൂന്ന് പരാമര്‍ശങ്ങള്‍ മരവിപ്പിച്ചതായി പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മറുപടി പ്രസംഗത്തിലാണ് പ്രതിനിധികളെ അറിയിച്ചത്. മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍ നല്‍കിയ മൊഴി, ക്രൈംനന്ദകുമാറും ദല്ലാള്‍  ടി.വി. നന്ദകുമാറും നല്‍കിയ തെളിവുകളെക്കുറിച്ച പരാമര്‍ശം എന്നിവയാണ് നീക്കിയത്. ശനിയാഴ്ച ആരംഭിച്ച പ്രതിനിധി ചര്‍ച്ചക്കിടെയാണ് വി.എസ് സമ്മേളന നഗരിയില്‍നിന്ന് ഇറങ്ങിപ്പോയത്. ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയിലെ വസതിയില്‍ നിന്ന് പുറപ്പെട്ട വി.എസ് രാവിലെ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.
അതേസമയം, വി.എസി ന്‍െറ  മറുപടി എന്താണെന്ന് വ്യക്തമാക്കാനാവില്ളെന്നും വന്നില്ളെങ്കില്‍ എന്താവണമെന്ന് പിന്നെ തീരുമാനിക്കുമെന്നും പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സമ്മേളന നഗരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വി.എസ് വിഷയത്തില്‍ തീരുമാനങ്ങളെടുക്കുന്നതിലും അത് പുറത്ത് പറയുന്നതിലും, അന്തിമ ധാരണയിലത്തൊന്‍ പി.ബി യോഗം കഴിഞ്ഞും ഏറെ വൈകി. അതിനാല്‍ വൈകീട്ട് അഞ്ചിന് നടക്കാനിരുന്ന വാര്‍ത്താ സമ്മേളനം രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് കോടിയേരി ഏഴ്മണിക്ക് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.
പൊതുചര്‍ച്ച ഉച്ചക്ക് പിരിഞ്ഞശേഷമാണ് പി.ബി ചേര്‍ന്ന് വി.എസ് വിഷയം ചര്‍ച്ച ചെയ്തത്. അതിനുമുമ്പേ സമ്മേളന ചര്‍ച്ചയുടെ മറുപടി സംഗ്രഹം തയാറാക്കാന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റിലും പി.ബി അംഗങ്ങള്‍ വിഷയത്തില്‍ അഭിപ്രായം തേടിയിരുന്നു. കെ.ചന്ദ്രന്‍പിള്ളയും എസ്.ശര്‍മയും വി.എസിന്‍െറ വീട്ടില്‍ പോയത്തന്നെ ധാരാളമാണെന്നും ഇനിയൊരു കീഴടങ്ങല്‍ വേണ്ടതില്ളെന്നും കേരളത്തില്‍ നിന്നുള്ളവര്‍ ഏകകണ്ഠമായി പറഞ്ഞു. തുടര്‍ന്നാണ് പി.ബി യോഗം ചേര്‍ന്നത്.  വി.എസുമായി വിയോജനരേഖയുമായി ബന്ധപ്പെട്ട് നടന്നതെല്ലാം കാരാട്ട് വിവരിച്ചു. വി.എസിന്‍െറ നിലപാട് തിരുത്തി തിരിച്ചുവരാന്‍ അവസരം നല്‍കാന്‍ പി.ബി തീരുമാനിക്കുകയായിരുന്നു.  ഏകകണ്ഠമായിരുന്നു തീരുമാനം.  എന്നാല്‍,  തീരുമാനം പുറത്ത് പറയാതെ നടപ്പാക്കണമെന്ന കാര്യത്തില്‍ പി.ബി യില്‍ ഭിന്നസ്വരമുണ്ടായി. സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍െറ മറുപടി പ്രസംഗം മാറ്റിവെച്ച് പോളിറ്റ് ബ്യൂറോയുടെ തീരുമാനം പ്രകാശ് കാരാട്ട് വിവരിച്ച ശേഷമാണ് കോടിയേരി മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ എത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി രൂക്ഷമായാണ് വിഷയത്തെ നേരിട്ടത്.
പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ തന്നെക്കുറിച്ച പരാമര്‍ശം തിരുത്തണമെന്നായിരുന്നു വി.എസിന്‍െറ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവണമെന്ന് കാരാട്ടിനോട് വി.എസ് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലത്തെിയ ഉടനെ എന്തെങ്കിലും പറയാമെന്ന് കാരാട്ട് ഉറപ്പ് നല്‍കി. സമ്മേളനം തുടങ്ങുന്ന ദിവസം കാരാട്ടിനോട് എന്തായി എന്ന് വി.എസ് അന്വേഷിച്ചു. റിപ്പോര്‍ട്ട് സമ്മേളനം ചര്‍ച്ചചെയ്യട്ടെയെന്നും റിപ്പോര്‍ട്ടിന് മറുപടി തയാറാക്കേണ്ട കമ്മിറ്റിയില്‍ അംഗമായ വി.എസിന് പറയാനുള്ളത് അവിടെ പറയാന്‍ അവസരം തരാമെന്നും കാരാട്ട് ഉറപ്പുനല്‍കി. എന്നാല്‍, അതിന് കാത്തിരിക്കാതെ ലക്ഷക്കണക്കിന് ജനങ്ങളെ നിരാശപ്പെടുത്തി ഒരു കമ്യൂണിസ്റ്റ് മെംബര്‍ക്ക് വേണ്ട സംയമനം പാലിക്കാതെ സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഒരു വ്യക്തിയും പാര്‍ട്ടിക്ക് അതീതനല്ളെന്ന തത്ത്വം മുറുകെ പിടിക്കേണ്ട സമയം ഇതാണെന്ന് പി.ബി കരുതി.-കോടിയേരി വിവരിച്ചു.
വി.എസിന്‍െറ ഇറങ്ങിപ്പോക്കിന്‍െറ അസ്വസ്ഥത മറന്ന് ഇന്നലെയും പൊതുചര്‍ച്ച സജീവമായിരുന്നു.  ഉച്ചക്ക് സമാപിച്ച പൊതുചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗവും വി.എസിന് മുന്നില്‍ കീഴടങ്ങരുത് എന്ന് വാദിച്ചു. വൈകീട്ട് പിണറായി വിജയന്‍െറ മറുപടി പ്രസംഗവും വികാരനിര്‍ഭരമായിരുന്നു.
പോളിറ്റ് ബ്യൂറോ കമീഷന്‍െറ റിപ്പോര്‍ട്ടിന് കേന്ദ്ര കമ്മിറ്റി അന്തിമ അംഗീകാരം നല്‍കിയിട്ടില്ല. അതിനുമുമ്പ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടുവെന്നാണ് വി.എസ് പരാതിപ്പെട്ടത്. എന്നാല്‍, റിപ്പോര്‍ട്ടിലെ മൂന്ന് പരാമര്‍ശങ്ങള്‍ മരവിപ്പിച്ചിട്ടുണ്ടങ്കിലും വി.എസുമായി ബന്ധപ്പെട്ട് 30 പേജോളം വരുന്ന മറ്റ് പരാമര്‍ശങ്ങളൊന്നും തിരുത്താതെയാണ് സമ്മേളനം അംഗീകരിച്ചത്. തിരുത്തിയഭാഗം കൊണ്ട് വി.എസ് തൃപ്തിപ്പെടുമോ എന്നും ഇന്ന് സമ്മേളനത്തിലേക്ക് വരുമോ എന്നതും ഇപ്പോഴും ആകാംക്ഷയിലാണ്.
 

ആളും ആരവവുമൊഴിഞ്ഞ് കന്‍േറാണ്‍മെന്‍റ് ഹൗസ്; പുതിയ നീക്കത്തിന് കോപ്പുകൂട്ടി വി.എസ്

Posted: 22 Feb 2015 11:48 AM PST

Image: 

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറ ഒൗദ്യോഗികവസതിയായ കന്‍േറാണ്‍മെന്‍റ് ഹൗസ് ഞായറാഴ്ച ആളൊഴിഞ്ഞ കളിയരങ്ങായിരുന്നു.
പുറത്ത് മാധ്യമപ്പട. അകത്താകട്ടെ രാഷ്ട്രീയ ചതുരംഗകളിയരങ്ങില്‍ പുതിയ കളികള്‍ക്ക് കോപ്പുകൂട്ടുന്ന വി.എസും.
ആലപ്പുഴയിലെ സി.പി.എം സംസ്ഥാനസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ വി.എസ് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലോടെയാണ് കന്‍േറാണ്‍മെന്‍റ് ഹൗസിലത്തെിയത്.  ശനിയാഴ്ച ആലപ്പുഴ പുന്നപ്രയിലെ വീട്ടിലായിരുന്നു രാഷ്ട്രീയകേരളത്തിന്‍െറ ശ്രദ്ധയെങ്കില്‍ ഞായറാഴ്ച കന്‍േറാണ്‍മെന്‍റ് ഹൗസായി അത് മാറി.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റ് നിഷേധിച്ചപ്പോള്‍ ഇവിടേക്ക് ജനപ്രവാഹമായിരുന്നു. നിരവധി അണികള്‍ പിന്തുണയുമായത്തെി. എന്നാല്‍, ഇന്നലെ അണപൊട്ടി പ്രതിഷേധിക്കുന്ന അണികളെ അകത്തും പുറത്തും കണ്ടില്ല. ആലപ്പുഴയില്‍ വി.എസിന്‍െറ വീടിന് മുന്നില്‍ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും തടിച്ചുകൂടിയതുപോലെ തിരുവനന്തപുരത്ത് സംഭവിച്ചില്ല.
രാവിലെ മുതല്‍ കന്‍േറാണ്‍മെന്‍റ് ഹൗസിന്‍െറ ഗേറ്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ നിറഞ്ഞു. ആരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അകത്തേക്ക് വിട്ടില്ല. നേരം പുലര്‍ന്നതു മുതല്‍ തത്സമയ സംപ്രേഷണവുമായി ചാനല്‍ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു. ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വി.എസ്. മാധ്യമപ്രവര്‍ത്തകരെ കാണാനും തയാറായില്ല.
 വി.എസിനെ കാണാന്‍ എത്തിയത് ഏതാനും പേര്‍ മാത്രം. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മുന്‍ ഡെപ്യൂട്ടി മേയറുമായ ജയപ്രകാശ് അകത്തുപോയി അല്‍പസമയത്തിനുള്ളില്‍ പുറത്തിറങ്ങി. അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് പിടികൊടുത്തതുമില്ല. തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായരും വി.എസിനെ കാണാനത്തെി.
ഇതിനിടെ വി.എസിന്‍െറ പി.എ രണ്ടുതവണ കാറില്‍ പുറത്തേക്ക് പോയി തിരിച്ചുവന്നു. രാവിലെ പത്ത് കഴിഞ്ഞപ്പോള്‍ ഓഫിസിലെ ജീവനക്കാര്‍ ഓരോരുത്തരായി കാറില്‍ എത്തുമ്പോഴും ചാനല്‍ പ്രവര്‍ത്തകര്‍ ഓടിയത്തെി. വി.എസിന്‍െറ മകന്‍ അരുണ്‍കുമാറും ജോസഫ് മാത്യുവും മുന്‍ പേഴ്സനല്‍ സ്റ്റാഫ് അംഗം വി.കെ. ശശിധരനും അടക്കമുള്ളവര്‍ അകത്തുണ്ടായിരുന്നു.

ആയുധ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാന്‍ തയാര്‍ –ഇസ്രായേല്‍

Posted: 22 Feb 2015 11:38 AM PST

Image: 

ന്യൂഡല്‍ഹി: തങ്ങളുടെ മുന്‍നിര ആയുധനിര്‍മാണ സാങ്കേതികവിദ്യകള്‍ ഇന്ത്യയുമായി പങ്കുവെക്കാന്‍ തയാറാണെന്ന് ഇസ്രായേല്‍. ഇന്ത്യന്‍ സന്ദര്‍ശനത്തിലുള്ള ഇസ്രായേല്‍ പ്രതിരോധമന്ത്രി മോശെ യാലോന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രതിരോധമന്ത്രി മനോഹര്‍ പരീകറുമായും നടത്തിയ ചര്‍ച്ചകളില്‍ സംതൃപ്തനാണെന്നും സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനുമുമ്പായി അദ്ദേഹം പറഞ്ഞു.
1992ല്‍, പരസ്പര നയതന്ത്രബന്ധം തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇന്ത്യയിലത്തെുന്നത്. ഇസ്രായേലിന്‍െറ എയ്റോ സ്പേസ് ഇന്‍ഡസ്ട്രീസും (ഐ.എ.ഐ) ഡി.ആര്‍.ഡി.ഒയും (ഡിഫന്‍സ് റിസെര്‍ച് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) സംയുക്തമായി വികസിപ്പിക്കുന്ന ബാരക് എട്ട് മിസൈലിന്‍െറ നിര്‍മാണപുരോഗതിയും മോശെ വിലയിരുത്തി. വ്യോമ പ്രതിരോധ സാങ്കേതികമേഖലയില്‍ മറ്റൊരു പദ്ധതിയും ഇസ്രായേലുമായി ചേര്‍ന്ന് ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. ഈ രണ്ടു പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ആയുധനിര്‍മാണ ശാലകള്‍ തുടങ്ങാന്‍ ഇസ്രായേലിന് താല്‍പര്യമുണ്ടെന്ന് മോശെ വ്യക്തമാക്കി. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ആയുധനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറാനും തങ്ങള്‍ ഒരുക്കമാണ്.
ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ യു.എന്‍ ജനറല്‍ അസംബ്ളി സമ്മേളനത്തോടനുബന്ധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും മോദിയും തമ്മില്‍ ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് തന്‍െറ പ്രതീക്ഷ-അദ്ദേഹം പറഞ്ഞു.
തീവ്രവാദം ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണ്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും മോശെ വ്യക്തമാക്കി. ഗസ്സ ആക്രമണം സംബന്ധിച്ച യു.എന്‍ അന്വേഷണത്തെക്കുറിച്ചുള്ള യു.എന്‍ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍, ഇക്കാര്യത്തില്‍ ഇന്ത്യ തെറ്റിദ്ധരിച്ചതുമൂലമാകാം അങ്ങനെ സംഭവിച്ചതെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.

ദേശീയ ട്രാക് സൈക്ളിങ്: കേരളം ജേതാക്കള്‍

Posted: 22 Feb 2015 10:44 AM PST

Image: 

തിരുവനന്തപുരം: 67ാമത് ദേശീയ ട്രാക് സൈക്ളിങ് ചാമ്പ്യന്‍ഷിപ് കേരളത്തിന് സ്വന്തം. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ നടന്ന മത്സരങ്ങളില്‍ 17 സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും നേടി, രണ്ടാം സ്ഥാനക്കാരായ മഹാരാഷ്ട്രയെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഒന്നാമതത്തെിയത്. ആറ് സ്വര്‍ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് മഹാരാഷ്ട്ര നേടിയത്. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലും കേരളത്തിന് തന്നെയാണ് ഒന്നാം സ്ഥാനം. സീനിയര്‍ വിഭാഗത്തില്‍ നാലും ജൂനിയര്‍ വിഭാഗത്തില്‍ 13ഉം സ്വര്‍ണമാണ് കേരളം സ്വന്തമാക്കിയത്.
സീനിയര്‍ വിഭാഗത്തില്‍ സര്‍വീസസും ജൂനിയറില്‍ മഹാരാഷ്ട്രയുമാണ് രണ്ടാം സ്ഥാനത്ത്.

ചാമ്പ്യന്‍ഷിപ്പിന്‍െറ തുടക്കം മുതല്‍ വ്യക്തമായ മേധാവിത്തം നിലനിര്‍ത്തിയ കേരള ടീം അവസാനദിനത്തില്‍ ഏഴ് സ്വര്‍ണമാണ് നേടിയത്. ജൂനിയര്‍ മെന്‍ സ്പ്രിന്‍റില്‍ പി. സനുരാജും ജൂനിയര്‍ വിമണ്‍ സ്പ്രിന്‍റില്‍ പി. നയന രാജേഷും സ്വര്‍ണം നേടി. 14 കിലോമീറ്റര്‍ പോയന്‍റ് റേസില്‍ ടി.പി. അഞ്ജിത കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തിന്‍െറ (വിമണ്‍) ടീം സ്പ്രിന്‍റില്‍ ഗോപിക എസ്. പ്രതാപനും പി. നയന രാജേഷുമടങ്ങിയ ടീമും വനിതകളുടെ ടീം സ്പ്രിന്‍റില്‍ (എലൈറ്റ്) ലിഡിയ മോള്‍ എം. സണ്ണിയും കെസിയ വര്‍ഗീസുമടങ്ങുന്ന ടീമും സ്വര്‍ണം നേടി. പുരുഷന്മാരുടെ 40 കിലോമീറ്റര്‍ പോയന്‍റ് റേസില്‍ കേരളത്തിന്‍െറ എം.ടി. ബാസപ്പക്കാണ് സ്വര്‍ണം. ഇതിനുപുറമെ അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് കേരളത്തിന്‍െറ താരങ്ങള്‍ ഞായറാഴ്ച സ്വന്തമാക്കിയത്.

മന്ത്രി വി.എസ്. ശിവകുമാര്‍ മെഡലുകള്‍ വിതരണം ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പത്മിനി തോമസ്, സൈക്ളിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഓംകാര്‍ സിങ്, എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ജി. കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്രിട്ടനിലെ ഗാന്ധി പ്രതിമ അനാച്ഛാദനം മാര്‍ച്ചില്‍

Posted: 22 Feb 2015 10:18 AM PST

Image: 

ലണ്ടന്‍: കാത്തിരിപ്പുകള്‍ക്കൊടുവില്‍ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ പാര്‍ലമെന്‍റ് ചത്വരത്തില്‍ മാര്‍ച്ച് 14ന് അനാച്ഛാദനം ചെയ്യും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. ഗാന്ധി പ്രതിമ സ്മാരക സമിതി സമാഹരിച്ച 10 ലക്ഷം പൗണ്ട് കൈമാറിയതിന് ശേഷമാണ് പ്രഖ്യാപനം വന്നത്. ഉരുക്കു വ്യവസായ ഭീമന്‍ ലക്ഷ്മി മിത്തല്‍ ഒരുലക്ഷം പൗണ്ടും കെ.വി. കാമത്തിന്‍െറ നേതൃത്വത്തില്‍ ഇന്‍ഫോസിസ് 2,50,000 പൗണ്ടും സ്മാരക സമിതിക്ക് സംഭാവന നല്‍കിയിരുന്നു. ഇതുള്‍പ്പെടെയുള്ള സംഭാവനകള്‍ ചേര്‍ത്താണ് 10 ലക്ഷം പൗണ്ട് സമാഹരിച്ചത്. പ്രതിമ അനാച്ഛാദന ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മുഖ്യാതിഥിയായേക്കും.

പാര്‍ലമെന്‍റ് ചത്വരത്തില്‍ നിലവില്‍ ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമര നായകന്‍ നെല്‍സണ്‍ മണ്ടേല, ലോകയുദ്ധകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവരുടെ പ്രതിമക്കൊപ്പമാണ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. ഇന്ത്യയുടെയും ബ്രിട്ടന്‍െറയും ചരിത്രത്തില്‍ ഗാന്ധിക്കുള്ള പ്രാധാന്യം മാത്രമല്ല, ലോകത്തെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള സൗഹൃദവും കൂടിയാണ് പ്രതിമ അടയാളപ്പെടുത്തുന്നതെന്ന് കാമറണ്‍ പറഞ്ഞു. ബ്രിട്ടീഷ് ശില്‍പി ഫിലിപ് ജാക്സണാണ് പ്രതിമയുണ്ടാക്കിയത്. സൗത് ആഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്തെിയതിന്‍െറ 100ാം വാര്‍ഷികത്തിന്‍െറ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. 1931ല്‍ ഗാന്ധിയുടെ അവസാന ബ്രിട്ടീഷ് സന്ദര്‍ശന സമയത്തെ ഫോട്ടോയെ ആധാരമാക്കിയാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.
 

ഫുകുഷിമ ആണവ കേന്ദ്രത്തില്‍ വീണ്ടും ചോര്‍ച്ച

Posted: 22 Feb 2015 10:16 AM PST

Image: 

ടോക്യോ: ഫുകുഷിമ ആണവ പ്ളാന്‍റില്‍നിന്ന് അപകടകരമായ റേഡിയോ ആക്ടീവ് രാസജലം ചോര്‍ന്ന് കടലില്‍ കലരുന്നതായി കണ്ടത്തെി. ഞായറാഴ്ച പ്ളാന്‍റിന്‍െറ ഓപറേറ്ററാണ് ഇക്കാര്യം അറിയിച്ചത്.ഇതോടെ പ്ളാന്‍റ് പൂര്‍ണമായി അടച്ചുപൂട്ടാനുള്ള നീക്കം കൂടുതല്‍ ശ്രമകരമാകുമെന്ന അവസ്ഥയാണ്. മഴവെള്ളവും മലിനജലവും ഒഴുകുന്ന ഓവുചാലില്‍ സെന്‍സറുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫുകുഷിമ ദായിഷി പ്ളാന്‍റില്‍നിന്ന് തൊട്ടടുത്തുള്ള പസഫിക് ഉള്‍ക്കടലിലേക്ക് രാസജലം എത്തുന്നതായി തെളിഞ്ഞത്. പ്ളാന്‍റ് കോമ്പൗണ്ടിലേതിനേക്കള്‍ 70 മടങ്ങ് അധികം രാസവസ്തു കടല്‍വെള്ളത്തില്‍ കലങ്ങിയിട്ടുണ്ട്.

രാവിലെ 10ന് റേഡിയേഷന്‍ നില സാധാരണയേക്കാള്‍ 50 മുതല്‍ 70 മടങ്ങ് വര്‍ധിച്ചതായി സെന്‍സര്‍ കണ്ടത്തെി. മാലിന്യത്തിന്‍െറ തോത് പിന്നീട് കുറഞ്ഞെങ്കിലും സാധാരണ നിലയേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ ഉയര്‍ന്ന റേഡിയേഷന്‍ നിലയില്‍ തുടരുകയാണെന്നാണ് സെന്‍സര്‍ കാണിക്കുന്നത്. രാസവസ്തു കടലില്‍ കലരാന്‍ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ആണവ അവശിഷ്ടങ്ങള്‍ മാറ്റിവെക്കുന്ന ടാങ്കില്‍ നടത്തിയ അടിയന്തര പരിശോധനയില്‍ ഒരു അസ്വാഭാവികതയും കണ്ടില്ളെന്ന് ടോക്യോ ഇലക്ട്രിക് വൈദ്യുതി കമ്പനി പറഞ്ഞു. റേഡിയോ ആക്ടിവ് രാസജലം കൂടുതല്‍ കടലില്‍ കലരാതിരിക്കാന്‍ ഓവുചാല്‍ അടച്ചതായും സെന്‍സറുകള്‍ ഉപയോഗിച്ച് കൂടുതല്‍ പരിശോധന തുടരുകയാണെന്നും കമ്പനി അറിയിച്ചു. സൂനാമിയെ തുടര്‍ന്ന് 2011 മാര്‍ച്ചില്‍ ആണവ വസ്തുക്കളുടെയും രാസവസ്തുക്കളുടെയും ചോര്‍ച്ചയുണ്ടാകുകയും ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്തിനിടയാക്കുകയും ചെയ്ത പ്ളാന്‍റാണ് ഫുകുഷിമയിലേത്.

കേടുപാടുവന്ന റിയാക്ടറുകളും ഇന്ധനവും ശീതീകരിച്ച് വന്‍ ടാങ്കുകളില്‍ പ്ളാന്‍റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നിരുന്നാലും രാസവസ്തു ഒഴുകി കടലില്‍ പതിക്കുന്നത് പൂര്‍ണമായി തടയാന്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല.

സുലൈമാന്‍ ഷായുടെ ശവകുടീരം സിറിയയില്‍നിന്ന് തുര്‍ക്കിയിലേക്ക് മാറ്റി

Posted: 22 Feb 2015 09:05 AM PST

Image: 

അങ്കാറ: സിറിയയില്‍ ഐ.എസ് വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശവകുടീരവും അതിന് കാവല്‍നിന്ന സൈനികരെയും തുര്‍ക്കി രക്ഷപ്പെടുത്തി.

തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്തിന്‍െറ സ്ഥാപകന്‍ ഉസ്മാന്‍ ഒന്നാമന്‍െറ പിതാമഹന്‍ സുലൈമാന്‍ ഷായുടെ ശവകുടീരമാണ് സൈനിക ഓപറേഷനിലൂടെ തുര്‍ക്കിയിലേക്ക് മാറ്റിയത്.
ഏറ്റുമുട്ടലില്ലാതെ സുരക്ഷിതമായാണ് ഓപറേഷന്‍ നടത്തിയതെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു പറഞ്ഞു. തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെ അലപ്പോ ഗവര്‍ണറേറ്റിലാണ് ശവകുടീരം സ്ഥിതി ചെയ്തിരുന്നത്.

1921ല്‍ ഫ്രാന്‍സും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ശവകുടീരം നില്‍ക്കുന്ന സ്ഥലം തുര്‍ക്കിക്ക് അവകാശപ്പെട്ടതാണ്. ശവകുടീരം ഉള്‍പ്പെടുന്ന സ്മാരക മന്ദിരത്തിന് കാവല്‍നിന്ന 40 സൈനികരെയും തുര്‍ക്കി രക്ഷപ്പെടുത്തി. തങ്ങളുടെ മേഖലയില്‍ തുര്‍ക്കി സൈന്യം തുടരുന്നതിനെതിരെ ഐ.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ശനിയാഴ്ച രാത്രി സൈനിക ഓപറേഷന്‍ നടത്തിയത്. സുലൈമാന്‍ ഷായുടെ ശവകുടീരം തുര്‍ക്കി സൈനിക നിയന്ത്രണത്തിലുള്ള മറ്റൊരു സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് മാറ്റിയതായി ദാവൂദ് ഒഗ്ലു അറിയിച്ചു. ഉടന്‍ അവിടെ മൃതാവശിഷ്ടങ്ങള്‍ അടക്കം ചെയ്യും. സൈനിക ഓപറേഷനിടെയുണ്ടായ അപകടത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു.
39 ടാങ്കുകള്‍ ഉള്‍പ്പെടെ 100 സൈനിക വാഹനങ്ങള്‍ ഓപറേഷനില്‍ പങ്കെടുത്തു. ഡ്രോണ്‍ വിമാനങ്ങളുടെ അകമ്പടിയോടെ സിറിയന്‍ പട്ടണമായ കൊബാനിക്ക് സമീപത്തുകൂടെയാണ് ശനിയാഴ്ച തുര്‍ക്കി സേന സിറിയന്‍ മണ്ണില്‍ പ്രവേശിച്ചതും ഞായറാഴ്ച പുലര്‍ച്ചെ തിരിച്ചുപോയതുമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
 

സഖാവിനെ പാര്‍ട്ടിക്ക് വേണം, അതിനാല്‍ തെറ്റുതിരുത്തി സമ്മേളനത്തിലേക്ക് വരണം ^കോടിയേരി

Posted: 22 Feb 2015 08:52 AM PST

Image: 

ആലപ്പുഴ: പ്രവര്‍ത്തന റിപ്പോര്‍ട്ടും അതിനോടുള്ള വിയോജന രേഖയും പാര്‍ട്ടി കൈകാര്യം ചെയ്തത് ഇങ്ങനെയെന്ന് കോടിയേരി

  • ആലപ്പുഴ സമ്മേളനത്തിലേക്കുള്ള റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അംഗീകരിച്ചത് വി.എസിന്‍െറ സാന്നിധ്യത്തില്‍.
  • സംസ്ഥാന കമ്മിറ്റിയും അതിന് അംഗീകാരം നല്‍കി.
  • പിന്നീടാണ് വി.എസ് വിയോജനക്കുറിപ്പ് സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയത്. അതും സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തു. പലതവണ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ വിഷയമായതിനാല്‍ സെക്രട്ടേറിയറ്റ് വിയോജനക്കുറിപ്പ് സംസ്ഥാന കമ്മിറ്റിയില്‍ വെച്ചു.
  • സംസ്ഥാന കമ്മിറ്റിയും വിശദമായി വി.എസിന്‍െറ സാന്നിധ്യത്തില്‍  വിയോജനക്കുറിപ്പ് ചര്‍ച്ച ചെയ്തു. നിരാകരിക്കുയും പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.
  • അതിനുശേഷം പി.ബിക്ക് വി.എസ് വിയോജനക്കുറിപ്പിന്‍െറ പകര്‍പ്പ് സഹിതം കത്തയച്ചു.
  • പിന്നീട്  വിയോജനക്കുറിപ്പ് പത്രത്തില്‍ വന്നു.
  • സമ്മേളനം തുടങ്ങുന്നതിനു മുമ്പ് വീണ്ടും കാരാട്ടിനെ വി.എസ് വിളിച്ചു.
  •  പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തന്നെക്കുറിച്ച ഭാഗം നീക്കണം എന്നാവശ്യപ്പെട്ടു.
  • താന്‍ തമിഴ്നാട് സമ്മേളനത്തിലാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് താന്‍ കണ്ടില്ളെന്നും കേരളത്തില്‍ വന്നാല്‍ പരിശോധിക്കാമെന്നും കാരാട്ട് ഉറപ്പ് നല്‍കി.
  • ഇവിടെ കാരാട്ട് വന്നതിനു ശേഷവും വി.എസ് തന്‍െറ പരാതിയില്‍ എന്തു നടപടിയുണ്ടായി എന്ന് അന്വേഷിച്ചു.
  • സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് സമ്മേളനം ചര്‍ച്ച ചെയ്യട്ടെ അതിന് ശേഷം മാറ്റം വരുത്താവുന്ന വിഷയം സമ്മേളനത്തിന്‍െറ മറുപടി സംഗ്രഹം വരുമ്പോള്‍ പരിശോധിക്കാമെന്നും ഉറപ്പു നല്‍കി.
  • തനിക്ക് അനുവദിക്കപ്പെട്ട  സന്ദര്‍ഭം വി.എസ് സമ്മേളനത്തില്‍ ഉപയോഗിച്ചില്ല.
  • 14 ജില്ലാ സമ്മേളനങ്ങളിലും ഐക്യത്തോടെ തീരുമാനണ്ടായി.
  • ആലപ്പുഴയില്‍ അതിന്‍െറ ആവേശകരമായ പര്യവസാനം ഉണ്ടാവുന്നതിന് കളങ്കമുണ്ടാക്കിയാണ് വി.എസ് രണ്ട് ദിവസം മാറി നിന്നത്.
  • ഒട്ടേറെ രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന സമയത്ത് പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന ജനങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേല്‍പിച്ച നിലപാടാണ് വി.എസിന്‍േറത്.
  • ഒരു വ്യക്തിയും പാര്‍ട്ടിക്ക് അതീതനല്ല. വിലപേശല്‍ അനുവദിക്കില്ല.
  • സഖാവിനെ പാര്‍ട്ടിക്ക് വേണം. അതിനാല്‍ തെറ്റ് തിരുത്തി സമ്മേളനത്തിലേക്ക് വരണം.

സിഡ്നി കോഫി ഷോപ്പിലെ അക്രമം: ഇന്‍റലിജന്‍സ് വീഴ്ചയല്ലെന്ന് വിലയിരുത്തല്‍

Posted: 22 Feb 2015 08:07 AM PST

Image: 

സിഡ്നി: സിഡ്നി കോഫി ഷോപ്പില്‍ ഇറാന്‍ വംശജനായ മാന്‍ ഹാരോണ്‍ മൊനീസ് 17പേരെ ബന്ദിയാക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് 18ഓളം കോളുകള്‍ ആസ്ട്രേലിയന്‍ സുരക്ഷാ ഹോട്ട്ലൈനിലേക്ക് വന്നിരുന്നതായും അതില്‍ ആക്രമണത്തെക്കുറിച്ച് സൂചനകളൊന്നും ഇല്ലായിരുന്നെന്നും വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ചുള്ള സര്‍ക്കാറിന്‍െറ ആദ്യ വിശകലന റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.
ഡിസംബര്‍ 15നാണ് കുഴല്‍തോക്കുമായത്തെിയ മാന്‍ ഹാരോണ്‍ മൊനീസ് 17 പേരെ സിഡ്നി ലിന്‍ഡ് ചോക്ളേറ്റ് കഫേയില്‍ ബന്ദിയാക്കിയത്. 17 മണിക്കൂറിനുശേഷം കഫേ മാനേജര്‍ ടോറി ജോണ്‍സണെ മൊനീസ് വധിച്ചു. ഇതത്തേുടര്‍ന്ന് കോഫി ഷോപ്പിലേക്ക് ഇരച്ചുകയറിയ പൊലീസ് മൊനീസിനെ വധിക്കുകയായിരുന്നു. പോരാട്ടത്തിനിടയില്‍ ബന്ദികളിലൊരാള്‍ കൊല്ലപ്പെട്ടു.
ഡിസംബര്‍ ഒമ്പതിനും 12നും  ഇടയില്‍ ദേശീയ സുരക്ഷാ ഹോട്ട്ലൈനില്‍ മൊനീസിനെക്കുറിച്ച് 18ഓളം കോളുകള്‍ വന്നിരുന്നു. മൊനീസിന്‍െറ ഫേസ്ബുക് പേജിലെ അക്രമവാസനകളെക്കുറിച്ചായിരുന്നു അതെല്ലാം. ആസന്നമായ ഏതെങ്കിലും ആക്രമണത്തെക്കുറിച്ചുള്ള സൂചനകളോ പ്രസ്താവനയോ ഫോണ്‍ കോളുകളില്‍ ഇല്ലായിരുന്നു. ഈ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗവും പൊലീസും പരിഗണിച്ചിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.
വിശകലന റിപ്പോര്‍ട്ടില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പറഞ്ഞു. നിരവധി കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയ മൊനീസ് വളരെക്കാലം സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ മൊനീസ് സമൂഹത്തിന് ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയല്ളെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍, അതെല്ലാം തകിടം മറിയുകയായിരുന്നുവെന്ന് വിശകലന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തവേ ആബട്ട് പറഞ്ഞു.
 

നിതീഷ്കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted: 22 Feb 2015 04:31 AM PST

Image: 

പട്ന: രണ്ടാഴ്ചയിലേറെനീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ജനതാദള്‍-യു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാതെ സംസ്ഥാന രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ജിതന്‍ റാം മാഞ്ചിയും ചടങ്ങിനത്തെി. നാലാംതവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.
നിതീഷ് കുമാറിനൊപ്പം 22 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇവരില്‍ 20 പേര്‍ മുന്‍ഗാമിയായ ജിതന്‍ റാം മാഞ്ചിയുടെ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചവരാണ്. രണ്ടുപേര്‍ മാഞ്ചി പുറത്താക്കിയവരും. സഖ്യകക്ഷികളായ കോണ്‍ഗ്രസും രാഷ്ട്രീയ ജനതാദളും പിന്നീട് മന്ത്രിസഭയില്‍ ചേരുമെന്നാണ് സൂചന.
ജെ.ഡി.യു അധ്യക്ഷന്‍ ശരദ് യാദവ്, നേരത്തേ നിതീഷ് കുമാര്‍ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് സുശീല്‍ മോദി എന്നിവരും സത്യപ്രതിജ്ഞക്കത്തെിയിരുന്നു. എന്നാല്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവും ചടങ്ങിനത്തെിയില്ല. മുലായമിന്‍െറ സഹോദരപുത്രനും ലാലുവിന്‍െറ മകളും തമ്മിലുള്ള വിവാഹം നടക്കുന്നതിനാലാണ് ഇരുവരും വിട്ടുനിന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് മാര്‍ച്ച് 16നകം നിതീഷ് കുമാര്‍ വിശ്വാസ വോട്ട് തേടണം. 120 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് അദ്ദേഹത്തിന്‍െറ അവകാശവാദം. ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പി പിന്തുണയോടെ അധികാരത്തില്‍ തുടരാന്‍ മാഞ്ചി അവസാനനിമിഷംവരെ ശ്രമിച്ചെങ്കിലും ഭൂരിപക്ഷം തികയില്ളെന്ന് ഉറപ്പായതോടെ വിശ്വാസ വോട്ട് തേടുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് രാജിവെക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്തപരാജയം നേരിട്ടതിന്‍െറ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എട്ടുമാസം മുമ്പാണ് മാഞ്ചിയെ അധികാരമേല്‍പിച്ച് നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്.
ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചത്. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാതെ മാഞ്ചി വിമതനായതോടെയാണ് രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തത്.
 

പടക്കം പൊട്ടിച്ച് ഇന്ത്യ

Posted: 22 Feb 2015 03:00 AM PST

Image: 

മെല്‍ബണ്‍: ബാറ്റിങ്ങില്‍ ഗുണ്ട് പൊട്ടിച്ച് ശിഖര്‍ ധവാനും കുഴിമിന്നിയുമായി അജിന്‍ക്യ രഹാനെയും. ബൗളിങ്ങില്‍ എതിരാളികളുടെ നെഞ്ച് തകര്‍ത്ത ഡൈനാമിറ്റുമായി ആര്‍. അശ്വിനും മുഹമ്മദ് ഷമിയും കൂട്ടരും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എം.സി.ജി) ആവേശത്തിന്‍െറ പൂരം തീര്‍ത്ത ഇന്ത്യ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യജയത്തിന്‍െറ പടക്കം പൊട്ടിച്ചു. ഗാലറിയില്‍ സാക്ഷാല്‍ സചിന്‍ ടെണ്ടുല്‍കറെയും 75,000ത്തോളം ആരാധകരെയും സാക്ഷിയാക്കി, കരുത്തരായ എതിരാളികളെ കശക്കിയെറിഞ്ഞ ഇന്ത്യ 130 റണ്‍സിന്‍െറ അവിസ്മരണീയ ജയത്തോടെ ഗ്രൂപ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിക്കാനൊരുങ്ങുകയാണ്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 307 റണ്‍സ് അടിച്ചുകൂട്ടി. ആഴമേറിയ ബാറ്റിങ് നിരയുള്ള ദക്ഷിണാഫ്രിക്ക 40.2 ഓവറില്‍ 177 റണ്‍സിന് കീഴടങ്ങുകയായിരുന്നു. കരിയറിലെ ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കിയ ശിഖര്‍ ധവാനും (137) മധ്യനിരയില്‍ തിളങ്ങിയ അജിന്‍ക്യ രഹാനെയും (76) പതിവ് ഫോം തുടര്‍ന്ന വിരാട് കോഹ്ലിയും (46) ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ലോകകപ്പില്‍ ഒരു ബാറ്റ്സ്മാന്‍െറ ഉയര്‍ന്ന സ്കോറിനുടമയായ ശിഖര്‍ ധവാന്‍ 146 പന്തില്‍ 16 ഫോറും രണ്ട് സിക്സുമടക്കമാണ് 137 റണ്‍സ് അടിച്ചെടുത്തത്. ധവാന്‍ 53ലത്തെിയപ്പോള്‍ ഹാഷിം ആംല വിട്ടുകളഞ്ഞ ക്യാച്ചിന് മഴവില്‍ നാട്ടുകാര്‍ വന്‍വിലയാണ് നല്‍കേണ്ടിവന്നത്.

55 റണ്‍സെടുത്ത ഫാഫ് ഡുപ്ളെസിയാണ് ദക്ഷിണാഫ്രിക്കയുടെ  ടോപ് സ്കോറര്‍. ഇന്ത്യ ഭയപ്പെട്ടിരുന്ന ഹാഷിം ആംല 22ഉം ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ് 30ഉം റണ്‍സെടുത്ത് പുറത്തായത് ഇന്ത്യക്ക് രക്ഷയായി. ലോകകപ്പില്‍ 1992ലും 99ലും 2011ലും ദക്ഷിണാഫ്രിക്കയോട് തോറ്റതിനുള്ള പ്രതികാരവുമായി ഈ ജയം. ലോകകപ്പില ദക്ഷിണാഫ്രിക്കയുടെ വമ്പന്‍ തോല്‍വിയുമാണിത്. ശിഖര്‍ ധവാന്‍ തന്നെയാണ് കളിയിലെ കേമന്‍. പെര്‍ത്തില്‍ ഈ മാസം 28ന് യു.എ.ഇയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ശിഖര്‍ പഠാര്‍
ടോസ് ഭാഗ്യം നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തിരിച്ചടിയോടെയായിരുന്നു തുടക്കം. ഓപണര്‍ രോഹിത് ശര്‍മ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ റണ്ണൗട്ടായി മടങ്ങി. ധവാന്‍ തട്ടിയിട്ട പന്തില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ രോഹിത് അപകടം മണത്ത് തിരിച്ച് പോവുമ്പോഴക്കും ഡിവില്ലിയേഴ്സ് കുറ്റി എറിഞ്ഞിട്ടിരുന്നു. മൂന്നാമനായി നേരത്തേ ഇറങ്ങേണ്ടി വന്ന കോഹ്ലി ധവാനൊപ്പം കരുതലോടെയാണ് തുടങ്ങിയത്. സ്കോര്‍ബോര്‍ഡില്‍ 50 തികഞ്ഞപ്പോള്‍ 13 ഓവറുകള്‍ പിന്നിട്ടിരുന്നു. മുന്‍നിര ബൗളര്‍മാരെ സൂക്ഷ്മതയോടെ നേരിട്ട ധവാന്‍ തുടര്‍ന്ന് വിശ്വരൂപം കാട്ടിത്തുടങ്ങി. ബൗണ്‍സുണ്ടായിരുന്നെങ്കിലും എം.സി.ജി പിച്ച് ബാറ്റ്സ്മാനെ അലട്ടുന്നതായിരുന്നില്ല. ഇടക്കിടെ ബൗണ്ടറികള്‍ നേടി ഡല്‍ഹി സഖ്യം കുതിച്ചു. 20ാം ഓവറില്‍ വെയ്ന്‍ പാര്‍നലിന്‍െറ ആദ്യപന്തില്‍ ബാക്വേഡ് പോയന്‍റിലേക്ക് ധവാന്‍ കട്ട് ചെയ്ത പന്ത് അംലക്ക് കൈയിലൊതുക്കാനായില്ല. ഈ പിഴവാണ് മത്സരത്തിലെ നിര്‍ണായക മുഹൂര്‍ത്തം.

ഗാലറിയില്‍ അലമാലകള്‍ തീര്‍ത്ത ഇന്ത്യന്‍ ആരാധകരുടെ പിന്തുണയില്‍ ധവാന്‍ ഫോറടിച്ച് മുന്നേറുമ്പോള്‍ കോഹ്ലി മറുഭാഗത്ത് വിക്കറ്റുകള്‍ കാത്ത് അക്ഷോഭ്യനായിനിന്നു. ഇംറാന്‍ താഹിന്‍െറ പന്തില്‍ ഡുപ്ളസിയുടെ കൈയിലത്തെി കോഹ്ലി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 27.1 ഓവറില്‍ 136. സ്ഥാനക്കയറ്റം ലഭിച്ച കുഞ്ഞന്‍ രഹാനെ ധവാന് മികച്ച പിന്തുണയേകി. അവസാന പവര്‍പ്ളേ ഓവറുകളില്‍ കൂറ്റനടിക്കായി വിക്കറ്റുകള്‍ കാത്തുവെക്കണമെന്ന ധോണിയുടെ ഉപദേശം മനസില്‍ കണ്ട് ബൗളര്‍മാര്‍ക്ക് പഴുതനുവദിക്കാതെയായിരുന്നു ഈ ജോടിയുടെ ബാറ്റിങ്. 35ാം ഓവറിന്‍െറ അവസാന പന്തില്‍ പാര്‍നലിനെ അതിര്‍ത്തിയിലത്തെിച്ച് ധവാന്‍ ലോകകപ്പിലെ ആദ്യ സെഞ്ച്വറി കുറിച്ചു. ഫോമിലല്ലാത്തതിന് കേട്ട പഴികള്‍ക്ക് വിരാമമിടുകയും ചെയ്തു. 122 പന്തില്‍ 14 ഫോറടക്കമായിരുന്നു ഈ സെഞ്ച്വറി.
മൂന്നക്കം കടന്ന ശേഷവും ധവാന്‍ ‘മീശപിരിക്കല്‍’ തുടര്‍ന്നു. 40ാം ഓവറില്‍ സ്റ്റെയിനെ ശിക്ഷിച്ചത് തകര്‍പ്പന്‍ സിക്സിന്. അടുത്ത ഓവറില്‍ മോണി മോര്‍ക്കലിനും കിട്ടി ഒരു സിക്സര്‍. ഇതിനിടെ രഹാനെ അര്‍ധശതകം പിന്നിട്ടു.

44ാം ഓവറില്‍ പാര്‍നലിന്‍െറ പന്തില്‍ ആംല പിടിച്ച് ധവാന്‍ പുറത്തായി. പിന്നീട് ഇന്ത്യ സ്കോറിങ്ങിന് പ്രതീക്ഷിച്ച വേഗമുണ്ടായില്ല.
നന്നായി തുടങ്ങിയ സുരേഷ് റെയ്ന ആറ് റണ്‍സെടുത്ത് മടങ്ങി. പിന്നാലെ രഹാനെയും. രവീന്ദ്ര ജദേജക്ക് രണ്ട് റണ്‍സിന്‍െറ ആയുസ്സേയുണ്ടായിരുന്നുള്ളൂ. പാര്‍നലിനെതിരെ 48ാം ഓവറില്‍ ധോണിയുടെ തുടര്‍ച്ചയായ മൂന്ന് ഫോറുകളാണ് ഇന്ത്യയെ 300 കടത്താന്‍ സഹായിച്ചത്.
18 റണ്‍സെടുത്ത് ധോണിയും തിരിച്ചുപോയി. കളിനിര്‍ത്തുമ്പോള്‍ ആര്‍. അശ്വിനും (അഞ്ച്) മുഹമ്മദ് ഷമിയും (നാല്) ആയിരുന്നു ക്രീസില്‍. അവസാന ഓവറുകളില്‍ എതിര്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്കോര്‍ 330  കടന്നേനെ.

ധോണിയുടെ തന്ത്രം,
ബൗളര്‍മാരുടെ ആക്ഷന്‍

മൂര്‍ച്ച കുറഞ്ഞതെന്ന് പേരുള്ള ഇന്ത്യന്‍ ബൗളിങ് വിഖ്യാതരായ എതിര്‍ ബാറ്റ്സ്മാന്മാരെ നിലക്കുനിര്‍ത്തുന്നതാണ് പിന്നീട് കണ്ടത്. മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞപ്പോള്‍ ഹാഷിം ആംലക്കും ക്വിന്‍റണ്‍ ഡികോക്കിനുമൊന്നും അനങ്ങാനായില്ല. ഡി കോക്ക് ഉമേഷ് യാദവിനെ രണ്ടാം പന്തില്‍ ഫോറടിച്ചെങ്കിലും കൂടുതല്‍ ആക്രമണം കാട്ടാനായില്ല. നാലാം ഓവറില്‍ കോക്കിനെ (ഏഴ്) ഷമി കോഹ്ലിയുടെ കൈയിലത്തെിച്ചു. 11ാം ഓവറില്‍ മോഹിത് ശര്‍മയുടെ ഷോട്ട് ബാള്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ അംല ഷമിയുടെ പിടിയിലായി. ബാല്യകാല സുഹൃത്തുക്കളായ ഫാഫ് ഡുപ്ളസിസും ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സും രക്ഷാപ്രവര്‍ത്തനവും സ്കോര്‍ ഉയര്‍ത്തലും തുടങ്ങിയതോടെ ഇന്നിങ്സിന് ജീവനായി. 22 ഓവറില്‍ 107 റണ്‍സിലത്തെിയപ്പോള്‍ ഡിവില്ലിയേഴ്സ് റണ്ണൗട്ടായതോടെ ഇന്ത്യക്ക് ആശ്വാസമായി. രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ മോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങില്‍നിന്നുള പന്ത് ധോണി സ്റ്റംപില്‍ തട്ടുകയായിരുന്നു.

29ാം ഓവറില്‍ ഡുപ്ളസിയും (55) പോയതോടെ സ്കോര്‍ നാലിന് 133. ജെ.പി. ഡുമിനിയും (ആറ്) വെര്‍നോണ്‍ ഫിലാന്‍ഡറെയും (പൂജ്യം) അശ്വിന്‍ പറഞ്ഞയച്ചതോടെ ജയം അരികിലത്തെി. ഇതിനിടെ മില്ലര്‍ 22 റണ്‍സുമായി റണ്ണൗട്ടുമായി. ഡെയ്ല്‍ സ്റ്റെയ്നും(ഒന്ന്) മോണി മോര്‍ക്കലും (രണ്ട്) ഇംറാന്‍ താഹിറും (എട്ട്) കാര്യമായൊന്നും ചെയ്യാനായില്ല. വെയ്ന്‍ പാര്‍നല്‍ 17 റണ്‍സുമായി പുറത്താവാതെനിന്നു.

 

സമ്മേളനത്തിലേക്ക് ഇല്ലെന്ന് വി.എസ്; സമ്മര്‍ദ്ദ തന്ത്രമെന്ന് പാര്‍ട്ടി

Posted: 22 Feb 2015 02:43 AM PST

Image: 

ആലപ്പുഴ/ തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച് തിരുവനന്തപുരത്തേക്ക് പോയ വി.എസ് അച്യുതാനന്ദന്‍, തനിക്ക് അനുകൂല തീരുമാനം ഇല്ലെങ്കില്‍ സമ്മേളനത്തിലേക്ക് തിരിച്ചു പോകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. തന്നെ അവഹേളിക്കുകയും പാര്‍ട്ടി വിരുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്ത സെക്രട്ടേറിയറ്റ് പ്രമേയം കേന്ദ്രനേതൃത്വം ഇടപെട്ട് റദ്ദാക്കണമെന്നാണ് വി.എസിന്‍റെ ആവശ്യം. എന്നാല്‍ വി.എസ് നടത്തുന്നത് സമ്മര്‍ദ്ദതന്ത്രം ആണെന്നും ഒരു നിലക്കും വഴങ്ങേണ്ടെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വി.എസിനെ തിരിച്ചു കൊണ്ടുവരാന്‍ പ്രത്യേക താല്‍പര്യം  ഇതുവരെ ആരും എടുത്തിട്ടില്ല. ചാനലുകള്‍ കാണിക്കുന്ന താല്‍പര്യമല്ലാതെ വി.എസിനെ അദ്ദേഹത്തിന്‍്റെ അടുത്ത ചില ആളുകളല്ലാതെ മറ്റാരും കണ്ടിട്ടില്ല. ഉന്നത നേതാക്കളാരെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുമില്ല. വി.എസ് ആകട്ടെ, സമ്മേളനത്തില്‍ നിന്ന് പോയ ശേഷം ഇതു വരെ പ്രതികരിച്ചിട്ടുമില്ല. പ്രശ്നം പരിഹരിക്കണമെന്നും പാര്‍ട്ടിയില്‍ തുടരണമെന്നും ആഗ്രഹം ഉള്ളതിനാലാണ് വിഎസ് മൗനം അവലംബിക്കുന്നത്.

വി.എസ് പാര്‍ട്ടി വിടുന്നു എന്ന പ്രതീതിയില്‍ അദ്ദേഹത്തിന് ആം ആദ്മി യിലേക്കുള്ള ക്ഷണം വരെ ഇതിനകം വന്നു കഴിഞ്ഞു. വി.എസിനെ മുന്നില്‍ നിര്‍ത്തി ഇടതുപക്ഷ രാഷ്ര്ടീയം ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ തേടി ആര്‍.എം.പി യുടെയും മറ്റും ചില നേതാക്കള്‍ തിരുവനന്തപുരത്ത് അദ്ദേഹത്തെ കാണാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആര്‍ക്കും ചെവി കൊടുക്കാനോ ആരെയെങ്കിലും കാണാനോ വി.എസ് തയ്യാറായില്ല. സി.പി.എം വിടലോ മറ്റൊരു പാര്‍ട്ടിയില്‍ ചേരലോ വി.എസിന്‍്റെ അജണ്ടയിലില്ല. പ്രത്യയ ശാസ്ത്ര പരമായ എന്തെങ്കിലും തര്‍ക്കം ഇപ്പോള്‍ വി.എസും പാര്‍ട്ടിയും തമ്മിലില്ല.

പാര്‍ട്ടിയില്‍ ഇപ്പോഴുള്ള മാന്യമായ പദവി നില നിര്‍ത്തി കിട്ടുകയാണ് വി.എസിന്‍്റെ ആവശ്യം. അത് ഉറപ്പായാല്‍ തിങ്കളാഴ്ച സമാപന ദിവസം അദ്ദേഹം സമ്മേളനത്തിനത്തെും.
വി.എസിനെ പുറത്താക്കാന്‍ സി.പി.എം  ഒരുങ്ങുന്നു എന്ന മട്ടിലാണ് ചാനല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതാകട്ടെ, സി.പി.എമ്മിന്‍്റെ അജണ്ടയില്‍ ഇല്ലാത്തതാണ്. പുതിയ സംസ്ഥാന കമ്മിറ്റിയില്‍ വി.എസിനെ ഉള്‍പ്പെടുത്തണോ എന്നതു മാത്രമാണ് പാര്‍ട്ടിയുടെ മുന്നിലെ വിഷയം. വി.എസിനെ ഉള്‍പ്പെടുത്തി പാനല്‍ അവതരിപ്പിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കടുത്ത എതിര്‍പ്പ് ഉയരും. സമ്മേളന പ്രതിനിധികളില്‍ വി.എസിനോട് അനുഭാവം ഉള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. നേരെ മറിച്ച് വി.എസിനെ ഇനി ഒരു നിമിഷം പാര്‍ട്ടിയില്‍ നിര്‍ത്തരുതെന്നു വാദിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ സംസ്ഥാന നേതൃത്വത്തിനു  അത്ര കടുത്ത നിലപാടില്ല. പാര്‍ട്ടിക്ക് കീഴടങ്ങി വി.എസ്  തുടരണം എന്നാണ് ആഗ്രഹം. പ്രത്യേകിച്ച് ആറു മാസത്തിനപ്പുറം തദ്ദേശ തെരഞ്ഞെടുപ്പും പിറകെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ വി.എസിനെ പാര്‍ട്ടിയില്‍ നിന്ന് കളയാന്‍ കേരളാ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല.

മുന്‍ കാലങ്ങളിലെ പോലെ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ വി.എസ് അനുഭാവ നിലപാട് പുലര്‍ത്തുന്നില്ല എന്നതാണ് ഈ സമ്മേളനത്തിന്‍്റെ പ്രത്യേകത. വി.എസുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ മുമ്പ് പി.ബി ഇടപെട്ട് സംസ്ഥാന നേതൃത്വത്തിന്‍്റെ കര്‍ക്കശ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്‍്റെ ഈ അനുകൂല സമീപനം പാര്‍ട്ടിയെ ധിക്കരിക്കുന്നതില്‍ വി.എസിന് താങ്ങായെന്ന കടുത്ത വിമര്‍ശം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. പ്രകാശ് കാരാട്ടിനെ ലക്ഷ്യം വെച്ചായിരുന്നു ഈ വിമര്‍ശം. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്‍പൊക്കെ വി.എസിന്‍്റെ രക്ഷക്ക് എത്തിയിട്ടുള്ള ആളാണ് സീതാറാം യെച്ചൂരി. എന്നാല്‍ പ്രകാശ് കാരാട്ടിന്‍്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള യെച്ചൂരി കേരള ഘടകത്തെ പിണക്കാത്ത അടവുനയമാണ് വി.എസ് പ്രശ്നത്തില്‍ സ്വീകരിക്കുന്നത്.
സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ച വി.എസില്‍ കേന്ദ്രീകരിക്കരുതെന്ന കര്‍ശന നിര്‍ദേശം പ്രസീഡിയത്തില്‍ നിന്ന് പ്രതിനിധികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതു ലംഘിക്കുമ്പോള്‍ ഇടപെടുന്നുമുണ്ട്. പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ച മുഴുവന്‍ വി.എസിനെ കുറിച്ചാണെന്ന പ്രതീതിയാണ് രണ്ടു ദിവസമായി ദൃശ്യ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP