സ്വാഗതം
WELCOME

News Update..

Saturday, January 24, 2015

ജോസ് കെ. മാണി മന്ത്രിയാകേണ്ട^ പി.സി ജോര്‍ജ് Madhyamam News Feeds

ജോസ് കെ. മാണി മന്ത്രിയാകേണ്ട^ പി.സി ജോര്‍ജ് Madhyamam News Feeds

Link to

ജോസ് കെ. മാണി മന്ത്രിയാകേണ്ട^ പി.സി ജോര്‍ജ്

Posted: 24 Jan 2015 01:16 AM PST

Image: 

കോട്ടയം: ധനമന്ത്രി കെ.എം മാണി രാജിവെക്കേണ്ട സാഹചര്യമുണ്ടായാല്‍  മകന്‍ ജോസ് കെ. മാണി മന്ത്രിയാകുന്നതിനെ പിന്തുണക്കില്ളെന്ന് പി.സി ജോര്‍ജ്. പാര്‍ട്ടിയില്‍ സി.എഫ് തോമസിനെ പോലെ മൂത്തുപഴുത്ത നേതാക്കളുണ്ട്.  ജോസ്  കെ. മാണി പിഞ്ചില മാത്രമാണ്. പാര്‍ട്ടിയില്‍ വളരെ മുതിര്‍ന്ന എം.എല്‍.എമാര്‍ ഉള്ളപ്പോള്‍ എം.പിയായ ജോസ്.കെ മാണിയെ മന്ത്രിയാക്കേണ്ട ആവശ്യമില്ളെന്ന് പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പിലും ജോസഫ് ഗ്രൂപ്പിലും മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഉണ്ട്. ജോസ് കെ.മാണി മന്ത്രിയാകണമെന്ന് മാണി പറഞ്ഞാലും അംഗീകരിക്കാനാവില്ല. കേരള കോണ്‍ഗ്രസ് ആരുടെയും കുടംബ സ്വത്ത് അല്ല. ജോസ് കെ.മാണി സിന്ദാബാദ് എന്നുവിളിക്കാമെന്ന് പറഞ്ഞല്ല താന്‍  കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ തനിക്ക് ഗോഡ് ഫാദേഴ്സ് ഇല്ളെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ കേസില്‍   കെ.എം മാണി രാജിവെക്കേണ്ട രാഷ്ട്രീയമോ ധാര്‍മികമോ ആയ ആവശ്യമില്ല. മാണിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളുന്നു. മാണിക്കു പിന്നില്‍  കേരള കോണ്‍ഗ്രസ് ഒറ്റകെട്ടായി നില്‍ക്കുന്നതായും പി.സി ജോര്‍ജ് പറഞ്ഞു.
ബിജു രമേശിന്‍്റെ ആരോപണം തള്ളിക്കളയുന്നു. കേരളം കണ്ട ഏറ്റവും വലിയ മദ്യദുരന്തമായ വൈപ്പിന്‍ വ്യാജമദ്യ ദുരന്തത്തിന് ഉത്തരവാദിയായ വ്യക്തിയുടെ മരുമകനാണ് മാണിക്കെതിരെ ആരോപണമുയര്‍ത്തിയ ബിജു രമേശ്. തിരുവനന്തപുരം കോര്‍പറേഷന്‍ കമ്പനി അനുവദിച്ച വിലയേക്കാള്‍ കുറഞ്ഞ വിലക്ക് പെട്രോള്‍ വിറ്റ് കാശുണ്ടാക്കിയ ആളാണ് ബിജുവിന്‍റെ പിതാവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

മണിയുടെ രാജിക്ക് പാര്‍ട്ടിയില്‍ സമ്മര്‍ദം; തക്കം പാര്‍ത്ത് ജോര്‍ജ്

Posted: 24 Jan 2015 01:11 AM PST

Image: 

കോട്ടയം: ബാര്‍ കോഴയില്‍ കളങ്കിതനായ കെ.എം. മാണിയുടെ രാജിക്ക് വേണ്ടി കേരള കോണ്‍ഗ്രസില്‍ സമ്മര്‍ദം മുറുകി. മാണി രാജിവെച്ച് പാര്‍ട്ടിയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റണമെന്ന അഭിപ്രായം പരക്കെയുണ്ട്. താഴെക്കിടയിലുള്ള അണികള്‍ തൊട്ട് മുന്‍നിര നേതാക്കള്‍ വരെ രാജിയെക്കുറിച്ച് അടക്കം പറയുന്നിനിടക്ക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ് നടത്തിയ പരസ്യ പ്രസ്താവനയോടെ രാജിയാണ് അഭികാമ്യമെന്ന് കരുതുന്നവരുടെ എണ്ണം കൂടി.
ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയായ കെ.എം. മാണിക്കെതിരെ ബജറ്റിനെ കറവപ്പശുവാക്കിയെന്ന ഗുരുതരമായ ആരോപണം വരെ ഉയര്‍ന്നുകഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ അടുത്ത ബജറ്റ് മാണി അവതരിപ്പിക്കുന്നതിന്‍െറ സാംഗത്യം ചോദ്യം ചെയ്യുന്നതു പ്രതിപക്ഷം മാത്രമല്ല, യു.ഡി.എഫ് ഘടകകക്ഷികളും മാണിയുടെ പാര്‍ട്ടിക്കാര്‍ തന്നെയും അതിന്‍െറ മുന്‍നിരയിലും പിന്നണിയിലുമുണ്ട്. ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ മാണി മാറിനില്‍ക്കണമെന്ന അഭിപ്രായക്കാര്‍ ഏറി വരുന്നു.
ബാര്‍ കോഴയുടെ ആരംഭത്തില്‍ അതിനെ നിസ്സാരവത്കരിച്ചു കണ്ട മാണിക്കും സഹ പ്രവര്‍ത്തകര്‍ക്കും ആരോപണത്തിന്‍െറ ചളിക്കുണ്ടില്‍നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ കടുത്ത നടപടി വേണമെന്ന് ബോധ്യം വന്നിട്ടുണ്ട്. രാജി അല്ലാതെ മറ്റൊരു പരിഹാരം ഇതിനില്ല. താന്‍ രാജിവെച്ചാല്‍ ആര് എന്ന ചോദ്യത്തിനു തൃപ്തികരമായ മറുപടി കിട്ടിയാല്‍ മാണി രാജിക്ക് വഴങ്ങിയേക്കും... മകന്‍ ജോസ് കെ. മാണിയെ അല്ലാതെ മറ്റൊരാളെയും കെ.എം. മാണിക്ക് പൂര്‍ണ വിശ്വാസമില്ല. ഇതു കണ്ടറിഞ്ഞാണ് മന്ത്രിസ്ഥാനം കുടുംബസ്വത്തല്ളെന്ന് പി.സി. ജോര്‍ജ് ആദ്യമേ പ്രതികരിച്ചത്. മാണി രാജിവെച്ചാല്‍ ജോസിനെ മന്ത്രിയാക്കാമെന്ന് കരുതേണ്ട എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ജോര്‍ജ് ചെയ്തത്. മുതിര്‍ന്ന നേതാവ് സി.എഫ് തോമസിന്‍െറ പേര് മന്ത്രിപദത്തിലേക്ക് ജോര്‍ജ് നിര്‍ദേശിച്ചെങ്കിലും പകുതി പരിഹാസത്തോടെയാണ് അത് ചെയ്തത്. സി.എഫ്. തോമസ് പാകമായി പഴുത്തു പഴമായിരിക്കുകയാണെന്നാണ് ജോര്‍ജ് പറഞ്ഞത്. മാണി രാജിവെച്ചാല്‍ തനിക്ക് മന്ത്രിയാകണമെന്ന് ജോര്‍ജ് ആവശ്യമുന്നയിക്കുമെന്ന് തീര്‍ച്ച. അത് കേരള കോണ്‍ഗ്രസിനെ പൊട്ടിത്തെറിയിലത്തെിക്കും. ജോര്‍ജിനെ പിന്തുണക്കുന്നവര്‍ പാര്‍ട്ടിയില്‍ കുറവാണെങ്കിലും അദ്ദേഹത്തെ ഭയപ്പെടുന്നവര്‍ കൂടുതലാണ്. മാണിയടക്കം മുതിര്‍ന്ന നേതാക്കള്‍ വരെ ജോര്‍ജിനോട് നേര്‍ക്കുനേരെ പൊരുതാന്‍ ബുദ്ധിമുട്ടുള്ളവരാണ്. എന്തോ ചിലതിന്‍െറയൊക്കെ പേരില്‍ മിക്കവരും ജോര്‍ജിനെ ഭയപ്പെടുന്നു എന്നതാണ് സ്ഥിതി. ഒരുപക്ഷേ ജോര്‍ജിന്‍െറ നാവാകാം കാരണം.
മാണി രാജിവെച്ചാല്‍ തന്നെയും ധനമന്ത്രിപദം വഹിക്കാന്‍ പറ്റിയ ആള്‍ കേരള കോണ്‍ഗ്രസിലില്ല. കോണ്‍ഗ്രസ് ഈ വകുപ്പ് ഏറ്റെടുത്ത് മറ്റൊന്ന് മാണിഗ്രൂപ്പിന് നല്‍കേണ്ടി വരും. പാര്‍ട്ടിക്ക് കിട്ടിയ മൂന്നു പദവികളില്‍ ഓരോന്ന് മാണിയും ജോസഫും ജോര്‍ജും കൈവശം വെച്ചിരിക്കുകയാണിപ്പോള്‍. തനിക്ക് ലഭിച്ച ചീഫ് വിപ്പ് പദത്തില്‍ ആരംഭം മുതല്‍ക്കേ ജോര്‍ജ് അസ്വസ്ഥനാണ്. മന്ത്രിയാകാന്‍ പറ്റിയ സുവര്‍ണാവസരമാണിതെന്ന് ജോര്‍ജിനറിയാം. പക്ഷേ, മാണിയുടെ പകരക്കാരനായി ജോര്‍ജിനെ ഇറക്കിയാല്‍ പാര്‍ട്ടി പടലയോടെ കൈയില്‍നിന്ന് നഷ്ടപ്പെടുമെന്ന് മാണിക്കും സഹപ്രവര്‍ത്തകര്‍ക്കും കുടുംബക്കാര്‍ക്കും അറിയാം. അതിനാല്‍ രാജി അനിവാര്യമാണെങ്കില്‍ കോണ്‍ഗ്രസുമായി ആലോചിച്ചേ മാണി തീരുമാനമെടുക്കൂ. രാജിവെച്ചാലൂം വെച്ചില്ളെങ്കിലും കേരള കോണ്‍ഗ്രസ് കടുത്ത രാഷ്ട്രീയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് ചുരുക്കം. രാജി പലതിന്‍െറയും തുടക്കമാകും.

എ.സി. മൊയ്തീനും കടകംപള്ളി സുരേന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറിമാര്‍

Posted: 23 Jan 2015 11:19 PM PST

Image: 

ഇരിങ്ങാലക്കുട: സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എ.സി. മൊയ്തീനും തിരുവനന്തപുരത്ത്  കടകംപള്ളി സുരേന്ദ്രന്‍  സി.പി.എം ജില്ലാ സെക്രട്ടറിമാരായി തുടരും. ഇരിങ്ങാലക്കുടയില്‍ ഇന്ന് സമാപിക്കുന്ന ജില്ലാ സമ്മേളനമാണ് മൊയ്തീനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വടക്കാഞ്ചേരി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ പരാജയപ്പെടുത്തി നിയമസഭാംഗമായിട്ടുണ്ട്.
ജില്ലാ കമ്മിറ്റിയില്‍ നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴു വര്‍ഷം അച്ചടക്ക നടപടിക്ക് വിധേയനായ ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി. ശശിധരന്‍ ഇത്തവണ ജില്ലാ കമ്മിറ്റിയില്‍ എത്തുമെന്ന് കേട്ടിരുന്നെങ്കിലും ഉള്‍പ്പെടുത്തിയില്ല. ശശിധരന്‍ ഇത്തവണ ജില്ലാ സമ്മേളന പ്രതിനിധിയായിരുന്നു.
തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രനെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. ജില്ലാ കമ്മിറ്റിയുടെ പുതിയ പാനലില്‍ ഒമ്പതു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

റേഷന്‍ കാര്‍ഡ്: ഫോട്ടോയെടുപ്പ് നീട്ടിയത് ആശ്വാസമാകുന്നു

Posted: 23 Jan 2015 11:01 PM PST

കൊല്ലം: റേഷന്‍കാര്‍ഡിനുള്ള ഫോട്ടോയെടുപ്പ് തീയതി നീട്ടിയത് ആശ്വാസമാകുന്നു. നേരത്തേ മാര്‍ച്ച് നാലിന് അവസാനിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ഫോട്ടോയെടുക്കല്‍ ക്യാമ്പുകള്‍ മാര്‍ച്ച് 30വരെ നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം, ഫോട്ടോയെടുക്കലുമായി ബന്ധപ്പെട്ട് ജില്ലയില്‍ കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാല്‍ മുന്‍ നിശ്ചയിച്ച സമയക്രമത്തില്‍ തന്നെ നടപടി പൂര്‍ത്തിയാക്കാവുന്ന രീതിയിലാണ് പ്രവര്‍ത്തനം പുരോഗമിച്ചത്. സര്‍ക്കാര്‍ നിര്‍ദേശം വന്ന സാഹചര്യത്തില്‍ ഞായറാഴ്ച അടക്കം പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകള്‍ ഒഴിവാക്കാനാകും. ഇക്കാര്യം തീരുമാനിക്കേണ്ടത് അതത് താലൂക്കുകളാണ്. നിലവില്‍ ഞായറാഴ്ച അവധി നല്‍കുന്നതില്‍ തീരുമാനമുണ്ടായിട്ടില്ല. ഇതിനിടെ 27ന് പ്രഖ്യാപിച്ച ബി.ജെ.പി ഹര്‍ത്താല്‍ ദിനത്തിലെ ക്യാമ്പുകള്‍ സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 26ലെ പൊതുഅവധി ദിവസം ക്യാമ്പിന് അവധി നല്‍കിയാണ് നേരത്തേ തന്നെ സമയപ്പട്ടിക ക്രമീകരിച്ചിരുന്നത്.
ആറ് കാമറകളാണ് ഓരോ ക്യാമ്പിലും പ്രവര്‍ത്തിക്കുന്നത്. ഒരു മിനിറ്റില്‍ ആറുപേരുടെ ഫോട്ടോ എടുക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇതനുസരിച്ച് ഓരോ ക്യാമ്പിലും 10 മിനിറ്റില്‍ 60 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. മറ്റ് സാങ്കേതിക പ്രശ്നങ്ങളില്ളെങ്കില്‍ ഒരുദിവസം1300 പേര്‍ക്ക് സുഗമമായി നടപടി പൂര്‍ത്തിയാക്കാന്‍ സൗകര്യമുണ്ടെന്നാണ് വിലയിരുത്തല്‍. ശരാശരി 1200 ഉപഭോക്താക്കളെയാണ് ഒരു ക്യാമ്പില്‍ നിര്‍ണയിച്ചിട്ടുള്ളത്. എന്നാല്‍, ചില ക്യാമ്പുകളില്‍ 600പേരും ചിലയിടങ്ങളില്‍ 1300 പേരും ഫോട്ടോയെടുക്കാനത്തെുന്ന വിധം ഏറ്റക്കുറച്ചിലുകളുമുണ്ട്.
റേഷന്‍ കടകളിലെ ഉപഭോക്താക്കള്‍ക്ക് അനുസരിച്ചാണ് ഈ വ്യത്യാസം. ജില്ലയില്‍ ആകെ 777 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയും ക്യാമ്പുകളിലായി ജില്ലയില്‍ ദിവസവും 20,000 പേരുടെ ഫോട്ടോ എടുക്കുന്നുണ്ടെന്നാണ് വിവരം. ഫോട്ടോയെടുക്കല്‍ ദിവസം 70 ശതമാനംപേരും രാവിലെ 11ന് തന്നെ ക്യാമ്പില്‍ ഒന്നിച്ചത്തെുന്നത് ചെറിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ എത്തുന്നത് ക്രമീകരിച്ചാല്‍ ഈപ്രശ്നം പരിഹരിക്കാനാകും. നിര്‍ണയിക്കപ്പെട്ട ദിവസം ക്യാമ്പില്‍ ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് ഫോട്ടോയെടുപ്പിന് അവസരമുണ്ടാകുമെങ്കിലും അത് എന്ന്, എങ്ങനെ എന്ന കാര്യത്തില്‍ ഇതുവരെ നിര്‍ദേശമുണ്ടായിട്ടില്ല.
റേഷന്‍കാര്‍ഡ് പുതുക്കലിന് ആധാര്‍ നിര്‍ബന്ധമില്ളെന്ന് അറിയിപ്പുണ്ടായിട്ടും അക്ഷയകേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നവര്‍ ഇപ്പോഴും ഏറെയാണ്. ആദ്യം തന്നെ ആധാര്‍ നിര്‍ബന്ധമില്ളെന്നും ഉള്ളവര്‍ മാത്രം നമ്പര്‍ പൂരിപ്പാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നതാണ്.
എ.പി.എല്‍, ബി.പി.എല്‍ തരംതിരിക്കലടക്കമുള്ള ലക്ഷ്യത്തോടെ റേഷന്‍ കാര്‍ഡ് പുതുക്കലിനുള്ള അപേക്ഷയില്‍ 'ആധാര്‍' കോളം ഉള്‍പ്പെട്ടതാണ് ജനത്തെ സംശയത്തിലാക്കുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ കോളം ഒഴിച്ചിട്ടാല്‍ മതിയെന്ന് മന്ത്രിയുടെ ഓഫിസില്‍നിന്നുതന്നെ അറിയിപ്പുണ്ടായിട്ടും തെറ്റിദ്ധാരണ മാറിയിട്ടില്ല.

അട്ടപ്പാടി ട്രൈബല്‍ 100 പ്ളസ് പദ്ധതിക്ക് തുടക്കം

Posted: 23 Jan 2015 10:58 PM PST

അഗളി: അട്ടപ്പാടി മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അട്ടപ്പാടി ട്രൈബല്‍ 100 പ്ളസ് പദ്ധതിക്ക് തുടക്കമായി.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അതേ സാമ്പത്തിക വര്‍ഷം അധികമായി 100 തൊഴില്‍ ദിനങ്ങള്‍ കൂടി നല്‍കുന്നതാണ് പദ്ധതി.
ഇതു പ്രകാരം ഇതുവരെ 125 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അധിക തൊഴില്‍ ദിനങ്ങള്‍ നല്‍കിയതായി അട്ടപ്പാടി ബ്ളോക്ക് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് മേഖലയിലെ ശിശുമരണങ്ങള്‍ക്ക് കാരണമെന്ന വിമര്‍ശത്തത്തെുടര്‍ന്ന് കഴിഞ്ഞവര്‍ഷം നവംബറില്‍ അട്ടപ്പാടി സന്ദര്‍ശനത്തിനിടെ ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് പ്രഖ്യാപിച്ചതാണ് അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്ന ട്രൈബല്‍ 100 പ്ളസ് പദ്ധതി. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് ഇതുപ്രകാരം ഏറ്റെടുക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇതനുസരിച്ച് അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ 25,000 ഏക്കറോളം ഭൂമിയിലെ 90 ശതമാനത്തോളം തരിശുഭൂമി കൃഷിയോഗ്യമാക്കിയതായും അധികൃതര്‍ അറിയിച്ചു.

കല്‍ക്കരിപ്പാടം ഇടപാട്: ബിര്‍ള ഗ്രൂപ്പിനെതിരെ പുതിയ കേസുമായി സി.ബി.ഐ

Posted: 23 Jan 2015 10:39 PM PST

Image: 

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടില്‍ വ്യവസായി കുമാരമംഗലം ബിര്‍ളയുടെ സ്ഥാപനത്തിനെതിരെ സി.ബി.ഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ബിര്‍ള ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള അലൂമിനിയം ഉദ്പാദന കമ്പനിയായ ഹിന്‍ഡാല്‍കോക്കിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കല്‍ക്കരിപ്പാടം ക്രമക്കേടില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍ നിന്നു സി.ബി.ഐ അന്വേഷണസംഘം കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐയുടെ പുതിയ നീക്കം.

ഇടപാടുമായി ബന്ധപ്പെട്ടു മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബിര്‍ള ഗ്രൂപ്പ് മേധാവിയില്‍ നിന്നു അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. 2013ല്‍ കല്‍ക്കരിപ്പാടം അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷ തള്ളിയ നടപടിക്കെതിരെ ബിര്‍ള പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. ഈ സമയത്തു മന്‍മോഹന്‍ സിങ്ങിനായിരുന്നു കല്‍ക്കരി വകുപ്പിന്‍െറ സ്വതന്ത്ര ചുമതല. ഈ സംഭവത്തില്‍ ബിര്‍ളക്കും കല്‍ക്കരി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പി.സി പഥക്കിനും എതിരായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ തെളിവിന്‍െറ അഭാവത്തില്‍ ഈ കേസിന്‍െറ അന്വേഷണം സി.ബി.ഐ അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

1993 മുതല്‍ ഭരണത്തിലിരുന്ന വിവിധ സര്‍ക്കാരുകള്‍ അനുവദിച്ച 200 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നു സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സുതാര്യമായ ലേലത്തിലൂടെയല്ല ഇടപാടുകള്‍ നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.

അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി ബിര്‍ള ഗ്രൂപ്പ് രംഗത്തെത്തി. 185 കല്‍ക്കരിപ്പാടങ്ങള്‍ സംബന്ധിച്ചു പുരോഗമിക്കുന്ന അന്വേഷണത്തിന്‍െറ ഭാഗമായാണു പുതിയ നടപടിയെന്നു വാര്‍ത്താകുറിപ്പിലൂടെ അധികൃതര്‍ വിശദീകരിച്ചു.

തിരുവാഭരണങ്ങള്‍ തിരിച്ചത്തെി

Posted: 23 Jan 2015 10:39 PM PST

പന്തളം: ശരണംവിളികളും കര്‍പ്പൂര ദീപപ്രഭയും നിറഞ്ഞുനിന്ന പ്രഭാതത്തില്‍ തിരുവാഭരണപേടകങ്ങള്‍ തിരികെ പന്തളത്ത് എത്തിച്ചേര്‍ന്നു. മകരവിളക്കിനു ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണങ്ങള്‍ പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് തിരികെയത്തെിച്ചത്. രാവിലെ എട്ടോടെ വലിയപാലത്തിനു സമീപമത്തെിയ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാന്‍ റോഡിനിരുവശവും വന്‍ ഭക്തജനക്കൂട്ടം എത്തിയിരുന്നു.
വഴിയിലെങ്ങും നിലവിളക്കു തെളിയിച്ചും കര്‍പ്പൂരദീപങ്ങള്‍ കൊളുത്തിയും തിരുവാഭരണഘോഷയാത്ര ദര്‍ശിക്കാനത്തെിയ സ്ത്രീകളുടെ സംഘങ്ങള്‍ വായ്ക്കുരവകളുമിട്ടാണ് വരവേറ്റത്. അച്ചന്‍കോവിലാറിനക്കരെ കൈപ്പുഴയിലത്തെി പാലത്തിലേക്ക് തിരുവാഭരണഘോഷയാത്ര പ്രവേശിച്ചപ്പോള്‍ കാത്തുനിന്നവര്‍ ശരണംവിളികളോടെ പൂക്കള്‍ വിതറിയും മാലചാര്‍ത്തിയും സ്വീകരിച്ചു. ഉടവാളും പരിചയുമേന്തിയ പടക്കുറുപ്പിന്‍െറ അകമ്പടിയില്‍ ഘോഷയാത്ര നയിച്ച് ആദ്യമത്തെിയ രാജപ്രതിനിധി മകയിരം നാള്‍ കേരളവര്‍മരാജയെ പുഷ്പഹാരം ചാര്‍ത്തി സ്വീകരിച്ചു. തൊട്ടുപിന്നാലെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരപിള്ളയുടെ നേതൃത്വത്തില്‍ പേടകങ്ങള്‍ എത്തി.
വലിയകോയിക്കല്‍ ക്ഷേത്ര ഉപദേശകസമതി പ്രസിഡന്‍റ് അഡ്വ.സന്തോഷ്കുമാര്‍, സെക്രട്ടറി അഭിലാഷ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് രത്നമണി സുരേന്ദ്രന്‍, വാര്‍ഡംഗം ഗീതാ ഷാജി, എസ്.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മണികണ്ഠനാല്‍ത്തറയില്‍ അയ്യപ്പസേവാസംഘം പുഷ്പങ്ങള്‍ വിതറി പേടകങ്ങളെ സ്വീകരിച്ചു. കൊട്ടാരപാതയിലൂടെ എത്തിയ പേടകങ്ങളെ രാജ രാജശേഖരമണ്ഡപത്തിനു സമീപം പാലസ് വെല്‍ഫയര്‍ സൊസൈറ്റി വരവേറ്റു.
മേടക്കല്ലിനു സമീപം വലിയകോയിക്കല്‍ കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്‍റ് ശശികുമാര വര്‍മ, സെക്രട്ടറി രാജരാജവര്‍മ, ട്രഷറര്‍ ദീപാ വര്‍മ എന്നിവരുടെ നേതൃത്വത്തില്‍ പേടകങ്ങളെ ആനയിച്ചു. തിരുവാഭരണപേടകങ്ങള്‍ തിരികെ വലിയകോയിക്കലത്തെിയതറിയിച്ച് ആചാരപ്രകാരം വെടികള്‍ മുഴങ്ങി. തുടര്‍ന്ന് രാജപ്രതിനിധി പരിവാരസമേതം ക്ഷേത്രത്തിനു വലംവെച്ച് തൊഴുത് തിരുവാഭരണമാളികയിലേക്ക് പ്രവേശിച്ചു. ഒപ്പം തിരുവാഭരണപേടകങ്ങളും ശ്രാമ്പിക്കലത്തെിച്ചു സ്ട്രോങ് റൂമിലേക്ക് മാറ്റി. ഇനി അയ്യപ്പജന്മദിനമായ പൈങ്കുനി ഉത്രത്തിനാണ് തിരുവാഭരണ ദര്‍ശനമുണ്ടാവുക.
കുളനട പഞ്ചായത്തിനു വേണ്ടി വൈസ്പ്രസിഡന്‍റ് അശോകന്‍ കുളനട, വലിയപാലത്തിനു മറുകരയില്‍ കൈപ്പുഴക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റ് പൃഥിപാല്‍, കൊട്ടാരവീഥിയില്‍ മുട്ടാര്‍ അയ്യപ്പക്ഷേത്രം ഭാരവാഹികളായ ഗംഗാധരന്‍പിള്ള, വാസുദേവന്‍പിള്ള, മണികണ്ഠനാല്‍ത്തറയില്‍ അയ്യപ്പസേവാസംഘം പ്രസിഡന്‍റ് കെ.നാരായണകുറുപ്പ്, നരേന്ദ്രന്‍നായര്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്‍റ് കെ.ആര്‍. കൃഷ്ണപിള്ള എന്നിവര്‍ സ്വീകരിച്ചു.

വിദ്യാര്‍ഥികളെ വലവീശി പിടിക്കാന്‍ മയക്കുമരുന്ന് മാഫിയ

Posted: 23 Jan 2015 10:22 PM PST

തൊടുപുഴ: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് -കഞ്ചാവ് മാഫിയ ജില്ലയില്‍ പിടിമുറുക്കുന്നു. ഇവരെ മാത്രം ലക്ഷ്യമിട്ട് വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ തന്നെ കഞ്ചാവിന്‍െറ വിതരണക്കാരാവുന്ന കേസുകളും നിരവധിയാണെന്ന് പൊലീസും സമ്മതിക്കുന്നു. തൊടുപുഴ മേഖലയില്‍ ചില കോളജ് വിദ്യാര്‍ഥികള്‍ കഞ്ചാവിന്‍െറ വാഹകരായി പ്രവര്‍ത്തിക്കുന്നതായി പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.
ലഹരി മാഫിയയുടെ പ്രവര്‍ത്തനം തടയാന്‍ പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയതോടെ മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ് മാഫിയകള്‍.
ജില്ലയില്‍ ഹൈറേഞ്ച് മേഖലയില്‍ ചില സ്കൂള്‍ വിദ്യാര്‍ഥികളടക്കം നൂതന മാര്‍ഗങ്ങളാണ് ലഹരി കിട്ടാന്‍ വേണ്ടി സ്വീകരിക്കുന്നത്. പശ, വൈറ്റ്നര്‍, പെയ്ന്‍റില്‍ ഉപയോഗിക്കുന്ന ടിന്നര്‍ വരെ ഉപയോഗിക്കുന്നുണ്ടത്രേ. കടകളില്‍ ഇത്തരം സാധനങ്ങള്‍ സുലഭമാണെന്നതിനാലും, ആരും സംശയിക്കാത്തതുമാണ് കുട്ടികള്‍ക്കിടയില്‍ ഇവയ്ക്കു പ്രിയമേറാന്‍ കാരണം. കുറഞ്ഞ ചിലവില്‍ ലഹരിയും മണം ഇല്ലാത്തതും ഇതിന്‍െറ മുഖ്യ ആകര്‍ഷണമാണ്. പശ ലഹരിയില്‍ ആയവരെ കണ്ടു പിടിക്കാനും ഇത്തിരി പ്രയാസമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പാരസറ്റമോള്‍ അടക്കം ചില ഗുളികകള്‍ കലര്‍ത്തി മയക്കുമരുന്നായി വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതായും പറയുന്നു. എ.ടി.എം കൗണ്ടറില്‍നിന്ന് ലഭിക്കുന്ന രശീതി വരെ ലഹരി വലിച്ചു കയറ്റാന്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വീര്യം കൂടിയ ലഹരിക്കായി വില കുറഞ്ഞ പശ വാങ്ങി ആവി പിടിക്കുന്നതും വിദ്യാര്‍ഥികളിലും യുവാക്കളിലും വ്യാപകമാകുന്നുണ്ട്. അഞ്ച് രൂപ മുതല്‍ 20 രൂപയ്ക്കു വരെ ലഭ്യമാകുന്ന ഫെബിക്ക് ബോണ്ട് എന്ന പശയാണ് ലഹരിക്കും ഉന്മാദത്തിനുമായി ഉപയോഗിക്കുന്നത്. പശ വാങ്ങിയശേഷം 50 പൈസയുടെ പ്ളാസ്റ്റിക് കവറില്‍ ഒഴിക്കും. പീന്നിട് ഇരു ചെവികളിലും പ്ളാസ്റ്റിക് കവര്‍ തൂക്കിയശേഷം മൂക്കിലൂടെ പശ വലിച്ചു കയറ്റുകയാണ് പതിവ്.
ഒരിക്കല്‍ വലിച്ചു കഴിഞ്ഞാല്‍ മണിക്കൂറുകളോളവും ചിലപ്പോള്‍ ദിവസങ്ങള്‍ വരെയും ലഹരി നിലനില്‍ക്കുമത്രേ.
വര്‍ധിച്ച ലഹരിയില്‍ പ്രത്യേക മാനസികാവസ്ഥയിലായിരിക്കും ഉപയോഗിക്കുന്നവര്‍.
രക്ഷിതാക്കള്‍ക്കും അധ്യാപര്‍ക്കും ഒറ്റ നോട്ടത്തില്‍ കണ്ടത്തൊനും കഴിയില്ല. കഞ്ചാവ് വില്‍പനക്കും മറ്റുമായി വന്‍തോതില്‍ വിദ്യാര്‍ഥികളെ മാഫിയ ഉപയോഗിച്ചു വരുന്നു.
പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ പൊലീസ് കാണിക്കുന്ന ഒൗദാര്യമാണ് ഇത്തരം സംഘങ്ങള്‍ വളര്‍ന്ന് വരുന്നതിന് കാരണം.
തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മങ്ങാട്ടുകവല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്‍ക്കപ്പെടുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പരിശോധനകള്‍ തുടരുകയാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു

കരിച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം : മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

Posted: 23 Jan 2015 10:17 PM PST

കാസര്‍കോട്: കരിച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ശോച്യാവസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി കേസെടുത്തു. പ്രതീക്ഷ പുരുഷസഹായ സംഘത്തിനുവേണ്ടി എ. ഭാസ്കരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആയിരക്കണക്കിന് ആളുകളാണ് കരിച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഡോക്ടറുടെ സേവനം ആഴ്ചയിലൊരു ദിവസം മാത്രമാണ് ലഭിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാരെയെല്ലാം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമിച്ചിരിക്കുന്നത്. ആശുപത്രിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷ പോലും കിട്ടാറില്ല. ആശുപത്രിയില്‍ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നും പരാതിക്കാര്‍ കമീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ബസ്സ്റ്റോപ്പ് അനുവദിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ കരിച്ചേരി പാലത്തിന് സമീപമുള്ള വാടകക്കെട്ടിടത്തിലേക്ക് പ്രാഥമികാരോഗ്യ കേന്ദ്രം മാറ്റണമെന്നും പരാതിയില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഫെബ്രുവരി 10നകം വിശദീകരണം സമര്‍പ്പിക്കണം. ബസ്സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 10നകം ആര്‍.ടി.ഒയും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചതായി കമീഷന്‍ അറിയിച്ചു.

വികസനത്തിന്‍െറ പേരില്‍ കര്‍ഷകര്‍ അന്യവത്കരിക്കപ്പെടുന്നു -മേധാപട്കര്‍

Posted: 23 Jan 2015 10:12 PM PST

കേളകം: വികസനത്തിന്‍െറ പേരില്‍ കര്‍ഷകരെ അന്യവത്കരിക്കാനും കോര്‍പറേറ്റുകളെ സംരക്ഷിക്കാനുമാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ പറഞ്ഞു. കേളകത്ത് ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ വിത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കുന്നുകളും മലകളും പുഴകളും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളും നശിപ്പിക്കപ്പെടുമ്പോള്‍ പരിസ്ഥിതി സംരക്ഷിത വികസനത്തെക്കുറിച്ചാണ് ചര്‍ച്ച നടക്കേണ്ടത്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളോട് കേരള സര്‍ക്കാര്‍ ദൗര്‍ഭാഗ്യകരമായ നിലപാടാണ് സ്വീകരിച്ചത്.
റിപബ്ളിക്ക് ദിനത്തില്‍ മുമ്പ് ബുഷ് ആണ് വന്നതെങ്കില്‍ നാളെ വരാന്‍ പോകുന്നത് ഒബാമയാണ്. ഇവര്‍ വരുന്നത് പുതിയ ആണവ നിലയങ്ങള്‍ എവിടെ സ്ഥാപിക്കുമെന്ന് കണ്ടത്തൊനാണ്. സര്‍ക്കാറുകള്‍ സകലതും കോര്‍പറേറ്റ്വത്കരിച്ച കാലത്ത് കര്‍ഷകരില്‍ മാത്രമാണ് പ്രതീക്ഷ. വിത്തുകളും ജൈവ വൈവിധ്യങ്ങളും സംരക്ഷിക്കുന്ന കേരളത്തിലെ കര്‍ഷക കൂട്ടായ്മ പ്രതീക്ഷ നല്‍കുന്നതായും അവര്‍ പറഞ്ഞു. ഫെയര്‍ ട്രേഡ് അലയന്‍സ് സംസ്ഥാന ചെയര്‍മാന്‍ തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു

കുടിവെള്ളക്ഷാമം നേരിടും –മേയര്‍

Posted: 23 Jan 2015 10:07 PM PST

കൊച്ചി: വേനല്‍ക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആലോചിക്കുന്നതിനായി ഒരാഴ്ചക്കുള്ളില്‍ യോഗം ചേരുമെന്ന് മേയര്‍ ടോണി ചമ്മണി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. വരും മാസങ്ങളില്‍ വരാനിരിക്കുന്ന കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നതിനായി നടപടിയെടുക്കണമെന്ന കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു മേയര്‍.
നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ജനുറം പദ്ധതി യാഥാര്‍ഥ്യമാകണം. പദ്ധതിയുടെ നിലവിലെ തടസ്സങ്ങള്‍ നീക്കി വളരെ വേഗം മുന്നോട്ടു നീങ്ങുകയാണ്.
വേനല്‍ ആരംഭിക്കുന്നതിനു മുമ്പേ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും മേയര്‍ സഭയെ അറിയിച്ചു. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കാനായി സര്‍ക്കാര്‍ 11 കോടി അനുവദിച്ചിട്ടുണ്ട്.
എത്രയുംവേഗം റിവ്യൂ യോഗം ചേര്‍ന്ന് പദ്ധതിയുടെ നിലവിലെസ്ഥിതി ചര്‍ച്ച ചെയ്യും.
യോഗ തീരുമാനങ്ങള്‍ കൗണ്‍സിലിനെ അറിയിക്കും. നഗരത്തില്‍ വേനല്‍ക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വാട്ടര്‍ അതോറിറ്റി, കെ.എം.ആര്‍.എല്‍ എന്നിവരുമായി സംയുക്ത യോഗം ചേരും.
കൊതുക് നിവാരണത്തില്‍ കഴിഞ്ഞ കൗണ്‍സില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കാത്തതിനെതിരെ കൗണ്‍സിലര്‍മാര്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആരോപണം ഉന്നയിച്ചു. പേരിന് മാത്രം ഫോഗിങ് നടത്തിയാല്‍ കൊതുക് നിവാരണം പൂര്‍ണമാകില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍നിന്ന് നഗരസഭ മാറി നില്‍ക്കുകയാണെന്നും അംഗങ്ങള്‍ ആരോപിച്ചു. സി.എ. ഷക്കീറാണ് സഭയെ ഇക്കാര്യം അറിയിച്ചത്.
കൊതുക് നിവാരണത്തില്‍ നഗരസഭ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫ് അറിയിച്ചു.
കൊതുക് നിവാരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സോണല്‍ അടിസ്ഥാനത്തില്‍ അവലോകന യോഗങ്ങള്‍ ചേരുമെന്ന് മേയര്‍ പറഞ്ഞു.
നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് എട്ട് മാസത്തോളമായി ശമ്പളം മുടങ്ങിക്കിടക്കുകയാണെന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടി. മാലിന്യ നിര്‍മാര്‍ജന തൊഴിലാളികള്‍ക്ക് വേണ്ട കൈയുറ പോലും ഇതുവരെ നല്‍കിയിട്ടില്ളെന്ന് പ്രതിപക്ഷത്തെ കെ.വി. മനോജ് പറഞ്ഞു. ശുചീകരണത്തൊഴിലാളികളോട് മനുഷ്വത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എം.പി. മഹേഷ്കുമാറും ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കൗണ്‍സിലില്‍ അടിയന്തര തീരുമാനമെടുക്കണമെന്ന് ഭരണപക്ഷത്തെ തമ്പി സുബ്രഹ്മണ്യവും ആവശ്യപ്പെട്ടു.
വിധവ, വികലാംഗ, വാര്‍ധക്യകാല പെന്‍ഷനുകള്‍ രണ്ടുമാസത്തോളമായി മുടങ്ങിക്കിടക്കുകയാണെന്നും അംഗങ്ങള്‍ ആരോപിച്ചു.
കൈയേറി നിര്‍മിച്ചിരിക്കുകയാണെന്നു ആരോപിച്ച് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയില്‍ വരുന്ന 28ന് ഗ്രീന്‍ട്രൈബ്യൂണലില്‍ വിധി വരാനിരിക്കെ, കോന്തുരുത്തി മേഖലയിലെ 168 ഓളം കുടുംബങ്ങള്‍ ഭീഷണിയിലാണെന്ന് പി.ആര്‍. റെനീഷ് പറഞ്ഞു. കുടിയൊഴിപ്പിക്കലില്‍നിന്ന് മേഖലയെ സംരക്ഷിക്കുന്നതിന് എന്തുചെയ്യാനാകുമെന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് മേയര്‍ മറുപടി നല്‍കി.
ഇടപ്പള്ളിയില്‍ മല്‍സ്യഫെഡ് നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടയുകയാണെന്നാരോപിച്ചു പ്രതിപക്ഷത്തെ എം.പി. മഹേഷ്കുമാര്‍ രംഗത്തുവന്നത് ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫുമായുള്ള രൂക്ഷമായ വാദപ്രതിവാദത്തിനുമിടയാക്കി.
പ്രതിപക്ഷ നേതാവ് കെ.ജെ ജേക്കബ്, എം. അനില്‍ കുമാര്‍, അഡ്വ. എന്‍.എ. ഷഫീഖ്, സോജന്‍ ആന്‍റണി, പ്രേംകുമാര്‍, കര്‍മിലി ആന്‍റണി, മുംതാസ് ടീച്ചര്‍, സുനിത ഡിക്സണ്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ജില്ലാ ആസ്ഥാനത്തിന്‍െറ ദാഹമകറ്റാന്‍ ‘പ്യുവര്‍ മലപ്പുറം’ റെഡി

Posted: 23 Jan 2015 10:03 PM PST

മലപ്പുറം: കുടുംബശ്രീയുമായി സഹകരിച്ച് ശുദ്ധജലം മിതമായ നിരക്കില്‍ വീടുകളില്‍ എത്തിക്കുന്ന സംരംഭവുമായി മലപ്പുറം നഗരസഭ. 'പ്യുവര്‍ മലപ്പുറം' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുടിക്കാനും പാചകത്തിനും ആവശ്യമായ ശുദ്ധീകരിച്ച വെള്ളം പ്രത്യേക കാനുകളില്‍ 12 രൂപ നിരക്കില്‍ വീടുകളില്‍ എത്തിക്കും.
നഗരസഭ പരിധിയില്‍ ഉള്‍പ്പെട്ട വീടുകളിലേക്ക് മാത്രമാണ് ഈ സേവനം. നിലവില്‍ ഒരു ലിറ്റര്‍ വെള്ളം 20 രൂപക്കാണ് മിക്ക കമ്പനികളും വില്‍ക്കുന്നത്. പദ്ധതിയിലൂടെ 50 പൈസക്ക് ഒരു ലിറ്റര്‍ വെള്ളം നല്‍കാനാകും. 20 ലിറ്ററിന്‍െറ കാനിന് 55 മുതല്‍ 60 രൂപവരെ കൊടുക്കണം. എന്നാല്‍ ഈ പദ്ധതിയിലൂടെ 10 രൂപ നിരക്കിലാണ് കാന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് രൂപ സര്‍വീസ് ചാര്‍ജായും ഈടാക്കും. ആദ്യഘട്ടം നഗരസഭ പരിധിയിലെ 2000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്ന പ്രദേശങ്ങളിലെ വീടുകളിലത്തെി നേരിട്ട് അപേക്ഷ സ്വീകരിക്കും. ഹാജിയാര്‍പ്പള്ളിയില്‍ കടലുണ്ടിപ്പുഴയോട് ചേര്‍ന്നുള്ള കിണറ്റില്‍നിന്നാണ് കാനിലേക്ക് ആവശ്യമായ വെള്ളമെടുക്കുക. ഓരോ ദിവസം 40,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യും. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് നഗരസഭയിലെ മറ്റു പ്രദേശങ്ങളിലും പദ്ധതി ആരംഭിക്കാന്‍ ശ്രമിക്കുമെന്ന് നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ് മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 ലക്ഷം രൂപ ചെലവു വരുന്നതാണ് പദ്ധതി. ഇതില്‍ അഞ്ചുലക്ഷം നഗരസഭ നല്‍കും.
മൂന്നുലക്ഷം കൂടുംബശ്രീയും ബാക്കി വരുന്ന 17 ലക്ഷം ബാങ്ക് ലോണ്‍ എടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പുതുച്ചേരി ആസ്ഥാനമായ 'ധാരണ' എന്ന കമ്പനിക്കാണ് ആദ്യ ഘട്ടത്തില്‍ ജല ശുദ്ധീകരണ ചമുതല. അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. തുടര്‍ന്ന് മുഴുവന്‍ കാര്യങ്ങളും കുടുംബശ്രീ നേരിട്ട് ചെയ്യും. കുടിവെള്ള വിതരണ രംഗത്ത് കേരളത്തിലെ നഗരസഭകളുടെ ആദ്യ സംരംഭമാണിതെന്ന് മുസ്തഫ അവകാശപ്പെട്ടു. ഹാജിയാര്‍പള്ളി ഗ്രൗണ്ടിന് സമീപം ശനിയാഴ്ച രാവിലെ 10ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും. കെട്ടിടോദ്ഘാടനം നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ഉപാധ്യക്ഷ കെ.എം. ഗിരിജ, സ്ഥിരംസമിതി അധ്യക്ഷ സി.എച്ച്. ജമീല, നഗരസഭാ സി.ഡി.എസ് ഒന്ന് ചെയര്‍പേഴ്സന്‍ കെ.പി. മായ, കെ. രാജശ്രീ എന്നിവരും പങ്കെടുത്തു.

മാനാഞ്ചിറ –വെള്ളിമാട്കുന്ന് റോഡ് വികസനം ഏപ്രിലില്‍

Posted: 23 Jan 2015 09:54 PM PST

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസന പ്രവൃത്തി ഏപ്രിലില്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീര്‍ എന്നിവര്‍ ഉറപ്പുനല്‍കിയതായി റോഡ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
. റോഡ് പ്രശ്നത്തില്‍ നിവേദനം നല്‍കാനത്തെിയ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് എം.ജി.എസ്. നാരായണന്‍, വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ എന്നിവരുമായി സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.
ഏഴുകൊല്ലം മുമ്പ് 52 കോടിയുടെ പദ്ധതി റോഡ് വികസനത്തിന് തയാറാക്കിയിരുന്നെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. അതിനിടെ ഫെബ്രുവരി ഒന്നിനകം 25 കോടി താല്‍ക്കാലികമായി അനുവദിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടന്നില്ല.
ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മന്ത്രിമാരെ കണ്ടത്.
ഇക്കാര്യത്തില്‍ ശനിയാഴ്ച മുഖ്യമന്ത്രിയെ കാണുമെന്നും ഇവര്‍ അറിയിച്ചു.

മാണിക്ക് പകരം പുതിയ മന്ത്രി: അവകാശവാദവുമായി നേതാക്കള്‍ രംഗത്ത്

Posted: 23 Jan 2015 09:17 PM PST

Image: 

കോട്ടയം: ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണിക്കെതിരായ കോഴ ആരോപണം കേരളാ കോണ്‍ഗ്രസ് എമ്മില്‍ വലിയ പൊട്ടിത്തെറിക്കു വഴിവെക്കുന്നതായി റിപ്പോര്‍ട്ട്. വിജിലന്‍സ് അന്വേഷണത്തില്‍ കുരുക്കു മുറുകുന്ന സാഹചര്യത്തില്‍ മാണി രാജിവെച്ചാല്‍ അടുത്ത മന്ത്രിയാരാകുമെന്ന ചര്‍ച്ച ഇപ്പോള്‍ തന്നെ  പാര്‍ട്ടിക്കുള്ളില്‍ തുടങ്ങി കഴിഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കുന്ന നേതാക്കളുടെ പ്രസ്താവനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കെ. എം മാണി രാജിവെച്ചാല്‍ മന്ത്രിയാകാന്‍ യോഗ്യന്‍ സി.എഫ് തോമസാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. മന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി എം.എല്‍.എമാര്‍ കേരളാ കോണ്‍ഗ്രസിലുണ്ട്. മന്ത്രിസ്ഥാനം പിന്തുടര്‍ച്ചാവകാശമല്ളെന്നും ജോര്‍ജ് ചാനല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, പി.സി ജോര്‍ജിന്‍െറ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് പി.ജെ ജോസഫ് വിഭാഗം നേതാവായ ആന്‍റണി രാജു രംഗത്തെത്തി. വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പി.സി ജോര്‍ജ് നടത്തിയിട്ടുള്ളത്. മാണിക്ക് പകരക്കാരനെ പാര്‍ട്ടി ഇതുവരെ അന്വേഷിച്ചിട്ടില്ല. സോളാര്‍ കേസിനെക്കാളും വലുതല്ല ബാര്‍ കോഴ ആരോപണം. നേതാക്കള്‍ പരസ്യമായി അഭിപ്രയ പ്രകടനം നടത്തുന്നത് ശരിയല്ളെന്നും ആന്‍റണി രാജു പറഞ്ഞു.

അതേസമയം, മാണിയെ അനുകൂലിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ സി.എഫ് തോമസ് എം.എല്‍.എ രംഗത്തെത്തി. മന്ത്രിസ്ഥാനത്തു നിന്നു മാണി മാറി നില്‍ക്കേണ്ട സാഹചര്യം ഇപ്പോഴില്ളെന്ന് അദ്ദേഹം പ്രതികരിച്ചു.
 

അനൈക്യത്തിന്‍െറ മഞ്ഞുരുക്കാന്‍ മുന്നിട്ടിറങ്ങിയ ഭരണാധികാരി

Posted: 23 Jan 2015 08:48 PM PST

Image: 

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉരുണ്ടുകൂടിയ അനൈക്യത്തിന്‍െറ കാര്‍മേഘങ്ങള്‍ നീക്കാന്‍ മുന്‍കയ്യെടുത്ത മഹത്ഭരണാധികാരിയെന്ന നിലയിലാണ് അബ്ദുല്ല രാജാവിനെക്കുറിച്ച് ഖത്തറിന് അവസാനമായി ഓര്‍ക്കാനുള്ളത്.
സൗദി, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ എട്ട് മാസത്തോളം അംബാസഡര്‍മാരെ ഖത്തറില്‍ നിന്ന് പിന്‍വലിക്കാനിടയായ നയതന്ത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരമായത് കഴിഞ്ഞ നവംബറില്‍ അബ്ദുല്ല രാജാവ് റിയാദില്‍ വിളിച്ചുചേര്‍ത്ത ജി.സി.സി രാഷ്ട്രനേതാക്കളുടെ യോഗത്തിലാണ്. ഈജിപ്തിലെ അബ്ദുല്‍ ഫതാഹ് സീസി ഭരണകൂടത്തോടും മുസ്ലിം ബ്രദര്‍ഹുഡിനോടുമുള്ള സമീപനങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് 2013 മാര്‍ച്ചില്‍ ഖത്തറില്‍ നിന്നും സൗദി, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സ്ഥാനപതിമാരെ പിന്‍വലിച്ചത്.
ഒന്നിലേറെ തവണ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളുണ്ടായെങ്കിലും ഒന്നും വിജയത്തിലത്തെിയില്ല. ഒടുവില്‍ ഡിസംബര്‍ ഒമ്പതിന് ദോഹയില്‍ നടക്കേണ്ടിയിരുന്ന ജി.സി.സി ഉച്ചകോടിയുടെ നടത്തിപ്പ് പോലും അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് അടിയന്തിര പ്രാധാന്യത്തോടെ അബ്ദുല്ല രാജാവ് ഉണര്‍ന്നുപ്രവര്‍ത്തിച്ചത്. അദ്ദേഹത്തിനൊപ്പം മധ്യസ്ഥ ശ്രമങ്ങളുമായി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹും രംഗത്തിറങ്ങി. ജി.സി.സിയിലെ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള തീരുമാനമെടുക്കുന്നതിന് മുന്‍കയ്യെടുത്ത സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനെ അഭിനന്ദിക്കുന്നതായിട്ടായിരുന്നു യോഗത്തോടുള്ള ഖത്തറിന്‍െറ ആദ്യപ്രതികരണം. സ്ഥാനപതിമാരെ തിരിച്ചയക്കാന്‍ തീരുമാനിച്ചതിന്‍െറ പിറ്റേന്ന് തന്നെ അംബാസഡറെ ദോഹയിലേക്ക് തിരിച്ചയച്ചാണ് സൗദി ഖത്തറുമായുള്ള സൗഹൃദത്തിന് അടിവരയിട്ടത്. റിയാദ് ചര്‍ച്ചയുടെ വിജയത്തില്‍ ഖത്തര്‍ ജനത സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ നേതൃത്വത്തില്‍ യുക്തമായ തീരുമാനമാണ് എടുത്തതെന്ന് ഖത്തറിലെ പ്രാദേശിക മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അബ്ദുല്ല രാജാവിന്‍െറ സമീപനത്തില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
 

ഒബാമയുടെ ‘ബീസ്റ്റ്‘ ഡല്‍ഹിയില്‍ എത്തി

Posted: 23 Jan 2015 08:32 PM PST

Image: 

ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെ ത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് സഞ്ചരിക്കാനുള്ള പ്രത്യേക വാഹനം ഡല്‍ഹിയിലെ ത്തി. അമേരിക്കയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'ബീസ്റ്റ്' കാറാണ് ഞായറാഴ്ച ഡല്‍ഹിയിലെ ത്തുന്ന ഒബാമക്ക് സഞ്ചരിക്കാനായി എത്തിച്ചിരിക്കുന്നത്. പ്രത്യേക വിമാനത്തില്‍ അതീവ സുരക്ഷയോടെയാണ് കാര്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്.

‘കാഡില്ലാക് ഡി.ടി.എസ്.എ.’ കാറിന്‍െറ ഷാസി കൊണ്ട് നിര്‍മ്മിച്ചതാണ് ബീസ്റ്റ്. പതിനെട്ടടി നീളവും എട്ടു ടണ്‍ ഭാരവുമുള്ള കാര്‍ പ്രത്യേക പരിശീലനം ലഭിച്ച വ്യക്തിയാണ് ഓടിക്കുക. മണിക്കൂറില്‍ 96.5 കിലോമീറ്ററാണ് ബീസ്റ്റിന്‍െറ പരമാവധി വേഗം. ആഗോളതലത്തില്‍ ഏറ്റവും മികച്ച ഇന്ധമാണ് ഇതില്‍ ഉപയോഗിക്കാറുള്ളത്. ലിറ്ററിന് 3.4 കിലോമീറ്ററാണ് ഇന്ധനക്ഷമത.

കാറിന്‍െറ പ്രതലത്തിന് എട്ടിഞ്ച് കനമുള്ളതിനാലും പ്രത്യേക മെറ്റല്‍ കൊണ്ട് നിര്‍മ്മിച്ചതിനാലും വെടിയുണ്ടകള്‍ ഏല്‍ക്കില്ല.
കാറിന്‍െറ ചില്ലുകള്‍ക്ക് അഞ്ചിഞ്ച് കനമുണ്ട്. ഇത് രാസായുധത്തെയും ചെറുക്കാന്‍ കെല്‍പ്പുള്ളതാണ്. ആക്രമണത്തില്‍ ചില്ലുകള്‍ ഉടയില്ല. ബോയിങ് 757 വിമാനങ്ങളുടേതിന് സമാന ബലമുള്ള വാതിലുകളാണ് കാറിനുള്ളത്.

പ്രത്യേക സുരക്ഷാ കവചത്തോടു കൂടിയ ഇന്ധനടാങ്കാണ് ഉള്ളത്. അതിനാല്‍ അത് സ്ഫോടനത്തില്‍ പോലും പൊട്ടിത്തെറിക്കില്ല. ടയറുകള്‍ പഞ്ചറാവുകയോ വെടിയേറ്റാല്‍ കേടാവുകയോ ചെയ്യില്ല. മൊത്തം ഏഴു സീറ്റുകളുള്ള കാറില്‍ രാത്രിയിലും കാഴ്ചശേഷിയുള്ള ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
തോക്കുകളും കണ്ണീര്‍വാതകവും ഘടിപ്പിച്ച കാറില്‍ ഓക്സിജന്‍ ടാങ്കുകള്‍, രക്തബാങ്ക്, ഡോക്ടര്‍ എന്നിവയെല്ലാം സജീകരിച്ചിട്ടുണ്ട്.

രാസായുധ പ്രയോഗമുണ്ടായാല്‍ പുറത്തുനിന്നുള്ള വാതകത്തെ അകത്തേക്കു കടത്തിവിടാതെ ഡോറുകള്‍ ലോക്കാവുകയും ശുദ്ധമായ ഓക്സിജന്‍ വ്യാപിപ്പിക്കുകയും ചെയ്യുന്ന സംവിധാനവും ബീസ്റ്റിലുണ്ട്. വൈസ് പ്രസിഡന്‍്റിനെയും പെന്‍്റഗണിലേക്കും ഏത് നേരവും പ്രസിഡന്‍്റിന് ബന്ധപ്പെടാന്‍ പാകത്തിലുള്ള സാറ്റ്ലൈറ്റ് ഫോണ്‍ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

2012-ല്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം സഞ്ചരിച്ചത് കറുത്ത 'മെഴ്സിഡസ് ബെന്‍സ് എസ് 600' കാറിലായിരുന്നു.പാകിസ്താന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രസിഡന്‍റ് ഒബാമക്ക് സഞ്ചരിക്കാന്‍ സ്വന്തം ബീസ്റ്റ് പെന്‍റഗണ്‍ ഇന്ത്യയിലെ ത്തിച്ചത്.

 

റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍

Posted: 23 Jan 2015 08:29 PM PST

Image: 

തൃശൂര്‍: പുതുക്കാട് രാപ്പാളില്‍ റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ മൂന്നിന് മുംബൈ ^കന്യാകുമാരി ട്രെയിനിലെ ജീവനക്കാരാണ് ഇതു കണ്ടത്.

ട്രെയിന്‍ ഇഷ്ടികയുടെ മുകളിലൂടെ കയറിയിറങ്ങിയെങ്കിലും അപകടമുണ്ടായില്ല. തൃശൂരില്‍ നിന്ന് റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ സംരക്ഷണസേനയും എത്തി പരിശോധന നടത്തി.

തൃശൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലെ സിഡ്നല്‍ പോസ്റ്റ് നശിപ്പിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

രാജ്യസുരക്ഷ: പരീകറുടെ ആരോപണം ഐ.കെ ഗുജ്റാളിനെ ലക്ഷ്യമിട്ടെന്ന്

Posted: 23 Jan 2015 07:45 PM PST

Image: 

ന്യൂഡല്‍ഹി: രാജ്യസുരക്ഷയില്‍ മുന്‍ പ്രധാനമന്ത്രിമാരില്‍ ചിലര്‍ വിട്ടുവീഴ്ച ചെയ്തെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറുടെ ആരോപണം ഐ.കെ ഗുജ്റാളിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ട്. 1997^98 വര്‍ഷത്തില്‍ കോണ്‍ഗ്രസ് പിന്തുണയിലാണ് ഐക്യമുന്നണി സര്‍ക്കാരിനെ ഗുജ്റാള്‍ നയിച്ചത്. എച്ച്.ഡി ദേവഗൗഡക്കു ശേഷം ഇന്ത്യയുടെ 12ാമത് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം, 1997 ഏപ്രില്‍ 21 മുതല്‍ 1998 മാര്‍ച്ച് 19 വരെ പ്രധാനമന്ത്രി പദത്തില്‍ തുടര്‍ന്നു. ഈ കാലയളവില്‍ ഗുജ്റാള്‍ വിട്ടുവീഴ്ച ചെയ്തെന്നാണു മുന്‍ പ്രധാനമന്ത്രിമാരില്‍ ചിലര്‍ എന്ന പരോക്ഷ ആരോപണത്തിലൂടെ പരീകര്‍ സൂചിപ്പിക്കുന്നത്.

1997 നവംബര്‍ 28ന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗുജ്റാല്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞു. രാജീവ് ഗാന്ധി വധത്തില്‍ എല്‍.ടി.ടി.ഇയെ ഡി.എം.കെ സഹായിച്ചുവെന്നജെയിന്‍ കമീഷന്‍െറ കണ്ടെ ത്തലോടെയാണ് ഐക്യമുന്നണി സര്‍ക്കാറിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുന്നത്.   

വ്യാഴാഴ്ച മുംബൈയില്‍ ഒരു ഹിന്ദി പ്രസിദ്ധീകരണത്തിന്‍െറ പ്രകാശന ചടങ്ങിലാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആരോപണം പരീകര്‍ ഉന്നയിച്ചത്. സുരക്ഷാ കാര്യങ്ങളില്‍ നമുക്ക് രഹസ്യ സ്രോതസ്സുകളുടെ ആഴത്തിലുള്ള ആസ്തികളുണ്ടാവേണ്ടത് അത്യാവശ്യമാണ്. 20^30 വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്തരം വിലപ്പെട്ട ആസ്തികള്‍ ഉണ്ടാക്കിയെടുക്കുന്നത്. എന്നാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം വിലപ്പെട്ട ആസ്തികളില്‍ ചില മുന്‍ പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്ച ചെയ്തെന്നാണ് പരീകര്‍ വ്യക്തമാക്കിയത്.

എന്നാല്‍, പ്രധാനമന്ത്രിമാരുടെ പേരുകള്‍ വ്യക്തമാക്കാന്‍ പരീകര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രിമാര്‍ എന്തിലാണ് വിട്ടുവീഴ്ച ചെയ്തതെന്നും ഏത് തരത്തിലുള്ള ആസ്തികളാണ് മന്ത്രി ഉദ്ദേശിച്ചതെന്നും തിവാരി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാനായില്ളെങ്കില്‍ മന്ത്രി മാപ്പു പറയണമെന്നും തിവാരി ആവശ്യപ്പെട്ടിരുന്നു.

മാണിയുടെ രാജി: പാലായില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

Posted: 23 Jan 2015 06:58 PM PST

Image: 

പാലാ: ബാര്‍ കോഴ കേസില്‍ ആരോപണവിധേനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലാ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. എല്‍.ഡി.എഫ് പ്രാദേശിക നേതൃത്വമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പാലാ കൂടാതെ ഉഴവൂര്‍, വെളിയന്നൂര്‍, കടപ്ളാമറ്റം, മരങ്ങാട്ടുപ്പള്ളി പഞ്ചായത്തുകളിലും ഹര്‍ത്താന്‍ ആചരിക്കുന്നുണ്ട്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ പത്തിന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചു.

അതേസമയം, മന്ത്രി മാണിയെ വ്യക്തിഹത്യ ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനും നീക്കം നടക്കുന്നതില്‍ പ്രതിഷേധിച്ച് നിയോജകമണ്ഡലത്തില്‍ വെള്ളിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു.

അമേരിക്കക്ക് ഇന്ത്യ താവളമൊരുക്കും

Posted: 23 Jan 2015 06:32 PM PST

Image: 
Subtitle: 
പോര്‍വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും സൗകര്യം തുറന്നുകൊടുക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമ, നാവിക താവളങ്ങള്‍ അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കുമായി തുറന്നുകൊടുക്കാന്‍ നീക്കം.
പ്രസിഡന്‍റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തിനൊപ്പം ഇതിന് ധാരണ ഉണ്ടായേക്കും. കടുത്ത എതിര്‍പ്പുമൂലം യു.പി.എ സര്‍ക്കാറിന് ഇത്തരം പദ്ധതി  മുമ്പ് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാല്‍, അമേരിക്കയുമായി കൂടുതല്‍ അടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി കാണിച്ചുവെന്നാണ് സൂചന. അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമസേനാ താവളങ്ങളില്‍ ഇറങ്ങാനും ഇന്ധനം നിറക്കാനും,  ആവശ്യമെങ്കില്‍ ഇവിടങ്ങളില്‍നിന്ന് സൈനിക നീക്കം നടത്താനും അനുവദിക്കുന്ന രൂപരേഖയാണ് പണിപ്പുരയില്‍.

പടക്കപ്പലുകള്‍ക്ക് നാവികസേനാ കേന്ദ്രങ്ങളില്‍ അടുക്കാം. ഇതേപോലെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും അമേരിക്കയും അവസരം നല്‍കും. കരാര്‍ നടപ്പായാല്‍ പ്രയോജനം അമേരിക്കക്കാണ്. അഫ്ഗാനിസ്താന്‍, ഇറാഖ് അധിനിവേശ ഘട്ടത്തില്‍ പോര്‍വിമാനങ്ങളുടെ ഇടത്താവളമായി ഇന്ത്യന്‍ സേനാകേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. ഗള്‍ഫിനു പിന്നാലെ, ഏഷ്യയില്‍ സൈനിക സ്വാധീനം വര്‍ധിപ്പിക്കാന്‍ തീവ്രശ്രമമാണ് അമേരിക്ക തുടരുന്നത്.

ഇന്ത്യ-അമേരിക്ക ബന്ധം തന്ത്രപര പങ്കാളിത്തമായി മാറിയിരിക്കേ, സൈനികതലത്തില്‍ പരസ്പരം സഹകരിക്കണമെന്നാണ് ഭരണകൂടങ്ങളുടെ പക്ഷം. ലോക്സഭയില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള ബി.ജെ.പി സര്‍ക്കാറിന് മുന്നില്‍ മറ്റ് രാഷ്ട്രീയ തടസ്സങ്ങളില്ല. 10 വര്‍ഷത്തിലൊരിക്കല്‍ പുതുക്കുന്ന ഇന്ത്യ-അമേരിക്ക പ്രതിരോധ ചട്ടക്കൂടു കരാര്‍ പുതുക്കേണ്ട സമയവുമായി. ഇക്കൂട്ടത്തില്‍ പുതിയ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്താനുള്ള അണിയറ ചര്‍ച്ചകളാണ് നടന്നത്.

ഒബാമ എത്തുമ്പോള്‍ ബാക്കി നടപടി ചര്‍ച്ച ചെയ്യും. രാജ്യത്തിന്‍െറ അതിനൂതന സാങ്കേതിക സംവിധാനങ്ങളുമായി സമ്പര്‍ക്കം സ്ഥാപിക്കാനുള്ള അവസരം കൂടിയാണ് അമേരിക്കക്ക് മുന്നില്‍ തുറക്കുന്നത്. ഇന്ത്യന്‍ വ്യോമസേനാ സംവിധാനങ്ങള്‍, അന്തര്‍വാഹിനികള്‍ അടക്കമുള്ള നാവിക സജ്ജീകരണങ്ങള്‍ എന്നിവയുമായി കൂടുതല്‍ അടുപ്പം കിട്ടും.

ഓര്‍ക്കാട്ടേരിയില്‍ വ്യാപാരി ഹര്‍ത്താല്‍

Posted: 23 Jan 2015 06:28 PM PST

Image: 

വടകര: കടകള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരി ടൗണില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ നടക്കുക.

നാദാപുരം^തൂണേരി ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകന്‍ കുഴിയില്‍ ഷിബിന്‍ കൊല്ലപ്പെട്ടതാണ് മേഖലയില്‍ സംഘര്‍ഷത്തിന് വഴിവെച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വടകരമേഖലയില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.  

ഓര്‍ക്കാട്ടേരി ടൗണിലെ ടീന്‍വേള്‍ഡ്, അസ്മ ബേക്കറി, ഡേമാര്‍ട്ട് ഹൈപര്‍മാര്‍ക്കറ്റ്, മലബാര്‍ എൈകെയര്‍, ആസ്യടെക്സ്റ്റൈല്‍സ്, മലബാര്‍ ട്രാവല്‍സ്, ലില്ലിവൈറ്റ്, ലൂസിയാന, ടേക്ക് ഹോം എന്നീ കടകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 21,120 രൂപ

Posted: 23 Jan 2015 06:20 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,120 രൂപയിലും ഗ്രാമിന് 2,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ചയാണ് പവന്‍ വില 80 രൂപ കുറഞ്ഞു 21,120 രൂപയിലെത്തിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയും 21,200 രൂപയായിരുന്നു പവന്‍ വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.22 ഡോളര്‍ വര്‍ധിച്ച് 1.294.82 ഡോളറിലെത്തി.

അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തില്‍ ശൈഖ് ഖലീഫയും ശൈഖ് മുഹമ്മദും അനുശോചിച്ചു

Posted: 23 Jan 2015 06:19 PM PST

Image: 

അബൂദബി: സൗദി ഭരണാധികാരി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്‍െറ നിര്യാണത്തില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും  വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും അനുശോചിച്ചു.
അദ്ദേഹത്തിന്‍െറ ആത്മാവിന് അല്ലാഹുവില്‍ നിന്ന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നും പരലോകത്ത് ദൈവത്തിന്‍െറ കാരുണ്യം ലഭിക്കട്ടെയെന്നും ശൈഖ് ഖലീഫ പറഞ്ഞു.
അറബ്, മുസ്ലിം ലോകത്തെ ഏറ്റവും പ്രമുഖ നേതാവിന്‍െറ വേര്‍പാടില്‍ എല്ലാവരും ദു$ഖിതരാണ്. തന്‍െറ രാജ്യത്തിനും ജനങ്ങള്‍ക്കും നിരവധി സംഭാവനകളാണ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് നല്‍കിയത്. സൗദി രാജകുടുംബത്തെയും ജനങ്ങളെയും ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നു. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസിന്‍െറ മരണം സൗദി അറേബ്യക്കും ജനങ്ങള്‍ക്കും കനത്ത നഷ്ടമാണ്. സൗദിയിലെ പുതിയ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിലും കിരീടവകാശി മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിലും പൂര്‍ണ വിശ്വാസം രേഖപ്പെടുത്തുന്നതായും ശൈഖ് ഖലീഫ പറഞ്ഞു.
അനുഗ്രഹീത ഭരണവും അറബ് സംയുക്ത പ്രവര്‍ത്തനങ്ങളും തുടരാന്‍ കഴിയട്ടെയെന്നും ശൈഖ് ഖലീഫ പറഞ്ഞു.
അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസിന്‍െറ നിര്യാണത്തില്‍ അനുശോചിച്ച് ശൈഖ് മുഹമ്മദ് ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന് സന്ദേശം അയച്ചു.
തന്‍െറ ഭരണ നിപുണതയിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ അബ്ദുല്ല രാജാവിന്്്്്്്് സാധിച്ചതായി ശൈഖ്്്്്്്് മുഹമ്മദ് ട്വിറ്ററുടെ പുറത്തുവിട്ട അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സൗദി അറേബ്യയെയും അറബ് ജനതയെയും തന്‍െറ അനുശോചനവും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

അബ്ദുല്ല രാജാവിന്‍െറ മരണത്തിലൂടെ നഷ്ടമായത് അടുത്ത സഹോദരനെ –അമീര്‍

Posted: 23 Jan 2015 06:11 PM PST

Image: 

കുവൈത്ത് സിറ്റി: സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് അഗാധമായ ദു$ഖവും അനുശോചനവും രേഖപ്പെടുത്തി. അബ്ദുല്ല രാജാവിന്‍െറ മരണത്തിലൂടെ അടുത്ത സഹോദരനെയും അയല്‍പക്കത്തെ ആത്മാര്‍ഥ സുഹൃത്തിനെയുമാണ് നഷ്ടമായതെന്ന് സൗദിയുടെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെട്ട സല്‍മാന്‍ ഇബ്നുഅബ്ദുല്‍ അസീസ് ആലുസഊദിന് അയച്ച അനുശോചന സന്ദേശത്തില്‍ അമീര്‍ പറഞ്ഞു.
അബ്ദുല്ല രാജാവിന്‍െറ വേര്‍പാടില്‍ പ്രയാസം അനുഭവിക്കുന്ന സൗദി രാജകുടുംബത്തിനും രാജ്യനിവാസികള്‍ക്കും അമീര്‍ തന്‍െറയും കുവൈത്തിന്‍െറയും അനുശോചനം അറിയിച്ചു. പ്രയാസത്തിന്‍െറയും പ്രതിസന്ധികളുടെയും ഘട്ടങ്ങളില്‍ നയതന്ത്രപരമായ നീക്കങ്ങളിലൂടെ അതിന് പരിഹാരം നിര്‍ദേശിക്കാന്‍ സാധിക്കുന്ന ക്രാന്തദര്‍ശിയായ ഒരു നേതാവിനെയാണ് അബ്ദുല്ല രാജാവിന്‍െറ മരണത്തിലൂടെ ലോകത്തിന് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്‍െറ മരണം തന്‍െറ രാജ്യത്തിന് മാത്രമല്ല, ജി.സി.സിയുള്‍പ്പെടെ അറബ് ഇസ്ലാമിക സമൂഹത്തിനും ലോകത്തിനും നികത്താനാവത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചരിത്രത്തില്‍ ഏറ്റവും വലിയ പരീക്ഷണം നേരിട്ട സദ്ദാം ഹുസൈന്‍ സൈന്യത്തിന്‍െറ അധിനിവേശകാലത്ത് എല്ലാം വിട്ടേച്ച് സൗദിയില്‍ അഭയം തേടിയ രാജ കുടുംബാംഗങ്ങള്‍ക്കും തന്‍െറ നാട്ടുകാര്‍ക്കും അബ്ദുല്ല രാജാവ് ചെയ്ത സഹായ സഹകരണങ്ങള്‍ ഒരിക്കലും മറക്കാനാവില്ല.
അതിനുശേഷം കുവൈത്തിന്‍െറ വിമോചനത്തിനുവേണ്ടി നയതന്ത്രതലത്തിലും അല്ലാതെയും അബ്ദുല്ല രാജാവ് ഉള്‍പ്പെടെ അവിടത്തെ ഭരണാധികാരികള്‍ തങ്ങളോട് കാണിച്ച നിറഞ്ഞപിന്തുണയും സഹായവും തുല്യതയില്ലാത്തയായിരുന്നു. രാജ്യത്തിനും അറബ് മുസ്ലിം സമൂഹത്തിനും ലോകത്തിനും താന്‍ ചെയ്ത സേവനങ്ങള്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെയെന്നും വിശാലമായ സ്വര്‍ഗത്തില്‍ അദ്ദേഹത്തിന് ഇടംനല്‍കി അനുഗ്രഹിക്കട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു. കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ്, പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം, മന്ത്രിമാര്‍ തുടങ്ങിയവരും അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പുതിയ ഭരണാധികാരി സല്‍മാന്‍ രാജാവിന് പ്രത്യേക സന്ദേശം അയച്ചു.
വെള്ളിയാഴ്ച വൈകീട്ട് റിയാദിലെ ഇമാം തുര്‍കി ഇബ്നു അബ്ദുല്ല പള്ളിയില്‍ നടന്ന അബ്ദുല്ല രാജാവിന്‍െറ ജനാസ നമസ്കാരത്തില്‍ അമീറും ഒൗദ്യോഗിക സംഘവും പങ്കെടുത്തു. ദേശീയ ഗാര്‍ഡ് ഉപമേധാവി ശൈഖ് മിഷ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസബാഹ്, ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹ്മദ് അസബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ഹമദ് അസബാഹ്, ദീവാനികാര്യ മന്ത്രി ശൈഖ് അലി ജര്‍റാഹ് അസബാഹ് എന്നിവരാണ് അമീറിനൊപ്പം അബ്ദുല്ല രാജാവിന്‍െറ ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്.
 

മസ്കത്തില്‍ വാഹനാപകടം: മലയാളി ദമ്പതികള്‍ മരിച്ചു

Posted: 23 Jan 2015 06:03 PM PST

Image: 

മസ്കത്ത്: മസ്കത്തില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം അമ്പൂരി ചുണ്ടെലിക്കാട്ടില്‍ ജോസ് ചാക്കോ (58), ഭാര്യ മറിയാമ്മ (54) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ജിമ്മി അടക്കം വാഹനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ എയര്‍പോര്‍ട്ടിന് സമീപമായിരുന്നു അപകടം.
കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു. മറിയാമ്മ സംഭവസ്ഥലത്ത് മരിച്ചു. ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ രാത്രിയാണ് ജോസ് ചാക്കോ മരിച്ചത്. അപകടത്തില്‍ വാഹനം നിശേഷം തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. വാദികബീറില്‍ വര്‍ഷങ്ങളായി അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുകയാണ് ജോസ് ചാക്കോ. സ്ഥാപനത്തിലെ ജീവനക്കാരാണ് പരിക്കേറ്റ രണ്ടുപേര്‍. മസ്കത്ത് കാലിഡോണിയന്‍ കോളജിലെ വിദ്യാര്‍ഥിയാണ് മകന്‍ ജിമ്മി. സൊഹാറിലേക്ക് പോകവേയാണ് ഇവര്‍ അപകടത്തില്‍പെട്ടത്.മകളുടെ വിവാഹത്തിന് അടുത്തിടെ നാട്ടിലത്തെിയ കുടുംബം ഏതാനും ദിവസം മുമ്പാണ് മസ്കത്തില്‍ തിരിച്ചത്തെിയത്
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP