സ്വാഗതം
WELCOME

News Update..

Monday, January 19, 2015

യുവതിക്ക് പൊള്ളലേറ്റ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍ Madhyamam News Feeds

യുവതിക്ക് പൊള്ളലേറ്റ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍ Madhyamam News Feeds

Link to

യുവതിക്ക് പൊള്ളലേറ്റ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Posted: 19 Jan 2015 01:01 AM PST

പയ്യോളി: ഭര്‍തൃവീട്ടില്‍ യുവതിക്ക് തീ പൊള്ളലേറ്റ സംഭവത്തില്‍ ഭര്‍ത്താവ് ഇരിങ്ങല്‍ കോലോത്ത് അഭിലാഷിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങത്തൂര്‍ അണിയാരം തണല്‍ വീട്ടില്‍ ജയരാജന്‍െറ മകള്‍ മഹിമയാണ് (23) കഴിഞ്ഞ 13ന് രാത്രിയില്‍ ഭര്‍തൃവീട്ടില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുവര്‍ഷം മുമ്പാണ് അഭിലാഷും മഹിമയും വിവാഹിതരായത്. ഇരുവരും വടകരയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു. 90 ശതമാനം പൊള്ളലേറ്റ യുവതി പൊലീസിനും മജിസ്ട്രേറ്റിനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പയ്യോളി പൊലീസ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനത്തിനും കൊലപാതക ശ്രമത്തിനുമാണ് കേസ്.

ചക്കിട്ടപാറയില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘട്ടനം: എട്ടുപേര്‍ക്ക് പരിക്ക്

Posted: 19 Jan 2015 01:00 AM PST

പേരാമ്പ്ര: ചക്കിട്ടപാറ ടൗണില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലില്‍ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഘര്‍ഷം തടയാനത്തെിയ പെരുവണ്ണാമൂഴി എസ്.ഐ കെ.എം. ജോര്‍ജിന് നേരെയും ആക്രമണമുണ്ടായി.
പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുവിഭാഗം പ്രവര്‍ത്തകരെയും പിന്തിരിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബെന്നി ചേലക്കാട്, സിജോ പാലംതലക്കല്‍, മിഥുന്‍ കാപ്പില്‍, ഷാജി അമ്പാട്ട്, വിജേഷ് കളപ്പുര, സി.പി.എം പ്രവര്‍ത്തകരായ പി.കെ. ഗിരീഷ്, റിലേഷ്, സനില്‍ എന്നിവര്‍ക്കാണ് പരിക്ക്. കഴിഞ്ഞദിവസം ബ്ളോക് പഞ്ചായത്ത് ഓഫിസിലുണ്ടായ പ്രശ്നവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ നടത്തിയ പ്രകടനത്തിനിടെ കോണ്‍ഗ്രസിന്‍െറ കൊടിനശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച കോണ്‍ഗ്രസ് ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് സി.പി.എം നേതൃത്വത്തിലും പ്രകടനം നടന്നു. ഇതിനിടയിലാണ് ഇരുവിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് പൊലീസ് കാവലുണ്ട്.

ബാര്‍ കോഴ: പിള്ളയുടെയും പി.സി ജോര്‍ജിന്‍െറയും സംഭാഷണങ്ങള്‍ പുറത്ത്

Posted: 19 Jan 2015 12:41 AM PST

Image: 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും ബിജു രമേശുമായി നടത്തുന്ന സംഭാഷണങ്ങള്‍ പുറത്ത് വന്നു.

ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കണമെന്ന് സംഭാഷണത്തില്‍ പിള്ള ബിജു രമേശിനോട് പറയുന്നു. മാണി കോഴവാങ്ങിയ കാര്യം താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കേസുമായി ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് ഇതുമായി മുന്നോട്ട് പോകണം. മറ്റുപലരില്‍ നിന്നും മാണി കോഴ വാങ്ങിയതിനെ പറ്റിയും സംഭാഷണങ്ങളില്‍ പറയുന്നുണ്ട്.

ബിജു രമേശുമായുള്ള സംഭാഷണത്തില്‍  നേരിട്ട് കാണണമെന്നാണ് പി.സി ജോര്‍ജ് ആവശ്യപ്പെടുന്നത്. നവംബര്‍ നാലിനോ അഞ്ചിനോ ഈരാറ്റുപേട്ടയില്‍ വന്നാല്‍ മതിയെന്നും  പി.സി. ജോര്‍ജ് പറയുന്നു. താന്‍ ആ ദിവസം എറണാകുളത്താണെന്നാണ് ബിജുവിന്‍െറ മറുപടി.  കേരള കോണ്‍ഗ്രസുകാരനായതിനാല്‍ താന്‍ പ്രത്യക്ഷത്തില്‍ മാണിക്ക് ഒപ്പമായിരിക്കുമെന്നും പി.സി. ജോര്‍ജ് പറയുന്നു.

ബാര്‍ കോഴക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പി.ജെ ജോസഫും പി.സി ജോര്‍ജും ഇടപെട്ടിരുന്നെന്ന് ബാര്‍ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതിന്‍െറ സംഭാഷണങ്ങളുടെ രേഖയുണ്ടെന്നും ഇത് പുറത്ത്വിടുമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.

സബ്സിഡികള്‍ യുക്തിസഹമാക്കണമെന്ന് അരുണ്‍ ജെയ്റ്റ്ലി

Posted: 19 Jan 2015 12:08 AM PST

Image: 

ചെന്നൈ: സബ്സിഡികള്‍ ക്രമേണ യുക്തിസഹമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പദ്ധതികളില്‍ സ്ഥിരതയുണ്ടാക്കാനും നിക്ഷേപം ആകര്‍ഷിക്കാനും ഇത് ആവശ്യമാണെന്നും ജെയ്റ്റ് ലി ചെന്നൈയില്‍ പറഞ്ഞു. കോര്‍പറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി മുതല്‍ എല്‍.പി.ജി സബ്സിഡി ബാങ്കുകള്‍ വഴിയാണ് നല്‍കുന്നത്. ടാക്സ് പോളിസികളിലടക്കമുള്ളവയില്‍ സ്ഥിരത വരുത്തണം. സാധന^സേവന നികുതി രാജ്യത്തെ വ്യാവസായികാന്തരീക്ഷം നന്നാക്കാന്‍ സഹായിക്കുമെന്നും ജെയ്റ്റ് ലി ചൂണ്ടിക്കാട്ടി.

പൊതുചെലവും സബ്സിഡികളും സംബന്ധിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സര്‍ക്കാറിന്  സമര്‍പ്പിച്ചു. 2015^16 വര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഇത് ഉള്‍പ്പെടുത്തുമെന്നാണറിയുന്നത്.
 

സുനന്ദയുടെ മരണം: തരൂരിന് നോട്ടീസ്

Posted: 18 Jan 2015 11:18 PM PST

Image: 

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എം.പിക്ക് നോട്ടീസ്. കേസന്വേഷിക്കുന്ന ഡല്‍ഹി പൊലീസാണ് നോട്ടീസ് അയച്ചത്. തരൂരിനെ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ചോദ്യം ചെയ്തേക്കുമെന്ന് ഡല്‍ഹി പൊലീസ് മേധാവി ബി.എസ് ബസ്സി അറിയിച്ചു. സാക്ഷി എന്ന നിലയിലായിരിക്കും  ചോദ്യം ചെയ്യുക.

ചോദ്യം ചെയ്യലുമായി പൂര്‍ണമായും സഹകരിക്കുമെന്ന് തരൂര്‍ അറിയിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ ഇ െല്ലന്നും തരൂര്‍ വ്യക്തമാക്കി. സുനന്ദ പുഷ്കര്‍ മരിച്ചതിന് ഒരു വര്‍ഷത്തിനുശേഷമാണ് തരൂരിനെ ചോദ്യം ചെയ്യുന്നത്.

സുനന്ദ പുഷ്കറിന്‍െറ മരണം കൊലപാതകമാണെന്ന് ഈ മാസാദ്യമാണ് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഏതെങ്കിലും ആളുടെ പേരിലായിരുന്നില്ല കേസ് രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ശശി തരൂരിനെ ചോദ്യം ചെയ്യുമെന്ന സൂചനയും ഡല്‍ഹി പൊലീസ് നല്‍കിയിരുന്നു.

ഇതിനിടയില്‍ സുനന്ദക്ക് അസുഖമുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതും അല്ലാത്തതുമായ മരുന്നുകള്‍ അവര്‍ കഴിക്കാറുണ്ടായിരുന്നുവെന്നും സുനന്ദയുടെ മകന്‍ മൊഴി നല്‍കിയതായുള്ള വിവരം പുറത്തുവന്നിരുന്നു.

2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുവൈത്തില്‍ വിദേശി ജനസംഖ്യ നിയന്ത്രണത്തിന് കരടുനിയമം ഒരുങ്ങുന്നു

Posted: 18 Jan 2015 10:42 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശ ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നിയമംകൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച കരടുനിയമം പണിപ്പുരയിലാണെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം അധികൃതര്‍ വെളിപ്പെടുത്തി. ആസൂത്രണ-വികസന വകുപ്പിന്‍െറ കൂടി ചുമതലയുളള്ള തൊഴില്‍-സാമൂഹിക മന്ത്രി ഹിന്ദ് അല്‍സബീഹിന്‍െറ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് അടിയന്തര ചര്‍ച്ചകള്‍ നടന്നുവരുകയാണ്.
അടുത്തിടെ തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ രാജ്യത്തെ വിദേശികളുടെ എണ്ണം അതിവേഗം വര്‍ധിച്ചുവരുകയാണെന്ന് കണ്ടത്തെിയിരുന്നു. വിവിധ തലത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടും ഇതിന് തടയിടാനായിട്ടില്ളെന്ന് വിലയിരുത്തിയ അധികൃതര്‍ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ രാജ്യത്തെ സ്വദേശി-വിദേശി അന്തരം വര്‍ധിക്കുമെന്നും അതിന് ഇടനല്‍കാത്ത രൂപത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ് നിര്‍ദേശിച്ചത്.
ഇതിന്‍െറ ഭാഗമായാണ് കരടുനിയമം ഒരുങ്ങുന്നത്. 2022 ആവുമ്പോഴേക്കും രാജ്യത്തെ വിദേശികളുടെ എണ്ണം 10 ലക്ഷമായി കുറക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇത് 25 ലക്ഷത്തോളമാണ്. സ്വദേശികളാവട്ടെ, 12 ലക്ഷത്തില്‍ താഴെ മാത്രമാവും. ഏഴു വര്‍ഷംകൊണ്ട് വിദേശികളുടെ എണ്ണം പകുതിയലധികം കുറക്കുക എത്രമാത്രം പ്രായോഗികമാവുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. എന്നാല്‍, കടുത്ത നടപടികളുമായി അതിനുള്ള ശ്രമം നടത്താന്‍തന്നെയാണ് തീരുമാനം. അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടപോലെ വിദേശ രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് തൊഴിലിനായി വരുന്നവര്‍ക്ക് വാര്‍ഷിക ക്വോട്ട നിശ്ചയിക്കുകയാണ് വിദേശികളുടെ എണ്ണം കുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്ന പ്രധാന മാര്‍ഗം.
ഓരോ രാജ്യത്തുനിന്നും ഒരു വര്‍ഷം വരാവുന്ന ആളുകള്‍ക്ക് ക്വോട്ട നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരേസമയം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയും വിദേശികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചുമായിരിക്കും ഇത് നടപ്പാക്കുക. നിലവില്‍ ഓരോ രാജ്യത്തുനിന്നുമുള്ളവര്‍ ഏതൊക്കെ മേഖലയിലാണ് ജോലി ചെയ്യുന്നത് എന്ന് കണ്ടത്തെിയശേഷമേ ക്വോട്ട നിശ്ചയിക്കൂ. ചില തസ്തികകളിലേക്ക് ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുകയും വിദഗ്ധ സേവനം ആവശ്യമായ തസ്തികകളെ ക്വോട്ട സംവിധാനത്തില്‍ നിന്നൊഴിവാക്കുകയും ചെയ്യും.
അതേസമയം, നേരത്തേ ആലോചിച്ചിരുന്ന വിദേശികളുടെ കുവൈത്തിലെ താമസത്തിന് കാലപരിധി നിശ്ചയിക്കുന്ന സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് സൂചന. വിവിധ വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷം, 10 വര്‍ഷം എന്നിങ്ങനെ കാലാവിധി നിശ്ചയിക്കുന്ന ബില്‍ നേരത്തേ പാര്‍ലമെന്‍റില്‍ പാസായിരുന്നു.
എന്നാല്‍, ഇത് നടപ്പായാല്‍ വിസക്കച്ചവടക്കാര്‍ക്ക് മനുഷ്യക്കടത്തിന് വളംവെച്ചുകൊടുക്കുകയാവും ഫലം എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വേണ്ടെന്നുവെക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം സൂചിപ്പിച്ചു.

ഒബാമയുടെ സന്ദര്‍ശനത്തിനിടെ ആക്രമണം നടത്തരുതെന്ന് പാകിസ്താനോട് യു.എസ്

Posted: 18 Jan 2015 09:59 PM PST

Image: 

ന്യൂഡല്‍ഹി: ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ തീവ്രവാദ ആക്രമണം നടത്തരുതെന്ന് പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്. സന്ദര്‍ശന വേളയില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഉണ്ടാവുന്നില്ളെന്ന്  പാകിസ്താന്‍ ഉറപ്പുവരുത്തണമെന്ന് അമേരിക്ക നിര്‍ദേശിച്ചു. തീവ്രവാദ ആക്രമണമുണ്ടായാലുള്ള പ്രത്യാഘാതത്തെ കുറിച്ചും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിപബ്ളിക് ദിന ചടങ്ങില്‍ പങ്കെടുക്കാനായി ഈയാഴ്ച അവസാനം ഒബാമ ഇന്ത്യയിലെത്തും.
മുമ്പ് അമേരിക്കന്‍ പ്രസിഡന്‍റുമാരുടെയും ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുടെയും ഇന്ത്യാ സന്ദര്‍ശന വേളയില്‍ പാകിസ്താന്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് അമേരിക്ക പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അതിര്‍ത്തിയിലെ സുരക്ഷയും വര്‍ധിപ്പിച്ചു. അതിര്‍ത്തിയില്‍ ലഷ്കറെ ത്വയ്യിബ തീവ്രവാദികള്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയേക്കാമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. അതിര്‍ത്തി രക്ഷാ സേനയുടെ പത്ത് കമ്പനികളെയാണ് നിയോഗിച്ചത്.
 

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ബാഗേജ് പരിധി വര്‍ധിപ്പിച്ചു

Posted: 18 Jan 2015 09:18 PM PST

Image: 

മസ്കത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി വര്‍ധിപ്പിച്ചു. 20 കിലോയില്‍ നിന്ന് 30 കിലോ ആക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തേ, അധിക പണമടച്ചാല്‍ മാത്രമേ 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ഹാന്‍ഡ്ലഗേജ് അടക്കം 37 കിലോ വരെ ഇപ്പോള്‍ കൊണ്ടുപോകാം. മസ്കത്തില്‍ നിന്നും സലാലയില്‍ നിന്നും കേരളത്തിലേക്കും മംഗലാപുരത്തേക്കുമുള്ള  വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
മാര്‍ച്ച് 11വരെ ഈ ആനുകൂല്യം ലഭ്യമാകുമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. 10 കിലോയുടെ അധിക ലഗേജിന് ഇതിനകം പണം മുടക്കിയിട്ടുള്ളവര്‍ക്ക് 30 കിലോയും അധികമായി 10 കിലോയും കൊണ്ടുപോകാന്‍ കഴിയും. മസ്കത്തില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ടിക്കറ്റ് നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുമുണ്ട്. 48 റിയാല്‍ ആയിരുന്ന ടിക്കറ്റ് നിരക്ക് കൊച്ചിയിലേക്ക് 38 റിയാല്‍ ആയാണ് കുറച്ചത്. തിരുവനന്തപുരത്തിന് 40 റിയാല്‍ ആണ് പുതുക്കിയ നിരക്ക്.
എയര്‍ഇന്ത്യ എക്സ്പ്രസ് നിലവില്‍ മസ്കത്തില്‍ നിന്ന് ആഴ്ചയില്‍ 19 സര്‍വീസുകളാണ് കേരളത്തിലേക്കും മംഗലാപുരത്തേക്കുമായി നടത്തുന്നത്. സലാലയില്‍ നിന്ന് കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകളിലേക്കുമായി ആഴ്ചയില്‍ രണ്ട് സര്‍വീസുകളും എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്.
ഓഫ് സീസണ്‍ കാലയളവിലെ പതിവ് ആനുകൂല്യത്തിന്‍െറ ഭാഗമാണ് ഇതെന്ന് ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയാല്‍ ടിക്കറ്റ് നിരക്ക് അല്‍പം കൂടുതലാണ്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൊച്ചിയിലേക്ക് 36 റിയാല്‍ ആയിരുന്നു ടിക്കറ്റ് നിരക്കെന്ന് സഹത്തില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അര്‍ഷാദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഈ വര്‍ഷം രണ്ട് റിയാലോളം അധികമായി നല്‍കണം. കോഴിക്കോടിനുള്ള ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്താത്ത നടപടി ഈ വര്‍ഷവും തുടര്‍ന്നു.
ഒമാന്‍ എയര്‍ അടക്കം മറ്റുസര്‍വീസുകളും ഏറ്റവും കൂടുതല്‍ പ്രവാസികള്‍ യാത്ര ചെയ്യുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ നിരക്കിളവില്‍ അവഗണിക്കല്‍ പതിവാണ്.
 

ഷാര്‍ജയില്‍ സംഗീതം പെയ്യുന്നു

Posted: 18 Jan 2015 09:12 PM PST

Image: 

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര സംഗീതോത്സവത്തിന് അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടില്‍ തുടക്കമായി. 20 വരെ നീളുന്ന ഉത്സവത്തില്‍ പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന പരിപാടി സൗജന്യമായി ആസ്വദിക്കാം.
ഫുറാത് ഖദ്ദൂരി മ്യൂസിക് സെന്‍ററിന്‍െറ സഹകരണത്തോടെ ഷാര്‍ജ നിക്ഷേപ -വികസന അതോറിറ്റിയാണ് (ഷുറൂഖ്) പരിപാടി സംഘടിപ്പിക്കുന്നത്. മലയളികളടക്കം നിരവധി സംഗീതാസ്വദകരാണ് ഖാലിദ് തടാകക്കരയില്‍ നടക്കുന്ന പരിപാടി ആസ്വദിക്കാനത്തെുന്നത്.
മഞ്ഞിന്‍െറ കുളിരും സംഗീതത്തിന്‍െറ ശ്രുതിയും താളവും കൂടി കലര്‍ന്ന് രാവിനെ പകലാക്കി മാറ്റുകയാണ് ഇവിടെയിപ്പോള്‍.
തടാകത്തിലെ സംഗീത ജലധാരയും ഇതിനോടൊപ്പം ചേരുമ്പോള്‍ രാഗമാലിക മാധുരി. തിങ്കളാഴ്ച്ച രാത്രി എട്ടിന് നടക്കുന്ന സംഗീതോത്സവത്തില്‍ ലിഡിയ സ്റ്റാന്‍കുലോവ (ബള്‍ഗേറിയ), മലേന അവില (ക്യൂബ), ക്ളാര അസുവാജ (അര്‍ജന്‍്റീന) എന്നിവരാണ് അണിനിരക്കുന്നത്. അറേബ്യന്‍ ഊദ് നൈറ്റ്സ് എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ സംഗീതജ്ഞന്‍ സാദിഖ് ജാഫറിന്‍െറ പരിപാടിയും ഇന്ന്  നടക്കും. അറബ് സംഗീതത്തിന് നവവസന്തം ചാര്‍ത്തിയ ഫൈറൂസ്, അബ്ദുല്‍ ഹലീം ആല്‍ ഹാഫസ്, സമീറ തൗഫിഖ് എന്നിവരുടെ പ്രശസ്ത ഗാനങ്ങള്‍ക്കായി പ്രത്യേ വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. ജോര്‍ദാനിയന്‍ ഗിറ്റാറിസ്റ്റ് കമാല്‍ മുസ്സലാം, ഫ്രാന്‍സസ്ക പലാമിദെസ്സി (ഇറ്റലി) എന്നിവര്‍ 20ന് രാത്രി എട്ടിനും ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജാസന്‍ കാര്‍ട്ടര്‍, പെപെ മാര്‍ടിനെസ് എന്നിവര്‍ 10നും പരിപാടി അവതരിപ്പിക്കും.

ഏഷ്യന്‍ കപ്പ്: ഉസ്ബെക്കിസ്താനോട് തോറ്റ് സൗദി പുറത്ത്

Posted: 18 Jan 2015 08:47 PM PST

Image: 

റിയാദ്: ആസ്ത്രേലിയയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് സൗദി അറേബ്യ പുറത്തായി.
ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഉസ്ബെക്കിസ്താനോട് 3-1 ന് തോറ്റാണ് സൗദി റിട്ടേണ്‍ ടിക്കറ്റ് വാങ്ങിയത്.
ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ സൗദിക്ക് സമനിലയെങ്കിലും മതിയായിരുന്നു.
ഉസ്ബെക്കിതാനും ചൈനയും ബി ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശം നേടി.
രണ്ടു ഗോള്‍ നേടിയ സര്‍ദര്‍ റഷീദോവും ഒരു തവണ വലകുലുക്കിയ വോഖിദ് ഷോദിയേവുമാണ് ഉസ്ബെക്കിസ്താന് വിജയമൊരുക്കിയത്.
60ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ലക്ഷ്യം കണ്ട മുഹമ്മദ് അല്‍ സഹ്ലാവിയാണ് സൗദിയുടെ ഏകഗോള്‍ നേടിയത്.

ദേശീയ സ്കൂള്‍ അത് ലറ്റിക്സ് മീറ്റ്: ആദ്യ സ്വര്‍ണം കേരളത്തിന്

Posted: 18 Jan 2015 08:37 PM PST

Image: 

റാഞ്ചി: ദേശീയ സ്കൂള്‍ അത് ലറ്റിക്സ് മീറ്റില്‍ ആദ്യ സ്വര്‍ണം കേരളത്തിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.ആര്‍ അലീഷയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്‍െറ തന്നെ എം.വി വര്‍ഷക്കാണ് വെള്ളി. തുടര്‍ച്ചയായ18ാം കിരീടം തേടിയാണ് കേരളം മീറ്റിനെത്തിയത്.

മൊത്തം 95 ഇനങ്ങളിലാണ് മത്സരങ്ങള്‍. ഇതില്‍ 81ഇനങ്ങളില്‍ പോരിനിറങ്ങുന്ന കേരളം കഴിഞ്ഞവര്‍ഷം 38 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവുമുള്‍പ്പെടെ 315 പോയന്‍റുമായാണ് തുടര്‍ച്ചയായ 17ാം കിരീടത്തില്‍ മുത്തമിട്ടത്.

പതിവുപോലെ ഇത്തവണയും പെണ്‍കുട്ടികള്‍ തന്നെയാവും കേരളത്തിന്‍െറ കരുത്ത്. യോഗ്യതാ മാര്‍ക്ക് പിന്നിടാന്‍ കഴിയാത്തതിനാല്‍ 10ഓളം വേദികളില്‍ കേരള താരങ്ങള്‍ ഉണ്ടാവില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍, പോള്‍വാള്‍ട്ട് തുടങ്ങിയവയാണ്‌ കേരളത്തിന്‍െറ സാന്നിധ്യമില്ലാത്ത മറ്റിനങ്ങള്‍.

ബിഹാറില്‍ മൂന്നുപേര്‍ വെന്തുമരിച്ച സംഭവം: 14 പേര്‍ അറസ്റ്റില്‍

Posted: 18 Jan 2015 08:08 PM PST

Image: 

മുസഫര്‍പൂര്‍: ബിഹാറിലെ മുസഫര്‍ നഗര്‍ ജില്ലയില്‍ ന്യൂനപക്ഷ മേഖലയിലുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ വെന്തുമരിച്ച സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. അക്രമികള്‍ 25 കുടിലുകള്‍ അഗ്നിക്കിരയാക്കി. ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പട്നയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ബാഹില്‍വാര ഗ്രാമത്തിലാണ് സംഭവം നടന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പിന്നാക്ക വിഭാഗക്കാരനായ യുവാവും ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടിയും ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ യുവാവിന്‍െറ മൃതദേഹം അടുത്തുള്ള പ്രദേശത്തുനിന്നും കണ്ടെത്തി. ഇതിനുള്ള പ്രതികാരമാണ് കഴിഞ്ഞദിവസമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്ന് ബിഹാര്‍ പൊലീസ് വക്താവ് ഗുപ്തേശ്വര്‍ പാണ്ഡെ അറിയിച്ചു. പ്രശ്നം കൂടുതല്‍ വഷളാകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ബിഹാര്‍ സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം പ്രഖ്യാപിച്ചു.

ലോക ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് : ജര്‍മനി, ഐസ്ലാന്‍ഡ്, പോളണ്ട് ടീമുകള്‍ക്ക് ജയം

Posted: 18 Jan 2015 07:30 PM PST

Image: 

24ാമത് ലോക ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ മൂന്നാം ദിവസം വമ്പന്മാരായ ജര്‍മനി, ഐസ്ലാന്‍ഡ്, പോളണ്ട് ടീമുകള്‍ വിജയത്തിലൂടെ രണ്ടാം റൗണ്ട് പ്രതീക്ഷ നിലനിര്‍ത്തി. രണ്ടാം ജയം നേടിയ മുന്‍ ലോക ചാമ്പ്യന്‍മാര്‍ കൂടിയായ ജര്‍മനി രണ്ടാം റൗണ്ടില്‍ കടക്കുമെന്നുറപ്പായി. ലുസൈലിലെ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടന്ന കളിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജര്‍മനി റഷ്യക്കെതിരെ 27-26 എന്ന സ്കോറിനാണ് രണ്ടാം വിജയം നേടിയത്. ആവേശകരമായ മത്സരത്തിന്‍െറ ആദ്യ പകുതിയില്‍ റഷ്യക്കായിരുന്നു ആധിപത്യമെങ്കിലും രണ്ടാം പകുതിയില്‍ കളിയാകെ മാറി. രണ്ടാം പകുതിയില്‍ ഉയിര്‍ത്തെഴുന്നേറ്റ ജര്‍മനി മുന്‍തൂക്കം നേടി മത്സരം തങ്ങളുടേതാക്കി മാറ്റി. ജര്‍മനിക്കായി യൂ സ്നാമര്‍ ഒമ്പത് വട്ടം ലക്ഷ്യം കണ്ടപ്പോള്‍ റഷ്യക്ക് വേണ്ടി കോണ്‍സ്റ്റനൈറന്‍ ആറ് തവണ  ലക്ഷ്യത്തിലത്തെി. അടുത്ത കളിയില്‍ ജര്‍മനി ഡെന്മാര്‍ക്കിനെയാണ് നേരിടുന്നത്. മറ്റു മത്സരങ്ങളില്‍ പോളണ്ട് 23-24ന് അര്‍ജന്‍റീനയെയും 32-24ന് ഐസ്ലന്‍ഡ് അള്‍ജീരിയയെയും പരാജയപ്പെടുത്തി.
മറ്റ് മത്സരങ്ങളില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്വീഡനും ഫ്രാന്‍സും ടൂര്‍ണമെന്‍റിലെ കരുത്തരായ ഡെന്മാര്‍ക്കും വിജയം കണ്ടു. ആദ്യ കളിയില്‍ അര്‍ജന്‍റീനയുമായി സമനിലയില്‍ പിരിഞ്ഞ ഡെന്മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുത്ത് സൗദി അറേബ്യ യെ തകര്‍ത്തുവിട്ടു. കളിയിലുടനീളം വ്യക്തമായ മേധാവിത്വം പുലര്‍ത്തിയ ഡെന്മാര്‍ക്കിനെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോലും സൗദിക്കായില്ല. സ്കോര്‍ 38-18. ഫ്രാന്‍സ് 28-24ന് ഈജിപ്തിനെ തോല്‍പിച്ചപ്പോള്‍ ചെക്ക് റിപ്പബ്ളിക്കിനെ സ്വീഡന്‍ 36-22 നു തകര്‍ത്ത് ടൂര്‍ണമെന്‍റിലെ നില ഭദ്രമാക്കി
ഇന്ന് ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ വൈകീട്ട് അഞ്ച് മണിക്ക് ബ്രസീലും ബെലാറസും ഏഴ് മണിക്ക് ഖത്തറും സ്ളോവേനിയയും തമ്മിലും ഏറ്റുമുട്ടും. ദുഹൈല്‍ സ്പോര്‍ട്സ് ഹാളില്‍ അഞ്ച് മണിക്ക് ചിലിയും സ്പെയിനും തമ്മിലും ഏഴ് മണിക്ക് ഇറാനും ക്രൊയേഷ്യയും തമ്മിലും മത്സരിക്കും. അലിബിന്‍ ഹമദ് അല്‍ അതിയ്യ അറീനയില്‍ അഞ്ച് മണിക്ക് ബോസ്നിയ ഹെര്‍സിഗോവിനയും  മാസിഡോണിയയും തമ്മിലും ആസ്ട്രിയയും തുണീഷ്യയും തമ്മിലുമാണ് മത്സരം.

 

ശ്രീലങ്കയുമായി വേണ്ടത് സന്തുലിത ബന്ധം

Posted: 18 Jan 2015 07:11 PM PST

Image: 

മഹിന്ദ രാജപക്സയുടെ ഒരു ദശകം നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ചുകൊണ്ട് അഭിമാനകരമായ സമ്മതിദാനാവകാശ വിനിയോഗമാണ് ശ്രീലങ്കന്‍ ജനത നിര്‍വഹിച്ചിരിക്കുന്നത്. അവസാന നിമിഷ പ്രചാരണങ്ങള്‍ക്കായി ബോളിവുഡ് താരങ്ങളെ കൂട്ടുപിടിച്ചിട്ടുപോലും രാജപക്സ തന്‍െറ ആരോഗ്യമന്ത്രി കൂടിയായിരുന്ന മൈത്രിപാല സിരിസേനയോട് ഏറ്റുവാങ്ങിയ ഈ കനത്ത തോല്‍വി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കാനിരിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളുടെ തുടക്കം മാത്രമാണ്.

ദക്ഷിണമേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ഈ വിജയത്തില്‍ ആഹ്ളാദിക്കാന്‍ വകയുണ്ട്.  കാരണം സൈനികവത്കൃത ദേശീയവാദത്തിനും ഭൂരിപക്ഷ പ്രമാണവാദത്തിനുമേറ്റ തിരിച്ചടിയാണിത്. മതപരവും സാംസ്കാരികവുമായ നാനാത്വങ്ങളെയും വൈവിധ്യങ്ങളെയും സഹിഷ്ണുതയോടെ പുലരാന്‍ അനുവദിക്കുന്ന ബഹുസ്വര ജനാധിപത്യ സമൂഹമായി എല്ലാ രാജ്യങ്ങള്‍ക്കും മുന്നേറാന്‍ സാധിക്കുമെന്ന പ്രതീക്ഷക്ക് ഇത് ആക്കം പകരുകയും ചെയ്തിരിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തടയാന്‍ സൈനിക അട്ടിമറിക്കുവരെ പ്രസിഡന്‍റ് രാജപക്സ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലുകള്‍ നടുക്കമുളവാക്കുന്നതാണ്. ഈ ആരോപണം ഗൗരവപൂര്‍വം അന്വേഷിക്കപ്പെടേണ്ടിയിരിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും വേണം. പുതിയ പ്രസിഡന്‍റ് സിരിസേന അഭിമുഖീകരിക്കാനിരിക്കുന്ന കടുത്ത വെല്ലുവിളികളുടെ സ്വഭാവത്തിലേക്കാണ് ഇത്തരം പ്രശ്നം വിരല്‍ചൂണ്ടുന്നത്.
ബുദ്ധിസ്റ്റ് ദേശീയവാദികള്‍, രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍, ബദ്ധവൈരികളായ ചന്ദ്രിക കുമാരതുംഗെ, റനില്‍ വിക്രംസിംഗെ എന്നിങ്ങനെ വിഭിന്ന ചിന്താധാരകളുടെ അവിയല്‍ മുന്നണിയാണ് പുതിയ പ്രസിഡന്‍റിന്‍െറ വിജയ പശ്ചാത്തലം ഒരുക്കിയത്. ഈ വിഭിന്ന ആശയഗതികളെ ഒന്നിച്ചുനയിക്കേണ്ട ദുഷ്കരദൗത്യം നിര്‍വഹിക്കുന്നതിലെ വൈദഗ്ധ്യമാകും സിരിസേനയുടെ ഭാവിപദ്ധതികളുടെ വിജയ നിദാനം. വടക്കന്‍ മേഖലയിലെ 80 ശതമാനം തമിഴ് വംശജരും സിരിസേനക്ക് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രതിസന്ധികള്‍ ഗ്രഹിക്കാനും കൈയാളാനും സിരിസേന എത്രമാത്രം വൈഭവം പുലര്‍ത്തുന്നു എന്ന കാര്യം വ്യക്തമല്ല. പ്രസിഡന്‍റിന്‍െറ എക്സിക്യൂട്ടിവ് അധികാരം അവസാനിപ്പിക്കല്‍, പൂര്‍ണ പാര്‍ലമെന്‍ററി വ്യവസ്ഥ നടപ്പാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളുടെ സാക്ഷാത്കരണം വന്‍ വെല്ലുവിളി തന്നെയാകും. പുതിയ വ്യവസ്ഥ നടപ്പാക്കണമെങ്കില്‍ 225 അംഗ പാര്‍ലമെലന്‍റിന്‍െറ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അനിവാര്യമാണ്. പാര്‍ലമെന്‍റില്‍ 135 അംഗങ്ങളും രാജപക്സയുടെ അനുകൂലികളായിരിക്കെ വ്യവസ്ഥാ മാറ്റങ്ങള്‍ അനായാസം പാസാക്കാനാകില്ല. വിദേശ നിക്ഷേപത്തിന്മേലുള്ള ആശ്രിതത്വം കുറയ്ക്കല്‍, നവലിബറല്‍ പരിഷ്കരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തല്‍ എന്നീ വെല്ലുവിളികളെയും സിരിസേനക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്.
കൂട്ടത്തില്‍ സര്‍വകലാശാലകളും ആശുപത്രികളും സ്ഥാപിച്ച് രാജപക്സ നടപ്പാക്കിയ ലിബറല്‍ നയങ്ങള്‍ കാര്‍ഷിക മേഖലക്ക് കനത്ത തിരിച്ചടി നല്‍കിയതിനാല്‍ രാജ്യം രൂക്ഷമായ തൊഴിലില്ലായ്മയിലേക്ക് കൂപ്പുകുത്തുകയുണ്ടായി. ചെറുകിട വ്യവസായ മേഖലയിലും സ്തംഭനാവസ്ഥ സംജാതമായി. ഇതുവഴി ഗ്രാമീണജനത കടക്കെണികളില്‍ വീണു.
തമിഴ് പുലികള്‍ക്കെതിരെ നടന്ന സൈനിക നടപടിയുടെ അന്തിമഘട്ടത്തില്‍ 40,000 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായിരുന്നു രാജപക്സ സര്‍ക്കാറിന്‍െറ ഏറ്റവും വലിയ വീഴ്ചയെന്ന് അന്താരാഷ്ട്ര സമൂഹം വിമര്‍ശിക്കുന്നു. തമിഴ്വിരുദ്ധ നടപടികളെ ഭീകരതാ വിരുദ്ധ യുദ്ധമായി വിശേഷിപ്പിച്ചുവരുകയായിരുന്നു അധികൃതര്‍. സിവിലിയന്‍ ദൗത്യമായി  ബന്ധപ്പെട്ട്  ഐക്യരാഷ്ട്രസഭ നടത്തിയ എല്ലാ അന്വേഷണങ്ങളെയും കൊളംബോ അട്ടിമറിക്കുകയും ചെയ്തു. രാജപക്സ സര്‍ക്കാറിനെ ഇത്തരം അരുതായ്മകളില്‍നിന്ന് പിന്തിരിപ്പിക്കുന്നതില്‍ ഇന്ത്യയും പരാജയപ്പെട്ടു. തമിഴ് വിഘടനവാദത്തിനെതിരായ ശ്രീലങ്കന്‍ അധികൃതരുടെ നീക്കം വലതുപക്ഷ സൈനികവത്കൃത മനോനിലയോടെയായിരുന്നു. തമിഴ് ജനതയെ ഒരുപാഠം പഠിപ്പിക്കണമെന്ന ശാഠ്യത്തോടെ ഭരണകര്‍ത്താക്കള്‍ സൈന്യത്തിന് അഴിഞ്ഞാടാന്‍ അനുമതി നല്‍കുകയായിരുന്നു. നല്ല ഫലം ലഭ്യമാകണമെങ്കില്‍ സിവിലിയന്‍ ഹത്യ, പൗരാവകാശങ്ങളുടെ ലംഘനം, യുദ്ധക്കുറ്റം എന്നിവ തുടരുന്നതില്‍ തെറ്റില്ളെന്നായിരുന്നു സര്‍ക്കാര്‍ അനുകൂലികളുടെ പ്രധാന വാദം. അപകടകരമായ നിലപാട് മാത്രമാണിത്. ഇത്തരം നടപടികള്‍ സൃഷ്ടിക്കുന്ന ആഘാതം  സങ്കീര്‍ണമായ പ്രതിസന്ധികള്‍ക്കാകും വഴിയൊരുക്കുക.
രാജപക്സ മന്ത്രിസഭയില്‍ അംഗമായിരുന്ന സിരിസേന തന്‍െറ പ്രകടനപത്രികയില്‍ ചേര്‍ത്ത വാചകം ആശങ്ക ഉളവാക്കുന്നതാണെന്ന് ഓര്‍മിക്കുക.  ‘ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള നടപടികളുടെ പേരില്‍ ഒരു ശ്രീലങ്കന്‍ പൗരനെയും സ്പര്‍ശിക്കാന്‍ അന്താരാഷ്ട്ര സംഘടനകളെ അനുവദിക്കുന്ന പ്രശ്നമില്ല’ എന്ന വിവാദവാക്യം നല്‍കുന്ന വിപല്‍ സൂചന കണ്ടില്ളെന്നു നടിക്കാനാകില്ല.
യുദ്ധപാതകങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ രമ്യപരിഹാരത്തിന് ഏഷ്യന്‍ രാജ്യങ്ങള്‍ സിരിസേനയില്‍ സമ്മര്‍ദം ചെലുത്തണം. ഒരു ആഭ്യന്തര സത്യാന്വേഷണ കമീഷന് രൂപം നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയുമാകാം.  വടക്കുകിഴക്കന്‍ മേഖലക്ക് അധികാര വികേന്ദ്രീകരണം വഴി കൂടുതല്‍ ഭരണാവകാശങ്ങള്‍ അനുവദിക്കണം. വംശീയ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാത്ത പക്ഷം വംശീയ പ്രതിസന്ധികള്‍ക്ക് പൂര്‍ണപരിഹാരം കണ്ടത്തൊനാകില്ല.
ചന്ദ്രിക കുമാരതുംഗെ പ്രസിഡന്‍റായിരുന്ന 1990 കളില്‍ വികേന്ദ്രീകരണ ചര്‍ച്ചകള്‍ സജീവമായി അരങ്ങേറുകയുണ്ടായി. എന്നാല്‍, തീവ്ര ചിന്താഗതിക്കാരുടെ എതിര്‍പ്പുകള്‍ മൂലം അവ പരാജയത്തില്‍ കലാശിക്കുകയാണുണ്ടായത്. തമിഴരുടെയും മുസ്ലിംകളുടെയും സംഘടനകളുമായി തെരഞ്ഞെടുപ്പുധാരണയുണ്ടാക്കിയ സന്ദര്‍ഭത്തില്‍ ഉന്നയിച്ചില്ല എന്ന ന്യായത്തോടെ വികേന്ദ്രീകരണ നിര്‍ദേശങ്ങള്‍ തള്ളിക്കളയാന്‍ ഭരണപക്ഷം ശ്രമിക്കില്ളെന്നും നമുക്കു പ്രത്യാശിക്കാം. നിരുപാധികമായിരുന്നു അവരുടെ പിന്തുണ. അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും കുടുംബവാഴ്ചക്കും എതിരായ ഹിതപരിശോധന കൂടിയായിരുന്നു തെരഞ്ഞെടുപ്പ്.
സ്വന്തം വ്യക്തിപ്രഭാവംകൊണ്ടോ മികച്ച പ്രത്യയശാസ്ത്രത്തിന്‍െറ പേരിലോ അല്ല ജനങ്ങള്‍ സിരിസേനക്ക് വോട്ട് നല്‍കിയത്. രാജപക്സയുടെ ദുര്‍ഭരണംമൂലം പൊറുതിമുട്ടിയ ജനങ്ങള്‍ ബാലറ്റിലൂടെ അമര്‍ഷം രേഖപ്പെടുത്തുകയായിരുന്നു. ജനാധിപത്യത്തെ ഇനിയും ഇകഴ്ത്താന്‍ രാജപക്സയെ അനുവദിക്കില്ളെന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു.
അജയ്യതയുടെയും കരുത്തിന്‍െറയും പര്യായമായി രാജപക്സ സ്വയം സൃഷ്ടിച്ച മിഥ്യയെ തകര്‍ക്കാന്‍ സാധിച്ചതായിരുന്നു സിരിസേന കൈവരിച്ച വലിയ വിജയം. ഇന്ത്യക്കും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും സ്പഷ്ടമായ ചില സന്ദേശങ്ങള്‍ ഈ വിജയം  അന്തര്‍വഹിക്കുന്നുണ്ട്. അര്‍ധസ്വേച്ഛാധിപതികളെയും അതിദേശീയവാദ ഹീറോകളെയും നിഷ്കാസനം ചെയ്യാന്‍ നമുക്കും സന്ദര്‍ഭങ്ങള്‍ ലഭിക്കുമെന്ന വലിയ സന്ദേശം.
സാമ്പത്തിക  സൈനിക സഹായങ്ങള്‍ക്കുവേണ്ടി രാജ്പക്സ ചൈനയെയായിരുന്നു വന്‍തോതില്‍ ആശ്രയിച്ചിരുന്നത്. പുതിയ സര്‍ക്കാര്‍ ആ നയം റദ്ദാക്കുന്നത് ഇന്ത്യക്ക് ഗുണകരമാകും. ദ്വീപ് രാജ്യവുമായി സന്തുലിത ബന്ധം സ്ഥാപിക്കാനാകണം ഇന്ത്യ ശ്രമിക്കേണ്ടത്. പുതിയ രാഷ്ട്രീയ സാഹചര്യം ഇന്ത്യക്കുമുന്നില്‍ പുതിയ സാധ്യതകളുടെ കവാടം തുറന്നിട്ടിരിക്കുന്നു.
 

സ്വാതന്ത്ര്യത്തിനും നീതിക്കും സയണിസ്റ്റ് തിരുത്ത്

Posted: 18 Jan 2015 06:58 PM PST

Image: 

കൂട്ടക്കുരുതികളും വംശഹത്യകളും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കൊടുമ്പിരിക്കൊള്ളുമ്പോഴൊക്കെ കണ്ടുനില്‍ക്കാറുള്ള അന്താരാഷ്ട്ര സമൂഹം എന്നു സ്വയം വിശേഷിപ്പിക്കുന്ന വന്‍ശക്തികള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന തിരക്കിലായിരുന്നു കഴിഞ്ഞയാഴ്ചകളില്‍. വിവിധ ലോകരാജ്യങ്ങളില്‍ അധിനിവേശക്കാരായുള്ളവരും പിഞ്ചുകുഞ്ഞുങ്ങളെ അറുകൊലചെയ്ത കറ മായാത്ത ഇസ്രായേല്‍ പ്രധാനമന്ത്രിയെ പോലുള്ള മനുഷ്യക്കശാപ്പുകാരുമൊക്കെ ഒരു നാലാംകിട ഫ്രഞ്ച് പ്രസിദ്ധീകരണത്തിന്‍െറ നേരും നെറിയുമില്ലാത്ത വരയും കുറിയും സംരക്ഷിക്കാന്‍ രംഗത്തിറങ്ങി. എന്നാല്‍, അതിന്‍െറ അലയൊലികള്‍ അന്തരീക്ഷത്തിലലിയും മുമ്പേ ഇതാ ആ സ്വാതന്ത്ര്യത്തിനു തിരുത്തുമായി ഇസ്രായേലും പിറകെ പടിഞ്ഞാറന്‍ ലോകവും സ്വന്തം പൂച്ച് പുറത്തുകാട്ടിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള അവകാശങ്ങളെല്ലാം തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്തും അതിനെ ഹനിക്കാതെയും ആയിരിക്കണമെന്ന നിര്‍ബന്ധം ഇപ്പോള്‍ അതിനുവേണ്ടി പുരപ്പുറത്തു കയറി കൂവുന്ന എല്ലാവര്‍ക്കുമുണ്ടെന്നതിനു തെളിവാണ് പുറത്തുവരുന്നത്. നിരപരാധരായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 2,300 പേരെ ഫലസ്തീനിലെ ഗസ്സയില്‍ കഴിഞ്ഞവര്‍ഷം കൊന്നുതള്ളിയ സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തീരുമാനിച്ചത് സയണിസ്റ്റ് രാഷ്ട്രത്തിനു പിടിച്ചിട്ടില്ല. ഗസ്സ കൂട്ടക്കൊല സംബന്ധിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് പൂര്‍ണ അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കും സാധ്യതയുണ്ടോ എന്നു പരിശോധിക്കാനുള്ള പ്രാഥമികാന്വേഷണത്തിന് തീരുമാനിച്ചതേയുള്ളൂ. അത് അസംബന്ധമെന്നു പറഞ്ഞുതള്ളിയ ഇസ്രായേല്‍, അന്താരാഷ്ട്ര കോടതിയുടെയും അന്വേഷണം ആവശ്യപ്പെടാനുള്ള ഫലസ്തീന്‍െറയും അവകാശത്തെ ചോദ്യംചെയ്യുകയാണിപ്പോള്‍. കോടതിയില്‍ അംഗത്വമുള്ള രാജ്യങ്ങള്‍ക്കു മാത്രമേ ഇത്തരമൊരു അന്വേഷണത്തിന് ആവശ്യപ്പെടാന്‍ പറ്റുകയുള്ളൂ എന്നും ഫലസ്തീനിന് രാഷ്ട്രപദവിയില്ലാത്തതിനാല്‍ ഈയാവശ്യം അംഗീകരിക്കാന്‍ കോടതിക്കു കഴിയില്ളെന്നുമാണ് ഇസ്രായേല്‍ വാദം.
വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മാനവികതക്കെതിരായ അതിക്രമം എന്നിവയില്‍ ലോകരാജ്യങ്ങള്‍ക്കു സമീപിക്കാവുന്ന അവസാനകേന്ദ്രമാണ് ഇന്‍റര്‍ നാഷനല്‍ ക്രിമിനല്‍ കോര്‍ട്ട് (ഐ.സി.സി). കോടതിയുടെ ആധാരപ്രമാണമായ റോം സ്റ്റാറ്റ്യൂട്ടില്‍ ഒപ്പുവെക്കുന്ന രാജ്യങ്ങള്‍ക്ക് കോടതിയില്‍ അംഗത്വവും വ്യവഹാരങ്ങള്‍ക്ക് അവസരവും ലഭിക്കുന്നു. ഇതുവരെയായി ലോകത്തെ 213 രാജ്യങ്ങള്‍ റോമ കരാറില്‍ ഒപ്പുവെച്ച് ഐ.സി.സിയുടെ ഭാഗമായെങ്കിലും അമേരിക്കയും ഇസ്രായേലും മാറിനില്‍ക്കുകയാണ്. യു.എന്‍ രക്ഷാസമിതിയില്‍ 2012ല്‍ അംഗത്വം ലഭിച്ചതില്‍ പിന്നീട് ഐ.സി.സിയിലും അംഗത്വം നേടാനുള്ള ഫലസ്തീന്‍െറ ശ്രമം ഈയടുത്താണ് വിജയം കണ്ടത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ മുന്‍പ്രാബല്യത്തോടെ വരുന്ന ഏപ്രിലോടെ ഐ.സി.സിയില്‍ ഫലസ്തീന്‍ അംഗമാവുന്നതായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഈയടിസ്ഥാനത്തിലാണ് കഴിഞ്ഞവര്‍ഷം ജൂണ്‍ 13 മുതല്‍ ഗസ്സയില്‍ നടത്തിയ കൂട്ടക്കശാപ്പിനെ യുദ്ധക്കുറ്റമായി പ്രഖ്യാപിക്കാനാവശ്യപ്പെട്ട് ഫലസ്തീന്‍ ഐ.സി.സിയെ സമീപിച്ചതും കോടതി പ്രാഥമികാന്വേഷണത്തിന് തീരുമാനമെടുത്തതും.
എന്നാല്‍, ഫലസ്തീനിന് വിവിധ ലോകരാജ്യങ്ങളോ അന്താരാഷ്ട്ര സമൂഹം മൊത്തമായോ നിയമസാധുത നല്‍കുന്നത് ഇസ്രായേലിന് അംഗീകരിക്കാനാവില്ല. അതില്‍ ന്യായാന്യായങ്ങളുടെ സാംഗത്യമൊന്നുമില്ല. ഇപ്പോള്‍ കോടതി തീരുമാനത്തില്‍ പ്രതികരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞതും മറ്റൊന്നല്ല. ഫലസ്തീന്‍ ഒരു രാജ്യമല്ല, അതിനാല്‍ അവര്‍ക്ക് ഇസ്രായേലിനോടോ അതിനെതിരായോ വല്ലതും ബോധിപ്പിക്കാനുണ്ടെങ്കില്‍ അത് നേര്‍ക്കുനേര്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ ആവട്ടെ എന്നാണ് അവരുടെ നിലപാട്. അതിനാല്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ തീരുമാനത്തെ തള്ളുക മാത്രമല്ല, ആ സ്ഥാപനത്തിന് സാമ്പത്തിക സഹായം നല്‍കുന്നവരെ അതില്‍നിന്നു പിന്തിരിപ്പിച്ച് ഐ.സി.സിയെതന്നെ നിര്‍വീര്യമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സയണിസ്റ്റ് രാഷ്ട്രം.  123 രാജ്യങ്ങള്‍ അംഗങ്ങളാണെന്നതൊന്നും ഇസ്രായേല്‍ കാര്യമാക്കുന്നില്ല. ആരെയും പ്രതിനിധാനം ചെയ്യാത്ത വെറുമൊരു രാഷ്ട്രീയവേദി മാത്രമാണ് ഐ.സി.സിയെന്നും അതിനാല്‍, അവര്‍ക്ക് ഫണ്ട് അനുവദിക്കരുതെന്നും പ്രചരിപ്പിച്ച് ഇസ്രായേല്‍ വിദേശമന്ത്രി അവിഗ്ദോര്‍ ലിബര്‍മാന്‍ അന്താരാഷ്ട്ര തലത്തില്‍ ലോബിയിങ് തുടങ്ങിക്കഴിഞ്ഞു.
എന്നാല്‍, ഐ.സി.സിയുടെ തീരുമാനമോ അതിനെതിരായ ഇസ്രായേല്‍ നീക്കമോ പടിഞ്ഞാറന്‍ നാടുകള്‍ കണ്ടില്ളെന്നു നടിക്കുന്നു. പലവിധ കാരണങ്ങളാല്‍ ഇസ്രായേലിനെ പിണക്കാന്‍ ആരും തയാറല്ല. ഏറ്റവുമൊടുവില്‍ ഫലസ്തീനിന്‍െറ രാഷ്ട്രപദവി അംഗീകരിച്ച സ്വീഡന്‍െറ വിദേശമന്ത്രിക്ക് സുരക്ഷ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ സന്ദര്‍ശനം റദ്ദാക്കേണ്ടി വന്നു. ഇങ്ങനെ ഫലസ്തീനിനെ വല്ലനിലക്കും പിന്തുണക്കുന്നവരെ മന$ശാസ്ത്ര യുദ്ധത്തിലൂടെ തോല്‍പിച്ച് വശംകെടുത്തുകയോ സ്വന്തം വശത്താക്കുകയോ ആണ് ഇസ്രായേല്‍. അപരര്‍ക്കു മേലുള്ള കുതിര കയറ്റങ്ങളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ പിന്തുണക്കുന്നവര്‍ മാനവികതക്കെതിരായ അതിക്രമങ്ങള്‍ക്ക്, ശിക്ഷയിരിക്കട്ടെ, അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ വിസ്തരിക്കാനുള്ള അവസരം തന്നെ തിരസ്കരിക്കാനാണ് ധിറുതിപ്പെടുന്നത്. ഇവരൊക്കെ വായ്ക്കുരവയിടുന്നത് ആരുടെ, എന്ത് സ്വാതന്ത്ര്യത്തിനുവേണ്ടി എന്ന് തിരിച്ചറിയാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം?!

പാലക്കാടിന്‍െറ ആധിപത്യം തുടരുന്നു; തൊട്ടുപിന്നില്‍ കോഴിക്കോടും തൃശൂരും

Posted: 18 Jan 2015 12:07 PM PST

Image: 

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം നാലാം ദിവസം പിന്നിട്ടപ്പോള്‍ പാലക്കാട് ജില്ല മുന്നില്‍. 554 പോയിന്‍റാണ് ഇതുവരെ പാലക്കാടിന് ലഭിച്ചത്. ആതിഥേയരായ കോഴിക്കോട് 553 പോയിന്‍റുമായി രണ്ടാംസ്ഥാനത്തുണ്ട്. മൂന്നും നാലും സ്ഥാനങ്ങളില്‍ തൃശൂര്‍, കണ്ണൂര്‍ ജില്ലകളാണുള്ളത്. ഇവര്‍ യഥാക്രമം 544, 543 പോയിന്‍റുകളുമായി മുന്നേറുകയാണ്.

അതേസമയം, കലോത്സവത്തില്‍  അപ്പീലുകള്‍ കുന്നുകൂടുന്നതിനെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അപ്പീലുകള്‍ പരിധിവിടുന്നത്  നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അടുത്തവര്‍ഷം കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്നും മന്ത്രി പികെ. അബ്ദുറബ്ബ് വ്യക്തമാക്കിയപ്പോള്‍, വാരിക്കോരി അപ്പീല്‍ അനുവദിച്ചതിന്‍െറ പേരില്‍ മൂന്നു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മത്സരങ്ങള്‍ അനന്തമായി നീളുന്നതിനെ തുടര്‍ന്ന് കുട്ടികള്‍ തളര്‍ന്നുവീഴുന്നത് സംബന്ധിച്ച കഴിഞ്ഞ ദിവസം ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഞായറാഴ്ചയും അപ്പീല്‍  പ്രവാഹത്തില്‍ കുടുങ്ങിയ കുട്ടികള്‍ തളര്‍ന്ന് കുഴഞ്ഞുതന്നെ നേരം വെളുപ്പിച്ചു. കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍നിന്ന് കൂടുതല്‍ അപ്പീലുകള്‍ വന്ന സാഹചര്യത്തിലാണ് അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

മറ്റ് ജില്ലകളിലെ ഡി.ഡി.ഇമാരെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നൂറിലധികം അപ്പീലുകള്‍ അനുവദിച്ചതിനാലാണ്  ഈ ജില്ലകളെ പ്രത്യേകം നിരീക്ഷിക്കുന്നത്. അപ്പീല്‍ അനുവദിക്കാനുണ്ടായ സാഹചര്യം, രാഷ്ട്രീയ ഇടപെടല്‍ തുടങ്ങിയവയെല്ലാം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. 1270 അപ്പീലുകളില്‍ ഭൂരിഭാഗവും അതത് ഡി.ഡി.ഇമാരാണ് അനുവദിച്ചത്. ബാലാവകാശ കമീഷന്‍, വയനാട് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്നിവരും അപ്പീല്‍ അനുവദിച്ചതും പരിശോധിക്കും. ഒരു സ്കൂളില്‍നിന്ന് 30 അപ്പീല്‍ അനുവദിച്ച സംഭവം വരെയുണ്ട്.

മേള കഴിഞ്ഞാലുടന്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിക്കും. അപ്പീല്‍ പ്രവാഹം തടയുകകൂടി ലക്ഷ്യമാക്കിയാവും മാന്വല്‍ പരിഷ്കരണമെന്നും ജനാധിപത്യപരമായ അവകാശമായതിനാല്‍ അപ്പീല്‍ നിയന്ത്രിക്കുകയല്ലാതെ നിരോധിക്കാന്‍  കഴിയില്ളെന്നും മന്ത്രി അബ്ദുറബ്ബ് മാധ്യമത്തോട് പറഞ്ഞു.   

അപ്പീലുകള്‍ പ്രവാഹം മൂലം ഇടവേളകളില്ലാതെയാണ് ഇപ്പോള്‍ മത്സരം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 832 അപ്പീലുകളാണ് അനുവദിച്ചിരുന്നത്. ഈ വര്‍ഷം  നാലാം ദിവസത്തിലത്തെിയപ്പോഴേക്കും അപ്പീലുകളുടെ എണ്ണം 1270ലത്തെി.
കലോത്സവത്തിന്‍െറ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ബാലാവകാശ കമീഷന്‍ അംഗം ഗ്ളോറി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പോയന്‍റ് നില

  • പാലക്കാട്^ 554
  • കോഴിക്കോട്^ 553
  • തൃശൂര്‍^ 544
  • കണ്ണൂര്‍^ 543
  • മലപ്പുറം^531
  • കാസര്‍കോട്^526
  • തിരുവനന്തപുരം^525
  • ആലപ്പുഴ^ 524
  • കോട്ടയം^ 522
  • എറണാകുളം^ 520
  • കൊല്ലം^ 516
  • വയനാട്^ 494
  • പത്തനംതിട്ട^ 468
  • ഇടുക്കി^ 449

ഭീകരവേട്ട: മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വരുന്നു

Posted: 18 Jan 2015 11:45 AM PST

Image: 

ന്യൂഡല്‍ഹി: ഭീകരവിരുദ്ധ വേട്ടയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നു. ഇക്കാര്യം സജീവമായും ഗൗരവമായും പരിഗണിച്ചുവരുകയാണെന്ന് കേന്ദ്ര ധനകാര്യ, വാര്‍ത്താവിതരണവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ജസ്റ്റിസ് വര്‍മ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
മാധ്യമങ്ങളെ നിരോധിക്കാന്‍ സാധിക്കുന്ന കാലം കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ കുതിപ്പ് വന്നതോടെ സെന്‍സര്‍ഷിപ്പും അസാധ്യമായിരിക്കുന്നു.
പരസ്യങ്ങള്‍ നിഷേധിച്ച് മാധ്യമങ്ങളെ ശിക്ഷിക്കാമെന്നതും നടപ്പുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വര്‍ത്തമാനകാലത്ത് മാധ്യമങ്ങളുടെ ഉത്തരവാദിത്തം ചര്‍ച്ച ചെയ്യുമ്പോള്‍ ഭീകരവിരുദ്ധ വേട്ടയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ് രീതി സുപ്രധാനമായ പ്രശ്നമാണ്. മാധ്യമങ്ങള്‍ക്ക് സംഭവസ്ഥലം വരെ ചെന്ന് തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണം വേണമോയെന്ന കാര്യം ചര്‍ച്ച ചെയ്യണം.
മുംബൈ ഭീകരാക്രമണ സമയത്ത് മാധ്യമങ്ങള്‍ നല്‍കിയ തത്സമയ വാര്‍ത്തകളും ദൃശ്യങ്ങളും ഭീകരവാദികളെ നിയന്ത്രിച്ചവര്‍ക്ക് നമ്മുടെ സൈനിക നീക്കങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഉപകരിച്ചു. അങ്ങനെ സംഭവിക്കാന്‍ പാടില്ളെന്ന ഉറച്ച നിലപാടാണ് പ്രതിരോധ, വാര്‍ത്താവിതരണ മന്ത്രാലയങ്ങള്‍ക്കുള്ളത്. മുംബൈ ഭീകരാക്രമണം പോലുള്ള സന്ദര്‍ഭങ്ങളില്‍ സൈനികര്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് അത് ചിത്രീകരിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമുണ്ടെന്നും ജെയ്റ്റ്ലി തുടര്‍ന്നു.

ഓനാള് ഉഷാറാ....

Posted: 18 Jan 2015 11:33 AM PST

Image: 

മകന്‍ റിസ്വാന്‍ പല്ലിയായി വേഷമിട്ട് അരങ്ങു തകര്‍ക്കുന്നതു കാണാന്‍ മൂസയും പാത്തുമ്മയും കലോത്സവ വേദിയിലത്തെി. അധ്യാപകനായും രക്ഷിതാവായും സദാചാര പൊലീസായും അടിക്കടി വേഷം മാറുന്ന പല്ലിയായുള്ള മകന്‍െറ പകര്‍ന്നാട്ടം വിസ്മയം നിറഞ്ഞ കണ്ണുകളോടെ അവര്‍ നോക്കിനിന്നു. നാടകത്തിനു തിരശ്ശീല വീണപ്പോള്‍ മകള്‍ റസിയയെയും കൂട്ടി റിസ്വാനെ അനുമോദിക്കാന്‍ ഇരുവരും അണിയറയിലേക്ക് പാഞ്ഞു.

തങ്ങളുടെ പ്രിയ കഥാപാത്രങ്ങളെ നേരില്‍ കണ്ടതിലുള്ള അതിരറ്റ ആഹ്ളാദത്തില്‍ പ്രേക്ഷകരും അവര്‍ക്കൊപ്പം നീങ്ങിയപ്പോള്‍ പൊലീസിന് ഇടപെടേണ്ടിവന്നു. മീഡിയവണിലെ ജനപ്രിയ ആക്ഷേപഹാസ്യ പരിപാടിയായ ‘എം80’ മൂസയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനോദ് കോവൂര്‍, സുരഭി ലക്ഷ്മി എന്നിവരാണ് മകന്‍ റിസ്വാന്‍െറ വേഷമിടുന്ന അതുലിന്‍െറ പ്രകടനം കാണാന്‍ എത്തിച്ചേര്‍ന്നത്. മകള്‍ റസിയയെ അവതരിപ്പിക്കുന്ന അഞ്ജുവും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

സാമൂതിരി സ്കൂള്‍ അങ്കണത്തില്‍ അരങ്ങേറിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരത്തില്‍ പങ്കെടുക്കുന്ന അതുല്‍ നേരത്തെ സംസ്ഥാന, ജില്ലാതലങ്ങളില്‍ നടന്ന നാടകമത്സരങ്ങളില്‍ മികച്ച അഭിനേതാവായിട്ടുണ്ട്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് അതുല്‍. ശിവദാസ് പൊയില്‍ക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ച പല്ലി എന്ന നാടകത്തില്‍ അവിസ്മരണീയമായ അഭിനയമാണ് അതുല്‍ കാഴ്ചവെച്ചത്. മത്സരിച്ച നാടകങ്ങളില്‍ മികച്ചുനിന്നു ‘പല്ലി’.

പല്ലിയുടെ വേഷത്തില്‍ നിന്ന റിസ്വാനെ ആശ്ളേഷിച്ചുകൊണ്ടാണ് ഉപ്പയും ഉമ്മയും അനുമോദിച്ചത്. ഓനാള് ഉഷാറാണെന്ന് മൂസ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തോട് അഭിമാനത്തോടെ പറയുന്നുണ്ടായിരുന്നു. സമ്മാനം തന്‍െറ പുന്നാരമോനു തന്നെ എന്ന് പാത്തുമ്മ ഉറപ്പിച്ചു പറയുകയും ചെയ്തു. നാടകം പഠിപ്പിച്ച മാഷിനെ അഭിനന്ദിക്കാനും ഇരുവരും മറന്നില്ല. കണ്ടുനിന്നവര്‍ ഒന്നടങ്കം കൈയടിച്ചുകൊണ്ടാണ് ഈ സമാഗമം ആഘോഷിച്ചത്. പരമ്പരയുടെ സംവിധായകന്‍ ഷാജി അസീസും നാടകവേദിയില്‍ എത്തിയിരുന്നു.

പകല്‍ക്കൊള്ള

Posted: 18 Jan 2015 11:25 AM PST

Image: 
Subtitle: 
നാലര മാസത്തിനിടെ പെട്രോളിന് കുറഞ്ഞത് 13 രൂപ; ഡീസലിന് 10 രൂപ/ നികുതി കുറക്കണമെന്ന് സ്വകാര്യ ബസുടമകള്‍/ കര്‍ണാടകയില്‍ മിനിമം ചാര്‍ജ് അഞ്ച് രൂപ, തമിഴ്നാട്ടില്‍ മൂന്ന്

തിരുവനന്തപുരം: ഇന്ധന വിലയില്‍ വന്‍കുറവ് വന്നിട്ടും ബസ് യാത്രാക്കൂലി കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുന്നു. നാലര മാസത്തിനിടെ ഡീസലിന് പത്തും പെട്രോളിന് 13 ഉം രൂപ കുറഞ്ഞിട്ടും ബസ്, ഓട്ടോ, ടാക്സി യാത്രാനിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പഴയ ഇന്ധനവില കാലത്തെ നിരക്കുകള്‍ നല്‍കി നടുവൊടിയുകയാണ് യാത്രക്കാര്‍. ഇന്ധന വില കുറഞ്ഞത് അനുസരിച്ച് കര്‍ണാടക ബസ് യാത്രാക്കൂലിയില്‍ കുറവ് വരുത്തി. അവിടെ മിനിമം ബസ് ചാര്‍ജ് ആറു രൂപയില്‍ നിന്ന്  അഞ്ചായി കുറച്ചു. തമിഴ്നാട്ടില്‍ മിനിമം ചാര്‍ജ് മൂന്ന് രൂപയാണ്. അതേ സമയം, കേരളത്തിലെ മിനിമം ചാര്‍ജ്  ഏഴ് രൂപയില്‍ നിന്ന് കുറക്കണമെന്ന ശക്തമായ ആവശ്യത്തിന് നേരെ മുഖം തിരിക്കുകയാണ് സര്‍ക്കാര്‍.
ഇന്ധന വിലവര്‍ധന ചൂണ്ടിക്കാട്ടിയാണ് കാലാകാലങ്ങളില്‍ ബസ്, ലോറി, ഓട്ടോ, ടാക്സി നിരക്കുകള്‍ നിശ്ചയിക്കുന്നത്. 2014 ആഗസ്റ്റ് 31ന് ഒരു ലിറ്റര്‍ ഡീസലിന് 63.32 രൂപയായിരുന്നു തിരുവനന്തപുരത്തെ വില. ശനിയാഴ്ച ഡീസല്‍ വില കുറച്ചതോടെ ഇത് 53.35 രൂപയായി. ഇക്കാലത്തിനിടയില്‍ ഏഴ് തവണയാണ് ഇന്ധനവില കുറച്ചത്. ദിവസം 100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ബസിന് ഇന്ധന വിലയിലെ കുറവുകൊണ്ട് മാത്രം ലഭിക്കുന്ന പ്രതിദിന ലാഭം 1000 ലധികമാണ്. 4.5 ലക്ഷം ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിന ലാഭം 45 ലക്ഷവും. 13.5 കോടിയാണ് ഈ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ ലാഭം. പെട്രോളിന്‍െറ വില 2014 ജൂലൈ ഒന്നിന് ലിറ്ററിന് 77.35  ആയിരുന്നത് ഇപ്പോള്‍ 63.72 രൂപയാണ്. എന്നാല്‍, ഇതിന്‍െറ ഗുണം പൊതുജനങ്ങള്‍ക്ക് കിട്ടുന്നില്ല.
2014 മേയ് 20 മുതലാണ് പുതുക്കിയ ബസ് നിരക്ക് നിലവില്‍ വന്നത്. ഓര്‍ഡിനറി സര്‍വിസിന് മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴാക്കുകയാണ് ചെയ്തത്. കിലോമീറ്റര്‍ ചാര്‍ജ് 58 പൈസയില്‍നിന്ന് 64 ആക്കുകയും ചെയ്തു. സൂപ്പര്‍ ക്ളാസ് സര്‍വിസുകളുടെ നിരക്കുകളും വര്‍ധിപ്പിച്ചു. ഇന്ധനവില കൂടിയ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് പത്താക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം.
2012 സെപ്റ്റംബറിലാണ് അതിന് മുമ്പ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഇന്ധനവില അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എപ്പോഴും കൂട്ടാനാവില്ളെന്നും അതിനാല്‍ ഭാവിയിലുണ്ടാകുന്ന ഡീസല്‍ വിലവര്‍ധന കൂടി കണക്കിലെടുത്താണ് വര്‍ധിപ്പിക്കുന്നതെന്നും രേഖപ്പെടുത്തിയാണ് രാമചന്ദ്രന്‍ കമ്മിറ്റി നിരക്ക് കൂട്ടാന്‍ ശിപാര്‍ശ നല്‍കിയത്.
മികച്ച റോഡുകള്‍ ഉണ്ടാവുകയും കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ ലഭ്യമാവുകയും ചെയ്യുന്നുണ്ടെങ്കിലും വാഹനങ്ങളുടെ പ്രവര്‍ത്തനചെലവ് കണക്കാക്കാന്‍ ഇന്ധനവില വര്‍ദ്ധന എന്ന രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. എല്ലാ വര്‍ഷവും എന്‍ജിനും ഗിയര്‍ബോക്സും മാറേണ്ടിവരുന്നുവെന്ന നിലയില്‍ കണക്കുകള്‍ സൃഷ്ടിച്ചാണ് നാറ്റ്പാക്  സ്വകാര്യ ബസ്സര്‍വിസിന്  ചെലവ് കണക്കാക്കിയിരിക്കുന്നത്.
ബസുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നവര്‍ക്ക് നല്‍കുന്ന കൂലി വരെ ചെലവിലുണ്ട്. ഇത് കണ്ണടച്ച് വിശ്വസിച്ചാണ് രാമചന്ദ്രന്‍ കമ്മിറ്റി യാത്രാനിരക്കുകള്‍ നിശ്ചയിച്ചത്.
 

അവഗണനയെ അതിജയിച്ച് സുധീഷ് വരുന്നു

Posted: 18 Jan 2015 11:09 AM PST

Image: 

കല്‍പറ്റ: അരപ്പറ്റ ടീ എസ്റ്റേറ്റിന്‍െറ കഡൂര ഡിവിഷനില്‍ ജോലിക്കാര്‍ക്ക് താമസിക്കാനുള്ള പഴകി ദ്രവിച്ച പാടികളിലൊന്ന്. പൊട്ടിപ്പൊളിഞ്ഞ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ക്ക് കീഴെ രണ്ടു മുറികള്‍ മാത്രമുള്ള ലൈന്‍ നമ്പര്‍ 47ലാണ് സുധീഷ് ചന്ദ്രന്‍ എന്ന പത്താം ക്ളാസുകാരന്‍െറ താമസം.

തേയിലക്കാടുകള്‍ക്കിടയിലൂടെ ഒറ്റയടിപ്പാതയിറങ്ങി പാടിയിലത്തെുമ്പോള്‍ ഇടുങ്ങിയ റൂമിലെ രണ്ടു കട്ടിലുകള്‍ക്കിടയിലുള്ള സ്ഥലത്ത് സുധീഷ് തീവ്ര പരിശീലനത്തിലാണ്. ചൊവ്വാഴ്ച ചുരമിറങ്ങി കോഴിക്കോട്ടങ്ങാടിയിലത്തെണം. അവിടെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ടില്‍ മത്സരിക്കണം. മിടുക്കന്മാര്‍ മാറ്റുരക്കുന്ന വേദിയില്‍ മികവുകാട്ടി കുറേ കണക്കുകള്‍ തീര്‍ക്കാനുണ്ട് പട്ടികജാതി വിഭാഗക്കാരനായ ഈ കൊച്ചു മിടുക്കന്.

അപ്പീല്‍ തള്ളിയ അധികാരി വര്‍ഗത്തിനു മുന്നില്‍ നീതിപീഠത്തിന്‍െറ ദയാവായ്പുമായി മത്സരിക്കാനത്തെി ജില്ലയില്‍ ഒന്നാമനായി അര്‍ഹത നേടിയതിന്‍െറ ആവേശവും ആത്മവിശ്വാസവുമായാണ് കൂട്ടുള്ളത്. മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ സുധീഷിന് കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തില്‍ മോണോ ആക്ടിന് ‘എ’ ഗ്രേഡുണ്ടായിരുന്നു. അന്ന് ജില്ലയില്‍ ഒന്നാമനുമായി. ഇക്കുറി സബ്ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി വിധി വന്നപ്പോള്‍ ഡി.ഇ.ഒക്ക് അപ്പീല്‍ നല്‍കി.

എസ്റ്റേറ്റ് തൊഴിലാളിയായ പിതാവ് ചന്ദ്രന്‍ അയല്‍വാസികളില്‍നിന്ന് കടം വാങ്ങിയാണ് അപ്പീല്‍ തുകയായ 1000 രൂപ നല്‍കിയത്. പക്ഷേ, കാര്യമായ വിശദീകരണമൊന്നുമില്ലാതെ അപ്പീല്‍ നിരസിക്കപ്പെട്ടു. സ്വകാര്യ സ്കൂളുകാര്‍ക്ക് വാരിക്കോരി അപ്പീല്‍ അനുവദിക്കുകയും സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളുടേത് നിരസിക്കുകയും ചെയ്യുന്ന പതിവു ചിത്രങ്ങളിലൊന്ന്. പിന്നീട് കോടതി മാത്രമായി ശരണം.   

ജില്ലാ മേള ജനുവരി അഞ്ചിന് തുടങ്ങും. രണ്ട്, മൂന്ന്, നാല് തീയതികളില്‍ കോടതി അവധി. ഒന്നാം തീയതി കോടതിയെ സമീപിക്കാന്‍ ഡി.ഇ.ഒ ഓഫിസില്‍നിന്ന് അപ്പീല്‍ നിരസിച്ച ഓര്‍ഡര്‍ വേണം. ഓഫിസിലത്തെിയപ്പോള്‍ ഡി.ഇ.ഒ അവധിയില്‍. കോടതിയില്‍ പോയിട്ടൊന്നും കാര്യമില്ളെന്ന് ക്ളര്‍ക്കിന്‍െറ പരിഹാസം. ഒടുവില്‍ 1000 രൂപക്ക് ടാക്സി പിടിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ ഡി.ഇ.ഒയുടെ വീട്ടിലത്തെി ഒപ്പുവാങ്ങി. ‘ഇതിനായിരുന്നെങ്കില്‍ ഞാന്‍ നേരത്തേ തരുമായിരുന്നില്ളേ’ എന്ന് ഡി.ഇ.ഒ പരിഹസിച്ചതായി സുധീഷ് പറയുന്നു.

തുടര്‍ന്ന് ഹൈകോടതിയില്‍നിന്ന് അപ്പീല്‍ നേടി. അധ്യാപകരും നാട്ടുകാരും പിരിവെടുത്താണ് വക്കീല്‍ ഫീസ് നല്‍കിയത്. ജില്ലാ മേളയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ, തന്നെ തഴഞ്ഞവരോട് മധുരപ്രതികാരം. സ്കൂളിലെ മലയാളം അധ്യാപകന്‍ അഷ്റഫ് വട്ടോളിയാണ് പരിശീലകന്‍. ഡി.ഇ.ഒയുടെ നിലപാടിനെതിരെ വിദ്യാഭ്യാസ മന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയതിനു പിന്നാലെയാണ് കോഴിക്കോട്ടത്തെുന്നത്.

സര്‍ക്കാര്‍ സ്കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ രണ്ടാം തരക്കാരല്ളെന്ന് ബോധ്യപ്പെടുത്താന്‍ പരമാവധി മികവ് പുറത്തെടുക്കുമെന്ന് സുധീഷ്. അപ്പോഴും, പഠനത്തിലും ഒന്നാം തരക്കാരനായ മകനില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് സ്വന്തമായി വീടും സ്ഥലവുമില്ലാത്ത, ജനനം മുതല്‍ ഈ പാടിയില്‍ താമസിക്കുന്ന ചന്ദ്രനും ഭാര്യ വിജയയും.  

ബാര്‍ കോഴ: ‘ഒത്തുതീര്‍ക്കാന്‍’ രഹസ്യതീരുമാനം

Posted: 18 Jan 2015 11:03 AM PST

Image: 
Subtitle: 
ബിജു രമേശിന്‍െറ വിമതറോള്‍ ബാര്‍ ഉടമകളുടെ നാടകം

തിരുവനന്തപുരം: ബാര്‍ കോഴ കേസ് ഒത്തുതീര്‍ത്ത് മന്ത്രി കെ.എം. മാണിയെ രക്ഷിക്കാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍െറ രഹസ്യതീരുമാനം. പൂട്ടിയ ബാറുകളെല്ലാം തുറന്ന് മദ്യക്കച്ചവടം കൊഴുക്കുന്നതുവരെ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് വിമതറോളില്‍ തുടരാനും ധാരണയായിട്ടുണ്ട്. പൂട്ടിയ 418 ബാറുകളില്‍ ഭൂരിഭാഗവും ബിയര്‍, വൈന്‍ പാര്‍ലറുകളായതോടെ മാണിയെ രക്ഷിച്ച് തങ്ങളുടെ മദ്യസാമ്രാജ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ബാര്‍ ഉടമകള്‍. ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സര്‍ക്കാര്‍ തീരുമാനം ഉയര്‍ത്തിക്കാട്ടി മദ്യനയത്തെ കോടതിയില്‍ ചോദ്യംചെയ്യാനും പൂട്ടിക്കിടക്കുന്നവയില്‍ ‘ശുചിത്വമുള്ള’ ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് കൂടി അനുകൂലവിധി നേടിയെടുക്കാനുമാണ് ബാര്‍ ഉടമകളുടെ നീക്കം.

ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍  സെക്രട്ടറി ധനേശന്‍, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അനിമോന്‍ എന്നിവര്‍ ശനിയാഴ്ച മാണിക്ക് അനുകൂലമായി വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് ഈ തീരുമാനത്തിന്‍മേലാണ്. സഹായ അഭ്യര്‍ഥനയുമായാണ് മാണിയെ കാണാന്‍ പോയതെന്നും കോഴ നല്‍കിയിട്ടില്ളെന്നുമായിരുന്നു ഇവരുടെ മൊഴി. അതേസമയം, ബിജു രമേശ് അസോസിയേഷന്‍ തീരുമാനത്തിന് വിരുദ്ധമെന്ന നിലയില്‍ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അസോസിയേഷന്‍ ഉന്നതരുടെയും ബഹുഭൂരിപക്ഷം ബാര്‍ ഉടമകളുടെയും തീരുമാനപ്രകാരമാണ്.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മാണിക്കെതിരെ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി കാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കുക എന്നതായിരുന്നു കോഴ വിവാദത്തിലൂടെ ബിജു രമേശും സംഘവും ലക്ഷ്യമിട്ടത്. ഇത് എല്ലാവരുടെയും അറിവും സമ്മതത്തോടും കൂടിയായിരുന്നു. കാര്യങ്ങള്‍ തങ്ങളുടെ വഴിക്കായ സാഹചര്യത്തില്‍ മാണിയെയും സര്‍ക്കാറിനെയും സംരക്ഷിക്കേണ്ടത് ബാര്‍ ഉടമകളുടെ കൂടി ആവശ്യമായി. ബിയര്‍ പാര്‍ലറുകളായി തുറന്ന ബാറുകള്‍ക്ക് ഭക്ഷ്യനികുതി ഇനത്തില്‍ ലക്ഷങ്ങള്‍ ഒടുക്കേണ്ടി വരും. ഇക്കാര്യങ്ങളിലെല്ലാം ധനമന്ത്രിയുടെ ഒത്താശ ലഭിച്ചേ മതിയാകൂ. എന്നാല്‍, മാണിക്കെതിരെ ഇതുവരെ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് ഒറ്റയടിക്ക് പിന്‍മാറാന്‍ സാധിക്കാത്തതിനാലാണ് അസോസിയേഷന്‍കാര്‍ ചേരിതിരിഞ്ഞ് രണ്ടുപക്ഷത്തായി നില്‍ക്കുന്നത്. ഈയാഴ്ച മൊഴി നല്‍കാനത്തെുന്ന അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണിയും വൈസ് പ്രസിഡന്‍റ് കൃഷ്ണദാസും മാണിക്ക് അനുകൂലമായി മൊഴിനല്‍കും. മാണിക്ക് കോഴയോ തെരഞ്ഞെടുപ്പ് ഫണ്ടോ നല്‍കിയില്ളെന്നാകും ഇവര്‍ പറയുക.

പൂട്ടിയ എല്ലാ ബാറുകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാനുള്ള വിധി കോടതിയില്‍നിന്നുണ്ടാകുംവരെ ബാര്‍ ഉടമകളുടെ ഒത്തുകളി തുടരാണ് തീരുമാനം. അനുകൂല വിധി വരുന്നതോടെ ബാര്‍ കോഴ കേസ് അടഞ്ഞ അധ്യായമായി മാറും.

ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് ഇന്ന് റാഞ്ചിയില്‍ തുടക്കം

Posted: 18 Jan 2015 10:47 AM PST

Image: 
Subtitle: 
ആദ്യദിനം ആറ് ഫൈനല്‍ • ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററോടെ തുടക്കമാവും

കാത്തുവെച്ച കിരീടത്തിലേക്ക് കേരളം തിങ്കളാഴ്ച കുതിച്ചുപായും. ഉഷയും ഷൈനിയും അഞ്ജുവും ബോബിയും പിന്നിട്ട വഴികളിലൂടെ ഓടിയും ചാടിയുമത്തെിയ കൗമാരം റാഞ്ചിയുടെ കടുത്ത തണുപ്പില്‍ ഒരിക്കല്‍ക്കൂടി കേരളത്തിന്‍െറ കായികപ്പെരുമയുടെ പെരുമ്പറ മുഴക്കും. തിങ്കളാഴ്ച തുടക്കമാവുന്ന 60ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് വേദിയാകുന്ന ബിര്‍സമുണ്ട സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലും ഇനിവരുന്ന അഞ്ചുനാള്‍ തീപാറുന്ന പോരാട്ടങ്ങളാണ്. സ്കൂള്‍ അങ്കക്കളരിയില്‍ ഒന്നര വ്യാഴവട്ടക്കാലമായി തുടരുന്ന ആധിപത്യം നിലനിര്‍ത്താന്‍ കേരളത്തിന്‍െറ 113 അംഗ സംഘം അരയും തലയും മുറുക്കുമ്പോള്‍ ഏറുകാരുടെ ബലത്തിലത്തെുന്ന ഹരിയാനയും മഹാരാഷ്ട്രയുമാണ് പേരിന് മാത്രമായി എതിരാളികള്‍. തിങ്കളാഴ്ച രാവിലെ 8.30ന്  ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററോടെ തുടക്കമാകുന്ന മീറ്റിന്‍െറ ആദ്യദിനം ആറിനങ്ങളിലാണ് മെഡല്‍ നിശ്ചയിക്കുക. 95 ഇനങ്ങളിലാണ് മൊത്തം മത്സരങ്ങള്‍.

81ഇനങ്ങളില്‍ പോരിനിറങ്ങുന്ന കേരളം കഴിഞ്ഞവര്‍ഷം 38 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവുമുള്‍പ്പെടെ 315 പോയന്‍റുമായാണ് തുടര്‍ച്ചയായ 17ാം കിരീടത്തില്‍ മുത്തമിട്ടത്. രണ്ടാം സ്ഥാനക്കാരായ ഹരിയാനക്ക് പോയന്‍റ്നിലയില്‍ മൂന്നക്കം കടക്കാനായിരുന്നില്ല.
മഞ്ഞുവീഴുന്ന മണ്ണില്‍, ആഞ്ഞുവീശുന്ന ശീതക്കാറ്റില്‍ കോച്ചിവലിക്കുന്ന തണുപ്പാണ് കേരളത്തിന്‍െറ മുഖ്യ എതിരാളി. ഞായറാഴ്ച രാവിലെ രണ്ടാം സംഘവും എത്തിയതോടെ പൂര്‍ണസജ്ജമായ ക്യാമ്പില്‍ സംസാരവിഷയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തണുപ്പിന് കാഠിന്യം കുറവാണെന്നാണ്. എങ്കിലും, കൂട്ടത്തില്‍ ചിലരെയെങ്കിലും കാലാവസ്ഥ ശല്യപ്പെടുത്തുന്നുണ്ട്. നടത്തത്തില്‍ മത്സരിക്കേണ്ട മണിയൂര്‍ സ്കൂളിലെ അശ്വതി അസുഖംകാരണം അവസാനനിമിഷം പിന്മാറിയതിനാല്‍ ടീമംഗങ്ങളുടെ എണ്ണം 113 ആയി കുറഞ്ഞു.
കഴിഞ്ഞവര്‍ഷം ആദ്യസ്വര്‍ണം കൊണ്ടുവന്ന കെ.ആര്‍. ആതിരയാണ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്‍െറ സുവര്‍ണനേട്ടങ്ങളിലേക്ക് ആദ്യം സ്പൈക്കണിയുന്നത്. ഒപ്പം അനുമോള്‍ തമ്പിയും ട്രാക്കിലിറങ്ങും.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.യു. ചിത്രക്ക് പിന്നില്‍ കഴിഞ്ഞതവണ നേടിയ വെള്ളി സ്വര്‍ണമാക്കാനാണ് പറളിയുടെ എം.വി. വര്‍ഷയുടെ തയാറെടുപ്പ്. കൂടെ പി.ആര്‍. അലീഷയുമുണ്ട്.

 ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ബിബിന്‍ ജോര്‍ജും പി.എന്‍. അജിതുമാണ് ആദ്യദിനം പോരിനിറങ്ങുന്ന ദീര്‍ഘദൂര ഓട്ടക്കാര്‍. ലോങ്ജംപില്‍ കെ.ജെ. ജോഫിനും അബ്ദുല്ല അബൂബക്കറും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ കെ.എ. റുബീനയും ബി.എം. സന്ധ്യയും സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ നിഖില്‍ നിതിനും തിങ്കളാഴ്ച കേരളത്തിന്‍െറ ഭാഗ്യം തേടിയിറങ്ങുന്നവരാണ്്. കണക്കുകൂട്ടലുകള്‍ പിഴച്ചില്ളെങ്കില്‍ വൈകുന്നേരം ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങുംമുമ്പെ വരാനിരിക്കുന്നതിന്‍െറ വ്യക്തമായ സൂചനകള്‍ തെളിയും.

പതിവുപോലെ ഇത്തവണയും പെണ്‍കുട്ടികള്‍ തന്നെയാവും കേരളത്തിന്‍െറ കരുത്ത്. യോഗ്യതാ മാര്‍ക്ക് പിന്നിടാനാവാതെ പോയതിനാല്‍ 10ഓളം വേദികളില്‍ കേരളത്തിന്‍െറ ഏറുകാര്‍ തന്നെയുണ്ടാവില്ല.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററിലും ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററിലും പോള്‍വാള്‍ട്ടിലുമാണ് പിന്നെ കേരളത്തിന്‍െറ സാന്നിധ്യമില്ലാത്തത്.

സബ്ജൂനിയറില്‍ കേരളത്തിന്‍െറ കൊച്ചുതാരങ്ങള്‍ക്ക് എല്ലായ്പ്പോഴും തിണ്ണബലത്തില്‍ കേമന്മാരായ ‘ഏട്ടന്മാരോട്’ മത്സരിക്കേണ്ടിവരുന്നതിനാല്‍ വലിയ പ്രതീക്ഷകളില്ല. ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ഏഴും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എട്ടും ഇനങ്ങളിലാണ് കേരളം സബ്ജൂനിയര്‍ തലത്തില്‍ മത്സരിക്കുന്നത്.

സാനിയക്ക് ഡബ്ള്‍സ് റാങ്കിങ്ങില്‍ മുന്നേറ്റം

Posted: 18 Jan 2015 10:38 AM PST

Image: 

ന്യൂഡല്‍ഹി: ടെന്നിസ് വനിതാ ഡബ്ള്‍സില്‍ ലോക ഒന്നാം നമ്പറാകുക എന്ന ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുത്തുകൊണ്ട് ഇന്ത്യയുടെ സാനിയ മിര്‍സ ഡബ്ള്യൂ.ടി.എയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തത്തെി. അമേരിക്കയുടെ ബെഥനി മറ്റെക് സാന്‍ഡ്സിനൊപ്പം സിഡ്നിയില്‍ നടന്ന ആപിയ ഇന്‍റര്‍നാഷനല്‍ കിരീടം നേടിയതാണ് റാങ്കിങ്ങില്‍ മുന്നിലത്തൊന്‍ സാനിയയെ സഹായിച്ചത്. 2014ല്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ച സാനിയ ഈ സീസണില്‍ നേടിയ ആദ്യ കിരീടമാണ് സിഡ്നിയിലേത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സാനിയ അവസാനമായി ആദ്യ അഞ്ചില്‍ ഇടംപിടിച്ചത്. ആസ്ട്രേലിയന്‍ ഓപണ്‍ വനിതാ ഡബ്ള്‍സില്‍ തായ്വാന്‍െറ സു വി സീയോടൊപ്പമാണ് സാനിയ മത്സരിക്കുക. രണ്ടാം സീഡുകളായ സാനിയ-സു വി സഖ്യം ആദ്യ മത്സരത്തില്‍ അര്‍ജന്‍റീനയുടെ മരിയ ഇറിഗോയന്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ റൊമിന ഒപ്രാന്‍ഡി ജോടിയെ നേരിടും.
 

ദേശീയ ഗെയിംസ്: കളരി കാഴ്ചവസ്തു; ചൈനീസ് ആയോധനകലകളില്‍ മത്സരം

Posted: 18 Jan 2015 10:17 AM PST

Image: 
Subtitle: 
താരങ്ങള്‍ക്ക് മെഡല്‍ കിട്ടിയാല്‍ വുഷുവിനെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിക്കും

തിരുവനന്തപുരം: കളരിയുടെ നാട്ടില്‍ ദേശീയ ഗെയിംസ് എത്തുമ്പോള്‍ ആയോധനകലകളില്‍ മത്സരിക്കുന്നവര്‍ക്ക് ആവേശംവരേണ്ടതാണ്. പക്ഷേ ഗെയിംസില്‍ നടത്തുന്ന ആയോധനകലകളൊക്കെ ചൈനയുടേതും ജപ്പാന്‍േറതും. കളരിപ്പയറ്റ് ആശാന്മാര്‍ക്ക് സങ്കടം വരാതിരിക്കാന്‍ കളരിപ്പയറ്റ് പ്രദര്‍ശനം നടത്തുന്നുണ്ട്. തൈക്വാന്‍ഡോ, ഫെന്‍സിങ്, ജൂഡോ, വുഷു എന്നിവയാണ് മത്സരയിനങ്ങള്‍. ഇതില്‍ ഒട്ടും പ്രചാരത്തിലില്ലാത്തതാണ് വുഷു. എന്നാല്‍ വുഷുവിനെ കായിക ഇനമായി നമ്മുടെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടിലാത്തതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമ്മര്‍ദത്തിലാണ്. ഗുസ്തിയും ബോക്സിങ്ങും അംഗീകരിച്ചവര്‍ക്ക് ഇവ രണ്ടുംകൂടി ചേരുന്ന വുഷുവിനെ അംഗീകരിച്ചാല്‍ എന്താണ് കുഴപ്പമെന്നാണ് താരങ്ങളുടെ ചോദ്യം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നേപ്പാളിലുമൊക്കെ വേരോട്ടമുള്ള ചൈനീസ് ആയോധനകലയായ വുഷു 1989 മുതല്‍ കേരളത്തിലും പ്രചരിക്കുന്നുണ്ട്. ആരും തിരിഞ്ഞുനോക്കാനില്ളെങ്കിലും മണിപ്പൂര്‍, ഡല്‍ഹി, ഝാര്‍ഖണ്ഡ്, അസം, പഞ്ചാബ് തുടങ്ങിയ നാടുകളിലെ അതികായകരെ നേരിട്ട് മെഡല്‍ നേടാനുള്ള കെല്‍പ് മലയാളിക്കുട്ടികള്‍ നേടിക്കഴിഞ്ഞു. പുരുഷ-വനിതാ ടീമുകളില്‍ 18 വീതം താരങ്ങളാണ് ശംഖുംമുഖത്ത് പരിശീലനം നടത്തുന്നത്. ഇവരില്‍ ജോബിന്‍ ജെയും കാര്‍ത്തികയുമാണ് താരങ്ങള്‍. 2014ല്‍ ഹൈദരാബാദില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ വെള്ളിയും വെങ്കലവും ഇവര്‍ നേടിയിരുന്നു. സ്കൗട്ട് ആന്‍ഡ് ഗൈഡ്സില്‍ ജോലിനോക്കുന്ന എസ്.എസ്. സുനിലാണ് പരിശീലകന്‍. വുഷുവിനോടുള്ള സ്നേഹംമൂത്ത് 2001ല്‍ നേപ്പാളില്‍ പോയി വുഷു പഠിക്കുകയായിരുന്നു ഇദ്ദേഹം. മെയ്വഴക്കത്തോടുകൂടി എതിരാളികളെ നേരിടുന്ന വുഷുവില്‍ ആരോഗ്യവും ഏകാഗ്രതയും ആവശ്യമാണ്. ഇതിനായുള്ള പരിശീലനം തുടങ്ങാന്‍ ഏറ്റവും നല്ലപ്രായം എട്ടുമുതല്‍ പത്തുവയസ്സുവരെയാണ്. തീരപ്രദേശത്തുള്ള കുട്ടികള്‍ വുഷുവില്‍ മികവ് കാട്ടുന്നുണ്ടെന്നാണ് പരിശീലകര്‍ പറയുന്നത്.

എതിരാളിയെ നേരിടാന്‍ ആയുധങ്ങളും വുഷുവില്‍ ഉപയോഗിക്കാം. ഹെല്‍മറ്റ്, കൈയുറകള്‍, ചെസ്റ്റ്ഗാര്‍ഡ് എന്നിവയാണ് രക്ഷാകവചങ്ങള്‍. കാര്യവട്ടം എല്‍.എന്‍.സി.പി.ഇ സ്റ്റേഡിയമാണ് വുഷുവിനായി ഒരുങ്ങുന്നത്. 85 കിലോവിഭാഗത്തില്‍ മലയാളി ദേശീയ ചാമ്പ്യനായ ചരിത്രവും വുഷുവിനുണ്ട്. 2003ല്‍ രാജന്‍ മാര്‍ക്കോസാണ് ഈനേട്ടം കരസ്ഥമാക്കിയത്. ഇക്കുറി സ്കൂള്‍ ഗെയിംസില്‍ മൂന്നാംസ്ഥാനം നേടി കുട്ടികള്‍ പ്രതീക്ഷ നിലനിര്‍ത്തുന്നുമുണ്ട്.

1950ല്‍ കൊറിയയില്‍ രൂപംകൊണ്ട തൈക്വാന്‍ഡോക്കും കേരളത്തില്‍ പ്രചാരമേറിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. എതിരാളിയുടെ പോരാട്ടത്തെ കൈകളുപയോഗിച്ച് തടഞ്ഞ് കാലുകള്‍കൊണ്ട് നേരിടുകയെന്നതാണ് തൈക്വാന്‍ഡോയുടെ പ്രത്യേകത. 40ഓളം പേരാണ് ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും കാര്യവട്ടത്തുമായി പരിശീലനം നടത്തുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസ് ജേതാക്കളായ സുരേന്ദ്ര ബന്ദരി, സൗരവ്ജിതേന്ദ്ര വര്‍മ, ജെനി ധര്‍മ തുടങ്ങിയ തൈക്വാന്‍ഡോ പ്രഗല്ഭരുമായി കേരള ടീം ഏറ്റുമുട്ടും. 21 വെങ്കല മെഡലുകളാണ് ഇന്ത്യയില്‍ നടന്ന വിവിധ മത്സരങ്ങളില്‍ കേരളം നേടിയിട്ടുള്ളത്.

തിരുവിതാംകൂര്‍, കൊച്ചി, കോഴിക്കോട് സ്വരൂപങ്ങള്‍ നൂറ്റാണ്ടുകളോളം നിലനിന്നതുതന്നെ വാള്‍ത്തലകളുടെ ബലത്തിലാണെങ്കിലും ഫെന്‍സിങ് എന്ന ആയോധനകലയെ കേരളം പരിചയപ്പെടുന്നത് 1999ലാണ്. ഈ ഇനത്തില്‍ 24 പേരാണ് കോച്ച് വി.കെ. ഷീജയുടെ കീഴില്‍ പരിശീലനം നേടുന്നത്. തമിഴ്നാട് സ്വദേശിനി ബവാനി ദേവിയാണ് കേരളത്തിന് വേണ്ടി വിവിധ ദേശീയ മത്സരങ്ങളില്‍ സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ നേടിത്തരുന്നത്. 2001-2002ലെ മണിപ്പൂര്‍ ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേത്രിയായ കരമന സ്വദേശിനി ക്ളാരമ്മ ഇത്തവണയും തയാറെടുപ്പ് നടത്തുന്നുണ്ട്. താരതമ്യേന പരിചയമുള്ള ജൂഡോക്കായി അറുപതോളം പേരാണ് തയാറെടുക്കുന്നത്. കേരളത്തില്‍ ജൂഡോ എത്തിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. മറ്റുള്ളവയെ അപേക്ഷിച്ച് എതിരാളികളെ ആയോധനമുറകളുപയോഗിച്ച് തടയുകയാണ് ജൂഡോയില്‍ ചെയ്യുന്നത്. തൃശൂര്‍ സ്വദേശിനികളായ ദേവികൃഷ്ണ, പി.ആര്‍. അശ്വതി എന്നിവര്‍ അന്താരാഷ്ട്ര ജൂഡോ മത്സരങ്ങളില്‍ വെങ്കലം നേടിയിട്ടുണ്ട്. അമന്‍ കുമാര്‍, നവജ്യോത്ഖാന, സഞ്ചയ് സിങ്, രജനി ബാല, ജയാ ചൗധരി തുടങ്ങിയ പ്രഗല്ഭര്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ലിബിയയില്‍ വെടിനിര്‍ത്തല്‍

Posted: 18 Jan 2015 09:47 AM PST

Image: 

ട്രിപളി: യു.എന്‍ കാര്‍മികത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ അടുത്തയാഴ്ച ജനീവയില്‍ പുനരാരംഭിക്കാനിരിക്കെ ലിബിയയില്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

വിമത പക്ഷങ്ങള്‍ രണ്ടു ദിവസം മുമ്പ് വെടിനിര്‍ത്താന്‍ സന്നദ്ധമായ സാഹചര്യത്തിലാണ് ത്വബ്റക് ആസ്ഥാനമായി ഭരിക്കുന്ന ഒൗദ്യോഗിക സേന പുതിയ പ്രഖ്യാപനം നടത്തിയത്. സംഘര്‍ഷം നിയന്ത്രണാതീതമായി തുടരുന്ന രാജ്യത്ത് സമാധാനം തിരിച്ചുകൊണ്ടുവരാന്‍ അവസാന ശ്രമമെന്ന നിലക്കാണ് ചര്‍ച്ചകള്‍ നടക്കുന്നത്. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫി അധികാര ഭ്രഷ്ടനാക്കപ്പെട്ടതോടെയാണ് രാജ്യം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിനടിയിലായത്.

ട്രിപളി കേന്ദ്രീകരിച്ച് വിമത പക്ഷങ്ങളും ഏറെ അകലെ ത്വബ്റകില്‍ രാജ്യാന്തര സമൂഹത്തിന്‍െറ അംഗീകാരത്തോടെയുള്ള ഒൗദ്യോഗിക സര്‍ക്കാറും ഭരണം നടത്തുന്നു. ഇവരെ അനുരഞ്ജനത്തിന്‍െറ പാതയിലത്തെിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP