സ്വാഗതം
WELCOME

News Update..

Saturday, January 17, 2015

ഷീ ടാക്സി കോഴിക്കോട്ടേക്കും; ഉദ്ഘാടനം 23ന് Madhyamam News Feeds

ഷീ ടാക്സി കോഴിക്കോട്ടേക്കും; ഉദ്ഘാടനം 23ന് Madhyamam News Feeds

Link to

ഷീ ടാക്സി കോഴിക്കോട്ടേക്കും; ഉദ്ഘാടനം 23ന്

Posted: 16 Jan 2015 10:56 PM PST

Image: 

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ സ്ത്രീ സൗഹൃദ ടാക്സിയായ ഷീ ടാക്സിയുടെ മൂന്നാം ഘട്ടം ജനുവരി 23ന് കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കും വനിതാ വികസ കോര്‍പറേഷനും ചേര്‍ന്ന്  2013 നവംബര്‍ 19നാണ് ഷീ ടാക്സിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മൂന്നാം ഘട്ടം പ്രധാന നഗരമായ കോഴിക്കോട് എത്തി നില്‍ക്കുന്നത്.

അഞ്ചു ഷീ ടാക്സികളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ തലസ്ഥാന നഗരത്തില്‍ 25 ഷീ ടാക്സികളാണ് സര്‍വീസ് നടത്തുന്നത്. രണ്ടാം ഘട്ടമായി എറണാകുളം നഗരത്തില്‍ കഴിഞ്ഞ 2014 മെയ് 19ന് ആറു ടാക്സികള്‍ സര്‍വീസ് തുടങ്ങി. കോഴിക്കോടിനു ശേഷം തൃശൂര്‍, കോട്ടയം, പത്തനംതിട്ട,കൊല്ലം എന്നിവിടങ്ങളിലും ഷീ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സി.ഇയും വനിതാ വികസന കോര്‍പറേഷന്‍ എം.ഡിയുമായ ഡോ. പി.ടി.എം സുനീഷ് അറിയിച്ചു.
ഷീ ടാക്സിയുടെ ഒരു വര്‍ഷത്തെ അനുഭവങ്ങള്‍ സാമൂഹ്യമായും സാമ്പത്തികമായും  ധൈര്യം നല്‍കുന്നതാണ് എന്നാണ് വനിതാ ഡ്രൈവര്‍മാരുടെ അഭിപ്രായം. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്സിയാണ് ഷീ ടാക്സി. പുരുഷന്മാരും കൂടി ഉള്‍പ്പെടുന്ന കുടുംബ യാത്രകള്‍ക്കും പോകുമെങ്കിലും പുരുഷന്മാര്‍ക്കു മാത്രമായി ഷീ ടാക്സി സര്‍വീസ് നടത്തില്ല. യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ ഏതുസമയത്ത് എന്തു പരാതി ഉണ്ടായാലും ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍്ററുണ്ട്. 8590000543 എന്ന നമ്പറില്‍ വിളിച്ചാണ് ടാക്സി ബുക്ക് ചെയ്യേണ്ടത്.
വനിതാ വികസന കോര്‍പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ ഷീ ടാക്സി സംരംഭകര്‍ക്ക് വായ്പ നല്‍കുന്നു. അത് കൃത്യമായി തിരിച്ചടച്ച് കാര്‍ അവര്‍ക്ക് സ്വന്തമാക്കാനാകും. സര്‍ക്കാര്‍ കാര്‍ വാങ്ങി ഓടിക്കാന്‍ നല്‍കുന്നതിനേക്കാള്‍ സ്വന്തമായി കാര്‍വാങ്ങാന്‍ സൗകര്യമൊരുക്കുതാണ് നല്ലത് എന്ന ആശയം വന്‍ വിജയമായിരിക്കുകയാണെന്ന്  വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി.കുല്‍സു ചൂണ്ടിക്കാണിക്കുന്നു.
 

എയര്‍ ഇന്ത്യയുടെ കോക്പിറ്റില്‍ അടിപിടി

Posted: 16 Jan 2015 10:39 PM PST

Image: 

ചെന്നൈ: എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ പൈലറ്റും ഫ്ളെറ്റ് എഞ്ചിനിയറും തമ്മില്‍ അടിപടി. ചെന്നൈയില്‍ നിന്നും പാരിസിലേക്ക് സര്‍വീസ് നടത്തുന്ന എ.ഐ 143 വിമാനത്തിലെ പൈലറ്റ് കോക്പിറ്റിനുള്ളില്‍ വെച്ച്  എഞ്ചിനിയറെ മര്‍ദിക്കുകയായിരുന്നു. കണ്ണന്‍ എന്ന എഞ്ചിനിയറിനാണ് പൈലറ്റിന്‍റെ മര്‍ദനത്തില്‍ പരിക്കേറ്റത്.

സംഭവത്തിനു ശേഷം പൈലറ്റ് മാണിക് ലാല്‍  പുറത്തിറങ്ങാതെ കോക്പിറ്റില്‍ കയറിയിരുന്നു. ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കി. എഞ്ചിനിയറിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തിയത്.  
 

വിവാദസിനിമക്ക് അനുമതി: സെന്‍സര്‍ ബോര്‍ഡിലെ ഒമ്പത് അംഗങ്ങള്‍ കൂടി രാജിവെച്ചു

Posted: 16 Jan 2015 09:56 PM PST

Image: 

ന്യൂഡല്‍ഹി: ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡിലെ  ചെയര്‍പേഴ്സണ്‍ ലീലാ സാംസണിന്‍റെ രാജിക്ക് പിന്നാലെ  ഒമ്പതംഗങ്ങള്‍ കൂടി രാജിവെച്ചു. ഇറാ ഭാസ്കര്‍ അടക്കമുള്ള അംഗങ്ങളാണ് രാജിവെച്ചത്.  സിഖുകാര്‍ക്കിടയില്‍ രൂപംകൊണ്ട ദേരാ സച്ചാ സൗദയുടെ നേതാവും ആള്‍ദൈവവുമായ ഗുര്‍മീത് രാം റഹീം സിങ്ങിന്‍െറ വിവാദ സിനിമ ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ (ദൈവദൂതന്‍)ന് സെന്‍സര്‍ ബോര്‍ഡിന്‍െറ തീരുമാനം മറികടന്ന് അപ്പലറ്റ് ട്രൈബ്യൂണല്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കൂട്ടരാജി. ഇറാ ഭാസ്കര്‍, ലോറ പ്രഭു, പങ്കജ് ശര്‍മ്മ, രാജീവ് മസന്ത്, ടി.ജി ത്യാഗരാജന്‍, മമങ്ക് ദായ്, ശുഭ്ര ഗുപ്ത എന്നിവരുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്.
സെന്‍സര്‍ ബോര്‍ഡിന്‍്റെ സുതാര്യമായ നടത്തിപ്പിന് അടിയന്തരമായി ചില മാറ്റങ്ങള്‍ വരുത്തണമെന്നും  വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ ചെയര്‍പേഴ്സണ്‍ ലീലാ സാംസണ്‍ രാജി വെച്ചിട്ടും മന്ത്രാലയത്തിന്‍്റെ ഭാഗത്തു നിന്നും അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ളെന്ന് ബോഡംഗങ്ങള്‍ ആരോപിച്ചു.

ചെയര്‍പേഴ്സണ്‍ ഇല്ലാതെ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ല. അതിനാലാണ് മറ്റംഗങ്ങള്‍ കൂടി രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള സംയുക്ത കത്ത് മന്ത്രാലയത്തിന് നല്‍കിയതെന്ന് ഇറാ ഭാസ്കര്‍ അറിയിച്ചു.

സെന്‍സര്‍ ബോര്‍ഡിന്‍്റെ പ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും  വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയം ഇടപെടുന്നുവെന്നും വന്‍ അഴിമതി നടക്കുന്നുണ്ടെന്നും ആരോപിച്ചാണ് ലീലാ സാംസണ്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്.
 

താമരശ്ശേരി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തന സജ്ജമായി

Posted: 16 Jan 2015 09:53 PM PST

താമരശ്ശേരി: കാരുണ്യ ബെനവലന്‍റ് സ്കീമില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തന സജ്ജമായി. ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് ധനകാര്യമന്ത്രി കെ.എം. മാണി നിര്‍വഹിക്കും. 2012ല്‍ കൊടുവള്ളി ബ്ളോക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ജോസഫ് ധനമന്ത്രി കെ.എം. മാണിക്ക് നിവേദനം നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് 10 യൂനിറ്റ് അടങ്ങിയ ഡയാലിസിസ് സെന്‍റര്‍ അനുവദിച്ചത്.
മെഷീനുകള്‍ സഥാപിക്കാനുള്ള ഭൗതിക സാഹചര്യം ഒരുക്കണമെന്ന വ്യവസ്ഥയിലാണ് യൂനിറ്റ് അനുവദിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. കുഞ്ഞായന്‍ ചെയര്‍മാനും മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ റഷീദ് കണ്‍വീനറുമായി ഡയാലിസിസ് സെന്‍റര്‍ നിര്‍മാണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം ആരംഭിച്ചത്. പിന്നീട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കാരാട്ട് റസാഖ് കമ്മിറ്റി ചെയര്‍മാനായി സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, വിവിധ മത സംഘടനകള്‍, പ്രവാസികള്‍ തുടങ്ങിയവരില്‍നിന്ന് സമാഹരിച്ച 60 ലക്ഷം രൂപ വിനിയോഗിച്ചാണ് എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും സെന്‍ററിന് ആവശ്യമായ ഭൗതിക സാഹചര്യമൊരുക്കിയത്.
എട്ടു ലക്ഷം രൂപ ചെലവില്‍ വിവേഴ്സ് ഓസ്മോസിസ് പ്ളാന്‍റ്, അഞ്ചു ലക്ഷം രൂപ വിലവരുന്ന ജനറേറ്റര്‍ എന്നിവ ഇവയില്‍പെടും. 10 ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ടെക്നീഷ്യന്മാരെയും നിയമിച്ചിട്ടുണ്ട്.
രണ്ട് ഷിഫ്റ്റായാണ് ഡയാലിസിസ് നടത്തുക. ഒരുദിവസം 20 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് തീര്‍ത്തും സൗജന്യമായാണ് ചികിത്സ. മറ്റ് ആശുപത്രികളില്‍ നിലവില്‍ ഡയാലിസിസ് ചെയ്തുവരുന്ന രോഗികള്‍ കോഴിക്കോട് കലക്ടറേറ്റിലുള്ള കാരുണ്യ ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത് കൊടുക്കുകയുള്ളൂ.
ജര്‍മനിയില്‍നിന്ന് ഇറക്കുമതിചെയ്ത ഹൈടെക് മെഷീനുകളാണ് ഇവിടെ സ്ഥാപിച്ചത്. ഒരു യൂനിറ്റിന് 15 ലക്ഷം വീതം മൊത്തം ഒന്നര കോടി രൂപയാണ് മെഷീനിന്‍െറ വില.

സ്കൂള്‍ കലോത്സവം: കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം

Posted: 16 Jan 2015 09:50 PM PST

Image: 

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ മൂന്നാം ദിനമായ ശനിയാഴ്ച കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. 204 പോയിന്‍റുമായി ഇരുവരും മുന്നിട്ട് നില്‍ക്കുമ്പോള്‍ 203 പോയിന്‍റുമായി തൃശൂര്‍ തൊട്ട്പിറകില്‍ തന്നെയുണ്ട്. മൂന്നാംദിനം മത്സരം മുറുകുകയാണ്. 201 പോയിന്‍റുമായി കോഴിക്കോട് തൃശൂരിന് പിറകിലാണ്.

സ്വര്‍ണക്കപ്പിനടുത്തേക്ക് ആരെന്നതിന്‍െറ സൂചനയൊന്നും വ്യക്തമല്ല. നൃത്ത ഇനങ്ങളും, ശാസ്ത്രീയ സംഗീതത്തില്‍ ആണ്‍കുട്ടികളും നന്നായെന്നും ലളിതഗാനവും കോല്‍ക്കളിയും മെച്ചമല്ളെന്നുമാണ് വിധികര്‍ത്താക്കളുടെ വിലയിരുത്തല്‍.

ഒബാമക്ക് 15,000 ക്യാമറ; ഇന്ത്യക്കാര്‍ക്ക് സുരക്ഷ വേണ്ടേയെന്ന് കോടതി

Posted: 16 Jan 2015 09:44 PM PST

Image: 

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി 15,000 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച സര്‍ക്കാറിന് രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷയുടെ കാര്യത്തില്‍ താത്പര്യമില്ലാത്തതെന്താണെന്ന് ഡല്‍ഹി ഹൈകോടതി. ഒബാമയുടെ സന്ദര്‍ശനം കഴിഞ്ഞും ഡല്‍ഹിയിലെ സുരക്ഷ മാനിച്ച് ക്യാമറകള്‍ എടുത്തുമാറ്റരുതെന്നാവശ്യപ്പെട്ട് അമികസ് ക്യൂറി മീരാ ഭാട്ടിയ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം. ഡല്‍ഹിയിലെ സ്ത്രീപീഡനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മീരാ ഭാട്ടിയയെ അമികസ് ക്യൂറിയായി നിയമിച്ചത്.

ഒരു വിദേശ ഭരണാധികാരി രാജ്യത്തേക്ക് വരുമ്പോള്‍ എല്ലാ കാര്യങ്ങളും പെട്ടെന്ന്  നടക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇത്ര വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തുകിട്ടുന്നില്ല. കോടതി ഉത്തരവിടുകയാണെങ്കില്‍ പോലും മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. അ െല്ലങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ നടത്തുന്നുവെന്നും ബദര്‍ ദുറസ് അഹ്മദ്, സഞ്ജീവ് സച്ച്ദേവ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

ക്യാമറ എടുത്തുമാറ്റുമോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി ഭരണകൂടം, സിറ്റി പൊലീസ് എന്നിവരോട് കോടതി വിശദീകരണം ആരാഞ്ഞു. ജനുവരി 30നകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നിര്‍ഭയ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് ക്യാമറകള്‍ മാറ്റിസ്ഥാപിക്കരുതെന്ന് അമികസ് ക്യൂറിയുടെ അപേക്ഷയില്‍ പറയുന്നു. നഗരത്തില്‍ സി.സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഹൈകോടതി മുമ്പ് നല്‍കിയ നിര്‍ദേശവും ഇതുവരെ പാലിക്കപ്പെട്ടിട്ടി െല്ലന്നും അമികസ് ക്യൂറി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
 

10 വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം

Posted: 16 Jan 2015 09:04 PM PST

Image: 

ത്രിപുര: പത്തുവയസുകാരിയായ മകളെ പിതാവ് വീട്ടുവളപ്പില്‍ ജീവനോടെ കുഴിച്ചിട്ടു. ത്രിപുരയില്‍ അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഇഷ്ടമില്ലാതിരുന്ന പിതാവ് അബ്ദുള്‍ ഹുസൈന്‍ കുട്ടിയെ വീടിനു പുറകില്‍ ജീവനോടെ കുഴിച്ചിടാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.

കൈകള്‍ കൂട്ടി കെട്ടി, വായയില്‍ ടേപ്പ് ഒട്ടിച്ച് കുട്ടിയെ തലമാത്രം പുറത്തുകാണുന്ന വിധത്തില്‍ കുഴിച്ചിടുകയായിരുന്നു. എന്നാല്‍ ഭാര്യ തിരിച്ചത്തൊനായെന്ന് മനസിലാക്കിയ അബ്ദുള്‍ ഹുസൈന്‍ കുട്ടിയെ മുഴുവനായും മൂടാതെ മുളകൊണ്ടുള്ള ഡ്രം എടുത്ത് തലയില്‍ കമഴ്ത്തിവെക്കുകയായിരുന്നു. കുട്ടിയെ വീട്ടില്‍ കാണാതായതോടെ മാതാവ് അയല്‍ക്കാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ നിര്‍ത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെ ത്തിയത്. മാതാവിന്‍്റെ പരാതിയില്‍ പൊലീസ് അബ്ദുല്‍ ഹുസൈനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
 

ലോക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് : സ്പെയിന്‍, ജര്‍മനി, റഷ്യ, ഈജിപ്ത് ടീമുകള്‍ക്ക് ജയം

Posted: 16 Jan 2015 08:41 PM PST

Image: 
Subtitle: 
ഖത്തര്‍ ഇന്ന് ചിലിയുമായി ഏറ്റുമുട്ടും

ദോഹ: 24ാമത് ലോക ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍്റെ രണ്ടാം ദിനം ടൂര്‍ണമെന്‍റിലെ കരുത്തരായ ടീമുകള്‍ വിജയത്തോടെ തങ്ങളുടെ ആദ്യകടമ്പ കടന്നു. മുന്‍ ചാമ്പ്യന്മാരായ സ്പെയിന്‍, ജര്‍മ്മനി, റഷ്യ, ആഫ്രിക്കന്‍ കരുത്തരായ ഈജിപ്ത് എന്നിവരാണ് ഗ്രൂപ്പുകളിലെ ആദ്യമത്സരത്തില്‍ വിജയിച്ച്  വിലപ്പെട്ട മൂന്ന് പോയന്‍റ് നേടിയത്.
സ്പെയിന്‍ 38-33 ബെലാറസിനെ തോല്‍പ്പിച്ചപ്പോള്‍ ജര്‍മനി 29-26 സ്കോറിന് പോളണ്ടിനെയാണ് പരാജയപ്പെടുത്തിയത്. ആഫ്രിക്കന്‍ കരുത്തരായ ഈജിപ്ത് അള്‍ജീരിയുമായി ഏറ്റുമുട്ടിയപ്പോള്‍ ജയം ഈജിപ്തിനൊപ്പമായിരുന്നു. സ്കോര്‍ : 34-20. റഷ്യ ഏഷ്യയില്‍ നിന്നുള്ള സൗദി അറേബ്യയെ 27-14ന് തോല്‍പിച്ചു. മറ്റു മത്സരങ്ങളില്‍ ബോസ്നിയ 30-25ന് ഇറാനെയും മാസിഡോണിയ 33-25ന് ആഫ്രിക്കയില്‍ നിന്നുള്ള കരുത്തരായ തുണീഷ്യയെയും തകര്‍ത്ത് ആദ്യ മത്സരം തങ്ങളുടേതാക്കി മാറ്റി. സ്ളോവേനിയ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ചിലിയെ 36-23ന് അനായാസം കീഴടക്കിയപ്പോള്‍ 32-30 എന്ന സ്കോറിന് ക്രൊയേഷ്യ ആസ്ട്രിയയെ നേരിയ വ്യത്യാസത്തിന് മറികടന്നു.
മുന്‍ ലോക ചാമ്പ്യന്‍മാരായ സ്വീഡന്‍ 24-16ന് അനായാസം ഐസ്ലാന്‍ഡിനെ തോല്‍പിച്ചപ്പോള്‍ കരുത്തന്‍ ടീമായ ഫ്രാന്‍സ് പൊരുതിക്കളിച്ച  ചെക്ക് റിപബ്ളിക്കിനെ 30-27ന് പരാജയപ്പെടുത്തി.
ടൂര്‍ണമെന്‍റിലെ ആദ്യ സമനില രണ്ടാം ദിവസത്തിലെ പ്രത്യേകതയായി. ലാറ്റിനമേരിക്കയില്‍ നിന്നുള്ള അര്‍ജന്‍റീന -ഡെന്‍മാര്‍ക്ക് മത്സരം സമനിയില്‍ കലാശിച്ചു. സ്കോര്‍ 24-24. കളിയുടെ ആദ്യഭാഗങ്ങളില്‍ ആധിപത്യം പുലര്‍ത്തിയ ഡെന്‍മാര്‍ക്കിനെതിരെ ശക്തമായി തിരിച്ചടിച്ച് അര്‍ജന്‍റീന സമനില നേടുകയായിരുന്നു. ദുഹൈല്‍ സ്പോര്‍ട്സ് കോംപ്ളക്സില്‍  വൈകുന്നേരം അഞ്ചിന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ സ്പെയിന്‍ ബ്രസീലിനെ നേരിടും. ഏഴിന് തുണീഷ്യ ക്രൊയേഷ്യയെ നേരിടും. അല്‍സദ്ദ് അലി ബിന്‍ ഹമദ് അല്‍ അത്വിയ്യ അറീനയില്‍ രാത്രി ഏഴിന് ഇറാന്‍ മാസിഡോണയേയും രാത്രി ഒമ്പത് മണിക്ക് ഓസ്ട്രിയ ബോസ്നിയ ഹെര്‍സെഗോവിനയെയും നേരിടും.
ആദ്യമത്സരത്തില്‍ ബ്രസീലിനെ 28-23 എന്ന സ്കോറിന് തകര്‍ത്തതിന്‍െറ ആവേശത്തിലാണ് ഖത്തര്‍ ഇന്ന് ചിലിയെ നേരിടാനിറങ്ങുന്നത്.
കാണികളുടെ ആധിക്യവും പ്രചാരണത്തിലെ മികവും ഖത്തറില്‍ 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ സംഘാടനത്തിന് മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്.
 

ആഢംബര ഉരു ഒരുക്കി മരുഭൂമിയിലെ ‘മാപ്പിള ഖലാസിമാര്‍’

Posted: 16 Jan 2015 08:17 PM PST

Image: 

റാസല്‍ഖൈമ: ഉരു നിര്‍മാണത്തിലൂടെ പ്രശസ്തരായ മാപ്പിള ഖലാസിമാരുടെ ഗൃഹാതുര ഓര്‍മകള്‍ സമ്മാനിക്കുകയാണ് റാസല്‍ഖൈമയിലെ ഈ മലയാളി സംഘം. തോണികള്‍ക്ക് വേണ്ടി മാത്രം അണച്ചിരുന്ന ഇവരുടെ ഉളികള്‍ ഖത്തറിലെ പ്രമുഖ കുടുംബത്തിന് വേണ്ടി ആഢംബര ഉരു ഒരുക്കുന്ന തിരക്കിലാണിപ്പോള്‍. ബേപ്പൂരിന്‍െറ ഉരുമഹിമയില്‍ അവഗാഹമുള്ള സ്വദേശി പൗരന്‍െറ ഉടമസ്ഥതയില്‍ റാസല്‍ഖൈമയില്‍ പ്രവര്‍ത്തിക്കുന്ന വുഡ് ആന്‍റ് ബോട്ട് റിപ്പയറിങ് ശാലയില്‍ എടപ്പാള്‍ സ്വദേശികളായ സുരേഷ്, പ്രശാന്ത്, കാസര്‍കോട് സ്വദേശികളായ ഗോപിനാഥ്, ഹരീഷ്, രവിരാജ്, വേലായുധന്‍ ചേളാരി, വിഷ്ണു പൊന്നാനി തുടങ്ങിയവരാണ് വഞ്ചികളുടെയും ആഢംബര ഉരുവിന്‍െറയും നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കേരളീയര്‍.

കേരളത്തില്‍ സുലഭമായിരുന്ന കടുപ്പമേറിയ തടികള്‍ കൊണ്ട് നിര്‍മിച്ച ഉരുക്കള്‍ പ്രാചീനകാലം മുതല്‍ ലോക പ്രശസ്തമായിരുന്നുവെന്ന് ചരിത്ര വസ്തുതയാണ്. ഉരു നിര്‍മാണത്തിന് പ്രശസ്തിയാര്‍ജിച്ച ബേപ്പൂരില്‍ ഇപ്പോഴും ഉരു നിര്‍മാണം നടക്കുന്നുണ്ട്. ഓടം, വഞ്ചി, വള്ളം എന്നീ പേരുകളിലറിയപ്പെട്ടിരുന്ന മരം കൊണ്ട് നിര്‍മിച്ച തോണിയില്‍ കഴുക്കോലേന്തിയാണ് കടവില്‍ നിന്ന് ആളുകളെയും സാധനങ്ങളെയും ആദ്യകാലങ്ങളില്‍ നിശ്ചിത സ്ഥലങ്ങളിലത്തെിച്ചിരുന്നത്.
റാസല്‍ഖൈമയില്‍ സ്വദേശിയായ അബ്ദുല്ല മന്‍സൂരിയുടെ സ്ഥാപനത്തില്‍ വര്‍ഷങ്ങളായി വള്ളംകളിക്കുള്ള വഞ്ചികള്‍ മാത്രമായിരുന്നു നിര്‍മിച്ചിരുന്നതെന്ന് എടപ്പാള്‍ സ്വദേശിയും ഉരു നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നയാളുമായ സുരേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് ഖത്തറിലെ പ്രമുഖ കുടുംബത്തിനായി ആഢംബര ഉരുവിന്‍െറ നിര്‍മാണം തുടങ്ങിയത്.
തേക്ക് മാത്രം ഉപയോഗിച്ചാണ് ഉരു നിര്‍മാണം പുരോഗമിക്കുന്നത്. താഴെ അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് മുറികളും മുകളില്‍ വിശാലമായ മജ്ലിസും എന്‍ജിന്‍ മുറിയും ഉള്‍പ്പെടുന്ന ഉരുവിന്‍െറ നിര്‍മാണം തീരുമ്പോള്‍ 17 ലക്ഷം ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വിനോദത്തിന് ഉപയോഗിക്കുന്ന ഉരുവിന്‍െറ മിനുക്കു പണികള്‍ കഴിയാന്‍ രണ്ട് വര്‍ഷമെടുക്കും. ആദ്യമായാണ് ഇവിടെ ഉരു നിര്‍മിക്കുന്നത്.
റാസല്‍ഖൈമയിലെയും അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളില്‍ നടക്കുന്ന വള്ളംകളികള്‍ക്കായി ഇവിടെ നിന്ന് തോണികള്‍ കൊണ്ടുപോകും. ഒന്നര ലക്ഷം ദിര്‍ഹത്തോളം സമ്മാനത്തുകയുള്ള അബൂദബി വള്ളംകളിയാണ് പ്രശസ്തം. അബൂദബിയിലെ മല്‍സരങ്ങളില്‍ 16 ആളുകള്‍ ഉള്‍ക്കൊള്ളുന്ന 41 അടിയുള്ള തോണിയാണ് ഉപയോഗിക്കുക.
മറ്റു എമിറേറ്റുകളിലെ മല്‍സരങ്ങള്‍ക്ക് പത്ത് ആളുകള്‍ ഉള്‍ക്കൊള്ളുന്ന 31 അടി തോണികളാണ് ഉപയോഗിക്കുന്നതെന്നും സുരേഷ് തുടര്‍ന്നു.  
ഒരു വഞ്ചിയുടെ നിര്‍മാണം 15 ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്നും ഒരു മാസം നാലു വീതം തോണികള്‍ ഇവിടെ നിര്‍മിക്കാറുണ്ടെന്നും ചേളാരി സ്വദേശി വേലായുധന്‍ പറഞ്ഞു. 41 അടി തോണിക്ക് 60,000 ദിര്‍ഹവും 31 അടി തോണിക്ക് 40,000ത്തോളം ദിര്‍ഹവും നിര്‍മാണ ചെലവ് പ്രതീക്ഷിക്കാം. പൂര്‍ണമായും തേക്കിലാണ് വള്ളങ്ങള്‍ നിര്‍മിക്കുന്നത്.
പ്രധാനമായും ബര്‍മയില്‍ നിന്നുള്ള തേക്കാണ് ഇവിടെ ഉപയോഗിക്കുന്നത്. ഒമാനിലും ഇവിടുത്തെ വള്ളങ്ങള്‍ക്ക് ഡിമാന്‍റുണ്ട്. മലയാളികളെ കൂടാതെ തമിഴ്നാട്, ബംഗാള്‍ സ്വദേശികളും പാകിസ്താനികളും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്.

ഉക്കാള് മേളക്ക് പാരമ്പര്യത്തിന്‍െറ പകിട്ടാര്‍ന്ന തുടക്കം

Posted: 16 Jan 2015 08:01 PM PST

Image: 

ത്വാഇഫ്: സമ്പുഷ്ടമായ പൗരാണിക അറബ് സാഹിത്യസാംസ്കാരിക പാരമ്പര്യം പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കാനുള്ള പ്രതിജ്ഞയുമായി എട്ടാമത് സൂഖ് ഉക്കാള് മേളക്ക് വടക്കന്‍ ത്വാഇഫിലെ പ്രത്യേക നഗരിയില്‍ കൊടികയറി. സാഹിത്യകുതുകികളും സാംസ്കാരിക പ്രവര്‍ത്തകരും ബഹുജനങ്ങളും അണിനിരന്ന വര്‍ണശബളമായ ചടങ്ങില്‍ മക്ക ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് മേളയുടെ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. പ്രകാശം ചൊരിയുന്ന പുര്‍വികരുടെ പാരമ്പര്യം തിരിച്ചുപിടിക്കാനും പഴയ ചരിത്രം പുതുതലമുറക്കു മുന്നില്‍ പുനരാവിഷ്കരിക്കാനും നടക്കുന്ന ശ്രമം ശ്ളാഘനീയമാണെന്നും ഇക്കാര്യത്തില്‍ സൂഖ് ഉക്കാള് മേള അറബ്ലോകത്ത് വേറിട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദി ടൂറിസം ആന്‍ഡ് ആന്‍റിക്വിറ്റീസ് കമീഷന്‍ ചെയര്‍മാന്‍ അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ സംബന്ധിച്ചു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനും ഇരു കിരീടാവകാശികള്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ഉക്കാള് മേള സൗദി സാംസ്കാരിക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച മേളയാക്കി മാറ്റുന്നതില്‍ ക്രിയാത്മക പങ്ക് വഹിച്ച മുന്‍ മക്ക ഗവര്‍ണര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി അമീര്‍ ഖാലിദ് അല്‍ ഫൈസലിനെ അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. അദ്ദേഹത്തിന് ആദരസൂചകമായി നല്‍കുന്ന മെമെന്‍േറാ മകന്‍ അമീര്‍ സുഊദ് ഏറ്റുവാങ്ങി. മേളക്ക് നല്‍കിയ പ്രത്യേക സംഭാവനകള്‍ മുന്‍നിര്‍ത്തി ടൂറിസം കമീഷന്‍ അധ്യക്ഷന്‍ അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനും പുരസ്കാരം നല്‍കി. ഈ വര്‍ഷത്തെ ഉക്കാള് കവിതാ പുരസ്കാരത്തിന് ഡോ. മുഹമ്മദ് മുന്‍സിഫ് മുഖ്താറും യുവകവി സമ്മാനത്തിന് അലി ദന്‍ദനും അര്‍ഹരായി.
തുടര്‍ന്ന് ഈ വര്‍ഷത്തെ മേളയുടെ പ്രമേയമായ ജാഹിലിയ്യാ കവി അംറുബ്നു കുല്‍സൂമിന്‍െറ ജീവിതവും കവിതയും വരച്ചുകാട്ടുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശനം നടന്നു. ഉദ്ഘാടനത്തിനു മുന്നോടിയായി വ്യാഴാഴ്ച രാവിലെ ‘ഭീകരതയെ നേരിടുന്നതില്‍ യുവാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഡോ. അബ്ദുറഹ്മാന്‍ ബര്‍റാക് (വിദ്യാഭ്യാസമന്ത്രാലയം), ഡോ. അബ്ദുല്‍അസീസ് അലി അല്‍ഗരീബ് (ഉന്നത വിദ്യാഭ്യാസ വകുപ്പ്), അലി അഹ്മദ് സഹ്റാനി (ആഭ്യന്തര മന്ത്രാലയം), ഡോ. അസ്സാം മുഹമ്മദ് അശ്ശുവൈഇര്‍ (ഇസ്ലാമിക കാര്യവകുപ്പ്) എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച ഗാസി ഖുസൈബിയുടെ കവിതകളുടെ ചര്‍ച്ചയും ആസ്വാദനവും നടന്നു. സാലിഹ് സിയാദ്, ഹാതിം തിഹാമി, മുഹമ്മദ് സഫ്റാനി, അഹ്മദ് അല്ലഹീബ് എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് ആറിന് നിറഞ്ഞ സദസ്സിനു മുന്നില്‍ ‘അംറുബ്നു കുല്‍സൂം’ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടന്നു.
ശനിയാഴ്ച വൈകിട്ട് നാലിന് അംറുബ്നു കുല്‍സൂമിന്‍െറ കവിതകളെ സംബന്ധിച്ച ചര്‍ച്ച നടക്കും. ഐമന്‍ മൈദാന്‍, മഹ്മൂദ് അമ്മാര്‍, മുഹമ്മദുല്‍ മക്കി, തഫ്രീദ് ഹസന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന കവിയരങ്ങില്‍ മുഹമ്മദ് തുര്‍ക്കി ഹിജാസി, ഹിന്ദ് അല്‍ മുതൈരി, ത്വീബ് ബരീര്‍, സുനയ്യ ഫര്‍ജാനി, മുഹമ്മദുല്‍ ഉമരി എന്നിവര്‍ പങ്കെടുക്കും.

അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

Posted: 16 Jan 2015 07:41 PM PST

Image: 

മനാമ: ബഹ്റൈന്‍ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍െറ ഒമ്പതാം ദിവസമായ ഇന്നലെ സാംസ്കാരിക പരിപാടികള്‍ ‘കൃഷ്ണസ്തുതി’ നൃത്തത്തോടെ തുടങ്ങി. ഒഴിവുദിവസമായതിനാല്‍ മേളയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി.ആര്‍, സമാജം പ്രസിഡന്‍റ് ജി.കെ.നായര്‍, സെക്രട്ടറി മനോജ് മാത്യു, സജി മാര്‍കോസ്, ‘ഗള്‍ഫ് മാധ്യമം’ കറസ്പോണ്ടന്‍റ് എ.വി.ഷെറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉണ്ണി.ആര്‍ എഡിറ്റു ചെയ്ത ‘ചുംബിക്കുന്ന മനുഷ്യനും ചുംബിക്കാത്ത മനുഷ്യനും’ എന്ന പുസ്തകം സമാജം പ്രസിഡന്‍റ് ജി.കെ നായര്‍, എ.വി ഷെറിന്  ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് ചുംബനസമരത്തെക്കുറിച്ച സംവാദവും നടന്നു.
2014-15 വര്‍ഷത്തെ സമാജം സാഹിത്യ പുരസ്കാരം പ്രശസ്ത കവിയും അധ്യാപകനുമായ കെ.ജി. ശങ്കര പിള്ളക്ക് (കെ.ജി.എസ്) ഇന്ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
മലയാള സാഹിത്യത്തിനും ഭാഷക്കും നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്.
അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. എം മുകുന്ദന്‍, ഡോ. കെ.എസ്. രവികുമാര്‍, പി.വി. രാധാകൃഷ്ണപിള്ള, സമാജം പ്രസിഡന്‍റ്, സെക്രട്ടറി, സാഹിത്യവിഭാഗം സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.
2000 മുതലാണ് ബഹ്റൈന്‍ കേരളീയ സമാജം  സാഹിത്യ പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്.
മുന്‍വര്‍ഷങ്ങളില്‍ എം.ടി. വാസുദേവന്‍നായര്‍, എം.മുകുന്ദന്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി. മുഹമ്മദ്, സി. രാധാകൃഷ്ണന്‍, കാക്കനാടന്‍, സുകുമാര്‍ അഴീക്കോട്, സേതു, സച്ചിദാനന്ദന്‍, ടി. പദ്മനാഭന്‍, പ്രഫ. എം.കെ സാനു എന്നിവര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചത്.
 

ബംഗ്ളാദേശും ബാഹ്യശക്തികളും

Posted: 16 Jan 2015 06:59 PM PST

Image: 

പോയ വാരം ബംഗ്ളാദേശ് വീണ്ടും പ്രക്ഷുബ്ധമായി. 2014 ജനുവരിയിലെ തെരഞ്ഞെടുപ്പിലുണ്ടായ ക്രമക്കേടില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ ബി.എന്‍.പി നേതാവ് ബീഗം ഖാലിദ സിയ നടത്തിയ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയവര്‍ ജനജീവിതം സ്തംഭിപ്പിച്ചു. ബി.എന്‍.പിയും സഖ്യസംഘടനകളും പ്രസ്തുത തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഹസനമാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു അവര്‍ വിട്ടുനിന്നത്. യഥാര്‍ഥത്തില്‍  ബഹിഷ്കരണത്തിലൂടെ ഹസീന വാജിദിന്‍െറ കടുത്ത രീതികള്‍ക്ക് പരോക്ഷാംഗീകാരം പ്രഖ്യാപിക്കുകയാണ് ഖാലിദ സിയ.  ഹസീനയുടെ ഏകാധിപത്യപ്രവണതകള്‍ എതിര്‍ക്കപ്പെടുക തന്നെ വേണം.
ഖാലിദയെ പൊലീസുകാര്‍ കഴിഞ്ഞയാഴ്ച സ്വന്തം പാര്‍ട്ടി ഓഫിസില്‍ തന്നെ തടവുകാരിയാക്കി. തെരഞ്ഞെടുപ്പ് ബഹിഷ്കരണ വാര്‍ഷികം ആചരിക്കാന്‍ തയാറെടുത്ത ഖാലിദക്ക് ഹസീന നല്‍കിയ കനത്ത പ്രഹരമായിരുന്നു അത്.
പാക് സൈന്യത്തോട് രക്തരൂഷിത പോരാട്ടം നടത്തി നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് ബംഗ്ളാദേശ് ജനത അഭിലഷിക്കുന്നു. എന്നാല്‍ അധികാരമോഹികളായ നേതാക്കള്‍ മേധാവിത്വം പുലര്‍ത്തുന്നതിനാല്‍ അന്നത്തെ സ്വാതന്ത്ര്യ സമര നായകര്‍ ഇപ്പോള്‍ പരസ്പരം അങ്കംവെട്ടുന്ന ദു$സ്ഥിതിയാണ്. ഇതിന് തിരശ്ശീല വീഴ്ത്താതെ ബംഗ്ളാദേശിന് ഒരടി മുന്നോട്ടുവെക്കാനാകില്ല. സ്വാതന്ത്ര്യം ലഭിച്ച മറ്റനേകം ലോകരാജ്യങ്ങള്‍ കൈവരിച്ച അഭിവൃദ്ധിയുടെയും സുസ്ഥിതിയുടെയും കടാക്ഷം നമ്മുടെ അയല്‍രാജ്യത്തിന് ലഭിക്കാതെ പോയതിന്‍െറ മുഖ്യഹേതു ആഭ്യന്തര വൈരവും സ്വേച്ഛാധിപത്യ പ്രവണതകളുമാണെന്ന് ഓരോ സംഭവവികാസവും ഉദ്ഘോഷിക്കുന്നുണ്ട്. ലിബറല്‍ ചിന്താഗതിക്കാര്‍പോലും അധികാര സിംഹാസനങ്ങളുടെ പ്രലോഭനങ്ങള്‍ക്ക് വശംവദരായി.
സൈനിക അട്ടിമറികള്‍ അരങ്ങേറിയെങ്കിലും സൈനിക ഭരണത്തോടുള്ള പൊതുജനങ്ങളുടെ അനാഭിമുഖ്യം ഗ്രഹിച്ച പട്ടാളക്കാര്‍ പ്രശ്നങ്ങളില്‍ തലയിട്ട് കൈപൊള്ളാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തുന്നു. രണ്ട് ബീഗങ്ങള്‍ പരസ്പരം അങ്കക്കലിയോടെ അടരാടുമ്പോള്‍ യഥാര്‍ഥ പോംവഴി തേടി വലയുകയാണ് ബംഗ്ളാദേശിലെ പൗരസമൂഹം.
സമാധാനപൂര്‍ണമായ ഭരണം യാഥാര്‍ഥ്യമാക്കാന്‍ ഏതു മാര്‍ഗം അവലംബിക്കാം? ബംഗ്ളാദേശിന്‍െറ വിമോചനത്തിനുവേണ്ടി രംഗത്തുവന്ന ഇന്ത്യക്ക് ഇക്കാര്യത്തിലും ബംഗ്ളാദേശ് ജനതയെ സഹായിക്കാം. എന്നാല്‍, മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന വാദത്തോടെ ഏകപക്ഷീയമായി ഹസീനയെ ആണ് ന്യൂഡല്‍ഹി പിന്തുണക്കുന്നത്.
ഇസ്ലാമിനുവേണ്ടിയുള്ള മുറവിളി ഉണ്ടെങ്കിലും പൂര്‍ണ മതേതര ജനാധിപത്യ രാജ്യമായി തുടരുകയാണ് ബംഗ്ളാദേശ്. ബംഗ്ളാദേശുമായി ഉറ്റ ബന്ധം സ്ഥാപിക്കാനുള്ള പാക് ശ്രമങ്ങള്‍ അമ്പേ പരാജയപ്പെടുകയാണുണ്ടായത്. പാക് സേന നടത്തിയ ക്രൂരതകളുടെ ഓര്‍മകള്‍ നിലനില്‍ക്കുമ്പോള്‍ പാകിസ്താന്‍െറ സൗഹൃദശ്രമങ്ങള്‍ വിജയം കൈവരിക്കില്ല.
ബംഗ്ളാദേശ് സ്വാതന്ത്ര്യം നേടി എന്ന വാദം പൂര്‍ണമായി ശരിയാണെന്ന് പറയാന്‍ വയ്യ. കാരണം, വിദേശ ആശ്രിതത്വം വലിയ അളവില്‍ തുടരുകയാണ് അധികൃതര്‍. വന്‍തോതില്‍ ഫണ്ട് അനുവദിച്ചുകൊണ്ട് അമേരിക്ക നടത്തുന്ന താല്‍പര്യ സംരക്ഷണ നടപടികള്‍ ഇപ്പോള്‍ രഹസ്യമല്ല. ആഭ്യന്തര സഹകരണത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ തയാറല്ലാത്ത നേതാക്കള്‍ക്ക് സദാ വിദേശഹസ്തങ്ങളുടെ സഹായം അനുപേക്ഷണീയമാകും. എന്നാല്‍, ദീര്‍ഘകാലം വിദേശ ആശ്രിതത്വം നിലനിര്‍ത്തുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.
സ്വന്തം സ്വാധീനവലയം വികസിപ്പിക്കാന്‍ ബാഹ്യശക്തികളെ അവലംബിക്കുന്നുണ്ട് ഇരു ബീഗങ്ങളും. രാഷ്ട്രീയത്തില്‍ ബാഹ്യശക്തികളുടെ സ്വാധീനം വര്‍ധിച്ചാല്‍ രാജ്യത്തിന്‍െറ ഭാവി അപകടത്തിലാകും. ഇപ്പോള്‍ ഈ നേതാക്കളുടെ പാര്‍ട്ടികള്‍ക്ക് ബദലുകള്‍ ഉയരുന്നില്ല. ഒരു വശത്ത് മതമൗലികവാദം ശക്തിപ്പെടുന്നുണ്ടെങ്കിലും അത് സ്വീകാര്യമായ പോംവഴി അല്ല. ബി.എന്‍.പിക്ക് അവസരം നല്‍കാന്‍ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഹസീന തയാറാകണമെന്ന് ആഗ്രഹിക്കുന്നവര്‍ രാജ്യത്ത് ഏറെയുണ്ട്. എന്നാല്‍, അത്തരമൊരു പ്രഖ്യാപനം നടത്താന്‍ അവര്‍ കൂട്ടാക്കില്ല. പക്ഷേ, പുതിയൊരു തുടക്കത്തിന് തയാറാകാത്ത പക്ഷം പ്രതിസന്ധികളില്‍നിന്നുള്ള മുക്തി കേവല സ്വപ്നം മാത്രമാകും.

വിവേകത്തിന്‍െറ ശബ്ദം

Posted: 16 Jan 2015 06:48 PM PST

Image: 

റോമന്‍ കത്തോലിക്കരുടെ പരമോന്നത ആത്മീയ പിതാവായ ഫ്രാന്‍സിസ് മാര്‍പാപ്പ ഫിലിപ്പീന്‍സിലേക്കുള്ള തന്‍െറ യാത്രാമധ്യേ പ്രസ്താവിച്ച ചില കാര്യങ്ങള്‍ വിശ്വാസികളും അവിശ്വാസികളുമായ എല്ലാ മനുഷ്യരുടെയും വിശേഷ ശ്രദ്ധ ആകര്‍ഷിക്കേണ്ടതാണ്. മഹാനായ പ്രവാചകനെ ഹാസ്യ കാര്‍ട്ടൂണുകള്‍ക്ക് നിരന്തരം ശരവ്യനാക്കിയ ഫ്രഞ്ച് മാസിക ഷാര്‍ലി എബ്ദോയിലെ പത്രപ്രവര്‍ത്തകരെ കൂട്ടക്കൊലചെയ്ത അല്‍ഖാഇദ ഭീകരരുടെ ചെയ്തിക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ സുചിന്തിതവും വിവേകപൂര്‍വവുമായ അഭിപ്രായപ്രകടനം. ആവിഷ്കാര സ്വാതന്ത്ര്യം മനുഷ്യാവകാശങ്ങളില്‍പെട്ടതാണെന്നിരിക്കത്തെന്നെ, മതങ്ങളെയും അന്യരുടെ വിശ്വാസങ്ങളെയും നിന്ദിക്കുന്നതിന് പരിധിയുണ്ടാവണമെന്ന് താന്‍ വിശ്വസിക്കുന്നു എന്നാണദ്ദേഹം ചൂണ്ടിക്കാട്ടിയത്. ‘നിങ്ങള്‍ പ്രകോപനമുണ്ടാക്കാനോ  മറ്റുള്ളവരുടെ വിശ്വാസത്തെ അവമതിക്കാനോ പാടില്ല. എന്നാല്‍, ദൈവത്തിന്‍െറ പേരില്‍ കൊല നടത്തുന്നത് അപഭ്രംശമാണ്. ഹിംസയെ ന്യായീകരിക്കാന്‍ ഒരിക്കലും മതത്തെ ഉപയോഗിക്കരുത്’ എന്നുകൂടി സര്‍വാദരണീയനായ  ആത്മീയാചാര്യന്‍ ഉണര്‍ത്തി. കല, സാഹിത്യം, മാധ്യമ പ്രവര്‍ത്തനം എന്നിവയിലൂടെ നിര്‍വഹിക്കപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിരുകളും നിയന്ത്രണങ്ങളുമുണ്ടായിക്കൂടെന്ന് ശഠിക്കുന്നവര്‍ ഒരു വശത്തും തങ്ങളുടെ വിശ്വാസാചാരങ്ങളെ ആര്‍ എങ്ങനെ അവമതിച്ചാലും അവര്‍ക്കെതിരെ ബലപ്രയോഗത്തിനും ഹത്യക്കും തങ്ങള്‍ക്കവകാശമുണ്ടെന്ന് കരുതുന്ന മതഭ്രാന്തന്മാര്‍ മറുവശത്തുമായി വിവാദ കോലാഹലങ്ങള്‍ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്നതാണ് ലോക സാഹചര്യം. പാരിസിലെ വിവാദ വിധേയമായ മാസികയുടെ പത്രാധിപസമിതിയംഗങ്ങളെ തീവ്രവാദികള്‍ തോക്കിന്നിരയാക്കിയ ഖാദുക സംഭവം ഫ്രാന്‍സിന്‍െറ മാത്രമല്ല യൂറോപ്പിന്‍െറയും ലോകത്തിന്‍െറതന്നെയും കടുത്ത പ്രതിഷേധവും പ്രതികരണവും ക്ഷണിച്ചുവരുത്തിയതില്‍ അദ്ഭുതമില്ല. 40 ലോകരാഷ്ട്രത്തലവന്മാരും ദശലക്ഷക്കണക്കിന് ജനങ്ങളും പങ്കെടുത്ത അഭൂതപൂര്‍വമായ പ്രതിഷേധവും ഒരുപരിധിവരെ മനസ്സിലാക്കാനാവും. തന്‍െറ ജീവനെടുക്കാനിറങ്ങിയ ശത്രുക്കളോടുപോലും സഹിഷ്ണുതയോടും സൗമ്യമായും പെരുമാറിയ പ്രവാചകന്‍െറ കാര്‍ട്ടൂണ്‍, അത് എത്രതന്നെ അവഹേളനപരമോ, വ്യാജമോ ആയിരുന്നാലും വരക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തവരുടെ നേരെ ഏകപക്ഷീയമായി വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം ഒരിക്കലും പ്രവാചകമാതൃകയല്ല. മതത്തിന്‍െറ അധ്യാപനമല്ല, സാമാന്യ മാനവികതക്ക് നിരക്കുന്നതുമല്ല. അതേയവസരം ലോകത്തിലെ 130 കോടിവരുന്ന ജനവിഭാഗം പ്രാണനുതുല്യം സ്നേഹിക്കുന്ന ഒരു മഹാത്മാവിനെ തികഞ്ഞ പുച്ഛത്തോടും പരിഹാസത്തോടും കൂടി പലതവണ ചിത്രീകരിക്കുമ്പോള്‍ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പരിധിയില്‍ വരുന്നില്ളെന്ന സത്യത്തിലേക്കാണ് ക്രൈസ്തവരുടെ ആത്മീയ പിതാവ് വിരല്‍ചൂണ്ടിയത്. മധ്യ നൂറ്റാണ്ടുകളില്‍ ലോകത്തെ വേട്ടയാടിയ കുരിശുയുദ്ധ മനസ്സാണ് പുനര്‍ജനിക്കുന്നതെന്ന് ആരെങ്കിലും കരുതിയാല്‍ കുറ്റപ്പെടുത്താനാവില്ല.
തീര്‍ച്ചയായും ആവിഷ്കാര സ്വാതന്ത്ര്യം മൗലികാവകാശങ്ങളില്‍പെട്ടതുതന്നെയാണ്. യു.എന്‍ പ്രമാണങ്ങളിലും ജനാധിപത്യ രാജ്യങ്ങളുടെ ഭരണഘടനകളിലും അത് ഉറപ്പുനല്‍കപ്പെട്ടിരിക്കുന്നു. ഏകാധിപത്യ സമഗ്രാധിപത്യ സമൂഹങ്ങളില്‍ മാത്രമാണ് അധികാരികള്‍ക്ക് അഹിതകരമായത് എഴുതാനും പറയാനും വരക്കാനും പാടാനും കര്‍ക്കശ വിലക്കുകളുള്ളത്. മുന്‍ സോവിയറ്റ് യൂനിയനില്‍ ‘ഡോക്ടര്‍ ഷിവാഗോ’ എന്ന നോവലെഴുതിയതിന്‍െറ പേരില്‍ ബോറിസ് പാസ്റ്റര്‍നാക് തടവറക്കുള്ളിലായി. സമാനസംഭവങ്ങള്‍ കമ്യൂണിസ്റ്റ് ചൈനയിലും വടക്കന്‍ കൊറിയയിലുമൊക്കെ ഇപ്പോഴും നടക്കുന്നു. ജനാധിപത്യം പുലരാത്ത ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേല്‍ കനത്ത നിയന്ത്രണങ്ങളുണ്ട്. വിമര്‍ശത്തിനും ഭിന്നാഭിപ്രായങ്ങള്‍ക്കുംമേല്‍ കുരുക്കുവീഴുമ്പോള്‍ തെറ്റുകളും അത്യാചാരങ്ങളും ചോദ്യം ചെയ്യപ്പെടാന്‍പോലും അവസരമില്ലാതെ സമൂഹങ്ങളെ വിഴുങ്ങുകയാവും ചെയ്യുക എന്ന പ്രാഥമിക സത്യമാണിവിടെ വിസ്മരിക്കപ്പെടുന്നത്. മാത്രമല്ല, സ്തുതിപാഠകരും ഉപജാപസംഘങ്ങളും തഴച്ചുവളര്‍ന്നു വന്‍ ദൂഷിത സംഘത്തിന്‍െറ പിടിയിലമരും രാജ്യം. നിര്‍ഭാഗ്യവശാല്‍ ജനാധിപത്യ രാജ്യമായ ഇന്ത്യപോലും ഇപ്പോള്‍ ആ ദിശയിലേക്കാണോ സഞ്ചരിക്കുന്നതെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. പികെ സിനിമയുടെ നേരെ ഉയര്‍ന്ന ഫാഷിസ്റ്റ് ഭീഷണിയും തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്‍ ‘മാധോരുഭഗന്‍’ എന്ന നോവലെഴുതിയതിന്‍െറ പേരില്‍ അദ്ദേഹത്തെ കുരിശിലേറ്റാനുള്ള തീവ്ര ഹിന്ദുത്വവാദികളുടെ രണോത്സുക നീക്കങ്ങളും അല്‍ഖാഇദയില്‍നിന്ന് ഏറെയൊന്നും അകലെയല്ല അവരെന്ന് വ്യക്തമാക്കുന്നു. പെരുമാള്‍ മുരുഗന്‍ തന്‍െറ കൃതികള്‍ മുഴുവന്‍ പിന്‍വലിക്കുന്നതായും താനിപ്പണി നിര്‍ത്തിയെന്നും പ്രഖ്യാപിച്ചിട്ടും പ്രാചീന ദുരാചാരങ്ങളുടെ കാവല്‍ക്കാര്‍ വിടുന്ന ലക്ഷണമില്ല. അയല്‍നാടായ പാകിസ്താനില്‍നിന്ന് ഇടക്കിടെ അരങ്ങേറുന്ന മതനിന്ദ ശിക്ഷകളും  ഈ ഗണത്തില്‍പെടുത്തേണ്ടതാണ്. ഇസ്ലാമിനെയോ പ്രവാചകനെയോ നിന്ദിച്ചതായ സംഭവങ്ങളുണ്ടാവുമ്പോഴേക്ക് വധശിക്ഷ വിധിക്കുന്നതാണ് പാക് കോടതികളുടെ വഴക്കം. തുമ്മുമ്പോള്‍ തെറിക്കുന്ന മൂക്കാണോ ഇവരുടെയൊക്കെ മതവിശ്വാസം എന്ന് ചോദിക്കാന്‍ തോന്നിപ്പോവുന്നു. എല്ലാറ്റിനും നീതിനിഷ്ഠമായ പരിധികള്‍ വേണം, മതവിശ്വാസങ്ങള്‍ക്കും വിശ്വാസങ്ങളെ വിചാരണ ചെയ്യുന്ന ആവിഷ്കാരത്തിനും.

ദേശീയ സ്കൂള്‍ അത്ലറ്റിക്സിനായി തിരിച്ച ആദ്യ കേരളസംഘം ഇന്ന് റാഞ്ചിയില്‍

Posted: 16 Jan 2015 06:43 PM PST

Image: 

പച്ചപ്പാര്‍ന്ന വയലേലകള്‍ കടന്ന് കുതിച്ചുപായുന്ന ധന്‍ബാദ് എക്സ്പ്രസിലിരുന്ന് നാളെയുടെ താരങ്ങള്‍ കുന്നോളം പ്രതീക്ഷകള്‍ നെയ്യുകയാണ്്. റാഞ്ചിയില്‍ തിങ്കളാഴ്ച തുടങ്ങുന്ന 60ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്‍െറ സുവര്‍ണ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന  സംഘാംഗങ്ങള്‍ക്കെല്ലാം ഒരേലക്ഷ്യം.
കൂടുതല്‍ ദൂരവും ഉയരവും താണ്ടി, തുടര്‍ച്ചയായ 18ാം കിരീട വിജയത്തിലൂടെ  നാടിന്‍െറ അഭിമാനമുയര്‍ത്തണം. ഒപ്പം താരപ്പകിട്ടുമായി മടങ്ങണം. വ്യാഴാഴ്ച എറണാകുളത്തുനിന്ന് പുറപ്പെട്ട 70 അംഗ ആദ്യസംഘത്തിലുള്ള ക്യാപ്റ്റന്മാരായ മുഹമ്മദ് അഫ്സലും കെ. ടി. നീനയും അബ്ദുല്ല അബൂബക്കറും എം.വി. വര്‍ഷയും ജിസ്ന മാത്യുവും നിഖില്‍ നീതിനും സനല്‍സ്കറിയയുമെല്ലാം പ്രാര്‍ഥനാപൂര്‍വം പോരാട്ട നാളുകളെ കാത്തിരിക്കുകയാണ്. ഇനി രണ്ടുനാള്‍ കൂടി. ആദ്യസംഘം ശനിയാഴ്ച രാവിലെ റാഞ്ചിയില്‍ വണ്ടിയിറങ്ങും.
വെള്ളിയാഴ്ച യാത്രയാരംഭിച്ച രണ്ടാംസംഘം ഞായറാഴ്ച എത്തുന്നതോടെ കേരളത്തിന്‍െറ തയാറെടുപ്പുകള്‍ കൂടുതല്‍ സജീവമാവും. ഞായറാഴ്ച റാഞ്ചിയിലെ പേരുകേട്ട ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ പരിശീലിച്ച ശേഷമാവും ടീം പോര്‍ക്കളത്തിലേക്ക് മാര്‍ച്ച് ചെയ്യുക.
യാത്രാ ദുരിതമൊഴിവാക്കാന്‍ റെയില്‍വേ അനുവദിച്ച പ്രത്യേക സിറ്റിങ് കോച്ചില്‍ കളിച്ചും ചിരിച്ചും ആടിയും പാടിയും ഉത്സാഹത്തോടെയാണ് ടീമംഗങ്ങളുടെ യാത്ര. ട്രാക്കിലും ഫീല്‍ഡിലും മെഡലെന്ന സ്വപ്നവുമായി ഒരുങ്ങുമ്പോഴും ടീമിലെ ഡസനിലേറെ പേര്‍ പരീക്ഷയുടെ ആധിയിലുമാണ്.  
10ാം ക്ളാസിലും പ്ളസ് ടു വിലും പഠിക്കുന്നവര്‍ പാഠപുസ്തകങ്ങള്‍ക്കൂടി കൈയില്‍ കരുതിയാണ് യാത്ര.  ഈ വര്‍ഷം അഫ്സലും അബ്ദുല്ലയും നിഖിലും ബബിതയും തെരേസുമെല്ലാം സ്കൂള്‍ വിടുമ്പോള്‍ ജിസ്നയും ദീപ ജോഷിയുമൊക്കെ സ്കൂള്‍ ഫൈനലിന്‍െറ കടമ്പ കടക്കാനുള്ള തത്രപാടിലാണ്. കുട്ടികള്‍ക്ക് ക്ളാസിലിരിക്കാന്‍ നേരം കിട്ടാറില്ളെങ്കിലും പരീക്ഷയില്‍ മികച്ചവിജയം നേടുന്നവരാണെന്ന് വര്‍ഷങ്ങളായി ടീമിനെ അനുഗമിക്കുന്ന സഫിയ ടീച്ചറും ഷിബി മാത്യുവും പറയുന്നു.
കഴിഞ്ഞവര്‍ഷങ്ങളില്‍ പലപ്പോഴും മതിയായ  സൗകര്യങ്ങളില്ലാതെ ഞെങ്ങിഞെരുങ്ങി യാത്രചെയ്ത താരങ്ങള്‍ക്ക് ഇത്തവണ റിസര്‍വേഷന്‍ ലഭിച്ചതും വ്യാഴാഴ്ച രാത്രിമുതല്‍ കുരിശായി.  
ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫുള്‍പ്പെടെ മുതിര്‍ന്ന ഒഫീഷ്യലുകളും സംഘത്തിലെ ആണ്‍ക്കുട്ടികളും സ്ളീപ്പര്‍ ക്ളാസില്‍ അനുവദിച്ചുകിട്ടിയ ബര്‍ത്തുകളിലാണ് ഉറങ്ങാന്‍ കിടന്നത്്. എന്നാല്‍, ചെന്നൈ എത്തുമ്പോഴേക്കും റിസര്‍വ് ചെയ്തവരെയും അല്ലാത്തവരെയും കൊണ്ട് കമ്പാര്‍ട്ട്മെന്‍റ് നിറഞ്ഞിരുന്നു. സുഖനിദ്ര തടസ്സപ്പെട്ടവര്‍ രാവിലെ പ്രത്യേക കോച്ചിലത്തെിയാണ് ക്ഷീണം തീര്‍ത്തത്.
ശനിയാഴ്ച രാവിലെ റാഞ്ചിയിലത്തെുന്ന ടീം നേരെതാമസ സൗകര്യമൊരുക്കിയ റാഞ്ചി ദേശീയ ഗെയിംസ് വില്ളേജിലെ ഫ്ളാറ്റിലേക്ക് ചേക്കേറും.അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തില്‍ സജ്ജീകരണങ്ങളൊന്നും പാളില്ളെന്നാണ് അധികൃതരുടെ വിശ്വാസം.
 

ഡല്‍ഹിയില്‍ കിരണ്‍ ബേദി ബി.ജെ.പിയുടെ ‘മുഖ്യമന്ത്രി സ്ഥാനാര്‍ഥി’

Posted: 16 Jan 2015 06:32 PM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കിരണ്‍ ബേദി നയിക്കും. ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ളെങ്കിലും കിരണ്‍ ബേദിയാണ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന സൂചനയാണ് ബി.ജെ.പി നല്‍കുന്നത്. അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കെതിരെ മുന്നില്‍ നിര്‍ത്താന്‍ താരമൂല്യമുള്ള മുഖമില്ളെന്ന പ്രതിസന്ധിക്ക് പരിഹാരമായാണ് കിരണ്‍ ബേദിയെ ബി.ജെ.പി കാണുന്നത്. അഭിപ്രായ സര്‍വേകളില്‍ വോട്ട് ശതമാനത്തിലും സീറ്റിലും ബി.ജെ.പിയും ആം ആദ്മിയും ഏറക്കുറെ ഒപ്പത്തിനൊപ്പമാണ്. എന്നാല്‍, മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എല്ലാ സര്‍വേകളിലും കെജ്രിവാള്‍ ബഹുദൂരം മുന്നിലാണ്. പഴയ സഹപ്രവര്‍ത്തക കൂടിയ കിരണ്‍ ബേദിയെ കെജ്രിവാളിന് പറ്റിയ എതിരാളിയായി അവതരിപ്പിക്കുമ്പോഴും ന്യൂഡല്‍ഹി സീറ്റില്‍ കിരണ്‍ ബേദിയെ ബി.ജെ.പി രംഗത്തിറക്കുമോയെന്ന് വ്യക്തമല്ല.  
ബേദി മത്സരിക്കുമെന്ന് വ്യക്തമാക്കിയ ബി.ജെ.പി, സീറ്റ് തീരുമാനിച്ചിട്ടില്ളെന്നാണ് പറയുന്നത്. ഷീല ദീക്ഷിതിനെ അട്ടിമറിച്ച സീറ്റില്‍ കെജ്രിവാളിനെ നേരിടാന്‍ താന്‍ തയാറാണെന്ന് ബേദി വ്യക്തമാക്കിയിട്ടുണ്ട്. കിരണ്‍ ബേദിക്കു പുറമെ, കെജ്രിവാളിന്‍െറ പഴയ സഹപ്രവര്‍ത്തക ഷാസിയ ഇല്‍മിയെയും സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്‍െറ ആഹ്ളാദത്തിലാണ് ബി.ജെ.പി ക്യാമ്പ്. ഷാസിയ മത്സരിക്കുമോയെന്ന കാര്യം വ്യക്തമല്ല. ബേദിയോ ഷാസിയയോ അല്ളെങ്കില്‍ മുന്‍ എം.പി ജയപ്രദയോ കെജ്രിവാളിനെതിരെ മത്സരിക്കാനാണ് സാധ്യത. മുലായത്തിന്‍െറ സമാജ്വാദി പാര്‍ട്ടി, അജിത് സിങ്ങിന്‍െറ ഐ.എന്‍.എല്‍.ഡി എന്നീ പാര്‍ട്ടികളുടെ ടിക്കറ്റില്‍ രണ്ടു തവണ ലോക്സഭാംഗമായ ജയപ്രദ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.പിയിലെ ബിജ്നൂര്‍ മണ്ഡലത്തില്‍ തോറ്റിരുന്നു. പുതിയ ലാവണം തേടുന്ന ജയപ്രദ ബി.ജെ.പിയിലേക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബേദിയെയും ഷാസിയയെയും മുന്‍നിര്‍ത്തി കെജ്രിവാളിനെ തളക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ ബേദിയുടെയും ഷാസിയയുടെയും അവസരവാദ നിലപാടുകള്‍ തുറന്നുകാട്ടാനുള്ള ശ്രമമാണ് ആം ആദ്മി നടത്തുന്നത്. താന്‍ ആം ആദ്മി പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ തങ്ങളുടെ നേതാവ് അണ്ണാ ഹസാരെക്കൊപ്പം നിന്ന് രാഷ്ട്രീയ പ്രവേശത്തെ എതിര്‍ത്ത ബേദി ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് വിശദീകരിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. മോദിക്കെതിരെ നേരത്തേ ബേദി നടത്തിയ ട്വിറ്റര്‍ പ്രതികരണങ്ങളും പുറത്തുവന്നിട്ടുണ്ട്. കോടതി വെറുതെ വിട്ടാലും ഗുജറാത്ത് കലാപത്തെക്കുറിച്ച് മോദി ചിലത് വിശദീകരിക്കേണ്ടി വരുമെന്നതാണ് ബേദിയുടെ ഒരു ട്വീറ്റ്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ബേദി തയാറായില്ല.

എവറസ്റ്റ് കീഴടക്കിയയാള്‍ക്ക് സ്വന്തം ഗ്രാമത്തില്‍ ഊരുവിലക്ക്

Posted: 16 Jan 2015 12:55 PM PST

Image: 

നവി മുംബൈ: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് 2012ല്‍ കീഴടക്കിയ യുവാവിനും ഭാര്യക്കും സ്വന്തം ഗ്രാമത്തില്‍ ഊരുവിലക്ക്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍നിന്നുള്ള രാഹുല്‍ യെലന്‍ഗെയും ഭാര്യയും അഭിഭാഷകയുമായ പൂര്‍ണിമയുമാണ് സ്വന്തം ഗ്രാമവാസികളുടെ മനസ്സ് കീഴടക്കാനാകാതെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിവാഹിതരായ രാഹുലും പൂര്‍ണിമയും തങ്ങളുടെ പാരമ്പര്യവൃത്തിയായ ക്ഷീരോല്‍പാദനവും താല്‍പര്യമുള്ള യുവാക്കള്‍ക്ക് പര്‍വതാരോഹണത്തില്‍ ശിക്ഷണവും നല്‍കാനായി മാര്‍ച്ചില്‍ ഗ്രാമത്തിലേക്ക് താമസം മാറിയതോടെയാണ് പ്രശ്നങ്ങളാരംഭിച്ചത്. സാരി ധരിക്കാതെ ജീന്‍സ് പോലുള്ള ആധുനിക വസ്ത്രങ്ങള്‍ ധരിക്കുന്നതും വിവാഹിതകള്‍ ധരിക്കുന്ന താലിച്ചരടും സിന്ദൂരപ്പൊട്ടും ഇല്ളെന്നും പറഞ്ഞ് ഗ്രാമത്തിലെ സ്ത്രീകള്‍ ആദ്യം പൂര്‍ണിമയെ ശല്യപ്പെടുത്തിയെന്ന് രാഹുല്‍ പറയുന്നു. തുടര്‍ന്ന് ദമ്പതികള്‍ കന്നുകാലി വളര്‍ത്തല്‍ ആരംഭിച്ചപ്പോള്‍ ഗ്രാമത്തിലെ പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്നതില്‍നിന്ന് വിലക്കി. രാഹുലിന്‍െറ കന്നുകാലിത്തൊഴുത്തിന് തീപിടിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ളെന്നു കാണിച്ച് ഗ്രാമത്തിലെ 38 കുടുംബങ്ങള്‍ ചേര്‍ന്ന് ഗ്രാമപഞ്ചായത്തിലേക്ക് കത്തെഴുതിയതോടെയാണ് തങ്ങള്‍ നേരിടുന്ന ബഹിഷ്കരണത്തിനെതിരെ പ്രതികരിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചത്.

കത്തിനെക്കുറിച്ച് രാഹുല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എവറസ്റ്റ് കൂടാതെ 16 പര്‍വതങ്ങള്‍കൂടി കീഴടക്കിയ തനിക്ക് സ്വന്തം ഗ്രാമീണരുടെ മനസ്സ് കീഴടക്കാന്‍ കഴിയാത്ത നിലയിലാണെന്ന് രാഹുല്‍ പറഞ്ഞു. തങ്ങള്‍ ഗ്രാമത്തിലേക്ക് തിരിച്ചുവന്നത് എന്തിനെന്നുപോലും ചിന്തിക്കാറുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. പുണെയില്‍ രജിസ്റ്റര്‍ വിവാഹം ചെയ്ത ദമ്പതികളുടേത് മിശ്രവിവാഹമാണെന്നു കരുതിയാണ് ഗ്രാമീണര്‍ ഊരുവിലക്ക് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണരുടെ ഇടയിലുള്ള തെറ്റിദ്ധാരണയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും എത്രയും പെട്ടെന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ രാകേഷ് ഉടേക്കറും റായ്ഗഡ് ജില്ലാ കലക്ടര്‍ സുമന്ത് ഭാന്‍ഗേയും അറിയിച്ചു.

ഇറാഖ് അതിര്‍ത്തിയില്‍ ‘വന്‍ മതില്‍’ ഒരുങ്ങുന്നു; 600 മൈല്‍ ദൂരത്തില്‍

Posted: 16 Jan 2015 11:21 AM PST

Image: 

റിയാദ്: ഇറാഖ് മേഖലയില്‍ നിന്നുള്ള ആക്രമണ ഭീഷണി നേരിടാന്‍ അതിര്‍ത്തിയില്‍ സൗദി അത്യാധുനിക സുരക്ഷാസന്നാഹങ്ങള്‍ സൗദി അറേബ്യ ഒരുക്കുന്നു. നോര്‍ത്തേണ്‍ ബോര്‍ഡര്‍ സെക്യൂരിറ്റി പ്രോജക്ട് എന്ന പേരില്‍  600 മൈല്‍ നീളത്തില്‍ കോട്ട സമാനമായ മതില്‍ നിര്‍മാണമാണ് പുരോഗമിക്കുന്നത്. കിഴക്ക് കുവൈത്ത്-ഇറാഖ് അതിര്‍ത്തി സംഗമിക്കുന്ന ഹഫര്‍ അല്‍ ബാതിനില്‍ തുടങ്ങി ജോര്‍ഡന്‍-ഇറാഖ് അതിര്‍ത്തി പ്രദേശമായ തുറൈഫ് വരെയാണ് ഈ ‘വന്‍ മതില്‍’. കഴിഞ്ഞ ആഴ്ച അറാറിന് സമീപം സുവൈഫ് ബോര്‍ഡര്‍ പോസ്റ്റിലുണ്ടായ ചാവേര്‍ ആക്രമണം ഈ പദ്ധതിയുടെ പ്രാധാന്യം അധികൃതരെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തി. അസ്വസ്ഥ ബാധിതമായ ഇറാഖില്‍ നിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇറാഖിലെ സാഹചര്യം തീരെ വഷളായ 2006 ലാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് സൗദി അറേബ്യ ആലോചന തുടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നിര്‍മാണം തുടങ്ങിയത്. അഞ്ച് അടുക്കുകളുള്ള സുരക്ഷാവേലിയാണ് ഇതില്‍ പ്രധാനം. നിരീക്ഷണ ഗോപുരങ്ങള്‍, നൈറ്റ് വിഷന്‍ കാമറകള്‍, റഡാറുകള്‍ എന്നിവ സ്ഥാപിക്കും. എയര്‍ബസ് സ്പെക്സര്‍ 2000 എന്ന ആധുനിക റഡാറുകള്‍ സ്ഥാപിച്ച 40 വാച്ച് ടവറുകളാകും ഈ അതിര്‍ത്തിയില്‍ ഉടനീളം ഉണ്ടാകുക. ഏഴു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററുകളും സജ്ജീകരിക്കും. 38 പ്രത്യേക കമ്യൂണിക്കേഷന്‍ ടവറുകളും 32 മിലിറ്ററി റെസ്പോണ്‍സ് സ്റ്റേഷനുകളും അടക്കം സര്‍വ സജ്ജമായൊരു അന്താരാഷ്ട്ര അതിര്‍ത്തിയായി ഈ മേഖല മാറും.
സുരക്ഷാവേലിയുടെ ഇറാഖ് ഭാഗത്ത് വിസ്തൃതമായ മണല്‍വരമ്പ് തീര്‍ക്കും. നുഴഞ്ഞുകയറ്റക്കാരുടെ നീക്കം സാവധാനത്തിലാക്കുന്നതിന് വേണ്ടിയാണിത്. അതിന് പിന്നില്‍ കരുത്തുറ്റ ഉരുക്കുവേലി. പിറകില്‍ മൂര്‍ച്ചയേറിയ റേസര്‍ വയറുകള്‍ സ്ഥാപിച്ച 100 മീറ്റര്‍ നീ്ളത്തില്‍ ഇരട്ടവേലി. 100 മീറ്റര്‍ ഇടവിട്ടുള്ള കോണ്‍ക്രീറ്റ് കെട്ടുകളിലാകും ഇതു ഉറപ്പിച്ചിട്ടുണ്ടാകുക. ഭൂമിക്കടിയിലൂടെയുള്ള നീക്കങ്ങള്‍ തിരിച്ചറിയാനുളള്ള അണ്ടര്‍ ഗ്രൗണ്ട് മൂവ്മെന്‍റ് സെന്‍സറുകള്‍ ഇതിന് പിന്നില്‍. അവിടെയാണ് പ്രധാന അതിര്‍ത്തി കാവല്‍ പുരകള്‍ സ്ഥാപിക്കുക. ഹെലിപാഡുകള്‍ ഉള്‍പ്പെടെയുള്ള റെസ്പോണ്‍സ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചവയാണ് 40 കാവല്‍ പുരകളും. 40 ബോര്‍ഡര്‍ പോസ്റ്റുകളിലും ഏതു സാഹചര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന 240 റെസ്പോണ്‍സ് വാഹനങ്ങള്‍ ഒരുക്കി നിര്‍ത്തും.
സദാ സമയം അതിര്‍ത്തിയില്‍ സഞ്ചരിക്കുന്ന നിരീക്ഷണ സംവിധാനങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഓരോ ബോര്‍ഡര്‍ പോസ്റ്റിനുമിടയില്‍ സഞ്ചരിക്കും. അത്തരം 10 യൂനിറ്റ് വാഹനങ്ങള്‍ ഉണ്ടാകും. റഡാറുകള്‍, വീഡിയോ കാമറ, തെര്‍മല്‍, നൈറ്റ് വിഷന്‍ കാമറകള്‍ എന്നിവ ഈ വാഹനങ്ങളില്‍ സജ്ജീകരിക്കും. പദ്ധതി പൂര്‍ത്തിയായാല്‍ 18 കിലോമീറ്റര്‍ ദൂരം വരെയുള്ള കാല്‍നടയാത്രക്കാരനെ വരെ നിരീക്ഷിക്കാന്‍ സാധിക്കും. 27 കിലോമീറ്ററിലെ ലൈറ്റ് എയര്‍ക്രാഫ്റ്റും 36 കിലോമീറ്ററിലെ ലോ ലെവല്‍ ഹെലികോപ്റ്ററും നിരീക്ഷണ പരിധിയില്‍ വരും.

പെട്രോള്‍, ഡീസല്‍ വില കുറച്ചു; തീരുവ കൂട്ടി

Posted: 16 Jan 2015 10:28 AM PST

Image: 

ന്യൂഡല്‍ഹി:  എണ്ണക്കമ്പനികള്‍ പെട്രോള്‍ വില 2.42 രൂപയും ഡീസല്‍ വില 2.25 രൂപയും കുറച്ചു. അതേസമയം, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞതിന്‍െറ നേട്ടം മുഴുവന്‍ ജനങ്ങള്‍ക്ക് നല്‍കാതെ എണ്ണക്കമ്പനികള്‍ വിലകുറവ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ വീണ്ടും കൂട്ടി. പെട്രോളിന്‍െറയും  ഡീസലിന്‍െറയും കേന്ദ്ര തീരുവ രണ്ടു രൂപ വീതമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട വിലയിളവ് സര്‍ക്കാരും എണ്ണക്കമ്പനികളും പങ്കിട്ടെടുത്തു.
പെട്രോള്‍, ഡീസല്‍ കേന്ദ്ര തീരുവയില്‍ മൂന്നു മാസത്തിനിടെയുള്ള നാലാമത്തെ വര്‍ധനയാണിത്.  ഇതോടെ, കേന്ദ്ര തീരുവ പെട്രോളിന് 10.10 രൂപയും ഡീസലിന് 10.25 രൂപയും വര്‍ധിച്ചു. സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതിക്കു പുറമെയാണിത്. എക്സൈസ് തീരുവ കൂട്ടിയതോടെ ഒമ്പതു രൂപയിലധികം വിലകുറയേണ്ട ഇന്ധനവിലയാണ് 2.42 രൂപയില്‍ ഒതുങ്ങിയത്.  
ആഗോള വിപണിയില്‍ ക്രുഡ് ഓയില്‍ വില ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ  ബാരലിന് 45.33 ഡോളറാണ്. എന്നാല്‍, 2014 ജൂലൈക്ക് ശേഷം എണ്ണ വില 112 ഡോളറില്‍ നിന്ന് 45  ഡോളറിലേക്ക് കുറഞ്ഞിട്ടും ആനുപാതികമായി വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല.  
വിലക്കുറവിന്‍െറ വലിയൊരു വിഹിതം തീരുവ വര്‍ധനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വന്തമാക്കി. സമാനമായ രീതിയില്‍ സംസ്ഥാന സര്‍ക്കാറും തീരുവ കൂട്ടി അവസരം മുതലാക്കി. പെട്രോള്‍, ഡീസല്‍ തീരുവ വര്‍ധനയിലൂടെ കേന്ദ്രത്തിന് ലഭിക്കുന്ന അധിക വരുമാനം 20,000 കോടി കവിയുമെന്നാണ് കണക്ക്.
വ്യാഴാഴ്ചത്തെ വില പരിഷ്കരണത്തിന് ശേഷവും ഒരു ലിറ്റര്‍ പെട്രോളും ഡീസലും വില്‍ക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ അഞ്ചു രൂപയിലേറെ ലാഭമുണ്ടാക്കുന്നുണ്ടെന്നാണ്  വിദഗ്ധര്‍ പറയുന്നത്. ക്രൂഡ് ഓയില്‍ വിലത്തകര്‍ച്ച തുടങ്ങിയ ശേഷം പെട്രോള്‍ വില ഒമ്പത് തവണയും ഡീസല്‍ വില അഞ്ചു തവണയും കുറച്ചിട്ടുണ്ട്.

ഐ ലീഗ്: ഉദ്ഘാടന ദിനം വമ്പന്‍ പോരാട്ടം

Posted: 16 Jan 2015 09:31 AM PST

Image: 

മഡ്ഗാവ്: ഇന്ത്യന്‍ ഫുട്ബാളിലെ മികച്ച ക്ളബിനെ തെരഞ്ഞെടുക്കാനുള്ള ഐ ലീഗ് ഫുട്ബാളിന് ഇന്ന് തുടക്കം. വൈകീട്ട് നാലിന് ഉദ്ഘാടന മത്സരത്തില്‍ ഫട്ടോര്‍ഡയിലെ നെഹ്റു സ്റ്റേഡിയത്തില്‍ സാല്‍ഗോക്കര്‍ ഗോവ പുണെ എഫ്.സിയെ നേരിടും. രണ്ടാം പോരാട്ടത്തില്‍ വൈകീട്ട് ഏഴിന് ഇതേ വേദിയില്‍ നിലവിലെ ജേതാക്കളായ ബംഗളൂരു എഫ്.സി ഡെംപോ ഗോവയെ നേരിടും. ഡ്യൂറന്‍റ് കപ്പിലും ഗോവ പ്രോ ലീഗിലും ജേതാക്കളായ സാല്‍ഗോക്കര്‍ അടുത്തിടെ നടന്ന ഫെഡറേഷന്‍ കപ്പില്‍ നാട്ടുകാരായ ഡെംപോ ഗോവയോട് കീഴടങ്ങിയിരുന്നു.

ശ്രീലങ്കയില്‍ പട്ടാള അട്ടിമറിക്ക് 20,000 പേര്‍ എത്തിയതായി മുന്‍ സൈനിക മേധാവി

Posted: 16 Jan 2015 09:30 AM PST

Image: 
Subtitle: 
രാജപക്സക്ക് കുരുക്ക് മുറുകുന്നു /വടക്കന്‍ കമാന്‍ഡിലെ സൈനികരെ കൊളംബോയുടെ രണ്ടു ഭാഗങ്ങളിലായി വിന്യസിച്ചെന്നാണ് ആരോപണം

കൊളംബോ: അധികാരം നഷ്ടമായ മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സക്ക് കൂടുതല്‍ ഭീഷണി സൃഷ്ടിച്ച് പട്ടാള അട്ടിമറി ശ്രമത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. പട്ടാള അട്ടിമറിയിലൂടെ അധികാരം നിലനിര്‍ത്താന്‍ ഫലപ്രഖ്യാപനത്തിന് മൂന്നു ദിവസം മുമ്പു തന്നെ 20,000 സൈനികരെ കൊളംബോയില്‍ വിന്യസിച്ചിരുന്നതായി മുന്‍ സൈനിക മേധാവിയും സിരിസേനാ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രി പദം പ്രതീക്ഷിക്കുന്നയാളുമായ ജനറല്‍ ശരത് ഫൊന്‍സേക ആരോപിച്ചു. വടക്കന്‍ കമാന്‍ഡിലെ സൈനികരെയാണ് കൊളംബോയുടെ രണ്ടു ഭാഗങ്ങളിലായി വിന്യസിച്ചത്. പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിയായ ടെമ്പ്ള്‍ ട്രീസ് പരിസരത്തും തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിനോടു ചേര്‍ന്നുമാണത്രെ സൈനികര്‍ നിലയുറപ്പിച്ചത്. കൂടുതല്‍ സുരക്ഷ ആവശ്യമെന്ന് കണ്ടായിരുന്നു സൈനിക വിന്യാസമെങ്കില്‍ ചട്ടപ്രകാരം പൊലീസ് മേധാവിയെ അറിയിക്കണമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. ഫലം വന്നതിനുശേഷം ബാരകിലേക്ക് ഇവരെ മടക്കിവിളിക്കുകയായിരുന്നുവെന്നതിന് തെളിവുണ്ടെന്നും സ്വകാര്യ ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ ഫൊന്‍സേക പറഞ്ഞു.
ജനുവരി ഒമ്പതിന് വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെ രാജപക്സ ഒൗദ്യോഗിക വസതിയില്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. അദ്ദേഹത്തിന്‍െറ സഹോദരന്‍ ഗോട്ടഭയ, വിദേശ കാര്യ മന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പുലര്‍ച്ചെ നാലു മണിയോടെ സൈനിക മേധാവി, പൊലീസ് ഐ.ജി, അറ്റോണി ജനറല്‍ എന്നിവരെയും വിളിപ്പിച്ചു. അറ്റോണി ജനറല്‍ പക്ഷേ, പങ്കെടുക്കാനാവില്ളെന്ന് അറിയിച്ചു. സുരക്ഷാ മേധാവികളും അദ്ദേഹത്തിന്‍െറ നീക്കങ്ങളോട് വിസമ്മതമറിയിക്കുകയായിരുന്നു. ഇവരുടെ ധീരതയാണ് ലങ്കയില്‍ ജനാധിപത്യം നിലനിര്‍ത്തിയതെന്ന് വിദേശകാര്യമന്ത്രി മംഗള സമരവീര പറഞ്ഞു.
പട്ടാള അട്ടിമറി നീക്കം അന്വേഷിക്കാന്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിരിസേനയുടെ നീക്കങ്ങളില്‍ ചിലര്‍ക്ക് അസംതൃപ്തിയുണ്ടെങ്കിലും അന്വേഷണം നീതിയുക്തമായിരിക്കുമെന്ന് സമരവീരയും ഫൊന്‍സേകയും വ്യക്തമാക്കി. എന്നാല്‍, അട്ടിമറിക്ക് ശ്രമിച്ചതിന് തെളിവുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഇരുവരും പറഞ്ഞു.

യാത്രാവിലക്കില്‍ ഇളവ്; ക്യൂബ –അമേരിക്ക സൗഹൃദം രൂഢമാകുന്നു

Posted: 16 Jan 2015 09:27 AM PST

Image: 

വാഷിങ്ടണ്‍: പതിറ്റാണ്ടുകളായി നിലനിന്ന ശത്രുതക്ക് അറുതിയായതോടെ യാത്രാ നിയന്ത്രണത്തില്‍ ഇളവുള്‍പെടെ ക്യൂബയുമായി സഹകരണത്തിന് അമേരിക്ക കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ക്യൂബയില്‍ അമേരിക്കന്‍ സാങ്കേതികതകള്‍ക്ക്് പരമാവധി അവസരമൊരുക്കുന്ന ഇളവുകളാണ് പ്രധാനമായും നിലവില്‍വന്നത്.
ഇന്‍റര്‍നെറ്റ്- മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നതിലെ വിലക്ക് എടുത്തുകളയല്‍, ഇരു  രാജ്യങ്ങള്‍ക്കുമിടയിലെ ബാങ്കിങ് ഇടപാടുകള്‍ക്ക് നിയന്ത്രണമൊഴിവാക്കല്‍, വിദേശത്ത് തൊഴിലെടുക്കുന്ന ക്യൂബക്കാര്‍ക്ക് അയക്കാവുന്ന പരമാവധി തുക 10,000 ഡോളറായി ഉയര്‍ത്തല്‍ തുടങ്ങിയവ ചിലതാണ്. ക്യൂബയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 100 ഡോളര്‍വരെ തുകക്ക് സിഗരറ്റ് വാങ്ങാന്‍ അനുമതി നല്‍കിയതിനു പുറമെ വിദേശ കപ്പലുകള്‍ക്ക് അമേരിക്കന്‍ ജലാതിര്‍ത്തിയില്‍ പ്രവേശിക്കാനുണ്ടായിരുന്ന നിരോധവും എടുത്തുകളഞ്ഞിട്ടുണ്ട്.
അതേസമയം, ഇരു രാജ്യങ്ങള്‍ക്കിടയിലെ സ്വതന്ത്ര ടൂറിസത്തിന് പഴയ വിലക്ക് തുടരും. വ്യക്തിഗത യാത്ര പ്രഫഷനല്‍ കൂടിക്കാഴ്ചകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 12 തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് മാത്രമായി തുടരും.
ക്യൂബയിലെ ജനതക്ക് സര്‍ക്കാറിനു മേലുള്ള ആശ്രയം പരമാവധി കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഇളവുകള്‍ എടുത്തുകളഞ്ഞതെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ മാധ്യമ വക്താവ് ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.
വ്യോമമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

സൗരയൂഥത്തില്‍ രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉണ്ടെന്ന് സൂചന

Posted: 16 Jan 2015 09:17 AM PST

Image: 

വാഷിങ്ടണ്‍: സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണത്തെപ്പറ്റി സ്കൂള്‍ പാഠപുസ്തകങ്ങളടക്കം പഠിപ്പിച്ചത് വൈകാതെ തെറ്റുമെന്ന് സൂചന. നെപ്ട്യൂണിനപ്പുറം രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉള്ളതായി ജ്യോതിശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.  സൗരയൂഥത്തിന്‍െറ ബാഹ്യവിദൂരമേഖലയില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കളുടെ ഭ്രമണപഥ  സവിശേഷതകള്‍ നിരീക്ഷിച്ച യൂറോപ്പിലെ ഗവേഷകരാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നത്.  ഇത് യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞാല്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം പത്താകും.
നെപ്ട്യൂണിനിപ്പുറം ഇടക്ക് എത്തുന്ന വസ്തുക്കളുടെ പരിക്രമണപഥങ്ങള്‍ പഠിച്ചാണ്, രണ്ടോ അതിലധികമോ വലിയ ഗ്രഹങ്ങള്‍ സൗരയൂഥത്തില്‍തന്നെ ഉണ്ടാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഗവേഷണ ഫലങ്ങള്‍ മന്ത്ലി നോട്ടീസസ് ഓഫ് ദ റോയല്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റി ലെറ്റേഴ്സി’ന്‍െ’റ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഡ്രിഡ് കമ്പ്യൂട്ടന്‍സ് സര്‍വകലാശാല, കേംബ്രിജ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. സൗരയൂഥത്തില്‍ പ്ളൂട്ടോ സ്ഥിതിചെയ്യുന്ന മേഖലയില്‍ 1500ലേറെ ചെറുവസ്തുക്കള്‍ ഉള്ളതായി ഗവേഷകര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇരുളും ശൈത്യവും നിറഞ്ഞ ബാഹ്യമേഖലയില്‍ വലിയ ഗ്രഹങ്ങള്‍ ഉണ്ടാകാമെന്ന് ഇതുവരെ സൂചന ലഭിച്ചിരുന്നില്ല.
 

മലേഷ്യ ഓപണ്‍: സിന്ധു, അജയ് സെമിയില്‍

Posted: 16 Jan 2015 09:08 AM PST

Image: 

കുച്ചിങ്ങ്: ഇന്ത്യയുടെ മുന്‍നിര ബാഡ്മിന്‍റണ്‍ താരങ്ങളായ പി.വി. സിന്ധുവും അജയ് ജയറാമും മലേഷ്യ ഓപണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍െറ സെമിയില്‍. രണ്ടുവട്ടം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ സിന്ധു വനിത സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ അഞ്ചാം സീഡായ തായ്ലന്‍ഡിന്‍െറ പോന്‍ടിപ് ബുരണ പ്രസേര്‍സുക്കിനെയാണ് നേരിട്ടുളള ഗെയിമുകളില്‍ 23-21, 21-9 പരാജയപ്പെടുത്തിയത്.
 

കിങ്സ് കപ്പ്: ബാഴ്സ ക്വാര്‍ട്ടറില്‍; റയല്‍ പുറത്ത്

Posted: 16 Jan 2015 09:02 AM PST

Image: 

മഡ്രിഡ്: കിങ്സ് കപ്പ് ഫുട്ബാളിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണയും അത്ലറ്റികോ മഡ്രിഡും ഏറ്റുമുട്ടും. രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ബാഴ്സലോണ എല്‍ചെയെ 4-0ത്തിന് തകര്‍ത്തപ്പോള്‍ ലാ ലിഗ ജേതാക്കളായ അത്ലറ്റികോ മഡ്രിഡ് ഫെര്‍ണാണ്ടോ  ടോറസിന്‍െറ ഇരട്ടഗോളില്‍ നാട്ടുകാരായ റയല്‍ മഡ്രിഡിനെ 2-2ന് സമനിലയില്‍ തളച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യപാദത്തില്‍ അത്ലറ്റികോ 2-0ന് ജയിച്ചിരുന്നു.

ആദ്യ പാദത്തിലെ 5-0 വിജയത്തിന്‍െറ ആത്മവിശ്വാസത്തില്‍ മുന്‍നിര താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍, ലൂയി സുവാരസ് തുടങ്ങിയവരില്ലാതെ രണ്ടാംനിര ടീമുമായാണ് ബാഴ്സലോണ എല്‍ചെക്കെതിരായ മത്സരത്തിനിറങ്ങിയത്.   ബാഴ്സ 20ാം മിനിറ്റില്‍ തന്നെ ലീഡ് നേടി. ജെറമി മാത്യു 25 വാര അകലെനിന്ന് തൊടുത്ത ഫ്രീകിക്ക് എല്‍ചെ ഗോള്‍ കീപ്പര്‍ക്ക് ഒരു പഴുതുമനുവദിക്കാതെ വലയില്‍ കയറി. 40ാം മിനിറ്റില്‍  ലീഡുയര്‍ത്തി. തകര്‍പ്പന്‍ ലോങ് റേഞ്ചറില്‍നിന്ന് സെര്‍ജി റോബര്‍ട്ടോയാണ് ബാഴ്സയുടെ രണ്ടാം ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാല്‍റ്റി ഗോളാക്കിമാറ്റി പെഡ്രോ ബാഴ്സക്ക് 3-0ത്തിന്‍െറ ലീഡ് നല്‍കി. രണ്ടാം പകുതിയിലും ആധിപത്യം പുലര്‍ത്തിയ ബാഴ്സക്ക് ഇഞ്ചുറി ടൈമില്‍ ഡഗ്ളസിന്‍െറ ക്രോസ് വലയിലത്തെിച്ച് അഡ്രിയാനോ 4-0ത്തിന്‍െറ ഉജ്ജ്വല വിജയം സമ്മാനിച്ചു.

ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന്‍െറ തിളക്കവുമായത്തെിയ റൊണാള്‍ഡോക്ക് നിരാശ പകരുന്നതായി റയലിന്‍െറ പുറത്താകല്‍. അത്ലറ്റികോ ആദ്യ മിനിറ്റില്‍ തന്നെ ഫെര്‍ണാണ്ടോ ടോറസിലൂടെ ഗോള്‍ നേടി റയലിനെ ഞെട്ടിച്ചു. റയല്‍ 20ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെ സമനില പിടിച്ചു. രണ്ടാം പകുതി ആരംഭിച്ച്  ഒരുമിനിറ്റ് പിന്നിടുമ്പോള്‍ ടോറസ് രണ്ടാം ഗോള്‍ നേടി.  റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹെഡറിലൂടെ റയല്‍ സമനില നേടി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP