സ്വാഗതം
WELCOME

News Update..

Sunday, January 11, 2015

ഇന്ത്യന്‍ തീരങ്ങളില്‍ പട്രോളിങ് ശക്തമാക്കി ^നാവിക സേനമേധാവി Madhyamam News Feeds

ഇന്ത്യന്‍ തീരങ്ങളില്‍ പട്രോളിങ് ശക്തമാക്കി ^നാവിക സേനമേധാവി Madhyamam News Feeds

Link to

ഇന്ത്യന്‍ തീരങ്ങളില്‍ പട്രോളിങ് ശക്തമാക്കി ^നാവിക സേനമേധാവി

Posted: 10 Jan 2015 10:35 PM PST

Image: 

ബംഗളൂരു: ഗുജറാത്തിലെ പോര്‍ബന്തറില്‍ പാകിസ്താനില്‍ നിന്നുള്ള ബോട്ട് പൊട്ടിത്തെറിച്ച സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലെ തീരങ്ങളില്‍ നാവിക സേന പട്രോളിങ് കര്‍ശനമാക്കിയിട്ടുണ്ടെന്ന് നാവിക സേനാ മേധാവി റോബിന്‍ ധോവന്‍ അറിയിച്ചു. നാവിക സേനയുടെ യുദ്ധകപ്പല്‍ ഉള്‍പ്പടെയുള്ള വ്യൂഹങ്ങളും വിമാനങ്ങളും വിമാനവാഹിനികളും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളായി തീരദേശമുള്ള സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍  നിര്‍ദേശം നല്‍കിയിരുന്നതായും ധോവന്‍ അറിയിച്ചു.

ഡിസംബര്‍ 31 നാണ് പോര്‍ബന്തര്‍ തീരത്ത് പാക് ബോട്ട് പൊട്ടിത്തെറിച്ചത്. സംഭവത്തിനു ശേഷം നാവിക സേന ജാഗ്രത പാലിക്കുന്നുണ്ടെന്നും തീരങ്ങളെ നിരീക്ഷിക്കുന്നതിന് പൈലറ്റില്ലാ വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാസംവിധാനമില്ല; റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ ആര്‍ക്കും കയറാം

Posted: 10 Jan 2015 10:01 PM PST

തിരുവനന്തപുരം: ആയിരക്കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കോച്ചിന് തീപടര്‍ന്ന സംഭവത്തില്‍ വെളിപ്പെടുന്നത് വന്‍ സുരക്ഷാവീഴ്ച. സാമൂഹികവിരുദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിഷ്പ്രയാസം കടന്നുകയറാവുന്നവിധം മതില്‍ പൊളിഞ്ഞുകിടക്കുകയാണ്. ഇതിന് പുറമെ മദ്യക്കുപ്പികളടക്കം വലിച്ചെറിഞ്ഞ് യാര്‍ഡ് വന്‍ മാലിന്യക്കൂമ്പാരമായിട്ടുണ്ട്. കോച്ചില്‍നിന്ന് യാര്‍ഡിലെ മാലിന്യക്കൂമ്പാരത്തിലേക്ക് തീപടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് അത് വഴിവെക്കുമായിരുന്നു. ഇതിന് തൊട്ടടുത്താണ് ഡീസല്‍ സംഭരണ ടാങ്ക്.
യാത്ര കഴിഞ്ഞത്തെുന്ന കോച്ചുകള്‍ യാര്‍ഡില്‍ സൂക്ഷിക്കുന്നതിലും വീഴ്ചസംഭവിച്ചിട്ടുണ്ട്. തീപിടിച്ച ഗുവാഹതി എക്സ്പ്രസ് ഞായറാഴ്ച യാത്രതിരിക്കേണ്ടതാണ്. ഈ ട്രെയിനിന്‍െറ പ്രാഥമിക പരിശോധന മാത്രമാണ് തിരുവനന്തപുരത്ത് നടത്തുന്നത്. യാര്‍ഡിലേക്ക് മാറ്റുമ്പോള്‍ കോച്ചിന്‍െറ വാതിലുകളും ജനലുകളും ഭദ്രമായി അടച്ചിടേണ്ടതുണ്ട്. മെക്കാനിക്കല്‍ ജീവനക്കാരാണ് ഇത് ചെയ്യേണ്ടത്. ശനിയാഴ്ച തീപിടിത്തമുണ്ടായ ട്രെയിനിന്‍െറയും വാതിലുകള്‍ തുറന്നുകിടന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ യാര്‍ഡിലൂടെ ആര്‍ക്കും സ്റ്റേഷനിലും ട്രെയിനിലും കയറാം.
ബെഡ്റോള്‍ ജീവനക്കാരും പാന്‍ട്രി ജീവനക്കാരും യാര്‍ഡിലാണ് കഴിയുന്നത്. പാന്‍ട്രിയില്‍നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ മാറ്റാതെയാണ് യാര്‍ഡിലേക്ക് മാറ്റുന്നത്.
റെയില്‍വേ നിയമപ്രകാരം യാര്‍ഡിലേക്ക് മാറ്റുന്നതിനുമുമ്പ് പാന്‍ട്രിയില്‍നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ നീക്കംചെയ്യണം. മെറ്റല്‍ ഡിറ്റക്ടറും ബാഗേജ് സ്കാനറും സുരക്ഷാ കാമറകളും സ്റ്റേഷന്‍െറ മുന്‍വശത്തും പ്ളാറ്റ്ഫോമുകളിലും മാത്രമാണുള്ളത്. പവര്‍ഹൗസ് റോഡില്‍നിന്ന് നിരവധി അനധികൃത പ്രവേശകവാടങ്ങള്‍ സ്റ്റേഷനിലേക്കുണ്ട്. യാര്‍ഡില്‍ മദ്യപാനവും സ്ഥിരമാണ്.

രാജീവിനെ വധിച്ച എല്‍.ടി.ടി.ഇ നേതാവിനെ കണ്ടെത്തി വിചാരണ ചെയ്യും ^ശ്രീലങ്ക

Posted: 10 Jan 2015 10:01 PM PST

Image: 

കൊളംബോ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ മുതിര്‍ന്ന എല്‍.ടി.ടി.ഇ നേതാവിനെ കണ്ടെത്തി വിചാരണ ചെയ്യുമെന്ന് ശ്രീലങ്കയിലെ പുതിയ ഭരണകൂടം. അധികാരത്തിലെത്തുന്നതിനു മുന്‍പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതായി സര്‍ക്കാര്‍ വക്താവ് രജിത സെനരത്ന പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രധാനിയായ കുമരന്‍ പത്മനാഭന്‍ എന്ന കെ.പിയെ 2009ല്‍ ലങ്കന്‍ സര്‍ക്കാര്‍ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് മലേഷ്യയില്‍ നിന്നു ശ്രീലങ്കയിലെത്തിച്ച ഇയാള്‍ക്ക് വി.ഐ.പി പരിഗണനയാണ് ലഭിച്ചത്. മഹിന്ദ രാജപക്സയുടെ ഭരണത്തില്‍ കെ.പിയെ ഇന്ത്യയിലെത്തിക്കുന്നതിനോ കുറ്റം ചുമത്തി വിചാരണ ചെയ്യുന്നതിനോ തയാറായില്ല. ഇക്കാലയളവില്‍ പത്മനാഭന്‍ ലങ്കയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.

പത്മനാഭന്‍ രാജ്യംവിട്ടോയെന്നും എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ഇയാള്‍ രാജ്യത്തു നിന്നു കടന്നുകളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കെ.പി ഉപയോഗപ്പെടുത്തിയിരുന്ന വി.ഐ.പി ശൃംഖലയില്‍ ഇക്കാര്യത്തെകുറിച്ച് യാതൊരു തെളിവുകളുമില്ല. രാജപക്സയുടെ ഭരണത്തില്‍ രാജ്യം വിട്ടവരെ അന്താരാഷ്ട്ര പൊലീസിന്‍െറ സഹായത്തില്‍ തിരികെ എത്തിക്കുമെന്നും സെനാരത്ന വ്യക്തമാക്കി.

മുക്കത്ത് സ്റ്റാര്‍ ഹോട്ടലിന് ബാര്‍ അനുമതി: അപേക്ഷ വീണ്ടും പഞ്ചായത്ത് അജണ്ടയില്‍

Posted: 10 Jan 2015 09:56 PM PST

മുക്കം: മുക്കത്തെ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ഉടമകളുടെ അപേക്ഷ വീണ്ടും പഞ്ചായത്ത് ഭരണസമിതി യോഗ അജണ്ടയില്‍. തിങ്കളാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തില്‍ അഞ്ചാമത്തെ അജണ്ടയായാണ് അപേക്ഷ ഉള്‍പ്പെടുത്തിയത്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പുമൂലം നേരത്തേ പലതവണ മാറ്റിവെച്ച അജണ്ടയാണിത്.
2013 ഫെബ്രുവരിയില്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. അന്ന് മുക്കം ബാര്‍വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെയും ജനങ്ങളുടെയും പ്രതിഷേധം പരിഗണിച്ച് പഞ്ചായത്ത് അപേക്ഷ തള്ളി. 2014 സെപ്റ്റംബറില്‍ വീണ്ടും ഹോട്ടലുടമകള്‍ അപേക്ഷ നല്‍കിയെങ്കിലും നാട്ടുകാരുടെ കനത്ത പ്രതിഷേധംമൂലം അജണ്ടയില്‍നിന്ന് ഒഴിവാക്കി. കഴിഞ്ഞ ഡിസംബര്‍ 16ന് ഹോട്ടലുടമകള്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് അജണ്ടയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ലീഗ് അംഗം സ്റ്റേ സമ്പാദിച്ചതോടെ ഇല്ലാതായി. നിലവില്‍ 21 അംഗ ഭരണസമിതിയില്‍ 10 അംഗങ്ങളുള്ള എല്‍.ഡി.എഫ് ആണ് മുക്കം ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. ലീഗിന് അഞ്ചും കോണ്‍ഗ്രസിന് നാലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുള്ള സ്വതന്ത്രയും ഒരു ബി.ജെ.പി അംഗവും ഭരണ സമിതിയിലുണ്ട്. ഭരണ കക്ഷികളുടെ 10പേര്‍ ഒരുമിച്ചാലും ബാര്‍ അജണ്ട പാസാവില്ളെന്നിരിക്കെ മറ്റംഗങ്ങളുടെ പിന്തുണ നിര്‍ണായകമാണ്.
എങ്കിലും, ബാര്‍ അനുമതിക്കെതിരെ ജനകീയ പ്രതിഷേധങ്ങള്‍ പരിഗണിക്കാറുള്ള എല്‍.ഡി.എഫ് ഇക്കുറിയും ജനപക്ഷത്ത് നില്‍ക്കുമെന്നാണ് പ്രതീക്ഷ. ലീഗും കോണ്‍ഗ്രസും വെല്‍ഫെയര്‍ പാര്‍ട്ടിയും നേരത്തേ മദ്യവിരോധം രേഖപ്പെടുത്തിയവരാണ്. ബി.ജെ.പി അംഗവും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ.

'അധികൃതര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം'
മുക്കം: ബാര്‍ അനുവദിക്കരുതെന്നുള്ള ജനങ്ങളുടെ ആവശ്യം പഞ്ചായത്ത് അധികൃതര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുക്കം ബാര്‍വിരുദ്ധ ആക്ഷന്‍ കമ്മിറ്റി യോഗം വിലയിരുത്തി. ഹോട്ടലിന് ബാര്‍ ലൈസന്‍സ് ആവശ്യപ്പെട്ട് പഞ്ചായത്തില്‍ അപേക്ഷ ലഭിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച രാവിലെ 9.30ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന ധര്‍ണ സംഘടിപ്പിക്കും. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ.എം. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ.പി. അഹമ്മദ് കുട്ടി, ഐ.പി. ഉമ്മര്‍, എന്‍.പി. ശംസുദ്ദീന്‍, എ.എം. അബ്ദുല്ല മാസ്റ്റര്‍, ദാമോദരന്‍ കോഴഞ്ചേരി, എം.കെ. യാസര്‍, നാസര്‍ ചാലക്കല്‍, കെ.സി. മുഹമ്മദലി, പി. മുസ്തഫ, കെ. സാലിഹ് എന്നിവര്‍ സംസാരിച്ചു. പാലത്തില്‍ അറുമുഖന്‍ സ്വാഗതവും ടി.കെ. ജുമാന്‍ നന്ദിയും പറഞ്ഞു.

പൊന്നട ക്വാറിക്കെതിരെ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന്

Posted: 10 Jan 2015 09:50 PM PST

കല്‍പറ്റ: വെങ്ങപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വയനാട് മെറ്റല്‍സ് എന്ന സ്ഥാപനം, പഞ്ചായത്തിന്‍െറ സ്റ്റോപ് മെമ്മോ ലംഘിച്ച് പാറ ഖനനം തുടരുകയാണെന്നും ഇതിനെതിരെ ചൂരിയാറ്റ മേഖലയില്‍ ജനങ്ങള്‍ പ്രക്ഷോഭം നടത്തുമെന്നും കരിങ്കല്‍ ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറച്ചുകാലമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച ക്വാറിയില്‍നിന്ന് പാറപൊട്ടിക്കല്‍ ആരംഭിച്ചതില്‍ ദുരൂഹതയുണ്ട്.
പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളെയും ഒരുവിഭാഗം പ്രദേശവാസികളെയും സ്വാധീനിച്ചാണ് ക്വാറി പ്രവര്‍ത്തനം അനധികൃതമായി തുടരുന്നത്.
2014 ഡിസംബര്‍ 23ന് ഒരു മണിക്ക് ക്വാറിയില്‍ നിന്ന് പാറപൊട്ടിച്ചപ്പോള്‍ 120 മുതല്‍ 150 മീ. വരെ ദൂരപരിധിയില്‍ കല്ലുകള്‍ തെറിച്ചുവീണിരുന്നു. ആദിവാസികളുടെ വീടിന്മുകളിലും മുറ്റത്തും കൃഷിയിടത്തിലും കല്ലുകള്‍ തെറിച്ചുവീണു. ഇക്കാര്യം പഞ്ചായത്ത് അധികൃതര്‍ക്കും പൊലീസിനും ബോധ്യമായതാണ്.
സമരരംഗത്തുണ്ടായിരുന്ന സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷിനേതാക്കളെ ക്വാറിയുടമകള്‍ സ്വാധീനിച്ച് പ്രശ്നം ഒതുക്കിതീര്‍ത്തിരിക്കുകയാണ്. പ്രദേശത്തെ കാട്ടുനായ്ക്ക വിഭാഗത്തിലെ കുറച്ചാളുകളെ പ്രലോഭിപ്പിച്ച് നിശബ്ദരാക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ക്വാറി ഉടമകള്‍ ഇതിനുവേണ്ടി ചെലവാക്കിയത്.
ഇതേകുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പൊന്നട ക്വാറിയില്‍നിന്ന് പാറപൊട്ടിക്കുന്നതിനാല്‍ പ്രദേശവാസികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. വീടുകള്‍തകരുകയും ജലസ്രോതസ്സുകള്‍ മലിനമാവുകയും ചെയ്യുന്നു. ഈ സാചര്യത്തില്‍ ക്വാറിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ക്വാറി സമരത്തെ ഒറ്റിക്കൊടുത്ത് പണം കൈപ്പറ്റുന്നവരുടെ പേരുവിവരങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എം. വിജയന്‍, ശ്രീനിവാസന്‍, വെങ്കിട്ട രാജന്‍, അയ്യപ്പന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വെള്ളക്കരം: കോര്‍പറേഷന് കുടിശ്ശിക 18.75 കോടി

Posted: 10 Jan 2015 09:48 PM PST

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ പ്രദേശത്ത് സ്ഥാപിച്ച പൊതുടാപ്പുകള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് 2014 ഒക്ടോബര്‍ 31 വരെ കേരള വാട്ടര്‍ അതോറിറ്റിക്ക് കോര്‍പറേഷന്‍ കുടിശ്ശികയായി നല്‍കാനുള്ളത് 18.75 കോടി. തുക കൊച്ചി കോര്‍പറേഷന്‍ അധികൃതരില്‍നിന്ന് ഈടാക്കാന്‍ വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് എറണാകുളം പള്ളിമുക്ക് പി.എച്ച് ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കുവേണ്ടി പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു. ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി റോയി തെക്കന്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് വിശദീകരണം.
കേരള വാട്ടര്‍ അതോറിറ്റിയുടെ കണക്ക് പ്രകാരം കൊച്ചി കോര്‍പറേഷന്‍ പ്രദേശത്ത് സ്ഥാപിച്ച പൊതുടാപ്പുകളുടെ എണ്ണം 5909 ആണ്. എന്നാല്‍, കോര്‍പറേഷന്‍ അധികൃതരുടെ കണക്കില്‍ പൊതുടാപ്പുകളുടെ എണ്ണം 5917 വരും.
പ്രതിവര്‍ഷം പൊതുടാപ്പുകള്‍ വഴി വിതരണം ചെയ്യുന്ന വെള്ളത്തിന് 3.11 കോടി വെള്ളക്കരമായി കൊച്ചി കോര്‍പറേഷന്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നുണ്ട്. കുടിശ്ശികയുടെ കാര്യത്തില്‍ കോര്‍പറേഷന്‍ വാട്ടര്‍ അതോറിറ്റിക്ക് കത്ത് നല്‍കിയതായും മറുപടിയില്‍ പറയുന്നു.

എ.ടി.എം വഴി ശമ്പളം : സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അവ്യക്തത ബാക്കി

Posted: 10 Jan 2015 09:40 PM PST

മഞ്ചേരി: എ.ടി.എം വഴി ശമ്പള വിതരണത്തിന് ജീവനക്കാരെക്കൊണ്ട് അക്വിറ്റന്‍സ് ഒപ്പിടീച്ച് വാങ്ങുന്നതിനെ ചൊല്ലി അനിശ്ചിതത്വം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ മാനദണ്ഡങ്ങളാണുള്ളത്. എ.ടി.എം വഴി ശമ്പളം വിതരണം ചെയ്യുന്നത് യഥാര്‍ഥത്തില്‍ ശമ്പളബില്ല് ട്രഷറിയില്‍നിന്ന് മാറി, അവിടെനിന്ന് തന്നെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തുന്ന രീതിയിലാണ്. 2013 ജനുവരി ഒന്നിന് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍, ശമ്പളബില്ല് ട്രഷറിയില്‍ നല്‍കി പേ ഓഡര്‍ ചെക് കൈപ്പറ്റി ജീവനക്കാരുടെ അക്കൗണ്ട് നമ്പരും തുകയുമടക്കം സ്റ്റേറ്റ്മെന്‍റ് ബാങ്കില്‍ നല്‍കുന്ന രീതിയാണിപ്പോള്‍. ഈ രീതിയില്‍ അക്വിറ്റന്‍സ് ഒപ്പിട്ട് വാങ്ങുന്നതിനെ ചൊല്ലിയാണ് തര്‍ക്കം.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അക്വിറ്റന്‍സ് ഒപ്പിട്ട് നല്‍കാത്ത ചിലരുടെ ശമ്പളം ചട്ടവിരുദ്ധമായി തടഞ്ഞുവെച്ചതിന്‍െറ പേരില്‍ സാമ്പത്തിക കാര്യ ഉദ്യോഗസ്ഥനായ ലേ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ജീവനക്കാര്‍ നോട്ടീസ് നല്‍കി. 450ഓളം സ്ഥിരം ജീവനക്കാരും 120 താല്‍ക്കാലിക ജീവനക്കാരും ജോലി ചെയ്യുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ ശമ്പളം എ.ടി.എം വഴി വിതരണം ചെയ്യുന്നത് 2013 നവംബര്‍ മുതലാണ്. നേരത്തേ ശമ്പള വിതരണത്തിന്‍െറ ചുമതലയുള്ള ലേ സെക്രട്ടറി ശമ്പളബില്ല് ട്രഷറിയില്‍ നല്‍കി പണം മാറി ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്ന രീതിയായിരുന്നു. എ.ടി.എം വഴിയുള്ള വിതരണമായതോടെ ട്രഷറിയില്‍നിന്ന് പേ ഓഡര്‍ ചെക് (പി.ഒ.സി) വാങ്ങി ബാങ്കില്‍ നല്‍കിയാല്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളമത്തെും. ശമ്പളം എ.ടി.എം വഴി നല്‍കുമ്പോള്‍ അക്വിറ്റന്‍സ് ഒപ്പിട്ടു നല്‍കുന്ന രീതി തുടരേണ്ടതുണ്ടോ എന്ന് സര്‍ക്കാറില്‍ വിവരാവകാശ നിയമപ്രകാരം തേടിയപ്പോള്‍ വേണ്ടെന്ന് മറുപടി നല്‍കിയത് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായി അക്വിറ്റന്‍സ് ഒപ്പിട്ട് കിട്ടണമെന്ന് ജനറല്‍ ആശുപത്രിയിലെ ലേ സെക്രട്ടറി വാശിപിടിക്കുന്നതായും പകരം ഇപ്പോള്‍ എ-ഫോര്‍ കടലാസില്‍ ഒപ്പിട്ടുവാങ്ങുകയാണെന്നും കുറ്റപ്പെടുത്തി. അതേസമയം, ഡി.എം.ഒ ഓഫിസില്‍ എഴുതിച്ചോദിച്ചപ്പോള്‍, ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നല്‍കുമ്പോള്‍ അക്വിറ്റന്‍സ് ഒപ്പിട്ടുവാങ്ങണമെന്ന് മറുപടി ലഭിച്ചതായി ആശുപത്രി ഓഫിസില്‍നിന്ന് അറിയിച്ചു. ആശുപത്രിയുടെ ഭാഗമായ മെഡിക്കല്‍ കോളജില്‍ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന ശമ്പളത്തിന് അക്വിറ്റന്‍സ് ഒപ്പിട്ടുവാങ്ങുന്നില്ളെന്ന് വിവരാവകാശ അപേക്ഷക്ക് മറുപടിയായി അറിയിച്ചു. അതേസമയം, മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അക്വിറ്റന്‍സ് ഒപ്പിടീച്ച് വാങ്ങുന്നുണ്ട്. ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കാതെ വിശദാംശങ്ങളില്ലാത്ത ഉത്തരവുമാത്രമുള്ളതിനാലാണിതെന്നും പരാതി ഉയര്‍ന്നു.

ബോഡോ തീവ്രവാദികളെ തുരത്താന്‍ ഇന്ത്യ ഭൂട്ടാന്‍െറ സഹായം തേടി

Posted: 10 Jan 2015 09:23 PM PST

Image: 

ന്യൂഡല്‍ഹി: അസമില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍െറ സഹായം തേടി. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തൊബ്ഗെയുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി സഹായം തേടിയത്. സുരക്ഷാ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെ സഹകരണവും ഏകോപനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ഷെറിങ് തോബ്ഗെയും കൂടിക്കാഴ്ച നടത്തിയിരുന്നു. ബോഡോ തീവ്രവാദികള്‍ ഭൂട്ടാന്‍-അസം അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണു സംഘം ചേരുന്നത്. അതിര്‍ത്തിയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്‍െറ പശ്ചാത്തലത്തിലാണ് മോദി-തൊബ്ഗെയ കൂടിക്കാഴ്ച നടന്നത്.

2003-04 കാലയളവില്‍ ഭൂട്ടാന്‍ സൈനിക നടപടിയിലൂടെ ഉള്‍ഫ തീവ്രവാദികളെ രാജ്യത്തു നിന്നു പൂര്‍ണമായി ഇല്ലാതാക്കിയിരുന്നു. അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ 64 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആകാശ വിസ്മയങ്ങളുമായി അല്‍ ഖോര്‍ എയര്‍ഷോ

Posted: 10 Jan 2015 08:32 PM PST

Image: 

ദോഹ: അല്‍ ഖോര്‍ ടൗണില്‍ നിന്ന് തീരദേശ റോഡിന്‍െറ കിഴക്ക് മാറി രണ്ട് ദിവസമായി നടന്ന ചെറുവിമാനങ്ങളുടെ കാര്‍ണ്ണിവല്‍ ആവേശകരമായി. നൂറുക്കണക്കിനാളുകളാണ് എട്ടാമത് അല്‍ ഖോര്‍ ഫൈ്ള ഇന്‍ ആസ്വദിക്കാനത്തെിയത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ ചെറുവിമാനങ്ങളാണ് അല്‍ ഖോര്‍ വിമാനമേളയിലത്തെിയത്. സമാപന ദിവസമായ ഇന്നലെ താരതമ്യേന നല്ല തണുപ്പ് അവഗണിച്ചും രാവിലെ ഏഴ് മണി മുതല്‍ ആളുകളത്തെി. 40 വിമാനങ്ങളാണ് മേളയില്‍ പങ്കെടുത്തത്. ഇതില്‍ 30 -ഓളം ഖത്തറില്‍ നിന്ന് തന്നെയുള്ളതാണ്. നാലെണ്ണം യു.എ.ഇയില്‍ നിന്നും കുവൈത്തില്‍ നിന്ന് ഒന്നും സൗദിയില്‍ നിന്ന് നാലെണ്ണവുമുണ്ട്. യു.എ.ഇയില്‍ നിന്ന് മാത്രം 11 എണ്ണം പ്രതീക്ഷിച്ചതാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ പൊടിക്കാറ്റും മോശം കാലാവസ്ഥയുമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ വരവിന് തടസമായത്.  പൈലറ്റിന് മാത്രം പറക്കാവുന്ന ഓട്ടോറിക്ഷ പോലുള്ള കുഞ്ഞു വിമാനങ്ങള്‍ മുതല്‍ 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന ആഢ്യന്‍ വിമാനങ്ങള്‍ വരെ ഇവിടെയുണ്ട്. ഇത്തരത്തില്‍ വലിയ വിമാനത്തിന്‍െറ ഉടമായാണ് ശൈഖ് അഹ്മദ് ബിന്‍ ഹമദ് ബിന്‍ ഖാലിദ് ആല്‍ഥാനി. ദോഹയിലെ വ്യവസായ പ്രമുഖനായ ഇദ്ദേഹം സ്വന്തം വിമാനം പറത്തിയാണ് വിദേശ രാജ്യങ്ങളില്‍ പോകുന്നത്. സഹായത്തിന് യൂറോപ്പില്‍ നിന്നുള്ള സഹപൈലറ്റുമുണ്ട്. സ്വകാര്യ വിമാന ഉടമകളുടെയും പൈലറ്റുമാരുടെയും സംരംഭമാണ് അല്‍ ഖോര്‍ എയര്‍ ഷോ. 2008ല്‍ ആരംഭിക്കുമ്പോള്‍ ഖത്തറില്‍ നിന്ന് മാത്രമുള്ളവരാണ് ഷോയില്‍ പങ്കെടുത്തിരുന്നത്. ഇപ്പോഴത് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് മൊത്തമായി. ഭാവിയില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ചെറുവിമാനങ്ങളെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകന്‍ കൂടിയായ അഹ്മദ് ബിന്‍ ഹമദ് പറഞ്ഞു.
തന്നെപ്പോലുള്ള വ്യവസായികള്‍ക്ക് ഏറെ ലാഭകരമാണ് സ്വന്തം വിമാനമെന്ന് അദ്ദേഹം പറയുന്നു. കാരണം ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും പോയി വരാന്‍ ചുരുങ്ങിയ സമയം മതി. ഇതിലൂടെ സമയവും പണവും ലാഭിക്കാന്‍ കഴിയുന്നു. ഏവിയോഷന്‍ വ്യവസായം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍. ദോഹ എയറോനോട്ടിക്കല്‍ കോളജില്‍ നിന്ന് വര്‍ഷംതോറും നിരവധി പൈലറ്റുമാരാണ് പുറത്തിറങ്ങുന്നത്. ഇവര്‍ ഖത്തര്‍ എയര്‍വേസിന് വേണ്ടിയും സ്വകാര്യ പൈലറ്റുമാരായും പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ജനങ്ങളില്‍ ഏവിയേഷന്‍ രംഗത്ത് ബോധവല്‍കരണം നടത്താനാണ് മേള സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിലെ അബഹയില്‍ സ്വന്തമായി ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന് മിസ്ഫര്‍ അല്‍ കഹ്താനി സ്വന്തം വിമാനവും കൊണ്ടുവന്നിട്ടുണ്ട്. ഉച്ചയോടെ സൗദിയില്‍ നിന്നുള്ള മറ്റൊരു വിമാനമുടമ സ്വദേശത്തേക്ക് തിരിച്ചുപോയി.
വിദേശത്തേക്ക് പോകുന്നവരുടെ യാത്രാ രേഖകള്‍ പരിശോധിക്കാന്‍ ചെറിയൊരു എമിഗ്രേഷന്‍ ഓഫീസ് ഇവിടെ സജ്ജമാക്കിയിരുന്നു. സ്വദേശി പൈലറ്റായ അഹ്മദ് ഫൗസി മേഖലയിലെ ഇത്തരം പഴയ വിമാനങ്ങള്‍ വാങ്ങി വില്‍ക്കുന്നയാള്‍ കൂടിയാണ്. ഇത്തരത്തില്‍ നിരവധി ആകാശ വിസ്മയങ്ങളാണ് അല്‍ ഖോര്‍ എയര്‍സ്ട്രിപ്പിലുള്ളത്.
രാവിലെ ഏഴ് മുതല്‍ 11.30 വരെയും ഒന്ന് മുതല്‍ മൂന്നര വരെയുമാണ് ഫ്രീ ഫ്ളയിങ് നടന്നത്. സ്വദേശികളുമായ നിരവധി പേര്‍ ചെറുവിമാനങ്ങളില്‍ പറക്കണമെന്ന ആഗ്രഹം സഫലമാക്കി. 11.30 മുതല്‍ ഖത്തര്‍ വ്യോമസേന നടത്തിയ പാരച്യൂട്ട് അഭ്യാസ പ്രകടനവും മറ്റൊരു കൗതുകമായി. വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകളില്‍ നിന്നായി ആയിരക്കണക്കിന് അടി മുകളില്‍ നിന്ന് പാരച്യൂട്ടില്‍ താഴേക്ക് ചാടിയ സൈനികര്‍ ആകാശത്ത് വര്‍ണ്ണ വിസ്മയവും വെടിക്കെട്ടും നടത്തി.
എയര്‍ സട്രിപ്പിന് പുറത്ത് കുട്ടികള്‍ക്ക് വിനോദത്തിനായുള്ള സൗകര്യങ്ങളും സ്പോണ്‍സര്‍മാരുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.
ഖത്തര്‍ ഫ്ളയിങ് ക്ളബ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഏവിയേഷന്‍ കോളജ് എന്നിവയുമായി സഹകരിച്ചാണ് ഷോ സംഘടിപ്പിക്കുന്നത്.
ഖത്തര്‍ എയര്‍വേസ്, കാഫ്കോ, ഉരീദു തുടങ്ങിയവര്‍ പരിപാടിയുടെ സ്പോണ്‍സര്‍മാരാണ്.
 

ഡേവിഡ് ഫെറെറിന് ഖത്തര്‍ ഓപണ്‍ ടെന്നീസ് കിരീടം

Posted: 10 Jan 2015 08:31 PM PST

Image: 

ദോഹ: എക്സോണ്‍ മൊബില്‍ ഖത്തര്‍ ഓപണ്‍ ടെന്നിസ് കിരീടം നേടി സ്പെയിനിന്‍െറ ഡേവിഡ് ഫെറെര്‍ പുതുവര്‍ഷം അവിസ്മരണീയമാക്കി. ലോക മൂന്നാം നമ്പര്‍ താരമായ ചെക്കിന്‍െറ തോമസ് ബെര്‍ദിച്ചിനെയാണ് ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് നാലാം സീഡായ ഫെറര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 64, 75.  കരിയറിലെ 22ാമത് എ.ടി.പി കിരീടമാണ് ഇതോടെ ഫെറെര്‍ ഷോകേസിലത്തെിച്ചത്. 32 കാരനായ സ്പാനിഷ് താരത്തിന്‍െറ കന്നി ഖത്തര്‍ ഓപണ്‍ കിരീടം കൂടിയാണിത്. 195,000 ഡോളര്‍ സമ്മാനതുകയാണ് ജേതാവിന് ലഭിക്കുക. പുതിയ കോച്ചിനു കീഴിലെ ആദ്യ കിരീടമെന്ന പ്രത്യേകതയും ഇതിനുണ്ട്.
തുടക്കത്തില്‍ തന്നെ രണ്ട ബ്രേക്ക് പോയിന്‍റുകള്‍ നേടി ഫെറെര്‍ കളി തനിക്കനുകൂലമാക്കി മാറ്റുകയായിരുന്നു. പിന്നീട് ബെര്‍ദിച് തിരിച്ചുവന്നെങ്കിലും ശക്തമായ സെര്‍വുകളിലൂടെ ഫെറെര്‍ തിരിച്ചടിച്ച് സെറ്റ് സ്വന്തമാക്കി. ആവേശകരമായി മാറിയ രണ്ടാം സെറ്റില്‍ ഒപ്പതിനൊപ്പമായിരുന്നെങ്കിലും ഫെറെറിന് മുന്നില്‍ കീഴടങ്ങാനായിരുന്നു ബെര്‍ദിചിന്‍െറ വിധി. 13 മത്സരങ്ങള്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ എട്ടെണ്ണത്തിലും ജയം ഫെറെര്‍ക്കൊപ്പമായിരുന്നു. ഞാന്‍ അതീവ സന്തോഷവാനാണെന്ന് മത്സര ശേഷം ഫെറെര്‍ പറഞ്ഞു. സീസണിന് മുമ്പ് കഠിനാധ്വാനം ചെയ്തിരുന്നു.
ഇന്നത്തെ വിജയം ടൂര്‍ണമെന്‍റിലെ പ്രത്യേക വിജയമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇംഗ്ളീഷ് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്‍െറ സാന്നിധ്യം മത്സരത്തിനും തുടര്‍ന്ന് നടന്ന സമാപന ചടങ്ങിലും കാണികള്‍ക്ക് ആവേശമായി.
ഖത്തര്‍ ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്‍റ് നാസര്‍ ഗനീം അല്‍ കുലൈഫിയും അന്താരാഷട്ര ടെന്നീസ് ഫെഡറേഷന്‍ പ്രതിനിധികളും സമാപനചടങ്ങിനത്തെിയിരുന്നു.
 

യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കുറ്റികാട്ടില്‍ തള്ളി

Posted: 10 Jan 2015 08:14 PM PST

Image: 

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി റോഡരികിലുള്ള കുറ്റിക്കാട്ടില്‍ തള്ളി. ഡല്‍ഹിയിലെ വസന്ത് കുഞ്ച് ഏരിയയില്‍ ശനിയാഴ്ചയാണ് 40 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെ ത്തിയത്.

നഗ്നമാക്കിയ മൃതശരീരം ഒരു നഴ്സറിക്ക് സമീപമുള്ള കുറ്റിക്കാട്ടിലാണ് കണ്ടത്. യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന്‍്റെ കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു. ഡല്‍ഹി കൂട്ടമാനഭംഗത്തിന് സമാനമായ കൃത്യമാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യുവതി ക്രൂരമായി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങളില്‍ കമ്പ് കുത്തിയിറക്കിയ നിലയിലായിരുന്നു. ലൈംഗിക അതിക്രമം, കൊലപാതകം എന്നീ വകുപ്പുകളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഡല്‍ഹിയിലെ ഫത്തേഹ്പൂര്‍ബേരി സ്വദേശിയായ യുവതി മൂന്നുകുട്ടികളുടെ അമ്മയാണ്. സെക്യൂരിറ്റി ജീവനക്കാരനായ ഭര്‍ത്താവ് വാഹനാപകടത്തില്‍ പരിക്കേറ്റ് കിടക്കുന്നതിനാല്‍ യുവതി എംബ്രോയിഡറി വര്‍ക്കുകള്‍ ചെയ്യുന്ന വസ്ത്രനിര്‍മ്മാണ യൂനിറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ജോലിക്കു പോയ ഇവര്‍ രാത്രി തിരിച്ചത്തെിയില്ല. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. പ്രദേശത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയുടെ മൃതദേഹം കണ്ടത്. വസ്ത്ര നിര്‍മ്മാണ യൂനിറ്റിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍: പെനാല്‍റ്റി പാഴാക്കി; സൗദിക്ക് ചൈനീസ് ഷോക്ക്

Posted: 10 Jan 2015 07:57 PM PST

Image: 

റിയാദ്: ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യ ഒരു ഗോളിന് ചൈനക്ക് കീഴടങ്ങി. ഗ്രൂപ്പ് ബി മത്സരത്തിന്‍െറ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് പാഴാക്കിയതിന; പിന്നാലെയാണ് കളിയുടെ ഗതിക്ക് വിപരീതമായി അപ്രതീക്ഷിത ഗോള്‍ വഴങ്ങി സൗദി തോല്‍വി ഏറ്റുവാങ്ങിയത്. 80ാം മിനിറ്റില്‍ യു ഹായിയാണ് ഫ്രീ കിക്കിലൂടെ ചൈനയുടെ വിജയ ഗോള്‍ നേടിയത്.
ആസ്ത്രേലിയയില്‍ വെള്ളിയാഴ്ചയാണ് ടൂര്‍ണമെന്‍റ് തുടങ്ങിയത്. ബ്രിസ്ബേനില്‍ ശനിയാഴ്ച നടന്ന മത്സരം കൂടുതല്‍ സമയത്തും നിയന്ത്രിച്ചത് സൗദി തന്നെയായിരുന്നു. സമീപകാലത്ത് മങ്ങിയെങ്കിലും മൂന്നു തവണ ടൂര്‍ണമെന്‍റ് ജയിച്ച സൗദിക്ക് തന്നെയാണ് കളിക്ക് മുമ്പേ മുന്‍തൂക്കം പ്രവചിച്ചിരുന്നത്. എതിരാളികളുടെ പെരുമയെ ഭയക്കാതെ കളിച്ച ചൈനയാകട്ടെ, മികച്ച മുന്നേറ്റങ്ങള്‍ നടത്തി പലതവണ സൗദി ഗോള്‍മുഖം വിറപ്പിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് മൂന്നു മിനിറ്റ് മുമ്പ് മിഡ്ഫീല്‍ഡര്‍ വു സിക്ക് സ്കോര്‍ ചെയ്യാന്‍ സുവര്‍ണാവസരം ലഭിച്ചിരുന്നു. ബോക്സില്‍ വെച്ചു ലഭിച്ച അനായാസ പാസ് വു സി വലയിലേക്ക് പായിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. നിയന്ത്രണം പിടിക്കാന്‍ ഇരുടീമുകളും കിണഞ്ഞുശ്രമിക്കുന്നതിനിടെ പലപ്പോഴും കളി പരുക്കനായി. ഇറാനിയന്‍ റഫറി അലി രിസ ഫഗാനി അഞ്ചുതവണയാണ് മഞ്ഞക്കാര്‍ഡ് വീശിയത്. മൂന്നെണ്ണം സൗദി കളിക്കാര്‍ക്കും രണ്ടെണ്ണം ചൈനക്കും.
ഇടവേളക്ക് ശേഷം സൗദി പൊരുതിക്കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുപോയി. 15ാം മിനിറ്റില്‍ ഇടതുപാര്‍ശ്വം വഴി ഗോള്‍മുഖത്തേക്ക് ഒറ്റക്ക് മുന്നേറിയ സൗദി സ്ട്രൈക്കര്‍ നാഇഫ് ഹസാസിയെ ബോക്സിനുള്ളില്‍ ഡിഫന്‍ഡര്‍ റെന്‍ ഹാങ് കാല്‍ വെച്ച് വീഴ്ത്തി.
ഇതിന് ലഭിച്ച പെനാല്‍റ്റി ഹസാസി തന്നെ എടുത്തു. അലസമായി ഹസാസി എടുത്ത കിക്ക് ഗോള്‍കീപ്പര്‍ വാങ് ദാലി അനായാസം അടിച്ചകറ്റി. വീണ്ടും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പെനാല്‍റ്റി നഷ്ടത്തിന്‍െറ ആഘാതത്തില്‍ നിന്ന് കരകയറാന്‍ സൗദിക്ക് പിന്നീടായില്ല. അതിനിടെയാണ് 80 ാം മിനിറ്റില്‍ ചൈനയുടെ വിജയ ഗോള്‍ വരുന്നത്. മിഡ്ഫീല്‍ഡര്‍ യു ഹായി എടുത്ത ഫ്രീകിക്ക് സൗദി ഡിഫന്‍ഡര്‍ അബ്ദുല്ലയുടെ ശരീരത്തില്‍ തട്ടി ദിശ മാറി ഗോള്‍കീപ്പര്‍ വലീദ് അബ്ദുല്ലക്ക് ഒരു അവസരവും നല്‍കാതെ വലയില്‍ കയറി.
ദക്ഷിണ കൊറിയക്കെതിരെ ബുധനാഴ്ചയാണ് സൗദിയുടെ അടുത്ത മത്സരം.
18ന് ഉസ്ബെക്കിസ്താനെതിരെയും. ചൈനക്കെതിരായ അപ്രതീക്ഷിത തോല്‍വി സൗദിക്ക് മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചിരിക്കുകയാണ്. ശക്തരായ കൊറിയക്ക് മേല്‍ ഉസ്ബെക്കിസ്താന്‍ ആദ്യ കളി ജയിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.

റാക് അവാഫി ഫെസ്റ്റിവലിന് പരിസമാപ്തി

Posted: 10 Jan 2015 07:47 PM PST

Image: 

റാസല്‍ഖൈമ: മൂന്നാഴ്ചയായി റാസല്‍ഖൈമയില്‍ നടന്നു വന്ന അവാഫി ശൈത്യോല്‍സവത്തിന് വിജയകരമായ പരിസമാപ്തി. അറബ് കലാ പ്രകടനങ്ങളോടൊപ്പം കേരളീയ കലകളായ ഒപ്പനയും കോല്‍ക്കളിയുമെല്ലാം അരങ്ങിലത്തെിയത് സമാപന ചടങ്ങിനെ ശ്രദ്ധേയമാക്കി. അല്‍ സഫീര്‍ ഈവന്‍റ്സിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യമായാണ് കേരളീയ കലാ പ്രകടനങ്ങള്‍ അവാഫി റുമാന സ്റ്റേജില്‍ അവതരിപ്പിച്ചത്.
മരുഭൂമിയിലെ പൂര്‍വികരുടെ ജീവിത രീതികളെ പുനരാവിഷ്കരിച്ചും പൈതൃക കലകളുടെ സംരക്ഷണവും ലക്ഷ്യമാക്കി 2003ലാണ് അധികൃതര്‍ റാസല്‍ഖൈമയിലെ അവാഫി മേഖലയില്‍ ശൈത്യോല്‍സവത്തിന് തുടക്കം കുറിച്ചത്്. വിറക് കൂട്ടി തീ പടര്‍ത്തല്‍, മോട്ടോര്‍ വാഹന റേസിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും പാരമ്പര്യ തൊഴില്‍ കായിക കാല വിനോദങ്ങളുമാണ് അവാഫി ഫെസ്റ്റിവലിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്. ഫെസ്റ്റിവല്‍ വിജയകരമായ പരിസമാപ്തിയിലത്തെിച്ച ജനങ്ങളെയും പൊലീസ് സേനയെയും അധികൃതര്‍ അഭിനന്ദിച്ചു. 12ാമത് ഫെസ്റ്റിവലിന്‍െറ വിജയത്തിനായി യത്നിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രശസ്തിപത്രങ്ങളും ഫലകങ്ങളും സമാപന ചടങ്ങില്‍ വിതരണം ചെയ്തു.
തദ്ദേശീയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പുറമെ ഫെസ്റ്റിവലിന്‍െറ പ്രചാരണത്തിന് സഹായിച്ച ‘ഗള്‍ഫ് മാധ്യമം’, ഇന്ത്യന്‍ കലാ പ്രകടനങ്ങളുമായി അരങ്ങിലത്തെിയ റാക് ഇന്ത്യന്‍ അസോസിയേഷന്‍, സമാപന ചടങ്ങില്‍ കേരളീയ കലകള്‍ അവതരിപ്പിച്ച അല്‍ സഫീര്‍ ഈവന്‍റ്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള പ്രശസ്തി ഫലകങ്ങള്‍ റാക് കള്‍ച്ചറല്‍ ഫോറം ഡയറക്ടര്‍ ശൈഖ് മുഹമ്മദ് അല്‍ തുനൈജി സമാപന ചടങ്ങില്‍ വിതരണം ചെയ്തു. ‘ഗള്‍ഫ് മാധ്യമ’ത്തിന് വേണ്ടി റാസല്‍ഖൈമ ലേഖകന്‍ എം.ബി. അനീസുദ്ദീന്‍, റാക് ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ നസീര്‍ മത്രംകോട്, അബ്ദുല്‍റഹീം, അല്‍ സഫീര്‍ ഈവന്‍റ്സ് ഡയറക്ടര്‍ അന്‍സാര്‍ കൊയിലാണ്ടി എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.
കലാ പ്രകടനങ്ങള്‍ അവതരിപ്പിച്ച മലയാളി കലകാരന്മാര്‍ക്കുള്ള സാക്ഷ്യപത്രങ്ങളും വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
 

ആഘോഷമായി കുവൈത്ത് പൈതൃകോത്സവം ഉദ്ഘാടനം

Posted: 10 Jan 2015 07:42 PM PST

Image: 

കുവൈത്ത് സിറ്റി: പരമ്പരാഗത കലകളെയും വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി കുവൈത്ത് സര്‍ക്കാറിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ജനകീയ പൈതൃകോത്സവത്തിന് വര്‍ണാഭ ചടങ്ങുകളോടെ ഒൗദ്യോഗിക തുടക്കമായി. 70 ദിവസം നീളുന്ന ഉത്സവത്തിന് കഴിഞ്ഞമാസം 21ന് തുടക്കമായിരുന്നെങ്കിലും വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഒൗദ്യോഗിക ഉദ്ഘാടനം.
അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഉത്സവം ഉദ്ഘാടനം ചെയ്തത് അമീരി ദിവാന്‍ സഹമന്ത്രി ശൈഖ് അലി ജര്‍റാഹ് അസ്സബാഹാണ്. രാജ്യത്തിന്‍െറ പൈതൃകവും പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ അമീര്‍ പ്രതിജ്ഞാബദ്ധനാണെന്നും അതിന്‍െറ ഭാഗമായാണ് ഇത്തരം ഉത്സവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുവൈത്തിന്‍െറ മാത്രമല്ല മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും ജീവിതരീതികളുമായി അടുത്ത ബന്ധമുള്ള മത്സരങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമാണ് പൈതൃകോത്സവം പരിഗണന നല്‍കുന്നതെന്ന് അമീരി ദിവാന്‍ ഉപദേഷ്ടാവ് മുഹമ്മദ് ദൈഫുല്ല ശഹ്റാര്‍ വ്യക്തമാക്കി.
എണ്ണ വരുമാനം കനിഞ്ഞരുളിയ സമ്പന്നതക്ക് മുമ്പ് രാജ്യത്തെ സ്വദേശികളില്‍ പലരും ഉപജീവനത്തിനായി മുത്തുവാരലിന് പുറമെ ആടുകളെയും ഒട്ടകങ്ങളെയും വളര്‍ത്തിയും പരിപാലിച്ചും പോന്നിരുന്നു. അക്കാലത്ത് അവര്‍ക്കിടയില്‍ മാത്സര്യ ബുദ്ധിയോടെ സംഘടിപ്പിച്ചുപോന്നിരുന്ന ഒട്ടക ഓട്ടമത്സരം, പ്രാപ്പിടിയന്‍ പറത്തല്‍ പോലുള്ള പുരാതന കായിക വിനോദങ്ങളാണ് പൈതൃകോത്സവത്തിന്‍െറ ഭാഗമായി നടക്കുന്നത്. പൈതൃകോത്സവത്തിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനങ്ങളാണ് നല്‍കുന്നത്. ആളുകയറിയും കയറാതെയുമുള്ള ഒട്ടകയോട്ട മത്സരം, ഒട്ടക നടത്തം, കുതിരയോട്ടം, പ്രാപ്പിടിയന്‍ പക്ഷികളെ പറത്തല്‍, പ്രാപ്പിടിയനെ വേട്ടക്ക് അയക്കല്‍, മീന്‍പിടിത്ത മത്സരം തുടങ്ങിയവയുമുണ്ട്. ഒട്ടക ഓട്ടവും പ്രാപ്പിടിയന്‍ മത്സരവും ഉത്സവ മൈതാനത്താണ് നടക്കുക. കുതിരയോട്ടം ഇക്വസ്ട്രിയന്‍ ക്ളബിലും മീന്‍പിടിത്തം വതിയ, സാല്‍മിയ, ഫിന്‍താസ് എന്നിവിടങ്ങളിലെ ദീവാനിയകളിലും അരങ്ങേറും. അമീരി ദിവാനി, ആഭ്യന്തര മന്ത്രാലയം, യുവജന-കായിക മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പൈതൃകോത്സവം അരങ്ങേറുന്നത്. 70 ദിവസം നീളുന്ന ഉത്സവത്തില്‍ ജി.സി.സി രാജ്യങ്ങളില്‍നിന്നടക്കം 5,600 പേര്‍ പങ്കെടുക്കും. സാല്‍മി മരുപ്രദേശത്തെ മൈതാനത്താണ് പൈതൃകോത്സവത്തിലെ പ്രധാന മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇതോടനുബന്ധിച്ച് സബാഹ് അല്‍അഹ്മദ് ഹെറിറ്റേജ് വില്ളേജും ഒരുക്കിയിട്ടുണ്ട്. ഇവിടെ 13,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൃത്രിമ തടാകവും നിര്‍മിച്ചിട്ടുണ്ട്. ഹെറിറ്റേജ് വില്ളേജ് മന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാ, സാഹസിക പ്രകടനങ്ങളും അരങ്ങേറി.
 

സന്ദര്‍ശകര്‍ക്ക് കൗതുകം പകര്‍ന്ന് സലാലയിലെ പുരാതന ജനവാസ ഗുഹകള്‍

Posted: 10 Jan 2015 07:33 PM PST

Image: 

മസ്കത്ത്: സലാലയിലെ പ്രകൃതി ദത്തമായ ഗുഹകള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്നു. പ്രകൃതിരമണീയമായ സലാലയില്‍ കൗതുകം നിറച്ച് 10ലധികം ഗുഹകളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. പുരാതനകാലം മുതലേ മനുഷ്യവാസത്തിന് ഉപയോഗിച്ചിരുന്നതാണ് ഇവയില്‍ പലതും. സലാലയിലെ ഗിരിവര്‍ഗക്കാരില്‍ ചിലര്‍ ഇപ്പോഴും ഇത്തരം ഗുഹകളില്‍ താമസിക്കുന്നുണ്ട്. ഇവയില്‍ ചിലത് ലോകത്തിലെ തന്നെ നീളവും വിസ്താരവുമുള്ള ഗുഹകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇറ്റലിയിലെ മാമോത്ത് ഗുഹകളുടെ വിഭാഗത്തില്‍ പെടുന്ന ഇത്തരം ഗുഹകള്‍ ഏറെ വിനോദസഞ്ചാര സാധ്യതകളുള്ളതാണ്. പരിസ്ഥിതി സമ്പത്തായി നിലക്കൊള്ളുന്ന ഇത്തരം ഗുഹകള്‍ പുരാവസ്തു ശേഖരം കൂടിയാണ്.
തീക് സിങ്ക് ഹോള്‍ ഗുഹയാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ലോക പ്രശസ്തമായ വന്‍ ഗുഹകളുടെ പട്ടികയില്‍ ഇടം പിടിക്കുന്നതാണിത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഗുഹ കൂടിയാണിത്്. 9,75,000 ഘന മീറ്ററാണ് ഇതിന്‍െറ വിസ്തൃതി. ലോകത്തിന്‍െറ വിസ്താരമേറിയ മാമോത്ത് ഗുഹയടക്കമുള്ള ഗുഹകളുടെ വിസ്തൃതിക്കൊപ്പമത്തെുന്നതാണിത്. സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയും ചില സ്ളോവേനിയന്‍ സാഹസികരും ചേര്‍ന്ന് അടുത്തിടെയാണ് ഗുഹ കണ്ടത്തെിയത്. 211 മീറ്ററാണ് ഗുഹയുടെ ആഴം. ഈ ഗുഹ ഇപ്പോഴും ഗിരിവര്‍ഗക്കാര്‍ വാസകേന്ദ്രമായി ഉപയോഗിക്കുന്നുണ്ട്. സലായില്‍നിന്ന് 57 കിലോമീറ്റര്‍ അകലെ പര്‍വതങ്ങള്‍ക്കിടയില്‍ പ്രകൃതി രൂപപ്പെടുത്തിയ ഈ ഗുഹകാണാന്‍ നിരവധി സാഹസികരും ഗവേഷകരും എത്തുന്നുണ്ട്.
സലാലയിലെ മറ്റൊരു ഗുഹയായ സുഹൂര്‍ ഗുഹയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. സലാലയില്‍നിന്ന് 12 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ഇത് ചുണ്ണാമ്പ് കല്‍ ഗുഹയാണ്. സലാലയിലെ അരുവികള്‍ക്ക് സമീപവും നിരവധി ഗുഹകളുണ്ട്. ഗര്‍സീസ് നീര്‍കെട്ടിന് സമീപമുള്ള ഇത്തീന്‍ ഗുഹയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. സലാലയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഈ ഗുഹയിലേക്ക് സലാല ഇത്തീന്‍ റോഡിലൂടെയാണ് പോകേണ്ടത്.
സലാലയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള റസാത്ത് ഗുഹയും മറ്റൊരു സവിശേഷ ഗുഹയാണ്. പര്‍വതങ്ങള്‍ക്ക് മധ്യത്തിലാണ് ഈ ഗുഹകള്‍ നിലകൊള്ളുന്നത്. വാദി ദര്‍ബാത്ത് ഗുഹകള്‍ പ്രകൃതിഭംഗികൊണ്ട് ആകര്‍ഷണീയമാണ്. സലാലയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഹംറാന്‍ ഗുഹകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ഗുഹക്കുള്ളിലെ ആയിരക്കണക്കിന് വവ്വാലുകള്‍ മറ്റൊരു സവിശേഷതയാണ്. വവ്വാല്‍ ഗുഹ എന്നും ഇതിനുപേരുണ്ട്. സലാലയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ളുന്ന അല്‍ മര്‍നീഫ് ഗുഹയും ഏറെ ആകര്‍ഷണീയമാണ്. റഖ്യൂത്ത്, ദല്‍ഖുത്ത് വിലായത്തുകളിലും നിരവധി ഗുഹകളുണ്ട്. അഖാറത്ത്, ഹാര്‍ത്തും, ശസാ, മഷ്ലൂല്‍, അസ്ബീര്‍ എന്നിവയും സലാലയിലെ പ്രധാന ഗുഹകളാണ്. ലോകത്തിലെ തന്നെ അദ്ഭുതമായ ഇത്തരം ഗുഹകളെക്കുറിച്ച് പലര്‍ക്കും അറിയില്ല.

 

ഉയര്‍ന്ന കാലറിയുള്ള ഭക്ഷണം കുറക്കണം –ലക്ഷ്മി നായര്‍

Posted: 10 Jan 2015 07:26 PM PST

Image: 

മനാമ: മലയാളി  ഭക്ഷണരീതിയില്‍ മറ്റ് സംസ്ഥാനക്കാരെപ്പോലെയല്ളെന്ന് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മിനായര്‍ ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. ഡി.സി ബുക്സും ബഹ്റൈന്‍ കേരളീയ സമാജവും ചേര്‍ന്ന് നടത്തുന്ന പുസ്തകോത്സവത്തില്‍ എത്തിയതായിരുന്നു അവര്‍. എല്ലാത്തരം ഭക്ഷണങ്ങളും രുചിക്കാനും അതുമായി പൊരുത്തപ്പെടാനും ആസ്വദിക്കാനും കഴിവുള്ളവരാണ് മലയാളികള്‍. എന്നാല്‍ അമിതമായി ആഹാരം കഴിക്കുന്നത് നമ്മുടെ ശീലമായി മാറി.
തെരുവില്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാന്‍ ഒരുപക്ഷെ നാം താല്‍പര്യക്കുറവ് കാണിക്കും. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ ചെന്നാല്‍ തെരുവുകളിലും റോഡരികിലും ഭക്ഷണം ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതും കാണാം. ഉത്തരേന്ത്യക്കാര്‍ എവിടെ ചെന്നാലും അവരുടെ ഭക്ഷണം തന്നെ തേടിപോകുന്നവരാണ്. നമ്മള്‍ നേരെ മറിച്ചാണ്. അതാത് ഇടങ്ങളിലുള്ള ഭക്ഷണവുമായി നാം ചേര്‍ന്നുപോകുന്നു. മലയാളി ഇപ്പോള്‍ കൂടുതല്‍ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരായി മാറി. അതുകൊണ്ടുതന്നെ രോഗങ്ങളും കൂടി.
വിവാഹം പോലുള്ള ആഘോഷങ്ങളില്‍ ഭക്ഷണം ഉണ്ടാക്കാന്‍ സ്ത്രീകള്‍ വരണം എന്നാണ് തന്‍െറ അഭിപ്രായം. എന്നാല്‍, അവിടെ ഉപയോഗിക്കുന്ന വലിയ പാത്രങ്ങള്‍, സമയക്രമീകരണം തുടങ്ങിയവകൊണ്ടാണ് സ്ത്രീകള്‍ മടിക്കുന്നത്. ചിലയിടങ്ങളിലെല്ലാം സ്ത്രീകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. വലിയ ഹോട്ടലില്‍ പോലും സ്ത്രീകള്‍ കുക്കിങ്ങിലില്ല. ഹോട്ടല്‍ മാനേജ്മെന്‍റ് പഠിക്കുന്ന പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും റിസപ്ഷന്‍, ഫ്രണ്ട് ഓഫിസ് മാനേജ്മെന്‍റ് എന്നിവയിലാണ് ജോലി തേടുന്നത്. പലരും ഹോട്ടലില്‍ ജോലി ചെയ്യാന്‍ മടികാണിക്കുന്നു. അത് ഒരുപക്ഷേ, ഹോട്ടലിന്‍െറ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചില മുന്‍ധാരണകള്‍ മൂലമാകാം. ഞാന്‍ വളരെ ഇഷ്ടപ്പെട്ടിട്ടാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.  പരിമിതികള്‍ ഉണ്ടായിട്ടും യാദൃശ്ചികമായി തുടങ്ങിയ കാറ്ററിങ് കമ്പനി വളരെ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകുവാന്‍ കഴിയുന്നുണ്ട്.
മലയാളിയുടെ ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ അരിയല്ലാതെ മറ്റൊന്നുമല്ല എന്ന് പറയാം. ബാക്കിയെല്ലാം പലയിടത്തുനിന്നും കടമെടുത്തതാണ്. ഏതാണ് ദേശീയഭക്ഷണം എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ കഴിയില്ല.
ഉണ്ടാകുന്ന ഓരോതരം വിഭവവും ഒരു ദിവസം കൊണ്ട് തീരുമാനിക്കുന്നതല്ല. വളരെ പാടുപെട്ട് പലതും പരീക്ഷ വിധേയമാക്കിയാണ് ഉണ്ടാക്കുന്നത്. 15 വര്‍ഷമായി ഈ രംഗത്ത് നിരന്തരം പുതിയ ഇനങ്ങള്‍ രൂപപ്പെടുത്തുന്നു.
വീട്ടില്‍ ഉണ്ടാക്കുന്ന സാധാരണ ഭക്ഷണവും പുറമെ കുറച്ച് കടകളില്‍നിന്ന്  വാങ്ങിയും കഴിക്കുന്നതാണ് നമ്മുടെ പതിവ്.  ഈ അവസ്ഥയില്‍നിന്ന് ഒരുമാറ്റം വേണമെന്നാഗ്രഹിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ടി.വിയിലൂടെയും മറ്റു ആനുകാലികങ്ങളിലൂടെയും വിവിധതരം ഭക്ഷണങ്ങള്‍ ഉണ്ടാക്കി അവതരിപ്പിച്ചത്. പിന്നീട് പലരും അത് പകര്‍ത്തുന്നുണ്ടെന്നുള്ളത് ഏറെ സന്തോഷം നല്‍കുന്നു. ഗുജറാത്തിലുള്ള ഒരു വിഭവമുണ്ടാക്കുന്നത് ഒരിക്കല്‍ ടി.വിയില്‍ അവതരിപ്പിച്ചതിന് ശേഷം കോഴിക്കോട്ടുള്ള ഒരു ഹോട്ടല്‍ ജീവനക്കാരന്‍ വിളിച്ചിരുന്നു. ആ വിഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം അയാള്‍ തന്‍െറ ഹോട്ടലില്‍ അതുണ്ടാക്കി വിറ്റു. ഇത്തരം നിരവധി സംഭവങ്ങളുണ്ട്. നിരവധി പേര്‍ ഓരോ വിഭവങ്ങളെയും കുറിച്ച് ചോദിച്ചറിയാറുണ്ട്.
മലയാളി എല്ലാ കാര്യത്തിലും മാറിയതുപോലത്തെന്നെ ഭക്ഷണത്തിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വീട്, വസ്ത്രധാരണം, സൗന്ദര്യസംരക്ഷണം തുടങ്ങി ഓരോന്നിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ നന്നായി ഉപയോഗിക്കണം. ലക്ഷ്മി നായര്‍ ഒരിക്കല്‍ ജീന്‍സും ഷര്‍ട്ടും ധരിച്ചതിനെക്കുറിച്ച് ധാരാളം വിമര്‍ശങ്ങള്‍ ഉണ്ടായി. എന്നാല്‍, ഇന്ന് അമ്മയും മകളും ഒരേതരം വസ്ത്രമാണ് ധരിക്കുന്നത്. ഇത്തരം മാറ്റം എല്ലാ മേഖലയിലും സംഭവിക്കുന്നുണ്ട്. അടുക്കകളയില്‍ സ്ത്രീകള്‍ തന്നെ വേണമെന്നോ പുരുഷന്മാരും വേണമെന്നോ അഭിപ്രായമില്ല. എന്നാല്‍, ഇന്നത്തെ ജനറേഷനില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാ ജോലികളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കില്‍ പരസ്പരം മനസ്സിലാക്കി ജോലികള്‍ പങ്കുവെക്കുന്നതാണ് നല്ലത്. ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ അമിതമായി ഭക്ഷണം കഴിക്കുന്നവരായി തോന്നിയിട്ടുണ്ട്. അത് നിയന്ത്രിക്കണം. ഇന്ന് ഏറ്റവും കൂടുതല്‍ രോഗങ്ങളുള്ളവര്‍ ഗള്‍ഫുകാരാണെന്നത് ഒരു സത്യമാണ്. പല ഭക്ഷണങ്ങളും ഉയര്‍ന്ന കാലറിയുള്ളതാണ്. ഇത് കുറക്കുന്നത് നല്ലതാണ്. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിയേണ്ടതുണ്ട്. ഓരോ സ്ഥലത്തത്തെുമ്പോഴും അവിടത്തെ ഭക്ഷണശീലങ്ങള്‍ പരീക്ഷിച്ചറിയാനാണ് തനിക്ക് താല്‍പര്യമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.
 

കേരളം ഭൂമി നല്‍കിയാല്‍ എയിംസ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി

Posted: 10 Jan 2015 06:41 PM PST

Image: 

കൊല്ലം: കേരളം ഭൂമി നല്‍കിയാല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ശ്രീപദ് യശോ നായിക്. എയിംസ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. വിഷയത്തില്‍ കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും നായിക്  കൂട്ടിച്ചേര്‍ത്തു.

എയിംസ് മാതൃകയിലുള്ള ആശുപത്രി കേരളത്തില്‍ സ്ഥാപിക്കാന്‍ സന്നദ്ധമാണെന്ന് മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് 200 ഏക്കര്‍ ഭൂമിയാണ് വേണ്ടത്. ഇതിനായി കോഴിക്കോട് കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ ഭൂമി, തിരുവനന്തപുരം നെയ്യാറ്റിന്‍കര നെട്ടുകാല്‍ത്തേരിയില്‍ തുറന്ന ജയിലിനോട് ചേര്‍ന്നുള്ള ഭൂമി, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍െറ ഭൂമി, എറണാകുളത്ത് എച്ച്.എം.ടിയുടെ ഭൂമി എന്നിവയാണ് സര്‍ക്കാരിന്‍െറ പരിഗണനയിലുള്ളത്. 

കറാച്ചിയില്‍ ടാങ്കര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 57 മരണം

Posted: 10 Jan 2015 06:40 PM PST

Image: 

കറാച്ചി: പാകിസ്താനിലെ ഷികാര്‍പുരില്‍ ടാങ്കര്‍ ലോറിയും യാത്രാ ബസും കൂട്ടിയിടിച്ച് 57 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പൊള്ളലേറ്റു. സുപ്പര്‍ഹൈവേ ലിങ്കിലാണ് പെട്രോള്‍ കയറ്റിവന്ന ടാങ്കര്‍ ലോറിയും കറാച്ചിയില്‍ നിന്നു ഷികാര്‍പുറിലേക്ക് വരികയായിരുന്ന ബസും കൂട്ടിയിടിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയിലാണു അപകടം.

ഇരു വാഹനങ്ങളും പൂര്‍ണമായി കത്തിനശിച്ചു. ബസിനു മുകളില്‍ യാത്ര ചെയ്തവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറെനേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നതായി രക്ഷപ്പെട്ടയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൂര്‍ണമായി കത്തികരിഞ്ഞവരെ തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന് ജിന്നാ ആശുപത്രിയിലെ ഡോ. സെമി ജമാലി പറഞ്ഞു. ലോറി ഡ്രൈവര്‍ അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കറാച്ചി കമ്മീഷണര്‍ ശുഹൈബ് സിദ്ദീഖി അറിയിച്ചു.

2011നു ശേഷം പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 9,000ഓളം റോഡപകടങ്ങളില്‍ 4,500 പേര്‍ മരിച്ചിട്ടുണ്ട്.
 

സി.പി.എം പുതിയ അജണ്ടകളിലേക്ക്

Posted: 10 Jan 2015 05:50 PM PST

Image: 
Subtitle: 
ഹിന്ദുക്കള്‍ക്കിടയിലെ ഇടതുപക്ഷ വിരുദ്ധ ധ്രുവീകരണത്തെയും സംഘ്പരിവാര്‍ വേരുറപ്പിക്കുന്നതിനെയും ഗൗരവത്തോടെ കാണും

മൂന്നാര്‍: പാര്‍ട്ടിയുടെ ജനകീയാടിത്തറ വികസിപ്പിക്കാനും സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിട്ട് സി.പി.എം പുതിയ അജണ്ടകളിലേക്ക് നീങ്ങുന്നു. ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആഗോള^ദേശീയ ^സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ച് നടത്തിയ പ്രസംഗവും ജില്ലാ സെക്രട്ടറി എം.എം. മണി അവതരിപ്പിച്ച സുദീര്‍ഘമായ റിപ്പോര്‍ട്ടും ഇതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ്. അടിസ്ഥാന ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ടതിന്‍െറയും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തേണ്ടതിന്‍െറയും സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കേണ്ടതിന്‍െറയും അനിവാര്യത എടുത്തുകാട്ടുന്നതായിരുന്നു പിണറായിയുടെ പ്രസംഗം.

പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പാര്‍ട്ടിയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ജനകീയ പ്രശ്നങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുനില്‍ക്കുന്നുവെന്ന വിമര്‍ശം പല കോണുകളില്‍ നിന്നുമുണ്ട്. ദലിതരും ആദിവാസികളും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങള്‍ കാണാതിരിക്കരുതെന്നാണ് പിണറായി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉപദേശം. ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പുതിയ മുദ്രാവാക്യങ്ങളായി ഏറ്റെടുക്കണം. ഹിന്ദുക്കള്‍ക്കിടയിലെ ഇടതുപക്ഷവിരുദ്ധ ധ്രുവീകരണത്തെയും ജാതി^മത സംഘടനകള്‍ക്കിടയില്‍ സംഘ്പരിവാര്‍ വേരുറപ്പിക്കുന്നതിനെയും കൂടുതല്‍ ഗൗരവത്തോടെ കാണണം.

ഇടുക്കിയില്‍  ഉള്‍പ്പെടെ ബി.ജെ.പി സ്വാധീനം വര്‍ധിപ്പിക്കുന്നത് പാര്‍ട്ടിയുടെ ദൗര്‍ബല്യമായി നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റം ചെറുക്കാന്‍ ഇടത് മതേതര കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കണമെന്ന കാഴ്ചപ്പാടാണ് പാര്‍ട്ടിക്കുള്ളത്. പ്രവര്‍ത്തന രീതികളില്‍ കമ്യൂണിസ്റ്റ് വിരുദ്ധത ആരോപിക്കുമ്പോള്‍പോലും ഹൈറേഞ്ച് സംരക്ഷണ സമിതി പോലുള്ള സംഘടനകളുമായി ബന്ധം തുടരണമെന്ന നിര്‍ദേശം ഇതിന്‍െറ ഭാഗമാണ്.

മാറിയ സാഹചര്യങ്ങളില്‍ മതനിരപേക്ഷ ശക്തികളെ ഒപ്പം അണിനിരത്താന്‍ നടപടികള്‍ വേണമെന്നാണ് പിണറായിയുടെ നിലപാട്. ജാതി^മത സംഘടനകള്‍ക്ക് പാര്‍ട്ടി വഴങ്ങുന്നുവെന്ന പൊതുസമൂഹത്തിന്‍െറ  തോന്നല്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയിലെ ജീര്‍ണതകള്‍ക്കെതിരെ ശക്തമായ നടപടികളെടുത്ത് മുന്നോട്ടുപോകാനാണ് നേതൃത്വത്തിന്‍െറ തീരുമാനം. മദ്യപാനം ശീലമാക്കിയവരെയും ബ്ളേഡ്^റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി ബന്ധമുള്ളവരെയും പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന വികാരമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. 20 ശതമാനത്തോളം പ്രവര്‍ത്തകര്‍ തികച്ചും നിര്‍ജീവമാണെന്നാണ് വിലയിരുത്തല്‍. തൊഴിലാളിവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

പ്രവര്‍ത്തകരുടെ അമിത സാമ്പത്തിക താല്‍പര്യങ്ങള്‍ക്കെതിരെ നേതൃത്വം ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു. ജനകീയാടിത്തറ വികസിപ്പിക്കുന്നതിനൊപ്പം വിഭാഗീയതയുടെ പേരില്‍ വി.എസ് പക്ഷത്തിന്‍െറ ചിറകരിയുക എന്ന അജണ്ടയും ജില്ലാ സമ്മേളനങ്ങളില്‍ നടപ്പാക്കുന്നുണ്ട്. താരതമ്യേന വിഭാഗീയത വളരെ കുറവായ ഇടുക്കിയില്‍പോലും വി.എസ്. അച്യുതാനന്ദനൊപ്പം നില്‍ക്കുന്ന നാമമാത്ര നേതാക്കളെ വെട്ടിനിരത്തുന്ന സമീപനമാണ് ഒൗദ്യോഗിക പക്ഷം സ്വീകരിച്ചിട്ടുള്ളത്.

മര്‍കസ് നോളജ് സിറ്റി നിര്‍മാണം ഹരിത ട്രൈബ്യൂണല്‍ തടഞ്ഞു

Posted: 10 Jan 2015 05:34 PM PST

Image: 

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും ബന്ധപ്പെട്ടവര്‍ ഹാജരാകാനുമാവശ്യപ്പെട്ട് നോട്ടീസയക്കാനും പരിസ്ഥിതി കേസുകള്‍ പരിഗണിക്കുന്ന ചെന്നൈ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. വടകര ബാറിലെ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. കെ. സവാദ്, അഡ്വ. കെ. നൂറുദ്ദീന്‍ മുസ്ലിയാര്‍, അഡ്വ. കെ.വി. ഭാഷ്യാംചാരി എന്നിവര്‍ മുഖേന നല്‍കിയ ഹരജിയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീര്‍പ്പാക്കാനുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടത്തെിയാണ് ഇടക്കാല ഉത്തരവ്.  

കേസ് വീണ്ടും മാര്‍ച്ച് ഒമ്പതിന് പരിഗണിക്കും. ചെയര്‍മാന്‍ ജസ്റ്റിസ് ചൊക്കലിംഗം, പ്രഫ. ഡോ. നാഗേന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ ട്രൈബ്യൂണലിന്‍െറതാണ് വിധി. കോഴിക്കോട് കോടഞ്ചേരി വില്ളേജില്‍ 125 ഏക്കറോളം അതീവ പരിസ്ഥിതി ദുര്‍ബലവും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍പെടുന്നതുമായ സ്ഥലത്ത് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മര്‍കസ് നോളജ് സിറ്റിക്കുവേണ്ടി നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതായി കാണിച്ചാണ് ഹരജി.

കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്, സംസ്ഥാന ചീഫ് സെക്രട്ടറി, വനം പരിസ്ഥിതി തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ചീഫ് ടൗണ്‍ പ്ളാനര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, മര്‍കസ് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, നിര്‍മാണച്ചുമതലയുള്ള കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സ്, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്ഥല ഉടമകളും മര്‍കസ് സിറ്റിയുടെ ബിനാമികളുമായ കാസര്‍കോട് ജില്ല ബേക്കല്‍ ന്യൂ തിരുത്തി ഹൗസ് മുഹമ്മദ് അഷ്റഫ്, ആലപ്പുഴ ജില്ല തിരുവമ്പാടി പുത്തന്‍പുരക്കല്‍ മുഹമ്മദ് നിസാര്‍, വയനാട്, മേപ്പാടി, ചെറുകടത്ത് വളപ്പില്‍ സലാഹുദ്ദീന്‍, കണ്ണൂര്‍ ജില്ല കൊളച്ചേരി സൈനാബിസിലെ ഹാസിഫ് എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. മൊത്തം 17 പേരെയാണ് എതിര്‍കക്ഷികളായി ചേര്‍ത്തിരിക്കുന്നത്.  

വയനാട് വന്യജീവി സങ്കേതത്തോട് അടുത്തുകിടക്കുന്നതും ലോക പൈതൃകമായി പ്രഖ്യാപിച്ച പശ്ചിമഘട്ടത്തെ തൊട്ടുരുമ്മി വിലമതിക്കാനാവാത്ത ജൈവസാന്നിധ്യവും അതീവ പരിസ്ഥിതി ദുര്‍ബലവും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ മേഖലയാണെന്ന് പ്രഫ. ഗാഡ്ഗില്‍ കമ്മിറ്റി, ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിര്‍മാണം നിര്‍ത്തിവെക്കണമെന്നും സിറ്റി നിര്‍മാണത്തിലൂടെ പരിസ്ഥിതിക്കുവന്ന ആഘാതം തിട്ടപ്പെടുത്തി പൂര്‍വസ്ഥിതിയിലാക്കണമെന്നുമാണ് ആവശ്യം. അനധികൃത നിര്‍മാണത്തിന് ഒത്താശചെയ്ത മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ കേരള ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് അഡ്വ. കെ. സവാദ്, അഡ്വ. കെ. നൂറുദ്ദീന്‍ മുസ്ലിയാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  
 

ഹഫ്സാ നീയെന്തേ കുലുങ്ങിച്ചിരിക്കുന്നു

Posted: 10 Jan 2015 05:28 PM PST

Image: 

‘മുത്തുബീബി കുലുങ്ങിച്ചിരിക്കുമ്പോള്‍...’
ഹഫ്സയുടെ ഈ പേരിലുള്ള ചെറുകഥ  ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പില്‍ അച്ചടിക്കുംമുമ്പ് ഞാന്‍ വായിക്കാനിടയായി. 1982ലാണത്. എന്‍.വി. കൃഷ്ണവാര്യര്‍ സാറാണ് കഥയുടെ മാനുസ്ക്രിപ്റ്റ് ‘വായിച്ചുനോക്കൂ...’എന്ന് സരസശൈലിയില്‍ പറഞ്ഞ് എന്നെ ഏല്‍പിച്ചത്. സുഖസുന്ദരമായ ഫെമിനിസ്റ്റ് ടച്ചുള്ള കഥ. ഫെമിനിസവും പെണ്ണെഴുത്തും ക്ളച്ച് പിടിച്ചിട്ടില്ലാത്ത ആ കാലത്ത്  ‘മുത്തുബീബി’ എന്നെ ഹഠാദാകര്‍ഷിച്ചു. ഹാഷിം എന്ന ഹഫ്സ അക്കാലം ദ്വീപ് സമൂഹങ്ങളിലെവിടെയോ ആയിരുന്നു.

തപാല്‍ക്കാരനായി. പിന്നീടാണ് ഡി.സി ബുക്സ് നോവല്‍ മത്സരത്തില്‍ ‘മാ’ സമ്മാനാര്‍ഹമാകുന്നത്. ‘മാ’ സംബന്ധിച്ച് ഒരുപഠനം എന്ന് പറഞ്ഞുകൂടെങ്കിലും ചെറിയൊരു ആസ്വാദനം ‘കലാകൗമുദി’ വാരികയില്‍ ഞാനെഴുതി. അവിടുന്നാണ് ഞങ്ങളുടെ ആത്മബന്ധം. കഠിന രോഗത്തോട് മല്ലിട്ട് ‘സംസാരിക്കാനൊരാള് വേണം’ എന്ന അവസ്ഥയില്‍ ഞാനും പ്രബോധനം എക്സിക്യൂട്ടിവ് എഡിറ്റര്‍ അഷ്റഫ് കീഴുപറമ്പും ഒടുവില്‍ കണ്ടു. വലിയ കൊതിയായിരുന്നു ഹാഷിമിനെഴുതാന്‍. രോഗപീഡകള്‍ കടന്നാക്രമിക്കുമ്പോള്‍ ‘ഒത്തിരി ഇനിയും എനിക്ക് പറയാനുണ്ട്...’എന്നൊരു അഹങ്കാരജ്ഞാനം എന്‍െറ പ്രിയപ്പെട്ട ഹഫ്സക്ക് രൂഢമൂലമായിരുന്നു. ആരാമം മാസികയില്‍ ഞാന്‍ എഡിറ്റോറിയല്‍ ജോലികള്‍ നിര്‍വഹിക്കുന്ന കാലത്ത് ഹഫ്സ പലതും എഴുതി. ഞങ്ങള്‍ കഠോരം തര്‍ക്കിച്ചു. ലഹള കൂടി. ഹഫ്സ എന്ന ഹാഷിമിന്‍െറ ഉള്ളിന്‍െറ ഉള്ളിലൊരു കിരാതനുണ്ടായിരുന്നു. ആര്‍ക്കും, ഒന്നിനും വഴങ്ങാത്ത ഒരാള്‍. ചലച്ചിത്രകാരനായ മകന്‍ ഹര്‍ഷദിനുള്ളിലുമുണ്ടൊരു ഹഫ്സത്തരം എന്നു വിളിക്കാവുന്ന അതുല്യപ്രതിഭയുടെ മിന്നലാട്ടം.

ഒരിക്കല്‍ ശക്തിയായി വഴക്കിട്ടു. ‘ഇനിയെന്നെ കാണരുത്...’ എന്നോ മറ്റോ ഞാന്‍ പറഞ്ഞു. ഒരു തിരക്കഥയുടെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട സംഭവമായിരുന്നു. വലിയ ചിരി. അതായിരുന്നു ഹഫ്സ എന്ന ഹാഷിമിന്‍െറ തനതുരൂപം. ഉച്ചത്തില്‍...വളരെ ഗാഢമായി ചിരിക്കും. ഇസ്ലാമിക മൂല്യങ്ങളോട് കടുത്ത പ്രതിപത്തി. പക്ഷേ, കള്ളനാണയങ്ങളോട് ഉരുളക്കുപ്പേരിപോലെ മറുപടി. ഗൃഹാങ്കണത്തില്‍ ഹഫ്സയുടെ പുതിയ പുസ്തകം പ്രകാശിപ്പിക്കുന്നു. ക്ഷണമുണ്ടായിരുന്നെങ്കിലും ഞാന്‍ പോയില്ല. ആത്മമിത്രം നൊമ്പരം കടിച്ചിറക്കുന്നത് കാണാന്‍ എനിക്കാവുമായിരുന്നില്ല. ആരെങ്കിലും അറിയണമെന്നെനിക്ക് നിര്‍ബന്ധമില്ല. എങ്കിലും, ഞാന്‍ അടിവരയിട്ടെഴുതുന്നു. ‘മൗലികപ്രതിഭയുള്ള നല്ളൊരു ആഖ്യായികാകാരന്‍ മലയാളത്തിന് നഷ്ടമായി, എനിക്ക് പ്രിയപ്പെട്ട ഹഫ്സയും’.
1979ല്‍ ഹഫ്സക്ക് എം.പി പോള്‍ സ്മാരക സമ്മാനം നല്‍കിയത് തകഴി ശിവശങ്കരപ്പിള്ള. തകഴിയടക്കം മലയാളത്തിലെ ഒരു  എഴുത്തുകാരനോടും സാധര്‍മ്യം പുലര്‍ത്താത്ത രചനകളായിരുന്നു മുഹമ്മദ് ഹാഷിം എന്ന ഹഫ്സയുടേത്. മിസ്റ്റിസിസവും സൂഫിസവും ഇടകലര്‍ത്തി സ്വന്തമായൊരു രചനാസമ്പ്രദായം പടുത്തുയര്‍ത്തിയ ഹഫ്സ മലയാളത്തിലെ മുഖ്യധാരയില്‍ ചര്‍ച്ചാവിഷയമായില്ല ^കാരണം, ആ ചങ്കുറപ്പും ആരെയും കൂസാത്ത ശൈലികളും.

‘പള്ളിയില്‍ നിസ്കാരത്തിന് ഇമാം നില്‍ക്കേണ്ടതില്ല. പകരം യമണ്ടന്‍ ഖുര്‍ആന്‍ എം.പി^3 പ്ളേ ചെയ്യുക. അത് ഓപറേറ്റ് ചെയ്യാന്‍ തുച്ഛവിലക്ക് ഒരു ഓപറേറ്ററേയും വെക്കുക...’ മുസ്ലിം പള്ളികളിലെ ഇമാം, ഖത്തീബ് സമൂഹങ്ങളുടെ ദൈന്യത വിവരിക്കുന്നിടത്താണ് യാഥാസ്ഥിതിക കോട്ടകളെ ഊക്കില്‍ ഇടിച്ച് ഹഫ്സയിലെ ഹാഷിം മിഹ്റാബില്‍ എം.പി-3 വെച്ചാല്‍ പോരേ എന്നു കലഹമുണ്ടാക്കുന്നത്. ആമിന വദൂദിന്‍െറ ‘ഖുര്‍ആന്‍ പെണ്‍വായന’ മൊഴിമാറ്റം നിര്‍വഹിക്കുമ്പോഴും ഇതേ ചങ്കുറപ്പാണ് ഹാഷിമിലെ മൊഴിമാറ്റക്കാരന്‍ സ്വായത്തമാക്കുന്നത്.

മരുന്നുകള്‍ക്ക് നല്‍കാന്‍ കഴിയാത്ത ഊര്‍ജം എഴുത്ത് തനിക്ക് നല്‍കുമെന്ന് ഹഫ്സ വിശ്വസിച്ചു. കോഴിക്കോട്ടെ ആശുപത്രിക്കിടക്കയില്‍ അദ്ദേഹം പറഞ്ഞു: ‘ഡോക്ടര്‍മാര്‍ പറയുന്ന സൂചിയും സ്കാനിങ്ങുമൊന്നും എനിക്ക് ആശ്വാസം നല്‍കില്ല. എഴുതണം. എനിക്കതൊന്ന് എഴുതി പൂര്‍ത്തിയാക്കണം.’ പ്രോസ്റ്റേറ്റ് ഗ്രന്ഥി ഞണ്ടുകള്‍ കരണ്ടു തിന്നുമ്പോഴും ‘ഒരു അതിസുന്ദരിയുടെ കഥ’ ഹഫ്സ ചത്തെിമിനുക്കി. വീട്ടുമുറ്റത്ത് ആ പുസ്തകം പി.കെ പാറക്കടവ് പ്രകാശനംചെയ്യുമ്പോള്‍ ഹഫ്സ വേദനക്കിടയിലും സ്വത$സിദ്ധമായ ഉയര്‍ന്ന ചിരി പുറപ്പെടുവിച്ചതായി ചടങ്ങിന് സാക്ഷ്യംവഹിച്ച കൂട്ടുകാര്‍ അനുസ്മരിച്ചു.

ഏഴു നോവലുകളിലും രണ്ടു മൊഴിമാറ്റ കൃതികളിലുമായി ഒതുങ്ങുന്നതല്ല ഹഫ്സയുടെ രചനാലോകം. വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിരവധി കവര്‍സ്റ്റോറികള്‍, രചനയുടെ ആദ്യകാലത്ത് നിരവധി ചെറുകഥകള്‍, ആക്ഷേപഹാസ്യ കവിതകള്‍ ഹഫ്സയുടേതായി മലയാളത്തിന് ലഭിച്ചു. ഫലസ്തീന്‍ പോരാട്ടങ്ങളുടെയും മുല്ലപ്പൂവിപ്ളവങ്ങളുടെയും പശ്ചാത്തലത്തില്‍ അത്യന്തം ഗഹനമായ ചിന്തകള്‍ സ്വരൂപിക്കുന്നതില്‍ രോഗപീഡയുടെ കാലത്തും ഹഫ്സ സമയം ഒഴിച്ചിട്ടു. ആമിന വദൂദിന്‍െറ ഖുര്‍ആന്‍ പെണ്‍വായനയില്‍ സ്വീകരിച്ച നട്ടെല്ലിന്‍ ബലം ഹഫ്സയിലെ ഹാഷിമിന് ഏറെ സ്വീകാര്യമായിരുന്നു. കാരണം, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രമെന്നത് പുരുഷമേല്‍ക്കോയ്മയുടെ അഹങ്കാരശബ്ദങ്ങളായി കമ്പോളത്തില്‍ വിഹരിക്കുമ്പോള്‍ ആമിന വദൂദ് സ്വീകരിച്ച തന്‍േറടവും ഖുര്‍ആന്‍ സ്ത്രീക്കനുവദിച്ച തുല്യനീതിയും ആമിന വിവരിക്കുന്നതിന്‍െറ ശക്തിയും ദാര്‍ഢ്യവും മലയാളത്തില്‍ തിരിച്ചറിഞ്ഞ ഒരേയൊരു മുസ്ലിം എഴുത്തുകാരനും ഹാഷിമായിരുന്നു. മുസ്ലിം എഴുത്തുകാരന്‍ എന്ന ലേബലിനോട് ഹാഷിം കലഹിക്കുമെങ്കിലും സകല അര്‍ഥത്തിലും ഹാഷിമിന്‍െറ രചനകളുടെ അകക്കാമ്പ് ഇസ്ലാമും മുസ്ലിംകളും മാത്രമായിരുന്നു.

‘പ്രബോധനം’ 35 ലക്കങ്ങളിലായി അച്ചടിച്ച ‘സ്ത്രീക്കനല്‍’ നോവല്‍ കണ്ണൂര്‍ പശ്ചാത്തലത്തിലെഴുതപ്പെട്ട ഹൃദ്യരചനകളില്‍ ഒന്നാണ്. സീനത്ത്, യാസിര്‍, കുഞ്ഞാലിക്ക, മുത്തുക്ക തുടങ്ങിയ കഥാപാത്രങ്ങള്‍ വഴി മുസ്ലിം സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നല്ളൊരു വിമര്‍ശമായിരുന്നു ‘സ്ത്രീക്കനല്‍.’  മുജാഹിദ് പ്രസ്ഥാനത്തിലെ സമീപകാലത്തെ വേര്‍പിരിയലും മൂന്നാംകൂറായി ഉടലെടുത്ത ‘ജിന്ന്’ വിവാദവും ഹഫ്സയിലെ എഴുത്തുകാരന് നല്ളൊരു വിഭവമായിരുന്നു.
കേരളീയ മുസ്ലിം സംഘടനകളുടെ തൊലിപ്പുറമേക്കപ്പുറം വീരേതിഹാസങ്ങളുടെ നേര്‍ക്ക് ആക്ഷേപഹാസ്യശൈലിയില്‍ എഴുതപ്പെട്ട ‘ജിന്നിന്‍സാന്‍’, ആക്ഷേപഹാസ്യതലത്തില്‍ നൂറു ശതമാനം വിജയിക്കുന്നു.

മറിയം ജമീലയുടെ അഹ്മദ് ഖലീല്‍, മുഹമ്മദ് ഗസാലിയുടെ മുസ്ലിം സ്വഭാവം, സയ്യിദ് ഖുതുബിന്‍െറ വഴിയടയാളങ്ങള്‍  എന്നീ രചനകളിലും കര്‍ക്കശമായ ഒരു മലയാള ശൈലി അവതരിപ്പിക്കുകയും അവ വേണ്ടത്ര ശ്രദ്ധ നേടാതെ മുഖ്യധാരയില്‍ അവഗണിക്കപ്പെടുകയും ചെയ്തു എന്നത് മിക്ക മുസ്ലിം ലേബല്‍ എഴുത്തുകാര്‍ക്കുമുള്ള വേദനയുടെ മറ്റൊരു മുഖം.
എങ്കിലും ഹഫ്സ ഇനിയും ജീവിക്കും; എഴുതിത്തീര്‍ത്ത ഓരോ വരികളിലൂടെയും.

സി.പി.എം സംസ്ഥാന സമ്മേളനത്തിന് അറബിക് കാലിഗ്രഫിയിലും ചുവരെഴുത്ത്

Posted: 10 Jan 2015 11:27 AM PST

Image: 

ആലപ്പുഴ:  സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ പ്രചാരണം കൊഴുപ്പിക്കാന്‍ അറബിക് കാലിഗ്രഫിയിലും ചുവരെഴുത്ത്. ആലപ്പുഴ നഗരത്തിലെ വട്ടയാലിലാണ് ശ്രദ്ധയാകാര്‍ഷിച്ച് പ്രചാരത്തിന്‍െറ പുതുവഴി. സംസ്ഥാന സമ്മേളനത്തിന്‍െറ പ്രചാരത്തില്‍നിന്ന് ഫ്ളക്സും പ്ളാസ്റ്റിക്കും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കാലത്തെന്ന പോലെ ചുമരായ ചുമരുകളെല്ലാം ചുവപ്പണിയിച്ച് സമ്മേളനം വിളംബരം ചെയ്യാനാണ് ശ്രമം. പരിസ്ഥിതി സൗഹൃദമായ പ്രചാരണ മാര്‍ഗങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിന്‍െറ ഭാഗമായി ഓലയും പനമ്പും മറ്റും ഉപയോഗിച്ചുള്ള കുടിലുകളും കവലകള്‍ തോറും ഉയരുകയാണ്. തുണി, സ്പോഞ്ച്, തെര്‍മോകോള്‍ എന്നിവയും വ്യാപകമായി പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്്.

 

സുനന്ദയുടെ മരണം: ബന്ധുക്കളെ ചോദ്യംചെയ്യും

Posted: 10 Jan 2015 10:58 AM PST

Image: 
Subtitle: 
തരൂരിനെ തിരക്കിട്ട് ചോദ്യംചെയ്യില്ല

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളെ ചോദ്യം ചെയ്യാന്‍  പൊലീസ് തീരുമാനിച്ചു. സുനന്ദയുടെ മകന്‍ ശിവ് മേനോന്‍, ബന്ധു ആശിഷ് ദാസ്, സഹോദരന്‍ രാജേഷ് പുഷ്കര്‍ എന്നിവരെയാണ് ചോദ്യംചെയ്യുക.  ഇതിനു ശേഷമേ ഭര്‍ത്താവ് ശശി തരൂര്‍ എം.പി യെ ചോദ്യം ചെയ്യൂ. ബന്ധുക്കളില്‍ നിന്ന്  പ്രതികൂല മൊഴി ഉണ്ടായാല്‍ അതുകൂടി കണക്കിലെടുത്ത്  തരൂരിനെ ചോദ്യംചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്. അതിനിടെ സുനന്ദയൂടെ ആന്തരാവയവങ്ങള്‍  ലണ്ടനിലെ ലാബിലേക്കയക്കാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
സുനന്ദയുടെ മരണത്തില്‍ ബന്ധുക്കളില്‍ ആരെങ്കിലും തരൂരിന്‍െറ പങ്കാളിത്തം ആരോപിക്കുന്നുണ്ടോ എന്നതാണ് ഈ ചോദ്യംചെയ്യലില്‍ പ്രധാന വിഷയം. മകനോ പിതാവോ തരൂരിനെ സംശയിച്ച് സംസാരിച്ചിട്ടില്ല. അതുതന്നെയാണ് കേസില്‍ തരൂരിന്‍െറ ഏറ്റവും വലിയ ബലവും. അവര്‍ വാക്കുമാറ്റിയാല്‍ ചിത്രം മാറും. സുനന്ദയുടെ ബന്ധുക്കളെയും കാര്‍ഡിയോളജിസ്റ്റ് രജത് മോഹനെയും അടക്കം 11 പേരെയാണ് ആദ്യം ചോദ്യംചെയ്യുകയെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
 തരൂരിന്‍െറ പേഴ്സനല്‍ അസിസ്റ്റന്‍റും കുടുംബ സുഹൃത്തുമായ സഞ്ജയ് ദേവന്‍, മന്ത്രിയായിരിക്കേ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായിരുന്ന ശിവകുമാര്‍ പ്രസാദ്, അഭിനവ് കുമാര്‍, ഡ്രൈവര്‍ ബജ്റംഗ്, വിമാനത്താവളം മുതല്‍ ഹോട്ടല്‍ വരെയുള്ള യാത്രയില്‍ സുനന്ദക്ക് ഒപ്പമുണ്ടായിരുന്ന സുനില്‍ എന്നിവര്‍ ചോദ്യംചെയ്യേണ്ടവരുടെ പട്ടികയിലുണ്ട്.

ബോകോ ഹറാമിന്‍െറ കണ്ണില്‍പെടാതെ മൂന്നുനാള്‍

Posted: 10 Jan 2015 09:46 AM PST

Image: 

കാനോ: നൈജീരിയയുടെ ചരിത്രത്തില്‍ ഇന്നേവരെ നടന്നതില്‍വെച്ച് ഏറ്റവും ഭയാനകമായ ഭീകരാക്രമണത്തില്‍നിന്ന് ആയുസ്സിന്‍െറ ബലംകൊണ്ട് രക്ഷപ്പെട്ടെങ്കിലും അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ മീന്‍പിടിത്തക്കാരനായ യാനെയ് ഗ്രെമ ഇപ്പോഴും ഭയംകൊണ്ട് വിറക്കും.

ചാഡ് നദിക്കരയിലെ ബാഗാ പട്ടണത്തിലേക്ക് യന്ത്രത്തോക്കുകളും റോക്കറ്റുകളുമായി ബോകോ ഹറാം ഭീകരരത്തെുമ്പോള്‍ കൈയിലുള്ള ആയുധങ്ങളുപയോഗിച്ച് അവരെ ചെറുക്കാനായിരുന്നു സ്ഥലവാസികളോടൊപ്പം 38കാരനായ ഗ്രെമയുടെയും ശ്രമം. എന്നാല്‍, ഭീകരരുടെ അത്യാധുനിക ആയുധങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് തൊട്ടടുത്ത കാട്ടിലേക്ക് രക്ഷതേടി ഓടിയതായി ബൊര്‍ണോ തലസ്ഥാനമായ മൈദുഗുരിയില്‍ അഭയം തേടിയ ഗ്രെമ ഭീതിയോടെ ഓര്‍ക്കുന്നു.

പിന്തുടര്‍ന്നത്തെിയ ഭീകരര്‍ പലരെയും വെടിവെച്ചുവീഴ്ത്തി. മരങ്ങള്‍ക്ക് പിന്നിലൊളിച്ച ഗ്രെമക്ക് പിറ്റേന്നാണ് ആക്രമണത്തിന്‍െറ ഭയാനകത ബോധ്യപ്പെട്ടത്. അഞ്ച് കിലോമീറ്ററോളം മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ഓടിയാണ് തൊട്ടടുത്ത ഗ്രാമത്തിലത്തെിയത്. പിന്നാലെയത്തെിയ ഭീകരരുടെ കണ്ണില്‍പെടാതെ ഒരു വീടിനും മതിലിനുമിടയില്‍ ഒളിച്ച ഗ്രെമക്ക്  വെടിയൊച്ചകളും നിലവിളികളുമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.

രണ്ടു ദിവസം ഒളിസ്ഥലത്ത് തങ്ങിയ ഗ്രെമ ഒരു നാടോടിയുടെ നിര്‍ദേശപ്രകാരമാണ് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് 65 കിലോമീറ്റര്‍ അകലേ കെകെനോ ഗ്രാമത്തില്‍ എത്തിയത്. അവിടെനിന്ന് ബസില്‍  മൈദുഗുരിയിലത്തെിയ ഗ്രെമക്ക് നടന്ന കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ഇപ്പോഴും രക്തം മരവിക്കും.

ഫ്രാന്‍സ് അപകടകാരിയായ വനിതയെ തിരയുന്നു

Posted: 10 Jan 2015 09:27 AM PST

Image: 

പാരിസ്: ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോയുടെ ഓഫിസില്‍ 12 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിന് ശേഷം പൊലീസ് മുഖ്യമായി തിരയുന്നത് ഒരു സ്ത്രീയെ. രാജ്യത്തെ ഏറ്റവും അപകടകാരിയും പിടികിട്ടാപ്പുള്ളിയുമായി ഭരണകൂടം വിശേഷിപ്പിക്കുന്ന ഹയാത്ത് ബൂമദീനെയാണിത്. പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലാണ് ഹയാത്തിനെ തിരയുന്നത്. പാരിസ് ആക്രമണത്തിലും ഹയാത്തിന് പങ്കുണ്ടെന്നാണ് പൊലീസ് വാദം.

ആക്രമണത്തിന്‍െറ മൂന്നാം നാളില്‍ പൊലീസ് വെടിവെച്ചുകൊന്ന അമേദി കൗലിബാലിയുടെ ജീവിത പങ്കാളിയാണ് ഹയാത്ത്. 26 വയസ്സ്.  പൊലീസ് പുറത്തുവിട്ട ചിത്രം നാലു വര്‍ഷം പഴക്കമുള്ളതാണ്. കൗലിബാലിയെപ്പറ്റി ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തപ്പോഴുള്ളതാണ് ചിത്രം. ഇതുവരെ ഹയാത്തിന്‍േറതായി ലഭ്യമായിരുന്നത് കറുത്ത ശിരോവസ്ത്രം ധരിച്ച്, കണ്ണുകള്‍ മാത്രം പുറത്തുകാണുന്ന ചിത്രമായിരുന്നു. ആയുധധാരിയും അപകടകാരിയുമാണെന്ന മുന്നറിയിപ്പും നോട്ടീസില്‍ പൊലീസ് നല്‍കുന്നുണ്ട്.

32 കാരനായ കൗലിബാലി കിഴക്കന്‍ പാരിസിലെ പോര്‍ട്ടെ ഡി വിന്‍സന്നസ് മേഖലയിലെ കോഷര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ബന്ദി നാടകത്തിനിടയിലാണ് കൊല്ലപ്പെട്ടത്. ബന്ദി നടപടിക്ക് ഹയാത്ത് സഹകരിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. പാരിസ് ആക്രമണത്തിന് മുമ്പും പിമ്പും സംഭവത്തിലെ പ്രതികള്‍ ഹയാത്തുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നതായി തെളിവുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നു. ഫ്രഞ്ച് പത്രമായ ലെ മോണ്ടെ ഹയാത്തും കൗലിബാലിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP